IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

'തീർച്ചയായും ഞാൻ നിന്നെ സ്നേഹിക്കുന്നു'

27/9/2019

0 Comments

 
ഇമാം ഇബ്‌നുൽ ഖയ്യിം رحمه الله പറഞ്ഞു:

'തീർച്ചയായും ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് നാവുകൊണ്ട് പറയുകയും തന്റെ ജീവിതാവസ്ഥയിൽ അതിനു സാക്ഷ്യമായി ഒന്നുമില്ലാത്തവനും, ഒന്നും പറയാതെ മൗനിയായിരിക്കുകയും തന്റെ ജീവിതാവസ്ഥയുടെ സാക്ഷ്യങ്ങൾ മുഴുക്കെ അവനു നിന്നോടുള്ള സ്നേഹത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതായി നിനക്ക് കാണാൻ കഴിയുന്ന ഒരുത്തനും തമ്മിൽ എത്ര അന്തരമുണ്ട്!

- അബൂ തൈമിയ്യ ഹനീഫ്
قال الإمام ابن القيم رحمه الله
ففرق بين من يقول لك بلسانه: إني أحبك، ولا شاهد عليه من حاله، وبين من هو ساكت لا يتكلم وأنت تری شواهد أحواله كلها ناطقة بحبه لك

(طريق الهجرتين وباب السعادتين)

0 Comments

അറിയാത്തവൻ മിണ്ടാതിരുന്നെങ്കിൽ .....

13/9/2019

0 Comments

 
അൽ ഹാഫിള് അൽ മിസ്സി رحمه الله  പറഞ്ഞു :

അറിയാത്തവൻ മിണ്ടാതിരുന്നെങ്കിൽ (ഫിത്'നകളെ തൊട്ട്)  അവൻ സ്വയം ആശ്വസിക്കുകയും മറ്റുള്ളവര്‍ക്ക്  ആശ്വാസം നൽകുകയും ചെയ്തേനെ, അബദ്ധങ്ങൾ കുറയുകയും സുബദ്ധങ്ങൾ കൂടുകയും ചെയ്തേനെ.

- അബു തൈമിയ്യ ഹനീഫ് حفظه الله 
يقول الحافظ المزي رحمه الله تعالى

لو سكت من لا يدري لاستراح وأراح، وقَلّ الخطأ، وكثر الصواب

تهذيب الكمال (٣٦٢/٢)
0 Comments

മർകസ് ദഅവ വിഭാഗം

13/9/2019

0 Comments

 
വരണ്ട വേനലിനു ശേഷം കനത്ത ഒരു മഴ പെയ്താൽ എന്തെല്ലാം ക്ഷുദ്ര ജീവികളാണ് വെള്ളത്തോടൊപ്പം ഒലിച്ചു വരിക? പാമ്പ്, തേള്, പഴുതാര, തേരട്ട, എലി തുടങ്ങി ഒരുപാടൊരുപാട് ജന്തുക്കൾ ചപ്പുചവറുകൾക്കൊപ്പം ഒലിച്ചു അടിഞ്ഞു കൂടും! അപ്പോഴാണ് നമുക്ക് ചുറ്റിലും ഇത്രയും കാലം ഇവയെല്ലാം ജീവിച്ചിരുന്നുവല്ലോ എന്നോർത്ത് വേവലാതിപ്പെടുക! ഒരു മഴ പെയ്യാനുള്ള അവസരത്തിനായി ഇവയെല്ലാം നമ്മെ ഭയപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു എന്ന് ആരുമപ്പോൾ ചിന്തിച്ചു പോകും.
​
അത് പോലെ ചില അവസരങ്ങൾ വീണു കിട്ടാൻ കാത്തിരിരിക്കുന്ന ചില ക്ഷുദ്ര ജീവികളുണ്ട് മനുഷ്യരിൽ. ഒരു വഷളൻ ഡോക്റ്റർ പൊതു സമൂഹത്തിന്റ മുമ്പിൽ തീവ്ര മതേതരനും മാനവികനുമാണെന്നു വരുത്താൻ ഒരഭ്യാസം കാണിക്കുന്നു. അതോടെ നവോദ്ധാനം അവകാശപ്പെട്ട് തോട്ടിപ്പണിയുമായി നടക്കുന്ന മർകസ് ദഅവ സൈബർ പോരാളികൾ വിഷയം ഏറ്റെടുക്കുന്നു. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് പറയുകയും അതിന് വേണ്ടി, നമസ്കാരത്തിൽ കൈ എവിടേക്കെട്ടണമെന്ന പേരിൽ പോലും ഖണ്ഡനമണ്ഡനങ്ങൾ നടത്തുകയും ചെയ്ത ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇവർ. നബിചര്യയിൽ സ്ഥിരപ്പെട്ട ഒരുപാട് സുന്നത്തുകളെ ദുർവ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിൽ ഒരു മനസ്താപവുമില്ലാത്ത ഇവർ ഇപ്പോഴും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നു എന്നതാണ് വിരോധാഭാസം.

ഒരു കാലത്തു യുക്തിക്ക് യോജിക്കാത്ത ഹദീസുകൾ നിഷേധിക്കുന്ന രീതി ജമാഅത്തുകാരുടേതായിരുന്നു. അവരൊക്കെ കളം വിട്ടു. ഇന്ന് ആ അധമത്വം ഏറ്റെടുത്തത് ഹുസൈൻ മടവൂർ സാഹിബ് വളർത്തിയ മർകസ് ദഅവക്കാരാണ്.

കെ എൻ എം ഔദ്യോഗിക വിഭാഗം വിഷയത്തോട് പ്രതികരിക്കാതെ അർത്ഥഗർഭമായ മൗനവാൽമീകത്തിൽ അടയിരുന്നഭിരമിക്കുകയാണ്. പ്രത്യക്ഷത്തിൽ ശത്രുതയിലാണെങ്കിലും നല്ലൊരു വിഭാഗം അണികളും ഇവരുമായി ഉള്ള അന്തർധാര ശക്തമായതിനാൽ അവരോട് ചാഞ്ഞു നിൽക്കാൻ തന്നെയാണ് സാധ്യത. ഏതായാലും സുന്നത്തിന്റെ ശത്രുക്കൾ സമുദായത്തിന്റ പുറത്തുള്ളവരല്ല. അത് പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചാവേറാക്രമണത്തിലൂടെ നിരപരാധികളെ കൊല്ലുന്ന തീവ്രവാദികളായിരുന്നാലും, സുന്നത്തിനെ നിഷേധിച്ചു അൾട്രാ മതേതരന്മാരാകാൻ ശ്രമിക്കുന്ന പുരോഗമന പുങ്കവന്മാരായിരുന്നാലും !

- ബഷീർ പുത്തൂർ
0 Comments

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം) - 2

13/9/2019

0 Comments

 
ഖദ്റ് രണ്ട് തരത്തിലാണ്.

ഒന്ന് : അള്ളാഹുവിന്റെ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الشرعية)

രണ്ട്: അള്ളാഹുവിന്റെ പ്രാപഞ്ചികമായ കാര്യങ്ങളിലുള്ള ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الكونية)

ഇതിൽ ഒന്നാമത് പറഞ്ഞ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അള്ളാഹു ഉദ്ദേശിക്കുകയും അതോടൊപ്പം ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ്. അടിമകളോട് അള്ളാഹു അനുഷ്ഠിക്കാൻ കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുടരാൻ പ്രേരണ നൽകുകയും ചെയ്‌ത മുഴുവൻ കാര്യങ്ങളും ഈയിനത്തിലാണ് ഉൾപ്പെടുക. ഇവ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. ഇതിലാണ് മനുഷ്യർക്ക് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള വിവേചനാധികാരമുള്ളത്. അതായത് അള്ളാഹു മനുഷ്യരോട് അനുഷ്ഠിക്കാൻ കൽപിച്ച മതപരമായ ആജ്ഞാ നിർദേശങ്ങൾ അവർ സ്വീകരിച്ചിരിക്കണം. അല്ലെങ്കിൽ പരലോകത്തു അതിനുള്ള ശിക്ഷ ലഭിക്കും. എന്നാൽ അവ അവഗണിക്കുകയും സ്വീകരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്യാനുള്ള അവസരം മനുഷ്യനുണ്ട്.

രണ്ടാമത്തെ ഇനം, അള്ളാഹുവിന്റെ പ്രാപഞ്ചിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശമാണ്. ഇത് പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു. ഇവ നിർബന്ധമായും സംഭവിക്കുന്നവയാണ്. ജനനം, മരണം രോഗം പ്രകൃതി ദുരന്തങ്ങൾ തുടങ്ങി, അക്രമം, അനീതി, കളവ് കൊല, വ്യഭിചാരം, ശിർക്ക്‌ കുഫ്‌റ്‌ വരെ മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അവയിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയുമുള്ളവയാണെങ്കിൽ ഒന്നാമത്തെ ഇനത്തിലേക്ക് പോയിച്ചേരുമെന്നതാണ് ഇത് രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വിത്യാസം.

ഇവ രണ്ടിനവും അള്ളാഹുവിന്റെ അറിവിന്റെയും ഉദ്ദേശത്തിന്റെയും രേഖപ്പെടുത്തലിന്റെയും ഉണ്ടാവണമെന്ന് അവൻ ഉദ്ദേശിക്കുന്ന സമയത്ത് ഉണ്ടാക്കുക എന്നീ നാല് കാര്യങ്ങളിൽ ഉൾച്ചേർന്നവയാണ്.

- ബശീർ പുത്തൂർ
0 Comments

ഈ ഇൽമു ദീനാകുന്നു

13/9/2019

0 Comments

 
പ്രമുഖ താബിഈ വര്യനായ ഇമാം മുഹമ്മദ്‌ ഇബ്ൻ സീരീൻ റഹ് മതുള്ളാഹി അലൈഹി പറഞ്ഞു "നിശ്ചയം, ഈ ഇൽമു ദീനാകുന്നു. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക" - മുഖദ്ദിമ സ്വഹീഹു മുസ്‌ലിം.

ഒരാൾ ഏറ്റവുമധികം ഭയപ്പെടേണ്ടത്, അയാളുടെ മതവിശ്വാസത്തിന് പോറലേൽക്കുന്നതിനെക്കുറിച്ചാണ്.

അതിനു ഹേതുവാകുമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സദാ ബോധവാനായിരിക്കണം. സലഫുകൾ ഏറ്റവുമധികം ജാഗ്രത കാണിച്ചിരുന്ന ഇക്കാര്യം ആനുകാലിക മുസ്ലിംകൾ പാടേ അവഗണിച്ച മട്ടാണ്.

ഖുർആൻ, ഇസ്‌ലാം, സുന്നത്ത്, ദീൻ തുടങ്ങിയ വിഷയങ്ങളിൽ ആരെന്തു പ്രസംഗിച്ചാലും, അവ അൽപം ആകർശണീയമാണെങ്കിൽ അമ്പരപ്പോടെ കാതോർത്തു നിൽക്കുകയും മറ്റുള്ളവരെ അത് കേൾപിക്കുകയും ചെയ്യുന്നതിൽ പലരും മത്സരിക്കുകയാണ്. പറയുന്നത് ദീനിനെക്കുറിച്ചാണ് എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ചു, ആ പറയുന്ന ആൾ സുന്നത്തിന്റെ ആളാണോ ? അതല്ല ബിദ്അത്തിന്റെ ആളാണോ ? ഇക്കാര്യം നിർബന്ധമായും പരിഗണിക്കപ്പെടണം. അതിനു വാചാലതയോ, ശബ്ദഗാംഭീര്യമോ, ജനങ്ങളിലുള്ള സ്വാധീനമോ ഒന്നും തടസ്സമാകരുത്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെക്കുറിച്ച് ഇയാളുടെ നിലപാട് എന്താണ്? ആരുടെ കൂടെയാണ് ഇയാൾ സഹവസിക്കുന്നത്? ഇയാളുടെ സഹചാരികൾ ആരെല്ലാമാണ്? ഇയാളെക്കുറിച്ച് പ്രാമാണികരായ ഉലമാക്കൾ എന്ത് പറയുന്നു? ഒരാളിൽ നിന്ന് ദീൻ കേൾക്കാൻ/സ്വീകരിക്കാൻ പാടുണ്ടോ എന്നത് ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനി ഒരാളെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ, അയാൾ സുന്നത്തിന്റെ ആളാണെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം അറിയുന്നത് വരെ അയാളിൽ നിന്ന് ദീൻ കേൾക്കാനോ സ്വീകരിക്കാനോ പാടില്ല. ഇമാം ഇബ്നു സീരീൻ റഹ്മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണി ഇമാം മുസ്‌ലിം തന്റെ വിഖ്യാത ഗ്രന്ഥമായ "സ്വഹീഹു മുസ്‌ലിമിന്റെ" മുഖവുരയിൽ എടുത്തു ചേർത്തത് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്.
അബ്ദു റഹ്മാൻ ബിൻ അബീ ലൈല പറയുന്നു. നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു."
قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى
أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاّ وَدّ أنّ أَخَاهُ كَفَاهُ ذَلِكَ، ثُمّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدّعُونَ العِلْمَ اليَوْمَ يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ لَجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ
(305 /1) شرح السنة للبغوي

— ബഷീർ പുത്തൂർ
0 Comments

അതെ; ഹിജാബ് അരക്ഷയല്ല! സുരക്ഷയാണ്

13/9/2019

0 Comments

 
മുസ്‌ലിം സ്ത്രീ അവളുടെ ഹിജാബിൽ സുരക്ഷിതയാണ്. ഹിജാബും നിഖാബും സ്ത്രീക്ക് അരക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ സുന്നത്തിന്റെ ശത്രുക്കളും സ്വതന്ത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും പ്രണേതാക്കളുമാണ്.

സ്ത്രീക്ക് അവളുടെ വിദ്യാഭാസ - തൊഴിലിടങ്ങളിലോ മറ്റു ജീവൽ പ്രധാനങ്ങളായ അവരുടെ മേഖലകളിലോ തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ ഹിജാബും നിഖാബും ഒരിക്കലും തടസ്സമായിട്ടില്ല. പരപുരുഷ ദർശനങ്ങളിൽ നിന്നും തെമ്മാടികളുടെ കണ്ണിന്റെ കട്ടു നോട്ടത്തിൽ നിന്നും നിഖാബ് "അകലെ" എന്ന അകോചരമായ സുരക്ഷയുടെ ഒരു വലയം തീർക്കുന്നു. അള്ളാഹുവിന്റെ വിധികൾ അംഗീകരിക്കുകയും വിലക്കുകൾ മറികടക്കാതിരിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും സ്വതന്ത്ര ചിന്തകരും ചൂഷകരുമായ ഭൗതിക വാദികളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ മുട്ടു മടക്കുകയില്ല.

അവർ മുഖം മറക്കേണ്ടയിടങ്ങളിൽ മുഖം മറക്കുകയും തുറന്നിടേണ്ടയിടങ്ങളിൽ അവർ തുറന്നിടുകയും ചെയ്യും. ഒരുരുള ചോറുതിന്നാൻ പോലും അവർ വല്ലാത്ത ഗതികേട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു സഹതപിക്കുന്നവർ, സുന്നത്തിന്റെ സഹായികളോ നന്മയുടെ സഹയാത്രികരോ അല്ല; മറിച്ച്, അവർ തിന്മയുടെ വൈതാളിലാരും ഇരുട്ടിന്റെ വക്താക്കളും പിശാചിന്റെ കൂട്ടാളികളുമാണ്.

- ബഷീർ പുത്തൂർ
0 Comments

സ്ത്രീകളുടെ മുഖം മറക്കൽ - ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞതെന്ത് ?

13/9/2019

0 Comments

 
സൂറത്തു നൂറിലെ 31-ആമത്തെ ആയതിലെ ‫ولا يبدين زينتهن إلا ما ظهر منها‬ എന്ന പരാമർശമാണ് "മുഖവും മുൻ കൈകളും" സ്ത്രീകൾക്ക് പ്രദർശിപ്പിക്കാം എന്നതിന് തെളിവായി ചൂണ്ടിക്കാട്ടാറുള്ളത്. ഇവിടെ ഒരൽപം വിശദീകരണം ആവശ്യമുണ്ട്. സാധാരണ ഗതിയിൽ പ്രസ്തുത പരാമർശത്തിന് "മുഖവും മുൻ കൈകളും" എന്ന് ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്ധരണി തെറ്റായാണ് മനസ്സിലാക്കപ്പെട്ടത്‌. അത് ഞാൻ വഴിയെ വിശദീകരിക്കാം.

"അത് അവളുടെ മുഖവും മുന്കൈകളുമാണ്" തങ്ങളുടെ ഇംഗിതത്തിനു അനുയോജ്യമായ അഭിപ്രായങ്ങൾ അതിന്റെ പ്രാമാണികത പരിശോധിക്കാതെ, പ്രമാണമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് എടുത്തുദ്ധരിക്കുന്നത് ശെരിയല്ല.
യഥാർത്ഥത്തിൽ ഇബ്ൻ കസീർ പറയുന്നത് അതല്ല. മറിച്ചു അദ്ധേഹത്തിന്റെ വരികൾ കൃത്യവും വ്യക്തവുമാണ്, അതിങ്ങിനെയാണ്.
قال ابن كثير رحمه الله في تفسير هذه الآية ، وقوله تعالى‪ : ‫ولا يبدين زينتهن إلا ما ظهر منها ‬‬أي : لا يظهرن شيئا من الزينة للأجانب ، إلا ما لا يمكن إخفاؤه 
"അതായത്, മറച്ചു വെക്കാൻ പറ്റുന്ന ഭംഗിയിൽ നിന്ന് ഒന്നും തന്നെ അവർ അന്യ പുരുഷന്മാര്ക്ക് വെളിവാക്കരുത്" അപ്പോൾ ഇബ്ൻ അബ്ബാസിൽ നിന്നുള്ള "അത് അവളുടെ മുഖവും മുന്കൈകളുമാണ്" എന്നതിന്റെ ഉദ്ദേശം എന്താണ്? അതിന്റെ തൊട്ടു താഴെയായി ഇബ്ൻ കസീർ അക്കാര്യം വ്യക്തമാക്കുന്നു.
وهذا يحتمل أن يكون تفسيرا للزينة التي نهين عن إبدائها‬ - ابن كثير 
"ഇത് വെളിവാക്കൽ വിലക്കപ്പെട്ട ഭംഗിയുടെ വിശദീകരണമാവാൻ സാധ്യതയുണ്ട്."അപ്പോൾ ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞത് സ്ത്രീകളുടെ മുഖവും മുന്കൈകളും വെളിവാക്കാൻ പാടില്ല എന്നാണു. കാരണം അത് അവരുടെ ഭംഗിയിൽ പെട്ടതാണ്. അത് വെളിവാക്കരുതെന്നു ഖുർആൻ വിലക്കിയതും.
​

ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹുവിന്റെ തന്നെ മറ്റൊരു ഉദ്ധ രണിയിൽ നിന്ന് തന്നെ ഇക്കാര്യം ബോധ്യപ്പെടും
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا : وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا " وَالزِّينَةُ الظَّاهِرَةُ الْوَجْهُ وَكُحْلُ الْعَيْنِ ، وَخِضَابُ الْكَفِّ وَالْخَاتَمُ، فَهَذَا تُظْهِرُهُ فِي بَيْتِهَا لِمَنْ دَخَلَ عَلَيْهَ (تفسير الطبري، وتفسير ابن أبي حاتم، وتمهيد ابن عبد البر، وسنن البيهقي، وصحيفة علي بن أبي طلحة)
“മുഖം, കണ്ണിലെ സുറുമ, കൈകളിലെ ചായം, മോതിരം പോലെയുള്ളവയാണ് പ്രകടമായ സൌന്ദര്യം. സ്ത്രീ,അവളുടെ വീട്ടിൽ പ്രവേശിച്ചവരിൽ നിന്ന് അത് (ഭംഗി) മറക്കാറില്ല." ഇക്കാര്യം പ്രമുഖ മുഫസ്സിർ ഇമാം ഇബ്ൻ ജരീർ വിശദമാക്കിയിട്ടുണ്ട്. ഇതാണു ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിന്റെ വാക്കുകൾ. അപ്പോൾ പ്രകടമായ ഭംഗി വീട്ടിനു പുറത്തു പാടില്ല. സ്വഹാബിയുടെ വാക്കിൽ നിന്ന് അതാണ്‌ മനസ്സിലാവുന്നത്. പിന്നെ, ഒരു സ്ത്രീ മനപൂര്വ്വമാല്ലാതെ, മറക്കാൻ കഴിയാത്ത നിലയിൽ, വെളിവാകുന്ന ഗോപ്യമായ ഭംഗി അത് ഇസ്ലാം അവൾക്കു ഇളവു നല്കി. അനിവാര്യമായ ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ ഉദാസീനത കാണിക്കുകയും,ഒരു നിലക്കും ഐചികം എന്ന് പോലും പറയാൻ ന്യായമില്ലാത്ത, വാഴ നടലും, കുളം തോണ്ടലും പോലുള്ള എര്പാടുകളിൽ സമയം കൊല്ലുകയും ചെയ്യുന്ന അനുയായികൾക്ക് നേർവഴി കാണിക്കുകയും സുന്നത് പഠിപ്പിക്കുകയും ചെയ്യേണ്ട ആളുകള് കേവലം പകർതെഴുത്തുകാർ ആവരുത്.
​
ഇബ്ൻ കസീർ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണ് മദാരികിന്റെ വാക്കുകൾ " അത് അവളുടെ മുഖവും മുന്കൈയും പാദങ്ങളുമാണ്"
قالت أم سلمة فكيف يصنعن النساء بذيولهن قال يرخين شبرا فقالت إذا تنكشف أقدامهن قال فيرخينه ذراعا لا يزدن عليه - ترمذي
ഉമ്മു സലമ രദിയല്ലാഹു അന്ഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നു " അപ്പോൾ എങ്ങിനെയാണ് സ്ത്രീകളുടെ വാസ്ത്രത്തലപ്പുകൾ എന്ന് ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " അവർ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ" എന്ന് പറഞ്ഞു " പാദങ്ങൾ വെളിവാവുമെങ്കിൽ എന്ത് ചെയ്യണമെന്നു വീണ്ടും ചോദിച്ചപ്പോൾ " അവർ ഒരു മുഴം താഴ്ത്തിയിടട്ടെയെന്നു" മറുപടി നൽകി. അതിൽ കൂടാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകി.
​
സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ കാൽപാദങ്ങൾ മറക്കൽ നിര്ബന്ധമാണ്. അപ്പോൾ മദാരിക് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ മുഖവും മുന്കൈയും പാദങ്ങളും ഭംഗിയിൽ പെട്ടതായതിനാൽ അവ വെളിവാക്കരുത് എന്നാണു മനസ്സിലാക്കേണ്ടത്.. കാലു പോലും മറക്കെണ്ടാതാണെങ്കിൽ, മുഖം മറക്കെണ്ടതില്ല എന്ന് പറയില്ലല്ലോ.

ഏതൊരു വിഷയത്തിലായാലും സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.ഇബ്ൻ അബ്ബാസ് റളിയള്ളാഹു അന്ഹുവിന്റെ വാക്കുകൾ പലരും തെറ്റായാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം. കാരണം സ്വഹാബി വനിതകൾ സൂറത്തുന്നൂറിലെ 31-ആമത്തെ വചനം ഇറങ്ങിയപ്പോൾ അവർ മുഖം മറക്കാൻ ആരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്നതാണ് ആയിഷ റളിയള്ളാഹു അന്ഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഈ ഹദീസ്.‬
قالت عائشة عليها السلام : { يرحم الله نساء المهاجرات الأول ، لما أنزل الله‪ : { ‬وليضربن بخمرهن على جيوبهن } شققن مروطهن فاختمرن بها } ( صحيح البخاري‪(
ആയിഷ റളിയള്ളാഹു അൻഹ പറയുന്നു " ആദ്യകാല മുഹാജിറാത്തുകളായ സ്ത്രീകളെ അള്ളാഹു അനുഗ്രഹിക്കട്ടെ. “അവർ അവരുടെ മുഖ വസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്ക് താഴ്ത്തിയിടട്ടെ" എന്ന വചനം അവതരിച്ചപ്പോൾ അവർ അവരുടെ പുതപ്പുകൾ ചീന്തി മുഖാവരണമുണ്ടാക്കി."
“മുഖാവരണമുണ്ടാക്കി" എന്നതിന്റെ വിവക്ഷ എന്തെന്ന് ഇമാം ഇബ്ൻ ഹജർ ഫതഹുൽ ബാരിയിൽ പറയുന്നു‫.
قال الحافظ في الفتح (9/480):" "فاختمرن بها" أي: غطَّيْن وجوههنَّ "
‫“ മുഖാവരണമുണ്ടാക്കി" എന്ന് പറഞ്ഞാൽ, " അവർ അവരുടെ മുഖങ്ങൾ മറച്ചു"എന്ന് ! അപ്പോൾ സലഫുകൾ, അഥവാ സ്വഹാബതു ഈ ആയത്തിൽ നിന്ന് അവരുടെ മുഖങ്ങൾ പരപുരുഷദർശനത്തിൽ നിന്ന് മറക്കേണ്ടതാണ് എന്നാണു മനസ്സിലാക്കിയത്. അല്ലാതെ സുല്ലമി കരുതിയത്‌ പോലെ വെളിവാക്കണമെന്നല്ല ഇത് കൂടാതെ ഇബ്ൻ ഹജർ "ഖിമാർ" എന്നത് മുഖത്തെ മറക്കുന്നതാണ് എന്ന് വിശതീകരിച്ചിട്ടുമുണ്ട്
قال الحافظ ابن حجر رحمه الله -وهو يتحدث عن الخَمْر:"ومنه خمار المرأة؛ لأنه يستر وجهها "[فتح الباري:10/48]
സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്നും തങ്ങളുടെ മുഖങ്ങൾ മറച്ചിരുന്നു എന്നതിന് വേറെയും നിരവധിസത്യസന്ധമായ രേഖകൾ ഉണ്ട്.
​
ആയിഷ റദിയല്ലാഹു അൻഹയുടെ പേരിൽ ഉണ്ടായ ദുരാരോപണസംഭവം പറയുന്ന സ്ഥലത്ത്,സ്വഹാബിയായ സ്വഫ്വാൻ റളിയള്ളാഹു അൻഹുവിനെ കണ്ടപ്പോൾ അവർ മുഖം മറച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്. ഹജ്ജു വേളയിൽ, റസൂലുല്ലയുടെ കു‌ടെ, ഞങ്ങൾ ഇഹ്രാമിലായിരിക്കെ, പുരുഷന്മാർ അടുത്ത് കു‌ടി കടന്നു പോകുമ്പോൾ ഞങ്ങളിലൊരുവൾ അവളുടെ മേൽവസ്ത്രം, തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടാറുണ്ട് എന്ന് ആയിഷ റളിയള്ളാഹു അൻഹയും, ഞങ്ങൾ പുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ മറക്കാറുണ്ടെന്നു അസ്മാ റളിയള്ളാഹു അൻഹയുംപറയുന്നു. ഇതിനെ ബലപ്പെടുത്തുന്ന വേറെയും ധാരാളം ഉദ്ധരണികൾ സലഫുകളിൽ നിന്ന് സ്വഹീഹായി വന്നത് കാണാം.

- ബഷീർ പുത്തൂർ
0 Comments

ഖുര്‍ആന്‍ ഹദീസ് വ്യാഖ്യാനത്തില്‍ അതിരുവിട്ട് പോകുന്നത്

13/9/2019

0 Comments

 
Picture

قال شيخ الإسلام ابن تيمية رحمه الله " مَنْ فَسِّرَ الْقُرْآنَ أَوْ الْحَدِيثَ وَتَأَوّلَهُ عَلَى غَيْرِ التَّفْسِيرِ الْمَعْرُوفِ عَنْ الصَّحَابَةِ وَالتَّابِعِينَ فَهُوَ مُفْتَرٍ عَلَى اللَّهِ مُلْحِدٌ فِي آيَاتِ اللَّهِ مُحَرِّفٌ لِلْكَلِمِ عَنْ مَوَاضِعِهِ وَهَذَا فَتْحٌ لِبَابِ الزِّنْدَقَةِ وَالْإِلْحَادِ وَهُوَ مَعْلُومُ الْبُطْلَانِ بِالِاضْطِرَارِ مِنْ دين الإسلام - الفتاوى 243/13 
​
​ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു :

ആരെങ്കിലും ഖുർആനിനെയോ ഹദീസിനെയോ, സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും അറിയപ്പെട്ട വ്യാഖ്യാനത്തിനും വിശതീകരണത്തിനും എതിരായ നിലക്ക് വ്യാഖ്യാനിച്ചാൽ, അവൻ അള്ളാഹുവിന്റെ പേരിൽ കറ്റു കെട്ടിപ്പറയുന്നവനും അള്ളാഹുവിന്റെ ആയത്തുകളെ നിഷേധിക്കുന്നവനും പദങ്ങളെ യഥാർത്ഥ സ്ഥാനത്തു നിന്ന് വ്യതിചലിപ്പിക്കുന്നവനുമാണ്. ഇത്, ഇസ്ലാം ദീനിൽ നിരർത്ഥകത സ്ഥായിയായ നിരീശ്വരത്വത്തിന്റെയും നിഷേധത്തിന്റെയും കവാടം തുറക്കലാണ്.

​(മജ്മുള ഫതാവാ - 13/243)

— ബഷീർ പുത്തൂർ
0 Comments

നുറുങ്ങുകൾ...

13/9/2019

0 Comments

 
നുറുങ്ങുകൾ - ശൈഖ് മുഹമ്മദ് ബ്നു ഉമർ ബാസ്മൂൽ 

ആയുസ്സ് കൂടും തോറും കുറയുന്നു.
ദുനിയാവിലെ ജീവിതമാണ് കർമത്തിന്റെ ഗോദ.
എല്ലാ മനുഷ്യരും നേരം വെളുക്കുമ്പോൾ പുറപ്പെടുന്നു; തന്റെ ആത്മാവിനെ വിൽക്കാനായി. 
ഒന്നുകിൽ (അല്ലാഹുവിന്ന് വിറ്റ്) അതിനെ മോചിപ്പിച്ചവനാകുന്നു. 
അല്ലങ്കിൽ (പിശാചിന്ന് വിറ്റ്) അതിനെ നശിപ്പിച്ചവനാകുന്നു.  
നിന്റെ ജീവിതമെന്നാൽ നിന്റെ ആയുസ്സാണ്.
നിന്റ ആയുസ്സെന്നാൽ നീ ജീവിക്കുന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും എന്നുവേണ്ട, മണിക്കൂറുകളും മിനുറ്റുകളും സെക്കന്റുകളുമാണ്.
മനുഷ്യന്റെ ഹൃദയമിടിപ്പുകൾ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്; ജീവിതമെന്നാൽ മിനിറ്റുകളും സെക്കന്റുകളുമാണെന്ന്.
അത് സൽകർമങ്ങളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ ലാഭം നേടിയവനായി.
അത് കളിതമാശകളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ നഷ്ടവാനായി.
അത് തിന്മകളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ നഷ്ടവാനും പാപിയുമായി; പശ്ചാതപിക്കാത്തിടത്തോളം!

- അബു തൈമിയ്യ ഹനീഫ് 
0 Comments

നന്മ ചെയ്യാൻ ഉദ്ദേശിക്കുവാൻ

13/9/2019

0 Comments

 
ഇമാം അഹ്'മദ് തന്റെ മകന് നൽകിയ വസിയ്യത്ത്

അഹ്'മദ് ബ്നു ഹമ്പലിന്റെ മകൻ അബ്ദുല്ല ഒരിക്കൽ തന്റെ പിതാവിനോട് പറഞ്ഞു:
എന്റെ പൊന്നു പിതാവേ, എനിക്കൊരു വസിയ്യത്ത് നൽകിയാലും. 
അപ്പോൾ അദ്ദേഹം പറഞ്ഞു:
എന്റെ പൊന്നു മകനേ, നീ നന്മചെയ്യാൻ ഉദ്ദേശിക്കുക. തീർച്ചയായും നീ നന്മയിലായിക്കൊണ്ടേയിരിക്കും;
നന്മചെയ്യാൻ ഉദ്ദേശിക്കുന്ന കാലമത്രയും.
​
- അബു തൈമിയ്യ ഹനീഫ്  
وَصِيَّةُ الْإِمَامِ أَحْمَدَ وَلَدَهُ بِنِيَّةِ الْخَيْرِ

قَالَ عَبْدُ اللَّهِ بْنُ الْإِمَامِ أَحْمَدَ لِأَبِيهِ يَوْمًا ​أَوْصِنِي يَا أَبَتِ، فَقَالَ 
يَا بُنَيَّ انْوِ الْخَيْرَ فَإِنَّكَ لَا تَزَالُ بِخَيْرٍ مَا نَوَيْتَ الْخَيْرَ 


​(الآداب الشرعية)
0 Comments

ശ്രീലങ്ക നൽകുന്ന പാഠം

13/9/2019

0 Comments

 
മുന്നൂറ്റി അൻപതിലധികം മനുഷ്യർ ! നിരപരാധികളും നിരായുധരുമായ ആബാലവൃന്ദം ജനങ്ങൾ ! തങ്ങളെന്തിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് അവരിലാരും ഒരു പക്ഷെ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല.

മനുഷ്യത്വത്തോട് ഇത്രയും ക്രൂരത ചെയ്യാൻ ഒരു മനുഷ്യ ഹൃദയമുള്ളവന് കഴിയുമോ?

മതത്തിന്റെ പേരിൽ സ്വർഗം പറഞ്ഞു പ്രലോഭിപ്പിച്ചു ബ്രെയിൻ വാഷ് ചെയ്ത് യുവാക്കളെ വഴിതെറ്റിക്കുകയും അങ്ങിനെ ശെരിയായ മതത്തിന്റെ അധ്യാപനങ്ങളിൽ നിന്ന് അകന്നു പോവുകയും ചെയ്ത ഒരു പറ്റം മനുഷ്യ ജീവികൾ !

ഇസ്‌ലാമിലെ ജിഹാദെന്ന അതി വിശിഷ്ടമായ ഒരാരാധന കർമ്മത്തെ തെറ്റായി മനസ്സിലാക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി പ്രയോഗവൽക്കരിക്കുകയും ചെയ്ത നരാധമന്മാർ.

മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജ്ജിത സമ്പത്തു വിഹിതം വെച്ച് നൽകുന്ന വേളയിൽ, " മുഹമ്മദേ, നിങ്ങൾ നീതി പാലിക്കുക, നിങ്ങൾ നീതി പാലിച്ചില്ല" എന്ന മുറവിളിയിലൂടെ നീതിക്കു വേണ്ടിയെന്ന പേരിൽ ഉയർത്തപ്പെട്ട ആദ്യ ശബ്ദം. അവിടെ നിന്ന് തുടങ്ങി, ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധം വരെ. പിന്നീട് അലി റദിയള്ളാഹു അൻഹുവിനെതിരിൽ ഖുർആനിൽ നിന്ന് ഒരു ആയത് എടുത്തു ഉദ്ധരിച്ചാണ് അവർ യുദ്ധം നടത്തിയത്. അവരുടെ പിന്മുറക്കാർ ലോകത്ത്, വിത്യസ്ത രാജ്യങ്ങളിൽ, ഭാഷകളിൽ, വർണ്ണങ്ങളിൽ നരമേധങ്ങൾ നടത്തി രക്തപ്പുഴകൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു ! എല്ലാം ഇസ്‌ലാമിന് വേണ്ടി ഇസ്‌ലാമിന്റെ പേരിൽ !!

ഇറാഖ്, യെമൻ, സിറിയ, ഫ്രാൻസ്, ബെൽജിയം, ഇന്ന് ശ്രീലങ്ക !

ശ്രീലങ്കയിൽ ദേശീയ തൗഹീദ് ഗ്രൂപ്പ് എന്ന പേരിൽ ഇസ്‌ലാമിന് വേണ്ടി !

സ്വന്തം വ്യക്തി ജീവിതത്തിലും കുടുംബത്തിലും സഹ ജീവികളിലും മതാധ്യാപനങ്ങൾ പ്രയോഗവൽക്കരിച്ചു കാണിച്ചു കൊടുക്കുന്നതിന് പകരം, മുസ്‌ലിം നാടുകളിലും ഭരണാധികാരികളിലും അനീതികളും അതിക്രമങ്ങളും അധാർമ്മികതയും അസാന്മാർഗിക പ്രവണതകളും സ്വജന പക്ഷപാതവും ആരോപിക്കുകയും നിരന്തരമായ ആവർത്തനങ്ങളിലൂടെ സാത്വിക മനസ്സുകളെ വശീകരിച്ചെടുക്കുകയും ഇസ്‌ലാമികമായ ആത്മരോഷം വളർത്തിയെടുക്കുകയും ചെയ്യലാണ് ഇതിന്റെ ആദ്യപടി. വൈകാരികമായി പ്രലോഭിതരായിക്കഴിഞ്ഞാൽ പിന്നെ കാര്യം എളുപ്പമായി. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നും വിത്യസ്ത സാഹചര്യങ്ങളിലെ പ്രമാണ വാക്യങ്ങൾ അടർത്തി മാറ്റി തെറ്റായ വ്യാഖ്യാനങ്ങളും വിശതീകരണങ്ങളും നൽകി പ്രകോപിതരാക്കുകയും അവസാനം വെടിമരുന്നുമായി അനുഗ്രഹിച്ചു യാത്രയയക്കുകയും ചെയ്യുന്നു. ! എന്തൊരു വിഷലിപ്തമായ മനസ്സും എത്രമാത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പരിശുദ്ധ വചനങ്ങളും !

വെറുതെയല്ല, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇവനൊരു പിൻമുറക്കാർ വരാനുണ്ടെന്ന് പറഞ്ഞത്. വെറുതെയല്ല അദ്ദേഹത്തിന്റെ പരിശുദ്ധമായ നാവിലൂടെ " നരകത്തിലെ നായകൾ " എന്ന് ഇവരെ വിശേഷിപ്പിച്ചത്. വെറുതെയല്ല, ഇവരെ കണ്ടു മുട്ടുകയാണെങ്കിൽ " ആദ് സമൂഹത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമെന്ന് " അദ്ദേഹം പറഞ്ഞത്.

ഇതേ ചിന്താഗതിയുള്ള മുപ്പതിലധികം ആളുകൾക്ക് കഴിഞ്ഞ ദിവസം സൗദി അറേബ്യ വധ ശിക്ഷ നടപ്പാക്കുകയുണ്ടായി.

ഇവർ നാടിന്റെ ശാപമാണ്. മാനവരാശിക്ക് തന്നെ ഭീഷണിയാണ്. ഇസ്‌ലാമും ജിഹാദുമായും ഒന്നും ഇവർക്ക് യാതൊരു ബന്ധവുമില്ല. ഇതൊരു വിശ്വാസമാണ്. പിഴച്ച, ദുഷിച്ച ഒരു വിശ്വാസം. ഈ വിശ്വാസം പേറുന്നവർ നമുക്ക് ചുറ്റിലുമുണ്ടാകാം, നമ്മുടെ ഭാഷ സംസാരിക്കുന്നവരിലുണ്ടാകാം.

ജനാധിപത്യവും മതേതരത്വവും കുഫ്‌റും ശിർക്കുമാണെന്ന് പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയും, ഹിജ്‌റ (പലായനം) യെക്കുറിച്ചു സംസാരിക്കുകയും അള്ളാഹുവിന്റെ ഭരണവും ശരീഅത്തും നടപ്പാക്കണമെന്ന് വാദിക്കുകയും വോട്ട് ചെയ്യാതിരിക്കുകയും വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പറയുകയും ചെയ്യുന്ന ആളുകളെ കരുതിയിരിക്കുക. ഈ ചിന്തകളും അടയാളങ്ങളും സഹവർത്തിത്വത്തിന്റേതും സഹിഷ്ണുതയുടേതുമല്ല. ഈ ചിന്തകളാണ് അവസാനം മനുഷ്യബോമ്പുകളായി പൊട്ടിത്തെറിച്ചു നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നത്. ഈ ചിന്തകളെയാണ് ദായിഷും സമാന ചിന്താഗതിക്കാരും കണ്ടുപിടിച്ചു അവരുടെ ആശയം നടപ്പാക്കാൻ പാകത്തിലുള്ള ഉപകരണമായി കയ്യിൽ ആയുധം വെച്ച് കൊടുക്കുന്നത്. ' ഇസ്‌ലാം തീവ്രവാദമല്ല' എന്ന ഒരു പ്രസ്താവന നടത്തി കണ്ണും പുട്ടിയിരുന്നാൽ, നാളെ ശ്രീലങ്ക ഇന്നാട്ടിലും സംഭവിക്കും. അതിനു മുമ്പേ, മുകളിൽ പറഞ്ഞ വിധത്തിലുള്ള ചിന്തകൾ വഹിക്കുകയും , സോഷ്യൽ മീഡിയകളിൽ പോലും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ കണ്ടെത്തുകയും അവരെ തിരുത്തുകയും ചെയ്യാൻ സാധിച്ചാൽ അത് മാനവരാശിയോടും സർവ്വോപരി ഇസ്‌ലാമിനോടും നാം ചെയ്യുന്ന വലിയ സേവനമായിരിക്കും; ഓർക്കുക ഉമിക്കടിയിൽ എരിയുന്ന തീയുണ്ടെന്ന് !

ബഷീർ പുത്തൂർ
0 Comments

എതിരായ നിലക്ക് വ്യാഖ്യാനിച്ചാൽ

13/9/2019

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു : ആരെങ്കിലും ഖുർആനിനെയോ ഹദീസിനെയോ, സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും അറിയപ്പെട്ട വ്യാഖ്യാനത്തിനും വിശതീകരണത്തിനും എതിരായ നിലക്ക് വ്യാഖ്യാനിച്ചാൽ, അവൻ അള്ളാഹുവിന്റെ പേരിൽ കറ്റു കെട്ടിപ്പറയുന്നവനും അള്ളാഹുവിന്റെ ആയത്തുകളെ നിഷേധിക്കുന്നവനും പദങ്ങളെ യഥാർത്ഥ സ്ഥാനത്തു നിന്ന്
വ്യതിചലിപ്പിക്കുന്നവനുമാണ്. ഇത്, ഇസ്ലാം ദീനിൽ നിരർത്ഥകത സ്ഥായിയായ നിരീശ്വരത്വത്തിന്റെയും നിഷേധത്തിന്റെയും കവാടം തുറക്കലാണ്.

​(മജ്മുള ഫതാവാ - 13/243)

— ബഷീർ പുത്തൂർ
قال شيخ الإسلام ابن تيمية رحمه الله " مَنْ فَسِّرَ الْقُرْآنَ أَوْ الْحَدِيثَ وَتَأَوّلَهُ عَلَى غَيْرِ التَّفْسِيرِ الْمَعْرُوفِ عَنْ الصَّحَابَةِ وَالتَّابِعِينَ فَهُوَ مُفْتَرٍ عَلَى اللَّهِ مُلْحِدٌ فِي آيَاتِ اللَّهِ مُحَرِّفٌ لِلْكَلِمِ عَنْ مَوَاضِعِهِ وَهَذَا فَتْحٌ لِبَابِ الزِّنْدَقَةِ وَالْإِلْحَادِ وَهُوَ مَعْلُومُ الْبُطْلَانِ بِالِاضْطِرَارِ مِنْ دين الإسلام - الفتاوى 243/13 
0 Comments

ഇഹ്റാമിലായിരിക്കെ സഹാബിയ്യ സ്ത്രീകൾ മുഖം മറച്ചിരുന്നു

13/9/2019

0 Comments

 
അബുബക്കർ റദിയള്ളാഹു അൻഹുവിന്റെ മകൾ അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന്: ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു) ഹാകിം - അദ്ദേഹം പറഞ്ഞു: ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിബന്ധനയൊത്ത സ്വഹീഹായ ഹദീസാണ്. അൽബാനി പറഞ്ഞു: മുസ്‌ലിമിന്റെ മാത്രം നിബന്ധനയൊത്തതാണ്.

ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞങ്ങൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോടൊപ്പം ഇഹ്റാമിലായിരിക്കെ യാത്രാസംഘങ്ങൾ ഞങ്ങൾക്കരികിലൂടെ കടന്നു പോകാറുണ്ടായിരുന്നു. അവർ ഞങ്ങളുടെ നേരെയെത്തിയാൽ ഞങ്ങളിലൊരുവൾ അവളുടെ ജിൽബാബ് (മേൽവസ്ത്രം) തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടും. അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളത് മാറ്റും. അഹ്‌മദ്‌, അബൂദാവൂദ്. അൽബാനി പറഞ്ഞു. വിവിധ പരമ്പരയിൽ വന്ന ഹദീസുകൾ കൊണ്ട് ഇതിന്റെ സനദ് ഹസൻ ആണ്‌.

ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് ?
ആരെയാണ് പിൻപറ്റേണ്ടത് ?
നബിയോടൊപ്പം സഹവസിച്ച സ്വഹാബികൾ പങ്ക് വെച്ച അനുഭവങ്ങളാണോ അതല്ല കെ എൻ എമ്മിന്റെ നിലപാടുകളോ ?

- ബഷീർ പുത്തൂർ
0 Comments

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം) - 1

13/9/2019

0 Comments

 
അള്ളാഹുവിലുള്ള വിശ്വാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവന്റെ വിധിയിലുള്ള വിശ്വാസം. അത് നാല് അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് നിലനിൽക്കുന്നത്.

- അതിൽ ഒന്നാമത്തേത്; അറിവ് (العلم) ആണ്. അതായത് അള്ളാഹുവിന് അവനെക്കുറിച്ചും അവന്റെ മുഴുവൻ സൃഷ്ട്ടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംബൂർണ്ണവും വിശദവും അതിസൂക്ഷ്മവുമായ അറിവ് അനാദിയിൽ ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഉണ്ട് എന്നുള്ള വിശ്വാസമാണ്.

- രണ്ടാമത്തേത് : രേഖപ്പെടുത്തൽ (الكتابة) അതായത് അവന്റെ ഇൽമിലുള്ള മുഴുവൻ കാര്യങ്ങളും ലൗഹുൽ മഹ് ഫൂദിൽ അള്ളാഹു നേരത്തെ തന്നെ എഴുതി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന വിശ്വാസമാണ്.

- മൂന്നാമത്തേത് : ഉദ്ദേശം (المشيئة) അതായത് ലോകത്ത് സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കലാണ്‌.

- നാലാമത്തേത് : സൃഷ്ട്ടി (الخلق والإيجاد) അതായത്, അള്ളാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്ത കാര്യങ്ങൾ അവന്റെ ഉദ്ദേശത്തിന് വിധേയമായി അവൻ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും അവൻ ഉദ്ദേശിച്ച വിധത്തിലും അവൻ ഉണ്ടാക്കുന്നു (സൃഷ്ട്ടിക്കുന്നു) എന്ന് വിശ്വസിക്കലുമാണ്. അള്ളാഹു ആദ്യമായി സൃഷ്ട്ടിച്ചത് പേനയാണ്.

വിധിയുമായി ബന്ധപ്പെട്ട ഈ നാല് അടിസ്ഥാന വിശ്വാസത്തിൽ സംശയരഹിതമായി വിശ്വസിക്കാത്ത ഒരാളുടെ ഈമാനും പൂർണ്ണമാവുകയില്ല.

- ബശീർ പുത്തൂർ
0 Comments

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും റമദാനിലെ അവസാനത്തെ പത്തിനെയും കുറിച്ച്

13/9/2019

0 Comments

 
​ശൈഖുൽ ഇസ്'ലാം ഇബ്‌'നു തൈമിയ്യ رحمه الله ചോദിക്കപ്പെട്ടു: 

​​ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും റമദാനിലെ അവസാനത്തെ പത്തിനെയും കുറിച്ച്, അവയിൽ ഏതാണ് ഏറ്റവും ശ്രേഷ്ഠം?

അദ്ദേഹം മറുപടി നൽകി: ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിനങ്ങളാണ് റമദാനിലെ ​​അവസാനത്തെ പത്ത് ദിനങ്ങളേക്കാൾ ശ്രേഷ്ഠം. റമദാനിലെ അവസാനത്തെ പത്ത് രാവുകളാണ് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് രാവുകളേക്കാൾ ശ്രേഷ്ഠം.

​- ​അബു തൈമിയ്യ ഹനീഫ് 
​وسئل : (شيخ الإسلام) عن عشر ذي الحجة والعشر الأواخر من رمضان. أيهما أفضل؟

فأجاب: أيام عشر ذي الحجه أفضل من أيام العشر من رمضان والليالي العشر الاواخر من رمضان افضل من ليالي عشر ذي الحجة
Download Poster

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    April 2025
    March 2025
    February 2025
    January 2025
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക