|
ഇമാം അൽബാനി رحمه الله പറയുന്നു: പള്ളികളിൽ ഭക്ഷണം വിളമ്പലും, അതൊരു സ്ഥിരം പരിപാടിയാക്കലും പാടില്ലാത്തതാണ്. കാരണം സ്വഹീഹായ ഹദീസിൽ വന്നതുപോലെ, "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". എന്നാൽ ഒരു അടിയന്തിര സമയത്ത്, അന്നപാനീയങ്ങൾക്ക് വകയില്ലാത്ത വലിയൊരു സംഘം ദരിദ്രരായ ആളുകൾ ഒന്നിച്ചൊരു നാട്ടിൽ വന്നിറങ്ങുകയും, ഏതെങ്കിലും കാരണവശാൽ അവരെ മുഴുവൻ ഉൾകൊള്ളാവുന്ന മറ്റൊരു വീടോ ഒഴിഞ്ഞ സ്ഥലമോ ഒന്നും കണ്ടെത്താൻ കഴിയാതെ വരികയും, ഇങ്ങനെയൊരു പ്രത്യേക സാഹചര്യം കാരണം പള്ളിയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്താൽ തെറ്റില്ല. എന്നാൽ പള്ളി ഒരു ഹോട്ടൽ പോലെയാക്കൽ, അതും ചില മാസം മുഴുവനായും അങ്ങനെ, ഉദാഹരണമായി റമദാൻ മാസം ഇന്ന് ചില പള്ളികളിൽ അവർ ചെയ്യുന്നത് പോലെ; ഒന്നാമതായി അതിന് സലഫുകളുടെ മാതൃകയില്ല. പിന്നെയത് നബി ﷺ യുടെ ഈ വചനം ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വത്തിനും എതിരാണ്: "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". - അബൂ തൈമിയ്യ ഹനീഫ് الإفطارُ الجَماعي في المَسجِد قال الإمام الألباني رحمه الله: اتِّخاذُ الطَّعامِ في المسجدِ وجَعلُ ذلك عادةً هذا لا يجوز!! لأنَّ المَساجِدَ لم تُبنَ لهذا، كما جاء في الحديث الصحيح، لكن إذا دَفَّت دَافَّةٌ ونَزَلَت جَماعَةٌ كثيرةٌ، وهم فقراءُ وبحاجةٍ إلى طَعامٍ وشَرابٍ، ولا يُمكِنُ إنزالُهُم لسببٍ أو آخر في دارٍ، لضيقِ الدُّورِ، أو في العَراءِ؛ فيدخلون المَسجِدَ ويأكلون لهذا الأمر العارض! أمَّا أن يُصيَّرَ المَسجِدُ كمطعمٍ، ولو في بعضِ الأشهُرِ كرمضانَ -مثلًا- وكما يفعلون في بعض المساجد؛ فهذا مِمَّا لم يَكُن عليه عَمَلُ السَّلَفِ أولًا، ثُمَّ هو يُنافي مَبدَأ قَولِ النَّبيِّ ﷺ (إنَّ المَساجِدَ لَم تُبنَ لِهَذا) [سلسلة الهدى والنور: الشريط: (1071)] Your browser does not support viewing this document. Click here to download the document.
0 Comments
Your browser does not support viewing this document. Click here to download the document. أن القبر والمسجد لا يجتمعان في دين الإسلام كما قال بعض العلماء الأعلام على ما سيأتي، وأن اجتماعهما معا ينافي إخلاص التوحيد والعبادة لله تبارك وتعالى؛ هذا الإخلاص الذي من أجل تحقيقه تبنى المساجد، كما قال تعالى: ﴿وَأَنَّ الْمَسَاجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ أَحَدًا﴾ (الجن: ۱۸) [تحذير الساجد من اتخاذ القبور مساجد] മഹാന്മാരായ ചില പണ്ഡിതർ പറഞ്ഞതു പോലെ, ദീനുൽ ഇസ്‌ലാമിൽ മസ്‌ജിദും മഖ്ബറയും ഒന്നിച്ചു ചേരില്ല. അല്ലാഹുവിന്റെ ഏകത്വവും അവന്റെ മാത്രം ആരാധ്യതയും സാക്ഷാത്കരിക്കാനാണ് മസ്‌ജിദുകൾ നിർമ്മിക്കപ്പെടേണ്ടത് എന്ന തൗഹീദീ മൂല്യത്തിനു തന്നെ നിരാസമാണ് അവയുടെ സംഗമം. അല്ലാഹു പറയുന്നു: "നിശ്ചയമായും മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാണ്, അതിനാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ ദുആ ചെയ്യരുത്". (ജിന്ന്: 18) [അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്] മഖ്ബറയിൽ ഉയർത്തപ്പെട്ടിരിക്കുന്ന മസ്‌ജിദുകളിൽ നമസ്കരിക്കുന്നവർ ശ്രദ്ധിക്കുക! നബി ﷺ വിലക്കിയ കാര്യമാണ് അവർ അനുദിനം അഞ്ചു തവണയെങ്കിലും ആവർത്തിക്കുന്നത്. നബി ﷺ യുടെ വാക്കുകൾ കേൾക്കൂ. 1. ഖബ്‌റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത് عن أبي مرثد الغنوي قال: سمعت رسول الله ﷺ يقول: لا تصلوا إلى القبور، ولا تجلسوا عليها [أخرجه مسلم في صحيحه] അബൂമർഥദ് അൽഗനവി رَضِيَ اللّٰهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: "നിങ്ങൾ ഖബ്‌റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്, അവയുടെ മീതെ ഇരിക്കുകയുമരുത്." [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] 2. ഖബ്റുകൾക്കിടയിൽ വെച്ച് നമസ്കരിക്കരുത് عن أنس أن النبي ﷺ نهى عن الصلاة بين القبور [رواه البزار في مسنده ورجاله رجال الصحيح] അനസ് رَضِيَ اللّٰهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: "നബി ﷺ ഖബ്റുകൾക്കിടയിൽ വെച്ച് നമസ്കരിക്കുന്നത് വിലക്കിയിരിക്കുന്നു." [ബസ്സാർ മുസ്‌നദിൽ ഉദ്ധരിച്ചത്] 3. ഖബ്റുകൾക്ക് മീതെ നമസ്കരിക്കരുത عن جندب بن عبد الله البجلي أنه سمع النبي ﷺ قبل أن يموت بخمس وهو يقول: ألا وإن من كان قبلكم كانوا يتخذون قبور أنبيائهم وصالحيهم مساجد، ألا فلا تتخذوا القبور مساجد، فإني أنهاكم عن ذلك [أخرجه مسلم في صحيحه] ജുന്‌ദുബ് ബിൻ അബ്ദില്ലാ അൽബജലി رَضِيَ اللّٰهُ عَنْهُ നിവേദനം. നബി ﷺ മരണപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പ് അവിടുന്ന് ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "അറിയുക! നിങ്ങളുടെ മുൻസമുദായക്കാർ അവരുടെ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകൾ മസ്‌ജിദുകളാക്കിയിരുന്നു. ശ്രദ്ധിക്കുക! നിങ്ങൾ ഖബ്റുകളെ മസ്‌ജിദുകളാക്കരുത്. നിശ്ചയമായും ഞാൻ അത് വിലക്കിയിരിക്കുന്നു.” [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] 4. മഖ്ബറ നമസ്കാര സ്ഥലമല്ല عن ابن عمر عن النبي ﷺ قال: اجعلوا في بيوتكم من صلاتكم، ولا تتخذوها قبوراً [رواه البخاري في صحيحه] ഇബ്നു ഉമർ رَضِيَ اللّٰهُ عَنْهُما നിവേദനം. നബി ﷺ പറയുന്നു: "നിങ്ങളുടെ നമസ്കാരങ്ങളിൽ ചിലത് (സുന്നത്ത് നമസ്കാരങ്ങൾ) നിങ്ങളുടെ വീടുകളിൽ വെച്ച് നിർവ്വഹിക്കുക. വീടുകളെ നിങ്ങൾ ഖബ്‌റുകളാക്കരുത്." [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്] മുസ്‌ലിം വീടുകൾ മഖ്ബറ പോലെ നമസ്കാര രഹിതമായ സ്ഥാനമാ-ക്കരുത് എന്ന് പറയുമ്പോൾ അതിൽനിന്ന് സുതരാം വ്യക്തമാണ് നമസ്കാരത്തിന് കൊള്ളാത്ത സ്ഥലമാണ് ഖബ്ർ എന്നത്. عَنْ أَنَسِ بْنِ مَالِكٍ قَالَ: رَآنِي عُمَرُ بْنُ الْخَطَّابِ وَأَنَا أُصَلِّي عِنْدَ قَبْرٍ، فَجَعَلَ يَقُولُ: الْقَبْرُ، قَالَ: فَحَسِبْتُهُ يَقُولُ الْقَمَرُ، قَالَ: فَجَعَلْتُ أَرْفَعُ رَأْسِي إِلَى السَّمَاءِ فَأَنْظُرُ فَقَالَ: إِنَّمَا أَقُولُ الْقَبْرُ لَا تُصَلِّ إِلَيْهِ. قَالَ ثَابِتٌ: فَكَانَ أَنَسُ بْنُ مَالِكٍ يَأْخُذُ بِيَدِي إِذَا أَرَادَ أَنْ يُصَلِّيَ فَيَتَنَحَّى عَنِ الْقُبُورِ. [عبد الرزاق في مصنفه] അനസ് ബിൻ മാലിക് رَضِيَ اللّٰهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഒരു ഖബ്റിനരികിൽ വെച്ച് ഞാൻ നമസ്കരിക്കുന്നത് ഉമർ ബിൻ ഖത്താബ് رَضِيَ اللّٰهُ عَنْهُ കാണാനിടയായി. അപ്പോൾ അദ്ദേഹം 'ഖബ്ർ' എന്നു പറയാൻ തുടങ്ങി. എന്നാൽ ഖമർ (ചന്ദ്രൻ) എന്നു പറയുന്നതായിട്ടാണ് ഞാൻ കരുതിയത്. അങ്ങനെ ഞാൻ ആകാശത്തിലേക്ക് തല ഉയർത്തി നോക്കാൻ തുടങ്ങി. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാൻ പറയുന്നത് ഖബ്ർ എന്നാണ്; താങ്കൾ അതിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്." ഥാബിത് പറയുന്നു: പിന്നീട് അനസ് رَضِيَ اللّٰهُ عَنْهُ നമസ്കരിക്കാൻ ഉദ്ദേശിച്ചാൽ എന്റെ കൈപിടിച്ചു കൊണ്ട് ഖബ്‌റുകളിൽ-നിന്ന് അകലേക്ക് മാറി നിൽക്കുക പതിവായിരുന്നു. [അബ്ദുറസാഖ് മുസ്വന്നഫിൽ ഉദ്ധരിച്ചത്] 5. മഖ്ബറയിൽ നമസ്കരിക്കാൻ മസ്ജിദിന്റെ ചുമർ മതിയാവില്ല وقد صح عن ابن جريج أنه قال: قلت لعطاء: أتكره أن تصلي في وسط القبور ؟ أو في مسجد إلى قبر ؟ قال: نعم كان ينهى عن ذلك. أخرجه عبد الرزاق في مصنفه (١ / ٤٠٤). فإذا كان هذا التابعي الجليل (عطاء بن أبي رباح) لم يعتبر جدار المسجد فاصلا بين المصلى وبين القبر وهو خارج المسجد فهل يعتبر فاصلا النوافذ والشبكة والقبر في المسجد؟ [الألباني في تحذير الساجد من اتخاذ القبور مساجد] ഇബ്നു ജുറൈജ് رَحِمَهُ اللّٰهُ പറയുന്നു: ഞാൻ അത്വാഅ് ബിൻ അബീ റബാഹ് رَحِمَهُ اللّٰهُ യോട് ചോദിച്ചു: ഖബ്റുകളുടെ മധ്യത്തിൽ വെച്ചോ, അല്ലങ്കിൽ ഒരു മസ്‌ജിദിൽനിന്ന് ഖബ്റിലേക്ക് തിരിഞ്ഞു കൊണ്ടോ നമസ്കരിക്കുന്നത് താങ്കൾ നിഷിദ്ധമായി കാണുന്നുവോ? അദ്ദേഹം പറഞ്ഞു: "അതെ, അത് വിലക്കപ്പെട്ടുപോന്നിട്ടുള്ളതാണ്." അബ്ദുറസാഖ് തന്റെ മുസ്വന്നഫ് 1/404 ൽ ഉദ്ധരിച്ചത്. നമസ്കരിക്കുന്ന വ്യക്തിയുടെയും മസ്‌ജിദിനു പുറത്തുള്ള ഖബ്റിന്റെയും ഇടയിൽ വേർതിരിക്കുന്ന ഭിത്തിയായി മസ്‌ജിദിന്റെ ചുമരിനെ പ്രഗത്ഭ താബിഈവര്യനായ അത്വാഅ് ബിൻ അബീ റബാഹ് رَحِمَهُ اللّٰهُ പരിഗണിച്ചില്ല. എങ്കിൽ പിന്നെ, മസ്ജിദിന് അകത്തെ ഖബ്റിനു ചുറ്റുമുള്ള നെറ്റുകളും ജാലകങ്ങളും വേർതിരിക്കുന്ന ഭിത്തിയായി പരിഗണിക്കപ്പെടുമോ? [അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത്] 6. മഖ്ബറയിലെ മസ്‌ജിദിൽ വെച്ച് ജനാസ ഒഴികെ മറ്റൊന്നും നമസ്കരിക്കാവതല്ല قال أبو بكر الأثرم سمعت أبا عبد الله يعني أحمد يسأل عن الصلاة في المقبرة ؟ فكره الصلاة في المقبرة قيل له: المسجد يكون بين القبور أيصلى فيه؟ فكره أن يصلى فيه الفرض ورخص أن يصلى فيه على الجنائز [ابن رجب في تفسيره] അബൂബക്ർ അൽഅഥ്‌റം رَحِمَهُ اللّٰهُ പറയുന്നു: അബൂ അബ്ദില്ലയോട്, അഥവാ ഇമാം അഹ്‌മദിനോട് رَحِمَهُ اللّٰهُ മഖ്ബറയിൽ വെച്ച് നമസ്കരി-ക്കുന്നതിനെ കുറിച്ച് ചോദിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ മഖ്ബറയിൽ വെച്ചുള്ള നമസ്കാരത്തെ അദ്ദേഹം നിഷിദ്ധമായിട്ടാണ് കണ്ടത്. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: മസ്‌ജിദ് ഖബ്റുകൾക്കിടയിലാണെങ്കിൽ അതിൽ വെച്ച് നമസ്കരിക്കാമോ? അവിടെ വെച്ചുള്ള ഫർള് നമസ്കാ-രങ്ങൾ നിഷിദ്ധമായും ജനാസ നമസ്കാരം അനുവദനീയമായുമാണ് അദ്ദേഹം കണ്ടത്. 7. മസ്‌ജിദിന്റെ ചുമരിനു പുറമെ വേർതിരിക്കുന്ന ഭിത്തി വേണം وقال الإمام أحمد أيضا: لا يصلى في مسجد بين المقابر إلا الجنائز لأن الجنائز هذه سنتها [ابن رجب في فتحه] ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ വീണ്ടും പറയുന്നു: ഖബ്റുകൾക്കിടയിലുള്ള മസ്‌ജിദിൽ വെച്ച് ജനാസയല്ലാതെ മറ്റൊന്നും നമസ്കരിക്കാവതല്ല. എന്നാൽ ജനാസയുടെ കാര്യത്തിൽ അങ്ങനെ ചര്യയുള്ളതുമാണ്. [ഇബ്നു റജബ് ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ചത്] 'ചര്യയുള്ളതുമാണ് ' എന്നതു കൊണ്ട് വിവക്ഷിക്കുന്നത് സ്വഹാബ-ത്തിന്റെ നടപടിയുണ്ടെന്നാണ്. നബി ﷺ യുടെ പത്നിമാരായ ആയിശഃ, ഉമ്മുസലമഃ رَضِيَ اللّٰهُ عَنْهُمَا എന്നിവരുടെ ജനാസ മദീനയിലെ മഖ്ബറയായ ബഖീഇൽ വെച്ചായിരുന്നു നമസ്കരിച്ചത്. ഇബ്നു ഉമറിന്റെ സാന്നിധ്യത്തിൽ അബൂ ഹുറെയ്‌റഃ رَضِيَ اللّٰهُ عَنْهُمْ ആയിരുന്നു അന്ന് ഇമാമായി നമസ്കരിച്ചത്. وليس في كلام أحمد وعامة أصحابه هذا الفرق بل عموم كلامهم وتعليلهم واستدلالهم يوجب منع الصلاة عند قبر واحد من القبور وهو الصواب والمقبرة كل ما قبر فيه لا أنه جمع قبر وقال أصحابنا: وكل ما دخل في اسم المقبرة مما حول القبور لا يصلى فيه فهذا يعين أن المنع يكون متناولا لحرمة القبر المنفرد وفنائه المضاف إليه وذكر الآمدي وغيره أن لا تجوز الصلاة فيه (أي المسجد الذي قبلته إلى القبر) حتى يكون بين الحائط وبين المقبرة حائل آخر وذكر بعضهم أنه منصوص أحمد [ابن تيمية في الاختيارات العلمية نقلا عن تحذير الساجد من اتخاذ القبور مساجد] ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ ന്റെയും അദ്ദേഹത്തിന്റെ മുഴുവൻ സഹചാരികളുടെയും പ്രസ്താവനകളിൽ ഇങ്ങനെ ഒരു വ്യത്യാസമില്ല. മറിച്ച്, അവരുടെ മൊത്തം വാക്കുകളിലും ന്യായവാദങ്ങളിലും സമർത്ഥ-നങ്ങളിലുമുള്ളത് ഏകമായ ഒരു ഖബ്റിന്റെ അരികിൽ പോലും നമസ്കരിക്കുന്നത് അനിവാര്യമായും തടയണമെന്നാണ്. അതു തന്നെ-യാണ് ശരിയും. മഖ്ബറ എന്നാൽ അവിടെ അടക്കം ചെയ്യപ്പെട്ട എല്ലാം ഉൾപ്പെടുന്നതാണ്. അല്ലാതെ ഖബ്ർ എന്നതിന്റെ ബഹുവചനമല്ല മഖ്ബറ. നമ്മുടെ സഹചാരികൾ പറയുന്നത്, മഖ്ബറ എന്ന നാമത്തിൽ ഉൾപ്പെടുന്ന, ഖബ്‌റുകൾക്കു ചുറ്റുമുള്ള ഇടങ്ങളിലെവിടെയും നമസ്ക-രിക്കാൻ പാടില്ലെന്നാണ്. ഇത് നിജപ്പെടുത്തുന്നത്, ഒറ്റപ്പെട്ട ഒരു ഖബ്റിനും അതിനോട് ചേർന്ന് കിടക്കുന്ന മുറ്റത്തിനും വിലക്ക് ബാധകമാണെന്നുള്ളതു തന്നെയാണ്. മസ്‌ജിദിന്റെ ചുമരിനും മഖ്ബറക്കും ഇടയിൽ അവയെ തമ്മിൽ വേർതിരിക്കുന്ന ഒരു ഭിത്തി ഉണ്ടാകുന്നതു വരെ ഖിബ്‌ലയുടെ ഭാഗം ഖബ്റിലേക്കായി നിൽക്കുന്ന മസ്‌ജിദിൽ വെച്ച് നമസ്കാരം അനുവദനീയമല്ലെന്നാണ് ആമുദിയും മറ്റും പറയുന്നത്. ഇക്കാര്യം ഇമാം അഹ്‌മദ് رَحِمَهُ اللّٰهُ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്നാണ് അവരിൽ ചിലർ പറയുന്നത്. [ഇബ്നു തൈമിയ്യഃ അൽ ഇഖ്തിയാറാത്തുൽ ഇൽമിയ്യഃയിൽ രേഖപ്പെടുത്തിയത് فإنه صريح على أن جدار المسجد لا يكفي حائلا بينه وبين القبر بل لعل هذا القول ينفي جواز بناء المسجد بين القبور مطلقا وهذا هو الأقرب لأنه حسم لمادة الشرك [الألباني في تحذير الساجد من اتخاذ القبور مساجد] ഇത് വ്യക്തമാക്കുന്നത് നമസ്കരിക്കുന്ന ഒരാൾക്കും ഖബ്റിനും ഇടയിൽ മറയായി മസ്‌ജിദിന്റെ ചുമർ മതിയാവില്ല എന്നാണ്. എന്നല്ല, ഈ വചനം ഖബ്റുകൾക്കു മധ്യെ മസ്‌ജിദ് നിർമ്മിക്കുന്നതു തന്നെ തീർത്തും നിരാകരിക്കുന്നു. ഇതാണ് സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത്. കാരണം അത് ശിർക്കിന്റെ മൂലഘടകത്തെ തന്നെ തീർത്തുകളയുന്നു. - അൽബാനി തഹ്‌ദീറുസ്സാജിദിൽ രേഖപ്പെടുത്തിയത് — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
24 റജബ് 1444 / 15 ഫെബ്രുവരി 2023 പള്ളിയിൽ തന്റെ ശബ്ദമുയർത്തുന്ന ഒരുത്തനോട് ഉമർ ബ'നുൽ ഖത്താബ് رضي الله عنه പറഞ്ഞു :
നിനക്കറിയുമോ എവിടെയാണ് നീയെന്ന് ?! ( ഇബ'നു അബീശൈബ 7986 ) അബൂ തൈമിയ്യ ഹനീഫ് മസ്ജിദുന്നബവിയും നബിയുടെ ഖബറും ഇസ്ലാമില്‍ പള്ളികള്‍ ഖബറുകളുമായോ, ഖബറുകള്‍ പള്ളികളുമായോ കുടിച്ചേരുന്ന അവസ്ഥയില്ല, ഉണ്ടാവാന്‍ പാടില്ല എന്നത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ഉലമാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ലാത കാര്യമാണ് ഇസ്ലാമിക ചരിത്രവും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതവും പരിശോധിക്കുമ്പോള്‍ ഇക്കാര്യം വസ്തുതയാണെന്ന് ബോധ്യപ്പെടുകയും ചെയ്യും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഉത്തമ തലമുറയെന്നു വിശേഷിപ്പിച്ച മുന്ന് തലമുറയിലും പള്ളികളോട് ചേര്‍ന്ന് മഖ്ബറകള്‍ സ്ഥാപിക്കുകയെന്നത് കേട്ട് കേള്‍വി പോലുമില്ല, എന്നല്ല ഇന്നും അറബ് നാടുകളില്‍ പള്ളികള്‍ക്ക് ചുറ്റും മഖ്ബറകള്‍ സ്ഥാപിച്ചതായി കാണുക സാധ്യവുമല്ല. മസ്ജിദുന്നബവിയില്‍ നിന്ന് എത്ര ദുരം അകലെയാണ് "ബഖീഉല്‍ ഗര്‍ഖദ്" എന്ന് അവിടെ പോയവര്‍ക്കറിയാം. ഖബര്‍ പുജകരായ ആളുകളോട് അവരുടെ ശിര്‍ക്കാന്‍ വിശ്വാസങ്ങളെ വിമര്‍ശിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അവര്‍ ഉന്നയിക്കാറുള്ള മറു ചോദ്യമാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഖബര്‍ മസ്ജിദുന്നബവിയില്‍ അല്ലെയെന്നത്. വാസ്തവത്തില്‍ വളരെ വലിയ ഒരു തെറ്റിധാരണയുടെയും ചരിത്രപരമായ അവബോധം ഇല്ലാത്തതിന്‍റെയും അടിസ്ഥാനത്തിലാണ് ഈ ചോദ്യം ഉണ്ടാവുന്നത്. ഇതില്‍ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍ വിശദീകരിക്കല്‍ അനിവാര്യമാണ്. ഒന്നാമതായി, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ അല്ല. ആരെങ്കിലും അങ്ങിനെ വാതിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒന്നുകില്‍ ചരിത്രമറിയാത്തവരോ, അല്ലെങ്കില്‍ മനപുര്‍വ്വം സത്യം മറച്ചു വെക്കുന്നവരോ ആണ്. അമ്പിയാക്കള്‍, എവിടെയാണോ മരണപ്പെട്ടതു , അവിടെത്തന്നെയാണ് മറവു ചെയ്യപ്പെടുക. പള്ളിയോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന മഹതിയായ ഉമ്മുല്‍ മുഅമിനീന്‍ ആയിഷ റദിയല്ലാഹു അന്ഹയുടെ വീട്ടില്‍ വെച്ച് വഫാത് ആയതിനാല്‍ അദ്ദേഹത്തെ അവിടെത്തന്നെ മറവു ചെയ്തു. ആയിഷ റദിയല്ലാഹു അന്ഹയുടെ വീട് പള്ളിക്ക് പുറത്തായി വേറിട്ട ചുമരുകളും വാതിലുകളും ഉള്ള നിലയിലായിരുന്നുവെന്ന് ചരിത്രമാരിയുന്നവര്‍ക്കറിയാം. അതായത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ ആണെന്ന വാതത്തിന് ചരിത്രപരമായ നിലനില്പില്ലായെന്നര്‍ത്ഥം. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും, ഏതൊരു കാര്യം ഭയപ്പെട്ടു കൊണ്ടാണോ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വീട്ടിനുള്ളില്‍ മറമാടിയത് , അത് പിന്നീട് സംഭവിച്ചു എന്നതാണ് ദുഖസത്യം. കാരണം ഹിജ്ര വര്ഷം 88-ഇല്‍ വലീദ് ബിന്‍ അബ്ദില്‍ മലിക് മസ്ജിദുന്നബവി വിപുലീകരിച്ചപ്പോള്‍ നബി പത്നിമാരുടെ വീടുകള്‍ പള്ളിയോടു ചേര്‍ത്തു. ഈ സംഭവം ഉലമാക്കലുമായി കുടിയാലോചിച്ചതിനു ശേഷമായിരുന്നില്ലെന്നു മാത്രമല്ല, മുഴുവന്‍ സ്വഹാബികളും മരണപ്പെട്ടതിനു ശേഷവുമായിരുന്നു. അതായത്, സ്വഹാബികളില്‍ ഒരാള്‍ പോലും ഈ സംഭവം അറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇത് ഇബ്ന്‍ കസീരിന്റെയും ഇബ്ന്‍ ജരീരിന്റെയും താരീകുകളില്‍ കാണാം മുഹമ്മദ് അബ്ദുല്‍ ഹാദി തന്‍റെ الصارم المنكي എന്ന ഗ്രന്ഥത്തില്‍ പറയുന്നു قال العلامة الحافظ محمد بن عبد الهادي في " الصارم المنكي " ص 136 " وإنما أدخلت الحجرة في المسجد في خلافة الوليد بن عبد الملك ، بعد موت عامة الصحابة الذين كانوا بالمدينة، وكان آخرهم موتا جابر بن عبد الله، وتوفي في خلافة عبد الملك فإنه توفي سنة ثمان وسبعين، والوليد تولى سنة ست وثمانين، وتوفي سنة ست وتسعين ، فكان بناء المسجد وإدخال الحجرة فيه فيما بين ذلك മദീനയിലുണ്ടായിരുന്ന മിക്ക സ്വഹാബികളും മരണപ്പെട്ട ശേഷം, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ ഭരണകാലത്താണ് പ്രവാചക പത്നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടത്. സ്വഹാബികളില്‍ അവസാനമായി മരണപ്പെട്ടത്, അബ്ദുല്‍ മലികിന്‍റെ ഭരണ കാലത്ത് ഹിജ്ര വര്ഷം 78-ഇല്‍ ജാബിര്‍ ബിന്‍ അബ്ദുള്ള റദിയള്ളാഹു അന്ഹുവാണ്. വലീദ് ഭരണാധികാരമെല്‍ക്കുന്നത് 86-ലാണ്. 96-ഇല്‍ മരണപ്പെട്ട അദ്ദേഹം മസ്ജിദ് വിപുലീകരിക്കുകയും വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നത് ഇക്കാലയളവിലാണ്." എന്നാല്‍ അക്കാലത്ത് ജീവിച്ചിരുന്ന താബിഉകളില്‍ പ്രധാനിയായിരുന്ന സയീദ് ബിന്‍ മുസയ്യബ് റദിയള്ളാഹുഅന്ഹുവിനെപ്പോലുള്ള പലരും ഈ നടപടിയെ ശക്തിയുക്തം എതിര്‍ ത്തിരുന്നു വെന്നതിനു രേഖകളുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പ്രദിപാതിച്ച ശേഷം ഷെയ്ഖ് നാസിറുദ്ദീന്‍ അല്‍ബാനി റഹ്മതുള്ളാഹി അലൈഹി, തന്‍റെ " തഹ്ദീരുസ്സാജിദ് " എന്ന ഗ്രന്ഥത്തില്‍ പറയുന്നു ....فلا يجوز لمسلم بعد أن عرف هذه الحقيقة أن يحتج بما وقع بعد الصحابة، لأنه مخالف للأحاديث الصحيحة وما فهم الصحابة والأئمة منها كما سبق بيانه، وهو مخالف أيضا لصنيع عمر وعثمان حين وسعا المسجد، ولم يدخلا القبر فيه ولهذا نقطع بخطأ ما فعله الوليد بن عبد الملك عفا الله عنه، ولئن كان مضطرا إلى توسيع المسجد، باستطاعته أن يوسعه من الجهات الأخرى دون أن يتعرض للحجرة الشريفة وقد أشار عمر بن الخطاب إلى هذا النوع من الخطأ حين قام هو رضي الله عنه بتوسيع المسجد من الجهات الآخرى ولم يتعرض للحجرة بل قال " إنه لا سبيل إليها " فأشار رضي الله عنه إلى المحذور الذي يترقب من جراء هدمها وضمها إلى المسجد ( تحذير الساجد من اتخاذ القبور مساجد) "......അപ്പോള്‍ ഇക്കാര്യം മനസ്സിലാക്കിയ ഒരു മുസ്ലിമിന് സ്വഹാബതിന്‍റെ കാലശേഷമുള്ള ഒരു സംഭവത്തെ ന്യായീകരിക്കാന്‍ പാടില്ലാതതത്രേ. കാരണം അത് നേരത്തെ വിശദീകരിച്ച പോലെ സ്വഹിഹ് ആയ ഹദീസിനും സ്വഹാബതിന്‍റെ ഫഹ്മിനും അഇമ്മത്തിന്‍റെ നിലപാടിനും എതിരാണെന്ന് മാത്രമല്ല ഉമര്‍, ഉത്മാന്‍ - റദിയള്ളാഹു അന്ഹുമാ -മസ്ജിദ് വിപുലീകരിച്ചപ്പോള്‍ ഖബറിനെ അതിലുള്‍പ്പെടുത്താതെ വിട്ട നിലപാടിനും എതിരാണ്. ഇതിനാല്‍ തന്നെ, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ നടപടി - അല്ലാഹു അദ്ദേഹത്തിന് മാപ്പ് നല്‍കട്ടെ - അബദ്ധമായിരുന്നുവെന്നു നമുക്ക് ഖണ്ഡിതമായി പറയാന്‍ പറ്റും. മസ്ജിദ് വിപുലീകരണം അദ്ദേഹത്തിന് അനിവാര്യമായിരുന്നുവെങ്കില്‍, പ്രവാചക പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിപുലീകരണം സാധ്യമായിരുന്നു. ഈ രൂപത്തിലുള്ള അബദ്ധത്തെക്കുറിച്ച് ഉമര് ബിന്‍ ഖതാബ് രടിയല്ലാഹു അന്ഹു, നബി പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളില്‍ അദ്ദേഹം നടത്തിയ വിപുലീകരണ വേളയില്‍ " അതിലേക്കു യാതൊരു മാര്ഗവുമില്ല" എന്ന പ്രസ്താവന സുവിതിതമാണ്. വീടുകള്‍ പൊളിച്ചു മാറ്റി, പള്ളിയിലേക്ക് ചേര്‍ക്കുന്നതില്‍ പതിയിരിക്കുന്ന അപകടത്തിലേക്ക് അദ്ദേഹം വിരല്‍ ചുണ്ടുകയാണ്" നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെയും , അബുബക്കര്‍ രടിയല്ലാഹു അന്ഹുവിന്റെയും, ഉമര്‍ രടിയല്ലാഹു അന്ഹുവിന്റെയും ഖബറുകള്‍ ഉള്ള വീട് പള്ളിയിലേക്ക് ചേര്‍ത്തിട്ടുണ്ടെങ്കില്‍ പോലും, അവ പ്രത്യേകമായ മുന്ന് തരത്തിലുള്ള മറകള്‍ കൊണ്ട്, നോക്കിയാല്‍ കാണാത്ത രൂപത്തില്‍ പള്ളിയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ആ ഭാഗത്ത് സദാ സമയവും ജാഗരുഗരായ നിയമ പാലകരുണ്ടെന്നും ശേഷം ഷെയ്ഖ് അല്‍ബാനി തന്നെ പറയുന്നു " ........ولكن هذا لا يكفي ، ولا يشفي وقد كنت قلت منذ ثلاث سنوات في كتابي " أحكام الجنائز وبدعها " (208) من أصلي : " فالواجب الرجوع بالمسجد النبوى إلى عهده السابق، وذلك بالفصل بينه وبين القبر النبوي بحائط ، يمتد من الشمال إلى الجنوب بحيث أن الداخل لا يرى فيه أي مخالفة لا ترضى مؤسسه صلى الله عليه وسلم ، أعتقد أن هذا من الواجب على الدولة السعودية إذا كانت تريد أن تكون حامية التوحيد حقا وقد سمعنا أنها أمرت بتوسيع المسجد مجددا فلعلها تتبنى اقتراحنا هذا وتجعل الزيادة من الجهة الغربية وغيرها و تسد بذلك النقص الذي سيصيبه سعة المسجد إذا نفذ الاقتراح أرجو أن يحقق الله ذلك على يدها ومن أولى بذلك منها؟ " "......പക്ഷെ, ഇത് മതിയാകുന്നതോ ത്രിപ്തികരമോ അല്ല. അക്കാര്യം ഞാന്‍ മുന്ന് മുമ്പ്,അഹ്കാമുല്‍ജനായിസ് 308-മത്തെ പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. "മസ്ജിദുന്നബവി, അതിന്‍റെ പുര്‍വ്വ കാലത്തിലേക്ക് തിരിച്ചു പോകല്‍ അനിവാര്യമാണ്. വടക്ക് ഭാഗത്ത് നിന്ന് തെക്കോട്ട് നീണ്ടു കിടക്കുന്ന വിധത്തില്‍, മസ്ജിദിനും ഖബറിനും ഇടയില്‍ പരസ്പരം വേര്‍തിരിക്കുന്ന ഒരു ചുമര്‍ ഉണ്ടാവണം. പള്ളിയില്‍ പ്രവേശിക്കുന്ന ഒരാള്‍ അവിടെ അതിന്‍റെ സ്ഥാപകനായ മുഹമ്മദു നബിക്ക് അതൃപ്തി ഉണ്ടാക്കുന്ന ഒരു മുഖാലഫതും കാണാത്ത രൂപത്തില്‍. സൗദി ഭരണാധികാരികള്‍, അക്ഷരാര്‍ത്ഥത്തില്‍ തൌഹീദിന്‍റെ സംരക്ഷകരാണെങ്കില്‍ , അവര്‍ക്കത് ചെയ്യല്‍ അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മസ്ജിദ് വിപുലീകരിക്കാന്‍ തീരുമാനിച്ച കാര്യം നമുക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, നമ്മുടെ ഈ നിര്‍ദേശം അവര്‍ പരിഗണിക്കുകയും, പടിഞ്ഞാറ് വശവും മറ്റും ഉള്‍പ്പെടുത്തി വിപുലീകരണം പുര്തിയാക്കുകയും അല്ലാഹു അവരുടെ കൈകളിളുടെ അത് പുര്തീകരിക്കുകയും ചെയ്യട്ടെ, അതിനു അവരെക്കാള്‍ യോഗ്യര്‍ മറ്റാരാണ് ? " പക്ഷെ, വിപുലീകരണം നടന്നെങ്കിലും ശൈഖിന്‍റെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. പ്രസ്തുത ഗ്രന്ഥത്തിന്‍റെ നാലാം പതിപ്പില്‍ അദ്ദേഹം ഇങ്ങിനെയെഴുതി " "ولكن المسجد وسمع منذ سنتين تقريبا دون إرجاعه إلى ما كان عليه في عهد الصحابة والله المستعان" "പക്ഷെ ഏതാണ്ട് രണ്ടു വര്ഷം മുമ്പ്, സ്വഹാബതിന്‍റെ കാലത്ത് നിലനിന്നിരുന്ന അവസ്ഥയിലേക്ക് മടക്കാതെ തന്നെ മസ്ജിദ് വിപുലീകരിക്കപ്പെട്ടു, സഹായമഭ്യര്‍ തിക്കപ്പെടാന്‍ അല്ലാഹു മാത്രം. ! "
പൌരാണികരും ആധുനികരുമായ വേറെയും ഉലമാക്കള്‍ ഈ കാര്യത്തില്‍ വിമര്‍ശനം രേഖപ്പെടുത്തുകയും, ഖബറുകള്‍ മസ്ജിദുന്നബവിയില്‍ നിന്ന് പുര്‍ണമായി വേര്‍തിരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതാണ് മസ്ജിദുന്നബവിയും നബിയുടെ ഖബറും സംബന്ധിച്ച് പറയാനുള്ളത് |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed