ഇബ്നു ഹജർ رحمه الله പറഞ്ഞു : സലഫുകളിൽ ഒരാളോട് നന്മയായ കാര്യങ്ങൾ ഭാരമുള്ളതും തിന്മകൾ ഭാരമില്ലാകാനും കാരണമെന്തെന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : നന്മകളുടെ കൈപ്പ് സന്നിതമായതും അവയുടെ മാധുര്യം അപ്രത്യക്ഷവുമാണ് അതിനാൽ അത് ഭാരമുള്ളതായി . അതു കാരണം അവ ഉപേക്ഷിക്കാൻ നിന്നെ പ്രേരിപ്പിക്കരുത്. തിന്മയാകട്ടെ അതിന്റെ മധുരം സന്നിഹിതവും കൈപ്പ് അപ്രത്യക്ഷവുമാണ്, അത്കൊണ്ട് അതിന്റെ ഭാരമില്ലായ്മ അത് ചെയ്യാൻ നിന്നെ പ്രേരിപ്പിക്കരുത്. (ഫത്ഹുൽബാരി 13/614) - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال ابن حجر رحمه الله
وقد سئل بعض السلف عن سبب ثقل الحسنة ، وخفة السيئة ؛ فقال : لأن الحسنة : حضَرتْ مرارتها و غابت حلاوتها فثقُلَت ؛ فلا يحملنّك ثقلها على تركها و السّيّئة : حضرت حلاوتها و غابت مرارتُها فلذلك خفت ؛ فلا يحملنّك خفتها على ارتكابها فتح الباري :(614/13)
0 Comments
عن خالد بن دريك قال خرج ابن محيريز (التابعي) إلى بزاز يشتري منه ثوبا والبزاز لا يعرفه قال: وعنده رجل يعرفه فقال : بكم هذا الثوب؟ قال الرجل : بكذا وكذا فقال الرجل الذي يعرفة: أحسن إلى ابن محيريزا فقال ابن محيريز: إنمَا جِئت أشتري بمالي ولم أجئ أشتري بديني فقام ولم يشتر ഖാലിദ് ബിൻ ദുറൈക് പറയുന്നു: പ്രശസ്ത താബിഈവര്യനായ ഇബ്നു മുഹൈരീസ്, തന്നെ പരിചയമില്ലാത്ത ഒരു വസ്ത്രവ്യാപാരിയുടെ അടുക്കൽ വസ്ത്രം വാങ്ങാൻ പോയി. അപ്പോൾ അദ്ദേഹത്തിന്റെയടുക്കൽ ഇബ്നു മുഹൈരീസിനെ അറിയുന്ന മറ്റൊരാളുണ്ടായിരുന്നു. ഇബ്നു മുഹൈരീസ്: ഈ വസ്ത്രത്തിന്റെ വിലയെന്താണ്? വ്യാപാരി: ഇത്രയാണ് അതിന്റെ വില. ഇബ്നു മുഹൈരീസിനെ പരിചയമുള്ള വ്യക്തി: ഇബ്നു മുഹൈരീസാണ്, വിലയിൽ ഇളവു നൽകൂ. ഇബ്നു മുഹൈരീസ്: ഞാൻ വന്നത് കാശ് കൊടുത്ത് വാങ്ങാനാണ്, ദീൻ കൊടുത്ത് വാങ്ങാനല്ല. അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റുപോയി. അവിടെ നിന്ന് ഒന്നും വാങ്ങിയതുമില്ല. ഇത് സലഫുകളുടെ മാതൃക! സലഫികൾ പിന്തുടരേണ്ട രീതി! قيل للفضيل بن عياض: من السفلة؟ قال: الذي يأكل بدينه وقال رحمه الله: لأن أطلب الدنيا بطبل ومزمار أحب إلي من أن أطلبها بالفقه. ഫുളൈൽ ബിൻ ഇയാളിനോട് ചോദിക്കുകയുണ്ടായി: ആരാണ് നീചന്മാരായ സഫലികൾ? ഫുളൈൽ: ദീൻ കൊണ്ട് ചെലവ് കഴിയുന്നവർ. അദ്ദേഹം പറയുന്നു: ചെണ്ട കൊട്ടിയും കുഴലൂതിയും ദുനിയാവ് നേടലാണ് മതപരമായ അറിവ് കൊണ്ട് ദുനിയാവ് നേടുന്നതിനെക്കാൾ എനിക്കിഷ്ടം. സഫലികൾ അങ്ങനെയാണ്. ദീൻ കൊണ്ട് ചെലവ് കഴിയുന്ന നീചന്മാർ. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു : ആരെങ്കിലും ഖുർആനിനെയോ ഹദീസിനെയോ, സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും അറിയപ്പെട്ട വ്യാഖ്യാനത്തിനും വിശതീകരണത്തിനും എതിരായ നിലക്ക് വ്യാഖ്യാനിച്ചാൽ, അവൻ അള്ളാഹുവിന്റെ പേരിൽ കറ്റു കെട്ടിപ്പറയുന്നവനും അള്ളാഹുവിന്റെ ആയത്തുകളെ നിഷേധിക്കുന്നവനും പദങ്ങളെ യഥാർത്ഥ സ്ഥാനത്തു നിന്ന് വ്യതിചലിപ്പിക്കുന്നവനുമാണ്. ഇത്, ഇസ്ലാം ദീനിൽ നിരർത്ഥകത സ്ഥായിയായ നിരീശ്വരത്വത്തിന്റെയും നിഷേധത്തിന്റെയും കവാടം തുറക്കലാണ്. (മജ്മുള ഫതാവാ - 13/243) — ബഷീർ പുത്തൂർ قال شيخ الإسلام ابن تيمية رحمه الله " مَنْ فَسِّرَ الْقُرْآنَ أَوْ الْحَدِيثَ وَتَأَوّلَهُ عَلَى غَيْرِ التَّفْسِيرِ الْمَعْرُوفِ عَنْ الصَّحَابَةِ وَالتَّابِعِينَ فَهُوَ مُفْتَرٍ عَلَى اللَّهِ مُلْحِدٌ فِي آيَاتِ اللَّهِ مُحَرِّفٌ لِلْكَلِمِ عَنْ مَوَاضِعِهِ وَهَذَا فَتْحٌ لِبَابِ الزِّنْدَقَةِ وَالْإِلْحَادِ وَهُوَ مَعْلُومُ الْبُطْلَانِ بِالِاضْطِرَارِ مِنْ دين الإسلام - الفتاوى 243/13
ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും, അവർ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും, അവർ ഉൾക്കൊണ്ടത് പോലെ ഉൾക്കൊള്ളുകയും അവർ പ്രയോഗവൽക്കരിച്ചതു പോലെ സ്വന്തം ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ സലഫുകളെ പിന്തുടരുന്നവൻ ആയിത്തീരുന്നത്. സ്വന്തമായ വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, സ്വഹാബത്തിന്റെ വഴി വിട്ടു, വേറിട്ട വഴികളിൽ സഞ്ചരിക്കുകയും, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ആദർശവൽക്കരിക്കുകയും ചെയ്യുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടത്. ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവർക്കു മുന്നറിയിപ്പും ഗുണപാഠവുമാണ്. ന്വേഷിക്കുകയും അറിയുമ്പോൾ തിരുത്തുകയും ചെയ്യുക. ഓർക്കുക; തിരുത്താനുള്ള സമയം തിരിച്ചു വരില്ല. - ബശീർ പുത്തൂർ قال النبي صلى الله عليه وسلم
« سيخرج أقوام من أمتي يَشْربُونَ القُرآنَ كَشُربهم اللَّبَنَ» صحيح الجامع -3653 أي: يسلقونه بألسنتهم من غير تدبر لمعانيه ولا تأمل في أحكامه بل يمر على ألسنتهم كما يمر اللبن المشروب عليها بسرعة.
أخرج الخطيبُ في "الجامع لأخلاق الراوي والسامع" عن الزُّبير ابن أبي بكر بكَّارٍ قال: قالت ابنة أختي لأهلنا: خالي خيرُ رجلٍ لأهله، لا يتخذ ضرَّةً ولا يشتري جارية. قال: تقولُ المرأةُ (أي زوجته): والله لَهَذِهِ الكُتُبْ أشَدُّ عليَّ مِن ثَلاَثِ ضَرَائِر الجامع لأخلاق الراوي والسامع - (1/149-150) – സുബൈർ ബിൻ അബീ ബക്കാർ പറഞ്ഞു എന്റെ സഹോദരീ പുത്രി എന്റെ ഭാര്യയോടു പറഞ്ഞു "എന്റെ അമ്മാവൻ എത്ര നല്ല ഭർത്താവാണ്! അദ്ദേഹം അടിമപ്പെണ്ണിനെ വാങ്ങുകയോ രണ്ടാം ഭാര്യയെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല!" അപ്പോൾ ആ സ്ത്രീ (അദ്ധേഹത്തിന്റെ ഭാര്യ) പറഞ്ഞു : "അല്ലാഹുവാണ് സത്യം ! മൂന്ന് ഭാര്യമാരെക്കാൾ എനിക്ക് പ്രയാസകരമായിട്ടു ഈ കിതാബുകൾ തന്നെ ധാരാളം !!"
ഗുണപാഠം:- 1- സത്യ വിശ്വാസികളെ, നിങ്ങൾക്ക്, നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും ശത്രുക്കളുണ്ട്, കരുതിയിരിക്കുക ! ( സൂറ : തഗാബുൻ ആയ :14) 2- ഇൽമിനോടും കിതാബിനോടുമുള്ള സലഫുകളുടെ പ്രണയം - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|