പരിഹസിക്കരുത്, ഒരു കിളവനെയും വിളിക്കാതെ വരും, വാർദ്ധക്യം വില കൊടുക്കാതെ കിട്ടും, 'ബഹുമാനം' ഇരുട്ടി വെളുക്കുമ്പോൾ, വൃദ്ധരായിക്കഴിഞ്ഞിരിക്കും കൊണ്ടേ പോകൂ, വന്നുകേറിയാൽ പിന്നെ എത്തില്ല ശരീരം, മനസ്സ് എത്തുന്നിടത്ത് പോവണമെന്നുണ്ട്, പക്ഷെ എണ്ണിത്തീർന്നില്ല ഇറങ്ങിക്കിടക്കണം, പക്ഷെ താണ്ടിക്കഴിഞ്ഞില്ല. ഇറക്കിവെക്കാൻ വെമ്പുന്നു, അത്താണിയില്ലാ ഭാണ്ഡമോ ഭാരമോ, തിരിച്ചറിയാനാവുന്നില്ല. പരിഭവമേയുള്ളു... എന്തിനോടെന്നറിയില്ല ദുർബ്ബലം, ദുർബ്ബലം, എല്ലാം ദുർബ്ബലം മനോമസ്തിഷ്ക നേത്രഹസ്തങ്ങൾ ഒന്നുമേ വഴങ്ങില്ല ഒന്നിനുമൊന്നിനും കൊതിയൂറുന്നു, കാരുണ്യച്ചിറകുകൾക്കായ് കേറാൻ വിസമ്മതിക്കും, എത്ര താഴ്ന്നുവന്നാലും കൊതിക്കുന്നു ഞാൻ, സ്വയം നഷ്ടപ്പെടാൻ കൊതിക്കുന്നു ഞാൻ, ശൂന്യതക്കായ്..
- അബൂ ത്വാരിഖ് സുബൈര് മുഹമ്മദ്
0 Comments
മുന്നോട്ട് നോക്കുമ്പോൾ പേടിയാവുന്നു, വഴിയിൽ തങ്ങുമോ വരാനുള്ളതൊക്കെയും?
പിന്നോട്ട് നോക്കല്ലേ, കാർന്നുതിന്നുന്ന വേദന.. അനുഭവങ്ങൾ വിസമ്മതിക്കുന്നു ഓർമ്മകളായിടാൻ. ഒന്നേയുള്ളു പരിഹാരം, മേലോട്ട് നോക്കുക.. തോൽക്കില്ലൊരിക്കലും ഉപരിയിലുള്ളവന്റെ സഹായം. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് വിധിവിശ്വാസത്തോളം വരില്ല, ഉഹ്ദുമല പോലും...
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ മുഴുവൻ മനുഷ്യരും അല്ലാഹുവിനെ കുറിച്ച് അന്യായമായി, ദുർവിചാരങ്ങളും അധമചിന്തകളും വെച്ചുപുലർത്തുന്നവരാണ്. താൻ സത്യത്തിന്റെ തടവറയിലാണ്, ഭാഗ്യം കെട്ടവനാണ്, അല്ലാഹു വിധിച്ചതിലധികം കിട്ടാൻ യോഗ്യനാണ്... ഇങ്ങനെയൊക്കെയാണ് ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നത്. അവന്റെ മാനസികാവസ്ഥ വിളിച്ചോതുന്നത് അല്ലാഹു അവനോട് എന്തോ അന്യായം കാണിക്കുകയും അവന് അർഹിക്കുന്നത് പോലും മുടക്കുകയും ചെയ്തിരിക്കുന്നു എന്നാണ്. ഇക്കാര്യം അവന്റെ നാവ് നിഷേധിക്കുമെങ്കിലും മനസ്സ് സാക്ഷ്യ പ്പെടുത്തുന്നു; തുറന്നുപറയാൻ ധൈര്യപ്പെടുന്നില്ലെന്നു മാത്രം. മനുഷ്യാ, നീ മനസ്സിന്റെ സ്വകാര്യ അറകളിലും അടരുകളിലും ആഴ്ന്നിറങ്ങി ഒരു ആത്മപരിശോധന നടത്തു. വെടിമരുന്നിൽ തീ ഒളിഞ്ഞിരിക്കുന്ന പോലെ ഈ ദുഷിച്ച ചിന്ത തന്നിലും ഒളിഞ്ഞിരിക്കുന്നത് കാണാം. താനുദ്ദേശിക്കുന്നവരെയൊക്കെ ഉരസി നോക്കൂ. അവരുടെയൊക്കെ ആത്മങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിനാശകാരിയായ ഈ തീജ്വാല അപ്പോൾ നിനക്ക് ബോധ്യമാകും. ആരെ നീ പരിശോധിച്ച് നോക്കിയാലും അവൻ വിധിയെ കുറിച്ച് പഴിയും ആക്ഷേപവും ചൊരിയുന്നതു കാണാം. സംഭവിച്ച തൊന്നുമല്ല വേണ്ടിയിരുന്നത്. മറിച്ച് ഇങ്ങനെയായിരുന്നു നടക്കേണ്ടിയിരുന്നത്... അവന്റെ ഒരു മാതിരി നിർദ്ദേശങ്ങളുടെ പെയ്ത്തു കണ്ട് നീ അന്ധാളിച്ചുപോകും. ഇങ്ങനെ കുറച്ചോ കൂടുതലോ പറയാത്തവരായി ആരുമുണ്ടാവില്ല. ഇനി നീ നിന്നെ തന്നെ ഒരു ആത്മപരിശോധനക്ക് വിധേയമാക്കുക. താൻ അതിൽ നിന്ന് മുക്തനാണോ? രക്ഷപ്പെട്ടുവെങ്കിൽ മാരകമായ ഒരു പാതകത്തിൽ നിന്നാണ് താങ്കൾ രക്ഷനേടിയത്. എന്നാൽ നീ രക്ഷപ്പെട്ടു എന്ന് താങ്കളെ കുറിച്ച് ഞാൻ കരുതുന്നുമില്ല. സ്വന്തത്തോട് ഗുണകാംക്ഷയുള്ള ഒരു ബുദ്ധിശാലി ഈ മാനസികാവസ്ഥ ഗൗരവപൂർവ്വം കണക്കിലെടുക്കട്ടെ. റബ്ബിനെ കുറിച്ച് അധമവിചാരങ്ങൾ വെച്ചുപുലർത്തിയതിന് യഥാവിധി പശ്ചാത്തപിക്കട്ടെ. പാപമോചനത്തിനായി മുഴുസമയവും അവനോട് യാചിക്കട്ടെ. തന്റെ ആത്മം എല്ലാ തിന്മകളുടെയും സങ്കേതമാണ്. സർവ്വ ഹീനതകളുടെയും പ്രഭവസ്ഥാനമാണ്. എന്നിരിക്കെ, അഭിജ്ഞനും അധികാരസ്ഥനുമായ, നീതിമാന്മാരിൽ നീതിമാനായ, കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവിനെ കുറിച്ച് ദുർവിചാരങ്ങൾ വെച്ചുപുലർത്തുന്നതിനെക്കാൾ തന്റെ ആത്മത്തെ കുറിച്ചല്ലേ അവൻ മോശമായി ചിന്തിക്കേണ്ടത് ?! (ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിനെ ഉപജീവിച്ച് തയ്യാറാക്കിയത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് സമയവാറായി, ഞാൻ പോണ് ... നബി ﷺ പറയുന്നു: അല്ലാഹു ഒരു അടിയന് നന്മ ഉദ്ദേശിച്ചാൽ മധു പകർന്ന് അവനെ മധുരിക്കുന്നവനാക്കും. അപ്പോൾ ചോദിക്കപ്പെട്ടു: മധുരിക്കുന്നവനാക്കുക എന്നാൽ എന്താണ്? അവിടുന്ന് പറഞ്ഞു: മരണത്തിനു മുമ്പ് ഒരു സുകൃതം ചെയ്യാൻ അവന്റെ മുന്നിൽ അവസരം തുറക്കും. പിന്നീട് അതിലായിരിക്കും അവന്റെ ആത്മാവ് പിടിക്കുക. (ഉദ്ധരണം: അൽബാനി | അൽജാമിഉ സ്വഗീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال رسول الله ﷺ: إذا أرادَ اللهُ بعبدٍ خيرًا عَسلَهُ، قِيلَ: وما عَسلَهُ؟ قال: يَفتحُ لهُ عملًا صالِحًا قبلَ مَوتِه، ثمَّ يَقبِضُهُ عليهِ
(الألباني في صحيح الجامع الصغير وزيادته) പോണ്ടേ.. നമുക്കും?
യഹ്യാ ബിൻ ഔൻ പറയുന്നു: ഇബ്നുൽ ഖസ്സ്വാർ രോഗിയായിരിക്കെ സഹ്നൂനിന്റെ കൂടെ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. സഹ്നൂൻ ചോദിച്ചു: എന്താണ് ഈ വെപ്രാളമൊക്കെ? ഇബ്നുൽ ഖസ്സ്വാർ പറഞ്ഞു: മരണം, അല്ലാഹുവിലേക്കുള്ള യാത്ര.. സഹ്നൂൻ ചോദിച്ചു: താങ്കൾ വിശ്വാസപൂർവ്വം സത്യപ്പെടുത്തുന്നില്ലേ:- – നബിമാർ, പുനരുത്ഥാനം, വിചാരണ, സ്വർഗ്ഗം, നരകം.. – ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠർ അബൂ ബക്റും പിന്നെ ഉമറും ആണെന്ന്, – ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയ ല്ലെന്ന്, – അന്ത്യനാളിൽ അല്ലാഹുവിനെ കാണുമെന്ന്, – അവൻ അർശിനുപരിയിൽ ഇസ്തിവാഅ് ചെയ്തി രിക്കുന്നുവെന്ന്, – ഭരണാധികാരികൾ അക്രമം കാണിച്ചാലും ആയുധ മേന്തി കലാപമുണ്ടാക്കാൻ പാടില്ലെന്ന്.. അദ്ദേഹം പറഞ്ഞു: തീർച്ചയായും, അല്ലാഹു സത്യം! സഹ്നൂൻ പറഞ്ഞു: എന്നാൽ താങ്കൾ ഇഷ്ടാനുസാരം, സമാധാനമായി, മരിച്ചോളൂ, മരിച്ചോളൂ.. ഉദ്ധരണം: ദഹബി | സിയറു അഅ്ലമിന്നുബലാ - അബൂ ത്വാരിഖ് സുബൈര് …وَاخْتُلِفَ فِي السِّحْرِ فَقِيلَ هُوَ تخبيل فَقَط وَلَا حَقِيقَةَ لَهُ وَهَذَا اخْتِيَارُ أَبِي جَعْفَرٍ الْإِسْتِرَبَاذِيِّ مِنَ الشَّافِعِيَّةِ وَأَبِي بَكْرٍ الرَّازِيِّ مِنَ الْحَنَفِيَّة وبن حَزْمٍ الظَّاهِرِيِّ وَطَائِفَةٍ قَالَ النَّوَوِيُّ وَالصَّحِيحُ أَنَّ لَهُ حَقِيقَةً وَبِهِ قَطَعَ الْجُمْهُورُ وَعَلَيْهِ عَامَّةُ الْعُلَمَاءِ وَيَدُلُّ عَلَيْهِ الْكِتَابُ وَالسُّنَّةُ الصَّحِيحَةُ الْمَشْهُورَةُ انْتَهَى (فتح الباري -جزء ١٠-صفحة ٢٢٢) ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി റഹിമഹുള്ള ഫത്ഹുൽ ബാരിയിൽ പറയുന്നു :-
"സിഹ്റിന്റെ കാര്യത്തിൽ അഭിപ്രായാന്തരപ്പെട്ടിട്ടുണ്ട്. അതൊരു യാഥാർഥ്യമില്ലാത്ത തോന്നൽ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ശാഫിഇയാക്കളിൽ അബൂ ജഅഫർ ഉസ്തുറാബാദിയും ഹനഫിയത്തിലെ അബുബക്കർ റാസിയും ദാഹിരിയ്യത്തിലെ ഇബ്നു ഹസമും വേറെ കുറച്ചാളുകളും തെരഞ്ഞെടുത്തത് ഇതാണ്. നവവി പറയുന്നു "ശെരിയായിട്ടുള്ളത്, അതിന് (സിഹ്റിന്) യഥാർഥ്യമുണ്ട് എന്നത് തന്നെയാണ്. ഭൂരിപക്ഷം ഉലമാക്കളും അക്കാര്യം ഖണ്ടിതമായി പറഞ്ഞിട്ടുണ്ട്. പൊതുവെ ഉലമാക്കളെല്ലാം ആ അഭിപ്രായത്തിലാണുള്ളത്. ഖുർആനും പ്രസിദ്ധമായ സ്വഹീഹായ സുന്നത്തും അറിയിക്കുന്നതും അത് തന്നെയാണ്" (ഫത്ഹുൽ ബാരി വോള്യം 10, പേജ് 222) - ബഷീർ പുത്തൂർ "ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ്" എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. " ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. {وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا - (115) سورة النساء തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്ലാം മതത്തിനും സംഭവിക്കും....."
( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) - ബഷീർ പുത്തൂർ പ്രധാനമായും പിശാചിനെ പ്രീണിപ്പിച്ചു കൊണ്ടും പ്രീതിപ്പെടുത്തിയുമാണ് ആഭിചാരക്രിയകൾ നടക്കുന്നത്. അക്കാരണത്താൽ തന്നെ സിഹ്ർ ചെയ്യുന്ന സാഹിർ (മാരണക്കാരൻ) ശിർക്ക് ചെയ്യുകയും കുഫ്റിൽ അകപ്പെടുകയും ചെയ്യുന്നു. ശിർക്കും കുഫ്റുമടക്കം പല വിധത്തിലും രൂപത്തിലുമുള്ള വിനാശകരവും അനിഷ്ടകരവുമായ പരിണിതികൾ ഉണ്ടായിത്തീരുന്നത് കൊണ്ടാണ് സിഹ്ർ ചെയ്യുന്നതും അതുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ നിലക്ക് പോലും ഇടപെടുന്നതും ഇസ്ലാം ശക്തമായി എതിർക്കുകയും വിലക്കുകയും ചെയ്തത്. എന്നാൽ, സിഹ്ർ എന്ന പ്രക്രിയ ഉണ്ടെന്നും പൗരാണിക കാലത്തു തന്നെ ദുഷ്ട മനസ്സിന്റെ ആളുകൾ അതുമായി ഇടപെട്ടിരുന്നുവെന്നും ഖുർആൻ തന്നെ പറയുന്നുണ്ട്. സൂറത്തുൽ ബഖറയിൽ 102 -മത്തെ വചനത്തിൽ അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷെ, സിഹ്ർ എന്നത് തന്നെ യാഥാർഥ്യമില്ലാത്തതും വെറും ഭാവനയുമാണെന്നും അതിനു യാഥാർഥ്യമോ ഫലമോ ഇല്ലെന്നും വാദിക്കുന്ന ആളുകൾ മുമ്പുമുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. പഴയ കാലത്തു പ്രമാണങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്ന മുഅതസില, ഖദരിയ്യ തുടങ്ങിയ കക്ഷികളായിരുന്നുവെങ്കിൽ ആധുനിക ലോകത്തു അതിന്റെ അനന്തരാവകാശികളായ അഖലാനികളാണ് അതിന്റെ ആളുകൾ. സിഹ്റിനെ നിഷേധിക്കുകയും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് നിരാകരിക്കുകയും ചെയ്യുന്നവരാണ് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദ് വിഭാഗം. "നബിക്കു സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; അത് മക്കാ മുശ്രിക്കുകളുടെ വിശ്വാസമാണ്" എന്ന് അവർ പരസ്യമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈയൊരു പരിതസ്ഥിതിയിൽ ഇന്റെ നിജസ്ഥിതി പരിശോധിക്കുകയും പ്രാമാണികരായ പൂർവ്വീക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിലപാടുകളും വിശകലനം ചെയ്യുന്നത് അനിവാര്യമാണ്. സ്വഹീഹുൽ ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി റഹിമഹുല്ലാഹ് ഇമാം നവവിയെ ഉദ്ധരിച്ചു പറയുന്നു وَالصَّحِيحُ أَنَّ لَهُ حَقِيقَةً كَمَا قَدَّمْنَاهُ، وَبِهِ قَطَعَ الْجُمْهُورُ، وَعَلَيْهِ عَامَّةُ الْعُلَمَاءِ وَيَدُلُّ عَلَيْهِ الْكِتَابُ وَالسُّنَّةُ الصَّحِيحَةُ الْمَشْهُورَة "ശെരിയായിട്ടുള്ളത്, നാം നേരത്തെ സൂചിപ്പിച്ചത് പോലെ, തീർച്ചയായും അതിന് (സിഹ്റിന്) യദ്ധാർഥ്യമുണ്ട്. അത് തന്നെയാണ് ഭൂരിപക്ഷം ഉലമാക്കളും ഖണ്ഡിതമായി പറഞ്ഞതും, പൊതുവെ ഉലമാക്കളുടെ നിലപാടും. ഖുർആനും സുവിദിതമായ സ്വഹീഹായ ഹദീസും അത് തന്നെയാണ് അറിയിക്കുന്നത്" - ഫത്ഹുൽ ബാരി -10-22 ശറഹു മുസ്ലിമിൽ ഇമാം മാസിരി പറയുന്നു مذهب أهل السنة وجمهور علماء الأمة على إثبات السحر وأن له حقيقة "അഹ്ലുസ്സുന്നയുടെയും ഉമ്മത്തിലെ ഉലമാക്കളുടെയും വീക്ഷണം, സിഹ്റിന് യാഥാർഥ്യവും സ്ഥിരീകരണവുമുണ്ടെന്നാണ്." ശറഹു മുസ്ലിം 14/174 ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു. فصل هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ] * فَصْلٌ في هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ قَدْ أنْكَرَ هَذا طائِفَةٌ مِنَ النّاسِ وقالُوا: لا يَجُوزُ هَذا عَلَيْهِ، وظَنُّوهُ نَقْصًا وعَيْبًا، ولَيْسَ الأمْرُ كَما زَعَمُوا، بَلْ هو مِن جِنْسِ ما كانَ يَعْتَرِيهِ ﷺ مِنَ الأسْقامِ والأوْجاعِ، وهو مَرَضٌ مِنَ الأمْراضِ، وإصابَتُهُ بِهِ كَإصابَتِهِ بِالسُّمِّ لا فَرْقَ بَيْنَهُما، وقَدْ ثَبَتَ في " الصَّحِيحَيْنِ " عَنْ عائشة رَضِيَ اللَّهُ عَنْها "ജൂതന്മാർ ചെയ്ത സിഹ്റിന്റെ ചികിത്സയിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നടപടിക്രമം" ഒരു വിഭാഗം ആളുകൾ ഇത് (നബിക്ക് സിഹ്ർ ബാധിച്ചു എന്നത്) നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് (നബിക്ക്) അത് ബാധിക്കുകയില്ലെന്നാണ് അവർ പറയുന്നത്. അതൊരു ന്യുനതയും പോരായ്മയുമായാണ് അവർ കരുതുന്നത്. കാര്യം അവർ വാദിക്കുന്നത് പോലെയല്ല. അത് രോഗവും, വേദനയും പോലെ ഒരു കാര്യം മാത്രമാണ്. വിഷം തീണ്ടുന്നത് പോലെയുള്ള ഒരു കാര്യം. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നു രണ്ട് സ്വഹീഹുകളിലുമായി ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട് (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93) അദ്ദേഹം തുടർന്ന് പറയുന്നു. وقد اتفق أصحاب الصحيحين على تصحيح هذا الحديث، ولم يتكلم فيه أحد من أهل الحديث بكلمة واحدة، والقصة مشهورة عند أهل التفسير، والسنن والحديث، والتاريخ والفقهاء، وهؤلاء أعلم بأحوال رسول الله - صلى الله عليه وسلم - وأيامه من غيرهم "ഇരു സ്വഹീഹുകളുടെയും ആളുകൾ ഈ ഹദീസ് (നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ) സ്വഹീഹാണെന്ന് ഏകോപിച്ചിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരിൽ ഒരാൾ പോലും ഇതിനെ ആക്ഷേപിച്ചു കൊണ്ട് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഫുഖഹാക്കളും ചരിത്രകാരന്മാരും ഹദീസിന്റെയും തഫ്സീറിന്റെയും ഉലമാക്കളുടെ അരികിൽ ഈ സംഭവം പ്രസിദ്ധമാണ്. അവരാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ജീവിതത്തെക്കുറിച്ചും ദൈനംദിന സംഭവങ്ങളെക്കുറിച്ചും മറ്റാരേക്കാളും അറിയുന്നവർ - ( ബദാഇഉൽ ഫവാഇദ്) ഇമാം ഖാദീ ഇയാദ് റഹിമഹുള്ളാ പറയുന്നു. قالَ القاضِي عِياضٌ: والسِّحْرُ مَرَضٌ مِنَ الأمْراضِ، وعارِضٌ مِنَ العِلَلِ، يَجُوزُ عَلَيْهِ ﷺ كَأنْواعِ الأمْراضِ مِمّا لا يُنْكَرُ، ولا يَقْدَحُ في نُبُوَّتِهِ "സിഹ്ർ എന്നത് ഒരു രോഗമാണ്. അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കും ബാധിക്കാം. അത് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനു ദോഷം വരുത്തുന്നതല്ല" (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93)
ഈ വിഷയത്തിൽ അഹ്ലുസ്സുന്നയുടെ പ്രഗത്ഭരായ ഉലമാക്കളുടെ വേറെയും ഒരുപാട് ഉദ്ധരണികൾ കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുകയാണ്. സിഹ്ർ ബാധിക്കുമെന്നും അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ബാധിച്ചിട്ടുണ്ടെന്നുമുള്ള കാര്യം അഹ്ലുസ്സുന്നയുടെ സർവ്വഅംഗീകൃതമായ അഖീദയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ പ്രമാണത്തെക്കാൾ യുക്തിക്ക് പ്രാധാന്യം നൽകുന്ന അഖ്ലാനിയ്യത്തിന്റെ ആളുകളാണ്. അവരുടെ മുൻഗാമികൾ മുഅതസികളും ബാത്വിലിന്റെ ആളുകളുമാണ്. - ബശീർ പുത്തൂർ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം നിഷേധിക്കുന്നവർക്കുള്ള ന്യായം എന്താണ്? ഈ വിഷയം പരിശോധനക്ക് വിധേയമാക്കുന്നത് അനിവാര്യമാണ്. പ്രധാനമായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവർക്ക് അതിനു പറയാനുള്ള ന്യായം, ആ ഹദീസിന്റെ സനദിൽ ഹിഷാം ബിൻ ഉർവ റദിയള്ളാഹു അൻഹു ഉണ്ട്. അദ്ദേഹത്തിന് ജീവിതാവസാന കാലത്ത് ഓർമ്മപ്പിശക് സംഭവിക്കുകയും പല കാര്യങ്ങളും തെറ്റായി രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നതാണ്. ഇവിടെ വിശതീകരണം ആവശ്യമാണ്. ഹിശാം ബിൻ ഉർവ വിശ്വസ്തനും സത്യസന്ധനും നീതിമാനുമാണ്. അദ്ദേഹത്തിന് ഓർമ്മപ്പിശക് സംഭവിച്ചു എന്ന കാര്യം വാസ്തവവിരുദ്ധവും യാഥാർഥ്യങ്ങൾക്കു നിരക്കാത്തതുമാണ്. ഇമാം ദഹബി റഹിമഹുള്ളാ തന്റെ സിയറിൽ ഹിശാം ബിൻ ഉർവയുടെ തർജമയിൽ അക്കാര്യം അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി വാദത്തിന് വേണ്ടി അദ്ദേഹം അസ്വീകാര്യനാണെന്ന് സമ്മതിച്ചാൽ തന്നെ, ഹിശാം ഇല്ലാത്ത സനദിലൂടെ ഈ ഹദീസ് രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഈ ഹദീസ് ഒരു നിലക്കും തള്ളിക്കളയാൻ കഴിയാത്തതാണെന്ന് വ്യക്തം.
രണ്ടാമത്തെ കാര്യം, ഈ ഹദീസിന്റെ പരമ്പരയിൽ ഹിശാം ഉള്ളതിനാൽ അത് അസ്വീകാര്യമാണെന്നു പ്രാമാണികരായ പൗരാണികരോ ആധുനികരോ ആയ മുഹദിസുകളാരും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഈ വാദമുന്നയിക്കുന്നത്? വാസ്തവത്തിൽ, ഈ വിഷയത്തെ സ്വന്തം യുക്തിയുടെയും ബുദ്ധിയുടെയും നിഗമനത്തിന്റെയും അടിസ്ഥാനത്തിൽ സമീപിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ഇവർ ചെയ്യുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന് കേൾക്കുമ്പോൾ അക്കാര്യം അവരുടെ യുക്തിക്ക് നിരക്കാത്തതും ഇവർ മനസ്സിലാക്കിയ പുരോഗമന ചിന്തക്കും, നവോദ്ധാന ആശയങ്ങൾക്കും എതിരായതുമായി തോന്നുകയും ചെയ്തു. അതിനാൽ തന്നെ ഈ ഹദീസിനെ നിഷേധിക്കാൻ അവർ നിർബന്ധിതരായി. പ്രമാണങ്ങൾ, അവ ഖുർആനാകട്ടെ, ഹദീസാകട്ടെ, വ്യാഖ്യാനിക്കുന്നതിന് സർവ്വാംഗീകൃതമായ നിയമങ്ങളുണ്ട്. ഓരോരുത്തർക്കും തോന്നുന്ന പോലെ അവ വ്യാഖ്യാനിക്കാൻ പാടില്ല.എത്ര കഴിവും അറിവും സാമർഥ്യവും ബുദ്ധി കൂർമതയും പ്രാവീണ്യവും പ്രാഗൽഭ്യവുമുള്ള ആളാണെങ്കിലും സലഫുകളുടെ വ്യാഖ്യാനവും അവരുടെ നിലപാടുകളും അവരുടെ അഭിപ്രായങ്ങളും പരിശോധിക്കുകയും തെളിവിന്റെ മുൻതൂക്കം പരിഗണിച്ചു കൊണ്ട് നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. പക്ഷെ, ദുഖകരമായ കാര്യം പല വിഷയങ്ങളിലും തങ്ങളുടെ യുക്തിക്ക് ശെരിയെന്ന് തോന്നുന്ന ആയത്തുകൾ ഖുർആനിൽ നിന്ന് അടർത്തിയെടുക്കുകയും പൂർവ്വീകരുടെ വ്യാഖ്യാനങ്ങളും ഉദ്ധരണികളും തെളിവുകളും പരിശോധിക്കാതെ സ്വതന്ത്രമായ വ്യാഖ്യാനം ചമച്ചു കൊണ്ട് പ്രചരിപ്പിക്കുന്ന തെറ്റായ കീഴ്വഴക്കമാണ് ഇവർ പിന്തുടരുന്നത്. ഇവരുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളിലും ഖുതുബകളിൽ പോലും യുക്തിയെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള വ്യാഖ്യാനങ്ങൾ എമ്പാടും ഇടം പിടിക്കാറുണ്ട്. അതിനാൽ തന്നെ, ഇവിടെ ചർച്ചക്ക് വിധേയമായ പ്രസ്തുത ഹദീസിനെക്കുറിച്ചു പൂർവ്വീകരായ പ്രാമാണിക മുഹദ്ധിസുകളും ഉലമാക്കളും എന്ത് രേഖപ്പെടുത്തി എന്ന വസ്തുത കൂടി നമുക്ക് വിലയിരുത്തേണ്ടതുണ്ട്. - ബശീർ പുത്തൂർ സൂറത്തുൽ ഇസ്റാഇലെ 47-മത്തെ വചനവും സൂറത്തുൽ ഫുർഖാനിലെ എട്ടാമത്തെ വചനവും ചിലയാളുകൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും തൽഫലമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം ആ ആയത്തുകളുടെ അർത്ഥവും അതിന്റെ ശെരിയായ വ്യാഖ്യാനവും ഒന്ന് പരിശോധിക്കാം. സൂറത്തുൽ ഇസ്റാഇൽ അല്ലാഹു പറയുന്നു. نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا- سورة الإسراء4 " നീ പറയുന്നത് അവർ സശ്രദ്ധം കേൾക്കുന്ന സന്ദർഭത്തിൽ എന്തൊന്നാണ് അവർ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. അവർ സ്വകാര്യമായി പറയുന്ന സന്ദർഭത്തിൽ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് അക്രമകാരികളായ ആളുകൾ പറയുന്ന സന്ദർഭവും (നമുക്കറിയാം) സൂറത്തുൽ ഇസ്റാഉ -47 സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു. وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا - سورة الفرقان 7 -8 അവർ പറയുകയും ചെയ്തു. : ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുന്നു, അങ്ങാടികളിലൂടെ നടക്കുന്നു. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിട്ട് എന്ത് കൊണ്ടാണ് ഇയാളുടെ അടുത്തേക്ക് ഒരു മലക്ക് ഇറക്കപ്പെടാത്തത്? അതല്ലെങ്കിൽ, അയാൾക്കൊരു നിധി ഇട്ടു കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് കായ് കനികൾ തിന്നാൻ പറ്റുന്ന രൂപത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? അക്രമികൾ പറഞ്ഞു " മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്" സൂറത്തുൽ ഫുർഖാൻ 7-8
ഈ രണ്ട് ആയത്തുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ട് വളരെ വ്യാപകമായി മർകസ് ദഅവ മുജാഹിദുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്നത് മക്കാ മുശ്രിക്കുകളുടെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും, അത് വിശ്വസിക്കാൻ പാടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഖുർആനിലെ ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിക്കുന്നതിന് കേവല യുക്തിയും ബുദ്ധിയും മാത്രം അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണിത്. മറിച്ച് വിശ്വാസയോഗ്യവും സത്യസന്ധവുമായ പ്രാമാണിക തഫ്സീറുകളെ അവലംബിക്കുകയും സലഫുകളായ ഉലമാക്കളും മുഫസ്സിറും ഈ ആയത്തുകൾക്കു നൽകിയ വ്യാഖ്യാനം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവർ ഈ അബദ്ധത്തിൽ ചെന്ന് ചാടുമായിരുന്നില്ല. മുകളിലെ ആയത്തുകൾ വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു തഫ്സീർ ഗ്രന്ഥത്തിലും പ്രാമാണികരായ മുഫസ്സിറുകളാരും ഇവിടെയുള്ള ഉദ്ദേശം നബിക്ക് സിഹ്ർ ബാധിച്ചു എന്ന വിഷയമാണ് ഇതെന്ന് രേഖപ്പെടുത്തുകയോ അതിന്റെയടിസ്ഥാനത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയിൽ സംശയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് മക്കാ മുശ്രിക്കുകളുടെ ആരോപണം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ മൂലം ബുദ്ധിഭ്രമം സംഭവിക്കുകയും, അങ്ങിനെ വഹ്യ് എന്ന് പറഞ്ഞു കൊണ്ട് പിച്ചും പേയും പറയുകയാണ് എന്നായിരുന്നു. യഥാർത്ഥത്തിൽ നബിയെ പരിഹസിക്കുകയും കൊച്ചാക്കുകയും അപഹസിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുറത്തിറങ്ങി അങ്ങാടികളിലൂടെ നടക്കുന്നതും ഭക്ഷണം കഴിക്കുന്നത് പോലും അവർ പ്രവാചകത്വത്തിനു യോജിക്കാത്ത കാര്യമായാണ് കണക്കാക്കിയത്. സിഹ്ർ ബാധിച്ചുവെന്നത് അതിൽ ഒരാരോപണം മാത്രമാണ്. കൂടാതെ, ഭ്രാന്തൻ, മാരണക്കാരൻ, ജ്യോൽസ്യൻ, തുടങ്ങിയ പല ആരോപണങ്ങളും അതിന്റെ പുറമെയുണ്ട്. വഹ്യിനെക്കുറിച്ചുള്ള അവരുടെ ആ ആരോപണത്തെയാണ് അല്ലാഹു ഈ ആയത്തുകളിലൂടെ ഖണ്ഡിക്കുന്നത്. ഇക്കാര്യമാണ് പ്രാമാണിക വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയായത്. എന്നാൽ ഖുർആനും ഹദീസും സ്വന്തം നിലക്ക് വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായി കണ്ടു വരുന്നു. പണ്ടൊക്കെ രാഷ്ട്രീയക്കാരിലായിരുന്നു ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മതരംഗത്തു പ്രവർത്തിക്കുന്നവരും യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി ഖുർആൻ വ്യാഖ്യാനിക്കുന്നു. പണ്ട് മൗലാനാ മൗദൂദിയും കാന്തപുരവുമൊക്കെ അവരുടെ തെറ്റായ വാദങ്ങളെ സ്ഥാപിക്കാൻ സ്വീകരിക്കുന്ന കുതന്ത്രമാണ് ഖുർആനിന്റെ ആയത്തുകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായി ദുർവ്യാഖ്യാനിക്കുകയെന്നത്. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാതത്തിൽ മരിച്ചു പോയവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ, സൂറത്തു സുഖ്റുഫിലെ "വസ്അൽ മൻ അർസൽനാ ....." എന്ന് തുടങ്ങുന്ന തൗഹീദിന്റെ ആയത്ത് ഓതി തെറ്റിദ്ധരിപ്പിച്ചാണ് കാന്തപുരം രക്ഷപ്പെട്ടത്. വാസ്തവത്തിൽ അയാൾക്ക് എവിടെ നിന്നാണ് ഈ വ്യാഖ്യാനം കിട്ടിയത്? അതിന്റെ ആധാരം എന്താണ് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആ വ്യാഖ്യാനം തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയും. ലോകത്തു ഇന്നേ വരെയുള്ള ഒരൊറ്റ മുഫസ്സിറും ആ ആയതിന് കാന്തപുരം നൽകിയ വ്യാഖ്യാനം നൽകുകയോ സലഫുകൾ അങ്ങിനെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാൾ സ്വയംകൃതമായി കെട്ടിച്ചമച്ചതാണ് ആ വ്യാഖ്യാനം. അക്കാരണം കൊണ്ട് തന്നെ അത് ദുർവ്യാഖ്യാനവും അസ്വീകാര്യവുമായി. മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും മുകളിൽ കൊടുത്ത ആയത്തുകൾ വ്യാഖ്യാനിക്കുന്നതിൽ മർകസ് ദഅവ മുജാഹിദുകൾ സ്വീകരിച്ചത് കാന്തപുരത്തിന്റെ അതേ അടവ് തന്നെയാണ്. മക്കാ മുശ്രിക്കുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കെതിരിൽ പല ആക്ഷേപങ്ങളും ആരോപണങ്ങളും പരിഹാസങ്ങളും നടത്താറുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നത്. എന്നാൽ സിഹ്ർ ബാധിക്കുകയെന്നത് പ്രവാചകത്വത്തിന് എതിരാവുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൗത്യനിർവഹണത്തിന് തടസ്സമാകുന്ന രൂപത്തിൽ പരിണമിക്കുകയോ ചെയ്തിട്ടില്ല. അക്കാര്യങ്ങളെല്ലാം തന്നെ പ്രാമാണികരായ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യുന്ന ഇടങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആനിലെ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്യുകയും, അതു വഴി മുസ്ലിം ലോകത്തു അഹ്ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാർക്കിടയിൽ യാതൊരഭിപ്രായ വിത്യാസവുമില്ലാത്ത നബിക്ക് സിഹ്ർ ബാധിച്ചുവെന്നു പറയുന്ന സ്വഹീഹുൽ ബുഖാരിയിലടക്കം വന്നിട്ടുള്ള സ്വഹീഹായ ഹദീസിനെ നിഷേധിക്കുകയും ചെയ്യുക. ഇതാണിപ്പോൾ വലിയ വിശ്വാസ വിപ്ലവമായി കൊണ്ടാടുന്ന ഇവരുടെ ദഅവത്. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് മക്കാ മുശ്രിക്കുകളുടെ വിശ്വാസമാണ്' എന്ന് മൈക്കിന്റെ മുമ്പിൽ വന്ന് പറയുന്ന ഒരു കാഥികനോട് നമുക്ക് ഏറ്റവും ലളിതമായി ചോദിക്കാനുള്ളത് "എവിടെ നിന്ന് കിട്ടി നിങ്ങൾക്കീ വാദം"? ആരാണ് ഈ വിഷയത്തിൽ നിങ്ങളുടെ പൂർവ്വീകർ? ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടല്ലാതെ സ്വീകാര്യമായ ഒരുദ്ധരണി കൊണ്ടെങ്കിലും നിങ്ങൾക്ക് ഈ വാദം സ്ഥാപിക്കാൻ കഴിയുമോ? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന സത്യ സന്ദേശത്തെ നേരിടാൻ ഒരു കോപ്പും കയ്യിലില്ലാതെ വിഷമിച്ച മുശ്രിക്കുകൾ ഉന്നയിച്ച വെറും പോയിവെടികളായിരുന്നു ആ ആക്ഷേപങ്ങളെല്ലാം. രോഗം, മനോവിഷമം, വിശപ്പ്, ദാഹം, സന്തോഷം, ദുഃഖം, സങ്കടം തുടങ്ങി ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെയും ബാധിക്കാം. സിഹ്ർ അതിൽ ഒന്ന് മാത്രം. അത് നുബുവ്വത്തിനെ ഒരു നിലക്കും ബാധിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമായി രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. ബുദ്ധിയെ പ്രമാണങ്ങൾക്ക് മുമ്പിൽ നാട്ടി വെക്കലാണ് പുരോഗമനം എന്ന് കരുതുന്ന ആളുകൾ സത്യം ഗ്രഹിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങുകയുമാണ് വേണ്ടത്. - ബശീർ പുത്തൂർ ഒരു വശത്ത് പോപ്പുലർ ഫ്രണ്ടിനെയും സമാന കക്ഷികളെയും തീവ്രവാദവും അനിസ്ലാമിക നിലപാടുകളും ചൂണ്ടിക്കാണിച്ച് നഖ ശിഖാന്തം വിമർശിക്കുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുക. അതേ സമയം, മറുവശത്ത് ആഗോളതലത്തിൽ അറബ് ഇസ്ലാമിക രാജ്യങ്ങളിൽ മുസ്ലിം ഭരണാധികാരികൾക്കെതിരിൽ തദ്ദേശീയരായ മുസ്ലിം പൊതുജനങ്ങളെ ജിഹാദിന്റെ പേര് പറഞ്ഞ് കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത ഖർദാവിയെപ്പോലുള്ള ഇഖ്വാനീ ദാർശനികരെ മഹാ പണ്ഡിതന്മാരായി അവരോധിക്കുകയും അവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ മരണം മുസ്ലിം ഉമ്മത്തിന് വമ്പിച്ച നഷ്ടമാണെന്നും പറഞ്ഞു വിലപിക്കുകയും കണ്ണീർ വാർക്കുകയും ചെയ്യുക ! ഒരേ വിഷയത്തോടുള്ള സീഡീ ടവർ മുജാഹിഡുകളുടെ ഇരട്ട മുഖം ഇതിൽ കാണാം. ഇന്ത്യയിൽ ഇസ്ലാമിനും മുസ്ലിംകൾക്കും സുഡാപ്പികൾ എത്ര കണ്ട് അപകടകരമാണോ അതിനേക്കാൾ പതിന്മടങ്ങു പ്രഹരശേഷിയാണ് ഇഖ്വാനികൾക്ക് ! എന്നിട്ടും ഹുസൈൻ മടവൂരും ആരിഫ് സൈനും മജീദ് സ്വലാഹിയും ജാബിർ അമാനിയും നെടുനീളൻ അനുശോചനക്കുറിപ്പുകളെഴുതി "പ്രാസ്ഥാനിക കൂറ്" കാണിച്ചു !
സത്യം പറഞ്ഞാൽ ഇത്തരം വിഷയങ്ങളിലൊക്കെ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകൾ എന്തായിരിക്കണമെന്ന് മഹാ ഭൂരിപക്ഷം സംഘടനക്കാർക്കുക്കും അറിയില്ല. അത് കൊണ്ട് തന്നെ ആദർശപരമായ അടിസ്ഥാന വിഷയങ്ങളിൽ, ജീവിച്ചിരുന്നപ്പോൾ ശക്തമായ വിയോജിപ്പ് പുലർത്തുകയും അത് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്ത ആളുകൾ തന്നെ, എതിരാളി മരണപ്പെട്ടു കഴിഞ്ഞാൽ വലിയ നേതാവും മഹാ പണ്ഡിതനും പോരാളിയുമായി വാഴ്ത്തപ്പെടുന്നു ! രാഷ്ട്രീയത്തിൽ മാത്രം കണ്ടു വന്നിരുന്ന ഈ ചുവടുമാറ്റം മുജാഹിദ് പ്രസ്ഥാനത്തിൽ ഈയിടെയായി വ്യാപകമാണ്. നബിയിൽ വിശ്വസിച്ചില്ലെങ്കിലും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് ഏറെ സഹായം ചെയ്യുകയും സംരക്ഷണ കവചം തീർക്കുകയും ചെയ്ത, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പിതൃവ്യൻ അബൂ ത്വാ ലിബ് മരണപ്പെട്ട വിവരം അലി റദിയള്ളാഹു അൻഹു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി : "ِاِنْطَلِقْ فَوَارِه" എന്നാണ്. ആവതുള്ള കാലത്ത് ശത്രുക്കളിൽ നിന്ന് പോറലേൽക്കാതെ കാത്തു രക്ഷിച്ച സ്വന്തം പിതൃവ്യനാണ്, അദ്ദേഹം മുസ്ലിമായെങ്കിൽ എന്നാഗ്രഹിക്കുകയും നേരിട്ട് അക്കാര്യം നബി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റസൂലിന്റെ കരളിന്റെ കഷ്ണമായ മകൾ ഫാത്വിമ റദിയള്ളാഹു അൻഹയുടെ ഭർത്താവിന്റെ പിതാവാണ്, നാട്ടിലെ പ്രമാണിയും പൗരമുഖ്യനുമാണ് ! ഖുറൈശി തറവാട്ടിലെ കാരണവരാണ് .... ഇതൊന്നും തന്റെ ബറാഉ പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹത്തിന് തടസ്സമായില്ല! അത് കൊണ്ടാണ് യാതൊരു സങ്കോചവുമില്ലാതെ " നീ പോയി കുഴിച്ചിട്ടേക്ക്" എന്ന് പറയാൻ സാധിച്ചത്. ഖവാരിജുകളായ അഹ്ലുൽ ബിദ്അയുടെ പ്രചാരകരുടെ കാര്യത്തിൽ സലഫുകൾക്കു കൃത്യവും വ്യക്തവുമായ നിലപാടുകളുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമേയില്ല. - ബഷീർ പുത്തൂർ عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَذَكَرَ حَدِيثَ الْغَارِ. وَقَالَ فِي آخِرِهِ: فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنِ اسْتَطَاعَ مِنْكُمْ أَنْ تَكُونَ لَهُ خَبِيئَةٌ مِنْ عَمَلٍ صَالِحٍ فَلْيَفْعَلْ» القضاعي في مسند الشهاب ഇബ്നു ഉമർ رضي الله عنهما നിവേദനം: നബി ﷺ ഒരു ഗുഹയിൽ അകപ്പെട്ട ആളുകളെക്കുറിച്ച് വിവരിച്ചു. എന്നിട്ട് അതിന്റെ അവസാനം പറഞ്ഞു: "നിങ്ങളിലൊരാൾക്ക് സൽകർമ്മങ്ങളിൽ നിന്നും രഹസ്യമായത് ഉണ്ടായിരിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ". (ഖുദാഈ മുസ്നദുശ്ശിഹാബിൽ ഉദ്ധരിച്ചത്) عن الحسن قال: إنْ كانَ الرجل لقد جمع القرآن، وما يشعرُ جارُه. وإن كان الرجل لقد فَقُه الفقهَ الكثير، وما يشعرُ به الناس. وإن كان الرجل ليصلي الصلاة الطويلة في بيته وعنده الزَّوْر، وما يشعرون به. ولقد أدركنا أقوامًا ما كان على الأرض من عمل يقدرون على أن يعملوه في السرّ فيكون علانية أبدًا! ولقد كان المسلمون يجتهدون في الدعاء، وما يُسمع لهم صوت، إن كان إلا همسًا بينهم وبين ربهم، وذلك أن الله يقول:"ادعوا ربكم تضرعًا وخفية"، وذلك أن الله ذكر عبدًا صالحًا فرضِي فعله فقال: ﴿إِذْ نَادَى رَبَّهُ نِدَاءً خَفِيًّا﴾ ، [سورة مريم: ٣] . تفسير الطبري ഹസൻ رحمه الله പറയുന്നു:
ഒരു മനുഷ്യൻ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയിരിക്കും; അവന്റെ അയൽവാസി പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാൾ ധാരാളം അറിവു നേടിയിട്ടുണ്ടാകും; അത് ജനങ്ങൾക്ക് മനസ്സിലാവില്ല. തന്റെ വീട്ടിൽ വെച്ച് ഒരാൾ ദീർഘമായി നമസ്കരിക്കുന്നുണ്ടാവും, വീട്ടിൽ വിരുന്നുകാരുണ്ടായിട്ട് അവരാരും അത് അറിയുന്നില്ല. എത്രയോ (സ്വാലിഹീങ്ങളായ) ആളുകളെ നാം കണ്ടു, ഭൂമുഖത്തുവെച്ച് അവർക്ക് രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരു സൽകർമ്മവും ഒരിക്കലും പരസ്യമാകുമായിരുന്നില്ല!! മുസ്'ലിമീങ്ങൾ ദുആ ചെയ്യുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു, അവരുടെ ഒരു ഒച്ചപ്പാടും കേൾക്കുമായിരുന്നില്; അവരുടെയും റബ്ബിന്റെയും ഇടയിലുള്ള നേർത്ത കുശുകുശുക്കൽ മാത്രം. അത് എന്തുകൊണ്ടെന്നാൽ, അല്ലാഹു പറയുന്നു: "താഴ്മയോടെയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുവീൻ".(അഅ്റാഫ്: 55) അതുപോലെ അല്ലാഹു അവന്റെ സ്വാലിഹായ ഒരു ദാസനെക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തിയെ തൃപ്തിപ്പെട്ടുകൊണ്ട് സ്മരിക്കുന്നു: "തന്റെ റബ്ബിനെ അദ്ദേഹം വളരെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭമോർക്കുക!". (മർയം:3) (ത്വബരി തഫ്സീറിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ അല്ലാഹു പറയുന്നു: من عمل صالحا من ذكر أو أنثى وهو مؤمن فلنحيينه حياة طيبة ولنجزينهم أجرهم بأحسن ما كانوا يعملون (النحل 97 "സ്ത്രീ പുരുഷഭേദമന്യ ആർ സത്യവിശ്വാസത്തോടെ സൽകർമ്മം അനുഷ്ഠിക്കുന്നുവോ അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" (നഹ്ൽ 97) ശൻഖീത്വി رحمه الله ഇതിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: "പ്രസ്തുത സൂക്തത്തിലെ 'വിശിഷ്ടമായ ഒരു ജീവിതം' കൊണ്ടു വിവക്ഷിക്കുന്നത് അവന്റെ ഐഹിക ജീവിതം തന്നെയാണ്". "അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" എന്നതിന്റെ വ്യാഖ്യാനമായി ഇമാം ത്വബ്രി എ ഇബ്നു അബ്ബാസ് رضي الله عنه നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത്: "സന്തുഷ്ടി - السعادة" എന്നാണ്. താബിഈ വര്യനായ ഇബ്റാഹീം ഇബ്നു അദ്ഹം തന്റെ അനുചരന്മാരിൽ ഒരാളോട് പറഞ്ഞു: "രാജാക്കന്മാരോ രാജകുമാരന്മാരോ നാം അനുഭവിക്കുന്നതിനെ - അഥവാ ഈ ആനന്ദത്തെ - കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ വാളെടുത്ത് നമ്മോട് പൊരുതുമായിരുന്നു. ആനന്ദം അല്ലാഹുവിന്റെ ഉതവിയാണ് (توفيق). അതിന്റെ പ്രഭവസ്ഥാനമോ മനുഷ്യഹൃദയവും. കുലീന ഹൃദയം അതിന്റെ അകത്തളത്തിൽനിന്ന് ആനന്ദത്തിന്റെ പരിമളം പരത്തുന്നു; അവന്റെ ജീവിതത്തിന് മനോഹാരിതയും ഉന്നതിയും ആഹ്ലാദവും നൽകുന്നു. ഒരാൾക്കുപോലും അയാൾ ആരുതന്നെയാകട്ടെ നിന്റെ ഹൃദയത്തിൽ ആനന്ദം സൃഷ്ടിക്കാനാവില്ല. നിന്റെ സന്തോഷത്തിന്റെ നിമിത്തം -അല്ലാഹുവിന്റെ ഉതവി കഴിഞ്ഞാൽ- നീ തന്നെയാണ്. ജീവിതത്തിന് അർത്ഥവും ആസ്വാദനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ആനന്ദം. മനുഷ്യഹൃദയത്തിൽ സന്തുഷ്ടവും വിശിഷ്ടവുമായ ജീവിതത്തെ സംസ്ഥാപിക്കുന്നത് സംതൃപ്തിയാണ്. സത്യവിശ്വാസിയെ തന്നേക്കാൾ മികച്ചവരിലേക്ക് കണ്ണും നീട്ടിയിരിക്കുന്നതിൽ നിന്ന് വിദൂരത്താക്കുന്നത് കിട്ടിയതിൽ തൃപ്തിയടയുക എന്ന സ്വഭാവമാണ്. നബി ﷺ പറഞ്ഞു: "നിങ്ങൾക്കു മീതെയുള്ളവരിലേക്ക് നോക്കരുത്." ജനങ്ങൾ വ്യത്യസ്ത തട്ടുകളിലായിരിക്കണം എന്നത് ആകാശഭൂമികൾ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പേ അല്ലാഹു തീരുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ورفعنا بعضهم فوق بعض درجات ليتخذ بعضهم بعضا سخريا (الزخرف ٣٢) "അവരിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ നാം ഉയർത്തിയിരിക്കുന്നു; ചിലർ മറ്റു ചിലരെ കീഴാളരാക്കി വെക്കുന്നതിനായിട്ട്.' (സുഖ്റുഫ് 32) അതിനാൽ മനുഷ്യരിൽ ചിലർ നിന്നെക്കാൾ മീതെയായിരിക്കും. ചിലർ നിന്നെക്കാൾ താഴെയും. ഒരാളും തന്നെക്കാൾ അല്ലാഹു മികവ് നൽകിയവരിലേക്ക് കൊതിപൂണ്ടിരിക്കരുത്. ولا تتمنوا ما فضل الله به بعضكم على بعض للرجال نصيب مما اكتسبوا وللنساء نصيب مما اكتسين واسألوا الله من فضله إن الله كان بكل شيء عليما (النساء ٣٢) "ചിലർക്ക് ചിലരെക്കാൾ അല്ലാഹു നൽകിയ മികവുകളോട് നിങ്ങൾക്ക് മോഹം തോന്നരുത്. പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, സ്ത്രീകൾക്ക് അവർ സമ്പാദിച്ചതിന്റെയും. അവന്റെ ഔദാര്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുവിൻ. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്.' (നിസാഅ് 32)
ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു: "ഒരാളും കൊതിയനാകരുത്. എന്നിട്ട്, ഇന്ന മനുഷ്യന്റെ ധനവും കുടുംബവും പോലെ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് പറയരുത്. അത് അല്ലാഹു വിലക്കി, പകരം അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കട്ടെ". ഇബ്നു കഥീർ رحمه الله പറയുന്നു: "അപ്രകാരം തന്നെയാണ് മുഹമ്മദ് ഇബ്നു സീരീൻ, ഹസൻ, ദഹ്ഹാക്, അത്വാഅ് തുടങ്ങിയവരും വ്യാഖ്യാനിച്ചത്. ആയത്തിന്റെ പ്രത്യക്ഷാർത്ഥവുമാണത്. ഒരു വിശ്വാസിയെന്നാൽ, അല്ലാഹുവിന്റെ വിധിയിൽ അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നവനും, സംതൃപ്തനും, സന്തുഷ്ടനും, സത്യസന്ധമായി തനിക്ക് കിട്ടിയത് കൊണ്ട് മതിയാക്കിയവനുമാണ്. അതുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കുന്നവനും വിശാല ഹൃദയനും പ്രസന്നവദനനും ലാളിത്യവും ഇണക്കവുമുള്ളവനായി നിനക്കവനെ കാണാം. അബ്ദുല്ല ഇബ്നുൽ ഹാരിസ് رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസുലിനെപ്പോലെ അത്രയധികം പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല". ഹസനുൽ ബസരി رحمه الله പറയുന്നു: "വിശിഷ്ടമായ ജീവിതമെന്നതുകൊണ്ടുള്ള വിവക്ഷ കിട്ടിയതിൽ സംതൃപ്തിയടയലാണ്". മുൻഗാമികളായ പണ്ഡിതരിലൊരാൾ പറയുന്നു: "വിശിഷ്ടമായ ജീവിതം സന്തുഷ്ടിയും, കിട്ടിയതിൽ സംതൃപ്തിയുമാണ്." അല്ലാഹു കണക്കാക്കിയ വിധിയും അവൻ നൽകിയ ദാനവും സന്തോഷത്തോടെ സ്വീകരിച്ച് അതിൽ സംതൃപ്തിയടയുക എന്നത്, സത്യവിശ്വാസിയായ ഒരു മനുഷ്യനെ അല്ലാഹുവിന്റെ ഉതവിയോടെ ദേഹേഛയെ പിന്തുടരൽ, അസൂയ, ദുർവ്വിചാരം, അഹങ്കാരം തുടങ്ങിയവയിൽ നിന്ന് മുക്തനാക്കും. കിട്ടിയതിൽ തൃപ്തിയടയൽ കരകാണാക്കടലായ വ്യാമോഹം അധികരിപ്പിക്കുന്നതിൽ നിന്ന് അവനെ മോചിതനാക്കും. ഉള്ളതിൽ തൃപ്തിയുള്ളവൻ ഐശ്വര്യവാനും സൗഭാഗ്യവാനും സന്തുഷ്ടനുമായിരിക്കും; അവൻ ഇല്ലായ്മക്കാരനായിരുന്നാൽ പോലും. കിട്ടിയതിൽ തൃപ്തിയില്ലാത്തവൻ ദരിദ്രനും അസന്തുഷ്ടനും സങ്കുചിത ഹൃദയത്താൽ കുടുസ്സനുഭവിക്കുന്നവനുമായിരിക്കും; ധാരാളം ഉള്ളവനായിരുന്നാൽ പോലും. വിശിഷ്ടവും സന്തുഷ്ടവുമായ ജീവിതം ദുനിയാവിലെ സ്വർഗ്ഗമാണ്. ഒരു മുസ്ലിമിന് ദുനിയാവിൽ ലഭിക്കുന്ന ആനന്ദകരമായ ജീവിതം പരലോകത്ത് അവനുള്ള പ്രതിഫലം കുറക്കുന്നില്ല എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. ഇബ്നു തൈമിയ്യ رحمه الله പറയുന്നു: "ദുനിയാവിലൊരു സ്വർഗ്ഗമുണ്ട് അതിൽ കയറാത്തവൻ പരലോകത്തെ സ്വർഗത്തിൽ കയറില്ല." അദ്ദേഹം പറയുന്നു: "തന്റെ റബ്ബിൽ നിന്നു ഹൃദയം തടയപ്പെട്ടവനാണ് യഥാർത്ഥ തടവുകാരൻ. തന്റെ അഭീഷ്ടങ്ങളുടെ ബന്ധനത്തിലകപ്പെട്ടവനാണ് യഥാർത്ഥ ബന്ദി." ഇമാം ഇബ്നുൽ ഖയ്യിം തന്റെ ഗുരുവര്യനായ ഇബ്നു തൈമിയ്യ رحمهما الله യെക്കുറിച്ച് പറയുന്നത് നോക്കു: "തടവും പീഡനവും മർദ്ദനവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും, അദ്ദേഹം ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സന്തുഷ്ടമായി ജീവിക്കുന്നവനും, ഏറെ ഹൃദയവിശാലതയുള്ളവനും, ഏറ്റവും കരുത്തുള്ള ഹൃദയമുള്ളവനും, ഏറ്റവും സന്തോഷമുള്ള മനസ്സുള്ളവനുമായിരുന്നു. ആനന്ദത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ വദനത്തിൽ തിളങ്ങിനിൽക്കുമായിരുന്നു. ഞങ്ങൾക്ക് വല്ലാത്ത ഭയമോ, മനസ്സ് ചഞ്ചലമാവുകയോ, ഭൂമി കുടുസ്സാവുന്നതായോ അനുഭവപ്പെട്ടാൽ അദ്ദേഹത്തിന്റെയടുക്കൽ ചെല്ലും, അദ്ദേഹത്തെ ഒന്നു കണ്ട് ആ വാക്കുകൾ ഒന്ന് കേൾക്കേണ്ട താമസം അവയെല്ലാം ഞങ്ങളെവിട്ടു പോയിക്കഴിഞ്ഞിരിക്കും. അവയെല്ലാം വിശാലതയും കരുത്തും ദൃഢതയും സമാധാനവുമായി മാറിക്കഴിഞ്ഞിരിക്കും". നബി ﷺ പറയുന്നു: "ഒരു മുസ് ലിമിന് വല്ല ക്ഷീണമോ രോഗമോ ആവലാതിയോ ദുഃഖമോ ശല്യമോ മനസ്സംഘർഷമോ, അവന്റെ ദേഹത്ത് തറക്കുന്ന ഒരു മുള്ളാ പോലും ബാധിക്കുന്നില്ല; അല്ലാഹു അവന്റെ തെറ്റുകൾ മായ്ചുകൊടുത്തിട്ടല്ലാതെ. عن عبد الله بن عمر رضي الله عنهما قال : سمعت رسول الله ﷺ یقول : " إنما الناس كالإبل المائة لا تكاد تجد فيها راحلة ". (البخاري) ഇബ്നു ഉമർ رضي الله عنهما നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: "ജനങ്ങൾ നൂറ് ഒട്ടകങ്ങൾ പോലെയാണ്; അവയിൽ സവാരിക്കു പറ്റിയ ഒന്നിനെ കാണാൻ പ്രയാസമാണ്." (ബുഖാരി) عن زيد, قال: قال عمر: اعتزل ما يؤذيك, وعليك بالخليل الصالح وقلما تجده, وشاور في أمرك الذين يخافون الله عز وجل (شعب الإيمان) ഉമർ رضي الله عنه പറയുന്നു: "നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് മാറി നിൽക്കുക. നല്ലവനായ സുഹൃത്തിനെ നീ മുറുകെ പിടിക്കുക, വളരെ വിരളമായേ നിനക്ക് അങ്ങനെ ഒരുത്തനെ കിട്ടുകയുള്ളു. അല്ലാഹുവിനെ ഭയപ്പെടുന്നവരോട് നിന്റെ കാര്യങ്ങളിൽ കൂടിയാലോചിക്കുക." (ശുഅബുൽ ഈമാൻ) قال الحسن البصري رحمه الله: أعز الأشياء: درهم حلال، وأخ في الله؛ إن شاورته في دنياك وجدته متين الرأي، وإن شاورته في دينك وجدته بصيراً به (آداب الحسن البصري) ഹസൻ അൽ ബസ്'രീ പറയുന്നു:
"ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണ്: ഹലാലായ ഒരു ദിർഹം,അല്ലാഹുവിന്റെ വഴിയിലെ ഒരു സഹോദരൻ; നിന്റെ ദുനിയാവിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ പരിപക്വമായ അഭിപ്രായം നൽകുന്നവനായി അവനെ നിനക്കു കാണാം.നിന്റെ ദീനിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ അതിൽ വ്യക്തമായ അവബോധമുള്ളവനായി അവനെ നിനക്കു കാണാം." (ആദാബുൽ ഹസൻ അൽ ബസരി) - അബു തൈമിയ്യ ഹനീഫ് كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ إذَا قالَ: سَمِعَ اللَّهُ لِمَن حَمِدَهُ، لَمْ يَحْنِ أحَدٌ مِنَّا ظَهْرَهُ حتَّى يَقَعَ النبيُّ صَلَّى اللهُ عليه وسلَّمَ سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ- أخرجه البخاري (690)، ومسلم (474) ബറാഉ ബിൻ ആസിബ് رَضيَ اللهُ عنه വിൽ നിന്ന് " റസൂലുള്ളാഹി ﷺ سَمِعَ اللَّهُ لِمَن حَمِدَهُ എന്ന് പറഞ്ഞാൽ, നബി ﷺ സുജൂദ് ചെയ്യുന്നത് വരെ ഞങ്ങളിലൊരാളും തന്നെ തങ്ങളുടെ മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ശേഷം ഞങ്ങൾ സുജൂദിലേക്ക് പോകും. ( ബുഖാരി, മുസ്ലിം) ഇമാം മുസ്ലിമിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ : "كانوا يصلون مع رسول الله صلى الله عليه وسلم ، فإذا ركع ركعوا ، و إذا قال " سمع الله لمن حمده " لم يزالوا قياما حتى يروه قد وضع وجهه ( و في لفظ :جبهته ) في الأرض ، ثم يتبعونه "അവർ (സ്വഹാബത്) നബി ﷺ യുടെ കൂടെ നമസ്കരിക്കാറുണ്ടായിരുന്നു. അദ്ദേഹം റുകൂഉ ചെയ്താൽ അവർ റുകൂഉ ചെയ്യും. അദ്ദേഹം سمع الله لمن حمده എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്റെ മുഖം തറയിൽ വെച്ചതായി അവർ കാണുന്നത് വരെ നിന്നു കൊണ്ടേയിരിക്കും. ( വേറൊരു രിവായത്തിൽ തന്റെ നെറ്റിത്തടം എന്നാണ്) പിന്നീടവർ അദ്ദേഹത്തെ പിന്തുടരും" ഈ ഹദീസ് തഖ്രീജ് ചെയ്തതിന് ശേഷം ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു:- و إنما أخرجت الحديث هنا لأمرين : الأول : أن جماهير المصلين يخلون بما تضمنه من التأخر بالسجود حتى يضع الإمام جبهته على الأرض ، لا أستثني منهم أحدا حتى من كان منهم حريصا على اتباع السنة ، للجهل بها أو الغفلة عنها ، إلا من شاء الله ، و قليل ما هم "രണ്ട് കാര്യങ്ങൾക്കാണ് ഈ ഹദീസ് ഞാനിവിടെ തഖ്രീജ് ചെയ്തത്. അതിലൊന്ന്: നമസ്കാരക്കാരിൽ ഭൂരിഭാഗം പേരും, ഇമാം തന്റെ നെറ്റി നിലത്തു വെക്കുന്നത് വരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് പിന്തുക എന്ന കാര്യത്തിൽ അവർ ഉപേക്ഷ വരുത്തുന്നുവെന്നതാണ്. എന്നതാണ്. ആരേയും അതിൽ നിന്ന് ഞാൻ ഒഴിവാക്കുന്നില്ല. അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ മൂലമോ, സുന്നത് പിൻപറ്റുന്നതിൽ ശ്രദ്ധ പുലർത്തുന്നവരായവരിൽ നിന്ന് പോലും. അള്ളാഹു ഉദ്ദേശിച്ചവരൊഴികെ; അവരാകട്ടെ വളരെ കുറച്ചാണുതാനും!"
( സിൽസിലത്തുസ്വഹീഹ 225/6) - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|