IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സുത്റ

10/6/2025

0 Comments

 
നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്‌മദ്]

അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ  അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്]

അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്]

മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്‌മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ  പിശാചിന് സൗകര്യം നൽകുന്നു."

ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!"

മൊഴിമാറ്റം  :  അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
0 Comments

കനം തൂങ്ങുന്ന നാല് പദങ്ങൾ

9/4/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
عَنْ جُوَيْرِيَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ، فَقَالَ : " مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ؟ " قَالَتْ : نَعَمْ. قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ : سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ " 

ജുവൈരിയ റളിയള്ളാഹു അൻഹയിൽ നിന്ന്: നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സുബ്ഹ് നമസ്കാര ശേഷം, പുലർച്ചെ, അവർ, അവരുടെ നമസ്കാര സ്ഥലത്ത് ആയിരിക്കെ, അവരുടെ അടുത്ത് നിന്നു പുറത്തേക്ക് പോയി. മധ്യാഹ്നത്തിൽ അദ്ദേഹം മടങ്ങി വന്നു. അപ്പോഴും അവർ അവിടെ ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം ചോദിച്ചു : " ഞാൻ നിന്നെ വിട്ടേച്ചു പോയ അതേ അവസ്ഥയിൽ തന്നെയാണോ നീ ? (ഇപ്പോഴും നീ ഇവിടെ തന്നെ ഇരിക്കുകയാണോ) അപ്പോഴവർ പറഞ്ഞു : അതെ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : നിന്റെ അടുത്ത് നിന്ന് പോയ ശേഷം ഞാൻ നാല് പദങ്ങൾ മൂന്ന് തവണയായി പറഞ്ഞു. ഇന്നത്തെ ദിവസം നീ (ഇത് വരെ) പറഞ്ഞതെല്ലാം തുലനം ചെയ്‌താൽ അതിനേക്കാൾ അവ മികച്ചു നിൽക്കും 
​
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ
​
അള്ളാഹുവിനെ അവന്റെ സ്തുതി കൊണ്ട് ഞാൻ വാഴ്ത്തുന്നു; അവന്റെ സൃഷ്ടിപ്പിന്റെ എണ്ണമത്രയും അവന്റെ തൃപ്തിയുടെ അത്രയും അവന്റെ അർശിന്റെ തൂക്കത്തിന്റെ അത്രയും അവന്റെ വചനങ്ങളുടെ മഷിയുടെ അത്രയും.(മുസ്‌ലിം)
​

— ബഷീർ പുത്തൂർ


Download Article
0 Comments

വജ്ജഹ്തു അറിയില്ലേ?

24/3/2025

0 Comments

 
തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ.

​എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം...


Your browser does not support viewing this document. Click here to download the document.
Download Article (PDF)

​بسم الله الرحمن الرحيم
​
عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه عَنْ رَسُولِ اللهِ  ﷺ،  أَنَّهُ كَانَ إِذَا قَامَ إِلَى الصَّلَاةِ قَالَ
 
«وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا [مُسْلِمًا] وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّٰهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا  أَوَّلُ الْمُسْلِمِينَ، اللّٰهُمَّ أَنْتَ الْمَلِكُ! لَا إِلَهَ إِلَّا أَنْتَ، [سُبْحَانَكَ وَبِحَمْدِكَ]، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذَنْبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، [وَالْمَهْدِيُّ مَنْ هَدَيْتَ] أَنَا بِكَ وَإِلَيْكَ، [لَا مَنْجَا وَلَا مَلْجَأَ مِنْكَ إِلَّا إِلَيْكَ] تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ»

[الألباني في أصل صفة صلاة النبي صلى الله عليه وسلم]

​അലി ബിൻ അബീ ത്വാലിബ് رضي الله عنه നിവേദനം. നബി  ﷺ നമസ്കരിക്കാൻ നിന്നാൽ പ്രാരംഭ പ്രാർത്ഥനയായി ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:

​ആകാശഭൂമികളെ സ്ഷ്ടിച്ചവന്ന്  ഞാൻ എന്റെ മുഖം തിരിച്ചിരിക്കുന്നു — തൗഹീദിന്റെ പക്ഷം പിടിച്ചവനും ശിർക്കിന്റെ ഭാഗം വെടിഞ്ഞവനും, സർവ്വഥാ സമർപ്പിച്ചവനുമായ നിലയിൽ; ഞാൻ മുശ്‌രിക്കുകളിൽ പെട്ടവനേയല്ല.
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ
​അല്ലാഹുവിന്ന് ആമുഖമായി നൽകുന്ന വാക്ക്! മനസ്സും ശരീരവും മുഖവും സ്വത്വവും പരിപൂർണ്ണമായും ഞാൻ അവനിലേക്ക് തിരിച്ചു നിർത്തുന്നു. എന്നെ ഞാൻ സർവ്വഥാ അവനു സമർപ്പിക്കുന്നു; ഞാൻ ഒരിക്കലും മുശ്‌രിക്കുകളിൽ പെട്ടവനേയല്ല. ഏതവസ്ഥയിലും അല്ലാഹുവിലേക്ക് മാത്രമേ മനസ് തിരിയൂ. അവനിലേക്ക് മാത്രമേ കണ്ണും കൈയും  ഉയരൂ. അവനോട് മാത്രമേ സഹായം ചോദിക്കൂ. അവനെ മാത്രമേ അവലംബിക്കൂ. അവനോടല്ലാതെ മറ്റൊന്നിനോടും ആശ്രയം തേടില്ല.
 
അവൻ അനുഗ്രഹങ്ങളോ നിഗ്രഹങ്ങളോ എത്തിക്കാൻ സംവിധാനിച്ചി-രിക്കുന്ന കാരണങ്ങളിലേക്കോ സാമഗ്രികളിലേക്കോ കണ്ണും മനസ്സും പായില്ല. അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് എത്താതെ, അവ ലഭ്യമാക്കാൻ അവൻ നിശ്ചയിച്ച കാരണങ്ങളിൽ കുടുങ്ങി നിൽക്കില്ല. മണ്ണും വിണ്ണും സൂര്യനും കടലും അവൻ സംവിധാനിച്ച സാമഗ്രികൾ മാത്രം. അവയൊന്നും ആരാധ്യമൂർത്തികളല്ല. അവക്ക് ഉപകരണപരമായ ധർമ്മമേയുള്ളു. ഈ തിരിച്ചറിവുള്ളവനാണ് മുസ്‌ലിം.
 
ഭൂതപ്രേതപിശാചുക്കളുടെ മുന്നിൽ ഭയന്നു ചൂളിപ്പോകുന്നവനല്ല മുവഹ്ഹിദ്. പുഴയിൽ വീണാലും മരുഭൂമിയിൽ അലഞ്ഞാലും അല്ലാഹുവിലേക്കല്ലാതെ അവന്റെ സൃഷ്ടികളിലേക്ക് മനസ്സ് പോകില്ല; അവരോട് സഹായം തേടില്ല. അല്ലാഹുവിലേക്ക് മുഖം തിരിച്ചു എന്ന് പറയുമ്പോൾ ഇതെല്ലാം അർത്ഥമാക്കുന്നു. അരുത്, കർമ്മങ്ങൾ അത് ലംഘിക്കുകയോ നിലപാ-ടുകൾ അത് റദ്ദ് ചെയ്യുകയോ അരുത്.

​നിശ്ചയമായും എന്റെ നമസ്‌കാരവും ബലികർമ്മവും ജീവിതവും മരണവുമെല്ലാം സർവ്വ ലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന്ന് മാത്രമാകുന്നു. അവന് ഒരു പങ്കുകാരനുമില്ല.
ഈ പരമസത്യം സാക്ഷീകരിക്കാനാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. അവനു സർവ്വഥാ സമർപ്പിച്ചവരിൽ ഒന്നാമനാണു ഞാൻ.
إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّٰهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
അല്ലാഹുവിനുള്ള സമർപ്പണം സമഗ്രവും സമ്പൂർണ്ണവുമായിരിക്കണം. സമർപ്പണത്തിന്റെ മാനങ്ങൾ വിവരണാതീതമാണ്. ജീവിതം മാത്രമല്ല, മരണവും, നമസ്കാരം മാത്രമല്ല ബലിയും. അങ്ങനെ എല്ലാമെല്ലാം അവനു മാത്രമായി സമർപ്പിക്കണം. അവനു സമന്മാരെയോ പങ്കാളികളെയോ ഇടയാളന്മാരെയോ ശിപാർശകരെയോ നിശ്ചയിക്കാവതല്ല. അവനു സമർപ്പിക്കപ്പെടുന്നതൊന്നും വീതം വെക്കാവതുമല്ല. അതിലൊരംശം പോലും ഒരു പങ്കാളിക്കോ വലിയ്യിനോ ശിപാർശക്കാരനോ നൽകാൻ പാടില്ല. സമർപ്പണം അവന്റെ വജ്ഹ് ഉദ്ദേശിച്ചു കൊണ്ട് മാത്രമാ-യിരിക്കണം. അതിൽ ഏതെങ്കിലും തരത്തിലുള്ള കളങ്കമോ മായമോ കലർത്താൻ പാടില്ല.
 
സമർപ്പണം ഇവ്വിധം ഉദാത്തമായ രീതിയിൽ നിർവ്വഹിക്കുന്നവരിൽ ഒന്നാമനാണു ഞാനെന്നു പറയാൻ പറ്റണം. അവനാണു മുസ്‌ലിം. അല്ലാതെ, ജീവിതവും മരണവും കർമ്മങ്ങളും അനുഷ്ഠാനങ്ങളും ആശ-കളും അഭിലാഷങ്ങളും വ്യജദൈവങ്ങൾക്കിടയിൽ വീതിച്ചു നൽകാനുള്ളതല്ല. കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള്, മുരട്, മൂർക്കൻ പാമ്പ് വരെ മുപ്പത്തി മുക്കോടി ദൈവങ്ങളിലും, ഭൂത-പ്രേത-ജിന്ന് വിഭാഗങ്ങളിലും, ആശ്രയം കണ്ടെത്തുകയും അവക്കു മുന്നിൽ ഭയന്നു ചൂളുകയും ചെയ്യുന്നവൻ മുവഹ്ഹിദല്ല, ബഹുദൈവ വിശ്വാസിയാണ്.
​
​അല്ലാഹുവേ, നീയാണു രാജാധിരാജൻ! നീയല്ലാതെ ന്യായമായും ആരാധിക്ക-പ്പെടേണ്ടവനായി ആരുമില്ല.
നിനക്കു ഞാൻ തസ്ബീഹും അതോടൊപ്പം ഹംദും ചെയ്യുന്നു.     
اللّٰهُمَّ أَنْتَ الْمَلِكُ!  لَا إِلَهَ إِلَّا أَنْتَ،  سُبْحَانَكَ وَبِحَمْدِكَ
​അല്ലാഹു! അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും അങ്ങേയറ്റം. ന്യായമായും ആരാധിക്കപ്പെടേണ്ടവൻ. അത്യുന്നതനായ രാജാധിരാജ-നോട് അവന്റെ എളിയവരായ സൃഷ്ടികൾ കാണിക്കുന്ന അരുതായ്മ-കൾക്ക് വല്ല കൈയും കണക്കുമുണ്ടോ?! അവന് ഇണകൾ, മക്കൾ, പങ്കാളികൾ, ശിപാർശക്കാർ പോലുള്ളവരെ ചാർത്തിക്കൊടുക്കുന്നു. അത്യന്തം അപമാനകരമായ അപവാദങ്ങൾ ഉന്നയിക്കുന്നു. അവനു മാത്രം അവകാശപ്പെട്ട ആരാധന അവന്റെ അടിമകൾക്കു കൂടി വീതിച്ചു കൊടുക്കുന്നു.
 
ഒരു യഥാർത്ഥ വിശ്വാസി ഇത്തരം അരുതായിമകളിൽനിന്നെല്ലാം അവനെ അകറ്റി നിർത്തണം. അവന്റെ ഔന്നത്യവും വിശുദ്ധിയും സദാ ഉയർത്തിപ്പിടിക്കണം. അവനെ കുറിച്ച് വർണ്ണിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. അവനെ യഥാതഥമായി വർണ്ണിക്കാൻ അവനു മാത്രമേ കഴിയൂ. അതിനാൽ അവൻ പ്രത്യേകം തെരഞ്ഞെടുത്തു നിയോഗിച്ച ദൂതന്മാർ മുഖേന നമുക്ക് അറിയിച്ചു തന്നെ കാര്യങ്ങൾ മാത്രമേ നാം അവനെ കുറിച്ച് പറയാൻ പാടുള്ളു. «അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിക്കുകയും വാഴ്‌ത്തുകയും ചെയ്തതെങ്ങനെയാണോ അപ്രകാരമാണു നീ».

​നീയാണ് എന്റെ റബ്ബ്; ഞാൻ നിന്റെ അടിയനും. സ്വന്തത്തോട് ഞാൻ ഏറെ അതിക്രമങ്ങൾ ചെയ്‌തിരിക്കുന്നു. ഇതാ എന്റെ പാപങ്ങൾ ഞാൻ ഏറ്റുപറയുന്നു.
നീ എന്റെ മുഴുപാപങ്ങളും പൊറുത്തു തരേണമേ. കാര്യം, നീയല്ലാതെ പാപങ്ങൾ ആരും പൊറുക്കുകയില്ല.
أَنْتَ رَبِّي، وَأَنَا عَبْدُكَ
ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذَنْبِي جَمِيعًا
إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
എന്നെ സൃഷ്ടിച്ചതും സ്ഥിതി പരിപാലിക്കുന്നതും ഉടമപ്പെടുത്തുന്നതും രക്ഷാകർത്തൃത്വം വഹിക്കുന്നതും എല്ലാമെല്ലാം നീയാണ്. ഞാൻ നിന്റെ അടിയാൻ മാത്രവും; ആത്മാവും ശരീരവും മനസ്സും ദേഹവും മുഖവും സ്വത്വവുമെല്ലാം സർവഥാ സമർപ്പിച്ച അടിയാൻ. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഏറെ തെറ്റുകുറ്റങ്ങൾ ചെയ്തു പോയ ഒരു പാപിയാണു ഞാൻ. എന്റെ പാപങ്ങൾ മനസാ സമ്മതിക്കുകയും സ്വയം ഏറ്റുപറയുകയും ചെയ്യുന്നു. അവയെല്ലാം നിന്റെ കൃപാകടാക്ഷത്താൽ നീയെനിക്ക് പൊറുത്തു തരേണമേ, പാപങ്ങൾ പൊറുക്കാൻ നീയല്ലാ-താരുമില്ല റബ്ബേ!
 
വിനീത ദാസനായ ഒരു വിശ്വാസി തന്റെ റബ്ബിന്റെ മുന്നിൽ നടത്തുന്ന കുറ്റസമ്മതം. തകർന്ന മനസ്സുമായുള്ള ഏറ്റുപറച്ചിൽ. ഭയപ്പാടോടും പ്രതീക്ഷയോടും കൂടി പാപങ്ങൾ പൊറുത്തു കിട്ടാൻ നടത്തുന്ന

നിസ്സഹായമായ കേഴൽ. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അധീശാധിപതി. അവന്റെ മുന്നിൽ നിൽക്കുന്ന നിസ്സാരനായ അടിയാൻ. പാപഭാരത്താൽ തലകുനിച്ച് അല്ലാഹുവിന്റെ പാപമോചനത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് യാചിക്കുന്നു: എന്റെ മുഴുപാപങ്ങളും നീയെനിക്ക് പൊറുത്തു തരേണമേ, നിയല്ലാതാരാണ് പാപങ്ങൾ പൊറുക്കുക?

​ഉദാത്തമായ സാന്മാർഗ്ഗികതയിലേക്ക് നീ എന്ന വഴിചേർക്കണേ, ഉദാത്തമായ സാന്മാർഗ്ഗികതയിലേക്ക് നീയല്ലാതാരും വഴിചേർക്കുകയില്ല.
അവയിൽ ദൂഷിതമായവ എന്നിൽ നിന്ന് നീ തിരിച്ചു കളയണേ, അവയിൽ ദൂഷിതമായവ എന്നിൽ നിന്ന് തിരിച്ചു കളയാൻ നീയല്ലാതാരുമില്ല.
وَاهْدِنِي لِأَحْسَنِ الْأَخْلَاقِ
 لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا
لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ
നൈതികതയിലും ധാർമ്മികതയിലും മനോഘടനയിലും ചിത്തവൃത്തി-യിലും ഭാവപ്രകടനങ്ങളിലും ഏറ്റവും ഉദാത്തമായത് ഏതോ അതിലേക്ക് നീയെന്നെ വഴി ചേർക്കണേ, നിനക്കല്ലാതെ മറ്റാർക്കും അതിലേക്ക് വഴിചേർക്കാനാവില്ല. അവയിൽ നല്ലതേത്, തിയ്യതേത് എന്ന് തീരുമാനിക്കാൻ കഴിയുക നിനക്കു മാത്രം. അവയിൽ കെട്ടതും തിയ്യതും നീ എന്നിൽനിന്ന് തിരിച്ചു കളയണേ, അവ എന്നിൽനിന്ന് തിരിച്ചു കളയാൻ നിനക്കല്ലാതാർക്കുമാവില്ല.
 
ആരും മോഹിക്കുന്നതും മോഹിക്കേണ്ടതുമായ കാര്യമാണ് സ്വഭാവ വൈശിഷ്ട്യം. അല്ലാഹു അടിയാറുകൾക്കിടയിൽ വിഭവങ്ങൾ വീതിച്ചു നല്കുന്നതു പോലെ സ്വഭാവ വിശേഷങ്ങളും വീതിച്ചു നൽകുന്നു. മറ്റു കഴിവുകളും സിദ്ധികളും നേടിയെടുക്കാൻ പരിശീലിക്കുന്നതു പോലെ സ്വഭാവ വൈശിഷ്ട്യം നേടാനും പോഷിപ്പിക്കാനും നാം അഭ്യസിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം.

​നിനക്ക് വഴിപ്പെട്ട്, നിന്നോടുള്ള വണക്കം ആവർത്തിച്ചാവർത്തിച്ച് അതിൽ ഞാൻ ഉറച്ചു നിൽക്കാം.
അതേപടി, നിന്റെ കല്പനകൾ പിന്തുടരുകയും  അതിനനുസാരമായി സദാ വർത്തിക്കുകയും ചെയ്യാം.
لَبَّيْكَ وَسَعْدَيْكَ
അല്ലാഹുവിന് പൂർണ്ണമായി വഴിപ്പെടുക, സർവഥാ സമർപ്പിക്കുക, പൂർണ്ണ മനസ്സോടെ കല്പനകൾ പിന്തുടരുക, അവന്റെ ഹിതാനുസാരിയായി വർത്തിക്കുക, ആവർത്തിച്ചാവർത്തിച്ച് അവയിൽ തന്നെ തുടരുക. അതു മാത്രമേ ഒരു വിശ്വാസിക്ക് വഴിയുള്ളു. ഈയൊരു ഉത്തരമേ അവനിൽ നിന്ന് തന്റെ റബ്ബ് പ്രതീക്ഷിക്കുന്നുമുള്ളു. ഈ വിളി മനസ്സിൽ നിറയട്ടെ, നാവിലുയരട്ടെ, ഹജ്ജ്-ഉംറ പോലുള്ള വേളകളിൽ ദിഗന്തങ്ങൾ ഭേദിക്കു-മാറുച്ചത്തിൽ ഉയർന്നു കേൾക്കട്ടെ. അതു തന്നെയാണ് വിശ്വാസിക-ളോട് ശർഅ് അനുശാസിക്കുന്നതും.

​നിന്റെ ഇരു കൈകളിലുമാണ് നന്മ മുഴുൻ. തിന്മയോ നിന്നിലേക്ക് ചേരുന്നതുമല്ല.
وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ
​വിധിനിർണ്ണയത്തിലുള്ള (ഖളാ-ഖദ്ർ) വിശ്വാസമാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത്. വിധിയിൽ നന്മയും തിന്മയും ഉണ്ടായിരിക്കും. അവയെല്ലാം തന്നെ അല്ലാഹുവിൽനിന്നുള്ളവയാണ്. യഥാർത്ഥത്തിൽ, ഖളാ-ഖദ്റിലെ നന്മതിന്മകൾ ആപേക്ഷികമാണ്. മനുഷ്യാനുഭവത്തെ അപേക്ഷിച്ചാണ് അതിലെ നന്മതിന്മകൾ വേർതിരിക്കുന്നത്. അവ ആപേക്ഷികവും ഭാഗികവും താൽക്കാലികവുമാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവ എല്ലാം തന്നെ സോദ്ദേശപൂർണ്ണവും ന്യായയുക്തവുമായ  സൃഷ്ടിപ്രക്രിയകളുടെയും സംവിധാനങ്ങളുടെയും ഭാഗമാണ്; നന്മയുടെയും നീതിയുടെയും നിർവ്വഹണത്തിൽ സംഭവി-ക്കുന്ന താൽക്കാലിക പ്രത്യക്ഷീകരണങ്ങളാണ്.
 
തിന്മകൾ അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും ചേരില്ല. കാര്യങ്ങളുടെ ആത്യന്തികമായ കിടപ്പ് പരിഗണിച്ച് തിന്മകൾ അല്ലാഹു-വിലേക്ക് ചേർക്കാവതുമല്ല. അല്ലാഹുവിനെ അറിയുന്ന വിനീതരായ വിശ്വാസികൾ അവരുടെ ഈ ബോധ്യം വാക്കുകളിൽ കൂടി പ്രതിഫ-ലിപ്പിക്കണം. തിന്മ അല്ലാഹുവിലേക്ക് ചേർത്ത് പറയാതിരിക്കാനുള്ള ഉന്നതമായ മര്യാദ ഉയർത്തിപ്പിടിക്കണം. അതൊരു വിശ്വാസ പ്രഖ്യാപനമായി, അല്ലാഹുവിനുള്ള വാഴ്‌ത്തായി ആവർത്തിക്കണം.
​
​നീ നേർവഴി ചേർത്തവനാണ് സന്മാർഗ്ഗചാരി.
وَالْمَهْدِيُّ مَنْ هَدَيْتَ
ഹുദാ അല്ലെങ്കിൽ ഹിദായത് എന്നാൽ സന്മാർഗ്ഗം എന്നു സാരം. അതിനു രണ്ടു വശമുണ്ട്: (1) സന്മാർഗ്ഗത്തെ കുറിച്ചുള്ള വിശദീകരണം. (2) സന്മാർഗ്ഗം ഉൾക്കൊള്ളാനുള്ള തൗഫീഖ്. ഒന്നാമത്തേത് എല്ലാവരുടെയും കാതിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വന്നെത്തുക തന്നെ ചെയ്യും. രണ്ടാമത്തേത് ജീവിതത്തിൽ സത്യസന്ധത കൈവിടാത്ത-വർക്ക് അല്ലാഹു സമ്മാനമായി നൽകും. അവൻ വിശ്വസിച്ച് ഏല്പിച്ച  ശുദ്ധപ്രകൃതിയെ കളങ്കപ്പെടുത്തി, കളവും കാപട്യവും കൃത്രിമത്വവും ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ദുർവൃത്തരായ ആളുകൾ ഈ സമ്മാനത്തിന് എങ്ങനെ അർഹരാകും? സത്യസന്ധത വീണുപോകാതെ, സന്മാർഗ്ഗം പുണരാൻ തൗഫീഖ് ലഭിച്ചവനാണ് സൗഭാഗ്യവാനായ സന്മാർഗ്ഗചാരി. അവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ!

​നിന്നെ കൊണ്ട് നിലനിൽക്കുന്നവൻ, നിന്നിലേക്ക് മടങ്ങാനുള്ളവൻ ഞാൻ.
നിന്നിൽനിന്നും നിന്റെയടുക്കലേക്കല്ലാതെ, ഒരു രക്ഷാസ്ഥാനമോ അഭയ കേന്ദ്രമോ ഇല്ല.
أَنَا بِكَ وَإِلَيْكَ، لَا مَنْجَا وَلَا مَلْجَأَ مِنْكَ إِلَّا إِلَيْكَ
അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ച്, ലൗഹിൽ രേഖപ്പെടുത്തിയതു പ്രകാരം, അവന്റെ വേണ്ടുക വന്നപ്പോൾ, നിശ്ചിത സമയത്തും സ്ഥലത്തും വെച്ച്, അല്ലാഹുവിന്റെ അനാദിയായ അറിവിൽ ഉൾപ്പെട്ടു കിടന്നിരുന്ന ഞാൻ, ഇല്ലായ്മയിൽനിന്നൊരു ഉണ്മയായി, ഒരു സൃഷ്ടിയായി ഉയിരെടുത്തു. ഒരു നിമിഷാർദ്ധം പോലും അവന്റെ കരുണാകടാക്ഷമില്ലാതെ എനിക്ക് ഇനി നിലനിൽക്കാനുമാവില്ല. ഞാൻ സദാ അവനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഞാനും എനിക്കുള്ള സകലതും അവന്റേതാണ്. ജീവിച്ചു തീരുമ്പോൾ മടങ്ങുന്നതും ഒടുങ്ങുന്നതും അവനിലേക്കാണ്. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഒരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അവൻ ചോദിക്കുന്നു: «അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?!» (തക്‌വീർ 26) പറയൂ: അതെ, നിന്നിലേക്ക് മാത്രം.

എല്ലാ നന്മകളുടെയും ഉടയവനാണു നീ. എല്ലാ  ഔന്നത്യങ്ങൾക്കും ഉപരിയിലാണു നീ.
تَبَارَكْتَ وَتَعَالَيْتَ
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമ. സർവ്വൈശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടുക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അല്ലാഹുവിനെ വാഴ്‌ത്താനുള്ള രണ്ട് ചെറുവചനങ്ങൾ. അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം.
 
അല്ലാഹുവിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ.. ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതി-പ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങ-ൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.

പാപങ്ങൾ പൊറുക്കാൻ നിന്നോടു കേഴുന്നു ഞാൻ. അനുതപിച്ചു കൊണ്ട് നിന്നിലേക്ക് മടങ്ങുന്നു ഞാൻ.
أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
ദയാപരനും കാരുണ്യവാനുമായ അല്ലാഹുവിനോട്, തികഞ്ഞ പ്രതീക്ഷ-യോടും കവിഞ്ഞ ഭയപ്പാടുകളോടും കൂടി, അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുതരാനുള്ള യാചന. അതാണ് ഇസ്തിഗ്ഫാർ. അത് പരിഹരമാണ് — ഇഹത്തിലും പരത്തിലുമുള്ള എല്ലാ പ്രശ്നങ്ങൾക്കും. വലിയ തെറ്റുകൾക്ക് ലക്ഷണമൊത്ത തൗബഃയിലൂടെ പ്രത്യേകമായ പാപ പരിഹാരം വേറെ തന്നെ ചെയ്യേണ്ടതുണ്ട്. ഞാനി-താ, തൗബഃയും ഇസ്‌തിഗ്ഫാറുമായി നിന്നിലേക്ക് തിരിച്ചു വരുന്നു..
 
അല്ലാഹുവേ, ഉലയുന്ന മനസ്സോടെ, തപ്തമായ ഹൃദയത്തോടെ, ഉള്ളുരുകി നിന്നോട് കേഴുന്നു: എല്ലാം വിട്ട് ഞാൻ നിന്നിലേക്ക് മടങ്ങുന്നു, നീ എന്നെ സ്വീകരിക്കില്ലേ..

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
24 റമദാൻ 1446 / 24 മാർച്ച് 2025

0 Comments

ഖിയാമുല്ലൈൽ: ഉത്തമ തലമുറയുടെ സുന്നത്ത് പിന്തുടരുക

21/3/2025

0 Comments

 
Picture
​عِمْرَانُ بْنُ حُدَيْرٍ رَحِمَهُ اللَّهُ: أَرْسَلْتُ إِلَى الْحَسَنِ رَحِمَهُ اللَّهُ فَسَأَلْتُهُ عَنْ صَلَاةِ الْعِشَاءِ فِي رَمَضَانَ أَنُصَلِّي، ثُمَّ نَرْجِعُ إِلَى بُيُوتِنَا فَنَنَامُ، ثُمَّ نَعُودُ بَعْدَ ذَلِكَ؟  فَأَبَى، قَالَ: "لَا، صَلَاةُ الْعِشَاءِ ثُمَّ الْقِيَامُ"
 أَبُو دَاوُدَ رَحِمَهُ اللَّهُ: قِيلَ لِأَحْمَدَ رَحِمَهُ اللَّهُ وَأَنَا أَسْمَعُ يُؤَخَّرُ الْقِيَامُ يَعْنِي التَّرَاوِيحَ إِلَى آخِرِ اللَّيْلِ؟ قَالَ: "لَا، سُنَّةُ الْمُسْلِمِينَ أَحَبُّ إِلَيَّ"- مختصر قيام الليل للمروزي
ഇമ്രാൻ ബിൻ ഹുദൈർ رحمه الله പറയുന്നു: ഹസൻ رحمه الله യുടെ അടു ത്തേക്ക് ഒരാളെ പറഞ്ഞയച്ച്, റമദാനിലെ ഇശാ നമസ്കാരത്തെക്കുറിച്ച് ഞാൻ ചോദിച്ചു: നമ്മൾ അത് നിസ്കരിച്ച് നമ്മുടെ വീടുകളിലേക്ക് മടങ്ങുകയും എന്നിട്ട് ഉറങ്ങുകയും അതിനുശേഷം തിരിച്ചുവരികയും ചെയ്യട്ടെ എന്ന്. അപ്പോൾ അതിന് വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യരുത്, ഇശാ നമസ്കാരം തൊട്ടുടനെ രാത്രി നമസ്കാരവും.

അബൂ ദാവൂദ് رحمه الله പറയുന്നു:  അഹ്‌മദ് ബിൻ ഹമ്പൽ رحمه الله ചോദിക്ക പ്പെടുന്നത് ഞാൻ കേട്ടു: ഖിയാമുല്ലൈൽ അഥവാ തറാവീഹ് രാത്രിയുടെ അവസാനത്തേക്ക് പിന്തിപ്പിക്കാമോ? അദ്ദേഹം പറഞ്ഞു: അരുത്,  മുസ്‌ ലിമീങ്ങളുടെ സുന്നത്താണ് എനിക്കേറ്റവും ഇഷ്ടം.
​
[ഇമാം മർവസിയുടെ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത ത്തിൽ നിന്ന്]

- ​അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

‘ഇഖ്‌ആഅ്‌’  സുന്നത്തിൽ  പെട്ടതാണ് (രണ്ട് സുജൂദുകൾക്കിടയിൽ കാലുകൾ നാട്ടി വെച്ച് അതിന്മേൽ ഇരി

13/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
عن أَبُي الزُّبَيْرِ (محمد بن مسلم بن تَدْرُس- فمن رجال مسلم)، أَنَّهُ سَمِعَ طَاوُسًا يَقُولُ
 قُلْنَا لِابْنِ عَبَّاسٍ فِي الْإِقْعَاءِ عَلَى الْقَدَمَيْنِ   فَقَالَ : هِيَ السُّنَّةُ. فَقُلْنَا لَهُ : إِنَّا لَنَرَاهُ جَفَاءً بِالرَّجُلِ. فَقَالَ ابْنُ عَبَّاسٍ : بَلْ هِيَ سُنَّةُ نَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
 
رواه أحمد (١/ ٣١٣)، ومسلم (٥٣٦)، وأبو داود (٨٤٥)، وابن خزيمة (٦٨٠)، والترمذي (٢٨٣)، والحاكم «١/ ٢٧٢» وقال الترمذى: «حديث حسن صحيح» وأخرجه عبد الرزاق (٣٠٣٠) و (٣٠٣٣) ، وابن أبي شيبة ١/٢٨٥، عن جماعة من الصحابة وغيرهم, ورواه أبو إسحاق الحربى في «غريب الحديث» «٥/ ١٢/١» والبيهقى ٢/١١٩ من طريق محمد بن بكر البُرْساني وحده، بهذا الإسناد، عن العبادلة الثلاثة عبد الله بن عباس وعبد الله بن عمر وعبد الله بن الزبير. وإسناده صحيح. والطبراني (١٠٩٥٠) و (١١٠١٠) و (١١٠١٥)
 
അബൂ സുബൈറിൽ (മുഹമ്മദ് ബിൻ തദ്റുസ്) നിന്ന് : ത്വാഊസ് പറയു-ന്നതായി അദ്ദേഹം കേട്ടു "അദ്ദേഹം പറയുന്നു : ഇരു കാലുകളിലുമായി ഇരിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു-വിനോട് ചോദിച്ചു അപ്പോഴദ്ദേഹം പറഞ്ഞു: " അത് സുന്നത്താണ് ."
അപ്പോൾ ഞങ്ങളദ്ദേഹത്തോടു പറഞ്ഞു : തീർച്ചയായും ഞങ്ങളത് കാണുന്നത് ആ മനുഷ്യനിലുള്ള പരുക്കൻ സ്വഭാവമായിട്ടാണ്.
അപ്പോൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞു : "എന്നാൽ, അത് നിന്റെ നബി G യുടെ ചര്യയാണ്." [മുസ്‌ലിം]
 
നമസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിനാണ്  "ഇഖ്‌ആഅ്‌ " എന്ന് പറയുന്നത്. സാധാരണ ഗതിയിൽ ഇരിക്കാറുള്ള ഇഫ്തിറാശിന്റെ (ഇടതു കാൽപാദം കിടത്തി വെച്ച് അതിന്മേൽ പിൻഭാഗം വരത്തക്കവിധമുള്ള ഇരുത്തം) ഇരുത്തത്തിന് പകരമായി ഇരു കാലുകളുടെയും അഗ്രഭാഗം ഭൂമിയിൽ അമർത്തി, കാലുകൾ നേരെ നാട്ടി വെച്ച് അതിന്മേൽ പിൻഭാഗം വെച്ച് കൊണ്ട് ഇരിക്കുന്ന രീതിയാണിത്. ഒന്നാമത്തെയോ അവസാനത്തെയോ (തശഹുദിൽ) അത്തഹിയ്യാത്തുകളിൽ ഇങ്ങിനെ ഇരിക്കാൻ പാടില്ല.
 
അപ്പോൾ രണ്ട് സുജൂദുകൾക്കിടയിൽ ഈ രണ്ടിലേത് രൂപത്തിലും ഇരിക്കാവുന്നതാണ്. രണ്ടിന്റെയും സുന്നത്ത്‌ ലഭിക്കാൻ ഇടക്ക് മാറി മാറി ഇരിക്കാവുന്നതാണ്. നമസ്കാരത്തിൽ സ്വഹാബികളിൽ പലരും ഈ രൂപത്തിൽ ഇരുന്നതായി സ്വഹീഹായ രിവായത്തുകൾ ഉണ്ട്.
 
ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു:
 
ولا منافاة بينها، وبين السنة الأخرى، وهي الافتراش، بل كل سنة، فيفعل تارة هذه، وتارة هذه، اقتداء به - صلى الله عليه وسلم -، وحتى لا يضيع عليه شيء من هديه عليه الصلاة والسلام.  [السلسلة الصحيحة (١/ ٢/ ٧٣٥) ]
"ഇഫ്തിറാശിനും ഇതിനുമിടയിൽ വൈരുധ്യമില്ല. എന്നാലിവ രണ്ടും സുന്നത്താണ്. നബി G യുടെ സുന്നത്ത്‌ പിൻപറ്റുന്നതിന്റെ ഭാഗം എന്ന നിലയിൽ അവയിലൊന്നും നഷ്ടപ്പെടരുതെന്നതിനാൽ, ഓരോന്നും മാറി മാറി ചെയ്യാവുന്നതാണ്".
(സിൽസില അസഹീഹ, അൽബാനി റഹിമഹുള്ളാ)

عنِ ابنِ عُمَرَ رضيَ اللهُ عنهما: أنَّه كان إذا رفَعَ رأسَه مِن السَّجدةِ الأولى يقعُدُ على أطرافِ أصابعِه، ويقولُ: إنَّه مِن السنَّةِ
 
أخرجه الطبراني في ((المعجم الأوسط)) (٨٧٥٢)، والبيهقي في ((السنن الكبرى)) (٢٨٤٣) صحَّحه البيهقي في ((السنن الكبرى))(١١٩/٢)وصحح إسناده الذهبي في ((المهذب)) (٢/٥٦٦)، وابن حجر في ((التلخيص الحبير)) (١/٤٢٠)  والمباركفوري في ((تحفة الأحوذي)) (٢/٣٣)، وحسن إسناده الألباني في ((أصل صفة صلاة النبي)) (٢/٨٠٣)

​ഇബ്നു ഉമർ റദിയള്ളാഹു അൻഹുമാ : ഒന്നാമത്തെ സുജൂദിൽ നിന്ന് അദ്ദേഹം തല ഉയർത്തിയാൽ തന്റെ വിരൽത്തലപ്പുകളിൽ (ഊന്നി-ക്കൊണ്ട്) അദ്ദേഹം ഇരിക്കാറുണ്ടായിരുന്നു. പിന്നീട് " ഇത് സുന്നത്താണ് " എന്ന് പറയുകയും ചെയ്യും.
 
— ബശീർ പുത്തൂർ
07 സഫർ 1446 / 13 ആഗസ്റ്റ് 2024
0 Comments

വീട്ടിൽ ഐച്ഛിക നമസ്കാരങ്ങൾ

13/10/2023

0 Comments

 
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :

"നിങ്ങളിലൊരാൾ തന്റെ മസ്ജിദിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, തന്റെ നമസ്കാരത്തിൽ നിന്ന് ഒരുവിഹിതം അവന്റെ വീട്ടിൽ വെച്ചാക്കട്ടെ. തീർച്ചയായും തന്റെ നമസ്കാരത്തിൽ നിന്ന് വീട്ടിൽ വെച്ചാക്കുന്നതിൽ അല്ലാഹു നന്മയാക്കിയിട്ടുണ്ട്"

ഐച്ഛിക നമസ്കാരങ്ങൾ വീട്ടിൽ വെച്ചാക്കുന്നതിലെ പ്രാധാന്യം

​— ബഷീർ പുത്തൂർ
​
عَن جَابِرٍ قَالَ: قَالَ رَسُولِ اللهِ - صلى الله عليه وسلم -: إِذَا قَضَى أَحَدُكُمُ الصَّلاةَ فِي مَسجِدِهِ، فَلْيَجْعَل لِبَيتِهِ نَصِيبًا مِن صَلاتِهِ، فإِنَّ الله جَاعِلٌ فِي بَيْتِهِ مِن صَلاتِهِ خَيْرًا
مسلم 778 رواه أحمد 3/316
0 Comments

മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നുള്ള  നമസ്കാരം

12/5/2023

0 Comments

 
മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم
അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും.

~ ഷെയ്ഖ്‌ ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117

- ബഷീർ പൂത്തർ 
الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧
Picture
Download Poster
0 Comments

ധൃതി ഒഴിവാക്കി ശാന്തതയോടെ നമസ്കാരത്തിലേക്ക്

4/4/2023

0 Comments

 
Picture
Download Poster
നബി ﷺ യിൽ നിന്ന് അബൂ ഹുറൈറ റദിയള്ളാഹു അൻഹു നിവേദനം : അദ്ദേഹം പറഞ്ഞു :

നിങ്ങൾ ഇഖാമത്കേട്ടാൽ, ശാന്തതയോടും ഗാംഭീര്യത്തോടെയും കൂടി നിങ്ങൾ നമസ്കാരത്തിലേക്കു പുറപ്പെടുക, നിങ്ങൾ ധൃതികാണിക്കരുത്. നിങ്ങൾക്ക് കിട്ടിയ നിങ്ങൾ നമസ്കരിക്കുക, നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു കൊള്ളുക
​

സ്വഹീഹുൽ ബുഖാരി 636

നമസ്കാരം നഷ്ടപ്പെടുമോയെന്ന ഭയത്താൽ ഓടുകയോ നമസ്കാരത്തിന്റെ തന്നെ ഒതുക്കത്തിന് ഭംഗം വരികയോ ചെയ്യുന്ന വിധത്തിലുള്ള ധൃതി പാടില്ല. മറിച്ച് അവധാനതയോട് കൂടിയാണ് നമസ്കാരത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നതാണ് താൽപര്യം

— ബഷീർ പുത്തൂർ

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
إِذَا سَمِعْتُمُ الْإِقَامَةَ فَامْشُوا إِلَى الصَّلَاةِ، وَعَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ، وَلَا تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأَتِمُّوا
صحيح البخاري كتاب الأذان - حديث رقم ٦٣٦
0 Comments

നിസ്കാരവും പണവും

29/3/2023

0 Comments

 

سَمِعْتُ أَحْمَدَ، " سُئِلَ عَنْ إِمَامٍ، قَالَ لِقَوْمٍ: أُصَلِّي بِكُمْ رَمَضَانَ بِكَذَا وَكَذَا دِرْهَمًا؟ قَالَ: أَسْأَلُ اللَّهَ الْعَافِيَةَ، مَنْ يُصَلِّي خَلْفَ هَذَا؟
(مسائل الإمام أحمد)
​

അബൂ ദാവൂദ് رحمه الله പറയുന്നു:
 
ഒരുകൂട്ടം ആളുകളോട്, നിങ്ങൾക്ക് ഇത്ര ദിർഹമിന് റമദാനിൽ ഞാൻ നിസ്കരിച്ചു തരാം എന്ന് പറയുന്ന ഒരു ഇമാമിനെക്കുറിച്ച് അഹ്'മദ് رحمه الله ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു:
 
അല്ലാഹുവിനോട് ഞാൻ ആഫിയത്ത് ചോദിക്കുന്നു, അവന്റെയൊക്കെ പിന്നിൽ ആര് നിസ്കരിക്കാനാണ്?!

 
- അബൂ തൈമിയ്യ ഹനീഫ് 

0 Comments

നമസ്കാരത്തിൽ കാൽ വിരലുകൾ ഖിബ്ലക്ക് നേരെയാണ് വെക്കേണ്ടത്

16/3/2023

0 Comments

 
Picture
" أنا أحفظكم لصلاة رسول الله، وفيه : " فإذا سجد وضع يديه غير مفترش ولا قابضهما، واستقبل بأطراف أصابع رجليه القبلة
رواه البخاري

​ഇമാം ബുഖാരി റഹിമഹുള്ളാ അബൂ ഹുമൈദിൽ നിന്ന് രിവായത് ചെയ്യുന്ന ഹദീസിൽ അദ്ദേഹം പറയുന്നു

"......നിങ്ങളിൽ നബി صلى الله عليه وسلمയുടെ നമസ്കാരം ഏറ്റവും നന്നായി ഹൃദിസ്ഥമാക്കിയത് ഞാനാണ്. അദ്ദേഹം സുജൂദിലേക്കു പോയാൽ തന്റെ രണ്ട് കൈകളും അധികം പരത്താതെയും എന്നാൽ ചുരുട്ടാതെയുമാണ് വെച്ചിരുന്നത്. തന്റെ രണ്ടു കാൽവിരലുകളുടെയും അഗ്രങ്ങൾ ഖിബ്ലക്ക് നേരെ തിരിച്ചു വെക്കുകയും ചെയ്തു"  ബുഖാരി
​
— ബഷീർ പുത്തൂർ
Download Poster
0 Comments

മസ്‌ജിദും മഖ്ബറയും ഒന്നിച്ചു ചേരില്ല

15/2/2023

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)

أن القبر والمسجد لا يجتمعان في دين الإسلام كما قال بعض العلماء الأعلام على ما سيأتي، وأن اجتماعهما معا ينافي إخلاص التوحيد والعبادة لله تبارك وتعالى؛ هذا الإخلاص الذي من أجل تحقيقه تبنى المساجد، كما قال تعالى: ﴿وَأَنَّ الْمَسَاجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ أَحَدًا﴾  (الجن: ۱۸)
[تحذير الساجد من اتخاذ القبور مساجد]

മഹാന്മാരായ ചില പണ്ഡിതർ പറഞ്ഞതു പോലെ, ദീനുൽ ഇസ്‌ലാമിൽ മസ്‌ജിദും മഖ്ബറയും ഒന്നിച്ചു ചേരില്ല. അല്ലാഹുവിന്റെ ഏകത്വവും അവന്റെ മാത്രം ആരാധ്യതയും സാക്ഷാത്കരിക്കാനാണ് മസ്‌ജിദുകൾ നിർമ്മിക്കപ്പെടേണ്ടത് എന്ന തൗഹീദീ മൂല്യത്തിനു തന്നെ നിരാസമാണ് അവയുടെ സംഗമം. അല്ലാഹു പറയുന്നു: "നിശ്ചയമായും മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാണ്, അതിനാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ ദുആ ചെയ്യരുത്". (ജിന്ന്: 18) [അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്]
 
മഖ്ബറയിൽ ഉയർത്തപ്പെട്ടിരിക്കുന്ന മസ്‌ജിദുകളിൽ നമസ്കരിക്കുന്നവർ ശ്രദ്ധിക്കുക! നബി ﷺ  വിലക്കിയ കാര്യമാണ് അവർ അനുദിനം അഞ്ചു തവണയെങ്കിലും ആവർത്തിക്കുന്നത്. നബി ﷺ  യുടെ വാക്കുകൾ കേൾക്കൂ.

1. ഖബ്‌റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്
​
عن أبي مرثد الغنوي قال: سمعت رسول الله  ﷺ  يقول:  لا تصلوا إلى القبور، ولا تجلسوا عليها
[أخرجه مسلم في صحيحه]

അബൂമർഥദ് അൽഗനവി رَضِيَ اللّٰهُ عَنْهُ നിവേദനം. നബി ﷺ  പറയുന്നു: "നിങ്ങൾ ഖബ്‌റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്, അവയുടെ മീതെ ഇരിക്കുകയുമരുത്." [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

2. ഖബ്റുകൾക്കിടയിൽ വെച്ച് നമസ്കരിക്കരുത്
​
عن أنس أن النبي ﷺ نهى عن الصلاة بين القبور [رواه البزار في مسنده ورجاله رجال الصحيح]

അനസ് رَضِيَ اللّٰهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: "നബി ﷺ ഖബ്റുകൾക്കിടയിൽ വെച്ച് നമസ്കരിക്കുന്നത് വിലക്കിയിരിക്കുന്നു." [ബസ്സാർ മുസ്‌നദിൽ ഉദ്ധരിച്ചത്]
 
3. ഖബ്റുകൾക്ക് മീതെ നമസ്കരിക്കരുത

عن جندب بن عبد الله البجلي أنه سمع النبي  ﷺ  قبل أن يموت بخمس وهو يقول: ألا وإن من كان قبلكم كانوا يتخذون قبور أنبيائهم وصالحيهم مساجد، ألا فلا تتخذوا القبور مساجد، فإني أنهاكم عن ذلك
[أخرجه مسلم في صحيحه]
 
ജുന്‌ദുബ് ബിൻ അബ്ദില്ലാ അൽബജലി رَضِيَ اللّٰهُ عَنْهُ നിവേദനം. നബി ﷺ മരണപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പ് അവിടുന്ന് ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "അറിയുക! നിങ്ങളുടെ മുൻസമുദായക്കാർ അവരുടെ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകൾ മസ്‌ജിദുകളാക്കിയിരുന്നു. ശ്രദ്ധിക്കുക! നിങ്ങൾ ഖബ്റുകളെ മസ്‌ജിദുകളാക്കരുത്. നിശ്ചയമായും ഞാൻ അത് വിലക്കിയിരിക്കുന്നു.” [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

​4. 
മഖ്ബറ നമസ്കാര സ്ഥലമല്ല
 
عن ابن عمر عن النبي ﷺ قال: اجعلوا في بيوتكم من صلاتكم، ولا تتخذوها قبوراً
[رواه البخاري في صحيحه]

​ഇബ്നു ഉമർ رَضِيَ اللّٰهُ عَنْهُما നിവേദനം. നബി ﷺ പറയുന്നു: "നിങ്ങളുടെ നമസ്കാരങ്ങളിൽ ചിലത് (സുന്നത്ത് നമസ്കാരങ്ങൾ) നിങ്ങളുടെ വീടുകളിൽ വെച്ച് നിർവ്വഹിക്കുക. വീടുകളെ നിങ്ങൾ ഖബ്‌റുകളാക്കരുത്."
[ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]
 
മുസ്‌ലിം വീടുകൾ മഖ്ബറ പോലെ നമസ്കാര രഹിതമായ സ്ഥാനമാ-ക്കരുത് എന്ന് പറയുമ്പോൾ അതിൽനിന്ന് സുതരാം വ്യക്തമാണ് നമസ്കാരത്തിന് കൊള്ളാത്ത സ്ഥലമാണ് ഖബ്ർ എന്നത്.

​عَنْ أَنَسِ بْنِ مَالِكٍ قَالَ: رَآنِي عُمَرُ بْنُ الْخَطَّابِ وَأَنَا أُصَلِّي عِنْدَ قَبْرٍ، فَجَعَلَ يَقُولُ: الْقَبْرُ، قَالَ: فَحَسِبْتُهُ يَقُولُ الْقَمَرُ، قَالَ: فَجَعَلْتُ أَرْفَعُ
رَأْسِي إِلَى السَّمَاءِ فَأَنْظُرُ فَقَالَ: إِنَّمَا أَقُولُ الْقَبْرُ لَا تُصَلِّ إِلَيْهِ. قَالَ ثَابِتٌ: فَكَانَ أَنَسُ بْنُ مَالِكٍ يَأْخُذُ بِيَدِي إِذَا أَرَادَ أَنْ يُصَلِّيَ فَيَتَنَحَّى عَنِ الْقُبُورِ. 
[عبد الرزاق في مصنفه]

​അനസ് ബിൻ മാലിക് 
رَضِيَ اللّٰهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഒരു ഖബ്റിനരികിൽ വെച്ച് ഞാൻ നമസ്കരിക്കുന്നത് ഉമർ ബിൻ ഖത്താബ് رَضِيَ اللّٰهُ عَنْهُ കാണാനിടയായി. അപ്പോൾ അദ്ദേഹം 'ഖബ്ർ' എന്നു പറയാൻ തുടങ്ങി. എന്നാൽ ഖമർ (ചന്ദ്രൻ) എന്നു പറയുന്നതായിട്ടാണ് ഞാൻ കരുതിയത്. അങ്ങനെ ഞാൻ ആകാശത്തിലേക്ക് തല ഉയർത്തി നോക്കാൻ തുടങ്ങി. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാൻ പറയുന്നത് ഖബ്ർ എന്നാണ്; താങ്കൾ അതിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്." ഥാബിത് പറയുന്നു: പിന്നീട് അനസ് رَضِيَ اللّٰهُ عَنْهُ നമസ്കരിക്കാൻ ഉദ്ദേശിച്ചാൽ എന്റെ കൈപിടിച്ചു കൊണ്ട് ഖബ്‌റുകളിൽ-നിന്ന് അകലേക്ക് മാറി നിൽക്കുക പതിവായിരുന്നു.
[അബ്ദുറസാഖ് മുസ്വന്നഫിൽ ഉദ്ധരിച്ചത്]

5. മഖ്ബറയിൽ നമസ്കരിക്കാൻ മസ്ജിദിന്റെ ചുമർ മതിയാവില്ല
 ​
وقد صح عن ابن جريج أنه قال: قلت لعطاء: أتكره أن تصلي في وسط القبور ؟ أو في مسجد إلى قبر ؟ قال: نعم كان ينهى عن ذلك. أخرجه عبد الرزاق في مصنفه (١ / ٤٠٤). فإذا كان هذا التابعي الجليل (عطاء بن أبي رباح) لم يعتبر جدار المسجد فاصلا بين المصلى وبين القبر وهو خارج المسجد فهل يعتبر فاصلا النوافذ والشبكة والقبر في المسجد؟
[الألباني في تحذير الساجد من اتخاذ القبور مساجد]
 
ഇബ്നു ജുറൈജ് رَحِمَهُ اللّٰهُ പറയുന്നു: ഞാൻ അത്വാഅ് ബിൻ അബീ റബാഹ് رَحِمَهُ اللّٰهُ യോട് ചോദിച്ചു: ഖബ്റുകളുടെ മധ്യത്തിൽ വെച്ചോ, അല്ലങ്കിൽ ഒരു മസ്‌ജിദിൽനിന്ന് ഖബ്റിലേക്ക് തിരിഞ്ഞു കൊണ്ടോ നമസ്കരിക്കുന്നത് താങ്കൾ നിഷിദ്ധമായി കാണുന്നുവോ? അദ്ദേഹം പറഞ്ഞു: "അതെ, അത് വിലക്കപ്പെട്ടുപോന്നിട്ടുള്ളതാണ്." അബ്ദുറസാഖ് തന്റെ മുസ്വന്നഫ് 1/404 ൽ ഉദ്ധരിച്ചത്. നമസ്കരിക്കുന്ന വ്യക്തിയുടെയും മസ്‌ജിദിനു പുറത്തുള്ള ഖബ്റിന്റെയും ഇടയിൽ വേർതിരിക്കുന്ന ഭിത്തിയായി മസ്‌ജിദിന്റെ ചുമരിനെ പ്രഗത്ഭ താബിഈവര്യനായ അത്വാഅ് ബിൻ അബീ റബാഹ് رَحِمَهُ اللّٰهُ പരിഗണിച്ചില്ല. എങ്കിൽ പിന്നെ, മസ്ജിദിന് അകത്തെ ഖബ്റിനു ചുറ്റുമുള്ള നെറ്റുകളും ജാലകങ്ങളും വേർതിരിക്കുന്ന ഭിത്തിയായി പരിഗണിക്കപ്പെടുമോ? [അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്]

6. മഖ്ബറയിലെ മസ്‌ജിദിൽ വെച്ച് ജനാസ ഒഴികെ മറ്റൊന്നും നമസ്കരിക്കാവതല്ല​

قال أبو بكر الأثرم سمعت أبا عبد الله يعني أحمد يسأل عن الصلاة في المقبرة ؟ فكره الصلاة في المقبرة قيل له: المسجد يكون بين القبور أيصلى فيه؟ فكره أن يصلى فيه الفرض
ورخص أن يصلى فيه على الجنائز [ابن رجب في تفسيره]

അബൂബക്ർ അൽഅഥ്‌റം رَحِمَهُ اللّٰهُ പറയുന്നു: അബൂ അബ്ദില്ലയോട്, അഥവാ ഇമാം അഹ്‌മദിനോട് رَحِمَهُ اللّٰهُ മഖ്ബറയിൽ വെച്ച് നമസ്കരി-ക്കുന്നതിനെ കുറിച്ച് ചോദിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ മഖ്ബറയിൽ വെച്ചുള്ള നമസ്കാരത്തെ അദ്ദേഹം നിഷിദ്ധമായിട്ടാണ് കണ്ടത്. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: മസ്‌ജിദ് ഖബ്റുകൾക്കിടയിലാണെങ്കിൽ അതിൽ വെച്ച് നമസ്കരിക്കാമോ? അവിടെ വെച്ചുള്ള ഫർള് നമസ്കാ-രങ്ങൾ നിഷിദ്ധമായും ജനാസ നമസ്കാരം അനുവദനീയമായുമാണ് അദ്ദേഹം കണ്ടത്.
7. മസ്‌ജിദിന്റെ ചുമരിനു പുറമെ വേർതിരിക്കുന്ന ഭിത്തി വേണം

وقال الإمام أحمد أيضا: لا يصلى في مسجد بين المقابر إلا الجنائز لأن الجنائز هذه سنتها
[ابن رجب في فتحه]

​ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ വീണ്ടും പറയുന്നു: ഖബ്റുകൾക്കിടയിലുള്ള മസ്‌ജിദിൽ വെച്ച് ജനാസയല്ലാതെ മറ്റൊന്നും നമസ്കരിക്കാവതല്ല. എന്നാൽ ജനാസയുടെ കാര്യത്തിൽ അങ്ങനെ ചര്യയുള്ളതുമാണ്.
[ഇബ്നു റജബ് ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ചത്]
 
'ചര്യയുള്ളതുമാണ് ' എന്നതു കൊണ്ട് വിവക്ഷിക്കുന്നത് സ്വഹാബ-ത്തിന്റെ നടപടിയുണ്ടെന്നാണ്. നബി ﷺ യുടെ പത്നിമാരായ ആയിശഃ, ഉമ്മുസലമഃ رَضِيَ اللّٰهُ عَنْهُمَا എന്നിവരുടെ ജനാസ മദീനയിലെ മഖ്ബറയായ ബഖീഇൽ വെച്ചായിരുന്നു നമസ്കരിച്ചത്. ഇബ്നു ഉമറിന്റെ സാന്നിധ്യത്തിൽ അബൂ ഹുറെയ്‌റഃ رَضِيَ اللّٰهُ عَنْهُمْ ആയിരുന്നു അന്ന് ഇമാമായി നമസ്കരിച്ചത്.
​
وليس في كلام أحمد وعامة أصحابه هذا الفرق بل عموم كلامهم وتعليلهم واستدلالهم يوجب منع الصلاة عند قبر واحد من القبور وهو الصواب والمقبرة كل ما قبر فيه لا أنه جمع قبر وقال أصحابنا: وكل ما دخل في اسم المقبرة مما حول القبور لا يصلى فيه فهذا يعين أن المنع يكون متناولا لحرمة القبر المنفرد وفنائه المضاف إليه وذكر الآمدي وغيره أن لا تجوز الصلاة فيه (أي المسجد الذي قبلته إلى القبر) حتى يكون بين الحائط وبين المقبرة حائل آخر وذكر بعضهم أنه منصوص أحمد
[ابن تيمية في الاختيارات العلمية نقلا عن تحذير الساجد من اتخاذ القبور مساجد]

ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ ന്റെയും അദ്ദേഹത്തിന്റെ മുഴുവൻ സഹചാരികളുടെയും പ്രസ്താവനകളിൽ ഇങ്ങനെ ഒരു വ്യത്യാസമില്ല. മറിച്ച്, അവരുടെ മൊത്തം വാക്കുകളിലും ന്യായവാദങ്ങളിലും സമർത്ഥ-നങ്ങളിലുമുള്ളത് ഏകമായ ഒരു ഖബ്റിന്റെ അരികിൽ പോലും നമസ്കരിക്കുന്നത് അനിവാര്യമായും തടയണമെന്നാണ്. അതു തന്നെ-യാണ് ശരിയും. മഖ്ബറ എന്നാൽ അവിടെ അടക്കം ചെയ്യപ്പെട്ട എല്ലാം ഉൾപ്പെടുന്നതാണ്. അല്ലാതെ ഖബ്ർ എന്നതിന്റെ ബഹുവചനമല്ല മഖ്ബറ. നമ്മുടെ സഹചാരികൾ പറയുന്നത്, മഖ്ബറ എന്ന നാമത്തിൽ ഉൾപ്പെടുന്ന, ഖബ്‌റുകൾക്കു ചുറ്റുമുള്ള ഇടങ്ങളിലെവിടെയും നമസ്ക-രിക്കാൻ പാടില്ലെന്നാണ്. ഇത് നിജപ്പെടുത്തുന്നത്, ഒറ്റപ്പെട്ട ഒരു

ഖബ്റിനും അതിനോട് ചേർന്ന് കിടക്കുന്ന മുറ്റത്തിനും വിലക്ക് ബാധകമാണെന്നുള്ളതു തന്നെയാണ്. മസ്‌ജിദിന്റെ ചുമരിനും മഖ്ബറക്കും ഇടയിൽ അവയെ തമ്മിൽ വേർതിരിക്കുന്ന ഒരു ഭിത്തി ഉണ്ടാകുന്നതു വരെ ഖിബ്‌ലയുടെ ഭാഗം ഖബ്റിലേക്കായി നിൽക്കുന്ന മസ്‌ജിദിൽ വെച്ച് നമസ്കാരം അനുവദനീയമല്ലെന്നാണ് ആമുദിയും മറ്റും പറയുന്നത്. ഇക്കാര്യം ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്നാണ് അവരിൽ ചിലർ പറയുന്നത്.
[ഇബ്നു തൈമിയ്യഃ അൽ ഇഖ്തിയാറാത്തുൽ ഇൽമിയ്യഃയിൽ രേഖപ്പെടുത്തിയത്

فإنه صريح على أن جدار المسجد لا يكفي حائلا بينه وبين القبر بل لعل هذا القول ينفي جواز بناء المسجد بين القبور مطلقا وهذا هو الأقرب لأنه حسم لمادة الشرك
 [الألباني في تحذير الساجد من اتخاذ القبور مساجد]

ഇത് വ്യക്തമാക്കുന്നത് നമസ്കരിക്കുന്ന ഒരാൾക്കും ഖബ്റിനും ഇടയിൽ മറയായി മസ്‌ജിദിന്റെ ചുമർ മതിയാവില്ല എന്നാണ്. എന്നല്ല, ഈ വചനം ഖബ്റുകൾക്കു മധ്യെ മസ്‌ജിദ് നിർമ്മിക്കുന്നതു തന്നെ തീർത്തും നിരാകരിക്കുന്നു. ഇതാണ് സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത്. കാരണം അത് ശിർക്കിന്റെ മൂലഘടകത്തെ തന്നെ തീർത്തുകളയുന്നു. - അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്
​

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
24 റജബ് 1444 / 15 ഫെബ്രുവരി 2023
0 Comments

സാമീപ്യം; റബ്ബും അടിയാനും തമ്മിൽ

13/2/2023

0 Comments

 
Download PDF Here
0 Comments

​ജമാഅത് നമസ്കാരത്തിൽ സുജൂദിൽ ഇമാം നെറ്റി നിലത്തു വെച്ചതിന് ശേഷം കൂടെയുള്ളവർ സുജൂദ് ചെയ്യൽ

29/5/2022

0 Comments

 
كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ إذَا قالَ: سَمِعَ اللَّهُ لِمَن حَمِدَهُ، لَمْ يَحْنِ أحَدٌ مِنَّا ظَهْرَهُ حتَّى يَقَعَ النبيُّ صَلَّى اللهُ عليه وسلَّمَ سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ- أخرجه البخاري (690)، ومسلم (474)
ബറാഉ ബിൻ ആസിബ് رَضيَ اللهُ عنه വിൽ നിന്ന് " റസൂലുള്ളാഹി ﷺ
‎ سَمِعَ اللَّهُ لِمَن حَمِدَهُ എന്ന് പറഞ്ഞാൽ, നബി ﷺ സുജൂദ് ചെയ്യുന്നത് വരെ ഞങ്ങളിലൊരാളും തന്നെ തങ്ങളുടെ മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ശേഷം ഞങ്ങൾ സുജൂദിലേക്ക് പോകും. ( ബുഖാരി, മുസ്‌ലിം) 
​
ഇമാം മുസ്‌ലിമിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ :
"كانوا يصلون مع رسول الله صلى الله عليه وسلم ، فإذا ركع ركعوا ، و إذا قال
" سمع الله لمن حمده " لم يزالوا قياما حتى يروه قد وضع وجهه
( و في لفظ :جبهته ) في الأرض ، ثم يتبعونه 
"അവർ (സ്വഹാബത്) നബി ﷺ യുടെ കൂടെ നമസ്കരിക്കാറുണ്ടായിരുന്നു. അദ്ദേഹം റുകൂഉ ചെയ്‌താൽ അവർ റുകൂഉ ചെയ്യും. അദ്ദേഹം سمع الله لمن حمده എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്റെ മുഖം തറയിൽ വെച്ചതായി അവർ കാണുന്നത് വരെ നിന്നു കൊണ്ടേയിരിക്കും. ( വേറൊരു രിവായത്തിൽ തന്റെ നെറ്റിത്തടം എന്നാണ്) പിന്നീടവർ അദ്ദേഹത്തെ പിന്തുടരും"

ഈ ഹദീസ് തഖ്‌രീജ് ചെയ്തതിന് ശേഷം ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു:-
و إنما أخرجت الحديث هنا لأمرين : الأول : أن جماهير المصلين يخلون بما تضمنه من التأخر بالسجود حتى يضع الإمام جبهته على الأرض ، لا أستثني منهم أحدا حتى من كان منهم حريصا على اتباع السنة ، للجهل بها أو الغفلة عنها ، إلا من شاء الله ، و قليل ما هم 
"രണ്ട് കാര്യങ്ങൾക്കാണ്‌ ഈ ഹദീസ് ഞാനിവിടെ തഖ്‌രീജ്‌ ചെയ്തത്. അതിലൊന്ന്: നമസ്കാരക്കാരിൽ ഭൂരിഭാഗം പേരും, ഇമാം തന്റെ നെറ്റി നിലത്തു വെക്കുന്നത് വരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് പിന്തുക  എന്ന കാര്യത്തിൽ അവർ ഉപേക്ഷ വരുത്തുന്നുവെന്നതാണ്.  എന്നതാണ്. ആരേയും അതിൽ നിന്ന് ഞാൻ ഒഴിവാക്കുന്നില്ല. അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ മൂലമോ, സുന്നത് പിൻപറ്റുന്നതിൽ ശ്രദ്ധ പുലർത്തുന്നവരായവരിൽ നിന്ന് പോലും. അള്ളാഹു ഉദ്ദേശിച്ചവരൊഴികെ; അവരാകട്ടെ വളരെ കുറച്ചാണുതാനും!"
( സിൽസിലത്തുസ്വഹീഹ 225/6)

- ബഷീർ പുത്തൂർ 
​
0 Comments

നബി ﷺ നമസ്കാരം - 1

4/2/2022

0 Comments

 
വാഇലു ബിൻ ഹുജർ رضي الله عنه വിൽ നിന്ന്

​"നബി ﷺ (നമസ്കാരത്തിൽ) റുകൂഇൽ തന്റെ വിരലുകൾ വിടർത്തി വെക്കുകയും സുജൂദിൽ വിരലുകൾ ചേർത്ത് വെക്കുകയും ചെയ്യാറുണ്ടായിരുന്നു" (സ്വഹീഹുൽ ജാമിഉ)

​- ബഷീർ പുത്തൂർ

​عن وائل بن حجر رضي الله عنه إنّ النبي صلى الله عليه وسلّم: كان إذا ركع فرج أصابعه وإذا سجد ضمّ أصابعه ( صحيح الجامع)
Download Poster
0 Comments

നബി ﷺ നമസ്കാരം - 2

4/2/2022

0 Comments

 
ആയിശ رضي الله عنها യിൽ നിന്ന് "നബി ﷺ യെ (ഒരു രാത്രിയിൽ) കാണാതായി. അദ്ദേഹം എന്റെ കൂടെ എന്റെ വിരിപ്പിലുണ്ടായിരുന്നു. പിന്നീട് ഞാനദ്ദേഹത്തെ കാൽ മടമ്പുകൾ ഖിബ് ലക്ക് നേരെയായി വിരലുകളുടെ അറ്റങ്ങൾ ചേർത്ത് വെച്ച നിലയിൽ സുജൂദ് ചെയ്യുന്ന അവസ്ഥയിൽ കണ്ടു. - സ്വഹീഹ് മുസ്ലിം

നമസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ കാൽ വിരലുകൾ ഖിബ് ലക്ക് നേരെ ആക്കണമെന്നതിനും വിരലുകൾ ചേർത്ത് വെക്കണമെന്നതിനും ഈ ഹദീസ് തെളിവാണ്

​​- ബശീർ പുത്തൂർ
​عن عائشة أم المؤمنين: فقدتُ رسول الله ﷺ وكان معي على فراشي فوجدتُه ساجدا راصًّا عقبيه مستقبلا بأطراف أصابعه القبلة • صحيح على شرط مسلم فقط
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക