IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഈ ദിവസം വീണ്ടെടുക്കാനാവില്ല

5/6/2025

0 Comments

 
قال العلامة النووي رحمه الله
فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر
والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين
وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار


 
അല്ലാമാ നവവി  رحمه الله പറയുന്നു:

ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം.

വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടു
കാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം.

അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല.


(അൽ അദ്കാർ)

- അബൂ തൈമിയ്യഃ
0 Comments

അന്ത്യയാമങ്ങൾ ഇസ്തിഗ്ഫാറിന് നീക്കിവെക്കുക

19/3/2025

0 Comments

 
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്...

Your browser does not support viewing this document. Click here to download the document.
Download Article (PDF)
بسم الله الرحمن الرحيم
​
ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ. അതിൽ ഏറ്റവും ശ്രേഷ്ഠമാണന്ത്യപാദം. അതിലെ ഒറ്റയൊറ്റ രാവുകളിലൊന്നിൽ ആയിരം മാസങ്ങളെക്കാൾ പുണ്യകരമായ ലൈലതുൽ ഖദ്ർ വർഷാവർഷം ആവർത്തിക്കുന്നു.
 
അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചു കൊണ്ട് വിശ്വാസപൂർവ്വം ആർ റമദാനിൽ നോമ്പെടുക്കുന്നുവോ, രാത്രി നമസ്കാരം നിർവ്വഹിക്കുന്നുവോ, ഖദ്റിന്റെ രാവിൽ നമസ്കരിക്കുന്നുവോ അവനു മുൻകഴിഞ്ഞ പാപങ്ങളെ-ല്ലാം പൊറുത്തു കിട്ടുമെന്നാണ് ഹദീസിൽ പറയുന്നത്.
 
അല്ലാഹുവിന് വേണ്ടി ഗോപ്യമായി ചെയ്യുന്ന സ്വകാര്യമായ ഒരു സുകൃ-തമായി രാത്രിനമസ്കാരം നിർവ്വഹിക്കുന്നതാണ് ഉത്തമം. വീട്ടിനുള്ളിൽ, രാവിന്റെ മറവിൽ, അവസാന യാമങ്ങളിൽ (أسْحَار) അല്ലാഹുവിനു സമർപ്പിക്കുന്ന രഹസ്യമായ ഇബാദത്തുകൾ ഏറെ ശ്രേഷ്ഠകരമാണ്. രാത്രിനമസ്കാരം, ഖുർആൻ പാരായണം, ദിക്ർ, ദുആ പോലുള്ള സുകൃതങ്ങൾ കൊണ്ട് രാവിന്റെ അവസാന യാമങ്ങൾ ധന്യമാക്കണം. വേഗം എണ്ണിതീർത്ത് പുതുപ്പിനകത്തേക്ക് വലിയുകയെന്നതിലല്ല കാര്യം. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങിവരുന്ന യാമങ്ങളിൽ, അവൻ അനുശാസിക്കും വിധം ആരാധനകളിൽ മുഴുകി, അവനോട് ഉള്ളുരുകി കേണുകൊണ്ടിരിക്കുന്നതിലാണ് മാഹാത്മ്യം. വിശ്വാസികളുടെ മഹത്വത്തെ കുറിച്ച് അല്ലാഹു പറയുന്നത്:
​
 كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ۝  وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ  (الذاريات ١٧-١٨)
​

«രാവിൽ അല്പം മാത്രമേ അവർ ശയിക്കാറുണ്ടായിരുന്നുള്ളു. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടിക്കൊണ്ടിരിക്കുന്നവരായിരുന്നു അവർ.» (ദാരിയാത് 17-18)

الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ (آل عمران ١٧)

«ക്ഷമിക്കുന്നവരും, സത്യവാന്മാരും, നിതാന്തമായി അല്ലവാഹുവിനെ സൂക്ഷിക്കുന്നവരും, ധനം നല്ല മാർഗ്ഗത്തിൽ വ്യയം ചെയ്യുന്നന്നവരും, രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നവർ.» (ആലു ഇംറാൻ 17)
 
ഗോപ്യമായ ഇബാദത്ത് എന്നതിനു പുറമെ, അല്ലാഹു ഒന്നാനാകാ-ശത്തിലേക്ക് ഇറങ്ങി വന്ന് അതുല്യമായ വാഗ്ദാനങ്ങൾ നൽകുന്ന ശ്രേഷ്ഠകരമായ യാമം എന്ന ഒരു സവിശേഷത കൂടി അതിനുണ്ട്. നബി ﷺ പറയുന്നു:

عن أبي هريرة رضي الله عنه أن رسول الله ﷺ قال: «يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ؟ وَمَنْ يَسْأَلُنِي فَأُعْطِيَهُ؟ وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ؟ »   (متفق عليه)

​അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: «നമ്മുടെ റബ്ബ് എല്ലാ രാവിലും, രാത്രിയുടെ മൂന്നിലൊന്നിലെ അവസാന യാമത്തിൽ ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നു. അവൻ ചോദിക്കും: എന്നോട് പ്രാർത്ഥിക്കാനാരുണ്ട്? ഞാൻ അവന് ഉത്തരം ചെയ്യാം. എന്നോട് ചോദിക്കാനാരുണ്ട്? ഞാൻ അവനു നൽകാം. എന്നോട് പാപമോചനം തേടാനാരുണ്ട്? ഞാൻ അവന് പൊറുത്തു കൊടുക്കാം.»
[ബുഖാരി, മുസ്‌ലിം]

രാവിൽ ഒടുവിലത്തെതും ഏറ്റവും ഇരുൾ മുറ്റിയതുമായ ആ വിശിഷ്ട യാമം ഉറങ്ങിത്തീർക്കുകയല്ല, ഇബാദത്തിൽ മുഴുകുകയാണ് വേണ്ടത്.
 
ആരാധനകളിൽ രാത്രി നമസ്കാരമോ, ഖുർആൻ പാരായണമോ, ദിക്റോ, ദുആയോ.. ഏതാണ് അപ്പോൾ ഉത്തമം?
 
സംശയം വേണ്ട, ഇസ്‌തിഗ്ഫാർ അഥവാ പാപമോചത്തിനു വേണ്ടി-യുള്ള യാചന തന്നെ!
 
കാരണം രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചന-ങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്.
​

عن إبراهيم التيميّ في قول يعقوب لبنيه: ﴿ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ﴾   (يوسف ٩٨)
قال: أخّرهم إلى السحر. (الطبري)

​യഅ്ഖൂബ് عليه السلام തന്റെ മക്കളോട് പറഞ്ഞു: «ഞാൻ എന്റെ റബ്ബിനോട് നിങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടി യാചിക്കാം».
 
ഈ വചനത്തെ കുറിച്ച് ഇബ്റാഹീം അത്തയ്‌മി رحمه الله പറയുന്നത്, "അവർക്കു വേണ്ടിയുള്ള ദുആ രാത്രിയുടെ അന്ത്യയാമത്തിലേക്ക് അദ്ദേഹം നീട്ടിവെച്ചു" എന്നാണ്. (ത്വബരി തഫ്‌സീറിൽ ഉദ്ധരിച്ചത്)

عن نَافِعٌ يقول: أَنَّ ابْنَ عُمَرَ كَانَ يُحْيِي اللَّيْلَ صَلاةً، فَيَقُولُ: يَا نَافِعُ: أَسْحَرْنَا؟ فَيَقُولُ: لا، فَيُعَاوِدُ الصَّلاةَ فَإِذَا قُلْتُ: نَعَمْ، قَعَدَ يَسْتَغْفِرُ اللَّهَ وَيَدْعُو حَتَّى يُصْبِحَ    ( ابن أبي حاتم)

നാഫിഅ് رحمه الله പറയുന്നു: "ഇബ്‌നു ഉമർ رضي الله عنه നമസ്കാരം കൊണ്ട് രാവിനെ ജീവിപ്പിക്കുമായിരുന്നു. അദ്ദേഹം ചോദിക്കും: ഓ നാഫിഅ് ! നാം രാത്രിയുടെ അവസാന യാമത്തിലായോ?
 
അപ്പോൾ അദ്ദേഹം പറയും: ഇല്ല. എങ്കിൽ അദ്ദേഹം നമസ്കാരത്തിലേക്കു തന്നെ മടങ്ങും. അതെ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം ഇസ്‌തിഗ്ഫാർ ചെയ്യാനായി ഇരിക്കുകയും പ്രഭാതം വരെ ആ ദുആയിൽ മുഴുകുകയും ചെയ്യും."
[ഇബ്‌നു അബീ ഹാതിം]

ഇസ്‌തിഗ്ഫാറിനുള്ള വചനങ്ങൾ ഏറെയുണ്ട്. രാത്രിയുടെ അന്ത്യയാ-മങ്ങളിൽ പാപമോചനം തേടാൻ ഏറ്റവും ഉചിതമായ ചില വചനങ്ങൾ മാത്രം താഴെ കൊടുക്കാം:

سيد الاستغفار
 
 اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي فاغفر لي فإنه لا يغفر الذنوب إلا أنت

ഇസ്‌തിഗ്ഫാറുകളിൽ മുഖ്യൻ:
 
അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമേ ഇല്ല.
 
നീയാണ് എന്നെ സൃഷ്ടിച്ചത്, ഞാൻ നിന്റെ അടിമയും.
 
കഴിവിന്റെ പരമാവധി ഞാൻ നിന്നോടുള്ള ഉടമ്പടിയിലും വാഗ്ദാ-നത്തിലും നിലകൊള്ളും.
 
സംഭവിച്ചു പോയ ദുഷ്ചെയ്തികളിൽനിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.
 
നീ എനിക്കു ചെയ്തു തന്നെ അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു.
എന്റെ തെറ്റുകുറ്റങ്ങൾ ഞാൻ സമ്മതിക്കുന്നു.
 
നീ എന്നോട് പൊറുക്കണേ. കാര്യം, നീയല്ലാതെ ആരും പാപങ്ങൾ പൊറുക്കുകയില്ല.

استغفار نبي الله يونس عليه السلام
  لا إله إلا أنت سبحانك إني كنت من الظالمين

യൂനുസ് عليه السلام നടത്തിയ ഇസ്‌തിഗ്ഫാർ:
 
നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. സൃഷ്ടികളുടെ ദുരാരോപണങ്ങളിൽനിന്നെല്ലാം നിന്നെയകറ്റി, നിന്റെ ഔന്നത്യവും വിശുദ്ധിയും ഞാൻ വാഴ്‌ത്തുന്നു. തീർച്ചയായും ഞാൻ അക്രമകാരികളിൽ പെട്ടുപോയിരിക്കുന്നു..

من قال : أستغفر الله (العظيم) الذي لا إله إلا هو الحي القيوم وأتوب إليه
 ثلاثاغفرت له ذنوبه وإن كان فارا من الزحف [الصحيحة ٢٧٢٧]
 وعند الطبراني زيادة: غفر له ذنوبه ولو كانت عدد رمل عالج، وغثاء البحر، وعدد نجوم السماء

"വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിനായി യാചിക്കുന്നു.
 
അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല.
അവൻ അമരനായി ജീവിച്ചിരിക്കുന്നവൻ, മുഴുസൃഷ്ടികളെയും നില-നിർത്തിപ്പോരുന്നവൻ.
 
അവനിലേക്ക് ഞാൻ അനുതപിച്ചു കൊണ്ട് മടങ്ങുന്നു."
ഇപ്രകാരം ഒരാൾ മൂന്നു തവണ ചൊല്ലിയാൽ, അവൻ യുദ്ധമുഖത്തു നിന്ന് പിന്തിരിഞ്ഞോടിയവനാണെങ്കിൽ പോലും അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും.
 
ചില രിവായത്തുകളിൽ ഇങ്ങനെ കൂടി കാണാം: «അവന്റെ പാപങ്ങൾ ആലിജ് മരുഭൂമിയിലെ (സൗദി അറേബ്യയിലെ നുഫൂദുൽ കബീർ) മണൽത്തരികളുടെ എണ്ണത്തോളമോ, സമുദ്രത്തിലെ നുരകളോളമോ, വാനിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളമോ എത്തിയാലും അവയെല്ലാം അവനു പൊറുത്തു കൊടുക്കും.» ഈ രിവായത്തുകളെ കുറിച്ച് ചില വിമർശനങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
​
رب اغفر لي وتب عليَّ إنك أنت التواب الرحيم

അല്ലാഹുവേ, നീ എന്നോട് പൊറുക്കുകയും, എന്റെ പശ്ചാത്താപം സ്വീകരിച്ച് നീ എന്നിലേക്ക് മടങ്ങുകയും ചെയ്യണേ. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണല്ലോ.

أستغفر الله وأتوب إليه
​
അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനത്തിനായി യാചിക്കുകയും, അനുതപിച്ചു കൊണ്ട് നിന്നിലേക്ക് ഞാൻ മടങ്ങുകയും ചെയ്യുന്നു.

أستغفر الله
 
അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനത്തിനായി യാചിക്കുന്നു.
 
ഖദ്റിന്റെ രാവിൽ എന്താണ് പ്രത്യേകമായി ദുആ ചെയ്യേണ്ടതെന്ന് ഉമ്മുനാ ആയിശ رضي الله عنها ചോദിച്ചപ്പോൾ അവിടുന്ന് ﷺ പഠിപ്പിച്ചു കൊടുത്തതും ഇതേ ഗണത്തിൽപെട്ട കാര്യം തന്നെയാ-ണെന്നതും സ്മർത്തവ്യമാണ്. അവിടുന്ന് പറഞ്ഞു:
​

قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ؛ فَاعْفُ عَنِّي
 
“നീ പറയൂ: അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്‌ക്കുന്നവനും മാപ്പു നൽകുന്നവനുമാണ്. മാപ്പു നൽകൽ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്‌ച്ച് മാപ്പാക്കണേ!”
​
 — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്  حفظه الله
 20 റമദാൻ 1446 / 20 മാർച്ച് 2025
0 Comments

പാപം ചെയ്താല്‍...

24/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ഇന്ന് ആർക്കും ഒന്നും ഒരു പ്രശ്‌നമേയല്ല. എല്ലാവരും എല്ലായിടത്തുമുണ്ട്. ശീതരക്തവും കഠിനഹൃദയവുമായിട്ടാണ് ഓരോരുത്തരും ജീവിക്കുന്നത്. ഏത് കുറ്റകൃത്യവും എപ്പോൾ വേണമെങ്കിലും നിസ്സങ്കോചം ചെയ്യാനുള്ള ചങ്കൂറ്റം. അത് കുറ്റബോധമോ മനഃസാക്ഷിക്കുത്തോ ഉളവാക്കുന്നില്ല. മറിച്ച് ഹീറോയിസമായിട്ടാണ് ഇന്നതിനെ കണക്കാക്കുന്നത്. മോശമായി ജീവിക്കുന്നവർ മാത്രമല്ല, നല്ല നിലയിൽ ദീനിയായി ജീവിക്കുന്നവർ പോലും അങ്ങനെയാണ്. പാപമല്ലേ, അത് അല്ലാഹുവിന് പൊറുക്കാ-വുന്നതല്ലേയുള്ളു! അത് അവിടെ എത്തിയിട്ടല്ലേ, അപ്പോൾ നോക്കാം! ഇതാണ് മനോഭാവം!! ഇവരെക്കാൾ വലിയ വഞ്ചിതർ വേറെയുണ്ടോ? അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് എത്രമാത്രം നിർഭയരാണവർ! നമസ്‌കാരം പാഴാക്കുക, പലിശയിടപാട് നടത്തുക, കളവ് പറയുക, ലഹരിയും മയക്കുമരുന്നും ഉപയോഗിക്കുക, കുത്തഴിഞ്ഞ മാരകമായ ലൈംഗിക ജീവിതം നയിക്കുക, ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുക... ഇവയൊക്കെയെന്ത്, വെറും തെറ്റുകൾ മാത്രമല്ലേ?! അതിവിടെ എല്ലാ-വരും ചെയ്യുന്നതല്ലേ? ഇന്ന് അതിനൊന്നും ആരം ഒരു രോമത്തിന്റെ വിലപോലും കൽപിക്കുന്നില്ല.

 عَنْ أَنَسٍ رضي الله عنه قَالَ: إِنَّكُمْ لَتَعْمَلُونَ أَعْمَالًا، هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ ﷺ مِنَ الْمُوبِقَاتِ
[البخاري في صحيحه]
« അനസ് رضي الله عنه പറയുന്നു: "നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നു. അവ നിങ്ങളുടെ ദൃഷ്ടിയിൽ രോമത്തെക്കാളും നിസ്സാരമാണ്. എന്നാൽ നബി ﷺ യുടെ കാലത്ത് ഞങ്ങൾ അവയെ വിനാശകരമായ മഹാ-പാപമായിട്ടാണ് ഗണിച്ചിരുന്നത്." » (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

​പറഞ്ഞില്ലെന്നോ, അറിഞ്ഞില്ലെന്നോ വരരുത്. കാര്യം അത്ര നിസ്സാര-മല്ല. കാലേകൂട്ടി സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും. പിന്നെ വിലപിച്ചിട്ടു കാര്യമുണ്ടാവില്ല. നബി ﷺ എത്ര ഗൗരവത്തോടെ-യാണ് പാപങ്ങളെ കുറിച്ച് താക്കീത് നൽകുന്നത്:

وعن ثوبان رضي الله عنه عن النبيِّ ﷺ أنَّه قال: لأَعْلَمنَّ أقواماً مِنْ أمَّتي يأتونَ يومَ القِيامَةِ بأعْمالٍ أمثالِ جبال تِهامَةَ بَيْضاءَ، فيجعَلُها الله هَباءً مَنْثوراً،  قال ثَوْبانُ: يا رسولَ الله! صِفْهُم لنا، جَلِّهم لنا، لا نكونُ منهم ونحن لا نَعْلَمُ،  قال: أمَا إنَّهم إخْوانكم، ومِنْ جِلْدَتِكم، ويأخذون مِن الليْلِ كما تأخذونَ، ولكنَّهم قومٌ إذا خَلَوْا بِمحارِم الله انْتَهكُوها. [ابن ماجه في سننه وصححه الألباني]

« ഥൗബാൻ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "എന്റെ സമുദായത്തിൽപെട്ട ചില വിഭാഗങ്ങളെ എനിക്കറിയാം. തിഹാമയിലെ മാമലകൾ പോലെ വെളുത്തു തെളിഞ്ഞ കർമ്മങ്ങളുമായി അവർ അന്ത്യനാളിൽ വരും. പക്ഷെ, അല്ലാഹു അവയെ കാറ്റിൽ പറന്നു പോകുന്ന ധൂളികളാക്കി മാറ്റും." ഥൗബാൻ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, അവരെ കുറിച്ച് ഞങ്ങൾക്ക് വർണ്ണിച്ച് തരൂ, അവരെ ഞങ്ങൾക്ക് വ്യക്തമാക്കിത്തരൂ, അറിയാതെ ഞങ്ങളവരിൽ പെട്ടുപോകാതിരിക്കാ-നാണ്." അവിടുന്ന് പറഞ്ഞു: "അവർ നിങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുടെ സ്വന്തം വർഗ്ഗത്തിൽപെട്ടവരാണ്. രാവുകളിൽ നിങ്ങളെ പോലെ സമയമെടുത്ത് ഇബാദത്ത് ചെയ്‌തിരുന്നവരുമാണ്. പക്ഷെ, അല്ലാഹു വിലക്കിയ കാര്യങ്ങളുമായി അവർ തനിച്ചായാൽ അത് ലംഘിക്കുന്ന വിഭാഗമാണവർ." »
(ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)
 
എവിടെയോ പിഴച്ചിരിക്കുന്നു. മൗഢ്യത്തിന്റെയും ആത്മവഞ്ചനയുടെയും പുറംതോട് പൊട്ടിക്കാൻ സമയമായരിക്കുന്നു. നാം ആരോ ആണ്, എവിടെയോ എത്തിയിരിക്കുന്നു, ഇതൊന്നും നമുക്കുള്ളതല്ല എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഓർക്കുക, ഒരു വാക്കു മതി, എല്ലാം തകരാൻ!

عن أبي هريرة  أنه سمع رسول الله  ﷺ  يقول: إن العبد ليتكلم بالكلمة ما يتبين فيها، يزل بها في النار أبعد ما بين المشرق والمغرب
[أخرجه أحمد وصححه الألباني]
 
« അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "അടിയനായ മനുഷ്യൻ ഒരു വാക്ക് ഉച്ചരിച്ചെന്നു വരും. അതിൽ അയാൾക്ക് വ്യക്തതയുണ്ടാവില്ല. അതു മുഖേന ഉദയാസ്‌തമയ സ്ഥാനങ്ങളെക്കാൾ നരകത്തന്റെ വിദൂരതകളിലേക്ക് അയാൾ വീഴും." »
(അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
 1 8 സഫർ 1446 / 24 ആഗസ്റ്റ് 2024
0 Comments

വേണേൽ സൂക്ഷിച്ചോ...

21/8/2024

0 Comments

 
Picture
​قال الامام السعدي رحمه الله
إن المعاصي تفسد الأخلاق والأعمال والأرزاق
(تيسير الكريم الرحمن ٢٩١/١)

തെറ്റുകുറ്റങ്ങൾ ദുഷിപ്പിക്കും, നശിപ്പിക്കും സ്വഭാവങ്ങളെ, കർമ്മങ്ങളെ, ജീവിതവിഭവങ്ങളെ..
 
(സഅ്ദി തഫ്സീറിൽ രേഖപ്പെടുത്തിയത്)

- ​അബൂ ത്വാരിഖ് സുബൈര്‍
Download Poster
0 Comments

ദുആയ്ക്ക് പാപം തടസ്സമല്ല

15/10/2023

0 Comments

 
Picture
Download Poster
ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറഞ്ഞു :

ആത്മനിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം,

"റബ്ബേ, അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന നാൾ വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്നു" ഇബ്‌ലീസ് ദുആ ചെയ്തപ്പോൾ 

"എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് ഉത്തരം നൽകിയവനാണ് അള്ളാഹു

ഫത്ഹുൽ ബാരി 11/168

~ ബഷീർ പുത്തൂർ 

قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال:  ربّ فانظرْني إلى يوم يبعثون ؛ قال: إنكَ من المُنظرين 

فتح الباري ١٦٨/١١
0 Comments

ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 05

24/8/2023

0 Comments

 
യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടിയവനു പോലും പാപമോചനം തേടാൻ

വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിന് കേഴുന്നു. ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ ആരുമില്ല. അവൻ അമരനായി എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമാകുന്നു.

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌​
​
«أَسْتَغْفِرُ اللهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ»
أخرجه الحاكم عن ابن مسعود رضي الله عنه، وصححه الألباني في الصحيحة
0 Comments

​ഇസ്തിഗ്ഫാറിന്റെ നായകൻ

24/8/2023

0 Comments

 
"അല്ലാഹുവേ, നീയണ് എന്റെ റബ്ബ്. നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിയനാണ്. ഞാൻ കഴിവിന്റെ പരമാവധി നിന്നോടുള്ള ഉടമ്പടിയും കരാറും പാലിക്കാം. എന്റെ ദുഷ്ചെയ്തികളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. ഞാൻ സമ്മതിക്കുന്നു. എന്റെ പാപങ്ങൾ നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എന്നോട് പൊറുക്കേണമേ. നീയല്ലാതാരും പാപങ്ങൾ പൊറുക്കുകയില്ല."

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
​
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ،خَلَقْتَنِي وَأَنَا عَبْدُكَ، وأَنَا عَلَى عَهْدِكَ ووعْدكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ،أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ،وَأَبُوءُ لَكَ بِذَنْبِي،فَاغْفِرْ لِي،فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ
الْبُخَارِيُّ فِي صَحِيحِهِ عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللَّهُ عَنْهُ
0 Comments

ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 04

24/8/2023

0 Comments

 
എന്റെ റബ്ബേ, നീ എന്നോട് പൊറുക്കേണമേ..എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ!

അബൂഹുറയ് റഃ رضي الله عنه വിൽനിന്ന് അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
 
رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
أبو داود في سننه عن أبي هريرة . وصححه الألباني
0 Comments

ഇസ്തിഗ്ഫാറിനുള്ള വാക്യങ്ങൾ - 03

22/8/2023

0 Comments

 
ആയിശഃ رضي الله عنها നിവേദനം:

അല്ലാഹുവിനോട് ഞാൻ പൊറുത്തുതരാൻ തേടുകയും, അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങു കയും ചെയ്യുന്നു.

(മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

​- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
 
مِنَ الْأَلْفَاظِ الْوَارِدَةِ لِلْإِسْتِغْفَارِ
عَنْ عَائِشَةَ رَضِيَ اللَّه عَنْهَا
« أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ »
[مُسْلِمُ فِي صَحِيحِهِ ]
0 Comments

ഇസ്തിഗ്ഫാറിനുള്ള വാക്യങ്ങൾ - 02

21/8/2023

0 Comments

 
വലീദ് പറയുന്നു:

എങ്ങനെയാണ് പാപമോചനം തേടേണ്ടതെന്ന് ഞാൻ ഔസാഈ رحمه الله യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു:

أَسْتَغْفِرُاللهَ، أَسْتَغْفِرُ اللهَ (ഞാൻ അല്ലാഹുവിനോട് പൊറുത്തുതരാൻ തേടുന്നു, ഞാൻ അല്ലാഹുവിനോട് പൊറുത്തു തരാൻ തേടുന്നു) എന്ന് നീ പറയുക.

(മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
 
مِنَ الْأَلْفَاظِ الْوَارِدَةِ لِلْإِسْتِغْفَارِ
قَالَ الْوَلِيدُ: فَقُلْتُ لِلْأَوْزَاعِيُّ: كَيْفَ الْاسْتِغْفَارُ؟ قَالَ: تَقُولُ: أَسْتَغْفِرُاللهَ، أَسْتَغْفِرُ اللهَ
[ مُسْلِمُ فِي صَحِيحِهِ ]
0 Comments

​ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ - 01

22/7/2023

0 Comments

 
  • ഇസ്തിഗ്ഫാർ ഉബൂദിയ്യത്തിന്റെ പ്രകാശനം
  • അഹത്തെ ഹനിച്ച് വിനയാന്വിതനാക്കും
  • ശ്രേഷ്ഠമായ ഇബാദത്ത്, പ്രതിഫലാർഹം
  • ഫിത്വ് റത്തിലേക്കുള്ള പുനഃക്രമീകരണം
  • അതിജീവനത്തിന്റെ മന്ത്രം,
       - ഇഹത്തിൽ നാമാവശേഷമാക്കപ്പെടില്ല
       - പരത്തിൽ ശിക്ഷിക്കപ്പെടില്ല
  • പാപം പൊറുത്തുകിട്ടും
  • വിശിഷ്ഠ വിഭവങ്ങൾ ആസ്വദിക്കാം
  • മികവുകൾ അംഗീകരിക്കപ്പെടും
  • ആകാശം അനുഗ്രഹം ചുരത്തും
  • സമ്പൽ സന്താന സമൃദ്ധിയേകും
  • തോട്ടങ്ങളും അരുവികളും ലഭിക്കും
  • പ്രശ്നങ്ങൾ പരിഹൃതമാകും
              - ഭാര്യോടുള്ള പ്രശ്നങ്ങൾ
              - കുടുംബ പ്രശ്നങ്ങൾ   
              - സാമൂഹ്യ പ്രശ്നങ്ങൾ...
  • സ്വന്തത്തോടുള്ള ഈറ തീരും
  • മനഃസ്സമാധനത്തോടെ ഉറങ്ങാം
    ​
وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ
كَبِيرٍ 
[هود ٣]
​

നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനത്തിനു വേണ്ടി കേഴുക, അനുതപിച്ചു കൊണ്ട് അവനിലേക്ക് മടങ്ങുക. എങ്കിൽ നിശ്ചിത അവധിവരെ അവൻ വിശിഷ്ടമായ വിഭവങ്ങ ൾ നിങ്ങളെ ആസ്വദിപ്പിക്കും. മികവുള്ളവർക്ക് മികവാർന്ന പ്രതിഫലം നൽകും. നിങ്ങൾ തിരിഞ്ഞുകളയുന്നുവെങ്കിൽ നിങ്ങൾക്ക് ഭയാനകമായ ഒരു നാളിലെ ശിക്ഷയെ കുറിച്ച് നിശ്ചയമായും ഞാൻ ഭയപ്പെടുന്നു. (ഹൂദ്:3)

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌​
0 Comments

മുത്തഖീങ്ങൽ

24/6/2023

0 Comments

 
Picture
Download Poster
​​ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു  :
 
മുത്തഖീങ്ങളാകാൻ അവരിൽ ഒരു തെറ്റും സംഭവിക്കരുതെന്നോ തെറ്റു കുറ്റങ്ങളിൽ നിന്നും സുരക്ഷിതരാകണമെന്നോ നിബന്ധനയൊന്നും ഇല്ല. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഈ സമുദായത്തിൽ ഒരു മുത്തഖിയും ഉണ്ടാകുമായിരുന്നില്ല.
 
എന്നാൽ ആരാണോ തന്റെ പാപങ്ങങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും തിന്മകൾ മായ്ച്ചു കളയുന്ന നന്മകളില്‍ ഏർപ്പെടുകയും ചെയ്യുന്നത് അവൻ മുത്തഖീങ്ങളിൽ ഉൾപ്പെടുന്നതാണ്.

[മിൻഹാജുസ്സുന്ന:7/82]

- അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി 
​
 قال شيخ الإسلام ابن تيمية رحمه الله
 ليس من شرط المُتقِين ونحوهم أن لا يقع منهم ذنب ، ولا أن يكونوا معصومين من الخطأ والذنوب؛ فإن هذا لو كان كذلك لم يكن في الأمة مُتَّقٍ بل من تاب من ذنوبه دخل في المُتقِين ، ومن فعل ما يُكفِّر سيئاته دخل في المُتَّقِين
​
 [ منهاج السنة |  (٨٢/٧) ]
0 Comments

സുന്നത്തോട്‌ കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ..

12/5/2023

0 Comments

 
ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു:

"ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട്‌ കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്.
​(ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77)

 
​- ബഷീർ പൂത്തർ 
قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
Download Poster
0 Comments

സത്യവിശ്വാസി പാപങ്ങൾ കാണുന്നത് എങ്ങനെയാണ്?

1/11/2021

0 Comments

 
​അബ്ദുല്ലാഹ് ഇബ്നു മസ്ഔദ് رضي الله عنه നിവേദനം: 

സത്യവിശ്വാസി ( مؤمن ) തന്റെ പാപത്തെ കാണുന്നത് തന്റെ മീതെ വീഴാൻ പോകുന്ന പാറപോലയാണ്, മുനാഫിഖ് തന്റെ പാപത്തെ കാണുന്നത് തന്റെ മൂക്കിൽ വന്നിരുന്ന് പാറി പോയ ഈച്ചയെ പോലെയുമാണ്. 

(മുസ്വന്നഫ് ഇബ്ൻ അബീശൈബ 7/104)

- അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി 
المؤمن يرى ذنبه كأنه صخره يخاف أن تقع عليه والمنافق يرى ذنبه كذباب وقع على أنفه فطار فذهب

- عبد الله بن مسعود -
مصنف ابن أبي شيبة ٧ - ١٠٤
0 Comments

അകാരണമായി സ്വുബ്ഹ് നമസ്കാരം പിന്തിപ്പിക്കുന്നതിന്റെ വിധി

1/11/2021

0 Comments

 
ഇത് ഗൗരവതരമായ പരീക്ഷണമാകുന്നു, ഗൗരവമായ തെറ്റുമാകുന്നു, മുസ്ലിംകളിൽ ധാരാളം പേർ അതിൽ അകപ്പെട്ടിരിക്കുന്നു. നാം അതിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുന്നു. ചില വ്യക്തികൾ തന്റെ ഭൗതിക ആവശ്യങ്ങൾക്കും സൃഷ്ടികളോടുള്ള കടമകൾ നിർവ്വഹിക്കുന്നതിനും എഴുന്നേൽക്കുന്നു, അവൻ അല്ലാഹുവിനോടുള്ള കടമ നിർവ്വഹിക്കാൻ എഴുന്നേൽക്കുന്നുമില്ല. ഇതു പോലുള്ളവർ ഇത് ബോധപൂർവ്വം ചെയ്യുന്നപക്ഷം ഉലമാക്കളുടെ قول കളിൽ ഏറ്റവും സ്വഹീഹായ قول അത് ഇസ്ലാമിൽ നിന്നു പുറത്താകുന്ന പ്രവർത്തിയാണ്. കാരണം അവൻ നമസ്കാരത്തെ അതിന്റെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്. റസൂൽ ﷺ പറഞ്ഞിട്ടുണ്ട്: “ഒരു മനുഷ്യനും കുഫ്റിനും ശിർക്കിനു ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു “ [മുസ്ലിം]

(ഇബ്നു ബാസ് رحمه الله യുടെ മജ്മൂഅ് ഫതാവാ 29/181)

- അബൂ സ്വാലാഹ് അബ്ദുൽ കരീം അമാനി
حكم تأخير صلاة الفجر لغير عذر

هذه بلية عظيمة، ومنكر عظيم وقع فيه كثير من المسلمين نعوذ بالله من ذلك، يقوم الشخص لحاجته الدنيوية ولحق المخلوق ولا يقوم لحق الله تعالى، ومثل هذا إذا تعمد هذا العمل يكون ردة عن الإسلام في أصح قولي العلماء؛ لأنه تعمد ترك الصلاة في وقتها، وقد قال الرسول ﷺ: بين الرجل وبين الكفر والشرك ترك الصلاة رواه مسلم

مجموع الفتاوى ومقالات الشيخ ابن باز (١٨١/٢٩)
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക