IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സിയോണിസ്റ്റുകളും ഇഖ്‌വാനീ ഹമാസികളും തമ്മിലുള്ള വെടി നിർത്തൽ കരാർ

27/11/2023

0 Comments

 
മുസ്‌ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.

അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്‌നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്"

അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്‌ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്.

യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്‌ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്‌നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല.

പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്‌ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ.

സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്‌നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു.

നബി ﷺ ഖൈബറുകാരോടും നജ്‌റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്.

ശൈഖ് ഇബ്‌നു ബാസ് رحمه الله പറയുന്നു.
“ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്‌ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.

ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു.
സന്ധി ചെയ്യുന്നതിലൂടെ മുസ്‌ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്‌ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്‌റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്.

ഇന്ന്
❖ ഇന്നലെകളിൽ, മുസ്‌ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്‌വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക്‌ വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
  • 33 ശതമാനം കുട്ടികളടക്കം 14532 ഫലസ്തീനികളെ ഇതിനോടകം കൊന്നൊടുക്കിയതായി സിയോണിസ്റ്റുകൾ സമ്മതിക്കുന്നു.
  • 33000 മുറിവേറ്റവർ
  • 6800 പേർ കാണാതായവർ
  • 60000 കെട്ടിടങ്ങൾ തകർക്കപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു.
  • 35 ആശുപത്രികളിൽ 28 എണ്ണവും പ്രവർത്തന രഹിതമായി.
  • 45 ദിവസത്തെ യുദ്ധവും ആട്ടിയോടിക്കലും.
  • യു എൻ കണക്കു പ്രകാരം യുദ്ധം കാരണം 2.4 മില്യൺ ഗാസ നിവാസികളിൽ നിന്ന് ഒരു മില്യൺ ഏഴു ലക്ഷം ഭവന രഹിതരാവുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തു
  • ഒക്ടോബർ 7 തൊട്ട് സിയോണിസ്റ്റ് പട 17000-ലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
  • യു എന്നിന്റെ യൂനിസെഫ് മേധാവി കഴിഞ്ഞ ബുധനാഴ്ച സുരക്ഷാ കൗൺസിലിൽ പറഞ്ഞത് " ലോകത്തു കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലം ഗാസ" യാണ് എന്നാണ്.
  • സിയോണിസ്റ്റ് സൈനിക വക്താവ് വ്യാഴാഴ്ച പറഞ്ഞത് " വെടി നിർത്തലിന്റെ സാഹചര്യത്തിൽ തെക്കൻ പ്രവിശ്യയിൽ നിന്ന് വടക്കോട്ടുള്ള യാതൊരു സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കില്ല" എന്നാണ്.
  • സിയോണിസ്റ്റ് വക്താവ് പറഞ്ഞു " വടക്കൻ പ്രവിശ്യ "അപകടകരമായ യുദ്ധ പ്രദേശമായ"തിനാൽ സഞ്ചാര സ്വാതന്ത്ര്യം വിലക്കപ്പെട്ടതാണ്.

ചർച്ച
➤ ഹമാസി പറയുന്നു
▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !!
♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ?
●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ?

➤ ഹമാസി പറയുന്നു
▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി
♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ?
●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ?

➤ ഹമാസി പറയുന്നു
▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു
♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ?
●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ?
​
➤ ഹമാസി പറയുന്നു
▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്‌ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ?
♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്‌ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്‌ലിമിന്റെ രക്തം ചിന്തുന്നത്.

ഭൂമിയെക്കാൾ, ഫലസ്തീനി മുസ്‌ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും
ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്‌ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ്
ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്‌നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു.

അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്‌ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട്‌ " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക.

നബി ﷺ അന്ന്, മുസ്‌ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്‌ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്‌ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്‌ലിംകളുടെ അശക്തിയും മുസ്‌ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു.
"ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ?

ഉപസംഹാരം
ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു.
ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്‌ലിംകൾക്കില്ല"
​
(അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം)
ബശീർ പുത്തൂർ

Download Article - Malayalam ( PDF )
Download Article - Arabic ( PDF )
0 Comments

റബ്ബിനോട് ഇഖ്ലാസ് കാണിക്കുന്നവൻ...

18/7/2023

0 Comments

 
അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു:

"തന്റെ റബ്ബിനോട് ഇഖ്ലാസ് കാണിക്കുന്നവൻ മണലിൽ നടക്കുന്നവനെപ്പോലെയാണ്. അവന്റെ പാദസ്പർശം നീ കേൾക്കില്ല ; പക്ഷെ അതിന്റെ അടയാളം നിനക്ക് കാണാൻ പറ്റും".
​
- ബഷീർ പൂത്തർ 
قال عبد الله بن مسعود رضي الله عنه : "المخلص لربه كالماشي على الرمل لا تسمع خطواته ولكن ترى آثاره
جامع العلوم والحكم (٢٠٣)
Download Poster
0 Comments

പണ്ഡിതാഭിപ്രായങ്ങള്‍

12/7/2023

0 Comments

 
പ്രമാണങ്ങൾക്ക് വിരുദ്ധമായ (പണ്ഡിതാ) ഭിപ്രായങ്ങളിലേക്ക് നോക്കപ്പെടാവതല്ല; അതെത്ര പ്രബലമാണെങ്കിലും. “അദ്ധേഹത്തിന് അതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല. അല്ലാഹുവാണ് (ശരിയിലേക്ക്) ഉതവി നൽകുന്നവൻ

(ഇബ്നു ഹജർ - ഫത്ഹുൽ ബാരി- പേജ് 26, വോള്യം -1)

​
- ബഷീർ പൂത്തർ 
قال الحافظ ابن حجر في الفتح: لا يُلْتَفَتُ إلَى الْآرَاءِ وَلَوْ قُويَتْ مَعَ وُجُودِ سُنَةٍ تَخَالِفُهَا وَلَا يُقَالُ كَيْفَ خَفِي ذَا عَلَى فَلَانٍ وَاللَّهَ الْمُوَفِّقُ
(فتح الباري - الجزء الأول - صفحة ٢٦)
Download Poster
0 Comments

വൃദ്ധന്റെ ഹൃദയം

25/6/2023

0 Comments

 
വൃദ്ധന്റെ ഹൃദയം രണ്ടെണ്ണത്ത പരിണയിക്കുന്നതിൽ യൗവ്വനമാകും : ദീർഘായുസ്സും സമ്പത്തു, മോഹവും.

(മുസ്ലിം)

- ബഷീർ പൂത്തർ 
​قَلْبُ الشَّيْخ شاب عَلَى حُبِّ اثْنَتَيْنِ: طُولُ الحَياةِ، وحُبُّ المال
الراوي: أبو هريرة | المحدث: مسلم | المصدر
صحیح مسلم
0 Comments

അല്ലാഹുവിനോടുള്ള സ്നേഹം

24/6/2023

0 Comments

 
അല്ലാഹുവിനോടുള്ള സ്നേഹം ഒരു മുസ്'ലിമിന്റെ ഹൃദയത്തിൽ വർധിച്ചുകൊണ്ടേയിരിക്കും; അല്ലാഹുവിനെ സ്മരിക്കുമ്പോളെല്ലാം അല്ലെങ്കിൽ സൽകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കിമ്പോളെല്ലാം.

— ശൈഖ് അഹ്‌മദ് അസ് സുബയ്ഇ
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് 
حب الله عز وجل يزيد في قلب المسلم كلما ذكر الله او عمل صالحاً 
 الشيخ أحمد السبيعي حفظه الله
Download Poster
0 Comments

വളരെ ഖേദകരം തന്നെ !!

22/6/2023

0 Comments

 
​ശൈഖ് റബീഉ حفظه الله പറഞ്ഞു :
​
ചില സലഫികളായ സഹോദരന്മാരുണ്ട്. പക്ഷെ അവർ പരസ്പരം സന്ദർശിക്കുകയോ സാഹോദര്യം പുലർത്തുകയോ പരസ്പരം (നന്മയിൽ) സഹകരിക്കുകയോ ചെയ്യുന്നില്ല എന്നല്ല, അവരൊന്നും ചെയ്യുന്നില്ല. വളരെ ഖേദകരം തന്നെ !!

- ബഷീർ പൂത്തർ
قال الشيخ ربيع حفظه الله ورعاه
《تجد الإخوان هذا سلفي وهذا سلفي لكن لا تزاور، ولا تآخي، لا تعاون، لا شيء -مع الأسف الشديد!》
اللباب ص
٤٠١
0 Comments

പുസ്തകാവലോകനം - "മാസപ്പിറവി, മന്‍ഹജും മസ്അലയും"

15/6/2023

0 Comments

 
അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന  കൊച്ചു കൃതി.

ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. 

പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. 
ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത്‌ എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. 
കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ  നവവിക്ക്‌ സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു.

ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ  ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല.

- ബശീർ പുത്തൂർ
Picture
0 Comments

ഇൽമ് വഹിക്കാൻ എല്ലാവർക്കും കഴിയുന്ന കാര്യമല്ല

12/5/2023

0 Comments

 
​അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി حفظه الله പറയുന്നു:

​"പ്രവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ"

- ബഷീർ പൂത്തർ
قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس
-------
[من يرد الله به خيراً يفقهه في الدين - ص٢٧]
Download Poster
0 Comments

സുന്നത്തോട്‌ കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ..

12/5/2023

0 Comments

 
ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു:

"ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട്‌ കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്.
​(ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77)

 
​- ബഷീർ പൂത്തർ 
قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
Download Poster
0 Comments

ഉലമാക്കളോട് കാണിക്കേണ്ട അദബ്

12/5/2023

0 Comments

 
നമ്മൾ, വ്യക്തികൾക്ക് അപ്രമാദിത്വം കൽപിക്കുകയോ, അമിത പ്രാധാന്യം നൽകുകയോ ചെയ്യില്ല, മറിച്ച് ഉലമാക്കളോട് കാണിക്കേണ്ട അദബ് കാണിക്കുകയും, അവരുടെ നിലവാരം അറിഞ്ഞു (ഇടപെടുകയും) ചെയ്യും. 

~ ശൈഖ് റബീഉ അൽ മദ്ഖലി حفظه الله​
- ബഷീർ പൂത്തർ 
قال الشيخ ربيع المدخلي -حفظه الله
نحن ليس عندنا تقديس للأشخاص والغلو فيهم ولكن عندنا الأدب ومعرفة قدر العلماء
​
المجموع 63/1
Download Poster
0 Comments

മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നുള്ള  നമസ്കാരം

12/5/2023

0 Comments

 
മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم
അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും.

~ ഷെയ്ഖ്‌ ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117

- ബഷീർ പൂത്തർ 
الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧
Picture
Download Poster
0 Comments

​അവിവേകിയും അശ്രദ്ധനുമായ മനുഷ്യൻ

18/12/2022

0 Comments

 
​یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ- الروم ٧
"ദുൻയവിയായ ജീവിതത്തിൽ നിന്ന് പ്രത്യക്ഷമായവയിൽ അവർ അറിവുള്ളവരും അവർ പാരത്രിക ജീവിതത്തെക്കുറിച്ചാകട്ടെ, അവർ ശ്രദ്ധയില്ലാത്തവരുമാണ്‌" റൂം -7

സത്യ നിഷേധികളായ ആളുകളെക്കുറിച്ചാണ് ഈ വചനത്തിലെ പരാമർശമെങ്കിലും മനുഷ്യവർഗ്ഗം മൊത്തത്തിൽ ഇതിന്റെ പരിധിയിൽ വരുന്നുവെന്നതാണ് വസ്തുത. 

ഭൗതിക ജീവിതത്തിലെ സുഖങ്ങളും നേട്ടങ്ങളും മാത്രം അന്വേഷിക്കുകയും, അതിലെ വിഭവങ്ങളും സമ്പാദ്യവും സൗകര്യങ്ങളും നേടിയെടുക്കാൻ അവിശ്രമം പ്രയത്നിക്കുകയും, കൃഷിയിലും കച്ചവടത്തിലും മറ്റു ജീവിതായോധന മാർഗ്ഗങ്ങളിൽ വ്യാപൃതരാവുകയും, സൂക്ഷ്മമായി ലാഭനഷ്ടങ്ങളെക്കുറിച്ചു ബോധവാനാവുകയും ചെയ്യുന്ന മനുഷ്യൻ, പരലോകത്തെക്കുറിച്ചു അറിവില്ലാത്തവനും അശ്രദ്ധനുമായിത്തീരുന്ന അവസ്ഥ എത്ര ശോചനീയമാണെന്ന് ഈ വചനം അനാവരണം ചെയ്യുന്നുണ്ട്. 
ഇബ്നു കസീർ رحمه الله ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു :
 أَكْثَرُ النَّاسِ لَيْسَ لهم علم إلا بالدنيا وأكسابها وشؤونها وَمَا فِيهَا، فَهُمْ حُذَّاقٌ أَذْكِيَاءُ فِي تَحْصِيلِهَا وَوُجُوهِ مَكَاسِبِهَا، وَهُمْ غَافِلُونَ عَمَّا يَنْفَعُهُمْ فِي الدَّارِ الْآخِرَةِ، كَأَنَّ أَحَدَهُمْ مُغَفّل لَا ذِهْنَ لَهُ وَلَا فِكْرَةَ
"ഭൂരിഭാഗം ആളുകൾക്കും ദുനിയാവിനെക്കുറിച്ചും അതിന്റെ സമ്പാദനത്തെക്കുറിച്ചും അതിലുള്ള മറ്റു വിഭവത്തെക്കുറിച്ചുമല്ലാതെ മറ്റു യാതൊരു വിവരവുമില്ല. അത് സ്വരുക്കൂട്ടുന്നതിലും വെട്ടിപ്പിടിക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അവർ ജാഗരൂകരും അതിസമർത്ഥരുമാണ്. പരലോക ജീവിതത്തിനു ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ അവർ തികഞ്ഞ അശ്രദ്ധയിലാണ്. ബുദ്ധിയും ചിന്താശേഷിയുമില്ലാത്ത ഒരുവനെപ്പോലെ" 
قَالَ الْحَسَنُ الْبَصْرِيُّ: وَاللَّهِ لَبَلَغَ مِنْ أَحَدِهِمْ بِدُنْيَاهُ أَنَّهُ يَقْلِبُ الدِّرْهَمَ عَلَى ظُفْرِهِ، فَيُخْبِرُكَ بِوَزْنِهِ، وَمَا يُحْسِنُ أَنْ يُصَلِّيَ
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു :- "അല്ലാഹുവാണ് സത്യം, ദുനിയാവുമായി ബന്ധപ്പെട്ട് ഒരാളുടെ (അറിവും പാടവവും ഏത് വരെ) എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ, തന്റെ വിരൽത്തുമ്പിൽ നാണയം വെച്ച് കറക്കി അതിന്റെ തൂക്കം പറയും ! പക്ഷെ അവന് നമസ്കരിക്കാനറിയില്ല !! 
 قال ابن عباس يعني : الْكُفَّارُ، يَعْرِفُونَ عُمْرَانَ الدُّنْيَا، وَهُمْ فِي أَمْرِ الدِّينِ جُهَّالٌ 
ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : "അവർ സത്യനിഷേധികളാണ്. ഭൗതിക ജീവിതത്തിന്റെ നാഗരിക വിജ്ഞാനത്തിൽ അവർ അറിവുള്ളവരാണ്. ദീനിന്റെ കാര്യത്തിലാകട്ടെ അവർ അജ്ഞരുമാണ്" (തഫ്സീർ ഇബ്നു കസീർ) 

ഇമാം ബഗവി رحمه الله പറയുന്നു :-
"سَاهُونَ عَنْهَا جَاهِلُونَ بِهَا، لَا يَتَفَكَّرُونَ فِيهَا وَلَا يَعْمَلُونَ لَهَا"
"അതിനെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ അജ്ഞരും അശ്രദ്ധരുമാണ്, അതിനെക്കുറിച്ചവർ ഉറ്റാലോചിക്കുകയോ അതിന് വേണ്ടി പണിയെടുക്കുകയോ ചെയ്യുന്നില്ല" ( തഫ്സീറുൽ ബഗവി)
​
മാനവരാശി ആകമാനമായാലും സത്യനിഷേധികൾ സവിശേഷമായാലും , ഏതൊരാളുടെയും ചിന്താമണ്ഡലത്തിൽ ഒരു നിമിഷമെങ്കിലും കോളിളക്കം സൃഷ്ട്ടിക്കാൻ ഈ വചനം പര്യാപ്തമത്രെ. 

- ബശീർ പുത്തൂർ
Click Here to Download in PDF / JPEG Format
0 Comments

സിഹ്‌റിനെക്കുറിച്ച് ഫത്ഹുൽബാരി 10 nov 22

10/11/2022

0 Comments

 
…وَاخْتُلِفَ فِي السِّحْرِ فَقِيلَ هُوَ تخبيل فَقَط وَلَا حَقِيقَةَ لَهُ وَهَذَا اخْتِيَارُ أَبِي جَعْفَرٍ الْإِسْتِرَبَاذِيِّ مِنَ الشَّافِعِيَّةِ وَأَبِي بَكْرٍ الرَّازِيِّ مِنَ الْحَنَفِيَّة وبن حَزْمٍ الظَّاهِرِيِّ وَطَائِفَةٍ قَالَ النَّوَوِيُّ وَالصَّحِيحُ أَنَّ لَهُ حَقِيقَةً وَبِهِ قَطَعَ الْجُمْهُورُ وَعَلَيْهِ عَامَّةُ الْعُلَمَاءِ وَيَدُلُّ عَلَيْهِ الْكِتَابُ وَالسُّنَّةُ الصَّحِيحَةُ الْمَشْهُورَةُ انْتَهَى
(فتح الباري -جزء ١٠-صفحة ٢٢٢)
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി റഹിമഹുള്ള ഫത്ഹുൽ ബാരിയിൽ പറയുന്നു :-
"സിഹ്റിന്റെ കാര്യത്തിൽ അഭിപ്രായാന്തരപ്പെട്ടിട്ടുണ്ട്. അതൊരു യാഥാർഥ്യമില്ലാത്ത തോന്നൽ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ശാഫിഇയാക്കളിൽ അബൂ ജഅഫർ ഉസ്തുറാബാദിയും ഹനഫിയത്തിലെ അബുബക്കർ റാസിയും ദാഹിരിയ്യത്തിലെ ഇബ്നു ഹസമും വേറെ കുറച്ചാളുകളും തെരഞ്ഞെടുത്തത് ഇതാണ്. നവവി പറയുന്നു "ശെരിയായിട്ടുള്ളത്, അതിന് (സിഹ്‌റിന്‌) യഥാർഥ്യമുണ്ട് എന്നത് തന്നെയാണ്. ഭൂരിപക്ഷം ഉലമാക്കളും അക്കാര്യം ഖണ്ടിതമായി പറഞ്ഞിട്ടുണ്ട്. പൊതുവെ ഉലമാക്കളെല്ലാം ആ അഭിപ്രായത്തിലാണുള്ളത്. ഖുർആനും പ്രസിദ്ധമായ സ്വഹീഹായ സുന്നത്തും അറിയിക്കുന്നതും അത് തന്നെയാണ്" (ഫത്ഹുൽ ബാരി വോള്യം 10, പേജ് 222)

- ബഷീർ പുത്തൂർ
0 Comments

നബി ﷺക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട്

6/11/2022

0 Comments

 
"ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ്" എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു.
" ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്‌ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്‌ലിം ഉമ്മത്ത്‌ അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്.
​
ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്.

അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ്‌ ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു.
കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്‌ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട്‌ വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
{وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا  - (115) سورة النساء 
തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ."
അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ​
((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ​
ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്‌ലാം മതത്തിനും സംഭവിക്കും....."

( ഷെയ്ഖ്‌ അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം)

- ബഷീർ പുത്തൂർ
0 Comments

​സിഹ്റിനെ നിഷേധിച്ചതാര്?

31/10/2022

0 Comments

 
പ്രധാനമായും പിശാചിനെ പ്രീണിപ്പിച്ചു കൊണ്ടും പ്രീതിപ്പെടുത്തിയുമാണ് ആഭിചാരക്രിയകൾ നടക്കുന്നത്. അക്കാരണത്താൽ തന്നെ സിഹ്ർ ചെയ്യുന്ന സാഹിർ (മാരണക്കാരൻ) ശിർക്ക്‌ ചെയ്യുകയും കുഫ്‌റിൽ അകപ്പെടുകയും ചെയ്യുന്നു. ശിർക്കും കുഫ്‌റുമടക്കം പല വിധത്തിലും രൂപത്തിലുമുള്ള വിനാശകരവും അനിഷ്ടകരവുമായ പരിണിതികൾ ഉണ്ടായിത്തീരുന്നത് കൊണ്ടാണ് സിഹ്ർ ചെയ്യുന്നതും അതുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ നിലക്ക് പോലും ഇടപെടുന്നതും ഇസ്‌ലാം ശക്തമായി എതിർക്കുകയും വിലക്കുകയും ചെയ്തത്.

എന്നാൽ, സിഹ്ർ എന്ന പ്രക്രിയ ഉണ്ടെന്നും പൗരാണിക കാലത്തു തന്നെ ദുഷ്ട മനസ്സിന്റെ ആളുകൾ അതുമായി ഇടപെട്ടിരുന്നുവെന്നും ഖുർആൻ തന്നെ പറയുന്നുണ്ട്. സൂറത്തുൽ ബഖറയിൽ 102 -മത്തെ വചനത്തിൽ അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

പക്ഷെ, സിഹ്ർ എന്നത് തന്നെ യാഥാർഥ്യമില്ലാത്തതും വെറും ഭാവനയുമാണെന്നും അതിനു യാഥാർഥ്യമോ ഫലമോ ഇല്ലെന്നും വാദിക്കുന്ന ആളുകൾ മുമ്പുമുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്.

പഴയ കാലത്തു പ്രമാണങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്ന മുഅതസില, ഖദരിയ്യ തുടങ്ങിയ കക്ഷികളായിരുന്നുവെങ്കിൽ ആധുനിക ലോകത്തു അതിന്റെ അനന്തരാവകാശികളായ അഖലാനികളാണ് അതിന്റെ ആളുകൾ.

സിഹ്റിനെ നിഷേധിക്കുകയും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് നിരാകരിക്കുകയും ചെയ്യുന്നവരാണ് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദ് വിഭാഗം.

"നബിക്കു സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്" എന്ന് അവർ പരസ്യമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഈയൊരു പരിതസ്ഥിതിയിൽ ഇന്റെ നിജസ്ഥിതി പരിശോധിക്കുകയും പ്രാമാണികരായ പൂർവ്വീക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിലപാടുകളും വിശകലനം ചെയ്യുന്നത് അനിവാര്യമാണ്.

സ്വഹീഹുൽ ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി റഹിമഹുല്ലാഹ് ഇമാം നവവിയെ ഉദ്ധരിച്ചു പറയുന്നു
وَالصَّحِيحُ أَنَّ لَهُ حَقِيقَةً كَمَا قَدَّمْنَاهُ، وَبِهِ قَطَعَ الْجُمْهُورُ، وَعَلَيْهِ عَامَّةُ الْعُلَمَاءِ وَيَدُلُّ عَلَيْهِ الْكِتَابُ وَالسُّنَّةُ الصَّحِيحَةُ الْمَشْهُورَة
"ശെരിയായിട്ടുള്ളത്, നാം നേരത്തെ സൂചിപ്പിച്ചത് പോലെ, തീർച്ചയായും അതിന് (സിഹ്‌റിന്‌) യദ്ധാർഥ്യമുണ്ട്. അത് തന്നെയാണ് ഭൂരിപക്ഷം ഉലമാക്കളും ഖണ്ഡിതമായി പറഞ്ഞതും, പൊതുവെ ഉലമാക്കളുടെ നിലപാടും. ഖുർആനും സുവിദിതമായ സ്വഹീഹായ ഹദീസും അത് തന്നെയാണ് അറിയിക്കുന്നത്" - ഫത്ഹുൽ ബാരി -10-22
​ശറഹു മുസ്‌ലിമിൽ ഇമാം മാസിരി പറയുന്നു
مذهب أهل السنة وجمهور علماء الأمة على إثبات السحر وأن له حقيقة
"അഹ്‌ലുസ്സുന്നയുടെയും ഉമ്മത്തിലെ ഉലമാക്കളുടെയും വീക്ഷണം, സിഹ്‌റിന്‌ യാഥാർഥ്യവും സ്ഥിരീകരണവുമുണ്ടെന്നാണ്." ശറഹു മുസ്‌ലിം 14/174
​

ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു.
فصل هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ] * فَصْلٌ في هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ
قَدْ أنْكَرَ هَذا طائِفَةٌ مِنَ النّاسِ وقالُوا: لا يَجُوزُ هَذا عَلَيْهِ، وظَنُّوهُ نَقْصًا وعَيْبًا، ولَيْسَ الأمْرُ كَما زَعَمُوا، بَلْ هو مِن جِنْسِ ما كانَ يَعْتَرِيهِ ﷺ مِنَ الأسْقامِ والأوْجاعِ، وهو مَرَضٌ مِنَ الأمْراضِ، وإصابَتُهُ بِهِ كَإصابَتِهِ بِالسُّمِّ لا فَرْقَ بَيْنَهُما، وقَدْ ثَبَتَ في " الصَّحِيحَيْنِ " عَنْ عائشة رَضِيَ اللَّهُ عَنْها
"ജൂതന്മാർ ചെയ്ത സിഹ്‌റിന്റെ ചികിത്സയിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നടപടിക്രമം"

ഒരു വിഭാഗം ആളുകൾ ഇത് (നബിക്ക് സിഹ്ർ ബാധിച്ചു എന്നത്) നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് (നബിക്ക്) അത് ബാധിക്കുകയില്ലെന്നാണ് അവർ പറയുന്നത്. അതൊരു ന്യുനതയും പോരായ്മയുമായാണ് അവർ കരുതുന്നത്. കാര്യം അവർ വാദിക്കുന്നത് പോലെയല്ല. അത് രോഗവും, വേദനയും പോലെ ഒരു കാര്യം മാത്രമാണ്. വിഷം തീണ്ടുന്നത് പോലെയുള്ള ഒരു കാര്യം. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നു രണ്ട് സ്വഹീഹുകളിലുമായി ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട് (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93)

​അദ്ദേഹം തുടർന്ന് പറയുന്നു.
وقد اتفق أصحاب الصحيحين على تصحيح هذا الحديث، ولم يتكلم فيه أحد من أهل الحديث بكلمة واحدة، والقصة مشهورة عند أهل التفسير، والسنن والحديث، والتاريخ والفقهاء، وهؤلاء أعلم بأحوال رسول الله - صلى الله عليه وسلم - وأيامه من غيرهم
"ഇരു സ്വഹീഹുകളുടെയും ആളുകൾ ഈ ഹദീസ് (നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ) സ്വഹീഹാണെന്ന് ഏകോപിച്ചിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരിൽ ഒരാൾ പോലും ഇതിനെ ആക്ഷേപിച്ചു കൊണ്ട് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഫുഖഹാക്കളും ചരിത്രകാരന്മാരും ഹദീസിന്റെയും തഫ്സീറിന്റെയും ഉലമാക്കളുടെ അരികിൽ ഈ സംഭവം പ്രസിദ്ധമാണ്. അവരാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ജീവിതത്തെക്കുറിച്ചും ദൈനംദിന സംഭവങ്ങളെക്കുറിച്ചും മറ്റാരേക്കാളും അറിയുന്നവർ - ( ബദാഇഉൽ ഫവാഇദ്)
​
ഇമാം ഖാദീ ഇയാദ് റഹിമഹുള്ളാ പറയുന്നു.
قالَ القاضِي عِياضٌ: والسِّحْرُ مَرَضٌ مِنَ الأمْراضِ، وعارِضٌ مِنَ العِلَلِ، يَجُوزُ عَلَيْهِ ﷺ كَأنْواعِ الأمْراضِ مِمّا لا يُنْكَرُ، ولا يَقْدَحُ في نُبُوَّتِهِ
"സിഹ്ർ എന്നത് ഒരു രോഗമാണ്. അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കും ബാധിക്കാം. അത് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനു ദോഷം വരുത്തുന്നതല്ല" (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93)

ഈ വിഷയത്തിൽ അഹ്ലുസ്സുന്നയുടെ പ്രഗത്ഭരായ ഉലമാക്കളുടെ വേറെയും ഒരുപാട് ഉദ്ധരണികൾ കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുകയാണ്.
​

സിഹ്ർ ബാധിക്കുമെന്നും അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ബാധിച്ചിട്ടുണ്ടെന്നുമുള്ള കാര്യം അഹ്‌ലുസ്സുന്നയുടെ സർവ്വഅംഗീകൃതമായ അഖീദയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ പ്രമാണത്തെക്കാൾ യുക്തിക്ക് പ്രാധാന്യം നൽകുന്ന അഖ്ലാനിയ്യത്തിന്റെ ആളുകളാണ്. അവരുടെ മുൻഗാമികൾ മുഅതസികളും ബാത്വിലിന്റെ ആളുകളുമാണ്.
​
- ബശീർ പുത്തൂർ
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    November 2023
    July 2023
    June 2023
    May 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    ഭൂകമ്പം
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2023. IslamBooks.in - All Rights Reserved.