IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

നബി ﷺയുടെ എല്ലാ കൽപനകളും അനുസരിക്കൽ

28/10/2020

0 Comments

 
അബൂ സഈദ് അൽ ഖുദ്‌ രി റദിയള്ളാഹു അൻഹുവിൽ നിന്ന് :
അദ്ദേഹം പറഞ്ഞു : നബി ﷺയുടെ അടുത്ത് ഒരാൾ വന്നിട്ട് പറഞ്ഞു "എന്റെ സഹോദരൻ, അവൻ അവന്റെ വയറിനെക്കുറിച്ചു (വയറിന് രോഗം ബാധിച്ചതായി) പരാതി പറയുന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" അയാൾ രണ്ടാം പ്രാവശ്യവും വന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" മൂന്നാം തവണയും അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" പിന്നെയുംവന്ന് "ഞാൻ (താങ്കൾ പറഞ്ഞ പോലെ ) ചെയ്തു" എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം (നബി ﷺ) പറഞ്ഞു "അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരന്റെ വയറ് (അത്) കളവാക്കുകയാണ്. അവനെ തേൻ കുടിപ്പിക്കൂ"അപ്പോൾ അവനെ തേൻ കുടിപ്പിക്കുകയും അങ്ങനെ (രോഗത്തിന്) ശമനം ലഭിക്കുകയും ചെയ്തു" (ബുഖാരി)

- ബഷീർ പുത്തൂർ
أنَّ رَجُلًا أتَى النبيَّ صَلَّى اللهُ عليه وسلَّمَ فقالَ: أخِي يَشْتَكِي بَطْنَهُ، فقالَ: اسْقِهِ عَسَلًا ثُمَّ أتَى الثَّانِيَةَ، فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ الثَّالِثَةَ فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ فقالَ: قدْ فَعَلْتُ؟ فقالَ: صَدَقَ اللَّهُ، وكَذَبَ بَطْنُ أخِيكَ، اسْقِهِ عَسَلًا فَسَقاهُ فَبَرَأ

الراوي : أبو سعيد الخدري
المحدث : البخاري
المصدر : صحيح البخاري
الصفحة أو الرقم: 5684
خلاصة حكم المحدث : [صحيح]

0 Comments

അല്ലാഹുവിലുള്ള തവക്കുൽ

28/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്.  അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്. 

രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത്‌ തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" 
(അൽ ഫവാഇദ് )

- ബഷീർ പുത്തൂർ

0 Comments

മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ...

28/10/2020

0 Comments

 
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

"തീർച്ചയായും മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ ദുആ ചെയ്യാൻ കഴിയാത്തവനാണ്.
തീർച്ചയായും മനുഷ്യരിൽ ഏറ്റവും പിശുക്കൻ സലാം ചൊല്ലാൻ പിശുക്കുന്നവനുമാണ്."

(ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ്

عن أبي هريرة، قال: قال رسول الله صلى الله عليه وسلم

 إن أعجز الناس من عجز في الدعاء، وإن أبخل الناس من بخل بالسلام

(البيهقي في الشعب وصححه الألباني)
Download Poster

0 Comments

ക്ഷമയോടെ സുന്നത് മുറുകെപ്പിടിക്കുക

27/10/2020

0 Comments

 
നബി صلى الله عليه وسلم പറഞ്ഞു :
"തീർച്ചയായും നിങ്ങൾക്ക് പിന്നിൽ ക്ഷമയുടെ ദിവസങ്ങൾ (വരാനുണ്ട്). നിങ്ങൾ ഏതൊന്നിലാണോ ഉള്ളത് അതിൽ അന്ന് അവലംബിച്ച് നിൽക്കുന്നവർക്ക് നിങ്ങളിലെ അമ്പത് പേരുടെ പ്രതിഫലമുണ്ട്. അവർ ചോദിച്ചു " അല്ലാഹുവിന്റെ നബിയേ അവരിൽപ്പെട്ട (അമ്പത് പേരുടേതോ)? അദ്ദേഹം പറഞ്ഞു "പക്ഷെ, നിങ്ങളിൽ നിന്നും"

- ബഷീർ പുത്തൂർ
إنَّ مِن ورائِكم أيامَ الصَّبرِ ، لِلمُتَمَسِّكِ فيهنَّ يومئذٍ بما أنتم عليه أجرُ خمسين منكم ، قالوا ، يا نبيَّ اللهِ أو منهم ؟ قال ، بل منْكم

الراوي : عتبة بن غزوان | المحدث : الألباني | المصدر : السلسلة الصحيحة الصفحة أو الرقم: 494 | خلاصة حكم المحدث : إسناده صحيح |
0 Comments

അറ്റമില്ലാത്ത ദുര

26/10/2020

0 Comments

 
അനസ്‌ ബിൻ മാലിക് رضي الله عنه നിന്ന് :

നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു "മനുഷ്യ പുത്രന് സ്വർണ്ണത്തിന്റെ ഒരു താഴ്‌വര ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണമുണ്ടാകാൻ അവൻ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. ആരാണോ പശ്ചാത്തപിച്ചു മടങ്ങുന്നത് അവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും" ബുഖാരി

​- ബഷീർ പുത്തൂർ
أَنَسُ بْنُ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ

لَوْ أَنَّ لِابْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ وَلَنْ يَمْلَأَ فَاهُ إِلَّا التُّرَابُ وَيَتُوبُ اللَّهُ عَلَى مَنْ تَابَ ( صحيح البخاري)
0 Comments

തൗഹീദിന്റെ സ്ഥാനം

18/10/2020

0 Comments

 
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക്‌ ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല"

- ബഷീർ പുത്തൂർ
​
 فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
0 Comments

വലതിന് മുൻഗണന നൽകൽ

18/10/2020

0 Comments

 
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി

- ബഷീർ പുത്തൂർ​

عَنْ عَائِشَةَ رضي الله تعالى عنها، قَالَتْ: كَانَ النَّبِيُّ ﷺ يُحِبُّ التَّيَمُّنَ مَا اسْتَطَاعَ فِي شَأْنِهِ كُلِّهِ، فِي طُهُورِهِ، وتَرَجُّلِهِ، وتَنَعُّلِهِ
0 Comments

ഖുർആൻ പഠനത്തിന്റെ രീതി

16/10/2020

0 Comments

 
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :- "നിങ്ങളിൽ ശ്രേഷ്ടർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരാണ്" എന്നതിന്റെ അർത്ഥത്തിൽ പെട്ട കാര്യമാണ് അതിന്റെ അക്ഷരങ്ങളോടൊപ്പം ആശയങ്ങളും പഠിപ്പിക്കുകയെന്നത്. എന്നല്ല, അതിന്റെ ആശയങ്ങൾ പഠിക്കുകയെന്നതാണ് അതിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുകയെന്നത് കൊണ്ടുള്ള പ്രഥമമായ ലക്ഷ്യം. അതാണ് ഈമാൻ വർധിപ്പിക്കുന്നത്. ജുന്‍ദുബു ബിൻ അബ്ദില്ലയും അബ്ദുള്ള ബിൻ ഉമറും മറ്റുപലരും പറഞ്ഞത് പോലെ "ഞങ്ങൾ ഈമാൻ പഠിച്ചു, പിന്നെ ഞങ്ങൾ ഖുർആൻ പഠിച്ചു. അങ്ങിനെ ഞങ്ങളുടെ ഈമാൻ വർദ്ധിച്ചു. നിങ്ങളാകട്ടെ, ഖുർആൻ പഠിക്കുന്നു, പിന്നെ ഈമാൻ പഠിക്കുന്നു" (ഫതാവാ 4/423) 

​- ബഷീർ പുത്തൂർ
​
دَخَلَ فِي مَعْنَى قَوْلِهِ «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» تَعْلِيمُ حُرُوفِهِ وَمَعَانِيه جَمِيعًا، بَلْ تَعَلُّمُ مَعَانِيه هُوَ الْمَقْصُودُ الْأَوَّلُ بِتَعْلِيمِ حُرُوفِهِ، وَذَلِكَ هُوَ الَّذِي يَزِيدُ الْإِيمَانَ، كَمَا قَالَ جُنْدَبُ بْنُ عَبْدِ اللَّهِ، وَعَبْدُ اللَّهِ بْنُ عُمَرَ وَغَيْرُهُمَا: تَعَلَّمْنَا الْإِيمَانَ ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا إيمَانًا، وَإِنَّكُمْ تَتَعَلَّمُونَ الْقُرْآنَ ثُمَّ تَتَعَلَّمُونَ الْإِيمَانَ. الفتاوى ج ٤/٤٢٣
0 Comments

കലിമതു തൗഹീദിന്റെ പ്രകാശം

16/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ​( മദാരിജ് 1/339)

​- ബഷീർ പുത്തൂർ

 يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
​١/٣٣٩ مدارج السالكين
0 Comments

മോക്ഷത്തിന്റെ ആധാരം

16/10/2020

0 Comments

 
സ്വന്തം ശരീരത്തിന് മോക്ഷം ലഭിക്കണമെന്നും തന്റെ പ്രവർത്തനങ്ങൾ സ്വീകരിയ്ക്കപ്പെടണമെന്നും ഒരു യഥാർത്ഥ മുസ്‌ലിമായിരിക്കണമെന്നും ആഗ്രഹിക്കുന്ന ഏതൊരാൾക്കും അഖീദയുടെ കാര്യത്തിൽ പരിഗണന നൽകൽ അനിവാര്യമാണ്. ശെരിയായ അഖീദ മനസ്സിലാക്കുകയും അതിന് വിരുദ്ധമായതും പൊരുത്തപ്പെടാത്തതും അതിന്റെ പൂർണ്ണതക്ക് ന്യുനം വരുത്തുന്നതുമായ കാര്യങ്ങൾ അവൻ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. എന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ അവൻ അമലുകൾ ചെയ്യണം. ഈ ഉമ്മത്തിലെ സലഫുകളിൽ നിന്ന് അക്കാര്യം സ്വായത്തമാക്കിയ ഉൾക്കാഴ്ചയുള്ള ഉലമാക്കളിൽ നിന്ന് അത് പഠിച്ചെടുത്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ"
ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ

- ബഷീർ പുത്തൂർ
قال الشيخ صالح الفوزان -حفظه الله-: فمن كان يريد النَّجاة لنفسه، ويريد قبول أعماله، ويريد أن يكون مسلمًا حقًّا؛ فعليه أن يعتني بالعقيدة؛ بأن يعرف العقيدة الصَّحيحة وما  يضادُّها وما  يناقضها وما يُنقِصُها، حتى يبني أعمالَه عليها، وذلك لا يكون إلا بتعلُّمِها من أهل العلم وأهل البصيرة الذي تلقَّوها عن سلف هذه الأمَّة

المنتقى من فتاوى الفوزان ج22 ص1

0 Comments

നമസ്കാരവും നമ്മുടെ മനസ്സും

14/10/2020

0 Comments

 
ഹസൻ റഹിമഹുള്ളാ പറഞ്ഞു " നീ നമസ്കാരത്തിന് വേണ്ടി വണക്കത്തോട് കൂടി നിന്ന് കഴിഞ്ഞാൽ, അല്ലാഹു കൽപിച്ച പ്രകാരം നീ നിൽക്കുക. മറവിയും തിരിഞ്ഞും മറിഞ്ഞുമുള്ള നോട്ടവും നീ സൂക്ഷിക്കണം. അല്ലാഹു നിന്നിലേക്ക്‌ നോക്കുമ്പോൾ നീ മറ്റുള്ളവരിലേക്ക് നോക്കുന്ന അവസ്ഥയുണ്ടാകരുത്. നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് കാവലിനെ തേടുകയും ചെയ്യുമ്പോൾ നിന്റെ നാവു കൊണ്ട് നീ ചോദിക്കുന്ന കാര്യം അറിയാത്ത വിധത്തിൽ നിന്റെ ഹൃദയം അശ്രദ്ധമായിപ്പോവരുത്. ( الحشوع في الصلاة - لابن رجب الحنبلي)

- ബഷീർ പുത്തൂർ

قال الحسن رحمه الله تعالى: «إذَا قُمْتَ إِلَى الصَّلَاةِ فَقُمْ قَانِتَا كَمَا أَمَرَكَ اللَّهُ ، وَإِيَّاكَ وَالسَّهْوَ وَالاِلْتِفَاتَ، إِيَّاكَ أَنْ يَنْظُرَ اللَّهُ إِلَيْكَ وَتَنْظُرَ إِلَى غَيْرِهِ، وَتَسْأَلُ اللهَ الْجَنَّةَ وَتَعَوَّذُ بِهِ مِنَ النَّارِ، وَقَلْبُكَ سَاءٍ وَلَا تَدْرِي مَا تَقُولُ بِلِسَانِكَ»، خرجه محمد بن نصر المروزي (1) رحمه الله تعالى
0 Comments

മുആവിയ رضي الله عنه ന്റെ പദവി

13/10/2020

0 Comments

 
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :-"മുആവിയ رضي الله عنه ഈ ഉമ്മത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്‌ടരാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന നാല് പേർ നുബുവ്വത്തിനു അനുസൃതമായ ഖലീഫമാർ ആയിരുന്നു. അദ്ദേഹം (മുആവിയ) രാജാക്കന്മാരിൽ ഒന്നാമനാണ്. അദ്ദേഹത്തിന്റെ ഭരണം: ഭരണവും അനുഗ്രഹവുമായിരുന്നു. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. " ഭരണം നുബുവ്വത്തും അനുഗ്രഹവുമാകും. പിന്നീട് ഖിലാഫത്തും അനുഗ്രഹവുമാകും. അതിന് ശേഷം ഭരണവും അനുഗ്രഹവുമാകും. പിന്നീട് ഭരണവും ആധിപത്യവുമാകും. പിന്നീട് വരുന്നത് പരമ്പരാഗത പിന്തുടർച്ചയാകും" അദ്ദേഹത്തിന്റെ ഭരണം മുസ്ലിംകൾക്ക് ഗുണപ്രദവും വിവേകവും അനുഗ്രഹവുമായിരുന്നു. മറ്റാരുടെ ഭരണത്തെക്കാളും അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമികൾ അവർ നുബുവ്വത്തിന്റെ ഖലീഫമാരായിരുന്നു. നബി صلى الله عليه وسلمയിൽ നിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. "നുബുവ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഖിലാഫത് മുപ്പത് വർഷമായിരിക്കും. പിന്നീട് രാജഭരണം വരും"

- ബഷീർ പുത്തൂർ
​
وَاتَّفَقَ الْعُلَمَاءُ عَلَى أَنَّ مُعَاوِيَةَ أَفْضَلُ مُلُوكِ هَذِهِ الْأُمَّةِ فَإِنَّ الْأَرْبَعَةَ قَبْلَهُ كَانُوا خُلَفَاءَ نُبُوَّةٍ وَهُوَ أَوَّلُ الْمُلُوكِ؛ كَانَ مُلْكُهُ مُلْكًا وَرَحْمَةً كَمَا جَاءَ فِي الْحَدِيثِ: " {يَكُونُ الْمُلْكُ نُبُوَّةً وَرَحْمَةً ثُمَّ تَكُونُ خِلَافَةٌ وَرَحْمَةٌ ثُمَّ يَكُونُ مُلْكٌ وَرَحْمَةٌ ثُمَّ مُلْكٌ وَجَبْرِيَّةٌ ثُمَّ مُلْكٌ عَضُوضٌ " وَكَانَ فِي مُلْكِهِ مِنْ الرَّحْمَةِ وَالْحُلْمِ وَنَفْعِ الْمُسْلِمِينَ مَا يُعْلَمُ أَنَّهُ كَانَ خَيْرًا مِنْ مُلْكِ غَيْرِهِ. وَأَمَّا مَنْ قَبْلَهُ فَكَانُوا خُلَفَاءَ نُبُوَّةِ فَإِنَّهُ قَدْ ثَبَتَ عَنْهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: " تَكُونُ خِلَافَةُ النُّبُوَّةِ ثَلَاثِينَ سَنَةً ثُمَّ تَصِيرُ
مُلْكًا مجموع الفتاوى ج ٤ ص ٤٧٨
0 Comments

നബിയുടെ സഹിഷ്ണുത

13/10/2020

0 Comments

 
അബ്ദുല്ലാ ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു : "ഞാൻ നബി ﷺയിലേക്ക് നോക്കുന്നത് പോലെയുണ്ട്. പ്രവാചകന്മാരിൽ പെട്ട ഒരു പ്രവാചകനെക്കുറിച്ചു അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെ പ്രഹരിക്കുകയും അദ്ദേഹത്തിന്റെ രക്തം വീഴ്ത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ, തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചു കൊണ്ട് പറയുന്നു "അല്ലാഹുവേ, എന്റെ ജനതക്ക് നീ പൊറുത്തു കൊടുക്കേണമേ. കാരണം അവർ തീർച്ചയായും അറിവില്ലാത്തവരാണ്" (ബുഖാരി)

- ബഷീർ പുത്തൂർ

قال عبدالله: كأني أنظر إلى النبي ﷺ يحكي نبيًّا من الأنبياء ضربه قومه فأدموه، فهو يمسح الدم عن وجهه، ويقول: ربِّ اغفر لقومي؛ فإنهم لا يعلمون
0 Comments

പാപത്തിന്റെ ശിക്ഷ

12/10/2020

0 Comments

 
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു:- "പാപത്തിന്റെ ശിക്ഷ, ശറഇയ്യായ നിലക്കോ ഖദരിയായ നിലക്കോ വ്യത്യസ്തമാവും. ഒന്നുകിൽ അവ ഹൃദയത്തിലോ അതല്ലെങ്കിൽ ശരീരത്തിലോ അതല്ലെങ്കിൽ അത് രണ്ടിലുമോ ആകാം. മരണശേഷം ബർസഖിയായ ജീവിതത്തിലോ ശരീരങ്ങൾ മടങ്ങി വരുന്ന ദിവസത്തിലോ ആകാം. അപ്പോൾ പാപം ശിക്ഷയിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയേയില്ല. പക്ഷെ ഒരടിമയുടെ അറിവുകേട് കാരണം ഓരോന്നിലുമുള്ള ശിക്ഷ അവനറിയുന്നില്ലെന്നു മാത്രം. കാരണം അവൻ ലഹരിബാധിതനെപ്പോലെയോ ബുദ്ധി ഭ്രമിച്ചവനെപ്പോലെയോ വേദന അറിയാത്ത നിലക്ക് ഉറങ്ങുന്നവനെപ്പോലെയോ ആണ്. അപ്പോൾ പാപങ്ങളിൽ ശിക്ഷ ആപതിക്കുന്നത് അഗ്നി കരിക്കുന്നത് പോലെയോ ഏതൊരു വസ്തുവും വീണുടയുന്നത് പോലെയോ വെള്ളത്തിൽ മുങ്ങുന്നത് പോലെയോ വിഷം തീണ്ടി ശരീരം കേടാകുന്നത് പോലെയോ പല കാരണങ്ങളാലും ഉണ്ടായിത്തീരുന്ന രോഗങ്ങൾ പോലെയോ ആണ്. ചിലപ്പോൾ പാപവുമായി ചേർന്നു തന്നെ പ്രയാസം വരാം. അതല്ലെങ്കിൽ അൽപം പിന്തിയോ കാലവിളംബത്തോടെയോ ആവാം. രോഗം അതിന്റെ കാരണവുമായി പിന്തി വരുന്നത് പോലെ. ഒരു അടിമക്ക് ഏറ്റവുമധികം അബദ്ധം സംഭവിക്കുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. അവനൊരു പാപം ചെയ്യും. എന്നാൽ അതിന്റെ ഒരടയാളവും അതിന് പിന്നാലെ അവൻ കാണുകയുമില്ല. പടിപടിയായി അൽപാൽപമായാണ് അവനത് ചെയ്യുന്നത് എന്ന കാര്യം അവനറിയുന്നില്ല. വിഷവും മറ്റു ദോഷകരമായ വസ്തുക്കളും പ്രവർത്തിക്കുന്നത് പോലെ ഒന്നിന് പുറകെ ഒന്നായി (സൂക്ഷ്മമായ നിലക്ക്). അപ്പോൾ ഒരടിമ മരുന്നുകളിലൂടെയോ മനം പിരട്ടലിലുടെയോ ഭക്ഷണനിയന്ത്രണത്തിലൂടെയോ സ്വന്തത്തെ തിരിച്ചു പിടിച്ചാൽ ( അവൻ രക്ഷപ്പെട്ടു) അല്ലെങ്കിൽ അവൻ നാശത്തിലേക്കു കൂപ്പു കുത്തും. അടയാളം നീക്കിക്കളയാൻ കഴിയാത്ത വിധത്തിലുള്ള ഒരു പാപത്തിന്റെ കാര്യമാണിതെങ്കിൽ, ഓരോ ദിവസവും, ഓരോ സമയത്തും പാപത്തിനു മേൽ പാപം ചെയ്യുന്നതിന്റെ അവസ്ഥയെന്താകും ? സഹായം തേടാൻ അല്ലാഹു മാത്രം ! ഇബ്നുൽ ഖയ്യിം റഹിമഹുള്ള [الداء والدواء ١١٦-١١٧]

- ബഷീർ പുത്തൂർ
عقوبات الذنوب 
قال ابن القيم -رحمه الله-: "وَالْمَقْصُودُ أَنَّ عُقُوبَاتِ السَّيِّئَاتِ تَتَنَوَّعُ إِلَى عُقُوبَاتٍ شَرْعِيَّةٍ، وَعُقُوبَاتٍ قَدَرِيَّةٍ، وَهِيَ إِمَّا فِي الْقَلْبِ، وَإِمَّا فِي الْبَدَنِ، وَإِمَّا فِيهِمَا، وَعُقُوبَاتٍ فِي دَارِ الْبَرْزَخِ بَعْدَ الْمَوْتِ، وَعُقُوبَاتٍ يَوْمَ عَوْدِ الْأَجْسَادِ، فَالذَّنْبُ لَا يَخْلُو مِنْ عُقُوبَةٍ أَلْبَتَّةَ، وَلَكِنْ لِجَهْلِ الْعَبْدِ لَا يَشْعُرُ بِمَا فِيهِ مِنَ الْعُقُوبَةِ، لِأَنَّهُ بِمَنْزِلَةِ السَّكْرَانِ وَالْمُخَدَّرِ وَالنَّائِمِ الَّذِي لَا يَشْعُرُ بِالْأَلَمِ، فَتَرَتُّبُ الْعُقُوبَاتِ عَلَى الذُّنُوبِ كَتَرَتُّبِ الْإِحْرَاقِ عَلَى النَّارِ، وَالْكَسْرِ عَلَى الِانْكِسَارِ، وَالْغَرَقِ عَلَى الْمَاءِ، وَفَسَادِ الْبَدَنِ عَلَى السُّمُومِ، وَالْأَمْرَاضِ عَلَى الْأَسْبَابِ الْجَالِبَةِ لَهَا، وَقَدْ تُقَارِنُ الْمَضَرَّةُ الذَّنْبَ وَقَدْ تَتَأَخَّرُ عَنْهُ، إِمَّا يَسِيرًا وَإِمَّا مُدَّةً، كَمَا يَتَأَخَّرُ الْمَرَضُ عَنْ سَبَبِهِ أَنْ يُقَارِنَهُ، وَكَثِيرًا مَا يَقَعُ الْغَلَطُ لِلْعَبْدِ فِي هَذَا الْمَقَامِ وَيُذْنِبُ الذَّنْبَ فَلَا يَرَى أَثَرَهُ عَقِبَهُ، وَلَا يَدْرِي أَنَّهُ يَعْمَلُ عَمَلَهُ عَلَى التَّدْرِيجِ شَيْئًا فَشَيْئًا، كَمَا تَعْمَلُ السُّمُومُ وَالْأَشْيَاءُ الضَّارَّةُ حَذْوَ الْقَذَّةِ بِالْقَذَّةِ، فَإِنْ تَدَارَكَ الْعَبْدُ نَفْسَهُ بِالْأَدْوِيَةِ وَالِاسْتِفْرَاغِ وَالْحِمْيَةِ، وَإِلَّا فَهُوَ صَائِرٌ إِلَى الْهَلَاكِ، هَذَا إِذَا كَانَ ذَنْبًا وَاحِدًا لَمْ يَتَدَارَكْهُ بِمَا يُزِيلُ أَثَرَهُ، فَكَيْفَ بِالذَّنْبِ عَلَى الذَّنْبِ كُلَّ يَوْمٍ وَكُلَّ سَاعَةٍ؟ وَاللهُ الْمُسْتَعَانُ." [الداء والدواء ١١٦-١١٧]

0 Comments

നമസ്കാരത്തിന്റെ പ്രാധാന്യം

12/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു:- "നമസ്കാരം വിഭവത്തെ എത്തിച്ചു തരുന്നതാണ്. ആരോഗ്യത്തെ കാത്തു നിർത്തുന്നതാണ്. ഉപദ്രവത്തെ പ്രതിരോധിക്കുന്നതാണ്. രോഗങ്ങളെ ആട്ടിയകറ്റുന്നതാണ്. ഹൃദയത്തിന് ശക്‌തി പകരുന്നതാണ്. മുഖത്തിന് പ്രസന്നത പ്രദാനം ചെയ്യുന്നതാണ്. മനസ്സിന് സന്തോഷം നൽകുന്നതാണ്. അലസതയെ പോക്കിക്കളയുന്നതാണ്. ശാരീരികാവയവങ്ങൾക്കു ഉൻമേഷം നൽകുന്നതാണ്. ശക്തികൾ ദീർഘിപ്പിക്കുന്നതാണ്. ആത്മാവിനെ ഊട്ടുന്നതും ഹൃദയവിശാലത നൽകുന്നതുമാണ്. ഹൃദയത്തെ പ്രകാശിപ്പിക്കുന്നതാണ്. അനുഗ്രങ്ങളെ കാത്തു സൂക്ഷിക്കുന്നതാണ്. ശിക്ഷയെ തടുക്കുന്നതാണ്. ബർക്കത്തിനെ കൊണ്ടു വരുന്നതാണ്. പിശാചിൽ നിന്ന് അകറ്റുന്നതാണ്. റഹ്‌മാനോട് അടുപ്പിക്കുന്നതാണ്.

- ബഷീർ പുത്തൂർ

ابن القيم رحمه الله في زاد المعاد (٣٠٤/٤)
قال الإمام ابن القيم رحمه اللّٰـه تعالى ؛ ❞ الصلاة مجلبة للرزق ، حافظة للصحة ، دافعة للأذى ، مطردة للأدواء ، مقوية للقلب ، مبيضة للوجه ، مفرحة للنفس ، مذهبة للكسل ، منشطة للجوارح ، ممدة للقوى ، شارحة للصدر مغذية للروح ، منورة للقلب ، حافظة للنعمة ، دافعة للنقمة ، جالبة للبركة ، مبعدة من الشيطان ، مقربة من الرحمن ❝. ◂ زاد المعاد (٣٠٤/٤)
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക