IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ചോദ്യോത്തരം സ്വഹാബത്തിന്റെ മാതൃക

17/7/2024

0 Comments

 
Picture
بسم الله الرحمن الرحيم

عن نافع أن رجلا سأل ابن عمر عن مسالة فطأطأ ابن عمر رأسه ولم يجبه حتى ظن الناس أنه لم يسمع مسألته. قال   فقال له: يرحمك الله أما سمعت مسألتي؟      قال: بلى، ولكنكم كأنكم ترون أن الله ليس بسائلنا عما تسألوننا عنه. اتركنا يرحمك الله حتى نتفهم في مسألتك فإن كان لها جواب عندنا وإلا أعلمناك أنه لا علم لنا به. 
[الطبقات الكبرى لابن سعد]


നാഫിഅ് رحمه الله പറയുന്നു: ഒരു മനുഷ്യൻ ഇബ്‌നു ഉമർ رضي الله عنهما യോട് ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇബ്‌നു ഉമർ رضي الله عنهما തന്റെ തലതാഴ്‌ത്തി നിന്നു, അയാൾക്ക് മറുപടി നൽകിയില്ല.

അയാളുടെ ചോദ്യം അദ്ദേഹം കേട്ടിട്ടില്ലെന്ന് ആളുകൾ കരുതുവോളം അങ്ങനെ നിന്നു.

അപ്പോൾ അയാൾ വീണ്ടും ചോദിച്ചു: അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ, എന്റെ ചോദ്യം താങ്കൾ കേട്ടില്ലെയോ?

അദ്ദേഹം പ്രതിവചിച്ചു: കേട്ടു, പക്ഷെ നിങ്ങൾ ഞങ്ങളോട് ചോദിക്കുന്ന-തിനെക്കുറിച്ച് അല്ലാഹു നമ്മോട് ചോദിക്കില്ലെന്ന് കരുതുന്ന പോലെയാണ് നിങ്ങളുടെ സ്ഥിതി.

നിങ്ങൾ ചോദിച്ച കാര്യത്തെ ശരിക്ക് മനസ്സിലാക്കിയെടുക്കും വരെ നമ്മെ വെറുതെ വിടൂ – അല്ലാഹു നിങ്ങൾക്ക് കരുണചെയ്യട്ടെ – എന്നിട്ട് നമ്മുടെ പക്കൽ അതിന് ഉത്തരമുണ്ടെങ്കിൽ.., അല്ലാത്ത പക്ഷം നമുക്കത് അറിയില്ല എന്ന് നിങ്ങൾക്ക് വിവരം തരാം.
[ഇബ്‌നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിച്ചത്]

  • ആർക്കും ചോദിക്കാം, എന്തും ചോദിക്കാം എന്നിങ്ങനെ സാഹസിക മുഖാമുഖ-സംവാദ വീരന്മാരല്ല സച്ചരിതരായ സ്വഹാബിമാർ. അവർ അറിവുള്ളവരും അല്ലാഹുവിൽ തികഞ്ഞ ഭയമുള്ളവരുമായിരുന്നു.
 
  • അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് ശരിയായ അറിവുള്ള പണ്ഡിതന്മാർ വിവേകവും അവധാനതയുമുള്ളവരായിരുന്നു.
 
  • ജനങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയൽ പാണ്ഡിത്യ-ത്തിന്റെ അടയാളമായല്ല, മറിച്ച് ഭ്രാന്തിന്റെ ലക്ഷണമായാണ് സ്വഹാബത്ത് കണ്ടിരുന്നത്.
 
  • അറിയാത്തത് അറിയില്ല എന്നു പറയാനുള്ള ആർജ്ജവം അറിവിന്റെ പാതിയാണ്.

  • അല്ലാഹുവിന്റെ ദീന്‍ ജനങ്ങളള്‍ക്ക്‌ പറഞ്ഞുകൊടുക്കുമ്പോള്‍ അല്ലാഹുവിനോട്‌ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന തികഞ്ഞ ബോധം കൂടി അനിവാര്യമാണ്‌.
 
  • ഉത്തരം നല്‍കി പടപ്പുകളെ തൃപ്തിപ്പെടുത്തലല്ല, റബ്ബിനെ തൃപ്തിപ്പെടുത്തലാണ്‌ ദീന്‍ പഠിപ്പിക്കുന്നവന്‍ ലക്ഷ്യമാക്കേണ്ടത്‌.
 
  • ചോദ്യം ചോദിക്കുന്നവരും സുപ്രധാനമായ ഈ പാഠങ്ങള്‍ മനസ്സിലാക്കി വേണം പണ്ഡിതന്മാരെ സമീപിക്കേണ്ടത്‌.

— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله
04 മുഹർറം 1446 / 10 ജൂലൈ 2024

• • • • •
download pdf version
0 Comments

സലഫുകൾക്ക്   നന്മയായ കാര്യങ്ങൾ ഭാരമുള്ളതും തിന്മകൾ ഭാരമില്ലാകാനും കാരണമെന്തെന്ന്

31/10/2021

0 Comments

 
ഇബ്നു ഹജർ رحمه الله പറഞ്ഞു : 

സലഫുകളിൽ ഒരാളോട് നന്മയായ കാര്യങ്ങൾ ഭാരമുള്ളതും തിന്മകൾ ഭാരമില്ലാകാനും കാരണമെന്തെന്ന് ചോദിക്കപ്പെട്ടു.

അദ്ദേഹം പറഞ്ഞു : നന്മകളുടെ കൈപ്പ് സന്നിതമായതും അവയുടെ മാധുര്യം അപ്രത്യക്ഷവുമാണ് അതിനാൽ അത് ഭാരമുള്ളതായി . അതു കാരണം അവ ഉപേക്ഷിക്കാൻ  നിന്നെ പ്രേരിപ്പിക്കരുത്.

തിന്മയാകട്ടെ അതിന്റെ മധുരം സന്നിഹിതവും കൈപ്പ് അപ്രത്യക്ഷവുമാണ്, അത്കൊണ്ട് അതിന്റെ ഭാരമില്ലായ്മ അത് ചെയ്യാൻ നിന്നെ പ്രേരിപ്പിക്കരുത്.
(ഫത്ഹുൽബാരി 13/614)
 
- അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി
‏قال ابن حجر رحمه الله 
وقد سئل بعض السلف عن سبب ثقل الحسنة ، وخفة السيئة ؛ فقال : لأن الحسنة : حضَرتْ مرارتها و غابت حلاوتها فثقُلَت ؛ فلا يحملنّك ثقلها على تركها
و السّيّئة : حضرت حلاوتها و غابت مرارتُها فلذلك خفت ؛ فلا يحملنّك خفتها على ارتكابها
فتح الباري :(614/13)
0 Comments

​സലഫുകളുടെ മാർഗ്ഗം സുരക്ഷിതം

14/6/2021

0 Comments

 
Picture
قال شيخ الإسلام ابن تيمية رحمه الله :- لَا عَيْبَ عَلَى مَنْ أَظْهَرَ مَذْهَبَ السَّلَفِ وَانْتَسَبَ إِلَيْهِ وَاعْتَزَى إِلَيْهِ بَلْ يَجِبُ قبُول ذَلِكَ مِنْهُ بالاتفاق. فَإِنْ مَذهَبَ السَّلفِ لَا يَكُونُ إِلَّا حَقًّا (مجموع الفتاوى ٤/١٤٩)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:

ആരെങ്കിലും സലഫുകളുടെ മാർഗ്ഗം പ്രകടമാക്കുകയോ അതിലേക്കു ചേർത്ത് പറയുകയോ അതുകൊണ്ട് അഭിമാനം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഒരു ന്യൂനതയല്ല. എന്നല്ല, അത് സ്വീകരിക്കുകയെന്നത് ഖണ്ഡിതമായ നിലയിൽ അവന് നിർബന്ധമാണ്. കാരണം തീർച്ചയായും സലഫുകളുടെ മാർഗ്ഗം സത്യമല്ലാതെയിരിക്കുകയേയില്ല.

(മജ്മുഉൽ ഫതാവാ 4/149)

​— ബഷീർ പുത്തൂർ
Download Poster
0 Comments

മതം കൊണ്ട് കളിക്കൽ

11/6/2021

0 Comments

 
​​ഇമാം ഖുർതുബി رحمه الله പറഞ്ഞു: സലഫുസ്സ്വാലിഹീങ്ങൾക്കു അല്ലാഹു റഹ്മത് ചൊരിയട്ടെ. നല്ല ബുദ്ധിയുള്ള എല്ലാവരെയും വസ്വിയ്യത് ചെയ്യുന്നതിൽ അവർ മികവ് പുലർത്തി. അവർ പറഞ്ഞു "നീ എന്ത് കൊണ്ട് കളിച്ചാലും നീ നിന്റെ മതം കൊണ്ട് കളിക്കുന്നത് സൂക്ഷിക്കണം "

തഫ്സീർ സൂറത്തുൽ കഹ്‌ഫ് - ആയത്ത് - 77

- ബഷീർ പുത്തൂർ 
‏قال الإمام القرطبي رحمه الله

 ويرحم الله السلف الصالح ؛ فلقد بالغوا في وصية كل ذي عقل راجح ، فقالوا: مهما كنت لاعبا بشيء ؛ فإياك أن تلعب بدِينك
​
(تفسير سورة الكهف آية ٧٧)
Download Poster

0 Comments

സലഫികൾ വേറെ, സഫലികൾ വേറെ!

26/12/2020

0 Comments

 

عن خالد بن دريك قال
خرج ابن محيريز (التابعي) إلى بزاز يشتري منه ثوبا والبزاز لا يعرفه
قال: وعنده رجل يعرفه
فقال : بكم هذا الثوب؟
قال الرجل : بكذا وكذا
فقال الرجل الذي يعرفة: أحسن إلى ابن محيريزا
فقال ابن محيريز: إنمَا جِئت أشتري بمالي ولم أجئ أشتري بديني
فقام ولم يشتر
ഖാലിദ് ബിൻ ദുറൈക് പറയുന്നു:

പ്രശസ്ത താബിഈവര്യനായ ഇബ്നു മുഹൈരീസ്, തന്നെ പരിചയമില്ലാത്ത ഒരു വസ്ത്രവ്യാപാരിയുടെ അടുക്കൽ വസ്ത്രം വാങ്ങാൻ പോയി. അപ്പോൾ അദ്ദേഹത്തിന്റെയടുക്കൽ ഇബ്നു മുഹൈരീസിനെ അറിയുന്ന മറ്റൊരാളുണ്ടായിരുന്നു.

ഇബ്നു മുഹൈരീസ്: ഈ വസ്ത്രത്തിന്റെ വിലയെന്താണ്?
വ്യാപാരി: ഇത്രയാണ് അതിന്റെ വില.

ഇബ്നു മുഹൈരീസിനെ പരിചയമുള്ള വ്യക്തി: ഇബ്നു മുഹൈരീസാണ്, വിലയിൽ ഇളവു നൽകൂ.

ഇബ്നു മുഹൈരീസ്: ഞാൻ വന്നത് കാശ് കൊടുത്ത് വാങ്ങാനാണ്, ദീൻ കൊടുത്ത് വാങ്ങാനല്ല.
അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റുപോയി. അവിടെ നിന്ന് ഒന്നും വാങ്ങിയതുമില്ല.

ഇത് സലഫുകളുടെ മാതൃക! സലഫികൾ പിന്തുടരേണ്ട രീതി!
قيل للفضيل بن عياض: من السفلة؟
قال: الذي يأكل بدينه
وقال رحمه الله: لأن أطلب الدنيا بطبل ومزمار أحب إلي من أن أطلبها بالفقه.
ഫുളൈൽ ബിൻ ഇയാളിനോട് ചോദിക്കുകയുണ്ടായി: ആരാണ് നീചന്മാരായ സഫലികൾ?

ഫുളൈൽ: ദീൻ കൊണ്ട് ചെലവ് കഴിയുന്നവർ.

അദ്ദേഹം പറയുന്നു: ചെണ്ട കൊട്ടിയും കുഴലൂതിയും ദുനിയാവ് നേടലാണ് മതപരമായ അറിവ് കൊണ്ട് ദുനിയാവ് നേടുന്നതിനെക്കാൾ എനിക്കിഷ്ടം.

സഫലികൾ അങ്ങനെയാണ്. ദീൻ കൊണ്ട് ചെലവ് കഴിയുന്ന നീചന്മാർ.

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
Download poster

0 Comments

സലഫുകളിലെ സ്ത്രീകളുടെ അവസ്ഥ

30/4/2020

0 Comments

 
സലഫുകളിലെ -സച്ചരിതരായ നമ്മുടെ മുൻഗാമികളിലെ- സ്ത്രീകളുടെ അവസ്ഥ, പുരുഷൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ അവൻ്റെ വീട്ടുകാരി പറയുമായിരുന്നു:

ഹറാമായത് സമ്പാദിക്കുന്നത്  സൂക്ഷിക്കണം, വിശപ്പു ഞങ്ങൾ സഹിക്കും. നരകം ഞങ്ങൾക്ക് സഹിക്കാനാവില്ല.

- അബൂ തൈമിയ്യ ഹനീഫ് 
كان النساء في السلف، كان الرجل إذا خرج من منزله يقوله له اهليه إياك و كسب الحرام، فإنا نصبر على الجوع ولا نصبر على النار

(مختصر منهاج القاصدين)
Download Poster

0 Comments

എതിരായ നിലക്ക് വ്യാഖ്യാനിച്ചാൽ

13/9/2019

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു : ആരെങ്കിലും ഖുർആനിനെയോ ഹദീസിനെയോ, സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും അറിയപ്പെട്ട വ്യാഖ്യാനത്തിനും വിശതീകരണത്തിനും എതിരായ നിലക്ക് വ്യാഖ്യാനിച്ചാൽ, അവൻ അള്ളാഹുവിന്റെ പേരിൽ കറ്റു കെട്ടിപ്പറയുന്നവനും അള്ളാഹുവിന്റെ ആയത്തുകളെ നിഷേധിക്കുന്നവനും പദങ്ങളെ യഥാർത്ഥ സ്ഥാനത്തു നിന്ന്
വ്യതിചലിപ്പിക്കുന്നവനുമാണ്. ഇത്, ഇസ്ലാം ദീനിൽ നിരർത്ഥകത സ്ഥായിയായ നിരീശ്വരത്വത്തിന്റെയും നിഷേധത്തിന്റെയും കവാടം തുറക്കലാണ്.

​(മജ്മുള ഫതാവാ - 13/243)

— ബഷീർ പുത്തൂർ
قال شيخ الإسلام ابن تيمية رحمه الله " مَنْ فَسِّرَ الْقُرْآنَ أَوْ الْحَدِيثَ وَتَأَوّلَهُ عَلَى غَيْرِ التَّفْسِيرِ الْمَعْرُوفِ عَنْ الصَّحَابَةِ وَالتَّابِعِينَ فَهُوَ مُفْتَرٍ عَلَى اللَّهِ مُلْحِدٌ فِي آيَاتِ اللَّهِ مُحَرِّفٌ لِلْكَلِمِ عَنْ مَوَاضِعِهِ وَهَذَا فَتْحٌ لِبَابِ الزِّنْدَقَةِ وَالْإِلْحَادِ وَهُوَ مَعْلُومُ الْبُطْلَانِ بِالِاضْطِرَارِ مِنْ دين الإسلام - الفتاوى 243/13 
0 Comments

ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുക

27/2/2018

0 Comments

 
ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും, അവർ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും, അവർ ഉൾക്കൊണ്ടത് പോലെ ഉൾക്കൊള്ളുകയും അവർ പ്രയോഗവൽക്കരിച്ചതു പോലെ സ്വന്തം ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ സലഫുകളെ പിന്തുടരുന്നവൻ ആയിത്തീരുന്നത്. സ്വന്തമായ വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, സ്വഹാബത്തിന്റെ വഴി വിട്ടു, വേറിട്ട വഴികളിൽ സഞ്ചരിക്കുകയും, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ആദർശവൽക്കരിക്കുകയും ചെയ്യുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടത്. ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവർക്കു മുന്നറിയിപ്പും ഗുണപാഠവുമാണ്. ന്വേഷിക്കുകയും അറിയുമ്പോൾ തിരുത്തുകയും ചെയ്യുക. ഓർക്കുക; തിരുത്താനുള്ള സമയം തിരിച്ചു വരില്ല.

- ​ബശീർ പുത്തൂർ
قال النبي صلى الله عليه وسلم 
« سيخرج أقوام من أمتي يَشْربُونَ القُرآنَ كَشُربهم اللَّبَنَ»
صحيح الجامع -3653
أي: يسلقونه بألسنتهم من غير تدبر لمعانيه ولا تأمل في أحكامه بل يمر على ألسنتهم كما يمر اللبن المشروب عليها بسرعة.
0 Comments

സത്യത്തിൻറെ പക്ഷത്തു വാലാകുന്നതാണ്....

5/12/2013

0 Comments

 
​"സത്യത്തിൻറെ പക്ഷത്തു വാലാകുന്നതാണ്, അസത്യത്തിന്റെ പക്ഷത്ത് തലയാകുന്നതിനേക്കാൾ എനിക്കിഷ്ടം"

(ഉബൈദില്ലാ അൽ അന്പരി- തഹ്ദീബുത്തഹ്ദീബു - ഹാഫിദു ഇബ്ൻ ഹജർ

​- ബഷീർ പുത്തൂർ
(( لأن أكون ذٓنٓبًا في الْحَقّ أَحبّ إليَّ مِنْ أَنْ أَكونَ رأساً في البَاطل ))
​
 عُبيد الله بن الحسن العنبري أحد سادات أهل البصرة وفقهائها و علمائها و كان  قاضيها 
0 Comments

ഇൽമിനോടും കിതാബിനോടുമുള്ള സലഫുകളുടെ പ്രണയം

5/12/2013

0 Comments

 

أخرج الخطيبُ في "الجامع لأخلاق الراوي والسامع" عن الزُّبير ابن أبي بكر بكَّارٍ قال: قالت ابنة أختي لأهلنا: خالي خيرُ رجلٍ لأهله، لا يتخذ ضرَّةً
ولا يشتري جارية. قال: تقولُ المرأةُ (أي زوجته): والله لَهَذِهِ الكُتُبْ أشَدُّ عليَّ مِن ثَلاَثِ ضَرَائِر 
​
الجامع لأخلاق الراوي والسامع - (1/149-150) –
സുബൈർ ബിൻ അബീ ബക്കാർ പറഞ്ഞു എന്റെ സഹോദരീ പുത്രി എന്റെ ഭാര്യയോടു പറഞ്ഞു "എന്റെ അമ്മാവൻ എത്ര നല്ല ഭർത്താവാണ്! അദ്ദേഹം അടിമപ്പെണ്ണിനെ വാങ്ങുകയോ രണ്ടാം ഭാര്യയെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല!" അപ്പോൾ ആ സ്ത്രീ (അദ്ധേഹത്തിന്റെ ഭാര്യ) പറഞ്ഞു : "അല്ലാഹുവാണ് സത്യം !  മൂന്ന് ഭാര്യമാരെക്കാൾ എനിക്ക് പ്രയാസകരമായിട്ടു ഈ കിതാബുകൾ തന്നെ ധാരാളം !!"
 
ഗുണപാഠം:-
1- സത്യ വിശ്വാസികളെ, നിങ്ങൾക്ക്, നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും ശത്രുക്കളുണ്ട്, കരുതിയിരിക്കുക ! ( സൂറ : തഗാബുൻ ആയ :14)
2- ഇൽമിനോടും കിതാബിനോടുമുള്ള സലഫുകളുടെ പ്രണയം

- ബഷീർ പുത്തൂർ​​
0 Comments

സലഫിയ്യത്ത്  ഒരു അവകാശമായി ചുരുങ്ങുമ്പോള്‍

11/10/2012

0 Comments

 
روى أبو داود عن أبي أمامة -رضي الله عنه - أن رسول الله -صلى الله عليه وسلم- قال أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه - رواه أبو داود، الحديث حسنه الالبانى فى صحيح الجامع والسلسله الصحيحة
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " സത്യമാണെങ്കില്‍ പോലും, തര്‍ക്കം ഉപേക്ഷിച്ചവന് സ്വര്‍ഗത്തിന്‍റെ താഴ്ഭാഗത്ത്‌ ഒരു വീടിനു ഞാന്‍ ജാമ്യം നില്‍ക്കാം ..... ഹദീസ്. 

ഖുര്‍ആനും സുന്നതുമാണ് പ്രമാണം എന്ന് അവകാശപ്പെടുന്നവരാണ് ഏതാണ്ടെല്ലാ മുസ്ലിംകളും. ഇതിനു വിരുദ്ധമായി ചിന്തിക്കുന്നവര്‍ ഇല്ലായെന്ന്  തന്നെ പറയാം.

അവരില്‍ തന്നെ അവ സഹാബത്തിന്‍റെ فهم  അഥവാ ധാരണ അനുസരിച്ചാണ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നവരുമുണ്ട്‌. സ്വഹീഹായ ഹദീസുകള്‍ മാത്രമേ സ്വീകാര്യമായി ഉള്ളു എന്ന് പറയുമ്പോള്‍ തന്നെ, പലപ്പോഴും ഒരു ഹദീസ് എപ്പോഴാണ് സ്വീകാര്യമായിതീരുക എന്നതിനെക്കുറിച്ച് അങ്ങേയറ്റത്തെ അജ്ഞത നിലനില്‍ക്കുകയും ചെയ്യുന്നു.

ഒരു നുറ്റാണ്ട് കാലത്തിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ദുര്യോഗം മുകളില്‍ സുജിപ്പിച്ച വിഷയവുമായി അഭേദ്യ ബന്ധമുണ്ട്. പ്രമാണങ്ങള്‍ ഖുറാനും സുന്നത്തുമാണെന്ന് പറയുകയല്ലാതെ അതിന്‍റെ വിഷതാംഷങ്ങളിലെക്കോ വസ്തുതകളിലെക്കോ അതിന്‍റെ ആളുകള്‍ക്ക് ഒരിക്കലും ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞിട്ടില്ല.
പറഞ്ഞു വരുന്നത്, കേരളത്തില്‍ ഉള്പതിഷ്ണു പ്രസ്ഥാനങ്ങള്‍ സൃഷ്‌ടിച്ച വിപ്ലവാത്മകമായ വൈജ്ഞാനിക വിസ്ഫോടനതെക്കുരിച്ചല്ല, മറിച്ചു വിശ്വാസപരവും കര്‍മപരവുമായ വിമലീകരണത്തിന് നാന്ദി കുരിച്ചവരെന്നു സ്വയം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ സംഭവിച്ച അപചയം എന്ത് എന്നതിനെക്കുറിച്ചാണ്.

കേരളം മത സംഘടനകളുടെ സംഘമ ഭൂമിയാണ്‌. എല്ലാ സംഘടനകള്‍ക്കും തഴച്ചു വളരാന്‍ ഫലഭുയിഷ്ടമായ മണ്ണ്. ആര്‍ക്കും എന്തും പറയാം. എന്തും അവകാശപ്പെടാം. എന്ത് പറഞ്ഞാലും ഒന്നും സംഭവിക്കില്ല. ഒരു മെമ്പര്‍ഷിപ്പിന്‍റെ ബലത്തില്‍ കൊണ്ട് നടക്കാന്‍ ആളുകള്‍ എമ്ബാടുമുള്ളപ്പോള്‍ എന്തിനു ഭയപ്പെടണം എന്തും പറയാന്‍ !

പക്ഷെ, ഖുര്‍ആന്‍-സുന്നത് എന്നിവ  പ്രമാണമായി സ്വീകരിക്കുകയും സലഫുകളുടെ മന്ഹജ് പിന്‍പറ്റുകയും ചെയ്യനമെന്നവകാഷപ്പെടുന്നവര്‍ ഒരിക്കലും അങ്ങിനെ ആവാന്‍ പാടില്ലായിരുന്നു.  അവര്‍ അതിന്‍റെ പൊരുള്‍ വേണ്ട വിധം മനസ്സിലാക്കിയിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്.

എന്താണ് സലഫീ മന്ഹജ്?
മന്ഹജുകള്‍ ഒരുപാടുണ്ട്. പക്ഷെ സത്യമായ ഋജുവായ മന്ഹജ് ഒന്ന് മാത്രമേയുള്ളൂ. അത് സലഫുകള്‍ കടന്നു പോയ വഴിയാണ്. അവരുടെ മാര്‍ഗമാണ്. സലഫികള്‍ എന്ന് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ അവകാശവാദങ്ങള്‍ ശരിയോ തെറ്റോ എന്ന് നിര്‍ണയിക്കുന്നത് അവര്‍ സലഫുകളുമായി, ആശയപരമായി എത്ര അടുത്ത് നില്‍ക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്.  കേരളത്തില്‍ സലഫിയ്യതും അവരുടെ മന്ഹജും അവകാശപ്പെടുന്ന മഹാഭുരിപക്ഷത്തിനു എന്താണ് സലഫിയ്യതെന്നോ അവരുടെ മന്ഹജെന്നോ മനസ്സിലായിട്ടില്ല.  ഏതൊരു സംഘടനയെയാണോ തങ്ങള്‍ പ്രദിനിധീകരിക്കുന്നത്, അവരുടെ ആജ്നാനുവര്തികളായി റാന്‍ മുളുകയാണ് എല്ലാവരും ചെയ്തു കൊണ്ടിരിക്കുന്നത്. വിശകലനം ചെയ്യപ്പെടുന്ന മസ്അലകളില്‍ ഒന്ന് പോലും പോലും പ്രമാനങ്ങലുമായി താരതമ്യം ചെയ്യുകയോ അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയോ ചെയ്യുന്നത് പോയിട്ട്, അങ്ങിനെ ചിന്തിക്കുന്നവര്‍  പോലും അപുര്‍വ്വം മാത്രം.

ഒരു ദുര്‍ബല ഹദീസും പുലിവാലുകളും.....
സ്വഹീഹായ ഹദീസുകള്‍ മാത്രമേ സ്വീകാര്യമായി ഉള്ളു എന്നും അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അമലുകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും അവകാശപ്പെടുന്ന ഒരു മഹാ ഭുരിപക്ഷം ആളുകള്‍ ഒരു ദുര്‍ബല ഹദീസിന്‍റെ പേരില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയും മുസ്ലിം പൊതുസമുഹത്തിന്‍റെ ഭദ്രത തച്ചു തകര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാഴ്ച ശത്രുക്കളെപ്പോലും നിരാശപ്പെടുതുന്നതാണ്.

ഇവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ...............
സലഫീ മന്‍ഹജ്, ഇവര്‍ അവകാശപ്പെടുന്നത് പോലെ, മനസ്സിലാക്കേണ്ട വിധത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍, ഇത്രയും ദുരവ്യാപകവും നിയന്ത്രനവിധേയവുമാല്ലാത്ത ഒരു വിതാനത്തിലേക്ക്‌ കാര്യങ്ങള്‍ ചെന്നെതില്ലായിരുന്നു.  ഒരു മസ്-അലയില്‍ തീര്‍പ് കല്‍പിക്കുമ്പോള്‍, സലഫുകളും ഉലമാക്കളും എന്ത് നിലപാട് സ്വീകരിച്ചു എന്ന് പരിശോധിക്കല്‍ അനിവാര്യമാണ്. അത് നിര്വ്വഹിക്കേണ്ടത് അതിനു യോഗ്യരായ ആളുകള്‍ ആണ്. മെമ്പര്‍ഷിപ്പുള്ള  എല്ലാവരും ദീന്‍ കൈകാര്യം ചെയ്യാനും വിശകലന-വിമര്‍ശനങ്ങള്‍ നടത്താനും പ്രാപ്തരോ യോഗ്യരോ അല്ല. ഇക്കാര്യം ഇവരില്‍ പലരും മനസ്സിലാക്കിയിട്ടില്ല. ഇത് മന്‍ഹജ്മായി അടുത്ത ബന്ധമുള്ള ഒരു വിഷയമാണ്. ‍

കിതാബുകളുമായി ബന്ധമുള്ള علم  ഉള്ള ആളുകള്‍ ഇവരിലെ പണ്ഡിതന്മാര്‍ എന്ന് പറയപ്പെടുന്നവരില്‍ ഉണ്ടായിരുന്നുവെങ്കില്‍, -  ആശയക്കുഴപ്പമുള്ള വിഷയം എന്ന നിലയില്‍ തങ്ങളേക്കാള്‍ അറിവുള്ള ആളുകളിലേക്ക്‌ മടക്കുകയും, വിധി കിട്ടുന്നത് വരെ മൌനം പാലിക്കുകയുമായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്.   അത് അവര്‍ക്ക് പറ്റിയ അബദ്ധം. അതിനു അവര്‍ മാത്രമല്ല കുറ്റക്കാര്‍. മറിച്ചു അവര്‍ക്ക് ലഭിച്ച ശിക്ഷണം സംഘടനാപരമായ ശിക്ഷണമാണ്. ഒരിക്കലും علم ഉള്ള ആളുകളുടെയും ഉലമാക്കളുടെയും تربية  അവര്‍ക്ക് ലഭിച്ചിട്ടില്ല.
 
മറ്റൊന്ന് സലഫികള്‍ എന്നവകാശപ്പെടുന്ന ഇവരുടെ അണികളുമായി ബന്ധപ്പെട്ടതാണ്. സംഘടനാ ബന്ധമല്ലാതെ علم മായി ഇവരില്‍ പലര്‍ക്കും യാതൊരു ബന്ധവുമില്ല. അവരാണ് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും. ഇവരില്‍ പലര്‍ക്കും തങ്ങള്‍ ഏതൊരു പക്ഷതെയാണോ പിന്തുണക്കുന്നത്, അവിടെ ആളെക്കുട്ടണം, അതിന്‍റെ പരിപാടികള്‍ പൊലിപ്പിക്കണം  എന്ന തികഞ്ഞ സംഘടനക്കാരന്‍റെ ലക്ഷ്യമേ ഇവര്ക്കുള്ളൂ.  മറിച്ചു ഇത് അല്ലാഹുവിന്‍റെ ദീന്‍ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ അനര്‍ഹാരാണെന്നുമുള്ള ഏറ്റവും ലളിതമായ മന്‍ഹജ് അവര്‍ കേട്ടിട്ടുപോലുമുണ്ടാവില്ല.

ഇസ്ലാം ദീനില്‍ എല്ലാവരും സംസാരിക്കാനും അഭിപ്രായം പറയാനും യോഗ്യതയുള്ളവരല്ല.   ഈ ലളിതമായ സത്യം അണികള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ കണ്ടു കൊണ്ടിരിക്കുന്ന ആദര്‍ശ സംഘട്ടനത്തിന്‍റെ  സുനാമിക്ക് ഇടമുണ്ടാകുമായിരുന്നില്ല.
അറിവുള്ള ആളുകള്‍ മാത്രം സംസാരിക്കട്ടെയെന്നും അറിവില്ലാത്ത മഹാ ഭുരിപക്ഷം വഴിമാറിക്കൊടുക്കുടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അകല്ച്ചയുടെയും ചിദ്രടയുടെയും വ്യാപ്തി എത്രയോ കുറയുമായിരുന്നു... പക്ഷെ, അതിനും വേണമല്ലോ ഒരറിവ്‌....മന്ഹജുമായി ബന്ധപ്പെട്ട അറിവ്.

സംഘടന സാക്ഷരതക്കപ്പുറം, സലഫിയ്യതും മന്ഹജുമായി ബന്ധപ്പെട്ട ഒരു സംസ്കരണമോ ശിക്ഷണമോ ഒരിക്കലുമവര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇതൊക്കെ അവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് തന്നെ. 

ഇതിനെല്ലാം പുറമേ,  എരിതീയില്‍ എണ്ണ ഒഴിക്കുന്ന രൂപത്തില്‍ നാടൊട്ടുക്കും വിശദീകരണതിന്റെയും ആദര്ശവിചാരണയുടെയും വെള്ളപ്പൊക്കം സൃഷ്ട്ടിക്കുന്നതിനു പകരം, ഒരല്പം ഹിക്മത് കാണിക്കുകയും സാധാരണക്കാരായ പൊതുജനങ്ങളെ, അവരുടെ عبادة മായി അടുത്തോ അകന്നോ ആയ യാതൊരു ബന്ധവുമില്ലാത്ത ഒരു മസ്-അലയില്‍ കെട്ടിതിരിയുന്നതില്‍ നിന്ന് വിമോചിപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. 
​
സലഫ്യ്യത് കേവലമായ ഒരു അവകാശമായി ചുരുങ്ങുമ്പോള്‍ സമുഹത്തിന് സംഭവിക്കുന്ന അപചയം എന്ത് എന്നതിലേക്ക് ശക്തമായ ഒരു ചുണ്ട് പലകയാണ് ആനുകാലിക സംവാതങ്ങള്‍ നല്‍കുന്ന പാഠം.

- ബഷീർ പുത്തൂർ

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    April 2025
    March 2025
    February 2025
    January 2025
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക