IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

തഖ്'വയെ നിന്റെ പാഥേയമാക്കുക, പരലോകത്തെ നിന്റെ മുന്നിൽ നാട്ടിനിർത്തുക

14/1/2023

0 Comments

 
അലി ബിൻ അൽ മദീനി رحمه الله  പറയുന്നു : 

അഹ്'മദ് ബിൻ ഹൻബലിനെ ഞാൻ യാത്രയാക്കവേ അദ്ദേഹത്തോട് ചോദിച്ചു: എന്നോട് എന്തെങ്കിലും വസിയ്യത്ത് ചെയ്യാനുണ്ടോ?

അദ്ദേഹം പറഞ്ഞു: ഉണ്ട്, തഖ്'വയെ നിന്റെ പാഥേയമാക്കുക, പരലോകത്തെ നിന്റെ മുന്നിൽ നാട്ടിനിർത്തുക.
(മനാഖിബുൽ ഇമാം അഹ്'മദ്)

വിവ: അബൂ തൈമിയ്യ ഹനീഫ് 
قال علي بن المديني
« وَدَّعت أحمد بن حنبل فقلتُ له: توصيني بشيء؟ قال: نعم، اجعل التقوى زادك، وانصب الآخرة أمامك »
(مناقب الإمام أحمد بن حنبل)
Download Poster
0 Comments

​കാത്തു സൂക്ഷിക്കാം; ഗോപ്യമായ സൽകർമ്മങ്ങൾ !!

24/7/2022

0 Comments

 
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَذَكَرَ حَدِيثَ الْغَارِ. وَقَالَ فِي آخِرِهِ: فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنِ اسْتَطَاعَ مِنْكُمْ أَنْ تَكُونَ لَهُ خَبِيئَةٌ مِنْ عَمَلٍ صَالِحٍ فَلْيَفْعَلْ» القضاعي في مسند الشهاب
ഇബ്നു ഉമർ رضي الله عنهما നിവേദനം: നബി ﷺ ഒരു ഗുഹയിൽ അകപ്പെട്ട ആളുകളെക്കുറിച്ച് വിവരിച്ചു. എന്നിട്ട് അതിന്റെ അവസാനം പറഞ്ഞു:
"നിങ്ങളിലൊരാൾക്ക് സൽകർമ്മങ്ങളിൽ നിന്നും രഹസ്യമായത് ഉണ്ടായിരിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ". (ഖുദാഈ മുസ്നദുശ്ശിഹാബിൽ ഉദ്ധരിച്ചത്)
عن الحسن قال: إنْ كانَ الرجل لقد جمع القرآن، وما يشعرُ جارُه. وإن كان الرجل لقد فَقُه الفقهَ الكثير، وما يشعرُ به الناس. وإن كان الرجل ليصلي الصلاة الطويلة في بيته وعنده الزَّوْر، وما يشعرون به. ولقد أدركنا أقوامًا ما كان على الأرض من عمل يقدرون على أن يعملوه في السرّ فيكون علانية أبدًا! ولقد كان المسلمون يجتهدون في الدعاء، وما يُسمع لهم صوت، إن كان إلا همسًا بينهم وبين ربهم، وذلك أن الله يقول:"ادعوا ربكم تضرعًا وخفية"، وذلك أن الله ذكر عبدًا صالحًا فرضِي فعله فقال: ﴿إِذْ نَادَى رَبَّهُ نِدَاءً خَفِيًّا﴾ ، [سورة مريم: ٣] .   تفسير الطبري
ഹസൻ رحمه الله പറയുന്നു:
ഒരു മനുഷ്യൻ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയിരിക്കും; അവന്റെ അയൽവാസി പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാൾ ധാരാളം അറിവു നേടിയിട്ടുണ്ടാകും; അത് ജനങ്ങൾക്ക് മനസ്സിലാവില്ല. തന്റെ വീട്ടിൽ വെച്ച് ഒരാൾ ദീർഘമായി നമസ്കരിക്കുന്നുണ്ടാവും, വീട്ടിൽ വിരുന്നുകാരുണ്ടായിട്ട് അവരാരും അത് അറിയുന്നില്ല.
എത്രയോ (സ്വാലിഹീങ്ങളായ) ആളുകളെ നാം കണ്ടു, ഭൂമുഖത്തുവെച്ച് അവർക്ക് രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരു സൽകർമ്മവും ഒരിക്കലും പരസ്യമാകുമായിരുന്നില്ല!! മുസ്'ലിമീങ്ങൾ ദുആ ചെയ്യുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു, അവരുടെ ഒരു ഒച്ചപ്പാടും കേൾക്കുമായിരുന്നില്; അവരുടെയും റബ്ബിന്റെയും ഇടയിലുള്ള നേർത്ത കുശുകുശുക്കൽ മാത്രം.
അത് എന്തുകൊണ്ടെന്നാൽ, അല്ലാഹു പറയുന്നു: "താഴ്മയോടെയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുവീൻ".(അഅ്റാഫ്: 55)
അതുപോലെ അല്ലാഹു അവന്റെ സ്വാലിഹായ ഒരു ദാസനെക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തിയെ തൃപ്തിപ്പെട്ടുകൊണ്ട് സ്മരിക്കുന്നു:
"തന്റെ റബ്ബിനെ അദ്ദേഹം വളരെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭമോർക്കുക!". (മർയം:3) 
​
(ത്വബരി തഫ്സീറിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ് 

Click Here to Download in PDF / JPG Format
0 Comments

സന്തുഷ്ടി / ആനന്ദം / ഹാപ്പിനസ്

3/7/2022

0 Comments

 
ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله
​മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ

അല്ലാഹു പറയുന്നു:
من عمل صالحا من ذكر أو أنثى وهو مؤمن فلنحيينه حياة طيبة ولنجزينهم أجرهم بأحسن ما كانوا يعملون (النحل 97
"സ്ത്രീ പുരുഷഭേദമന്യ ആർ സത്യവിശ്വാസത്തോടെ സൽകർമ്മം അനുഷ്ഠിക്കുന്നുവോ അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" (നഹ്ൽ 97)

ശൻഖീത്വി رحمه الله ഇതിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: "പ്രസ്തുത സൂക്തത്തിലെ 'വിശിഷ്ടമായ ഒരു ജീവിതം' കൊണ്ടു വിവക്ഷിക്കുന്നത് അവന്റെ ഐഹിക ജീവിതം തന്നെയാണ്".

"അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" എന്നതിന്റെ വ്യാഖ്യാനമായി ഇമാം ത്വബ്രി എ ഇബ്നു അബ്ബാസ് رضي الله عنه  നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത്: "സന്തുഷ്ടി - السعادة" എന്നാണ്.

താബിഈ വര്യനായ ഇബ്റാഹീം ഇബ്നു അദ്ഹം തന്റെ അനുചരന്മാരിൽ ഒരാളോട് പറഞ്ഞു:
"രാജാക്കന്മാരോ രാജകുമാരന്മാരോ നാം അനുഭവിക്കുന്നതിനെ - അഥവാ ഈ ആനന്ദത്തെ - കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ വാളെടുത്ത് നമ്മോട് പൊരുതുമായിരുന്നു.

ആനന്ദം അല്ലാഹുവിന്റെ ഉതവിയാണ് (توفيق). അതിന്റെ പ്രഭവസ്ഥാനമോ മനുഷ്യഹൃദയവും. കുലീന ഹൃദയം അതിന്റെ അകത്തളത്തിൽനിന്ന് ആനന്ദത്തിന്റെ പരിമളം പരത്തുന്നു; അവന്റെ ജീവിതത്തിന് മനോഹാരിതയും ഉന്നതിയും ആഹ്ലാദവും നൽകുന്നു. ഒരാൾക്കുപോലും അയാൾ ആരുതന്നെയാകട്ടെ നിന്റെ ഹൃദയത്തിൽ ആനന്ദം സൃഷ്ടിക്കാനാവില്ല. നിന്റെ സന്തോഷത്തിന്റെ നിമിത്തം -അല്ലാഹുവിന്റെ ഉതവി കഴിഞ്ഞാൽ- നീ തന്നെയാണ്. ജീവിതത്തിന് അർത്ഥവും ആസ്വാദനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ആനന്ദം. മനുഷ്യഹൃദയത്തിൽ സന്തുഷ്ടവും വിശിഷ്ടവുമായ ജീവിതത്തെ സംസ്ഥാപിക്കുന്നത് സംതൃപ്തിയാണ്. സത്യവിശ്വാസിയെ തന്നേക്കാൾ മികച്ചവരിലേക്ക് കണ്ണും നീട്ടിയിരിക്കുന്നതിൽ നിന്ന് വിദൂരത്താക്കുന്നത് കിട്ടിയതിൽ തൃപ്തിയടയുക എന്ന സ്വഭാവമാണ്.

നബി ﷺ പറഞ്ഞു:
"നിങ്ങൾക്കു മീതെയുള്ളവരിലേക്ക് നോക്കരുത്."

ജനങ്ങൾ വ്യത്യസ്ത തട്ടുകളിലായിരിക്കണം എന്നത് ആകാശഭൂമികൾ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പേ അല്ലാഹു തീരുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
ورفعنا بعضهم فوق بعض درجات ليتخذ بعضهم بعضا سخريا (الزخرف ٣٢)
​
"അവരിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ നാം ഉയർത്തിയിരിക്കുന്നു; ചിലർ മറ്റു ചിലരെ കീഴാളരാക്കി വെക്കുന്നതിനായിട്ട്.' (സുഖ്റുഫ് 32)

അതിനാൽ മനുഷ്യരിൽ ചിലർ നിന്നെക്കാൾ മീതെയായിരിക്കും. ചിലർ നിന്നെക്കാൾ താഴെയും. ഒരാളും തന്നെക്കാൾ അല്ലാഹു മികവ് നൽകിയവരിലേക്ക് കൊതിപൂണ്ടിരിക്കരുത്.
ولا تتمنوا ما فضل الله به بعضكم على بعض للرجال نصيب مما اكتسبوا وللنساء نصيب مما اكتسين واسألوا الله من فضله إن الله كان بكل شيء عليما (النساء ٣٢)
"ചിലർക്ക് ചിലരെക്കാൾ അല്ലാഹു നൽകിയ മികവുകളോട് നിങ്ങൾക്ക് മോഹം തോന്നരുത്. പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, സ്ത്രീകൾക്ക് അവർ സമ്പാദിച്ചതിന്റെയും. അവന്റെ ഔദാര്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുവിൻ. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്.' (നിസാഅ് 32)

ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു: "ഒരാളും കൊതിയനാകരുത്. എന്നിട്ട്, ഇന്ന മനുഷ്യന്റെ ധനവും കുടുംബവും പോലെ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് പറയരുത്. അത് അല്ലാഹു വിലക്കി, പകരം അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കട്ടെ".

ഇബ്നു കഥീർ رحمه الله പറയുന്നു:
"അപ്രകാരം തന്നെയാണ് മുഹമ്മദ് ഇബ്നു സീരീൻ, ഹസൻ, ദഹ്ഹാക്, അത്വാഅ് തുടങ്ങിയവരും വ്യാഖ്യാനിച്ചത്. ആയത്തിന്റെ പ്രത്യക്ഷാർത്ഥവുമാണത്. ഒരു വിശ്വാസിയെന്നാൽ, അല്ലാഹുവിന്റെ വിധിയിൽ അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നവനും, സംതൃപ്തനും, സന്തുഷ്ടനും, സത്യസന്ധമായി തനിക്ക് കിട്ടിയത് കൊണ്ട് മതിയാക്കിയവനുമാണ്. അതുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കുന്നവനും വിശാല ഹൃദയനും പ്രസന്നവദനനും ലാളിത്യവും ഇണക്കവുമുള്ളവനായി നിനക്കവനെ കാണാം.

അബ്ദുല്ല ഇബ്നുൽ ഹാരിസ് رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസുലിനെപ്പോലെ അത്രയധികം പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല".

ഹസനുൽ ബസരി رحمه الله പറയുന്നു: "വിശിഷ്ടമായ ജീവിതമെന്നതുകൊണ്ടുള്ള വിവക്ഷ കിട്ടിയതിൽ സംതൃപ്തിയടയലാണ്".

മുൻഗാമികളായ പണ്ഡിതരിലൊരാൾ പറയുന്നു: "വിശിഷ്ടമായ ജീവിതം സന്തുഷ്ടിയും, കിട്ടിയതിൽ സംതൃപ്തിയുമാണ്."

അല്ലാഹു കണക്കാക്കിയ വിധിയും അവൻ നൽകിയ ദാനവും സന്തോഷത്തോടെ സ്വീകരിച്ച് അതിൽ സംതൃപ്തിയടയുക എന്നത്, സത്യവിശ്വാസിയായ ഒരു മനുഷ്യനെ അല്ലാഹുവിന്റെ ഉതവിയോടെ ദേഹേഛയെ പിന്തുടരൽ, അസൂയ, ദുർവ്വിചാരം, അഹങ്കാരം തുടങ്ങിയവയിൽ നിന്ന് മുക്തനാക്കും. കിട്ടിയതിൽ തൃപ്തിയടയൽ കരകാണാക്കടലായ വ്യാമോഹം അധികരിപ്പിക്കുന്നതിൽ നിന്ന് അവനെ മോചിതനാക്കും. ഉള്ളതിൽ തൃപ്തിയുള്ളവൻ ഐശ്വര്യവാനും സൗഭാഗ്യവാനും സന്തുഷ്ടനുമായിരിക്കും; അവൻ ഇല്ലായ്മക്കാരനായിരുന്നാൽ പോലും. കിട്ടിയതിൽ തൃപ്തിയില്ലാത്തവൻ ദരിദ്രനും അസന്തുഷ്ടനും സങ്കുചിത ഹൃദയത്താൽ കുടുസ്സനുഭവിക്കുന്നവനുമായിരിക്കും; ധാരാളം ഉള്ളവനായിരുന്നാൽ പോലും.

വിശിഷ്ടവും സന്തുഷ്ടവുമായ ജീവിതം ദുനിയാവിലെ സ്വർഗ്ഗമാണ്. ഒരു മുസ്ലിമിന് ദുനിയാവിൽ ലഭിക്കുന്ന ആനന്ദകരമായ ജീവിതം പരലോകത്ത് അവനുള്ള പ്രതിഫലം കുറക്കുന്നില്ല എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്.

ഇബ്നു തൈമിയ്യ رحمه الله പറയുന്നു:
"ദുനിയാവിലൊരു സ്വർഗ്ഗമുണ്ട് അതിൽ കയറാത്തവൻ പരലോകത്തെ സ്വർഗത്തിൽ കയറില്ല."

അദ്ദേഹം പറയുന്നു:
"തന്റെ റബ്ബിൽ നിന്നു ഹൃദയം തടയപ്പെട്ടവനാണ് യഥാർത്ഥ തടവുകാരൻ. തന്റെ അഭീഷ്ടങ്ങളുടെ ബന്ധനത്തിലകപ്പെട്ടവനാണ് യഥാർത്ഥ ബന്ദി."

ഇമാം ഇബ്നുൽ ഖയ്യിം തന്റെ ഗുരുവര്യനായ ഇബ്നു തൈമിയ്യ رحمهما الله യെക്കുറിച്ച് പറയുന്നത് നോക്കു: "തടവും പീഡനവും മർദ്ദനവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും, അദ്ദേഹം ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സന്തുഷ്ടമായി ജീവിക്കുന്നവനും, ഏറെ ഹൃദയവിശാലതയുള്ളവനും, ഏറ്റവും കരുത്തുള്ള ഹൃദയമുള്ളവനും, ഏറ്റവും സന്തോഷമുള്ള മനസ്സുള്ളവനുമായിരുന്നു. ആനന്ദത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ വദനത്തിൽ തിളങ്ങിനിൽക്കുമായിരുന്നു. ഞങ്ങൾക്ക് വല്ലാത്ത ഭയമോ, മനസ്സ് ചഞ്ചലമാവുകയോ, ഭൂമി കുടുസ്സാവുന്നതായോ അനുഭവപ്പെട്ടാൽ അദ്ദേഹത്തിന്റെയടുക്കൽ ചെല്ലും, അദ്ദേഹത്തെ ഒന്നു കണ്ട് ആ വാക്കുകൾ ഒന്ന് കേൾക്കേണ്ട താമസം അവയെല്ലാം ഞങ്ങളെവിട്ടു പോയിക്കഴിഞ്ഞിരിക്കും. അവയെല്ലാം വിശാലതയും കരുത്തും ദൃഢതയും സമാധാനവുമായി മാറിക്കഴിഞ്ഞിരിക്കും".

നബി ﷺ പറയുന്നു:
"ഒരു മുസ് ലിമിന് വല്ല ക്ഷീണമോ രോഗമോ ആവലാതിയോ ദുഃഖമോ ശല്യമോ മനസ്സംഘർഷമോ, അവന്റെ ദേഹത്ത് തറക്കുന്ന ഒരു മുള്ളാ പോലും ബാധിക്കുന്നില്ല; അല്ലാഹു അവന്റെ തെറ്റുകൾ മായ്ചുകൊടുത്തിട്ടല്ലാതെ.
Click Here to Download in PDF / JPG Format
0 Comments

നല്ല സുഹൃത്ത് കിട്ടാക്കനിയാണ് !!

12/6/2022

0 Comments

 
​عن عبد الله بن عمر رضي الله عنهما قال : سمعت رسول الله ﷺ یقول : " إنما الناس كالإبل المائة لا تكاد تجد فيها راحلة ". (البخاري)
​ഇബ്നു ഉമർ رضي الله عنهما നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:

"ജനങ്ങൾ നൂറ് ഒട്ടകങ്ങൾ പോലെയാണ്; അവയിൽ സവാരിക്കു പറ്റിയ ഒന്നിനെ കാണാൻ പ്രയാസമാണ്." (ബുഖാരി)
عن زيد, قال: قال عمر:  اعتزل ما يؤذيك, وعليك بالخليل الصالح وقلما تجده, وشاور في أمرك الذين يخافون الله عز وجل 
(شعب الإيمان)

ഉമർ رضي الله عنه പറയുന്നു:
"നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് മാറി നിൽക്കുക. നല്ലവനായ സുഹൃത്തിനെ നീ മുറുകെ പിടിക്കുക, വളരെ വിരളമായേ നിനക്ക് അങ്ങനെ ഒരുത്തനെ കിട്ടുകയുള്ളു. അല്ലാഹുവിനെ ഭയപ്പെടുന്നവരോട് നിന്റെ കാര്യങ്ങളിൽ കൂടിയാലോചിക്കുക." (ശുഅബുൽ ഈമാൻ)
قال الحسن البصري رحمه الله: أعز الأشياء: درهم حلال، وأخ في الله؛ إن شاورته في دنياك وجدته متين الرأي، وإن شاورته في دينك وجدته بصيراً به (آداب الحسن البصري)
ഹസൻ അൽ ബസ്'രീ പറയുന്നു:
"ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണ്: ഹലാലായ ഒരു ദിർഹം,അല്ലാഹുവിന്റെ വഴിയിലെ ഒരു സഹോദരൻ; നിന്റെ ദുനിയാവിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ പരിപക്വമായ അഭിപ്രായം നൽകുന്നവനായി അവനെ നിനക്കു കാണാം.നിന്റെ ദീനിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ അതിൽ വ്യക്തമായ അവബോധമുള്ളവനായി അവനെ നിനക്കു കാണാം." (ആദാബുൽ ഹസൻ അൽ ബസരി)

- അബു തൈമിയ്യ ഹനീഫ്
Click Here to Download in PDF / JPEG Format
0 Comments

നന്മ ചെയ്യൽ

21/5/2022

0 Comments

 
ഖാലിദ് ഇബ്നു മഅ'ദാൻ رحمه الله പറയുന്നു: നിങ്ങളിലൊരുവന് നന്മയുടെ ഒരു വാതിൽ തുറന്നുകിട്ടിയാൽ അതിലേക്ക് അതിവേഗം ചെല്ലട്ടെ; കാരണം എപ്പോൾ അവന്റെ മുന്നിൽ അത് കൊട്ടിയടക്കപ്പെടുമെന്ന് അവന് അറിയില്ല. (ഹിൽയ) 

- അബൂ തൈമിയ്യ ഹനീഫ് ബാവ
​‏عن خالد بن معدان قال
​
إذا فتح لأحدكم باب خير فليسرع إليه فإنه لا يدري متى يغلق عنه
​(حلية الأولياء)
Download Poster
0 Comments

നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം!

2/5/2022

0 Comments

 
​ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു:
​
നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം! രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിൽ മാത്രമാണ് അത്ഭുതം!!

- അബൂ തൈമിയ്യ ഹനീഫ് ബാവ
قال الإمام ابن القيم رحمه الله
ليس العجب ممن هلك كيف هلك إنما العجب ممن نجا كيف نجا

​(مدارج السالكين)
Download Poster
0 Comments

പള്ളിയിലേക്കോ പിരിവുകാർക്കോ പൈസകൊടുക്കുന്നതല്ല ഫിത്ർ സകാത്ത്

28/4/2022

0 Comments

 
അബൂ ത്വാലിബ് رحمه الله പറയുന്നു: അഹ്'മദ് ഇബ്നു ഹൻബൽ , എന്നോട് പറഞ്ഞു: അതിന്റെ പൈസ കൊടുക്കാൻ പാടില്ല.

അദ്ദേഹത്തോട് പറയപ്പെട്ടു: ഉമർ ഇബ്നു അബ്ദിൽ അസീസ് പൈസ സ്വീകരിച്ചിരുന്നുവെന്ന് ഒരു കൂട്ടർ പറയുന്നുണ്ടല്ലോ?

അദ്ദേഹം പ്രതിവചിച്ചു: അവർ അല്ലാഹുവിന്റെ റസൂലിന്റെ വാക്ക് ഉപേക്ഷിക്കുന്നു എന്നിട്ട് ആ ആള് പറഞ്ഞിരിക്കുന്നു' എന്നു പറയുകയാണ്.

ഇബ്നു ഉമർ رضي الله عنهما പറയുന്നു: 'അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു...' എന്ന്.

അല്ലാഹു പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവീൻ, റസൂലിനെ അനുസരിക്കുവീൻ" എന്ന്.

സുന്നത്തുകളെ തള്ളിക്കളഞ്ഞുകൊണ്ട് ഇക്കൂട്ടർ പറയുന്നു: 'അയാൾ പറഞ്ഞിരിക്കുന്നു. മറ്റെയാൾ പറഞ്ഞിരിക്കുന്നു' എന്ന്!!

(ഇബ്നു ഖുദാമ മുഗ്'നിയിൽ ഉദ്ധരിച്ചത്)

​- അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

​ഫിത്ർ സകാത്ത് ആരാധനയാണ്

28/4/2022

0 Comments

 
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله

നമ്മുടെ നാട്ടിൽ ഫിത്ർ സകാത്ത് പണമായിട്ടാണ് നൽകുന്നത്, പാവങ്ങൾക്ക് ധാന്യമോ മറ്റോ ആവശ്യമില്ല എന്നാണ് അതിന് അവർ പറയുന്ന ന്യായം. ഞങ്ങൾ ചെയ്യേണ്ടത് എന്താണ്?

ഉത്തരം: ഇക്കാര്യത്തിൽ പാവങ്ങളല്ല തീരുമാനമെടുക്കേണ്ടത്. ഇത് ഒരു ആരാധനയാണ്. എപ്രകാരമാണോ അല്ലാഹുവിന്റെ റസൂലിൽ നിന്നുള്ള മാതൃക അപ്രകാരമാണ് നിറവേറ്റേണ്ടത്. ഭക്ഷണം വേണ്ട എന്നു പറയുന്നവൻ ആവശ്യക്കാരനല്ല എന്നാണർത്ഥം; ഭക്ഷണം ആവശ്യമുള്ളവരുണ്ട് അവർക്ക് കൊടുക്കുകയാണ് വേണ്ടത്.

- അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

ലൈലതുൽഖദ്റിലെ ദുആ - 2

21/4/2022

0 Comments

 
‏اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّ
‏اللَّهُمَّ إِنَّكَ عَفُوٌ
അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്.
تُحِبُّ العفْو
മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു
فاعْفُ عنِّي
അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!

(അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!)

(اللهم) എന്ന വാക്കിന്റെ അർത്ഥം (يا اللّٰه) അല്ലാഹുവേ! എന്നാണ്.വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു.അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുന്നു. അതുകൊണ്ട് തുടങ്ങുന്നു. അതിലൂടെ നന്മയും ബറകതും തേടുന്നു എന്ന ലക്ഷ്യം കൂടി അതിലുണ്ട്.

​اللهم എന്ന വാക്കിലെ (م) ഒരുമിച്ചു ചേർക്കുക (جمع) എന്ന ആശയത്തെ അറിയിക്കുന്നു.
അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളെയും ഗുണവിശേഷങ്ങളെയും അത് ഒരുമിച്ചുചേർക്കുന്നു.

മാത്രമല്ല (م) സൂചിപ്പിക്കുന്ന ഒരുമിച്ചുചേർക്കൽ (جمع) തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ചു നിർത്തി, മറ്റാരെയും പങ്കുചേർക്കാതെ മറ്റൊന്നിലേക്കും ചിതറാതെ അവനിലേക്കു മാത്രം തിരിച്ചിരിക്കുന്നു എന്നതും അറിയിക്കുന്നു.

അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ), അത്യുന്നതമായ ഒരു ഗുണവിശേഷവും  (تُحِبُّ العفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ പാഠങ്ങളിൽ മറ്റൊന്ന്. അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ അവന്റെ സൃഷ്ടികളിലൊന്നിനെയും കൊണ്ട് തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. അത് ഉത്തരം ലഭിക്കാൻ ഏറെ തരപ്പെട്ടതുമാണ്.

عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبَالَغَة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു.

عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്.
മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്.

അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. തന്റെ കുറ്റങ്ങളും കുറവുകളും ഏറ്റുപറഞ്ഞ്, പശ്ചാത്തപിക്കുന്ന മനസ്സും വാക്കും പ്രവർത്തിയുമായി അവന്റെ സാമീപ്യം തേടിവരുന്ന അടിയനെ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുന്നവനാണ് റഹ്'മാനായ റബ്ബ്. അടിമകൾ പരസ്പരം عفو ചെയ്തുകൊടുക്കാൻ ഇഷ്ടപ്പെടുന്നവനുമാണവൻ.

അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് പൊറുത്തു തരണമെന്നാണ്.

നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിൽ 'എന്താണ് ഞാൻ ചൊല്ലേണ്ടത്?' എന്ന ചോദ്യത്തിന് ഉത്തരമായാണ് ഈ വാക്കുകൾ ഉരുവിടാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചുകൊടുക്കുന്നത്. അതിൽ വലിയൊരു ഗുണപാഠം കൂടിയുണ്ട്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് നബി പഠിപ്പിച്ചത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെ മേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച് ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും.

അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്.
إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയുന്നതു പോലെ തന്നെയാണതും.

ഇബ്രാഹീം നബി ﷺ യുടെ ദുആയിൽ ഉൾചേർന്നിരിക്കുന്ന ചൈതന്യവും ഇതേ ആശയത്തിന്റെ സാരാംശമാണ്.
ربنا تقبل منا إنك أنت السميع العليم ... وتب علينا إنك أنت التواب الرحي
നമ്മുടെ റബ്ബേ, നമ്മിൽ നിന്ന് സ്വീകരിക്കണേ, നിശ്ചയമായും നീയാണ് എല്ലാം കേൾക്കുന്നവൻ, എല്ലാം അറിയുന്നവൻ... ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണേ, നിശ്ചയമായും നീയാണ് അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവൻ, അതിവിശാലമായ കാരുണ്യമുള്ളവൻ. ​നീട്ടിവലിച്ച് കുറേ വാചകക്കസർത്തുകളില്ല. പകരം സംക്ഷിപ്തവും എന്നാൽ ആശയസമ്പുഷ്ടവുമായ ലളിതമായ വാക്കുകൾ. അതാണ് സുന്നത്തിന്റെ പ്രത്യേകതയും
‏اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّ
"അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!"

- അബു തൈമിയ്യ ഹനീഫ് ബാവ.
Click Here to Download in PDF / JPG Format
0 Comments

​ദാനധർമ്മത്തിന്റെ മുൻഗണനാക്രമം

13/4/2022

0 Comments

 
അബൂ ഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം: 
നബി ﷺ ഒരിക്കൽ സ്വദഖ ചെയ്യാൻ കൽപിച്ചു.

അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ എന്റെ പക്കൽ ഒരു ദീനാർ (സ്വർണ്ണക്കാശ്) ഉണ്ടല്ലോ? 
നബി ﷺ പ്രതിവചിച്ചു: അതു കൊണ്ട് നീ നിന്റെ നഫ്സിന് (നിനക്കു തന്നെ) സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: അതു കൊണ്ട് നീ നിന്റെ കുട്ടികൾക്ക് സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: അതു കൊണ്ട് നീ നിന്റെ ഭാര്യക്ക് സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: അതു കൊണ്ട് നീ നിന്റെ ഭൃത്യന് സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: നീയാണ് എന്നെക്കാൾ നന്നായി
അതിന് അർഹനാരെന്ന് കണ്ടെത്താൻ കഴിയുന്നവൻ.

[ഇമാം ബുഖാരി അദബുൽ മുഫ്റദിൽ ഉദ്ധരിച്ചതും, അൽബാനി 'ഹസൻ' എന്ന് രേഖപ്പെടുത്തിയതുമാണിത്]
ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله പറയുന്നു: 
ഈ ഹദീസിലേക്ക് ക്ഷണിക്കുന്ന ഏതെങ്കിലുമൊരു ചാരിറ്റബിൾ സൊസൈറ്റിയെ (സംഘടനയെ) നിങ്ങൾക്കറിയുമോ?             

- അബൂ തൈമിയ്യ ഹനീഫ്
0 Comments

കാത്തു സൂക്ഷിക്കാം; ഗോപ്യമായ സൽകർമ്മങ്ങൾ !!

12/4/2022

0 Comments

 
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَذَكَرَ حَدِيثَ الْغَارِ. وَقَالَ فِي آخِرِهِ 
فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ 
«مَنِ اسْتَطَاعَ مِنْكُمْ أَنْ تَكُونَ لَهُ خَبِيئَةٌ مِنْ عَمَلٍ صَالِحٍ فَلْيَفْعَلْ» 
(القضاعي في مسند الشهاب)
​ഇബ്നു ഉമർ رضي الله عنهما നിവേദനം: നബി ﷺ ഒരു ഗുഹയിൽ അകപ്പെട്ട ആളുകളെക്കുറിച്ച് വിവരിച്ചു. എന്നിട്ട് അതിന്റെ അവസാനം പറഞ്ഞു:
"നിങ്ങളിലൊരാൾക്ക് സൽകർമ്മങ്ങളിൽ നിന്നും രഹസ്യമായത് ഉണ്ടായിരിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ".
​(ഖുദാഈ മുസ്നദുശ്ശിഹാബിൽ ഉദ്ധരിച്ചത്) 
عن الحسن قال: إنْ كانَ الرجل لقد جمع القرآن، وما يشعرُ جارُه. وإن كان الرجل لقد فَقُه الفقهَ الكثير، وما يشعرُ به الناس. وإن كان الرجل ليصلي الصلاة الطويلة في بيته وعنده الزَّوْر، وما يشعرون به. ولقد أدركنا أقوامًا ما كان على الأرض من عمل يقدرون على أن يعملوه في السرّ فيكون علانية أبدًا! ولقد كان المسلمون يجتهدون في الدعاء، وما يُسمع لهم صوت، إن كان إلا همسًا بينهم وبين ربهم، وذلك أن الله يقول:"ادعوا ربكم تضرعًا وخفية"، وذلك أن الله ذكر عبدًا صالحًا فرضِي فعله فقال: ﴿إِذْ نَادَى رَبَّهُ نِدَاءً خَفِيًّا﴾ ، [سورة مريم: ٣] .  ( تفسير الطبري)
​ഹസൻ رحمه الله പറയുന്നു:
ഒരു മനുഷ്യൻ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയിരിക്കും; അവന്റെ അയൽവാസി പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാൾ ധാരാളം അറിവു നേടിയിട്ടുണ്ടാകും; അത് ജനങ്ങൾക്ക് മനസ്സിലാവില്ല. 
തന്റെ വീട്ടിൽ വെച്ച് ഒരാൾ ദീർഘമായി നമസ്കരിക്കുന്നുണ്ടാവും, വീട്ടിൽ വിരുന്നുകാരുണ്ടായിട്ട് അവരാരും അത് അറിയുന്നില്ല.
എത്രയോ (സ്വാലിഹീങ്ങളായ) ആളുകളെ നാം കണ്ടു, ഭൂമുഖത്തുവെച്ച് അവർക്ക് രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരു സൽകർമ്മവും ഒരിക്കലും പരസ്യമാകുമായിരുന്നില്ല!!
മുസ്'ലിമീങ്ങൾ ദുആ ചെയ്യുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു, അവരുടെ ഒരു ഒച്ചപ്പാടും കേൾക്കുമായിരുന്നില്; അവരുടെയും റബ്ബിന്റെയും ഇടയിലുള്ള നേർത്ത കുശുകുശുക്കൽ മാത്രം.
അത് എന്തുകൊണ്ടെന്നാൽ, അല്ലാഹു പറയുന്നു: "താഴ്മയോടെയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുവീൻ".(അഅ്റാഫ്: 55)
അതുപോലെ അല്ലാഹു അവന്റെ സ്വാലിഹായ ഒരു ദാസനെക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തിയെ തൃപ്തിപ്പെട്ടുകൊണ്ട് സ്മരിക്കുന്നു:
"തന്റെ റബ്ബിനെ അദ്ദേഹം വളരെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭമോർക്കുക!". (മർയം:3) 
(ത്വബരി തഫ്സീറിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ് ​
0 Comments

നോമ്പു തുറന്ന ശേഷം ചൊല്ലേണ്ട ദിക്ർ: ഒരു ലഘു വിവരണം.

6/4/2022

0 Comments

 
ذَهَبَ الظَّمَأُ، وابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللّٰهُ
(رواه أبو داود عن ابن عمر وحسنه الألباني)
"ദാഹപരവേശം പോയി, നാഡികൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി".

ആരാധനകൾക്കുള്ള ആവേശമാണീ വാക്കുകൾ.ആരാധനയുടെ യഥാർത്ഥ ആസ്വാദനം അനുഭവിച്ചറിഞ്ഞതിന്റെ ആവിഷ്കരണം.അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രകാശനം.

''ദാഹപരവേശം പോയി"
എത്ര നശ്വരമാണ് നാം അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളും പ്രയാസങ്ങളും.അതൊക്ക ഇതാ ഇവിടെ തീർന്നു.

"നാഡികൾ നനഞ്ഞു"
ശരീരം അതിന്റെ കുളിരറിഞ്ഞു, സന്തോഷമനുഭവിച്ചു.

നബി ﷺ പറയുന്നു:
للصائم فرحتان يفرحهما ؛ إذا أفطر فرح، وإذا لقي ربه فرح بصومه (رواه البخاري ومسلم عن أبي هريرة
"നോമ്പുകാരന് അനുഭവിക്കാൻ രണ്ടു സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. തന്റെ റബ്ബിനെ കണ്ടുമുട്ടമ്പോൾ നോമ്പിനാൽ അവൻ സന്തോഷിക്കുന്നു". (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്)

പകൽ മുഴുവൻ അനുഭവിച്ച ദാഹവും വിശപ്പും ആത്മനിയന്ത്രണവും ത്യാഗവുമൊന്നും ഒന്നുമല്ലാതാക്കിത്തീർക്കുന്നതാണ് അടുത്ത വാചകത്തിലടങ്ങിയിരിക്കുന്ന ആഹ്ലാദഭരിതമായ പ്രതീക്ഷ: "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി".

"ദാഹം തീർന്നു .... പ്രതിഫലം ഉറപ്പായി". അനുഭവിച്ചത് എത്ര നശ്വരം!
ലഭിക്കാനുള്ളത് അനശ്വരവും അനന്തവുമായ കണക്കില്ലാത്ത പ്രതിഫലം!!
എത്ര ആനന്ദകരമാണീ വാക്കുകൾ.

നബി ﷺ പറയുന്നു:
كل عمل ابن آدم يضاعف الحسنة عشر أمثالها إلى سبعمائة ضعف، قال الله عز وجل : إلا الصوم، فإنه لي، وأنا أجزي به، يدع شهوته، وطعامه من أجلي.. (رواه البخاري ومسلم عن أبي هريرة
"ആദം സന്തതിയുടെ എല്ലാ സൽപ്രവർത്തിക്കും ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.ഒരു നന്മക്ക് പത്തു മുതൽ എഴുന്നൂറിരട്ടിവരെ.
അല്ലാഹു عز وجل പറയുന്നു: നൊമ്പൊഴികെ അത് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്, അവൻ തന്റെ ഇച്ഛകളും ഭക്ഷണവും വെടിയുന്നത് എനിക്കുവേണ്ടിയാണ്..." (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്)

താൻ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം പ്രാപിക്കാൻ അതിലേക്ക് നയിക്കുന്ന മാർഗം എത്ര ദുർഘടമായിരുന്നാലും അവയെല്ലാം സഹിക്കാൻ മനുഷ്യൻ തയ്യാറാകുന്നു. ലക്ഷ്യം പ്രാപിക്കുന്ന ആ അനർഘനിമിഷത്തിലെ സന്തോഷം അവനനുഭവിച്ച എല്ലാ പ്രയാസത്തെയും വിസ്മൃതിയിലാഴ്ത്തുന്നു. പ്രസവസമയത്ത് ഒരു മാതാവ് അനുഭവിക്കുന്ന സന്തോഷം ഒരു ഉദാഹരണമാണ്.

"അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി" തന്റെ ദാഹവും വിശപ്പുമെല്ലാം അതിന്റെ മുന്നിൽ എത്ര നിസ്സാരം. മാത്രമല്ല, പ്രതിഫലം ലഭിക്കുന്ന സന്ദർഭത്തിൽ ചെന്നണഞ്ഞ ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കുന്നത് ആ നിമിഷത്തിലെ ആസ്വാദനത്തിന്റെ മാധുര്യം ഏറെ വർദ്ധിപ്പിക്കുന്നതാണ്. "ദാഹം തീർന്നു... പ്രതിഫലം ഉറപ്പായി". സ്വർഗ്ഗത്തിലണയുന്ന നേരത്ത് സത്യവിശ്വാസികൾ പറയുന്നതുപോലെ;
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ(فاطر ٣٤)
''അവർ പറയും: ഞങ്ങളിൽ നിന്നു സകല ദുഃഖവും നീക്കിത്തന്നവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതി.തീർച്ചയായും നമ്മുടെ റബ്ബ് അങ്ങേയറ്റം പൊറുക്കുന്നവനും ഏറെ നന്ദിയുള്ളവനുമാകുന്നു". (ഫാത്വിർ 34)

പ്രതിഫലം അനുഭവവേദ്യമാകുമ്പോൾ ത്യാഗവും പ്രയാസവും ഒന്നുമല്ലാതാകും.ശിക്ഷ അനുഭവിക്കുന്ന നേരം അതുവരെയുണ്ടായിരുന്ന സകല സുഖസുഷുപ്തിയുടെയും ആസ്വാദനങ്ങളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.നിമിഷനേരം കൊണ്ട് എല്ലാം മറന്നുപോകും.
عن أنس بن مالك قال: قال رسول الله ﷺ: "يؤتى بأنعم أهل الدنيا من أهل النار يوم القيامة، فيصبغ في النار صبغة، ثم يقال: يا ابن آدم هل رأيت خيرا قط؟ هل مر بك نعيم قط؟ فيقول: لا، والله يا رب ويؤتى بأشد الناس بؤسا في الدنيا، من أهل الجنة، فيصبغ صبغة في الجنة، فيقال له: يا ابن آدم هل رأيت بؤسا قط؟ ‏هل مر بك شدَّةٌ قَطُّ؟ فيَقولُ: لا، واللَّهِ يا رَبِّ ما مَرَّ بي بُؤْسٌ قَطُّ، ولا رَأَيْتُ شِدَّةً قَطُّ".(رواه مسلم)
അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: "ദുനിയാവിൽ ഏറ്റവും സുഖലോലുപനായിരുന്ന നരകാവകാശികളിലൊരുത്തനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും.നരകത്തിലൊന്ന് മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല സുഖവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല സന്തോഷവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ, ഒരിക്കലുമില്ല റബ്ബേ.ദുനിയാവിൽ ഏറ്റവും ദുരിതമനുഭവിച്ചിരുന്ന സ്വർഗ്ഗാവകാശികളിൽ പ്പെട്ട ഒരാളെ കൊണ്ടുവരപ്പെടും.സ്വർഗ്ഗത്തിലൊന്നു മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല ദുരിതവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല പ്രയാസവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ്, ഒരിക്കലുമില്ല റബ്ബേ.​ഒരു ദുരിതവും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല, ഒരു പ്രയാസവും ഞാൻ അനുഭവിച്ചിട്ടില്ല". (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്കു കടന്നുപോകുന്നതോർക്കുമ്പോൾ തന്നെ നോമ്പുകാരന് അവൻ അനുഭവിച്ച വിശപ്പും ദാഹവും ത്യാഗവുമെല്ലാം മധുരം നിറഞ്ഞ ആസ്വാദനമായിത്തീരുന്നു.

ദാഹപരവേശം അൽപ നേരത്തേക്കു മാത്രം. അത് ഇതാ തീർന്നിരിക്കുന്നു. അല്ലാഹു അനുവദിച്ച നേരത്ത് അവന്റെ റസൂലിന്റെ മഹത്തായ മാതൃക പിന്തുടർന്ന് നോമ്പു തുറന്നു കഴിഞ്ഞപ്പോൾ നാഡികൾക്ക് നനവും ശരീരത്തിന് ആശ്വാസവുമായി. പ്രതിഫലം മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നെന്നേക്കും ബാക്കിയാകുന്നതും.പക്ഷേ, ഓരോ വ്യക്തിയുടെയും കാര്യം അല്ലാഹുവിന്റെ കൈയ്യിലാണ്.അതു കൊണ്ടാണ് അവന്റെ ഉദ്ദേശത്തിലേക്ക് ബന്ധിപ്പിച്ചു പറയുന്നത്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി".
والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمي
- അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments

എന്റെ റബ്ബേ, എനിക്ക് നീ അറിവ് വർധിപ്പിച്ചു തരണേ..

2/3/2022

0 Comments

 
ഇമാം അൽബാനി رحمه الله പറയുന്നു:

കാലം പിന്നെയും മുന്നോട്ട് ഗമിച്ചു. എന്റെ ആയുസ്സ് വർധിക്കുന്തോറും അല്ലാഹുവിന്റെ വചനത്തിലുള്ള വിശ്വാസം കൂടിക്കൊണ്ടിരുന്നു.
{وما أوتيتم من العلم إلا قليلا}​
(അറിവിൽ നിന്ന് അൽപ്പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല) [ഇസ്റാഅ് 85]

കാലത്താൽ അറിവ് വർധിക്കുന്തോറും മനുഷ്യന് തന്റെ അജ്ഞതയെ ക്കുറിച്ച് തിരിച്ചറിവ് കൂടിവരുന്നു. ആയതിനാൽ അല്ലാഹു തന്റെ ദൂതനോട് നമുക്ക് പാഠമായിരിക്കാൻ ഇപ്രകാരം പറയാൻ ആജ്ഞാപിച്ചു:
{وقل رب زدني علما}​
(പറയുക: എന്റെ റബ്ബേ, എനിക്ക് നീ അറിവ് വർധിപ്പിച്ചു തരണേ..) [ത്വാഹാ 114]

അതുതന്നെ നബി ﷺ യുടെ ദുആകളിലും കാണാം:
اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمً
(അല്ലാഹുവേ, നീ എനിക്ക് പഠിപ്പിച്ചുതന്നതിനെ ഉപകാരപ്രദമാക്കണേ, ഉപകാരപ്രദമായത് ഇനിയും പഠിപ്പിച്ചുതരണേ, എനിക്ക് നീ അറിവിൽ വർധനവു തരണേ..)

(തഹ്ഖീഖ്-അൽ കലിമുത്വയ്യിബ്)

- അബൂ തൈമിയ്യ ഹനീഫ് ബാവ
Click Here to Download in PDF / JPEG Format
0 Comments

ആയുസ്സും ആവശ്യങ്ങളും!!

14/1/2022

0 Comments

 
സുഫ് യാൻ അഥൗരീ رحمه الله ഈ രണ്ടു ഈരടികൾ ചൊല്ലാറുള്ളത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ടെന്ന് 
ഖാലിദ് ബിൻ നിസാർ رحمه الله പറയുന്നു:

ഓരോരോ ആവശ്യങ്ങൾ നിറവേറ്റാനായ് നാം,
പ്രഭാത പ്രദോഷങ്ങളിൽ ഇറങ്ങിത്തിരിക്കുന്നു.
ജീവിച്ചിരിക്കുന്നവന്റെ ആവശ്യങ്ങളുണ്ടോ അവസാനിക്കുന്നു!

മനുഷ്യൻ മരിക്കുമ്പോൾ മാത്രം  
അവന്റെ ആവശ്യങ്ങളും കൂടെ മരിക്കുന്നു.
അവൻ അവശേഷിക്കുന്ന കാലമത്രയും 
അവന്റെ ആവശ്യങ്ങളും കൂടെയുണ്ടാകും!

- അബൂ തൈമിയ്യ ഹനീഫ് ബാവ
قال ابن أبي حاتم: حدثنا عبد الرحمن نا طاهر بن خالد بن نزار قال قال أبي: كثيرا ما كنت اسمع سفيان الثوري يتمثل بهذين البيتين
نروح ونغدو لحاجاتنا * وحاجة من عاش لا تنقضي 
تموت مع المرء حاجاته * وتبقى له حاجة ما بقي
(الجرح والتعديل)
Download Poster
0 Comments

​അറിവ് ദീനാണ്

6/1/2022

0 Comments

 
ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്.
​

ഇമാം മുഹമ്മദ് ബ്നു സീരീൻ  رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ:
عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم
(مسلم في مقدمة صحيحه)
"നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."

പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും.

പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു:
ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. 

​ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്.  ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ".
​
( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 )
​
- അബു തൈമിയ്യ ഹനീഫ് 
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    February 2023
    January 2023
    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    September 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.