|
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم قال عبد اللطيف بن عبد الرحمن بن حسن -رحمه الله "وعادَةُ الإخوان يَتفقّد بعضهم بعضًا، لاسيّما أوقات الفتن التي تموج، وعند الحوادث التي هي على الأكثر تروج" അബ്ദുല്ലത്വീഫ് ബിൻ അബ്ദിറഹ്‌മാൻ ബിൻ ഹസൻ رحمه الله പറയുന്നു: “പരസ്പരം അന്വേഷിക്കുക എന്നതാണ് സഹോദരങ്ങളുടെ പതിവ്. പ്രത്യേകിച്ചും, അലയടിക്കുന്ന ഫിത്‌നകളുടെ സമയങ്ങളിലും, അധികമാ-ളുകളുടെയടുക്കൽ ചെലവാകുന്ന അപനിർമ്മിതികളുടെ സന്ദർഭങ്ങളിലും.” قلت: من مظاهر الوفاء أن يتفقد الأخوة بعضهم البعض في أوقات الشدة والرخاء على حد سواء. والوفاء هو جوهر الأخوة في الله ونبضها، وهو خُلُق عظيم، ورزق إلهي، وعطاء من الله تعالى للعبد ശൈഖ് അൻജരി حفظه الله പറയുന്നു: സമൃദ്ധിയുടെയും ഞെരുക്ക-ത്തിന്റെയും സമയങ്ങളിൽ ഒരുപോലെ സഹോദരങ്ങൾ പരസ്പരം അന്വേഷിക്കുന്നത് കൂറുപുലർത്തലിന്റെ അടയാളങ്ങളിൽ പെട്ടതാണ്. സാഹോദര്യത്തിന്റെ അന്തഃസാരവും പ്രഭവകേന്ദ്രവുമാണ് കൂറ്. അതി-മഹത്തായ സ്വഭാവഗുണമാണത്. അല്ലാഹുവിൽ നിന്നുള്ള വിഭവവും, അടിയന് അവൻ നൽകുന്ന ദാനവുമാണത്. قال رسول الله ﷺ: إنَّ اللهَ قسَّم بينكم أخلاقَكم كما قسَّم بينكم أرزاقَكم، وإنَّ اللهَ يُعطي الدنيا من يُحبُّ ومن لا يُحبُّ، ولا يُعطي الإيمانَ إلا مَن أحبَّ അല്ലാഹു വിന്റെ റസൂൽ صلى اللّه عليه وسلم പറയുന്നു: “നിശ്ചയമായും അല്ലാഹു നിങ്ങളുടെ വിഭവങ്ങൾ നിങ്ങൾക്കിടയിൽ ഭാഗിച്ചു തന്നതു പോലെ, നിങ്ങളുടെ സ്വഭാവഗുണങ്ങളും നിങ്ങൾക്കിടയിൽ ഭാഗിച്ചു-തന്നിരിക്കുന്നു. നിശ്ചയമായും അല്ലാഹു അവന് ഇഷ്ടമുള്ളവർക്കും ഇഷ്ടമില്ലാത്തവർക്കും ദുനിയാവ് നൽകുന്നു, അവൻ ഇഷ്ടപ്പെടുന്ന-വനല്ലാതെ ഈമാൻ നൽകില്ല.” وقال ﷺ: خِيَارُ عِبَادِ اللهِ عِنْدَ اللهِ يَوْمَ الْقِيَامَةِ الْمُوفُونَ الْمُطِيبُونَ അവിടുന്ന് صلى اللّه عليه وسلم പറയുന്നു: “അല്ലാഹുവിന്റെയടുക്കൽ അന്ത്യനാ- ളിൽ ഏറ്റവും നല്ലവരായ അവന്റെ അടിയന്മാർ കൂറുപുലർത്തുന്നവരും സ്വഭാവ വൈശിഷ്ട്യമുള്ളവരുമാണ്.” والوفي طاهر النفس نقي കൂറുകാണിക്കുന്നവൻ ശുദ്ധമനസ്‌കനും തെളിമയാർന്നവനുമായിരിക്കും. وللوفاءِ مني عهدٌ لا ينالهُ خلافٌ ولا يقضي عليه نزاعُ കൂറിന്ന് എന്നിൽ നിന്നൊരു കരാറുണ്ട്, യാെതാരു ഭിന്നതയും അതിന് പോറലേൽപ്പിക്കില്ലെന്നും, തര്‍ക്കങ്ങളൊന്നും അതിനെ തകര്‍ത്തുകളയില്ലെന്നും. ويُعرف الوفي الكريم من فعله لا قوله ഉദാരനും കൂറുപുലർത്തുന്നവനുമായവനെ തിരിച്ചറിയുക അവന്റെ വാക്കി-ലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. إن غرّك القول فانظر فعل قائلهِ فالفعلُ يجلو الذي بالزيفِ يستترُ വാക്കു നിന്നെ വഞ്ചിച്ചുവെങ്കിൽ, വക്താവിന്റെ പ്രവൃത്തിയിലേക്ക് നോക്കുവീൻ, വ്യാജം കൊണ്ട് മറച്ചുപിടിച്ചതൊക്കെയും പ്രവൃത്തി വെളിവാക്കിത്തരും. قال رسول الله ﷺ "إن الله لا ينظر إلى صوركم وأموالكم، ولكن ينظر إلى قلوبكم وأعمالكم" അല്ലാഹുവിന്റെ റസൂൽ صلى اللّه عليه وسلم പറയുന്നു: “നിശ്ചയമായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല നോക്കു- ന്നത്, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമത്രെ അവൻ നോക്കുന്നത്.” وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين والحمد لله رب العالمين — ശൈഖ് മുഹമ്മദ് ഉസ്‌മാൻ അൻജരി حفظه الله
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 16 റബീഉൽ അവ്വൽ 1446 / 19 സെപ്റ്റംബർ 2024
0 Comments
قَالَ يُوسُفُ بْنُ أَسْبَاطِ رَحِمَهُ اللهُ كان أبي قدريا وأخوالي روافض فأنقذني الله بسفيان الثوري اللالكائي في شرح أصول اعتقاد أهل السنة والجماعة യൂസുഫ് ബിൻ അസ്ബാത്വ് رَحِمَهُ اللهُ പറയുന്നു:
എന്റെ പിതാവ് ഖദർ നിഷേധിയായിരുന്നു; അമ്മാവന്മാർ റാഫിളികളും. എന്നിട്ട് അല്ലാഹു എന്നെ സുഫ്‌യാൻ അൽഥൗരിയെ മുഖേന രക്ഷപ്പെടുത്തി. (ലാലകാഈ | ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലിസ്സുന്നഃ വൽജമാഅഃ) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് ഇബ്നുൽ അഥീർ رحمه الله പറയുന്നു: മറിച്ച്, കൂട്ടുകാരനെന്നാൽ തന്റെ സഹോദരന്റെ മുടന്തിൽ കൂടെ നടക്കുന്നവനാണ്. അവന്റെ വളവുകളെ നേരെയാക്കുന്നവനാണ്. അവനാണ് തന്റെ കൂട്ടുകാരനിൽ വല്ല കുറ്റവും കണ്ടാൽ അതിനെ ഉള്ളംകാലുകൊണ്ട് ചവിട്ടിത്താഴ്ത്തുന്നവൻ. വല്ല നന്മയും കണ്ടാലോ അതിനെയൊരു കൊടികെട്ടി ഉയർത്തിപ്പിടിക്കുന്നവൻ. (അൽ മഥലുസ്സാഇർ) - അബൂ തൈമിയ്യ ഹനീഫ് بل الصديق من ماشى أخاه على عرجه، واستقام على عوجه، فذلك الذي إن راى سيئة وطئها بالقدم، وإن رأى حسنة رفعها على علم (ابن الأثر / المثال السائر) عن عبد الله بن عمر رضي الله عنهما قال : سمعت رسول الله ﷺ یقول : " إنما الناس كالإبل المائة لا تكاد تجد فيها راحلة ". (البخاري) ഇബ്നു ഉമർ رضي الله عنهما നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: "ജനങ്ങൾ നൂറ് ഒട്ടകങ്ങൾ പോലെയാണ്; അവയിൽ സവാരിക്കു പറ്റിയ ഒന്നിനെ കാണാൻ പ്രയാസമാണ്." (ബുഖാരി) عن زيد, قال: قال عمر: اعتزل ما يؤذيك, وعليك بالخليل الصالح وقلما تجده, وشاور في أمرك الذين يخافون الله عز وجل (شعب الإيمان) ഉമർ رضي الله عنه പറയുന്നു: "നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് മാറി നിൽക്കുക. നല്ലവനായ സുഹൃത്തിനെ നീ മുറുകെ പിടിക്കുക, വളരെ വിരളമായേ നിനക്ക് അങ്ങനെ ഒരുത്തനെ കിട്ടുകയുള്ളു. അല്ലാഹുവിനെ ഭയപ്പെടുന്നവരോട് നിന്റെ കാര്യങ്ങളിൽ കൂടിയാലോചിക്കുക." (ശുഅബുൽ ഈമാൻ) قال الحسن البصري رحمه الله: أعز الأشياء: درهم حلال، وأخ في الله؛ إن شاورته في دنياك وجدته متين الرأي، وإن شاورته في دينك وجدته بصيراً به (آداب الحسن البصري) ഹസൻ അൽ ബസ്'രീ പറയുന്നു:
"ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണ്: ഹലാലായ ഒരു ദിർഹം,അല്ലാഹുവിന്റെ വഴിയിലെ ഒരു സഹോദരൻ; നിന്റെ ദുനിയാവിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ പരിപക്വമായ അഭിപ്രായം നൽകുന്നവനായി അവനെ നിനക്കു കാണാം.നിന്റെ ദീനിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ അതിൽ വ്യക്തമായ അവബോധമുള്ളവനായി അവനെ നിനക്കു കാണാം." (ആദാബുൽ ഹസൻ അൽ ബസരി) - അബു തൈമിയ്യ ഹനീഫ്
അല്ലാമ മുഹമ്മദ് ബിനു സ്വാലിഹ് അൽ ഉഥൈമീൻ ﺭَﺣِﻤَﻪُ ﺍﻟﻠﻪ പറഞ്ഞു : ഒരു മനുഷ്യൻ തന്റെ നഫ്സിന്റെ കാര്യത്തിൽ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട് ; തന്റെ സഹോദരന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും അവനെ സഹായിക്കുന്നവനാണോ അവൻ ?! അല്ലങ്കിൽ സാന്നിദ്ധ്യത്തിലല്ലാതെ സഹായിക്കില്ല; അസാന്നിദ്ധ്യത്തിലാകട്ടെ അവന്റെ ഇറച്ചി തിന്നുകയും ചെയ്യുന്നവനാണോ ! അങ്ങനെയാണെങ്കിൽ അവൻ മുനാഫിഖുകളെ പോലെയാണ്, സത്യ വിശ്വാസികളിൽ നിന്ന് ദൂരെയുമാണ് ; കാരണം സത്യ വിശ്വാസികൾ പരസ്പരം സഹായിക്കുന്ന മിത്രങ്ങളാണ്, പരസ്പരം പ്രതിരോധിക്കുന്നവർ, പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവർ, ഒഴിവുകഴിവു കണ്ടെത്തുന്നവർ, തന്റെ സഹോദരന് ഒരു ഉപദ്രവം ബാധിക്കുന്നത് ഇഷ്ടപ്പെടാത്തവരാണവർ. - അബു തൈമിയ്യ ഹനീഫ് ﻗَـﺎﻝَ ﺍلعَلّامَة ﺍﺑﻦُ عُثَيْمِين ﺭَﺣِﻤَﻪُ ﺍﻟﻠﻪ تبارك وتعالى
يجب ﻋﻠﻰ ﺍﻹﻧﺴﺎﻥ ﺃﻥ ﻳﻨﻈﺮَ ﻓﻲ ﻧﻔﺴﻪ ، ﻫﻞ ﻫﻮ ﻧﺎﺻﺮ ﻷﺧﻴﻪ ﻏﻴﺒﺎً ﻭﻣﺸﻬﺪﺍً ؟! ﺃﻭ ﻻ ﻳﻨﺼﺮﻩ ﺇﻻ ﻓﻲ ﻣﺸﻬﺪﻩ ﺛﻢ ﻳﺄﻛُﻞُ ﻟﺤﻤﻪ ﻓﻲ ﻏﻴﺒﺘﻪ ﺇﻥ ﻛﺎﻥ ﻛﺬﻟﻚ ﻓﻬﻮ ﻣُﺸْﺒِﻪ ﻟﻠﻤﻨﺎﻓﻘﻴﻦ ﻭﺑﻌﻴﺪٌ ﻣﻦ ﺍﻟﻤﺆﻣﻨﻴﻦ ؛ ﻷﻥ ﺍﻟﻤﺆﻣﻨﻴﻦ ﺑﻌﻀﻬﻢ ﺃﻭﻟﻴﺎﺀ ﺑﻌﺾ ﻳﺪﺍﻓﻊ ﺑﻌﻀﻬﻢ ﻋﻦ ﺑﻌﺾ ﻭﻳﻌﺬﺭ ﺑﻌﻀﻬﻢ ﺑﻌﻀﺎ ًﻭﻳﻠﺘﻤﺲ ﻟﻪ ﺍﻟﻌﺬﺭ ﻭﻻ ﻳُﺤﺐّ ﺃﻥ ﻳﻨﺎﻟﻪ ﺷﻲﺀ التعليق على اقتضاء الصراط (٣٨/١) قال الأوزاعي رحمه الله تعالى: ((من ستر علينا بدعته لم تخُف علينا ألفته)) ഇമാം ഔസാഈ റഹിമഹുള്ളാഹ് പറഞ്ഞു " ഒരാൾ തന്നിലുള്ള ബിദ്അത്തുകൾ എത്ര ഒളിപ്പിച്ചാലും, അത് അയാളുടെ ചങ്ങാത്തത്തിലൂടെ പുറത്തു വരും"
കാണുന്നവരെ വഞ്ചിക്കാൻ പുറമേ സുന്നത്തിന്റെ ആളായി നടക്കും, പക്ഷെ ബിദ്അത്തിന്റെ ആൾക്കാരുമായുള്ള സഹവാസത്തിലൂടെ യഥാർത്ഥ ചിത്രം വെളിവാകും. ആരുടെ കൂടെ ഇരിക്കുന്നു, നടക്കുന്നു, സഹവസിക്കുന്നു, ചങ്ങാത്തം കൂടുന്നു? ഇത് ഒരാളുടെ മൻഹജു എന്തെന്ന് തിരിച്ചറിയാൻ സഹായിക്കും - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed