IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

​അവിവേകിയും അശ്രദ്ധനുമായ മനുഷ്യൻ

18/12/2022

0 Comments

 
​یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ- الروم ٧
"ദുൻയവിയായ ജീവിതത്തിൽ നിന്ന് പ്രത്യക്ഷമായവയിൽ അവർ അറിവുള്ളവരും അവർ പാരത്രിക ജീവിതത്തെക്കുറിച്ചാകട്ടെ, അവർ ശ്രദ്ധയില്ലാത്തവരുമാണ്‌" റൂം -7

സത്യ നിഷേധികളായ ആളുകളെക്കുറിച്ചാണ് ഈ വചനത്തിലെ പരാമർശമെങ്കിലും മനുഷ്യവർഗ്ഗം മൊത്തത്തിൽ ഇതിന്റെ പരിധിയിൽ വരുന്നുവെന്നതാണ് വസ്തുത. 

ഭൗതിക ജീവിതത്തിലെ സുഖങ്ങളും നേട്ടങ്ങളും മാത്രം അന്വേഷിക്കുകയും, അതിലെ വിഭവങ്ങളും സമ്പാദ്യവും സൗകര്യങ്ങളും നേടിയെടുക്കാൻ അവിശ്രമം പ്രയത്നിക്കുകയും, കൃഷിയിലും കച്ചവടത്തിലും മറ്റു ജീവിതായോധന മാർഗ്ഗങ്ങളിൽ വ്യാപൃതരാവുകയും, സൂക്ഷ്മമായി ലാഭനഷ്ടങ്ങളെക്കുറിച്ചു ബോധവാനാവുകയും ചെയ്യുന്ന മനുഷ്യൻ, പരലോകത്തെക്കുറിച്ചു അറിവില്ലാത്തവനും അശ്രദ്ധനുമായിത്തീരുന്ന അവസ്ഥ എത്ര ശോചനീയമാണെന്ന് ഈ വചനം അനാവരണം ചെയ്യുന്നുണ്ട്. 
ഇബ്നു കസീർ رحمه الله ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു :
 أَكْثَرُ النَّاسِ لَيْسَ لهم علم إلا بالدنيا وأكسابها وشؤونها وَمَا فِيهَا، فَهُمْ حُذَّاقٌ أَذْكِيَاءُ فِي تَحْصِيلِهَا وَوُجُوهِ مَكَاسِبِهَا، وَهُمْ غَافِلُونَ عَمَّا يَنْفَعُهُمْ فِي الدَّارِ الْآخِرَةِ، كَأَنَّ أَحَدَهُمْ مُغَفّل لَا ذِهْنَ لَهُ وَلَا فِكْرَةَ
"ഭൂരിഭാഗം ആളുകൾക്കും ദുനിയാവിനെക്കുറിച്ചും അതിന്റെ സമ്പാദനത്തെക്കുറിച്ചും അതിലുള്ള മറ്റു വിഭവത്തെക്കുറിച്ചുമല്ലാതെ മറ്റു യാതൊരു വിവരവുമില്ല. അത് സ്വരുക്കൂട്ടുന്നതിലും വെട്ടിപ്പിടിക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അവർ ജാഗരൂകരും അതിസമർത്ഥരുമാണ്. പരലോക ജീവിതത്തിനു ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ അവർ തികഞ്ഞ അശ്രദ്ധയിലാണ്. ബുദ്ധിയും ചിന്താശേഷിയുമില്ലാത്ത ഒരുവനെപ്പോലെ" 
قَالَ الْحَسَنُ الْبَصْرِيُّ: وَاللَّهِ لَبَلَغَ مِنْ أَحَدِهِمْ بِدُنْيَاهُ أَنَّهُ يَقْلِبُ الدِّرْهَمَ عَلَى ظُفْرِهِ، فَيُخْبِرُكَ بِوَزْنِهِ، وَمَا يُحْسِنُ أَنْ يُصَلِّيَ
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു :- "അല്ലാഹുവാണ് സത്യം, ദുനിയാവുമായി ബന്ധപ്പെട്ട് ഒരാളുടെ (അറിവും പാടവവും ഏത് വരെ) എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ, തന്റെ വിരൽത്തുമ്പിൽ നാണയം വെച്ച് കറക്കി അതിന്റെ തൂക്കം പറയും ! പക്ഷെ അവന് നമസ്കരിക്കാനറിയില്ല !! 
 قال ابن عباس يعني : الْكُفَّارُ، يَعْرِفُونَ عُمْرَانَ الدُّنْيَا، وَهُمْ فِي أَمْرِ الدِّينِ جُهَّالٌ 
ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : "അവർ സത്യനിഷേധികളാണ്. ഭൗതിക ജീവിതത്തിന്റെ നാഗരിക വിജ്ഞാനത്തിൽ അവർ അറിവുള്ളവരാണ്. ദീനിന്റെ കാര്യത്തിലാകട്ടെ അവർ അജ്ഞരുമാണ്" (തഫ്സീർ ഇബ്നു കസീർ) 

ഇമാം ബഗവി رحمه الله പറയുന്നു :-
"سَاهُونَ عَنْهَا جَاهِلُونَ بِهَا، لَا يَتَفَكَّرُونَ فِيهَا وَلَا يَعْمَلُونَ لَهَا"
"അതിനെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ അജ്ഞരും അശ്രദ്ധരുമാണ്, അതിനെക്കുറിച്ചവർ ഉറ്റാലോചിക്കുകയോ അതിന് വേണ്ടി പണിയെടുക്കുകയോ ചെയ്യുന്നില്ല" ( തഫ്സീറുൽ ബഗവി)
​
മാനവരാശി ആകമാനമായാലും സത്യനിഷേധികൾ സവിശേഷമായാലും , ഏതൊരാളുടെയും ചിന്താമണ്ഡലത്തിൽ ഒരു നിമിഷമെങ്കിലും കോളിളക്കം സൃഷ്ട്ടിക്കാൻ ഈ വചനം പര്യാപ്തമത്രെ. 

- ബശീർ പുത്തൂർ
Click Here to Download in PDF / JPEG Format
0 Comments

​ജമാഅത് നമസ്കാരത്തിൽ സുജൂദിൽ ഇമാം നെറ്റി നിലത്തു വെച്ചതിന് ശേഷം കൂടെയുള്ളവർ സുജൂദ് ചെയ്യൽ

29/5/2022

0 Comments

 
كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ إذَا قالَ: سَمِعَ اللَّهُ لِمَن حَمِدَهُ، لَمْ يَحْنِ أحَدٌ مِنَّا ظَهْرَهُ حتَّى يَقَعَ النبيُّ صَلَّى اللهُ عليه وسلَّمَ سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ- أخرجه البخاري (690)، ومسلم (474)
ബറാഉ ബിൻ ആസിബ് رَضيَ اللهُ عنه വിൽ നിന്ന് " റസൂലുള്ളാഹി ﷺ
‎ سَمِعَ اللَّهُ لِمَن حَمِدَهُ എന്ന് പറഞ്ഞാൽ, നബി ﷺ സുജൂദ് ചെയ്യുന്നത് വരെ ഞങ്ങളിലൊരാളും തന്നെ തങ്ങളുടെ മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ശേഷം ഞങ്ങൾ സുജൂദിലേക്ക് പോകും. ( ബുഖാരി, മുസ്‌ലിം) 
​
ഇമാം മുസ്‌ലിമിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ :
"كانوا يصلون مع رسول الله صلى الله عليه وسلم ، فإذا ركع ركعوا ، و إذا قال
" سمع الله لمن حمده " لم يزالوا قياما حتى يروه قد وضع وجهه
( و في لفظ :جبهته ) في الأرض ، ثم يتبعونه 
"അവർ (സ്വഹാബത്) നബി ﷺ യുടെ കൂടെ നമസ്കരിക്കാറുണ്ടായിരുന്നു. അദ്ദേഹം റുകൂഉ ചെയ്‌താൽ അവർ റുകൂഉ ചെയ്യും. അദ്ദേഹം سمع الله لمن حمده എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്റെ മുഖം തറയിൽ വെച്ചതായി അവർ കാണുന്നത് വരെ നിന്നു കൊണ്ടേയിരിക്കും. ( വേറൊരു രിവായത്തിൽ തന്റെ നെറ്റിത്തടം എന്നാണ്) പിന്നീടവർ അദ്ദേഹത്തെ പിന്തുടരും"

ഈ ഹദീസ് തഖ്‌രീജ് ചെയ്തതിന് ശേഷം ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു:-
و إنما أخرجت الحديث هنا لأمرين : الأول : أن جماهير المصلين يخلون بما تضمنه من التأخر بالسجود حتى يضع الإمام جبهته على الأرض ، لا أستثني منهم أحدا حتى من كان منهم حريصا على اتباع السنة ، للجهل بها أو الغفلة عنها ، إلا من شاء الله ، و قليل ما هم 
"രണ്ട് കാര്യങ്ങൾക്കാണ്‌ ഈ ഹദീസ് ഞാനിവിടെ തഖ്‌രീജ്‌ ചെയ്തത്. അതിലൊന്ന്: നമസ്കാരക്കാരിൽ ഭൂരിഭാഗം പേരും, ഇമാം തന്റെ നെറ്റി നിലത്തു വെക്കുന്നത് വരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് പിന്തുക  എന്ന കാര്യത്തിൽ അവർ ഉപേക്ഷ വരുത്തുന്നുവെന്നതാണ്.  എന്നതാണ്. ആരേയും അതിൽ നിന്ന് ഞാൻ ഒഴിവാക്കുന്നില്ല. അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ മൂലമോ, സുന്നത് പിൻപറ്റുന്നതിൽ ശ്രദ്ധ പുലർത്തുന്നവരായവരിൽ നിന്ന് പോലും. അള്ളാഹു ഉദ്ദേശിച്ചവരൊഴികെ; അവരാകട്ടെ വളരെ കുറച്ചാണുതാനും!"
( സിൽസിലത്തുസ്വഹീഹ 225/6)

- ബഷീർ പുത്തൂർ 
​
0 Comments

അന്ത്യ നാളിനു മുമ്പായി സംഭവിക്കുന്ന കാര്യങ്ങൾ

11/5/2022

0 Comments

 
​അബ്ദുള്ളാഹിബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു: അന്ത്യ നാളിനു മുമ്പായി (സംഭവിക്കുന്ന കാര്യങ്ങൾ)

"പ്രത്യേകക്കാരോട് മാത്രമായി സലാം പറയൽ, ഭർത്താവിനെ ഭാര്യ കച്ചവടത്തിൽ സഹായിക്കുന്നേടത്തോളം കച്ചവടത്തിന്റെ വ്യാപനം, കുടുംബ ബന്ധങ്ങൾ മുറിക്കൽ, എഴുത്തിന്റെ (വിജ്ഞാനം) വ്യാപിക്കൽ, കള്ള സാക്ഷ്യം പ്രത്യക്ഷപ്പെടൽ, ശെരിയായ സാക്ഷ്യം മറച്ചു വെക്കൽ".

(സ്വഹീഹുൽ അദബിൽ മുഫ്റദ്)

മുകളിലെ ഹദീസിൽ "വിജ്ഞാനം വ്യാപിക്കും" എന്നത് കൊണ്ടുള്ള ഉദ്ദേശം, ഭൗതികമായ അഥവാ ദുൻയവിയായ അറിവുകളും അതുപോലെയുള്ള വൈജ്ഞാനിക ശാഖകളും വ്യാപകമാകും എന്നാണ്. അല്ലാതെ ശർഇയ്യായ ഇൽമ് വ്യാപിക്കും എന്നല്ല. മതപരമായ അറിവ് കാലം കഴിയുന്നതിനനുസരിച്ചു കുറഞ്ഞു കൊണ്ടെയിരിക്കുകയാണ് ചെയ്യുക. അത് പോലെത്തന്നെ അവസാന കാലത്ത്‌ സ്ത്രീകൾ കച്ചവടരംഗത്തേക്കു വരും എന്ന് പറഞ്ഞത് അത് വിലക്കപ്പെട്ട കാര്യമാണ് എന്ന അർത്ഥത്തിലല്ല. മറിച്ച് അന്ത്യ നാളിന്റെ അടയാളമായി പ്രാപഞ്ചിക നിയമം എന്ന നിലയിൽ അങ്ങിനെയുള്ള അവസ്ഥ സംജാതമാകുമെന്നാണ്

​
​- ബശീർ പുത്തൂർ
0 Comments

സകാതുൽ ഫിത്വ്‌ർ

29/4/2022

0 Comments

 
‎عَن ابنِ عَبَّاسٍ - رضي الله عنهما - قَالَ: «فَرَضَ رَسُولُ اللهِ - صلى الله عليه وسلم - زَكَاةَ الفِطرِ طُهرَةً لِلصَّائِمِ مِنَ اللَّغوِ وَالرَّفَثِ، وَطُعمَةً لِلمَسَاكِينِ، مَنْ أدَّاهَا قَبلَ الصَّلَاةِ فَهِيَ زَكَاةٌ مَقبُولَةٌ، وَمَن أدَّاهَا بَعدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ" ([1]) أخرجه أبو داود (1609)، وابن ماجه (1827)، وحسنه الألباني في صحيح سنن أبي داود
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നോമ്പുകാരന് അനാവശ്യവും മ്ലേച്ചവുമായ സംസാരത്തിൽ നിന്ന് വിശുദ്ധിയും അഗതിക്ക്‌ അന്നവുമായി ഫിത്വ്‌ർ സകാത് നിർബന്ധമാക്കി. ആരാണോ (പെരുന്നാൾ) നമസ്കാരത്തിന് മുമ്പ് നൽകിയത് അപ്പോഴത്‌ സ്വീകാര്യമായ സകാത്തായി. ആരെങ്കിലും നമസ്കാരത്തിന് ശേഷമാണ് നൽകുന്നതെങ്കിൽ അത് ദാനധർമ്മങ്ങളിൽ ഒന്നു മാത്രമായി.
(അബു ദാവൂദ് ,അൽബാനി: ഹസൻ )
​
കൊടുക്കേണ്ട സമയം

പെരുന്നാളിന്റെ ഹിലാൽ കണ്ടതു മുതൽ നമസ്കാരത്തിന്റെ മുമ്പായി നൽകുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ റമളാൻ മാസത്തിന്റെ അവസാനം പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം ബാക്കിയുള്ളപ്പോൾ മുതൽ നൽകൽ അനുവദനീയമാണ്.

ആർക്കാണ് നിർബന്ധം?

പെരുന്നാൾ ദിവസവും അതിന്റെ രാത്രിയും കഴിക്കാനുള്ള ഭക്ഷണം കൈവശമുള്ള ചെറുതും വലുതുമായ ഓരോ പുരുഷനും സ്ത്രീക്കും സകാതുൽ ഫിത്വ്‌ർ നൽകൽ നിർബന്ധമാണ്. കുട്ടികൾ, അടിമകൾ തുടങ്ങി പ്രായമായവർ തുടങ്ങിയവരുടെ സകാത് നൽകേണ്ടത് അവരുടെ സംരക്ഷണം ഏറ്റെടുത്ത കൈകാര്യകർത്താക്കളാണ്. ഗർഭത്തിലുള്ള കുട്ടികൾക്കായി നൽകൽ സുന്നത്താണ്.

എന്താണ് നൽകേണ്ടത്?

ഓരോ നാട്ടിലെയും പ്രധാനഭക്ഷണമായി ഉപയോഗിക്കുകയും സൂക്ഷിച്ചു വെക്കാൻ ഉതകുന്നതുമായ ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ് ഫിത്വ്‌ർ സകാത് നൽകേണ്ടത്. കാരക്ക, ചോളം, ബാർലി, പരിപ്പ്, അരി, പാൽക്കട്ടി, മുന്തിരി തുടങ്ങി മുഖ്യ ഭക്ഷണമായി ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ളവയാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്.
‎عنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: (فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالْأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ) متفق عليه
ഇബ്നു ഉമർ رضي الله عنهما നിവേദനം. അദ്ദേഹം പറയുന്നു: " നബി ﷺ ബാർലിയിൽ നിന്നും കാരക്കയിൽ നിന്നും ഒരു സ്വാഉ വീതം മുസ്‌ലിംകളിലെ അടിമക്കും സ്വതന്ത്രനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും സകാതുൽ ഫിത്വ്‌ർ നിർബന്ധമാക്കി." (മുത്തഫഖുൻ അലൈഹി)

എത്ര കൊടുക്കണം?

സകാതുൽ ഫിത്വ്‌ർ അളന്നാണ് നൽകേണ്ടത്. അല്ലാതെ തൂക്കം നോക്കിയല്ല. സാധാരണ ഗതിയിൽ പലരും പല രൂപത്തിലും തൂക്കത്തിലും നൽകുന്ന പ്രവണത ഒരിക്കലും ശരിയല്ല. കാരണം നബി ﷺ ഫിത്വ്‌ർ സകാത് അളന്ന് നൽകാനാണ് സ്വഹാബത്തിനോട് കൽപിച്ചിട്ടുള്ളത്‌. സ്വഹാബത്തിന്റെ മൊത്തത്തിലുള്ള നടപടിക്രമം അവ അളന്നു നൽകിയെന്നുമാണ്.
​
മനുഷ്യന് ഭക്ഷ്യയോഗ്യമായ ആഹാരപദാർത്ഥങ്ങളല്ലാതെ മറ്റൊന്നും സകാതുൽ ഫിത്വ്‌ർ ആയി സലഫുകൾ നൽകിയതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല.

പൈസ കൊടുത്താൽ മതിയാകുമോ?

മതപരമായ മറ്റേതൊരു വിഷയത്തിലുമെന്ന പോലെ സകാതുൽ ഫിത്വ്‌റിന്റ വിഷയത്തിലും നാം നബി ചര്യ പിന്തുടരാൻ ബാധ്യസ്ഥരാണ്. നബി ﷺ റമളാനുമായി ബന്ധപ്പെട്ട് നിർബന്ധമായി നൽകാൻ കൽപിച്ചത് ഭക്ഷ്യ വിഭവമാണ്. ഒരുപാട് ഹദീസുകളിൽ അക്കാര്യം സംശയരഹിതമായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മാത്രവുമല്ല, സ്വഹാബികളുടെ നടപടിക്രമത്തിൽ ഒരിക്കൽ പോലും ഭക്ഷ്യ വിഭവങ്ങൾക്ക് പകരമായി ദീനാറോ ദിർഹമോ നൽകിയതായി കാണാൻ കഴിയില്ല. അക്കാലത്ത് സ്വർണ്ണ നാണയങ്ങളിലും വെള്ളിനാണയങ്ങളിലും വ്യവഹാരങ്ങൾ നടന്നിരുന്നുവെന്നതിൽ തർക്കമില്ലല്ലോ. എന്നിട്ടും സ്വഹാബികളാരും ഭക്ഷണമായിട്ടല്ലാതെ സകാതുൽ ഫിത്വ്‌ർ നൽകിയില്ല എങ്കിൽ അതാണ് നമുക്ക് ദീനിൽ മാതൃക.

സകാതുൽ ഫിത്വ്‌റിന്റെ തോത് ഒരു "സ്വാഉ" ആണെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അത് പണ്ട് കാലത്ത് നിലവിലുണ്ടായിരുന്ന ഒരു അളവാണ്. നബി ﷺ സ്വാഇന് ബർകത്തുണ്ടെന്നു അറിയിക്കുകയും സ്വാഇൽ ബർക്കത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ പല കാരണങ്ങളാലും തൂക്കം, നബി ﷺ നിർദ്ദേശിച്ച സ്വാഇന് പകരമാവില്ല. കാരണം, തൂക്കം എന്നത് അളവ് നിർണ്ണയിക്കുന്ന ഒരിനവും സ്വാഉ മറ്റൊരിനവുമാണ്. രണ്ടും അതിന്റെ തോതുകളിൽ വ്യത്യസ്തത പുലർത്തുന്നു.

ഇന്ന് സാർവ്വത്രികമായി മുസ്ലിംകൾ വിസ്മരിക്കുകയും അവഗണിച്ച് അഗണ്യ കോടിയിൽ തള്ളുകയും ചെയ്ത കാര്യങ്ങളാണ് ഇതെല്ലാം.

നബിചര്യ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളെ സംബന്ധിച്ചേടത്തോളം എന്താണോ നമ്മോടു കൽപിച്ചത് അത് ചോദ്യം ചെയ്യാതെ സ്വീകരിക്കേണ്ടതുണ്ട്.

പല സ്ഥലങ്ങളിലും ആളുകളിൽ നിന്ന് കമ്മറ്റികൾ പൈസയായി സ്വരൂപിക്കുകയും ധാന്യങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ചിലയിടങ്ങളിലെല്ലാം പൈസയായിത്തന്നെ ശേഖരിക്കുകയും പൈസയായിത്തന്നെ വിതരണം ചെയ്യുകയും ചെയ്യുന്നതായി കണ്ടു വരുന്നു. ഇതെല്ലാം നബി ﷺ കൽപിക്കുകയും കാണിച്ചു തരികയും ചെയ്ത മാതൃകക്ക് എതിരാണ്.

പൈസയായി നൽകുന്നതിൽ പലരും പല ന്യായങ്ങളും ഉന്നയിക്കാറുണ്ട്. ഇവ പ്രഥമ ദൃഷ്ട്യാ ന്യായമാണെന്ന് തോന്നുമെങ്കിലും നബിചര്യക്ക് എതിരായതിനാൽ നമുക്ക് സ്വീകരിക്കാൻ നിർവ്വാഹമില്ല. ഉള്ഹിയ്യത്തിനും അഖീഖക്കും മൃഗത്തെ ബലിയായി നൽകാനാണ് കൽപന. സകാത്തുൽ ഫിത്വ്‌ർ ഭക്ഷണമായും. ഇവയൊന്നും നിശ്ചിത രീതിയും കൽപ്പനയും മറി കടന്ന് മറ്റു രൂപങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നത് നബിചര്യക്ക് എതിര് പ്രവർത്തിക്കലാണ്‌. സുന്നത്ത് പിൻപറ്റാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ

എല്ലാ നന്മയും സലഫുകളെ പിന്തുടരുന്നതിലാണ്. എല്ലാ തിന്മയും പിൽകാലക്കാരെ അനുകരിക്കുന്നതിലാണ്.

- ബശീർ പുത്തൂർ
Click Here to Download in PDF / JPEG Format
0 Comments

ഖബറുകൾ പടുത്തുയർത്തരുത് - 2

11/2/2022

0 Comments

 
ജാബിർ رضي الله عنه വിൽ നിന്ന്: അദ്ദേഹം പറഞ്ഞു "അല്ലാഹുവിന്റെ റസൂൽ ﷺ ഖബറുകളിൽ ചുണ്ണാമ്പു തേക്കുന്നതും അതിന്റെ മുകളിൽ ഇരിക്കുന്നതും അതിന്റെ മുകളിൽ കെട്ടിടം നിർമ്മിക്കുന്നതും വിലക്കി" (മുസ്‌ലിം)

​വിവ: ബശീർ പുത്തൂർ
​عن جابر رضي الله عنه، قال: نهى رسول الله صلى الله عليه وسلّم أن يجصص القبر، وأن يقعد عليه، وأن يبنى عليه (مسلم)
​
Download Poster
0 Comments

ഖബറുകൾ പടുത്തുയർത്തരുത് -1

11/2/2022

0 Comments

 
ആയിശ رضي الله عنها യിൽ നിന്ന് " ഉമ്മു ഹബീബ رضي الله عنها യും ഉമ്മു സലമ رضي الله عنها എത്യോപ്യയിൽ കണ്ട ചിത്രപ്പണികളോട് കൂടിയ ഒരു ചർച്ചിനെക്കുറിച്ചു പറഞ്ഞു. അത് ഞങ്ങൾ നബി ﷺ യോട് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു "തീർച്ചയായും അവരിലൊരു സ്വാലിഹായ മനുഷ്യൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബറിന് മുകളിൽ അവർ പള്ളിയുണ്ടാക്കും. എന്നിട്ട് അവരതിൽ ആ ചിത്രങ്ങൾ വരക്കും. ഖിയാമത് നാളിൽ അല്ലാഹുവിന്റെ അരികിൽ അവരാകും ഏറ്റവും മോശം സൃഷ്ടികൾ " ബുഖാരി, മുസ്‌ലിം

​വിവ: ബശീർ പുത്തൂർ
​عن عائشةَ رَضِيَ اللهُ عنها، أنَّ أمَّ حبيبةَ وأمَّ سَلَمَة ذَكَرَتا كنيسةً رَأَيْنَها بالحبشَةِ فيها تصاويرُ، فذَكَرَتا ذلك للنبيِّ صلَّى الله عليه وسلَّم، فقال: إنَّ أولئك إذا كان فيهم الرَّجُلُ الصالحُ فمات، بَنَوْا على قَبرِه مسجدًا، وصَوَّرُوا فيه تلك الصُّوَر، وأولئك شِرارُ الخلْقِ عند الله يومَ القيامةِ (البخاري ومسلم)
0 Comments

അല്ലാഹുവിന്റെ കിതാബും സുന്നത്തും

8/2/2022

0 Comments

 
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) 
- ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ്‌ 
- നബി ചര്യ  അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം 
- നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ  ആക്ഷേപിക്കുന്നവർ പിഴച്ചവരാണ്

​വിവ: ബശീർ പുത്തൂർ 
عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )

 فيه وجوب اتباع السنة كالقرآن
فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم
 فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم
0 Comments

സുന്നത്തിന്റെ ആളുകൾ സത്യത്തെ ചതിക്കുകയില്ല

4/2/2022

0 Comments

 
"സുന്നത്തിന്റെ ആളുകളിൽ വീഴ്ചയും പോരായ്മയുമുണ്ടാകാം, പക്ഷെ അഹ്‌ലുൽ അഹ്‌വാഇനെപ്പോലെ (ബിദ്അതിന്റെ ആളുകൾ) സത്യത്തെ ചതിക്കുകയില്ല" — ശൈഖ് അഹ്‌മദ് അസുബൈഇ 

വിവ: ബശീർ പുത്തൂർ
​قَد يُقصِّر صَاحب السُّنَّة ، وقَد يعصي ،لكِنَّه لا يَخُون الحَقَّ خيانَة أهل الأهواء
الشيخ أحمد السبيعي حفظه الله
Download Poster
0 Comments

നബി ﷺ നമസ്കാരം - 1

4/2/2022

0 Comments

 
വാഇലു ബിൻ ഹുജർ رضي الله عنه വിൽ നിന്ന്

​"നബി ﷺ (നമസ്കാരത്തിൽ) റുകൂഇൽ തന്റെ വിരലുകൾ വിടർത്തി വെക്കുകയും സുജൂദിൽ വിരലുകൾ ചേർത്ത് വെക്കുകയും ചെയ്യാറുണ്ടായിരുന്നു" (സ്വഹീഹുൽ ജാമിഉ)

​- ബഷീർ പുത്തൂർ

​عن وائل بن حجر رضي الله عنه إنّ النبي صلى الله عليه وسلّم: كان إذا ركع فرج أصابعه وإذا سجد ضمّ أصابعه ( صحيح الجامع)
Download Poster
0 Comments

നബി ﷺ നമസ്കാരം - 2

4/2/2022

0 Comments

 
ആയിശ رضي الله عنها യിൽ നിന്ന് "നബി ﷺ യെ (ഒരു രാത്രിയിൽ) കാണാതായി. അദ്ദേഹം എന്റെ കൂടെ എന്റെ വിരിപ്പിലുണ്ടായിരുന്നു. പിന്നീട് ഞാനദ്ദേഹത്തെ കാൽ മടമ്പുകൾ ഖിബ് ലക്ക് നേരെയായി വിരലുകളുടെ അറ്റങ്ങൾ ചേർത്ത് വെച്ച നിലയിൽ സുജൂദ് ചെയ്യുന്ന അവസ്ഥയിൽ കണ്ടു. - സ്വഹീഹ് മുസ്ലിം

നമസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ കാൽ വിരലുകൾ ഖിബ് ലക്ക് നേരെ ആക്കണമെന്നതിനും വിരലുകൾ ചേർത്ത് വെക്കണമെന്നതിനും ഈ ഹദീസ് തെളിവാണ്

​​- ബശീർ പുത്തൂർ
​عن عائشة أم المؤمنين: فقدتُ رسول الله ﷺ وكان معي على فراشي فوجدتُه ساجدا راصًّا عقبيه مستقبلا بأطراف أصابعه القبلة • صحيح على شرط مسلم فقط
0 Comments

അഹ്ലുസ്സുന്നത്തിന്റെ നിർബന്ധ ബാധ്യത

5/1/2022

0 Comments

 
സത്യത്തിന്റെ പ്രഭ വിതറുന്നവർ ദുർബലമാവുമ്പോഴെല്ലാം അസത്യത്തിന്റെ ശക്തിയും അതിന്റെ അന്ധകാരവും വർദ്ധിക്കും. അപ്പോൾ സുവ്യക്തമായ സത്യത്തിന്റെ ധ്വജം ഉയർത്തിപ്പിടിക്കുകയും സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയും ബിദ്അത്തിനെ തീർത്തുകളയുകയും ചെയ്യുകയെന്നത് അഹ്ലുസ്സുന്നത്തിന്റെ നിർബന്ധ ബാധ്യതയായിത്തീരുന്നു.

​- ശൈഖ് മുഹമ്മദ് അൽ അഞ്ജരി

വിവ: ബഷീർ പുത്തൂർ
كلما ضعف القائمون بنور الفرقان إزدادت قوة الباطل وظلمته ، فكان لزاماً على أهل السنة القيام بواجب رفع راية الفرقان المبين بإحياء السنة وإماتة البدعة
" الشيخ محمد العنجري حفظه الله "
Download Poster
0 Comments

അറബി ഭാഷ

25/12/2021

0 Comments

 
ഉമറുബ്നുൽ ഖത്താബ് رضي الله عنه പറഞ്ഞു:

"നിങ്ങൾ അറബി ഭാഷ പഠിക്കൂ"
ബൈഹഖീ - സുനനുൽ കുബ്റാ

- ബഷീർ പുത്തൂർ 
عن أبي عثمان النهدي ، عن عمر بن الخطاب رضي الله عنه أنه قال : تعلموا العربية
البيهقي في "السنن الكبرى" (٣٤٢/٣)
Download Poster
0 Comments

ഫജ്റിന്‍റെ രണ്ടു റക്അത്ത്

14/12/2021

0 Comments

 
ആഇശ رضي الله عنها യിൽ നിന്ന്; അവർ പറഞ്ഞു:

"ഫജ്റിന്റെ രണ്ടു റക്അതിനേക്കാൾ കഠിനമായി,ഐഛികസുന്നത്തുകളിലൊന്നിലും നബി ﷺ ജാഗ്രത പുലർത്താറുണ്ടായിരുന്നില്ല" 

(ബുഖാരി)

- ബഷീർ പുത്തൂർ 

عن عائشة رضي الله عنها قالت

لم يكن النبي ﷺ على شيء من النوافل أشد منه تعاهدا على ركعتي الفجر
​

(البخاري)
Download Poster
0 Comments

സത്യം വെട്ടിത്തുറന്ന് പറയാൻ ശേഷിയും ഇഖ്‌ലാസും ആവശ്യമാണ്

29/11/2021

0 Comments

 
​ഇമാം ദഹബി رحمه الله പറഞ്ഞു:

"സത്യം വെട്ടിത്തുറന്ന് പറയൽ മഹത്തായ കാര്യമാണ്. അതിന് ശേഷിയും ഇഖ്‌ലാസും ആവശ്യമാണ്. ശേഷിയില്ലാതെ  ഇഖ്‌ലാസ് കൊണ്ട് അത് നിർവ്വഹിക്കാൻ കഴിയില്ല. ഇഖ്ലാസില്ലാതെ ശക്‌തി മാത്രമുള്ളവൻ നിന്ദിക്കപ്പെടും. അവ രണ്ടും പൂർണ്ണമായി ഉള്ളവൻ "സ്വിദ്ദീഖ്" ആണ്. ആരെങ്കിലും അതിൽ ദുർബലനായാൽ, വേദനയും മാനസികമായ എതിർപ്പും ഏറ്റവും കുറഞ്ഞ പക്ഷം ഉണ്ടാവും. അതിനപ്പുറം ഒരു ഈമാനില്ല-അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു കഴിവുമില്ല"

- സിയറു അഅലാമിന്നുബലാഉ 11/234

— ബഷീർ പുത്തൂർ 

قال الذهبي رحمه الله
الصدع بالحق عظيم، يحتاج إلى قوة وإخلاص، فالمخلص بلا قوة يعجز عن القيام به، والقوي بلا إخلاص يخذل، فمن قام بهما كاملا، فهو صديق، ومن ضعف، فلا أقل من التألم والإنكار بالقلب، ليس وراء ذلك إيمان - فلا قوة إلا بالله
[سير أعلام النبلاء ط الرسالة (11/ 234)]
0 Comments

ഭക്ഷണത്തിലും പാനിയത്തിലും ഊതരുത്

26/11/2021

0 Comments

 
ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് : അദ്ദേഹം പറഞ്ഞു: 

"ഭക്ഷണത്തിലും പാനീയത്തിലും ഊതുന്നത് നബി ﷺ വിലക്കി."

മുസ്നദ് അഹ്മദ്

- ബഷീർ പുത്തൂർ ​
​عن ابن عباس، قال: نهى رسولُ اللّٰهِ صلَّى اللّٰهُ عليه وسلَّمَ عن
النَّفخِ في الطَّعامِ، والشَّرابِ
​

​حكم الحديث: إسناده صحيح على شرط البخاري
Download Poster

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.