മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على من لا نبي بعده، محمد وآله وصحبه ومن والاه، أما بعد നമ്മുടെ അടുത്തുള്ള ഏതാണ്ട് എല്ലാ മസ്‌ജിദുകളിലും അഞ്ചു നേരത്തെ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ജമാഅത്തുകളും ജുമുഅയും നിർവ്വഹിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥതയാണല്ലോ ഇപ്പോഴുള്ളത്. എങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് താനും. ശാരീരിക അകലം, മാസ്ക്, സാനിറ്റൈസിംഗ്, പങ്കെടുക്കാവുന്നരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാവുന്ന വിധം സ്ഥിതിഗതികൾ സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനാൽ ഇപ്പോഴും വിട്ടുവീഴ്ച (رُخًصَة) ഉള്ളതായി തന്നെ വേണം മനസ്സിലാക്കാൻ. ഈ സാഹചര്യത്തിൽ സാധിക്കുന്നവർ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുകയാണ് വേണ്ടത്. കൂടുതൽ ജാഗ്രത പുലർത്തേണ്ട വിഭാഗത്തിൽ പെട്ടവരോ മറ്റു നിലയിൽ മാറിനിൽക്കാൻ ഉപദേശിക്കപ്പെട്ടവരോ തനിക്കോ മറ്റുള്ളവർക്കോ അപകടം ഭയപ്പെടുന്നവരോ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കരുത്.
ജീവിതം സ്വാഭാവിക നിലയിലേക്ക് തിരിച്ചു വരികയാണ്. അതിനനുസൃതമായി ജുമുഅ ജമാഅത്തുകളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടല്ലോ. ശാരീരിക അകലം പാലിച്ചു കൊണ്ട് സ്വഫ് നിൽക്കുക എന്നത് സാധാരണ നിലയിൽ ജമാഅത്തിനു ഭംഗം വരുത്തുന്ന കാര്യമാണ്. പക്ഷെ, ഈ സവിശേഷ സാഹചര്യത്തിൽ രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന നിയമം പാലിക്കേണ്ടതുള്ളതിനാലും നമസ്കരിക്കാൻ വരുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ ഒരു നടപടി എന്ന നിലയിലും അത് പാലിക്കാൻ നാം നിർബ്ബന്ധിതരാണ്. ആയതിനാൽ ആ കുറവ് അല്ലാഹു പൊറുത്തു തരുമെന്ന് പ്രത്യാശിക്കുക നാം. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى ഇമാം ദഹബി റഹിമഹുള്ള പറയുന്നു :
"ഹിജ്‌റ 448- ഇൽ ഈജിപ്തിലും അന്തലൂസിലും (ഇന്നത്തെ സ്പെയിൻ) മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള ഭക്ഷ്യ ക്ഷാമവും മഹാ മാരിയും പടർന്നു പിടിച്ചു. നമസ്കരിക്കാനാളില്ലാതെ പള്ളികളെല്ലാം അടച്ചു പൂട്ടപ്പെട്ട ആ വർഷത്തിന് : വൻ വിശപ്പിന്റെ വർഷം എന്ന് പേര് വന്നു ! ( സിയറു അഅലാമിന്നുബലാഇ 18/311) — ബഷീർ പുത്തൂർ
അതിനാൽ വെള്ളപ്പൊക്കം സൂര്യഗ്രഹണം ശക്തമായ കാറ്റ് ഭൂകമ്പം തുടങ്ങിയ ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാവുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങാൻ ധൃതിപ്പെടുകയും അവനിലേക്ക് വണക്കം പ്രകടിപ്പിക്കുകയും അവനോട് സൗഖ്യത്തിനു വേണ്ടി ചോദിക്കുകയും ദിക്റുകളും പശ്ചാത്താപവും വർദ്ധിപ്പിക്കുകയൂം ചെയ്യൽ അനിവാര്യമായ കാര്യമാണ്. സൂര്യഗ്രഹണം ഉണ്ടായപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ " അത് നിങ്ങൾ കണ്ടാൽ അള്ളാഹുവിനെ ദിക്ർ ചെയ്യുകയും അവനോട് ദുആ ഇരക്കുകയും അവനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിൽ അഭയം തേടുക" ( മജ്മുഉ ഫതാവാ ഇബ്‌നു ബാസ് - 150/9-152) قال العلامة بن باز رحمه الله
فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفياضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله العافية، والإكثار من ذكره واستغفاره كما قال ﷺ عند الكسوف: فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفارهمتفق عليه مجموع فتاوی ابن باز (9/150-152)
ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് പകർച്ചവ്യാധിയെക്കുറിച്ചു ചോദിക്കുകയുണ്ടായി. അപ്പോൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നോട് പറഞ്ഞു: " അത്, അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ഇറക്കുന്ന ശിക്ഷയായിരുന്നു. അങ്ങിനെ മുഉമിനീങ്ങൾക്ക് അവനതിനെ ഒരു അനുഗ്രഹമാക്കി. അതിനാൽ, ആരെയാണോ പകർച്ചവ്യാധി പിടിപെടുകയും എന്നിട്ട് , അള്ളാഹു തനിക്ക് രേഖപ്പെടുത്തിയത് എന്താണോ അത് മാത്രമേ തന്നെ ബാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിക്കൊണ്ട് പ്രതിഫലേച്ഛയോടെയും ക്ഷമയോടെയും തന്റെ നാട്ടിൽ കഴിച്ചു കൂട്ടുകയും ചെയ്യുന്നത്, അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്" (സ്വഹീഹുൽ ബുഖാരി) ഈ ഹദീസിന്റെ ശറഹിൽ ഇമാം ഇബ്നുഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു:- " ഈ വചനത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്കെല്ലാം ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഈ ഹദീസിന്റെ താൽപര്യമാണ് ; (ഇക്കാരണമായി) മരണപ്പെട്ടിട്ടില്ലെങ്കിൽ പോലും ! (ഫത്ഹുൽ ബാരി 10/194) من جلس في بيته فله أجر شهيد
قال النبي : ليس من رجل يقع الطاعون، فيمكث في بيته صابرًا محتسبا ، يعلم أنه لا يصيبه إلا ما كتب الله له، إلا كان له مثل أجر الشهيد (صحيح : رواه البخاري : ٥٧٣٤، وأحمد: ٢٤٣٥٨) هذا يشمل كل من من صبر واحتسب وتوكل، مات بالوباء أم لم يمت قال ابن حجر: اقتضى منطوقه أن من اتصف بالصفات المذكورة يحصل له أجر الشهيد وإن لم يمت (فتح الباري ١٠/١٩٤). ഹിജ്റ വർഷം 317-ൽ ഖറാമിത്വകൾ (ഷിയാക്കളിലെ ഏറ്റവും അപകടകാരികൾ) പത്തിലധികം വർഷങ്ങൾ ജാഹിലിയ്യാ നടപടിക്രമങ്ങൾ എന്ന് ആരോപിച്ചു കൊണ്ട് ഹജ് തന്നെ വിലക്കുകയൂം ഹജ്ജിന് വന്നവരെ കൊല ചെയ്യുകയും ഹജറുൽ അസ്‌വദ് കട്ടു കൊണ്ടു പോവുകയും ചെയ്തു ! അവസാനം 20 വർഷങ്ങൾക്ക് ശേഷം സ്വർണ്ണം മോചന ദ്രവ്യം നൽകി ഹജറുൽ അസ്‌വദ് തിരിച്ചു വെപ്പിച്ചു ! 1814-ൽ പ്ളേഗ് പടർന്ന് പിടിച്ചത് കാരണം ആ വർഷത്തെ ഹജ് നിർത്തി വെച്ചു. 1883-ൽ കോളറ പടർന്നതിനാൽ ആ വർഷത്തെ ഹജ് നിർത്തി വെച്ചു. 1979-ൽ ജുഹൈമാൻ എന്ന തീവ്രവാദി ഹറമിൽ അതിക്രമിച്ചു കയറിയത് നിമിത്തം രണ്ടാഴ്ചയോളം ഹറമിൽ നമസ്കാരത്തിനും ത്വവാഫിനും തടസം നേരിട്ടു. 2017-ൽ തിക്കും തിരക്കും കാരണം ഏതാനും സമയത്തേക്ക് ത്വവാഫ് നിർത്തി വെച്ചു. വെള്ളപ്പൊക്കം കാരണം കഅബ മുങ്ങിപ്പോവുകയും മറ്റും ചെയ്തതിനാൽ മറ്റു പല സമയത്തും ത്വവാഫും നമസ്കാരവുമൊക്കെ ഹറമിൽ നിർത്തി വെച്ചിട്ടുണ്ട്. — ബഷീർ പുത്തൂർ توقف الطواف بالكعبة عدة مرات على مر التاريخ أشهرها
سنة 317 هجرية حادثة "القرامطة"، وهم أخطر فرقة من الشيعة، منعوا الحج يقال عشرة أعوام أو أكثر، لاعتبارهم الحج من الأعمال الجاهلية قتلوا و ذبحوا الحجاج على جدران الكعبة و سرقوا الحجر الأسود عشرين عاما حتى دفع لهم ذهبا فأرجعوه 1814م توقف الحج بسبب الطاعون 1883 تفشي داء الكوليرا فعطل الحج 1979 حادثة جهيمان العتيبي توقف الطواف بالكعبة و الصلاة في الحرم لأسبوعين 2017 توقف الطواف بالكعبة للحظات بسبب الإزدحام الشديد توقف الطواف عدة مرات بسبب الفيضانات و السيول التي أغرقت الكعبة كل هذا و لم تتوقف حركة الأرض و القمر و لم تسقط الأجرام فلا داعي للتهويل و الدراما كل شيئ عند الله في كتاب مسطور
|
IslamBooks.inBooks and Articles on Islam, correct and pure. Archives
October 2024
Categories
All
|