IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഖുർആനിലെ സൂക്തികൾ മുഴുവൻ തൗഹീദ് ഉൾകൊള്ളുന്നു

11/7/2024

0 Comments

 
Picture
സദ് വൃത്തരേ,

നിങ്ങളെ കാത്തിരിക്കുന്നു,
ഖുആനികാശയങ്ങളുടെ വെള്ളിവെളിച്ചം
ഇടതൂർന്ന നടപ്പാതകൾ,
അതിലൂടെ ഒരുല്ലാസ യാത്ര!

ജ്ഞാനികളുടെ കൂടെ നടക്കാം, അവരെ കേൾക്കാം,
അവരോട് സല്ലപിക്കാം, നല്ലതിനെ കുറിച്ചാലോചിക്കാം,
നല്ലതു കേട്ട് നല്ലതു പറയാം.
ഇബ് ‌നുൽ ഖയ്യിം رحمه الله യുടെ കൂടെ വരൂ..

അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തായത് ഖുർആൻ. അതിൽ ഏറ്റവും മഹത്തായ അധ്യായം ഫാതിഹഃ. അതിലെ ഏറ്റവും സാരസമ്പൂർണ്ണമായ സൂക്തം ‘ഇയ്യാക്ക നഅ്ബുദു, വ ഇയ്യാക്ക നസ് തഈൻ’. അതിലടങ്ങിയ പ്രൗഢമായ ആശയാവലികളുടെ വിസ് മയാവഹമായ പടികൾ കേറാം, അവയുടെ ഒരു നേർവിവരണം കേൾക്കാം.

إنَّ كلَّ آيةٍ في القرآن فهي متضمِّنةٌ للتّوحيد، شاهدةٌ به، داعيةٌ إليه؛ فإنَّ القرآنَ إمّا خبرٌ عن الله وأسمائه وصفاته وأفعاله، فهو التَّوحيدُ العلميُّ الخبريُّ. وإمّا دعوةٌ إلى عبادته وحده لا شريك له، وخلعِ كلِّ ما يُعبَد من دونه، فهو التَّوحيدُ الإراديُّ الطّلبيُّ. وإمّا أمرٌ ونهيٌ وإلزامٌ بطاعته وأمره ونهيه، فهي حقوق التّوحيد ومكمِّلاته. وإمّا خبرٌ عن إكرامه لأهل توحيده وطاعته، وما فعَل بهم في الدُّنيا، وما يُكرمهم به في الآخرة؛ فهو جزاء توحيده. وإمَّا خبرٌ عن أهل الشِّرك، وما فعَلَ بهم في الدُّنيا من النَّكال، وما يحُلُّ بهم في العقبى من العذاب؛ فهو جزاءُ مَن خرج عن حكم التّوحيد، فالقرآن كلُّه في التّوحيد وحقوقه وجزائه. [ابن القيم في مدارج السالكين]

[ഖുർആനിലുള്ള സൂക്തികൾ മുഴുവനും തൗഹീദ് ഉൾക്കൊള്ളുന്നവയാണ്, അതിനെ സാക്ഷീകരിക്കുന്നവയാണ്, അതിലേക്ക് ക്ഷണിക്കുന്നവയാണ്.

ഖുർആൻ ഒന്നുകിൽ അല്ലാഹുവിനെ, അവന്റെ നാമങ്ങളെ, ഗുണവിശേഷങ്ങളെ, അപ ദാനങ്ങളെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് ജ്ഞാനാത്മകവും വൃത്താന്തപരവുമായ തൗഹീദ്.

അല്ലെങ്കിൽ, ഒരു പങ്കാളിയുമില്ലാതെ ഏകനാക്കി, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിലേക്കുള്ള ക്ഷണമാണ്; അവനു പുറമെ ആരാധിക്കപ്പെടുന്നവയെ എല്ലാം നിരാകരിക്കണം എന്നതിലേക്കുള്ള ക്ഷണമാണ് - അത് ലക്ഷ്യാത്മകവും ശാസനാപരവുമായ തൗഹീദ്.

അല്ലെങ്കിൽ, അല്ലാഹുവിനും അവന്റെ കല്പനാവിലക്കുകൾക്കും വഴിപ്പെടാനുള്ള നിർബ്ബന്ധമാണ് - അത് തൗഹീദിന്റെ അവകാശങ്ങളും പൂരകങ്ങളുമാണ്.

അല്ലെങ്കിൽ, മുവഹിദുകൾക്കും അവനു വഴിപ്പെടുന്നവർക്കും അവൻ കൽപിക്കുന്ന ആദരവുകളെ കുറിച്ച്, ഇഹലോകത്ത് അവർക്ക് എന്തു ചെയ് തുകൊടുത്തു, പരലോകത്ത് അവർക്ക് എന്ത് ചെയ് തുകൊടുക്കാൻ പോകുന്നു എന്നതിനെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിനു നൽകുന്ന പ്രതിഫലം.

അല്ലെങ്കിൽ, ശിർക്കന്മാരെ കുറിച്ച്, ഇഹത്തിൽ അവർക്കു നൽകിയ ഗുണപാഠത്തെ കുറിച്ച്, പരലോകത്ത് അവർക്ക് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നൽകുന്ന വൃത്താന്തങ്ങളാണ് - അത് തൗഹീദിൽനിന്ന് പുറത്തു പോയവർക്കുള്ള ശിക്ഷ.

അപ്പോൾ ഖുർആൻ മുഴുവനും തൗഹീദിനെയും അതിന്റെ അവകാശങ്ങളെയും അതിനുള്ള പ്രതിഫലത്തെയും സംബന്ധിച്ചാണ്; ശിർക്കിനെയും അതിന്റെ ആളുകളെയും അവർക്കുള്ള ശിക്ഷയെയും സംബന്ധിച്ചാണ്.]

— ഇബ് നുൽ ഖയ്യിം  رحمه الله | മദാരിജുസ്സാലികീനിൽ
 വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله

  04 മുഹർറം 1446 / 10 ജൂലൈ 2024

• • • • •

Your browser does not support viewing this document. Click here to download the document.
Download Article (PDF)
0 Comments

ഭംഗിയായി പാരായണം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് !

6/4/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
​

അല്ലാഹുവിന്റെ വചനമാണ് ഖുർആൻ. അത് പഠിക്കാനുള്ള അവസരം അല്ലാഹുവിന്റെ അത്യപാരമായ അനുഗ്രഹമാണ്. യോഗ്യരായ പണ്ഡിതന്മാരിൽ നിന്ന് നേരിട്ട് ശ്രദ്ധാപൂർവ്വം കേട്ടു പഠിക്കണം. എന്നിട്ട് അവധാനപൂർവ്വം പാരായണം ചെയ്യാൻ ശീലിക്കണം. പഠിക്കാനും തുടർന്ന് അത് നിലനിർത്താനും പാരായണം ചെയ്തുകൊണ്ടേയിരിക്കണം. അതുകൊണ്ട് തന്നെ ഖുർആൻ പാരായണത്തിന് കൽപിക്കപ്പെട്ടിരിക്കുന്ന പ്രാധാന്യം വളരെ വലുതും അതിനു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതി-ഫലം അതി മഹത്തരവുമാണ്. നബി ﷺ പറയുന്നത് കാണു:

عَبْدَ اللَّهِ بْنَ مَسْعُودٍ يَقُولُ: قَالَ رَسُولُ اللَّهِ ﷺ: " مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ: الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ، وَلَامٌ حَرْفٌ، وَمِيمٌ حَرْفٌ".   [رواه الترمذي  وصححه الألباني]

​അബ്ദുല്ലാ ബിൻ മസ്ഊദ് رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “അല്ലാഹുവിന്റെ കിതാബിൽ നിന്ന് ഒരാൾ ഒരക്ഷരം പാരായണം ചെയ്താൽ അത് അവനുള്ള ഒരു നന്മയാണ്. നന്മ പത്ത് ഇരട്ടിയായിട്ടാണ് നൽകപ്പെടുക. അലിഫ്-ലാം-മീം എന്നത് ഒരക്ഷര-മാണെന്ന് ഞാൻ പറയുന്നില്ല. മറിച്ച്, അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരവും. മീം വേറെ ഒരക്ഷരവും”. [തിർമുദി സുനനിൽ ഉദ്ധരിച്ചത്]
 
ശരിയായ വിധത്തിലും പൂർണ്ണാർത്ഥത്തിലും ഖുർആൻ പാരായണം ചെയ്തിരുന്ന ഒരു വ്യക്തിക്ക് പരലോകത്ത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം എത്ര മഹത്തരമാണ്! എത്ര മനോഹരമാണ്!! നബി ﷺ പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ ﷺ: " يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا؛ فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا ".    [رواه  أبو داود  وصححه الألباني]

അബ്ദുല്ലാ ബിൻ അംറ് رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “ഖുർആനിന്റെ അവകാശിയോട് പറയപ്പെടും, നീ പാരായണം ചെയ്യൂ. അങ്ങനെ നീ ഉന്നതങ്ങളിലേക്ക് കയറിപ്പോകൂ. ഇഹലോകത്ത് എങ്ങ-നെയായിരുന്നുവോ നീ പാരായണം ചെയ്തിരുന്നത് അപ്രകാരം തന്നെ നീ പാരായണം ചെയ്തുകൊള്ളുക. നിന്റെ സ്ഥാനം നീ ഓതിയെത്തുന്ന അവസാനത്തെ സൂക്തത്തിനടുത്തായിരിക്കും.” [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്]
 
ഖുർആനിന്റെ ശബ്ദം പരിപാലിക്കുകയും ആശയം പാഴാക്കുന്നവരെയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ശരിയായ പ്രകാരത്തിലും പൂർണ്ണാർത്ഥ-ത്തിലും പാരായണം ചെയ്യുന്നവർക്കുള്ള പ്രതിഫലമാണിത്. പാരായണം ചെയ്യുമ്പോൾ അതിൽ മനസ്സിരുത്തുകയും ആശയങ്ങളെക്കുറിച്ച് പര്യാലോചന നടത്തുകയും വേണം. അതിൽ പറയപ്പെട്ട വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും അവയിൽ വിശ്വസിക്കുകയും വേണം. അതിലുള്ള വിധിവിലക്കുകൾ മാനിക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാ-ക്കുകയും വേണം. അല്ലാഹു പറയുന്നു:
​
كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ مُبَـٰرَكٌ لِّیَدَّبَّرُوۤا۟ ءَایَـٰتِهِۦ وَلِیَتَذَكَّرَ أُو۟لُوا۟ ٱلۡأَلۡبَـٰبِ  [ص ٢٩]

​“നിനക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്ന അനുഗ്രഹീതമായ ഗ്രന്ഥം! അതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടിയാണത്.” [സ്വാദ് 29]

 
സുന്ദരമായ ശബ്ദമാധുരിയോടെ പാരായണം ചെയ്ത് ഖുർആനിനെ അലങ്കരിക്കുന്നത് പര്യാലോചനക്ക് ഏറെ സഹായകവും പ്രോത്സാ-ഹനീയവുമാണ്. എന്നാൽ ശബ്ദത്തിൽ മാത്രം ശ്രദ്ധിക്കുകയും ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുകയും ചെയ്യുന്നത് അങ്ങേയറ്റം കരുതിയിരിക്കേണ്ട അപകടവുമാണ്. ഖുർആൻ ശബ്ദമാധുരിയോടെ പാരായണം ചെയ്യാൻ അല്ലാഹു അനുഗ്രഹം നൽകിയവർ അറിഞ്ഞിരിക്കേണ്ട അതിഗൗരവതരമായ ഒരു താക്കീത് ഇമാം ആജുര്‌രി رحمه الله തന്റെ വിഖ്യാത ഗ്രന്ഥമായ ‘അഖ്‌ലാകു അഹ്‌ലിൽ ഖുർആനി’ൽ വിവരിക്കുന്നുണ്ട്. ആ ഭാഗം ചുവടെ ചേർക്കുന്നു:
​
بَابٌ فِي حُسْنِ الصَّوْتِ بِالْقُرْآنِ

ഖുർആൻ കൊണ്ട് ശബ്ദം ഭംഗിയാക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം
​
…عَنِ الْبَرَاءِ بْنِ عَازِبٍ، عَنْ رَسُولِ اللَّهِ ﷺ قَالَ:
​ «زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ»


​ബറാഅ് ബിൻ ആസിബ് 
رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “നിങ്ങളുടെ ശബ്ദംകൊണ്ട് ഖുർആനിനെ നിങ്ങൾ അലങ്കരിക്കുവീൻ.”

... صَالِحُ بْنُ أَحْمَدَ بْنِ حَنْبَلٍ، عَنْ أَبِيهِ، قَالَ: قُلْتُ لَهُ: قَوْلُهُ ﷺ: «زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ» مَا مَعْنَاهُ؟ قَالَ: التَّزَيُّنُ أَنْ تُحْسِنَهُ قَالَ مُحَمَّدُ بْنُ الْحُسَيْنِ: يَنْبَغِي لِمَنْ رَزَقَهُ اللَّهُ حُسْنَ الصَّوْتِ بِالْقُرْآنِ أَنْ يَعْلَمَ أَنَّ اللَّهَ قَدْ خَصَّهُ بِخَيْرٍ عَظِيمٍ فَلْيَعْرِفْ قَدْرَ مَا خَصَّهُ اللَّهُ بِهِ، وَلْيَقْرَأْ لِلَّهِ لَا لِلْمَخْلُوقِينَ وَلِيَحْذَرْ مِنَ الْمَيْلِ إِلَى أَنْ يُسْتَمَعَ مِنْهُ لِيَحْظَى بِهِ عِنْدَ السَّامِعِينَ رَغْبَةً فِي الدُّنْيَا وَالْمَيْلِ إِلَى حُسْنِ الثَّنَاءِ وَالْجَاهِ عِنْدَ أَبْنَاءِ الدُّنْيَا، وَالصَّلَاةِ بِالْمُلُوكِ دُونَ الصَّلَاةِ بِعَوَامِّ النَّاسِ فَمَنْ مَالَتْ نَفْسُهُ إِلَى مَا نَهَيْتُهُ عَنْهُ خِفْتُهُ أَنْ يَكُونَ حُسْنُ صَوْتِهِ فِتْنَةً عَلَيْهِ، وَإِنَّمَا يَنْفَعُهُ حُسْنُ صَوْتِهِ إِذَا خَشِيَ اللَّهَ عَزَّ وَجَلَّ فِي السِّرِّ وَالْعَلَانِيَةِ وَكَانَ مُرَادُهُ أَنْ يُسْتَمَعَ مِنْهُ الْقُرْآنُ؛ لِيَنْتَبِهَ أَهْلُ الْغَفْلَةِ عَنْ غَفْلَتِهِمْ، فَيَرْغَبُوا فِيمَا رَغَّبَهُمُ اللَّهُ عَزَّ وَجَلَّ وَيَنْتَهُوا عَمَّا نَهَاهُمْ، فَمَنْ كَانَتْ هَذِهِ صِفَتَهُ انْتَفَعَ بِحُسْنِ صَوْتِهِ، وَانْتَفَعَ بِهِ النَّاسُ

സ്വാലിഹ് ബിൻ അഹ്‌മദ് ബിൻ ഹൻബൽ തന്റെ പിതാവിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: “നിങ്ങളുടെ ശബ്ദംകൊണ്ട് ഖുർആനിനെ നിങ്ങൾ അലങ്കരിക്കുവീൻ.” എന്നതിന്റെ വിവക്ഷയെന്താണ്? അദ്ദേഹം പറഞ്ഞു: അലങ്കരിക്കൽ എന്നാൽ അതിനെ ഭംഗിയാക്കലാണ്.
 
മുഹമ്മദ് ബിനുൽ ഹുസൈൻ (ആജുര്‌രി)  رحمه الله പറയുന്നു:
ഖുർആൻ കൊണ്ട് ഭംഗിയായ ശബ്ദം അല്ലാഹു ദാനമായി നൽകിയ ഒരുത്തന്, നിശ്ചയമായും അല്ലാഹു അവനെ അതിമഹത്തായ നന്മ-യുമായി സവിശേഷമാക്കിയിരിക്കുന്നു എന്ന അറിവ് അനിവാര്യമാണ്.
 
അവനെ അല്ലാഹു സവിശേഷമാക്കിയിരിക്കുന്ന കാര്യത്തിന്റെ വില അവൻ മനസ്സിലാക്കട്ടെ, അല്ലാഹുവിന് വേണ്ടി അവൻ പാരായണം ചെയ്യട്ടെ; പടപ്പുകൾക്കുവേണ്ടിയല്ല. ദുനിയാവിനോടുള്ള കൊതിയും, ദുനിയാവിന്റെ മക്കളൾക്കിടയിൽ പേരും പെരുമയും പ്രശംസയും കിട്ടുന്നതിലേക്കുള്ള ചായ്‌വും കൊണ്ട്, കേൾവിക്കാരുടെ തൃപ്തി നേടാനായി തന്നിൽ നിന്ന് ശ്രദ്ധിക്കപ്പെടുന്നതിലേക്ക് തിരിയുന്നതും, സാധാരണക്കാരുമായി നിസ്കരിക്കാതെ രാജാക്കന്മാരുമായി മാത്രം നിസ്കരിക്കലും അവൻ കരുതിയിരിക്കട്ടെ. ഞാൻ വിലക്കിയ ഈ കാര്യങ്ങളിലേക്ക് ഒരുത്തന്റെ മനസ്സ് തിരിയുന്നുവെങ്കിൽ അവന്റെ ഭംഗിയായ ശബ്ദം അവന് ഫിത്നയായിത്തീരുമെന്ന് ഞാൻ ഭയക്കുന്നു.
 
രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുന്നുവെ ങ്കിൽ മാത്രമേ അവന്റെ ശബ്ദ മാധുര്യം ഉപകരിക്കുകയുള്ളൂ. അവന്റെ ഉദ്ദേശ്യം തന്നിൽ നിന്ന് ഖുർആൻ ശ്രദ്ധിക്കണമെന്നതാണ്; അശ്രദ്ധരായ ആളുകൾ അവരുടെ ആലസ്യത്തിൽ നിന്ന് ഉണരാനും, എന്നിട്ട് അല്ലാഹു അവരെ പ്രേരിപ്പിച്ചതിലേക്ക് അവർക്ക് ആഗ്രഹമുണ്ടാകാനും, അല്ലാഹു വിലക്കിയതിൽ നിന്ന് അവർ വിട്ടുനിൽക്കാനും വേണ്ടി. ഇത് ആരുടെ വിശേഷണമാകുന്നുവോ അവൻ തന്റെ ശബ്ദമാധുരി കൊണ്ട് ഉപകാരമുള്ളവനായിത്തീരുന്നു, അവനിലൂടെ ജനങ്ങൾക്കും ഉപകാരം ലഭിക്കുന്നു.

…عَنْ جَابِرٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ أَحْسَنَ النَّاسِ صَوْتًا بِالْقُرْآنِ الَّذِي إِذَا سَمِعْتَهُ يَقْرَأُ حَسِبْتَهُ يَخْشَى اللَّهَ»
​
​ജാബിർ رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “ഏതൊരാൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിനെ അറി ഞ്ഞുകൊണ്ട് ഭയപ്പെടുന്നതായി നിനക്ക് കാണാൻ കഴിയുന്നുവോ അവനാണ് ഖുർആനിന് ഏറ്റവും ഉദാത്തമായ സ്വരം നൽകുന്നവൻ.”

…قَالَ مُحَمَّدُ بْنُ الْحُسَيْنِ: وَأَكْرَهُ الْقِرَاءَةَ بِالْأَلْحَانِ وَالْأَصْوَاتِ الْمَعْمُولَةِ الْمُطْرِبَةِ، فَإِنَّهَا مَكْرُوهَةٌ عِنْدَ كَثِيرٍ مِنَ الْعُلَمَاءِ، مِثْلِ يَزِيدَ بْنِ هَارُونَ وَالْأَصْمَعِيِّ، وَأَحْمَدَ بْنِ حَنْبَلٍ، وَأَبِي عُبَيْدٍ الْقَاسِمِ بْنِ سَلَّامٍ، وَسُفْيَانَ بْنِ عُيَيْنَةَ، وَغَيْرِ وَاحِدٍ مِنَ الْعُلَمَاءِ، وَيَأْمُرُونَ الْقَارِئَ إِذَا قَرَأَ أَنْ يَتَحَزَّنَ وَيَتَبَاكَى وَيَخْشَعَ بِقَلْبِهِ. [أخلاق أهل القرآن]

മുഹമ്മദ് ബിനുൽ ഹുസൈൻ (ആജുര്‌രി) رحمه الله പറയുന്നു: രാഗവും കൃത്രിമ ശബ്ദമുപയോഗിച്ചുള്ള മധുരസംഗീതവും കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നതിനെ ഞാൻ വെറുക്കുന്നു. കാരണം അത് യസീദ് ബിൻ ഹാറൂൻ, അസ്‌മഈ, അഹ്‌മദ് ബിൻ ഹൻബൽ, അബൂ ഉബൈദ് ഖാസിം ബിൻ സല്ലാം, സുഫ്‌യാൻ ബിൻ ഉയയ്‌നഃ തുടങ്ങിയ ധാരാളം പണ്ഡിതന്മാരുടെയടുക്കൽ വെറുക്കപ്പെട്ടതാണ്. അവരെല്ലാം പാരാ-യണം ചെയ്യുന്നവനോട് കൽപ്പിച്ചിട്ടുള്ളത് വ്യസനവും കരച്ചിലുമുണ്ടാക്കും വിധം ഹൃദയത്താൽ താഴ്മയോടെ പാരായണം ചെയ്യാനാണ്. [അഖ്‌ലാകു അഹ്‌ലിൽ ഖുർആൻ]
 
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ പഠിക്കേണ്ടത്‌ അല്ലാഹുവിന്റെ വജ്‌ഹിനുവേണ്ടി മാത്രമാണ്‌. നല്ല സ്വരത്തില്‍ ഭംഗിയായി പാരായണം ചെയ്യണം. അത്‌ അല്ലാഹുവിനു വേണ്ടിയായിരിക്കണം; പടപ്പുകള്‍ക്കു വേണ്ടിയാകരുത്. ഖുര്ആന്‍ പഠനവും പാരായണവും അതിശ്രേഷ്ടമായ ആരാധനയാണ്‌. പക്ഷെ അത്‌ ശരിയായ വിധത്തിലല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അതി ഗുരുതരമാണ്‌. ഖുര്‍ആന്‍ പഠനം ജാട കാണിക്കാനും പ്രശസ്തി നേടാനും ജീവിതമാര്‍ഗ്ഗമാക്കാനും തുനിയുന്നവര്‍ക്ക്‌ വലിയ താക്കീതാണ്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. പരലോകത്ത്‌ അവരെ കാത്തിരിക്കുന്നത്‌ അപമാനകരവും വേദനാജനകവുമായ ശിക്ഷയാണ്‌.
നബി ﷺ  പറയുന്നത്‌ കാണുക:

عن أبي سعيد الخدريء عن النبي ﷺ  قال: تعلموا القرآن، وسلوا اللّه به الجنة، قبل أن
يتعلمه قوم يسألون  به  الدنياء،  فإن القرآن  يتعلمه  ثلاثة: رجل يباهي به، ورجل يستأكل به، ورجل  يقرؤه  للّه. [رواه  البيهقي  في الشعب، وحسنه الألباني]
​

അബൂ സഈദ്‌ അല്‍ഖുദ്രി رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുക. അത്‌ മുന്‍ നിര്‍ത്തി അല്ലാഹു-വിനോട്‌ നിങ്ങള്‍ സ്വര്‍ഗ്ഗം തേടുക. ഒരു കൂട്ടര്‍ അത്‌ പഠിക്കുകയും അതുകൊണ്ട്‌ ദുനിയാവ്‌ തേടുകയും ചെയ്യുന്നതിനു മുമ്പ്‌. നിശ്ചയമായും ഖുര്‍ആന്‍ പഠിക്കുക മൂന്നു തരക്കാരാണ്‌. ഒരാള്‍ അതുകൊണ്ട്‌ മേനി നടിക്കും. ഒരാള്‍ അതുകൊണ്ട്‌ ചെലവ്‌ കഴിക്കും, ഒരാള്‍ അത്‌ അല്ലാഹുവിനുവേണ്ടി പാരായണം ചെയ്യും." [ബൈഹഖി ശുഅബില്‍ ഉദ്ധരിച്ചത്‌]
و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين
 والحمد للّه رب العالمين
—  അബൂ തൈമിയ്യ ഹനീഫ് ബാവ 
27 റമദാൻ 1445 / 06 ഏപ്രിൽ 2024
0 Comments

മുറപ്രകാരമുള്ള പാരായണം

6/1/2024

0 Comments

 
"ഒരുകൂട്ടര്‍, അവര്‍ക്ക് നാം ഗ്രന്ഥം നല്‍കി അവരത് പാരായണ മുറപ്രകാരം പാരായണം ചെയ്തു വരുന്നു" - സൂറത്തുൽ ബക്കറ 121

ശൈഖ് സ്വാലിഹുൽ ഫൗസാൻ ഹഫിദഹുള്ളാ പറയുന്നു:


'മുറപ്രകാരമുള്ള പാരായണം' എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്ഗാം ചെയ്യലും (അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്.

التعليقات التوضيحية على مقدمة الحموية 99

- ബഷീർ പുത്തൂർ
ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ - سورة البقرة ١٢​١

​معنى حق تلاوته
‏قال الشيخ صالح الفوزان - حفظه الله
‏- حَقَّ تِلاوَتِهِ : ليس هو مثل ما يظن بعض الناس أنه التجويد ومخارج الحروف والغنة والإدغام والمدود ليس هذا حق تلاوته إنما هذا كيفية تلاوته
‏وحق تلاوته: العلم بمعانيه، والعمل به 

‏ [الأدلة التوضيحية على مقدمة الحموية ( ٩٩)]
0 Comments

​ഖുർആൻ പാരായണം എന്നാൽ അക്ഷരവായനയല്ല

6/10/2023

0 Comments

 
"നാം ഗ്രന്ഥം നൽകിയവരായ ആളുകൾ അതിൽ വിശ്വസിക്കുന്നവരും മുറപ്രകാരം പാരായണം ചെയ്യുന്നവരുമാണ് " (അൽബഖറ- 121)
 
ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാമായ ഇമാം ത്വബരി, തന്റെ തഫ്സീറിൽ പറയുന്നു:
"വ്യാഖ്യാതാക്കളിൽ ചിലർ നാം ഗ്രന്ഥം നൽകിയവരായ ആളുകൾ 'എന്നാൽ' അവർ നബി صلى الله عليه وسلم യിലും, അദ്ദേഹത്തിന്റെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിലും വിശ്വസിക്കുന്നവരാണ്" എന്നാണ്.
 
അല്ലാമാ സഅദീ റഹിമഹുള്ളാ തന്റെ തഫ്സീറിൽ പറയുന്നു:
"മുറപ്രകാരം അവർ അത് പാരായണം ചെയ്യുന്നു, അതായത് : മുറപ്രകാരം അതിനെ അവർ പിൻപറ്റുന്നു എന്നാണ്. പാരായണം എന്നാൽ പിൻപറ്റലാണ്. അതിലെ അനുവദനീയമായവ അനുവദനീയമായി കാണുകയും വിലക്കിയവയെ നിഷിദ്ധമായി കണക്കാക്കുകയും അതിലെ ദൃഢമായവയുടെ അടിസ്ഥാനത്തിൽ അമല് ചെയ്യുകയും പരസ്പര സാദൃശ്യമുള്ളവയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്." (തഫ്സീർ സഅദീ -പേജ് 58)
 
ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറയുന്നു:
"മുറപ്രകാരമുള്ള പാരായണം" എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്‌ഗാം ചെയ്യലും ( അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. (التعليقات التوضيحية على مقدمة الحموية 99 )
 
ഞാൻ പറയട്ടെ (ശൈഖ് അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله) നബി صلى الله عليه وسلم പറഞ്ഞു:
"എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ പുറപ്പെടും. അവർ പാല് കുടിക്കുന്ന പോലെ ഖുർആൻ കുടിക്കും (സിൽസിലതുസ്സ്വഹീഹ-188)
 
അതായത്, പാല് നാവിൽ ഏതു രൂപത്തിലാണോ ഒഴുകുന്നത് അത് പോലെ.
 
അല്ലാഹു പറഞ്ഞു: "അവർ ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുന്നില്ലേ?" (സൂറത് മുഹമ്മദ് 24 )
 
അല്ലാഹു പറയുന്നു: "നാം നിനക്ക് അവതരിപ്പിച്ചതായ ഗ്രന്ഥം അനുഗ്രഹീതമാണ്. അതിന്റെ ആയത്തുകളെ നിങ്ങൾ ഉറ്റാലോചിക്കുന്നതിന് വേണ്ടി" (സ്വാദ് 29)
 
അല്ലാഹു പറഞ്ഞു: "നീ ഖുർആൻ പിന്തുടരുക" (ഖിയാമ 18)
അപ്പോൾ ഇത്തിബാഉ എന്നാൽ അതിന്റെ ആശയത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച് അമല് ചെയ്യലുമാണ്.
 
- അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله
 
വിവ : ബശീർ പുത്തൂർ حفظه الله

0 Comments

മൂന്ന് ആയത്തുകൾ ഓതാൻ...

22/9/2023

0 Comments

 
عَنْ ابْنِ عَبَّاسٍ، قَالَ: «مَا يَمْنَعُ أَحَدَكُمْ إِذَا رَجَعَ مِنْ سُوقِهِ أَوْ مِنْ حَاجَتِهِ فَاتَّكَأَ عَلَى فِرَاشِهِ أَنْ يَقْرَأَ ثَلَاثَ آيَاتٍ مِنَ الْقُرْآنِ
(الدارمي في سننه)

 
ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു:

അങ്ങാടിയിൽ നിന്നും മടങ്ങിവന്ന്, അല്ലെങ്കിൽ തന്റെ ആവശ്യങ്ങൾ കഴിഞ്ഞു മടങ്ങിവന്ന് വിരിപ്പിൽ ചാരിയിരിക്കുമ്പോൾ ഖുർആനിൽ നിന്ന് മൂന്ന് ആയത്തുകൾ ഓതാൻ നിങ്ങളിലൊരുത്തന് എന്താണ് തടസ്സം?!

(ദാരിമി സുനനിൽ ഉദ്ധരിച്ചത്)

  • അല്ലാഹു നമ്മെ സൃഷ്ടിച്ചത് ഏറ്റവും നന്നായി കർമ്മങ്ങളനുഷ്ഠിക്കുന്നതാരെന്ന് പരീക്ഷിക്കുന്നതിനാണ്.
  • കുറേയധികം വേണ്ട ഉള്ളത് ഇഖ്'ലാസോടെയും സുന്നത്തനുസരിച്ചുമാവുക.
  • കാട്ടിക്കൂട്ടലും പെരുമനടിക്കലുമല്ല സ്വഹാബത്ത് മനസ്സിലാക്കിയ ദീൻ.
  • എത്രയൊക്കെ തിരക്കുപിടിച്ച ജോലികളുള്ളവനും എളുപ്പമായതും ലളിതമായതും അവർ പഠിപ്പിച്ചു തരുന്നു.
  • മൂന്ന് ആയത്തുകൾ നിത്യവും പാരായണം ചെയ്യുക ലളിതമാണ്. എന്നാൽ ഒരു അക്ഷരത്തിന് പത്ത് എന്ന കണക്കിൽ അവയുടെ പ്രതിഫലം വളരെ വലുതാണ്.
  • അല്ലാഹു ഉതവിനൽകി എളുപ്പമാക്കിയാലല്ലാതെ ഒന്നും എളുപ്പമാവില്ല.
  • ഓരോരുത്തരും ആത്മപരിശോധന നടത്തട്ടെ. നന്മയാണ് തന്റെ അവസ്ഥയെങ്കിൽ അല്ലാഹുവിനെ സ്തുതിക്കട്ടെ, അല്ല മറ്റൊന്നാണെങ്കിൽ സ്വന്തം നഫ്സിനെയല്ലാതെ മറ്റൊന്നിനെയും ആക്ഷേപിക്കേണ്ടതില്ല.

- അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments

പുസ്തക പരിചയം -  തയ്‌സീറുൽ കരീമിറഹ്‌മാനി ഫീ തഫ്സീരി കലാമിൽ മന്നാനി

8/7/2023

0 Comments

 
ശൈഖ് അല്ലാമ അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅദീ റഹിമഹുള്ള രചിച്ച ലോകോത്തര പ്രശസ്തമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം.
ഗ്രന്ഥകാരൻ ആധുനികനാണെങ്കിലും ആശയ സമ്പുഷ്ടിയിലും വ്യാഖ്യാന ചാരുതയിലും രചന ഏറെ മികവ് പുലർത്തുന്നു.

ഹിജ്‌റ വർഷം 1343 ൽ ആരംഭിച്ച തഫ്സീറിന്റെ പണി പൂർത്തിയായത്‌ 1344 ലാണ്. എത്ര ധ്രുതഗതിയിലും ശുഷ്കാന്തിയിലുമാണ് സഅദി റഹിമഹുള്ള തന്റെ ദൗത്യം നിർവ്വഹിച്ചത് എന്നതിന് ഇത് മതിയായ തെളിവാണ്. എന്നിട്ടും അച്ചടി മഷി പുരളാൻ വീണ്ടും 32 വർഷമെടുത്തു; 1376 ൽ ! അതും രചയിതാവിന്റെ മരണത്തിന് ഒരു മാസം മുമ്പ് കഷ്ടി !

ഖുർആനിന് ബൃഹത്തായ തഫ്സീർ ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. ചരിത്രവും, ഭാഷയും, വ്യാകരണവും, കഥകളുമടക്കം വേണ്ടതും വേണ്ടാത്തതുമായ പലതും വാരിക്കൂട്ടിയ, തഫ്സീർ ഗ്രന്ഥത്തിന്റെ പകിട്ട് നഷ്ടപ്പെടുത്തുന്ന വിധത്തിൽ കെട്ടു കഥകൾ വരെ കുത്തി നിറച്ചവ.
എന്നാൽ ഇമാം സഅദി റഹിമഹുള്ളയുടെ "തയ്‌സീറുൽ കലാ" മിനെ മറ്റു വ്യാഖ്യാന ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരുപാട് സവിശേഷതകളുണ്ട്.

ലലിതവും ആയാസരഹിതവുമായ വ്യാഖ്യാന രീതി കൊണ്ട് ഏതൊരു സാധാരണക്കാരനേയും ഖുർആനിന്റെ മധുരവും വശ്യവുമായ ആശയതലങ്ങളിലേക്ക് പതിയെ ഇറങ്ങിച്ചെല്ലാൻ അത് പര്യാപ്തമാക്കുന്നു. സ്ഥൂല വ്യാഖ്യാനങ്ങളെപ്പോലും സൂഷ്മവും ആകർഷണീയവുമായ പദാവലികളിലൂടെ ഏറ്റവും ഹൃദ്യമായി ഖുർആനിന്റെ ആശയം ഗഹനമായി ഉൾക്കൊള്ളാൻ വായനക്കാരനെ തെര്യപ്പെടുത്തുന്നു. അതിനേക്കാളൊക്കെ എടുത്തു പറയേണ്ട സവിശേഷത, വ്യാഖ്യാനരംഗത്ത്‌ അഹ്‌ലുസ്സുന്നത്തിന്റെ അഖീദ ഇദപ്രദമമായി പ്രതിഫലിപ്പിക്കുന്നതിൽ മികവ് പുലർത്താൻ സാധിച്ചുവെന്നതാണ്. ഇത് മറ്റു തഫ്സീർ ഗ്രന്ഥങ്ങൾക്കൊന്നും അധികം അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്. വിശിഷ്യാ അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ അനുവാചകന് സംവേദനക്ഷമമാക്കുന്ന കാര്യത്തിൽ.

അറബി ഭാഷയിൽ കേവല പരിജ്ഞാനം മാത്രമുള്ള ആൾക്ക് പോലും തഫ്സീറിന്റെ ഏത് ഭാഗം വായിച്ചാലും ആശയ ലാളിത്യ ഗരിമയിൽ ഒരു ലഹരി പോലെ ലയിച്ചു ചേർന്ന് വായന ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു തഫ്സീർ വേറെയില്ല. എവിടെത്തുടങ്ങിയാലും നവ്യാനുഭുതി പകരുകയും അനർഘ നിർഗളം സരസമായി സംവദിക്കുകയും വായനക്കാരന്റെ വിമലമായ മനോമുകുരത്തെ ശാദ്ധ്വലമാക്കുകയും ചെയ്യുന്ന അസുലഭ സുലഭിത മുഹൂർത്തം.

പഴയകാല തഫ്സീർ ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്‌റാഈലിയ്യാത്തുകൾ തുലോം കുറവാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്.

ചുരുക്കത്തിൽ ഖുർആനിന്റെ സാരാംശം അയത്ന ലളിതമായി ഏതൊരു സാധാരണക്കാരനും വായനാനുഭൂതി നൽകുന്ന അപൂർവ്വമായ തഫ്സീർ ഗ്രന്ഥമാണ് ശൈഖ് സഅദി റഹിമഹുള്ളയുടെ തഫ്സീർ എന്ന് നിസ്സംശയം പറയാം .

​- ബശീർ പുത്തൂർ
0 Comments

ഖുർആൻ ദുർവ്യാഖ്യാനത്തിന്റെ നൂതന രൂപങ്ങൾ

29/10/2022

0 Comments

 
സൂറത്തുൽ ഇസ്‌റാഇലെ 47-മത്തെ വചനവും സൂറത്തുൽ ഫുർഖാനിലെ എട്ടാമത്തെ വചനവും ചിലയാളുകൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും തൽഫലമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
ആദ്യം ആ ആയത്തുകളുടെ അർത്ഥവും അതിന്റെ ശെരിയായ വ്യാഖ്യാനവും ഒന്ന് പരിശോധിക്കാം.
​
സൂറത്തുൽ ഇസ്‌റാഇൽ അല്ലാഹു പറയുന്നു.
نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا- سورة الإسراء4
" നീ പറയുന്നത് അവർ സശ്രദ്ധം കേൾക്കുന്ന സന്ദർഭത്തിൽ എന്തൊന്നാണ് അവർ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. അവർ സ്വകാര്യമായി പറയുന്ന സന്ദർഭത്തിൽ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് അക്രമകാരികളായ ആളുകൾ പറയുന്ന സന്ദർഭവും (നമുക്കറിയാം) സൂറത്തുൽ ഇസ്‌റാഉ -47

സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു.
وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا
أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا - سورة الفرقان 7 -8
അവർ പറയുകയും ചെയ്തു. : ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുന്നു, അങ്ങാടികളിലൂടെ നടക്കുന്നു. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിട്ട് എന്ത് കൊണ്ടാണ് ഇയാളുടെ അടുത്തേക്ക് ഒരു മലക്ക് ഇറക്കപ്പെടാത്തത്? അതല്ലെങ്കിൽ, അയാൾക്കൊരു നിധി ഇട്ടു കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് കായ് കനികൾ തിന്നാൻ പറ്റുന്ന രൂപത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? അക്രമികൾ പറഞ്ഞു " മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്" സൂറത്തുൽ ഫുർഖാൻ 7-8
​
ഈ രണ്ട് ആയത്തുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ട് വളരെ വ്യാപകമായി മർകസ് ദഅവ മുജാഹിദുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്നത് മക്കാ മുശ്‌രിക്കുകളുടെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും, അത് വിശ്വസിക്കാൻ പാടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്.
യഥാർത്ഥത്തിൽ ഖുർആനിലെ ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിക്കുന്നതിന് കേവല യുക്തിയും ബുദ്ധിയും മാത്രം അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണിത്. മറിച്ച് വിശ്വാസയോഗ്യവും സത്യസന്ധവുമായ പ്രാമാണിക തഫ്സീറുകളെ അവലംബിക്കുകയും സലഫുകളായ ഉലമാക്കളും മുഫസ്സിറും ഈ ആയത്തുകൾക്കു നൽകിയ വ്യാഖ്യാനം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവർ ഈ അബദ്ധത്തിൽ ചെന്ന് ചാടുമായിരുന്നില്ല.
​
മുകളിലെ ആയത്തുകൾ വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു തഫ്സീർ ഗ്രന്ഥത്തിലും പ്രാമാണികരായ മുഫസ്സിറുകളാരും ഇവിടെയുള്ള ഉദ്ദേശം നബിക്ക് സിഹ്ർ ബാധിച്ചു എന്ന വിഷയമാണ് ഇതെന്ന് രേഖപ്പെടുത്തുകയോ അതിന്റെയടിസ്ഥാനത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയിൽ സംശയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് മക്കാ മുശ്‌രിക്കുകളുടെ ആരോപണം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ മൂലം ബുദ്ധിഭ്രമം സംഭവിക്കുകയും, അങ്ങിനെ വഹ്‌യ്‌ എന്ന് പറഞ്ഞു കൊണ്ട് പിച്ചും പേയും പറയുകയാണ് എന്നായിരുന്നു. യഥാർത്ഥത്തിൽ നബിയെ പരിഹസിക്കുകയും കൊച്ചാക്കുകയും അപഹസിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുറത്തിറങ്ങി അങ്ങാടികളിലൂടെ നടക്കുന്നതും ഭക്ഷണം കഴിക്കുന്നത് പോലും അവർ പ്രവാചകത്വത്തിനു യോജിക്കാത്ത കാര്യമായാണ് കണക്കാക്കിയത്. സിഹ്ർ ബാധിച്ചുവെന്നത് അതിൽ ഒരാരോപണം മാത്രമാണ്. കൂടാതെ, ഭ്രാന്തൻ, മാരണക്കാരൻ, ജ്യോൽസ്യൻ, തുടങ്ങിയ പല ആരോപണങ്ങളും അതിന്റെ പുറമെയുണ്ട്. വഹ്‌യിനെക്കുറിച്ചുള്ള അവരുടെ ആ ആരോപണത്തെയാണ് അല്ലാഹു ഈ ആയത്തുകളിലൂടെ ഖണ്ഡിക്കുന്നത്. ഇക്കാര്യമാണ് പ്രാമാണിക വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയായത്.

എന്നാൽ ഖുർആനും ഹദീസും സ്വന്തം നിലക്ക് വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായി കണ്ടു വരുന്നു. പണ്ടൊക്കെ രാഷ്ട്രീയക്കാരിലായിരുന്നു ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മതരംഗത്തു പ്രവർത്തിക്കുന്നവരും യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി ഖുർആൻ വ്യാഖ്യാനിക്കുന്നു. പണ്ട് മൗലാനാ മൗദൂദിയും കാന്തപുരവുമൊക്കെ അവരുടെ തെറ്റായ വാദങ്ങളെ സ്ഥാപിക്കാൻ സ്വീകരിക്കുന്ന കുതന്ത്രമാണ് ഖുർആനിന്റെ ആയത്തുകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായി ദുർവ്യാഖ്യാനിക്കുകയെന്നത്. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാതത്തിൽ മരിച്ചു പോയവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ, സൂറത്തു സുഖ്‌റുഫിലെ "വസ്അൽ മൻ അർസൽനാ ....." എന്ന് തുടങ്ങുന്ന തൗഹീദിന്റെ ആയത്ത് ഓതി തെറ്റിദ്ധരിപ്പിച്ചാണ് കാന്തപുരം രക്ഷപ്പെട്ടത്. വാസ്തവത്തിൽ അയാൾക്ക് എവിടെ നിന്നാണ് ഈ വ്യാഖ്യാനം കിട്ടിയത്? അതിന്റെ ആധാരം എന്താണ് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആ വ്യാഖ്യാനം തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയും. ലോകത്തു ഇന്നേ വരെയുള്ള ഒരൊറ്റ മുഫസ്സിറും ആ ആയതിന് കാന്തപുരം നൽകിയ വ്യാഖ്യാനം നൽകുകയോ സലഫുകൾ അങ്ങിനെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാൾ സ്വയംകൃതമായി കെട്ടിച്ചമച്ചതാണ് ആ വ്യാഖ്യാനം. അക്കാരണം കൊണ്ട് തന്നെ അത് ദുർവ്യാഖ്യാനവും അസ്വീകാര്യവുമായി.

മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും മുകളിൽ കൊടുത്ത ആയത്തുകൾ വ്യാഖ്യാനിക്കുന്നതിൽ മർകസ് ദഅവ മുജാഹിദുകൾ സ്വീകരിച്ചത് കാന്തപുരത്തിന്റെ അതേ അടവ് തന്നെയാണ്.

മക്കാ മുശ്‌രിക്കുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കെതിരിൽ പല ആക്ഷേപങ്ങളും ആരോപണങ്ങളും പരിഹാസങ്ങളും നടത്താറുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നത്. എന്നാൽ സിഹ്ർ ബാധിക്കുകയെന്നത് പ്രവാചകത്വത്തിന് എതിരാവുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൗത്യനിർവഹണത്തിന് തടസ്സമാകുന്ന രൂപത്തിൽ പരിണമിക്കുകയോ ചെയ്തിട്ടില്ല. അക്കാര്യങ്ങളെല്ലാം തന്നെ പ്രാമാണികരായ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യുന്ന ഇടങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ, ഖുർആനിലെ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്യുകയും, അതു വഴി മുസ്‌ലിം ലോകത്തു അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാർക്കിടയിൽ യാതൊരഭിപ്രായ വിത്യാസവുമില്ലാത്ത നബിക്ക് സിഹ്ർ ബാധിച്ചുവെന്നു പറയുന്ന സ്വഹീഹുൽ ബുഖാരിയിലടക്കം വന്നിട്ടുള്ള സ്വഹീഹായ ഹദീസിനെ നിഷേധിക്കുകയും ചെയ്യുക. ഇതാണിപ്പോൾ വലിയ വിശ്വാസ വിപ്ലവമായി കൊണ്ടാടുന്ന ഇവരുടെ ദഅവത്.

" മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്' എന്ന് മൈക്കിന്റെ മുമ്പിൽ വന്ന് പറയുന്ന ഒരു കാഥികനോട് നമുക്ക് ഏറ്റവും ലളിതമായി ചോദിക്കാനുള്ളത് "എവിടെ നിന്ന് കിട്ടി നിങ്ങൾക്കീ വാദം"? ആരാണ് ഈ വിഷയത്തിൽ നിങ്ങളുടെ പൂർവ്വീകർ? ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടല്ലാതെ സ്വീകാര്യമായ ഒരുദ്ധരണി കൊണ്ടെങ്കിലും നിങ്ങൾക്ക് ഈ വാദം സ്ഥാപിക്കാൻ കഴിയുമോ?

നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന സത്യ സന്ദേശത്തെ നേരിടാൻ ഒരു കോപ്പും കയ്യിലില്ലാതെ വിഷമിച്ച മുശ്‌രിക്കുകൾ ഉന്നയിച്ച വെറും പോയിവെടികളായിരുന്നു ആ ആക്ഷേപങ്ങളെല്ലാം.
രോഗം, മനോവിഷമം, വിശപ്പ്, ദാഹം, സന്തോഷം, ദുഃഖം, സങ്കടം തുടങ്ങി ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെയും ബാധിക്കാം. സിഹ്ർ അതിൽ ഒന്ന് മാത്രം. അത് നുബുവ്വത്തിനെ ഒരു നിലക്കും ബാധിച്ചിട്ടില്ല.

നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമായി രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. ബുദ്ധിയെ പ്രമാണങ്ങൾക്ക് മുമ്പിൽ നാട്ടി വെക്കലാണ് പുരോഗമനം എന്ന് കരുതുന്ന ആളുകൾ സത്യം ഗ്രഹിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങുകയുമാണ് വേണ്ടത്.

- ബശീർ പുത്തൂർ
0 Comments

അല്ലാഹുവിന്റെ കിതാബും സുന്നത്തും

8/2/2022

0 Comments

 
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) 
- ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ്‌ 
- നബി ചര്യ  അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം 
- നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ  ആക്ഷേപിക്കുന്നവർ പിഴച്ചവരാണ്

​വിവ: ബശീർ പുത്തൂർ 
عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )

 فيه وجوب اتباع السنة كالقرآن
فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم
 فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم
0 Comments

ഖുർആൻ മനഃപാഠം

23/5/2021

0 Comments

 
അബ്ദുല്ലാ ബ്നു മസ്ഊദ് رضي الله عنه  പറഞ്ഞു:

"ഞങ്ങൾക്ക് ഖുർആനിന്റെ പദങ്ങൾ മനഃപാഠമാക്കാൻ പ്രയാസവും, അതനുസരിച്ച് പ്രവർത്തിക്കൽ അനായാസവുമായിരുന്നു. നമുക്ക് ശേഷം വരുന്നവർക്ക് ഖുർആൻ മനഃപാഠമാക്കൽ അനായാസവും, അതനുസരിച്ച് പ്രവർത്തിക്കൽ പ്രയാസവുമായിരിക്കും."

- അബൂ തൈമിയ്യ ഹനീഫ്
قال عبد الله بن مسعود

إنا صعب علينا حفظ الفاظ القرآن، وسهل علينا العمل به، وإن من بعدنا يسهل عليهم حفظ القرآن، ويصعب عليهم العمل به

(تفسير القرطبي)
Download Poster
0 Comments

ഖുർആൻ പഠനത്തിന്റെ രീതി

16/10/2020

0 Comments

 
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :- "നിങ്ങളിൽ ശ്രേഷ്ടർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരാണ്" എന്നതിന്റെ അർത്ഥത്തിൽ പെട്ട കാര്യമാണ് അതിന്റെ അക്ഷരങ്ങളോടൊപ്പം ആശയങ്ങളും പഠിപ്പിക്കുകയെന്നത്. എന്നല്ല, അതിന്റെ ആശയങ്ങൾ പഠിക്കുകയെന്നതാണ് അതിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുകയെന്നത് കൊണ്ടുള്ള പ്രഥമമായ ലക്ഷ്യം. അതാണ് ഈമാൻ വർധിപ്പിക്കുന്നത്. ജുന്‍ദുബു ബിൻ അബ്ദില്ലയും അബ്ദുള്ള ബിൻ ഉമറും മറ്റുപലരും പറഞ്ഞത് പോലെ "ഞങ്ങൾ ഈമാൻ പഠിച്ചു, പിന്നെ ഞങ്ങൾ ഖുർആൻ പഠിച്ചു. അങ്ങിനെ ഞങ്ങളുടെ ഈമാൻ വർദ്ധിച്ചു. നിങ്ങളാകട്ടെ, ഖുർആൻ പഠിക്കുന്നു, പിന്നെ ഈമാൻ പഠിക്കുന്നു" (ഫതാവാ 4/423) 

​- ബഷീർ പുത്തൂർ
​
دَخَلَ فِي مَعْنَى قَوْلِهِ «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» تَعْلِيمُ حُرُوفِهِ وَمَعَانِيه جَمِيعًا، بَلْ تَعَلُّمُ مَعَانِيه هُوَ الْمَقْصُودُ الْأَوَّلُ بِتَعْلِيمِ حُرُوفِهِ، وَذَلِكَ هُوَ الَّذِي يَزِيدُ الْإِيمَانَ، كَمَا قَالَ جُنْدَبُ بْنُ عَبْدِ اللَّهِ، وَعَبْدُ اللَّهِ بْنُ عُمَرَ وَغَيْرُهُمَا: تَعَلَّمْنَا الْإِيمَانَ ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا إيمَانًا، وَإِنَّكُمْ تَتَعَلَّمُونَ الْقُرْآنَ ثُمَّ تَتَعَلَّمُونَ الْإِيمَانَ. الفتاوى ج ٤/٤٢٣
0 Comments

ഖുർആൻ അല്ലാഹുവിന്റെ ഒരു സൃഷ്ടിയല്ല

14/9/2020

0 Comments

 
ഖുർആൻ അല്ലാഹുവിൽ നിന്ന് അവതീർണമായ അവന്റെ വചനമാണ്. ഖുർആൻ അല്ലാഹുവിന്റെ ഒരു സൃഷ്ടിയല്ല അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. അവനിൽ നിന്നാണ് അത് തുടങ്ങിയത്; അതവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും! ഹഖായ നിലക്ക് അല്ലാഹു സംസാരിച്ചതാണ്. അല്ലാഹു ജിബ്‌രീൽ അലൈഹിസ്സലാം മുഖേന മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് അത് വഹ്‌യ്‌ (ബോധനം) ആയി ഇറക്കിയതാണ്‌. അറബി ഭാഷയിലുള്ള ആ മഹത്‌ഗ്രന്ഥം മുതവാതിറായ (വിശ്വസ്തരായ ഒരു സംഘം ആളുകളിൽ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകളിലൂടെ) നിലയിൽ യാതൊരുവിധ ശങ്കക്കും സംശയത്തിനും ഇടയില്ലാത്ത വിധം നമ്മിലേക്ക്‌ തലമുറകളായി എത്തിച്ചേർന്നതാണ്.

- ബഷീർ പുത്തൂർ
0 Comments

ഖുർആൻ പാരായണം ചെയ്യുമ്പോൾ  അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ

5/9/2019

0 Comments

 
ഖുർആൻ പാരായണം ചെയ്യുമ്പോൾ  അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:

- അല്ലാഹുവിന്റെ വചനം വായിക്കുന്നത് ബോധത്തോടെ, ഹൃദയസാനിദ്ധ്യത്തിൽ, ചിന്തിച്ചും ആലോചിച്ചും ആയിരിക്കണം.
- ഖുർആൻ കൊണ്ടുള്ള ഗുണം നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം.
- ശ്രദ്ധയാകർഷിക്കുന്ന ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യണം.
- അതിന്റെ ആശയം ഗ്രഹിക്കുന്നതിന്ന് സ്വഹാബത്തിന്റെ വാക്കുകളെ അവലംബിക്കാൻ ശ്രമിക്കണം.

ശൈഖ് അഹ്'മദ് അസ്സുബൈഈ 

- അബു തൈമിയ്യ ഹനീഫ്
0 Comments

ഖുർആൻ പാരായണം -2

22/3/2019

0 Comments

 
അബൂഹുറൈറ رضي الله عنه പറയാറുണ്ടായിരുന്നു:
​

തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും, അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ.

തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും, മലക്കുകൾ അതിനെ വെടിയുകയും, അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ.

- അബൂ തൈമിയ്യ ഹനീഫ്
عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: «إِنَّ الْبَيْتَ لَيَتَّسِ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ» (الدارمي)
[تعليق المحقق] إسناده صحيح وهو موقوف على أبي هريرة

0 Comments

ഇസ്തിഗ്ഫാർ ബാക്കി

15/8/2018

0 Comments

 
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُون
നബിയേ, താങ്കൾ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അള്ളാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. (സൂറത്തുൽ അൻഫാൽ)

ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറയുന്നു :
"അവരിൽ രണ്ടു നിർഭയത്വങ്ങൾ ഉണ്ടായിരുന്നു.
1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും,
2-ഇസ്തിഗ്ഫാറും (പശ്ചാത്താപവും).

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പോയി. ഇസ്തിഗ്ഫാർ ബാക്കിയായി
( തഫ്സീർ ഇബ്നു കഥീർ)

- ബശീർ പുത്തൂർ
0 Comments

ഈമാൻ വർധിക്കുന്നു... ഈമാൻ കുറയുന്നു...

7/4/2018

0 Comments

 
​ഇബ്നു റജബ് رحمه الله പറഞ്ഞു:

ആർ അല്ലാഹുവിനെ സ്മരിക്കുന്നതും, അവന്റെ കിതാബ് പാരായണം ചെയ്യുന്നതും അധികരിപ്പിക്കുന്നുവോ, അവന്റെ ഈമാൻ വർധിക്കുന്നു.

ആർ തന്റെ നാവുകൊണ്ടു ചെയ്യേണ്ട നിർബന്ധമായ ദിക്ർ ഉപേക്ഷിക്കുന്നുവോ, അവന്റെ ഈമാൻ കുറയുന്നു.

(ഫത്ഹുൽബാരി)

- അബു തൈമിയ്യ ഹനീഫ്
قال الإمام ابن رجب رحمه الله

فإن من زاد ذكره لله، وتلاوته لكتابه : (( زاد إيمانه ))

ومن ترك الذكر الواجب بلسانه : ((نقص إيمانه))

[فتح الباري شرح صحيح البخاري(٩/١)]
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക