അല്ലാമാ ശൈഖ് റബീഉ ബിൻ ഹാദീ ഹഫിദഹുള്ളാ
അള്ളാഹുവിന്റെ കോപത്തിന് വിധേയരായ ജൂത സത്യനിഷേധത്തിന്റെയും, അമ്പിയാക്കളെ വധിച്ചതിന്റെയും പേരിൽ അള്ളാഹുവിന്റെ നിന്ദ്യതക്കും അവഗണനക്കും പാത്രീപൂതരായ വിഭാഗത്തോട്, അള്ളാഹു അവരെക്കുറിച്ച് പറഞ്ഞത് (( അള്ളാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ വല്ല അവലമ്പവുമില്ലാതെ, അവർ എവിടെ താമസിച്ചാലും അവരിൽ അപമാനം പതിക്കപ്പെട്ടിരിക്കുന്നു. അള്ളാഹുവിൽ നിന്നുള്ള കോപവുമായി അവർ മടങ്ങി. അവരിൽ പതിത്വം ഏൽപിക്കപ്പെട്ടു. അവർ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവിശ്വസിക്കുകയും അമ്പിയാക്കളെ അന്യായമായി കൊന്നു കളയുകയും ചെയ്തത് കൊണ്ടത്രെയിത്. അത് അവരുടെ ധിക്കാരത്തിന്റെയും, അതിക്രമത്തിന്റെയും ഫലമായിട്ടത്രേ)) ആലു ഇംറാൻ -112 അള്ളാഹുവിന്റെ കോപവും, നിന്ദ്യതയും, പതിത്വവും, അന്ത്യനാൾ വരെ, അല്ലാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ യാതൊരു അവലംബവും നിങ്ങൾക്കില്ലാത്ത അവസ്ഥയും നിങ്ങൾക്ക് അനിവാര്യമാക്കിയ ചില വിശേഷണങ്ങളാണ് ഇതെല്ലാം. ഈമാനിന്റെയൊ അഖീദയുടെയോ ഒരവലംബം നിങ്ങൾക്കില്ല. ധീരതയുടെയോ, മനുഷ്യത്വതിന്റെയോ അടയാളവും നിങ്ങളിലില്ല. മതിലുകൾക്ക് പിന്നിൽ നിന്ന് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്ന നിങ്ങൾക്കിടയിൽ തന്നെ നിങ്ങളുടെ ദുരന്തമുണ്ട്.ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കൽ, യുദ്ധത്തിനു തിരി കൊളുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ, ചതി, വഞ്ചന, തുടങ്ങി നിങ്ങളുടെ നികൃഷ്ട സ്വഭാവങ്ങൾ നിരവധിയാണ്. യുദ്ധത്തിനു നിങ്ങൾ കോപു കൂട്ടിയപ്പോഴെല്ലാം അള്ളാഹുവാണ് അത് കെടുത്തിക്കഞ്ഞത് തീർച്ചയായും നിങ്ങളുടെ ചരിത്രം വിഷലിപ്തമാണെന്ന കാര്യം ലോക ജനതക്കറിയാം. ആ ജനതക്കായി ഞാൻ പറയുന്നു. - സത്യസന്തനായ ഏതൊരു മുസ്ലിമും അത് തന്നെ പറയും - നിങ്ങൾ അഹങ്കരിക്കരുത്, നിങ്ങൾ കൊലച്ചതി കാണിക്കരുത്, ചതിയിലൂടെ നിങ്ങൾ നേടിയ വിജയത്തിൽ മതി മറക്കരുത്. കാരണം, അള്ളാഹുവാണ - മുഹമ്മദ് നബി(സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ സൈന്യത്തെയോ, മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ അഖീദയെയൊ നിങ്ങൾ പരാജയപ്പെടുത്തിയിട്ടില്ല:- (( ലാ ഇലാഹ ഇല്ലള്ളാ )) എന്നാ തൗഹീദിന്റെ അഖീദയെ !. ഖാലിദ് ബിന് വലീദ്, അബു ഉബൈദ ബിന് അൽ ജറാഹ്, നുഉമാൻ ബിന് മുഖ് രിൻ, സഅദുബിന് അബീവഖാസ്, അംറു ബിനുൽ ആസ്വു, റദിയ ള്ളാഹു അൻഹും അജ്മഊൻതുടങ്ങി മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ അഖീദയിലും മൻഹജിലും ശിക്ഷണം നൽകപ്പെട്ട ആളുകൾ നയിക്കുന്ന പടയെ നിങ്ങൾ പരാജയപ്പെടുത്തിയിട്ടില്ല. അള്ളാഹുവിന്റെ കലിമത്ത് ഉയർന്നു കാണാൻ വേണ്ടിയായിരുന്നു അവർ യുദ്ധം ചെയ്തത്. അവർക്ക് മുമ്പിൽ എഴുന്നേറ്റു നിൽക്കാൻ നിങ്ങളെക്കാൾ ശക്തരായ സീസറിന്റെ പടക്ക് പോലും കഴിഞ്ഞിട്ടില്ല. ആ അഖീദയെ, ആ മൻഹജിനെ, ആ സൈന്യത്തെ, ആ കലിമത്തിനെ പരാചയപ്പെടുത്താൻ നിങ്ങൾക്കാവില്ല. അവർക്ക് ശേഷം വന്ന പിഴച്ച ഒരു കൂട്ടരെ നിങ്ങൾ പരാചയപ്പെടുത്തി. (( അവർക്ക് ശേഷം ഒരു പിന്മുറക്കാർ വന്നു. അവർ നമസ്കാരം പാഴാക്കുകയും ഇച്ഛയെ പിൻപറ്റുകയും ചെയ്തു. അവരുടെ ദുഷ്ചെയ്തികളുടെ ഫലം അവർ വഴിയെ അനുഭവിക്കും )) മർയം 59. നിങ്ങൾ വിജയം നേടിയത്, മുഹമ്മദു നബിയുടെയും അനുചരന്മാരുടെയും അഖീദ സ്വീകരിക്കാത്ത ആളുകളിലാണ്, മുഹമ്മദ് നബിയുടെയും അദ്ധേഹത്തിന്റെ സൈന്യത്തിന്റെയും മൻഹജ് സ്വീകരിക്കാത്ത ആളുകളിലാണ്. അവർ ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ യുദ്ധം ചെയ്തത്, ആ ലക്ഷ്യത്തിനു വേണ്ടി യുദ്ധം ചെയ്യാത്തവരിലാണ്. അത്തരം ചവറുകളിലാണ് നിങ്ങൾ ജയം നേടിയത്. അവരുടെ പതനത്തിലും വീഴ്ചയിലുമാണ് നിങ്ങൾ പതാക നാട്ടിയതും, ഭൂമിയിൽ ഔന്നത്യം അവകാശപ്പെട്ടതും. ഭൂമിയിൽ നിങ്ങൾ അധാർമികത പ്രചരിപ്പിച്ചതും. (( ഇസ്രായേൽ സന്തതികൾ ഭൂമിയിൽ രണ്ടു തവണ കുഴപ്പം സൃഷ്ട്ടിക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ ആ രണ്ടു സന്ദർഭങ്ങളിൽ ആദ്യത്തെതിന്റെ സമയമെത്തിയപ്പോൾ നാം നിങ്ങൾക്കെതിരിൽ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവർ, നിങ്ങളുടെ വീടുകൾക്കിടയിൽ പോലും നിങ്ങളെ പരതി നടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്. പിന്നീട് നാം നിങ്ങൾക്ക് അവരുടെ മേൽ വീണ്ടും വിജയം നൽകി. സമ്പത്തും സന്താനങ്ങളും നൽകി സഹായിച്ചു. നിങ്ങളെ കൂടുതൽ അംഗബലമുള്ളവരാക്കുകയും ചെയ്തു. നിങ്ങൾ നന്മ പ്രവർത്തിച്ചാൽ അതിന്റെ ഗുണം നിങ്ങൾക്ക് തന്നെയാണ്. ഇനി നിങ്ങൾ തിന്മ ചെയ്‌താൽ അതിന്റെ ദോഷവും നിങ്ങൾക്ക് തന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദർഭങ്ങളിൽ അവസാനത്തേതിന്റെ സമയമായപ്പോൾ നിങ്ങളെ മറ്റേ ശത്രുക്കൾ കീഴ്പ്പെടുത്തി. അവർ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയിൽ കടന്നു വന്ന പോലെ ഇത്തവണയും കടന്നു ചെല്ലാനും കയ്യിൽ കിട്ടിയതെല്ലാം തകർത്തു കളയാനും വേണ്ടി )) അൽ ഇസ്റാഉ -4-7 അതാണ് നിങ്ങളുടെ ചരിത്രം ! അള്ളാഹു നിങ്ങളോട് ഇടപെട്ടത് ഇങ്ങിനെയാണ്. മജൂസികളിൽ നിന്ന് നിങ്ങൾക്ക് ഇതാണ് കിട്ടിയതെങ്കിൽ, നിങ്ങൾക്ക് - ഇൻ ഷാ അള്ളാഹു - നിങ്ങൾ അല്ലാഹുവിന്റെയരികിൽ നിന്ദ്യരും പതിതരും ആവുക നിമിത്തം മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹിവ സല്ലമയുടെ സൈന്യത്തിൽ നിന്ന് നിങ്ങൾക്ക് കരുതി വെച്ചത് അതിനേക്കാൾ കടുത്തതാണ്. (( നിങ്ങൾ (നിങ്ങളുടെ) പഴയ നിലപാടിലേക്ക് (തന്നെ)മടങ്ങിയാvൽ, നാം നമ്മുടെ (ശിക്ഷയും) ആവർത്തിക്കും)) അൽ ഇസ്റാഉ – 8 അതെ, നിങ്ങൾ മടങ്ങിയിരിക്കുന്നു. അതിനാൽ വാഗ്ദത്തം ലംഘിക്കാത്ത അള്ളാഹുവിന്റെ ശക്തമായ പിടിത്തം നിങ്ങളെ തേടി വരും. അത് മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പടയാളികളുടെ കൈകളിലൂടെയായിരിക്കും. നിങ്ങൾക്ക് ഓശാന പാടുന്നവരിലൂടെയോ ഭൌതികപ്രമത്തരായ പാശ്ചാത്യൻ ക്രൈസ്തവ വൈതാളികരിലൂടെയോ ആവില്ല. നിങ്ങൾ വഞ്ചിതരാവുകയോ, അഹങ്കരിക്കുകയോ ചെയ്യേണ്ട. അള്ളാഹുവാണ സത്യം, നിങ്ങൾ ഇസ്ലാമിനെയോ, മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പടയാളികളെയോ, ഫാറുഖു, ഖാലിദ്, അവരുടെ സഹോദരന്മാർ നേതൃത്വം നൽകിയ ഇസ്ലാമിന്റെ പട്ടാളത്തെയോ പരാജയപ്പെടുത്തിയിട്ടില്ല. ഇനി, മുസ്ലിംകളോട്, ഭരണാധികാരികളോടും പ്രജകളോടും, സംഘടനകളോടും പാർട്ടികളോടും, ഉലമാക്കളോടും നിന്ദ്യമായ ഈ ജീവിതവുമായി എത്ര കാലം നിങ്ങളിങ്ങനെ മുന്നോട്ടു പോകും ? ചവറുകളായി എത്ര കാലം നിങ്ങളിങ്ങനെ തുടരും ? എത്ര കാലം ? എത്ര കാലം ? എവിടെ നിങ്ങളിലെ ബുദ്ധിമാന്മാർ ? എവിടെ നിങ്ങളിലെ ഉലമാക്കൾ? എവിടെ നിങ്ങളിലെ സാംസ്കാരിക നായകർ ? എവിടെ നിങ്ങളുടെ സർവ സൈന്യാധിപന്മാർ ? നിങ്ങൾ സ്ഥാപിച്ച ആയിരക്കണക്കിന് സ്കൂളുകളുടെയും യൂനിവേർസിറ്റികളുടെയും ഉല്പന്നങ്ങളെവിടെ ? - അള്ളാഹുവാണ- നിങ്ങൾ സ്ഥാപിച്ച സ്കൂളുകളിലും യൂനിവെർസിറ്റികളിലും പത്തിൽ ഒരംശമെങ്കിലും അഖീദയിലും, അഖ് ലാഖിലും നിയമ നിർമാണത്തിലും പ്രവാചക മാതൃക പിൻ പറ്റിയിരുന്നുവെങ്കിൽ, തൗഹീദിന്റെയും ഈമാനിന്റെയും പ്രഭ ലോകം മുഴുക്കെ പരക്കാൻ അത് മതിയാകുമായിരുന്നു. ശിർക്ക്-ബിദ്അത്തുകളുടെയും അ അഞ്ജതയുടെയും ഇരുൾവലയങ്ങളെ അത് കീറി മുറിക്കുമായിരുന്നു. ശത്രുക്കൾ നിങ്ങൾക്ക് മേൽ ഇത്രമാത്രം ആധിപത്യം ഉറപ്പിക്കുമായിരുന്നില്ല. ചില യൂനിവെഴ്സിറ്റികളെങ്കിലും യഥാർത്ഥ മൻഹജിൽ സ്ഥാപിതമായിരുന്നുവെങ്കിലും ആ മൻഹജിനോട് വെറുപ്പുള്ള ചിലർ അതിലേക്കു നുഴഞ്ഞു കയറി. അതിന്റെ ഭ്രമണ പഥത്തിൽ സ്വാധീനിക്കുകയും, അതിലെ പലരുടെയും വീക്ഷണങ്ങളെ യഥാർത്ഥ ദിശയിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിലെക്കല്ലാതെ മറ്റാരോട് വേവലാതിപ്പെടാൻ ? കൈപേറിയ ഈ ദുരവസ്ഥ, നിങ്ങളുടെ യൂനിവെർസിറ്റികളുടെയും സ്കൂളുകളുടെയും സിലബസുകളുടെ കാര്യത്തിലും നിങ്ങൾ പിൻതുടരുന്ന ശിക്ഷണ രീതികളിലും ഒരു പുനർവിചിന്തനത്തിന് നിങ്ങളെ നിർബന്ധിക്കുന്നില്ലേ ? ഈ അവസ്ഥ മാറ്റിയെടുക്കാൻ ഗൌരവതരമായ ഒരു ചിന്തക്കുള്ള സമയം ആസന്നമായോ ? നിലവിലുള്ളതിന്റെ നേരെ തലതിരിച്ചു, അള്ളാഹുവിന്റെ കിത്താബിൽ നിന്നും അവന്റെ റസൂലിന്റെ സുന്നത്തിൽ നിന്നും iചെയ്യപ്പെടുന്ന ശെരിയായ ഇസ്ലാമിക മൻഹജ് അനുസരിച്ച് ഉടച്ചു വാർക്കാനും സമയം അതിക്രമിച്ചുവോ ? അള്ളാഹുവാണ ഈ ഉമ്മത്തിന്റെ പ്രഥമ സമ്പോധിതർ ഏതൊന്നു കൊണ്ടാണോ വിമലീകൃതമായാത്, അത് കൊണ്ടല്ലാതെ അതിന്റെ പിൻ തലമുറക്കാർ വിമലീകൃതമാവില്ല. മിക്കപ്പോഴും ചവറുകളെ മാത്രം ഉൽപാദിപ്പിക്കുന്ന ഈ സിലബസുകൾ വലിച്ചെറിയൂ. എന്നിട്ട് അതിന്റെ ഭൂമികയിൽ ദുനിയാവിലും ആഖിറത്തിലും, നന്മയും സുകൃതവും വിജയവും പ്രദാനം ചെയ്യുന്ന ദൈവിക മൻഹജ് സ്ഥാപിക്കൂ. നിങ്ങൾ, നിങ്ങൾക്കും, നിങ്ങളുടെ ഉമ്മത്തിനും, നന്മയും, സുകൃതവും, - പതിത്വവും നിന്ദ്യതയും അടിച്ചേൽപ്പിക്കപ്പെട്ട ശത്രുക്കളുടെ - മേൽ വിജയവും, ആണ് നിങ്ങൾ ഉദേശിക്കുന്നതെങ്കിൽ. മുസ്ലിം ഭരണാധികാരികളോട്- പ്രത്യേകമായി- നിങ്ങൾക്ക് വളരെ വളരെ മഹത്തായ ഉത്തരവാദിത്വമുണ്ട്. ഒന്നാമതായി, നിങ്ങളുടെ ഇബാദതുകളിലും, രാഷ്ട്രീയത്തിലും, പ്രജകൾക്ക് നൽകുന്ന ശിക്ഷണത്തിലും, അള്ളാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും, ഖുലഫാഉ റാശിദീങ്ങളുടെ മാർഗവും നിങ്ങൾ അവലംബിക്കുക. നിങ്ങൾ അനിവാര്യമായും, പിന്തിരിപ്പനായ മനുഷ്യ നിർമ്മിത നിയമങ്ങൾ നിങ്ങൾ വലിച്ചെറിയുക. നിങ്ങളുടെ ഉമ്മത്തിന്റെ മതപരവും ഭൌതികപരവുമായ ജീവിത മേഖലകളിലെല്ലാം അള്ളാഹുവിന്റെ കിതാബും നബിയുടെ സുന്നത്തും, ഖുലഫാഉറാശിദുകളുടെ മാർഗവും അനുസരിച്ചാക്കിത്തീർക്കുക. നിങ്ങൾ, അള്ളാഹുവിന്റെ അടിമകളെ, നിങ്ങൾ അവന്റെ ഭൂമിയിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്, അവന്റെ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവന്റെ പാനീയമാണ് കുടിച്ചു കൊണ്ടിരിക്കുന്നത്. അവൻ നൽകിയതിൽ നിന്നാണ് ധരിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ, അവനെ മാത്രം ഇബാദത്തു ചെയ്യുകയെന്നതും അവനു നന്ദി കാണിക്കുകയെന്നതും, അവന്റെ അവകാശമാണ്. നിങ്ങൾ അവന്റെ ദീനിനെ വിട്ടു വന്ജിതരാവാതിരിക്കുകയും, നിങ്ങളുടെ പ്രജകളിൽ ദീനുമായി ഉള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുക. ജനങ്ങൾ അവരുടെ ഭരണാധികാരികളുടെ ദീനിലായിരിക്കും. നിശ്ചയമായും ഖുർആൻ കൊണ്ട് നിവർത്തിക്കാത്തത് അള്ളാഹു അധികാരം കൊണ്ട് നിവർത്തിക്കും. ഖലീഫ ഉഥ്‌മാൻ റദിയള്ളാഹു അൻഹു പറഞ്ഞത് പോലെ. രണ്ടാമതായി, ഇസ്ലാമിക സൈന്യം എന്ന നിലയിൽ, ഇസ്ലാമിക താൽപര്യങ്ങൾ സംരക്ഷിക്കാൻ കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഒരു സൈന്യത്തെ രൂപീകരിക്കുക.മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അഖീദയും മൻഹജും അനുസരിച്ച് നിർബന്ധമായും അതിനു പരിശീലനം നൽകുക. അപ്പോൾ ആ സൈന്യത്തെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. (( നിശ്ചയം നമ്മുടെ സൈന്യം, അവരാകുന്നു വിജയികൾ)) സ്വാഫാത് 173. അവരെ നയിക്കുന്നത് ഭൌതിക താൽപര്യങ്ങളോ, അന്ധമായ ദേശീയതയോ, പ്രാദേശിക വാദമോ അതിനേക്കാൾ വില കുറഞ്ഞ താൽപര്യങ്ങളോ അല്ല. നിങ്ങൾക്കും നിങ്ങളുടെ ജനതക്കും ഇതിനകം വന്നു ഭവിച്ച ദുരന്തങ്ങൾ തന്നെ മതി. ലോക ജനതയിലെ ഏറ്റവും നിന്ദ്യരും നികൃഷ്ടരുമായ ആളുകളുടെ വെല്ലുവിളിയും അഹന്തയും, നിങ്ങളുടെ മേൽ അവരുടെ കുതിര കയറ്റവും ഇനി വേണ്ട. നിങ്ങൾ ഇസ്‌ലാം അവലംബിക്കുകയും, നിങ്ങളുടെ ഉമ്മത്തിനെയും, നിങ്ങളുടെ പട്ടാളത്തെയും അതിനു അനുസൃതമായി പരിപാലിച്ചു കൊണ്ട് വരികയും ചെയ്‌താൽ മാത്രമേ അള്ളാഹു ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷ നൽകുകയുള്ളൂ ഇനി ഫലസ്ത്വീൻ ജനതയോട് - പ്രത്യേകമായി - ഈ ജനത നിർബന്ധമായും മനസ്സിലാക്കണം, ഫലസ്ത്വീൻ വിജയക്കൊടി പാറിച്ചത്, ഉമർ ബിന് ഖതാബിന്റെ കൈകളിലൂടെ ഇസ്ലാമിനെക്കൊണ്ടാണ്. ഫാരൂഖിന്റെ കരങ്ങളിലൂടെ ഉണ്ടായ ഇസ്ലാമിനെകൊണ്ടല്ലാതെ ജൂതന്മാരുടെ മ്ലേഛതയിൽ നിന്ന് അതിനു വിമോചനം ഉണ്ടാവില്ല. നിങ്ങൾ വളരെ കൂടുതൽ കാലമായി പൊരുതുന്നു. നിങ്ങളുടെ ജനത ക്ഷമിച്ചത് പോലെ ക്ഷമിച്ച ഒരു ജനതയെ എനിക്കറിയില്ല. പക്ഷെ, നിങ്ങളിലധിക പേരും ഫാരൂഖിന്റെ അഖീദയും മൻഹജും ഉൾക്കൊള്ളാത്തവരാണ്. നിങ്ങളുടെ ജിഹാദ് നില നിൽക്കുന്നത് അതിന്മേൽ ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രശ്നം എന്നേ പരിഹഹരിക്കപ്പെടുമായിരുന്നു. നിങ്ങൾ വിജയശ്രീലാളിതരാവുമായിരുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ അഖീദയും മൻഹജും ശെരിയാക്കുക, നിങ്ങളുടെ ജിഹാദ് കിതാബും സുന്നത്തും അനുസരിച്ചാക്കുക. ഭിന്നിക്കാതെ നിങ്ങളെല്ലാവരും അള്ളാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഇത് നിങ്ങൾ പള്ളികളിലും പള്ളിക്കൂടങ്ങളിലും ഇഖ് ലാസോട് കുടി നടപ്പാക്കുക. എല്ലാ കാര്യത്തിലും അള്ളാഹുവിനെ വിശ്വസിക്കുക. എങ്കിൽ, ഇൻഷാ അല്ലാഹു- പന്നികളുടെയും കുരങ്ങുകളുടെയും പിൻമുറക്കാരിൽ തിളക്കമാർന്ന വിജയം നേടാം. ശാമുകാരായ മുസ്ലിംകൾക്ക് പ്രവാചകന്റെ നാവിലൂടെ ക്രൈസ്തവ ജൂതന്മാർക്കു മേൽ വിജയം വരിക്കുമെന്ന സന്തോഷ വാർത്തയുണ്ട്. അതിനാൽ ഗൌരവ പൂർവ്വം പരിശ്രമിച്ചാൽ അവന്റെ വാഗ്ദാനം അവൻ പാലിക്കും. അതില്ലാതെ നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. അള്ളാഹുവാണ, അമേരിക്കയുടെയോ, ഐക്യരാഷ്ട്ര സഭയുടെയോ ഇടപെടൽ നിങ്ങൾക്ക് യാതൊരു ഗുണവും ചെയ്യില്ല. അത് പോലെ തന്നെയാണ് ദേശീയ വാദവും നശിച്ച സ്വദേശി വാദവും. അതിനാൽ വ്യക്തമായ വിജയം കുറിക്കാൻ പര്യാപ്തമായ കാരണങ്ങളിലേക്ക് ധൃതിപ്പെട്ടു മുന്നിടുക. നിഷ്ഫലങ്ങളായ അനുഭവങ്ങൾ നിങ്ങൾക്ക് പാഠമായിരിക്കട്ടെ. അതൊന്നും നിങ്ങൾക്ക് യാതൊരു ഗുണവും ചെയ്തില്ല. പണ്ടൊരു കവി പാടിയ പോലെ നിങ്ങൾ ആകരുത്. "മരുഭൂമിയിൽ സഞ്ചരിക്കുന്ന ഒട്ടകം വെള്ളം കിട്ടാതെ ചത്തു പോയി, വാസ്തവത്തിൽ അതിന്റെ മുതുകിൽ വെള്ളപാത്രം വഹിച്ചിരുന്നു. " - ബഷീർ പുത്തൂർ
0 Comments
നമസ്കാരത്തിൽ സ്വഫുകൾ നേരെയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ യജമാനനായ അള്ളാഹുവിന്റെ മുമ്പിൽ വിനയാന്വിതനായി ഒരു അടിമ എങ്ങിനെയാണ് നിൽക്കേണ്ടത് എന്ന് അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്.
ഓരോ നമസ്കാരത്തിനും നിൽക്കുമ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ((നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫു നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ് )) ((നിങ്ങൾ സ്വഫു ശെരിയാക്കൂ, വിടവുകൾ നികത്തൂ)) എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു. കാലുകളും തോളുകളും, കഴുത്തുകളും മടമ്പുകളും പരസ്പരം ചേർത്ത് വെച്ച് സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. കാൽ വിരലുകൾ ഒപ്പിച്ചു കൊണ്ടാണ് സ്വഫ് ശെരിപ്പെടുത്തേണ്ടത് എന്നാണു പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാലിന്റെ മടമ്പുകളാണ് ചേർത്ത് വെക്കേണ്ടത്. "ഞങ്ങളിലൊരാൾ തന്റെ തോളും, പാദവും തന്റെ അടുത്ത് നിൽക്കുന്ന ആളുമായി ചേർത്ത് വെക്കാറുണ്ടായിരുന്നു" വെന്ന് അനസ് റദിയള്ളാഹു അൻഹു പറയുന്നു. അള്ളാഹുവിന്റെ മുമ്പിൽ മലക്കുകൾ നിൽക്കുന്ന പോലെ നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് റസൂലുള്ള അലൈഹി വസല്ലം അവരോടു ചോദിക്കാറുണ്ടായിരുന്നു. നിങ്ങൾ സ്വഫു നേരെയാക്കുന്നില്ലെങ്കിൽ സ്വഫിലെ വിടവിൽ ശൈത്വാൻ പ്രവേശിക്കും, നിങ്ങളിൽ അല്ലാഹു ഭിന്നത ഉണ്ടാക്കും എന്നെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം താക്കീത് ചെയ്യുകയുണ്ടായി. ചിലപ്പോഴൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഫുകൾക്ക് ഇടയിലൂടെ സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് വലത്തോട്ടും ഇടത്തോട്ടും നടക്കാറുണ്ടായിരുന്നു. പള്ളികളിലെ ഇമാമുമാരും ഖതീബുമാരുമെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രാധാന്യ പൂർവ്വം പഠിപ്പിച്ച ഈ സുന്നത്ത് ജീവിപ്പിക്കുന്നതിൽ എത്ര മാത്രം ജാഗ്രത പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടെണ്ടതുണ്ട്. - ബഷീർ പുത്തൂർ നിർബന്ധമോ ഐഛികമോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കാരം നിർവ്വഹിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യാത്രയിയിലും അല്ലാത്ത സമയത്തും സുത്റ സ്വീകരിച്ചിരുന്നു.
ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതി. എന്നാൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവർക്കെല്ലാം സുത്റ വേണം. ചുമരോ തൂണോ പോലെ തറയിൽ നിന്ന് ഏതാണ്ട് ഒരു മുഴം നീളമുള്ള എന്തും സുത്റ ആയി സ്വീകരിക്കാം. ((നിങ്ങളിലൊരാൾ നമസ്കരിക്കുകയാണെങ്കിൽ സുത്റയിലേക്ക് നമസ്കരിക്കുക, അവന്റെ നമസ്കാരം ശൈത്താൻ മുറിക്കില്ല)) (( നിങ്ങൾ സുത്റയോട് അടുത്ത് നിൽക്കുക)) (( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ നമസ്കാരത്തിൽ സുത്രയിലെക്കുള്ള അകലം ഒരു ആടിന് നടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ)) തുടങ്ങിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ സുത്റ വാജിബ് ആണെന്ന അഭിപ്രായക്കാരനാണ് ശൈഖു നാസിറുധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ. ഭൂരിഭാഗം ആളുകളും അവഗണിക്കുകയോ വിസ്മരിച്ചു കളയുകയോ ചെയ്ത ഒരു കാര്യമത്രെ സുത്റ. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിശ്ചയമായും ഒരു മനുഷ്യൻ നമസ്കരിക്കും, ഒരു പക്ഷെ അവനു അവന്റെ നമസ്കാരത്തിൽ നിന്ന് പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, അഞ്ചിലൊന്നോ (മാത്രമേ പ്രതിഫലമായി ലഭിക്കുകയുള്ളൂ)
നമസ്കാരത്തിലെ "ഖുഷൂഉ", സ്വഫ് നേരെയാക്കൽ, മടമ്പുകൾ ഒപ്പിച്ചു നിൽക്കൽ, നമസ്കാരത്തിൽ 'സുത്റ' സ്വീകരിക്കൽ തുടങ്ങി അതി പ്രധാനമായ സുന്നത്തുകൾ, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച വിരലിലെണ്ണാവുന്ന ആളുകളല്ലാതെ മഹാ ഭൂരിപക്ഷം പേരും ശ്രദ്ധിക്കാറില്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|