അല്ലാഹു പറയുന്നു: یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِینَ - التوبة ١١٩ “അല്ലയോ വിശ്വാസികളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുക, സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” [തൗബ 119] ഈ വചനത്തിലെ “സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” എന്നതിന്റെ വിവക്ഷ വിവരിക്കുന്നിടത്ത് ഇമാം ഇബ്‌നു ജരീർ رحمه الله ഉദ്ധരിക്കുന്നു: عن نافع ... قال: مع النبي ﷺ وأصحابه ... عن الضحاك ... قال: مع أبي بكر وعمر وأصحابهما، رحمةُ الله عليهم - جامع البيان നാഫിഅ് رحمه الله പറയുന്നു:
നബി ﷺ യുടെയും അവിടുത്തെ സ്വഹാബത്തിന്റെയും കൂടെ. ളഹ്ഹാക് رحمه الله പറയുന്നു: അബൂബക്റിന്റെയും ഉമറിന്റെയും അവരുടെ അനുചരന്മാരു ടെയും കൂടെ. [ജാമിഉൽ ബയാൻ] - അബൂ തൈമിയ്യ ഹനീഫ്
0 Comments
ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്. ഇമാം മുഹമ്മദ് ബ്നു സീരീൻ رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ: عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم (مسلم في مقدمة صحيحه) "നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."
പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും. പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു: ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 ) - അബു തൈമിയ്യ ഹനീഫ്
ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു: "ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" ( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157) قال الإمام المُحَدِّث المُجدِّد محمد ناصر الدين الألباني - رحمه الله ولا يَعْتَرَّ أَحَدٌ بالثّقافة العصرية ، فإِنَّها لا تهدي ضالا ولا تَزيدُ المؤمنَ هدَّى إلا ما شاء الله وإنَّما الهدى والنور فيما جاء به الرسول صلى الله عليه وسلم [ تحذير الساجد من اتخاذ القبور مساجد [ ١٦١ - ബഷീർ പുത്തൂർ
ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
കിബാറുൽ ഉലമ പറഞ്ഞാൽ അത് മാത്രമാണ് ദീൻ എന്ന് കരുതിയാൽ കഥ കഴിഞ്ഞു ! അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ വിഷയത്തിൽ സൗദിയിലെ കിബാറുകളുടെയും ലജ്‌നയുടെയും ഫത്‍വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെഈ വിഷയത്തിൽ ദലീൽ എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും ദലീൽ എവിടെയാണ് എന്നതാണ് വിഷയം. അതാണ് പരിഗണിക്കേണ്ടത്. ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക ! — ബഷീർ പുത്തൂർ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു : ഇമാം ശാഫിഈ റഹിമഹുള്ള പറഞ്ഞത് എത്ര മനോഹരമാണ് !! "അവർ - സ്വഹാബികൾ - എല്ലാ ഇൽമിലും ബുദ്ധിയുടെ കാര്യത്തിലും ദീനിന്റെ കാര്യത്തിലും ശ്രേഷ്ടതയുടെ കാര്യത്തിലും ഇൽമ് ലഭിക്കാനും സന്മാർഗം പ്രാപിക്കാനുമുള്ള എല്ലാ കാരണത്തിലും നമ്മെക്കാൾ മീതെയാണ്. അവരുടെ വീക്ഷണങ്ങൾ നമുക്ക്, നമ്മുടെ വീക്ഷണത്തേക്കാൾ ഉത്തമവുമാണ്" ( ഫതാവ ഇബ്നു തീമിയ റഹിമഹുള്ളാ 4/158) - ബശീർ പുത്തൂർ مَا أَحْسَنَ مَا قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي رِسَالَتِهِ : " هُمْ فَوْقَنَا فِي كُلِّ عِلْمٍ وَعَقْلِ وَدِينِ وَفَضْلٍ وَكُلِّ سَبَبٍ يُنَالَ بِهِ عِلْمٌ أَوْ يُدْرَكَ بِهِ هُدًى وَرَأَيْهُمْ لَنَا خَيْرٌ مِنَ رَأْيِنَا لأنفسنا
مجموع الفتاوى ٤/١٥٨
ശൈഖ് അഹ്‌മദ് യഹ്‌യാ അന്നജ്മി പറയുന്നു: തെളിവ് ഒരു വ്യക്തിയുടെ കൂടെയാണെന്ന് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തോട് യോജിക്കുന്ന ഒരാളെയും ആ വ്യക്തിയോട് യോജിക്കുന്നവനായി കണക്കാക്കാവതല്ല. മറിച്ച്, തെളിവിനോട് യോജിക്കുന്നവനായിട്ടാണ് ഗണികേണ്ടത്. നാം പിന്തുടരുന്ന സലഫിയ്യത്ത്, ആധുനികരിൽ പെട്ട ഒരാളെ അദ്ദേഹം പറയുന്ന എല്ലാ വാക്കിലും ഫത്‌വയിലും തഖ്ലീദ് ചെയ്യലല്ല. അനുകരണത്തിന്റെ ഈ പ്രകാരത്തെ നാം പരിഗണിക്കുന്നത് സങ്കുചിതമായ കക്ഷിത്വത്തിന്റെ ഒരിനമായിട്ടാണ്. ഗർഹണീയമായ മദ്ഹബീ പക്ഷപാതത്തിന്റെ ഒരു രൂപമായിട്ടുമാണ്. എത്ര സമുന്നതനായ പണ്ഡിതനായാലും, അറിവും മികവും എത്ര വിശാലമായാലും, അദ്ദേഹത്തിന്റെ വാക്കുകളിൽ അനിവാര്യമായും നാം സ്വീകരിക്കേണ്ടതും നിരസിക്കേണ്ടതുമുണ്ടായിരിക്കും. (അൽമൗരിദ് അല്‍അദ്ബുസ്സുലാല്‍, പുറം 1/289) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى قال الشيخ أحمد يحيى النجمي - رحمه الله
من وافق شخصا لكونه رأى أن الدليل معه فإنه لا يُعدُّ موافقا للشخص، ولكنه يُعَدُّ موافقا للدليل، وليست السلفية عندنا تقليدَ رجل من الرجال المعاصرين في كل ما يقوله ويفتي به، فمثل هذا النوع من التقليد نعتبره لونا من ألوان الحزبية الضيقة، وشكلا من أشكال التعصب المذهبي المذموم، والعالم مهما علَا شأنه، وعَمَّ فضله وعلمه لا بد أن تأخذ من قوله ونَرُدَّ. [المورد العذب الزلال ٢٨٩/١] ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് പ്രമുഖ താബിഈ വര്യനായ ഇമാം മുഹമ്മദ് ഇബ്ൻ സീരീൻ റഹ് മതുള്ളാഹി അലൈഹി പറഞ്ഞു "നിശ്ചയം, ഈ ഇൽമു ദീനാകുന്നു. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക" - മുഖദ്ദിമ സ്വഹീഹു മുസ്ലിം. ഒരാൾ ഏറ്റവുമധികം ഭയപ്പെടേണ്ടത്, അയാളുടെ മതവിശ്വാസത്തിന് പോറലേൽക്കുന്നതിനെക്കുറിച്ചാണ്. അതിനു ഹേതുവാകുമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സദാ ബോധവാനായിരിക്കണം. സലഫുകൾ ഏറ്റവുമധികം ജാഗ്രത കാണിച്ചിരുന്ന ഇക്കാര്യം ആനുകാലിക മുസ്ലിംകൾ പാടേ അവഗണിച്ച മട്ടാണ്. ഖുർആൻ, ഇസ്ലാം, സുന്നത്ത്, ദീൻ തുടങ്ങിയ വിഷയങ്ങളിൽ ആരെന്തു പ്രസംഗിച്ചാലും, അവ അൽപം ആകർശണീയമാണെങ്കിൽ അമ്പരപ്പോടെ കാതോർത്തു നിൽക്കുകയും മറ്റുള്ളവരെ അത് കേൾപിക്കുകയും ചെയ്യുന്നതിൽ പലരും മത്സരിക്കുകയാണ്. പറയുന്നത് ദീനിനെക്കുറിച്ചാണ് എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ചു, ആ പറയുന്ന ആൾ സുന്നത്തിന്റെ ആളാണോ ? അതല്ല ബിദ്അത്തിന്റെ ആളാണോ ? ഇക്കാര്യം നിർബന്ധമായും പരിഗണിക്കപ്പെടണം. അതിനു വാചാലതയോ, ശബ്ദഗാംഭീര്യമോ, ജനങ്ങളിലുള്ള സ്വാധീനമോ ഒന്നും തടസ്സമാകരുത്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെക്കുറിച്ച് ഇയാളുടെ നിലപാട് എന്താണ്? ആരുടെ കൂടെയാണ് ഇയാൾ സഹവസിക്കുന്നത്? ഇയാളുടെ സഹചാരികൾ ആരെല്ലാമാണ്? ഇയാളെക്കുറിച്ച് പ്രാമാണികരായ ഉലമാക്കൾ എന്ത് പറയുന്നു? ഒരാളിൽ നിന്ന് ദീൻ കേൾക്കാൻ/സ്വീകരിക്കാൻ പാടുണ്ടോ എന്നത് ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനി ഒരാളെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ, അയാൾ സുന്നത്തിന്റെ ആളാണെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം അറിയുന്നത് വരെ അയാളിൽ നിന്ന് ദീൻ കേൾക്കാനോ സ്വീകരിക്കാനോ പാടില്ല. ഇമാം ഇബ്നു സീരീൻ റഹ്മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണി ഇമാം മുസ്ലിം തന്റെ വിഖ്യാത ഗ്രന്ഥമായ "സ്വഹീഹു മുസ്‌ലിമിന്റെ" മുഖവുരയിൽ എടുത്തു ചേർത്തത് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്. അബ്ദു റഹ്‌മാൻ ബിൻ അബീ ലൈല പറയുന്നു. നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു." قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاّ وَدّ أنّ أَخَاهُ كَفَاهُ ذَلِكَ، ثُمّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدّعُونَ العِلْمَ اليَوْمَ يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ لَجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ (305 /1) شرح السنة للبغوي — ബഷീർ പുത്തൂർ
ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും, അവർ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും, അവർ ഉൾക്കൊണ്ടത് പോലെ ഉൾക്കൊള്ളുകയും അവർ പ്രയോഗവൽക്കരിച്ചതു പോലെ സ്വന്തം ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ സലഫുകളെ പിന്തുടരുന്നവൻ ആയിത്തീരുന്നത്. സ്വന്തമായ വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, സ്വഹാബത്തിന്റെ വഴി വിട്ടു, വേറിട്ട വഴികളിൽ സഞ്ചരിക്കുകയും, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ആദർശവൽക്കരിക്കുകയും ചെയ്യുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടത്. ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവർക്കു മുന്നറിയിപ്പും ഗുണപാഠവുമാണ്. ന്വേഷിക്കുകയും അറിയുമ്പോൾ തിരുത്തുകയും ചെയ്യുക. ഓർക്കുക; തിരുത്താനുള്ള സമയം തിരിച്ചു വരില്ല. - ബശീർ പുത്തൂർ قال النبي صلى الله عليه وسلم
« سيخرج أقوام من أمتي يَشْربُونَ القُرآنَ كَشُربهم اللَّبَنَ» صحيح الجامع -3653 أي: يسلقونه بألسنتهم من غير تدبر لمعانيه ولا تأمل في أحكامه بل يمر على ألسنتهم كما يمر اللبن المشروب عليها بسرعة. |
IslamBooks.inBooks and Articles on Islam, correct and pure. Archives
October 2024
Categories
All
|