IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

​ശറഹുസ്സുന്നയിൽ നിന്ന് - 7 ~ ആദർശ വിശുദ്ധിയെവിടെ?!

31/3/2025

0 Comments

 
Picture
واحذر صغار المحدثات من الأمور، فإن صغير البدع يعود حتى يصير كبيراً، وكذلك كل بدعة أحدثت في هذه الأمة كان أولها صغيراً يشبه الحق فاغتر بذلك من دخل فيها، ثم لم يستطع المخرج منها، فعظمت وصارت ديناً يدان بها، فخالف الصراط المستقيم فخرج من الإسلام
[شرح السنة للبربهاري]

“നൂതനമായ കാര്യങ്ങളിൽ നിസ്സാരമായതിനെ കുറിച്ച് പോലും നീ ജാഗ്രത പുലർത്തുക. ചെറിയ അപനിർമ്മിതികളാണ് വലുതായിത്തീരുക. ഈ സമുദായത്തിൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ ബിദ്അത്തുകളുടെയും കാര്യം അങ്ങനെയാണ്. അവ തുടക്കം കുറിച്ചത് സത്യത്തോട് സാമ്യമുള്ള കൊച്ചു കാര്യങ്ങളായിട്ടായിരുന്നു. 
​
അതിലകപ്പെട്ടവർ അവയിൽ വഞ്ചിതരായി. പിന്നീട് അവർക്കവയിൽനിന്ന് പുറത്തു കടക്കാനായില്ല. അവ വലുതായിത്തീരുകയും അനുവർത്തിക്കപ്പെടുന്ന ദീനായി മാറുകയും ചെയ്‌തു. അങ്ങനെ അവർ നേർമാർഗ്ഗത്തിൽനിന്ന് ഭിന്നിക്കുകയും ഇസ്ലാമിൽനിന്നു തന്നെ പുറത്ത് പോകുകയും ചെയ്തു.”

[ഇമാം ബർബഹാരി ശർഹുസ്സുന്നയിൽ രേഖപ്പെടുത്തിയത്]

വിവ: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്

Download Poster
0 Comments

നബി ﷺ യുടെയും സ്വഹാബത്തിന്റെയും കൂടെ

4/2/2025

0 Comments

 
Picture
അല്ലാഹു പറയുന്നു:​
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِینَ - التوبة ١١٩
“അല്ലയോ വിശ്വാസികളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുക, സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” [തൗബ 119]
 
ഈ വചനത്തിലെ “സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” എന്നതിന്റെ വിവക്ഷ വിവരിക്കുന്നിടത്ത് ഇമാം ഇബ്‌നു ജരീർ رحمه الله ഉദ്ധരിക്കുന്നു:
عن نافع ... قال: مع النبي ﷺ وأصحابه
... عن الضحاك ... قال: مع أبي بكر وعمر وأصحابهما، رحمةُ الله عليهم - جامع البيان ​
നാഫിഅ് رحمه الله പറയുന്നു:
നബി ﷺ യുടെയും അവിടുത്തെ സ്വഹാബത്തിന്റെയും കൂടെ.
​
ളഹ്ഹാക്  رحمه الله പറയുന്നു:
അബൂബക്റിന്റെയും ഉമറിന്റെയും അവരുടെ അനുചരന്മാരു ടെയും കൂടെ.
[ജാമിഉൽ ബയാൻ]

- ​അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

നബി ﷺ സ്വഹാബത്തിനോട് പുലർത്തിയ വ്യക്തതയും ആ വ്യക്തതയുടെ ഭാരിച്ച അനിവാര്യതകളും

3/2/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
അവിടുത്തെ അനുചരന്മാരുമായുള്ള ഇടപെടലുകളിൽ നബി ﷺ യുടെ മാതൃകയെ ക്കുറിച്ച് പര്യാലോചന നടത്തുന്ന ഒരുത്തന് സൂര്യന്റെ ശോഭയെക്കാൾ തിളക്ക മാർന്ന വ്യക്തത കണ്ടെത്താൻ കഴിയും.
 
യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നു, യാതൊരു ഭംഗിവാക്കുമില്ലാതെ:
മക്കയിൽ തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ആവലാതി പറഞ്ഞയാളോട് അവിടുന്ന് പ്രതിവചിച്ചു: “നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരു മനുഷ്യനെ കൊണ്ടുവന്ന് ഇരുമ്പിന്റെ ചീർപ്പുകൊണ്ട് ചീകപ്പെട്ടിട്ടുണ്ട്, അത് അവന് തന്റെ മതത്തെ വെറുത്ത് പുറത്തുപോകാൻ ഇടയാക്കിയില്ല. പക്ഷെ നിങ്ങൾ ബദ്ധപ്പാട് കാണിക്കുകയാണ്”... (ഹദീസ്)
 
ഒഴിച്ചുകൂടാനാകാത്ത വിഷയങ്ങളും കരാറുകളും വ്യവസ്ഥകളും വിവരിക്കുന്നിടത്ത്:
അൻസ്വാറുകളുമായുള്ള അഖബാ ഉടമ്പടിയിൽ, അവരുടെ ഭാര്യമാരെയും മക്കളെയും പ്രതിരോധിക്കുന്നപോലെ നബി ﷺ യെയും പ്രതിരോധിക്കണമെന്ന് കരാർ വാങ്ങി യത് ഉദാഹരണം.
 
കൊള്ളക്കൊടുക്കലുകളിലും ഇടപാടുകളിലും:
വ്യക്തത, അതോടൊപ്പം വിട്ടുവീഴ്ചയും.
 
തിരുത്ത് വേണ്ടതിനെ നിരൂപണം ചെയ്യുന്നിടത്ത്:
“നിശ്ചയമായും താങ്കൾ ജാഹിലിയ്യത്തിന്റെ ശേഷിപ്പുകൾ കുടികൊള്ളുന്ന ഒരു മനുഷ്യനാണ്”. (അബൂ ദർ رضي الله عنه തന്റെ അടിമയെ കറുത്തവളുടെ മകൻ എന്ന് അധിക്ഷേപിച്ചപ്പോൾ നബി ﷺ അത് ശക്തമായ ഭാഷയിൽ തിരുത്തി. – വിവ:)
 
“ഖാലിദിന്റെ ചെയ്തിയിൽ നിന്ന് ഞാൻ ഒഴിവാണ്”. (ബനൂ ജുദൈമക്കാരിലേക്ക് നബി ﷺ ഖാലിദ് ബിൻ വലീദ്  رضي الله عنه ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചു. ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് പറയാൻ അറിയാത്തതിനാൽ, പകരം ‘മതം മാറിയിരിക്കുന്നു’ എന്ന് അവർ പറഞ്ഞു.  അത് വകവെക്കാതെ അദ്ദേഹം അവരോട് യുദ്ധം തുടർന്നു... ആ വിവരം നബി ﷺ യുടെ അടുക്കലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞതാണിത്. – വിവ:)
ഇതു പോലുള്ള ഹദീസുകൾ അതിനുദാഹരണമാണ്.
 
അതിലംഘകനായ അതിക്രമിയോട് കാർക്കശ്യവും ഉറച്ച തീരുമാനവും:
ഇടയനെ കൊലപ്പെടുത്തി ഒട്ടകങ്ങളെ കവർച്ച നടത്തിയ അഅ്റാബികളുടെ വിഷയത്തിൽ ചെയ്തതുപോലെ, അവർക്കുമേൽ കൊള്ളക്കാർക്കുള്ള ശിക്ഷാനടപടി സ്വീകരിച്ചു.
 
അദ്ദേഹത്തിന്റെ ആദരണീയ വ്യക്തിത്വത്തിനു നേർക്കുള്ള ഉപദ്രവങ്ങളിൽ ക്ഷമയും വിവേകവും:
തോളത്ത് അടയാളം വരുത്തും വിധം ശക്തമായി അവിടുത്തെ തട്ടം പിടിച്ചു വലിച്ച അഅ്റാബിയോട് ക്ഷമിച്ചതുപോലെ.
 
അദ്ദേഹത്തിന്റെ കാലത്തു ജീവിച്ച, പ്രായത്തിലും സ്ഥാനത്തിലും ചെറുതോ വലുതോ ആയ യാതൊരു മുസ്‌ലിമിനും വളരെ അനായാസവും തികഞ്ഞ തെളിമ യോടെയും അദ്ദേഹവുമായി ഇടപഴകുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.
 
എന്നാൽ അവ്യക്തത, അത് വഞ്ചനയുടെ കൂട്ടാളിയാണ്.
 
വെളിവാക്കൽ അനിവാര്യമായവ മറച്ചുപിടിക്കുന്നത് ചതിയാണ്.
 
യാതൊരു യാഥാർത്ഥ്യവും സ്ഥിരതയുമില്ലാത്ത സ്നേഹ-ക്രോധ പ്രകടനങ്ങളുമായി മനോവികാരങ്ങൾ കൊണ്ടുള്ള ഒരുതരം കൗശലമുണ്ട്, അതിന്റെ കാരണം കള്ളത്തരവും സ്വന്തം നഫ്‌സിനോട് തന്നെ ഒരു മനുഷ്യനുള്ള സത്യസന്ധതയില്ലായ്‌മയുമാണ്.
 
ചങ്ങാത്തം കൊണ്ട് സ്വാഭാവികമായി വളരേണ്ടുന്ന ബന്ധങ്ങൾ ക്ഷയിച്ചുപോകുന്നതിന്റെ കാരണം ധാതുവിലുള്ള പോരായ്‌മയും സ്വഭാവദൂഷ്യവുമാണ്.
 
ഒരു സ്ത്രീ തന്നെ വിവാഹമാലോചിച്ച രണ്ടു പുരുഷന്മാരെക്കുറിച്ച് ചോദിച്ചപ്പോൾ, അവരിലൊരാളെക്കുറിച്ച് നബി ﷺ പറഞ്ഞു: “അവൻ പിശുക്കനാണ്.” അപരനെക്കുറിച്ച് പറഞ്ഞു: “തന്റെ തോളത്തു നിന്ന് വടി താഴെ വെക്കാത്തവനാണ്.” (നന്നായി അടിക്കുന്നവൻ എന്നും, ധാരാളം യാത്രചെയ്യുന്നവനെന്നും അതിനു വിവക്ഷ കാണാം – വിവ:) സഹവാസത്തെ ബാധിക്കുന്ന മോശം വിശേഷണം കൊണ്ട് രണ്ട് പുരുഷന്മാരെ മൂല്യനിർണ്ണയം ചെയ്യുന്ന വ്യക്തവും സ്‌പഷ്ടവും സത്യസന്ധവുമായ വാക്ക്.
 
അതുകൊണ്ട് കഴിയുന്നിടത്തോളം ഇംഗിതങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ദീനിന്റെ സത്യസന്ധമായ ഒരു സാക്ഷാത്കാരം യാഥാർത്ഥ്യമാകും വരെ ഒരു മനുഷ്യൻ സ്വന്തം നഫ്‌സിനോട് സമരം ചെയ്യലാണ് പ്രഥമ ബാധ്യതയും വലിയ ജിഹാദും.
 
അല്ലാത്തപക്ഷം, ഒരു മനുഷ്യനെ സ്വന്തം നഫ്‌സു തന്നെ പരാജയപ്പെടുത്തുകയും, അവന്റെ ബുദ്ധി തന്നെ അവനെ വഞ്ചിക്കുകയും, സ്വഭാവത്തിൽ ലോപം വരുത്തുകയും ചെയ്താൽ അവൻ തന്നെ അതിന്റെ ദുരന്തം ആദ്യം അനുഭവിക്കേണ്ടിവരും.
 
ദുഷിച്ച നൈസർഗിക വാസനയും അധാർമിക ചുറ്റുപാടും അപൂർണ്ണമായ ശിക്ഷണവും അപകർഷതാ ബോധവും രോഗവുമൊക്കെ ഹൃദയത്തിൽ കൂടുകൂട്ടിയാൽ പ്രത്യേകിച്ചും.
 
അപ്പോൾ നാവുകൊണ്ട് അവൻ പറയും: ‘ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നെ സ്നേഹിക്കുന്നു’വെന്ന്, അവനാകട്ടെ ആ പറഞ്ഞതിൽ സത്യസന്ധനല്ല.
 
തന്റെ മാനദണ്ഡം സത്യവും സുന്നത്തുമാണെന്ന് വാദിക്കും. അഭിപ്രായ ഭിന്നതയുടെയോ തർക്കത്തിന്റെയോ ചർച്ചയുടെയോ സന്ദർഭം വരുമ്പോൾ അവന്റെ രോഗവും തനിസ്വഭാവവും പുറത്തുവരും.
 
നമ്മുടെ റബ്ബ് പറയുന്നത് എത്ര മഹത്തായ കാര്യമാണ്:

وَنَفْسٍ وَمَا ‌سَوَّاهَا ۝ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝ قَدْ أَفْلَحَ مَنْ زَكَّاهَا ۝ وَقَدْ خَابَ مَنْ دَسَّاهَا 

​“ആത്മാവിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ. എന്നിട്ട്‌ അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും അതിനെ സംസ്‌കരിച്ചവൻ വിജയിച്ചു.
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജിതനായി.”
​

— ശൈഖ് അഹ്‌മദ് അസ്സുബൈഇ حفظه الله
    മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ ​

​بسم الله الرحمٰن الرحيم
 
وضوح النبي ﷺ مع أصحابه ولوازم الوضوح الثقيلة
 
المتأمّل في هدي النبي -صلى الله عليه وسلم- في تعامله مع أصحابه يجد وضوحًا أكثر إبهارًا من ضوء الشمس
 
ففي بيان الحقيقة وعدم المجاملة فيها: يقول لمن شكى إليه الحال في مكة: «إنه لكان يؤتى بالرجل من قبلكم فيشق بأمشاط الحديد فما يرده ذلك رغبة عن دينه، ولكنكم تستعجلون...» الحديث
 
وفي بيان لوازم الأشياء والعهود والعقود: كما في بيعة العقبة مع الأنصار؛ من المبايعة على أن يمنعوا عن النبي كما يمنعون عن نسائهم وأبنائهم. الحديث
 
في العقود والبيع والشراء: من الوضوح مع السماحة
 
في نقد ما يحتاج إلى تقويم: «إنك امرؤ فيك جاهلية»، «أنا بريء مما صنع خالد»، ونحوها من الأحاديث
 
في الصرامة والحزم مع المعتدي الباغي: كما صنع بالأعراب الذين قتلوا الراعي وسرقوا الإبل، فعاقبهم بحد الحرابة
 
في صبره وحلمه على الأذية إذا توجهت لشخصه الكريم: كما في صبره على الأعرابي الذي جرّ رداءه بشدة حتى أثّر في عاتقه
 
فلا يعسر على مسلم صغير أو كبير في السن أو في القدر في زمنه أن يتعامل معه -صلى الله عليه وعلى آله وسلم- بسلاسة ووضوح كامل
 
أما الغموض فهو قرين الخيانة
 
والكتمان لما ينبغي إظهاره: غش
 
والتلاعب في المشاعر بإظهار الحب أو البغض من غير حقيقة والتزام، فسببه الكذب وعدم صدق الإنسان في نفسه
 
وضعف النمو الطبيعي للعلاقة بالعشرة، فسببه ركاكة المعدن وسوء الخلق
 
ولما سألته المرأة عن رجلين يريدان نكاحها، قال في أحدهما: «إنه بخيل»، وفي الآخر: «إنه لا يضع العصا عن عاتقه». كلام واضح محكم صادق في تقويم الرجلين بصفة سيئة تؤثّر في العشرة.
 
ولذلك كان أوّل الواجبات وأعظم الجهاد: مجاهدة الإنسان لنفسه حتى يحقق الدين تحقيقًا صادقًا خاليًا من المآرب، ما أمكن
 
وإلا فإذا هزمت الإنسانَ نفسُه وخانه عقله وطفّف في أخلاقه، فهو المتضرر الأوّل
 
خاصة إذا قفزت على قلبه طينة سيئة، وبيئة غير قويمة، وتربية ناقصة، وشعور بالنقص، ومرض. فيقول بلسانه: أحبك في الله. وهو غير صادق! ويزعم أن موازينه الحق والسنة، فتنفجر أمراضه وأخلاقه عند الخلاف أو النزاع أو النقاش
 
وما أعظم ما قال ربنا: وَنَفْسٍ وَمَا ‌سَوَّاهَا ۝ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝ قَدْ أَفْلَحَ مَنْ زَكَّاهَا ۝ وَقَدْ خَابَ مَنْ دَسَّاهَا
 
كتبه: الشيخ أحمد السبيعي حفظه الله
الخميس ٦ رجب ١٤٤٥هـ
الموافق ١٨/ ١/ ٢٠٢٤م
0 Comments

പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല

3/7/2023

0 Comments

 
ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു:

"പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക."

മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH 

 - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه

محاضرة لمركز أبي بكر الصديق رضي الله عنه
الأحد ١٥/ذي الحجة/١٤٤٤هـ
Download Poster
0 Comments

പുസ്തകാവലോകനം - "മാസപ്പിറവി, മന്‍ഹജും മസ്അലയും"

15/6/2023

0 Comments

 
അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന  കൊച്ചു കൃതി.

ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. 

പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. 
ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത്‌ എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. 
കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ  നവവിക്ക്‌ സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു.

ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ  ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല.

- ബശീർ പുത്തൂർ
Picture
0 Comments

മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നുള്ള  നമസ്കാരം

12/5/2023

0 Comments

 
മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم
അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും.

~ ഷെയ്ഖ്‌ ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117

- ബഷീർ പൂത്തർ 
الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧
Picture
Download Poster
0 Comments

​അറിവ് ദീനാണ്

6/1/2022

0 Comments

 
ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്.
​

ഇമാം മുഹമ്മദ് ബ്നു സീരീൻ  رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ:
عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم
(مسلم في مقدمة صحيحه)
"നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."

പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും.

പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു:
ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. 

​ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്.  ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ".
​
( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 )
​
- അബു തൈമിയ്യ ഹനീഫ് 
0 Comments

ശറഹു സ്സുന്നയില്‍ നിന്ന് - 7

19/10/2021

0 Comments

 
ഇമാം ബർബഹാരി റഹിമഹുള്ള പറയുന്നു
"സൽക്കർമ്മകാരിയോ അധാർമികനോ ആണെങ്കിലും മതപരമായ  കാര്യങ്ങളിൽ മുസ്‌ലിംകളോടുള്ള നസ്വീഹത് മറച്ചു വെക്കാൻ പാടില്ല. ആരെങ്കിലും അത് മറച്ചു വെക്കുന്നപക്ഷം അവൻ മുസ്‌ലിംകളോട് വഞ്ചന കാണിച്ചു" - ശറഹുസ്സുന്ന
​
​- ബഷീർ പുത്തൂർ
قال الإمام البربهاري رحمه الله
ولا يحل أن تُكتمَ النصيحة للمسلمين
 برهم وفاجرهم في أمر الدين 
فمن كتم فقد غش المسلمين
شرح السنة ص٧٦
0 Comments

​സലഫുകളുടെ മാർഗ്ഗം സുരക്ഷിതം

14/6/2021

0 Comments

 
Picture
قال شيخ الإسلام ابن تيمية رحمه الله :- لَا عَيْبَ عَلَى مَنْ أَظْهَرَ مَذْهَبَ السَّلَفِ وَانْتَسَبَ إِلَيْهِ وَاعْتَزَى إِلَيْهِ بَلْ يَجِبُ قبُول ذَلِكَ مِنْهُ بالاتفاق. فَإِنْ مَذهَبَ السَّلفِ لَا يَكُونُ إِلَّا حَقًّا (مجموع الفتاوى ٤/١٤٩)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:

ആരെങ്കിലും സലഫുകളുടെ മാർഗ്ഗം പ്രകടമാക്കുകയോ അതിലേക്കു ചേർത്ത് പറയുകയോ അതുകൊണ്ട് അഭിമാനം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഒരു ന്യൂനതയല്ല. എന്നല്ല, അത് സ്വീകരിക്കുകയെന്നത് ഖണ്ഡിതമായ നിലയിൽ അവന് നിർബന്ധമാണ്. കാരണം തീർച്ചയായും സലഫുകളുടെ മാർഗ്ഗം സത്യമല്ലാതെയിരിക്കുകയേയില്ല.

(മജ്മുഉൽ ഫതാവാ 4/149)

​— ബഷീർ പുത്തൂർ
Download Poster
0 Comments

സന്മാർഗ്ഗത്തിന്റെ അടിസ്ഥാനം

18/8/2020

0 Comments

 
ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു:

"ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം  വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" 
​​
( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157)

قال الإمام المُحَدِّث المُجدِّد محمد ناصر الدين الألباني - رحمه الله
 ولا يَعْتَرَّ أَحَدٌ بالثّقافة العصرية ، فإِنَّها لا تهدي ضالا ولا تَزيدُ المؤمنَ هدَّى إلا ما شاء الله وإنَّما الهدى والنور فيما جاء به الرسول
صلى الله عليه وسلم
[ تحذير الساجد من اتخاذ القبور مساجد [ ١٦١
- ബഷീർ പുത്തൂർ
0 Comments

പെരുന്നാൾ നമസ്കാരം നാട്ടിൽ നടക്കുന്നില്ലെങ്കിൽ വീട്ടിൽ വെച്ച് ആകാമോ ?

15/8/2020

0 Comments

 
ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
കിബാറുൽ ഉലമ പറഞ്ഞാൽ അത് മാത്രമാണ് ദീൻ എന്ന് കരുതിയാൽ കഥ കഴിഞ്ഞു !
അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ വിഷയത്തിൽ സൗദിയിലെ കിബാറുകളുടെയും ലജ്‌നയുടെയും ഫത്‍വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെഈ  വിഷയത്തിൽ  ദലീൽ  എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും  ദലീൽ  എവിടെയാണ് എന്നതാണ് വിഷയം.  അതാണ്  പരിഗണിക്കേണ്ടത്.
ഞാൻ പിടിച്ച മുയലിനു രണ്ട്‌ കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക !

​— ബഷീർ പുത്തൂർ
0 Comments

സഹാബത്തിന്റെ നിലപാടിന് മുൻഗണന നൽകണം

15/8/2020

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു : ഇമാം ശാഫിഈ റഹിമഹുള്ള പറഞ്ഞത് എത്ര മനോഹരമാണ് !! "അവർ - സ്വഹാബികൾ - എല്ലാ ഇൽമിലും ബുദ്ധിയുടെ കാര്യത്തിലും ദീനിന്റെ കാര്യത്തിലും ശ്രേഷ്ടതയുടെ കാര്യത്തിലും ഇൽമ് ലഭിക്കാനും സന്മാർഗം പ്രാപിക്കാനുമുള്ള എല്ലാ കാരണത്തിലും നമ്മെക്കാൾ മീതെയാണ്. അവരുടെ വീക്ഷണങ്ങൾ നമുക്ക്, നമ്മുടെ വീക്ഷണത്തേക്കാൾ ഉത്തമവുമാണ്"

( ഫതാവ ഇബ്നു തീമിയ റഹിമഹുള്ളാ 4/158)

​- ബശീർ പുത്തൂർ
مَا أَحْسَنَ مَا قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي رِسَالَتِهِ : " هُمْ فَوْقَنَا فِي كُلِّ عِلْمٍ وَعَقْلِ وَدِينِ وَفَضْلٍ وَكُلِّ سَبَبٍ يُنَالَ بِهِ عِلْمٌ أَوْ يُدْرَكَ بِهِ هُدًى وَرَأَيْهُمْ لَنَا خَيْرٌ مِنَ رَأْيِنَا لأنفسنا
مجموع الفتاوى ٤/١٥٨
0 Comments

സ്വഹാബികൾ

10/6/2020

0 Comments

 
​​​ശൈഖുൽ ഇസ്‌ലാം ഇബ്‌നു  തീമിയ റഹിമഹുള്ളാ പറഞ്ഞു : ഇമാം ശാഫിഈ റഹിമഹുള്ള പറഞ്ഞത് എത്ര മനോഹരമാണ് !! "അവർ - സ്വഹാബികൾ - എല്ലാ ഇൽമിലും ബുദ്ധിയുടെ കാര്യത്തിലും ദീനിന്റെ കാര്യത്തിലും ശ്രേഷ്ടതയുടെ കാര്യത്തിലും ഇൽമ് ലഭിക്കാനും സന്മാർഗം പ്രാപിക്കാനുമുള്ള എല്ലാ കാരണത്തിലും നമ്മെക്കാൾ മീതെയാണ്.  അവരുടെ വീക്ഷണങ്ങൾ നമുക്ക്, നമ്മുടെ വീക്ഷണ​​ത്തേക്കാൾ ഉത്തമവുമാണ് ."

( ഫതാവ ഇബ്‌നു തീമിയ റഹിമഹുള്ളാ 4/158)

- ബഷീർ പുത്തൂർ
مَا أَحْسَنَ مَا قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي رِسَالَتِهِ: " هُمْ فَوْقَنَا فِي كُلِّ عِلْمٍ وَعَقْلٍ وَدِينٍ وَفَضْلٍ وَكُلِّ سَبَبٍ يُنَالُ بِهِ عِلْمٌ أَوْ يُدْرَكُ بِهِ هُدًى وَرَأْيُهُمْ لَنَا خَيْرٌ مِنْ رَأْيِنَا لِأَنْفُسِنَا
مجموع الفتاوى ٤/١٥٨​
Download Poster
0 Comments

ഇറയിൽ തൂങ്ങുന്നവരുടെ അരയിൽ തൂങ്ങുന്നവരോട്, വിനയ പൂർവ്വം

8/6/2020

0 Comments

 
​​ശൈഖ് അഹ്‌മദ് യഹ്‌യാ അന്നജ്മി പറയുന്നു:

തെളിവ് ഒരു വ്യക്തിയുടെ കൂടെയാണെന്ന് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തോട് യോജിക്കുന്ന ഒരാളെയും ആ വ്യക്തിയോട് യോജിക്കുന്നവനായി കണക്കാക്കാ​​വതല്ല. മറിച്ച്, തെളിവിനോട് യോജിക്കുന്നവനായിട്ടാണ് ഗണി​​കേണ്ടത്. നാം പിന്തുടരുന്ന സലഫിയ്യത്ത്, ആധുനികരിൽ പെട്ട ഒരാളെ അദ്ദേഹം പറയുന്ന  എല്ലാ വാക്കിലും ഫത്‌വയിലും തഖ്ലീദ് ചെയ്യലല്ല. അനുകരണത്തിന്റെ ഈ പ്രകാരത്തെ നാം പരിഗണിക്കുന്നത്‌ സങ്കുചിതമായ കക്ഷിത്വത്തിന്റെ ഒരിനമായിട്ടാണ്. ഗർഹണീയമായ മദ്ഹബീ പക്ഷപാതത്തിന്റെ ഒരു രൂപമായിട്ടുമാണ്‌. എത്ര സമുന്നതനായ പണ്ഡിതനായാലും, അറിവും മികവും എത്ര വിശാലമായാലും, അദ്ദേഹത്തിന്റെ വാക്കുകളിൽ അനിവാര്യമായും നാം സ്വീകരിക്കേണ്ടതും നിരസിക്കേണ്ടതുമുണ്ടായിരിക്കും.
(അൽമൗരിദ്‌ അല്‍അദ്ബുസ്സുലാല്‍, പുറം 1/289)

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى

قال الشيخ أحمد يحيى النجمي - رحمه الله
من وافق شخصا لكونه رأى أن الدليل معه فإنه لا يُعدُّ موافقا للشخص، ولكنه يُعَدُّ موافقا للدليل، وليست السلفية عندنا تقليدَ رجل من الرجال المعاصرين في كل ما يقوله ويفتي به، فمثل هذا النوع من التقليد نعتبره لونا من ألوان الحزبية الضيقة، وشكلا من أشكال التعصب المذهبي المذموم، والعالم مهما علَا شأنه، وعَمَّ فضله وعلمه لا بد أن تأخذ من قوله ونَرُدَّ.
[المورد العذب الزلال ٢٨٩/١]
0 Comments

മതത്തിൽ അതിര് വിടരുത്

13/5/2020

0 Comments

 
​ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം?  
നമ്മുടെ ഉമ്മ ആയിശ -رضي الله عنها-  നബി -صلى الله عليه وسلم- യോട് ചോദിച്ചു.
اللهم إنك عفوٌّ تحب العفو فاعف عني
എന്ന് ദുആ ചെയ്യാം. 
​

പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും.

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക