|
عن حذيفة بن اليمان رضي الله عنه << لا تَضَرُّكَ الْفِتْنَةُ مَا عَرَفْتَ دِينَكَ، إِنَّمَا الْفِتْنَةُ إِذَا اشْتَبَهَ عَلَيْكَ الْحَقُّ وَالْبَاطِلُ فَلَمْ تَدْرِ أَيَّهُمَا تَتَّبِعُ، فَتِلْكَ الْفِتْنَةُ>> [مصنف ابن أبي شيبة (٣٧٢٩٢)] ഹുദൈഫത് ബ്നനുൽ യമാൻ رضي الله عنه പറയുന്നു: നിനക്ക് നിന്റെ ദീനിനെക്കുറിച്ചു അറിയുന്ന കാലത്തോളം ഫിത് ന നിനക്ക് ദോഷം വരുത്തില്ല. ഹഖും ബാത്തിലും നിനക്ക് സംശയാസ്പദമാവുകയും ഏതാണ് പിന്തുടരേണ്ടത് എന്ന് നിനക്ക് തിട്ടമില്ലാതിരിക്കുകയും ചെയ്യുന്നത് മാത്രമാണ് ഫിത് ന; അത് തന്നെയാണ് ഫിത് ന (മുസ്വന്നഫ് / ഇബ്നു അബീ ഷെയ്ബ) — ബഷീർ പുത്തൂർ
0 Comments
قال حذيفة بن اليمان رضي الله عنه: ما تضرك الفتنة ما عرفت دينك، إنما الفتنة إذا اشتبه عليك الحق والباطل فلم تدر أيهما تتبع، فتلك الفتنة. [ابن أبي شيبة في مصنفه ] ഹുദൈഫ رضي الله عنه പറയുന്നു:
നിന്റെ ദീൻ നിനക്ക് അറിയുന്നിടത്തോളം കാലം ഫിത്നഃ നിനക്ക് ദോഷം വരുത്തില്ല. സത്യവും അസത്യവും വേർതിരിക്കാനാവാതെ നീ ആശയക്കുഴപ്പത്തിലാവുകയും ഏതു പിന്തുടരണമെന്ന് അറിയാതിരിക്കുകയും ചെയ്യുന്നതാണ് ഫിത്നഃ. അതു തന്നെയാണ് ഫിത്നഃ. (ഇബ്നു അബീ ശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്) مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. - അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ قال شيخ الإسلام ابن تيمية رحمه الله: وكل قتال غلبت مفسدته مصلحته فهوقتال فتنة (4/443) مجموع الفتاوى ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറയുന്നു:
ഗുണത്തേക്കാൾ ദോഷം മികച്ചു നിൽക്കുന്ന മുഴുവൻ യുദ്ധങ്ങളും ഫിത്നയാണ് മജ്മൂഉൽ ഫതാവ 4/443 - ബഷീർ പുത്തൂർ അബൂ മൂസാ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ സമുദായം ഏറെ അനുഗൃഹീതമായ ഒരു സമുദായമാണ്! അവർക്ക് പരലോകത്ത് ശിക്ഷയില്ല; അവരുടെ ശിക്ഷ ഇഹലോകത്തു തന്നെയാണ് - ഫിത്‌നകൾ, ഭൂകമ്പങ്ങൾ, നരഹത്യകൾ, പരീക്ഷണങ്ങൾ. (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്) عن أبي موسى رضي الله عنه قال، قال رسول الله ﷺ "أمتي هذه أمة مرحومة، ليس عليها عذاب في الآخرة، إنما عذابها في الدنيا، الفتن والزلازل والقتل والبلايا" (أبو داود في سننه وصححه الألباني) ●ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ കാരണങ്ങളും സാഹചര്യങ്ങളും എന്തുമായിരിക്കട്ടെ, ഇരകൾ നിരപാധികളായ സാധാരണ മുസ്ലിംകളാണ്. മുസ്ലിംകളായ മാതാപിതാക്കൾക്ക് ജനിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത നിരപരാധികൾ!
● ലോകത്ത് സംഭവിക്കുന്ന മിക്ക ഭൂകമ്പങ്ങങ്ങളിലും എല്ലാം നഷ്ടപ്പെടുന്നവരും നിരപരാധികളായ സാധാരണ മുസ്ലിംകൾ തന്നെ. ●കാരണങ്ങൾ മതപരമോ രാഷ്ട്രീയമോ സാമൂഹികമോ എന്തുമാവട്ടെ, ലോകത്തു നടക്കുന്ന നരഹത്യകളിൾ വലിയൊരംശവും മുസ്ലിംകളെ തന്നെ. ●ചുരുക്കത്തിൽ, പരീക്ഷണങ്ങൾ മുഖ്യമായും മുസ്ലിംകളെ ഉദ്ദേശിച്ചു കൊണ്ടാണെന്നു തോന്നിപ്പോകുന്നു. പക്ഷെ, ഈ നഷ്ടക്കണക്കുകൾക്കിടയിലൂടെ സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും ഒരു ഉദയസൂര്യൻ ഉയർന്നു വരുന്നു. അതിനെ കുറിച്ചാണ് മേൽ വചനം സംസാരിക്കുന്നത്. - അബൂ ത്വാരിഖ് സുബൈർ ആസ്വിം ബിൻ അലി رحمه الله ക്ക് വാസിത്വിൽ നിന്ന് തൻ്റെ രണ്ടു പെൺകൊടിമാരയച്ച കത്ത് വന്നു: ഞങ്ങളുടെ ഉപ്പാ, “ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറയി പ്പിക്കാനായി ആ മനുഷ്യൻ (അബ്ബാസീ ഖലീഫയായ മുഅ്തസ്വിം) അഹ്മദ് ബിൻ ഹൻബലിനെ പിടികൂടി ചമ്മട്ടികൊണ്ടടിച്ച വിവരം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ആയതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ. അയാൾ നിങ്ങളോടതിന് ആവശ്യപ്പെട്ടാൽ നിങ്ങൾ ഒരു നിലക്കും അതിന് ഉത്തരം ചെയ്യരുതേ. അല്ലാഹു തന്നെ സത്യം! ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നിങ്ങൾ പറഞ്ഞതായി കേൾക്കേണ്ടി വരുന്നതിനെക്കാൾ നിങ്ങളുടെ മരണവാർത്ത കേൾക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وجاء كتاب ابنتي عاصم من واسط
يا أبانا! إنه بلغنا أن هذا الرجل أخذ أحمد بن حنبل، فضربه بالسوط على أن يقول القرآن مخلوق فاتق الله، ولا تجبه إن سألك فوالله لأن يأتينا نعيك أحب إلينا من أن يأتينا أنك قلت القرآن مخلوق (تهذيب الكمال ٥١٤/١٣) قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، وَلَمَنِ ابْتِي فَصَبَرَ فَوَاهَا നബി ﷺ പറയുന്നു: ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! പരീക്ഷിക്കപ്പെട്ടിട്ട് ക്ഷമിച്ചവനും; അവനു സബാഷ്!! "ولمن ابتلي" "പരീക്ഷിക്കപ്പെട്ടവനും" എന്ന വചനം അർത്ഥമാക്കുന്നത്: അല്ലാഹു അവനെ പരീക്ഷിക്കുമെന്നത് മുൻനിർണ്ണയം ചെയ്തിട്ടുള്ളതും, അത് അവനു കണക്കാക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ് എന്നത്രെ. അതിനാൽ അവൻ സത്യമാർഗ്ഗത്തിൽ ഉറച്ചുനിന്നു. ഫിത്നഃ സർവ്വനാശമാണ്; അവൻ അത് സൂക്ഷിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്തു. ഫിത്നഃയിൽ അകപ്പെട്ടവരുടെ കൂടെപോയില്ല. ഫിത് നയുടെ ചെളിയിൽ വീണതുമില്ല. തിന്മ ഇളക്കിവിട്ടുകൊണ്ടോ, അതിനു പ്രചാരം നൽകിക്കൊണ്ടോ ഫിത് നയിൽ ഭാഗഭാക്കായതുമില്ല. എല്ലാം സഹിച്ചു, താൻ ഇരയായ അന്യായങ്ങ ളൊക്കെയും ക്ഷമിച്ചു, അങ്ങനെ രക്ഷപ്പെട്ടു. "فواها" "അപ്പോൾ സബാഷ്!" എന്ന വചനത്തിന്റെ അർത്ഥമോ? അത് അത്ഭുതം പ്രകടിപ്പിക്കാനുള്ള വാക്കാണ്. സത്യമാർഗ്ഗത്തിൽ ക്ഷമിച്ചു നിന്നവൻ, അണുഅളവ് വ്യതിചലിക്കാതിരുന്നവൻ, ഫിത്നഃയിൽ നിന്ന് രക്ഷപ്പെട്ടവൻ, അവന്റെ ധാതു വൈശിഷ്ട്യം അത്ഭുതകരം തന്നെ എന്നു സാരം.
മറ്റൊരു ഉദാഹരണം പറയാം: പാപങ്ങളിൽനിന്ന് സ്ഫുടം ചെയ്യപ്പെട്ട ഹൃദയങ്ങളേ, സബാഷ്! റഹ്മാനായ അല്ലാഹുവിന് വഴിപ്പെടാൻ ധൃതിപ്പെടുന്ന ശരീരാവയവങ്ങളേ, സബാഷ്! ഇതു പോലെ... അല്ലാഹുവേ, ഫിത്നഃകളിൽനിന്ന്, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഫിത്നഃകളിൽനിന്നും ഞങ്ങളെ നീ അകറ്റേണമേ, ഒരു ജനതക്ക് നീ ഫിത്നഃ ഉദ്ദേശിക്കുന്നുവെങ്കിൽ, ഫിത്നഃക്കാരാവാതെ, ഫിത്നഃക്ക് വിധേയരാവാതെ ഞങ്ങളെ നീയങ്ങ് എടുക്കണേ... - ശൈഖ് അബൂ ഉസ്മാൻ അൽ അൻജരി വിവ: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യ പറഞ്ഞു: ഫിത്ന വന്നുഭവിച്ചാൽ ബുദ്ധിയുള്ളവർ വിഡ്ഢികളെ അതിൽ നിന്ന് തടുക്കാൻ അശക്തരായിത്തീരും. തലമുതിർന്ന പണ്ഡിതന്മാർ പോലും ഫിത്'നയെ അണക്കാനും അതിന്റെ ആളുകളെ തടുക്കാനും അശക്തരാകും. ഇതാണ് ഫിത്'നകളുടെ കാര്യം. അല്ലാഹു പറഞ്ഞതുപോലെ തന്നെ: "ഒരു ഫിത്'നയെ നിങ്ങൾ സൂക്ഷിക്കുവീൻ, അത് നിങ്ങളിലെ അക്രമികളെ മാത്രമല്ല ബാധിക്കുക."(അൽ അൻഫാൽ:25) ഫിത്'ന വന്നുഭവിച്ചാൽ അല്ലാഹു സുരക്ഷ നൽകിയവരല്ലാത്ത മറ്റാരും അതിന്റെ അഴുക്ക് പുരളാതെ രക്ഷപ്പെടില്ല. - അബു തൈമിയ്യ ഹനീഫ് قال شيخ الإسلام ابن تيمية رحمه الله
وَالْفِتْنَةُ إِذَا وَقَعَتْ عَجَزَ الْعُقَلَاءُ فِيهَا عَنْ دَفْعِ السُّفَهَاءِ، فَصَارَ الْأَكَابِرُ عَاجِزِينَ عَنْ إِطْفَاءِ الْفِتْنَةِ وَكَفِّ أَهْلِهَا. وَهَذَا شَأْنُ الْفِتَنِ كَمَا قَالَ تَعَالَى: {وَاتَّقُوا فِتْنَةً لَا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً} [سُورَةُ الْأَنْفَالِ: ٢٥] وَإِذَا وَقَعَتِ الْفِتْنَةُ لَمْ يَسْلَمْ مِنَ التَّلَوُّثِ بِهَا إِلَّا مَنْ عَصَمَهُ اللَّهُ (منهاج السنة النبوية)
ഫിത്ന എന്നാല്‍...
പരീക്ഷണം അതാണ് ഫിത്നയുടെ അര്‍ത്ഥം. രണ്ടു മേഖലയിലാണ് ഫിത്ന സംഭവിക്കുക-ദീനിലും ദേഹങ്ങളി ലും. ദീനില്‍ പരീക്ഷിക്കപ്പെടുക സംശയങ്ങളിലൂടെയും അവ്യക്തതകളിലൂടെയുമായിരിക്കും. അറബിയില്‍ അ തിനു ‘ശുബുഹാത്’ എന്ന് പറയും. ദേഹങ്ങളില്‍ പരീക്ഷിക്കപ്പെടുക പ്രലോഭനങ്ങള്‍, പ്രകോപനങ്ങള്‍, പീഢന ങ്ങള്‍ മുതലായ മാര്‍ഗ്ഗങ്ങളിലൂടെയുമായിരിക്കും. സംശയരോഗം ദീനില്‍ പരീക്ഷിക്കപ്പെടണമെങ്കില്‍ അവ്യക്തതയും സംശയങ്ങളും വേണം. ദീനില്‍ മതിയായ അറിവുണ്ടെങ്കില്‍ ഫിത്നയില്‍നിന്ന് രക്ഷനേടാം. പണ്ഡിതന്മാര്‍ക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും. സംശയങ്ങളില്‍നിന്ന് മുക്തരു മായിരിക്കും. അതുകൊണ്ട് അവര്‍ ഫിത്നയില്‍ അകപ്പെടുന്നില്ല. പാമരന്മാര്‍ സംശയങ്ങളിലായിരികും. ഫിത്ന അവരെ അനായാസം പിടികൂടുകയും ചെയ്യും. ഹസന്‍ അല്‍ബസ്വ് രി –റഹിമഹുല്ലാഹ്- പറയുന്നു: "ഫിത്ന വരുമ്പോള്‍ തന്നെ പണ്ഡിതന്മാര്‍ അത് തിരിച്ചറിയുന്നു. അത് പിന്തിരിഞ്ഞുപോയതിനു ശേഷം മാത്രമായിരി ക്കും പാമരന്മാര്‍ മനസ്സിലാക്കുക". വിവരദോഷികള്‍ പാമരന്മാര്‍ക്ക് പ്രമാണ രേഖകള്‍ തന്നെ അറിയണമെന്നില്ല. അതിനാല്‍ അവര്‍ സംശയങ്ങളിലും അവ്യക്തകളിലും കഴിച്ചുകൂട്ടേണ്ടിവരും. അല്‍പജ്ഞാനികള്‍ക്ക് പ്രമാണ രേഖകള്‍ അറിയാമെങ്കില്‍ തന്നെ, അതിന്‍റെ ശരിയായ അര്‍ത്ഥമോ വ്യാഖ്യാനമോ ഉദ്ദേശ്യലക്ഷ്യങ്ങളോ പ്രയോഗരീതികളോ അറിയില്ല. അതുകൊണ്ടുതന്നെ, സംശയങ്ങളുടെയും അവ്യക്തതകളുടെയും പടുകുഴികളിലൂടെയുള്ള അവരുടെ ചാഞ്ചാട്ടം അവസാനിക്കുന്നില്ല. അവരെ കുറിച്ച്, അന്ധന്‍റെ വടി പോലെ എവിടെ കുത്തുമെന്ന് പറയാനുമാവില്ല. ജ്ഞാനികള്‍ നേരിനൊപ്പം സത്യാസത്യങ്ങള്‍ വ്യവഛേദിക്കാനാവാത്ത കാര്യങ്ങള്‍ ഫിത്നഃയാണ്. അവയെ സൂക്ഷിച്ച് വിട്ടുനില്‍ക്കണം. ഇബ്നു ബാസ് –റഹിമഹുല്ലാഹ്- പറയുന്നു: "ഫിത്നഃയുമയി ബന്ധപ്പെട്ട ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്ന ഹദീസുകള്‍, പണ്ഡിതന്മാര്‍ പ്രയോഗിക്കുന്നത് സത്യവാനെയും അസത്യവാദിയെയും മനസ്സിലാക്കാന്‍ പറ്റാത്ത വിധമുള്ള ഫിത്നഃകളുടെ കാര്യത്തിലാണ്. അത്തരം ഫിതനകളില്‍ ജാഗ്രത പാലിക്കുക എന്നത് ഒരു വിശ്വാസിക്ക് നിര്‍ബ്ബന്ധമാണ്. ‘അവയില്‍ (ഫിത്നയില്‍), ഇരിക്കുന്നവന്‍ നില്‍ക്കുന്നവനെക്കാളും ഉത്തമാനാണ്, നടക്കുന്നവന്‍ ഓടുന്നവനെക്കാളും ഉത്തമനാണ്’ എന്ന ഹദീസുകൊണ്ട് നബി ﷺ ഉദ്ദേശിച്ചിരിക്കുന്നത് അത്തരം ഫിത്നകളെയാണ്. എന്നാല്‍ സത്യവാനെയും അസത്യവാദിയെയും, മര്‍ദ്ദകനെയും മര്‍ദ്ദിതനെയും വേര്‍തിരിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മേല്‍ ഹദീസിന്‍റെ പരിധിയില്‍പെടില്ല. മറിച്ച്, ഖുര്‍നിലെയും സുന്നത്തിലെയും വചനങ്ങള്‍ രേഖപ്പെടുത്തുന്നത് സത്യവാനെയും മര്‍ദ്ദിതനെയും, വ്യജവാദിക്കും മര്‍ദ്ദകനുമെതിരില്‍ സഹായിക്കല്‍ നിര്‍ബ്ബന്ധമാണെന്നു തന്നെയാണ്." ഫിത്നയില്‍പെട്ടുവോ...?!! ഫിത്നയില്‍പെട്ടുവോ ഇല്ലയോ എന്നറിയാന്‍ നമുക്കൊരു വഴിയുണ്ട്. ഹുദൈഫ رضي الله عنه അത് വിവരിക്കുന്നത് കാണുക: "നിങ്ങളിലാരാള്‍ തന്നെ ഫിത്ന ബാധിച്ചുവോ ഇല്ലയോ എന്നറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ വിലയിരുത്തേണ്ടത് ഇക്കാര്യമാണ്: ഹറാമായി കണ്ടിരുന്നത് ഇപ്പോള്‍ താന്‍ ഹലാലായി കാണുന്നുവോ? എങ്കില്‍ തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു. ഹലാലായി കണ്ടിരുന്നത് താന്‍ ഇപ്പോള്‍ ഹറാമായി കാണുന്നുവോ? എങ്കിലും തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു". (ഹാകിം) വാല്‍ക്കഷ്ണം ഇതുവരെ ലഭിക്കാത്ത ഒരു പ്രമാണരേഖ പുതുതായി ലഭിച്ചാല്‍, അല്ലെങ്കില്‍ സ്വഹാബത്ത് പ്രമാണവാക്യങ്ങള്‍ക്ക് നല്‍കിയ ഒരു ആധികാരിക വ്യാഖ്യാനം മുമ്പ് കിട്ടാത്തത് ഇപ്പോള്‍ കിട്ടിയാല്‍ അത് സ്വീകരിക്കുന്നത് സത്യവും ന്യായവും മാത്രമാണ്. അത് സ്വീകരിക്കാതിരിക്കുന്നതാണ് ഫിത്ന. എന്നാല്‍, പുതുതായി ലഭിച്ച ഒരു രേഖയുടെ (അല്ലാഹു പറഞ്ഞു, റസൂല്‍ പറഞ്ഞു, സ്വഹാബത് പറഞ്ഞു) പിന്‍ബലത്തിലല്ലാതെ പുതിയ നിലപാടുകള്‍, വീക്ഷണങ്ങള്‍. സമീപനങ്ങള്‍ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെ ഓര്‍മ്മയിലിരിക്കട്ടെ, "തങ്ങള്‍ ഫിത്നയിലാണ്...!!! " - അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "എല്ലാ ഫിത്നയുടെയും അടിസ്ഥാനം, ശറഇനേക്കാൾ യുക്തിക്കും ബുദ്ധിയേക്കാൾ ഹവക്കും പ്രാധാന്യം നൽകുന്നതിൽ നിന്നുമാണ് (ഉണ്ടായിത്തീരുന്നത്). ഒന്നാമത്തേത് ശുബ്ഹത്തി (ബിദ്അത്തി)ന്റെ അടിസ്ഥാനമാണെങ്കിൽ, രണ്ടാമത്തേത് ശഹ് വത്തിന്റെ(വൈകാരികതൃഷ്ണയുടെ) അടിസ്ഥാനമാണ്" (ഇഗാസത്തുല്ലഹ് ഫാൻ - വോള്യം 2-പേജു 160) - ബഷീർ പുത്തൂർ قال ابن القيم رحمه الله
أصل كل فتنة إنما هو من تقديم الرأى على الشرع، والهوى على العقل ، فالأول : أصل فتنة الشبهة .والثانى : أصل فتنة الشهوة (إغاثة اللهفان من مصايد الشيطان ج ٢-ص ١٦٠) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed