IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഈ ദിവസം വീണ്ടെടുക്കാനാവില്ല

5/6/2025

0 Comments

 
قال العلامة النووي رحمه الله
فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر
والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين
وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار


 
അല്ലാമാ നവവി  رحمه الله പറയുന്നു:

ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം.

വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടു
കാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം.

അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല.


(അൽ അദ്കാർ)

- അബൂ തൈമിയ്യഃ
0 Comments

ആഫിയത്തോളം വരില്ല മറ്റൊന്നും!

26/3/2025

0 Comments

 
അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ്‌ ദുആയില്‍ പെട്ടതാണ്‌ :
« അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്‌, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്‌, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്‌, ഞാന്‍ നിന്നോട്‌ കാവല്‍ തേടുന്നു. » ...

Your browser does not support viewing this document. Click here to download the document.
Download Article
0 Comments

കാവലേകണേ, യാ അല്ലാഹ്!

25/3/2025

0 Comments

 
അനസ് رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم ഇപ്രകാരം  പ്രാർത്ഥിക്കാറുണ്ടായിരുന്നു:
« അല്ലാഹുവേ, വെള്ളപ്പാണ്ടിൽനിന്നും ഭ്രാന്തിൽനിന്നും കുഷ്ഠത്തിൽനിന്നും ഹീനമായ മറ്റു രോഗങ്ങളിൽനിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. » ...


Your browser does not support viewing this document. Click here to download the document.
Download Article
0 Comments

വജ്ജഹ്തു അറിയില്ലേ?

24/3/2025

0 Comments

 
തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ. എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം...

Your browser does not support viewing this document. Click here to download the document.
Download Article
0 Comments

അശ്രദ്ധമില്ലാത്ത ഹൃദയത്തിന്റെ ദുആ

12/9/2024

0 Comments

 
Picture
അബൂ ഹുറൈറ  رضي الله عنه നിവേദനം :
​
നബി ﷺ പറയുന്നു:  "ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യൂ. തീർച്ചയായും അശ്രദ്ധമായതും അലസമായതുമായ  ഒരു ഹൃദയത്തിൽ നിന്നുള്ള ദുആക്ക് അല്ലാഹു ഉത്തരം നൽകില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുകയും ചെയ്യൂ"

- ബഷീർ പുത്തൂർ

هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، وَاعْلَمُوا أَنَّ اللَّهَ لَا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ
رواه الترمذي (٢ / ٢٦١) والحاكم (١ / ٤٩٣) وأبو بكر الكلاباذي في " مفتاح معاني الآثار " (٦ - ٧) وابن عساكر (٥ / ٦١ / ١)
Download Poster
0 Comments

ഉറങ്ങുന്നതിനു മുമ്പുള്ള ദുആ

15/8/2024

0 Comments

 
 
اللَّهُمَّ أَسْلَمْتُ وَجْهِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ، اللَّهُمَّ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ

അല്ലാഹുവേ, നിന്നിലുള്ള പ്രതീക്ഷയാലും നിന്നോടുള്ള ഭയപ്പാടിനാലും ഞാൻ എന്റെ സ്വത്വം നിനക്കു സമർപ്പിച്ചിരിക്കുന്നു, എന്റെ കാര്യം നിന്നെ ഏൽപിച്ചിരിക്കുന്നു, സർവ്വാശ്രയത്തിനായി എന്റെ മുതുക് നിന്നിലേക്ക് ചായ്ച്ചിരിക്കുന്നു. നിന്നിൽനിന്ന് നിന്നിലേക്കല്ലാതെ ഒരു അഭയകേന്ദ്രമോ രക്ഷാസ്ഥാനമോ ഇല്ല. അല്ലാഹുവേ, നീ അവതരിപ്പിച്ച നിന്റെ ഗ്രന്ഥത്തിലും, നീ നിയോഗിച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന

4/8/2024

0 Comments

 
Picture
ഇസ്തിസ്വ്‌ഹാഇന്റെ ദുആ
അഥവാ
കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന
(Dua of Isthishaa - Supplication to be made during heavy rains)

اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا
 اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ


• • • • •
بسم الله الرحمن الرحيم


അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ് മഴ എന്നതിൽ നമുക്ക് സംശയമില്ല. അതുകൊണ്ട് മഴ പെയ്തതിനെക്കുറിച്ച് നമുക്ക് പറയാൻ മറ്റു വാക്കുകളില്ല; ഇതു മാത്രം:
مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ

“അല്ലാഹുവിന്റെ ഔദാര്യത്താലും അവന്റെ കാരുണ്യത്താലും
നമുക്ക് മഴ കിട്ടി.”

ഇതാണ് വിശ്വാസിയുടെ വാക്ക്. അവന്റെ ഉള്ളിലുറച്ച തൗഹീദിന്റെ സ്ഫുരണം. അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം. അനുഗ്രഹങ്ങൾ നിലനിൽക്കാനും അവയിൽ വർധനവ് ലഭിക്കാനുമുള്ള കാരണം.

മഴ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതിൽ നിന്നുള്ള ഉപകാരം ലഭിക്കാനും അതുകൊണ്ടുണ്ടായേക്കാവുന്ന ഉപദ്രവം നീങ്ങിപ്പോകാനും അതിന്റെ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം. അല്ലാഹുവിന്റെ റസൂൽ  പഠിപ്പിച്ചുതന്ന പ്രാർത്ഥന അതിലളിതവും അർത്ഥഗംഭീരവു മാണ്.

اللَّهُمَّ صَيِّبًا نَافِعًا

“അല്ലാഹുവേ, ഉപകാരമുള്ള ഒരു പെയ്താക്കണേ.”

മഴ പെയ്യാതെ അന്തരീക്ഷം ചുട്ടുപഴുത്ത്, ഭൂമി വരണ്ടുണങ്ങി, കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങുമ്പോൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടാനില്ല.

അതിനുവേണ്ടി നബി صلى الله عليه وسلم പഠിപ്പിച്ചുതന്ന വാക്കുകൾ അതീവ ശ്രദ്ധയർഹിക്കുന്നതാണ്. അതിന് ഇസ്തിസ്‌ഖാഅ് (الاستسقاء) അഥവാ മഴക്കുവേണ്ടിയുള്ള തേട്ടം എന്നു പറയുന്നു:

اللَّهُمَّ اسْقِنَا غَيْثًا مُغِيثًا، مَرِيئًا مَرِيعًا، نَافِعًا غَيْرَ ضَارٍّ، عَاجِلًا غَيْرَ آجِلٍ

“അല്ലാഹുവേ, സന്തോഷം പകരുന്ന, പച്ചപ്പു നൽകുന്ന, ഉപകാരപ്രദമായ, ഉപദ്രവമില്ലാത്ത, സഹായകമായ ഒരു മഴയാൽ വൈകാതെ അതിവേഗം ഞങ്ങൾക്ക് നീ വെള്ളം നൽകണേ.”

എത്ര കൃത്യമാണീ വാക്കുകൾ. നബി صلى الله عليه وسلم യുടെ സുന്നത്ത്. അതാണ് ഏറ്റവും ഉത്തമമായ മാതൃക. അത് കൈവെടിഞ്ഞ് അനാവശ്യമായ വാക്കുകൾ കൊണ്ട് പ്രാർത്ഥനയിൽ അതിലംഘനം നടത്തുന്നവരുടെ അതിരു വിട്ട വികാരപ്രകടനങ്ങൾക്കൊന്നിനും ഇതിന്റെ ഏഴയലത്തെത്താനാവില്ല.

അനുഗ്രഹീതമായ മഴയെങ്ങാനും അധികമായാലോ, അല്ലാഹുവിന-ല്ലാതെ മറ്റാർക്കും അത് നിയന്ത്രിക്കാനുമാവില്ല. അതിനുവേണ്ടി അവനോട് തന്നെ കൈയുയർത്തണം. എന്നാൽ അതിലും വേണം വാക്കുകളിൽ സൂക്ഷ്മത. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അതും നമുക്ക് പഠിപ്പിച്ചു തന്നു. അതിന് ഇസ്തിസ്വാഹ് (الاستصحاء) അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന എന്നു പറയുന്നു:

اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ

“അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ. കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷ ങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ.”

മഴയെ ശപിക്കാനോ ഇനിയൊരിക്കലും വേണ്ടെന്നു വെക്കാനോ അല്ല. വികാരങ്ങൾക്കടിപ്പെട്ട് അതിരുകടന്ന വാക്കുകൾ പുലമ്പാനുമല്ല. ഉപദ്രവകരമല്ലാത്തവിധം അതിനെയൊന്ന് വഴിതിരിച്ചുവിടാൻ മാത്ര-മാണ് റബ്ബിനോട് അടിമയുടെ തേട്ടം. മനുഷ്യരുടെ വാസസ്ഥലങ്ങളിൽ നിന്ന് അൽപ്പം മാറി, എന്നാൽ അവരുടെ തന്നെ ചുറ്റുപാടിൽ ചുറ്റിപ്പറ്റി ആ ജീവജലം നില നിൽക്കണമെന്ന തേട്ടം. മലകളിലും കുന്നുകളിലും താഴ്വാരങ്ങളിലും കാടുകളിലുമൊക്കെ ആ നീരുറവകൾ ഉണ്ടായിരിക്കട്ടെ. നേർക്കുനേർ നമ്മുടെ വീടുകളും വഴികളും നശിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണം. അത്രയേവേണ്ടൂ. കാരണം അത് ഇല്ലാതാകു-മ്പോൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം അത്രമേൽ വലുതു തന്നെയാണ്. ഈ പ്രാർത്ഥന വിവരിക്കവേ ഇബ്‌നു ബത്വാൽ رحمه الله പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്.

وفيه من الفقه: استعمال أدب النبي ﷺ المهذب وخلقه العظيم؛ لأنه لم يدع الله ليرفع الغيث جملة لئلا يرد على الله فضله وبركته وما رغب إليه فيه، وسأله إياه فقال: (اللهم على رءوس الجبال والآكام وبطون الأودية ومنابت الشجر)؛ لأن المطر لا يضر نزوله في هذه الأماكن وقال: (اللهم حوالينا ولا علينا)، فيجب امتثال ذلك في نعم الله إذا كثرت ألا يسأل أحد قطعها وصرفها عن العباد. [شرح صحيح البخاري]

ഇതിലടങ്ങിയ പാഠം: നബി صلى الله عليه وسلم യുടെ സ്ഫുടംചെയ്തെടുത്ത മര്യാദയുടെയും അതിമഹത്തായ സ്വഭാവഗുണത്തിന്റെയും  പ്രയോഗരീതിയുടെതാണ്. അവിടുന്ന് മഴയെ ഒന്നായി എടുത്തുമാറ്റാൻ പ്രാർത്ഥിച്ചില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും തള്ളിക്കളയുകയോ വെറുപ്പു കാണിക്കുകയോ ചെയ്യാതിരിക്കാനാണത്. മറിച്ച് അവിടുന്ന് പറയുന്നത്: “പർവ്വതങ്ങൾക്കുമേലും കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ” എന്നാണ്. ആ സ്ഥലങ്ങളിൽ മഴവർഷിക്കുന്നത് ഉപദ്രവ-മുണ്ടാക്കില്ല എന്നതിനാലാണത്. അവിടുന്ന് പറയുന്നു: “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ.” അതിനാൽ ഇതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അധികരിക്കു-മ്പോൾ സ്വീകരിക്കേണ്ട മാതൃക. അവ അറ്റുപോകാനോ അടിയരിൽ നിന്ന് തിരിച്ചുകളയാനോ ആരും ആവശ്യപ്പെടരുത്.
[ശർഹു സ്വഹീഹിൽ ബുഖാരി]

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين،
والحمد لله رب العالمين.

— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله
    25 മുഹർറം 1446 / 31 ജൂലൈ 2024

Your browser does not support viewing this document. Click here to download the document.
Download Article (PDF)
0 Comments

പരീക്ഷണ ബാധിച്ച ഒരാളെ കാണുമ്പോൾ

15/1/2024

0 Comments

 
مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ
ഇബ്‌നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:

നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും.

(അൽബാനി | സ്വഹീഹഃ)

കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം.

- അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ  പറഞ്ഞത്

വിവ: അബൂ ത്വാരിഖ് സുബൈർ 
0 Comments

ദുആ ചെയ്യാൻ ആവശ്യപ്പെടൽ

22/11/2023

0 Comments

 
قال شيخ الإسلام ابن تيمية رحمه الله: وقال النبي صلى الله عليه وسلم لابن عباس (إذا سألت فاسأل الله، وإذا استعنت فاستعن بالله)، وفي الصحيحين عن النبي صلى الله عليه وسلم في صفة السبعين ألفا الذين يدخلون الجنة بغير حساب قال : (هم الذين لا يسترقون ولا  يتطيرون، وعلى ربهم يتوكلون) فهم لا يطلبون من غيرهم أن يرقيهم، والرقية دعاء، ... (الإخنائية)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു:

നബി ﷺ ഇബ്നു അബ്ബാസിനോട് പറഞ്ഞു: “നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുക."

രണ്ടു സ്വഹീഹുകളിൽ കാണാം,
വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളു കളുടെ വിശേഷണമായി നബി പറയുന്നു:
“അവർ മന്ത്രിക്കാൻ ആവശ്യപ്പെടാത്തവരും, ലക്ഷണം നോക്കാത്തവരും; തങ്ങളുടെ റബ്ബിങ്കൽ മാത്രം ഭരമേൽപ്പിക്കുന്നവരുമാണ്."

അപ്പോൾ അവർ മറ്റുള്ളവരോട് തങ്ങൾക്കൊന്നു മന്ത്രിച്ചുതരണമെന്ന് ആവശ്യപ്പെടില്ല, മന്ത്രിക്കൽ ദുആയാണ്, ...

(അൽ ഇഖ് നാഇയ്യ)


- അബു തൈമിയ്യ ഹനീഫ്
0 Comments

ദുആയ്ക്ക് പാപം തടസ്സമല്ല

15/10/2023

0 Comments

 
ആത്മ നിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം, "റബ്ബേ, അവർ ഉയർത്തെഴുനേൽപ്പിക്കപ്പെടുന്ന നാള് വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്ന് ഇബ്ലീസ് ദുആ ചെയ്തപ്പോൾ "എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് അല്ലാഹു അവന് ഉത്തരം നൽകിയവനാണ്"

ഫത്ഹുൽ ബാരി 11/168

​- ബഷീർ പുത്തൂർ 

قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال:  ربّ فانظرْني إلى يوم يبعثون ؛ قال إنكَ من المُنظرين 
فتح الباري 11/168
0 Comments

നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല

8/10/2023

0 Comments

 
അല്ലാഹു പറയുന്നു: 

إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا - الإنسان (۹)
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നൽകുന്നത്. നിങ്ങളിൽ അന്നം യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” (ഇൻസാൻ 9)

ഇമാം ഇബ്നു ജരീർ ഈ ആയത്തിന്റെ തഫ്സീറിൽ മുജാഹിദ്, സഈദ് ബിൻ ജുബൈർ رحمهم الله എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു:
​
أما إنهم ما تكلموا به، ولكن علمه الله من قلوبهم، فأثنى به عليهم ليرغب في ذلك راغب (جامع البيان)
​
“അവർ അത് നാവുകൊണ്ട് പറഞ്ഞതല്ല, മറിച്ച് അല്ലാഹു അവരുടെ ഹൃദയത്തിൽ നിന്ന് അറിഞ്ഞതാണ്. അത് മുൻ നിർത്തി അവരെ പ്രശംസിച്ചു, ആ നല്ലഗുണം ആഗ്രഹിക്കു ന്നവന് പ്രേരണയായി”. (ജാമിഉൽ ബയാൻ)
​

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ  رحمه الله പറയുന്നു:
وَمِنْ الْجَزَاءِ أَنْ يَطْلُبَ الدُّعَاءَ قَالَ تَعَالَى عَمَّنْ أَثْنَى عَلَيْهِمْ: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا} وَالدُّعَاءُ جَزَاءً كَمَا فِي الْحَدِيثِ مَنْ أَسْدَى إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ بِهِ فَادْعُوا لَهُ حَتَّى تَعْلَمُوا أَنْ قَدْ كَافَأْتُمُوهُ. وَكَانَتْ عَائِشَةُ إِذَا أَرْسَلَتْ إِلَى قَوْمٍ بِصَدَقَةِ تَقُولُ لِلرَّسُولِ: اسْمَعْ مَا يَدْعُونَ بِهِ لَنَا حَتَّى نَدْعُوَ لَهُمْ بِمِثْلِ مَا دَعَوْا لَنَا وَيَبْقَى أَجْرُنَا عَلَى اللَّهِ. وَقَالَ بَعْضُ السَّلَفِ: إِذَا قَالَ لَكَ السَّائِلُ: بَارَكَ اللهُ فِيكَ فَقُلْ: وَفِيكَ بَارَكَ اللَّهُ. (مجموع الفتاوى)
ദുആ ചെയ്യാൻ ആവശ്യപ്പെടൽ പ്രതിഫലം പ്രതീക്ഷിക്കുന്നതിൽ പെട്ടതാണ്. അല്ലാഹു تعالى അവൻ പ്രശംസിച്ച അക്കൂട്ടരെക്കുറിച്ച് പറയുന്നു:
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് അന്നം നൽകുന്നത്. നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.”

ദുആ പ്രത്യുപകാരമാണ്; ഹദീസിൽ വന്നതു പ്രകാരം:
“ആരെങ്കിലും നിങ്ങൾക്കൊരു ഉപകാരം ചെയ്താൽ അവനോട് പ്രത്യുപകാരം ചെയ്യുക. അവന് പ്രതിഫലമായി നൽകാവുന്ന ഒന്നും നിങ്ങളുടെ പക്കലില്ലായെങ്കിൽ അവനുവേണ്ടി ദുആ ചെയ്യുവിൻ; അവനു പ്രത്യുപകാരം ചെയ്തുവെന്ന് നിങ്ങൾക്ക് ബോധ്യമാകും വരെ.”

ആഇശ رضي الله عنها ആർക്കെങ്കിലും സ്വദഖയുമായി ആളെ അയക്കുമ്പോൾ അവരോട് പറയുമായിരുന്നു:
“അവർ നമുക്കുവേണ്ടി ദുആ ചെയ്യുന്നതെന്താണെന്ന് നീ ശ്രദ്ധിച്ചു കേൾക്കണം. നമുക്കുവേണ്ടി അവർ ചെയ്തതു പോലുള്ള ദുആ അവർക്കുവേണ്ടി നമുക്കും ചെയ്യാ നാകണം, അങ്ങനെ നമുക്ക് അല്ലാഹുവിന്റെയടുക്കൽ പ്രതിഫലം ബാക്കി നിൽക്കണം.”
​
സലഫുകളിൽ ചിലർ പറയാറുണ്ട്:
“നിന്നോട് ഒരു സഹായം ചോദിച്ചവൻ നിനക്ക് بارك الله فيك (അല്ലാഹു ബറകത് നൽകട്ടെ) എന്നു പറഞ്ഞാൽ നീ പറയണം: وفيك بارك الله  (നിനക്കും അല്ലാഹു ബറകത് നൽകട്ടെ)”. (മജ്മൂഉൽ ഫതാവാ)

- അബൂ തൈമിയ്യ ഹനീഫ് 

0 Comments

ഹുദാ, തുഖാ, അഫാഫ്

2/9/2023

0 Comments

 
ഇബ്നു മസ്ഊദ്  رضي الله عنه നിവേദനം: നബി ﷺ പറയാറുണ്ടായിരുന്നു:

അല്ലാഹുവേ, ഹുദാ, തുഖാ, അഫാഫ്, ഗിനാ എന്നിവക്കായി ഞാൻ നിന്നോട് യാചിക്കുന്നു.


(മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
​
​عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه عَنِ النَّبِيِّ ﷺ ، أَنَّهُ كَانَ يَقُولُ
​
اللهُمَّ إنِّي أَسْأَلُكَ الْهُدَى وَالتَّقَى، وَالْعَفَافَ والغِنَى

مسلم في صحيحه
​
  • ദിശാബോധമാണ് ഹുദാ, അഥവാ നേർവഴിയെ കുറിച്ചുള്ള അറിവ്. സ്രഷ്ടാവായ അല്ലാഹു, അവൻ അവതരിപ്പിച്ച ദീൻ, അവൻ നിയോഗിച്ച റസൂൽ. ഈ മൂന്ന് കാര്യങ്ങളെ കുറിച്ചുള്ള ശരിയായ അറിവ്. അവായണ് തെറ്റാതെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുക. നേർവഴി പ്രാപിക്കാനും അന്ത്യം വരെ അതിൽ തുടരാനുമുള്ള തൗഫീഖ് ! അതിനു വേണ്ടിയാണ് യാചിക്കേണ്ടത്.
  • സൂക്ഷിക്കാനും പ്രതിരോധിക്കാനും സംരക്ഷിക്കാനുമുള്ള പരിചയാണ് തുഖാ. അല്ലാഹുവിനെ ഭയപ്പെടു കയും വഴിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇഹത്തിലെയും പരത്തിലെയും ആപത്തുകളിൽനിന്നു ള്ള പരിച. ഇവിടെ ശുബ് ഹത്തുകളിൽനിന്നും ശഹവാത്തുകളിൽനിന്നും മുക്തി കിട്ടണം; അവിടെ, അല്ലാഹുവിന്റെ കോപത്തിൽനിന്നും നരകശിക്ഷയിൽനിന്നുമുള്ള രക്ഷയും. ആ ലക്ഷ്യപ്രാപ്തിക്കു വേ ണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്.
  • വിശുദ്ധിയാണ് അഫാഫ്. വിലക്കപ്പെട്ടതിൽനിന്ന് തീർത്തും മാറിനിൽക്കുകയും, ജനങ്ങളോടുള്ള ചോ ദ്യം പരിവർജ്ജിക്കുകയും ചെയ്യുക. അതുളവാക്കുന്ന വിശുദ്ധിയാണ് അഫാഫ്; അതാണ് തേടേണ്ടത്.
  • തന്റെയും ആശ്രിതരുടെയും ആവശ്യം കഴിഞ്ഞുള്ള ധന്യതക്കാണ് ഗിനാ എന്നു പറയുന്നത്. ആവ ശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിര് നിശ്ചയിക്കാനാകാത്തവർക്ക് ധന്യത കൈവരില്ല. മിച്ചമുള്ള ത് ദാനം ചെയ്യുക. അതിലേക്ക് തനിക്ക് ആവശ്യം തോന്നരുത്. അത് ലഭിച്ചവന് മറ്റൊന്നിലേക്ക് ആവശ്യം വരികയുമരുത്. ആ നിലക്കുള്ള ദാനമാണ് ഏറ്റവും മഹത്തായ ധർമ്മം.

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 05

24/8/2023

0 Comments

 
യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടിയവനു പോലും പാപമോചനം തേടാൻ

വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിന് കേഴുന്നു. ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ ആരുമില്ല. അവൻ അമരനായി എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമാകുന്നു.

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌​
​
«أَسْتَغْفِرُ اللهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ»
أخرجه الحاكم عن ابن مسعود رضي الله عنه، وصححه الألباني في الصحيحة
0 Comments

​ഇസ്തിഗ്ഫാറിന്റെ നായകൻ

24/8/2023

0 Comments

 
"അല്ലാഹുവേ, നീയണ് എന്റെ റബ്ബ്. നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിയനാണ്. ഞാൻ കഴിവിന്റെ പരമാവധി നിന്നോടുള്ള ഉടമ്പടിയും കരാറും പാലിക്കാം. എന്റെ ദുഷ്ചെയ്തികളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. ഞാൻ സമ്മതിക്കുന്നു. എന്റെ പാപങ്ങൾ നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എന്നോട് പൊറുക്കേണമേ. നീയല്ലാതാരും പാപങ്ങൾ പൊറുക്കുകയില്ല."

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
​
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ،خَلَقْتَنِي وَأَنَا عَبْدُكَ، وأَنَا عَلَى عَهْدِكَ ووعْدكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ،أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ،وَأَبُوءُ لَكَ بِذَنْبِي،فَاغْفِرْ لِي،فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ
الْبُخَارِيُّ فِي صَحِيحِهِ عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللَّهُ عَنْهُ
0 Comments

ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 04

24/8/2023

0 Comments

 
എന്റെ റബ്ബേ, നീ എന്നോട് പൊറുക്കേണമേ..എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ!

അബൂഹുറയ് റഃ رضي الله عنه വിൽനിന്ന് അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
 
رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
أبو داود في سننه عن أبي هريرة . وصححه الألباني
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക