IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

കൂടിയാലോചന

22/7/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
​بسم الله الرحمن الرحيم

قال العلامة السعدي رحمه
ومنها : أن المشاورة تنفي عن العبد العجب والغرور بالنفس، فإن المعظم لنفسه المعجب برأيه لا
يكاد يشاور أحدا ولا يلين لمن ينصحه
وهذا الخلق رذيل جدا وضرره كبير
فالمعجب برأيه لا بد أن يضل ويظنه على هدى لأن خيالات الغرور لا تدع الإنسان ينظر إلى عيوبه فيصلحها، ولا إلى نقصه فيكمله، فعنوان العقل والتواضع كثرة المشاورة وقبول قول الناصحين وعنوان الجهل والغرور الاستبداد ورفض نصح الناصحين
[ الرياض الناضرة والحدائق النيرة الزاهرة في العقائد والفنون المتنوعة الفاخرة]

അബ്ദുറഹ്മാൻ ബിൻ നാസ്വിർ അസ്സഅ്ദി رحمه الله  പറയുന്നു:

(കൂടിയാലോചന ഒരു അടിയനിൽ നിന്ന് അഹങ്കാര ത്തെയും ആത്മവഞ്ചനയെയും നിഷ്കാസനം ചെയ്യുന്നു. സ്വയം പൊങ്ങിയും സ്വാഭിപ്രായത്തിൽ പുളകംകൊള്ളു അഹങ്കാരി ഒരാളോടും കൂടിയാലോചി ന്നവനുമായ ക്കാത്തവനും തന്നെ ഉപദേശിക്കുന്നവനോട് സൗമനസ്യ മില്ലാത്തവനുമായി മാറുന്നു.

വളരെ നികൃഷ്ടമാണാ സ്വഭാവം. അതിന്റെ ദോഷം വളരെ വലുതും.

സ്വാഭിപ്രായത്തിൽ പുളകംകൊള്ളുന്ന അഹങ്കാരി ഉറ പായും വഴിതെറ്റുകയും താൻ സന്മാർഗ്ഗത്തിൽ തന്നെയാണെന്ന് ധരിച്ചു നടക്കുകയും ചെയ്യും. കാരണം ആത്മവ ഞ്ചനയുടെ മനോരാജ്യം ഒരു മനുഷ്യനെ തന്റെ കുറ്റങ്ങൾ കാണാനോ അവ തിരുത്താനോ, കുറവുകൾ കാണാനോ അവ പരിഹരിക്കാനോ വിട്ടുകൊടുക്കില്ല. ധാരാളം കൂടി യാലോചിക്കലും അഭ്യുദയകാംക്ഷികളുടെ അഭിപ്രായം സ്വീകരിക്കലും ബുദ്ധിയുടെയും വിനയത്തിന്റെയും മുഖ മുദ്രയാണ്. സ്വേഛാനുസാരം തീരുമാനിക്കലും അഭ്യുദ യകാംക്ഷികളുടെ ഉപദേശം തിരസ്കരിക്കലും വിവരക്കേ ടിന്റെയും ആത്മവഞ്ചനയുടെയും മുഖമുദ്രയാണ്.)

(അൽ രിയാദുന്നാദ്വിറഃ)
​
മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ്.
0 Comments

അവശ്യം അറിഞ്ഞിരിക്കേണ്ട അനന്തരാവകാശ നിയമങ്ങൾ

18/7/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)

  • അനന്തരാവകാശം ആരുടേയും ഔദാര്യമല്ല.
  • ഒരാൾക്കും തന്റെ സ്വത്ത് അവകാശികൾക്കിടയിൽ തന്നിഷ്ട-പ്രകാരം വീതം വെക്കാവതല്ല.
  • അനന്തരാവകാശിക്കു വസ്വിയ്യത്തില്ല. 
  • മൂന്നിലൊരു മാർഗ്ഗത്തിലൂടെ മാത്രമേ  ഒരാളുടെ ധനം മറ്റൊരാ-ൾക്ക് ഹലാലാവുകയുള്ളൂ :
  1. ദാനം (മക്കൾക്ക് ആണെങ്കിൽ എല്ലാവർക്കും തുല്യമായി നൽകണം)
  2. വിൽപ്പന: ഉഭയ സമ്മതപ്രകാരമുള്ള തൃപ്തിയോടെയുള്ള കച്ചവടം
  3. അനന്തരാവകാശം: ഇതിൽ ആദ്യത്തെ രണ്ടിനും ഉടമസ്ഥന്റെ അറിവും അനുവാദവും അനിവാര്യമാണ്.  എന്നാൽ, മൂന്നാമത്തെ ഇനമായ അനന്തരാവകാശത്തിനു മറ്റു തടസ്സങ്ങളില്ലെങ്കിൽ, ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ, അയാ-ളുടെ സ്വത്ത്, ഉടമയുടെ മരണത്തോടെ, അവകാശികളിലേക്കു നീങ്ങും. അതിന് അന്യായമായി തടസം നിൽക്കുന്നവർ അല്ലാഹുവിന്റെ മുമ്പിൽ കുറ്റക്കാരായിത്തീരും.
 
നമസ്കാരം, നോമ്പ്, സകാത്ത്‌, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അടിസ്ഥാനപരമായ ആരാധനാകർമ്മങ്ങൾ വിശദീകരിച്ചതിനേക്കാൾ കൂടുതൽ അല്ലാഹു അനന്തരാവകാശനിയമങ്ങൾ ഖുർആനിൽ വിശദീ-കരിച്ചിട്ടുണ്ട്. യുക്തിമാനായ അല്ലാഹു മാനുഷിക ബന്ധങ്ങൾക്ക്‌ എന്തു മാത്രം പ്രാധാന്യമാണ് നൽകുന്നത് എന്ന് മനസ്സിലാകാൻ ഇത് തന്നെ ധാരാളമാണ്. അല്ലാഹു പറയുന്നത് നോക്കൂ :
 
يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا فَرِيضَةً مِنَ اللَّهِ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
[النساء ١١]

« നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് 'വസ്വിയ്യത്ത് ' ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്റെ ഓഹരിക്ക് തുല്യമാ-യതുണ്ട് എന്ന്. എന്നാല്‍, അവര്‍ രണ്ടിനുമീതെ സ്ത്രീകളായിരുന്നാല്‍ അവര്‍ക്ക് അവന്‍ [മരണപ്പെട്ട ആള്‍] വിട്ടേച്ചു പോയതിന്റെ മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവള്‍ [മകള്‍] ഒരുവളാണെങ്കില്‍ അവള്‍ക്കു പകുതിയുമുണ്ട്; അവനു [മരണപ്പെട്ടവനു] സന്താനമുണ്ടായിരുന്നാല്‍, അവന്‍ വിട്ടുപോയതില്‍ നിന്ന് അവന്റെ മാതാപിതാക്കള്‍ക്ക് - അവരില്‍ ഓരോരുത്തര്‍ക്കും - ആറിലൊന്നുമുണ്ടായിരിക്കും.
 
ഇനി, അവനു സന്താനമില്ലാതിരിക്കുകയും, അവന്റെ മാതാപിതാക്കള്‍ (മാത്രം) അവനെ അനന്തരമെടുക്കുകയും ചെയ്യുന്നപക്ഷം, അവന്റെ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും.
 
എന്നാല്‍, അവന് സഹോദരങ്ങൾ ഉണ്ടായിരുന്നാല്‍, അവന്റെ മാതാവിന് ആറിലൊന്നായിരിക്കും. അവന്‍ ചെയ്യുന്ന 'വസ്വിയ്യത്തി'- ന്റെയോ, കടത്തിന്റെയോ ശേഷമത്രെ (ഇതെല്ലാം).
 
നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ മക്കളും - ഇവരില്‍ ഏതാളാണ് ഉപകാരത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവരെന്ന് നിങ്ങള്‍ക്ക് അറിയുകയില്ല.
 
(അതെ) അല്ലാഹുവിങ്കല്‍നിന്ന് (നിശ്ചയിച്ചിട്ടു) ള്ള ഓഹരി നിര്‍ണയം (തന്നെ)! നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനു-മാകുന്നു. »   (നിസാഅ്‌ 11)

وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِنْهُمَا السُّدُس فَإِنْ كَانُوا أَكْثَرَ مِنْ ذَلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ
[النساء ١٢]
 
« നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചു പോയതിന്റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. ഇനി, അവര്‍ക്ക് സന്താനമുണ്ടായിരു-ന്നാല്‍, അവര്‍ വിട്ടേച്ച് പോയതില്‍ നിന്നും നാലിലൊന്ന് നിങ്ങള്‍ക്കു-ണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമാണ് (ഇതെല്ലാം).
 
നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ട് പോയതില്‍ നിന്നും അവര്‍ക്ക് നാലിലൊന്നുമുണ്ടായിരിക്കും; ഇനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍ നിന്നും അവര്‍ക്ക് എട്ടിലൊന്നുണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തി-ന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമാണ് (ഇത്).
 
ഒരു പുരുഷന്‍, അല്ലെങ്കില്‍ ഒരു സ്ത്രീ 'കലാലത്താ'യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാള്‍ക്ക് ഒരു സഹോദ-രനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍, അപ്പോള്‍ അവര്‍ രണ്ടില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നുമുണ്ടായിരിക്കും.
 
എന്നാല്‍, അവര്‍ [സഹോദരങ്ങള്‍] അതിനെക്കാള്‍ അധികമായിരു-ന്നെങ്കില്‍, അപ്പോഴവര്‍ മൂന്നിലൊന്നില്‍ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമത്രെ (ഇതും).
 
(അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാ-കട്ടെ, സര്‍വ്വജ്ഞനാണ്, സഹനശീലനാണ്. »
(നിസാഅ്‌ 12)

 یَسۡتَفۡتُونَكَ قُلِ ٱللَّهُ یُفۡتِیكُمۡ فِی ٱلۡكَلَـٰلَةِۚ إِنِ ٱمۡرُؤٌا۟ هَلَكَ لَیۡسَ لَهُۥ وَلَدٌ وَلَهُۥۤ أُخْتٌ فَلَهَا نِصۡفُ مَا تَرَكَۚ وَهُوَ یَرِثُهَاۤ إِن لَّمۡ یَكُن لَّهَا وَلَدٌ فَإِن كَانَتَا ٱثۡنَتَیۡنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَۚ وَإِن كَانُوۤا۟ إِخۡوَةً رِّجَالاً وَنِسَاۤءً فَلِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَیَیۡنِۗ یُبَیِّنُ ٱللَّهُ لَكُمۡ أَن تَضِلُّوا۟ۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمُۢ
[النساء ١٧٦]

​
« (നബിയേ) അവര്‍ നിന്നോട് (മത) വിധി തേടുന്നു. പറയുക: 'അല്ലാഹു നിങ്ങള്‍ക്കു 'കലാലത്തി' ന്റെ [പിതാവും സന്താനവുമില്ലാത്ത അനന്തരാ-വകാശത്തിന്റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു.’
 
(അതായത്) ഒരു മനുഷ്യന്‍ തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടുംനാശ [മരണ] മടഞ്ഞുവെങ്കില്‍, അപ്പോള്‍, അവന്‍ വിട്ടുപോയതിന്റെ [സ്വത്തിന്റെ] പകുതി അവള്‍ക്കുണ്ടായിരിക്കും. അവള്‍ [മരണമടഞ്ഞവള്‍] ക്ക് സന്താനമില്ലെങ്കില്‍, അവന്‍ [സഹോ-ദരന്‍] അവളെ അനന്തരമെടുക്കുക [മുഴുവന്‍ സ്വത്തിനും അവകാശി-യാവുക] യും ചെയ്യുന്നതാണ്.
 
ഇനി, അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍ വിട്ടുപോയതില്‍ [സ്വത്തില്‍] നിന്ന് മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോ-ള്‍, ആണിന് രണ്ട് പെണ്ണിന്റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും.
 
നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരി-ച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയു-ന്നവനാകുന്നു. »
(നിസാഅ്‌ 176)
 
അനന്തരാവകാശ നിയമത്തിൽ അല്ലാഹുവിന്റെ കൽപനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് നരകശിക്ഷയെക്കുറിച്ച് അല്ലാഹു മുന്നറിയിപ്പ് നൽകുന്നു. സൂത്രത്തിലൂടെയും ചതിയിലൂടെയും അന്യന്റെ സ്വത്ത് തട്ടിയെടുക്കുന്നവർ, വ്യാജരേഖകൾ ചമക്കുന്നവർ, ദുർന്യായങ്ങൾ പറഞ്ഞ് അവകാശികളിൽ നിന്ന് അവരുടെ ന്യായമായ അവകാശം തടഞ്ഞു വെക്കുന്നവർ, അല്ലാഹു കൽപ്പിച്ച പ്രകാരം വിഹിതം വെക്കാത്തവർ തുടങ്ങി അനന്തര സ്വത്തുക്കളിൽ കൃത്രിമത്വം കാണിക്കുന്ന മുഴുവൻ ആളുകൾക്കുമുള്ള കടുത്ത താക്കീതാണിത്. അല്ലാഹു പറയുന്നു:

 تِلْكَ حُدُودُ اللَّهِ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ۝ وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ [النساء ١٤ــ١٣]

​
« അവ (ഒക്കെയും) അല്ലാഹുവിന്റെ (നിയമ) അതിര്‍ത്തികളാകുന്നു. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവരെ അവന്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ (അവര്‍) നിത്യവാസി-കളായും കൊണ്ട്. അതത്രെ, വമ്പിച്ച നേട്ടം!
 
ആര്‍ അല്ലാഹുവിനോടും, അവന്റെ റസൂലിനോടും അനുസരണക്കേട് കാണിക്കുകയും, അവന്റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുകയും ചെയ്യുന്നുവോ, അവനെ അവന്‍ അഗ്നിയില്‍ പ്രവേശിപ്പിക്കും - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്. അവന് നിന്ദ്യകരമായ ശിക്ഷയു-മുണ്ടായിരിക്കും.»   (നിസാഅ്‌ 13-14)
 
നബി ﷺ പറഞ്ഞു:

عَنْ سَعِيدِ بْنِ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنِ اقْتَطَعَ شِبْرًا مِنَ الْأَرْضِ ظُلْمًا طَوَّقَهُ اللَّهُ إِيَّاهُ يَوْمَ الْقِيَامَةِ مِنْ سَبْعِ أَرَضِينَ " (مسلم)

​സഈദ് ബിൻ സൈദ്  رضي الله عنه വിൽ നിന്ന്: അദ്ദേഹം പറഞ്ഞു:
നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു ചാൺ ഭൂമി അന്യായമായി മുറിച്ചെടുത്താൽ അല്ലാഹു ഖിയാമത് നാളിൽ അവന്റെ കഴുത്തിൽ ഏഴ് ഭൂമികൾ അണിയിക്കും."   (മുസ്‌ലിം)
 
എന്റെ സ്വത്ത് ഞാൻ ഇഷ്ടപ്പെടുന്നവർക്ക് എനിക്ക് ഇഷ്ടപ്പെട്ട വിധത്തിൽ വീതിക്കും എന്ന് ശഠിക്കുന്ന പിതാക്കൾ, ഉപ്പയുടെ സ്വത്ത് മക്കൾക്കിടയിൽ തുല്യ അനുപാതത്തിൽ (സ്ത്രീ-പുരുഷ അനുപാതം പരിഗണിക്കാതെ) വീതിക്കണമെന്നു വാശി പിടിക്കുന്ന മക്കൾ, ബാപ്പ എനിക്ക് ഇഷ്ടദാനമായി തന്നതാണെന്നു പറയുന്നവർ, മക്കൾക്കിടയിൽ വിവേചനം കാണിക്കുന്ന പിതാക്കൾ, സഹോദരങ്ങളായ അവകാ-ശികളുടെ സ്വത്ത് കയ്യടക്കി വെക്കുന്നവർ തുടങ്ങി അനന്തരാവകാശ നിയമത്തിൽ കൈ കടത്തുന്ന ഒരു പാട് ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ.
 
അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട് അല്ലാഹു കല്പിച്ചതും നാട്ടിൽ നടക്കുന്നതും തമ്മിൽ പലപ്പോഴും വലിയ അന്തരമുണ്ടാകാറുണ്ട്. നല്ല മതപരമായ ചുറ്റുപാടിൽ ജീവിക്കുന്നവർ പോലും അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിലെത്തുമ്പോൾ  വെറും നാലാം കിട ചട്ടമ്പിയുടെ നിലവാരത്തിലേക്ക് തരം താഴാറുണ്ട്.
 
തന്റെ സമ്പത്ത് മക്കൾക്കിടയിൽ ദാനമായി ‌ നൽകുമ്പോൾ, പാലിക്കേണ്ട മര്യാദ എന്താണെന്ന്  നബി ﷺ സ്വജീവിതത്തിലൂടെ പഠിപ്പിച്ചിട്ടുണ്ട് :

عَنْ النُّعْمَانِ بْنِ بَشِيرٍ  قَالَ: تَصَدَّقَ عَلَيَّ أَبِي بِبَعْضِ مَالِهِ، فَقَالَتْ أُمِّي عَمْرَةُ بِنْتُ رَوَاحَةَ: لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَانْطَلَقَ أَبِي إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيُشْهِدَهُ عَلَى صَدَقَتِي، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ؟ قَالَ : لَا،   قَالَ : (اتَّقُوا اللَّهَ وَاعْدِلُوا فِي أَوْلَادِكُمْ) فَرَجَعَ أَبِي فَرَدَّ تِلْكَ الصَّدَقَةَ.
[صحيح البخاري]
 
നുഉമാൻ ഇബ്നു ബശീർ رضي الله عنه വിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: "എനിക്ക് എന്റെപിതാവ് അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് അൽപം ദാനമായി നൽകി. അപ്പോൾ എന്റെ ഉമ്മ, അംറ ബിൻത് റവാഹ, നബി ﷺ യെ സാക്ഷിയാക്കുന്നത് വരെ എനിക്ക് തൃപ്തിയാവില്ല എന്ന് പറഞ്ഞു. എനിക്ക് നൽകിയ ദാനം സാക്ഷ്യപ്പെടുത്താൻ എന്റെ പിതാവ് നബി ﷺ യെ സമീപിച്ചു.
 
അപ്പോൾ നബി ﷺ ചോദിച്ചു: "താങ്കൾ, താങ്കളുടെ മക്കൾ-ക്കെല്ലാം ഇത് പോലെ കൊടുത്തിട്ടുണ്ടോ?"
 
അദ്ദേഹം "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ സമ്പാദ്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ നിങ്ങളുടെ മക്കൾക്കിടയിൽ നീതി പാലിക്കുക."
അങ്ങനെ എന്റെ പിതാവ് അവിടെ നിന്ന് മടങ്ങി വന്ന് എനിക്ക് നൽകിയ ദാനം തിരിച്ചെടുത്തു."   (ബുഖാരി)
 
ഇമാം മുസ്‌ലിമിന്റെ രിവായത്തിൽ:

ولمسلم (١٦٢٣)
فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا بَشِيرُ، أَلَكَ وَلَدٌ سِوَى هَذَا؟ قَالَ: نَعَمْ
فَقَالَ : أَكُلَّهُمْ وَهَبْتَ لَهُ مِثْلَ هَذَا؟ قَالَ : لَا ، قَالَ : (فَلَا تُشْهِدْنِي إِذًا ، فَإِنِّي لَا أَشْهَدُ عَلَى جَوْرٍ 

അപ്പോൾ നബി ﷺ ചോദിച്ചു: "ബശീറേ, നിങ്ങൾക്ക് ഇവനെക്കൂടാതെ വേറെ മക്കളുണ്ടോ?"
 
അപ്പോഴദ്ദേഹം "അതെ" എന്ന് മറുപടി നൽകി.
​

അപ്പോൾ അദ്ദേഹം (നബി ﷺ) ചോദിച്ചു: "അവർക്കെല്ലാം ഇതുപോലെ ദാനമായി നിങ്ങൾ നൽകിയിട്ടുണ്ടോ? "
 
അദ്ദേഹം "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "എങ്കിൽ എന്നെ നീ സാക്ഷിയാക്കരുത്. ഞാൻ ഒരു അന്യായത്തിനു സാക്ഷിയാവില്ല."   (മുസ്‌ലിം)
 
ലക്ഷങ്ങൾ കെട്ടി വെച്ച് മക്കളിൽ ചിലർക്ക് മാത്രം ലഭിക്കുന്ന  പഠനസഹായങ്ങൾ, പെണ്‍മക്കൾക്ക് വിവാഹ സമയത്ത് "പാരിതോ-ഷികമായി " നൽകുന്ന സ്ത്രീധനത്തുക തുടങ്ങിയ വലിയ തുകകൾ  പൊതുവെ കണക്കു വെക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാറില്ല. അവസാനം കുടുംബ സ്വത്ത് ഓഹരി വെക്കുമ്പോൾ ഇതൊന്നും പരിഗണിക്കാറുമില്ല.
 
സാധാരണയായി അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാട്ടിൽ കണ്ടുവരുന്ന പല അന്യായങ്ങളിൽ ഒന്നാണ് അനന്തരാവകാശികളായ മക്കളിൽ ചിലർക്ക് പ്രത്യേകമായി വസ്വിയത് ചെയ്യുക എന്നുള്ളത്. യഥാർത്ഥത്തിൽ അനന്തര സ്വത്തിൽ നിർബന്ധ വിഹിതം ലഭിക്കുന്ന ആളുകൾക്ക് പ്രത്യേകം വസ്വിയ്യത് ഇല്ല. ആരെങ്കിലും അങ്ങനെ ചിലർക്ക് മാത്രമായി പ്രത്യേകം വസ്വിയ്യത് ചെയ്യുന്നുവെങ്കിൽ അത് സ്വീകാര്യവുമല്ല. അത്തരം വസ്വിയ്യത്തുകൾ നടപ്പാക്കേണ്ട ബാധ്യത അവകാശികൾക്കുമില്ല. നബി ﷺ പറഞ്ഞു:

عن أبي أُمَامَةَ  البَاهِلِي: إِنَّ اللَّهَ قَدْ أَعْطَى كُلَّ ذِي حَقٍّ حَقَّهُ، فَلَا وَصِيَّةَ لِوَارِثٍ
[صحيح أبي داود للألباني]

"തീർച്ചയായും അല്ലാഹു ഓരോ അവകാശിക്കും അവന്റെ അവകാശം നൽകിയിട്ടുണ്ട്. അനന്തരാവകാശിക്ക്‌ വസ്വിയ്യത്തില്ല." (സ്വഹീഹ് അബു ദാവൂദ് - അൽബാനി)
 
അത് പോലെ അനന്തരാവകാശികളിൽ ഇളയ മകനാണ് തറവാട് വീടും വീട് നിൽക്കുന്ന സ്ഥലവും എന്ന നാട്ടു നടപ്പിനും യാതൊരു അടി-സ്ഥാനവുമില്ല. താവഴിയായി ഇസ്‌ലാമിൽ സ്ഥിരപ്പെട്ട കാര്യം പോലെ നടന്നു വരുന്ന ഒരു സമ്പ്രദായമാണ് ഇതും.
 
അല്ലാഹു ഖുർആനിൽ ഏറ്റവും കൂടുതൽ വിശദീകരിച്ചതും അവന്റെ വിധിയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗം ഉണ്ടെന്നും

അതിലംഘിക്കുന്നവർക്ക് നിന്ദ്യമായ ശിക്ഷയും ശാശ്വത നരക വാസവും താക്കീതായി പറഞ്ഞതുമായ കാര്യമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ടുള്ളത്.
 
ചുരുക്കത്തിൽ അനന്തരാവകാശവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ ദീനിൽ അവൻ നിയമമാക്കിയ പലതും നടപ്പിൽ വരുത്തുന്നതിൽ പലരും വ്യക്തമായ വീഴ്ച വരുത്തുന്നുവെന്നു കാണാം.
 
ആരുടേയെങ്കിലും ന്യായമായ അവകാശങ്ങൾ ആരെങ്കിലും  തടഞ്ഞു വെക്കുകയോ, അവകാശികൾക്ക്‌ ലഭിക്കേണ്ട അവരുടെ ഹഖ് നീതിപൂർ-വ്വകമായി വീതിക്കാതിരിക്കുകയോ ചെയ്‌താൽ അവൻ നരകത്തിൽ ശാശ്വതനായിരിക്കും എന്ന ‌അല്ലാഹുവിന്റെ താക്കീത് ആരും മറന്നു പോകരുത്.

—  ബശീർ പുത്തൂർ
23 മുഹർറം 1447 / 18 ജൂലൈ 2025
0 Comments

ഞാനിപ്പോൾ ഖബറിന്റെ വാതിൽപ്പടിയിലാണ് കാൽവെച്ചു നിൽക്കുന്നത്...

15/7/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)

​بسم الله الرحمن الرحيم
 
ഏകനായ അല്ലാഹു മാത്രമാണ് ഉദ്ദേശ്യങ്ങൾ അറിയുന്നവൻ. ഞാനിപ്പോൾ ഖബറിന്റെ വാതിൽപ്പടിയിലാണ് കാൽവെച്ചു നിൽക്കുന്നത്. ദുനിയാവിൽനിന്ന് യാതൊന്നും ഞാൻ ആഗ്രഹി ക്കുന്നില്ല. സ്ഥാനമാനങ്ങളൊന്നും ഞാൻ കൊതിക്കുന്നുമില്ല - അല്ലാഹുവിന് സ്തുതി. യൗവനത്തിന്റെ പ്രസരിപ്പിൽ യെല്ലാം നിരസിച്ചവനാണ് ഈയുള്ളവൻ. അല്ലാഹുവാണ, ഞാനൊരു വിദ്യാർത്ഥി മാത്രമാണ്; ഇൽമ് തേടുന്ന വിദ്യാർത്ഥി. എന്റെ ആത്മഗതം, എത്ര ഉന്നതമായ മന്ത്രിപദം തന്നെ എനിക്ക് നൽകപ്പെട്ടാലും - അല്ലാഹുവാണ! - അറിവ് തേടുന്നതിനെക്കാൾ ഒരിക്കലും ഞാനതിനു മുൻഗണന നൽകുകയില്ല എന്നായിരുന്നു. അതെന്റെ പ്രകൃതമാണ്. മുസ്ലിമീങ്ങളോടുള്ള അഭ്യുദയ കാംക്ഷയും അവർ സന്മാർഗത്തിലാകാനുള്ള അതിയായ താൽ പര്യവും, യുവാക്കൾ നേർവഴി പ്രാപിക്കാനുള്ള പരിശ്രമവുമാണ് - അല്ലാഹുവാണ! - എന്റെ പ്രകൃതം. സയ്യിദ് ഖുത്വ്ബിന്റെയും മറ്റും പിഴവുകൾ ഞാൻ വെളിച്ചത്തുകൊണ്ടുവരുന്നത് യുവാക്കൾക്ക് അല്ലാഹുവിന്റെ സത്യദീനിനെക്കുറിച്ച് ശരിയായ ഉൾകാഴ്ച ലഭിക്കുന്നതിനും, വഴികേടിന്റെ കേന്ദ്രങ്ങളെക്കുറിച്ച് അവർക്ക് തിരിച്ചറിവുണ്ടാകുന്നതിനുമാണ്. അതിനോടവർക്ക് വെറുപ്പ് തോന്നുകയും അതിൽ നിന്നവർ അകലുകയും അല്ലാഹുവിന്റെ നേരായപാതയിൽ അവർ സഞ്ചരിക്കുന്നതിനും വേണ്ടിയാണ്.
​
- ശൈഖ് അല്ലാമഃ റബീഅ് ബിൻ ഹാദി رحمه الله
- മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ്
0 Comments

ആപത്ത് ബാധിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത്

10/7/2025

0 Comments

 

عَنْ أُمِّ سَلَمَةَ، أَنَّهَا قَالَتْ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: " مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ، فَيَقُولُ مَا أَمَرَهُ اللَّهُ
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ اؤْجُرْنِي فِي مُصِيبَتِي وَأَخْلِفُ لِي خَيْرًا مِنْهَا

إِلَّا أَخْلَفَ اللَّهُ لَهُ خَيْرًا مِنْهَا ". قَالَتْ: فَلَمَّا مَاتَ أَبُو سَلَمَةَ، قُلْتُ: أَيُّ الْمُسْلِمِينَ خَيْرٌ مِنْ أَبِي سَلَمَةَ، أَوَّلُ بَيْتٍ هَاجَرَ إِلَى رَسُولِ اللَّهِ ﷺ ؟ ثُمَّ إِنِّي قُلْتُهَا ، فَأَخْلَفَ اللَّهُ لِي رَسُولَ اللَّهِ ﷺ
​
[رواه مسلم]
​
( ഉമ്മു സലമഃ رضي الله عنها നിവേദനം. നിശ്ചയമായും അവർ പറയുന്നു: അല്ലാ ഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഏതൊരു മുസ്‌ലിമിന് ഒരു ആപത്ത് ബാധിക്കുകയും, അപ്പോൾ അല്ലാഹു അവനോട് കൽപ്പിച്ചത് പറയുകയും ചെയ്യുന്നുവോ: 'നിശ്ചയമായും നാമെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്, നിശ്ചയമായും നാമെല്ലാം അവനി ലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്. അല്ലാഹുവേ, എനിക്കു ബാധിച്ച ദുരി തത്തിൽ നീ എനിക്ക് പ്രതിഫലം നൽകണേ. അതിനെക്കാൾ ഉത്തമമാ യത് നീ എനിക്കു പകരം നൽകണേ.' - എങ്കിൽ അതിനെക്കാൾ നല്ലത് അവന് അല്ലാഹു പകരം നൽകാതിരിക്കില്ല.” അവർ പറയുന്നു: അബൂ സലമഃ മരണപ്പെട്ടപ്പോൾ ഞാൻ ആത്മഗതം ചെയ്തു: അല്ലാഹുവിന്റെ റസൂലിലേക്ക് ഹിജ്റ പോയ ആദ്യ വീട്ടുകാരായ അബൂ സലമയെക്കാൾ ഉത്തമനായി ആരുണ്ട്?. എന്നിട്ടും (ഉറപ്പോടെ) ഞാനങ്ങനെ പറഞ്ഞു. അപ്പോൾ അല്ലാഹു എനിക്ക് അവന്റെ ദൂതനെ പകരം നൽകുകയും ചെയ്തു.) [മുസ്ലിം സ്വഹീ ഹിൽ ഉദ്ധരിച്ചത്]

മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടി കാണാം:

فَلَمَّا تُوُفِّيَ أَبُو سَلَمَةَ، قُلْتُ: مَنْ خَيْرٌ مِنْ أَبِي سَلَمَةَ صَاحِبِ رَسُولِ اللَّهِ ﷺ ؟ ثُمَّ عَزَمَ اللَّهُ لِي، فَقُلْتُهَا، قَالَتْ: فَتَزَوَّجْتُ رَسُولَ اللَّهِ ﷺ [رواه مسلم]
(അബൂ സലമഃ മരണപ്പെട്ടപ്പോൾ ഞാൻ ആത്മഗതം ചെയ്തു: അല്ലാഹു വിന്റെ റസൂൽ ﷺയുടെ സന്തത സഹചാരിയായിരുന്ന അബൂ സലമയെ ക്കാൾ ഉത്തമനായ മറ്റാരുണ്ട്? പിന്നെ അല്ലാഹു എനിക്ക് ദൃഢതനൽകി. എന്നിട്ട് ഉറപ്പോടെ ഞാനത് പറഞ്ഞു. അങ്ങനെ അല്ലാഹുവിന്റെ റസൂൽ ﷺയെ ഞാൻ വിവാഹം ചെയ്തു.) [മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

- അബൂ തൈമിയ്യഃ ഹനീഫ്
0 Comments

ആലോചിക്കാതെ പറഞ്ഞുപോയതും ചിന്തിക്കാതെ ചെയ്തുപോയതും

25/6/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ
قلت لإبراهيم بْن ثابت وقت مفارقته: أوصني
 فَقَالَ: دع ما تندم عَلَيْهِ
 (تاريخ بغداد)

بسم الله الرحمن الرحيم

മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു:
ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത്
അദ്ദേഹത്തോട് ഞാൻ പറഞ്ഞു:
എനിക്കൊരു വസ്വിയ്യത്ത് നൽകിയാലും.
അദ്ദേഹം പ്രതിവചിച്ചു:
“നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക.”
​
​മഹത്തായൊരു കൊച്ചു വാക്ക്. അങ്ങനെയായിരുന്നു മുൻഗാമികളുടെ വാക്കുകൾ. കുറച്ച്, എന്നാൽ കുറെയേറെ ഗുണങ്ങൾ. അവരുടെ വഴിയിൽ നിന്ന് അകന്നവരുടേതോ, വെറും പൊള്ളയായ വാചോടാപം.
 
സത്യംകൊണ്ട് പരസ്പരമുള്ള വസ്വിയ്യത്ത് തീരാനഷ്ടത്തിൽ നിന്ന് കരകയറി വിജയം വരിക്കുന്ന സത്യവിശ്വാസികളുടെ സൽഗുണങ്ങളിൽ പ്രധാനമായതാണ്.
 
മനുഷ്യൻ അബദ്ധം പിണയുന്നവനാണ്. സത്യവിശ്വാസിക്ക് തന്റെ തെറ്റുകളിൽ ഖേദം ഉണ്ടാകും, ഉണ്ടാകണം. മറിച്ച്, അതിൽ മൂടുറച്ച് അതുമായി മരിച്ചുപോകാൻ ഇടവരരുത്. അതിന്റെ ഭാരമുപേക്ഷിച്ച് സമാധാനമടഞ്ഞ് യാത്ര തിരിക്കണമെങ്കിൽ റൂഹ് തൊണ്ടക്കുഴി-യിലെത്തും മുമ്പേ തൗബചെയ്യൽ നിർബന്ധമാണ്. ഖേദിക്കാൻ ഇടവരുത്തിയ പാപത്തിന്റെ അടയാളങ്ങൾ തൗബയുടെ തെളിനീരു-കൊണ്ട് മായ്ക്കപ്പെടും.
 
വാവിട്ടുപോകും മുമ്പേ ശരിക്കൊന്ന് ആലോചിക്കാനായാൽ, കൈവിട്ടു പോകും മുമ്പേ ഒന്ന് നിയന്ത്രിക്കാൻ കഴിഞ്ഞാൽ തീരാ ദുഃഖത്തിൽ നിന്നും ഖേദ ഭാരത്തിൽ നിന്നും സുരക്ഷിതനാകാം. തൗഫീഖ് അല്ലാഹുവിൽ നിന്നു മാത്രം.
 
— അബൂ തൈമിയ്യ ഹനീഫ് ബാവ 
30 ദുൽ ഹിജ്ജ 1446 / 25 ജൂൺ 2025
0 Comments

അപനിർമ്മിതികളുടെ അടിത്തറ

25/6/2025

0 Comments

 
قال العلامة المقريزي رحمه الله 
"وأصل كل بدعة في الدين البعد عن كلام السلف والانحراف عن اعتقاد الصدر الأول"
[المواعظ والاعتبار بذكر الخطط والآثار ]

​അല്ലാമഃ മഖ്റീസി رحمه الله പറയുന്നു:


“ദീനിലെ എല്ലാ അപനിർമ്മിതികളുടെയും അടിത്തറ, മുൻഗാമികളുടെ വചനങ്ങളിൽ നിന്നുള്ള അകൽച്ചയും ആദിതലമുറയുടെ വിശ്വാസധാരയിൽ നിന്നുള്ള വ്യതിയാനവുമാണ്.” (അൽ ഖിത്വത്വ്)

قال العلامة ابن أبي العز - رحمه الله
بل سوء الفهم عن الله ورسوله أصل كل بدعة وضلالة نشأت في الإسلام، وهو أصل كل خطأ في الفروع والأصول، ولا سيما إن  ضيف إليه سوء القصد، والله المستعان [شرح الطحاوية]

​അല്ലാമഃ ഇബ്നു അബിൽ ഇസ്സ് رحمه الله പറയുന്നു:

“ഇസ്ലാമിൽ നൂതനമായി ഉടലെടുത്ത എല്ലാ അപനിർമ്മിതികളുടെയും വഴികേടുകളുടെയും അടിത്തറ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സംബന്ധിച്ചുള്ള അബദ്ധധാരണയാണ്. അതാണ് ദീനിന്റെ ആധാരങ്ങളിലും വിശദാംശങ്ങളിലുമുള്ള സകല അബദ്ധങ്ങളുടെയും അടിസ്ഥാനം. അതിലേക്ക് ദുഷ്ടലാ ക്കുകൂടി കടന്നുകൂടുമ്പോൾ പ്രത്യേകിച്ചും. അല്ലാഹുവിൽ മാത്രം സഹായം തേടാം." (ശർഹു ത്വഹാവിയ്യഃ)

മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ്
0 Comments

ഇസ്തിആനഃ അഥവാ സഹായാർത്ഥന

11/6/2025

0 Comments

 
Picture
Download Poster
അല്ലാഹുവിനെ മാത്രം ആശ്രയിക്കുക. ആശ്രയമരുളാൻ ആത്യന്തികമായി അവൻ മാത്രമേയുള്ളു. മറ്റെല്ലാം അവൻ നിശ്ചയിച്ച ഉപകരണങ്ങൾ മാത്രം. അതിനാൽ എല്ലാം അവനിൽ ഭരമേൽപിക്കുക. ഏത് ചെറുതും വലുതുമായ കാര്യസാധ്യത്തിനു വേണ്ടിയും അവനിലേക്ക് മാത്രം തിരിയുക. ഉപാധികളിലേക്കും ഉപകരണങ്ങളിലേക്കും മനസ്സ് പായാതിരിക്കുക. അവനോട് മാത്രം സാഹായാർത്ഥന നടത്തുക. ആത്യന്തികമായി സഹായം നൽകാൻ അവനു മാത്രമേ കഴിയൂ. മറ്റാരോടും സഹായം തേടാതിരിക്കുക. മനസ്സിന്റെ ഭാവങ്ങളിൽ, മിഴിയുടെ ചലനങ്ങളിൽ, നാവിന്റെ ഇടർച്ചകളിൽ സദാ അല്ലാഹുവിനോടുള്ള ഈ ആശ്രിതത്വവും സഹായാർത്ഥനയും നിറയുക. താൻ സ്വയംപര്യാപ്‌തനല്ല, അല്ലാഹുവിനെ ആശ്രയിക്കാതെ ഒരു നിമിഷാർദ്ധം പോലും തനിക്ക് നിലനിൽപില്ല എന്ന ബോധ്യത്തിൽ സദാ അവനോട് കേഴുക. ഇതാണ് സഹായാർത്ഥന (استعانة) യുടെ പൊരുൾ.

~ ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന്
0 Comments

സുത്റ

10/6/2025

0 Comments

 
നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്‌മദ്]

അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ  അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്]

അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്]

മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്‌മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ  പിശാചിന് സൗകര്യം നൽകുന്നു."

ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!"

മൊഴിമാറ്റം  :  അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
0 Comments

സത്യം മുൻപ്, വികാരങ്ങൾ പിന്നിൽ

10/6/2025

0 Comments

 
Picture
{قد نعلم إنه ليحزنك الذي يقولون}
فعلى صاحب السنّة أن ينسى في موازین الحق مشاعره
الشيخ / أحمد السبيعي حفظه الله
​
"തീർച്ചയായും അവര്‍ പറയുന്നത് താങ്കളെ സങ്കടപ്പെടുത്തുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്."
(അൻആം:33)
 
സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക - ശൈഖ് അഹ്​മദ് അൽ സുബയ്ഈ

മൊഴിമാറ്റം  :  അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
​

Download Poster
0 Comments

ഈ ദിവസം വീണ്ടെടുക്കാനാവില്ല

5/6/2025

0 Comments

 
قال العلامة النووي رحمه الله
فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر
والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين
وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار


 
അല്ലാമാ നവവി  رحمه الله പറയുന്നു:

ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം.

വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടു
കാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം.

അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല.


(അൽ അദ്കാർ)

- അബൂ തൈമിയ്യഃ
0 Comments

​ഇഷ്ടങ്ങൾ നഷ്ടങ്ങൾ

23/5/2025

0 Comments

 
قال الإمام ابن القيم رحمه الله: إن مخالفة الهوى تقيم العبد في مقام من لو أقسم على الله لأبره فيقضي له من الحوائج أضعاف أضعاف ما فاته من هواه فهو كمن رغب عن بعرة فأعطي عوضها درة ومتبع الهوى يفوته من مصالحه العاجلة والآجلة والعيش الهنيء مالا نسبة لما ظفر به من هواه البتة
[روضة المحبين ونزهة المشتاقين]
​
അഭീഷ്ടങ്ങൾക്ക് എതിര് നിൽക്കുകയാണെങ്കിൽ ശ്രേഷ്ഠദാസന്റെ മഹനീയ സ്ഥാനമാണ് നിങ്ങൾക്ക് ലഭിക്കുക; എന്തെന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ പേരിൽ ഒരു കാര്യം ആണയിട്ടാൽ അവൻ അത് നിറവേറ്റിക്കൊടുക്കാതിരിക്കില്ല. തന്നെയുമല്ല, ഇഷ്ടങ്ങളിൽ നിന്ന് നഷ്ടമായതിനെക്കാൾ ഇരട്ടികളായി നിങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുകയും ചെയ്യും. അതായത്, ചാണകത്തെ വെറുത്തപ്പോൾ പകരം പവിഴം ലഭിച്ചവനെപ്പോലെയാകും നിങ്ങൾ. എന്നാൽ, സ്വന്തം അഭീഷ്ടങ്ങൾ പിന്തുടരുന്നവനാകട്ടെ, ഇഹപര നന്മകളെയും ആനന്ദകരമായ ജീവിതത്തെയുമാണ് നഷ്ടപ്പെടുത്തുന്നത്. തന്നിഷ്ടം കൊണ്ട് നേടുന്നതൊന്നും അതുമായി തുലനം പോലും അർഹിക്കുന്നില്ല.
 
― ഇബ്‌നുൽ ഖയ്യിം | റൗളതുൽ മുഹിബ്ബീൻ

(മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ്)
0 Comments

ഖുതുബയിൽ പരാമർശിച്ച പ്രാർത്ഥനകൾ - 1

15/5/2025

0 Comments

 
 تجديد الإيمان في القلب
خطبة الجمعة ١١ ذو القعدة ١٤٤٦
​

بسمِ اللهِ الرَّحْمَنِ الرَّحِيم

وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَنَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُوْلَبِكَ هُمُ الرَّشِدُونَ
 فَضْلًا مِّنَ اللَّهِ وَنِعْمَةً وَاللَّهُ عَلِيمٌ حَكِيمٌ
​[الحجرات]
(എന്നാൽ, അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തോട് ഇഷ്ടമുണ്ടാ ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അവരാ കുന്നു സന്മാർഗ്ഗചാരികൾ. അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമത്രെ അത്. അല്ലാഹു സർവ്വ ജ്ഞാനിയായ അധികാര സ്ഥനാകുന്നു.) [ഹുജുറാത് 7,8]

ومن أدعية النبي ﷺ
اللهُمَّ حَبب إلينَا الإِيمَانَ وزَينَهُ فِي قُلوبِنا، وكَرّه إِلينا الكُفْرَ والفُسوق والعصيان، واجعَلنَا مِن الراشدين، اللهُمَّ تَوفَّنَا مُسلِمينَ وأَحيِنَا مُسلِمينَ وأَلْحِقنَا بِالصَالِحينَ غَير خَزايَا وَلَا مَفْتُونِين [صحيح الأدب المفرد]
നബി ﷺ യുടെ ദുആകളുടെ കൂട്ടത്തിൽ പെട്ടതാകുന്നു: (അല്ലാഹുവേ! ഞങ്ങൾക്ക് ഈമാനിനോട് ഇഷ്ടമുണ്ടാക്കുകയും ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കുകയും ചെയ്യേ ണമേ. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും ഞങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്യേണമേ. ഞങ്ങളെ സന്മാർഗ്ഗചാരികളിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ! നീ ഞങ്ങളെ മുസ്ലിംക ളായി മരിപ്പിക്കുകയും മുസ്ലിംകളായി ജീവിപ്പിക്കുകയും സ്വാലിഹീ ങ്ങളുടെ കൂടെ ചേർക്കുകയും ചെയ്യേണമേ. നിന്ദ്യരോ കുഴപ്പങ്ങളില കപ്പെട്ടവരോ ആക്കരുതേ.) [സ്വഹീഹുൽ അദബിൽ മുഫ്റദ്]

عَنْ أَبِي هُرَيْرَةَ، قَالَ: صَلَّى رَسُولُ اللهِ ﷺ عَلَى جَنَازَةٍ، فَقَالَ: " اللَّهُمَّ اغْفِرْ لِحَيِّنَا، وَمَيِّتِنَا، وَصَغِيرِنَا، وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، وَشَاهِدِنَا وَغَائِبِنَا اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِيمَانِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِسْلَامِ اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ
​ [رواه أبو داود وصححه الألباني]
(അബൂ ഹുറെയ് റഃ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ജനാസക്ക് നമസ്കരിച്ചു. അതിൽ അവിടുന്ന് ഇപ്രകാരം പ്രാർ ത്ഥിച്ചു: അല്ലാഹുവേ! ഞങ്ങളിലെ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും സന്നിഹിതനും അസ ന്നിഹിതനും നീ പൊറുത്തുതരണേ. അല്ലാഹുവേ! ഞങ്ങളിൽ നിന്ന് നീ ഒരുത്തനെ ജീവിപ്പിക്കുന്നുവെങ്കിൽ അവനെ ഈമാനിൽ ജീവിപ്പി ക്കണേ. ഞങ്ങളിൽ നിന്ന് നീ ഒരുത്തനെ മരിപ്പിക്കുന്നുവെങ്കിൽ അവനെ ഇസ്ലാമിൽ മരിപ്പിക്കണേ. അല്ലാഹുവേ! അവനിലൂടെ (മരിച്ചവൻ) ഞങ്ങൾക്കുള്ള പ്രതിഫലം നീ നിഷേധിക്കരുതേ. അവനു ശേഷം ഞങ്ങളെ നീ വഴിതെറ്റിക്കരുതേ.) [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്]​

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ الْإِيمَانَ لَيَخْلَقُ فِي جَوْفِ أَحَدِكُمْ كَمَا يَخْلَقُ الثَّوْبُ الْخَلِقُ ، فَاسْأَلُوا اللَّهَ أَنْ يُجَدِّدَ الْإِيمَانَ فِي قُلُوبِكُمْ « [الحاكم وصححه الألباني]
(അബ്ദുല്ല ബിൻ അംറ് ബിൻ അൽ ആസ്വ് رضي الله عنهما നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ  പറയുന്നു: നിശ്ചയമായും കേടുവന്ന വസ്ത്രം നുരുമ്പിക്കുന്നതുപോലെ നിങ്ങളിലൊരുവന്റെ അകതാരിൽ ഈമാൻ നുരുമ്പിക്കും. അതിനാൽ അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിനെ പുതുമയോടെ നിലനിർത്തിത്തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുവീൻ.) [ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്]
​

اللَّهُمَّ جَدِّدِ الْإِيمَانَ فِي قُلُوبِنَا
(അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിനെ പുതുമ യോടെ നീ നിലനിർത്തിത്തരണേ.
​
عَنْ عَبْدِ اللَّهِ بْنِ عُكَيْمٍ، قَالَ: سَمِعْتُ ابْنَ مَسْعُودٍ ، يَقُولُ فِي دُعَائِهِ: "اللَّهُمَّ زِدْنَا إِيمَانًا، وَيَقِينًا، وَفِقْها (السنة للخلال)
(അബ്ദുല്ല ബിൻ ഉകൈം رحمه الله പറയുന്നു: ഇബ്നു മസ്ഊദ് رضي الله عنه തന്റെ ദുആയിൽ ഇപ്രകാരം പറയാറുള്ളത് ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവേ! ഞങ്ങൾക്ക് ഈമാനും യഖീനും ഫിഖ്ഹും വർധിപ്പിച്ചു തരേണമേ.) [ഖല്ലാൽ സുന്നിയിൽ ഉദ്ധരിച്ചത്]

-  അബൂ തൈമിയ്യ ഹനീഫ്
ഈ ഖുത്വുബ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
0 Comments

ദീൻ ഉദ്ദരണികളാണ്, ബുദ്ധിയല്ല - 2

10/4/2025

0 Comments

 
Picture
​قال الإمام الألباني رحمه الله
"الدينُ نَقْلٌ، وليسَ بالعَقْل، وظيفَةُ العقْلِ فهْمُ الدينِ، وليسَ التشريعَ في الدين"

[الألباني في سلسلة الهدى والنور - الشريط: ٢٤٦]
ഇമാം അൽബാനി رحمه الله പറയുന്നു:

"ദീൻ ഉദ്ധരിക്കപ്പെടുന്ന പ്രമാണങ്ങളാണ്, ബുദ്ധിയല്ല. ബുദ്ധിയുടെ ധർമ്മം ദീൻ മനസ്സിലാക്കിയെടുക്കലാണ്, ദീനിൽ മതനിയമം നിർമ്മിക്കലല്ല."

[അൽബാനി | സിൽസിലതുൽ ഹുദാ വന്നൂർ - കാസറ്റ് നമ്പർ 246]

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
Download Poster
0 Comments

ഇസ്വ്‌ലാഹികൾ മുതൽ എക്സ് മുസ്‌ലിംകൾ വരെയുള്ളവരോട്

10/4/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article
0 Comments

കനം തൂങ്ങുന്ന നാല് പദങ്ങൾ

9/4/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
عَنْ جُوَيْرِيَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ، فَقَالَ : " مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ؟ " قَالَتْ : نَعَمْ. قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ : سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ " 

ജുവൈരിയ റളിയള്ളാഹു അൻഹയിൽ നിന്ന്: നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സുബ്ഹ് നമസ്കാര ശേഷം, പുലർച്ചെ, അവർ, അവരുടെ നമസ്കാര സ്ഥലത്ത് ആയിരിക്കെ, അവരുടെ അടുത്ത് നിന്നു പുറത്തേക്ക് പോയി. മധ്യാഹ്നത്തിൽ അദ്ദേഹം മടങ്ങി വന്നു. അപ്പോഴും അവർ അവിടെ ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം ചോദിച്ചു : " ഞാൻ നിന്നെ വിട്ടേച്ചു പോയ അതേ അവസ്ഥയിൽ തന്നെയാണോ നീ ? (ഇപ്പോഴും നീ ഇവിടെ തന്നെ ഇരിക്കുകയാണോ) അപ്പോഴവർ പറഞ്ഞു : അതെ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : നിന്റെ അടുത്ത് നിന്ന് പോയ ശേഷം ഞാൻ നാല് പദങ്ങൾ മൂന്ന് തവണയായി പറഞ്ഞു. ഇന്നത്തെ ദിവസം നീ (ഇത് വരെ) പറഞ്ഞതെല്ലാം തുലനം ചെയ്‌താൽ അതിനേക്കാൾ അവ മികച്ചു നിൽക്കും 
​
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ
​
അള്ളാഹുവിനെ അവന്റെ സ്തുതി കൊണ്ട് ഞാൻ വാഴ്ത്തുന്നു; അവന്റെ സൃഷ്ടിപ്പിന്റെ എണ്ണമത്രയും അവന്റെ തൃപ്തിയുടെ അത്രയും അവന്റെ അർശിന്റെ തൂക്കത്തിന്റെ അത്രയും അവന്റെ വചനങ്ങളുടെ മഷിയുടെ അത്രയും.(മുസ്‌ലിം)
​

— ബഷീർ പുത്തൂർ


Download Article
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക