|
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم സലഫുകളുടെ വാക്കിന്റെ നന്മയും ബറകത്തും സുവിദിതമാണ്. കുറഞ്ഞ അക്ഷരക്കൂട്ട് അതിൽ ധാരാളം പാഠങ്ങൾ. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു വചനം നമുക്കൊന്ന് പര്യാലോചന നടത്താം وبالله التوفيق قال الإمام الشاطبي رحمه الله: وَمِمَّا يُعْزَى لِـأَبِي إِلْيَاسَ الْأَلْبَانِيِّ ثَلَاثٌ لَوْ كُتِبْنَ فِي ظُفُرٍ لَوَسِعَهُنَّ، وَفِيهِنَّ خَيْرُ الدُّنْيَا وَالْآخِرَةِ اتَّبِعْ لَا تَبْتَدِعْ، اتَّضِعْ لَا تَرْتَفِعْ، وَمَنْ وَرِعَ لَا يَتَّسِعُ [الاعتصام] ഇമാം ശാത്വിബി رحمه الله പറയുന്നു: അബൂ ഇൽയാസ് അൽ അൽബാനിയുടേതായി ഉദ്ധരിക്കപ്പെടുന്നവയിൽ പെട്ടതാണ്: മൂന്ന് കാര്യങ്ങൾ, അവ ഒരു നഖത്തിൽ എഴുതുകയാണെങ്കിൽ അത്രയും സ്ഥലം മതി; അവയിലാകട്ടെ ദുനിയാവിലെയും ആഖിറത്തിലെയും നന്മകളുണ്ട്. നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. [അൽ ഇഅ്തിസാം] എത്ര അർത്ഥഗാംഭീര്യം നിറഞ്ഞ വാക്കുകൾ! 1 - നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നബി ﷺ യും സ്വഹാബത്തും ആവർത്തിച്ച് ഉണർത്തി-യിരുന്ന വസ്വിയ്യത്ത്. ഇസ്‌ലാം ദീനിന്റെ അടിത്തറകളിൽപെട്ട അതിപ്രധാന വിഷയം. അയത്നലളിതവും അതീവ ഗൗരവവുമായ കാര്യം. എല്ലാ നന്മയും സുന്നത്ത് പിന്തുടരുന്നതിലാണ്. പിൽക്കാലക്കാർ അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് കടത്തിക്കൂട്ടിയ പുത്തനാശയ-ങ്ങളാണ് എല്ലാ കുഴപ്പങ്ങൾക്കും ഹേതു. എല്ലാ ബിദ്അത്തും വഴികേടുകൾ, എല്ലാ വഴികേടുകളും നരകത്തിൽ. 2 - നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. അഹങ്കാരം ഇബ്‌ലീസിന്റെയും അനുയായികളുടെയും വഴിയാണ്. ഒരു കാരിയുറുമ്പിന്റെ കനത്തിൽ നെഞ്ചകത്ത് കയറിക്കൂടിയാൽ മതി സ്വർഗ്ഗം നഷ്ടമാകാൻ. വിനയവും താഴ്മയുമാണ് ഈമാനിന്റെ നിദാനം. അഹങ്കരിക്കാൻ അർഹത മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത മറ്റെല്ലാവരുടെയും ആശ്രിതനായ റബ്ബിനു മാത്രം. അവൻ തന്റെ മേൽവസ്ത്രമാക്കിയിട്ടുള്ളതിൽ അവനോട് കിടമാത്സര്യം നടത്തുന്നവനെ പതിതനാക്കുക തന്നെ ചെയ്യും. സത്യം മനസ്സിലാകണമെങ്കിൽ, അതിനെ പുൽകി വിജയം വരിക്കണമെങ്കിൽ താഴ്മയും വിനയവും തന്നെ വേണം. അൽപ്പം അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ റബ്ബിനെ മറക്കുകയും പടപ്പുകളോട് ഔദ്ധത്യം കാണിക്കുകയും ചെയ്യുന്നത് ദുനിയാവിലും പരലോകത്തും നാശം വരുത്തും. 3 - സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. സൂക്ഷ്മതയെന്നാൽ പരലോകത്ത് ഉപദ്രവമുണ്ടാക്കുന്നത് ഉപേക്ഷി-ക്കലാണ്. അതിന്റെ ഉന്നതതലം പരലോകത്ത് ഉപകാരമില്ലാത്തത് കൂടി ഉപേക്ഷിക്കുന്നിടത്താണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾ മനസ്സിലാ-ക്കുന്ന ജ്ഞാനികളാണ് യഥാർത്ഥ സൂക്ഷ്മാലുക്കൾ. പ്രതിഫലം ലഭിക്കുന്നത് പ്രവർത്തിക്കുകയും, ശിക്ഷയർഹിക്കുന്നത് വെടിയുകയും ചെയ്യുന്നു എന്നു മാത്രമല്ല, അനുവദനീയമായവയിലുള്ള അമിതവിഹാരം അറിയാതെ അതിരുകടന്ന് വിലക്കപ്പെട്ട മേച്ചിൽ സ്ഥലങ്ങളി-ലെത്തിക്കുമോ എന്ന ഭയം വെച്ചു പുലർത്തുന്നവരാണവർ. ഹൃദയത്തിൽ നേരിയ ചൊറിച്ചിലോ സംശയമോ ഉണ്ടാക്കുന്നവയിൽ നിന്ന് അങ്ങേയറ്റം അകലം പാലിക്കുന്നവർ. و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين والحمد للّه رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ
02 സഫർ 1446 / 08 ആഗസ്റ്റ് 2024
0 Comments
ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) - ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ് - നബി ചര്യ അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം - നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ ആക്ഷേപിക്കുന്നവർ പിഴച്ചവരാണ് വിവ: ബശീർ പുത്തൂർ عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )
فيه وجوب اتباع السنة كالقرآن فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക12/5/2021
അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നത് സുന്നത്തായിരിക്കുമെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്ത് ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ — ബഷീർ പുത്തൂർ عَنْ عَبْد الله بن الديلمي، رَحِمَهُ اللهُ تَعَالَى، قَالَ
"بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينَ تَرْكُ السَّنَّةِ، يَذْهَبُ الدِّينُ سُنَّةً سنَّةً، كَمَا يَذْهَبُ الْحَبْلُ قُوةً قُوَّةً" رواه الدارمي: (1\ 98,230) " باب اتباع السنة"، وصحح إسناده محققه
ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയതെങ്ങിനെയാണോ അതുപോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ പൂർണ്ണമായ തോതിൽ പിന്തുടരലാണ് നബി ചര്യ പിൻപറ്റുക എന്ന് പറയുന്നതിന്റെ താൽപ്പര്യം. ഇന്ന് പലരും ചെയ്യുന്ന പോലെ ഖുർആനും സുന്നത്തും പിൻപറ്റുന്നവരാണെന്നു സ്വയം അവകാശപ്പെടുകയും അതേ സമയം തന്നെ തങ്ങൾക്ക് പല കാരണങ്ങൾ കൊണ്ടും യോജിക്കാൻ കഴിയാത്ത, പല സുന്നത്തുകളെയും അവർ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാലോ അയാളുടെ യുക്തിക്കും ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പേരിലോ സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ട ഒരു കാര്യം നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ പാടില്ല. അതാണ് സുന്നത്തു പിൻപറ്റുന്നതിന്റെ കാതൽ. ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും സാധാരണയായി പലരും നിസ്സാരമായി കരുതുന്ന സുന്നത്തുകളെ പരിഗണിക്കുകയും ചെയ്യുന്ന മുജാഹിദുകൾ പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയം സ്വീകരിച്ചതായി കാണാം. ഒരു പക്ഷെ അറിവില്ലായ്മയോ വിഷയങ്ങളെക്കുറിച്ചു വ്യക്തതക്കുറവോ ഇതിന് കാരണമായിരിക്കാം. പക്ഷെ, ഈ മതസംഘടനകളുടെയെല്ലാം ചിറകുകൾക്കുള്ളിൽ കരുതിക്കൂട്ടി തികഞ്ഞ യുക്തിവാദവും സ്വതന്ത്ര ചിന്തയും സുന്നത്തു നിഷേധവും ചേകനൂരിസവും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്ന് വേണം കരുതാൻ. നേതൃത്വത്തെയും അവരുടെ നിലപാടുകളെയും പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഘം. വാൽക്കഷ്ണം: "ശഅബാൻ 29 -ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും.......മെയ് 6-നു തിങ്കളാഴ്ച റംസാൻ ഒന്നായിരിക്കുമെന്നു" ഹിലാൽ കമ്മറ്റി ചെയർമാന്റെ പത്രപ്രസ്താവന!! പിറവി ദർശനം കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് പറയുന്നവർ തന്നെയാണ് മുകളിലെ കണക്കിനെ പ്രമോട്ട് ചെയ്യുന്നത്. ഇക്കാര്യം പത്രപ്രസ്താവന നടത്തി പറയുന്നതിലും എളുപ്പമല്ലേ കലണ്ടറിൽ ചേർക്കുന്നത്? അത് രണ്ടും തമ്മിലെന്ത് വിത്യാസം? ചുരുക്കത്തിൽ സുന്നത്തു പിൻപറ്റുക എന്ന് പറയുന്നതും ശെരിക്കു പിൻപറ്റലും തമ്മിൽ നല്ല അന്തരമുണ്ടെന്നർത്ഥം!! - ബഷീർ പുത്തൂർ നബി ചര്യ പിൻപറ്റുക (സുന്നത്തു പിൻപറ്റുക) എന്ന് പറഞ്ഞാൽ, ചെയ്‌താൽ കൂലിയുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതും എന്നർത്ഥമില്ല . നബിയുടെ കൽപനകൾ, ആജ്ഞകൾ, നിർദ്ദേശങ്ങൾ വിലക്കുകൾ എല്ലാം സുന്നത്തിന്റെ അവിഭാജ്യ ഘടകങ്ങൾ തന്നെ. സുന്നത്ത് സ്വീകരിക്കേണ്ട രീതിയെക്കുറിച്ചു ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ പറഞ്ഞു طاعته فيما أمر, وتصديقه فيما أخبر, واجتناب ما نهى عنه وزجر، وأن لا يعبد الله إلا بما شرع "അദ്ദേഹത്തിന്റെ ( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ) കൽപ്പനകൾ (നിരുപാധികം )അനുസരിക്കുകയും പറഞ്ഞ കാര്യങ്ങൾ (ചോദ്യം ചെയ്യാതെ) വിശ്വസിക്കലും വിലക്കുകയും വിരോധിക്കുകയും ചെയ്ത കാര്യങ്ങൾ വർജ്ജിക്കലും ഷറആക്കിയത് കൊണ്ട് മാത്രം അവനെ ഇബാദത് ചെയ്യലുമാണ്.
നബിയെ സമഗ്രമായി ഇത്തിബാഉ ചെയ്യുന്നതിന്റെ രൂപം എങ്ങിനെയെന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം. - ബഷീർ പുത്തൂർ അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നതു സുന്നത്തായിരിക്കുമെന്നു എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്തു ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ — ബഷീർ പുത്തൂർ وجوب اتّباع السّنّة
عَنْ عَبْدِ اللَّهِ بْنِ الدَّيْلَمِيِّ، رَحِمَهُ اللهُ تَعَالَى، قَالَ "بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينِ تَرْكُ السُّنَّةِ، يَذْهَبُ الدِّينُ سُنَّةً سُنَّةً، كَمَا يَذْهَبُ الْحَبْلُ قُوَّةً قُوَّةً" [رواهُ الدّارميّ: (٢٣٠/١، ٩٨)، "بَابُ اتِّبَاعِ السُّنَّةِ"، وصحّح إسناده محقّقه] ഹസാൻ ബിൻ അഥ്വിയ്യ റഹിമഹുള്ളാ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സന്നിധിയിൽ ഖുർആനുമായി ഇറങ്ങാറുണ്ടായിരുന്നത് പോലെ, ജിബ്രീൽ, സുന്നത്തുമായും ഇറങ്ങാറുണ്ടായിരുന്നു. എന്നിട്ടു അദ്ദേഹത്തെ ഖുർആൻ പഠിപ്പിക്കുന്നത് പോലെ സുന്നത്തും പഠിപ്പിക്കാറുണ്ടായിരുന്നു" - ദാരിമി - ബഷീർ പുത്തൂർ قال حسان بن عطية
كان جبريل ينزل على رسول الله ﷺ بالسنة كما ينزل عليه بالقرآن فيعلمه إياها كما يعلمه القرآن رواه الدارمي ( ٥٩٤) ഹുദൈഫത് ഇബ്നുൽ യമാൻ رضي الله عنه രണ്ടു കല്ലുകളെടുത്ത്, ഒന്ന് മറ്റേതിന്റെ മുകളിൽ വെച്ച് തന്റെ സഹചാരികളോട് ചോദിച്ചു: " ഈ രണ്ടു കല്ലുകൾക്കിടയിലൂടെ നിങ്ങൾ വെളിച്ചം കാണുന്നുണ്ടോ"? അവർ പറഞ്ഞു " അബൂ അബ്ദില്ലാ, ഞങ്ങൾ അവക്കിടയിലൂടെ കുറച്ചു വെളിച്ചം മാത്രമേ കാണുന്നുള്ളൂ" അദ്ദേഹം പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഈ രണ്ടു കല്ലുകൾക്കിടയിലൂടെ എത്ര കണ്ടു വെളിച്ചം കാണുന്നുണ്ടോ, അത്രമാത്രം ഹഖു കാണപ്പെടുന്ന വിധത്തിൽ, ബിദ്അത്തുകൾ വെളിപ്പെടുക തന്നെ ചെയ്യും. അള്ളാഹുവാണ് സത്യം, അതിൽ നിന്ന് (ബിദ്‌അത്തിൽ നിന്ന്) വല്ലതും ഉപേക്ഷിക്കപ്പെട്ടാൽ 'സുന്നത്തു ഉപേക്ഷിച്ചു' വെന്ന് ആളുകൾ പറയുന്ന (അവസ്ഥ വരുന്നത് വരെ) ബിദ്‌അത്തുകൾ വ്യാപകമാവുകതന്നെ ചെയ്യും. - ബഷീർ പുത്തൂർ أخذ حذيفة بن اليمان رضي الله عنه، حجرين فوضع أحدهما على اﻵخر ثم قال ﻷصحابه 《هل ترون مابين هذين الحجرين من النور؟》قالوا يا أبا عبد الله مانرى بينهما من النور إﻻ قليلا. قال والذي نفسي بيده لتظهرنّ البدع حتى ﻻ يُرى من الحق إﻻ قدر مابين هذين الحجرين من النور، والله لتفشونّ البدع حتى إذا ترك منها شيء قالوا: تركت السنة [الإعتصام للشاطبي صـ ٦١] ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുള്ളാ പറഞ്ഞു "സുന്നത്തു മുറുകെപ്പിടിക്കുന്ന ഒരാൾക്ക് ഒരിക്കലും പുഷ്പങ്ങൾ കൊണ്ട് പരവതാനി വിരിക്കപ്പെടുകയില്ല. ആരെങ്കിലും അങ്ങിനെ കരുതുന്നുവെങ്കിൽ, അവൻ അസംഭവ്യത്തെ പ്രതീക്ഷിച്ചു " - ശറഹുന്നുനി യ്യ - ബഷീർ പുത്തൂർ قال العلامة ابن عثيمين رحمه الله : ولا يمكن ان تفرش الارض ورودا وزهورا لانسان متمسك بالسنة أبدا، فمن رام ذالك فقد رام المحال
شرح النونية (٢٧٠/٣) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed