IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

​കെട്ടിക്കുടുങ്ങി, ഇംറാൻ

9/1/2023

0 Comments

 
ഇംറാൻ ബിൻ ഹത്വാൻ അഹ്ലുസ്സുന്നഃക്കാരനായിരുന്നു. ഹദീസ് പണ്ഡിതൻ, നിവേദകൻ, സുന്നത്തിന്റെ വാഹകൻ ബുഖാരി പോലും ഹദീസ് സ്വീകരിച്ച നിവേദകൻ പ്രശസ്തനായ കവി... അങ്ങനെയായിരുന്നു പഴയ ഇംറാൻ.

വിരൂപനെങ്കിലും സൌന്ദര്യാസ്വാദകനായിരുന്ന ഇംറാൻ ലാവണ്യവും ചാരുതയുമുള്ള ഒരു പെണ്ണിനെ കെട്ടാൻ മോഹിച്ചു. ഖവാരിജുകളിൽപെട്ട ഒരു സുന്ദരിയെ തന്നെ കെട്ടാൻ കിട്ടി. വിവാഹാനന്തരം അവളെ സുന്നത്തിലേക്ക് മാറ്റാമെന്നു വ്യാമോഹിച്ചു ശ്രമിച്ചു, നടന്നില്ല. കാര്യം അങ്ങനെയാണല്ലോ.

അവളുടെ സൌന്ദര്യത്തിൽ വീണ ഇംറാന് തിരിച്ചു കേറാനായില്ല അവൾ അയാളെ ഖവാരിജ് പക്ഷത്തേക്ക് മാറാൻ നിർബന്ധിച്ചു. അപ്പോഴേക്കും മതത്തെക്കാൾ മദം വലുതായിക്കഴിഞ്ഞിരുന്നു.അങ്ങനെ അയാളും പ്രതിലോമകാരിയായി. ഖാരിജിയായി.അലി ബിൻ അബീ ത്വാലിബി رضي الله عنه നെ  വധിച്ച ഇബ്നു മുൽജിമിനെ കുറിച്ച് പാടി, ആ പുകഴ്ത്തു പാട്ട് ചരിത്രത്താളുകളിൽ കിടപ്പുണ്ട്. അല്ലാഹുവിന്റെ മുഖാമുഖമുള്ള വിചാരണയിൽ ഇനി എന്തു പറയും?

പാഠം: മേലിൽ ആരും കെട്ടിക്കുടുങ്ങാതിരിക്കാൻ സൂക്ഷിക്കുക.

- അബൂ താരിഖ് സുബൈർ മുഹമ്മദ് 
Download Poster
0 Comments

സ്നേഹ ബന്ധങ്ങളിൽ ദുആയുടെ സ്ഥാനം

5/10/2020

0 Comments

 
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
"ഒരു അടിമ ബന്ധുക്കളോടും കുടുംബത്തോടും കുട്ടികളോടും അയൽവാസികളോടും സുഹൃത്തുക്കളോടുമുള്ള കടപ്പാടുകളിൽ വീഴ്ച അനുഭവിക്കുന്നുവെങ്കിൽ അവൻ അവർക്കുവേണ്ടി ദുആയും ഇസ്തിഗ്ഫാറും ചെയ്യട്ടെ.”

- അബു തൈമിയ്യ ഹനീഫ്


قال شيخ الإسلام ابن تيمية رحمه الله

إذا وجد العبد تقصيرا في حقوق القرابة والأهل واولاد والجيران والإخوان. فعليه بالدعاء لهم والإستغفار

(مجموع الفتاوی)

0 Comments

കുടുംബത്തെ നമസ്കാരത്തിനായി വിളിക്കൽ..

9/8/2020

0 Comments

 
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു:
وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢)
"താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132)

ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു:
وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥)
"അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55)

ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു:
يَا بُنَيَّ أَقِمِ الصَّلَاةَ ...(لقمان ٢٧)
"അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 17)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ»
(رواه أبو دَاوُدَ وصححه الألباني)

അബൂ ഹുറൈറ رضي الله عنه നിവേദനം:
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
"ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു.
ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്)

وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ» .
(رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني)

അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

"ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും."
(അബൂ ദാവൂദ്, ഇബ്നു മാജ:)

عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: قُومِي فَأَوْتِرِي يَا عَائِشَةُ
(رواه مسلم)

ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു:
"എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!"
(മുസ്'ലിം)

- അബൂ തൈമിയ്യ ഹനീഫ്

0 Comments

പെണ്മയും പെണ്ണുമ്മയും

29/6/2020

0 Comments

 
ഇമാം ദഹബി رحمه الله അല്‍ -കബാഇറില്‍ രേഖപ്പെടുത്തുന്നു.

നിര്‍ബ്ബന്ധമായും സ്ത്രീ ഇക്കാര്യങ്ങള്‍ കൂടി പാലിച്ചിരിക്കണം:

‣ ഭര്‍ത്താവിനോട്‌ എപ്പോഴും ലജജകാണിക്കണം, അദ്ദേഹത്തിന്റെ മുന്നില്‍ മിഴി താഴ്ത്തണം, കല്‍പനകള്‍ അനുസരിക്കണം, സംസാരിക്കുമ്പോള്‍ മൗനം പാലിക്കണം, വരുമ്പോള്‍ എഴുന്നേറ്റു ചെന്ന്‌ സ്വീകരിക്കണം.

‣ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളില്‍നിന്നെല്ലാം മാറിനില്‍ക്കണം, പുറത്ത്‌ പോകുമ്പോള്‍ കൂടെ എഴുന്നേറ്റു ചെല്ലണം, കിടക്കുമ്പോള്‍ സ്വദേഹം സമര്‍പ്പിക്കണം, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിരിപ്പിലും വീട്ടിലും സ്വത്തിലും വഞ്ചനയരുത്‌. 

‣ സുഗന്ധം നിലനിര്‍ത്തണം, ദന്തസ്നാനം ചെയ്തു വായ പരിപാലിക്കണം, കസ്തൂരിയും മറ്റു സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കണം, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എപ്പോഴും ഭംഗിയായി നില്‍ക്കണം, അദ്ദേഹത്തെ കുറിച്ച് അപവദിക്കരുത്‌, വീട്ടുകാരെയും ബന്ധുക്കളെയും ആദരിക്കണം, അദ്ദേഹത്തില്‍നിന്ന്‌ കിട്ടുന്ന ഏതു ചെറുതും വലുതായി കാണണം.

വാല്‍ക്കഷ്ണം:
ഇങ്ങനെ ചെയ്യുന്ന പെണ്ണാണ്‌ പെണ്ണ്‌. പെണ്ണില്‍നിന്ന്‌ ഇതു വാങ്ങാന്‍ കഴിവുള്ള ഉയര്‍ന്ന മാന്യതയുടെ പേരാണ്‌ ആണ്‌. അല്ലാത്തവര്‍ പെണ്‍കോന്തന്മാരും. 

اللهم اغفر للزبيز واستر عوراته .... آمين

മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments

നിന്റെ സദസ്യരിലൊരാൾ നിന്നോട്‌ സംസാരിക്കുമ്പോള്‍...

20/6/2020

0 Comments

 
യഹ്‌യ ബ്നു ഖാലിദ്‌ رحمه الله തന്റെ മകനോട്‌ വസിയ്യത്ത്‌ ചെയ്തു:

"എന്റെ കുഞ്ഞു മകനേ, നിന്റെ സദസ്യരിലൊരാൾ നിന്നോട്‌ സംസാരിക്കുമ്പോള്‍, അയാള്‍ക്ക്‌ മുഖം കൊടുക്കണം, ശ്രദ്ധിച്ചു കേള്‍ക്കണം, 'അതൊക്കെ ഞാനും കേട്ടിട്ടുണ്ട്‌' എന്നു പറയരുത്‌. അയാളെക്കാള്‍ നന്നായി നിനക്ക്‌ മനപാഠമുള്ളതാണെങ്കിൽ കൂടി; അയാളില്‍ നിന്നല്ലാതെ ഇതുവരെ കേട്ടിട്ടില്ലാത്ത പോലെ ആയിരിക്കണം നീ.തീർച്ചയായും അത് അയാൾക്ക് നിന്നോടുള്ള സ്നേഹവും താൽപര്യവും നേടിത്തരുന്ന കാര്യമാണ്.
​
- അബൂ തൈമിയ്യ ഹനീഫ്

قال المدائني : أوصى يحيى بن خالد ابنه فقال : يا بني إذا حدثك جليسك حدثنا فأقبل عليه وأصغ إليه ولا تقل قد سمعته وإن كنت أحفظ له وكأنهم لم تسمعه إلا منه فإن ذلك يكسبك المحبة والميل إليك

بهجة المجالس (ص٤٣)
0 Comments

കുടുംബത്തെ നമസ്കാരത്തിനായി വിളിക്കൽ..

8/5/2020

0 Comments

 
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു:
وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢)
"താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132)
​
ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു:
​وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥)
"അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55)
ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു
يَا بُنَيَّ أَقِمِ الصَّلَاةَ ...لقمان ٢٧
"അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 27)
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ
(رواه أبو دَاوُدَ وصححه الألباني)
അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
"ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു.
ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്)
وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني)
​അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
"ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും."
(അബൂ ദാവൂദ്, ഇബ്നു മാജ:)
عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: «قُومِي فَأَوْتِرِي يَا عَائِشَةُ» (رواه مسلم)
ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു:
"എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!"
(മുസ്'ലിം)

- അബൂ തൈമിയ്യ ഹനീഫ്

0 Comments

പെണ്‍കൊടിമാര്‍ വീട്ടിൽ വിടരുന്ന മനോരമ്യ കുസുമങ്ങൾ

5/5/2020

0 Comments

 
പെണ്‍കൊടിമാരോടുള്ള സ്നേഹം സവിശേഷമാകുന്നതെന്തുകൊണ്ട്‌?   
അവര്‍ പ്രത്യേക സ്നേഹ ഭാജനങ്ങളായിത്തിരുന്നു; കാര്യമെന്താണ്‌?

• കൂട്ടാളികളിൽ ആര്‍ക്കെങ്കിലും പെണ്‍കുഞ്ഞുണ്ടായ വിവരമറിഞ്ഞാല്‍ ഇമാം അഹ്മദ്‌ പറയുമായിരുന്നു:
"അദ്ദേഹത്തോട്‌ പറയൂ, നബിമാരെല്ലാം പെണ്‍കൊടിമാരുടെ ഉപ്പമാരായിരുന്നു."

ആണ്‍കുട്ടികള്‍ നൂറു മേനി വിളഞ്ഞാലും പെണ്‍ൺതരികൾ പൊടിയുന്നതു വരെ ഒരാൾ ഷണ്ഡനായി തന്നെ തുടരും. പെണ്‍തരികൾ കാരുണ്യത്തിന്റെ കരുതല്‍ ശേഖരമാണ്‌, കലവറയില്ലാത്ത സ്നേഹത്തിന്റെ അക്ഷയ പാത്രങ്ങളാണ്‌, നിവര്‍ത്തിയും സാഫല്യവുമാണ്‌.

പെണ്‍കൊടിമാരിറങ്ങും കുടുംബങ്ങളും
തുല്യമാണ്‌, താരങ്ങളലങ്കരിച്ചാകാശങ്ങളും

വിപത്തുകള്‍ താണ്ഡവമാടുമ്പോള്‍ ജീവനും ജീവിതവും  
അവരാണ്‌, അന്തരാളങ്ങളില്‍ അരിച്ചു കേറുന്ന താരങ്ങളും


• മുആവിയഃ رضي الله عنهയുടെ മുന്നിൽ മകള്‍ ആയിശയുള്ളപ്പോള്‍ അംറ്‌ ബ്നുല്‍ ആസ്‌ رضي الله عنه സന്ദര്‍ശകനായെത്തുന്നു.
അംറ് : "ഇതാര്‌?"
മുആവിയ : "ഇത്‌ മനസ്സിന്റെ കനി! അല്ലാഹുവാണ്‌ സത്യം, രോഗമായല്‍ ശുശ്രൂഷിക്കാന്‍, മരിച്ചാൽ അനുശോചിക്കാന്‍, ദുഃഖങ്ങളിലും വിഷമങ്ങളിലും സഹായിക്കാന്‍ അവരെ പോലെ മറ്റൊരാളില്ല."

• പെണ്‍കൊടിമാരോടുള്ള പിതൃവാത്സല്യത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം നബി صلى الله عليه وسلم പ്രിയ പുത്രി ഫാത്വിമഃ رضي الله عنهاയെ കുറിച്ച്‌ പറഞ്ഞ വാക്കുകളില്‍ കാണാം:
“എന്റെ ജീവാംശം തന്നെയാണ്‌ എന്റെ മകള്‍. അവരെ ആശങ്കപ്പെടുത്തുന്നതെന്നും എന്നെയും അലോസരപ്പെടുത്തും. അവരെ അസ്വസ്ഥമാക്കുന്നതെന്തും എന്നെയും അലട്ടിക്കൊണ്ടിരിക്കും."
(ഉദ്ധരണം: മുസ്‌ലിം)

• യൂസുഫിന്റെ കൂടപ്പിറപ്പുകളില്‍ സഹോദരിമാരുണ്ടായിരുന്നെങ്കിൽ ആ പെൺകൊടിമാര്‍ അദ്ദേഹത്തിനു പ്രതിരോധം തീര്‍ത്തിട്ടുണ്ടാകുമായിരുന്നു. അവര്‍ അദ്ദേഹത്തെ - പൊട്ടക്കിണറിന്റെ ആഴങ്ങളിലല്ല - ഹൃദയത്തിന്റെ അടിത്തട്ടിൽ കാത്തുസൂക്ഷിക്കുമായിരുന്നു. പക്ഷെ, അത്‌ അല്ലാഹുവിന്റെ മറ്റൊരു ഹിക്മത്ത്‌...

യൂസുഫ്‌ عليه السلام ന്റെ ഉടപ്പിറപ്പുകളില്‍ ഒരു സഹോദരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ... മൂസാ عليه السلام യൂടെ   സഹോദരി ചെയ്ത പോലെ, മണംപിടിച്ച്‌ പിറകിൽ പോയി അദ്ദേഹത്തെ ഉമ്മയുടെ മടിത്തട്ടിൽ തിരിച്ചെത്തിക്കുമായിരുന്നു. സഹോദരിമാര്‍ക്കും പെണ്‍കൊടിമാര്‍ക്കും പൊട്ടക്കിണറ്റിലേക്കുള്ള വഴി അറിയുകയേ ഇല്ല; അവര്‍ക്ക്‌ അറിയാവുന്നത്‌ സ്നേഹത്തിന്റെ വഴി മാത്രമാണ്‌.

• നബി صلى الله عليه وسلم പറഞ്ഞു:
"പെൺകുട്ടികളെ വെറുക്കരുതാരും. അവര്‍ വിലമതിക്കാനാവാത്ത അനുനേയവതികളാണ്‌."
(ഉദ്ധരണം: ത്വബ്റാനി, അല്‍ബാനി സ്വഹീഹയില്‍ ഉള്‍പ്പെടുത്തിയത്‌)

മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى


Read More
0 Comments

കുടുംബ ബന്ധം

11/4/2020

0 Comments

 
ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു:

കുടുംബ ബന്ധം മുറിക്കപ്പെടാറുണ്ട്. ചെയ്തുകൊടുത്ത നന്മകളോട് നന്ദികേട് കാണിക്കപ്പെടാറുണ്ട്. ഹൃദയങ്ങളുടെ ഇഴയടുപ്പം പോലെ മറ്റൊന്നില്ല. അല്ലാഹു പറയുന്നു: "ഭൂമിയിലുള്ളതെല്ലാം നീ ചിലവഴിച്ചാലും, അവരുടെ ഹൃദയങ്ങളുടെ ഇഴചേർക്കാൻ നിനക്കാകുമായിരുന്നില്ല" .

- അബൂ തൈമിയ്യ ഹനീഫ്
عن ابن عباس رضي الله عنهما قال:  قرابه الرحم تقطع، ومنة النعمه تكفر، ولم يرى مثل تقارب القلوب؛ يقول الله تعالى

{ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ }

تفسير ابن كثير

0 Comments

ബന്ധം ചാർത്തുക, സത്യം പറയുക

5/12/2019

0 Comments

 
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു :

നിന്നോട് മുറിച്ചവനോട് ബന്ധം ചാർത്തുക, നിന്നോട് മോശമായി പെരുമാറിയവന് നന്മചെയ്തുകൊടുക്കുക, നിനക്കെതിരാണെങ്കിൽ പോലും സത്യം പറയുക.


- അബു തൈമിയ്യ ഹനീഫ് 
قال رسول الله صلى الله عليه وسلم 
صل من قطعك، وأحسن إلى من أساء إليك، وقل الحق ولو على نفسك

رواه أبو عمرو بن السماك في "حديثه" (١/٢٨/٢) - الصحيحة ١٩١١
0 Comments

കുടുംബത്തിനു ചിലവഴിക്കു...

5/12/2019

0 Comments

 
ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:
നിർബന്ധമായ കർമങ്ങളാണ് ഐശ്ചികമായവയേക്കാൾ അല്ലാഹുവിന് ഇഷ്ടം. ഖുദ്സിയ്യായ ഹദീഥിൽ വന്നിട്ടുള്ളതുപോലെ:
"ഞാൻ അവന്റെമേൽ നിർബന്ധമാക്കിയ ഒന്നിനോളം എനിക്കിഷ്ടപ്പെട്ട മറ്റൊന്നും, എന്റെ സാമീപ്യം തേടി, എന്റെ ദാസൻ പ്രവർത്തിക്കുന്നില്ല".
ചില ആളുകൾ, തന്റെ കുടുംബത്തിനു വേണ്ടി ചിലവഴിക്കാനാവുന്നത്ര ചിലവഴിക്കും. പക്ഷേ താൻ ഈ ചിലവഴിക്കുന്നതിലൂടെ അല്ലാഹുവിന്റെ സാമീപ്യമാണ് തേടുന്നതെന്ന ബോധം അവനുണ്ടാവില്ല.
എന്നാൽ അവന്റെയടുക്കൽ ഒരു പാവപ്പെട്ടവൻ വരികയും അവന് ഒരു രിയാൽ നൽകുകയും ചെയ്യുമ്പോൾ, ആ സ്വദഖയിലൂടെ താൻ അല്ലാഹുവിലേക്ക് അടുത്തിരിക്കുന്നു എന്ന് അവന് തോന്നും.
പക്ഷേ, കുടുംബത്തിനു ചിലവഴിക്കുന്ന നിർബന്ധമായ സ്വദഖയാണ് ഏറ്റവും ശ്രേഷ്ടവും ഏറെ പ്രതിഫലാർഹവും.

- അബൂ തൈമിയ്യ ഹനീഫ്
قال الإمام محمد بن صالح العثيمين رحمه الله
والواجب أحب إلى الله من المستحب كما في الحديث القدسي: ما تقرب إلي عبدي بشيء أحب إلي مما افترضت عليه
وبعض الناس ينفق على أهله ما ينفق ولكنه لا يشعر بأنه يتقرب إلى الله بهذا الإنفاق
ولو جاءه مسكين وأعطاه ريالاً واحداً يشعر بأنه متقرب إلى الله بهذه الصدقة
ولكن الصدقة الواجبة على الأهل أفضل وأكثر أجراً

(شرح رياض الصالحين لابن عثيمين)

0 Comments

ഭാര്യയോട് ഏറ്റവും നന്നായി വർത്തിക്കുന്നവൻ

14/5/2019

0 Comments

 
​​ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلي الله عليه وسلم പറഞ്ഞു: നിങ്ങളിൽ ഏറ്റവും നല്ലവൻ തന്റെ ഭാര്യയോട് ഏറ്റവും നന്നായി വർത്തിക്കുന്നവനാണ്. ഞാൻ നിങ്ങളിൽ തന്റെ ഭാര്യയോട് ഏറ്റവും നല്ലവനാണ്. നിങ്ങളുടെ കൂട്ടുകാരൻ മരിച്ചാൽ അവനെ (കുറ്റം പറയാതെ) വിട്ടേക്കൂ.

(തിർമുദി-അൽബാനി സ്വഹീഹാക്കിയത് )

- അബു തൈമിയ്യ ഹനീഫ്
عن عائشة، قالت: قال رسول الله صلى الله عليه وسلم
خيركم خيركم لأهله وأنا خيركم لأهلي، واذا مات صاحبكم فدعوه

(رواه الترمذي وصححه الألباني)
0 Comments

​സ്ത്രീ തന്റെ ഭർത്താവിനെ ദ്രോഹിക്കുമ്പോൾ

22/3/2019

0 Comments

 
മുആദ് ബിൻ ജബൽ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു:

ഏതൊരു സ്ത്രീ തന്റെ ഭർത്താവിനെ ഈ ദുനിയാവിൽ വെച്ച് ദ്രോഹിക്കുമ്പോഴും ഹൂറികളിൽപെട്ട അവന്റെ ഇണ പറഞ്ഞുകൊണ്ടിരിക്കും:
അദ്ദേഹത്തെ നീ ഉപദ്രവിക്കരുത്, അല്ലാഹു നിന്നെ ശപിക്കട്ടെ, അദ്ദേഹം നിന്റെയടുക്കൽ താൽക്കാലികമായി തങ്ങുന്നവൻ മാത്രമാണ്. (നീ അവനു യോജിച്ച ഇണയല്ല) അദ്ദേഹം നിന്നെ പിരിഞ്ഞ് ഞങ്ങളുടെ അടുക്കലേക്ക് വരാറായിരിക്കുന്നു.

(തിർമുദി, അൽബാനി സ്വഹീഹാക്കിയത്)

- അബൂ ത്വാരിഖ്
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:  لَا تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلَّا قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ: لَا تُؤْذِيهِ قَاتَلَكِ اللهُ؛ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا
​

(رواه أحمد والترمذي وصححه الألباني)

0 Comments

ധിരന്മാരുടെ പണി

22/5/2018

0 Comments

 
ഇമാം സുഫ്യാൻ അൽ സൗരി റഹിമാഹുള്ള പറഞ്ഞു " നീ ധീരന്മാരുടെ പണി ചെയ്തേ പറ്റൂ. അത് ഹലാലായ സമ്പാദ്യവും കുടുംബത്തിന് വേണ്ടി ചെലവഴിക്കലുമാണ്.
( ഇബ്നു അബിദ്ദുൻയ)

- ബഷീർ പുത്തൂർ
قال الإمام الجليل سفيان الثوري - رحمه الله : عليك بعمل الأبطال الكسب من الحلال والإنفاق على العيال
النفقة على العيال لابن أبي الدنيا (۲۳) بسند صحيح
0 Comments

കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ

22/5/2018

0 Comments

 
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു :
​"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നീ ചെലവഴിച്ച ഒരു ദീനാർ, അടിമക്ക് (മോചനത്തിന്) വേണ്ടി നീ ചെലവഴിച്ച മറ്റൊരു ദീനാർ, അഗതിക്ക്‌ വേണ്ടി നീ ദാനം നൽകിയ ഒരു ദീനാർ, നിന്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ഒരു ദീനാർ, ഇതിലേറ്റവും പ്രതിഫലാർഹമായത് നീ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ച ഒരു ദീനാറാണ്" (മുസ്‌ലിം)

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു " ഹലാലായ സമ്പാദ്യവും, ആശ്രിതർക്ക് വേണ്ടി അത് ചെലവഴിക്കലും മഹത്തായ കാര്യമാണ്. അതിനോട് കിടപിടിക്കുന്ന മറ്റൊരു പുണ്യകർമ്മവുമില്ല." (അൽ ഈമാനുൽ ഔസത്വ്-609)

- ബഷീർ പുത്തൂർ

دِينارٌ أنْفَقْتَهُ في سَبيلِ اللهِ ودِينارٌ أنْفَقْتَهُ في رَقَبَةٍ، ودِينارٌ تَصَدَّقْتَ به علَى مِسْكِينٍ، ودِينارٌ أنْفَقْتَهُ علَى أهْلِكَ، أعْظَمُها أجْرًا الذي أنْفَقْتَهُ علَى أهْلِكَ
الراوي : أبو هريرة
المصدر : صحيح مسلم

قال شيخ الإسلام ابن تيمية رحمها ه الله
طلب الحلال ، والنفقة على العيال ؛ باب عظيم لا يعدِله شيءٌ من أعمال البرّ
الإيمان الأوسط : (٦٠٩)
0 Comments

പരിശുദ്ധവതികളായ മുഴുവൻ പത്നിമാരുടെയും പുത്രിമാരുടെയും സവിശേഷ ശ്രദ്ധക്കായി..

16/4/2018

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article ( PDF )
പ്രവാചക പത്നിയായ ആയിശ رضي الله عنها പ്രസവിച്ചിട്ടില്ലെന്നും അവർക്ക് മക്കളുണ്ടായിരുന്നില്ലെന്നും നിങ്ങൾക്കറിയാമോ? എന്നിട്ടും, 'എനിക്ക് സന്താനലബ്ധിക്കു അല്ലാഹുവിനോട് ഒന്ന് പ്രാർത്ഥിക്കുമോ..' എന്ന് ആയിശ رضي الله عنها നബി (ﷺ) യോട് ചോദിച്ചതായി നബിചര്യ ക്രോഡീകരിച്ച ഒരു ഗ്രന്ഥത്തിലുമില്ല.
 
നിങ്ങൾക്ക് അറിയാമോ, നബി (ﷺ) മരണപ്പെടുമ്പോൾ അവരുടെ  പ്രായം 18 വയസ്സു മാത്രം. നബി (ﷺ)ക്ക് അവരോട് അതിയായ സ്നേഹമായിരുന്നു. അവർ കടുത്ത ആത്മരോഷമുള്ളവരും. നബി (ﷺ) യുടെ നിര്യാണശേഷം അവർ 47 വർഷം ജീവിച്ചിരുന്നു. എന്നിട്ടും വിവാഹത്തെ കുറിച്ച് ഒരിക്കൽപോലും അവർ പരിതപിച്ചതേയില്ല.
 
മറിച്ച്, അവർ അറിവിലും ആരാധനയിലും മുഴുകി.സമൂന്നതരായ പ്രവാചക സഖാക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ജ്ഞാന-സമ്പന്നയായ ഗുരുവായി, മതവിധി നൽകുന്ന മുഫ്തിയായി കഴിച്ചുകൂട്ടി.
 
ശ്രദ്ധിക്കുക! വീട്, വിവാഹം, പ്രസവം, സഹകളത്ര (രണ്ടാം ഭാര്യ), സമ്പത്ത്, മാതാപിതാക്കളുടെ വിയോഗം, പുത്രനഷ്ടം. ഇവയിലൊന്നും നിലച്ചുപോകാനുള്ളതല്ല മനുഷ്യജീവിതം.
 
അല്ലാഹു ഏതൊന്ന് തിരിച്ചുപിടിച്ചാലും ഉത്തമമായ മറ്റൊന്ന് പകരം നൽകാതിരിക്കില്ല. ഐഹികജീവിതം പരീക്ഷിക്കാനുള്ളതാണ്. ആർക്കും അത് പൂർണ്ണമായി കൊടുത്തിട്ടില്ല.
 
സത്യവിശ്വാസം, സംതൃപ്തി, അല്ലാഹുവിനെ കുറിച്ചുള്ള നല്ലധാരണ എന്നിവയാൽ നീ നിന്റെ ഹൃദയം നിറക്കുക; നിന്റെ സമയം അറിവുനേടാനും സൽകർമ്മങ്ങൾ അനുഷ്ഠിക്കാനും, നിനക്കും സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനും വിനിയോഗിക്കുക.
 
സഹനം നിനക്കുള്ള പാഥേയമായും വിശുദ്ധ ഖുർആനിനെ നിന്റെ കൂട്ടാളിയായും നീ കരുതിക്കൊള്ളുക.
{ഒരു നിലക്കും കഷ്ടപ്പെടാനല്ല ഈ ഖുർആൻ താങ്കൾക്കു നാം ഇറക്കിതന്നിരിക്കുന്നത്}.
 
നിഷ്ക്രിയനായിരിക്കുന്നത് മനുഷ്യനു നന്നല്ല. കാരണം, ചെകുത്താൻ ദുഷ്ചിന്തകളുമായ തന്നെ കീഴ്പെടുത്തിക്കളയും. അതിനാൽ പ്രയോജനപ്രദമായ കാര്യങ്ങളിൽ മനസ്സിനെ വ്യാപൃതമാക്കുന്നതാണ് തനിക്കു നല്ലത്. അല്ലെങ്കിൽ വിധ്വംസകരമായ കാര്യങ്ങളിൽ മനസ്സ് തന്നെ തളച്ചിടും.
 
അവസാനമായി:
നല്ല സ്ത്രീകളോട് എനിക്കുപദേശിക്കാനുള്ളത്. നിങ്ങൾ നല്ല സ്ത്രീകളോട് മാത്രം സഹവസിക്കുക, എങ്കിൽ നിങ്ങൾക്ക് വിശ്വാസം വർദ്ധിക്കും. വിജ്ഞാനം വർദ്ധിക്കും, അവബോധം വർദ്ധിക്കും.
 
 
— ശൈഖ് മുഖ്ബിൽ ബിൻ ഹാദി رحمه الله യുടെ ശബ്ദം പകർത്തിയത്.
 ~ അബൂ ത്വാരിഖ് സുബൈർ حفظه الله
 
 • • • • •
 
 
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക