Your browser does not support viewing this document. Click here to download the document. عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ قلت لإبراهيم بْن ثابت وقت مفارقته: أوصني فَقَالَ: دع ما تندم عَلَيْهِ (تاريخ بغداد) بسم الله الرحمن الرحيم മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു: ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: എനിക്കൊരു വസ്വിയ്യത്ത് നൽകിയാലും. അദ്ദേഹം പ്രതിവചിച്ചു: “നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക.” മഹത്തായൊരു കൊച്ചു വാക്ക്. അങ്ങനെയായിരുന്നു മുൻഗാമികളുടെ വാക്കുകൾ. കുറച്ച്, എന്നാൽ കുറെയേറെ ഗുണങ്ങൾ. അവരുടെ വഴിയിൽ നിന്ന് അകന്നവരുടേതോ, വെറും പൊള്ളയായ വാചോടാപം.
സത്യംകൊണ്ട് പരസ്പരമുള്ള വസ്വിയ്യത്ത് തീരാനഷ്ടത്തിൽ നിന്ന് കരകയറി വിജയം വരിക്കുന്ന സത്യവിശ്വാസികളുടെ സൽഗുണങ്ങളിൽ പ്രധാനമായതാണ്. മനുഷ്യൻ അബദ്ധം പിണയുന്നവനാണ്. സത്യവിശ്വാസിക്ക് തന്റെ തെറ്റുകളിൽ ഖേദം ഉണ്ടാകും, ഉണ്ടാകണം. മറിച്ച്, അതിൽ മൂടുറച്ച് അതുമായി മരിച്ചുപോകാൻ ഇടവരരുത്. അതിന്റെ ഭാരമുപേക്ഷിച്ച് സമാധാനമടഞ്ഞ് യാത്ര തിരിക്കണമെങ്കിൽ റൂഹ് തൊണ്ടക്കുഴി-യിലെത്തും മുമ്പേ തൗബചെയ്യൽ നിർബന്ധമാണ്. ഖേദിക്കാൻ ഇടവരുത്തിയ പാപത്തിന്റെ അടയാളങ്ങൾ തൗബയുടെ തെളിനീരു-കൊണ്ട് മായ്ക്കപ്പെടും. വാവിട്ടുപോകും മുമ്പേ ശരിക്കൊന്ന് ആലോചിക്കാനായാൽ, കൈവിട്ടു പോകും മുമ്പേ ഒന്ന് നിയന്ത്രിക്കാൻ കഴിഞ്ഞാൽ തീരാ ദുഃഖത്തിൽ നിന്നും ഖേദ ഭാരത്തിൽ നിന്നും സുരക്ഷിതനാകാം. തൗഫീഖ് അല്ലാഹുവിൽ നിന്നു മാത്രം. — അബൂ തൈമിയ്യ ഹനീഫ് ബാവ 30 ദുൽ ഹിജ്ജ 1446 / 25 ജൂൺ 2025
0 Comments
عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ: قلت لإبراهيم بْن ثابت وقت مفارقته: أوصني فَقَالَ: دع ما تندم عَلَيْهِ (تاريخ بغداد) മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു:
ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: എനിക്കൊരു വസിയ്യത്ത് നൽകിയാലും. അദ്ദേഹം പ്രതിവചിച്ചു: "നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക" (താരീഖു ബഗ്ദാദ്) - അബൂ തൈമിയ്യ ഹനീഫ് عن سعيد بن يعقوب الطالقاني يقول: قَالَ رجل لابن المبارك: هل بقي من ينصح؟ قَالَ: فَقَالَ وهل تعرف من يقبل؟ (الخطيب البغدادي / تاريخ بغداد) സഈദ് ബിൻ യഅ'ഖൂബ് رحمه الله പറയുന്നു:
ഇബ്നുൽ മുബാറകിനോട് ഒരാൾ ചോദിച്ചു: നസ്വീഹത്ത് നൽകുന്ന ആരെങ്കിലും അവശേഷിക്കുന്നുണ്ടോ? അദ്ദേഹം തിരിച്ചു ചോദിച്ചു: സ്വീകരിക്കുന്ന ആരെയെങ്കിലും നിനക്കറിയുമോ?! (താരീഖു ബഗ്ദാദ്) - അബൂ തൈമിയ്യ ഹനീഫ് وَقَالَ عَلَىٌّ: ارْتَحَلَتِ الدُّنْيَا مُدْبِرَةً، وَارْتَحَلَتِ الآخِرَةُ مُقْبِلَةً، وَلِكُلِّ وَاحِدَةٍ مِنْهُمَا بَنُونَ فَكُونُوا مِنْ أَبْنَاءِ الآخِرَةِ، وَلَا تَكُونُوا مِنْ أَبْنَاءِ الدُّنْيَا، فَإِنَّ الْيَوْمَ عَمَل وَلاَ حِسَابَ وَغَدًا حِسَابٌ وَلاَ عَمَلَ صحيح البخاري - قبل حديث (6417) അലി ر ضي الله عنه പറയുന്നു: ദുനിയാവ് പിന്തിരിഞ്ഞു പോവു കയാണ്. പരലോകം മുന്നിട്ടുവരികയാണ്. ഓരോ ന്നിനും അതതിന്റെ മക്കളുണ്ട്. നിങ്ങൾ പരലോകത്തിന്റെ മക്കളായിരിക്കുക. നിങ്ങൾ ഇഹലോകത്തിന്റെ മക്കളാകാതിരിക്കുക. ഇന്ന് കർമ്മങ്ങളുടേതാണ്, വിചാരണയില്ല. നാളെ വിചാരണയുടേതാണ്. കർമ്മങ്ങളില്ല.. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് ഫുളൈൽ ബിൻ ഇയാദ് - رحمه الله - പറയുന്നു :
▪️മുഅ്മിനാണെങ്കിൽ മറച്ചുപിടിച്ച് ഗുണദോഷിക്കും. ▪️എന്നാൽ തെമ്മാടി മറയെല്ലാം വലിച്ചുകീറി അധിക്ഷേപിക്കും. [ابن رجب في رسالته الفرق بين النصيحة والتعيير] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇബ്നു ഹസം - رحمه الله - പറയുന്നു:
ഗുണദോഷിക്കുന്നത് രഹസ്യ മാക്കുക, പരസ്യമാക്കരുത്. കാര്യം വ്യംഗ്യമായി പറയുക, മനസ്സിലാകുന്നില്ലെങ്കിൽ മാത്രം വ്യക്തമായി പറയുക. തന്റെ ഉപദേശം സീകരിക്കണ മെന്ന് നിബന്ധന വെക്കാതിരിക്കുക. ഈവക കാര്യങ്ങൾ ലംഘിക്കുന്ന പക്ഷം നീ ഉപദേശകനല്ല, അക്രമിയാണ്. (ഇബ്നു ഹസം | അൽഅഖ്ലാഖു വസ്സിയർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മിസ്അർ رحمه الله പറയുന്നു: "ഞാൻ ഗുണദോഷിച്ച ഒരാളും എൻ്റെ കുറ്റവും കുറവും പരതുന്നതായി ഞാൻ കാണാതിരുന്നിട്ടില്ല." [ഇബ്നു ഖുതൈബഃ | ഉയൂനുൽ അഖ്ബാർ] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال مسعر رحمه الله"ما نصحت أحدا قط إلا وجدته يفتش عن عيوبي "
[ابن قتيبة في عيون الأخبار] മാലിക് ബിൻ ദീനാർ റഹിമഹുള്ള പറഞ്ഞു: "നിന്റെ ഹൃദയത്തിനു കാഠിന്യവും, ശരീരത്തിന് പരവേശവും, വിഭവങ്ങളിൽ തടസ്സവും അനുഭവപ്പെട്ടാൽ, നീ അറിയുക, തീർച്ചയായും നിനക്ക് ആവശ്യമില്ലാത്ത കാര്യത്തിൽ നീ സംസാരിച്ചിട്ടുണ്ട് എന്ന് " - ബഷീർ പുത്തൂർ قال مالك بن دينار رحمه الله
إذا رأيت قساوة في قلبك، ووهناً في بدنك، وحرماناً في رزقك، فاعلم أنك تكلمت فيما لا يعنيك فيض القدير 369/1 |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|