|
Your browser does not support viewing this document. Click here to download the document.
0 Comments
നിർത്തൂ, ഈ വീരസ്യം.. ഇഖ്‌വാനീ–മൗദൂദി പാര്‍ട്ടി ഓഫീസുകളിലെ വില്‍പനച്ചരക്കല്ല രക്തസാക്ഷ്യം!!11/8/2024 Your browser does not support viewing this document. Click here to download the document. المسلمون لن يحرروا فلسطين على وضعهم هذا، أنا لست متشائماً، بل متفائل جدا، لأن لله سُننٌ كونية تبشر المسلمين بالنصر والتمكين إذا رجعوا إلى دينهم، لكن المسلمين اليوم لا يعرفون ربهم، والإيمان في القلوب ضعيف، وكل الناس تقريبا يتعاملون بالربا، بداية من الحكومات إلى أصغر المؤسسات، والتبرج وتضييع الصلوات في كل مكان، فنحن في الواقع خارجين عن شرع الله إلا من شاء الله وقليلٌ ما هُم.. فهل تريدون النصر؟ النصر مشروط بقوله تعالى: ﴿إِنْ تَنْصُرُوا اللهَ يَنْصُركُم..﴾ هذه سنة كونية، وهذه هي الحقيقة، ولكنكم أقوام تتجاهلون الحقائق، وتقولون بأن الشعوب تريد أن تبذل أموالها وأرواحها، وهذا كلام فارغ، أي شعوب هذه؟ الشعوب اليوم طالحة وليست صالحة، لن يرتفع عنا الذل ولن نطرد اليهود بلغة العواطف هذه، بل بتطبيق دين الله في حياتنا، كما قال رسول الله صلى الله عليه وسلم: « إذا تبايَعتم بالعِينةِ، وأخذتم أذنابَ البقرِ، ورضيتم بالزرعِ، وتركتم الجهادَ، سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجِعوا إلى دينِكم » [الألباني في سلسلة الأحاديث الصحيحة] മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥ വെച്ച് അവർക്ക് ഫലസ്‌തീൻ മോചിപ്പിക്കാനാവില്ല. ഞാൻ ഒരു ദോഷൈകദൃക്കായതു കൊണ്ട് പറയുന്നതല്ല. മറിച്ച്, ഞാൻ തികഞ്ഞ ശുഭാപ്തിവിശ്വാസക്കാരനാണ് - അല്ലാഹുവിന്റെ പ്രാപഞ്ചികമായ നടപടിക്രമങ്ങളിൽ. അതവർക്ക് വിജയവും ആധിപത്യവും വാഗ്ദാനം ചെയ്യുന്നു - അവർ ദീനിലേക്ക് മടങ്ങിയാൽ. പക്ഷെ, ഇന്നത്തെ മുസ്‌ലിംകൾക്ക് അവരുടെ റബ്ബിനെ അറിയില്ല. അവരുടെ ഹൃദയങ്ങളിൽ വിശ്വാസം അതീവ ദുർബ്ബലമാണ്. സർക്കാറുകൾ മുതൽ ചെറിയ സ്ഥാപനങ്ങൾ വരെ ഏതാണ്ടെല്ലാവരും പലിശയിടപാടുകൾ നടത്തുന്നവരാണ്; എങ്ങും എവിടെയും അഴിഞ്ഞാ-ടുന്നവരും നമസ്‌കാരം പാഴാക്കുന്നവരുമാണ്. നിജസ്ഥതി നോക്കിയാൽ നാം അല്ലാഹുവിന്റെ ശർഇന് പുറത്താണ്; അല്ലാഹു ഉദ്ദേശിച്ച അപൂർവ്വം ചിലരൊഴികെ. എന്നിരിക്കെ നിങ്ങൾ സഹായം പ്രതീക്ഷിക്കുന്നുവോ? അല്ലാഹുവിന്റെ വാക്കനുസരിച്ച് അവന്റെ സഹായം വ്യവസ്ഥക്കു വിധേയമാണ്: « നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ സഹായിക്കും ». ഇത് പ്രാപഞ്ചികമായ ചര്യയാണ്; ഇതാണ് യാഥാർത്ഥ്യം. പക്ഷെ, നിങ്ങൾ യാഥാർത്ഥ്യം അറിഞ്ഞില്ലെന്ന് നടിക്കുന്ന ജനങ്ങളാണ്. എന്നിട്ട് പറയുന്നു, ജനങ്ങൾ ആളും അർത്ഥവും ചെലവ-ഴിക്കാൻ ആഗ്രഹിക്കുന്നു! ഏതു ജനങ്ങളാണത്? ഇത് പൊളിവാക്കാണ്!! ഇന്നത്തെ മുസ്‌ലിം ജനവിഭാഗങ്ങൾ സദ്‌വൃത്തരല്ല, ദുർവൃത്തരാണ്. നമ്മുടെ ജീവിതത്തിൽ അല്ലാഹുവിന്റെ ദീൻ പ്രയോഗവത്ക്ക-രിക്കുന്നതിലൂടെയല്ലാതെ, വൈകാരികമായ ഈ വാചകമടി കൊണ്ട് നമ്മളിൽനിന്ന് നിന്ദ്യത ഒഴിവാകില്ല; നമുക്ക് ജൂതരെ ഓടിക്കാനാവുകയുമില്ല. അങ്ങനെയാണ് നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നത്: « നിങ്ങൾ കുത്സിത മാർഗ്ഗങ്ങളിലൂടെ പലിശയിടപാട് നടത്തുന്നു, പശുവിന്റെ വാലും പിടിച്ച് നടക്കുന്നു, കൃഷിയിൽ തൃപ്തിയടയുന്നു, ജിഹാദ് കൈവിടുന്നു, എങ്കിൽ അല്ലാഹു നിങ്ങളുടെ മേൽ നിന്ദ്യത അടിച്ചേൽപിക്കും. നിങ്ങൾ ദീനിലേക്ക് മടങ്ങുന്നതു വരെ യാതൊന്നിനും അത് നീക്കിത്തരാനാവില്ല ». (നബിവചനം) ഇമാം അൽബാനി رحمه الله മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ حفظه الله 05 സഫർ 1446 / 1 1 ആഗസ്റ്റ് 2024 Your browser does not support viewing this document. Click here to download the document. പോയ കാലത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കാൻ നമുക്ക-ൽപം പിറകോട്ട് പോകാം.
കൃത്യമായി, തൊണ്ണൂറുകളിലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടന്ന വർഷത്തിലേക്ക് നാം മടങ്ങിയാൽ, സദ്ദാമിന്റെ കടന്നു കയറ്റം നടന്ന ആ വർഷത്തിൽ അറേബ്യൻ ഉപദ്വീപിൽ അതുവരെ ഗോപ്യ-മായി മറഞ്ഞുകിടന്ന, ഉലമാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ പല തിന്മകളും വെളിപ്പെട്ടതായി നമുക്ക് കാണാം. അത് മുഹമ്മദ് സുറൂറിൻറെ ജമാഅത്തും മറ്റൊരു നൂതന പ്രവണതയുടെയും രംഗപ്രവേശമായിരുന്നു. സദ്ദാമിനെ പിന്തുണക്കുന്ന ഇഖ്‌വാനുൽ മുസ്ലിമൂന്റെയും "സലഫി മൂവ്മെന്റ്" എന്ന പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെയും ആശയങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ച തന്ത്രശാലികളായ ആളുകളുടെ ഒരു ഗ്രൂപ്പാ-ണത്. സംഘാടനം, ഭരണകൂട വിരുദ്ധ വികാരം ഉണർത്തൽ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവ ഇഖ്‌വാനികളിൽ നിന്നും സ്വീകരിച്ചപ്പോൾ, വീക്ഷണപരമായും സ്ഥിരീകരണപരമായും ശരിയായ അഖീദയും ഹദീസുമായി ബന്ധപ്പെട്ടു സുന്നത്തിന്റെ ഭാഗമായുള്ളവ സലഫീ മൂവ്‌മെൻറ്റിൽ നിന്നും സ്വീകരിച്ചു. അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ ദഅവത്തുമായി പ്രാരംഭദശയിൽ വലിയ സാദൃശ്യമുണ്ടായിരുന്ന ഇവർക്ക്, അതിന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട സലഫികളും ഇഖ്‌വാനുൽ മുസ്ലിമൂന്റെ സഹചാരികളുമായ രണ്ടു വിഭാഗം ചെറുപ്പക്കാർക്കും ഇത് ഏറെ ആകർഷകമായിത്തീർന്നു. അങ്ങിനെ, എഴുപതുകളുടെ അവസാനത്തിൽ അവർ, അതായത് സുറൂറിന്റെ ജമാഅത്ത് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ധാരാളം ചെറുപ്പക്കാരെയും ഉലമാക്കളുടെ ഇൽമിന്റെ മജ്ലിസുകളെയും യൂണിവേ-ഴ്സിറ്റികളെയും തങ്ങളുടെ കരവലയത്തിലാക്കി. ആശയപരമായി ഖുതുബി ഖാരിജി ചിന്താഗതിയെ എളുപ്പത്തിൽ സഹായിക്കാൻ, തക്ഫീറിന്റെയും ഖുറൂജിന്റെയും പ്രവണതയെ അനാവരണം ചെയ്യുന്ന (സയ്യിദ് ഖുതുബിന്റെ സഹോദരൻ മുഹമ്മദ് ഖുതുബിനെ പിന്തുടർന്ന് കൊണ്ട് -അദ്ദേഹം സൗദിയിൽ വന്നിട്ടുണ്ട്- അദ്ദേഹത്തിന്റെ ചിന്തകളെയും മൻഹജിനെയും സഹായിക്കുന്ന) സലഫീ ഗവേഷണ ലേഖനങ്ങൾ അവർക്കാവശ്യമായി വന്നു. അങ്ങിനെ ഈമാനുമായി ബന്ധപ്പെട്ട്, ഈമാനും അമലും തമ്മിലുള്ള ബന്ധത്തിന്റെ വിഷയത്തിലൂടെ ഖുറൂജിന് നല്ല സ്കോപ്പുണ്ടെന്ന് അവർ കണ്ടു. അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ഒട്ടും മോശമല്ലാത്ത മറ്റൊരു വഴിയായി അവർ കണ്ടത്, വാക്കിലൂടെയോ പ്രവർത്തിയിലൂ-ടെയോ മതത്തിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള അബദ്ധം സംഭവിക്കുന്ന മുസ്ലിംകൾക്ക് "അജ്ഞതയുടെ ആനുകൂല്യം" (العذر بالجهل) നൽകാതിരിക്കുക എന്നതാണ്. (ഈ വിഷയം, "അജ്ഞതയുടെ ആനുകൂല്യം" ഉണ്ട് എന്നത് ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും വ്യക്തമായി സ്ഥിരപ്പെട്ട കാര്യമാണ്.) ഈ മൂവ്മെന്റും, ജമാഅത്തും, ആശയധാരയും, പാരമ്പര്യമായി തെളിവ് പിടിക്കാറുള്ള (അല്ലാഹു ഇറക്കിയതല്ലാത്തത് കൊണ്ട് വിധിക്കുന്ന ഭരണാധികാരിയെ തക്ഫീർ ചെയ്യാൻ ഉപയോഗിക്കുന്ന) തെളിവുകൾക്ക് പുറമെ മുസ്‌ലിം ഭരണാധികാരികളെയും സാധാരണക്കാരെയും തക്ഫീർ ചെയ്യാൻ മറ്റു മാർഗങ്ങൾ അധികരിപ്പിച്ചു. പൊതുവായ മത വിധികളെയും സവിശേഷമായ വിഷയങ്ങളിലുള്ള വിധികളെയും തമ്മിൽ വേർതിരിക്കൽ, അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കൽ (الاستحلال), വ്യാപകമായ തോതിൽ മുസ്‌ലിംകളിൽ വലാഇന്റെയും ബറാഇന്റെയും വിഷയത്തിൽ തക്ഫീർ നടത്തൽ തുടങ്ങിയവ അതിൽപ്പെട്ടതാണ്. പള്ളികളിലും മതപഠന സദസ്സുകളിലും യുണിവേഴ്സിറ്റികളിലുമായി ഉമിത്തീ പോലെ, മിക്കവരിലും ഗോപ്യമായ നിലയിൽ ഈ ജമാഅത്തും, മൂവ്മെന്റും തുടർന്ന് വരുന്നതിനിടയിലാണ് യുദ്ധം കടന്നു വന്നത്. അപ്പോഴവർ സടകുടഞ്ഞെഴുന്നേൽക്കുകയും അവരുടെ യഥാർത്ഥ മുഖം മിക്കവർക്കു മുമ്പിലും തുറന്നു കാട്ടപ്പെടുകയും ചെയ്തു — അൽഹംദുലില്ലാഹ്. മുസ്‌ലിം നാടുകൾക്കെതിരെയും, പരോക്ഷമായ നിലയിൽ സദ്ദാമിന് അനുകൂല-മായും നിലപാടുകൾ സ്വീകരിച്ചതിന് പുറമെ കാഫിറുകൾ മുസ്‌ലിം നാടുകളോട് യുദ്ധം ചെയ്യുകയാണ് എന്ന മുറവിളി കൂട്ടുകയും പൊതു-പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെ അത് വരെ ഗോപ്യമായി-രുന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു. ഉലമാക്കളുടെ ചില വീഴ്ചകൾ അവർക്ക് സഹായകരമായിട്ടുണ്ട് എന്നത് നേരാണ്. ഇവിടെ, സദ്ദാമിന്റെ കടന്നു കയറ്റത്തിനെതിരെ ഭരണാധികാരികൾ അന്യമതശക്തികളുടെ സഹായം തേടിയ വിഷയത്തിൽ, ഭരണാധി-കാരികളെ അനുസരിക്കാനും ഐക്യം കാത്തു സൂക്ഷിക്കാനും ഉത്‌ബോധിപ്പിച്ചുകൊണ്ട് സാത്വികരായ ഉലമാക്കളിൽ ചിലർ അവരെ വിമർശിക്കാനാരംഭിച്ചു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും പിന്നെ ഭരണാധികാരികളുടെ നിലപാട് കൊണ്ടും കുവൈറ്റ് സ്വതന്ത്രമായി. വിമർശനം തുടർന്ന് കൊണ്ടിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഉലമാക്കൾക്ക് പോലും ഗോപ്യമായിക്കിടന്ന സയ്യിദ് ഖുതുബിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും ഗ്രന്ഥങ്ങളിലെ നിജസ്ഥിതി വെളിപ്പെടാൻ തുടങ്ങി. വളരെ അപകടകരമായ അവസ്ഥയിലാണ് കാര്യം എന്ന് വൃക്തമായി. ഏറ്റക്കുറച്ചിലോടെയാണെങ്കിലും ഈ വിഭാഗങ്ങളുടെ ചിന്താധാരയിൽ നിന്ന് ഒരുപാട് യുവാക്കൾ ശരിയായ ആശയത്തിലേക്ക് എത്തിച്ചേർന്നു. ഇവിടെ, കൃത്യമായിപ്പറഞ്ഞാൽ നീതിപൂർവ്വകവും സത്യസന്ധവുമായ വൈജ്ഞാനിക വിമർശനത്തിന്റെ പരിധിയിൽ നിൽക്കാത്ത സംഘ-ങ്ങൾ ജന്മമെടുത്തുവെന്ന് മാത്രമല്ല, ബിദ്അത്തുകളെ വിമർശിക്കുന്നതിൽ തക്ഫീരിന്റെ വിഷയത്തിൽ ഖവാരിജുകളുടെ രീതികളിലേക്ക് അവർ പോയി. അങ്ങിനെ ഹദ്ദാദികൾ എന്ന ഒരു വിഭാഗം രൂപപ്പെടുകയും, ബിദ്അത്തിന്റെ ആളുകളെ, സാധാരണ ഉലമാക്കൾ ചെയ്യുന്ന പോലെ, തെറ്റാരോപിക്കുന്നതിനു പകരം കാഫിറാക്കുകയും ചെയ്യാൻ തുടങ്ങി. ഈ വിഭാഗം അവരുടെ ഈ നിലപാട് തുടരുകയും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള റഹിമഹുല്ലാഹ് അഹ്ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഇമാമുമാരെയും ആധുനികരായ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി വിശിഷ്യാ ശൈഖ് ഇബ്നു ബാസ് റഹിമഹുമുല്ലാഹ് പോലെ-യുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. തങ്ങളുടെ ബിദഈ ചിന്താഗതികളും, പിഴച്ച ധാരണകളും മറ്റുള്ളവരിൽ നിന്ന് ശരിക്കും മറച്ചു പിടിക്കുന്ന (تقية) വിധത്തിലുള്ള നിലപാടുകളുമുള്ള സംശയാസ്പദമായ ഈ അതിരുവിട്ട വിഭാഗത്തിന് വിമർശനങ്ങൾ വരാൻ തുടങ്ങി. അശ്അരികളെ വ്യക്ത്യാധിഷ്ഠിതമായി തക്ഫീർ ചെയ്യുകയെന്നത് അവരുടെ അടയാ-ളങ്ങളിൽ പെട്ടതായിരുന്നു عياذًا بالله. ശരിയായ വിശ്വാസവും ഹദീസുകൾക്കും അഥറുകൾക്കും പ്രാധാന്യം നൽകുകയും ചെയ്ത് മറ പിടിച്ചത് കാരണം അവരുടെ യഥാർത്ഥ ചിത്രം അറിയാത്തവരുടെ മുമ്പിൽ അവർക്കു സ്വീകാര്യത ലഭിച്ചു. സുറൂറികളുടെയും തക്ഫീരികളുടെയും മറ്റു ജമാഅത്തുകളുടെയും അവശി-ഷ്ടങ്ങളിൽ വളർന്ന ഈ കക്ഷിയുടേതിന് സമാനമായ മറ്റൊരു "പരിവാര സംഘം”, നാമകരണത്തിൽ പോലും അവരോടു സദൃശമായി വളർന്നു വന്നു. (അവരുടെ വാദങ്ങളിൽ ചിലത്: പാർലമെന്റ് മെമ്പർ വലിയ്യുൽ അംറ് ആണ്, പൊതു നന്മ കരുതിയും കുഴപ്പം ഇല്ലാതാക്കാനും, സംഘടനക്കാരെപ്പോലെ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം തടയപ്പെടാതിരിക്കാനുമൊക്കെ വേണ്ടി മാത്രമാണ് ഭരണാധികാരിയെ അനുസരിക്കുന്നത്) ജസീറതുൽ അറബിൽ എല്ലാ സ്ഥലത്തും നല്ല സാന്നിധ്യമുള്ള ഇവർ സലഫികളുടെ പിന്തുടർച്ചക്കാരാണ് എന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാര്യം അങ്ങിനെയല്ല. അത്ഭുതകരമായ കാര്യം, ഈ "പരിവാര സംഘവും" ഹദ്ദാദികളും തമ്മിൽ അവസാന വർഷങ്ങളിൽ വ്യക്തവും പരസ്യവും വലിയതോതിലുമുള്ള സഹകരണം ഉണ്ടെന്നുള്ളതാണ്. സുറൂറികളിൽ നിന്നും ഖുതുബികളിൽ നിന്നും സ്വാംശീകരിച്ച, സുന്നത്തിന്റെ ബാഹ്യാവരണം പൊതിഞ്ഞ ഈ തക്ഫീരീ ആശയത്തെ തടയിടുകയും അതിനെതിരിൽ കൃത്യമായ പ്രതിരോധം തീർക്കുകയും ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ അപകടകര-മായ അവസ്ഥയിലേക്ക് എത്തിച്ചേരും. അപ്പോൾ, ഇന്ന് ഉലമാക്കളുടെ ധർമ്മം: സുന്നത്തിന്റെ ബാനർ പിടിച്ച് നിൽക്കുന്നവരുടെ ഇത്തരം ഉപദ്രവങ്ങളിൽ നിന്ന് സുന്നത്തിനെയും അതിന്റെ ദഅവത്തിനേയും വിമലീകരിക്കുകയെന്നതാണ്. കാരണം, പ്രത്യക്ഷമായും പ്രകടമായും ബിദ്അത്തും ഖുറൂജും പ്രചരിപ്പിക്കുന്ന സംഘ-ടനകളേക്കാൾ മുസ്ലിംകൾക്കും ചെറുപ്പക്കാർക്കും അപകടകാരികൾ ഇവരാണ്. വിശിഷ്യാ അവരിൽ ചിലർ ഭരണാധികാരികളെ അനുസരിക്കണമെന്ന് പറയുന്നവരും സംഘടനകളെ വിമർശിക്കുന്ന-വരുമാകുമ്പോൾ. അപ്പോൾ ഹദ്ദാദികളും, "പരിവാര സംഘങ്ങളും" ഇന്നലെകളിൽ മറക്കു പിന്നിൽ സുറൂറികൾ നിർവ്വഹിച്ച അതേ റോളാണ് അഭിനയിക്കുന്നത്. അവരെ പൊളിച്ചടുക്കാൻ ഇറാഖ് അധിനിവേശം നിമിത്തമായെങ്കിൽ, ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നേരിടാനും മറ്റൊരു ദുരന്തത്തിന് കാത്തിരിക്കേണ്ടതില്ല. അതിനു വേണ്ടി മുന്നിട്ടിറങ്ങൽ മതപരമായി-ത്തന്നെ നിർബന്ധ ബാധ്യതയാണ്. കാരണം വ്യതിയാനത്തിന്റെ ടൂളുകൾ അവരിൽ പ്രകടമാണ്. അവ സാധാരണമായ ഈമാനുമായി ബന്ധപ്പെട്ട തക്ഫീറിന്റെ മസ്അലകളും സാധാരണ മുസ്‌ലിംകളെ തക്ഫീർ നടത്താനുള്ള ത്വരയോട് കൂടിയ വലിയ വിഷയമായ "അജ്ഞതയുടെ ആനുകൂല്യം" നല്കാതിരിക്കലുമാണ്. ഹദ്ദാദികളുടെ പണ്ഡിതന്മാർ അവസാന വർഷങ്ങളിൽ അവരുടെ പിഴച്ച ആശയങ്ങളിൽ നിന്ന് പിൻവാങ്ങുകയോ തൗബ പരസ്യമാക്കു-കയോ ചെയ്യാതെ തന്നെ, "പരിവാര സംഘങ്ങളോട്" സഹകരിച്ചു കൊണ്ട് തന്നെ, അതീവ ജാഗ്രത പുലർത്തുകയും മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു ഇസ്‌ലാമിനെയും മുസ്ലിംകളെയും എല്ലാ വിധ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. — എഴുതിയത്: ശൈഖ് അഹ്‌മദ് അൽ സുബൈഈ വ്യാഴം, 28 ദുൽഹിജ്ജ 1445 / 04 ജൂലൈ 2024 വിവർത്തനം: ബശീർ പുത്തൂർ ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്. ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്. രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട് . ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്. രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്. ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം. പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്. നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം. ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്. اللهم نجِّ المسلمين المستضعفين في فلسطين واكس عارهم وأطعم جائعم وأهلك الصهاينة الظالمين — ബഷീർ പുത്തൂർ
ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു. അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്. ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്. രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്. രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്. ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം. പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്. നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം. ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്. اللهم نجِّ المسلمين المستضعفين في فلسطين واكس عارهم وأطعم جائعم وأهلك الصهاينة الظالمين - ബശീർ പുത്തൂർ
മുസ്ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.
അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്‌നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്" അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്‌ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്‌ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്‌നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല. പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്‌ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ. സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്‌നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു. നബി ﷺ ഖൈബറുകാരോടും നജ്‌റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു. “ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്‌ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു. സന്ധി ചെയ്യുന്നതിലൂടെ മുസ്‌ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്‌ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്‌റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്. ഇന്ന് ❖ ഇന്നലെകളിൽ, മുസ്‌ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്‌വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക് വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
➤ ഹമാസി പറയുന്നു ▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !! ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി ♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്‌ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ? ♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്‌ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്‌ലിമിന്റെ രക്തം ചിന്തുന്നത്. ഭൂമിയെക്കാൾ, ഫലസ്തീനി മുസ്‌ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്‌ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ് ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്‌നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു. അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്‌ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട് " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക. നബി ﷺ അന്ന്, മുസ്‌ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്‌ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്‌ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്‌ലിംകളുടെ അശക്തിയും മുസ്‌ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു. "ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ? ഉപസംഹാരം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു. ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്‌ലിംകൾക്കില്ല" (അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം) - ബശീർ പുത്തൂർ
- ബഷീർ പുത്തൂർ ഇഖ് വാനീ ദാർശനികാചാര്യൻ സയ്യിദ് ഖുതുബ് ആനുകാലിക മുസ്‌ലിം സമൂഹത്തെക്കുറിച്ചു :
//....ഇന്ന് ഭൂമുഖത്ത് അള്ളാഹുവിന്റെ ശറഉം ഇസ്ലാമിക ഫിഖ്ഹും നടപടി ക്രമമായി സ്വീകരിച്ച, ഒരു മുസ്ലിം രാഷ്ട്രമോ, മുസ്ലിം സമൂഹമോ ഇല്ല...// " 4-2122 //.....നമ്മൾ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ജാഹിലീ സമൂഹം,മുസ്ലിം സമൂഹമല്ല ....// 4-2009 ------------------------------------------------- അപ്പോൾ മൂപ്പിലാന്റെ കാഴ്ചപ്പാടിൽ നമ്മളൊക്കെ ആരായി ? ആധുനിക ഇഖ് വാനീ ദാർശനികനായ യൂസുഫുൽ ഖർദാവി സയ്യിദ് ഖുതുബിനെക്കുറിച്ചു പറയുന്നു. " ഈ ഘട്ടത്തിലാണ് സമൂഹത്തെ മൊത്തത്തിൽ തക് ഫീർ നടത്തുകയും, മൊത്തം ജനങ്ങൽക്കെതിരിലുള്ള കടന്നാക്രമണത്തിന്റെ ജിഹാദീ പ്രഖ്യാപനവുമായ അവസാന ഘട്ടത്തിലെ സയ്യിദ് ഖുത്വുബിന്റെ ഗ്രന്ഥങ്ങൾ പുറത്തു വരുന്നത്." യൂസുഫുൽ ഖർദാവി- ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻഗണനാ ക്രമങ്ങൾ - പേജു 110. ------------------------------------------------- അപ്പോൾ സയ്യിദ് ഖുതുബ് ആരായി ?? അലി അഷ്മാവി തന്റെ " ഇഖ് വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം " എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇക്കാലത്ത് നാട്ടിൽ അറുക്കപ്പെടുന്ന മാംസം ഇനി ഞാൻ കഴിക്കില്ലെന്ന് ഇഖ് വാനികളിൽ പെട്ട ഒരാൾ, എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സയ്യിദ് ഖുത്വുബിനോട് വിവരം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു " അഹ് ലുൽ കിതാബ് അറുത്തത് എന്ന നിലയിൽ അവർ അത് കഴിച്ചു കൊള്ളട്ടെ. ഏറ്റവും കുറഞ്ഞ പക്ഷം, മുസ്ലിംകൾ ഇന്ന് അഹ് ലുൽ കിതാബാണ്" പേജു-80 ------------------------------------------------- ഇഖ് വാനികളല്ലാത്ത എല്ലാവരും സയ്യിദ് ഖുതുബിന്റെ വീക്ഷണത്തിൽ കാഫിറുകൾ അഥവാ സത്യനിഷേധികൾ !!! أعوذ بالله ഇഖ് വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം എന്ന ഗ്രന്ഥത്തിൽ , അലി അഷ്‌മാവി സയ്യിദ് ഖുത്വുബിനെ സന്ദർശിച്ച അനുഭവം തുടർന്ന് പറയുന്നു: " ജുമുഅ നമസ്കാരത്തിന്റെ സമയമായപ്പോൾ ഞാൻ അദ്ദേഹത്തോടു നമസ്കരിക്കുകയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ്, അദ്ദേഹം ജുമുഅ നമസ്കരിക്കാറില്ലായെന്ന അത്ഭുതം ആദ്യമായി ഞാനറിയുന്നത്. ഇസ്‌ലാമിക ഖിലാഫത്ത് ഇല്ലാത്തതിനാൽ ജുമുഅ ഇല്ലായെന്നും, ഖിലാഫത്ത് നിലവിൽ വന്ന ശേഷമേ ജുമുഅ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു " പേജു 112 ഇഖ് വാനുൽ മുസ്ലിമൂന്റെ നേതാക്കളിൽ ഒരാളായ ഫരീദ് അബ്ദുൽ ഖാലിഖ് തന്റെ " ഇഖ് വാനുൽ മുസ്ലിമൂൻ സത്യത്തിന്റെ തുലാസിൽ" എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇഖ് വാനീ യുവാക്കളിൽ അൻപതുകളുടെ അവസാനത്തിലും അറുപതുകളുടെ ആരംഭത്തിലുമായി 'ഖനാത്വിർ' ജയിലിൽ വെച്ചാണ് തതക് ഫീരീ ചിന്ത മുള പൊട്ടിയത്. സയ്യിദ് ഖുത്വുബിന്റെ ചിന്തകളും ഗ്രന്ഥങ്ങളും അവരെ സ്വാധീനിക്കുകയും, നില നിൽക്കുന്ന മുസ്ലിം സമൂഹം ജാഹിലിയ്യതു ആണെന്നും അള്ളാഹുവിന്റെ വിധി നടപ്പാക്കാത്ത ഭരണാധികാരികളും, അവരെ തൃപ്തിപ്പെടുന്ന ഭരണീയരും ഒരു പോലെ കാഫിറുകളുമാണെന്നും അവർ മനസ്സിലാക്കുകയും ചെയ്തു." പേജു 115. ------------------------------------------------- ഇതേ വീക്ഷണം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ആധുനിക മുസ്‌ലിം ഭരണാധികാരികളോടുമുള്ളത്. ഖുർആൻ തഫ്സീറിൽ സയ്യിദ് ഖുതുബ് നടത്തിയ തിരിമറി : സൂറത്തു ഖസ്വസ്വു : وهو الله لا إله إلا هو എന്ന ആയത്തിന് നൽകിയ വ്യാഖ്യാനത്തിൽ " അതായത്, സൃഷ്ടിപ്പിലും തെരഞ്ഞെടുപ്പിലും അവനു യാതൊരു പങ്കാളിയുമില്ല" 5-2707. ഇവിടെ പ്രാഥമികമായി നൽകേണ്ട ആരാധനയിൽ ഉള്ള ഏകത്വം അഥവാ " തൗഹീദുൽ ഉലൂഹിയ്യ" എവിടെ? സയ്യിദ് ഖുതുബ് തൗഹീദുൽ ഉലൂഹിയ്യ വിസ്മരിക്കുന്നു ; തന്റെ " സാമൂഹിക നീതി" എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഈ ദീനിന്റെ ഏറ്റവും സുദൃഡമായ കാര്യം, വിശ്വാസമെന്ന നിലയിൽ മനസ്സിലും, മതമെന്ന നിലയിൽ ദൈനന്തിന ജീവിതത്തിലും لا إله إلا الله എന്നത് ജനങ്ങൾ സാക്ഷ്യം വഹിച്ചാലല്ലാതെ സാധ്യമാവുകയില്ല തന്നെ; അതായത്,അള്ളാഹുവിനല്ലാതെ വിധി കർതൃത്വതിനുള്ള അവകാശം ഇല്ലായെന്നത്, അവന്റെ ശറഇലും കൽപനയിലും പ്രതിഫലിക്കുന്ന ഹാകിമിയ്യത് " പേജു 182. ഇവിടെ لا إله إلا الله - ക്ക് توحيد الحاكمية എന്ന അർത്ഥം മാത്രമാണ് നൽകിയത്. ലോകത്തു എല്ലാ കാലത്തും എല്ലാ ജനസമൂഹവും നിഷേധിച്ചത് തൗഹീദുൽ ഉലൂഹിയ്യ ആയിരുന്നു. പക്ഷെ, സയ്യിദ് പറയുന്നത് നോക്കൂ :- " ഉലൂഹിയ്യത്, ഒരിക്കലും തർക്കവിഷയമായിരുന്നില്ല. പ്രവാചകന്മാർക്കു നേരിടേണ്ടി വന്നത് റുബൂബിയ്യത്തു മാത്രമായിരുന്നു. അവസാന പ്രവാചകനും അഭിമുഖീകരിക്കെണ്ടി വന്നത് അതായിരുന്നു. " 4-1846. സയ്യിദ് ഖുത്ബ് വിഭാവന ചെയ്യുന്ന ഇസ്‌ലാമിക ഭരണം എന്താണെന്ന് നോക്കൂ :- " സംഘട്ടനം" എന്ന ഗ്രന്ഥത്തിൽ സയ്യിദ് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത്, കമ്മ്യൂണിസവും നസറാനിയ്യതും പരസ്പര പൂരകമായ ഇസലാമിനെയാണ്. അദ്ദേഹം പറയുന്നു. " കമ്മ്യൂണിസവും നസറാനിയ്യതും കൂടി സമ്പൂർണമായ നിലയിൽ ഇഴ ചേരുകയും രണ്ടിന്റെയും മുഴുവൻ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതുമായ, മിതത്വവും, ചേർച്ചയും സന്തുലിതാവസ്ഥയും അവയെക്കാൾ മികച്ചു നിൽക്കുന്ന ഏക വിശ്വാസമായ ഇസ്‌ലാം ഭരണം കയ്യാളണമെന്നത് അനിവാര്യമായ കാര്യമാണ്. ." പേജു - 61 മൂന്നാം ഖലീഫ ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ ഖവാരിജുകൾ നടത്തിയ സായുധ പോരാട്ടത്തെ സയ്യിദ് ഖുതുബ് പ്രകീർത്തിക്കുന്നു أعوذ بالله " സാമൂഹിക നീതി " എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു " അവസാനമായി, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ വിപ്ലവം കത്തിപ്പടർന്നു, സത്യവും അസത്യവും, നന്മയും തിന്മയും ഇട കലർന്നു. പക്ഷെ, ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ കാര്യങ്ങളെ നോക്കിക്കാണുകയും, ഇസ്ലാമിക താൽപര്യം ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാൾക്കു, മൊത്തത്തിൽ ആ വിപ്ലവം ഇസ്ലാമിന്റെ ആത്മാവിൽ നിന്നുള്ള ഒരു കൊടുങ്കാറ്റായിരുന്നുവെന്നു അംഗീകരിക്കേണ്ടി വരും " - പേജു 160. സയ്യിദ് ഖുതുബ് വ്യക്തമായി ഖുറൂജിനു വേണ്ടി ആഹ്വാനം ചെയ്യുന്നു ഫീ ദിലാലിൽ ഖുർആൻ 3-1451-ൽ പറയുന്നു " നില നിൽക്കുന്ന ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇസ്ലാമിക അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയുള്ള ഒരു വ്യവസ്ഥാപിത ഭരണകൂടം നിലവിൽ വരണം. ഈ ദൗത്യം,...ഇസ്ലാമിക വിപ്ലവം സൃഷ്ടിക്കുക എന്ന ദൗത്യം, ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ പരിമിതാപ്പെടുത്താതെ വ്യാപകമായ നിലയിൽ ഉണ്ടാകണം. എന്നല്ല, ഇസ്‌ലാം ഉദ്ദേശിക്കുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ഈ സമഗ്ര വിപ്ലവം നാട് മുഴുവൻ കത്തിപ്പടരാനാണ്. അതാണ് അതിന്റെ സമുന്നതമായ ലക്ഷ്യവും പരമമായ വീക്ഷണവും....മുസ്ലിംങ്ങൾക്കോ ഇസ്ലാമിക പ്രസ്ഥാനത്തിലെ അംഗങ്ങൾക്കോ, അവർ ജീവിക്കുന്ന നാടുകളിൽ നിലവിലുള്ള ഭരണ വ്യവവസ്ഥക്കെതിരിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടി വിപ്ലവങ്ങൾ ഉണ്ടാക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല. " ------------------------------------------------- അനുയായികളെ മുഴുവൻ ഖുറൂജിനു പ്രേരിപ്പിക്കുകയും പ്രജോദിപ്പിക്കുകയും ചെയ്യുന്ന സയ്യിദ് ഖുതുബ് തന്നെയാണ് തീവ്രവാദ ഭീകരവാദ ചിന്താഗതിയുടെ സൂത്രധാരൻ ! ഉസ്മാൻ റദിയള്ളാഹു അൻഹുവിനെക്കുറിച്ചു സയ്യിദ് ഖുതുബ്: " സാമൂഹ്യ നീതി " എന്ന ഗ്രന്ഥത്തിൽ (പേജു 206) സ്വഹാബത്തിനെക്കുറിച്ച് സയ്യിദ് ഖുത്വുബ് പറയുന്നത് കാണുക :- " തനിക്കു മുമ്പ് കഴിഞ്ഞു പോയ രണ്ടു ഖലീഫമാരുടെ ഭരണ സമ്പ്രദായത്തിന്റെ സ്വാഭാവികമായ തുടർച്ചയായ ഭരണമായി ഖലീഫ അലി റദിയള്ളാഹു അന്ഹുവിന്റെ നമുക്ക് കാണാം, എന്നാൽ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ ഭരണം അതിനിടയിലുള്ള ഒരു ദുരന്തമായിരുന്നു. !! മുആവിയ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് സയ്യിദ് പറയുന്നു : " ഗ്രന്ഥങ്ങളും വ്യക്തിത്വങ്ങളും " എന്ന ഗ്രന്ഥത്തിൽ (പേജു 242) സയ്യിദ് പറയുന്നു " അലി റദിയള്ളാഹു അൻഹുവിനെക്കാൾ, ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയുന്നവരും, ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രൂപത്തിൽ ചെയ്തു പരിചയമുള്ളവരുമായ മുആവിയയും അദ്ധേഹത്തിന്റെ സഹചാരി അംറും അലിയെ പരാചയപ്പടുത്തി. കാരണം, സംഘട്ടന മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അലി റദിയള്ളാഹു അൻഹു തന്റെ സ്വഭാവ വൈഷിഷ്ട്യങ്ങളിൽ ബന്ധിതനാണെങ്കിൽ, മറ്റു രണ്ടു പേരും ഏതു വിധത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അവർ സർവതന്ത്രസ്വതന്ത്രരായിരുന്നു. മുആവിയയും ചങ്ങാതിയും കളവു, ചതി, വഞ്ചന, കാപട്യം, കൈക്കൂലി, ആളുകൾക്ക് വിലക്കെട്ടൽ തുടങ്ങിയ കാര്യങ്ങളിൽ അഭയം തേടുമ്പോൾ, അലിക്ക് ഈയൊരു നീചമായ അവസ്ഥയിലേക്ക് താഴാൻ കഴിയാതെ വരുന്നു. അതിനാല തന്നെ, അവർ രണ്ടു പേരും വിജയിക്കുകയും അലി പരാചയപ്പെടുകയും ചെയ്യുന്നു. തീർച്ചയായും മറ്റേതൊരു വിജയത്തെക്കാളും മാന്യമായ പരാചയം." ഇമാം നവവി റഹിമഹുള്ളാ പറഞ്ഞു (( എന്നാൽ ഭരണാധികാരികൾക്കെതിരെ പടപ്പുറപ്പാട് നടത്തുകയും അവരോട് യുദ്ധം നടത്തുകയും ചെയ്യുന്നത് ഹറാമാണെന്ന കാര്യത്തിൽ മുസ്ലിംകളുടെ ഇജ്‌മാഉ ഉണ്ട്. അവർ (ആ ഭരണാധികാരികൾ) അധർമ്മകാരികളും അതിക്രമികളുമായാലും)) ശറഹു മുസ്‌ലിം 12/229 ഇഖ് വാനീ ദാർശനികാചാര്യൻ സയ്യിദ് ഖുതുബ് ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ അണികളെ ആഹ്വാനം ചെയ്യുന്നു ഫീ ദിലാലിൽ ഖുർആൻ 3-1451-ൽ പറയുന്നു " നില നിൽക്കുന്ന ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇസ്ലാമിക അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയുള്ള ഒരു വ്യവസ്ഥാപിത ഭരണകൂടം നിലവിൽ വരണം. ഈ ദൗത്യം,...ഇസ്ലാമിക വിപ്ലവം സൃഷ്ടിക്കുക എന്ന ദൗത്യം, ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ പരിമിതാപ്പെടുത്താതെ വ്യാപകമായ നിലയിൽ ഉണ്ടാകണം. എന്നല്ല, ഇസ്‌ലാം ഉദ്ദേശിക്കുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ഈ സമഗ്ര വിപ്ലവം നാട് മുഴുവൻ കത്തിപ്പടരാനാണ്. അതാണ് അതിന്റെ സമുന്നതമായ ലക്ഷ്യവും പരമമായ വീക്ഷണവും....മുസ്ലിംങ്ങൾക്കോ ഇസ്ലാമിക പ്രസ്ഥാനത്തിലെ അംഗങ്ങൾക്കോ, അവർ ജീവിക്കുന്ന നാടുകളിൽ നിലവിലുള്ള ഭരണ വ്യവവസ്ഥക്കെതിരിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടി വിപ്ലവങ്ങൾ ഉണ്ടാക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല. " ------------------------------------------------- ഭീകരവാദത്തിന്റെയും തീവ്ര വാദത്തിന്റെയും അട്ടിപ്പേറുകളിൽ അടയിരിക്കുന്നവരാണ് ഇഖ് വാനുൽ മുസ്ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും ! ട്യൂണീഷ്യൻ ഇഖ് വാനീ നേതാവ് റാഷിദ് ഗനൂഷി പറയുന്നു : " സമകാലീന ഇസ്‌ലാമിക പ്രസ്ഥാനത്തിൽ, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇസ്‌ലാമിക പ്രവണതകളുടെ പ്രാതിനിധ്യമുള്ള ഇമാം ബന്നയുടെയും മൗദൂദിയുടെയും ഖുതുബിന്റെയും ഖുമൈനിയുടെയും കരങ്ങളിലൂടെ ആധുനിക ഇസ്‌ലാമീ ട്രെൻഡ് "പിറവിയെടുക്കുകയും വ്യക്തമായ രൂപം പ്രാപിക്കുകയും ചെയ്തു " - الحركة الإسلامية والتحديث - راشد الغنوشي ، حسن الترابي ، صفحة ١٦) അപ്പോൾ , ആധുനിക ഇസ്‌ലാമിക പ്രസ്ഥാനത്തിന് വ്യക്തമായ രൂപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച ആളാണ് ശിയാക്കളുടെ ആത്മീയ നേതാവായ ആയത്തൊള്ള ഖൊമൈനി !! — ബഷീർ പുത്തൂർ ഇഖ് വാനുൽ മുസ്ലിമൂൻ എന്താണെന്ന് വിക്കീ പീഡിയ പറയുന്നു
"സമഗ്രമായ നവോഥാന"പ്രസ്ഥാനമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇസ്‌ലാമിക സംഘടനയാണ് ഇഖ് വാനുൽ മുസ്‌ലിമൂൻ. ഒരു പാട് അറബി രാഷ്ട്രങ്ങളിൽ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിപക്ഷ കക്ഷിയായി അത് പരിഗണിക്കപ്പെടുന്നു. " രണ്ട് വാളുകൾ കൊണ്ട് കത്രികപ്പൂട്ട് വെച്ച് അതിന് താഴെ ഖുർആനിൽ നിന്നുള്ള " നിങ്ങൾ (യുദ്ധത്തിന് )തയ്യാറെടുക്കൂ " എന്ന ഭാഗം ചേർത്തിട്ടുണ്ട്. ( ഇമേജ് കാണുക) അനുയായികളെയും മുസ്‌ലിം ബഹുജനങ്ങളെയും ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ പ്രേരിപ്പിക്കുന്ന ആശയാദർശങ്ങളിലാണ് ഇഖ് വാനുൽ മുസ്‌ലിമൂൻ സ്ഥാപിക്കപ്പെട്ടത്. — ബഷീർ പുത്തൂർ ഈ വർഷം ഫെബ്രുവരി മാസത്തിൽ കൈറോയിൽ സ്വയം പൊട്ടിത്തെറിച്ച "ഇഖ്‌വാനീ ചാവേർ". (ഇമേജ് കാണുക)
മുല്ലപ്പൂ വിപ്ലവം എന്ന ഓമനപ്പേരിൽ സയ്യിദ് ഖുതുബിന്റെ വിപ്ലാവാഹ്വാനത്തിൽ വഞ്ചിതരായ ഒരു കൂട്ടം ചെറുപ്പക്കാർ അവർ തെറ്റായ നിലയിൽ ദീനെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്തകളുടെ സ്വാധീനത്താൽ സ്വന്തം ജീവനും മുസ്‌ലിം ബഹുജനങ്ങളുടെ ജീവനും നശിപ്പിക്കുക മാത്രമല്ല, സർവ്വോപരി ഇസ്‌ലാമിന്റെ പേര് പോലും കളങ്കിതമാക്കുന്നു. അറബ് ലോകത്ത് ഇത്തരം ഇഖ് വാനീ ചാവേറാക്രമണങ്ങൾ സാർവത്രികമായിക്കഴിഞ്ഞു. നിരപരാധികളായ മുസ്‌ലിം സഹോദരങ്ങളെ കൊലക്കു കൊടുക്കുന്ന ഖാരിജീ ചിന്തയുടെ ആധുനിക കാലഘട്ടത്തിലെ വാഹകനായിരുന്നു സയ്യിദ് ഖുതുബ്. ഈ പിഴച്ച ചിന്തയുടെ ആചാര്യനായ സയ്യിദ് ഖുതുബിനെ ന്യായീകരിക്കാൻ വേണ്ടി മുആവിയ റദിയള്ളാഹു അന്ഹു അടക്കം പല സ്വഹാബികളിലും ഇബ്‌നു തീമിയ, ഇബ്‌നു അബ്ദിൽ വഹാബ് റാഹിമഹുമുള്ള തുടങ്ങിയ അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതരിലും ഇഖ് വാനികളും അവരുടെ വിഴുപ്പു പേറുന്ന ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയും ഖാരിജി ചിന്ത അന്യായമായി കെട്ടി വെക്കുകയും, പിടി വീഴുമ്പോൾ തീവ്രവാദത്തിന്റെ ഉത്തരവാദിത്വം സലഫികളിൽ ചാർത്തി നൽകുകയും ചെയ്യുന്ന നികൃഷ്ടമായ നിലപാടാണ് ഇവർ പിന്തുടരുന്നത്. ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താനുള്ള സയ്യിദ് ഖുതുബിന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി നിരപരാധകളായ മുസ്ലിംകൾക്ക് നേരെ ചാവേറാക്രമണം നടത്തകയും സാമൂഹികാന്തരക്ഷം കലുഷിതമാകുകയും ചെയ്യുന്ന ഇഖ് വാനീ - ജമാഅത്ത് കൂട്ടുകെട്ട് ഈ തെമ്മാടിത്തത്തിന്റെ പ്രാമാണികത വ്യക്തമാക്കണം. യുവാക്കളിൽ തികച്ചും വിപ്ലവ ചിന്ത കുത്തിവെക്കുകയും ഖുറൂജ് നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ശഹീദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തൊലിയുരിച്ചു കാണിക്കാൻ പര്യാപ്തമാണ് ഈ സംഭവം( ഇമേജ് കാണുക) ജമാഅത്തെ ഇസ്‌ലാമീ അവരുടെ ഇരട്ട മുഖം അവസാനിപ്പിച്ചേ പറ്റൂ. ശാന്തമായ പ്രസന്നമായ പ്രത്യക്ഷ മുഖവും വികൃതമായ രക്തപങ്കിലമായ ഖുറൂജിന്റെ മുഖവും ഒരുമിച്ചു കൊണ്ട് പോകാൻ കഴിയില്ല ! സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ഖുറൂജിനെ താലോലിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് തീവ്രവാദിപ്പട്ടം അവകാശപ്പെട്ടത് തന്നെയാണ്. — ബഷീർ പുത്തൂർ ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു: അവർ (സലഫുകൾ) (ആദ്യകാലത്ത്) ഇസ്നാദിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നില്ല, എന്നാൽ ഫിത് ന സംഭവിച്ചപ്പോൾ "നിങ്ങളുടെ ആളുകളുടെ പേര് പറയൂ" എന്നവർ പറയാൻ തുടങ്ങി. എന്നിട്ട് അഹ്ലുസ്സുന്നയിൽ പെട്ടവരാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുകയും അഹ് ലുൽ ബിദ് അയിൽ പെട്ടവരാണെങ്കിൽ തള്ളുകയും ചെയ്യും" عَنِ ابْنِ سِيرِينَ أيضا , قَالَ : " كَانُوا لا يَسْأَلُونَ عَنِ الإِسْنَادِ , فَلَمَّا وَقَعَتِ الْفِتْنَةُ ،قَالُوا : سَمُّوا لَنَا رِجَالَكُمْ , فَنُنْظُرَ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ مِنْهُمْ ,وإِلَى أَهْلِ الْبِدْعَةِ فَلا يُؤْخَذُ مِنْهُمْ അതിനാൽ, അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിച്ചു ഖുർആനിൽ നിന്ന് തന്നെ ആയത്ത് ഉദ്ധരിച്ച കാന്തപുരത്തോടും, മുത് അ വിവാഹത്തിന് ഖുർആനിൽ തെളിവുണ്ടെന്ന് പറഞ്ഞു ആയത്തോതുന്ന ശിയാക്കളോടും "ഇയ്യാക നഅബുദു" എന്ന ആയത്തിന് "നിന്നോട് മാത്രം ഞങ്ങൾ അടിമ വേല ചെയ്യുന്നു" എന്ന് അർഥം നൽകിയ മൗദൂദിയോടും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കാൻ ഖുർആനിൽ നിന്ന് ആയത്തോതുന്ന മടവൂരികളോടും നമുക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രം ! (( സമ്മൂ ലനാ രിജാലകും )) !!!
- ബഷീർ പുത്തൂർ മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു.
ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്" (മൗദൂദി : മതേതരത്വം ; ദേശീയത ; ജനാധിപത്യം : ഒരു താത്വിക വിശകലനം : പേജ് 35) ------------------------------------------------------- ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല. ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത്. (ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24) ------------------------------------------------------- പ്രജാധിപത്യമായാലും ജനാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തന്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തിൽ ഒന്നിലധികം തന്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു . എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു . രണ്ടും "ശിർക്ക് " തന്നെ. ------------------------------------------------------- ( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി ) അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാകുന്നത് മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം നിഷിധമാനെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയൽ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല ". (പ്രബോധനം :1970 ജൂലൈ) ------------------------------------------------------- "ഒരാൾ ദൈവേതര ഭരണ വ്യവസ്ഥക്ക് കീഴിൽ, ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോകുകയും ചെയ്യുന്ന പക്ഷം, അത് തൗഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്." (ഇന്ത്യൻ ജമാഅത്തെ 27 വർഷം) ------------------------------------------------------- സിലിണ്ടറുമായി വോട്ടു ചോദിക്കുകയും , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന, വിശ്വസിച്ച ആദർശങ്ങളോട് കൂറും ബഹുമാനവുമുള്ള, സത്യസന്ധരായ ആത്മ വഞ്ചകരല്ലാത്ത, അതിന്റെ സഹയാത്രികരോട് : 1- മുകളിൽ പ്രസ്താവിച്ച രൂപത്തിൽ, "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനാണോ സാധാരണ ഗതിയിൽ ഒരാൾ വോട്ടു ചെയ്യുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നത്? 2- അന്ന്, ജമാഅത്തെ ഇസ്‌ലാമി അങ്ങിനെ വിശ്വസിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ, ആ ധാരണ തിരുത്താൻ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയുള്ള വ്യവസ്ഥയിൽ വല്ല മാറ്റവും വന്നോ? 3- ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത മറ്റെല്ലാവരും "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും " ചെയ്യുന്നത് എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്? 4- ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു (ശൈഖ് മുഹമ്മദ് കാരക്കുന്ന്) ആണെങ്കിൽ, തൗഹീദിനു വിരുദ്ധമായ (ശിർക്ക്) ചെയ്യാൻ അത് ന്യായമാണോ ? ജമാഅത്തെ ഇസ്‌ലാമിയുടെ ബഡായി കേട്ട് ഇന്ത്യയിലെ മുസ്ലിംകൾ ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിന്നിരിന്നുവെങ്കിൽ പാക്കിസ്ഥാനിലല്ല, പരലോകത്ത് തന്നെയെത്തിയേനെ. സയ്യിദ് ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല20/9/2015 ((......അള്ളാഹുവാണ് സത്യം, സയ്യിദ് ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല. സന്മാർഗവും വഴികേടും ഒരിക്കലും ചേരില്ല. യുവാക്കൾ ഇക്കാര്യം ഉൾക്കൊള്ളണം. നിങ്ങൾ സലഫുസ്സ്വാലിഹീങ്ങളുടെ മൻഹജാണ് പിന്തുടരേണ്ടത്. അള്ളാഹുവാണ് സത്യം, ഈ ഉമ്മത്ത്, അതിന്റെ പരാധീനതകളിൽ നിന്നും ശോചനീയാവസ്ഥയിൽ നിന്നുമുള്ള മോചനത്തിനു, ഖവാരിജുകളുടെ വിഷയത്തിലും അല്ലാത്തവയിലും അള്ളാഹുവിന്റെ കിത്താബിലേക്കും റസൂലിന്റെ സുന്നത്തിലേക്കും, സലഫുസ്സ്വാലിഹീങ്ങളുടെ ഫിഖ്ഹിലേക്കും മടങ്ങാതെ തരമില്ല.)) - ബഷീർ പുത്തൂർ "قال ربيع السنة"
والله ﻻ يجتمع منهج سيد قطب والبنا والمودودي مع مع المنهج السلفي أبداً ﻻ يجتمعان أبداً فلا يجتمع الضلال والهدى فافهموا يا أيها الشباب وعليكم بمنهج السلف الصالح والله ﻻ تخرج الأمة من مشاكلها وما تعيش فيه من ذل وهوان إلا بالرجوع إلى كتاب الله و سنة الرسول وفقه السلف الصالح في قضايا الخوارج وقضايا غيرهم الذريعة إلى بيان مقاصد كتاب الشريعة الجزء: 1/صفحة : 97 ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ ആധാരമായ തൗഹീദ്, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദു-റുബൂബിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഖുർആനിന്റെ നസ്സ്വുകളിൽ നിന്ന് അഹ്-ലുസ്സുന്നയുടെ ഉലമാക്കൾ ഏകകണ്ഠമായി നിർദ്ധാരണം ചെയ്തെടുത്തതാണ് ഈ വിഭജനം. സലഫുകൾ പിന്തുടർന്ന ഈ വിഭജനത്തിനു വിരുദ്ധമായി ആധുനികരായ ചില തൽപരകക്ഷികൾ തൗഹീദിനു, പ്രമാണത്തിന്റെ പിൻബലമോ, സലഫുകളുടെ മാതൃകയോ ഇല്ലാത്ത " തൗഹീദുൽ ഹാകിമിയ്യ " എന്ന ഒരു നൂതന വിഭജനം സ്വയം ഉണ്ടാക്കുകയും നാലാമത്തെ വിഭാഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന് കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനായ, ജമായത്തെ ഇസ്‌ലാമിയുടെ നേതാവ് മൌദൂദിയോ, ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമീന്റെ ദാർശനികാചാര്യനായിരുന്ന സയ്യിദ് ഖുത്വുബോ ആണ് "തൗഹീദുൽ ഹാകിമിയ്യയുടെ" ഉപജ്ഞാതാക്കൾ. ജനങ്ങൾക്ക് ദീൻ വിശദീകരിച്ചു കൊടുത്ത നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ, നബിയിൽ നിന്ന് നേരിട്ട് ദീൻ പഠിക്കുകയും മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്ത സ്വഹാബത്തോ, അഹ്-ലുസ്സുന്നത്തിന്റെ സച്ചരിതരായ അഇമ്മത്തോ വിശദീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത ഈ പുതിയ വിഭജനം, വാസ്‌തവത്തിൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് നേരെയുള്ള കടുത്ത കയ്യേറ്റമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവർ പ്രചരിപ്പിച്ച ഈ തെറ്റായ വ്യാഖ്യാനത്തെ അഹ്-ലുസ്സുന്നതിന്റെ ഉലമാക്കൾ ശക്തിയുക്തം എതിർക്കുകയും അതി നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് തൗഹീദുൽ ഹാകിമിയ്യ ? പ്രമാണ വാക്യങ്ങൾക്ക് സലഫുകൾ നൽകിയ വിശദീകരണത്തിന് അതീതമോ വിരുദ്ധമോ ആയ ഒരു വ്യാഖ്യാനം നൂതനമായി നൽകാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. കാരണം പ്രമാണങ്ങൾ ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയവരാണ് സലഫുകൾ. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാത്ത ഒരു കാര്യം ഇസ്‌ലാമിൽ പിൽക്കാലക്കാർക്കു മനസ്സിലാക്കാൻ ഇല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ മൂന്നു വിഭാഗമായാണ് സലഫുകൾ വിഭജിച്ചത്. അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടു തൗഹീദിനു നാലാമതൊരു വിഭജനം ആവശ്യമായിരുന്നുവെങ്കിൽ, അത് സലഫുകൾ നിർവ്വഹിക്കുമായിരുന്നു. " ഹാകിമിയ്യ എന്ന പേരിലുള്ള ഈ നാലാം വിഭജനം എന്തെന്ന് അറിയാതെ മുസ്ലിംകൾ നൂറ്റാണ്ടുകൾ പിന്നിടുകയും, അത് മുസ്ലിംകൾക്ക് വിശദീകരിച്ചു തരാൻ മൗദൂദി നിയുക്തനാവുകയും ചെയ്തു എന്നു പറഞ്ഞാൽ, പ്രമാണങ്ങൾക്കും സാമാന്യ ബുദ്ധിക്കും വായിക്കാൻ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുകയെയുള്ളൂ. നായ തൊട്ട കലം പോലെ വേറിട്ട് നിൽക്കുന്ന, ഈ വിഭജനത്തെ, ജമായത്തെ ഇസ്ലാമിയും, ഇഖ് വാനുൽ മുസ്ലിമൂനും മുസ്‌ലിം ബഹു ജനങ്ങൾക്കിടയിൽ മത്സരിച്ചു പ്രചരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ കുടില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, ഇസ്‌ലാമിക പ്രമാണങ്ങളെ ദാക്ഷിണ്യമന്യേ ദുർവ്യാഖ്യാനിച്ച ഇവർ, സാക്ഷാൽ ഖവാരിജുകളുടെ ആശയങ്ങൾ അനന്തരമെടുത്തവരാണ്. ഇബാദത്തിന്റെ അവകാശത്തിലും, സൃഷ്ടി കർതൃത്വ-സംഹാരത്തിലും, പ്രപഞ്ച സംവിധാനത്തിലും, പരിപാലനത്തിലും എല്ലാം അള്ളാഹു ഏകനാണ്. എക്കാലത്തുമുണ്ടായിരുന്ന ആളുകൾ നിഷേധിച്ചിരുന്നത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത്ത് അഥവാ ആരാധനയിലുള്ള ഏകത്വത്തെയായിരുന്നു. ഈ പ്രപഞ്ചം, അതിലെ സൂഷ്മവും സ്ഥുലവും, ചേതനവും, അചേതനവുമായ കോടാനുകോടി സൃഷ്ടികളെ ഉടമപ്പെടുത്തുന്നവൻ അള്ളാഹുവാണ്. അവയുടെയെല്ലാം പരമാധികാരം അവനു മാത്രം പരിമിതമാണ്. മറ്റൊരു വ്യക്തിക്കോ ശക്തിക്കോ അത് അവകാശപ്പെടാൻ കഴിയില്ല. യഥാർത്ഥത്തിൽ ഈ പരമാധികാരമാണ് ഹാകിമിയ്യ. ഇത് ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ രാഷ്ട്രീയാധികാരത്തിൽ പരിമിതമല്ല. അള്ളാഹുവിന്റെ ഈ പരമാധികാരത്തെ കേവല രാഷ്ട്രീയമാധികാരമായി ദുർവ്യാഖ്യാനിക്കുകയും, സ്വന്തമായ നിയമനിർമ്മാണം നടത്തുക വഴി മുസ്‌ലിം ഭരണാധികാരികളെല്ലാം, അള്ളാഹുവിന്റെ പരമാധികാരത്തിൽ ശിർക്ക് ചെയ്യുന്നുവെന്ന് വരുത്തി മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ജനങ്ങളെ ഇളക്കി വിടുകയാണ് അവർ ചെയ്തത്. യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ എല്ലാ അധികാരങ്ങളും, വിധികളും ഒരു പോലെ മാനിക്കേണ്ടതും, വഴിപ്പെടേണ്ടതുമാണ്. അവനെ മാത്രം ഇബാദത്തു ചെയ്യുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നത് അള്ളാഹുവിന്റെ കൽപനകളിൽ ഏറ്റവും ശക്തവും അവന്റെ വിധികളിൽ ഏറ്റവും അലംഘനീയവുമാണ്. പ്രവാചക നിയോഗങ്ങൾക്കും, ജിഹാദിനും, കുടുംബ-ബന്ധ വിഛെദനത്തിനും ഹേതുവായ, തൗഹീദുൽ ഉലൂഹിയ്യ അഥവാ അള്ളാഹുവിന്റെ ആരാധനാപരമായ ഏകത്വം അതി ശോചനീയമായ വിധത്തിൽ അവഗണിക്കുകയും, തൗഹീദുൽ ഉലൂഹിയ്യയുടെ തന്നെ ഭാഗമായ അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സദുദ്ദേശപരമായാൽ പോലും, മുൻമാതൃകയോ, പ്രാമാണികാടിത്തറയോ ഇല്ലാത്തതിന്റെ പേരിൽ നിരാകരിക്കപ്പെടുകയും അതിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ദുനിയാവിലെ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ അധികാരം തനിക്കാണെന്നോ, തന്റെ അധികാര പരിധിയിൽ താൻ നടത്തുന്ന വിധി, ദൈവികമോ, ദൈവിക വിധിക്ക് തുല്യമോ ആണെന്ന് ഏതെങ്കിലും ഭരണാധികാരി വിചാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തൗഹീദിൽ പങ്കു ചേർക്കലാണ്. എന്നാൽ, തന്റെ ഇഛക്ക് വഴങ്ങിയിട്ടോ, മറ്റാരുടെയെങ്കിലും താൽപര്യം പരിഗണിച്ചോ, താൽക്കാലിക ലാഭം പ്രതീക്ഷിച്ചോ അള്ളാഹുവിന്റെ വിധിക്ക് എതിരായി വിധി നടത്തുകയോ, നിയമ നിർമാണം നിർവ്വഹിക്കുകയോ ചെയ്‌താൽ, അയാളെക്കുറിച്ച് ശിർക്ക് ചെയ്തുവെന്ന് പറയാൻ പ്രാമാണികമായി കഴിയില്ല, അയാൾ ചെയ്തത്, അനീതിയും അതിക്രമവുമാണെങ്കിൽ പോലും. ! ഇവിടെയാണ് ജമായത്തെ ഇസ്ലാമിക്കും സഹയാത്രികർക്കും അബദ്ധം സംഭവിച്ചത്. പ്രമാണങ്ങൾ, സലഫുകൾ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിന് പകരം, ആത്മീയാചാര്യനായ മൌദൂദി എങ്ങിനെ മനസ്സിലാക്കിയെന്നാണ് അവർ അന്വേഷിച്ചത്. അക്കാരണത്താൽ തന്നെ, മൗദൂദിയുടെ പിഴച്ച ആശയം ജനങ്ങളിൽ വ്യാപിച്ചു, കുറഞ്ഞ തോതിലാണെങ്കിലും. അള്ളാഹു വിലക്കിയ മദ്യപാനം, ഒരാൾ ഹലാലാണെന്ന് വിചാരിച്ചാൽ അവൻ കാഫിറായി. ഒരു തുള്ളി പോലും അവൻ കുടിച്ചിട്ടില്ലെങ്കിലും. കാരണം, അല്ലാഹുവിന്റെ വിധിയെ അവൻ നിരാകരിക്കുകയും, അള്ളാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്തുവന്നതിന്റെ പേരിൽ. നേരെ മറിച്ച്, മുഴുക്കുടിയനായ ഒരാൾ മദ്യം ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അവൻ കാഫിറാവുകയുമില്ല. അള്ളാഹുവിന്റെ വിധിക്കെതിരിൽ വിധിക്കുകയോ, അള്ളാഹുവിന്റെ വിധി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭരണാധികാരിയുടെ അവസ്ഥയും ഇത് തന്നെയാണ്. അള്ളാഹു മനുഷ്യ വംശത്തോട് അനുഷ്ഠിക്കാൻ കൽപിച്ച മുഴുവൻ കാര്യങ്ങളും, മുഴുവൻ വിരോധങ്ങളും അവന്റെ നിയമങ്ങളും മറികടക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നവരുടെയെല്ലാം വിധി ഇങ്ങിനെത്തന്നെ. പ്രമാണങ്ങളെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാതിരിക്കുമ്പോൾ അബദ്ധം സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, അബദ്ധങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും അത് സത്യമാണെന്ന് മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിനേക്കാൾ വലിയ ദ്രോഹവും അക്രമവുമാണ്. ഒന്ന് - يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും (ഭരണാധികാരികൾ) അനുസരിക്കുക രണ്ടു- اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ - رواه البخاري നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും! മൂന്നു- سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم "اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്) നാല്- وقال رسول الله صلى الله عليه وسلم لحذيفة بن اليمان - تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ - رواه مسلم നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക അഞ്ചു- "إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്) അവർ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്) ആറു- وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسل ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )
ഏഴു- മുകളിൽ പറഞ്ഞ കാര്യങ്ങൾ കണ്ണുള്ളവരെല്ലാം കാണണം. കാതുള്ളവരെല്ലാം കേൾക്കണം. വായിക്കാൻ അറിയുന്നവരെല്ലാം വായിക്കണം. എത്തിക്കാൻ കഴിയുന്നവർക്കെല്ലാം എത്തിക്കണം. കണ്ടതും കേട്ടതും കാളമൂത്രവും പ്രചരിപ്പിക്കുകയും, ഇഖ്-വാനികളുടെ ഉച്ചിഷ്ടവും ജമായത്തെ ഇസ്ലാമിയുടെ അമേധ്യവും തോളിലേറ്റി ജിഹാദ് ജിഹാദെന്നു വിളിച്ചു കൂവുന്ന ഏഴാം കൂലികൾ നിർബന്ധമായും ഭരണാധികാരികളുടെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞതെന്തെന്നറിയണം. അല്ലെങ്കിൽ, നഷ്ടം മറ്റാർക്കുമായിരിക്കില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആരോടെങ്കിലും കടം വാങ്ങുക !! |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed