IslamBooks.in
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

..നിങ്ങൾക്ക്‌ ഒരു നാളും വരികയില്ല, അത്‌ അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ..

1/1/2021

0 Comments

 
സുബൈർ ബ്‌നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ്‌ ബ്‌നു മാലിക്‌ رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ‌ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക്‌ ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത്‌ അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത്‌ ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്‌. (ബുഖാരി)

ഇബ്‌നു ഹജർ رحمه الله പറഞ്ഞു:
സ്വഹാബത്ത്‌ ഉണ്ടായിരുന്ന കാലമാണ്‌ അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത്‌ : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്‌"
(ഇത്‌ രണ്ടു സ്വഹീഹുകളിലും വന്നതാണ്‌).
അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത്‌ എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്‌, എന്റെ സ്വഹാബത്ത്‌ പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്‌നകൾ) വന്നെത്തുകയായി."
(മുസ്‌ലിം ഉദ്ധരിച്ചതാണിത്‌).

പിന്നെ അബ്ദുല്ല ബ്‌നു മസ്‌ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത്‌ ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ്‌ -
ഇതുകൊണ്ട്‌ അർത്ഥമാക്കുന്നതെന്ത്‌ എന്ന്‌ വ്യക്തമാക്കുന്നതുമാണ്.
... അദ്ദേഹം പറഞ്ഞു:
"നിങ്ങൾക്ക്‌ ഒരു നാളും വരികയില്ല, അത്‌ അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത്‌ നിങ്ങൾക്ക്‌ ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്‌, നിങ്ങൾക്ക്‌ ഒരു നാളും വരികയില്ല അത്‌ അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക".

... ഒരുകാലവും നിങ്ങൾക്ക്‌ വരികയില്ല; അത്‌ അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്‌, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക്‌ പിന്മുറക്കാരെ നിങ്ങൾക്ക്‌ കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ."
(ഫത്‌ഹുൽബാരി)

- അബൂ തൈമിയ്യ ഹനീഫ്
0 Comments

ഉമർ ബിൻ അബ്ദുൽ അസീസിന്റെ വസിയ്യത്ത്

28/12/2020

0 Comments

 
അബ്ദുറഹ്‌മാൻ ബ്നു യസീദ് ബ്നു ജാബിർ നിവേദനം:
ഉമർ ബ്നു അബ്ദിൽ അസീസ്, യസീദ് ബ്നു അബ്ദിൽ മലികിന് എഴുതി അയച്ചു:

"നീ സൂക്ഷിക്കണം! അശ്രദ്ധയിലായിരിക്കെ മരിച്ചു വീഴുന്നത് --
നിന്റെ വീഴ്ചകൾ പരിഹരിക്കപ്പെടാതെ,
തിരിച്ചു വരവിന്നു സൗകര്യം ലഭിക്കാതെ,
വിട്ടേച്ചുപോകുന്നതിന്നു നീ പിൻഗാമികളാക്കുന്നവർ നിന്നെ സ്തുതിക്കാതെ,
നീ പണിയെടുത്തതുമായി ആരുടെ അടുക്കൽ ചെല്ലുന്നുവോ അവൻ നിനക്ക് ഒഴികഴിവു നൽകാതെ."

— അബൂ തൈമിയ്യ ഹനീഫ്
عن عَبْد الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ
أَنَّ عُمَرَ بْنَ عَبْدِ الْعَزِيزِ، كَتَبَ إِلَى يَزِيدَ بْنِ عَبْدِ الْمَلِكِ
«إِيَّاكَ أَنْ تُدْرِكَكَ الصَّرْعَةُ عِنْدَ الْغِرَّةِ
فَلَا تُقَالُ الْعَثْرَةُ
وَلَا تُمَكَّنُ مِنَ الرَّجْعَةِ
وَلَا يَحْمَدُكُ مَنْ خَلَّفْتَ بِمَا تَرَكْتَ
وَلَا يَعْذُرُكَ مَنْ تَقْدَمُ عَلَيْهِ بِمَا اشْتَغَلْتَ بِهِ
وَالسَّلَامُ»
(الزهد لابن المبارك)
0 Comments

മരണം

27/12/2020

0 Comments

 
അവൻ മരിച്ചു!
എപ്പോൾ ?
ആ സമയം .
എവിടെ വെച്ച്?
ആ സ്ഥലത്ത്.
എന്താ കാരണം?!
ഒന്നുമില്ല.. പെട്ടെന്ന്.. അങ്ങനെ...

ആത്മാവ് വേർപിരിഞ്ഞ് ശ്വാസം നിലക്കാവുന്ന എണ്ണമറ്റ കാരണങ്ങളുടെ ഇടയിലാണ് ശരീരം എപ്പോഴും കഴിഞ്ഞിരുന്നതെന്നതാണു കാര്യം... അതിൽ ഏതോ ഒന്ന് കാരണമായി; കൃത്യ സമയമായപ്പോൾ!!

وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ
(المنافقون ۱۱)

"ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു."

(അൽ മുനാഫിഖുൻ 11)

— അബൂ തൈമിയ്യ ഹനീഫ്

0 Comments

പണ്ഡിതനും അവരുടെ അടുക്കൽ നിന്ന് പഠിക്കുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്

8/11/2020

0 Comments

 
അബുദ്ദർദാഅ്‌ رضي الله عنه പറഞ്ഞു:

”എന്തുപറ്റി?
നിങ്ങളിലെ പണ്ഡിതന്മാർ പോയിത്തീരുന്നതും, വിവരമില്ലാത്തവർ പഠിക്കാതിരിക്കുന്നതുമാണല്ലോ ഞാൻ കാണുന്നത്.

നിങ്ങൾ പഠിക്കൂ,
തീർച്ചയായും പണ്ഡിതനും അവരുടെ അടുക്കൽ നിന്ന് പഠിക്കുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്."

•  •  •  •  •  

"എന്തുപറ്റി?
ഭക്ഷണം കൊണ്ട് വയർ നിറഞ്ഞവരും അറിവിന്റെ കാര്യത്തിൽ പട്ടിണിക്കാരുമായിട്ടാണല്ലോ എനിക്കു നിങ്ങളെ കാണാൻ കഴിയുന്നത്!"

- അബൂ തൈമിയ്യ ഹനീഫ്

قال أبو الدرداء رضي الله عنه

ما لي اری علماءكم يذهبون وجهالكم لا يتعلمون. تعلموا فإن العالم والمتعلم شريكان في الأجر

(سیر اعلام النبلاء)

"فمالي أراكم شباعا من الطعام جياعا من العلم"

(جامع بيان العلم وفضله)
0 Comments

മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ...

28/10/2020

0 Comments

 
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

"തീർച്ചയായും മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ ദുആ ചെയ്യാൻ കഴിയാത്തവനാണ്.
തീർച്ചയായും മനുഷ്യരിൽ ഏറ്റവും പിശുക്കൻ സലാം ചൊല്ലാൻ പിശുക്കുന്നവനുമാണ്."

(ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ്

عن أبي هريرة، قال: قال رسول الله صلى الله عليه وسلم

 إن أعجز الناس من عجز في الدعاء، وإن أبخل الناس من بخل بالسلام

(البيهقي في الشعب وصححه الألباني)
Download Poster

0 Comments

സുഹൃത്ത്‌

5/10/2020

0 Comments

 
ജഅ'ഫർ ബ്നു മുഹമ്മദ് رحمه الله പറഞ്ഞു:

"എന്റെ സുഹൃത്തുക്കളിൽ എനിക്കേറ്റവും ഭാരമുള്ളവൻ, എനിക്കുവേണ്ടി കൃത്രിമത്വം കാണിക്കുന്നവനും ഞാൻ അവനെ കരുതിയിരിക്കേണ്ടവനുമാണ്‌.

അവരിൽ എന്റെ ഹൃദയത്തിനേറ്റവും സരളമായവൻ, ഞാൻ തനിച്ചാകുമ്പോൾ എങ്ങിനെയോ അപ്രകാരം എനിക്ക് അവന്റെ കൂടെ ആയിരിക്കാവുന്ന ഒരുത്തനാണ്.”

- അബു തൈമിയ്യ ഹനീഫ്


قال جعفر بن محمد
أثقل إخواني علي من يتكلف لي وأتحفظ منه، وأخفهم على قلبي من أكون معه كما أكون وحدي

(مختصر منهاج القاصدين)
0 Comments

സ്നേഹ ബന്ധങ്ങളിൽ ദുആയുടെ സ്ഥാനം

5/10/2020

0 Comments

 
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
"ഒരു അടിമ ബന്ധുക്കളോടും കുടുംബത്തോടും കുട്ടികളോടും അയൽവാസികളോടും സുഹൃത്തുക്കളോടുമുള്ള കടപ്പാടുകളിൽ വീഴ്ച അനുഭവിക്കുന്നുവെങ്കിൽ അവൻ അവർക്കുവേണ്ടി ദുആയും ഇസ്തിഗ്ഫാറും ചെയ്യട്ടെ.”

- അബു തൈമിയ്യ ഹനീഫ്


قال شيخ الإسلام ابن تيمية رحمه الله

إذا وجد العبد تقصيرا في حقوق القرابة والأهل واولاد والجيران والإخوان. فعليه بالدعاء لهم والإستغفار

(مجموع الفتاوی)

0 Comments

എല്ലാത്തിനും ഒരു പരിധിയുണ്ട്

3/10/2020

0 Comments

 
സഹ്‌ൽ ബ്നു സഅദ് رضي الله عنه നിവേദനം:

ജിബ്രീൽ عليه السلام നബി صلى الله عليه وسلم യുടെ അടുക്കൽ വന്നുകൊണ്ടു പറഞ്ഞു:

"അല്ലയോ മുഹമ്മദ്!
താങ്കൾ ഉദ്ദേശിക്കുന്നവരെ സ്നേഹിച്ചോളു; തീർച്ചയായും താങ്കൾ അവരെ പിരിയുക തന്നെ ചെയ്യും.

താങ്കൾ ഉദ്ദേശിക്കുന്നത് ചെയ്തോളു; അതിനനുസരിച്ച് പ്രതിഫലം നൽകപ്പെടുക തന്നെ ചെയ്യും.

താങ്കൾ ഉദ്ദേശിക്കുന്ന പ്രകാരം ജീവിച്ചോളൂ; താങ്കൾ മരിക്കുക തന്നെ ചെയ്യും.

താങ്കൾ അറിയണം,
തീർച്ചയായും വിശ്വാസിയുടെ സ്ഥാനമാനം അവന്റെ രാത്രിനമസ്കാരമാണ്,
അവന്റെ പ്രതാപം അന്യരെ ആശ്രയിക്കാതിരിക്കലുമാണ്."

(ബൈഹഖീ ശുഅബുൽ ഈമാനിൽ ഉദ്ധരിച്ചത്)

- അബു തൈമിയ്യ ഹനീഫ്


عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَال

 جَاءَ جِبْرِيلُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ
يَا مُحَمَّدُ، أَحْبِبْ مَنْ شِئْتَ فَإِنَّكَ مُفَارِقُهُ، وَاعْمَلْ مَا شِئْتَ فَإِنَّكِ مَجْزِيٌّ بِهِ، وَعِشْ مَا شِئْتَ فَإِنَّكَ مَيِّتٌ، وَاعْلَمْ أَنَّ شَرَفَ الْمُؤْمِنِ قِيَامُهُ بِاللَّيْلِ وَعِزَّهُ اسْتِغْنَاؤُهُ عَنِ النَّاسِ

رواه البيهقي في الشعب وحسنه الألباني)
0 Comments

മൗനം പാലിച്ചവൻ രക്ഷപ്പെട്ടു

28/9/2020

0 Comments

 
അബ്ദുല്ല ഇബ്നു അംറ് رضي الله عنه നിവേദനം:
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

"മൗനം പാലിച്ചവൻ രക്ഷപ്പെട്ടു."

- അബൂ തൈമിയ്യ ഹനീഫ്


عَنْ عَبْدِ اللهِ بْنِ عَمْرٍو، قَالَ

قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ صَمَتَ نَجَا

(رواه أحمد والترمذي وصححه الألباني)
Download Poster

0 Comments

തസ്ബീഹും, തഹ്‌മീദും, തക്ബീറും - 2

21/9/2020

0 Comments

 
സൈദ് ബ്നു ഥാബിത് رضي الله عنه നിവേദനം:

എല്ലാ നമസ്കാരങ്ങൾക്കും ശേഷം മുപ്പത്തിമൂന്ന് പ്രാവശ്യം തസ്ബീഹും മുപ്പത്തിമൂന്ന് പ്രാവശ്യം തഹ്‌മീദും മുപ്പത്തിനാല് പ്രാവശ്യം തക്ബീറും ചൊല്ലാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടു.

അങ്ങനെയിരിക്കെ അൻസാറുകളിൽപെട്ട ഒരാൾ ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:
"അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم നിങ്ങളോട് എല്ലാ നമസ്കാരങ്ങൾക്കും ശേഷം ഇത്ര ഇത്ര തസ്ബീഹുകൾ
ചൊല്ലാൻ കൽപിച്ചിട്ടില്ലേ?"

അൻസാരി തന്റെ സ്വപ്നത്തിൽ "അതെ" എന്നു മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹത്തോടു പറഞ്ഞു:
"അത് നിങ്ങൾ ഇരുപത്തി അഞ്ച് വീതമാക്കുകയും അതിൽ തഹ്‌ലീലു (ലാ ഇലാഹ ഇല്ലല്ലാഹ്) കൂടി ചേർക്കുകയും ചെയ്യുവിൻ."

നേരം വെളുത്തപ്പോൾ അദ്ദേഹം നബി صلى الله عليه وسلم യുടെ അടുക്കൽ ചെന്ന് അക്കാര്യം അറിയിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
"നിങ്ങൾ അപ്രകാരം ചെയ്യുവീൻ".

(അഹ്‌മദ്, നസാഈ, ദാരിമി)

ശൈഖ് അൽബാനി رحمه الله പറഞ്ഞു:
ഇതിൽ നിന്നു മനസ്സിലാകുന്നത്, ഈ ഹദീസുകൊണ്ട് ഉദ്ദേശിക്കുന്നത്:
"سبحان الله والحمد لله ولا إله إلا الله والله أكبر"
എന്നിങ്ങനെ ഇരുപത്തി അഞ്ചു പ്രാവശ്യം ചൊല്ലലാണ്. അവയിൽ ഏതുകൊണ്ടു തുടങ്ങിയാലും പ്രശ്നമില്ലതാനും. والله أعلم.

- അബു തൈമിയ്യ ഹനീഫ്

 زَيْدِ بْنِ ثَابِتٍ قَالَ أُمِرْنَا أَنْ نُسَبِّحَ فِي دُبُرِ كُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ وَنَحْمَدَ ثَلَاثًا وَثَلَاثِينَ وَنُكَبِّرَ أَرْبَعًا وَثَلَاثِينَ
فَأُتِيَ رَجُلٌ فِي الْمَنَامِ مِنْ الْأَنْصَارِ فَقِيلَ لَهُ أَمَرَكُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تُسَبِّحُوا فِي دُبُرِ كُلِّ صَلَاةٍ كَذَا وَكَذَا؟
قَالَ الْأَنْصَارِيُّ فِي مَنَامِهِ نَعَمْ
قَالَ فَاجْعَلُوهَا خَمْسًا وَعِشْرِينَ خَمْسًا وَعِشْرِينَ وَاجْعَلُوا فِيهَا التَّهْلِيلَ
فَلَمَّا أَصْبَحَ غَدَا عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْبَرَهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ "فَافْعَلُوا
رواه أحمد، والنسائي، والدارمي وصححه الألباني (تخريج المشكاة)

قال الإمام الألباني رحمه الله
فالظاهر أن المقصود من الحديث أن يقول: سبحان الله والحمد لله ولا إله إلا الله والله أكبر" خمسا وعشرين لا يضره بأيهن بدأ. والله أعلم
(تمام المنة)
0 Comments

അനുഗ്രഹങ്ങൾ നിലനിർത്താൻ...

20/9/2020

0 Comments

 
ആഇശ رضي الله عنها യുടെ അടുക്കൽ ഒരു ഭക്ഷണം കൊണ്ടുവരപ്പെട്ടു.

അപ്പോൾ അവർ പറഞ്ഞു: "അതിനെ നിങ്ങൾ നിലനിർത്തുവീൻ."

അവർ ചോദിച്ചു: "എങ്ങിനെയാണ് അതിനെ നിലനിർത്തുക?”

അവർ പറഞ്ഞു: "അത് ഭക്ഷിച്ചു കഴിയുമ്പോൾ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുവീൻ."

(ഇബ്നു അബീശൈബ).

- അബൂ തൈമിയ്യ ഹനീഫ്

عَنْ عَائِشَةَ، أَنَّهُ قَدِمَ عَلَيْهَا طَعَامٌ فَقَالَتْ: «ائْدِمُوهُ»، فَقَالُوا: وَمَا «إِدَامُهُ»؟
قَالَتْ:  تَحْمَدُونَ اللَّهَ عَلَيْهِ إِذَا فَرَغْتُمْ

(رواه ابن أبي شيبة في مصنفه)

0 Comments

തസ്ബീഹും, തഹ്‌മീദും, തക്ബീറും

17/9/2020

0 Comments

 
അബ്ദുല്ല ബ്നു അംറ് رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു:

"രണ്ട് ഗുണങ്ങൾ, അല്ലെങ്കിൽ സ്വഭാവങ്ങൾ: മുസ്‌ലിമായ ഒരു അടിമ അവയിൽ വീഴ്ചവരുത്താതെ സൂക്ഷിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല.

അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രമാണ്.

എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക. അത് നാവിൽ നൂറ്റി അമ്പതും ത്രാസിൽ (മീസാനിൽ) ആയിരത്തി അഞ്ഞൂറുമാണ്.

ഉറങ്ങാൻ കിടക്കുന്ന നേരത്ത് മുപ്പത്തിനാല് തക്ബീറും, മുപ്പത്തിമൂന്ന് തഹ്‌മീദും, മുപ്പത്തിമൂന്ന് തസ്ബീഹും ചൊല്ലുക. അത് നാവിൽ നൂറും ത്രാസിൽ ആയിരവുമാണ്."

അബ്ദുല്ല رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തന്റെ കൈകൊണ്ട് അവ എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു."

അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ എങ്ങിനെയാണ് അവ രണ്ടും വളരെ എളുപ്പവും, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രവും ആകുന്നത്?"

അദ്ദേഹം പറഞ്ഞു: ”നിങ്ങളിലൊരുത്തന്റെ അടുക്കൽ അവൻ - പിശാച് - ഉറങ്ങാൻ കിടക്കുന്ന നേരത്ത് വരും, എന്നിട്ട് അവ ഉരുവിടുന്നതിന്നു മുമ്പേ ഉറക്കിക്കളയും. നമസ്കാരസമയത്തു വരും, എന്നിട്ട് അവ ചൊല്ലുന്നതിന്നു മുമ്പേ വല്ല ആവശ്യവും ഓർപ്പെടുത്തും.”
(അഹ്‌മദ്)

 • • • • •

ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ:
"രണ്ട് ഗുണങ്ങൾ: മുസ്‌ലിമായ ഒരു മനുഷ്യൻ അവ ഇഹ്സാഅ' ചെയ്യുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല.
(ആശയം മനസ്സിലാക്കി പഠിച്ച് കർമപഥത്തിൽ സൂക്ഷിക്കലാണ് ഇഹ്സാഅ')
അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക."

 • • • • •

ഇമാം ബുഖാരി അദബുൽ മുഫ്‌റദിൽ ഉദ്ധരിച്ച രിവായത്തിൽ:
"നിങ്ങളിൽ ആരാണ് ഒരു രാപ്പകലിൽ രണ്ടായിരത്തി അഞ്ഞൂറ് തിന്മകൾ ചെയ്യാറുള്ളത്?".

 • • • • •

ഹദീസിൽ നിന്നുള്ള ചില പാഠങ്ങൾ:

1- നമസ്കാരശേഷമുള്ള ദിക്റുകളിലെ വ്യത്യസ്ത ഇനങ്ങളിൽ നിന്നും സ്ഥിരപ്പെട്ട ഒന്നിനെ കുറിച്ച ഉണർത്തൽ.

2- പത്തു തവണ വീതമെങ്കിലും അവ ചൊല്ലാൻ കഴിയാതെ പോകുന്നത് വലിയ നഷ്ടം തന്നെ.

3- ഹൃദയം തൊടാതെ നാവുകൊണ്ട് ശരവേഗത്തിൽ ഉരുവിട്ടുപോകുന്നതും ഗുണകരമല്ല എന്നതാണ് ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ വന്ന احصاء എന്ന പദം അറിയിക്കുന്ന പാഠം.

‎4- احصاء എന്നാൽ: പദങ്ങൾ കൃത്യമായി പഠിക്കുകയും, അർത്ഥം ഗ്രഹിക്കുകയും, അവയിലടങ്ങിയ കർമങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കലുമാണ്.

5- നാവിനു വളരെ എളുപ്പമായ ഈ വാക്കുകൾ നാളെ നന്മയുടെ ത്രാസിൽ വലിയ കനം നൽകുന്നവയാണ്.

6- അല്ലാഹുവിന്റെ പരിശുദ്ധിയും മഹത്വവും. അവന്റെ ഏകത്വവും ഉൾക്കൊള്ളുന്ന അതി ബൃഹത്തായ വാക്കുകളാണവ എന്നതാണ് ത്രാസിൽ അവ കനപ്പെട്ടതാകാൻ കാരണം.

7- നന്മകൾക്ക് പത്തിരട്ടി പ്രതിഫലം.

8- നന്മകൾ തിന്മകളെ മായ്ക്കും.
والله أعلم

- അബൂ തൈമിയ്യ ഹനീഫ്

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «خَصْلَتَانِ، أَوْ خَلَّتَانِ لَا يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ، هُمَا يَسِيرٌ، وَمَنْ يَعْمَلُ بِهِمَا قَلِيلٌ، يُسَبِّحُ فِي دُبُرِ كُلِّ صَلَاةٍ عَشْرًا، وَيَحْمَدُ عَشْرًا، وَيُكَبِّرُ عَشْرًا، فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ، وَأَلْفٌ وَخَمْسُ مِائَةٍ فِي الْمِيزَانِ، وَيُكَبِّرُ أَرْبَعًا وَثَلَاثِينَ إِذَا أَخَذَ مَضْجَعَهُ، وَيَحْمَدُ ثَلَاثًا وَثَلَاثِينَ، وَيُسَبِّحُ ثَلَاثًا وَثَلَاثِينَ، فَذَلِكَ مِائَةٌ بِاللِّسَانِ، وَأَلْفٌ فِي الْمِيزَانِ»
فَلَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْقِدُهَا بِيَدِهِ،
قَالُوا: يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ؟
قَالَ: «يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ، وَيَأْتِيهِ فِي صَلَاتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا»
(أحمد وأبو داود - وصححه الألباني)

وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟"
(البخاري في الأدب المفرد)

وفي رواية:
خَصْلَتَانِ لَا يُحْصِيهُمَا رَجُلٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّح اللَّهَ دُبُرَ كُلِّ صَلَاةٍ عَشْرًا ...
(ابن حبان وصححه الألباني)

وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟"
(البخاري في الأدب المفرد)

0 Comments

ഉമ്മയെ വിട്ടുപിരിഞ്ഞ നാളുകളിൽ...

13/9/2020

0 Comments

 
ബുൽഹസൻ അൽ ഖത്താൻ رحمه الله പറഞ്ഞു:

"എന്റെ കണ്ണിന് രോഗം ബാധിച്ചു, ഹദീസും വിജ്ഞാനവും അന്വേഷിച്ച് എന്റെ ഉമ്മയെ വിട്ടുപിരിഞ്ഞ നാളുകളിൽ അവർ ഒരുപാട് കരഞ്ഞതു കാരണത്താൽ ഞാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്."

- അബൂ തൈമിയ്യ ഹനീഫ്

قال أبو الحسن القطان رحمه الله
أصبت ببصري وأظن أني عوقبت بكثرة بكاء أمي أيام فراقي لها في طلب الحديث والعلم

(معجم الأدباء)

0 Comments

നാം ഗണിച്ചവർ

13/9/2020

0 Comments

 
നന്നേ കുറച്ചേ ഉള്ളൂ എന്നു നാം ഗണിച്ചവർ,
നന്നേ കുറവിനേക്കാളെത്രയോ കുറഞ്ഞുപോയ്.

- അബൂ തൈമിയ്യ ഹനീഫ്


وقد كنا نعدهم قليلا
فقد صاروا أقل من القليل
(الجامع لأخلاق الراوي وآداب السامع)

0 Comments

മുസ്‌ലിമീങ്ങളിൽ ഏറെ ശ്രേഷ്ടനായ വ്യക്തി

11/9/2020

0 Comments

 
ഇമാം ബുഖാരി رحمه الله പറയുന്നു:

"മുസ്‌ലിമീങ്ങളിൽ ഏറെ ശ്രേഷ്ടനായ വ്യക്തി, റസൂൽ صلى الله عليه وسلمയുടെ സുനനുകളിൽ (ചര്യകളിൽ) നിർജ്ജീവമാക്കപ്പെട്ട ഒരു സുന്നത്തിനെ ജീവിപ്പിക്കുന്നവനാണ്. സുനനിന്റെ ആളുകളേ ക്ഷമിക്കൂ, അല്ലാഹു നിങ്ങൾക്ക് റഹ്‌മത്ത് ചെയ്യട്ടെ, തീർച്ചയായും നിങ്ങൾ വളരെ കുറഞ്ഞ ആളുകളേ ഉള്ളൂ."

- അബൂ തൈമിയ്യ ഹനീഫ്

عن أبي عبد الله محمد بن إسماعيل، يعني البخاري يقول

أفضل المسلمين رجل أحيا سنة من سنن الرسول صلى الله عليه وسلم قد أميتت، فاصبروا يا أصحاب السنن رحمكم الله فإنكم أقل الناس

(الجامع لأخلاق الراوي وآداب السامع)

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    January 2020
    December 2019
    September 2019
    September 2018
    June 2018
    September 2017
    October 2015

    Categories

    All
    Untagged
    അഖീദ
    അബു മൂസ അനസ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അമാനത്ത്
    അഹങ്കാരം
    ആഹ്ലുല്‍ ബിദഅ
    ഇബാദാത്
    ഇല്മ്
    ഉമ്മ
    ഉലമാക്കൾ
    കടം
    കുടുംബം
    ഗ്രഹണം
    ​തൗഹീദ്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    പകർച്ച വ്യാധികൾ
    പണ്ഡിതന്മാർ
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മുഹറം
    രാത്രി നമസ്കാരം
    രിസാലത്
    ലൈലത്തുൽ ഖദ്ർ
    വിത്ർ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    സകാത്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഭാവം
    ഹദീസ്
    ഹിസ്‌ബിയ്യത്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2020. IslamBooks.in - All Rights Reserved.