|
قال العلامة النووي رحمه الله فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار അല്ലാമാ നവവി رحمه الله പറയുന്നു: ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം. വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടുകാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം. അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല. (അൽ അദ്കാർ) - അബൂ തൈമിയ്യഃ
0 Comments
تجديد الإيمان في القلب خطبة الجمعة ١١ ذو القعدة ١٤٤٦ بسمِ اللهِ الرَّحْمَنِ الرَّحِيم وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَنَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُوْلَبِكَ هُمُ الرَّشِدُونَ فَضْلًا مِّنَ اللَّهِ وَنِعْمَةً وَاللَّهُ عَلِيمٌ حَكِيمٌ [الحجرات] (എന്നാൽ, അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തോട് ഇഷ്ടമുണ്ടാ ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അവരാ കുന്നു സന്മാർഗ്ഗചാരികൾ. അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമത്രെ അത്. അല്ലാഹു സർവ്വ ജ്ഞാനിയായ അധികാര സ്ഥനാകുന്നു.) [ഹുജുറാത് 7,8] ومن أدعية النبي ﷺ اللهُمَّ حَبب إلينَا الإِيمَانَ وزَينَهُ فِي قُلوبِنا، وكَرّه إِلينا الكُفْرَ والفُسوق والعصيان، واجعَلنَا مِن الراشدين، اللهُمَّ تَوفَّنَا مُسلِمينَ وأَحيِنَا مُسلِمينَ وأَلْحِقنَا بِالصَالِحينَ غَير خَزايَا وَلَا مَفْتُونِين [صحيح الأدب المفرد] നബി ﷺ യുടെ ദുആകളുടെ കൂട്ടത്തിൽ പെട്ടതാകുന്നു: (അല്ലാഹുവേ! ഞങ്ങൾക്ക് ഈമാനിനോട് ഇഷ്ടമുണ്ടാക്കുകയും ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കുകയും ചെയ്യേ ണമേ. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും ഞങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്യേണമേ. ഞങ്ങളെ സന്മാർഗ്ഗചാരികളിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ! നീ ഞങ്ങളെ മുസ്ലിംക ളായി മരിപ്പിക്കുകയും മുസ്ലിംകളായി ജീവിപ്പിക്കുകയും സ്വാലിഹീ ങ്ങളുടെ കൂടെ ചേർക്കുകയും ചെയ്യേണമേ. നിന്ദ്യരോ കുഴപ്പങ്ങളില കപ്പെട്ടവരോ ആക്കരുതേ.) [സ്വഹീഹുൽ അദബിൽ മുഫ്റദ്] عَنْ أَبِي هُرَيْرَةَ، قَالَ: صَلَّى رَسُولُ اللهِ ﷺ عَلَى جَنَازَةٍ، فَقَالَ: " اللَّهُمَّ اغْفِرْ لِحَيِّنَا، وَمَيِّتِنَا، وَصَغِيرِنَا، وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، وَشَاهِدِنَا وَغَائِبِنَا اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِيمَانِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِسْلَامِ اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ [رواه أبو داود وصححه الألباني] (അബൂ ഹുറെയ് റഃ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ജനാസക്ക് നമസ്കരിച്ചു. അതിൽ അവിടുന്ന് ഇപ്രകാരം പ്രാർ ത്ഥിച്ചു: അല്ലാഹുവേ! ഞങ്ങളിലെ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും സന്നിഹിതനും അസ ന്നിഹിതനും നീ പൊറുത്തുതരണേ. അല്ലാഹുവേ! ഞങ്ങളിൽ നിന്ന് നീ ഒരുത്തനെ ജീവിപ്പിക്കുന്നുവെങ്കിൽ അവനെ ഈമാനിൽ ജീവിപ്പി ക്കണേ. ഞങ്ങളിൽ നിന്ന് നീ ഒരുത്തനെ മരിപ്പിക്കുന്നുവെങ്കിൽ അവനെ ഇസ്ലാമിൽ മരിപ്പിക്കണേ. അല്ലാഹുവേ! അവനിലൂടെ (മരിച്ചവൻ) ഞങ്ങൾക്കുള്ള പ്രതിഫലം നീ നിഷേധിക്കരുതേ. അവനു ശേഷം ഞങ്ങളെ നീ വഴിതെറ്റിക്കരുതേ.) [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ الْإِيمَانَ لَيَخْلَقُ فِي جَوْفِ أَحَدِكُمْ كَمَا يَخْلَقُ الثَّوْبُ الْخَلِقُ ، فَاسْأَلُوا اللَّهَ أَنْ يُجَدِّدَ الْإِيمَانَ فِي قُلُوبِكُمْ « [الحاكم وصححه الألباني] (അബ്ദുല്ല ബിൻ അംറ് ബിൻ അൽ ആസ്വ് رضي الله عنهما നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: നിശ്ചയമായും കേടുവന്ന വസ്ത്രം നുരുമ്പിക്കുന്നതുപോലെ നിങ്ങളിലൊരുവന്റെ അകതാരിൽ ഈമാൻ നുരുമ്പിക്കും. അതിനാൽ അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിനെ പുതുമയോടെ നിലനിർത്തിത്തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുവീൻ.) [ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്] اللَّهُمَّ جَدِّدِ الْإِيمَانَ فِي قُلُوبِنَا (അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിനെ പുതുമ യോടെ നീ നിലനിർത്തിത്തരണേ. عَنْ عَبْدِ اللَّهِ بْنِ عُكَيْمٍ، قَالَ: سَمِعْتُ ابْنَ مَسْعُودٍ ، يَقُولُ فِي دُعَائِهِ: "اللَّهُمَّ زِدْنَا إِيمَانًا، وَيَقِينًا، وَفِقْها (السنة للخلال) (അബ്ദുല്ല ബിൻ ഉകൈം رحمه الله പറയുന്നു: ഇബ്നു മസ്ഊദ് رضي الله عنه തന്റെ ദുആയിൽ ഇപ്രകാരം പറയാറുള്ളത് ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവേ! ഞങ്ങൾക്ക് ഈമാനും യഖീനും ഫിഖ്ഹും വർധിപ്പിച്ചു തരേണമേ.) [ഖല്ലാൽ സുന്നിയിൽ ഉദ്ധരിച്ചത്]
- അബൂ തൈമിയ്യ ഹനീഫ് ഈ ഖുത്വുബ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴾ ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ. ﴿ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ ﷺ يَسْتَحِبُّ الْجَوَامِعَ مِنَ الدُّعَاءِ وَيَدَعُ مَا سِوَى ذَلِكَ. (رواه أبو داود وصححه الألباني) ആഇശ رضي الله عنها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ദുആകളിൽ നിന്ന് ജവാമിഉകളാണ് ഇഷ്ടപ്പെട്ടിരുന്നത്, മറ്റുള്ളവ ഒഴിവാക്കുമായിരുന്നു. [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] എന്താണീ ജവാമിഅ്? الجامعة لخير الدنيا والآخرة وهي ما كان لفظه قليلا ومعناه كثيرا (عون المعبود) ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്നവ. വാക്കുകൾ കുറഞ്ഞതും ധാരാളം ആശയം നിറഞ്ഞതുമാണവ. [ഔനുൽ മഅ്ബൂദ്] അല്ലാഹുവിന്റെ റസൂലിന് അതായിരുന്നു ഇഷ്ടം. ഏറെ സ്നേഹമുള്ള തന്റെ പ്രിയതമക്ക് അവിടുന്ന് നൽകിയ വസ്വിയ്യത്തും അതു തന്നെ. قال رسول الله ﷺ: يا عائشة: عليك بالجوامع والكوامل (رواه أحمد عن عائشة وصححه الألباني) അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആഇശാ, നീ ജവാമിഉം കവാമിലും മുറുകെപ്പിടിക്കുക.” [അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്] അപ്പോൾ കവാമിൽ? അതാണ് പൂർണ്ണതയും സൗന്ദര്യവുമുള്ള സാരസമ്പൂർണ്ണമായ വാക്കുകൾ. ഖുർആനിലും സുന്നത്തിലും വന്ന ദുആകളുടെ സവിശേഷതയും അതു തന്നെയാണ്. ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. നാവിന് അതീവ ലളിതം. ഹൃദിസ്ഥമാക്കാൻ വളരെ എളുപ്പം. അവയിലൊന്നാണ് ദുനിയാവിലെയും പരലോകത്തെയും സകല നന്മകളും തേടി നബി ﷺ ഏറ്റവുമധികം ആവർത്തിച്ചിരുന്ന ഈ ദുആ. رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ • • • • • • • • • • عَنْ أَنَسٍ قَالَ: كَانَ أَكْثَرُ دُعَاءِ النَّبِيِّ ﷺ " اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ " ( رواه البخاري) അനസ് رضي الله عنه പറയുന്നു: നബി ﷺ യുടെ ഏറിയ ദുആയും ഇതായിരുന്നു: "അല്ലാഹുവേ! ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ.” [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്] ഒരു അടിയന് അവന്റെ ആവശ്യങ്ങൾ തന്റെ റബ്ബിനോട് ചോദിക്കാൻ അവൻ തന്നെ പഠിപ്പിച്ചുതന്ന ഈ വാക്കുകളെക്കാൾ മഹത്വമുള്ള മറ്റൊന്ന് കണ്ടെത്താനാവില്ല. ഇരുലോകത്തും ഹസനത്ത് എന്നാൽ എന്താണ്? സലഫുകൾ നൽകിയ വ്യാഖ്യാനങ്ങൾ കാണാം: قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ فِي الدُّنْيَا حَسَنَةً: امْرَأَةٌ صَالِحَةٌ، وَفِي الْآخِرَةِ حَسَنَةً: الْجَنَّةُ وَقَالَ الْحَسَنُ: فِي الدُّنْيَا حَسَنَةً: الْعِلْمُ وَالْعِبَادَةُ، وَفِي الْآخِرَةِ حَسَنَةً، الْجَنَّةُ وَقَالَ السُّدِّيُّ وَابْنُ حِبَّانَ: ﴿فِي الدُّنْيَا حَسَنَةً﴾ رِزْقًا حَلَالًا وَعَمَلًا صَالِحًا، ﴿وَفِي الْآخِرَةِ حَسَنَةً﴾ الْمَغْفِرَةُ وَالثَّوَابُ وَقَالَ قَتَادَةُ: فِي الدُّنْيَا عَافِيَةً وَفِي الْآخِرَةِ عَافِيَةً وَقَالَ عَوْفٌ فِي هَذِهِ الْآيَةِ: مَنْ آتَاهُ اللَّهُ الْإِسْلَامَ وَالْقُرْآنَ وَأَهْلًا وَمَالًا فَقَدْ أُوتِيَ فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً (البغوي في معالم التنزيل) അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ സ്വാലിഹത്തായ ഭാര്യയും, പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവുമാണ്. ഹസൻ رحمه الله പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ അറിവും ആരാധനയുമാണ്. പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവും. സുദ്ദിയും ഇബ്‌നു ഹിബ്ബാനും رحمهما الله പറയുന്നു: ദുനിയാവിൽ നന്മയെ-ന്നാൽ ഹലാലായ വിഭവവും സ്വീകാര്യയോഗ്യമായ കർമ്മവുമാണ്. പരലോകത്ത് നന്മയെന്നാൽ പാപമോചനവും പ്രതിഫലവുമാണ്. ഖതാദഃ رحمه الله പറയുന്നു: ദുനിയാവിൽ ആഫിയത്ത്, പരലോകത്തും ആഫിയത്ത്. ഔഫ് رحمه الله പറയുന്നു: ആർക്ക് അല്ലാഹു ഇസ്‌ലാമും ഖുർആനും കുടുംബവും സമ്പത്തും നൽകിയോ അവന് ദുനിയാവിൽ നന്മ ലഭിച്ചു, പരലോകത്തും നന്മ ലഭിച്ചു. [ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്] സലഫുകളുടെ വിശദീകരണങ്ങളെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഇബ്‌നു കഥീർ رحمه الله പറയുന്നത് കാണുക: فَجَمَعَتْ هَذِهِ الدعوةُ كلَّ خَيْرٍ فِي الدُّنْيَا، وصرَفت كُلَّ شَرٍّ فَإِنَّ الْحَسَنَةَ فِي الدُّنْيَا تشملُ كُلَّ مَطْلُوبٍ دُنْيَوِيٍّ، مِنْ عَافِيَةٍ، وَدَارٍ رَحْبَةٍ، وَزَوْجَةٍ حَسَنَةٍ، وَرِزْقٍ وَاسِعٍ، وَعِلْمٍ نَافِعٍ، وَعَمَلٍ صَالِحٍ، وَمَرْكَبٍ هَنِيءٍ، وَثَنَاءٍ جَمِيلٍ، إِلَى غَيْرِ ذَلِكَ مِمَّا اشْتَمَلَتْ عَلَيْهِ عباراتُ الْمُفَسِّرِينَ، وَلَا مُنَافَاةَ بَيْنَهَا، فَإِنَّهَا كُلَّهَا مُنْدَرِجَةٌ فِي الْحَسَنَةِ فِي الدُّنْيَا. وَأَمَّا الْحَسَنَةُ فِي الْآخِرَةِ فَأَعْلَى ذَلِكَ دُخُولُ الْجَنَّةِ وَتَوَابِعُهُ مِنَ الْأَمْنِ مِنَ الْفَزَعِ الْأَكْبَرِ فِي العَرَصات، وَتَيْسِيرِ الْحِسَابِ وَغَيْرِ ذَلِكَ مِنْ أُمُورِ الْآخِرَةِ الصَالِحٍةِ، وَأَمَّا النَّجَاةُ مِنَ النَّارِ فَهُوَ يَقْتَضِي تَيْسِيرَ أَسْبَابِهِ فِي الدُّنْيَا، مِنَ اجْتِنَابِ الْمَحَارِمِ وَالْآثَامِ وَتَرْكِ الشُّبَهَاتِ وَالْحَرَامِ. (تفسير القرآن العظيم) അപ്പോൾ ഈ പ്രാർത്ഥന ദുനിയാവിലെ മുഴുവൻ നന്മകളും ഒരുമിച്ചു ചേർക്കുകയും, മുഴുവൻ ദോഷങ്ങളെയും അകറ്റുകയും ചെയ്യുന്നു. കാരണം നിശ്ചയമായും ദുനിയാവിലെ നന്മകൾ എന്നത് ഇഹലോകത്തെ മുഴുവൻ ആവശ്യങ്ങളെയും ഉൾക്കൊള്ളുന്നു. ആഫിയത്ത് (സൗഖ്യം), വിശാല-മായ ഭവനം, നല്ലവളായ ഇണ, സമൃദ്ധമായ വിഭവം, ഉപകാരപ്രദമായ അറിവ്, സ്വീകാരയോഗ്യമായ കർമ്മം, സൗകര്യപ്രദമായ വാഹനം, ശ്ലാഘനീയമായ വ്യക്തിത്വം തുടങ്ങി മുഫസ്സിറുകളുടെ ഉദ്ധരണികളിൽ ഉൾപ്പെടുന്ന എല്ലാം അതിൽ പെടുന്നു. അവ തമ്മിൽ എതിരില്ല. അവ-യെല്ലാം ദുനിയാവിലെ നന്മയെന്ന പട്ടികയിൽ വരുന്നവയാണ്. എന്നാൽ പരലോകത്തെ നന്മയെന്നാൽ, അതിൽ ഏറ്റവും ഉന്ന-തമായത് സ്വർഗ്ഗപ്രവേശവും അതോടനുബന്ധിച്ചുള്ള കാര്യങ്ങളായ വിചാരണാ വേളയിലെ ഏറ്റവും വലിയ ഭയവിഹ്വലതയിൽ നിന്നുള്ള നിർഭയത്വവും, വിചാരണ എളുപ്പമാകലും തുടങ്ങിയവയാണ്. പരലോ-കത്ത് ഗുണമുള്ള എല്ലാ കാര്യങ്ങളും അതിലുൾപ്പെടുന്നു. എന്നാൽ നരകത്തിൽ നിന്നുള്ള രക്ഷയെന്നത്, വിലക്കുകളും പാപങ്ങളും ശുബുഹാത്തുകളും ഹറാമുകളും വെടിഞ്ഞ് ദുനിയാവിൽ അതിനുള്ള കാര-ണങ്ങൾ എളുപ്പമായിത്തീരൽ അതിന്റെ തേട്ടങ്ങളിൽ പെടുന്നു. [ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്] ചുരുക്കത്തിൽ, സകല നന്മകളും തേടുന്ന, സകല തിന്മകളിൽ നിന്നും രക്ഷ തേടുന്ന, ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. ജവാമി-ഉകളിലും കവാമിലുകളിലും ഉൾപ്പെടുന്ന അതിഗംഭീര ദുആ. സുഖവും ദുഖഃവും, രോഗവും ആരോഗ്യവും, സമ്പന്നതയും ദാരിദ്ര്യവുമെല്ലാം ഈ ജീവിതത്തിൽ മാറി മാറി വന്നേക്കാം. ഏത് അവസ്ഥയിലും ഹസനത്താ യിരിക്കണം ആത്യന്തികമായി തനിക്ക് ലഭിക്കേണ്ടത് എന്നുകൂടിയാണ് ഈ പ്രാർത്ഥനയുടെ താത്പര്യം. സത്യവിശ്വാസിയുടെ കാര്യം അത്ഭുത-മാകുന്നത് അതിന് തൗഫീഖ് ലഭിക്കുന്നതിലൂടെയാണ്. അവന്റെ ജീവി-താവസ്ഥകളെല്ലാം നന്മ മാത്രമായി പരിണമിക്കുന്നു. സമാധാനത്തിലും സന്തോഷത്തിലും മാത്രമല്ല പ്രയാസത്തിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുമ്പോഴും അല്ലാഹുവിൽ അഭയം തേടാനുള്ള വാക്കുകൾ കൂടിയാണ് ഈ പ്രാർത്ഥനയെന്ന് നബി ﷺ പഠിപ്പിക്കുന്ന ഒരു സന്ദർഭം കൂടി ചേർത്തു വായിക്കുക عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ ﷺ عَادَ رَجُلًا مِنَ الْمُسْلِمِينَ قَدْ خَفَتَ، فَصَارَ مِثْلَ الْفَرْخِ، فَقَالَ لَهُ رَسُولُ اللَّهِ ﷺ: " هَلْ كُنْتَ تَدْعُو بِشَيْءٍ، أَوْ تَسْأَلُهُ إِيَّاهُ؟ " قَالَ: نَعَمْ، كُنْتُ أَقُولُ: اللَّهُمَّ، مَا كُنْتَ مُعَاقِبِي بِهِ فِي الْآخِرَةِ، فَعَجِّلْهُ لِي فِي الدُّنْيَا. فَقَالَ رَسُولُ اللَّهِ ﷺ: " سُبْحَانَ اللَّهِ لَا تُطِيقُهُ - أَوْ لَا تَسْتَطِيعُهُ - أَفَلَا قُلْتَ: اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ". قَالَ : فَدَعَا اللَّهَ لَهُ فَشَفَاهُ (رواه مسلم) അനസ് رضي الله عنه നിവേദനം. രോഗം മൂലം ശോഷിച്ച്, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ അവശനായിത്തീർന്ന ഒരു മുസ്‌ലിമിനെ അല്ലാഹുവിന്റെ റസൂൽ ﷺ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: "താങ്കൾ എന്തെങ്കിലും പ്രാർത്ഥിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നുവോ?” അദ്ദേഹം പറഞ്ഞു: "അതെ, ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: അല്ലാഹുവേ! വല്ല ശിക്ഷയും നീ എനിക്ക് പരലോകത്തേക്ക് വെച്ചിട്ടുണ്ടെങ്കിൽ, അത് ഇവിടെ ദുനിയാവിൽ തന്നെ നൽകി അവസാനിപ്പിക്കണേ.” അത് കേട്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "സുബ്ഹാനല്ലാ! താങ്കൾക്കത് താങ്ങാനാവില്ലകെട്ടോ. മറിച്ച്, താങ്കൾക്ക് ഇങ്ങനെ പറയാമായിരുന്നില്ലേ: അല്ലാഹുവേ! ദുനിയാവിൽ ഞങ്ങൾക്ക് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ.” അനസ് رضي الله عنه പറയുന്നു: അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് അപ്രകാരം ദുആ ചെയ്യുകയും, അദ്ദേഹത്തിന് അല്ലാഹു ശമനം നൽകുകയും ചെയ്തു. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] നമ്മൾ മെനഞ്ഞുണ്ടാക്കി, കുറെ എണ്ണിപ്പെറുക്കി നാവിട്ടടിക്കുന്ന വാക്കുക ളെക്കാളെല്ലാം എത്ര സുന്ദരമാണീ ദുആ! എല്ലാ ആവശ്യങ്ങൾക്കുമുള്ള ഒറ്റമൂലികൂടിയാണിത്. അല്ലാഹു നമുക്ക് കനിഞ്ഞേകിയ കാരുണ്യമാണത്. ولله الحمد والمنة! — അബൂ തൈമിയ്യ ഹനീഫ് ബാവ
28 റമദാൻ 1446 / 28 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَبْدِ اللهِ بْنِ عُمَرَ - رَضِيٍ الله عَنْهُمَا - قَالَ: كانَ مِنْ دُعَاءِ رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ ـ « اللَّهُمَّ! إنِّي أَغُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجمِيعِ سَخَطِكَ » [أخرجه مسلم في صحيحه] അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില്‍ പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്, ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. » ( മുസ്‌ലിം സ്വഹീഹില്‍ ഉദ്ധരിച്ചത്) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ക്ലിപ്തപ്പെടുത്താനാവില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ കൊണ്ട് അവന്‍ നമ്മെ മൂടിയിരിക്കുന്നു. അവന്റെ നിഅ്മത്തുകള്‍ അപാരവും അളവറ്റതുമാണ്. നിസ്സംശയം നമുക്ക് പറയാം, സന്മാര്‍ഗ്ഗമാണ് അല്ലാഹു നല്ലിയ ഏറ്റവും വലുത്; അതു കഴിഞ്ഞാല്‍ പിന്നെ ആഫിയത്തും. നാം അനുഭവിച്ചു കൊണ്ടിരുന്ന ഒരനുഗ്രഹം ഇല്ലാതായാല്‍, സൗഖ്യവും സന്തോഷവും പോയി വിഷമം വന്നാല്‍, ഇടിത്തീ പോലെ അപ്രതീ-ക്ഷിതമായ പരീക്ഷണങ്ങള്‍ ഇറങ്ങിയാല്‍ അതിനെ കുറിച്ച് നാം വിലയിരുത്തേണ്ടത് എങ്ങനെയാണ്?
ആകയാൽ, ജീവിതത്തിലെ വിഷമസന്ധികളിൽ ഉഴലുന്നവർ ആദ്യം വേണ്ടത് ആത്മപരിശോധന നടത്തുകയാണ്. എവിടെയാണ് പിഴച്ച-തെന്നു കണ്ടെത്തണം. അത് തിരുത്തി നേർവഴിയിൽ വന്നെങ്കിൽ മാത്രമേ ജീവിതാവസ്ഥകളിൽ ഗുണകരമായ മാറ്റം സംഭവിക്കുകയുള്ളു. എല്ലാ തിരിച്ചടികളുടെയും മുഖ്യമായ കാരണം മനുഷ്യൻ രഹസ്യമായി ചെയ്യുന്ന തെറ്റുകളാണ്. പകൽമാന്യന്മാരായി ചമയാൻ ആർക്കും സാധിക്കും. പാതിരാസമയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാ-നാണ് പ്രയാസം. അവരറിയുന്നില്ല, ജനങ്ങളെ കണ്ണു വെട്ടിക്കാമെങ്കിലും അല്ലാഹുവിൽനിന്ന് ഒന്നും മറച്ചുപിടിക്കാനാവില്ലെന്ന്. ചുരുക്കത്തിൽ, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന്റെ അതൃ-പ്തിക്കും കോപത്തിനും കാരണമായിത്തീരുന്ന സർവ്വ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുക, പരമാവധി അവന്റെ കല്പനാവിലക്കുകൾ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുക. സദാ അല്ലാഹുവിന്റെ കാവൽ തേടുക. അറിയുക! അവന്റെ കാവലല്ലാതെ മറ്റൊന്നും നമ്മെ രക്ഷിക്കാനില്ല. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 26 റമദാൻ 1446 / 26 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَنْ أَنَسٍ -رَضِيَ اللهُ عَنْهُ- أَنَّ النَّبِيَّ -صَلَّى الله عَلَيْهِ وَسَلَّمَ- كَانَ يَقُولُ « اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ البَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الْأَسْقَامِ » [أبو داود في سننه وصححه الألباني] അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി صَلَّى الله عَلَيْهِ وَسَلَّمَ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: « അല്ലാഹുവേ, വെള്ളപ്പാണ്ടിൽനിന്നും ഭ്രാന്തിൽനിന്നും കുഷ്ഠത്തിൽനിന്നും ഹീനമായ മറ്റു രോഗങ്ങളിൽനിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. » ( അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത് ) പ്രാർത്ഥന ആരാധനയാണ്; എല്ലാ ആരാധനകളുടെയും ആത്മാവാണ്. ആരാധന അല്ലാഹുവിന് മാത്രമേ സമർപ്പിക്കാവൂ. വ്യാജദൈവങ്ങളോടും മധ്യവർത്തികളോടും സഹായാർത്ഥന നടത്തുന്നത്, സംശയം വേണ്ട, അവർക്കുള്ള ആരാധനയാണ്. അത് ശിർക്കാണ്; അല്ലാഹു പൊറുക്കാത്ത വൻപാപമാണ്. അല്ലാഹുവിനോട് പ്രാർത്ഥിക്കാതെ അഹങ്കരിക്കുന്നവർ അവിശ്വാസി-കളും നരകാവകാശികളുമായിരിക്കും. ഐഹികവും പാരത്രികവുമായ, ഭൗതികവും ഭൗതികേതരവുമായ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കണം. ചെരിപ്പിന്റെ വാറു പൊട്ടിയാൽ, മാവിൽ ചേർക്കാൻ ഉപ്പ് ആവശ്യമായാൽ, അങ്ങനെ കാര്യസാധ്യത്തിനു അറിയപ്പെട്ട കാരണങ്ങളുള്ള നിസ്സാര കാര്യങ്ങളിൽ പോലും അല്ലാഹു-വിനോട് സഹായം തേടണം. കാരണം, അവൻ സുഗമമാക്കിത്തരാത്ത ഒരു കാര്യവും സഫലമാവുകയില്ല. അല്ലാഹുവിനോട് ചോദിക്കേണ്ടത് നിർബ്ബന്ധ ബുദ്ധിയോടു കൂടിയാണ്. അഥവാ അവനോട് നാം അലട്ടിയലട്ടി ചോദിച്ചു കൊണ്ടേയിരിക്കണം. ചോദിക്കാതിരുന്നാലാണ് അവൻ കോപിക്കുക. അവനോട് ദുആ ചെയ്തി-ല്ലെങ്കിൽ അവൻ നമ്മെ അവഗണിക്കും. അവൻ കൈവിട്ടവനാരോ അവനാണ് ഏറ്റവും വലിയ ഹതഭാഗ്യവാൻ. ഇഹപര സൗഭാഗ്യത്തിന് പ്രാർത്ഥനയെക്കാൾ ഉപയുക്തവും ഫലപ്രദ-വുമായ മറ്റൊരുപായമില്ല. ദുരിതങ്ങളും കഷ്ടപ്പാടുകളുമില്ലാത്ത, അല്ലലും അലട്ടുമില്ലാത്ത വിശിഷ്ടമായ ജീവിതാവസ്ഥ കൈവരിക്കാൻ വേണ്ടി-യാണ് നാം പ്രാർത്ഥിക്കേണ്ടത്. മഹാവ്യാധികളും മാറാരോഗങ്ങളും കൊണ്ട് പൊറുതി മുട്ടി വലഞ്ഞു-പോകുന്നതിൽനിന്ന് നാം അല്ലാഹുവിനോട് കാവൽ തേടണം. ജീവിത കാലുഷ്യം നമ്മെ അസ്വസ്ഥമാക്കാം. പരലോകത്തേക്കു വേണ്ട പാഥേയ-മൊരുക്കാൻ നമുക്ക് സൗഖ്യമാണാവാശ്യം. കണ്ടാൽ അറപ്പു തോന്നുന്ന, രൂപഭാവങ്ങളിൽ പോലും പകർച്ച വരുത്തുന്ന, അപരർക്കു മുമ്പിൽ നാം അപമാനിതരാകുന്ന, ഉറ്റവരും ഉടയവും വരെ വെറുത്ത് അകന്നു പോകുന്ന ദണ്ഡങ്ങളിൽനിന്നും ദീനങ്ങളിൽനിന്നും നാം സദാ അല്ലാഹു-വിനോട് കാവൽ തേടണം. ആർക്കറിയാം, പരീക്ഷണങ്ങളിൽ നാം പതറിപ്പോകുമോ എന്ന്. സഹനവും ആത്മനിയന്ത്രണവും ചോർന്നുപോകുന്ന ഘട്ടം വന്നാൽ, തൽസ്ഥിതിയിൽ അസംതൃപ്തി തോന്നി വിധിയെ പഴിക്കാൻ മുതിർന്നാൽ, അല്ലാഹുവിനെ കുറിച്ച് നല്ലതല്ലാത്ത വിചാരങ്ങൾ മനസ്സിൽ കേറിയാൽ നാം ഇരുലോകവും നഷ്ടപ്പെട്ടവരായിത്തീരും. വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം പോലുള്ളവ നുബുവ്വത്തിന്റെ പദവിയുമായി പോലും ഒത്തുപോകാ-ത്തവായാണ്. ജീവിത ദൗത്യം നിറവേറ്റാൻ കഴിയാതെ, ഇവിടം ദുരിതപൂർണ്ണമാക്കുന്ന, എല്ലാവിധ രോഗങ്ങളിൽനിന്നും യാതനകളിൽ-നിന്നും വേദനകളിൽനിന്നും ഞങ്ങളെ നീ കാക്കണേ, റഹ്‌മാനേ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 25 റമദാൻ 1446 / 25 മാർച്ച് 2025 തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ. എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه عَنْ رَسُولِ اللهِ ﷺ، أَنَّهُ كَانَ إِذَا قَامَ إِلَى الصَّلَاةِ قَالَ «وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا [مُسْلِمًا] وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّٰهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ، اللّٰهُمَّ أَنْتَ الْمَلِكُ! لَا إِلَهَ إِلَّا أَنْتَ، [سُبْحَانَكَ وَبِحَمْدِكَ]، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذَنْبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، [وَالْمَهْدِيُّ مَنْ هَدَيْتَ] أَنَا بِكَ وَإِلَيْكَ، [لَا مَنْجَا وَلَا مَلْجَأَ مِنْكَ إِلَّا إِلَيْكَ] تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ» [الألباني في أصل صفة صلاة النبي صلى الله عليه وسلم] അലി ബിൻ അബീ ത്വാലിബ് رضي الله عنه നിവേദനം. നബി ﷺ നമസ്കരിക്കാൻ നിന്നാൽ പ്രാരംഭ പ്രാർത്ഥനയായി ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:
അല്ലാഹുവിന്ന് ആമുഖമായി നൽകുന്ന വാക്ക്! മനസ്സും ശരീരവും മുഖവും സ്വത്വവും പരിപൂർണ്ണമായും ഞാൻ അവനിലേക്ക് തിരിച്ചു നിർത്തുന്നു. എന്നെ ഞാൻ സർവ്വഥാ അവനു സമർപ്പിക്കുന്നു; ഞാൻ ഒരിക്കലും മുശ്‌രിക്കുകളിൽ പെട്ടവനേയല്ല. ഏതവസ്ഥയിലും അല്ലാഹുവിലേക്ക് മാത്രമേ മനസ് തിരിയൂ. അവനിലേക്ക് മാത്രമേ കണ്ണും കൈയും ഉയരൂ. അവനോട് മാത്രമേ സഹായം ചോദിക്കൂ. അവനെ മാത്രമേ അവലംബിക്കൂ. അവനോടല്ലാതെ മറ്റൊന്നിനോടും ആശ്രയം തേടില്ല. അവൻ അനുഗ്രഹങ്ങളോ നിഗ്രഹങ്ങളോ എത്തിക്കാൻ സംവിധാനിച്ചി-രിക്കുന്ന കാരണങ്ങളിലേക്കോ സാമഗ്രികളിലേക്കോ കണ്ണും മനസ്സും പായില്ല. അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് എത്താതെ, അവ ലഭ്യമാക്കാൻ അവൻ നിശ്ചയിച്ച കാരണങ്ങളിൽ കുടുങ്ങി നിൽക്കില്ല. മണ്ണും വിണ്ണും സൂര്യനും കടലും അവൻ സംവിധാനിച്ച സാമഗ്രികൾ മാത്രം. അവയൊന്നും ആരാധ്യമൂർത്തികളല്ല. അവക്ക് ഉപകരണപരമായ ധർമ്മമേയുള്ളു. ഈ തിരിച്ചറിവുള്ളവനാണ് മുസ്‌ലിം. ഭൂതപ്രേതപിശാചുക്കളുടെ മുന്നിൽ ഭയന്നു ചൂളിപ്പോകുന്നവനല്ല മുവഹ്ഹിദ്. പുഴയിൽ വീണാലും മരുഭൂമിയിൽ അലഞ്ഞാലും അല്ലാഹുവിലേക്കല്ലാതെ അവന്റെ സൃഷ്ടികളിലേക്ക് മനസ്സ് പോകില്ല; അവരോട് സഹായം തേടില്ല. അല്ലാഹുവിലേക്ക് മുഖം തിരിച്ചു എന്ന് പറയുമ്പോൾ ഇതെല്ലാം അർത്ഥമാക്കുന്നു. അരുത്, കർമ്മങ്ങൾ അത് ലംഘിക്കുകയോ നിലപാ-ടുകൾ അത് റദ്ദ് ചെയ്യുകയോ അരുത്.
അല്ലാഹുവിനുള്ള സമർപ്പണം സമഗ്രവും സമ്പൂർണ്ണവുമായിരിക്കണം. സമർപ്പണത്തിന്റെ മാനങ്ങൾ വിവരണാതീതമാണ്. ജീവിതം മാത്രമല്ല, മരണവും, നമസ്കാരം മാത്രമല്ല ബലിയും. അങ്ങനെ എല്ലാമെല്ലാം അവനു മാത്രമായി സമർപ്പിക്കണം. അവനു സമന്മാരെയോ പങ്കാളികളെയോ ഇടയാളന്മാരെയോ ശിപാർശകരെയോ നിശ്ചയിക്കാവതല്ല. അവനു സമർപ്പിക്കപ്പെടുന്നതൊന്നും വീതം വെക്കാവതുമല്ല. അതിലൊരംശം പോലും ഒരു പങ്കാളിക്കോ വലിയ്യിനോ ശിപാർശക്കാരനോ നൽകാൻ പാടില്ല. സമർപ്പണം അവന്റെ വജ്ഹ് ഉദ്ദേശിച്ചു കൊണ്ട് മാത്രമാ-യിരിക്കണം. അതിൽ ഏതെങ്കിലും തരത്തിലുള്ള കളങ്കമോ മായമോ കലർത്താൻ പാടില്ല. സമർപ്പണം ഇവ്വിധം ഉദാത്തമായ രീതിയിൽ നിർവ്വഹിക്കുന്നവരിൽ ഒന്നാമനാണു ഞാനെന്നു പറയാൻ പറ്റണം. അവനാണു മുസ്‌ലിം. അല്ലാതെ, ജീവിതവും മരണവും കർമ്മങ്ങളും അനുഷ്ഠാനങ്ങളും ആശ-കളും അഭിലാഷങ്ങളും വ്യജദൈവങ്ങൾക്കിടയിൽ വീതിച്ചു നൽകാനുള്ളതല്ല. കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള്, മുരട്, മൂർക്കൻ പാമ്പ് വരെ മുപ്പത്തി മുക്കോടി ദൈവങ്ങളിലും, ഭൂത-പ്രേത-ജിന്ന് വിഭാഗങ്ങളിലും, ആശ്രയം കണ്ടെത്തുകയും അവക്കു മുന്നിൽ ഭയന്നു ചൂളുകയും ചെയ്യുന്നവൻ മുവഹ്ഹിദല്ല, ബഹുദൈവ വിശ്വാസിയാണ്.
അല്ലാഹു! അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും അങ്ങേയറ്റം. ന്യായമായും ആരാധിക്കപ്പെടേണ്ടവൻ. അത്യുന്നതനായ രാജാധിരാജ-നോട് അവന്റെ എളിയവരായ സൃഷ്ടികൾ കാണിക്കുന്ന അരുതായ്മ-കൾക്ക് വല്ല കൈയും കണക്കുമുണ്ടോ?! അവന് ഇണകൾ, മക്കൾ, പങ്കാളികൾ, ശിപാർശക്കാർ പോലുള്ളവരെ ചാർത്തിക്കൊടുക്കുന്നു. അത്യന്തം അപമാനകരമായ അപവാദങ്ങൾ ഉന്നയിക്കുന്നു. അവനു മാത്രം അവകാശപ്പെട്ട ആരാധന അവന്റെ അടിമകൾക്കു കൂടി വീതിച്ചു കൊടുക്കുന്നു. ഒരു യഥാർത്ഥ വിശ്വാസി ഇത്തരം അരുതായിമകളിൽനിന്നെല്ലാം അവനെ അകറ്റി നിർത്തണം. അവന്റെ ഔന്നത്യവും വിശുദ്ധിയും സദാ ഉയർത്തിപ്പിടിക്കണം. അവനെ കുറിച്ച് വർണ്ണിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. അവനെ യഥാതഥമായി വർണ്ണിക്കാൻ അവനു മാത്രമേ കഴിയൂ. അതിനാൽ അവൻ പ്രത്യേകം തെരഞ്ഞെടുത്തു നിയോഗിച്ച ദൂതന്മാർ മുഖേന നമുക്ക് അറിയിച്ചു തന്നെ കാര്യങ്ങൾ മാത്രമേ നാം അവനെ കുറിച്ച് പറയാൻ പാടുള്ളു. «അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിക്കുകയും വാഴ്‌ത്തുകയും ചെയ്തതെങ്ങനെയാണോ അപ്രകാരമാണു നീ».
എന്നെ സൃഷ്ടിച്ചതും സ്ഥിതി പരിപാലിക്കുന്നതും ഉടമപ്പെടുത്തുന്നതും രക്ഷാകർത്തൃത്വം വഹിക്കുന്നതും എല്ലാമെല്ലാം നീയാണ്. ഞാൻ നിന്റെ അടിയാൻ മാത്രവും; ആത്മാവും ശരീരവും മനസ്സും ദേഹവും മുഖവും സ്വത്വവുമെല്ലാം സർവഥാ സമർപ്പിച്ച അടിയാൻ. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഏറെ തെറ്റുകുറ്റങ്ങൾ ചെയ്തു പോയ ഒരു പാപിയാണു ഞാൻ. എന്റെ പാപങ്ങൾ മനസാ സമ്മതിക്കുകയും സ്വയം ഏറ്റുപറയുകയും ചെയ്യുന്നു. അവയെല്ലാം നിന്റെ കൃപാകടാക്ഷത്താൽ നീയെനിക്ക് പൊറുത്തു തരേണമേ, പാപങ്ങൾ പൊറുക്കാൻ നീയല്ലാ-താരുമില്ല റബ്ബേ! വിനീത ദാസനായ ഒരു വിശ്വാസി തന്റെ റബ്ബിന്റെ മുന്നിൽ നടത്തുന്ന കുറ്റസമ്മതം. തകർന്ന മനസ്സുമായുള്ള ഏറ്റുപറച്ചിൽ. ഭയപ്പാടോടും പ്രതീക്ഷയോടും കൂടി പാപങ്ങൾ പൊറുത്തു കിട്ടാൻ നടത്തുന്ന നിസ്സഹായമായ കേഴൽ. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അധീശാധിപതി. അവന്റെ മുന്നിൽ നിൽക്കുന്ന നിസ്സാരനായ അടിയാൻ. പാപഭാരത്താൽ തലകുനിച്ച് അല്ലാഹുവിന്റെ പാപമോചനത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് യാചിക്കുന്നു: എന്റെ മുഴുപാപങ്ങളും നീയെനിക്ക് പൊറുത്തു തരേണമേ, നിയല്ലാതാരാണ് പാപങ്ങൾ പൊറുക്കുക?
നൈതികതയിലും ധാർമ്മികതയിലും മനോഘടനയിലും ചിത്തവൃത്തി-യിലും ഭാവപ്രകടനങ്ങളിലും ഏറ്റവും ഉദാത്തമായത് ഏതോ അതിലേക്ക് നീയെന്നെ വഴി ചേർക്കണേ, നിനക്കല്ലാതെ മറ്റാർക്കും അതിലേക്ക് വഴിചേർക്കാനാവില്ല. അവയിൽ നല്ലതേത്, തിയ്യതേത് എന്ന് തീരുമാനിക്കാൻ കഴിയുക നിനക്കു മാത്രം. അവയിൽ കെട്ടതും തിയ്യതും നീ എന്നിൽനിന്ന് തിരിച്ചു കളയണേ, അവ എന്നിൽനിന്ന് തിരിച്ചു കളയാൻ നിനക്കല്ലാതാർക്കുമാവില്ല. ആരും മോഹിക്കുന്നതും മോഹിക്കേണ്ടതുമായ കാര്യമാണ് സ്വഭാവ വൈശിഷ്ട്യം. അല്ലാഹു അടിയാറുകൾക്കിടയിൽ വിഭവങ്ങൾ വീതിച്ചു നല്കുന്നതു പോലെ സ്വഭാവ വിശേഷങ്ങളും വീതിച്ചു നൽകുന്നു. മറ്റു കഴിവുകളും സിദ്ധികളും നേടിയെടുക്കാൻ പരിശീലിക്കുന്നതു പോലെ സ്വഭാവ വൈശിഷ്ട്യം നേടാനും പോഷിപ്പിക്കാനും നാം അഭ്യസിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം.
അല്ലാഹുവിന് പൂർണ്ണമായി വഴിപ്പെടുക, സർവഥാ സമർപ്പിക്കുക, പൂർണ്ണ മനസ്സോടെ കല്പനകൾ പിന്തുടരുക, അവന്റെ ഹിതാനുസാരിയായി വർത്തിക്കുക, ആവർത്തിച്ചാവർത്തിച്ച് അവയിൽ തന്നെ തുടരുക. അതു മാത്രമേ ഒരു വിശ്വാസിക്ക് വഴിയുള്ളു. ഈയൊരു ഉത്തരമേ അവനിൽ നിന്ന് തന്റെ റബ്ബ് പ്രതീക്ഷിക്കുന്നുമുള്ളു. ഈ വിളി മനസ്സിൽ നിറയട്ടെ, നാവിലുയരട്ടെ, ഹജ്ജ്-ഉംറ പോലുള്ള വേളകളിൽ ദിഗന്തങ്ങൾ ഭേദിക്കു-മാറുച്ചത്തിൽ ഉയർന്നു കേൾക്കട്ടെ. അതു തന്നെയാണ് വിശ്വാസിക-ളോട് ശർഅ് അനുശാസിക്കുന്നതും.
വിധിനിർണ്ണയത്തിലുള്ള (ഖളാ-ഖദ്ർ) വിശ്വാസമാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത്. വിധിയിൽ നന്മയും തിന്മയും ഉണ്ടായിരിക്കും. അവയെല്ലാം തന്നെ അല്ലാഹുവിൽനിന്നുള്ളവയാണ്. യഥാർത്ഥത്തിൽ, ഖളാ-ഖദ്റിലെ നന്മതിന്മകൾ ആപേക്ഷികമാണ്. മനുഷ്യാനുഭവത്തെ അപേക്ഷിച്ചാണ് അതിലെ നന്മതിന്മകൾ വേർതിരിക്കുന്നത്. അവ ആപേക്ഷികവും ഭാഗികവും താൽക്കാലികവുമാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവ എല്ലാം തന്നെ സോദ്ദേശപൂർണ്ണവും ന്യായയുക്തവുമായ സൃഷ്ടിപ്രക്രിയകളുടെയും സംവിധാനങ്ങളുടെയും ഭാഗമാണ്; നന്മയുടെയും നീതിയുടെയും നിർവ്വഹണത്തിൽ സംഭവി-ക്കുന്ന താൽക്കാലിക പ്രത്യക്ഷീകരണങ്ങളാണ്. തിന്മകൾ അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും ചേരില്ല. കാര്യങ്ങളുടെ ആത്യന്തികമായ കിടപ്പ് പരിഗണിച്ച് തിന്മകൾ അല്ലാഹു-വിലേക്ക് ചേർക്കാവതുമല്ല. അല്ലാഹുവിനെ അറിയുന്ന വിനീതരായ വിശ്വാസികൾ അവരുടെ ഈ ബോധ്യം വാക്കുകളിൽ കൂടി പ്രതിഫ-ലിപ്പിക്കണം. തിന്മ അല്ലാഹുവിലേക്ക് ചേർത്ത് പറയാതിരിക്കാനുള്ള ഉന്നതമായ മര്യാദ ഉയർത്തിപ്പിടിക്കണം. അതൊരു വിശ്വാസ പ്രഖ്യാപനമായി, അല്ലാഹുവിനുള്ള വാഴ്‌ത്തായി ആവർത്തിക്കണം.
ഹുദാ അല്ലെങ്കിൽ ഹിദായത് എന്നാൽ സന്മാർഗ്ഗം എന്നു സാരം. അതിനു രണ്ടു വശമുണ്ട്: (1) സന്മാർഗ്ഗത്തെ കുറിച്ചുള്ള വിശദീകരണം. (2) സന്മാർഗ്ഗം ഉൾക്കൊള്ളാനുള്ള തൗഫീഖ്. ഒന്നാമത്തേത് എല്ലാവരുടെയും കാതിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വന്നെത്തുക തന്നെ ചെയ്യും. രണ്ടാമത്തേത് ജീവിതത്തിൽ സത്യസന്ധത കൈവിടാത്ത-വർക്ക് അല്ലാഹു സമ്മാനമായി നൽകും. അവൻ വിശ്വസിച്ച് ഏല്പിച്ച ശുദ്ധപ്രകൃതിയെ കളങ്കപ്പെടുത്തി, കളവും കാപട്യവും കൃത്രിമത്വവും ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ദുർവൃത്തരായ ആളുകൾ ഈ സമ്മാനത്തിന് എങ്ങനെ അർഹരാകും? സത്യസന്ധത വീണുപോകാതെ, സന്മാർഗ്ഗം പുണരാൻ തൗഫീഖ് ലഭിച്ചവനാണ് സൗഭാഗ്യവാനായ സന്മാർഗ്ഗചാരി. അവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ!
അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ച്, ലൗഹിൽ രേഖപ്പെടുത്തിയതു പ്രകാരം, അവന്റെ വേണ്ടുക വന്നപ്പോൾ, നിശ്ചിത സമയത്തും സ്ഥലത്തും വെച്ച്, അല്ലാഹുവിന്റെ അനാദിയായ അറിവിൽ ഉൾപ്പെട്ടു കിടന്നിരുന്ന ഞാൻ, ഇല്ലായ്മയിൽനിന്നൊരു ഉണ്മയായി, ഒരു സൃഷ്ടിയായി ഉയിരെടുത്തു. ഒരു നിമിഷാർദ്ധം പോലും അവന്റെ കരുണാകടാക്ഷമില്ലാതെ എനിക്ക് ഇനി നിലനിൽക്കാനുമാവില്ല. ഞാൻ സദാ അവനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഞാനും എനിക്കുള്ള സകലതും അവന്റേതാണ്. ജീവിച്ചു തീരുമ്പോൾ മടങ്ങുന്നതും ഒടുങ്ങുന്നതും അവനിലേക്കാണ്. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഒരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അവൻ ചോദിക്കുന്നു: «അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?!» (തക്‌വീർ 26) പറയൂ: അതെ, നിന്നിലേക്ക് മാത്രം.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമ. സർവ്വൈശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടുക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അല്ലാഹുവിനെ വാഴ്‌ത്താനുള്ള രണ്ട് ചെറുവചനങ്ങൾ. അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം. അല്ലാഹുവിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ.. ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതി-പ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങ-ൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
ദയാപരനും കാരുണ്യവാനുമായ അല്ലാഹുവിനോട്, തികഞ്ഞ പ്രതീക്ഷ-യോടും കവിഞ്ഞ ഭയപ്പാടുകളോടും കൂടി, അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുതരാനുള്ള യാചന. അതാണ് ഇസ്തിഗ്ഫാർ. അത് പരിഹരമാണ് — ഇഹത്തിലും പരത്തിലുമുള്ള എല്ലാ പ്രശ്നങ്ങൾക്കും. വലിയ തെറ്റുകൾക്ക് ലക്ഷണമൊത്ത തൗബഃയിലൂടെ പ്രത്യേകമായ പാപ പരിഹാരം വേറെ തന്നെ ചെയ്യേണ്ടതുണ്ട്. ഞാനി-താ, തൗബഃയും ഇസ്‌തിഗ്ഫാറുമായി നിന്നിലേക്ക് തിരിച്ചു വരുന്നു..
അല്ലാഹുവേ, ഉലയുന്ന മനസ്സോടെ, തപ്തമായ ഹൃദയത്തോടെ, ഉള്ളുരുകി നിന്നോട് കേഴുന്നു: എല്ലാം വിട്ട് ഞാൻ നിന്നിലേക്ക് മടങ്ങുന്നു, നീ എന്നെ സ്വീകരിക്കില്ലേ.. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 24 റമദാൻ 1446 / 24 മാർച്ച് 2025 അബൂ ഹുറൈറ رضي الله عنه നിവേദനം : നബി ﷺ പറയുന്നു: "ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യൂ. തീർച്ചയായും അശ്രദ്ധമായതും അലസമായതുമായ ഒരു ഹൃദയത്തിൽ നിന്നുള്ള ദുആക്ക് അല്ലാഹു ഉത്തരം നൽകില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുകയും ചെയ്യൂ" - ബഷീർ പുത്തൂർ هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، وَاعْلَمُوا أَنَّ اللَّهَ لَا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ
رواه الترمذي (٢ / ٢٦١) والحاكم (١ / ٤٩٣) وأبو بكر الكلاباذي في " مفتاح معاني الآثار " (٦ - ٧) وابن عساكر (٥ / ٦١ / ١) اللَّهُمَّ أَسْلَمْتُ وَجْهِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ، اللَّهُمَّ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ അല്ലാഹുവേ, നിന്നിലുള്ള പ്രതീക്ഷയാലും നിന്നോടുള്ള ഭയപ്പാടിനാലും ഞാൻ എന്റെ സ്വത്വം നിനക്കു സമർപ്പിച്ചിരിക്കുന്നു, എന്റെ കാര്യം നിന്നെ ഏൽപിച്ചിരിക്കുന്നു, സർവ്വാശ്രയത്തിനായി എന്റെ മുതുക് നിന്നിലേക്ക് ചായ്ച്ചിരിക്കുന്നു. നിന്നിൽനിന്ന് നിന്നിലേക്കല്ലാതെ ഒരു അഭയകേന്ദ്രമോ രക്ഷാസ്ഥാനമോ ഇല്ല. അല്ലാഹുവേ, നീ അവതരിപ്പിച്ച നിന്റെ ഗ്രന്ഥത്തിലും, നീ നിയോഗിച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് ഇസ്തിസ്വ്‌ഹാഇന്റെ ദുആ അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന (Dua of Isthishaa - Supplication to be made during heavy rains) اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ • • • • • بسم الله الرحمن الرحيم അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ് മഴ എന്നതിൽ നമുക്ക് സംശയമില്ല. അതുകൊണ്ട് മഴ പെയ്തതിനെക്കുറിച്ച് നമുക്ക് പറയാൻ മറ്റു വാക്കുകളില്ല; ഇതു മാത്രം: مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ “അല്ലാഹുവിന്റെ ഔദാര്യത്താലും അവന്റെ കാരുണ്യത്താലും നമുക്ക് മഴ കിട്ടി.” ഇതാണ് വിശ്വാസിയുടെ വാക്ക്. അവന്റെ ഉള്ളിലുറച്ച തൗഹീദിന്റെ സ്ഫുരണം. അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം. അനുഗ്രഹങ്ങൾ നിലനിൽക്കാനും അവയിൽ വർധനവ് ലഭിക്കാനുമുള്ള കാരണം. മഴ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതിൽ നിന്നുള്ള ഉപകാരം ലഭിക്കാനും അതുകൊണ്ടുണ്ടായേക്കാവുന്ന ഉപദ്രവം നീങ്ങിപ്പോകാനും അതിന്റെ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചുതന്ന പ്രാർത്ഥന അതിലളിതവും അർത്ഥഗംഭീരവു മാണ്. اللَّهُمَّ صَيِّبًا نَافِعًا “അല്ലാഹുവേ, ഉപകാരമുള്ള ഒരു പെയ്താക്കണേ.” മഴ പെയ്യാതെ അന്തരീക്ഷം ചുട്ടുപഴുത്ത്, ഭൂമി വരണ്ടുണങ്ങി, കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങുമ്പോൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടാനില്ല. അതിനുവേണ്ടി നബി صلى الله عليه وسلم പഠിപ്പിച്ചുതന്ന വാക്കുകൾ അതീവ ശ്രദ്ധയർഹിക്കുന്നതാണ്. അതിന് ഇസ്തിസ്‌ഖാഅ് (الاستسقاء) അഥവാ മഴക്കുവേണ്ടിയുള്ള തേട്ടം എന്നു പറയുന്നു: اللَّهُمَّ اسْقِنَا غَيْثًا مُغِيثًا، مَرِيئًا مَرِيعًا، نَافِعًا غَيْرَ ضَارٍّ، عَاجِلًا غَيْرَ آجِلٍ “അല്ലാഹുവേ, സന്തോഷം പകരുന്ന, പച്ചപ്പു നൽകുന്ന, ഉപകാരപ്രദമായ, ഉപദ്രവമില്ലാത്ത, സഹായകമായ ഒരു മഴയാൽ വൈകാതെ അതിവേഗം ഞങ്ങൾക്ക് നീ വെള്ളം നൽകണേ.” എത്ര കൃത്യമാണീ വാക്കുകൾ. നബി صلى الله عليه وسلم യുടെ സുന്നത്ത്. അതാണ് ഏറ്റവും ഉത്തമമായ മാതൃക. അത് കൈവെടിഞ്ഞ് അനാവശ്യമായ വാക്കുകൾ കൊണ്ട് പ്രാർത്ഥനയിൽ അതിലംഘനം നടത്തുന്നവരുടെ അതിരു വിട്ട വികാരപ്രകടനങ്ങൾക്കൊന്നിനും ഇതിന്റെ ഏഴയലത്തെത്താനാവില്ല. അനുഗ്രഹീതമായ മഴയെങ്ങാനും അധികമായാലോ, അല്ലാഹുവിന-ല്ലാതെ മറ്റാർക്കും അത് നിയന്ത്രിക്കാനുമാവില്ല. അതിനുവേണ്ടി അവനോട് തന്നെ കൈയുയർത്തണം. എന്നാൽ അതിലും വേണം വാക്കുകളിൽ സൂക്ഷ്മത. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അതും നമുക്ക് പഠിപ്പിച്ചു തന്നു. അതിന് ഇസ്തിസ്വാഹ് (الاستصحاء) അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന എന്നു പറയുന്നു: اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ. കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷ ങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ.” മഴയെ ശപിക്കാനോ ഇനിയൊരിക്കലും വേണ്ടെന്നു വെക്കാനോ അല്ല. വികാരങ്ങൾക്കടിപ്പെട്ട് അതിരുകടന്ന വാക്കുകൾ പുലമ്പാനുമല്ല. ഉപദ്രവകരമല്ലാത്തവിധം അതിനെയൊന്ന് വഴിതിരിച്ചുവിടാൻ മാത്ര-മാണ് റബ്ബിനോട് അടിമയുടെ തേട്ടം. മനുഷ്യരുടെ വാസസ്ഥലങ്ങളിൽ നിന്ന് അൽപ്പം മാറി, എന്നാൽ അവരുടെ തന്നെ ചുറ്റുപാടിൽ ചുറ്റിപ്പറ്റി ആ ജീവജലം നില നിൽക്കണമെന്ന തേട്ടം. മലകളിലും കുന്നുകളിലും താഴ്വാരങ്ങളിലും കാടുകളിലുമൊക്കെ ആ നീരുറവകൾ ഉണ്ടായിരിക്കട്ടെ. നേർക്കുനേർ നമ്മുടെ വീടുകളും വഴികളും നശിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണം. അത്രയേവേണ്ടൂ. കാരണം അത് ഇല്ലാതാകു-മ്പോൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം അത്രമേൽ വലുതു തന്നെയാണ്. ഈ പ്രാർത്ഥന വിവരിക്കവേ ഇബ്‌നു ബത്വാൽ رحمه الله പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. وفيه من الفقه: استعمال أدب النبي ﷺ المهذب وخلقه العظيم؛ لأنه لم يدع الله ليرفع الغيث جملة لئلا يرد على الله فضله وبركته وما رغب إليه فيه، وسأله إياه فقال: (اللهم على رءوس الجبال والآكام وبطون الأودية ومنابت الشجر)؛ لأن المطر لا يضر نزوله في هذه الأماكن وقال: (اللهم حوالينا ولا علينا)، فيجب امتثال ذلك في نعم الله إذا كثرت ألا يسأل أحد قطعها وصرفها عن العباد. [شرح صحيح البخاري] ഇതിലടങ്ങിയ പാഠം: നബി صلى الله عليه وسلم യുടെ സ്ഫുടംചെയ്തെടുത്ത മര്യാദയുടെയും അതിമഹത്തായ സ്വഭാവഗുണത്തിന്റെയും പ്രയോഗരീതിയുടെതാണ്. അവിടുന്ന് മഴയെ ഒന്നായി എടുത്തുമാറ്റാൻ പ്രാർത്ഥിച്ചില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും തള്ളിക്കളയുകയോ വെറുപ്പു കാണിക്കുകയോ ചെയ്യാതിരിക്കാനാണത്. മറിച്ച് അവിടുന്ന് പറയുന്നത്: “പർവ്വതങ്ങൾക്കുമേലും കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ” എന്നാണ്. ആ സ്ഥലങ്ങളിൽ മഴവർഷിക്കുന്നത് ഉപദ്രവ-മുണ്ടാക്കില്ല എന്നതിനാലാണത്. അവിടുന്ന് പറയുന്നു: “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ.” അതിനാൽ ഇതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അധികരിക്കു-മ്പോൾ സ്വീകരിക്കേണ്ട മാതൃക. അവ അറ്റുപോകാനോ അടിയരിൽ നിന്ന് തിരിച്ചുകളയാനോ ആരും ആവശ്യപ്പെടരുത്. [ശർഹു സ്വഹീഹിൽ ബുഖാരി] وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين. — അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله 25 മുഹർറം 1446 / 31 ജൂലൈ 2024 Your browser does not support viewing this document. Click here to download the document. مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. - അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ قال شيخ الإسلام ابن تيمية رحمه الله: وقال النبي صلى الله عليه وسلم لابن عباس (إذا سألت فاسأل الله، وإذا استعنت فاستعن بالله)، وفي الصحيحين عن النبي صلى الله عليه وسلم في صفة السبعين ألفا الذين يدخلون الجنة بغير حساب قال : (هم الذين لا يسترقون ولا يتطيرون، وعلى ربهم يتوكلون) فهم لا يطلبون من غيرهم أن يرقيهم، والرقية دعاء، ... (الإخنائية) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു:
നബി ﷺ ഇബ്നു അബ്ബാസിനോട് പറഞ്ഞു: “നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുക." രണ്ടു സ്വഹീഹുകളിൽ കാണാം, വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളു കളുടെ വിശേഷണമായി നബി പറയുന്നു: “അവർ മന്ത്രിക്കാൻ ആവശ്യപ്പെടാത്തവരും, ലക്ഷണം നോക്കാത്തവരും; തങ്ങളുടെ റബ്ബിങ്കൽ മാത്രം ഭരമേൽപ്പിക്കുന്നവരുമാണ്." അപ്പോൾ അവർ മറ്റുള്ളവരോട് തങ്ങൾക്കൊന്നു മന്ത്രിച്ചുതരണമെന്ന് ആവശ്യപ്പെടില്ല, മന്ത്രിക്കൽ ദുആയാണ്, ... (അൽ ഇഖ് നാഇയ്യ) - അബു തൈമിയ്യ ഹനീഫ് ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറഞ്ഞു : ആത്മനിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം, "റബ്ബേ, അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന നാൾ വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്നു" ഇബ്‌ലീസ് ദുആ ചെയ്തപ്പോൾ "എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് ഉത്തരം നൽകിയവനാണ് അള്ളാഹു ഫത്ഹുൽ ബാരി 11/168 ~ ബഷീർ പുത്തൂർ قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال: ربّ فانظرْني إلى يوم يبعثون ؛ قال: إنكَ من المُنظرين
فتح الباري ١٦٨/١١ അല്ലാഹു പറയുന്നു: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا - الإنسان (۹) “അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നൽകുന്നത്. നിങ്ങളിൽ അന്നം യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” (ഇൻസാൻ 9) ഇമാം ഇബ്നു ജരീർ ഈ ആയത്തിന്റെ തഫ്സീറിൽ മുജാഹിദ്, സഈദ് ബിൻ ജുബൈർ رحمهم الله എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു: أما إنهم ما تكلموا به، ولكن علمه الله من قلوبهم، فأثنى به عليهم ليرغب في ذلك راغب (جامع البيان) “അവർ അത് നാവുകൊണ്ട് പറഞ്ഞതല്ല, മറിച്ച് അല്ലാഹു അവരുടെ ഹൃദയത്തിൽ നിന്ന് അറിഞ്ഞതാണ്. അത് മുൻ നിർത്തി അവരെ പ്രശംസിച്ചു, ആ നല്ലഗുണം ആഗ്രഹിക്കു ന്നവന് പ്രേരണയായി”. (ജാമിഉൽ ബയാൻ) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: وَمِنْ الْجَزَاءِ أَنْ يَطْلُبَ الدُّعَاءَ قَالَ تَعَالَى عَمَّنْ أَثْنَى عَلَيْهِمْ: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا} وَالدُّعَاءُ جَزَاءً كَمَا فِي الْحَدِيثِ مَنْ أَسْدَى إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ بِهِ فَادْعُوا لَهُ حَتَّى تَعْلَمُوا أَنْ قَدْ كَافَأْتُمُوهُ. وَكَانَتْ عَائِشَةُ إِذَا أَرْسَلَتْ إِلَى قَوْمٍ بِصَدَقَةِ تَقُولُ لِلرَّسُولِ: اسْمَعْ مَا يَدْعُونَ بِهِ لَنَا حَتَّى نَدْعُوَ لَهُمْ بِمِثْلِ مَا دَعَوْا لَنَا وَيَبْقَى أَجْرُنَا عَلَى اللَّهِ. وَقَالَ بَعْضُ السَّلَفِ: إِذَا قَالَ لَكَ السَّائِلُ: بَارَكَ اللهُ فِيكَ فَقُلْ: وَفِيكَ بَارَكَ اللَّهُ. (مجموع الفتاوى) ദുആ ചെയ്യാൻ ആവശ്യപ്പെടൽ പ്രതിഫലം പ്രതീക്ഷിക്കുന്നതിൽ പെട്ടതാണ്. അല്ലാഹു تعالى അവൻ പ്രശംസിച്ച അക്കൂട്ടരെക്കുറിച്ച് പറയുന്നു:
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് അന്നം നൽകുന്നത്. നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” ദുആ പ്രത്യുപകാരമാണ്; ഹദീസിൽ വന്നതു പ്രകാരം: “ആരെങ്കിലും നിങ്ങൾക്കൊരു ഉപകാരം ചെയ്താൽ അവനോട് പ്രത്യുപകാരം ചെയ്യുക. അവന് പ്രതിഫലമായി നൽകാവുന്ന ഒന്നും നിങ്ങളുടെ പക്കലില്ലായെങ്കിൽ അവനുവേണ്ടി ദുആ ചെയ്യുവിൻ; അവനു പ്രത്യുപകാരം ചെയ്തുവെന്ന് നിങ്ങൾക്ക് ബോധ്യമാകും വരെ.” ആഇശ رضي الله عنها ആർക്കെങ്കിലും സ്വദഖയുമായി ആളെ അയക്കുമ്പോൾ അവരോട് പറയുമായിരുന്നു: “അവർ നമുക്കുവേണ്ടി ദുആ ചെയ്യുന്നതെന്താണെന്ന് നീ ശ്രദ്ധിച്ചു കേൾക്കണം. നമുക്കുവേണ്ടി അവർ ചെയ്തതു പോലുള്ള ദുആ അവർക്കുവേണ്ടി നമുക്കും ചെയ്യാ നാകണം, അങ്ങനെ നമുക്ക് അല്ലാഹുവിന്റെയടുക്കൽ പ്രതിഫലം ബാക്കി നിൽക്കണം.” സലഫുകളിൽ ചിലർ പറയാറുണ്ട്: “നിന്നോട് ഒരു സഹായം ചോദിച്ചവൻ നിനക്ക് بارك الله فيك (അല്ലാഹു ബറകത് നൽകട്ടെ) എന്നു പറഞ്ഞാൽ നീ പറയണം: وفيك بارك الله (നിനക്കും അല്ലാഹു ബറകത് നൽകട്ടെ)”. (മജ്മൂഉൽ ഫതാവാ) - അബൂ തൈമിയ്യ ഹനീഫ് ഇബ്നു മസ്ഊദ് رضي الله عنه നിവേദനം: നബി ﷺ പറയാറുണ്ടായിരുന്നു: അല്ലാഹുവേ, ഹുദാ, തുഖാ, അഫാഫ്, ഗിനാ എന്നിവക്കായി ഞാൻ നിന്നോട് യാചിക്കുന്നു. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه عَنِ النَّبِيِّ ﷺ ، أَنَّهُ كَانَ يَقُولُ اللهُمَّ إنِّي أَسْأَلُكَ الْهُدَى وَالتَّقَى، وَالْعَفَافَ والغِنَى مسلم في صحيحه
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടിയവനു പോലും പാപമോചനം തേടാൻ വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിന് കേഴുന്നു. ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ ആരുമില്ല. അവൻ അമരനായി എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമാകുന്നു. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
«أَسْتَغْفِرُ اللهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ» أخرجه الحاكم عن ابن مسعود رضي الله عنه، وصححه الألباني في الصحيحة |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed