IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന

4/8/2024

0 Comments

 
Picture
ഇസ്തിസ്വ്‌ഹാഇന്റെ ദുആ
അഥവാ
കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന
(Dua of Isthishaa - Supplication to be made during heavy rains)

اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا
 اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ


• • • • •
بسم الله الرحمن الرحيم


അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ് മഴ എന്നതിൽ നമുക്ക് സംശയമില്ല. അതുകൊണ്ട് മഴ പെയ്തതിനെക്കുറിച്ച് നമുക്ക് പറയാൻ മറ്റു വാക്കുകളില്ല; ഇതു മാത്രം:
مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ

“അല്ലാഹുവിന്റെ ഔദാര്യത്താലും അവന്റെ കാരുണ്യത്താലും
നമുക്ക് മഴ കിട്ടി.”

ഇതാണ് വിശ്വാസിയുടെ വാക്ക്. അവന്റെ ഉള്ളിലുറച്ച തൗഹീദിന്റെ സ്ഫുരണം. അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം. അനുഗ്രഹങ്ങൾ നിലനിൽക്കാനും അവയിൽ വർധനവ് ലഭിക്കാനുമുള്ള കാരണം.

മഴ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതിൽ നിന്നുള്ള ഉപകാരം ലഭിക്കാനും അതുകൊണ്ടുണ്ടായേക്കാവുന്ന ഉപദ്രവം നീങ്ങിപ്പോകാനും അതിന്റെ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം. അല്ലാഹുവിന്റെ റസൂൽ  പഠിപ്പിച്ചുതന്ന പ്രാർത്ഥന അതിലളിതവും അർത്ഥഗംഭീരവു മാണ്.

اللَّهُمَّ صَيِّبًا نَافِعًا

“അല്ലാഹുവേ, ഉപകാരമുള്ള ഒരു പെയ്താക്കണേ.”

മഴ പെയ്യാതെ അന്തരീക്ഷം ചുട്ടുപഴുത്ത്, ഭൂമി വരണ്ടുണങ്ങി, കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങുമ്പോൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടാനില്ല.

അതിനുവേണ്ടി നബി صلى الله عليه وسلم പഠിപ്പിച്ചുതന്ന വാക്കുകൾ അതീവ ശ്രദ്ധയർഹിക്കുന്നതാണ്. അതിന് ഇസ്തിസ്‌ഖാഅ് (الاستسقاء) അഥവാ മഴക്കുവേണ്ടിയുള്ള തേട്ടം എന്നു പറയുന്നു:

اللَّهُمَّ اسْقِنَا غَيْثًا مُغِيثًا، مَرِيئًا مَرِيعًا، نَافِعًا غَيْرَ ضَارٍّ، عَاجِلًا غَيْرَ آجِلٍ

“അല്ലാഹുവേ, സന്തോഷം പകരുന്ന, പച്ചപ്പു നൽകുന്ന, ഉപകാരപ്രദമായ, ഉപദ്രവമില്ലാത്ത, സഹായകമായ ഒരു മഴയാൽ വൈകാതെ അതിവേഗം ഞങ്ങൾക്ക് നീ വെള്ളം നൽകണേ.”

എത്ര കൃത്യമാണീ വാക്കുകൾ. നബി صلى الله عليه وسلم യുടെ സുന്നത്ത്. അതാണ് ഏറ്റവും ഉത്തമമായ മാതൃക. അത് കൈവെടിഞ്ഞ് അനാവശ്യമായ വാക്കുകൾ കൊണ്ട് പ്രാർത്ഥനയിൽ അതിലംഘനം നടത്തുന്നവരുടെ അതിരു വിട്ട വികാരപ്രകടനങ്ങൾക്കൊന്നിനും ഇതിന്റെ ഏഴയലത്തെത്താനാവില്ല.

അനുഗ്രഹീതമായ മഴയെങ്ങാനും അധികമായാലോ, അല്ലാഹുവിന-ല്ലാതെ മറ്റാർക്കും അത് നിയന്ത്രിക്കാനുമാവില്ല. അതിനുവേണ്ടി അവനോട് തന്നെ കൈയുയർത്തണം. എന്നാൽ അതിലും വേണം വാക്കുകളിൽ സൂക്ഷ്മത. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അതും നമുക്ക് പഠിപ്പിച്ചു തന്നു. അതിന് ഇസ്തിസ്വാഹ് (الاستصحاء) അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന എന്നു പറയുന്നു:

اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ

“അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ. കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷ ങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ.”

മഴയെ ശപിക്കാനോ ഇനിയൊരിക്കലും വേണ്ടെന്നു വെക്കാനോ അല്ല. വികാരങ്ങൾക്കടിപ്പെട്ട് അതിരുകടന്ന വാക്കുകൾ പുലമ്പാനുമല്ല. ഉപദ്രവകരമല്ലാത്തവിധം അതിനെയൊന്ന് വഴിതിരിച്ചുവിടാൻ മാത്ര-മാണ് റബ്ബിനോട് അടിമയുടെ തേട്ടം. മനുഷ്യരുടെ വാസസ്ഥലങ്ങളിൽ നിന്ന് അൽപ്പം മാറി, എന്നാൽ അവരുടെ തന്നെ ചുറ്റുപാടിൽ ചുറ്റിപ്പറ്റി ആ ജീവജലം നില നിൽക്കണമെന്ന തേട്ടം. മലകളിലും കുന്നുകളിലും താഴ്വാരങ്ങളിലും കാടുകളിലുമൊക്കെ ആ നീരുറവകൾ ഉണ്ടായിരിക്കട്ടെ. നേർക്കുനേർ നമ്മുടെ വീടുകളും വഴികളും നശിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണം. അത്രയേവേണ്ടൂ. കാരണം അത് ഇല്ലാതാകു-മ്പോൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം അത്രമേൽ വലുതു തന്നെയാണ്. ഈ പ്രാർത്ഥന വിവരിക്കവേ ഇബ്‌നു ബത്വാൽ رحمه الله പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്.

وفيه من الفقه: استعمال أدب النبي ﷺ المهذب وخلقه العظيم؛ لأنه لم يدع الله ليرفع الغيث جملة لئلا يرد على الله فضله وبركته وما رغب إليه فيه، وسأله إياه فقال: (اللهم على رءوس الجبال والآكام وبطون الأودية ومنابت الشجر)؛ لأن المطر لا يضر نزوله في هذه الأماكن وقال: (اللهم حوالينا ولا علينا)، فيجب امتثال ذلك في نعم الله إذا كثرت ألا يسأل أحد قطعها وصرفها عن العباد. [شرح صحيح البخاري]

ഇതിലടങ്ങിയ പാഠം: നബി صلى الله عليه وسلم യുടെ സ്ഫുടംചെയ്തെടുത്ത മര്യാദയുടെയും അതിമഹത്തായ സ്വഭാവഗുണത്തിന്റെയും  പ്രയോഗരീതിയുടെതാണ്. അവിടുന്ന് മഴയെ ഒന്നായി എടുത്തുമാറ്റാൻ പ്രാർത്ഥിച്ചില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും തള്ളിക്കളയുകയോ വെറുപ്പു കാണിക്കുകയോ ചെയ്യാതിരിക്കാനാണത്. മറിച്ച് അവിടുന്ന് പറയുന്നത്: “പർവ്വതങ്ങൾക്കുമേലും കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ” എന്നാണ്. ആ സ്ഥലങ്ങളിൽ മഴവർഷിക്കുന്നത് ഉപദ്രവ-മുണ്ടാക്കില്ല എന്നതിനാലാണത്. അവിടുന്ന് പറയുന്നു: “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ.” അതിനാൽ ഇതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അധികരിക്കു-മ്പോൾ സ്വീകരിക്കേണ്ട മാതൃക. അവ അറ്റുപോകാനോ അടിയരിൽ നിന്ന് തിരിച്ചുകളയാനോ ആരും ആവശ്യപ്പെടരുത്.
[ശർഹു സ്വഹീഹിൽ ബുഖാരി]

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين،
والحمد لله رب العالمين.

— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله
    25 മുഹർറം 1446 / 31 ജൂലൈ 2024

Download the PDF Version
0 Comments

പശ്ചാത്തപിച്ചു മടങ്ങുക

9/8/2020

0 Comments

 
ഇമാം ഇബ്‌നുബാസ്‌ رحمه الله പറഞ്ഞു:

ഭൂകമ്പങ്ങള്‍, മറ്റു ദൃഷ്ടാന്തങ്ങള്‍, ഗ്രഹണം, പേമാരി, പ്രളയം പോലുള്ളവയൊക്കെ ഉണ്ടാകുമ്പോൾ നിര്‍ബന്ധമായ കാര്യം; അതിവേഗം അല്ലാഹുവിലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുക, അവനോട്‌ താഴ്മയോടെ സൗഖ്യത്തിനുവേണ്ടി യാചിക്കുക, അവനെ സ്മരിക്കലും പാപമോചനത്തിനായി അര്‍ത്ഥിക്കലും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ്‌.

ഗ്രഹണ സന്ദര്‍ഭത്തില്‍ നബി صلى الله عليه وسلم പറഞ്ഞത്‌ പോലെ, “അത്‌ നിങ്ങൾ കണ്ടാൽ അല്ലാഹുവിനെ സ്മരിക്കുന്നതിലേക്കും അവനോട്‌ ദുആയും ഇസ്തിഗ്ഫാറും ചെയ്യുന്നതിലേക്കും അതിവേഗം അഭയം പ്രാപിക്കുവീന്‍."

- അബൂ തൈമിയ്യ ഹനീഫ്

قال الإمام ابن باز رحمه الله

فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفياضانات البدار بالتوية إلى الله سبحانه، والضراعة إليه وسؤاله العافية، والإكثار من ذكره واستغفاره كما قال صلى الله عليه وسلم عند الكسوف : فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفاره

(نصيحة حول الزلازل / مجموع الفتاوی ۱٤۸/۹ )
0 Comments

കാലിൻ ചുവട്ടിൽ എന്താണ് സംഭവിക്കുന്നത്?

9/8/2020

0 Comments

 
ഉപരിയിലുള്ളവൻ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെ കുറിച്ച് നിർഭയരാണോ നിങ്ങൾ? ഭൂമി അപ്പോൾ ദ്രവീകരിച്ച് ഇളകിമറിയും.
(മുൽക് 16)

ഭൂമിയുടെ ഭയാനകമായ മൂന്നു ഗ്രാസങ്ങൾ; ഒന്ന് പൗരസ്ത്യ ദേശത്ത്, മറ്റൊന്ന്, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ, മൂന്നാമത്തേത് അറേബ്യൻ ഉപഭൂഖണ്ഡത്തില്‍.
(ഉദ്ധരണം: മുസ്‌ലിം സ്വഹീഹിൽ)

താഴ്ഭാഗത്തിലൂടെ ഞാന്‍ ആഴ്ത്തപ്പെടുന്നതിൽനിന്നും നിന്റെ മഹത്വം മുന്‍നിര്‍ത്തി നിന്നോട്‌ കാവല്‍ ചോദിക്കുന്നു. (ഉദ്ധരണം: അബൂദാവൂദ് സുനനിൽ)

മേൽ വചനത്തെ മുൻഗാമികൾ വ്യാഖ്യാനിച്ചത്, ഭൂമി വിഴുങ്ങിക്കളയുക എന്നാണ്.

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
Download Poster

0 Comments

പരീക്ഷണഘട്ടങ്ങളിൽ നാം അല്ലാഹുവിലേക്ക് മടങ്ങുക

7/8/2020

0 Comments

 
അതിനാൽ വെള്ളപ്പൊക്കം സൂര്യഗ്രഹണം ശക്തമായ കാറ്റ് ഭൂകമ്പം തുടങ്ങിയ ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാവുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങാൻ ധൃതിപ്പെടുകയും അവനിലേക്ക്‌ വണക്കം പ്രകടിപ്പിക്കുകയും അവനോട് സൗഖ്യത്തിനു വേണ്ടി ചോദിക്കുകയും ദിക്റുകളും പശ്ചാത്താപവും വർദ്ധിപ്പിക്കുകയൂം ചെയ്യൽ അനിവാര്യമായ കാര്യമാണ്. സൂര്യഗ്രഹണം ഉണ്ടായപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ " അത് നിങ്ങൾ കണ്ടാൽ അള്ളാഹുവിനെ ദിക്ർ ചെയ്യുകയും അവനോട് ദുആ ഇരക്കുകയും അവനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിൽ അഭയം തേടുക"
​
( മജ്മുഉ ഫതാവാ ഇബ്‌നു ബാസ് - 150/9-152)
قال العلامة بن باز رحمه الله
فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفياضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله
العافية،  والإكثار من ذكره واستغفاره كما قال ﷺ عند الكسوف: فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفارهمتفق عليه
​
مجموع فتاوی ابن باز (9/150-152) 
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    April 2025
    March 2025
    February 2025
    January 2025
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക