Your browser does not support viewing this document. Click here to download the document.
0 Comments
ഇസ്വ്ലാഹിന്റെ മുദ്രാവാക്യവും ഉയർത്തിപ്പിടിച്ചു നടത്തുന്ന ഇഫ്സാദാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി. {ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും, ഞങ്ങൾ ഇസ്വ്ലാഹ് നടത്തുന്നവർ മാത്രമാണെന്ന്} ശൈഖ് അഹ്മദ് അസ്സുബൈഈ حفظه الله - അബൂ തൈമിയ്യ ഹനീഫ് الإفساد تحت شعار الإصلاح أخطر ما يهدّد البشرية
{وإذا قيل لهم لا تفسدوا في الأرض قالوا إنما نحن مصلحون} الشيخ أحمد السبيعي حفظه الله Your browser does not support viewing this document. Click here to download the document. ശിർക്കൻ വിശ്വാസത്തെയും പ്രവർത്തനത്തെയും ശിർക്ക് എന്നു തന്നെ വിളിക്കണം. ഒരു കാര്യം ശിർക്കാണെന്ന് പറയാൻ പ്രമാണ-രേഖകളിൽനിന്നുള്ള സ്ഥിരപ്പെട്ട തെളിവു മാത്രമാണാവശ്യം. ശിർക്കിനെ കുറിച്ച് താക്കീത് ചെയ്യണം; താക്കീത് കടുപ്പിക്കണം. അതിന്റെ ഭാഗമായി ചെറിയ ശിർക്കിനെതിരിൽ കൊടിയ ശിർക്കിനെ കുറിച്ച് വന്ന രേഖകൾ ഉദ്ധരിക്കാം. ശിർക്ക് അല്ലാഹു പൊറുക്കില്ല, ശിർക്ക് ചെയ്യുന്നവൻ കാഫിറാകും, ദീനിൽനിന്ന് പുറത്ത് പോകും. കൊടിയ ശിർക്കിൽ മരിച്ചു പോകുന്ന കാഫിറുകൾ നരകത്തിൽ ശാശ്വതരുമായിരിക്കും. അവർക്കൊരു രക്ഷാധികാരിയോ സഹായിയോ ഉണ്ടായിരിക്കില്ല. ഇതാണ് സാമാന്യമായ തക്ഫീർ (التَّكْفِيرُ الْمُطْلَقُ). ഇവിടെ ലക്ഷ്യ-മാക്കുന്നത് ഒരു ലംഘനത്തെയാണ് (مُخَالَفَةٌ), ലംഘകനെ (مُخَالِفٌ) അല്ല. റാഫിളികൾ കാഫിറുകളാണ്, ജഹ്‌മികൾ കാഫിറുകളാണ് എന്നൊക്കെ പറയുമ്പോൾ അതു കൊണ്ട് പണ്ഡിതന്മാർ അർത്ഥമാക്കുന്നത് ഇപ്പറഞ്ഞ സാമാന്യമായ തക്ഫീറാണ്. അല്ലാതെ, ആ വിഭാഗത്തിൽ-പെട്ട ഓരോ വ്യക്തിയും കാഫിറാണ് എന്നല്ല. ഇത് രണ്ടാം രിസാലയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശഹാദഃ ചൊല്ലി മുസ്‌ലിമായ ഒരാൾ തൗഹീദിന്റെ പരിധി ലംഘിച്ച് ശിർക്കിലേക്ക് പോകുകയാണെങ്കിൽ അയാളെ തൗഹീദിലേക്ക് തിരിച്ചു വിളിക്കണം. ന്യായം സ്ഥാപിക്കണം. എന്നിട്ടും ശിർക്കിൽ ഉറച്ചു നിൽക്കുന്ന പക്ഷം, കാഫിറാക്കേണ്ടി വരുമ്പോൾ, ആ വ്യക്തിയെ നിർണ്ണയിച്ച്, വ്യക്തിയധിഷ്ഠിതമായ നിലയിൽ തക്ഫീർ ചെയ്യണം. അതിനാണ് തക്ഫീറുൽ മുഅയ്യൻ (تَكْفِيرُ الْمُعَيَّنِ) എന്ന് പറയുന്നത്. വ്യക്തിയധിഷ്ഠിതമായ തക്ഫീർ വ്യവസ്ഥകൾക്ക് വിധേയമാണ്. അതിനു നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കപ്പെടണം. തടസ്സം നിൽക്കുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാവണം. ശർഇന്റെ നടപടി-ക്രമങ്ങൾ പാലിക്കണം. യോഗ്യരായ ആളുകൾ മാത്രമേ അത് ചെയ്യാവൂ. അല്ലാതെ കൈയിൽ മൈക്കും മുന്നിൽ ഫാൻസുമുള്ള ആർക്കും ആർത്തു വിളിക്കാവുന്നതല്ല തക്ഫീർ. മുകളിൽ പറഞ്ഞ രണ്ടു രൂപങ്ങളല്ലാതെ, ഒരു സമൂഹത്തെ മൊത്തമായി കൂട്ടത്തക്ഫീർ (تَكْفِيرُ الْمُجْتَمَعَاتِ) നടത്തുന്ന രീതി ഇസ്‌ലാമിലില്ല. പഴയകാലത്ത് ഖവാരിജുകളും അഭിനവ കാലത്ത് സയ്യിദ് ഖുത്വ്‌ബ്, മൗദൂദി പോലുള്ള ചിലരുമാണ് ഈ രീതി അവലംബിച്ചിട്ടുള്ളത്. ഒരു സമൂഹത്തിൽ പല തരം ആളുകളുമുണ്ടായിരിക്കും. എല്ലാവരെയും ഒരു പോലെ കാണാൻ പാടില്ല. അവരുടെ അവസ്ഥകൾക്കനുസരിച്ച് വിധിയും മാറും. ഇനി ചുഴലിയുടെ വാക്കുകൾ ശ്രദ്ധിക്കൂ: "നിസ്കരിച്ചാലും ശരി, നോമ്പ് നോറ്റാലും ശരി, സകാത്ത് കൊടുത്താലും ശരി, മക്കത്ത് പോയിട്ട് ഹജ്ജ് ചെയ്താലും ശരി, ഇവർ ശഹാദത്ത് ബാത്വിലാക്കിയവരാണ്. ഇവരെ മുസ്‌ലിമായിട്ട് പരിഗണിക്കാൻ പറ്റുകയില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ മഹല്ലു പള്ളികളിൽ കേറി അവിടുത്തെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പറ്റുകയില്ല, തീർച്ചയായും പറ്റുകയില്ല, അവർ ശിയാക്കളാണ്, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി واللهِ അമ്പലമാണ് അതിന് പള്ളി എന്ന് പറയില്ല. അമ്പലത്തിൽ കേറീട്ട് നിസ്കരിക്കുന്നതിന് തുല്യമാണ് ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളിയിൽ കേറി നമസ്കരിക്കുന്നത്. അമ്പലത്തിലെ സ്വാമിയെ തുടർന്ന് നമസ്കരിക്കുന്നതിന് തുല്യമാണ് ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന ഉസ്താദിനെ തുടർന്ന് നിസ്കരിക്കൽ. ആ നിസ്കാരം സ്വഹീഹാകുകയില്ല, തീർച്ച. കാരണം إنما المشركون نجس." ഇതിലുള്ളത് സമാന്യമായ തക്ഫീറല്ല (التَّكْفِيرُ الْمُطْلَقُ), വ്യക്തിയധി-ഷ്ഠിതമായ തക്ഫീറും (تَكْفِيرُ الْمُعَيَّنِ) അല്ല. മറിച്ച്, മുകളിൽ സൂചിപ്പിച്ചതു പോലെ ഒരു വിഭാഗത്തെ കുറിച്ച് നടത്തുന്ന കൂട്ടത്തക്ഫീർ (تَكْفِيرُ الْمُجْتَمَعَاتِ) ആണ്. ചുഴലിയുടെ മേൽ അവതരണത്തിലുള്ളത് ഒരു താർക്കികമായ യുക്തിയാണ്. ഖുത്വ്‌ബിയ്യത്തിൽ ശിർക്കുണ്ട്. അത് ചൊല്ലുന്നവരൊക്കെ മുശ്‌രിക്ക്. അവർ ഇസ്‌ലാമിൽനിന്ന് പുറത്തു പോയ കാഫിറുകൾ - ഇവ്വിധമുള്ള ഒരു താർക്കിക യുക്തി മാത്രം! ശഹാദഃ ചൊല്ലി മുസ്‌ലിമായ ആളുകൾ തൗഹീദിന്റെ പരിധി ലംഘിച്ച് ശിർക്കിലേക്ക് പോയാൽ അവരെ കാഫിറാക്കാൻ ഈ താർക്കികമായ യുക്തി പോരാ. ലംഘനങ്ങളെയും ലംഘകരെയും വകതിരിച്ചു കാണണം. കാഫിറാക്കുകയാണെങ്കിൽ, ഒന്നുകിൽ ഒരു ലംഘനത്തെ (مُخَالَفَةٌ) സമാന്യമായ തക്ഫീർ (التَّكْفِيرُ الْمُطْلَقُ) നടത്തണം. അല്ലെങ്കിൽ ഒരു ലംഘകനെ (مُخَالِفٌ) വ്യക്തിയധിഷ്ഠിതമായി തക്ഫീർ (تَكْفِيرُ الْمُعَيَّنِ) നടത്തണം. അതാണ് അഹ്‌ലുസ്സുന്നഃയുടെ സമീപനം. മുകളിൽ പറഞ്ഞത് കൂട്ടത്തക്ഫീറാണ് (تَكْفِيرُ الْمُجْتَمَعَاتِ), വകതിരിവില്ലാത്ത സമീപനമാണ്. ഖുത്വ്‌ബിയ്യത്ത് നടക്കുന്ന മഹല്ലു പള്ളികളെ മൊത്തത്തിൽ, അവിടുത്തെ ഇമാമുകളും ഉസ്താദുമാരും അടങ്ങുന്ന ഒരു സമൂഹത്തെയാണ് കാഫിറാക്കുന്നത്. അവർ അഹ്‌ലുൽ ഖിബ്‌ലഃയിൽ പെട്ടവരാണ്. അവർ ഖുത്വ്‌ബിയ്യത്ത് പോലുള്ള ശിർക്കൻ പ്രവർ-ത്തനങ്ങൾ ചെയ്യുന്നത് അറിവില്ലാത്തതു കൊണ്ടോ, വ്യാഖ്യാനത്തിന്റെ മറ പിടിച്ചു കൊണ്ടോ ആണ്. അവർ ജാഹിലുകളോ മുതഅവ്വിലീങ്ങളോ ആണ്. അവരെ വ്യക്തിയധിഷ്ഠിതമായിട്ടല്ലാതെ മൊത്തത്തിൽ തക്ഫീർ ചെയ്യാൻ പാടില്ലാത്തതാണ്. വ്യക്തിയധിഷ്ഠിതമായി തക്ഫീർ ചെയ്യുക-യാണെങ്കിൽ അതിന് വ്യവസ്ഥയുണ്ട്. അത് പാലിച്ചിരിക്കണം, ഇതിനെ കുറിച്ചൊന്നും ആലോചിക്കാതെ എന്തിന് ഈ കൂട്ടത്തക്ഫീർ നടത്തി? അബദ്ധം ആർക്കും വരാം. സംഭവിച്ചു പോയാൽ ഞാൻ വർഷങ്ങളായി ഇത് ചെയ്യുന്നുണ്ട് എന്ന് ന്യായീകരിക്കുകയല്ല വേണ്ടത്. അഹങ്കാരം കാണിക്കാതെ എത്രയും പെട്ടന്ന് സത്യത്തിന് കീഴ്‌പ്പെടുകയും തിരുത്തുകയുമാണ് വേണ്ടത്. ചുഴലി ഈ ചെയ്തത് അഹ്‌ലുസ്സുന്നഃയുടെ മൻഹജിന് വിരുദ്ധമാണ്. ഈഗോ വിട്ട് അദ്ദേഹം അത് തിരുത്താൻ തയ്യാറാവണം. ആവർത്തനത്തിന്റെ അടിസ്ഥാനം ഇക്കാര്യം ഇവിടെ ആവർത്തിക്കുന്നത് സത്യത്തിന്റെ അതിരുകൾ അടയാളപ്പെടുത്താനാണ്. ഇസ്വ്‌ലാഹിന്റെ കൈത്തിരി അണയാതെ സൂക്ഷിക്കാനാണ്. അതിലൂടെ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് രക്ഷ നേടുക എന്നതാണ് ലക്ഷ്യം. ചുഴലിയോ സമാന ചിന്താഗതിക്കാരോ ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ആവശ്യമെങ്കിൽ ഇനിയും പറയും. സ്വീകരിക്കും എന്ന ഉറപ്പിലല്ല പറയുന്നത്; പറഞ്ഞേ പറ്റൂ എന്ന നിർബ്ബന്ധത്തിന്റെ പുറത്താണ്. അല്ലാഹുവിന്റെ വചനം ശ്രദ്ധിക്കൂ: أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ (الزخرف ٥) [നിങ്ങള്‍ പിടുത്തം വിട്ട ഒരു ഖൗമായിപ്പോയി എന്നതിനാൽ നിങ്ങളിൽ-നിന്ന് ഈ ഉദ്‌ബോധനം നാം തിരിച്ചു വിടുകയോ?] (സുഖ്റുഫ് 5) ഇക്കാര്യത്തെ കുറിച്ച് എഴുതിയ ഒന്നും രണ്ടും കത്തുകൾ നിഷ്പക്ഷരും സത്യാന്വേഷികളുമായ പലർക്കും അല്ലാഹു പ്രയോജനപ്രദമാക്കി കൊടുത്തു. ചുഴലിയുടെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പലരും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം അത് ഉൾക്കൊണ്ടു. പക്ഷെ, ചുഴലിക്ക് അറിവില്ലായ്മ കൊണ്ട് അതിൽ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. അതിനും വേണമല്ലോ ചില പ്രാഥമികമായ ധാരണകൾ. അല്ലാഹു പറയുന്നത് നോക്കൂ: وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ (العنكبوت ٤٣) [ജനങ്ങൾക്കു വേണ്ടി നാം ആ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നു. പക്ഷെ അറിവുള്ളവരല്ലാതെ അത് ഗ്രഹിക്കുകയില്ല.] (അൻകബൂത്ത് 43) ശർഇയ്യായ സംജ്ഞകൾ ഉപയോഗിച്ചാൽ അതിന്റെ ശരിയായ അർത്ഥമോ വിവക്ഷയോ അദ്ദേഹത്തിനു മനസ്സിലാക്കാനാകുന്നില്ല. അത് എവിടെയാണ് പ്രയോഗിക്കേണ്ടത് എന്നറിയില്ല. അദ്ദേഹം എന്തൊക്കെയോ ഉണ്ടാക്കിപ്പറയുകയാണ്, ഉള്ളത് പറയുകയല്ല. പണ്ഡിതന്മാർ കാര്യങ്ങൾ എണ്ണിപ്പറയുന്നത് കേട്ട് അതു പോലെ സ്വന്തമായി കുറേ കാര്യങ്ങൾ അദ്ദേഹവും എണ്ണിപ്പറയാൻ ശ്രമിക്കുന്നു. പണ്ഡിതന്മാർ കാര്യങ്ങൾ വിശദീകരിക്കുന്നത് പ്രമാണരേഖകൾ പരതി, ഖുർആനിലെയും സുന്നത്തിലെയും വചനങ്ങളെ ഉപജീവിച്ചുകൊണ്ടാണ്. അതിനെ കുറിച്ച് باستقراء نصوص الكتاب والسنة എന്നാണ് പറയാറുള്ളത്. എന്നാൽ ചുഴലി തന്റെ പ്രസംഗങ്ങളിൽ ഉള്ളതു പറയുകയല്ല, ഉണ്ടാക്കിപ്പറയുകയാണ്. പാറ്റന്റ് നൽകേണ്ട വാദമുഖങ്ങളും പ്രയോഗ-ങ്ങളുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ശർഇന്റെ ആശയങ്ങളിലും ശബ്ദങ്ങളിലും ഒതുങ്ങിനിന്ന് സംസാരിക്കണം (التقيد بالألفاظ الشرعية) എന്നത് അദ്ദേഹത്തിന് ബാധകമല്ലേ എന്ന് ചോദിക്കുന്നതിലർത്ഥമില്ല. അങ്ങനെ ഒന്ന് അദ്ദേഹം കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതായിരിക്കും ഉചിതം. സത്യം യഥാവിധം ഗ്രഹിക്കാനുള്ള തൗഫീഖ് നഷ്ടമാകുന്നതിന് ചില കാരണങ്ങളുണ്ട്. അത് പരസ്യമായി പറയുന്നില്ല. നേരിട്ട് ഉണർത്തി-യതാണ്, ആവശ്യമായാൽ ഇനിയും ആകാവുന്നതാണ്. എന്റെ വിയോജിപ്പ് വിഷയാധിഷ്ഠിതമാണ്. പരസ്പരം വ്യക്തിപരമായ വിരോധ-ങ്ങളൊന്നുമില്ല. അദ്ദേഹത്തെ നേരിൽ അറിയുകയും സ്നേഹാദരവുകൾ കാണിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ, സത്യം തുറന്നു പറയുന്ന കാര്യത്തിൽ ഇഷ്ടാപക്ഷമില്ലല്ലോ. ഇവിടുത്തെ വിവിധ മതസംഘടനകൾ പോലെ സലഫീ ദഅ്‌വത്തിനെ എതിർത്ത വ്യക്തിയുമല്ല അദ്ദേഹം. അറിവില്ലായ്മ കൊണ്ട് വരുത്തുന്ന ആപത്തുകളാണ് ഇതെല്ലാം. അദ്ദേഹത്തിന്റെ കാര്യത്തിൽ എന്താണ് മൻഹജ് പാലിക്കാത്തത്? എന്താണ് തെളിവ് സ്ഥാപിച്ചു കൊടുക്കാത്തത്? എന്തു കൊണ്ടാണ് പരസ്യമായി പറഞ്ഞത്? ഇതാണ് ഒരു ചോദ്യം. അദ്ദേഹം പരസ്യമായി പ്രസംഗിച്ച, ഓഡിയോ പൊതുമണ്ഡലത്തിൽ അനായാസം ലഭ്യമായി-ട്ടുള്ള, വർഷങ്ങളായി ഇതേ കാര്യം ആവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്ന, തന്റെ ഫാൻസിനടയിൽ പ്രചരിച്ചു കഴിഞ്ഞിട്ടുള്ള ഗുരുതരമായ ഒരു പിഴവ് തിരുത്തുകയാണിവിടെ. അല്ലാതെ അദ്ദേഹത്തെ കാഫിറാക്കുകയല്ല ചെയ്യുന്നത്. അത് തിരുത്തേണ്ടത് പരസ്യമായിട്ടാണ്. അദ്ദേഹം ഞാൻ ലംഘിച്ചു, ഞാൻ പാലിക്കണ-മായിരുന്നു എന്ന് പറയുന്ന നിബന്ധനകൾ തക്ഫീറിനു പറഞ്ഞതാണ്. അദ്ദേഹത്തെ പോലെ, ഞാൻ ആരെയും തക്ഫീർ ചെയ്യുന്നില്ലല്ലോ. സമൂഹത്തിൽ പ്രചരിപ്പിച്ച ഒരു തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നത്. അതിന് ഒരു തടസ്സവുമില്ല. സ്വകാര്യം പറഞ്ഞാൽ സമൂഹത്തിൽ പ്രചരിച്ച ഈ ഗുരുതരമായ പിഴവ് തിരുത്താനാവുമോ? ഇവിടെ മൻഹജിന്റെ ഒരു ലംഘനവുമില്ല. ഇത് മൻഹജിന്റെ ലംഘനമാണെന്നു പറയുന്നത്, മൻഹജ് അറിയാത്തതു കൊണ്ടും താൻ ചെയ്യുന്ന തെറ്റിൽ ഉറച്ചു നിൽക്കാൻ വേണ്ടിയുമാണ്. ഒന്നും രണ്ടും രിസാലകളിൽ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. ഇനി ആക്ഷേപിക്കുകയുമില്ല. കണ്ണുതുറ-പ്പിക്കാനാവാശ്യമായ ചില വസ്തുതകൾ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്യുകയുള്ളു. തെറ്റ് തിരുത്തുന്നതിലുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന് കാംക്ഷിക്കുന്നു. അല്ലാതെ, അദ്ദേഹത്തെയോ അനുയായി-കളെയോ പ്രകോപിപ്പിച്ചിട്ട് ഒന്നും നേടാനില്ല. അദ്ദേഹത്തിന്റെ പ്രതിബദ്ധത സത്യത്തോടാണോ അതോ പ്രസംഗത്തോടാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. സത്യത്തോടായിരുന്നുവെങ്കിൽ ഇവിടെ ഉന്നയിച്ച കാര്യങ്ങൾ സ്വീകരിക്കണം. വല്ല സംശയവുമുണ്ടെങ്കിൽ അത് അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് വ്യക്തത വരുത്തണം. ഒരു കാര്യം തുറന്നു പറയാം. അദ്ദേഹം എന്നോട് തന്നെ ചോദിക്കണമെന്നോ എന്റെ മുന്നിൽ വരണമെന്നോ ഇതിനർത്ഥമില്ല. കേരളത്തിൽ ഇത് അറിയുന്ന നിരവധി വ്യക്തികളുണ്ട്. അദ്ദേഹം സന്ദർശിക്കുന്ന മറ്റു നാടുകളിലുമുണ്ട്. അവരോട് ആരോട് വേണമെങ്കിലും ചോദിച്ച് വ്യക്തത വരുത്തി തിരുത്താവുന്നതാണ്. പ്രസംഗത്തോടും പെരുമയോടുമാണ് പ്രതിബദ്ധതയെങ്കിൽ ഇതിനെല്ലാം മറുപടി പറഞ്ഞ് കൂടുതൽ വഷളാകും. അസത്യത്തിൽ മൂടുറക്കും. ഇന്ന് എന്തു പറഞ്ഞാലും അതിനു മറുപടി പറയണം, അത് പയറഞ്ഞാഴി എന്നായാലും കുഴപ്പമില്ല. മറുപടി പറഞ്ഞിട്ടുണ്ടല്ലോ, ഫാൻസുകൾക്ക് അതു മതി. സംഘടനകൾ വളർത്തിയ ഈ സംസ്കാരമാണ് സംഘടനയി-ല്ലെന്നു പറയുന്ന അദ്ദേഹവും ഫാൻസും ഇക്കാര്യത്തിൽ കൈക്കൊണ്ടത്. കഷ്ടമായിപ്പോയി. തന്നെ ആരും തിരുത്താൻ പാടില്ലെന്നാണോ അദ്ദേഹം കരുതുന്നത്?! മതവിഷയങ്ങളിൽ സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല. അത് സത്യസന്ധമായും നിഷ്‌പക്ഷമായും വിലയിരുത്തുകയും ശരിയാ-യത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം മാലിക് رحمه الله പറയുന്നത് നോക്കൂ: ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك، إلا النبي صلى الله عليه وسلم [നബി ﷺ കഴിഞ്ഞാൽ പിന്നെ, തന്റെ വാക്ക് തള്ളുകയും കൊള്ളുകയും ചെയ്യേണ്ടവരായിട്ടല്ലാതെ ഒരാളുമില്ല നബി ﷺ യൊഴികെ] ദീൻ കാര്യങ്ങളിൽ സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടും. പിൻതലമുറകളിൽ അല്ലാഹു ദീനിന്റെ പരിശുദ്ധി നിലനിർത്തുന്നത് അങ്ങനെയാണ്. നബി ﷺ പറഞ്ഞ പ്രശസ്തമായ ഒരു വചനം കാണുക: عَنْ إِبْرَاهِيمَ بْنِ عَبْدِ الرَّحْمَنِ الْعُذْرِيِّ قَالَ: قَالَ رَسُولُ اللهِ ﷺ: يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ، وَانْتِحَالَ الْمُبْطِلِينَ، وَتَأْوِيلَ الْجَاهِلِينَ [الآجري في الشريعة، وصححه الألباني] [ഇബ്റാഹീം ബിൻ അബ്‌ദിറഹ്‌മാൻ അൽഉദ്‌രി رضي الله عنه നിവേദനം. നബി ﷺ പറയുന്നു: പിൻതലമുറകളിൽ ഈ അറിവ് വഹിക്കുക അതിലോരോന്നിലുമുള്ള യോഗ്യരായ നീതിമാന്മാരായിരിക്കും. അതിരു-വിട്ടവർ വരുത്തുന്ന ഭേദഗതികളെയും വ്യാജവാദികൾ നടത്തുന്ന അപനിർമ്മിതികളെയും വിവരംകെട്ടവർ ചമക്കുന്ന ദുർവ്യാഖ്യാന-ങ്ങളെയും അവർ നിരാകരിക്കും.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)
ദയവായി തിരുത്തി തെളിച്ചത്തു വരൂ. ന്യായീകരിച്ച് വിവരക്കേട് കൂടുതൽ പുറത്തെടുക്കാതിരിക്കൂ. അദ്ദേഹം ഉദ്ദേശിച്ചത് ശിയാക്കളെയാണത്രെ. ശിയാക്കളെന്നാൽ അദ്ദേഹം നിർവ്വചിക്കുന്നവരും! ഇവിടെയുള്ള മഹല്ലു പള്ളികളും അവിടുത്തെ ഇമാമുകളും ശിയാക്കളാണോ? അഹ്‌ലു ബൈത്തിന്റെ കാര്യത്തിൽ അതിരു കവിയുകയും അവർക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കുകയും അലി رضي الله عنه വിന്റെ കാര്യത്തിൽ കക്ഷിപിടിക്കുകയും അവരെ ആരാധിക്കുന്നതിലേക്ക് എത്തുകയും ചെയ്ത-വരാണ് റാഫിളീ ശിയാക്കാൾ. അല്ലാതെ അല്ലാഹു അല്ലാത്തവരോട് തവസ്സുലോ ഇസ്തിഗാസയോ ചെയ്താൽ അവരൊക്കെ ശിയാക്കളല്ല. ജാറം നടത്തിപ്പുകാരൊക്കെ ശിയാക്കളല്ല. ഇതേ കാര്യം ജൂത-ക്രൈസ്തവ വിഭാഗങ്ങൾ ചെയ്തിരുന്നു എന്ന് നബി ﷺ പറഞ്ഞ സ്ഥിരപ്പെട്ട ഹദീസുണ്ടല്ലോ. എന്താണ് ചുഴലി അവരെ ജൂതന്മാരെന്നോ, ക്രൈസ്തവരെന്നോ വിളിക്കാത്തത്? ഏതായാലും ഇവിടെ ഇല്ലാത്ത, എയറിൽനിന്ന് പിടിച്ചു കൊണ്ടു വന്ന മറ്റൊരെയോ ആണ് ചുഴലി കാഫിറാക്കുന്നത്, ബാക്കിയൊക്കെ സുബൈർ മങ്കട 'തഅ്‌യീൻ ചെയ്ത് കള്ളം ആരോപിക്കുക'യാണത്രെ. ഇവിടുത്തെ മഹല്ലു പള്ളികളും ഇമാമുകളും സ്വാഹ!! വിനീതമായി വീണ്ടും പറയുന്നു, സത്യത്തിന് വഴങ്ങൂ. അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്ന് ഓർമ്മയുള്ള, അവന്റെ താക്കീതുകൾ ഭയപ്പെടുന്നവർക്കേ അത് കഴിയൂ എന്ന് മാത്രം. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 27 സഫർ 1446 / 02 സെപ്റ്റംബർ 2024 Your browser does not support viewing this document. Click here to download the document. - 1 -
സമസ്‌തക്കാർ അശ്അരീ-സൂഫികളാണ്, ശിയാക്കളല്ല. ശിയാക്ക-ളിലുള്ള ഏതെങ്കിലും തെറ്റുകൾ സമസ്‌തക്കാരിലുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ ശിയാക്കൾ എന്ന് മുദ്രകുത്തുന്നുത് അന്യായമാണ്. ഒരു വ്യക്തിയെയോ വിഭാഗത്തയോ പിഴച്ചകക്ഷികളിലൊന്നിൽ ഉൾപ്പെടു-ത്തണമെങ്കിൽ അവരിലെ യുനീക് ആയ പിഴവ് അവനിൽ അല്ലെങ്കിൽ അവരിൽ ഉണ്ടാകണം. ഇവിടെ അങ്ങനെ ഇല്ലല്ലോ. ചുഴലിക്ക് വകതിരിവില്ലാതായോ? അതോ ആട്ടിനെ പട്ടിയാക്കുക-യാണോ? ആദ്യം സമസ്‌തക്കാരെ ശിയാക്കൾ എന്നു വിളിക്കുന്നു. പിന്നെ, അവരിലെ ഏറ്റവും പിഴച്ച വിഭാഗമായ റാഫിളികളുടെ കാര്യത്തിൽ വന്ന തക്ഫീറിന്റെ വിധി അവരിൽ ചില വിഭാഗങ്ങളുടെ മേൽ ചാർത്തി തല്ലിക്കൊല്ലുന്നു. ആ തക്ഫീറിന്റെ വിധി റാഫിളികൾ-ക്കല്ലാതെ മറ്റു ശിയാക്കൾക്കു പോലും ബാധകമല്ലെന്നതാണ് സത്യം. പിന്നെ അത് എങ്ങനെ സമസ്‌തയിൽപെട്ടവരെ കാഫിറാക്കാൻ ഉപയോഗിക്കും?! - 2 - സമസ്‌തക്കാർ കാഫിറുകളല്ല, അഹ്‌ലുൽ ഖിബ്‌ലഃയിൽപെട്ട അശ്അരി-സൂഫികളാണ്. അവരെ മൊത്തത്തിൽ കാഫിറാക്കി ആരും ഇതുവരെ ഇസ്‌ലാമിനു പുറത്തു നിർത്തിയിട്ടില്ല. അവർ ശഹാദത്ത് ചൊല്ലിയവരും മുസ്‌ലിംകളായി അറിയപ്പെടുന്നവരുമാണ്. അവരിൽ ചിലർ ശിർക്കൻ വിശ്വാസങ്ങളും പ്രവർത്തനങ്ങളും അനുവർത്തിക്കുന്നത് مُتَأَوِّلِينَ ആയിട്ടാണ്; അഥവാ വ്യാഖ്യാനത്തിന്റെ മറവിലാണ് അവർ വ്യതിചലിച്ചു പോയതെന്നു സാരം. അവരെ സത്യം പഠിപ്പിക്കുകയും തിരുത്തു-കയുമാണ് വേണ്ടത്. അവരിൽ കാഫിറാക്കേണ്ട വ്യക്തികളുണ്ടെങ്കിൽ വ്യക്തിയധിഷ്ഠിതമായ നിലയിൽ, നിബന്ധനകൾ പൂർത്തീകരിച്ചു കൊണ്ട്, ആ വ്യക്തികളെ മത്രമേ കാഫിറാക്കാവൂ. അല്ലാതെ, അശ്അരീ-സൂഫികളെയോ, അവരിൽപെട്ട സമസ്‌തക്കാരെയോ, അവരിൽ ഏതെങ്കിലും വിഭാഗങ്ങളെയോ കൂട്ടത്തക്ഫീർ നടത്താവതല്ല. അങ്ങനെ ആർ വാദിച്ചാലും അവർക്ക് അതിനുള്ള തെളിവ് ഹാജരാക്കാനാവില്ല. - 3 - റാഫിളികൾ മുസ്‌ലിംകളല്ല, ജഹ്‌മികൾ മുസ്‌ലിംകളല്ല എന്നൊക്കെ പണ്ഡിതന്മാർ പറയുമ്പോൾ ആ വിഭാഗവുമായി ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയും കാഫിറാണ്, ഓരോ വിഭാഗവും കാഫിറാണ് എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, റാഫിളീ ചിന്താഗതി കുഫ്റാണ്, ജഹ്‌മീ ചിന്താഗതി കുഫ്റാണ് എന്നു മാത്രമാണ് അർത്ഥമാക്കുന്നത്. അത് തത്വത്തിൽ തക്ഫീർ മുത്വ്‌ലഖായിട്ടാണ് പരിഗണിക്കുക. അതു വെച്ച് അവരിലേക്ക് ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയെയും കാഫിർ, ഓരോ വിഭാഗത്തെയും കാഫിർ എന്ന് അറിവും വെളിവുമുള്ള ഒരാളും പറയില്ല. തക്ഫീറിന്റെ മസ്അലഃ പഠിക്കാത്ത റുവൈബിളമാർ മാത്രമേ അങ്ങനെ വാദിക്കുകയുള്ളു. റുവൈബിളമാരായതു കൊണ്ടു കൂടിയാണ് ഇത് എത്ര തവണ പറഞ്ഞു കൊടുത്തിട്ടും അവർക്ക് മനസ്സിലാകാത്തതും. - 4 - പണ്ഡിതന്മാർ റാഫിളിയ്യത്തിനെതിരിൽ പറഞ്ഞ തക്ഫീർ മുത്വ‌്‌ലഖ് പിടിച്ചാണ് റാഫിളികളല്ലാത്ത, സമസ്‌തക്കാരിൽപെട്ട ചില സമൂഹ-ങ്ങളെ, ചുഴലിയും തോഴരും കൂട്ടത്തക്ഫീർ നടത്തുന്നത്. ഇവിടെ ഗുരുതരമായ രണ്ടു പ്രശ്‌നങ്ങളുണ്ട്: ഒന്ന്: സമസ്‌തക്കാരെ ആദ്യം ശിയാക്കളാക്കി മുദ്രകുത്തി. പിന്നീട്, അവരിലെ റാഫിളികളെ കുറിച്ച് മാത്രം പറയപ്പെട്ട തക്ഫീർ ഇവരുടെ മേൽ ചാർത്തി. ഇത് ഗുരുതരരമായ പിഴവും അന്യായവുമാണ്. സുന്നത്തിന്റെ വാഹകർ ഇബ്‌നു തൈമിയ്യഃ رحمه الله പറഞ്ഞതു പോലെ, أعلم الناس بالحق وأرحم الناس بالخلق - അല്ലാഹുവിനെയും അവന്റെ ദീനിനെയും കൃത്യമായി അറിയുന്നവരും ജനങ്ങളോട് ഏറ്റവും കൂടുതൽ കരുണ കാണിക്കുന്നവരുമാ-യിരിക്കണം. സമസ്‌തക്കാരായാലും, അവരെക്കാളും പിഴച്ചവരോ, സാക്ഷാൽ ജൂതന്മാമാരോ, പാഗൻ മുശ്‌രിക്കുകളോ ആരായി-രുന്നാലും അവരോട് അന്യായം കാണിക്കാൻ ഒരു മുസ്‌ലിമിന് പറ്റില്ല. സമസ്‌തക്കാരെ ശിയാക്കളാക്കി മുദ്രയടിക്കുന്നതും, റാഫിളികൾ-ക്കെതിരിൽ പറയപ്പെട്ട തക്ഫീർ പിടിച്ച് അവരെ കാഫിറാക്കുന്നതും കൊടും പാതകമാണ്. അത് പ്രസംഗത്തിന് ഏരിവും പുളിയും കൂട്ടാൻ പറ്റുമായിരിക്കും. ആളും പിരിവും കൂടിക്കിട്ടുമായിരിക്കും. മിതമായി, സത്യം മാത്രം പറഞ്ഞാൽ കേൾക്കാൻ ആളെ കിട്ടാത്ത സ്ഥിതിയുണ്ടാ-യിരിക്കാം. അതെല്ലാം വേറെക്കാര്യം. പക്ഷെ, ഈ തക്ഫീർ വസ്തുതക്ക് നിരക്കുകയില്ലെന്നു മാത്രമല്ല, അത് ആരോപണം നടത്തി-യവരിലേക്ക് തിരിച്ചടിക്കുക കൂടി ചെയ്യും. അതാണു സത്യം. അഭീഷ്ടം (هَوَى) തലക്കു പിടിച്ചവർക്കാർക്കും ഇത് ദഹിച്ചുകൊള്ളണമെന്നില്ല —അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം ലഭിച്ചാലല്ലാതെ. രണ്ട്: അശ്അരീ-സൂഫികളിൽപെട്ട സമസ്‌ത വിഭാഗത്തെ കുറിച്ച്, ശിയാക്കളിലെ റാഫിളീ വിഭാഗത്തെ പോലെ, അല്ലെങ്കിൽ ഖദരികളിലെ ജഹ്‌മികളെ പോലെ, തക്ഫീർ പറയപ്പെട്ടിട്ടില്ല. ഇക്കാര്യം ചുഴലിക്കറിയില്ലായിരിക്കാം. അല്ലെങ്കിൽ സൗകര്യപൂർവ്വം അത് മറച്ചുവെച്ചു എന്നു പറയേണ്ടി വരും. ഇനി അങ്ങനെ തക്ഫീർ പറയപ്പെട്ടാൽ പോലും അവരുമായി ചേർന്നു നിൽക്കുന്ന വ്യക്തികളെയോ വിഭാഗങ്ങളെയോ കൂട്ടമായി, വകതിരിവില്ലാതെ കാഫിറാക്കാൻ അത് തെളിവാകുകയില്ല; അത് തക്ഫീർ മുത്വ്‌ലഖ് മാത്രമാണ്. അഥവാ, ആ ചിന്താഗതി കുഫ്റാണ്, ആ ചിന്താഗതി സ്വീകരിക്കുന്നവൻ കാഫിറാണ് എന്ന് പറയാനേ അതുകൊണ്ട് നിവൃത്തിയുള്ളു. ഈ അറിവോ വകതിരിവോ ഇല്ലാതെ, ചുഴലി സമസ്‌തക്കാരിൽ ചില വിഭാഗങ്ങളെ കൂട്ടത്തക്ഫീർ നടത്തി, മഹല്ലു പള്ളികളെ അമ്പലങ്ങളാക്കി, ഇമാമുകളെ പൂജാരികളാക്കി... ഇയാൾക്കറിയുമോ, ജഹ്‌മികളെയോ റാഫിളികളെയോ പോലും കൂട്ടത്തക്ഫീർ നടത്താൻ പാടില്ലെന്ന്? എന്നിട്ടല്ലേ സമസ്‌തക്കാരെ! ഒരു സമൂഹത്തിൽ പലതരം ആളുകളുണ്ടാകും. അവരിൽ നേതാക്കന്മാരുണ്ടാകും, വിവരസ്ഥരുണ്ടാകും, അറിവില്ലാത്തവ-രുണ്ടാകും, അന്ധമായി അനുകരിക്കുന്ന അനുയായികളുണ്ടാകും... എല്ലാവർക്കും ഒരു വിധിയല്ല. ഓരോരുത്തരുടെയും അവസ്ഥക്ക-നുസരിച്ച് വിധി മാറും. അതു കൊണ്ടാണ് ഖവാരിജുകളുടെ പിന്നിൽനിന്ന് അലി رضي الله عنه വും, ജഹ്‌മികളുടെ പിന്നിൽനിന്ന് ഇമാം അഹ്‌മദ് رحمه الله യും നമസ്‌കരിച്ചത്. ഇമാമായി നിന്ന ആ വ്യക്തിയെ تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്താത്തിടത്തോളം അയാൾ ജഹ്‌മിയാണ്, ജഹ്‌മികൾ കാഫിറുകളാണ്, അയാളെ തുടർന്നു നമസ്‌കരിക്കരുത്, അയാൾ കാഫിറാണ് എന്ന നിലപാട് സലഫുകളാരും കൈകൊള്ളാതിരുന്നത്. മഹാന്മാരായ ഇമാമു-കളുടെ മൻഹജ് അറിയാത്തതു കൊണ്ടാണ് റുവൈബിളമാർ മറിച്ച് വാദിക്കുന്നത്. അതു കൊണ്ടാണ് തന്നിഷ്ടം തലക്കു പിടിച്ച ചിലർ അതിന് കുഴലൂതുന്നത്. അവരിൽ തക്ഫീർ ചെയ്യപ്പെടേണ്ട വ്യക്തികളുണ്ടാകാം. സി.എമ്മിനെ റബ്ബാക്കുന്നവരെ പോലുള്ളവർ ഉദാഹരണം. അപ്പോൾ, ആ വ്യക്തികളെ നിർണ്ണയിച്ച് تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്തണം. അതിന് നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കണം. പ്രതിബന്ധങ്ങൾ നീങ്ങണം. നടപടികൾ പാലിക്കണം. അല്ലാതെ കാടടച്ചുള്ള വെടിയാ-യിരിക്കരുത് തക്ഫീർ. - 5 - ശിർക്കിനെയും കുഫ്റിനെയും സംബന്ധിച്ച താക്കീതിന്റെ വചനങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ അത് അയാളെ കാഫിറാക്കലല്ല. ഉദാഹരണമായി, ഹുനൈൻ യുദ്ധത്തിനു പോകുന്ന യോദ്ധാക്കളിൽ ചിലർ, മുശ്‌രിക്കുകൾക്ക് അനുഗ്രഹം തേടാൻ വൃക്ഷമുള്ളതു പോലെ ഞങ്ങൾക്കും ഒരു വൃക്ഷം നിശ്ചയിച്ചു തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവരോട് നബി صلى الله عليه وسلم പറഞ്ഞത് ഇങ്ങനെയാണ്: “ « ഇവര്‍ക്ക് (കൺകാണുന്ന) ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ നിശ്ചയിച്ചു തരൂ » (അഅ്റാഫ് 138) എന്ന് ഇസ്‌റാഈല്യർ മൂസാ عليه السلام നോട് പറഞ്ഞതു പോലെയാണ് നിങ്ങൾ ഇപ്പറഞ്ഞത്. ” അതിനർത്ഥം അവിടുന്ന് ആ യോദ്ധാക്കളെ കാഫിറാക്കി എന്നല്ല. അത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്. - 6 - കാഫിറല്ലാത്ത ഒരാളെ കുറിച്ച് ആരെങ്കിലും കുഫ്ർ ആരോപിച്ചാൽ, അത് ആരോപിച്ചവനിലേക്ക് തിരിച്ചടിക്കും എന്നാണ് ഹദീസിലുള്ളത്. ഇത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്. ഇതു പറഞ്ഞ് ഏതെങ്കിലും എളമക്കാരായ റുവൈബിളമാർ ചുഴലിയെയോ അതു പോലുള്ളവ-രെയോ കാഫിറാക്കാൻ മുതിർന്നാൽ അതും തെറ്റായ തക്ഫീറാണ്. - 7 - ഇസ്‌ലാമിനെ റദ്ദു ചെയ്യുന്ന പത്തു കാര്യങ്ങളിൽ ഒന്ന്, മുശ്‌രിക്കുകളെ കാഫിറാക്കാതിരിക്കുകയോ അവരുടെ കുഫ്റിൽ സംശയം തോന്നു-കയോ, അവരുടെ പക്ഷം ശരിവെക്കുകയോ ചെയ്യുക എന്നതാണ്. ഇതിനർത്ഥം അഹ്‌ലുൽ ഖിബ്‌ലയിൽപെട്ടവരിൽനിന്ന് അറിവില്ലായ്‌മ കൊണ്ടോ, വ്യാഖ്യാനങ്ങളിൽ കുടുങ്ങി പോയതു കൊണ്ടോ ശിർക്കൻ പ്രവർത്തനം സംഭവിച്ചാൽ അവരെ കാഫിറാക്കൽ നിർബ്ബന്ധമാ-ണെന്നല്ല. അങ്ങനെ തക്ഫീർ ചെയ്യാത്തവൻ കാഫിറാകും എന്നുമല്ല. അത് അഹ്‌ലുൽ ഖിബ്‌ലയിൽ പെടാത്തവരുടെ കാര്യത്തെ കുറിച്ചാണ് പറയുന്നത്. • • • ചുരുക്കത്തിൽ, ചുഴലിയും സമാന ചിന്താഗതിക്കാരും പണ്ഡിതന്മാർ തക്ഫീർ ചെയ്യാത്ത അശ്അരീ സൂഫികളായ സമസ്‌തക്കാരെ അഹ്‌ലുൽ ഖിബ്‌ലയിൽനിന്ന് വെട്ടി, വകതിരിവില്ലാതെ അവരിലെ ചില വിഭാഗങ്ങളെ സമൂഹികമായി കൂട്ടത്തക്ഫീർ നടത്തുകയാണ് ചെയ്യുന്നത്. തക്ഫീർ വിഷയം വളരെ ഗൗരവതരമാണ്. അതിനാൽ ഖുർആനിൽ പറഞ്ഞതു പോലെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ കുറ്റകരമായ ദുരഭിമാനം അവരെ പിടികൂടുകയാണ് ചെയ്യുക. (ബഖറഃ 206) കേൾക്കാനും തിരുത്താനും അവർ സന്നദ്ധരാവില്ല. ആയതിനാൽ ഫിത്‌നഃയിലേക്ക് പോകാതിരിക്കാൻ നാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക, അല്ലാഹുവിനോട് ദുആ ചെയ്യുക. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 24 സഫർ 1446 / 30 ആഗസ്റ്റ് 2024 Your browser does not support viewing this document. Click here to download the document. ചുഴലി അബ്ദുല്ല മുസ്ല്യാർ ഈയിടെ നടത്തിയ ഒരു പ്രസംഗത്തിൽ സുന്നികളെ പഴുതടച്ച് കാഫിറാക്കുന്നു: അവർ മുസ്‌ലിംകളല്ല, മഹല്ല് പള്ളികളിൽ കയറി അവിടുത്തെ ഇമാമുകളെ തുടർന്ന് നമസ്കരിക്കാൻ പറ്റുകയില്ല, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി അമ്പലമാണ്.. അദ്ദേഹം അങ്ങനെ ആണയിടുകയാണ്. തക്ഫീറിന്റെ ഈ കാളകൂടവിഷം നേരത്തെ ഒരു സ്വലാഹിയും, ഇപ്പോൾ അയാളുടെ അനന്തരവന്മാരായി നടക്കുന്ന ചില റുവൈബിളമാരും ചീറ്റിക്കൊണ്ടിരുന്നതാണ്. ക്രൗഡ് പുള്ളറായ ചുഴലിയെ 'കയ്‌ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന നിലയിൽ കേ.ന.മു. കിടന്ന് പരുങ്ങുകയാണ്. പൊതു രംഗത്തുള്ള ചിലർ ഇതുമൂലം ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും സലഫിയ്യത്തിനെ പ്രതിചേർക്കുകയും ചെയ്യുന്നിടത്താണ് കാര്യം എത്തി നിൽക്കുന്നത്. ചുഴലി അബ്ദുല്ല മുസ്ല്യാർ! നിങ്ങൾ ഒന്നുകിൽ ദീൻ ശരിയായ വിധത്തിൽ പഠിക്കണം. പഠിച്ചത് പ്രാവർത്തികമാക്കണം. എന്നിട്ടു വേണം പ്രബോധനത്തിന് ഇറങ്ങാൻ. അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ നടത്തുന്ന അധികപ്രസംഗം ഉടനടി നിർത്തണം. തക്ഫീർ വളരെ സങ്കീർണ്ണമായ മസ്അലയാണ്. വിവരസ്ഥർ വരെ കാലിടറിപ്പോകുന്ന അപകടകരമായ രംഗമാണത്. അത്തരം പ്രശ്‌നങ്ങളാണോ വിവരവും രേഖയുമില്ലാതെ, ലാഘവത്തോടെ നിങ്ങൾ കൈകാര്യം ചെയ്യുന്നത്?! സമാനമായ സാഹചര്യത്തിൽ നബി ﷺ ഉയർത്തിയ ഒരു ചോദ്യം ഞാൻ നിങ്ങളോട് ആവർത്തിക്കുന്നു: قتلوه، قاتلهم الله؛ ألا سألوا إذ لم يعلموا؟ فإنما شفاءُ العِيِّ السؤال! [الألباني في صحيح سنن أبي داود] «അവർ അദ്ദേഹത്തെ കൊലപ്പെടുത്തി, അവരിൽ അല്ലാഹുവിന്റെ കോപം ഭവിക്കട്ടെ! അറിയുമായിരുന്നില്ലെങ്കിൽ അവർക്ക് ചോദിക്കാ-മായിരുന്നില്ലേ? പൊട്ടത്തരത്തിന് ചോദിച്ചു മനസ്സിലാക്കുക മാത്രമേ പ്രതിവിധിയുള്ളു.» (അൽബാനി സ്വഹീഹു സുനനി അബീദാവൂദിൽ ഉൾപ്പെടുത്തിയത്) സംഘടന തിന്മയാണ്. അതിലുള്ള വ്യക്തികളിൽ നന്മയുടെ അംശമു-ണ്ടായിരിക്കും. പക്ഷെ സംഘടനാ പ്ലാറ്റ്ഫോം അവരുടെ നന്മകൾ അധഃകരിക്കാനും തിന്മകൾ ക്രോഡീകരിക്കാനുമുള്ള വേദിയാണ്. ആളെക്കൂട്ടൽ നാടകവും പ്രശസ്‌തിയുടെ ഭ്രാന്തുമായി നടക്കുന്ന കേ.ന.മു. വിന് ഇത്തരം വിനാശകരമായ പാപങ്ങൾക്ക് തടയിടാനോ തിരുത്താനോ കഴിയില്ല എന്നറിയാം. എന്നാലും ചോദിക്കുകയാണ്: أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ - هود ٧٨ «നിങ്ങളിൽ തന്റേടമുള്ള ഒരാളുമില്ലാതായോ?» (ഹൂദ് 78) അല്പബുദ്ധിയും കുയുക്തിയും കുതർക്കവും മാത്രം കൈമുതലാക്കി നടക്കുന്ന റുവൈബിളമാരോട് എന്താണു പറയേണ്ടത്; അവർ പറയുന്നവരല്ലേ, കേൾക്കുന്നവരല്ലല്ലോ. നിങ്ങൾ ഒരു കാര്യം ഓർമ്മവെക്കുക! فَسَتَذْكُرُونَ مَا أَقُولُ لَكُمْ - غافر ٤٤ « ഞാൻ നിങ്ങളോട് പറയുന്ന കാര്യം വഴിയെ നിങ്ങൾ ഓർക്കേണ്ടി വരിക തന്നെ ചെയ്യും » (ഗാഫിർ 44) നിങ്ങളുടെ അല്പത്തരം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. അന്ത്യ-നാളിന്റെ ലക്ഷണമായി ഹദീസിൽ വന്നിട്ടുള്ളത് നിങ്ങൾ കേട്ടിട്ടില്ലേ? وينطق فيها الرويبضة. قيل: وما الرويبضة؟ قال: الرجل التافه يتكلم في أمر العامة [الألباني في الصحيحة] « അന്ന് റുവൈബിളമാർ സംസാരിക്കും. ആരാണ് റുവൈബിളഃ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: പൊതുകാര്യത്തിൽ ഇടപെട്ടു സംസാരിക്കുന്ന അന്തസ്സാരശൂന്യനായ അല്പൻ തന്നെ! »
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) കേൾക്കാത്തതു കൊണ്ടല്ല. ഇത് നമ്മെക്കുറിച്ചല്ല, മറ്റാരെയോ സംബ-ന്ധിച്ചാണ് എന്ന് നിങ്ങളുടെ പിശാചുക്കൾ നിങ്ങൾക്ക് ഓതിത്തരുന്നതു കൊണ്ടാണോ മതപരമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാ-തങ്ങളുണ്ടാക്കുന്ന ഇത്തരം വിഷയങ്ങളിൽ നിങ്ങൾ നാവിട്ടടിക്കുന്നത്?! സങ്കടകരമാണെങ്കിലും പറയാതെ വയ്യ, നിങ്ങൾക്ക് പണ്ഡിതന്മാരെ അറിയില്ല. അവരെ വായിക്കാനുള്ള ത്രാണിയുമില്ല. നിങ്ങൾക്ക് വേഷം കെട്ടിയാടാനേ അറിയൂ. നിങ്ങളുടെ അല്പത്തരം മൂലം മുസ്‌ലിം ലോക-ത്തെ മഹാരഥന്മാരായ പണ്ഡിതന്മാർ വരെ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?" ശ്രീ. എം.പി. പ്രശാന്ത്, പണ്ഡിതന്മാരെ അറിയാത്ത, അവരെ ശരിയാം വിധം വായിക്കാനറിയാത്ത, ഈ അല്പന്മാരുടെ നരേറ്റീവ് മാത്രം കേട്ട് സാത്വികരായ പണ്ഡിതന്മാരെ സങ്കിസലഫികൾ എന്ന് വിളിക്കരുതേ എന്നൊരപേക്ഷയുണ്ട്, സ്വീകരിക്കുകമല്ലോ? — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 1 6 സഫർ 1446 / 22 ആഗസ്റ്റ് 2024 Your browser does not support viewing this document. Click here to download the document. പോയ കാലത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കാൻ നമുക്ക-ൽപം പിറകോട്ട് പോകാം.
കൃത്യമായി, തൊണ്ണൂറുകളിലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടന്ന വർഷത്തിലേക്ക് നാം മടങ്ങിയാൽ, സദ്ദാമിന്റെ കടന്നു കയറ്റം നടന്ന ആ വർഷത്തിൽ അറേബ്യൻ ഉപദ്വീപിൽ അതുവരെ ഗോപ്യ-മായി മറഞ്ഞുകിടന്ന, ഉലമാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ പല തിന്മകളും വെളിപ്പെട്ടതായി നമുക്ക് കാണാം. അത് മുഹമ്മദ് സുറൂറിൻറെ ജമാഅത്തും മറ്റൊരു നൂതന പ്രവണതയുടെയും രംഗപ്രവേശമായിരുന്നു. സദ്ദാമിനെ പിന്തുണക്കുന്ന ഇഖ്‌വാനുൽ മുസ്ലിമൂന്റെയും "സലഫി മൂവ്മെന്റ്" എന്ന പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെയും ആശയങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ച തന്ത്രശാലികളായ ആളുകളുടെ ഒരു ഗ്രൂപ്പാ-ണത്. സംഘാടനം, ഭരണകൂട വിരുദ്ധ വികാരം ഉണർത്തൽ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവ ഇഖ്‌വാനികളിൽ നിന്നും സ്വീകരിച്ചപ്പോൾ, വീക്ഷണപരമായും സ്ഥിരീകരണപരമായും ശരിയായ അഖീദയും ഹദീസുമായി ബന്ധപ്പെട്ടു സുന്നത്തിന്റെ ഭാഗമായുള്ളവ സലഫീ മൂവ്‌മെൻറ്റിൽ നിന്നും സ്വീകരിച്ചു. അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ ദഅവത്തുമായി പ്രാരംഭദശയിൽ വലിയ സാദൃശ്യമുണ്ടായിരുന്ന ഇവർക്ക്, അതിന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട സലഫികളും ഇഖ്‌വാനുൽ മുസ്ലിമൂന്റെ സഹചാരികളുമായ രണ്ടു വിഭാഗം ചെറുപ്പക്കാർക്കും ഇത് ഏറെ ആകർഷകമായിത്തീർന്നു. അങ്ങിനെ, എഴുപതുകളുടെ അവസാനത്തിൽ അവർ, അതായത് സുറൂറിന്റെ ജമാഅത്ത് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ധാരാളം ചെറുപ്പക്കാരെയും ഉലമാക്കളുടെ ഇൽമിന്റെ മജ്ലിസുകളെയും യൂണിവേ-ഴ്സിറ്റികളെയും തങ്ങളുടെ കരവലയത്തിലാക്കി. ആശയപരമായി ഖുതുബി ഖാരിജി ചിന്താഗതിയെ എളുപ്പത്തിൽ സഹായിക്കാൻ, തക്ഫീറിന്റെയും ഖുറൂജിന്റെയും പ്രവണതയെ അനാവരണം ചെയ്യുന്ന (സയ്യിദ് ഖുതുബിന്റെ സഹോദരൻ മുഹമ്മദ് ഖുതുബിനെ പിന്തുടർന്ന് കൊണ്ട് -അദ്ദേഹം സൗദിയിൽ വന്നിട്ടുണ്ട്- അദ്ദേഹത്തിന്റെ ചിന്തകളെയും മൻഹജിനെയും സഹായിക്കുന്ന) സലഫീ ഗവേഷണ ലേഖനങ്ങൾ അവർക്കാവശ്യമായി വന്നു. അങ്ങിനെ ഈമാനുമായി ബന്ധപ്പെട്ട്, ഈമാനും അമലും തമ്മിലുള്ള ബന്ധത്തിന്റെ വിഷയത്തിലൂടെ ഖുറൂജിന് നല്ല സ്കോപ്പുണ്ടെന്ന് അവർ കണ്ടു. അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ഒട്ടും മോശമല്ലാത്ത മറ്റൊരു വഴിയായി അവർ കണ്ടത്, വാക്കിലൂടെയോ പ്രവർത്തിയിലൂ-ടെയോ മതത്തിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള അബദ്ധം സംഭവിക്കുന്ന മുസ്ലിംകൾക്ക് "അജ്ഞതയുടെ ആനുകൂല്യം" (العذر بالجهل) നൽകാതിരിക്കുക എന്നതാണ്. (ഈ വിഷയം, "അജ്ഞതയുടെ ആനുകൂല്യം" ഉണ്ട് എന്നത് ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും വ്യക്തമായി സ്ഥിരപ്പെട്ട കാര്യമാണ്.) ഈ മൂവ്മെന്റും, ജമാഅത്തും, ആശയധാരയും, പാരമ്പര്യമായി തെളിവ് പിടിക്കാറുള്ള (അല്ലാഹു ഇറക്കിയതല്ലാത്തത് കൊണ്ട് വിധിക്കുന്ന ഭരണാധികാരിയെ തക്ഫീർ ചെയ്യാൻ ഉപയോഗിക്കുന്ന) തെളിവുകൾക്ക് പുറമെ മുസ്‌ലിം ഭരണാധികാരികളെയും സാധാരണക്കാരെയും തക്ഫീർ ചെയ്യാൻ മറ്റു മാർഗങ്ങൾ അധികരിപ്പിച്ചു. പൊതുവായ മത വിധികളെയും സവിശേഷമായ വിഷയങ്ങളിലുള്ള വിധികളെയും തമ്മിൽ വേർതിരിക്കൽ, അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കൽ (الاستحلال), വ്യാപകമായ തോതിൽ മുസ്‌ലിംകളിൽ വലാഇന്റെയും ബറാഇന്റെയും വിഷയത്തിൽ തക്ഫീർ നടത്തൽ തുടങ്ങിയവ അതിൽപ്പെട്ടതാണ്. പള്ളികളിലും മതപഠന സദസ്സുകളിലും യുണിവേഴ്സിറ്റികളിലുമായി ഉമിത്തീ പോലെ, മിക്കവരിലും ഗോപ്യമായ നിലയിൽ ഈ ജമാഅത്തും, മൂവ്മെന്റും തുടർന്ന് വരുന്നതിനിടയിലാണ് യുദ്ധം കടന്നു വന്നത്. അപ്പോഴവർ സടകുടഞ്ഞെഴുന്നേൽക്കുകയും അവരുടെ യഥാർത്ഥ മുഖം മിക്കവർക്കു മുമ്പിലും തുറന്നു കാട്ടപ്പെടുകയും ചെയ്തു — അൽഹംദുലില്ലാഹ്. മുസ്‌ലിം നാടുകൾക്കെതിരെയും, പരോക്ഷമായ നിലയിൽ സദ്ദാമിന് അനുകൂല-മായും നിലപാടുകൾ സ്വീകരിച്ചതിന് പുറമെ കാഫിറുകൾ മുസ്‌ലിം നാടുകളോട് യുദ്ധം ചെയ്യുകയാണ് എന്ന മുറവിളി കൂട്ടുകയും പൊതു-പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെ അത് വരെ ഗോപ്യമായി-രുന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു. ഉലമാക്കളുടെ ചില വീഴ്ചകൾ അവർക്ക് സഹായകരമായിട്ടുണ്ട് എന്നത് നേരാണ്. ഇവിടെ, സദ്ദാമിന്റെ കടന്നു കയറ്റത്തിനെതിരെ ഭരണാധികാരികൾ അന്യമതശക്തികളുടെ സഹായം തേടിയ വിഷയത്തിൽ, ഭരണാധി-കാരികളെ അനുസരിക്കാനും ഐക്യം കാത്തു സൂക്ഷിക്കാനും ഉത്‌ബോധിപ്പിച്ചുകൊണ്ട് സാത്വികരായ ഉലമാക്കളിൽ ചിലർ അവരെ വിമർശിക്കാനാരംഭിച്ചു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും പിന്നെ ഭരണാധികാരികളുടെ നിലപാട് കൊണ്ടും കുവൈറ്റ് സ്വതന്ത്രമായി. വിമർശനം തുടർന്ന് കൊണ്ടിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഉലമാക്കൾക്ക് പോലും ഗോപ്യമായിക്കിടന്ന സയ്യിദ് ഖുതുബിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും ഗ്രന്ഥങ്ങളിലെ നിജസ്ഥിതി വെളിപ്പെടാൻ തുടങ്ങി. വളരെ അപകടകരമായ അവസ്ഥയിലാണ് കാര്യം എന്ന് വൃക്തമായി. ഏറ്റക്കുറച്ചിലോടെയാണെങ്കിലും ഈ വിഭാഗങ്ങളുടെ ചിന്താധാരയിൽ നിന്ന് ഒരുപാട് യുവാക്കൾ ശരിയായ ആശയത്തിലേക്ക് എത്തിച്ചേർന്നു. ഇവിടെ, കൃത്യമായിപ്പറഞ്ഞാൽ നീതിപൂർവ്വകവും സത്യസന്ധവുമായ വൈജ്ഞാനിക വിമർശനത്തിന്റെ പരിധിയിൽ നിൽക്കാത്ത സംഘ-ങ്ങൾ ജന്മമെടുത്തുവെന്ന് മാത്രമല്ല, ബിദ്അത്തുകളെ വിമർശിക്കുന്നതിൽ തക്ഫീരിന്റെ വിഷയത്തിൽ ഖവാരിജുകളുടെ രീതികളിലേക്ക് അവർ പോയി. അങ്ങിനെ ഹദ്ദാദികൾ എന്ന ഒരു വിഭാഗം രൂപപ്പെടുകയും, ബിദ്അത്തിന്റെ ആളുകളെ, സാധാരണ ഉലമാക്കൾ ചെയ്യുന്ന പോലെ, തെറ്റാരോപിക്കുന്നതിനു പകരം കാഫിറാക്കുകയും ചെയ്യാൻ തുടങ്ങി. ഈ വിഭാഗം അവരുടെ ഈ നിലപാട് തുടരുകയും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള റഹിമഹുല്ലാഹ് അഹ്ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഇമാമുമാരെയും ആധുനികരായ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി വിശിഷ്യാ ശൈഖ് ഇബ്നു ബാസ് റഹിമഹുമുല്ലാഹ് പോലെ-യുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. തങ്ങളുടെ ബിദഈ ചിന്താഗതികളും, പിഴച്ച ധാരണകളും മറ്റുള്ളവരിൽ നിന്ന് ശരിക്കും മറച്ചു പിടിക്കുന്ന (تقية) വിധത്തിലുള്ള നിലപാടുകളുമുള്ള സംശയാസ്പദമായ ഈ അതിരുവിട്ട വിഭാഗത്തിന് വിമർശനങ്ങൾ വരാൻ തുടങ്ങി. അശ്അരികളെ വ്യക്ത്യാധിഷ്ഠിതമായി തക്ഫീർ ചെയ്യുകയെന്നത് അവരുടെ അടയാ-ളങ്ങളിൽ പെട്ടതായിരുന്നു عياذًا بالله. ശരിയായ വിശ്വാസവും ഹദീസുകൾക്കും അഥറുകൾക്കും പ്രാധാന്യം നൽകുകയും ചെയ്ത് മറ പിടിച്ചത് കാരണം അവരുടെ യഥാർത്ഥ ചിത്രം അറിയാത്തവരുടെ മുമ്പിൽ അവർക്കു സ്വീകാര്യത ലഭിച്ചു. സുറൂറികളുടെയും തക്ഫീരികളുടെയും മറ്റു ജമാഅത്തുകളുടെയും അവശി-ഷ്ടങ്ങളിൽ വളർന്ന ഈ കക്ഷിയുടേതിന് സമാനമായ മറ്റൊരു "പരിവാര സംഘം”, നാമകരണത്തിൽ പോലും അവരോടു സദൃശമായി വളർന്നു വന്നു. (അവരുടെ വാദങ്ങളിൽ ചിലത്: പാർലമെന്റ് മെമ്പർ വലിയ്യുൽ അംറ് ആണ്, പൊതു നന്മ കരുതിയും കുഴപ്പം ഇല്ലാതാക്കാനും, സംഘടനക്കാരെപ്പോലെ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം തടയപ്പെടാതിരിക്കാനുമൊക്കെ വേണ്ടി മാത്രമാണ് ഭരണാധികാരിയെ അനുസരിക്കുന്നത്) ജസീറതുൽ അറബിൽ എല്ലാ സ്ഥലത്തും നല്ല സാന്നിധ്യമുള്ള ഇവർ സലഫികളുടെ പിന്തുടർച്ചക്കാരാണ് എന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാര്യം അങ്ങിനെയല്ല. അത്ഭുതകരമായ കാര്യം, ഈ "പരിവാര സംഘവും" ഹദ്ദാദികളും തമ്മിൽ അവസാന വർഷങ്ങളിൽ വ്യക്തവും പരസ്യവും വലിയതോതിലുമുള്ള സഹകരണം ഉണ്ടെന്നുള്ളതാണ്. സുറൂറികളിൽ നിന്നും ഖുതുബികളിൽ നിന്നും സ്വാംശീകരിച്ച, സുന്നത്തിന്റെ ബാഹ്യാവരണം പൊതിഞ്ഞ ഈ തക്ഫീരീ ആശയത്തെ തടയിടുകയും അതിനെതിരിൽ കൃത്യമായ പ്രതിരോധം തീർക്കുകയും ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ അപകടകര-മായ അവസ്ഥയിലേക്ക് എത്തിച്ചേരും. അപ്പോൾ, ഇന്ന് ഉലമാക്കളുടെ ധർമ്മം: സുന്നത്തിന്റെ ബാനർ പിടിച്ച് നിൽക്കുന്നവരുടെ ഇത്തരം ഉപദ്രവങ്ങളിൽ നിന്ന് സുന്നത്തിനെയും അതിന്റെ ദഅവത്തിനേയും വിമലീകരിക്കുകയെന്നതാണ്. കാരണം, പ്രത്യക്ഷമായും പ്രകടമായും ബിദ്അത്തും ഖുറൂജും പ്രചരിപ്പിക്കുന്ന സംഘ-ടനകളേക്കാൾ മുസ്ലിംകൾക്കും ചെറുപ്പക്കാർക്കും അപകടകാരികൾ ഇവരാണ്. വിശിഷ്യാ അവരിൽ ചിലർ ഭരണാധികാരികളെ അനുസരിക്കണമെന്ന് പറയുന്നവരും സംഘടനകളെ വിമർശിക്കുന്ന-വരുമാകുമ്പോൾ. അപ്പോൾ ഹദ്ദാദികളും, "പരിവാര സംഘങ്ങളും" ഇന്നലെകളിൽ മറക്കു പിന്നിൽ സുറൂറികൾ നിർവ്വഹിച്ച അതേ റോളാണ് അഭിനയിക്കുന്നത്. അവരെ പൊളിച്ചടുക്കാൻ ഇറാഖ് അധിനിവേശം നിമിത്തമായെങ്കിൽ, ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നേരിടാനും മറ്റൊരു ദുരന്തത്തിന് കാത്തിരിക്കേണ്ടതില്ല. അതിനു വേണ്ടി മുന്നിട്ടിറങ്ങൽ മതപരമായി-ത്തന്നെ നിർബന്ധ ബാധ്യതയാണ്. കാരണം വ്യതിയാനത്തിന്റെ ടൂളുകൾ അവരിൽ പ്രകടമാണ്. അവ സാധാരണമായ ഈമാനുമായി ബന്ധപ്പെട്ട തക്ഫീറിന്റെ മസ്അലകളും സാധാരണ മുസ്‌ലിംകളെ തക്ഫീർ നടത്താനുള്ള ത്വരയോട് കൂടിയ വലിയ വിഷയമായ "അജ്ഞതയുടെ ആനുകൂല്യം" നല്കാതിരിക്കലുമാണ്. ഹദ്ദാദികളുടെ പണ്ഡിതന്മാർ അവസാന വർഷങ്ങളിൽ അവരുടെ പിഴച്ച ആശയങ്ങളിൽ നിന്ന് പിൻവാങ്ങുകയോ തൗബ പരസ്യമാക്കു-കയോ ചെയ്യാതെ തന്നെ, "പരിവാര സംഘങ്ങളോട്" സഹകരിച്ചു കൊണ്ട് തന്നെ, അതീവ ജാഗ്രത പുലർത്തുകയും മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു ഇസ്‌ലാമിനെയും മുസ്ലിംകളെയും എല്ലാ വിധ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. — എഴുതിയത്: ശൈഖ് അഹ്‌മദ് അൽ സുബൈഈ വ്യാഴം, 28 ദുൽഹിജ്ജ 1445 / 04 ജൂലൈ 2024 വിവർത്തനം: ബശീർ പുത്തൂർ ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്. ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്. രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട് . ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്. രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്. ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം. പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്. നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം. ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്. اللهم نجِّ المسلمين المستضعفين في فلسطين واكس عارهم وأطعم جائعم وأهلك الصهاينة الظالمين — ബഷീർ പുത്തൂർ
മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ള ശിർക്ക് ബിദ്‌അത്തുകൾക്കെതിരിൽ നടത്തിയ ശക്തമായ ചെറുത്തു നിൽപ്പിൽ അരിശം പുണ്ട ബിദ്അത്തിന്റെ സഹയാത്രികരും ഷിയാക്കളും റാഫിദികളും ആയ ആളുകൾ പ്രചരിപ്പിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരാരോപണം മാത്രമാണിത്. ബിദ്അത്തിന്റ ആളുകളുടെ തോളിൽ കയ്യിട്ട് നടക്കുകയും സുന്നത്തിന്റെ ആളുകളെയും അതിന്റെ വാഹകരെയും വിമർശിക്കുകയും ആക്ഷേപിക്കുകയും മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇഖ് വാനികളും ഈ വാദം കടമെടുത്തവരാണ്. ആശയപരമായി ഇഖ് വാനീ മാർഗ്ഗം പിന്തുടരുന്ന ജമാഅത്തെ ഇസ്‌ലാമിയും സ്വാഭാവികമായും ഇതേ നിലപാടുകാരാണ്. യഥാർത്ഥത്തിൽ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് ഖുറൂജ് നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തതായി ഉള്ള ഒരു രേഖ കാണിക്കാൻ ആർക്കും സാധ്യമല്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം തന്നെ തന്റെ പല ഗ്രന്ഥങ്ങളിലും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരിക്കെതിരിൽ ഖുറൂജ് നടത്താൻ വ്യക്തമായി ആഹ്വാനം ചെയ്ത ഇഖ് വാനീ ആചാര്യൻ സയ്യിദ് ഖുതുബിന്റെ പിഴച്ച നിലപാടിനെ ന്യായീകരിക്കാൻ ചില ജമാഅത്ത് കുട്ടി സഖാക്കൾ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളയെ തെറ്റായി ഉപയോഗിക്കാറുണ്ട്. അത് ഒരു നിലക്കും ശെരിയോ സത്യസന്ധമോ അല്ലായെന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.
— ബഷീർ പുത്തൂർ ഈ വർഷം ഫെബ്രുവരി മാസത്തിൽ കൈറോയിൽ സ്വയം പൊട്ടിത്തെറിച്ച "ഇഖ്‌വാനീ ചാവേർ". (ഇമേജ് കാണുക)
മുല്ലപ്പൂ വിപ്ലവം എന്ന ഓമനപ്പേരിൽ സയ്യിദ് ഖുതുബിന്റെ വിപ്ലാവാഹ്വാനത്തിൽ വഞ്ചിതരായ ഒരു കൂട്ടം ചെറുപ്പക്കാർ അവർ തെറ്റായ നിലയിൽ ദീനെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്തകളുടെ സ്വാധീനത്താൽ സ്വന്തം ജീവനും മുസ്‌ലിം ബഹുജനങ്ങളുടെ ജീവനും നശിപ്പിക്കുക മാത്രമല്ല, സർവ്വോപരി ഇസ്‌ലാമിന്റെ പേര് പോലും കളങ്കിതമാക്കുന്നു. അറബ് ലോകത്ത് ഇത്തരം ഇഖ് വാനീ ചാവേറാക്രമണങ്ങൾ സാർവത്രികമായിക്കഴിഞ്ഞു. നിരപരാധികളായ മുസ്‌ലിം സഹോദരങ്ങളെ കൊലക്കു കൊടുക്കുന്ന ഖാരിജീ ചിന്തയുടെ ആധുനിക കാലഘട്ടത്തിലെ വാഹകനായിരുന്നു സയ്യിദ് ഖുതുബ്. ഈ പിഴച്ച ചിന്തയുടെ ആചാര്യനായ സയ്യിദ് ഖുതുബിനെ ന്യായീകരിക്കാൻ വേണ്ടി മുആവിയ റദിയള്ളാഹു അന്ഹു അടക്കം പല സ്വഹാബികളിലും ഇബ്‌നു തീമിയ, ഇബ്‌നു അബ്ദിൽ വഹാബ് റാഹിമഹുമുള്ള തുടങ്ങിയ അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതരിലും ഇഖ് വാനികളും അവരുടെ വിഴുപ്പു പേറുന്ന ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയും ഖാരിജി ചിന്ത അന്യായമായി കെട്ടി വെക്കുകയും, പിടി വീഴുമ്പോൾ തീവ്രവാദത്തിന്റെ ഉത്തരവാദിത്വം സലഫികളിൽ ചാർത്തി നൽകുകയും ചെയ്യുന്ന നികൃഷ്ടമായ നിലപാടാണ് ഇവർ പിന്തുടരുന്നത്. ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താനുള്ള സയ്യിദ് ഖുതുബിന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി നിരപരാധകളായ മുസ്ലിംകൾക്ക് നേരെ ചാവേറാക്രമണം നടത്തകയും സാമൂഹികാന്തരക്ഷം കലുഷിതമാകുകയും ചെയ്യുന്ന ഇഖ് വാനീ - ജമാഅത്ത് കൂട്ടുകെട്ട് ഈ തെമ്മാടിത്തത്തിന്റെ പ്രാമാണികത വ്യക്തമാക്കണം. യുവാക്കളിൽ തികച്ചും വിപ്ലവ ചിന്ത കുത്തിവെക്കുകയും ഖുറൂജ് നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ശഹീദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തൊലിയുരിച്ചു കാണിക്കാൻ പര്യാപ്തമാണ് ഈ സംഭവം( ഇമേജ് കാണുക) ജമാഅത്തെ ഇസ്‌ലാമീ അവരുടെ ഇരട്ട മുഖം അവസാനിപ്പിച്ചേ പറ്റൂ. ശാന്തമായ പ്രസന്നമായ പ്രത്യക്ഷ മുഖവും വികൃതമായ രക്തപങ്കിലമായ ഖുറൂജിന്റെ മുഖവും ഒരുമിച്ചു കൊണ്ട് പോകാൻ കഴിയില്ല ! സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ഖുറൂജിനെ താലോലിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് തീവ്രവാദിപ്പട്ടം അവകാശപ്പെട്ടത് തന്നെയാണ്. — ബഷീർ പുത്തൂർ അവസാനം ഐസിസും തീവ്രവാദ ചർച്ചകളും വഴിതെറ്റി, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തു അനുധാവനം ചെയ്യുന്ന സലഫികൾക്കു നേരെ എല്ലാ ഞാഞ്ഞുലുകളും പത്തി വിടർത്തി ആടുകയാണ്. മതത്തിനു രാഷ്ട്രീയ വ്യാഖ്യാനം നൽകുകയും പ്രമാണനങ്ങളെ പരിഹസിക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഇപ്പോൾ സഹയാത്രികർ കൂടി എന്നതാണ് പുതിയ കാര്യം.
ഖുർആനും സുന്നത്തുമാണ് പിൻപറ്റുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നത് എന്നു പറയുകയും, സ്വന്തം യുക്തിക്കു ബോധ്യപ്പെടാത്തവ സുന്നത്തിൽ സ്ഥിരപ്പെട്ടാലുംസ്വീകരിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അടയാളമായി രേഖപ്പെടുത്തുകയും ചെയ്യുക. അതായത്, ഒരേ സമയം ഇരയുടെ കൂടെ നിൽക്കുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുക. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദിനു നീളമുള്ള താടിയും നെരിയാണിക്ക് മുകളിലുള്ള വസ്ത്രവും സ്ത്രീകളുടെ മുഖാവരണവും തീവ്ര വാദത്തിന്റെ അടയാളമാണ്. നാലാം കിട കമ്മ്യുണിസ്റ്റു ചാനൽ തിണ്ണ നിരങ്ങികളും മുസ്‌ലിം വിരുദ്ധ ശക്തികളും നൽകുന്ന കുറിപ്പുകളാണ് ഇപ്പോൾ മിമ്പറുകളിൽ പോലും കേട്ടു കൊണ്ടിരിക്കുന്നത്. ശശികലയോ മറ്റോ ആയിരുന്നു ഇതെല്ലാം പറയുന്നതെങ്കിൽ, ഇസ്‌ലാമിനെ ഇതാ തകർക്കാൻ വരുന്നേ എന്നു പറഞ്ഞു എല്ലാ സംഘടനയും ഒറ്റക്കെട്ടായി സത്യാഗ്രഹം നടത്തിയേനെ. മടവൂരികളായതു കൊണ്ടു ആർക്കും ഒരു പരാതിയുമില്ല. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, സാക്കിർ നായിക്കിന് നേരെയുള്ള മാധ്യമ വിചാരണയോ, പ്രാച്ചിയുടെ ഇനാം പ്രഖ്യാപനയോ ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കാൾ അപകടകരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു നേരെയുള്ള നികൃഷ്ഠമായ കയ്യേറ്റങ്ങളാണ്. "നബിചര്യ മുറുകെപ്പിടിക്കുക" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു മുജാഹിദ് പ്രസ്ഥാനം ഇനിയും പഠിച്ചിട്ടില്ല. താടി വളർത്തൽ സ്വഹീഹ് ആയ ഹദീസുകൾ കൊണ്ടു അള്ളാഹുവിന്റെ ശറഇൽ സ്ഥിരപ്പെട്ട കാര്യമാണ്. സ്വഹാബികളിൽ താടിയില്ലാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നു എന്നു അവകാശപ്പെടുന്നവർക്കു എങ്ങിനെയാണ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ അവഹേളിക്കാൻ കഴിയുക? താടി വളർത്തുന്നതും വസ്ത്രം നെരിയാണിക്കു മുകളിലാവുകയെന്നതും സ്ത്രീകൾ മുഖാവരണം ധരിക്കുന്നതും എങ്ങിനെയാണ് തീവ്ര വാദമാവുക? നബിചര്യ നിങ്ങൾ അണപ്പല്ലുകൾ കൊണ്ടു കടിച്ചു പിടിക്കണമെന്ന് പറഞ്ഞാൽ, ഇവിടെയുള്ള മാധ്യമ ഹിജഡകളുടെ ആരോപണങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കി സുന്നത്തിനെ പുറം കാലു കൊണ്ടു തട്ടുകയാണോ? അതാണോ നിങ്ങൾ മനസ്സിലാക്കിയ ആദർശ ധീരത? തീവ്രവാദത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാളെ തൗഹീദിനെതിരിലും നമസ്കാരത്തിനെതിരിലും തീവ്രവാദം ആരോപിക്കപ്പെട്ടാൽ അവിടെയും നിങ്ങൾ വിട്ടുവീഴ്ച ചെയ്തു നല്ല പിള്ള ചമയുമോ? തീവ്രവാദം ഖാരിജി ചിന്തയുടെ ഉപോൽപ്പന്നമാണ്. അതു തിരിച്ചറിയാതെ, നബി ചര്യക്ക് നേരെ വാളോങ്ങുന്നതു ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. താടി വളർത്തുന്നതിലും, വസ്ത്രം നെരിയാണിക്കു മുകളിലാക്കുന്നതിലും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലും സ്വീകാര്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിന്റെ ശെരിയായ നിലപാട് എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മടവൂർ വിഭാഗമടക്കമുള്ള എല്ലാ മുജാഹിദ് ഗ്രുപ്പുകളെയും വെല്ലു വിളിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കാതെ, പ്രമാണനങ്ങൾക്കു പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നതിനു പകരം, കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവക്കാരായ അവസരവാദികളായി മാത്രമേ നിങ്ങളെ കാണാനൊക്കൂ. - ബഷീർ പുത്തൂർ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജിത സമ്പത്ത് വിഹിതം വെക്കുന്ന വേളയിൽ, സ്വഹാബികൾക്കിടയിൽ നിന്നൊരാൾ " മുഹമ്മദ്, നീ നീതി പാലിക്കണം" എന്ന് വിളിച്ചു പറയുന്നു. " ഞാൻ നീതി പാലിച്ചില്ലെങ്കിൽ, മറ്റാരാണ് നീതി പാലിക്കുക" ? എന്നു പ്രതിവചിച്ച പ്രവാചകനോട് ഉമർ റദിയള്ളാഹു അൻഹു " ഞാൻ അവന്റെ ഗളഛേദം നടത്തട്ടേ എന്നു ചോദിച്ചു? അതു വിലക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇവന്റെ മുതുകിൽ നിന്നു ഒരു വിഭാഗം വരാനുണ്ട്. വിശുദ്ധ ഗ്രന്ഥം അവർ പാരായണം ചെയ്യും. പക്ഷെ, അതവരുടെ കണ്ഡനാഡി വിട്ടുകടക്കില്ല. ദീനിൽ നിന്നു അവർ, ഒരു അസ്ത്രം അതിന്റെ ലക്ഷ്യസ്ഥാനം തുളച്ചു പുറത്തു പോകുന്നത് പോലെ അവർ പുറത്തു പോകും. ഞാൻ അവരെ കാണുകയാണെങ്കിൽ, തമൂദു ഗോത്രത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമായിരുന്നു".
കാലം പിന്നെയും കഴിഞ്ഞു. ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധത്തോടെ ഈ വിഭാഗം അവരുടെ സായുധ വിപ്ലവം ആരംഭിച്ചു. അതിനു ശേഷം അലി റദിയള്ളാഹു അൻഹുവുമായി നടന്ന രക്തരൂക്ഷിത കലാപങ്ങൾ. പ്രമാണങ്ങൾ സ്വഹാബത് എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ മനസ്സിലാക്കുന്നതിനു പകരം, അവർ അവരുടെ യുക്തിയെ ആശ്രയിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്തു. ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി അവർ സ്വഹാബത്തിനോട് യുദ്ധം ചെയ്തു. "നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിലും, തെറ്റായ ലക്ഷ്യത്തിനു വേണ്ടി ദുർവ്യാഖ്യാനിച്ചു എന്ന അലി റദിയള്ളാഹുവിന്റെ പ്രസിദ്ധ വചനം ഇവരെക്കുറിച്ചാണ്. ഹറൂറികൾ എന്നു വിശേഷിപ്പിക്കട്ടെ ഇവരുടെ രക്തപങ്കിലമായ ചരിത്രം ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. കാലം പിന്നെയും ഏറെ പിന്നോട്ടു പോയി. പല സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു. ഉസ്മാൻ റദിയള്ളാഹു അൻഹുവിനു നേരെ ഉയർത്തിയ വാൾത്തല പിന്നീട് ഉറയിലേക്കു മടങ്ങിയില്ല. ഖവാരിജുകൾക്കു പുതിയ പിന്മുറക്കാർ വന്നു. ആധുനിക ലോകത്തു, സയ്യിദ് ഖുതുബും മൗദുദിയും ഖവാരിജ് ആശയങ്ങൾ പൊടിതട്ടിയെടുത്തവരിൽ പ്രധാനികളാണ്. ഭരണാധികാരികളിലെ ന്യുനതകൾ പെരുപ്പിച്ചു കാണിക്കുകയും അവർക്കെതിരിൽ ശുദ്ധരായ സാധാരണ മനസ്സുകളെ വൈകാരികമായി പ്രകോപിപ്പിക്കുകയും ചെയ്യുക ഇവരുടെ പ്രധാന രീതിയാണ്. ഭരണകൂടങ്ങളുമായി സദാ ശീത സമരം നിലനിർത്തുന്ന ഇവർ തരം കിട്ടിയാൽ രക്തരൂക്ഷിത സായുധ സംഘട്ടനത്തിലേക്കു കടക്കുക പതിവാണ്. അടുത്തകാലത്തായി അറബ്-മുസ്‌ലിം രാജ്യങ്ങളിൽ " മുല്ലപ്പൂ വിപ്ലവമെന്നു" പേരിട്ടു വിളിച്ച ഭരണ വിരുദ്ധ വികാരങ്ങളുടെ വേലിയേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ആധുനിക ഖവാരിജുകൾ നീന്തിത്തുടിച്ചു അഭിരമിക്കുകയായിരുന്നു. ഇന്ന്, നിരപരാധിത്വം തെളിയിക്കാൻ വിയർക്കുന്ന കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വരെ "മുല്ലപ്പൂ വിപ്ലവ" ത്തിന്റെ പോരിശകൾ പാടിപുകഴ്ത്തപ്പെട്ടു. ഇസ്‌ലാമിക അധ്യാപനങ്ങൾക്കു തെറ്റായ വായന നടത്തുകയും അവ പ്രായോഗിക ബുദ്ധിക്കു അനുഗുണമായ വ്യാഖ്യാനിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും അവസാനം ഖവാരിജിയ്യത്തിന്റെ ഏതെങ്കിലും ഒരു പോയെന്റിൽ ചെന്നു ചേരുമെന്നാണ് വസ്തുത. ഇപ്പോൾ പരക്കെ, ആക്ഷേപ ശരങ്ങൾ തിരിച്ചു വെച്ച " സലഫിസം" എന്നത് ഒരു പുകമറ മാത്രം. അക്ഷരാർത്ഥത്തിൽ ഖവാരിജുകളെ എന്നും തിരിച്ചറിയുകയും അവരുടെ വിശേഷണങ്ങൾ ചൂണ്ടികാട്ടുകയും പൊതുജനങ്ങൾക്ക് അവരുടെ അപകടത്തെക്കുറിച്ചു ശക്തമായി മുന്നറിയിപ്പ് നടത്തുകയും ചെയ്തത്, യഥാർത്ഥ സലഫികൾ മാത്രമാണ്. അതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് സലഫി ഉലമാക്കളും അവരുടെ ബ്രഹത്തായ ഗ്രന്ഥങ്ങളും. ഇന്ന് ഐസിസിനെതിരിൽ വാചാലരാകുന്ന മിക്ക പ്രസ്ഥാനങ്ങളും ഒരിക്കലെങ്കിലും അവരുടെ ആശയം ചുമന്നവരോ അവരോടും അവരുടെ ആശയത്തോടും മൃദുല സമീപനം പുലർത്തിയവരോ ആണെന്നതിൽ തർക്കമേയില്ല. യൂസുഫുൽ ഖറദാവി തൊട്ടു ഇങ്ങേ തലയിൽ മഅദനി വരെ അതിലെ ഇനിയും വിസ്മരിക്കപ്പെടാത്ത കണ്ണികൾ മാത്രം. എന്നാൽ, എന്നാൽ, സലഫികൾക്കു എന്നും ഖവാരിജുകളുടെ വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ചരിത്രപരമായിതന്നെ അവരെ വ്യവഛേദിക്കുകയും പ്രാമാണികമായി അവരുടെ തെറ്റായ ആശയങ്ങളെ ഖണ്ടിക്കുകയും ചെയ്യുന്നവർ സലഫികൾ മാത്രമാണ് എന്നു പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. രാഷ്ട്രീയ വിഷയങ്ങളിൽ അമിതാവേശം കാണിക്കുകയും ഇപ്പോൾ ഐസിസ് ഇസ്‌ലാമല്ല എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരും സഹയാത്രികരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും വിയർക്കേണ്ടി വരും. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|