|
قال العلامة المقريزي رحمه الله "وأصل كل بدعة في الدين البعد عن كلام السلف والانحراف عن اعتقاد الصدر الأول" [المواعظ والاعتبار بذكر الخطط والآثار ] അല്ലാമഃ മഖ്റീസി رحمه الله പറയുന്നു: “ദീനിലെ എല്ലാ അപനിർമ്മിതികളുടെയും അടിത്തറ, മുൻഗാമികളുടെ വചനങ്ങളിൽ നിന്നുള്ള അകൽച്ചയും ആദിതലമുറയുടെ വിശ്വാസധാരയിൽ നിന്നുള്ള വ്യതിയാനവുമാണ്.” (അൽ ഖിത്വത്വ്) قال العلامة ابن أبي العز - رحمه الله بل سوء الفهم عن الله ورسوله أصل كل بدعة وضلالة نشأت في الإسلام، وهو أصل كل خطأ في الفروع والأصول، ولا سيما إن ضيف إليه سوء القصد، والله المستعان [شرح الطحاوية] അല്ലാമഃ ഇബ്നു അബിൽ ഇസ്സ് رحمه الله പറയുന്നു: “ഇസ്ലാമിൽ നൂതനമായി ഉടലെടുത്ത എല്ലാ അപനിർമ്മിതികളുടെയും വഴികേടുകളുടെയും അടിത്തറ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സംബന്ധിച്ചുള്ള അബദ്ധധാരണയാണ്. അതാണ് ദീനിന്റെ ആധാരങ്ങളിലും വിശദാംശങ്ങളിലുമുള്ള സകല അബദ്ധങ്ങളുടെയും അടിസ്ഥാനം. അതിലേക്ക് ദുഷ്ടലാ ക്കുകൂടി കടന്നുകൂടുമ്പോൾ പ്രത്യേകിച്ചും. അല്ലാഹുവിൽ മാത്രം സഹായം തേടാം." (ശർഹു ത്വഹാവിയ്യഃ) മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ്
0 Comments
واحذر صغار المحدثات من الأمور، فإن صغير البدع يعود حتى يصير كبيراً، وكذلك كل بدعة أحدثت في هذه الأمة كان أولها صغيراً يشبه الحق فاغتر بذلك من دخل فيها، ثم لم يستطع المخرج منها، فعظمت وصارت ديناً يدان بها، فخالف الصراط المستقيم فخرج من الإسلام [شرح السنة للبربهاري] “നൂതനമായ കാര്യങ്ങളിൽ നിസ്സാരമായതിനെ കുറിച്ച് പോലും നീ ജാഗ്രത പുലർത്തുക. ചെറിയ അപനിർമ്മിതികളാണ് വലുതായിത്തീരുക. ഈ സമുദായത്തിൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ ബിദ്അത്തുകളുടെയും കാര്യം അങ്ങനെയാണ്. അവ തുടക്കം കുറിച്ചത് സത്യത്തോട് സാമ്യമുള്ള കൊച്ചു കാര്യങ്ങളായിട്ടായിരുന്നു.
അതിലകപ്പെട്ടവർ അവയിൽ വഞ്ചിതരായി. പിന്നീട് അവർക്കവയിൽനിന്ന് പുറത്തു കടക്കാനായില്ല. അവ വലുതായിത്തീരുകയും അനുവർത്തിക്കപ്പെടുന്ന ദീനായി മാറുകയും ചെയ്‌തു. അങ്ങനെ അവർ നേർമാർഗ്ഗത്തിൽനിന്ന് ഭിന്നിക്കുകയും ഇസ്ലാമിൽനിന്നു തന്നെ പുറത്ത് പോകുകയും ചെയ്തു.” [ഇമാം ബർബഹാരി ശർഹുസ്സുന്നയിൽ രേഖപ്പെടുത്തിയത്] വിവ: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് بسم الله الرحمن الرحيم ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യഃ رحمه الله പറയുന്നു مَنْ أَعْرَضَ عَنْ نُورِ السُّنَّةِ الَّتِي بَعَثَ اللَّهُ بِهَا رَسُولَهُ، فَإِنَّهُ يَقَعُ فِي ظُلُمَاتِ الْبِدَعِ، ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ - منهاج السنة അല്ലാഹു അവന്റെ ദൂതനെ നിയോഗിച്ചത് സുന്നത്തിന്റെ യാതൊരു വെളിച്ചവുമായാണോ, അതിൽ നിന്ന് മുഖം തിരിക്കുന്നവൻ ബിദ്അത്തുകളുടെ അന്ധകാരങ്ങളിൽ ആപതിക്കും, ഒന്നിനുമേൽ മറ്റൊ ന്നായ് അട്ടിയിട്ട അന്ധകാരങ്ങളിൽ. (മിൻഹാജുസ്സുന്നഃ) - അബൂ തൈമിയ്യ ഹനീഫ് Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم സലഫുകളുടെ വാക്കിന്റെ നന്മയും ബറകത്തും സുവിദിതമാണ്. കുറഞ്ഞ അക്ഷരക്കൂട്ട് അതിൽ ധാരാളം പാഠങ്ങൾ. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു വചനം നമുക്കൊന്ന് പര്യാലോചന നടത്താം وبالله التوفيق قال الإمام الشاطبي رحمه الله: وَمِمَّا يُعْزَى لِـأَبِي إِلْيَاسَ الْأَلْبَانِيِّ ثَلَاثٌ لَوْ كُتِبْنَ فِي ظُفُرٍ لَوَسِعَهُنَّ، وَفِيهِنَّ خَيْرُ الدُّنْيَا وَالْآخِرَةِ اتَّبِعْ لَا تَبْتَدِعْ، اتَّضِعْ لَا تَرْتَفِعْ، وَمَنْ وَرِعَ لَا يَتَّسِعُ [الاعتصام] ഇമാം ശാത്വിബി رحمه الله പറയുന്നു: അബൂ ഇൽയാസ് അൽ അൽബാനിയുടേതായി ഉദ്ധരിക്കപ്പെടുന്നവയിൽ പെട്ടതാണ്: മൂന്ന് കാര്യങ്ങൾ, അവ ഒരു നഖത്തിൽ എഴുതുകയാണെങ്കിൽ അത്രയും സ്ഥലം മതി; അവയിലാകട്ടെ ദുനിയാവിലെയും ആഖിറത്തിലെയും നന്മകളുണ്ട്. നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. [അൽ ഇഅ്തിസാം] എത്ര അർത്ഥഗാംഭീര്യം നിറഞ്ഞ വാക്കുകൾ! 1 - നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നബി ﷺ യും സ്വഹാബത്തും ആവർത്തിച്ച് ഉണർത്തി-യിരുന്ന വസ്വിയ്യത്ത്. ഇസ്‌ലാം ദീനിന്റെ അടിത്തറകളിൽപെട്ട അതിപ്രധാന വിഷയം. അയത്നലളിതവും അതീവ ഗൗരവവുമായ കാര്യം. എല്ലാ നന്മയും സുന്നത്ത് പിന്തുടരുന്നതിലാണ്. പിൽക്കാലക്കാർ അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് കടത്തിക്കൂട്ടിയ പുത്തനാശയ-ങ്ങളാണ് എല്ലാ കുഴപ്പങ്ങൾക്കും ഹേതു. എല്ലാ ബിദ്അത്തും വഴികേടുകൾ, എല്ലാ വഴികേടുകളും നരകത്തിൽ. 2 - നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. അഹങ്കാരം ഇബ്‌ലീസിന്റെയും അനുയായികളുടെയും വഴിയാണ്. ഒരു കാരിയുറുമ്പിന്റെ കനത്തിൽ നെഞ്ചകത്ത് കയറിക്കൂടിയാൽ മതി സ്വർഗ്ഗം നഷ്ടമാകാൻ. വിനയവും താഴ്മയുമാണ് ഈമാനിന്റെ നിദാനം. അഹങ്കരിക്കാൻ അർഹത മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത മറ്റെല്ലാവരുടെയും ആശ്രിതനായ റബ്ബിനു മാത്രം. അവൻ തന്റെ മേൽവസ്ത്രമാക്കിയിട്ടുള്ളതിൽ അവനോട് കിടമാത്സര്യം നടത്തുന്നവനെ പതിതനാക്കുക തന്നെ ചെയ്യും. സത്യം മനസ്സിലാകണമെങ്കിൽ, അതിനെ പുൽകി വിജയം വരിക്കണമെങ്കിൽ താഴ്മയും വിനയവും തന്നെ വേണം. അൽപ്പം അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ റബ്ബിനെ മറക്കുകയും പടപ്പുകളോട് ഔദ്ധത്യം കാണിക്കുകയും ചെയ്യുന്നത് ദുനിയാവിലും പരലോകത്തും നാശം വരുത്തും. 3 - സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. സൂക്ഷ്മതയെന്നാൽ പരലോകത്ത് ഉപദ്രവമുണ്ടാക്കുന്നത് ഉപേക്ഷി-ക്കലാണ്. അതിന്റെ ഉന്നതതലം പരലോകത്ത് ഉപകാരമില്ലാത്തത് കൂടി ഉപേക്ഷിക്കുന്നിടത്താണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾ മനസ്സിലാ-ക്കുന്ന ജ്ഞാനികളാണ് യഥാർത്ഥ സൂക്ഷ്മാലുക്കൾ. പ്രതിഫലം ലഭിക്കുന്നത് പ്രവർത്തിക്കുകയും, ശിക്ഷയർഹിക്കുന്നത് വെടിയുകയും ചെയ്യുന്നു എന്നു മാത്രമല്ല, അനുവദനീയമായവയിലുള്ള അമിതവിഹാരം അറിയാതെ അതിരുകടന്ന് വിലക്കപ്പെട്ട മേച്ചിൽ സ്ഥലങ്ങളി-ലെത്തിക്കുമോ എന്ന ഭയം വെച്ചു പുലർത്തുന്നവരാണവർ. ഹൃദയത്തിൽ നേരിയ ചൊറിച്ചിലോ സംശയമോ ഉണ്ടാക്കുന്നവയിൽ നിന്ന് അങ്ങേയറ്റം അകലം പാലിക്കുന്നവർ. و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين والحمد للّه رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ
02 സഫർ 1446 / 08 ആഗസ്റ്റ് 2024 Your browser does not support viewing this document. Click here to download the document. أَخْبَرَنَا الْحَكَمُ بْنُ الْمُبَارَكِ، أَنْبَأَ عَمْرُو بْنُ يَحْيَى قَالَ: سَمِعْتُ أَبِي يُحَدِّثُ عَنْ أَبِيهِ قَالَ: كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الأَشْعَرِيُّ فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ بَعْدُ؟ قُلْنَا: لَا، فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ قُمْنَا إِلَيْهِ جَمِيعاً، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفاً أَمْراً أَنْكَرْتُهُ، وَلَمْ أَرَ وَالْحَمْدُ لِلَّهِ إِلَاّ خَيْراً، قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ، قَالَ: رَأَيْتُ فِي الْمَسْجِدِ قَوْماً حِلَقاً جُلُوساً يَنْتَظِرُونَ الصَّلَاةَ، فِي كُلِّ حَلْقَةٍ رَجُلٌ، وَفي أَيْدِيهِمْ حَصًى فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئاً انْتِظَارَ رَأْيِكَ أَوِ انْتِظَارَ أَمْرِكَ، قَالَ: أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ فَقَالَ: مَا هَذَا الَّذِى أَرَاكُمْ تَصْنَعُونَ؟ قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حَصًى نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ، قَالَ: فَعُدُّوا سَيِّئَاتِكُمْ فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ، وَيْحَكُمْ يَا أُمَّةَ مُحَمَّدٍ مَا أَسْرَعَ هَلَكَتَكُمْ، هَؤُلَاءِ صَحَابَةُ نَبِيِّكُمْ رضي الله عنهم مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي فِي يَدِهِ إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ، أَوْ مُفْتَتِحُو بَابِ ضَلَالَةٍ، قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَاّ الْخَيْرَ، قَالَ: وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صلى الله عليه وسلم حَدَّثَنَا: أَنَّ قَوْماً يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، وَايْمُ اللَّهِ مَا أَدْرِى لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ، فَقَالَ عَمْرُو بْنُ سَلِمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الخوارج [مسند الإمام الدارمي، لمؤلفه أبي محمد عبد الله بن عبد الرحمن الدارمي، ج١ ص١٢١] അംറ് ബിൻ സലമഃ അൽഹമദാനി رحمه الله നിവേദനം: സുബ്ഹ് നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ ഇബ്‌നു മസ്ഊദ് رضي الله عنه വിന്റെ കൂടെ നടക്കാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ ഞങ്ങൾ കാത്തിരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം അബൂ മൂസാ അൽഅശ്അരി رضي الله عنه ഞങ്ങളുടെ അടുത്തേക്ക് വന്നു. "അബൂ അബ്ദിറഹ്‌മാൻ (ഇബ്‌നു മസ്ഊദ് رضي الله عنه) ഇതുവരെയും പുറത്തിറങ്ങിയില്ലേ?" അദ്ദേഹം ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ പറഞ്ഞു, "ഇല്ല”. അങ്ങനെ ഇബ്നു മസ്ഊദ് رضي الله عنه പുറത്തിറങ്ങുന്നതുവരെ അദ്ദേഹവും ഞങ്ങളോടൊപ്പം കാത്തിരുന്നു. ഇബ്‌നു മസ്ഊദ് رضي الله عنه പുറത്തിറ-ങ്ങിയപ്പോൾ ഞങ്ങൾ ഒന്നടങ്കം അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു. അപ്പോൾ അബൂ മൂസാ رضي الله عنه അദ്ദേഹത്തോട് പറഞ്ഞു: "അബൂ അബ്ദിറഹ്‌മാൻ, എനിക്കൊട്ടും കണ്ടു പരിചയമില്ലാത്ത എതിർപ്പ് തോന്നിയ ഒരു കാര്യം ഞാനിപ്പോൾ പള്ളിയിൽവെച്ച് കാണാനിടയായി. എന്നാൽ ഞാൻ - അല്ലാഹുവിന് സ്തുതി - നല്ലതല്ലാത്തതൊന്നും കണ്ടിട്ടില്ല”. "എന്താണത്?" അദ്ദേഹം ചോദിച്ചു. "ആയുസ്സുണ്ടെങ്കിൽ വൈകാതെ താങ്കൾ അത് കാണും", അദ്ദേഹം പ്രതിവചിച്ചു. എന്നിട്ട് അദ്ദേഹം തന്നെ തുടർന്നു: "നമസ്കാരവും പ്രതീക്ഷിച്ച് ഹൽഖകളിൽ വട്ടമിട്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ ഞാൻ പള്ളിയിൽ കണ്ടു. അവരുടെ കൈകളിൽ ചെറിയ കല്ലുകളുണ്ട്. ഓരോ ഹൽഖഃക്കും ഒരു തലവനുമുണ്ട്". അയാൾ പറയുന്നു: 'നിങ്ങൾ നൂറു തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ തക്ബീർ ചൊല്ലുന്നു. അപ്പോൾ അയാൾ പറയും: 'നിങ്ങൾ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുന്നു. അപ്പോൾ അയാൾ പറയും: 'നിങ്ങൾ നൂറു തവണ സുബ്ഹാനല്ലാഹ് എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ തസ്ബീഹ് ചൊല്ലുന്നു". “എന്നിട്ട് താങ്കൾ അവരോട് എന്ത് പറഞ്ഞു?” ഇബ്‌നു മസ്ഊദ് رضي الله عنه അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ താങ്കളുടെ അഭിപ്രായത്തിന്, അഥവാ കൽപനക്ക്, വേണ്ടി കാത്തിരിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല”. ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണാൻ താങ്കൾക്ക് അവരോട് കൽപിക്കാമായിരുന്നില്ലേ? എങ്കിൽ അവരുടെ നന്മകൾ പാഴാവുകയില്ലെന്ന് താങ്കൾക്ക് ഉറപ്പ് കൊടുക്കാമായിരുന്നു". ശേഷം, ഇബ്നു മസ്ഊദ് رضي الله عنه നടന്നുനീങ്ങി. ഞങ്ങളും കൂടെ നടന്നു. അങ്ങനെ അദ്ദേഹം ആ ഹൽഖഃകളിൽ ഒന്നിനരികെ ചെന്നുനിന്നു. എന്നിട്ട് അവരോട് ചോദിച്ചു: "നിങ്ങൾ എന്ത് ചെയ്യുന്നതായിട്ടാണ് ഞാൻ ഈ കാണുന്നത്?" അബൂ അബ്ദിറഹ്‌മാൻ, കുറച്ച് ചരൽക്കല്ലുകൾ; അവ ഉപയോഗിച്ച് ഞങ്ങൾ തക്‌ബീറും തഹ്‌ലീലും തസ്ബീഹും എണ്ണുക മാത്രം" - അവർ പ്രതിവചിച്ചു. ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: "എന്നാൽ നിങ്ങൾ നിങ്ങളുടെ തിന്മകൾ എണ്ണിക്കൊള്ളുക. എങ്കിൽ നിങ്ങളുടെ നന്മകൾ ഒന്നും പാഴാവുകയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. മുഹമ്മദ് നബി ﷺ യുടെ സമുദായമേ, കഷ്ടം! എത്ര പെട്ടന്നാണ് നിങ്ങളുടെ നാശം!! നബി ﷺ യുടെ അനുചരന്മാരാരും മരിച്ചുപോയിട്ടില്ല, അവരെല്ലാവരും ജീവിച്ചിരിക്കുന്നു; അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ദ്രവിച്ചുപോയിട്ടില്ല; അവിടുന്ന് ഉപയോഗിച്ചിരുന്ന പാത്രങ്ങളൊന്നും ഉടഞ്ഞുപോയിട്ടുമില്ല. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗ-ത്തെക്കാൾ മുന്തിയ ഒരു മാർഗ്ഗത്തിലാണോ നിങ്ങൾ? അതല്ല, വഴികേടിലേക്കൊരു വാതിൽ തുറക്കുകയാണോ നിങ്ങൾ?" "അബൂ അബ്ദിറഹ്‌മാൻ, അല്ലാഹു സത്യം! നന്മയല്ലാതൊന്നും ഞങ്ങളു-ദ്ദേശിച്ചിട്ടില്ല", അവർ പറഞ്ഞു. ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: "നന്മ ഉദ്ദേശിച്ചിട്ട് അതൊരിക്കലും നേടാൻ കഴിയാതെ പോകുന്ന എത്ര പേരുണ്ട്?! തീർച്ചയായും നബി ﷺ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: 'ഒരു വിഭാഗം ആളുകൾ ഖുർആൻ പാരായണം ചെയ്യും. അതവരുടെ തൊണ്ടക്കുഴിക്കപ്പുറത്തേക്ക് പോവില്ല'. അല്ലാഹു തന്നെ സത്യം! എനിക്കറിയില്ല, അവരിൽ ഭൂരിഭാഗവും നിങ്ങളിൽനിന്നുള്ളവർ തന്നെയായിരിക്കാം". അങ്ങനെ അദ്ദേഹം അവരുടെ അടുക്കൽനിന്ന് തിരിഞ്ഞുനടന്നു. നിവേദകനായ അംറു ബിൻ സലമഃ പറയുന്നു: "ആ ഹൽഖഃകളിൽ വട്ടംകൂടിയിരുന്ന മൊത്തം ആളുകളും നഹ്റുവാൻ യുദ്ധദിനത്തിൽ ഖവാരിജുകളുടെ കൂടെനിന്ന് ഞങ്ങൾക്കെതിരിൽ കുന്തം പ്രയോഗി-ക്കുന്നതാണ് പിന്നീട് ഞങ്ങൾ കാണുന്നത്". [ഇമാം ദാരിമി മുസ് നദിൽ ഉദ്ധരിച്ചത്, വാള്യം 1, പുറം 121] الْبِدْعَةُ: طَرِيقَةٌ فِي الدِّينِ مُخْتَرَعَةٌ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا مَا يُقْصَدُ بِالطَّرِيقَةِ الشَّرْعِيَّةِ [كِتَابُ الْاِعْتِصَامِ لِلشَّاطَبِي، ج ١ ص ٥١] "ശർഇയ്യായ രീതിക്ക് സദൃശമായി, ദീനിൽ കൊണ്ടുവരുന്ന പുതിയ രീതിയാണ് ബിദ്അത്ത്. ശർഇയായ രീതി കൊണ്ട് ഉദ്ദേശിക്കുന്ന-തെന്തോ അതു തന്നെയായിരിക്കും അത് അനുവർത്തിക്കുന്നതിലൂടെയും ഉദ്ദേശിക്കുക."
[ഇമാം ശാത്വബി തന്റെ ഇഅ്തിസ്വാമിൽ രേഖപ്പെടുത്തിയത്, വാള്യം 1, പുറം 51] അല്ലാഹുവിനുള്ള ദിക്ർ ദീനിലുള്ളതാണ്. ദിക്ർ ചൊല്ലാൻ ഹൽഖഃ ഉണ്ടാക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്. നബി ﷺ യെ സ്നേഹിക്കുക എന്നത് ദീനിലുള്ളതാണ്. നബിയെ സ്നേഹിക്കാൻ മൗലിദ് കഴിക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്. ദഅ്‌വത്ത് ദീനിലുള്ളതാണ്. ദഅ്‌വത്ത് നടത്താൻ സംഘടനയു-ണ്ടാക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 1 3 റബീഉൽ ആഖിർ 1445 / 28 ഒക്ടോബർ 2023 ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ: ....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298) - ബശീർ പുത്തൂർ ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ مجموع الفتاوى (25/ 298) فإنَّ البدع تستدرج بصغيرها إلى كبيرها، حتى ينسلخ صاحبُها من الدين، كما تنسَلُّ الشَّعرةُ من العجين، فمفاسد البدع لا يقف عليها إلا أرباب البصائر، والعميانُ في ظلمة العَمَى {وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُورٍ} [النور ٤٠] مدارج السالكين തീർച്ചയായും ബിദ്അത്തുകൾ ചെറുതിൽ നിന്ന് പടിപടിയായി വലുതിലേക്ക് വളരും. എന്നിട്ട്, അതിന്റെ ആൾ, അരിമാവിൽ നിന്ന് മുടി ഊരിയെടുക്കുന്ന പോലെ, ദീനിൽ നിന്ന് ഊരിപ്പോകുന്നത് വരെ. സൂക്ഷ്മ ദൃക്കുകളല്ലാതെ ബിദ്അത്തിന്റെ അപകടങ്ങൾ തിരിച്ചറിയുകയില്ല. അന്ധൻ, അന്ധതയുടെ ഇരുട്ടിലായിരിക്കും "അള്ളാഹു ആർക്ക് പ്രകാശം, ഉണ്ടാക്കിയിട്ടില്ലയോ അവന് യാതൊരു പ്രകാശവും ഇല്ല" - നൂർ 40
ഇബ്നുൽ ഖയ്യിം റഹിമഹുള്ള (മദാരിജ്) — ബഷീർ പുത്തൂർ الْمُعْتَمِدُ عَلَى الْحِسَابِ فِي الْهِلَالِ كَمَا أَنَّهُ ضَالٌّ فِي الشَّرِيعَةِ، مُبْتَدِعٌ فِي الدِّينِ، فَهُوَ مُخْطِئُ فِي الْعَقْلِ وَعِلْمِ الْحِسَابِ مجموع فتاوى شيخ الإسلام ابن تيمية[٢٥/ ٢٠٧] "മാസപ്പിറവിയിൽ കണക്കിനെ അവലംബമാക്കിയവൻ ഷർഇൽ പിഴച്ചവനെപ്പോലെയാണ്. അവൻ ദീനിൽ ബിദ്അത് ഉണ്ടാക്കുന്നവനും ബുദ്ധിയുടെ കാര്യത്തിലും ഗോളശാസ്ത്രത്തിലും അബദ്ധം പിണഞ്ഞവനുമാണ്" ഫതാവാ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള (25/207) — ബഷീർ പുത്തൂർ നബി ദിനാഘോഷത്തെക്കുറിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ رحمه الله പറയുന്നു: "സാഹചര്യം ഉണ്ടാവുകയും തടസ്സം ഇല്ലാതിരിക്കുകയും ചെയ്തിട്ടും സലഫുകൾ അത് ( നബി ദിനാഘോഷം ചെയ്തിട്ടില്ല. തനിച്ചതോ പ്രാമുഖ്യമുള്ളതോ ആയ നന്മയായിരുന്നുവെങ്കിൽ സലഫുകൾ നമ്മെക്കാൾ അതിന് അവകാശപ്പെട്ടവരായിരുന്നു. കാരണം അവർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് നമ്മെക്കാൾ കടുത്ത സ്നേഹമുള്ളവരും ആദരവുള്ളവരും നന്മയിൽ അങ്ങേയറ്റം ആഗ്രഹമുള്ളവരുമായിരുന്നു. തീർച്ചയായും അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റേയും പൂർണ്ണത, അദ്ദേഹത്തെ അനുസരിക്കുന്നതിലും അദ്ദേഹത്തിന്റെ സുന്നത് പിൻപറ്റുന്നതിലും അദ്ദേഹത്തിന്റെ കൽപന പിന്തുടരുന്നതിലും, പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ സുന്നത് ജീവിപ്പിക്കുന്നതിലും അദ്ദേഹം കൊണ്ടു വന്നത് പ്രചരിപ്പിക്കുന്നതിലും, അതിന് വേണ്ടി കൈ കൊണ്ടും നാവ് കൊണ്ടും ഹൃദയം കൊണ്ടും ജിഹാദ് ചെയ്യുന്നതിലുമാണ്. ഇതാണ് ആദ്യമായി മുൻകടന്നവരായ മുഹാജിറുകളുടെയും അൻസ്വാരികളുടെയും നന്മയിൽ അവരെ പിന്തുടർന്നവരുടെയും മാർഗ്ഗം" (ഇഖ്തിദാഉസ്സ്വിറാത്തിൽ മുസ്തഖീം 295) - ബഷീർ പുത്തൂർ [في حكم الإحتفال بالمولد النبوي]
قال شيخ الإسلام ابن تيمية رحمه الله: لم يفعله السلف الصالح مع قيام المقتضي وعدم المانع منه ، ولو كان هذا خيرا محضا أو راجحا لكان السلف رضي الله عنهم أحق به منا ؛ فإنهم كانوا أشد محبة لرسول الله صلى الله عليه وسلم وتعظيما له منا ، وهم على الخير أحرص ، وإنما كمال محبته وتعظيمه في متابعته وطاعته واتباع أمره وإحياء سنته باطنا وظاهرا ، ونشر ما بعث به ، والجهاد على ذلك بالقلب واليد واللسان ، فإن هذه هي طريقة السابقين الأولين من المهاجرين والأنصار والذين اتبعوهم بإحسان. (اقتضاء الصراط المستقيم لمخالفة أصحاب الجحيم ص ٢٩٥) فإن البدع تستدرج بصغيرها الى كبيرها، حتى ينسلخ صاحبها من الدين، كما تنسل الشعرة من العجين، فمفاسد البدع لا يقف عليها الا ارباب البصائر، والعميان ضالون في ظلمة العمى {ومن لم يجعل الله له نورا فما له من نور}[ النور : ٤٠ ] ابن القيم رحمه الله - مدارج السالكين ഇമാം ഇബ്നുൽ ഖയ്യിം رحمه الله :-
❝നിശ്ചയമായും ബിദ്അത്തുകൾ ചെറിയതിൽ നിന്ന് വലിയതിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. അവസാനം ഗോതമ്പ് മാവിൽ നിന്ന് മുടിയിഴ ഊരിയെടുക്കുന്ന പോലെ ദീനിൽ നിന്ന് തന്നെ ഊരി പ്പോകുന്ന അവസ്ഥ ഉണ്ടാകുന്നത് വരെ. നല്ല ഉൾക്കാഴ്ചയുള്ള ആളുകൾക്കല്ലാതെ ബിദ്അത്തിന്റെ വിപത്തുകള്‍ തിരിച്ചറിയാൻ കഴിയില്ല. ഉൾക്കാഴ്ചയില്ലാത്തവർ അന്ധതയുടെ ഇരുട്ടിൽ പിഴച്ചു പോയവരാണ്. "അല്ലാഹു ആർക്ക് വെളിച്ചം നൽകിയിട്ടില്ലയോ അവന് മറ്റൊരു വെളിച്ചവുമില്ല" (നൂർ : 40)❞ ~ മദാരിജുസ്സാലികീൻ - ബഷീർ പുത്തൂർ ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
- അബൂ തൈമിയ്യ സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന്: ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു: " അല്ലയോ അബൂ മുഹമ്മദ്, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ?" അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : "ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും." (ബൈഹഖീ) ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: "സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ് ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക്റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത്. (ഇർവാഉൽ ഗലീൽ 2/236) — ബഷീർ പുത്തൂർ روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94) ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും. قال رسول الله صلى الله عليه وسلم، يقول: إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر (رواه مسلم) "തീര്‍ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)
സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!! - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed