قال العلامة النووي رحمه الله فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار അല്ലാമാ നവവി رحمه الله പറയുന്നു: ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം. വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടുകാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം. അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല. (അൽ അദ്കാർ) - അബൂ തൈമിയ്യഃ
0 Comments
قال الإمام ابن القيم رحمه الله: إن مخالفة الهوى تقيم العبد في مقام من لو أقسم على الله لأبره فيقضي له من الحوائج أضعاف أضعاف ما فاته من هواه فهو كمن رغب عن بعرة فأعطي عوضها درة ومتبع الهوى يفوته من مصالحه العاجلة والآجلة والعيش الهنيء مالا نسبة لما ظفر به من هواه البتة [روضة المحبين ونزهة المشتاقين] അഭീഷ്ടങ്ങൾക്ക് എതിര് നിൽക്കുകയാണെങ്കിൽ ശ്രേഷ്ഠദാസന്റെ മഹനീയ സ്ഥാനമാണ് നിങ്ങൾക്ക് ലഭിക്കുക; എന്തെന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ പേരിൽ ഒരു കാര്യം ആണയിട്ടാൽ അവൻ അത് നിറവേറ്റിക്കൊടുക്കാതിരിക്കില്ല. തന്നെയുമല്ല, ഇഷ്ടങ്ങളിൽ നിന്ന് നഷ്ടമായതിനെക്കാൾ ഇരട്ടികളായി നിങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുകയും ചെയ്യും. അതായത്, ചാണകത്തെ വെറുത്തപ്പോൾ പകരം പവിഴം ലഭിച്ചവനെപ്പോലെയാകും നിങ്ങൾ. എന്നാൽ, സ്വന്തം അഭീഷ്ടങ്ങൾ പിന്തുടരുന്നവനാകട്ടെ, ഇഹപര നന്മകളെയും ആനന്ദകരമായ ജീവിതത്തെയുമാണ് നഷ്ടപ്പെടുത്തുന്നത്. തന്നിഷ്ടം കൊണ്ട് നേടുന്നതൊന്നും അതുമായി തുലനം പോലും അർഹിക്കുന്നില്ല.
― ഇബ്നുൽ ഖയ്യിം | റൗളതുൽ മുഹിബ്ബീൻ (മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ്) كَانَ الرَّبِيْعُ بنُ خُثَيْمٍ إِذَا قِيْلَ لَهُ: كَيْفَ أَصْبَحْتُم؟ قَالَ:ضُعَفَاءَ مُذْنِبِيْنَ، نَأْكُلُ أَرْزَاقَنَا، وَنَنْتَظِرُ آجَالَنَا (سير أعلام النبلاء) റബീഅ് ബിൻ ഖുഥൈം رحمه الله യോട്, എന്താ രാവിലത്തെ വിശേഷം എന്ന് ചോദിക്കപ്പെട്ടാൽ അദ്ദേഹം പറയുമായിരുന്നു: പാപികളായ ദുർബ്ബലന്മാർ, നമുക്ക് വിധിച്ചത് ഭക്ഷിക്കുന്നു, നമ്മുടെ അവധി കാത്തിരിക്കുന്നു. (സിയറു അഅ്ലാമിന്നുബലാഅ്) - അബൂ തൈമിയ്യ ഹനീഫ് عِمْرَانُ بْنُ حُدَيْرٍ رَحِمَهُ اللَّهُ: أَرْسَلْتُ إِلَى الْحَسَنِ رَحِمَهُ اللَّهُ فَسَأَلْتُهُ عَنْ صَلَاةِ الْعِشَاءِ فِي رَمَضَانَ أَنُصَلِّي، ثُمَّ نَرْجِعُ إِلَى بُيُوتِنَا فَنَنَامُ، ثُمَّ نَعُودُ بَعْدَ ذَلِكَ؟ فَأَبَى، قَالَ: "لَا، صَلَاةُ الْعِشَاءِ ثُمَّ الْقِيَامُ" أَبُو دَاوُدَ رَحِمَهُ اللَّهُ: قِيلَ لِأَحْمَدَ رَحِمَهُ اللَّهُ وَأَنَا أَسْمَعُ يُؤَخَّرُ الْقِيَامُ يَعْنِي التَّرَاوِيحَ إِلَى آخِرِ اللَّيْلِ؟ قَالَ: "لَا، سُنَّةُ الْمُسْلِمِينَ أَحَبُّ إِلَيَّ"- مختصر قيام الليل للمروزي ഇമ്രാൻ ബിൻ ഹുദൈർ رحمه الله പറയുന്നു: ഹസൻ رحمه الله യുടെ അടു ത്തേക്ക് ഒരാളെ പറഞ്ഞയച്ച്, റമദാനിലെ ഇശാ നമസ്കാരത്തെക്കുറിച്ച് ഞാൻ ചോദിച്ചു: നമ്മൾ അത് നിസ്കരിച്ച് നമ്മുടെ വീടുകളിലേക്ക് മടങ്ങുകയും എന്നിട്ട് ഉറങ്ങുകയും അതിനുശേഷം തിരിച്ചുവരികയും ചെയ്യട്ടെ എന്ന്. അപ്പോൾ അതിന് വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യരുത്, ഇശാ നമസ്കാരം തൊട്ടുടനെ രാത്രി നമസ്കാരവും.
അബൂ ദാവൂദ് رحمه الله പറയുന്നു: അഹ്മദ് ബിൻ ഹമ്പൽ رحمه الله ചോദിക്ക പ്പെടുന്നത് ഞാൻ കേട്ടു: ഖിയാമുല്ലൈൽ അഥവാ തറാവീഹ് രാത്രിയുടെ അവസാനത്തേക്ക് പിന്തിപ്പിക്കാമോ? അദ്ദേഹം പറഞ്ഞു: അരുത്, മുസ് ലിമീങ്ങളുടെ സുന്നത്താണ് എനിക്കേറ്റവും ഇഷ്ടം. [ഇമാം മർവസിയുടെ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത ത്തിൽ നിന്ന്] - അബൂ തൈമിയ്യ ഹനീഫ് قال سماحة الشيخ ابن باز رحمه الله: نصيحتي للمسلمين جميعًا أن يتقوا الله جل وعلا، وأن يستقبلوا شهرهم العظيم بتوبة صادقة من جميع الذنوب، وأن يتفقهوا في دينهم وأن يتعلموا . أحكام صومهم وأحكام قيامهم؛ لقول النبي ﷺ: من يرد الله به خيرا يفقهه في الدين [مجموع فتاوى ومقالات سماحة الشيخ ابن باز 15/ 50] മുഴുവൻ മുസ്ലിമിങ്ങളോടുമുള്ള എന്റെ നസ്വീഹത്ത്: അവർ മഹോന്നതനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. മുഴുപാപങ്ങളിൽ നിന്നും സത്യസന്ധമായ പശ്ചാത്താപം കൊണ്ട് അവരുടെ മഹത്തായ ഈ മാസത്തെ സ്വീകരിക്കട്ടെ. അവരുടെ ദീനിൽ ജ്ഞാനം നേടുകയും, അവരുടെ നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും വിധിവിലക്കുകളെ സംബന്ധിച്ച് പഠിക്കുകയും ചെയ്യട്ടെ. നബി ﷺയുടെ ഈ വചനപ്രകാരം: “ആർക്ക് അല്ലാഹു നന്മയുദ്ദേശിച്ചുവോ അവന് ദീനിൽ ജ്ഞാനം നൽകും - ശൈഖ് ഇബ്നു ബാസ് رحمه الله
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് അല്ലാഹു പറയുന്നു: یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِینَ - التوبة ١١٩ “അല്ലയോ വിശ്വാസികളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുക, സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” [തൗബ 119] ഈ വചനത്തിലെ “സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” എന്നതിന്റെ വിവക്ഷ വിവരിക്കുന്നിടത്ത് ഇമാം ഇബ്നു ജരീർ رحمه الله ഉദ്ധരിക്കുന്നു: عن نافع ... قال: مع النبي ﷺ وأصحابه ... عن الضحاك ... قال: مع أبي بكر وعمر وأصحابهما، رحمةُ الله عليهم - جامع البيان നാഫിഅ് رحمه الله പറയുന്നു:
നബി ﷺ യുടെയും അവിടുത്തെ സ്വഹാബത്തിന്റെയും കൂടെ. ളഹ്ഹാക് رحمه الله പറയുന്നു: അബൂബക്റിന്റെയും ഉമറിന്റെയും അവരുടെ അനുചരന്മാരു ടെയും കൂടെ. [ജാമിഉൽ ബയാൻ] - അബൂ തൈമിയ്യ ഹനീഫ് അല്ലാഹു പറയുന്നു:
فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ البقرة ٢٥٦ ﴾ആരാണോ വ്യാജദൈവങ്ങളിൽ അവിശ്വസിക്കുകയും അല്ലാഹുവിൽ മാത്രം വിശ്വാസമർപ്പിക്കുകയും ചെയ്യുന്നത്, ഉറപ്പായും ബലിഷ്ഠമായ പാശമാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്﴿ [ബഖറഃ256] عن سعيد بن جبير قول: "فقد استمسك بالعروة الوثقى"، قال: لا إله إلا الله [الطبري في جامع البيان] സഈദ് ബിൻ ജുബൈർ رحمه الله പറയുന്നു: ബലിഷ്ഠമായ പാശമെന്നാൽ, ലാ ഇലാഹ ഇല്ലല്ലാഹ്. [ത്വബരി ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യ ഹനീഫ് ശൈഖ് സ്വാലിഹുൽ ഉതൈമീൻ റഹിമഹുള്ള പറയുന്നു : ️നിന്റെ ഹൃദയത്തിൽ രൂഡമൂലമായ ഈമാനിനെ അവലംബിക്കുകയും ശൈത്താൻ നിന്നിൽ ആധിപത്യം പുലർത്തുകയില്ലെന്നു ധരിക്കുകയും തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ദേഹേച്ഛ നിന്നെലേക്ക് പടർന്ന് പിടിക്കുകയും ചെയ്യില്ലെന്ന് നീ വിശ്വസിക്കരുത്. മറിച്ച്, നീ സദാ സ്ഥൈര്യം ചോദിച്ചു കൊണ്ട് അല്ലാഹുവിലേക്ക് അഭയം തേടിക്കൊണ്ടിരിക്കുക (തഫ്സീർ സൂറത് യാസീൻ -24) — ബഷീർ പുത്തൂർ قال ابن عثيمين رحمه الله
لا تعتمد على ما في قلبك من رسوخ الإيمان مثلا، وتعتقد أنه لن يتسلط عليك الشيطان، ولن يتسرب إليك هوى النفس الأمارة بالسوء، بل كن دائما لاجئا إلى الله تعالى سائلا الثبات (تفسير سورة يس ٢٤) عَنْ سُفْيَانَ الثَّوْرِيِّ؛ أَنَّ جَعْفَرَ بْنَ مُحَمَّدٍ رَضِيَ اللهُ عَنْهُمَا؛ قَالَ: إِذَا جَاءَكَ مَا تُحِبُّ؛ فَأَكْثِرْ مِنَ: "الْحَمْدُ لِلَّهِ"، وَإِذَا جَاءَكَ مَا تَكْرَهُ؛ فَأَكْثِرْ مِنْ "لا حَوْلَ وَلا قُوَّةَ إِلا بِالله"، وَإِذَا اسْتَبْطَأْتَ الرِّزْقَ؛ فَأَكْثِرْ مِنَ "الاسْتِغْفَار". قَالَ سُفْيَانُ رَحِمَهُ اللهُ: فَانْتَفَعْتُ بِهَذِهِ الْمَوْعِظَةِ. (المجالسة وجواهر العلم) സുഫ്യാൻ അൽഥൗരി നിവേദനം. ജഅ്ഫർ ബിൻ മുഹമ്മദ് رَضِيَ اللهُ عَنْهُمَا പറയുന്നു:
ഇഷ്ടപ്പെട്ടത് ലഭിച്ചാൽ നീ ഹംദ് ( الْحَمْدُ لِلَّهِ ) വർദ്ധിപ്പിക്കുക. പ്രയാസകരമായത് സംഭവി ച്ചാൽ നീ ഹൗഖലഃ ( لا حَوْلَ وَلا قُوَّةَ إِلا بِالله ) അധികരിപ്പിക്കുക. വിഭവങ്ങൾ ലഭിക്കാൻ താമസം അനുഭവപ്പെടുകയാണെങ്കിൽ നീ ഇസ്തിഗ്ഫാർ ( أَسْتَغْفِرُ اللهَ ) വർധിപ്പിക്കുക. സുഫ്യാൻ പറയുന്നു: ഈ സാരോപദേശം കൊണ്ട് എനിക്ക് വലിയ ഗുണമുണ്ടായി. (അൽ മുജാലസ വ ജവാഹിറുൽ ഇൽമ്) - അബൂ തൈമിയ്യഃ ഹനീഫ് ബാവ بسم الله الرحمن الرحيم ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ رحمه الله പറയുന്നു مَنْ أَعْرَضَ عَنْ نُورِ السُّنَّةِ الَّتِي بَعَثَ اللَّهُ بِهَا رَسُولَهُ، فَإِنَّهُ يَقَعُ فِي ظُلُمَاتِ الْبِدَعِ، ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ - منهاج السنة അല്ലാഹു അവന്റെ ദൂതനെ നിയോഗിച്ചത് സുന്നത്തിന്റെ യാതൊരു വെളിച്ചവുമായാണോ, അതിൽ നിന്ന് മുഖം തിരിക്കുന്നവൻ ബിദ്അത്തുകളുടെ അന്ധകാരങ്ങളിൽ ആപതിക്കും, ഒന്നിനുമേൽ മറ്റൊ ന്നായ് അട്ടിയിട്ട അന്ധകാരങ്ങളിൽ. (മിൻഹാജുസ്സുന്നഃ) - അബൂ തൈമിയ്യ ഹനീഫ് ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: فَمَصَالِحُ الدُّنْيَا وَالْآخِرَةِ مَنُوطَةٌ بِالتَّعَبِ، وَلَا رَاحَةَ لِمَنْ لَا تَعَبَ لَهُ، بَلْ عَلَى قَدْرِ التَّعَبِ تَكُونُ الرَّاحَةُ - إعلام الموقعين ദുനിയാവിലെയും ആഖിറത്തിലെയും ഗുണങ്ങൾ പ്രയത്നത്തെ ആശ്രയിച്ചാണ്. അദ്ധ്വാനിച്ച് ക്ഷീ ണിച്ചവനല്ലാതെ ആശ്വാസമില്ല. എന്നല്ല, അദ്ധ്വാ നത്തിന്റെ അളവനുസരിച്ചാണ് റാഹത്തുണ്ടാ വുക. (ഇഅ്ലാമുൽ മുവഖ്ഖ്ഈൻ)
- അബൂ തൈമിയ്യഃ ഹനീഫ് ബാവ Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم قال عبد اللطيف بن عبد الرحمن بن حسن -رحمه الله "وعادَةُ الإخوان يَتفقّد بعضهم بعضًا، لاسيّما أوقات الفتن التي تموج، وعند الحوادث التي هي على الأكثر تروج" അബ്ദുല്ലത്വീഫ് ബിൻ അബ്ദിറഹ്മാൻ ബിൻ ഹസൻ رحمه الله പറയുന്നു: “പരസ്പരം അന്വേഷിക്കുക എന്നതാണ് സഹോദരങ്ങളുടെ പതിവ്. പ്രത്യേകിച്ചും, അലയടിക്കുന്ന ഫിത്നകളുടെ സമയങ്ങളിലും, അധികമാ-ളുകളുടെയടുക്കൽ ചെലവാകുന്ന അപനിർമ്മിതികളുടെ സന്ദർഭങ്ങളിലും.” قلت: من مظاهر الوفاء أن يتفقد الأخوة بعضهم البعض في أوقات الشدة والرخاء على حد سواء. والوفاء هو جوهر الأخوة في الله ونبضها، وهو خُلُق عظيم، ورزق إلهي، وعطاء من الله تعالى للعبد ശൈഖ് അൻജരി حفظه الله പറയുന്നു: സമൃദ്ധിയുടെയും ഞെരുക്ക-ത്തിന്റെയും സമയങ്ങളിൽ ഒരുപോലെ സഹോദരങ്ങൾ പരസ്പരം അന്വേഷിക്കുന്നത് കൂറുപുലർത്തലിന്റെ അടയാളങ്ങളിൽ പെട്ടതാണ്. സാഹോദര്യത്തിന്റെ അന്തഃസാരവും പ്രഭവകേന്ദ്രവുമാണ് കൂറ്. അതി-മഹത്തായ സ്വഭാവഗുണമാണത്. അല്ലാഹുവിൽ നിന്നുള്ള വിഭവവും, അടിയന് അവൻ നൽകുന്ന ദാനവുമാണത്. قال رسول الله ﷺ: إنَّ اللهَ قسَّم بينكم أخلاقَكم كما قسَّم بينكم أرزاقَكم، وإنَّ اللهَ يُعطي الدنيا من يُحبُّ ومن لا يُحبُّ، ولا يُعطي الإيمانَ إلا مَن أحبَّ അല്ലാഹു വിന്റെ റസൂൽ صلى اللّه عليه وسلم പറയുന്നു: “നിശ്ചയമായും അല്ലാഹു നിങ്ങളുടെ വിഭവങ്ങൾ നിങ്ങൾക്കിടയിൽ ഭാഗിച്ചു തന്നതു പോലെ, നിങ്ങളുടെ സ്വഭാവഗുണങ്ങളും നിങ്ങൾക്കിടയിൽ ഭാഗിച്ചു-തന്നിരിക്കുന്നു. നിശ്ചയമായും അല്ലാഹു അവന് ഇഷ്ടമുള്ളവർക്കും ഇഷ്ടമില്ലാത്തവർക്കും ദുനിയാവ് നൽകുന്നു, അവൻ ഇഷ്ടപ്പെടുന്ന-വനല്ലാതെ ഈമാൻ നൽകില്ല.” وقال ﷺ: خِيَارُ عِبَادِ اللهِ عِنْدَ اللهِ يَوْمَ الْقِيَامَةِ الْمُوفُونَ الْمُطِيبُونَ അവിടുന്ന് صلى اللّه عليه وسلم പറയുന്നു: “അല്ലാഹുവിന്റെയടുക്കൽ അന്ത്യനാ- ളിൽ ഏറ്റവും നല്ലവരായ അവന്റെ അടിയന്മാർ കൂറുപുലർത്തുന്നവരും സ്വഭാവ വൈശിഷ്ട്യമുള്ളവരുമാണ്.” والوفي طاهر النفس نقي കൂറുകാണിക്കുന്നവൻ ശുദ്ധമനസ്കനും തെളിമയാർന്നവനുമായിരിക്കും. وللوفاءِ مني عهدٌ لا ينالهُ خلافٌ ولا يقضي عليه نزاعُ കൂറിന്ന് എന്നിൽ നിന്നൊരു കരാറുണ്ട്, യാെതാരു ഭിന്നതയും അതിന് പോറലേൽപ്പിക്കില്ലെന്നും, തര്ക്കങ്ങളൊന്നും അതിനെ തകര്ത്തുകളയില്ലെന്നും. ويُعرف الوفي الكريم من فعله لا قوله ഉദാരനും കൂറുപുലർത്തുന്നവനുമായവനെ തിരിച്ചറിയുക അവന്റെ വാക്കി-ലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. إن غرّك القول فانظر فعل قائلهِ فالفعلُ يجلو الذي بالزيفِ يستترُ വാക്കു നിന്നെ വഞ്ചിച്ചുവെങ്കിൽ, വക്താവിന്റെ പ്രവൃത്തിയിലേക്ക് നോക്കുവീൻ, വ്യാജം കൊണ്ട് മറച്ചുപിടിച്ചതൊക്കെയും പ്രവൃത്തി വെളിവാക്കിത്തരും. قال رسول الله ﷺ "إن الله لا ينظر إلى صوركم وأموالكم، ولكن ينظر إلى قلوبكم وأعمالكم" അല്ലാഹുവിന്റെ റസൂൽ صلى اللّه عليه وسلم പറയുന്നു: “നിശ്ചയമായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല നോക്കു- ന്നത്, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമത്രെ അവൻ നോക്കുന്നത്.” وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين والحمد لله رب العالمين — ശൈഖ് മുഹമ്മദ് ഉസ്മാൻ അൻജരി حفظه الله
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 16 റബീഉൽ അവ്വൽ 1446 / 19 സെപ്റ്റംബർ 2024 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم قال عمر: الحق أبلج، لا يخفى على فطن [مجموع الفتاوى] ഉമർ رضي الله عنه പറയുന്നു: സത്യം തെളിമയാർന്നതാണ്. വകതിരിവുള്ളവന് ഗോപ്യമാവില്ല. [മജ്മൂഉൽ ഫതാവാ] قال أبو الفضل الميداني رحمه الله: الحقُّ أَبْلَجُ وَالبَاطِلُ لَجْلَجٌ. يعني أن الحق واضح، يقال: صُبْح أَبْلَج، أي مُشْرِق،... والباطل لجلج: أي مُلْتَبِس، قال المبرد: قوله لجلج أي يَتَرَدَّد فيه صاحبُه ولا يصيب منه مخرجاً. [مجمع الأمثال] അബുൽ ഫദ്ൽ അൽമൈദാനീ رحمه الله പറയുന്നു: സത്യം തെളിമയാർന്നതാണ്. അസത്യം കലങ്ങിമറിഞ്ഞതാണ്. അതായത്: സത്യം സ്പഷ്ടവും വ്യക്തവുമാണ്, തെളിമയാർന്ന അഥവാ വെട്ടിത്തിളങ്ങുന്ന പ്രഭാതം എന്നു പറയാറുള്ളതുപോലെ. അസത്യം കലങ്ങിമറിഞ്ഞതാണ്: അതായത്, കൂടിക്കലർന്നതാണ്. മുബർറിദ് പറയുന്നു: لجلج (കലങ്ങിയ) എന്നാൽ, അതിന്റെ ആൾ അതിൽ സംശയത്തിൽ അകപ്പെട്ടവനായിരിക്കും. അതിൽ നിന്നു പുറത്തു കടക്കാൻ വഴിയറിയാതെ കുടുങ്ങിയവനായിരിക്കും. [മജ്മഉൽ അംഥാൽ] قال شيخ الإسلام أحمد بن تيمية الحراني رحمه الله فلا تعجب من كثرة أدلة الحق، وخفاء ذلك على كثيرين، فإن دلائل الحق كثيرة، والله يهدي من يشاء إلى صراط مستقيم، وقل لهذه العقول التي خالفت الرسول، في مثل هذه الأصول: كادها باريها، واتل قوله تعالى: {وجعلنا لهم سمعا وأبصارا وأفئدة فما أغنى عنهم سمعهم ولا أبصارهم ولا أفئدتهم من شيء إذ كانوا يجحدون بآيات الله وحاق بهم ما كانوا به يستهزئون} (الأحقاف:٢٦) [درء تعارض العقل والنقل] ശൈഖുൽ ഇസ്ലാം അഹ്മദ് ബിൻ തൈമിയ്യഃ رحمه الله പറയുന്നു: സത്യത്തിന്റെ തെളിവുകൾ ഇത്രയധികമുണ്ടായിട്ടും അധികമാളുകൾക്കും അത് തെളിയാതിരിക്കുന്നത് കണ്ട് നീ അത്ഭുതപ്പെടേണ്ട. തീർച്ചയായും സത്യത്തിന്റെ വഴിയടയാളങ്ങൾ ധാരാളമുണ്ട്, അല്ലാഹു അവനുദ്ദേ-ശിക്കുന്നവരെ നേരായ വഴിയിലേക്ക് നയിക്കുന്നു. ഇത്തരം അടിസ്ഥാന കാര്യങ്ങളിൽ അല്ലാഹുവിന്റെ ദൂതന് എതിര് നിൽക്കുന്ന ബുദ്ധികളോട് നീ പറയൂ: “(അവയുടെ കുതന്ത്രം നിമിത്തം) അവയുടെ സ്രഷ്ടാവ് അവയെ തെറ്റിച്ചു കളഞ്ഞിരിക്കുന്നു.” അല്ലാഹുവിന്റെ ഈ വചനവും നീ പാരായണം ചെയ്തുകൊടുത്തേക്കൂ: “അവർക്ക് നാം കാതും കണ്ണുകളും ഹൃദയങ്ങളും നൽകി. എന്നിട്ട് അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ അവരുടെ കാതോ കണ്ണുകളോ ഹൃദയങ്ങളോ അവർക്ക് യാതൊരു ഐശ്വര്യവും നൽകിയില്ല. അവർ പരിഹസിച്ചതേ-തിനെയോ, അത് (ആ ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.” (അഹ്ഖാഫ്: 26) [ദർഉ തആറുളിൽ അഖ്ലി വന്നഖ്ൽ] قال الإمام ابن القيم رحمه الله لَيْسَ الْعَجَبُ مِمَّنْ هَلَكَ كَيْفَ هَلَكَ، إِنَّمَا الْعَجَبُ مِمَّنْ نَجَا كَيْفَ نَجَا؟ [مدارج السالكين] ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം! രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിൽ മാത്രമാണ് അത്ഭുതം!! [മദാരിജുസ്സാലികീൻ] — അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 13 റബീഉൽ അവ്വൽ 1446 / 16 സെപ്റ്റംബർ 2024 ഇസ്വ്ലാഹിന്റെ മുദ്രാവാക്യവും ഉയർത്തിപ്പിടിച്ചു നടത്തുന്ന ഇഫ്സാദാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി. {ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും, ഞങ്ങൾ ഇസ്വ്ലാഹ് നടത്തുന്നവർ മാത്രമാണെന്ന്} ശൈഖ് അഹ്മദ് അസ്സുബൈഈ حفظه الله - അബൂ തൈമിയ്യ ഹനീഫ് الإفساد تحت شعار الإصلاح أخطر ما يهدّد البشرية
{وإذا قيل لهم لا تفسدوا في الأرض قالوا إنما نحن مصلحون} الشيخ أحمد السبيعي حفظه الله ഥാബിത് ബിൻ ഖുർറഃ رحمه الله പറയുന്നു: ശരീരത്തിന്റെ ആശ്വാസം ഭക്ഷണം കുറക്കുന്നതിലാണ്. ആത്മാവിന്റെ ആശ്വാസം പാപങ്ങൾ കുറക്കുന്നതിലാണ്. നാവിന്റെ ആശ്വാസം സംസാരം കുറക്കുന്നതിലാണ്. [ഇബ്നുൽ ഖയ്യിം رحمه الله സാദുൽ മആദിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യ ഹനീഫ് وَقَالَ ثَابِتُ بْنُ قُرَّةَ: رَاحَةُ الْجِسْمِ فِي قِلَّةِ الطَّعَامِ وَرَاحَةُ الرُّوحِ فِي قِلَّةِ الْآثَامِ، وَرَاحَةُ اللِّسَانِ فِي قِلَّةِ الْكَلَامِ.
ابن القيم في زاد المعاد |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|