"ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിനുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്." (ഇബ്നു തൈമിയ്യ: | അർറദ്ദു അലസ്സുബുകി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ - رَحِمَهُ اللَّهُ - فِي الرَّد عَلَى السُّبُكِى
بَيَانُ الْعِلْمِ وَالدِّينِ عِنْدَ الْاشْتِبَاه وَالْالْتِبَاسِ عَلَى النَّاسِ أَفْضَلُ مَا عُبِدَ اللهُ بِهِ عَزَّ وَجَلَّ
0 Comments
ഇബ്നു അബ്ബാസ് عنهما رضي الله പറയുന്നു: "എല്ലാം മുൻനിർണ്ണയം ചെയ്യപ്പെട്ടതാണ്; നിന്റെ കവിളിൽ നീ കൈവെക്കുന്നതു പോലും." ബുഖാരി | ഖൽഖു അഫ്ആലിൽ ഇബാദ് - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قَالَ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا كُلُّ شَيْءٍ بِقَدَرٍ حَتَّى وَضْعِكَ يَدَكَ عَلَى خَدِّكَ الْبُخَارِيُّ فِي خَلْقِ أَفْعَالِ الْعِبَادِ ഇബ്നു ഹിബ്ബാൻ رحمه الله പറയുന്നു: ക്ഷമാപണം വ്യഥകൾ ഇല്ലാതാക്കും, ദുഃഖങ്ങൾ തീർക്കും, പകയെ പ്രതിരോധിക്കും, വൈമുഖ്യം അവസാനിപ്പിക്കും. (ഇബ്നു ഹിബ്ബാൻ | റൗളത്തുൽ ഉഖലാ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ ابْنَ حِبْانَ رَحِمَهُ اللَّهِ
«الْاِعْتِذَارُ يُذْهِبُ الْهُمُومَ، وَيُجَلِّي الْأَحْزَانَ، وَيَدْفَعُ الْحِقْدَ، وَيُذْهِبُ الصَّدَّ» ابن حبان - رَوْضَةَ الْعُقَلَاء Your browser does not support viewing this document. Click here to download the document. أن القبر والمسجد لا يجتمعان في دين الإسلام كما قال بعض العلماء الأعلام على ما سيأتي، وأن اجتماعهما معا ينافي إخلاص التوحيد والعبادة لله تبارك وتعالى؛ هذا الإخلاص الذي من أجل تحقيقه تبنى المساجد، كما قال تعالى: ﴿وَأَنَّ الْمَسَاجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ أَحَدًا﴾ (الجن: ۱۸) [تحذير الساجد من اتخاذ القبور مساجد] മഹാന്മാരായ ചില പണ്ഡിതർ പറഞ്ഞതു പോലെ, ദീനുൽ ഇസ്‌ലാമിൽ മസ്‌ജിദും മഖ്ബറയും ഒന്നിച്ചു ചേരില്ല. അല്ലാഹുവിന്റെ ഏകത്വവും അവന്റെ മാത്രം ആരാധ്യതയും സാക്ഷാത്കരിക്കാനാണ് മസ്‌ജിദുകൾ നിർമ്മിക്കപ്പെടേണ്ടത് എന്ന തൗഹീദീ മൂല്യത്തിനു തന്നെ നിരാസമാണ് അവയുടെ സംഗമം. അല്ലാഹു പറയുന്നു: "നിശ്ചയമായും മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാണ്, അതിനാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ ദുആ ചെയ്യരുത്". (ജിന്ന്: 18) [അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്] മഖ്ബറയിൽ ഉയർത്തപ്പെട്ടിരിക്കുന്ന മസ്‌ജിദുകളിൽ നമസ്കരിക്കുന്നവർ ശ്രദ്ധിക്കുക! നബി ﷺ വിലക്കിയ കാര്യമാണ് അവർ അനുദിനം അഞ്ചു തവണയെങ്കിലും ആവർത്തിക്കുന്നത്. നബി ﷺ യുടെ വാക്കുകൾ കേൾക്കൂ. 1. ഖബ്‌റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത് عن أبي مرثد الغنوي قال: سمعت رسول الله ﷺ يقول: لا تصلوا إلى القبور، ولا تجلسوا عليها [أخرجه مسلم في صحيحه] അബൂമർഥദ് അൽഗനവി رَضِيَ اللّٰهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: "നിങ്ങൾ ഖബ്‌റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്, അവയുടെ മീതെ ഇരിക്കുകയുമരുത്." [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] 2. ഖബ്റുകൾക്കിടയിൽ വെച്ച് നമസ്കരിക്കരുത് عن أنس أن النبي ﷺ نهى عن الصلاة بين القبور [رواه البزار في مسنده ورجاله رجال الصحيح] അനസ് رَضِيَ اللّٰهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: "നബി ﷺ ഖബ്റുകൾക്കിടയിൽ വെച്ച് നമസ്കരിക്കുന്നത് വിലക്കിയിരിക്കുന്നു." [ബസ്സാർ മുസ്‌നദിൽ ഉദ്ധരിച്ചത്] 3. ഖബ്റുകൾക്ക് മീതെ നമസ്കരിക്കരുത عن جندب بن عبد الله البجلي أنه سمع النبي ﷺ قبل أن يموت بخمس وهو يقول: ألا وإن من كان قبلكم كانوا يتخذون قبور أنبيائهم وصالحيهم مساجد، ألا فلا تتخذوا القبور مساجد، فإني أنهاكم عن ذلك [أخرجه مسلم في صحيحه] ജുന്‌ദുബ് ബിൻ അബ്ദില്ലാ അൽബജലി رَضِيَ اللّٰهُ عَنْهُ നിവേദനം. നബി ﷺ മരണപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പ് അവിടുന്ന് ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "അറിയുക! നിങ്ങളുടെ മുൻസമുദായക്കാർ അവരുടെ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകൾ മസ്‌ജിദുകളാക്കിയിരുന്നു. ശ്രദ്ധിക്കുക! നിങ്ങൾ ഖബ്റുകളെ മസ്‌ജിദുകളാക്കരുത്. നിശ്ചയമായും ഞാൻ അത് വിലക്കിയിരിക്കുന്നു.” [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] 4. മഖ്ബറ നമസ്കാര സ്ഥലമല്ല عن ابن عمر عن النبي ﷺ قال: اجعلوا في بيوتكم من صلاتكم، ولا تتخذوها قبوراً [رواه البخاري في صحيحه] ഇബ്നു ഉമർ رَضِيَ اللّٰهُ عَنْهُما നിവേദനം. നബി ﷺ പറയുന്നു: "നിങ്ങളുടെ നമസ്കാരങ്ങളിൽ ചിലത് (സുന്നത്ത് നമസ്കാരങ്ങൾ) നിങ്ങളുടെ വീടുകളിൽ വെച്ച് നിർവ്വഹിക്കുക. വീടുകളെ നിങ്ങൾ ഖബ്‌റുകളാക്കരുത്." [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്] മുസ്‌ലിം വീടുകൾ മഖ്ബറ പോലെ നമസ്കാര രഹിതമായ സ്ഥാനമാ-ക്കരുത് എന്ന് പറയുമ്പോൾ അതിൽനിന്ന് സുതരാം വ്യക്തമാണ് നമസ്കാരത്തിന് കൊള്ളാത്ത സ്ഥലമാണ് ഖബ്ർ എന്നത്. عَنْ أَنَسِ بْنِ مَالِكٍ قَالَ: رَآنِي عُمَرُ بْنُ الْخَطَّابِ وَأَنَا أُصَلِّي عِنْدَ قَبْرٍ، فَجَعَلَ يَقُولُ: الْقَبْرُ، قَالَ: فَحَسِبْتُهُ يَقُولُ الْقَمَرُ، قَالَ: فَجَعَلْتُ أَرْفَعُ رَأْسِي إِلَى السَّمَاءِ فَأَنْظُرُ فَقَالَ: إِنَّمَا أَقُولُ الْقَبْرُ لَا تُصَلِّ إِلَيْهِ. قَالَ ثَابِتٌ: فَكَانَ أَنَسُ بْنُ مَالِكٍ يَأْخُذُ بِيَدِي إِذَا أَرَادَ أَنْ يُصَلِّيَ فَيَتَنَحَّى عَنِ الْقُبُورِ. [عبد الرزاق في مصنفه] അനസ് ബിൻ മാലിക് رَضِيَ اللّٰهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഒരു ഖബ്റിനരികിൽ വെച്ച് ഞാൻ നമസ്കരിക്കുന്നത് ഉമർ ബിൻ ഖത്താബ് رَضِيَ اللّٰهُ عَنْهُ കാണാനിടയായി. അപ്പോൾ അദ്ദേഹം 'ഖബ്ർ' എന്നു പറയാൻ തുടങ്ങി. എന്നാൽ ഖമർ (ചന്ദ്രൻ) എന്നു പറയുന്നതായിട്ടാണ് ഞാൻ കരുതിയത്. അങ്ങനെ ഞാൻ ആകാശത്തിലേക്ക് തല ഉയർത്തി നോക്കാൻ തുടങ്ങി. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാൻ പറയുന്നത് ഖബ്ർ എന്നാണ്; താങ്കൾ അതിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്." ഥാബിത് പറയുന്നു: പിന്നീട് അനസ് رَضِيَ اللّٰهُ عَنْهُ നമസ്കരിക്കാൻ ഉദ്ദേശിച്ചാൽ എന്റെ കൈപിടിച്ചു കൊണ്ട് ഖബ്‌റുകളിൽ-നിന്ന് അകലേക്ക് മാറി നിൽക്കുക പതിവായിരുന്നു. [അബ്ദുറസാഖ് മുസ്വന്നഫിൽ ഉദ്ധരിച്ചത്] 5. മഖ്ബറയിൽ നമസ്കരിക്കാൻ മസ്ജിദിന്റെ ചുമർ മതിയാവില്ല وقد صح عن ابن جريج أنه قال: قلت لعطاء: أتكره أن تصلي في وسط القبور ؟ أو في مسجد إلى قبر ؟ قال: نعم كان ينهى عن ذلك. أخرجه عبد الرزاق في مصنفه (١ / ٤٠٤). فإذا كان هذا التابعي الجليل (عطاء بن أبي رباح) لم يعتبر جدار المسجد فاصلا بين المصلى وبين القبر وهو خارج المسجد فهل يعتبر فاصلا النوافذ والشبكة والقبر في المسجد؟ [الألباني في تحذير الساجد من اتخاذ القبور مساجد] ഇബ്നു ജുറൈജ് رَحِمَهُ اللّٰهُ പറയുന്നു: ഞാൻ അത്വാഅ് ബിൻ അബീ റബാഹ് رَحِمَهُ اللّٰهُ യോട് ചോദിച്ചു: ഖബ്റുകളുടെ മധ്യത്തിൽ വെച്ചോ, അല്ലങ്കിൽ ഒരു മസ്‌ജിദിൽനിന്ന് ഖബ്റിലേക്ക് തിരിഞ്ഞു കൊണ്ടോ നമസ്കരിക്കുന്നത് താങ്കൾ നിഷിദ്ധമായി കാണുന്നുവോ? അദ്ദേഹം പറഞ്ഞു: "അതെ, അത് വിലക്കപ്പെട്ടുപോന്നിട്ടുള്ളതാണ്." അബ്ദുറസാഖ് തന്റെ മുസ്വന്നഫ് 1/404 ൽ ഉദ്ധരിച്ചത്. നമസ്കരിക്കുന്ന വ്യക്തിയുടെയും മസ്‌ജിദിനു പുറത്തുള്ള ഖബ്റിന്റെയും ഇടയിൽ വേർതിരിക്കുന്ന ഭിത്തിയായി മസ്‌ജിദിന്റെ ചുമരിനെ പ്രഗത്ഭ താബിഈവര്യനായ അത്വാഅ് ബിൻ അബീ റബാഹ് رَحِمَهُ اللّٰهُ പരിഗണിച്ചില്ല. എങ്കിൽ പിന്നെ, മസ്ജിദിന് അകത്തെ ഖബ്റിനു ചുറ്റുമുള്ള നെറ്റുകളും ജാലകങ്ങളും വേർതിരിക്കുന്ന ഭിത്തിയായി പരിഗണിക്കപ്പെടുമോ? [അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്] 6. മഖ്ബറയിലെ മസ്‌ജിദിൽ വെച്ച് ജനാസ ഒഴികെ മറ്റൊന്നും നമസ്കരിക്കാവതല്ല قال أبو بكر الأثرم سمعت أبا عبد الله يعني أحمد يسأل عن الصلاة في المقبرة ؟ فكره الصلاة في المقبرة قيل له: المسجد يكون بين القبور أيصلى فيه؟ فكره أن يصلى فيه الفرض ورخص أن يصلى فيه على الجنائز [ابن رجب في تفسيره] അബൂബക്ർ അൽഅഥ്‌റം رَحِمَهُ اللّٰهُ പറയുന്നു: അബൂ അബ്ദില്ലയോട്, അഥവാ ഇമാം അഹ്‌മദിനോട് رَحِمَهُ اللّٰهُ മഖ്ബറയിൽ വെച്ച് നമസ്കരി-ക്കുന്നതിനെ കുറിച്ച് ചോദിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ മഖ്ബറയിൽ വെച്ചുള്ള നമസ്കാരത്തെ അദ്ദേഹം നിഷിദ്ധമായിട്ടാണ് കണ്ടത്. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: മസ്‌ജിദ് ഖബ്റുകൾക്കിടയിലാണെങ്കിൽ അതിൽ വെച്ച് നമസ്കരിക്കാമോ? അവിടെ വെച്ചുള്ള ഫർള് നമസ്കാ-രങ്ങൾ നിഷിദ്ധമായും ജനാസ നമസ്കാരം അനുവദനീയമായുമാണ് അദ്ദേഹം കണ്ടത്. 7. മസ്‌ജിദിന്റെ ചുമരിനു പുറമെ വേർതിരിക്കുന്ന ഭിത്തി വേണം وقال الإمام أحمد أيضا: لا يصلى في مسجد بين المقابر إلا الجنائز لأن الجنائز هذه سنتها [ابن رجب في فتحه] ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ വീണ്ടും പറയുന്നു: ഖബ്റുകൾക്കിടയിലുള്ള മസ്‌ജിദിൽ വെച്ച് ജനാസയല്ലാതെ മറ്റൊന്നും നമസ്കരിക്കാവതല്ല. എന്നാൽ ജനാസയുടെ കാര്യത്തിൽ അങ്ങനെ ചര്യയുള്ളതുമാണ്. [ഇബ്നു റജബ് ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ചത്] 'ചര്യയുള്ളതുമാണ് ' എന്നതു കൊണ്ട് വിവക്ഷിക്കുന്നത് സ്വഹാബ-ത്തിന്റെ നടപടിയുണ്ടെന്നാണ്. നബി ﷺ യുടെ പത്നിമാരായ ആയിശഃ, ഉമ്മുസലമഃ رَضِيَ اللّٰهُ عَنْهُمَا എന്നിവരുടെ ജനാസ മദീനയിലെ മഖ്ബറയായ ബഖീഇൽ വെച്ചായിരുന്നു നമസ്കരിച്ചത്. ഇബ്നു ഉമറിന്റെ സാന്നിധ്യത്തിൽ അബൂ ഹുറെയ്‌റഃ رَضِيَ اللّٰهُ عَنْهُمْ ആയിരുന്നു അന്ന് ഇമാമായി നമസ്കരിച്ചത്. وليس في كلام أحمد وعامة أصحابه هذا الفرق بل عموم كلامهم وتعليلهم واستدلالهم يوجب منع الصلاة عند قبر واحد من القبور وهو الصواب والمقبرة كل ما قبر فيه لا أنه جمع قبر وقال أصحابنا: وكل ما دخل في اسم المقبرة مما حول القبور لا يصلى فيه فهذا يعين أن المنع يكون متناولا لحرمة القبر المنفرد وفنائه المضاف إليه وذكر الآمدي وغيره أن لا تجوز الصلاة فيه (أي المسجد الذي قبلته إلى القبر) حتى يكون بين الحائط وبين المقبرة حائل آخر وذكر بعضهم أنه منصوص أحمد [ابن تيمية في الاختيارات العلمية نقلا عن تحذير الساجد من اتخاذ القبور مساجد] ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ ന്റെയും അദ്ദേഹത്തിന്റെ മുഴുവൻ സഹചാരികളുടെയും പ്രസ്താവനകളിൽ ഇങ്ങനെ ഒരു വ്യത്യാസമില്ല. മറിച്ച്, അവരുടെ മൊത്തം വാക്കുകളിലും ന്യായവാദങ്ങളിലും സമർത്ഥ-നങ്ങളിലുമുള്ളത് ഏകമായ ഒരു ഖബ്റിന്റെ അരികിൽ പോലും നമസ്കരിക്കുന്നത് അനിവാര്യമായും തടയണമെന്നാണ്. അതു തന്നെ-യാണ് ശരിയും. മഖ്ബറ എന്നാൽ അവിടെ അടക്കം ചെയ്യപ്പെട്ട എല്ലാം ഉൾപ്പെടുന്നതാണ്. അല്ലാതെ ഖബ്ർ എന്നതിന്റെ ബഹുവചനമല്ല മഖ്ബറ. നമ്മുടെ സഹചാരികൾ പറയുന്നത്, മഖ്ബറ എന്ന നാമത്തിൽ ഉൾപ്പെടുന്ന, ഖബ്‌റുകൾക്കു ചുറ്റുമുള്ള ഇടങ്ങളിലെവിടെയും നമസ്ക-രിക്കാൻ പാടില്ലെന്നാണ്. ഇത് നിജപ്പെടുത്തുന്നത്, ഒറ്റപ്പെട്ട ഒരു ഖബ്റിനും അതിനോട് ചേർന്ന് കിടക്കുന്ന മുറ്റത്തിനും വിലക്ക് ബാധകമാണെന്നുള്ളതു തന്നെയാണ്. മസ്‌ജിദിന്റെ ചുമരിനും മഖ്ബറക്കും ഇടയിൽ അവയെ തമ്മിൽ വേർതിരിക്കുന്ന ഒരു ഭിത്തി ഉണ്ടാകുന്നതു വരെ ഖിബ്‌ലയുടെ ഭാഗം ഖബ്റിലേക്കായി നിൽക്കുന്ന മസ്‌ജിദിൽ വെച്ച് നമസ്കാരം അനുവദനീയമല്ലെന്നാണ് ആമുദിയും മറ്റും പറയുന്നത്. ഇക്കാര്യം ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്നാണ് അവരിൽ ചിലർ പറയുന്നത്. [ഇബ്നു തൈമിയ്യഃ അൽ ഇഖ്തിയാറാത്തുൽ ഇൽമിയ്യഃയിൽ രേഖപ്പെടുത്തിയത് فإنه صريح على أن جدار المسجد لا يكفي حائلا بينه وبين القبر بل لعل هذا القول ينفي جواز بناء المسجد بين القبور مطلقا وهذا هو الأقرب لأنه حسم لمادة الشرك [الألباني في تحذير الساجد من اتخاذ القبور مساجد] ഇത് വ്യക്തമാക്കുന്നത് നമസ്കരിക്കുന്ന ഒരാൾക്കും ഖബ്റിനും ഇടയിൽ മറയായി മസ്‌ജിദിന്റെ ചുമർ മതിയാവില്ല എന്നാണ്. എന്നല്ല, ഈ വചനം ഖബ്റുകൾക്കു മധ്യെ മസ്‌ജിദ് നിർമ്മിക്കുന്നതു തന്നെ തീർത്തും നിരാകരിക്കുന്നു. ഇതാണ് സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത്. കാരണം അത് ശിർക്കിന്റെ മൂലഘടകത്തെ തന്നെ തീർത്തുകളയുന്നു. - അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത് — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
24 റജബ് 1444 / 15 ഫെബ്രുവരി 2023 ശൈഖ് മുഹമ്മദ് ബിൻ ഉമർ ബാസ്മുൽ حفظه الله പറയുന്നു:
ശ്രദ്ധിക്കുക!! ഒരു വാക്ക്, കുവൈത്തിലെ ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله എന്നോട് പറഞ്ഞുതന്നതാണത്. അദ്ദേഹം പറഞ്ഞതിൻ്റെ സാരാംശം ഇതാണ്: "അല്ലാഹുവിന്റെ റസൂലിന്റെ ഖുതുബകൾ ആഴ്ചതോറും ഉണ്ടായിരുന്നു, ഇൽമിൻ്റെയും ദറസുകളുടെയും സദസ്സുകൾ തുടർച്ചയായി നടന്നിരുന്നു, എന്നിരിക്കെ ഏറ്റവുമധികം ഹദീസുകൾ വന്നിട്ടുള്ളത് റസൂൽ അദ്ദേഹത്തിന്റെ സ്വഹാബത്തിൻ്റെ കൂടെ സഹവസിച്ചതിൽ നിന്നാണ്; ഖുതുബകളോ ദറസുകളോ അല്ല, പണ്ഡിതനും ത്വാലിബുൽ ഇൽമും തൻ്റെ ചുറ്റുമുള്ളവരുടെ കൂടെ സഹവസിക്കുന്നവനാകണമെന്നതിൻ്റെ പ്രാധാന്യത്തെ ബലപ്പെടുത്തുന്നതാണിത്. ദറസെടുക്കുക പിരിഞ്ഞുപോവുക എന്നതുമാത്രമല്ല കാര്യം, ഈയൊരു സഹവാസം അനിവാര്യമാണ്". അദ്ദേഹം حفظه الله പറഞ്ഞത് സത്യമാണ്. കാര്യം അദ്ദേഹം പറഞ്ഞതുപോലെത്തന്നെ, ജനങ്ങളോടൊപ്പം സഹവസിക്കലും അവരോട് ഇടപാടുകൾ നടത്തലും അവരോട് അടുപ്പമുണ്ടാകലും ദീനും ദഅ'വത്തും പ്രചരിപ്പിക്കുന്നതിലും, ജനങ്ങളെ പഠിപ്പിക്കുന്നതിലും പ്രത്യേകം ഗൗനിക്കേണ്ട അടിസ്ഥാനമാണ്. ഹദീസിൽ കാണാം: "ജനങ്ങളുമായി ഇടപഴകുകയും അവരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്, അവരോട് ഇടപഴകാത്ത അവരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ ക്ഷമിക്കാൻ കഴിയാത്തവനേക്കാൾ വലിയ പ്രതിഫലത്തിനർഹൻ". (അൽബാനി | സ്വഹീഹ:939) - അബൂ തൈമിയ്യ ഹനീഫ് قَالَ: تَرْلُ الْغَضَب وَقِيلَ لِابْنِ الْمُبَارَكِ: اجْمَعْ لَنَا حُسْنَ الْخُلُقِ فِي كَلِمَةٍ (جامع العلوم والحكم) ഇബ്നുൽ മുബാറക് رحمه الله യോട് ഒരാൾ ചോദിച്ചു:
സൽസ്വഭാവത്തെ ഞങ്ങൾക്ക് താങ്കൾ ഒറ്റവാക്കിൽ ഒന്നു സംഗ്രഹിച്ചു തരാമോ? അദ്ദേഹം പറഞ്ഞു: കോപം ഉപേക്ഷിക്കൽ. (ജാമിഉൽ ഉലൂമി വൽ ഹികം) - അബൂ തൈമിയ്യ ഹനീഫ് സഹ്ൽ ബിൻ ഹുനൈഫ് رضي الله عنه നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: ആർ സത്യസന്ധമായി അല്ലാഹുവിനോട് രക്തസാക്ഷ്യം ചോദിക്കുന്നുവോ, വിരിപ്പിൽ കിടന്നു മരിച്ചാലും അവനെ അല്ലാഹു ശുഹദാക്കളുടെ പദവികളിൽ എത്തിക്കും. [ഇമാം മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن سهل بن حنيف أن النبي ﷺ قال: من سأل الله تعالى الشهادة بصدق بلغه الله منازل الشهداء وإن مات على فراشه
[مسلم في صحيحه] ഇബ്നുൽ അഥീർ رحمه الله പറയുന്നു:
മറിച്ച്, കൂട്ടുകാരനെന്നാൽ തന്റെ സഹോദരന്റെ മുടന്തിൽ കൂടെ നടക്കുന്നവനാണ്. അവന്റെ വളവുകളെ നേരെയാക്കുന്നവനാണ്. അവനാണ് തന്റെ കൂട്ടുകാരനിൽ വല്ല കുറ്റവും കണ്ടാൽ അതിനെ ഉള്ളംകാലുകൊണ്ട് ചവിട്ടിത്താഴ്ത്തുന്നവൻ. വല്ല നന്മയും കണ്ടാലോ അതിനെയൊരു കൊടികെട്ടി ഉയർത്തിപ്പിടിക്കുന്നവൻ. (അൽ മഥലുസ്സാഇർ) - അബൂ തൈമിയ്യ ഹനീഫ് അബൂമൂസാ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ സമുദായം വളരെ അനുഗൃഹീതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്തു തന്നെയുള്ള ഫിത് നഃകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ് സുനനിൽ രേഖപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ أَبِي مُوسَى قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أُمَّتِي هَذِهِ أُمَّةٌ مَرْحُومَةٌ، لَيْسَ عَلَيْهَا عَذَابٌ فِي الْآخِرَةِ، عَذَابُهَا فِي الدُّنْيَا الْفِتَنُ وَالزَّلَازِلُ وَالْقَتْلُ
[رواه أبو داود في سننه وصححه الألباني] അബുദ്ദർദാഅ് رضي الله عنه പറഞ്ഞു:
"കപടഭക്തിയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽതേടുക." എന്താണ് കപടഭക്തി എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. "ശരീരം ഭക്തികാണിക്കുകയും ഹൃദയം ഭക്തി കാണിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടാൽ അതുതന്നയാണ് കപടഭക്തി" അദ്ദേഹം മറുപടി നൽകി. (ഇബ്നു അബീശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത് ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وَقَالَ عَلَىٌّ: ارْتَحَلَتِ الدُّنْيَا مُدْبِرَةً، وَارْتَحَلَتِ الآخِرَةُ مُقْبِلَةً، وَلِكُلِّ وَاحِدَةٍ مِنْهُمَا بَنُونَ فَكُونُوا مِنْ أَبْنَاءِ الآخِرَةِ، وَلَا تَكُونُوا مِنْ أَبْنَاءِ الدُّنْيَا، فَإِنَّ الْيَوْمَ عَمَل وَلاَ حِسَابَ وَغَدًا حِسَابٌ وَلاَ عَمَلَ صحيح البخاري - قبل حديث (6417) അലി ر ضي الله عنه പറയുന്നു: ദുനിയാവ് പിന്തിരിഞ്ഞു പോവു കയാണ്. പരലോകം മുന്നിട്ടുവരികയാണ്. ഓരോ ന്നിനും അതതിന്റെ മക്കളുണ്ട്. നിങ്ങൾ പരലോകത്തിന്റെ മക്കളായിരിക്കുക. നിങ്ങൾ ഇഹലോകത്തിന്റെ മക്കളാകാതിരിക്കുക. ഇന്ന് കർമ്മങ്ങളുടേതാണ്, വിചാരണയില്ല. നാളെ വിചാരണയുടേതാണ്. കർമ്മങ്ങളില്ല.. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് അബൂഹുറയ്റഃ - رضي الله عنه - നിവേദനം. സ്വഹാബിമാരിൽ പെട്ട കുറച്ചാളുകൾ നബി ﷺയെ സമീപിച്ചുകൊണ്ട് ചോദിച്ചു: ഞങ്ങളിലൊരാൾക്ക് പറയാൻ പോലും കഴിയാത്ത ഗുരുതരമായ കാര്യങ്ങൾ ഞങ്ങൾക്ക് മനസ്സിൽ വരുന്നു? അവിടുന്ന് ചോദിച്ചു: നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? അവർ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: അത് തെളിഞ്ഞ വിശ്വാസമാണ്. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഇത്തരം വസ് വാസുകൾ തെളിഞ്ഞ ഈമാനിന്റെ ലക്ഷ ണമാണ്. വിശ്വാസികളെയാണ് പിശാച് പിടികൂടുക. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن أبي هريرة قال: جاءَ ناسٌ مِن أصْحابِ النبيِّ ﷺ، فَسَأَلُوهُ: إنّا نَجِدُ في أنْفُسِنا ما يَتَعاظَمُ أحَدُنا أنْ يَتَكَلَّمَ به، قالَ: وقدْ وجَدْتُمُوهُ؟ قالوا: نَعَمْ، قالَ: ذاكَ صَرِيحُ الإيمانِ
[مسلم في صحيحه] ഫുളൈൽ ബിൻ ഇയാദ് - رحمه الله - പറയുന്നു :
▪️മുഅ്മിനാണെങ്കിൽ മറച്ചുപിടിച്ച് ഗുണദോഷിക്കും. ▪️എന്നാൽ തെമ്മാടി മറയെല്ലാം വലിച്ചുകീറി അധിക്ഷേപിക്കും. [ابن رجب في رسالته الفرق بين النصيحة والتعيير] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|