بسم الله الرحمن الرحيم عن نافع أن رجلا سأل ابن عمر عن مسالة فطأطأ ابن عمر رأسه ولم يجبه حتى ظن الناس أنه لم يسمع مسألته. قال فقال له: يرحمك الله أما سمعت مسألتي؟ قال: بلى، ولكنكم كأنكم ترون أن الله ليس بسائلنا عما تسألوننا عنه. اتركنا يرحمك الله حتى نتفهم في مسألتك فإن كان لها جواب عندنا وإلا أعلمناك أنه لا علم لنا به. [الطبقات الكبرى لابن سعد] നാഫിഅ് رحمه الله പറയുന്നു: ഒരു മനുഷ്യൻ ഇബ്‌നു ഉമർ رضي الله عنهما യോട് ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇബ്‌നു ഉമർ رضي الله عنهما തന്റെ തലതാഴ്‌ത്തി നിന്നു, അയാൾക്ക് മറുപടി നൽകിയില്ല.
അയാളുടെ ചോദ്യം അദ്ദേഹം കേട്ടിട്ടില്ലെന്ന് ആളുകൾ കരുതുവോളം അങ്ങനെ നിന്നു. അപ്പോൾ അയാൾ വീണ്ടും ചോദിച്ചു: അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ, എന്റെ ചോദ്യം താങ്കൾ കേട്ടില്ലെയോ? അദ്ദേഹം പ്രതിവചിച്ചു: കേട്ടു, പക്ഷെ നിങ്ങൾ ഞങ്ങളോട് ചോദിക്കുന്ന-തിനെക്കുറിച്ച് അല്ലാഹു നമ്മോട് ചോദിക്കില്ലെന്ന് കരുതുന്ന പോലെയാണ് നിങ്ങളുടെ സ്ഥിതി. നിങ്ങൾ ചോദിച്ച കാര്യത്തെ ശരിക്ക് മനസ്സിലാക്കിയെടുക്കും വരെ നമ്മെ വെറുതെ വിടൂ – അല്ലാഹു നിങ്ങൾക്ക് കരുണചെയ്യട്ടെ – എന്നിട്ട് നമ്മുടെ പക്കൽ അതിന് ഉത്തരമുണ്ടെങ്കിൽ.., അല്ലാത്ത പക്ഷം നമുക്കത് അറിയില്ല എന്ന് നിങ്ങൾക്ക് വിവരം തരാം. [ഇബ്‌നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിച്ചത്]
— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله 04 മുഹർറം 1446 / 10 ജൂലൈ 2024 • • • • •
0 Comments
അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി حفظه الله പറയുന്നു: "പ്രവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബഷീർ പൂത്തർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس ------- [من يرد الله به خيراً يفقهه في الدين - ص٢٧] ഉദ്ധരണികളുടെ ആധിക്യം കൊണ്ടോ, അധികരിച്ച വാദമുഖങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല അറിവ്. മറിച്ച്, ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്ന ഒരു പ്രകാശമാണത്. അതു മുഖേന ആ അടിമ സത്യം ഗ്രഹിക്കുന്നു, സത്യാസത്യങ്ങൾ വേർതിരിക്കുന്നു, സംക്ഷിപ്തമായ വാക്യങ്ങളിലൂടെ ഉദ്ദിഷ്ടകാര്യം ആവിഷ്‌കരിക്കുന്നു. [ഇബ്നു റജബ് | ഫദ്ലു ഇല്മിസ്സലഫ്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് فليس العلم بكثرة الرواية ولا بكثرة المقال ولكنه نور يقذف في القلب يفهم به العبد الحقَّ ويميِّز به بينه وبين الباطل ويعبِّر عن ذلك بعباراتٍ وجيزة محصلة للمقاصد
[ابن رجب | فضل علم السلف على الخلف] ഇമാം അൽബാനി رحمه الله പറയുന്നു: കാലം പിന്നെയും മുന്നോട്ട് ഗമിച്ചു. എന്റെ ആയുസ്സ് വർധിക്കുന്തോറും അല്ലാഹുവിന്റെ വചനത്തിലുള്ള വിശ്വാസം കൂടിക്കൊണ്ടിരുന്നു. {وما أوتيتم من العلم إلا قليلا} (അറിവിൽ നിന്ന് അൽപ്പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല) [ഇസ്റാഅ് 85] കാലത്താൽ അറിവ് വർധിക്കുന്തോറും മനുഷ്യന് തന്റെ അജ്ഞതയെ ക്കുറിച്ച് തിരിച്ചറിവ് കൂടിവരുന്നു. ആയതിനാൽ അല്ലാഹു തന്റെ ദൂതനോട് നമുക്ക് പാഠമായിരിക്കാൻ ഇപ്രകാരം പറയാൻ ആജ്ഞാപിച്ചു: {وقل رب زدني علما} (പറയുക: എന്റെ റബ്ബേ, എനിക്ക് നീ അറിവ് വർധിപ്പിച്ചു തരണേ..) [ത്വാഹാ 114] അതുതന്നെ നബി ﷺ യുടെ ദുആകളിലും കാണാം: اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمً (അല്ലാഹുവേ, നീ എനിക്ക് പഠിപ്പിച്ചുതന്നതിനെ ഉപകാരപ്രദമാക്കണേ, ഉപകാരപ്രദമായത് ഇനിയും പഠിപ്പിച്ചുതരണേ, എനിക്ക് നീ അറിവിൽ വർധനവു തരണേ..)
(തഹ്ഖീഖ്-അൽ കലിമുത്വയ്യിബ്) - അബൂ തൈമിയ്യ ഹനീഫ് ബാവ ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്. ഇമാം മുഹമ്മദ് ബ്നു സീരീൻ رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ: عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم (مسلم في مقدمة صحيحه) "നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."
പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും. പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു: ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 ) - അബു തൈമിയ്യ ഹനീഫ് ബസ്റയിലെ പള്ളിയിൽ ഇമാം ആയിരുന്ന ഫർഖദ് رحمه الله പറയുന്നു: സുഫ്'യാനുസ്സൗരീ رحمه الله മരണപ്പെട്ട ആ രോഗവേളയിൽ അവർ അദ്ദേഹത്തിനരികിൽ ചെന്നു. ആ സന്ദർഭത്തിൽ ഒരാൾ ഒരു ഹദീസ് ഉദ്ധരിച്ചു. അത് അദ്ദേഹത്തിന് വളരെ ഇഷ്ടമായി. തന്റെ കൈ വിരിപ്പിനടിയിലേക്ക് നീട്ടി ഒരു ഫലകം പുറത്തെടുത്ത് ആ ഹദീസ് അതിൽ രേഖപ്പെടുത്തി. ആ കാഴ്ച കണ്ട് അവർ പറഞ്ഞു: "താങ്കൾ ഈ അവസ്ഥയിലായിരിക്കുമ്പോളാണോ ഇത്?!" അദ്ദേഹം പ്രതിവചിച്ചു: "ഇതൊരു നന്മയാണ്. ഞാൻ ജീവിച്ചിരുന്നാൽ ഒരു നന്മ കേട്ടവനായി. ഞാൻ മരിക്കുന്നുവെങ്കിൽ ഒരു നന്മ രേഖപ്പെടുത്തിവെച്ചവനായി." - അബൂ തൈമിയ്യ ഹനീഫ് ബാവ قال فَرْقَد، إِمَام مَسْجِدِ الْبَصْرَةِ : دَخَلُوا عَلَى سُفْيَانَ الثَّوْرِيِّ فِي مَرَضِهِ الَّذِي مَاتَ فِيهِ , فَحَدَّثَهُ رَجُلٌ بِحَدِيثٍ , فَأَعْجَبَهُ وَضَرَبَ يَدَهُ إِلَى تَحْتِ فِرَاشِهِ , فَأَخْرَجَ أَلْوَاحًا لَهُ فَكَتَبَ ذَلِكَ الْحَدِيثَ , فَقَالُوا لَهُ: عَلَى هَذِهِ الْحَالِ مِنْكَ؟ فَقَالَ: «إِنَّهُ حَسَنٌ , إِنْ بَقِيتُ فَقَدْ سَمِعْتُ حَسَنًا , وَإِنْ مُتُّ فَقَدْ كَتَبْتُ حَسَنًا» -الحلية لأبي نعيم
ഉമറുബ്നുൽ ഖത്താബ് رضي الله عنه പറഞ്ഞു: "നിങ്ങൾ അറബി ഭാഷ പഠിക്കൂ" ബൈഹഖീ - സുനനുൽ കുബ്റാ - ബഷീർ പുത്തൂർ عن أبي عثمان النهدي ، عن عمر بن الخطاب رضي الله عنه أنه قال : تعلموا العربية
البيهقي في "السنن الكبرى" (٣٤٢/٣) ഖാദി അബൂ യൂസുഫ് رحمه الله تعالى പറയുന്നു : വിനയത്തോടു കൂടി, ഞാൻ ഇരുന്നിട്ടുള്ള മജ്ലിസുകളിലെല്ലാം ഉയർച്ചയോട് കൂടിയാണ് എഴുന്നേറ്റിട്ടുള്ളത്. എന്നാൽ, മറ്റുള്ളവരേക്കാൾ ഉയരണം എന്ന ലക്ഷ്യത്തോടെ ഇരുന്ന മജ്ലിസുകളിലെല്ലാം ഞാൻ സ്വയം അവഹേളിതനായിട്ടാണ് എഴുന്നേറ്റിട്ടുള്ളത്. - ബഷീർ പുത്തൂർ قال القاضي أبو يوسف رحمه الله تعالى
فإني لم أجلس مجلسا قط أنوي فيه أن أتواضع إلا لم أقم حتى أعلوهم.ولم أجلس مجلسا قط أنوي فيه أن أعلوهم إلا لم أقم حتى أفتضح [ الفقيه والمتفقه (٤٩/٢) ] അഹ്‌മദ് ബ്നു ശബ്ബൂയ رحمه الله പറഞ്ഞു: ”ആരാണോ ഖബറിലേക്കുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ 'അഥർ'(الأثر)* അവലംബിക്കട്ടെ! ആരാണോ അപ്പത്തിനുവേണ്ടിയുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ യുക്തിയെ അവലംബിക്കട്ടെ!” *അഥർ = الأثر ما قال الله وقال رسوله صلى الله عليه وسلم وقال الصحابة رضي الله عنهم അല്ലാഹു പറഞ്ഞത്, അവന്റെ റസൂൽ صلى الله عليه وسلم പറഞ്ഞത്, സ്വഹാബത്ത് رضي الله عنهم പറഞ്ഞത്. - അബൂ തൈമിയ്യ ഹനീഫ് عن عَبْد اللَّهِ بْن أَحْمَدَ بْنِ شَبويه، قَالَ: سَمِعْتُ أَبِي يَقُولُ: مَنْ أَرَادَ عِلْمَ الْقَبْرِ فَعَلَيْهِ بِالْأَثَرِ، وَمَنْ أَرَادَ عِلْمَ الْخُبْزِ فَعَلَيْهِ بِالرَّأْيِ (الخطيب البغدادي/شرف أصحاب الحديث) അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക12/5/2021
|
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2024
Categories
All
|