നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്‌മദ്]
അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്] അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്] മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്‌മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ പിശാചിന് സൗകര്യം നൽകുന്നു." ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!" മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
{قد نعلم إنه ليحزنك الذي يقولون} فعلى صاحب السنّة أن ينسى في موازین الحق مشاعره الشيخ / أحمد السبيعي حفظه الله "തീർച്ചയായും അവര്‍ പറയുന്നത് താങ്കളെ സങ്കടപ്പെടുത്തുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്."
(അൻആം:33) സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക - ശൈഖ് അഹ്‌മദ് അൽ സുബയ്ഈ മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال الإمام الألباني رحمه الله "الدينُ نَقْلٌ، وليسَ بالعَقْل، وظيفَةُ العقْلِ فهْمُ الدينِ، وليسَ التشريعَ في الدين" [الألباني في سلسلة الهدى والنور - الشريط: ٢٤٦] ഇമാം അൽബാനി رحمه الله പറയുന്നു:
"ദീൻ ഉദ്ധരിക്കപ്പെടുന്ന പ്രമാണങ്ങളാണ്, ബുദ്ധിയല്ല. ബുദ്ധിയുടെ ധർമ്മം ദീൻ മനസ്സിലാക്കിയെടുക്കലാണ്, ദീനിൽ മതനിയമം നിർമ്മിക്കലല്ല." [അൽബാനി | സിൽസിലതുൽ ഹുദാ വന്നൂർ - കാസറ്റ് നമ്പർ 246] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് Your browser does not support viewing this document. Click here to download the document. عن عبد الله بن عمرو -رضي الله عنه- قال لَقَتْلُ الْمُؤْمِنِ أَعْظَمُ عِنْدَ اللهِ مِنْ زَوَالِ الدُّنْيَا [البيهقي في السنن الكبرى موقوفا] അബ്ദുല്ല ബിൻ അംറ് -رضي الله عنه- പറയുന്നു:
ഒരു വിശ്വാസിയെ വധിക്കുന്നത് അല്ലാഹുവിന്റെയടുക്കൽ ദുനിയാവു തന്നെ ഇല്ലാതാകുന്നതിനെക്കാളും ഗൗരവമേറിയതാണ്. [ബൈഹഖി സുനനുൽ കുബ്‌റായിൽ മൗഖൂഫായി ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قال يحيى بن معاذ - رحمه الله مصيبتان للعبد في ماله عند موته، لا تسمع الخلائق بمثلهما، قيل : ما هما؟ قال: يؤخذ منه كله، ويسأل عنه كله المقدسي | مختصر منهاج القاصدين യഹ്‌യാ ബിൻ മുആദ് - رحمه الله - പറയുന്നു :
മരണവേളയിൽ തന്റെ സ്വത്തിൽ മനുഷ്യനെ ബാധിക്കുന്ന രണ്ട് ആപത്തുകളുണ്ട്; സമാനമായ യാതൊന്നും സൃഷ്ടികൾ ഇന്നോളം കേട്ടിട്ടില്ല! അദ്ദേഹത്തോട് ചോദിച്ചു: എന്താണവ? അദ്ദേഹം പറഞ്ഞു: മുഴുസ്വത്തും അവനിൽനിന്ന് പിടിച്ചെടുക്കും, അവയെക്കുറിച്ചെല്ലാം അവൻ സമാധാനം പറയേണ്ടിവരികയും ചെയ്യും!! [മഖ്ദിസി | മുഖ്‌തസ്വറു മിൻഹാജിൽ ഖാസ്വിദീൻ] — അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ ഉദ്ധരിക്കുന്ന ഹദീസ് മുൻവിധിയും പക്ഷപാതവുമില്ലാതെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. Your browser does not support viewing this document. Click here to download the document. واحذر صغار المحدثات من الأمور، فإن صغير البدع يعود حتى يصير كبيراً، وكذلك كل بدعة أحدثت في هذه الأمة كان أولها صغيراً يشبه الحق فاغتر بذلك من دخل فيها، ثم لم يستطع المخرج منها، فعظمت وصارت ديناً يدان بها، فخالف الصراط المستقيم فخرج من الإسلام [شرح السنة للبربهاري] “നൂതനമായ കാര്യങ്ങളിൽ നിസ്സാരമായതിനെ കുറിച്ച് പോലും നീ ജാഗ്രത പുലർത്തുക. ചെറിയ അപനിർമ്മിതികളാണ് വലുതായിത്തീരുക. ഈ സമുദായത്തിൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ ബിദ്അത്തുകളുടെയും കാര്യം അങ്ങനെയാണ്. അവ തുടക്കം കുറിച്ചത് സത്യത്തോട് സാമ്യമുള്ള കൊച്ചു കാര്യങ്ങളായിട്ടായിരുന്നു.
അതിലകപ്പെട്ടവർ അവയിൽ വഞ്ചിതരായി. പിന്നീട് അവർക്കവയിൽനിന്ന് പുറത്തു കടക്കാനായില്ല. അവ വലുതായിത്തീരുകയും അനുവർത്തിക്കപ്പെടുന്ന ദീനായി മാറുകയും ചെയ്‌തു. അങ്ങനെ അവർ നേർമാർഗ്ഗത്തിൽനിന്ന് ഭിന്നിക്കുകയും ഇസ്ലാമിൽനിന്നു തന്നെ പുറത്ത് പോകുകയും ചെയ്തു.” [ഇമാം ബർബഹാരി ശർഹുസ്സുന്നയിൽ രേഖപ്പെടുത്തിയത്] വിവ: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് നബി صلى اللّه عليه وسلم യുടെ പൗത്രനായ ഹസൻ ബിൻ അലി رضي اللّه عنهما നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി صلى اللّه عليه وسلم യാണ് എനിക്ക് പഠിപ്പിച്ചു തന്നത്... Your browser does not support viewing this document. Click here to download the document. അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില്‍ പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്, ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. » ... Your browser does not support viewing this document. Click here to download the document. അനസ് رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: « അല്ലാഹുവേ, വെള്ളപ്പാണ്ടിൽനിന്നും ഭ്രാന്തിൽനിന്നും കുഷ്ഠത്തിൽനിന്നും ഹീനമായ മറ്റു രോഗങ്ങളിൽനിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. » ... Your browser does not support viewing this document. Click here to download the document. Your browser does not support viewing this document. Click here to download the document. തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ.
എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം... Your browser does not support viewing this document. Click here to download the document. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചന-ങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്... Your browser does not support viewing this document. Click here to download the document. തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും
--------------------------------------------------------- ആദ്യമായിട്ടാണ് മലയാളത്തിൽ ഈ വിഷയത്തിൽ സമഗ്രമായി താളുകളിൽ മഷി പുരളുന്നത്. --------------------------------------------------------- മുസ്‌ലിം ലോകത്ത് സ്വഹാബത്തിന്റെ കാലം തൊട്ട് ഗഹനമായി ചർച്ച ചെയ്യപ്പെട്ട മസ്അലയാണിത്. അതീവ ഗുരുതരവും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഈ വിഷയത്തിൽ, അവധാനതയില്ലാത്ത ഇടപെടൽ കാരണം പലരും കാലിടറി വീണിട്ടുണ്ട്. --------------------------------------------------------- ഓരോ വീട്ടിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് ഉറപ്പു വരുത്താൻ മാത്രം വൈകാരികമാണ് ഈ ലഘു കൃതിയുടെ ഇതിവൃത്തം. --------------------------------------------------------- ആധുനിക മുസ്‌ലിം സമൂഹത്തിൽ ഖുറൂജിന്റെയും തക്ഫീറിന്റെയും വളർച്ചയും സ്വാധീനവും അഭുതപൂർവ്വമാണ്. അതിന്റെ സ്രോദസ്സുകളും കൈവഴികളും വ്യത്യസ്തവും വിചിത്രവുമാണ്. സോഷ്യൽ മീഡിയയുടെ ഇരുട്ടു മുറികളിൽ തലയും താഴ്ത്തി വെച്ച് തക്ഫീരി ചിന്തയുടെ വിഷം പ്രസരിപ്പിക്കാൻ ഊഴം കാത്തിരിക്കുന്ന ചെന്നായ്ക്കൾ --------------------------------------------------------- തക്ഫീറിന്റെ കരകാണാക്കയത്തിൽ പെട്ട് നമസ്കാരത്തിൽ പിന്തുടരാത്തവർ, വിവാഹത്തിൽ പങ്കെടുക്കാത്തവർ, അറുത്തത് കഴിക്കാത്തവർ, ഹോട്ടലുകളിൽ നിന്ന് മാംസ വിഭവങ്ങൾ ഭക്ഷിക്കാത്തവർ, മാർക്കറ്റിൽ നിന്ന് ബീഫും മട്ടനും ചിക്കനും വാങ്ങാത്തവർ .... വിശേഷണങ്ങൾ തീരുന്നില്ല --------------------------------------------------------- അവർ ഇന്ന് ഒരു ന്യുനപക്ഷമാകാം ... പക്ഷെ അവരുടെ കാഴ്ചപ്പാട് അപകടം പിടിച്ചതും ദൂരവ്യാപകവുമാണ്. ഇസ്‌ലാമിക പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതാണ്. അവർ നമുക്കിടയിലുണ്ട് ; നമ്മിൽ ഒരാളായി ഉണ്ട്; ആശയ സംവേദനത്തിൽ അപനിർമ്മിതികൾ അവരുടെ മനസ്സിനെ മലിനമാക്കിയിട്ടുണ്ട്. അതൊരു മഹാമാരിയാണ്. നാശത്തിന്റെ പടുകുഴിയിലേക്ക് ഏതൊരു സാധാരണക്കാരനേയും ആപതിപ്പിക്കാൻ മാത്രമുള്ള മഹാമാരി. അറിയാത്തവനായി, അന്യനായി, അബദ്ധധാരണയും തലയിലേറ്റി നടക്കുന്ന മൂഡൻ മുസ്‌ലിം പൊതു സമൂഹത്തിന് ബാധ്യതയാവരുത്. ജാഗ്രതയാണ് വേണ്ടത്. ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. പ്രമാണങ്ങളോടുള്ള അന്ധമായ അഭിനിവേശമല്ല; മറിച്ച് ക്രിയാത്മകവും വസ്തുതാപരവുമായ പ്രയോഗവൽക്കരണമാണ്. --------------------------------------------------------- രചന നിർവ്വഹിച്ചത് അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹഫിദഹുള്ളാ ഉള്ളടക്കം അങ്ങേയറ്റം ആകർഷകവും പുതുമയുള്ളതുമാണ്. വേറിട്ടതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി വായനക്കാരിലേക്ക് സമർപ്പിക്കുകയാണ്. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|