IslamBooks.in
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

അല്ലാഹുവിലുള്ള തവക്കുൽ

28/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്.  അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്. 

രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത്‌ തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" 
(അൽ ഫവാഇദ് )

- ബഷീർ പുത്തൂർ

0 Comments

മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ...

28/10/2020

0 Comments

 
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

"തീർച്ചയായും മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ ദുആ ചെയ്യാൻ കഴിയാത്തവനാണ്.
തീർച്ചയായും മനുഷ്യരിൽ ഏറ്റവും പിശുക്കൻ സലാം ചൊല്ലാൻ പിശുക്കുന്നവനുമാണ്."

(ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ്

عن أبي هريرة، قال: قال رسول الله صلى الله عليه وسلم

 إن أعجز الناس من عجز في الدعاء، وإن أبخل الناس من بخل بالسلام

(البيهقي في الشعب وصححه الألباني)
Download Poster

0 Comments

ക്ഷമയോടെ സുന്നത് മുറുകെപ്പിടിക്കുക

27/10/2020

0 Comments

 
നബി صلى الله عليه وسلم പറഞ്ഞു :
"തീർച്ചയായും നിങ്ങൾക്ക് പിന്നിൽ ക്ഷമയുടെ ദിവസങ്ങൾ (വരാനുണ്ട്). നിങ്ങൾ ഏതൊന്നിലാണോ ഉള്ളത് അതിൽ അന്ന് അവലംബിച്ച് നിൽക്കുന്നവർക്ക് നിങ്ങളിലെ അമ്പത് പേരുടെ പ്രതിഫലമുണ്ട്. അവർ ചോദിച്ചു " അല്ലാഹുവിന്റെ നബിയേ അവരിൽപ്പെട്ട (അമ്പത് പേരുടേതോ)? അദ്ദേഹം പറഞ്ഞു "പക്ഷെ, നിങ്ങളിൽ നിന്നും"
إنَّ مِن ورائِكم أيامَ الصَّبرِ ، لِلمُتَمَسِّكِ فيهنَّ يومئذٍ بما أنتم عليه أجرُ خمسين منكم ، قالوا ، يا نبيَّ اللهِ أو منهم ؟ قال ، بل منْكم

الراوي : عتبة بن غزوان | المحدث : الألباني | المصدر : السلسلة الصحيحة الصفحة أو الرقم: 494 | خلاصة حكم المحدث : إسناده صحيح |
0 Comments

അറ്റമില്ലാത്ത ദുര

26/10/2020

0 Comments

 
അനസ്‌ ബിൻ മാലിക് رضي الله عنه നിന്ന് :

നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു "മനുഷ്യ പുത്രന് സ്വർണ്ണത്തിന്റെ ഒരു താഴ്‌വര ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണമുണ്ടാകാൻ അവൻ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. ആരാണോ പശ്ചാത്തപിച്ചു മടങ്ങുന്നത് അവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും" ബുഖാരി
أَنَسُ بْنُ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ

لَوْ أَنَّ لِابْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ وَلَنْ يَمْلَأَ فَاهُ إِلَّا التُّرَابُ وَيَتُوبُ اللَّهُ عَلَى مَنْ تَابَ ( صحيح البخاري)
0 Comments

തൗഹീദിന്റെ സ്ഥാനം

18/10/2020

0 Comments

 
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക്‌ ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല"
 فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
0 Comments

വലതിന് മുൻഗണന നൽകൽ

18/10/2020

0 Comments

 
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി
0 Comments

കലിമതു തൗഹീദിന്റെ പ്രകാശം

16/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്."
​( മദാരിജ് 1/339)
 يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
​١/٣٣٩ مدارج السالكين
0 Comments

സുഹൃത്ത്‌

5/10/2020

0 Comments

 
ജഅ'ഫർ ബ്നു മുഹമ്മദ് رحمه الله പറഞ്ഞു:

"എന്റെ സുഹൃത്തുക്കളിൽ എനിക്കേറ്റവും ഭാരമുള്ളവൻ, എനിക്കുവേണ്ടി കൃത്രിമത്വം കാണിക്കുന്നവനും ഞാൻ അവനെ കരുതിയിരിക്കേണ്ടവനുമാണ്‌.

അവരിൽ എന്റെ ഹൃദയത്തിനേറ്റവും സരളമായവൻ, ഞാൻ തനിച്ചാകുമ്പോൾ എങ്ങിനെയോ അപ്രകാരം എനിക്ക് അവന്റെ കൂടെ ആയിരിക്കാവുന്ന ഒരുത്തനാണ്.”

- അബു തൈമിയ്യ ഹനീഫ്


قال جعفر بن محمد
أثقل إخواني علي من يتكلف لي وأتحفظ منه، وأخفهم على قلبي من أكون معه كما أكون وحدي

(مختصر منهاج القاصدين)
0 Comments

സ്നേഹ ബന്ധങ്ങളിൽ ദുആയുടെ സ്ഥാനം

5/10/2020

0 Comments

 
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
"ഒരു അടിമ ബന്ധുക്കളോടും കുടുംബത്തോടും കുട്ടികളോടും അയൽവാസികളോടും സുഹൃത്തുക്കളോടുമുള്ള കടപ്പാടുകളിൽ വീഴ്ച അനുഭവിക്കുന്നുവെങ്കിൽ അവൻ അവർക്കുവേണ്ടി ദുആയും ഇസ്തിഗ്ഫാറും ചെയ്യട്ടെ.”

- അബു തൈമിയ്യ ഹനീഫ്


قال شيخ الإسلام ابن تيمية رحمه الله

إذا وجد العبد تقصيرا في حقوق القرابة والأهل واولاد والجيران والإخوان. فعليه بالدعاء لهم والإستغفار

(مجموع الفتاوی)

0 Comments

അശ്രദ്ധ ആപത്ത്

5/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു: " അശ്രദ്ധ അധികരിക്കുന്നതിനനുസരിച്ചു ഹൃദയത്തിന്റെ പാരുഷ്യവും അധികരിക്കും. അപ്പോൾഅല്ലാഹുവിലുള്ള സ്മരണയാൽ ആ പാരുഷ്യം അലിഞ്ഞു പോകും. തീ ഈയം ഉരുക്കുന്നത് പോലെ. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടുള്ള പോലെ ഹൃദയത്തിന്റെ പാരുഷ്യതഅലിയിക്കുന്നതായി മറ്റൊന്നില്ല"

( ഇബ്നുൽ ഖയ്യിം - അൽ വാബിലുസ്സ്വയ്യിബ് - വോള്യം 1, പേജ് 71)

0 Comments

എല്ലാത്തിനും ഒരു പരിധിയുണ്ട്

3/10/2020

0 Comments

 
സഹ്‌ൽ ബ്നു സഅദ് رضي الله عنه നിവേദനം:

ജിബ്രീൽ عليه السلام നബി صلى الله عليه وسلم യുടെ അടുക്കൽ വന്നുകൊണ്ടു പറഞ്ഞു:

"അല്ലയോ മുഹമ്മദ്!
താങ്കൾ ഉദ്ദേശിക്കുന്നവരെ സ്നേഹിച്ചോളു; തീർച്ചയായും താങ്കൾ അവരെ പിരിയുക തന്നെ ചെയ്യും.

താങ്കൾ ഉദ്ദേശിക്കുന്നത് ചെയ്തോളു; അതിനനുസരിച്ച് പ്രതിഫലം നൽകപ്പെടുക തന്നെ ചെയ്യും.

താങ്കൾ ഉദ്ദേശിക്കുന്ന പ്രകാരം ജീവിച്ചോളൂ; താങ്കൾ മരിക്കുക തന്നെ ചെയ്യും.

താങ്കൾ അറിയണം,
തീർച്ചയായും വിശ്വാസിയുടെ സ്ഥാനമാനം അവന്റെ രാത്രിനമസ്കാരമാണ്,
അവന്റെ പ്രതാപം അന്യരെ ആശ്രയിക്കാതിരിക്കലുമാണ്."

(ബൈഹഖീ ശുഅബുൽ ഈമാനിൽ ഉദ്ധരിച്ചത്)

- അബു തൈമിയ്യ ഹനീഫ്


عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَال

 جَاءَ جِبْرِيلُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ
يَا مُحَمَّدُ، أَحْبِبْ مَنْ شِئْتَ فَإِنَّكَ مُفَارِقُهُ، وَاعْمَلْ مَا شِئْتَ فَإِنَّكِ مَجْزِيٌّ بِهِ، وَعِشْ مَا شِئْتَ فَإِنَّكَ مَيِّتٌ، وَاعْلَمْ أَنَّ شَرَفَ الْمُؤْمِنِ قِيَامُهُ بِاللَّيْلِ وَعِزَّهُ اسْتِغْنَاؤُهُ عَنِ النَّاسِ

رواه البيهقي في الشعب وحسنه الألباني)
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    January 2020
    December 2019
    September 2019
    September 2018
    June 2018
    September 2017
    October 2015

    Categories

    All
    Untagged
    അഖീദ
    അബു മൂസ അനസ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അമാനത്ത്
    അഹങ്കാരം
    ആഹ്ലുല്‍ ബിദഅ
    ഇബാദാത്
    ഇല്മ്
    ഉമ്മ
    ഉലമാക്കൾ
    കടം
    കുടുംബം
    ഗ്രഹണം
    ​തൗഹീദ്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    പകർച്ച വ്യാധികൾ
    പണ്ഡിതന്മാർ
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മുഹറം
    രാത്രി നമസ്കാരം
    രിസാലത്
    ലൈലത്തുൽ ഖദ്ർ
    വിത്ർ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    സകാത്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഭാവം
    ഹദീസ്
    ഹിസ്‌ബിയ്യത്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2020. IslamBooks.in - All Rights Reserved.