|
അല്ലാഹു പറയുന്നു: وَأَتِمُّوا الْحَجَّ وَالْعُمْرَةَ اللَّه - البقرة (١٩٦) ഹജ്ജും ഉംറയും അല്ലാഹുവിന്ന് വേണ്ടി മാത്രമായി നിങ്ങൾ പൂർത്തീകരിക്കുവിൻ. (ബഖറ 196) قال الإمام السعدي رحمه الله : وفيه الأمر بإخلاصهما الله تعالى (تيسير الكريم الرحمن) ഇമാം സഅദീ رحمه الله പറയുന്നു: അല്ലാഹുവിന്നുവേണ്ടി മാത്രം ഇഖ്ലാസോടെ അവരണ്ടും നിറവേറ്റണമെന്ന കൽപ്പന ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. (തയ്സീറുൽ കരീമിർറഹ്മാൻ) ഇമാം ബഗവി رحمه الله ഈ ആയത്ത് വിശദീകരിക്കവേ ഉദ്ധരിക്കുന്നു قَالَ عُمَرُ بْنُ الْخَطَّابِ: الْوَفْدُ كَثِيرُ وَالْحَاجُّ قَلِيلٌ (تفسير البغوي) ഉമർ ബിൻ ഖത്വാബ് رضي الله عنه പറയുന്നു: യാത്രാ സംഘങ്ങൾ കുറേയുണ്ട്, ഹജ്ജ് യഥാവിധം നിറവേറ്റുന്നവർ കുറച്ചേയുള്ളൂ. (തഫ്സീറുൽ ബഗവി) നബി ﷺയുടെ പ്രാർത്ഥന: عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْه: حج رسول الله عَلَى رَحْلٍ رَثٍّ وَعَلَيْهِ قَطِيفَةٌ لَا تُسَاوِي أَرْبَعَةَ دَرَاهِمَ فَقَالَ اللَّهُمَّ اجْعَلْهُ حَجٍّا لَا رِيَاءَ فِيهِ ولا سمعة - (الترمذي في الشمائل وصححه الألباني) അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പഴക്കം ചെന്ന ഒരു ഒട്ടകക്കട്ടിലിൽ, അതിന്മേലാകട്ടെ നാല് ദിർഹം പോലും വിലമതിക്കാത്ത ഒരു തുണിക്കഷ്ണവുമായി, ഹജ്ജ് ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവേ ഇതിനെ നീ ആളുകളെ കാണിക്കലും കേൾപ്പിക്കലും കലരാത്ത ഹജ്ജ് ആക്കണേ! (തിർമുദി ശമാഇലിൽ രിവായത്ത് ചെയ്തത്) عن عَلِيّ بْن الْمَدِينِيِّ الْغَسَّانِي، قَالَ: سَأَلْتُ عَبْدَ اللهُ بْنَ الْمُبَارَكِ عَنْ قَوْلِهِ عَزَّ وَجَلَّ مَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا قَالَ عَبْدُ اللَّهُ: «مَنْ أَرَادَ النَّظَرَ إِلَى وَجْهِ خَالِقِهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُخْبِرْ بِهِ أَحَدًا» (اللالكائي في شرح أصول اعتقاد أهل السنة والجماعة) അലി ബിൻ അൽ മദീനി رحمه الله പറയുന്നു:
"ആരാണോ തന്റെ റബ്ബിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നത്, എങ്കിൽ അവൻ സൽകർമ്മമനുഷ്ടിക്കട്ടെ..." എന്ന വചനത്തെ കുറിച്ച് അബ്ദുല്ലാ ബിൻ മുബാറകിനോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആരാണോ തന്റെ സ്രഷ്ടാവിന്റെ മുഖത്തേക്ക് നോക്കിക്കാണണമെന്ന് ആഗ്രഹിക്കുന്നത്, എങ്കിൽ അവൻ സൽകർമ്മമനുഷ്ടിക്കട്ടെ, ഒരാളോടും അത് അറിയിക്കാതിരിക്കട്ടെ. (ലാലകാഈ ശർഹു ഇഅ്തിഖാദി അഹ്'ലുസ്സുന്നഃ വൽജമാഅഃയിൽ ഉദ്ധരിച്ചത്) യാത്രക്കു മുമ്പേ കാട്ടിക്കൂട്ടുന്ന സൽക്കാരാദികളും യാത്രയയപ്പ് യോഗങ്ങളും, അവിടെ എത്തിക്കഴിഞ്ഞാലുള്ള സെൽഫിയും സ്റ്റാറ്റസും സ്റ്റോറിയും നാമറിയാതെ നമ്മുടെ ഹജ്ജും ഉംറയും നിഷ്ഫലമാക്കുന്നത് കരുതിയിരിക്കുക. ജാറ സിയാറത്തുകളും അവിടങ്ങളിലേക്കുള്ള നേർച്ചകളും അല്ലാഹുവല്ലാത്തവരോടുള്ള ദുആകളും നിത്യ നരകത്തിനു മാത്രമാണ് അർഹരാക്കുക എന്നതും മറക്കാതിരിക്കുക. - അബു തൈമിയ്യ ഹനീഫ് ബാവ
0 Comments
قال علقمة بن قيس النّخعي - رحمه الله : قدمت الشّام فصليت ركعتيْنِ ، ثُمّ قُلتُ اللهم يسر لي جليسًا صالحًا، فأتيتُ قومًا فجلستُ إليهم ، فإذا شيخ قد جاءَ حتى جلسَ إلى جنبي، قلتُ : مَن هذا؟ قالوا : أبو الدرداء رضي الله عنه - الجامع الصحيح، للبخاري، (٥/٢٥) അൽഖമ റഹിമഹുള്ളാ പറഞ്ഞു "ഞാൻ ശാമിൽ വന്നു, അങ്ങിനെ രണ്ട് റക്അത് നമസ്കരിച്ചു. എന്നിട്ട് ഞാൻ ഇങ്ങിനെ ദുആ ചെയ്തു
"അല്ലാഹുവേ സുകൃതനായ ഒരു സഹചാരിയെ എനിക്ക് നീ എളുപ്പമാക്കിത്തരണേ" അനന്തരം ഒരു കൂട്ടം ആളുകളുടെ അടുത്ത് ഞാനെത്തുകയും അവരിലേക്ക് ഇരിക്കുകയും ചെയ്തു. അപ്പോഴതാ ഒരു ശൈഖ് എന്റെ അടുത്തായി വന്നിരുന്നു. ആരാണിതെന്ന് ഞാൻ ചോദിച്ചു : അവർ പറഞ്ഞു "അബുദ്ദർദാഉ റദിയള്ളാഹു അൻഹു” — ബഷീർ പുത്തൂർ عن ابن مسعود رضي الله عنه قال : " لو أنّ أهل العلم صانوا العلمَ و وضعوه عند أهله لسادوا أهلَ زمانهم ، و لكنّهم وضعوه عند أهل الدّنيا لينالوا من دنياهم فهانوا عليهم ". رواه الخلاّل كما في : " الآداب الشرعية " لابن مفلح ( 2/45) ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു:
ഉലമാക്കള്‍ ഇല്‍മിനെ പരിരക്ഷിക്കുകയും, അതിന്‍റെ അവകാശികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നുവെങ്കില്‍, സമകാലിനരില്‍ അവര്‍ക്ക് മേല്‍ക്കൈ കൈവരിക്കാമായിരുന്നു. പക്ഷെ, അവരതു വെച്ച് കൊടുത്തത്, ദുനിയാവ് നേടാന്‍ വേണ്ടി, ദുനിയാവിന്‍റെ ആളുകളുടെ കൈകളിലാണ്. അങ്ങിനെ അവര്‍ അവരിലെ നിന്ദ്യരായി - (ഖല്ലാല്‍) ആദാബുശ്ശറഇയ്യ — ബഷീർ പുത്തൂർ അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി حفظه الله പറയുന്നു: "പ്രവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബഷീർ പൂത്തർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس ------- [من يرد الله به خيراً يفقهه في الدين - ص٢٧] ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
നമ്മൾ, വ്യക്തികൾക്ക് അപ്രമാദിത്വം കൽപിക്കുകയോ, അമിത പ്രാധാന്യം നൽകുകയോ ചെയ്യില്ല, മറിച്ച് ഉലമാക്കളോട് കാണിക്കേണ്ട അദബ് കാണിക്കുകയും, അവരുടെ നിലവാരം അറിഞ്ഞു (ഇടപെടുകയും) ചെയ്യും. ~ ശൈഖ് റബീഉ അൽ മദ്ഖലി حفظه الله - ബഷീർ പൂത്തർ قال الشيخ ربيع المدخلي -حفظه الله
نحن ليس عندنا تقديس للأشخاص والغلو فيهم ولكن عندنا الأدب ومعرفة قدر العلماء المجموع 63/1 മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ ത്വൽഹതുൽ ബഗ്ദാദി റഹിമഹുള്ളാ പറഞ്ഞു: "ഞാൻ ഇമാം അഹ്‌മദിന്റെ കൂടെ ഒരു കപ്പലിൽ യാത്ര ചെയ്തു. അദ്ദേഹം ദീർഘ മൗനത്തിലായിരുന്നു. സംസാരിച്ചാൽ തന്നെ ആകെ പറഞ്ഞത് "അല്ലാഹുവേ, നീ ഞങ്ങളെ ഇസ്‌ലാമിലും സുന്നത്തിലുമായി മരിപ്പിക്കണേ എന്നായിരുന്നു" ത്വബഖാതുൽ ഹനാബില 1/179 — ബഷീർ പുത്തൂർ قال طلحة البغدادي - رحمه اللّٰه
ركبتُ مَع الإمامِ أحمدَ فِي سفينة، فكانَ يُطيلُ السكوتَ، فإذا تَكلَّمَ قَال [ اللَّهُمَّ أَمِتنا عَلى الإسلامِ والسُّنَّة ] طبقاﺕالحنابلة ١/ ١٧٩ قال عمر بن الخطاب رضي الله عنه "لو يعلم أحدكم ما له في قوله لأخيه جزاك الله خيرا، لأكثر منها بعضكم لبعض" مصنف ابن أبي شيبة ١/٤٣٦ ഉമർ ബിൻ ഖത്താബ് റളിയള്ളാഹു അൻഹു പറഞ്ഞു:
"നിങ്ങളിൽ ഒരാൾ തന്റെ സഹോദരനോട് جزاك الله خيرا എന്ന് പറയുന്നതിലൂടെ അവന് ലഭിക്കാനുള്ളത് അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും അത് പരസ്പരം വർദ്ധിപ്പിക്കുമായിരുന്നു." മുസന്നഫ് ഇബ്നു അബീ ശൈബ 1/436 — ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed