IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സ്ത്രീകളാകുന്നു...

19/12/2024

0 Comments

 
അബ്ദു റഹ്‌മാൻ ബിൻ ശിബ് ല് رضي الله عنه നിവേദനം, ഞാൻ റസൂൽ ﷺ പറയുന്നത് കേട്ടു : അധർമ്മകാരികൾ അവർ നരകാവകാശികളാണ്.

അവർ ചോദിച്ചു: ആരാകുന്നു ഈ അധർമ്മകാരികൾ?

അവിടുന്നു പറഞ്ഞു: സ്ത്രീകളാകുന്നു .

അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അവർ നമ്മുടെ മാതാക്കളും നമ്മുടെ പെൺമക്കളും നമ്മുടെ സഹോദരികളും നമ്മുടെ ഭാര്യമാരും അല്ലയോ ?

അവിടുന്ന് പറഞ്ഞു: അതെ, എന്നാൽ അവർക്ക് വല്ലതും നൽകപ്പെട്ടാൽ നന്ദികാണിക്കില്ല , പരീക്ഷണത്തിന് വിധേയമായാൽ അവർ ക്ഷമിക്കുകയില്ല.

(ഹാകിം, അഹ്മദ്, അൽബാനി സ്വഹീഹയിൽ രേഖപ്പെടുത്തിയത്)

- അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി 
قال رسول الله​ ﷺ​ : إنّ الفُسّاقَ هُمْ أهل النار
قیل: يا رسولَ اللهِ ومَنْ الفُسّاقُ؟
قال​: النِّساء
قال رجل: يا رسولَ اللهِ! أَوَلَسْنَ أُمَّهَاتِنَا وَأَخَوَاتِنَا وَ أَزْوَاجَنا؟​
 قال: بلى؛ ولَكِنَّهُنَّ إذا أُعْطِينَ لَمْ يَشْكُرْنَ، وَإِذَا ابْتُلِينَ لَمْ يَصْبِرْنَ
​

الصحيحة ٣٠٤٨​
0 Comments

പരലോകത്തെക്കുറിച്ചു അജ്ഞനും ദുനിയാവിനെക്കുറിച്ചു അറിവുള്ളവനുമായ വ്യക്തി

24/9/2024

0 Comments

 
Picture
തീർച്ചയായും,  പരലോകത്തെക്കുറിച്ചു അജ്ഞനും ദുനിയാവിനെക്കുറിച്ചു അറിവുള്ളവനുമായ മുഴുവൻ ആളുകളോടും അല്ലാഹു വെറുപ്പുള്ളവനാണ്

​- സ്വഹീഹുൽ ജാമിഉ

​— ബഷീർ പുത്തൂർ

 إنَّ اللهَ تعالى يُبغِضُ كلَّ عالِمٍ بالدنْيا ، جاهِلٍ بالآخِرَةِ
​

الراوي : أبو هريرة | المحدث : الألباني | المصدر :صحيح الجامع | الصفحة أو الرقم : 1879 | خلاصة حكم المحدث : صحيح
 
Download Poster
0 Comments

വിശ്വാസിക്ക് ലഭിക്കുന്ന സുവിശേഷം

22/8/2024

0 Comments

 
Picture
عن أبي ذر الغفاري (رضي الله عنه) قال : قِيلَ لِرَسُولِ اللّٰهِ ﷺ
أَرَأَيْتَ الرَّجُلَ يَعْمَلُ العَمَلَ مِنَ الخَيْرِ وَيَحْمَدُهُ النَّاسُ عليه ؟
قال : تِلكَ عَاجِلُ بُشْرَى الْمُؤْمِنِ
(رواه مسلم) 
​

അബൂദർ رضي الله عنه നിവേദനം. നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു:
 
ഒരാൾ പുണ്യകരമായ ഒരു പ്രവൃത്തി ചെയ്തു.
അതിന്റെ പേരിൽ ജനങ്ങൾ അയാളെ സ്‌തുതിച്ചാലോ?
 
അവിടുന്ന് പറഞ്ഞു,
“അത് വിശ്വാസിക്ക് ഇവിടെ കിട്ടുന്ന സുവിശേഷമാണ്."
 
(മുസ്ല‌ിം സ്വഹീഹിൽ ഉദ്ധരിച്ചത്)

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ 
Download Poster
0 Comments

രാപ്പകലുകള്‍ എത്തുന്നിടത്തോളം ഇസ്‌ലാം എത്തിച്ചേരും

15/8/2024

0 Comments

 
ولو كره الكافرون ليبلغن هذا الأمر ما بلغ الليل والنهار ولا يترك الله بيت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام وذلا يذل به الكفر
 الألباني في الصحيحة
 
രാപ്പകലുകൾ എത്തുന്നിടത്തൊക്കെ ഈ സന്ദേശം ചെന്നെത്തുക തന്നെ ചെയ്യും. മൺകട്ട കൊണ്ടുള്ള ചെറ്റക്കുടിലുകളാകട്ടെ, രോമാലംകൃതമായ രമ്യഹർമ്യങ്ങളാകട്ടെ, ഒന്നിനെയും അവിടെ ഈ മതത്തെ എത്തിച്ചിട്ടല്ലാതെ അല്ലാഹു വിട്ടുകളയില്ല. ഒന്നുകിൽ ഒരു പ്രതാപശാലിയുടെ പ്രതാപത്തിലൂടെ, അല്ലെങ്കിൽ ഒരു അധമൻ പേറുന്ന നിന്ദ്യതയിലൂടെ. അഥവാ ഇത് സ്വീകരിക്കുന്നവർക്ക് നൽകുന്ന പ്രതാപത്തിലൂടെ; അതു മുഖേന ഇസ്ലാമിന് അല്ലാഹു പ്രതാപമേകുന്നു. അല്ലെങ്കിൽ ഇത് നിരസിക്കുന്നവർക്ക് നല്കുന്ന നിന്ദ്യതയിലൂടെ; അതു മുഖേന അല്ലാഹു അവിശ്വാസത്തെ നിന്ദ്യമാക്കുന്നു

​- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ജനങ്ങളോട് നന്മ പറഞ്ഞവരും സ്വന്തം കാര്യം മറന്നവരും

14/8/2024

0 Comments

 
Picture
رأيت ليلة أسري بي رجالا تقرض شفاههم بمقاريض من نار، فقلت : يا جبريل من هؤلاء ؟ قال : هؤلاء خطباء من أمتك، يأمرون الناس بالبر وينسون أنفسهم، وهم يتلون الكتاب، أفلا يعقلون؟
​
നിശാപ്രയാണ രാവിൽ, അഗ്നിയാലുള്ള കത്രിക ഉപയോഗിച്ച് ചുണ്ടുകൾ കീറിമുറിക്കുന്ന ഒരു വിഭാഗത്തെ ഞാൻ കണ്ടു. ജിബ്‌രീലിനോട് ഞാൻ ചോദിച്ചു: ഇവർ ആരാണ്? അദ്ദേഹം പറഞ്ഞു: "നിൻ്റെ സമുദായത്തിലെ പ്രസംഗകർ, അവർ ജനങ്ങളോട് നന്മ കല്പിക്കുന്നു, അവർ സ്വന്തം കാര്യം മറന്നുകളയുന്നു! അവർ ഗ്രന്ഥം വായിക്കുന്നവരാണത്രെ!! കാര്യങ്ങൾ മനസ്സിലാകുന്നില്ലേ അവർക്ക്?"

ഉദ്ധരണം: അഹ്‌മദ്, ബഗവി | അൽബാനി : ഹസനായ ഹദീസ്

- ​അബൂ ത്വാരിഖ് സുബൈര്‍
Download Poster
0 Comments

ഭാവി ഇസ്‌ലാമിന്റേത്

19/7/2024

0 Comments

 
Picture
«لا يذهب الليل والنهار حتى تعبد اللات والعزى» فقالت عائشة: يا رسول الله، إن كنت لأظن حين أنزل الله ﴿هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ﴾ (التوبة ٣٣) أن ذلك تاما، قال: «إنه سيكون من ذلك ما شاء الله» الحديث، رواه مسلم وغيره. [الألباني في سلسلة الأحاديث الصحيحة]

[«ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ അവസാനിക്കുകയില്ല»

അപ്പോൾ ആയിശഃ رضي الله عنها പറഞ്ഞു:

അല്ലാഹുവിന്റെ ദൂതരേ, «അല്ലാഹു, അവനാണ് എല്ലാ മതങ്ങളെയും അതിജയിക്കാൻ വേണ്ടി സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്‌രിക്കുകൾ അത് എത്ര തന്നെ വെറുത്താലും» എന്ന വചനം അവതരിപ്പിച്ചപ്പോൾ ഞാൻ തീർത്തും കരുതിയിരുന്നത് അത് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ്.

അവിടുന്ന് صلى الله عليه وسلم പറഞ്ഞു: «അതിൽനിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത് ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും, തീർച്ച». (മുസ്‌ലിമും മറ്റും ഉദ്ധരിച്ച ഹദീസ്] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ ലോകാവസാനം സംഭവിക്കില്ലെന്ന് കേൾക്കുമ്പോൾ ആരും കരുതുക, ഇസ്‌ലാമിന്റെ നല്ല നാളുകൾ അവസാനിച്ചു എന്നാണ്. «എല്ലാ മതങ്ങളെയും അതിജയിക്കാനായി അല്ലാഹുവാണ് സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്‌രിക്കുകൾ അതെത്ര വെറുത്താലും» എന്ന ഖുർആൻ സൂക്തം ധ്വനിപ്പിക്കുന്നത്, അത്തരം വിജയങ്ങൾ നബി صلى الله عليه وسلم യുടെയും ഉത്തരാധികാരികളായ ഖുലഫാക്കളുടെയും തുടർന്നു വന്ന നല്ലവരായ രാജാക്കന്മാരുടെയും കാലത്തോടെ തീർന്നു എന്നുമാണ്. ഈ സംശയമാണ് വിശ്വാസികളുടെ മാതാവായ ആയിശഃ رضي الله عنها പങ്കുവെക്കുന്നത്. അപ്പോഴാണ് നബി صلى الله عليه وسلم തിരുത്തുന്നത്. അല്ല, അത്തരം വിജയങ്ങൾ ഇനിയും വരാനുണ്ട്; ഭാവി ഇസ്‌ലാമിന്റേതാണെന്ന്.

അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് മദീനക്കു ചുറ്റും കിടങ്ങ് കുഴിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സുവിശേഷം നബി صلى الله عليه وسلم മറ്റൊരിക്കൽ തന്റെ അനുചരന്മാരോട് പങ്കുവെക്കുന്നത്. അവിടുന്ന് പറയുന്നു:

«إن الله زوى (أي جمع وضم) لي الأرض، فرأيت مشارقها ومغاربها وإن أمتي سيبلغ ملكها ما زوي لي منها» الحديث، رواه مسلم. [الألباني في سلسلة الأحاديث الصحيحة]

[«നിശ്ചയമായും അല്ലാഹു എന്റെ മുന്നിൽ ഭൂമി ചുരുട്ടിക്കാണിച്ചു. അങ്ങനെ ഞാൻ അതിലെ കിഴക്കും പടിഞ്ഞാറുമുള്ള ദേശങ്ങൾ കണ്ടു. തീർച്ചയായും എന്റെ സമുദായത്തിന്റെ ആധിപത്യം അതിൽനിന്ന് എനിക്ക് ചുരുട്ടിക്കാണിച്ചിടങ്ങളിലെല്ലാം എത്തുക തന്നെ ചെയ്യും». മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.]
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിത്)

നബി صلى الله عليه وسلم യുടെ കാലശേഷം തന്റെ സമുദായത്തിനു വരാനിരിക്കുന്ന വിജയങ്ങളെ കുറിച്ചാണ് ഈ ഹദീസ് സംസാരിക്കുന്നത്. വിജയങ്ങൾ അവസാനിച്ചിട്ടില്ല, അത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കു കൂടി മേൽ വചനം വിരൽ ചൂണ്ടുന്നു. അതിന്റെ വ്യാപ്‌തിയെ കുറിച്ച് അവിടുന്ന് ഒന്നു കൂടി വ്യക്തമാക്കിയത് ഇപ്രകാരം വായിക്കാം:

«ليبلغن هذا الأمر ما بلغ الليل والنهار ولا يترك الله بيت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام وذلا يذل به الكفر»
رواه جماعة ذكرتهم في تحذير الساجد (ص ١٢١) ورواه ابن حبان في صحيحه.
[الألباني في سلسلة الأحاديث الصحيحة]

[«രാപ്പകലുകൾ എത്തുന്നിടത്തൊക്കെ ഈ സന്ദേശവും ചെന്നെത്തുക തന്നെ ചെയ്യും. മൺകുടിലുകളോ രോമാലംകൃതമായ കൂടാരങ്ങളോ ഒന്നിനെയും, ഈ മതം ഒന്നുകിൽ ഒരു പ്രതാപശാലിയുടെ പ്രതാപത്തിലൂടെ, അല്ലെങ്കിൽ ഒരു അധമൻ പേറുന്ന നിന്ദ്യതയിലൂടെ, അവിടെ പ്രവേശിപ്പിച്ചിട്ടല്ലാതെ അല്ലാഹു വിട്ടുകളയില്ല. അഥവാ ഇത് സ്വീകരിക്കുന്നവർക്ക് നൽകുന്ന പ്രതാപത്തിലൂടെ; അതു മുഖേന ഇസ്‌ലാമിന് അല്ലാഹു പ്രതാപമേകുന്നു. അല്ലെങ്കിൽ ഇത് നിരസിക്കുന്നവർക്ക് നല്കുന്ന നിന്ദ്യതയിലൂടെ; അതു മുഖേന അല്ലാഹു അവിശ്വാസത്തെ നിന്ദ്യമാക്കുന്നു». ഒരു പറ്റം മുഹദ്ദിസുകൾ ഉദ്ധരിച്ചത്, കൂടാതെ ഇബ്‌നു ഹിബ്ബാൻ തന്റെ സ്വഹീഹിലും]
(
അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

നബി صلى الله عليه وسلم യുടെ വിയോഗാനന്തരം ഒരു നൂറ്റാണ്ട് കഴിയുമ്പോൾ കിഴക്ക് ചൈനാ വൻമതിൽ വരെയും പടിഞ്ഞാറ് അറ്റ്‌ലാൻറിക് സമുദ്രം വരെയും നീണ്ടു കിടക്കുന്ന അനന്ത വിസ്‌തൃതമായ പ്രദേശങ്ങളിൽ ഇസ്‌ലാം വ്യപിച്ചു കഴിഞ്ഞിരുന്നു. അഥവാ ദീനും ഭാഷയും സംസ്‌കാരവും ഒരുമിച്ച് ഇഴപിരിയാതെ അവിടങ്ങളിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ചിരുന്നു എന്ന് സാരം. അവിടങ്ങളിൽ വസിച്ചിരുന്ന ജനവിഭാഗങ്ങൾ ഇസ്‌ലാമിന്റെ വിശ്വാസാചാരങ്ങൾ സ്വീകരിച്ചതു പോലെ ഖുർആനിന്റെ ഭാഷയെയും സംസ്‌കാരത്തെയും കൂടി നെഞ്ചേറ്റിയിരുന്നു. ഒന്നര സഹസ്രാബ്ദം പിന്നിടുമ്പോൾ അതിന്റെ അവശേഷിപ്പുകളും അലയൊലികളും ഇന്നും അവിടങ്ങളിൽ മായാതെ മുദ്രചാർത്തപ്പെട്ടുകിടക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് പഠനവിഷയം മാത്രമല്ല വലിയ കൗതുകം കൂടിയാണ്.

— അബൂ ത്വാരിഖ് സുബൈർ حفظه الله
02 മുഹർറം 1446 / 08 ജൂലൈ 2024

• • • • •
Your browser does not support viewing this document. Click here to download the document.
Download Article ( PDF )
0 Comments

വീട്ടിൽ ഐച്ഛിക നമസ്കാരങ്ങൾ

13/10/2023

0 Comments

 
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :

"നിങ്ങളിലൊരാൾ തന്റെ മസ്ജിദിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, തന്റെ നമസ്കാരത്തിൽ നിന്ന് ഒരുവിഹിതം അവന്റെ വീട്ടിൽ വെച്ചാക്കട്ടെ. തീർച്ചയായും തന്റെ നമസ്കാരത്തിൽ നിന്ന് വീട്ടിൽ വെച്ചാക്കുന്നതിൽ അല്ലാഹു നന്മയാക്കിയിട്ടുണ്ട്"

ഐച്ഛിക നമസ്കാരങ്ങൾ വീട്ടിൽ വെച്ചാക്കുന്നതിലെ പ്രാധാന്യം

​— ബഷീർ പുത്തൂർ
​
عَن جَابِرٍ قَالَ: قَالَ رَسُولِ اللهِ - صلى الله عليه وسلم -: إِذَا قَضَى أَحَدُكُمُ الصَّلاةَ فِي مَسجِدِهِ، فَلْيَجْعَل لِبَيتِهِ نَصِيبًا مِن صَلاتِهِ، فإِنَّ الله جَاعِلٌ فِي بَيْتِهِ مِن صَلاتِهِ خَيْرًا
مسلم 778 رواه أحمد 3/316
0 Comments

​സ്വർഗസ്ഥരായ പുരുഷന്മാർ സ്വർഗസ്ഥരായ സ്ത്രീകൾ

30/9/2023

0 Comments

 
അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ?

ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും.

അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു, അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്.

നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ?

ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും.

അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ.
 
— അബൂ തൈമിയ്യ ഹനീഫ്‌

​عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قَلْنَا: بَلَى يَا رَسُولَ اللهِ. قَالَ: «النَّبِيُّ
 فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا اللَّهُ فِي الْجَنَّةِ، أَلَا أَخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ» قُلْنَا: بَلَى يَا رَسُولَ اللَّهِ قَالَ: كُلَّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أَسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَجِلُ بِغَمْضِ حَتَّى تَرْضَى» (رواه الطبراني وحسنه الألباني)
0 Comments

ഹദീസ് നൽകുന്ന പാഠങ്ങൾ - 03

14/9/2023

0 Comments

 
​അബൂ മൂസാ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ സമുദായം ഏറെ അനുഗൃഹീതമായ ഒരു സമുദായമാണ്! അവർക്ക് പരലോകത്ത് ശിക്ഷയില്ല; അവരുടെ ശിക്ഷ ഇഹലോകത്തു തന്നെയാണ് - ഫിത്‌നകൾ, ഭൂകമ്പങ്ങൾ, നരഹത്യകൾ, പരീക്ഷണങ്ങൾ.

(അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
عن أبي موسى رضي الله عنه قال، قال رسول الله ﷺ
"أمتي هذه أمة مرحومة، ليس عليها عذاب في الآخرة، إنما عذابها في الدنيا، الفتن والزلازل والقتل والبلايا"
(أبو داود في سننه وصححه الألباني)
​

●ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ കാരണങ്ങളും സാഹചര്യങ്ങളും എന്തുമായിരിക്കട്ടെ, ഇരകൾ നിരപാധികളായ സാധാരണ മുസ്ലിംകളാണ്. മുസ്ലിംകളായ മാതാപിതാക്കൾക്ക് ജനിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത നിരപരാധികൾ!
 
● ലോകത്ത് സംഭവിക്കുന്ന മിക്ക ഭൂകമ്പങ്ങങ്ങളിലും എല്ലാം നഷ്ടപ്പെടുന്നവരും നിരപരാധികളായ സാധാരണ മുസ്ലിംകൾ തന്നെ.
 
●കാരണങ്ങൾ മതപരമോ രാഷ്ട്രീയമോ സാമൂഹികമോ എന്തുമാവട്ടെ, ലോകത്തു
നടക്കുന്ന നരഹത്യകളിൾ വലിയൊരംശവും മുസ്ലിംകളെ തന്നെ.
 
●ചുരുക്കത്തിൽ, പരീക്ഷണങ്ങൾ മുഖ്യമായും മുസ്ലിംകളെ ഉദ്ദേശിച്ചു കൊണ്ടാണെന്നു തോന്നിപ്പോകുന്നു. പക്ഷെ, ഈ നഷ്ടക്കണക്കുകൾക്കിടയിലൂടെ സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും ഒരു ഉദയസൂര്യൻ ഉയർന്നു വരുന്നു. അതിനെ കുറിച്ചാണ് മേൽ വചനം സംസാരിക്കുന്നത്.
 
- അബൂ ത്വാരിഖ് സുബൈർ 
0 Comments

ഹദീസ് നൽകുന്ന പാഠങ്ങൾ - 02

28/8/2023

0 Comments

 
عَنْ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ
قَالَتْ أُمُّ حَبِيبَةً زَوْجُ النّبيّ ﷺ : اللَّهُمَّ أمتعني بزوجي رسول الله، وبأبي أبي سفيان، وبأخي معاوية، قالت: فقال النبي ﷺ : قد سألت الله لآجال مضروبة، وأيام معدودة، وأرزاق مقسومة، لن يعجل شيئا قبل حله، أو يؤخر شيئا عن حله، ولو كنت سألت الله أن يعيذك من عذاب في النار أو عذاب في القبر كان خيرا وأفضل
[مسلم في صحيحه]
ഇബ്നു മസ്ഊദ് നിവേദനം: 
നബി ﷺ യുടെ പത്നി ഉമ്മു ഹബീബ് പറഞ്ഞു: അല്ലാഹുവേ, എന്റെ ഭർത്താവായ നബി ﷺയെ കൊണ്ട്, എന്റെ പിതാവായ അബൂ സുഫ്യാനെ കൊണ്ട്, എന്റെ സഹോദരനായ മുആവിയയെ കൊണ്ട് എനിക്ക് നീ സുഖം നൽകണേ! അവർ പറയുന്നു:

അപ്പോൾ നബി ﷺ പറഞ്ഞു: നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞ അവധിയെയും, എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളെ യും, വീതിച്ചു കഴിഞ്ഞ വിഭവങ്ങളെയും കുറിച്ചാണ് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നത്. അത് ഒന്നിനെയും സമ യമെത്തും മുമ്പ് തിടുക്കപ്പെടുത്തുക യോ, സമയമായാൽ പിന്തിക്കുകയോ ചെയ്യില്ല.

നരകശിക്ഷയിൽനിന്നോ ഖബ്ർ ശക്ഷയിൽനിന്നോ അല്ലാഹുവിനോട് നിങ്ങൾ കാവൽ ചോദിച്ചിരുന്നുവെങ്കിൽ അത് എത്രയോ ശ്രേഷ്ഠവും ഗുണകരവുമായിരുന്നു!

(മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ഗുണപാഠങ്ങൾ
  • ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും മുൻഗണനാക്രമം തീരുമാനിക്കണം
  • നൈമിഷിക നേട്ടങ്ങൾക്കല്ല മുൻഗണന നൽകേണ്ടത്
  • ശാശ്വതമായ പാരത്രിക നേട്ടങ്ങൾക്കാണ് മുൻഗണന കൽപിക്കേണ്ടത്
  • ഐഹിക വിഭവങ്ങൾ മുൻനിർണ്ണയം ചെയ്യപ്പെട്ടവയാണ്. അവയിൽ മാറ്റമില്ല.
  • ഇസ്ലാമിന്റെ ആധാരശിലകളിൽപെട്ട താണ് വിധിവിശ്വാസം
  • വിധിവിശ്വാസത്തിന്റെ അഭാവത്തിൽ ഐഹികജീവിതം അസന്തുലിതവും അസഹനീയവുമായിരിക്കും
  • വിധിവിശ്വാസമില്ലാത്തവന്റെ കർമ്മങ്ങൾ അസ്വീകാര്യം

- അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ഹദീസ് നൽകുന്ന പാഠങ്ങൾ - 01

27/8/2023

0 Comments

 
عَنْ عَائِشَةَ رضي الله عنها ، قَالَتْ
جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا، فَأَطْعَمْتُهَا ثَلَاثَ تَمْرَاتٍ، فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةٌ لِتَأْكُلَهَا، فَاسْتَطْعَمَتْهَا ابْنَتَاهَا، فَشَقَّتْ الثَّمَرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا، فَأَعْجَبَنِي شَأْنُهَا، فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ ، فَقَالَ: «إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ، أَوْ أَعْتَقَهَا بِهَا مِنَ النَّارِ
رَوَاهُ مُسْلِمٌ فِي صَحِيحِه

ആയിശ് رضي الله عنها പറയുന്നു:

ഒരു പാവം സ്ത്രീ അവരുടെ രണ്ടു പെൺകുട്ടികളുമായി എന്റെ അടുക്കൽ വന്നു. അവർക്ക് ഞാൻ മൂന്ന് കാരക്ക കൊടുത്തു. അവർ രണ്ടു പേർക്കും ഓരോ കാരക്ക വീതം നൽകി. ഒരെണ്ണം തനിക്ക് കഴിക്കാനായി വായിലേക്ക് നീട്ടി. അപ്പോൾ അതും അവർ രണ്ടുപേരും ആവശ്യപ്പെട്ടു. അവർ കഴിക്കാൻ ഉദ്ദേശിച്ച കാരക്കയും രണ്ടു കീറാക്കി അവർക്ക് കൊടുത്തു. 

​
ഇക്കാര്യം എന്നെ വല്ലാതെ അതിശയപ്പെടുത്തി. അവർ ചെയ്തത് ഞാൻ നബിയോട് വിശദീകരിച്ചു.

അവിടുന്ന് പറഞ്ഞു: നിശ്ചയമായും അതു മുഖേന അല്ലാഹു അവർക്ക് സ്വർഗ്ഗം ഉറപ്പാക്കിയിരിക്കുന്നു. അല്ലെങ്കിൽ, മുഖന അവൻ അവരെ നരകത്തിൽനിന്ന്
മോചിപ്പിച്ചിരിക്കുന്നു.

(മുസ്ലീം സ്വഹീഹിൽ ഉദ്ധരിച്ചത്)

ഹദീസ് നൽകുന്ന പാഠങ്ങൾ
  • പാവങ്ങൾക്ക് ഭക്ഷണം നൽകുന്നത് വലിയ പുണ്യം
  • വിശന്നവന് കൈവശമുള്ളത് നൽകാം, അത ചെറുതാണെങ്കിലും
  • അതിഥികളോടും ആഗതരോടും കഴിക്കാൻ വല്ലതും വേണോ എന്ന് ചോദിക്കുന്നതല്ല മര്യാദ കൈവശമുള്ളത് നൽകുക, ആവശ്യമുള്ളത് കഴിക്കുക
  • അതിനുള്ള അധികാരം ഗൃഹനായികയുടേതാണ്; ഭർത്താവിനോട് ഓരോന്നിനും പ്രത്യേകമായി അനുവാദം ചോദിക്കേണ്ടതില്ല.
  • പെൺകൊടികൾ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം; വീടിന്റെ ഭാഗ്യതിലകം. അവരോടുള്ള കരുതലും കനിവും നരകത്തിൽ നിന്നുള്ള മോചനവും സ്വർഗ്ഗപ്രവേശവും ഉറപ്പാക്കുന്നു.

- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 05

24/8/2023

0 Comments

 
യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടിയവനു പോലും പാപമോചനം തേടാൻ

വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിന് കേഴുന്നു. ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ ആരുമില്ല. അവൻ അമരനായി എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമാകുന്നു.

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌​
​
«أَسْتَغْفِرُ اللهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ»
أخرجه الحاكم عن ابن مسعود رضي الله عنه، وصححه الألباني في الصحيحة
0 Comments

​ഇസ്തിഗ്ഫാറിന്റെ നായകൻ

24/8/2023

0 Comments

 
"അല്ലാഹുവേ, നീയണ് എന്റെ റബ്ബ്. നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിയനാണ്. ഞാൻ കഴിവിന്റെ പരമാവധി നിന്നോടുള്ള ഉടമ്പടിയും കരാറും പാലിക്കാം. എന്റെ ദുഷ്ചെയ്തികളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. ഞാൻ സമ്മതിക്കുന്നു. എന്റെ പാപങ്ങൾ നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എന്നോട് പൊറുക്കേണമേ. നീയല്ലാതാരും പാപങ്ങൾ പൊറുക്കുകയില്ല."

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
​
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ،خَلَقْتَنِي وَأَنَا عَبْدُكَ، وأَنَا عَلَى عَهْدِكَ ووعْدكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ،أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ،وَأَبُوءُ لَكَ بِذَنْبِي،فَاغْفِرْ لِي،فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ
الْبُخَارِيُّ فِي صَحِيحِهِ عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللَّهُ عَنْهُ
0 Comments

ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 04

24/8/2023

0 Comments

 
എന്റെ റബ്ബേ, നീ എന്നോട് പൊറുക്കേണമേ..എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ!

അബൂഹുറയ് റഃ رضي الله عنه വിൽനിന്ന് അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
 
رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
أبو داود في سننه عن أبي هريرة . وصححه الألباني
0 Comments

ഹിദായത്

8/7/2023

0 Comments

 
നബി صل الله عليه وسلم അലി  رضي الله عنه വിനോട് പറഞ്ഞു : 

നീ മുഖേന ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത് നൽകുന്നതാണ് നിനക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനേക്കാളും ഗുണകരം.

(ബുഖാരി, മുസ്ലിം)

- അബൂ ത്വാരിഖ് ‌ സുബൈർ മുഹമ്മദ്
قَالَ النَّبِيُّ صلى الله عليه وسلم لِعَلِي رَضِيَ اللَّهُ عَنْهُ
فَوَ اللهِ لَأَنْ يَهْدِيَ اللهُ بكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ
مُتَّفَقٌ عَلَيْهِ
Download Poster
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക