IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

​അറിവ് ദീനാണ്

6/1/2022

0 Comments

 
ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്.
​

ഇമാം മുഹമ്മദ് ബ്നു സീരീൻ  رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ:
عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم
(مسلم في مقدمة صحيحه)
"നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."

പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും.

പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു:
ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. 

​ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്.  ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ".
​
( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 )
​
- അബു തൈമിയ്യ ഹനീഫ് 
0 Comments

ശറഹു സ്സുന്നയില്‍ നിന്ന് - 7

19/10/2021

0 Comments

 
ഇമാം ബർബഹാരി റഹിമഹുള്ള പറയുന്നു
"സൽക്കർമ്മകാരിയോ അധാർമികനോ ആണെങ്കിലും മതപരമായ  കാര്യങ്ങളിൽ മുസ്‌ലിംകളോടുള്ള നസ്വീഹത് മറച്ചു വെക്കാൻ പാടില്ല. ആരെങ്കിലും അത് മറച്ചു വെക്കുന്നപക്ഷം അവൻ മുസ്‌ലിംകളോട് വഞ്ചന കാണിച്ചു" - ശറഹുസ്സുന്ന
​
​- ബഷീർ പുത്തൂർ
قال الإمام البربهاري رحمه الله
ولا يحل أن تُكتمَ النصيحة للمسلمين
 برهم وفاجرهم في أمر الدين 
فمن كتم فقد غش المسلمين
شرح السنة ص٧٦
0 Comments

സ്വഹാബികൾ

10/6/2020

0 Comments

 
​​​ശൈഖുൽ ഇസ്‌ലാം ഇബ്‌നു  തീമിയ റഹിമഹുള്ളാ പറഞ്ഞു : ഇമാം ശാഫിഈ റഹിമഹുള്ള പറഞ്ഞത് എത്ര മനോഹരമാണ് !! "അവർ - സ്വഹാബികൾ - എല്ലാ ഇൽമിലും ബുദ്ധിയുടെ കാര്യത്തിലും ദീനിന്റെ കാര്യത്തിലും ശ്രേഷ്ടതയുടെ കാര്യത്തിലും ഇൽമ് ലഭിക്കാനും സന്മാർഗം പ്രാപിക്കാനുമുള്ള എല്ലാ കാരണത്തിലും നമ്മെക്കാൾ മീതെയാണ്.  അവരുടെ വീക്ഷണങ്ങൾ നമുക്ക്, നമ്മുടെ വീക്ഷണ​​ത്തേക്കാൾ ഉത്തമവുമാണ് ."

( ഫതാവ ഇബ്‌നു തീമിയ റഹിമഹുള്ളാ 4/158)

- ബഷീർ പുത്തൂർ
مَا أَحْسَنَ مَا قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي رِسَالَتِهِ: " هُمْ فَوْقَنَا فِي كُلِّ عِلْمٍ وَعَقْلٍ وَدِينٍ وَفَضْلٍ وَكُلِّ سَبَبٍ يُنَالُ بِهِ عِلْمٌ أَوْ يُدْرَكُ بِهِ هُدًى وَرَأْيُهُمْ لَنَا خَيْرٌ مِنْ رَأْيِنَا لِأَنْفُسِنَا
مجموع الفتاوى ٤/١٥٨​
Download Poster
0 Comments

ഇറയിൽ തൂങ്ങുന്നവരുടെ അരയിൽ തൂങ്ങുന്നവരോട്, വിനയ പൂർവ്വം

8/6/2020

0 Comments

 
​​ശൈഖ് അഹ്‌മദ് യഹ്‌യാ അന്നജ്മി പറയുന്നു:

തെളിവ് ഒരു വ്യക്തിയുടെ കൂടെയാണെന്ന് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തോട് യോജിക്കുന്ന ഒരാളെയും ആ വ്യക്തിയോട് യോജിക്കുന്നവനായി കണക്കാക്കാ​​വതല്ല. മറിച്ച്, തെളിവിനോട് യോജിക്കുന്നവനായിട്ടാണ് ഗണി​​കേണ്ടത്. നാം പിന്തുടരുന്ന സലഫിയ്യത്ത്, ആധുനികരിൽ പെട്ട ഒരാളെ അദ്ദേഹം പറയുന്ന  എല്ലാ വാക്കിലും ഫത്‌വയിലും തഖ്ലീദ് ചെയ്യലല്ല. അനുകരണത്തിന്റെ ഈ പ്രകാരത്തെ നാം പരിഗണിക്കുന്നത്‌ സങ്കുചിതമായ കക്ഷിത്വത്തിന്റെ ഒരിനമായിട്ടാണ്. ഗർഹണീയമായ മദ്ഹബീ പക്ഷപാതത്തിന്റെ ഒരു രൂപമായിട്ടുമാണ്‌. എത്ര സമുന്നതനായ പണ്ഡിതനായാലും, അറിവും മികവും എത്ര വിശാലമായാലും, അദ്ദേഹത്തിന്റെ വാക്കുകളിൽ അനിവാര്യമായും നാം സ്വീകരിക്കേണ്ടതും നിരസിക്കേണ്ടതുമുണ്ടായിരിക്കും.
(അൽമൗരിദ്‌ അല്‍അദ്ബുസ്സുലാല്‍, പുറം 1/289)

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى

قال الشيخ أحمد يحيى النجمي - رحمه الله
من وافق شخصا لكونه رأى أن الدليل معه فإنه لا يُعدُّ موافقا للشخص، ولكنه يُعَدُّ موافقا للدليل، وليست السلفية عندنا تقليدَ رجل من الرجال المعاصرين في كل ما يقوله ويفتي به، فمثل هذا النوع من التقليد نعتبره لونا من ألوان الحزبية الضيقة، وشكلا من أشكال التعصب المذهبي المذموم، والعالم مهما علَا شأنه، وعَمَّ فضله وعلمه لا بد أن تأخذ من قوله ونَرُدَّ.
[المورد العذب الزلال ٢٨٩/١]
0 Comments

മതത്തിൽ അതിര് വിടരുത്

13/5/2020

0 Comments

 
​ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം?  
നമ്മുടെ ഉമ്മ ആയിശ -رضي الله عنها-  നബി -صلى الله عليه وسلم- യോട് ചോദിച്ചു.
اللهم إنك عفوٌّ تحب العفو فاعف عني
എന്ന് ദുആ ചെയ്യാം. 
​

പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും.

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്

0 Comments

പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ...

21/8/2018

0 Comments

 
ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ  പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്.

പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.
അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം.

പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്.

മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ.
​

വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക.

അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ.

- അബു തൈമിയ്യ ഹനീഫ്

0 Comments

ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ

16/11/2016

0 Comments

 
ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)

​​- ബഷീർ പുത്തൂർ
0 Comments

​ശറഹുസ്സുന്നയിൽ നിന്ന് - 6

9/9/2016

0 Comments

 
അബ്ദു റഹ്‌മാൻ ബിൻ അബീ ലൈല പറയുന്നു.

"നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ  ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു."

- ബഷീർ പുത്തൂർ ​
قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى
أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاَّ وَدَّ أنَّ أَخَاهُ كَفَاهُ ذَلِكَ، ثُمَّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدَّعُونَ العِلْمَ ليَوْمَ، يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللهُ عَنْهُ لََجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ
[«شرح السّنّة» للبغويّ: (1/ 305)]
0 Comments

ശറഹു സ്സുന്നയില്‍ നിന്ന് - 5

20/8/2016

0 Comments

 
ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു പറഞ്ഞു " ആരെങ്കിലും സന്മാർഗമാണെന്നു കരുതി പിഴച്ച മാർഗത്തിൽ പ്രവേശിച്ചാലും ദുഷിച്ച മാർഗമെന്ന് വിചാരിച് സന്മാർഗം ഉപേക്ഷിച്ചാലും അവനു ബോധിപ്പിക്കാൻ ഒരു ന്യായവുമില്ല. കാരണം, കാര്യങ്ങൾ വ്യക്തമാക്കപ്പെടുകയും തെളിവുകൾ സ്ഥാപിക്കപ്പെടുകയും ഒഴിവു കഴിവ് പറയാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. (ശറഹുസ്സുന്ന - ബർബഹാരി)

​​​- ബഷീർ പുത്തൂർ
قال عمر بن الخطاب رضي الله عنه : "لا عذر لاحد في ضلالة ركبها حسبها هدى، ولا في هدى تركه حسبه ضلالة
فقد بينت الامور
وثبتت الحجة
وانقطع العذر

​ﺷﺮﺡ ﺍﻟﺴﻨﺔ ( 1/36 )
0 Comments

എന്തു കൊണ്ടു "സലഫിസം" ? -2

16/7/2016

0 Comments

 
ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല.

ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ് സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ.
തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഐസിസോ അൽജെ ഖാഇദയോ ആടിനെ വളർത്തുന്നതായി കേട്ടിട്ടില്ല. കേരളത്തിൽ ചില ആളുകൾ നബിയുടെ മാതൃക പിന്തുടർന്നു ആടുവളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു ഭീകരവാദവുമായി എന്താണ് ബന്ധം എന്ന കാര്യവും അറിയില്ല. ആടിനെ വളർത്തുന്നത് പ്രത്യേകം പുണ്യകരമാണെന്നോ ഒട്ടകപ്പുറത്തു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നോ ഗോതമ്പും ബാർലിയും ഒട്ടകപ്പാലും ചോളവും കാരക്കയുമൊക്കെയാണ് മുസ്‌ലിമിന്റെ ഭക്ഷണമെന്നോ ബ്രഷിനു പകരം അറാക്കു മാത്രം ഉപയോഗിക്കുകയും കണ്ണട, അണ്ടർവയർ അടക്കം എല്ലാം ഉപേക്ഷിക്കണം എന്നും ഒരു മുസ്‌ലിമും നാളിതുവരെ പറഞ്ഞതായി എവിടെയും വായിച്ചിട്ടുമില്ല. സത്യസന്ധതയും ആത്മാർത്ഥതയും ആത്മാഭിമാനവുമില്ലാത്ത ഇവിടെയുള്ള മാധ്യമ പിമ്പുകൾ പകലന്തിയോളം വിളമ്പിത്തരുന്ന വിസർജ്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന എഭ്യന്മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നവരുണ്ടാകും. അവർക്കുള്ള ആ സ്വാതന്ത്ര്യം വക വെച്ചു കൊണ്ടു തന്നെ പറയട്ടെ, എല്ലാവരും അങ്ങിനെ ആവില്ല. കാറ്റും കോളുമടങ്ങുകയും കാര്യങ്ങൾ, അതു മനസ്സിലാക്കണം എന്നുള്ളവർക്കു തിരിയുകയും ചെയ്യുന്ന സമയം വരും. ഇതു ഒരു നിശ്ചിത സമയത്തിന്റെ മാത്രം പ്രശ്നമാണ്. നമുക്ക് പറയാനുള്ളത് ഇന്ന് ഏതു രൂപത്തിൽ പറയാമോ അതേ രൂപത്തിൽ നാളെയും പറയും. പറയണം. 

ദീൻ എന്നു പറഞ്ഞാൽ ആളുകളെ പൊട്ടീസാക്കാനും പൊതു ജനത്തിന്റെ കയ്യടി വാങ്ങാനുമുള്ളതല്ല. ഇന്ന് സലഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തി കല്ലെറിയുകയും കൂടെ കൂക്കുകയും ചെയ്യുന്നവർക്കു ഇത്രയൊക്കെ മാത്രമേ കാണൂ. പക്ഷെ, അവർക്കു മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്. വളരെ പണ്ടൊന്നുമല്ലാത്ത ഒരു സമയത്തു, ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ " ഊശാൻ താടിയും മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന വസ്ത്രവും കയ്യിൽ ഒരു മരക്കൊള്ളിയും " എന്നു സലഫിസത്തെ കൊച്ചാക്കി വിശേഷിപ്പിച്ചപ്പോഴും ശ്മശാന വിപ്ലവക്കാർ എന്നു പരിഹസിച്ചപ്പോഴും ഒന്നിച്ചെതിർത്ത ആളുകൾ ഇന്ന് സലഫിസത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അതിൽ നിന്നു നിരപരാധിത്വം തെളിയിക്കാൻ പാടുപെടുകയുമാണ്. 

ഈ സാധുക്കൾക്കറിയില്ലല്ലോ സലഫിസമെന്നു വിളിച്ചു ഇവർ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ സുന്നത്തിനെയാണെന്ന്!
ഇന്ന് താടിയെയും നീളം കുറഞ്ഞ വസ്ത്രത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ, കഴിഞ്ഞു പോയ ഇന്നലെകൾ മറന്നു പോകരുത്. തെളിവായി വെറും "ഹസൻ" ആയ (ഹസൻ ആയ ഹദീസുകൾ തെളിവിനു എന്തു കൊണ്ടും മതിയായതാണ്) ഹദീസ് വെച്ചു കൊണ്ടു, നമസ്കാരത്തിൽ നെഞ്ചിലാണ് കൈ കെട്ടേണ്ടത് എന്ന് സ്ഥാപിക്കാൻ വാദപ്രതിവാദം വരെ നടത്തിയ ആളുകളുടെ പിന്മുറക്കാർക്കു, സ്വഹീഹായ പരശ്ശതം ഹദീസുകൾ തെളിവായുള്ള താടി വെക്കാനുള്ള കൽപനയോട് എന്താണിത്ര പുഞ്ഞം ?
 
പൊതു മനസ്സിൽ ഇടം നേടാൻ നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും കാണിക്കുന്ന അടവുകൾ മനസ്സിലാകുന്നവർ ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് പഥ്യമായിതുടങ്ങി. ഓണാഘോഷവും, ക്രിസ്മസും നിലവിളക്കും തുടങ്ങി മദ്യവർജ്ജന സമിതികളിൽ വരെയുള്ള നേതാവിന്റെ സാന്നിധ്യം മത നേതാവ് എന്ന നിലയിൽ നിന്നു ഒരു സാമൂഹ്യ നേതാവിന്റെ കുപ്പായത്തിലേക്കുള്ള ദൂരമാണ്. അപ്പോൾ പിന്നെ സലഫിസത്തെ താങ്ങാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കുമെന്ന് കരുതേണ്ട. ചുരുക്കത്തിൽ, ആനുകാലിക തീവ്രവാദ-ഭീകരവാദ ചർച്ചകളുടെ മുന സലഫിസത്തിനു നേരെ തിരിച്ചു വെച്ചവർ ഒന്നോർക്കുക. നിങ്ങൾ തെറ്റായ ദിശയിലാണു. മീഡിയക്ക് ഇതു ഒരു അന്തിചർച്ചയുടെയോ ഒരാഴ്ച വരെ നീളുന്ന റിപ്പോർട്ടിന്റെയോ മരുന്ന് മാത്രം. ഒരു യഥാർത്ഥ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം, അവന്റെ ഊർജവും വായുവുമാണ്. സലഫിസം ഇസ്‌ലാം ദീൻ തന്നെയാണ്. ശത്രുക്കളുടെ കൂടെ നിന്നു കല്ലെറിയുന്ന കഷ്മലന്മാരെ, നിങ്ങൾക്കു മാപ്പില്ല.

- ബഷീർ പുത്തൂർ​
0 Comments

എന്തു കൊണ്ടു "സലഫിസം" ? - 1

12/7/2016

0 Comments

 
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമസംബോധിതരായ അനുചരന്മാർ, അഥവാ സ്വഹാബത്ത്, മതം എന്ന നിലയിൽ, മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ അതിന്റെ പൂർണമായ വിശുദ്ധിയിൽ സ്വീകരിക്കുകയും അതു അതു പോലെ തിരുത്തലില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് സാങ്കേതികമായി സലഫികൾ എന്നത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത്.

ഖുർആൻ, ഹദീസ് (നബിചര്യ) തുടങ്ങിയ പ്രമാണവാക്യങ്ങളുടെ വായനയിലും പ്രയോഗവൽക്കരണത്തിലുമുള്ള വൈരുധ്യങ്ങൾ നിമിത്തമാണ് ഇന്ന് മുസ്‌ലിംകളിൽ നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങൾ ഉടലെടുത്തത്.

ഒരാൾക്ക് ഞാൻ നബിചര്യയാണ് പിൻപറ്റുന്നത് എന്നു പറയാൻ കാര്യമായ പ്രയാസം ഉണ്ടാവില്ല. പക്ഷെ, സൂക്ഷ്മമായി വിഷയം വിലയിരുത്തുമ്പോൾ അതത്ര എളുപ്പമല്ല, എന്നു മാത്രമല്ല, മഹാഭൂരിപക്ഷത്തിന്റെ സഹകരണം കിട്ടുകയുമില്ല എന്നു മനസ്സിലാക്കാം.

വ്യക്തിയുടെ താൽപര്യങ്ങളും ചേഷ്ടകളും മാറ്റി വെച്ചു നബിയുടെ അനുചരന്മാർ ദീനിനെ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്തു ആചരിക്കുകയും ചെയ്തു എന്നു കണ്ടെത്തുകയും അതു ജീവിതധർമമായി അനുഷ്ഠിക്കുകയും ചെയ്യുന്നത് പുണ്യകരമാണ് എന്നതിൽ സംശയത്തിന് അവകാശമേയില്ല. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നതിലാണ് പലരും പരാജയപ്പെടുകയും പിന്നാക്കം പോവുകയും ചെയ്തത്.

കേരളത്തിൽ, മുസ്‌ലിം നവോദ്ധാനരംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന ഇസ്‌ലാഹീ പ്രസ്ഥാനം എന്ന മുജാഹിദ് പ്രസ്ഥാനം ഏറെക്കുറെ, ഖുർആനും സുന്നത്തും സ്വഹാബത്തിന്റെ ധാരണക്ക് അനുസൃതമായി പിന്തുടരുന്ന രീതി സ്വീകരിച്ചവരായിരുന്നു. എന്നാൽ പുതിയ കാലത്തെ സാഹചര്യത്തിന്റെ സാമൂഹിക സമ്മർദ്ദങ്ങളും ബഹുസ്വര സമൂഹത്തിന്റെ സ്വാധീനവും മതപരമായ വിഷയങ്ങളിലുള്ള സൂക്ഷ്മമായ ധാരണക്കുറവും നിമിത്തം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അതു അതിന്റെ ആദ്യ കാല ലക്ഷ്യങ്ങളിൽ നിന്നും പിറകോട്ടു പോയി. മാത്രമല്ല, പലവുരു പിളർന്നു തളർന്നു പോയ പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു വലിയ വിഭാഗം, നബിചര്യയിൽ നിന്നും വിട്ടകന്നു "മതേതര ഇസ്‌ലാമിന്റെ" വക്താക്കളായി മാറിയെന്നതു ആശ്ചര്യകരം മാത്രമല്ല, ഏറെ സങ്കടകരം കൂടിയാണ്. 'മതേതര ഇസ്‌ലാം' എന്നത് കൊണ്ടു ഉദ്ദേശിച്ചത് സ്വഹാബത്ത് മനസ്സിലാക്കിയ പോലെ ദീൻ സ്വീകരിക്കുകയെന്ന ശെരിയായ നിലപാടിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയുടെയും താൽപര്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശറഇന്റെ താൽപര്യങ്ങൾ സൗകര്യപൂർവ്വം ബലി കഴിക്കുകയും, സലഫുകൾ അങ്ങിനെയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക.

പല വിഷയങ്ങളിലും മുസ്‌ലിം ലോകത്തു, പ്രാമാണിക പണ്ഡിതന്മാർ സ്വീകരിച്ച പൊതുനിലപാടിനെ നിരാകരിക്കുകയും സ്വന്തമായ രീതികളും നിലപാടുകളും തീർത്തു അപനിർമാണം നടത്തുകയും ചെയ്യുന്നത് ബോധപൂർവ്വം തന്നെയാണ്. ഉദാഹരണത്തിന് പുരുഷന്മാർ താടി വളർത്തുകയും, വസ്ത്രം കണങ്കാലിന് മുകളിലാക്കുകയും ചെയ്യുക, സ്ത്രീകൾ മുഖാവരണം ധരിക്കുക, തുടങ്ങിയ, സലഫുകളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസം പോലുമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കുന്ന ആളുകളെ, "തീവ്ര നിലപാടുകാരും" "അനുഷ്ഠാന" വിഷയങ്ങളിൽ അസഹിഷ്ണുക്കളും ആണെന്ന് പ്രചരിപ്പിക്കുക. ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാരായ അനുവാചകരെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ, ഇതു സത്യസന്ധമോ വസ്തുതാപരമോ അല്ലായെന്നു എളുപ്പം ബോധ്യപ്പെടും. സത്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഇത്തരം അടിസ്ഥാനരഹിതവും പ്രമാണത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്തതുമായ നിലപാടുകൾക്ക് മേൽകൈ ലഭിക്കാനുള്ള ഒരു കാരണം, കേരളക്കരയിലേക്കു ഇസ്‌ലാമികാദർശങ്ങൾ കടന്നു വന്ന ഈജിപ്ത്യൻ കൈവഴിയുടെ വിശുദ്ധമല്ലാത്ത ഉറവിടമാണ്. മുകളിൽ പറഞ്ഞതിനോട് സമാനമോ അതിനേക്കാൾ അപകടകരമോ പല നിലപാടുകളും ഈ പ്രസ്ഥാനം "ഐസിസ്" കാലത്തു വ്യാപകമായി മാർക്കെറ്റ് ചെയ്യുന്നുണ്ട്. "തീവ്ര സലഫിസമെന്നോ" "അസഹിഷ്ണുത"യെന്നോ ഇങ്ങിനെ എന്തു പേരിട്ടു വിളിച്ചാലും ശെരി, സത്യം ഊതിക്കെടുത്താൻ കഴിയില്ലെന്നും, നിലനിൽക്കുന്ന അശാന്തിയുടെ നാളങ്ങൾ അടങ്ങുമെന്നും, ആത്യന്തിക വിജയം സലഫുകളുടെ മൻഹജ്‌ പിന്തുടരുന്നവർക്കായിരിക്കുമെന്നും സവിനയം ഓർമപ്പെടുത്തുന്നു.

​- ബഷീർ പുത്തൂർ
0 Comments

ശറഹു സ്സുന്നയില്‍ നിന്ന് - 4

23/5/2016

0 Comments

 
ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു 

"നിന്നിലേക്ക്‌ സത്യം കൊണ്ട് വന്നത്, ആരാണോ അവനിൽ നിന്ന് നീയതു സ്വീകരിക്കുക, അവൻ നിന്നിൽ നിന്നകന്നവനും നിനക്ക് ഇഷ്ടമില്ലാത്തവനുമാണെങ്കിലും. നിനക്ക് അസത്യം കൊണ്ട് വന്നത് ആരായിരുന്നാലും നീയതു തള്ളിക്കളയുക. അവൻ നിനക്ക് പ്രിയപ്പെട്ടവനും അടുത്തവനുമാണെങ്കിലും"

(ശറഹുസ്സുന്ന 1/234)

- ബഷീർ പുത്തൂർ ​
ﻗﺎﻝ ﺍﺑﻦ ﻣﺴﻌﻮﺩ رضي الله عنه
" ﻣﻦ ﺟﺎﺋﻚ ﺑﺎﻟﺤﻖ ﻓﺎﻗﺒﻞ ﻣﻨﻪ ﻭﺍﻥ ﻛﺎﻥ ﺑﻌﻴﺪﺍً ﺑﻐﻴﻀﺎً ﻭﻣﻦ ﺟﺎﺀﻙ ﺑﺎﻟﺒﺎﻃﻞ ﻓﺎﺭﺩﺩﻩ ﻋﻠﻴﻪ ﻭﺍﻥ ﻛﺎﻥ ﻗﺮﻳﺒﺎً ﺣﺒﻴﺒﺎً "
-------
ﺷﺮﺡ ﺍﻟﺴﻨﺔ ( 1/234 )
0 Comments

സമ്മൂ ലനാ രിജാലകും

22/1/2016

0 Comments

 
ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു:
​

​അവർ (സലഫുകൾ) (ആദ്യകാലത്ത്) ഇസ്നാദിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നില്ല, എന്നാൽ ഫിത്‌ ന സംഭവിച്ചപ്പോൾ "നിങ്ങളുടെ ആളുകളുടെ പേര് പറയൂ" എന്നവർ പറയാൻ തുടങ്ങി. എന്നിട്ട് അഹ്ലുസ്സുന്നയിൽ പെട്ടവരാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുകയും അഹ് ലുൽ ബിദ് അയിൽ പെട്ടവരാണെങ്കിൽ തള്ളുകയും ചെയ്യും"
عَنِ ابْنِ سِيرِينَ أيضا , قَالَ : " كَانُوا لا يَسْأَلُونَ عَنِ الإِسْنَادِ , فَلَمَّا وَقَعَتِ الْفِتْنَةُ ،قَالُوا : سَمُّوا لَنَا رِجَالَكُمْ , فَنُنْظُرَ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ مِنْهُمْ ,وإِلَى أَهْلِ الْبِدْعَةِ فَلا يُؤْخَذُ مِنْهُمْ
അതിനാൽ, അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിച്ചു ഖുർആനിൽ നിന്ന് തന്നെ ആയത്ത് ഉദ്ധരിച്ച കാന്തപുരത്തോടും, മുത് അ വിവാഹത്തിന് ഖുർആനിൽ തെളിവുണ്ടെന്ന് പറഞ്ഞു ആയത്തോതുന്ന ശിയാക്കളോടും "ഇയ്യാക നഅബുദു" എന്ന ആയത്തിന് "നിന്നോട് മാത്രം ഞങ്ങൾ അടിമ വേല ചെയ്യുന്നു" എന്ന് അർഥം നൽകിയ മൗദൂദിയോടും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കാൻ ഖുർആനിൽ നിന്ന് ആയത്തോതുന്ന മടവൂരികളോടും നമുക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രം ! (( സമ്മൂ ലനാ രിജാലകും )) !!!

- ബഷീർ പുത്തൂർ ​
0 Comments

നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ...

13/11/2015

0 Comments

 
അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു
​
"നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും, എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത്  സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് "

- ബഷീർ പുത്തൂർ ​
ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ

ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ
ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ
​

ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ )
0 Comments

ശറഹു സ്സുന്നയില്‍ നിന്ന് - 3

24/5/2014

0 Comments

 
​"അതിനാൽ, നീ പരിചിന്തനം ചെയ്യുക, അള്ളാഹു നിന്നിൽ റഹ്മത്തു ചൊരിയട്ടെ. ആരുടെ വാക്ക് കേട്ടാലും, വിശിഷ്യാ നിന്റെ കാലക്കാരിലെ, പരിശോധിക്കുക്കുകയും അന്വേഷിക്കുകുകയും ചെയ്യാതെ അതിൽ പ്രവേശിക്കുകയോ, അതിനു വേണ്ടി ധൃതി കാണിക്കുകയോ ചെയ്യരുത്. ഇക്കാര്യം അള്ളാഹുവിന്റെ റസൂലിന്റെ അനുചരന്മാരോ, ഉലമാക്കളോ പറഞ്ഞിട്ടുണ്ടോ? അവരിൽ നിന്ന് വല്ല തെളിവും നിനക്ക് വന്നു കിട്ടുന്ന പക്ഷം, നീയതു അവലംബിക്കണം. അതല്ലാത്ത മറ്റൊന്നിലേക്കു നീ വിട്ടു കടക്കരുത്. അതല്ലാത്ത മറ്റൊന്നും നീ തെരഞ്ഞെടുക്കുകയും അരുത്. അല്ലെങ്കിൽ നീ നരകത്തിൽ ആപതിക്കും." (ശറഹുസ്സുന്ന: ഇമാം ബർബഹാരി റഹിമഹുള്ളാ)

മത കാര്യത്തിൽ ഒരു മുസ്‌ലിം സ്വീകരിച്ചിരിക്കേണ്ടേ അടിസ്ഥാനപരമായ നിലപാടാണ് മുകളിൽ സൂചിപ്പിച്ചത്. മതത്തിന്റെ പേരും പറഞ്ഞു പലരും പുതിയ പുതിയ ആശയങ്ങളുമായി കടന്നു വരും. ഖുർആനും സുന്നത്തുമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവ സ്വീകാര്യയോഗ്യമാവില്ല. മറിച്ച് സ്വഹാബത്ത് ഇങ്ങിനെ ഒരു വാക്കോ രീതിയോ മാതൃക കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ അനിവാര്യമാണ്. ആകർഷണീയതയുണ്ട്, പുതുമയുണ്ട് എന്നത്, സ്വഹാബത്തിനു അന്യമായ പ്രബോധന മാർഗങ്ങൾ സ്വീകരിക്കാൻ യാതൊരു ന്യായവുമില്ല.

ആധുനിക ലോകത്ത് ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ നൂതനമെന്നു സ്വയം അംഗീകരിച്ചു കൊണ്ട് തന്നെ മുൻ മാതൃകയില്ലാത്ത ആശയങ്ങളുമായി കടന്നു വരുന്നവരുടെ അവകാശവാതങ്ങളിൽ ആകൃഷ്ടരായി വഞ്ചിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും ജാഗ്രത കൈക്കൊള്ളുക

​- ബഷീർ പുത്തൂർ
قال البربهاري - رحمه الله
فانظر - رحمك الله - كُلَّ من سمعت كلامه من أهل زمانك خاصَّةً فلا تَعْجَلَنَّ، ولا تَدْخُلَنَّ في شيء منه حتى تسأل وتنظر: هل تكَلَّم فيه أحدٌ من أصحاب النبي - صلى الله عليه ورضي الله عنهم، أو أحدٌ من العلماء؟ فإن أصَبْتَ فيه أَثَرًا عنهم فَتَمَسَّكْ به، ولا تجاوزْهُ لشيء، ولا تَخْتَرْ عليه شيئًا فَتَسْقُطَ في
النار
​
شرح السنة للإمام أبي الحسن البربهاري

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.