عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: مَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرِّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ، إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ (يَعْنِي شَهْرَ رَمَضَانَ) ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്: അദ്ദേഹം പറയുന്നു: ഈ ദിവസത്തിനും അതായത് ആശൂറാഉ - ഈ മാസത്തിനും, അതായത് റമദാൻ - അല്ലാതെ, എതെങ്കിലും ഒരു നോമ്പിന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠത നൽകിക്കൊണ്ട്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജാഗ്രത പുലർത്തുന്നതായി ഞാൻ കണ്ടിട്ടില്ല. ബുഖാരി, മുസ്ലിം — ബഷീർ പുത്തൂർ
0 Comments
അടുത്ത ശനിയാഴ്ച, ഇൻശാ അല്ലാഹ്, ബുക്ക് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്നു. ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് അന്ന് മുതൽ ഗ്രൂപ്പിൽ ലഭ്യമായിരിക്കും.
“മനുഷ്യരുടെ കഴിവിൽപെട്ട കാര്യങ്ങൾ അവരോട് ചോദിക്കുന്നതു പോലെയാണ് ജിന്നുകളുടെ കഴിവിൽപെട്ട കാര്യം അവരോട് ചോദിക്കുന്നത്. അത് അനുവദനീയമാണ്. അത് അഭൗതികമായ മാർഗ്ഗത്തിലുള്ള ചോദ്യമല്ലാത്തതിനാൽ ശിർക്കല്ല.” ഇങ്ങനെ ഒരു വാദഗതി സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവരുണ്ട്. അത് ശരിയാണെന്ന് അംഗീരിക്കുന്നവരുണ്ട്. അതിനു നേരെ കുറ്റകരമായ മൗനം പാലിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് അറിയാമെങ്കിലും ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയാത്തവരുണ്ട്. ഇരുട്ടിന്റെ വൈതാളികർക്ക് പാമരജനങ്ങളെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന വിഷയം. ജിന്നുകളോടുള്ള ചോദ്യം മനുഷ്യരോടുള്ള ചോദ്യം പോലെയല്ലേ? അൽപം താർക്കികമായി സംസാരിച്ചാൽ, ശക്തമായ ഭാഷയിൽ സംശയമുന്നയിച്ചാൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുന്ന ഇടത്തരം പണ്ഡിതന്മാർ പോലുമുണ്ട്. ആകയാൽ, ഇത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ. ഈ ഗ്രൂപ്പിൽ അമാനി മൗലവി, അബൂ തൈമിയ്യ, ബഷീർ പുത്തൂൽ പോലുള്ളവരുണ്ട്. അവരോടോ എന്നോടോ നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കുന്നതായിരിക്കും ഉചിതം. സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് ചോദിക്കേണ്ടവരോട് ചോദിക്കാൻ മടികാണിക്കുന്ന ചിലരുണ്ട്. അവർ സാധാരണക്കാരോട് ചോദിക്കുകയും ചർച്ച നടത്തുകയും ചെയ്യും. നിങ്ങൾ നിഷ്‌പക്ഷരാണ്, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എന്നൊരു മുഖവുരയും ചേർക്കും. അങ്ങനെ സംശയരോഗം അവരുമായി പങ്കുവെക്കും. ഇത് ഒരു തെറ്റായ പ്രവണതയാണ്. അതിലൂടെ സംശയം ദൂരീകരിക്കാനാവില്ല. മറ്റൊരാളെ കൂടി സംശയത്തിലും ഇരുട്ടിലും തളച്ചിടാനേ ഉതകൂ. പുറമെ, ഗ്രൂപ്പിലുള്ളവർ കക്ഷിത്വമുള്ളവരാണ് എന്ന ഒരു ധ്വനി വേറെയും. തീർച്ചയായും ഈ നിലപാട് വേദനയുണ്ടാക്കുന്നതാണ്. ജിന്നിനോടുള്ള സഹായം തേടൽ ഇത്തരം രോഗങ്ങൾ ധാരാളം ഉടലെടുക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ മുൻകൂട്ടി തന്നെ പറയട്ടെ, ചോദിക്കേണ്ടവരോട് ചോദിക്കൂ. ദയവായി മറ്റുള്ളവർക്ക് സംശയരോഗം കൈമാറാതിരിക്കൂ. സൗദിയിലുള്ള ഒരു ഇടത്തരം പണ്ഡിതനോട് ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് ഒരു മലയാളി സംശയം ചോദിച്ചു. അതിന് അദ്ദേഹം ഒരു മറുപടി നൽകി. ഇക്കാര്യം ശൈഖ് റബീഅ് -حَفِظَهُ اللهُ- യോട് ഒരാൾ ഉദ്ധരിച്ചു. അപ്പോൾ ഈ എളിയവനും ആ സദസ്സിലുണ്ടായിരുന്നു. ശൈഖ് വളരെയധികം ക്ഷോഭിച്ചു. ഇത്തരക്കാരോടാണോ ഇങ്ങനെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചോദിക്കേണ്ടത്? അത് നിങ്ങൾ മുതിർന്നവരോടല്ലേ ചോദിക്കേണ്ടത്? നിങ്ങൾ ബഹു. മുഫതിയോട് ചോദിക്കൂ, ശൈഖ് ഫൗസാനോട് ചോദിക്കൂ, ശൈഖ് ലുഹൈദാനോട് ചോദിക്കൂ.. അല്ലാതെ ഇത്തരം വിഷയങ്ങൾ ഇതു പോലുള്ളവരോടല്ല ചോദിക്കേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം താക്കീത് നൽകുകയും ചെയ്തു. ഇതൊരു ഗുണപാഠമാണ്. ഹൃദയമുള്ളവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. ഹൃദയശൂന്യർക്ക് കടിപിടി കൂടാൻ പിന്നെയും ഒരു വാൽക്കഷ്‌ണം ബാക്കിയുണ്ടാകും. വഴിതെറ്റാൻ ഉദ്ദശിക്കുന്നവർക്ക് അവരുടെ മുന്നിൽ ധാരാളം പഴുതകൾ കാണാനാകും എന്ന് ആദ്യമേ ഉണർത്തുന്നു. ഇത് ഒരു നസ്വീഹത്തായി കണ്ടാൽ മതി. വരികളിൽ തെളിയുന്ന വ്യക്തമായ ആശയങ്ങളേ ഇതിലുള്ളു. വരികൾക്കിടയിൽ ചികയാനൊന്നുമില്ല. നമുക്ക് ഏവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. (സുബൈർ. എം)
- കുടുംബ പ്രശ്നങ്ങൾ - സാമൂഹ്യ പ്രശ്നങ്ങൾ...
وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ [هود ٣] നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനത്തിനു വേണ്ടി കേഴുക, അനുതപിച്ചു കൊണ്ട് അവനിലേക്ക് മടങ്ങുക. എങ്കിൽ നിശ്ചിത അവധിവരെ അവൻ വിശിഷ്ടമായ വിഭവങ്ങ ൾ നിങ്ങളെ ആസ്വദിപ്പിക്കും. മികവുള്ളവർക്ക് മികവാർന്ന പ്രതിഫലം നൽകും. നിങ്ങൾ തിരിഞ്ഞുകളയുന്നുവെങ്കിൽ നിങ്ങൾക്ക് ഭയാനകമായ ഒരു നാളിലെ ശിക്ഷയെ കുറിച്ച് നിശ്ചയമായും ഞാൻ ഭയപ്പെടുന്നു. (ഹൂദ്:3)
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് അലി رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: "അല്ലാഹുവേ, ഹറാമിലേക്ക് പോകാതെ ഹലാൽ കൊണ്ട് നീയെനിക്ക് മതിയാക്കണേ. നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരിലേക്ക് പോകാതെ എന്നെ നീ ധന്യനാക്കേണമേ. (തിർമുദി സുനനിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ عَنْ عَلَى رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم
«اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ » التِّرْمِذِيُّ فِي سُنَنِهِ وَحَسَّنَهُ الْأَلْبَانِيُّ ഇബ്നു മസ്ഊദ് رحمه الله നിവേദനം. നബി صلى الله عليه وسلم പറയുന്നു: അല്ലാഹുവേ, ഞാൻ നിന്നോട് കേഴുന്നു.. നിന്റെ ഔദാര്യത്തിൽനിന്ന്, നിന്റെ കാരുണ്യത്തിൽനിന്ന്.. നീയല്ലാതെ ആരും അത് അധീനപ്പെടുത്തുന്നില്ല. (ത്വബറാനി | അൽ മുഅ്ജമുൽ കബീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ عَبْدِ اللهِ بْنِ مَسْعُودٍ، عَن النَّبِيِّ صلى الله عليه وسلم
اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ فَإِنَّهُ لَا يَمْلِكُهَا إِلَّا أَنْتَ الطَّبَرَانِيُّ فِي الْكَبِيرِ وَصَحَّحَهُ الْأَلْبَانِيُّ അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു: "തന്റെ റബ്ബിനോട് ഇഖ്ലാസ് കാണിക്കുന്നവൻ മണലിൽ നടക്കുന്നവനെപ്പോലെയാണ്. അവന്റെ പാദസ്പർശം നീ കേൾക്കില്ല ; പക്ഷെ അതിന്റെ അടയാളം നിനക്ക് കാണാൻ പറ്റും". - ബഷീർ പൂത്തർ قال عبد الله بن مسعود رضي الله عنه : "المخلص لربه كالماشي على الرمل لا تسمع خطواته ولكن ترى آثاره
جامع العلوم والحكم (٢٠٣) പ്രമാണങ്ങൾക്ക് വിരുദ്ധമായ (പണ്ഡിതാ) ഭിപ്രായങ്ങളിലേക്ക് നോക്കപ്പെടാവതല്ല; അതെത്ര പ്രബലമാണെങ്കിലും. “അദ്ധേഹത്തിന് അതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല. അല്ലാഹുവാണ് (ശരിയിലേക്ക്) ഉതവി നൽകുന്നവൻ (ഇബ്നു ഹജർ - ഫത്ഹുൽ ബാരി- പേജ് 26, വോള്യം -1) - ബഷീർ പൂത്തർ قال الحافظ ابن حجر في الفتح: لا يُلْتَفَتُ إلَى الْآرَاءِ وَلَوْ قُويَتْ مَعَ وُجُودِ سُنَةٍ تَخَالِفُهَا وَلَا يُقَالُ كَيْفَ خَفِي ذَا عَلَى فَلَانٍ وَاللَّهَ الْمُوَفِّقُ
(فتح الباري - الجزء الأول - صفحة ٢٦) അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "നിങ്ങൾ ഇൽമു നേടണം; അത് പിടികൂടപ്പെടുന്നതിന് മുമ്പെ. അത് പിടികൂടപ്പെടുന്നത്, അതിന്റെ വാഹകരായ ആളുകൾ പോയിത്തീരലാണ്." (ഇബാനത്തുൽ കുബ്റാ - ഇബ്നു ബത്വ) - ബഷീർ പൂത്തർ عبد الله بْن مَسْعُودٍ رضي الله عنه قَالَ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ
الإبانة الكبرى - ابن بطة അബൂ മസ്ഊദ് رضي الله عنه നിവേദനം: ചിരന്തനമായ പ്രവാചക വചനങ്ങളിൽ നിന്നും ജനം ഓർമ്മയിൽ സൂക്ഷിച്ചു പോരുന്ന കാര്യങ്ങളിൽ പെട്ടതാണ്, നിനക്ക് ലജ്ജയില്ലെങ്കിൽ തോന്നിയ പോലെ ചെയ്തോളൂ എന്നത്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ قَالَ رَسُولُ اللهِ
إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الأولى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ الْبُخَارِيُّ فِي صَحِيحِهِ عَنْ أَبِي مَسْعُودٍ യഹ് യ ബിൻ അബീ കഥീർ റഹിമഹുള്ളാ പറഞ്ഞു: അദ്ധ്വാനമില്ലാതെ അറിവ് കരസ്ഥമാക്കപ്പെടുകയില്ല — ബഷീർ പുത്തൂർ قال يحيى ابن كثير رحمه الله : لَا يُسْتَطَاعُ الْعِلْمُ بِرَاحَةِ الْجِسْمِ
شرح صحیح مسلم كان الرجل إذا سأل ابن سيرين عن الرؤيا قال له : اتق الله في اليقظة لا يضرك ما رأيت في المنام (حلية الأولياء ٢/٢٧٣) ഇമാം ഇബ്നു സീരീൻ റഹിമഹുള്ളയോട് സ്വപ്നത്തെക്കുറിച്ചു ഒരാൾ ചോദിച്ചാൽ അദ്ദേഹം പറയും :
"ഉണർവിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക ; അപ്പോൾ സ്വപ്നത്തിൽ നീ കണ്ടത് നിനക്ക് ദോഷം ചെയ്യില്ല" — ബഷീർ പുത്തൂർ ശൈഖ് അല്ലാമ അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅദീ റഹിമഹുള്ള രചിച്ച ലോകോത്തര പ്രശസ്തമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം.
ഗ്രന്ഥകാരൻ ആധുനികനാണെങ്കിലും ആശയ സമ്പുഷ്ടിയിലും വ്യാഖ്യാന ചാരുതയിലും രചന ഏറെ മികവ് പുലർത്തുന്നു. ഹിജ്‌റ വർഷം 1343 ൽ ആരംഭിച്ച തഫ്സീറിന്റെ പണി പൂർത്തിയായത് 1344 ലാണ്. എത്ര ധ്രുതഗതിയിലും ശുഷ്കാന്തിയിലുമാണ് സഅദി റഹിമഹുള്ള തന്റെ ദൗത്യം നിർവ്വഹിച്ചത് എന്നതിന് ഇത് മതിയായ തെളിവാണ്. എന്നിട്ടും അച്ചടി മഷി പുരളാൻ വീണ്ടും 32 വർഷമെടുത്തു; 1376 ൽ ! അതും രചയിതാവിന്റെ മരണത്തിന് ഒരു മാസം മുമ്പ് കഷ്ടി ! ഖുർആനിന് ബൃഹത്തായ തഫ്സീർ ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. ചരിത്രവും, ഭാഷയും, വ്യാകരണവും, കഥകളുമടക്കം വേണ്ടതും വേണ്ടാത്തതുമായ പലതും വാരിക്കൂട്ടിയ, തഫ്സീർ ഗ്രന്ഥത്തിന്റെ പകിട്ട് നഷ്ടപ്പെടുത്തുന്ന വിധത്തിൽ കെട്ടു കഥകൾ വരെ കുത്തി നിറച്ചവ. എന്നാൽ ഇമാം സഅദി റഹിമഹുള്ളയുടെ "തയ്‌സീറുൽ കലാ" മിനെ മറ്റു വ്യാഖ്യാന ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരുപാട് സവിശേഷതകളുണ്ട്. ലലിതവും ആയാസരഹിതവുമായ വ്യാഖ്യാന രീതി കൊണ്ട് ഏതൊരു സാധാരണക്കാരനേയും ഖുർആനിന്റെ മധുരവും വശ്യവുമായ ആശയതലങ്ങളിലേക്ക് പതിയെ ഇറങ്ങിച്ചെല്ലാൻ അത് പര്യാപ്തമാക്കുന്നു. സ്ഥൂല വ്യാഖ്യാനങ്ങളെപ്പോലും സൂഷ്മവും ആകർഷണീയവുമായ പദാവലികളിലൂടെ ഏറ്റവും ഹൃദ്യമായി ഖുർആനിന്റെ ആശയം ഗഹനമായി ഉൾക്കൊള്ളാൻ വായനക്കാരനെ തെര്യപ്പെടുത്തുന്നു. അതിനേക്കാളൊക്കെ എടുത്തു പറയേണ്ട സവിശേഷത, വ്യാഖ്യാനരംഗത്ത് അഹ്‌ലുസ്സുന്നത്തിന്റെ അഖീദ ഇദപ്രദമമായി പ്രതിഫലിപ്പിക്കുന്നതിൽ മികവ് പുലർത്താൻ സാധിച്ചുവെന്നതാണ്. ഇത് മറ്റു തഫ്സീർ ഗ്രന്ഥങ്ങൾക്കൊന്നും അധികം അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്. വിശിഷ്യാ അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ അനുവാചകന് സംവേദനക്ഷമമാക്കുന്ന കാര്യത്തിൽ. അറബി ഭാഷയിൽ കേവല പരിജ്ഞാനം മാത്രമുള്ള ആൾക്ക് പോലും തഫ്സീറിന്റെ ഏത് ഭാഗം വായിച്ചാലും ആശയ ലാളിത്യ ഗരിമയിൽ ഒരു ലഹരി പോലെ ലയിച്ചു ചേർന്ന് വായന ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു തഫ്സീർ വേറെയില്ല. എവിടെത്തുടങ്ങിയാലും നവ്യാനുഭുതി പകരുകയും അനർഘ നിർഗളം സരസമായി സംവദിക്കുകയും വായനക്കാരന്റെ വിമലമായ മനോമുകുരത്തെ ശാദ്ധ്വലമാക്കുകയും ചെയ്യുന്ന അസുലഭ സുലഭിത മുഹൂർത്തം. പഴയകാല തഫ്സീർ ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്‌റാഈലിയ്യാത്തുകൾ തുലോം കുറവാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ചുരുക്കത്തിൽ ഖുർആനിന്റെ സാരാംശം അയത്ന ലളിതമായി ഏതൊരു സാധാരണക്കാരനും വായനാനുഭൂതി നൽകുന്ന അപൂർവ്വമായ തഫ്സീർ ഗ്രന്ഥമാണ് ശൈഖ് സഅദി റഹിമഹുള്ളയുടെ തഫ്സീർ എന്ന് നിസ്സംശയം പറയാം . - ബശീർ പുത്തൂർ فإنَّ البدع تستدرج بصغيرها إلى كبيرها، حتى ينسلخ صاحبُها من الدين، كما تنسَلُّ الشَّعرةُ من العجين، فمفاسد البدع لا يقف عليها إلا أرباب البصائر، والعميانُ في ظلمة العَمَى {وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُورٍ} [النور ٤٠] مدارج السالكين തീർച്ചയായും ബിദ്അത്തുകൾ ചെറുതിൽ നിന്ന് പടിപടിയായി വലുതിലേക്ക് വളരും. എന്നിട്ട്, അതിന്റെ ആൾ, അരിമാവിൽ നിന്ന് മുടി ഊരിയെടുക്കുന്ന പോലെ, ദീനിൽ നിന്ന് ഊരിപ്പോകുന്നത് വരെ. സൂക്ഷ്മ ദൃക്കുകളല്ലാതെ ബിദ്അത്തിന്റെ അപകടങ്ങൾ തിരിച്ചറിയുകയില്ല. അന്ധൻ, അന്ധതയുടെ ഇരുട്ടിലായിരിക്കും "അള്ളാഹു ആർക്ക് പ്രകാശം, ഉണ്ടാക്കിയിട്ടില്ലയോ അവന്യാതൊരു പ്രകാശവും ഇല്ല" - നൂർ 40
ഇബ്നുൽ ഖയ്യിം റഹിമഹുള്ള (മദാരിജ്) — ബഷീർ പുത്തൂർ നബി صل الله عليه وسلم അലി رضي الله عنه വിനോട് പറഞ്ഞു : നീ മുഖേന ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത് നൽകുന്നതാണ് നിനക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനേക്കാളും ഗുണകരം. (ബുഖാരി, മുസ്ലിം) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ النَّبِيُّ صلى الله عليه وسلم لِعَلِي رَضِيَ اللَّهُ عَنْهُ
فَوَ اللهِ لَأَنْ يَهْدِيَ اللهُ بكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ مُتَّفَقٌ عَلَيْهِ ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|