|
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم മാസപ്പിറവിയുടെ കാര്യത്തിൽ അള്ളാഹു കേരളത്തിലെ മുസ്‌ലിംകളോട് കരുണ കാണിക്കട്ടെ. കേരളത്തിലെ മുസ്‌ലിം പുരോഗമന സംഘടനകൾ പിളരുന്നതിന-നുസരിച്ചു മാസപ്പിറവി സംബന്ധിച്ചുള്ള അനൈക്യം കൂടി വരികയാണ് ചെയ്തത്. ഈ വർഷത്തെ റമദാൻ പിറവി നിർണ്ണയത്തിൽ കേരള മുസ്‌ലിംകൾ എത്ര തട്ടിലാണെന്നു അള്ളാഹുവിനു മാത്രമേ അറിയൂ. വാസ്തവത്തിൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ അതിന് യോഗ്യരായ ആളുകൾ തീരുമാനമെടുക്കേണ്ട വിഷയമാണ് മാസപ്പിറവി സ്ഥിരീക-രണം. ബുദ്ധിയും യുക്തിയും കഴിവും നാട്ടു നടപ്പും ഭൗതിക താൽപര്യങ്ങളും മുൻനിർത്തി മതപരമായ കാര്യങ്ങൾ തീരുമാനിക്കാൻ പാടില്ല. മാസപ്പിറവി നിർണയത്തിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കണ-മെന്നു അള്ളാഹുവിന്റെ ദീനിൽ വ്യക്തമായ കല്‍പനയുണ്ട്. ഈ വിഷയത്തിൽ പരക്കെ അറിയപ്പെട്ട കൽപന, " അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും, അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകകയും ചെയ്യുക " എന്ന അബുഹുറൈറ റദിയ-ള്ളാഹു അൻഹു രിവായത് ചെയ്ത ഹദീസാണ്. ഈ ഹദീസിന്റെ സ്ഥിരീകരണത്തിലോ അതിന്റെ പ്രാമാണികതയിലോ ആർക്കും തർക്കമില്ല. അതിന് പുറമെ, മാസപ്പിറവി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് നബി H യും സ്വഹാബത്തും സലഫുകളും പൗരാണികരും ആധുനിക-രുമായ അഹ്‌ലുസ്സുന്നത്തിന്റെ ഇന്നോളമുള്ള ഉലമാക്കളും സ്വീകരിച്ചു പോരുന്ന വ്യവസ്ഥാപിതമായ രീതി നഗ്ന നേത്രങ്ങൾ കൊണ്ടുള്ള പിറവി ദർശനം തന്നെയാണ്. അക്കാര്യത്തിലും ആർക്കും തർക്കമില്ല. മുകളിൽ പറഞ്ഞ നിലപാടാണ് മാസപ്പിറവി നിർണ്ണയത്തിലെ ആധികാരികമായ നിലപാട്. ഇതിനെതിരായ മുഴുവൻ വാദങ്ങളും ബുദ്ധിപരമായ വ്യാഖ്യാനങ്ങളോ അടിസ്ഥാനരഹിതമായ വാദങ്ങളോ ആണ്. അതായത്, പ്രാമാണികവും സ്വീകാര്യവുമായ നിലപാടായി പരിഗണിക്കാൻ കഴിയില്ല എന്ന് തന്നെ. പക്ഷെ, കേരള മുസ്‌ലിങ്ങളിലെ മഹാഭൂരിപക്ഷവും ശറഇനും പ്രമാണ-ത്തിനും വിരുദ്ധമായ നിലപാടാണ് മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കാലങ്ങളായി സ്വീകരിച്ചു വരുന്നത്. നോമ്പും പെരുന്നാളുമൊക്കെ നിശ്ചയിക്കേണ്ടത് പിറവി ദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന് പറയുന്നവരിൽ ചിലർ, "ഗോളശാസ്ത്രത്തിന്റെ ഖണ്ഡിതമായ കണക്കിന് എതിരാവാൻ പാടില്ല" എന്ന ഒരു ക്ളോസ് കൂടി അവരുടെ വകയായി എഴുതിച്ചേർക്കാറുണ്ട്. ഉത്തരവാദപ്പെട്ട അഥോറിറ്റി കാഴ്ച സ്ഥിരീകരിച്ചാലും കണക്ക് പ്രകാരം കാണില്ലെന്ന് പറഞ്ഞ ദിവസമാണെങ്കിൽ ആ കാഴ്ച അവർ സ്വീകരിക്കില്ല. അതായത്, 2025 മാർച്ച് 29, ശനിയാഴ്ച വൈകീട്ട്, റമദാൻ 29 ന് ശവ്വാൽ പിറവി സ്ഥിരീകരിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രസ്താവിച്ചു. ലോകം മുഴുവൻ ആ വാർത്ത അറിഞ്ഞു. ലോകത്തിന്റെ ഒട്ടു മിക്ക സ്ഥലങ്ങളിലും മാർച്ച് 30 ഞായറാഴ്ച ഈദുൽ ഫിത്ർ ആയി തീരുമാനിച്ചു. എന്നാൽ, കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അത് ചെവിക്കൊള്ളുകയോ പെരുന്നാളായി അംഗീകരിക്കുകയോ ചെയ്തില്ല. പിറവി നിർണ്ണയത്തിൽ ഗോളശാസ്‌ത്ര കണക്കിനെ മാത്രം അവലം-ബിക്കുന്ന മർകസ് ദഅവ മുജാഹിദുകൾ, അന്നേ ദിവസം പിറവി ദർശനം അസാധ്യമാണെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട് എന്ന ഞൊണ്ടി ന്യായം പറഞ്ഞ് സൗദിയുടെ മാസപ്പിറവി സ്ഥിരീകരണം തള്ളിക്കളഞ്ഞു. അതോടെ ഈ വർഷത്തെ റമദാൻ മുപ്പത് തികക്കുന്ന ലോകത്തെ ഏക വിഭാഗം അവരായി ! നോക്കൂ, മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി H യുടെ കല്‍പനയെക്കാൾ ഈ കള്ള കണക്കന്മാർക്ക് കൂറ് ആസ്ട്രോണമി സെൻറ്ററിനോടാണ്. ഒരു മുസ്‌ലിം ഭരണാധികാരി ആധികാരികമായി സ്ഥിരീകരിച്ച പിറവി ദർശനം തള്ളാൻ അവർ പറഞ്ഞ ന്യായം ഗോളശാസ്‌ത്ര കണക്കാ-ണെന്ന കാര്യം പ്രത്യേകം ഓർക്കുക ! കാഴ്ചയെ അവലംബിക്കണം എന്ന നബി H യുടെ കൽപനയെ അവർ തിരസ്കരിക്കുകയും, നബി ചര്യക്ക് എതിരായ ഗോളശാസ്‌ത്ര കണക്കിനെ അവർ അവലംബി-ക്കുകയും ചെയ്തു. ഈ നിലപാട് പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ഇനി വേറെ ചിലരുണ്ട്. അവർക്ക് അവരുടെ കുപ്പയിൽ തന്നെ മാസ-പ്പിറവി കണ്ടാലേ സ്വീകരിക്കുകയുള്ളൂ. അതും കണക്കിന് എതിരാകാത്ത കാഴ്ച തന്നെ വേണം. "കണക്കിന് എതിരാകാത്ത കാഴ്ച" എന്നതിന്റെ ആധികാരികതയും അടിസ്ഥാനവുമൊന്നും ആരും ചോദിക്കരുത്. ബഡായി അല്ലാതെ സ്വീകാര്യമായ യാതൊരു ഉത്തരവും അതിനൊ-ന്നുമുണ്ടാകില്ല. സ്വന്തം വീട്ടുവളപ്പിൽ കാണുകയും സ്വന്തം കമ്മറ്റി ചെയർമാൻ അംഗീകരിക്കുകയും ചെയ്യാത്തതിനാൽ അവരും വേറിട്ടു. മാത്രവുമല്ല അവർക്ക് 28 നോമ്പേ തികഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഇനി വേറെ ഒരു കൂട്ടരുണ്ട്. അവർക്ക് താരതമ്യേനെ കാര്യം തിരിഞ്ഞി-ട്ടുണ്ട്. പക്ഷെ വകതിരിവ് അശേഷമില്ല ! ലോകത്ത് എവിടെ മാസപ്പിറവി സ്ഥിരീകരണം ഉണ്ടായാലും അത് സ്വീകരിക്കണമെന്ന അഭിപ്രായം അവർക്കുണ്ട്. ഞാവൽ പഴുത്തപ്പോൾ കാക്കക്ക് വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് ഇവരുടെ കാര്യം. മഹാ കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ?! ശവ്വാൽ പിറവി അംഗീകരിക്കുന്നുണ്ടെങ്കിലും പെരുന്നാൾ ആഘോ-ഷിക്കാൻ പാടില്ല ! കാരണം നാട്ടുകാർക്ക് ആർക്കും അന്ന് പെരുന്നാളില്ല. അതായത് പിറവി ദർശനത്തിന്റെ സ്ഥിരീകരണം അംഗീകരിക്കാ-തിരിക്കുകയും പ്രാമാണികവിരുദ്ധമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പെരുന്നാളാഘോഷിക്കാതെ മാറി നിൽക്കുകയും ചെയ്യുന്ന ഭൂരിപക്ഷ-ത്തിന്റെ കൂടെയാണ് അവർ നിലയുറപ്പിച്ചത്. ഇതെങ്ങനെ ശരിയാകും? സത്യത്തിന്റെ കൂടെ നിൽക്കുന്നതിനു പകരം അവർ, തെറ്റായ നിലപാട് സ്വീകരിച്ച ഭൂരിപക്ഷത്തിന്റെ കൂടെ നിന്നു. അതിന് ഇവർക്കുള്ള ന്യായം, ഇവ്വിഷയകമായി ഹദീസുകളിൽ വന്നിട്ടുള്ള, അൽ ജമാഅ, അന്നാസ്, തുടങ്ങിയ ചില സാങ്കേതിക ശബ്ദങ്ങളെ തെറ്റായി മനസ്സിലാക്കി എന്നുള്ളതാണ്. വാസ്തവത്തിൽ മുകളിലെ സംജ്ഞകൾ കൊണ്ട് അർ-ത്ഥമാക്കുന്നത്, ബൈഅത് ചെയ്യപ്പെട്ട ഭരണാധികാരിയും ബൈഅത് നൽകിയ പ്രജകളും ചേർന്ന മുസ്‌ലിം സമൂഹം എന്ന അർത്ഥത്തിലാണ്. മുസ്‌ലിം ഭരണാധികാരിയും ഭരണീയരും ചേർന്ന മുസ്‌ലിം സമൂഹത്തി-നാണ് അൽ ജമാഅ എന്ന് പറയുന്നത്. അതേ അർത്ഥത്തിലാണ് മുക-ളിൽ സൂചിപ്പിച്ച മറ്റു പദങ്ങളും ഈ സന്ദർഭത്തിൽ ഉപയോഗിച്ചിട്ടുള്ളത്. അബൂ ഹുറൈറ റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്ന ഇബ്നു മാജയുടെ ഹദീസിൽ "ഫിത്ർ, നിങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ദിവസവും, അദ്ഹാ നിങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവുമാണ്." (സുനൻ ഇബ്നു മാജഃ) ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അബുൽ ഹസൻ അസ്സിന്ദി റഹിമഹുള്ള പറഞ്ഞു : "... ഇത്തരം കാര്യങ്ങളിൽ വ്യക്തികൾക്ക് യാതൊരു സ്വാധീനവുമില്ല. അവർക്കതിൽ തനിച്ചു നിൽക്കാനും പാടില്ല. മറിച്ച്, ഇത്തരം കാര്യങ്ങൾ ഭരണാധികാരിയിലേക്കും പ്രജകളി-ലേക്കുമാണ് മടക്കപ്പെടുക. വ്യക്തികൾക്കതിൽ ഭരണാധികാരിയെയും പ്രജകളെയും പിൻപറ്റൽ നിർബന്ധമാണ്. തദടിസ്ഥാനത്തിൽ ഒരാൾ പിറവി ദർശിക്കുകയും ഭരണാധികാരി അയാളുടെ സാക്ഷ്യം തള്ളുകയും ചെയ്‌താൽ അദ്ദേഹത്തിന് (ഭരണാധികാരിയും പ്രജകളും അടങ്ങുന്ന) അൽ ജമാഅ പിന്തുടരൽ നിർബന്ധവുമാണ്." (സിന്ദി സുനനു ഇബിനു മാജക്ക് എഴുതിയ ഹാഷിയയിൽ നിന്ന്) അപ്പോൾ "ഭൂരിപക്ഷം" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് തികച്ചും വ്യവസ്ഥാപിതമായ ഒരു നേതൃത്വത്തെയും അനുസരണ പ്രതിജ്ഞ ചെയ്ത പ്രജകളെയുമാണ്. അല്ലാതെ, യാതൊരു വ്യവസ്ഥക്കും വഴങ്ങാതെ, പ്രമാണരേഖകൾക്കു കീഴ്‌പെടാതെ നിൽക്കുന്ന ആൾക്കൂട്ട-ത്തിനല്ല; അവർ ഭൂരിപക്ഷമായാലും ! അത് കൊണ്ട് തന്നെ, മാസപ്പിറവി ദർശനം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ താൽപര്യമനുസരിച്ച് അമല് ചെയ്യൽ നിർബന്ധമാണ്. ഭൂരിപക്ഷം എതിരാണ് എന്ന വാദം, അമല് ചെയ്യാതിരിക്കാനുള്ള ന്യായമല്ല. കാരണം, അവർ സത്യം ബോധ്യപ്പെട്ടിട്ടും സ്വീകരിക്കാതെ അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന-വരാണ്. എന്നാൽ ഒരാളുടെ കഴിവിൽ പെടാത്ത കാരണങ്ങൾ കൊണ്ട്, അമല് ചെയ്യാൻ അസൗകര്യം നേരിടുന്ന പക്ഷം അവരുടെ വിധി "ഒഴിവുകഴിവുകാരന്റെ"തുമാണ്. ഭൂരിപക്ഷം എന്നത് ഒരിക്കലും പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമേയല്ല. അള്ളാഹു ഖുർആനിൽ ഇരുപതോളം സ്ഥലത്ത് ഭൂരിപക്ഷത്തെ അധിക്ഷേപിക്കുന്നതായി കാണാം. മതപരമായ പല വിഷയങ്ങളിലും പ്രമാണങ്ങളെ വിട്ട്, സ്വന്തം ബുദ്ധിയും യുക്തിയും അവലംബമാക്കുകയും സുന്നത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവർ മാസപ്പിറവിയുമായി ബന്ധപ്പെട്ടും, സുന്നത്തിൽ നിന്ന് വിട്ടു മാറി, സ്വന്തം യുക്തിയും നാട്ടാചാരവും പ്രായോഗികതയും സ്വീകരിക്കുന്നുവെന്ന് മാത്രം. — ബശീർ പുത്തൂർ 01 ശവ്വാൽ 1446 / 30 മാർച്ച് 2025
0 Comments
Your browser does not support viewing this document. Click here to download the document. ഫിത്വ്ർ സകാത് നൽകേണ്ടത് ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ്. നബി ﷺ യുടെ കാലത്ത് സ്വഹാബികൾ, കാരക്ക, ബാർലി, ഉണക്കമുന്തിരി, പാൽക്കട്ടി തുടങ്ങിയവ ഫിത്വ്‌ർ സകാത്തായി നൽകിയിരുന്നു. അബൂ സയീദ് അൽ ഖുദ്‌രി റദിയള്ളാഹു അൻഹുവിൽ നിന്നും ഇബ്നു ഉമർ റദിയള്ളാഹു അൻഹുവിൽ നിന്നുമായി ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും രിവായത് ചെയ്യുന്ന ഹദീസുകളിൽ അത് കാണാം.
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: “… ഒരാൾ വന്നിട്ട് പറയുകയാണ്, ‘അല്ല, നമുക്ക് പൈസ കൊടുക്കാം അതാണ് സാധുക്കൾക്ക് കൂടുതൽ ഫലപ്രദം.’ അവന് രണ്ട് പ്രാവശ്യം തെറ്റ് പറ്റി. ഒന്നാമത്തേത് : പ്രമാണത്തിന് എതിരായി എന്നതാണ്. ഇതിൽ ഏറ്റവും കുറഞ്ഞ അളവിൽ പറയാനുള്ളത്, വിഷയം ഇബാദ-ത്തുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. രണ്ടാമത്തേത് : അതിനേക്കാൾ ഗുരുതരമാണ്. ഫിത്വ്‌ർ സകാത് ഭക്ഷ്യവിഭവത്തിൽ നിന്ന് ഒരു സ്വാഉ വീതം നൽകണമെന്ന് നിയമമാക്കിയ അള്ളാഹുവിന്, അഗതികൾക്ക് ഭക്ഷണത്തേക്കാൾ ഏറ്റവും അനുയോജ്യമായത് പൈസയാണ് എന്ന കാര്യം ഇവർക്ക് മനസ്സിലായ പോലെ മനസിലായില്ല എന്നാണ്…അപ്പോൾ അതിനൊരു ലക്ഷ്യമുണ്ട്.” [സില്‍സിലതുൽ ഹുദാ വന്നൂർ 274] — ബശീർ പുത്തൂർ 20 റമദാൻ 1446 / 20 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسْمِ اللهِ الرَّحمَنِ الرَّحِيمِ അല്ലാഹു നമുക്ക് നൽകിയ അതിമഹത്തായ അനുഗ്രഹങ്ങളിൽ പെട്ട താണ് രണ്ട് പെരുന്നാളുകൾ. മുസ്ലിമീങ്ങൾക്ക് ആഹ്ലാദിക്കാനും ആഘോ ഷിക്കാനും മതിയായതാണവ. ജാഹിലിയ്യത്തിന്റെ വ്യർത്ഥമായ ആഘോ ഷങ്ങൾക്കു പകരം അല്ലാഹു നൽകിയ സമ്മാനം. عَنْ أَنَسِ قَالَ: قَدِمَ رَسُولُ اللهِ ﷺ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا، فَقَالَ: " مَا هَذَانِ الْيَوْمَانِ؟ " قَالُوا: كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ. فَقَالَ رَسُولُ اللهِ ﷺ: " إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى وَيَوْمَ الْفِطْرِ ". [رواه أبو داود وصححه الألباني] അനസ് رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ വരുമ്പോൾ അവർക്ക് രണ്ട് ദിവസങ്ങൾ ആഘോഷിക്കാനായി ഉണ്ടായിരുന്നു. അങ്ങനെ അവിടുന്ന് ചോദിച്ചു: “എന്താണീ രണ്ടു ദിവസങ്ങൾ?” അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യത്തിൽ ഈ രണ്ടു ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: “നിശ്ചയമായും അല്ലാഹു അവരണ്ടിനും പകരമായി അവയെക്കാൾ ഉത്തമമായത് നിങ്ങൾക്ക് നൽകിയിരിക്കുന്നു. ബലിയുടെ നാളും (ബലിപെരുന്നാൾ), നോമ്പ് കഴിയുന്ന നാളും (ചെറിയ പെരുന്നാൾ). [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത് ] ഇമാം ഇബ്നു റജബ് رحمه الله പറയുന്നു: فأبدل الله هذه الأمة بيومي اللعب واللهو يومي الذكر والشكر والعفو - لطائف المعارف അപ്പോൾ വെറും കളിയുടെയും തമാശയുടെയും രണ്ട് ദിവസങ്ങൾക്കു പകരം ദിക്റിന്റെയും നന്ദിയുടെയും പാപമോചനത്തിന്റെയും രണ്ട് ദിനങ്ങൾ അല്ലാഹു ഈ സമുദായത്തിന് നൽകി. [ലത്വാഇഫുൽ മആരിഫ്] മേൽ ഹദീസിന്റെ വിവരണത്തിൽ അദീമാബാദി رحمه الله ഉദ്ധരിക്കുന്നത് കാണുക: وقدم الأضحى فإنه العيد الأكبر قاله الطيبي [عون المعبود] "ബലിപെരുന്നാളിനെ മുന്തിച്ചു, കാരണം അതാണ് വലിയ പെരുന്നാൾ എന്ന് ത്വീബി رحمه الله പറയുന്നു". (ഔനുൽ മഅ്ബൂദ്) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ رحمه الله പറയുന്നു: الذبح بالمشاعر أصل وبقية الأمصار تبع لمكة ولهذا كان عيد النحر العيد الأكبر ويوم النحر يوم الحج الأكبر لأنه يجتمع فيه عيد المكان والزمان [مجموع الفتاوى] മക്കയിലെ പുണ്യഭൂമിയിൽ വെച്ചുള്ള അറിവാണ് അടിസ്ഥാനം. ബാക്കി യുള്ള പട്ടണങ്ങളെല്ലാം മക്കയെ പിന്തുടരുകയാണ് ചെയ്യുന്നത്. അതു അറവിന്റെ കൊണ്ടാണ് ബലിപെരുന്നാൾ വലിയപെരുന്നാളായതും, ദിവസം ഹജ്ജിന്റെ മഹാദിനമായതും. കാരണം, അതിൽ സ്ഥല-കാലങ്ങ ളുടെ പെരുന്നാൾ സംഗമിക്കുന്നു. (മജ്മൂഉൽ ഫതാവാ) ഇമാം ഇബ്നു റജബ് رحمه الله തന്റെ ‘ലത്വാഇഫുൽ മആരിഫ്' എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ في فضل يوم عرفة مع عيد النحر (അറഫാ ദിനത്തിനത്തിന്റെയും അതോടൊപ്പം ബലിപെരുന്നാളിന്റെയും ശ്രേഷ്ഠത) എന്ന അദ്ധ്യായത്തിൽ ഓരോ പെരുന്നാളിലും ഉൾചേർന്നിരിക്കുന്ന സവി ശേഷതകളെക്കുറിച്ച് വിവരിച്ചിരിക്കുന്നത് അതിമനോഹരമാണ്. നമുക്ക തൊന്ന് വായിക്കാം. فأحدهما: عيد الفطر من صوم رمضان وهو مترتب على إكمال صيام رمضان وهو الركن الثالث من أركان الإسلام ومبانيه فإذا استكمل المسلمون صيام شهرهم المفروض عليهم واستوجبوا من الله المغفرة والعتق من النار فإن صيامه يوجب مغفرة ما تقدم من الذنوب وآخره عتق من النار، يعتق فيه من النار من استحقها بذنوبه ، فشرع الله تعالى لهم عقب إكمالهم لصيامهم عيدا يجتمعون فيه على شكر الله وذكره وتكبيره على ما هداهم له. وشرع لهم في ذلك العيد الصلاة والصدقة. وهو يوم الجوائز يستوفي الصائمون فيه أجر صيامهم، ويرجعون من عيدهم بالمغفرة والعيد الثاني: عيد النحر وهو أكبر العيدين وأفضلهما وهو مترتب على إكمال الحج وهو الركن الرابع من أركان الإسلام ومبانيه فإذا أكمل المسلمون حجهم غفر لهم وإنما يكمل الحج بيوم عرفة والوقوف فيه بعرفة، فإنه ركن الحج الأعظم كما قال صلى الله عليه وسلم: "الحج عرفة" ويوم عرفة هو يوم العتق من النار فيعتق الله من النار من وقف بعرفة ومن لم يقف أهل الأمصار من المسلمين فلذلك صار اليوم الذي يليه عيدا لجميع المسلمين في جميع أمصارهم من شهد الموسم منهم ومن لم يشهده لاشتراكهم في العتق والمغفرة يوم عرفة وإنما لم يشترك المسلمون كلهم في الحج كل عام رحمة من الله وتخفيفا على عباده فإنه جعل الحج فريضة العمر لا فريضة كل عام وإنما هو في كل عام فرض كفاية بخلاف الصيام فإنه فريضة كل عام على كل مسلم فإذا كمل يوم عرفة وأعتق الله عباده المؤمنين من النار اشترك المسلمون كلهم في العيد عقب ذلك وشرع للجميع التقرب إليه بالنسك وهو إراقة دماء القرابين. [لطائف المعارف] രണ്ട് പെരുന്നാളുകളിൽ ഒന്ന്: റമദാനിലെ നോമ്പിൽ നിന്ന് വിരമിക്കുന്ന പെരുന്നാളാണ്. അത് റമദാനിലെ നോമ്പിന്റെ പൂർത്തീകരണത്തോട് അനുബന്ധമായതാണ്. ഇസ്ലാമിന്റെ സ്തംഭങ്ങളിലും അതിന്റെ സൗധങ്ങ ളിലും മൂന്നാമത്തേതാണ് നോമ്പ്. മുസ്ലിമീങ്ങൾ അവരുടെമേൽ നിർബ ന്ധമായ നോമ്പ് പൂർത്തീകരിക്കുകയും അല്ലാഹുവിന്റെയടുക്കൽ നിന്നുള്ള പാപമോചനത്തിനും നരകമോചനത്തിനും അർഹരായിത്തീരുകയും ചെയ്യു മ്പോൾ, നിശ്ചയമായും അവന്റെ നോമ്പ് കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടാനും, അതിന്റെ അവസാനം നരകമോചനത്തിനും കാരണമാ കുന്നു, തെറ്റുകളാൽ നരകശിക്ഷക്ക് അർഹരായിരുന്നവർ അതിലൂടെ മോചിതരായിത്തീരുന്നു. അതിനാൽ അവരുടെ നോമ്പിന്റെ പൂർത്തീ കരണത്തിന്റെ തൊട്ടുപിന്നാലെ, അവർക്ക് അതിലേക്ക് വഴികാട്ടിയ അല്ലാഹുവിന് നന്ദിയർപ്പിച്ചും അവനെ സ്മരിച്ചും അവന്റെ മഹത്വം പ്രഘോ ഷിച്ചും ഒത്തുചേരുന്നതിനായി അല്ലാഹു തആലാ പെരുന്നാൾ നിശ്ചയിച്ചു കൊടുത്തു. ആ ആഘോഷത്തിൽ നമസ്കാരവും ദാനധർമ്മവും നിയമ മാക്കി. നോമ്പുകാർക്ക് അവരുടെ നോമ്പിന് പ്രതിഫലം നൽകുന്ന സമ്മാനനാളാണത്. അവരുടെ ആഘോഷം കഴിഞ്ഞ് അവർ തിരികെ പോകുന്നത് പാപമോചനവുമായാണ്. രണ്ടാമത്തെ പെരുന്നാൾ: ബലിപെരുന്നാൾ, അതാണ് രണ്ട് പെരുന്നാളുക ളിൽ വലിയതും ശ്രേഷ്ഠമായതും. ഹജ്ജിന്റെ പൂർത്തീകരണത്തോട് അനു ബന്ധമായതാണത്. ഇസ്ലാമിന്റെ സ്തംഭങ്ങളിലും അതിന്റെ സൗധങ്ങ ളിലും നാലാമത്തേത്. മുസ്ലിമീങ്ങൾ അവരുടെ ഹജ്ജ് പൂർത്തീകരിച്ചാൽ അവരുടെ പാപങ്ങൾ പൊറുക്കപ്പെടും. അറഫാ ദിനത്തോടെയും അന്ന് അറഫയിൽ നിൽക്കുന്നതോടെയും മാത്രമേ ഹജ്ജ് പൂർണ്ണത പ്രാപിക്കുക യുള്ളൂ. കാരണം അത് ഹജ്ജിന്റെ ഏറ്റവും വലിയ റുക്നാണ്. നബി ﷺ പറഞ്ഞതുപോലെ: “ഹജ്ജ് എന്നാൽ അറഫയാകുന്നു.” അറഫാ ദിനമാ കട്ടെ നരകമോചനത്തിന്റെ ദിനമാണ്. അറഫയിൽ നിന്നവരെയും അവിടെ നിന്നിട്ടില്ലാത്തവരായ മറ്റുപട്ടണങ്ങളിലുള്ള മുസ്ലിമീങ്ങളെയും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്നു. അതുകൊണ്ടാണ് അതിനു തൊട്ടു പിന്നാലെ വരുന്ന ദിവസം എല്ലാ പട്ടണങ്ങളിലുമുള്ള മുഴുവൻ മുസ്ലിമീങ്ങൾക്കും പെരുന്നാളായിത്തീരുന്നത്. അവരിൽ ഹജ്ജിന്റെ കർമ്മങ്ങൾക്ക് സാക്ഷികളായവരാകട്ടെ അല്ലാത്തവരാകട്ടെ, അറഫാ ദിനത്തിൽ നരക മോചനത്തിലും പാപമോചനത്തിലും അവരെല്ലാവരും പങ്കാളികളാകു ന്നതിനാലത്രെ അത്. എല്ലാ വർഷവും എല്ലാ മുസ്ലിമീങ്ങളും ഹജ്ജിൽ പങ്കുകൊള്ളേണ്ടതില്ല എന്നത് അടിയർക്ക് അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യവും ലഘൂകരണവുമാണ്. ഹജ്ജ് അവൻ ആയുസ്സിലൊരിക്ക ലുള്ള നിർബന്ധം മാത്രമാക്കി, എല്ലാ വർഷത്തിലുമുള്ള ബാധ്യതയാക്കി യില്ല. എല്ലാ വർഷവും സാമൂഹിക ബാധ്യത മാത്രമാണത്. നോമ്പു പോലെയല്ല; അത് എല്ലാ വർഷവും എല്ലാ മുസ്ലിമിനും വ്യക്തിബാധ്യത യാണ്. അറഫാദിനം പൂർണ്ണമാവുകയും വിശ്വാസികളായ തന്റെ അടിയരെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്താൽ, അതിനു തൊട്ടുപിന്നാലെ എല്ലാ മുസ്ലിമീങ്ങളും പെരുന്നാളിൽ പങ്കുചേരുന്നു. എല്ലാവർക്കും ‘നുസുകു’ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം തേടൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു; ബലി മൃഗങ്ങളുടെ രക്തമൊഴുക്കലാണത്. (ലത്വാഇ ഫുൽ മആരിഫ്) وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين - അബൂ തൈമിയ്യഃ ഹനീഫ് ബാവ
Your browser does not support viewing this document. Click here to download the document. بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ عن جبير بن نفير قال: كان أصحاب النبي ﷺ إذا التقوا يوم العيد يقول بعضهم لبعض: تقبل الله منا ومنك. قال الحافظ: إسناده حسن" [تمام المنة] ജുബൈർ ബിൻ നുഫൈർ رحمه الله പറയുന്നു: നബി ﷺ യുടെ സ്വഹാബിമാർ പെരുന്നാൾ ദിനത്തിൽ കണ്ടു മുട്ടിയാൽ അവർ തമ്മിൽ പരസ്പരം പറയുമായിരുന്നു: تَقَبَّلَ اللَّهُ مِنَّا وَمِنْك നമ്മിൽ നിന്നും നിന്നിൽ നിന്നും അല്ലാഹു സ്വീകരിക്കട്ടെ. [തമാമുൽ മിന്നഃ] സ്വഹാബത്ത് അത് പറയാറുണ്ടായിരുന്നതെപ്പോൾ? ഇബ്‌നു ഖുദാമഃ رحمه الله പറയുന്നു: وَذَكَرَ ابْنُ عَقِيلٍ فِي تَهْنِئَةِ الْعِيدِ أَحَادِيثَ، مِنْهَا، أَنَّ مُحَمَّدَ بْنَ زِيَادٍ، قَالَ: كُنْت مَعَ أَبِي أُمَامَةَ الْبَاهِلِيِّ وَغَيْرِهِ مِنْ أَصْحَابِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَكَانُوا إذَا رَجَعُوا مِنْ الْعِيدِ يَقُولُ بَعْضُهُمْ لَبَعْضٍ: تَقَبَّلَ اللَّهُ مِنَّا وَمِنْك. وَقَالَ أَحْمَدُ: إسْنَادُ حَدِيثِ أَبِي أُمَامَةَ إسْنَادٌ جَيِّدٌ [المغني لابن قدامة] പെരുന്നാൾ ആശംസയുമായി ബന്ധപ്പെട്ട് ഇബ്‌നു അഖീൽ ഏതാനും ഹദീസുകൾ സ്മരിക്കുകയുണ്ടായി. അതിൽപെട്ട ഒന്ന്, മുഹമ്മദ് ബിൻ സിയാദ് പറയുന്നു: ഞാൻ നബി ﷺ യുടെ അനുചരന്മാരിൽ-പെട്ട അബൂ ഉമാമഃ അൽ ബാഹിലിയും മറ്റുചിലരുടെയും കൂടെ ആയിരുന്നു. അവർ പെരുന്നാൾ നമസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പരസ്പരം പറയുമായിരുന്നു: تَقَبَّلَ اللَّهُ مِنَّا وَمِنْك നമ്മിൽ നിന്നും നിന്നിൽ നിന്നും അല്ലാഹു സ്വീകരിക്കട്ടെ. [അൽ മുഗ്‌നി] ഇസ്‌ലാമിന്റെ ആശംസകളും അഭിവാദ്യങ്ങളും എത്ര മഹനീയവും അനുഗ്രഹീതവും! ഹൃദയം തൊടുന്ന പ്രാർത്ഥനകളാണ് അവയുടെ ഉള്ളടക്കം. തന്നെപ്പോലെ തന്റെ സഹോദരനും അല്ലാഹു നന്മ നൽകണമെന്ന ഉള്ളറിഞ്ഞ തേട്ടം. വെറുമൊരു മാമൂലായല്ല അല്ലാഹുവിനുള്ള ആരാധനയായി, അവന്റെയടുക്കൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടു മാത്രമാണ് അവർ അത് നിറവേറ്റുന്നത്. അവിടെ മുൻ മാതൃക പിന്തുടരലാണ്, പുതു വഴികൾ വെട്ടിയുണ്ടാക്കലില്ല. ...وكل خير في اتباع من سلف ‘മുൻഗാമികളെ പിന്തുടരുന്നതിലാണ് സകല നന്മയും وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين والحمد لله رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله
30 റമദാൻ 1445 / 10 ഏപ്രിൽ 2024 Your browser does not support viewing this document. Click here to download the document. അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ الْمُعْتَمِدُ عَلَى الْحِسَابِ فِي الْهِلَالِ كَمَا أَنَّهُ ضَالٌّ فِي الشَّرِيعَةِ، مُبْتَدِعٌ فِي الدِّينِ، فَهُوَ مُخْطِئُ فِي الْعَقْلِ وَعِلْمِ الْحِسَابِ مجموع فتاوى شيخ الإسلام ابن تيمية[٢٥/ ٢٠٧] "മാസപ്പിറവിയിൽ കണക്കിനെ അവലംബമാക്കിയവൻ ഷർഇൽ പിഴച്ചവനെപ്പോലെയാണ്. അവൻ ദീനിൽ ബിദ്അത് ഉണ്ടാക്കുന്നവനും ബുദ്ധിയുടെ കാര്യത്തിലും ഗോളശാസ്ത്രത്തിലും അബദ്ധം പിണഞ്ഞവനുമാണ്" ഫതാവാ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള (25/207) — ബഷീർ പുത്തൂർ
മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അല്ലാഹുവിൻറെ ദീൻ, ദീനുൽ ഇസ്‌ലാമിൻറെ നാലാമത്തെ സ്തംഭമായ റമളാനിലെ നോമ്പ്, റമളാൻ മാസം നിർണ്ണയിക്കേണ്ടത് എങ്ങനെ? ഇതൊന്നും തന്നെ
• രാഷ്ട്രീയക്കാർ അവരുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുപയോഗിക്കേണ്ട വിഷയങ്ങളല്ല. • സംഘടനക്കാർ അവരുടെ സങ്കുചിതമായ പക്ഷപാതം കാണിക്കേണ്ട മേഖലയല്ല. • ഖാളിമാർ അവരുടെ മൂപ്പിളമ തർക്കത്തിന് ഉപയോഗിക്കേണ്ട കാര്യമല്ല. • ഗ്രൂപ്പ് കളിക്കാർക്കും റുവൈബിളമാർക്കും കൊട്ടിപ്പാടാനുള്ള തപ്പല്ല. മേൽ പറഞ്ഞത് നിങ്ങളുടെ മനഃസാക്ഷി തന്നെ നിങ്ങളോട് ഒരിക്കലെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. സത്യത്തിൻറെ ആ ഉൾവിളിയെ നിങ്ങൾ നിഷേധിക്കരുതായിരുന്നു. സത്യം നിങ്ങൾ ചുട്ടു ചാമ്പലാക്കിയെങ്കിൽ തന്നെ, ആ ചാരത്തിലെവിടെയോ ഒരു ചെറു കനൽ അവശേഷിക്കുന്നുണ്ടാവാം. എങ്കിൽ താഴെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് പര്യാലോചിക്കൂ, സഹോദരാ! റമളാൻ നിർണ്ണയിക്കേണ്ടത് മാസപ്പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്. ഗണിതശാസ്ത്രമല്ല, ഗോളശാസ്ത്രമല്ല, കലണ്ടറല്ല, രാഷ്ട്രീയമായ നീക്കുപോക്കുകളല്ല മാസം നിർണ്ണയിക്കാൻ അടിസ്ഥാനമാക്കേണ്ടത്. നബി ﷺ പറയുന്നു (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് പിടിക്കുക, മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക – ബുഖാരി) ഒരു മുസ്‌ലിമായ വ്യക്തി മാസപ്പിറവി കണ്ടാൽ അത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ മുന്നിൽ സാക്ഷ്യപ്പെടുത്തണം. ഭരണാധികാരി ആ സാക്ഷ്യം അംഗീകരിച്ച് പ്രഖ്യാപിച്ചാൽ ആ വിവരം ലഭിക്കുന്നവർ, പ്രാദേശികമായ അതിർ വരമ്പുകളില്ലാതെ എല്ലാവരും, അത് അംഗീകരിച്ച് നോമ്പ് തുടങ്ങണം. നബി ﷺ പറയുന്നു. (നോമ്പ് നിങ്ങൾ നോമ്പ് പിടിക്കുന്ന ദിവസമാണ് – തിർമുദി, അബൂദാവൂദ്) പരാമൃഷ്ട സന്ദർഭത്തിലെ നിങ്ങൾ, ജനം, പ്രജ എന്നൊക്കെയുള്ള പരാമർശത്തിൻറെ വിവക്ഷ ഭരണാധികാരിയും പ്രജകളുമാണ്. ഒരു മുസ്‌ലിം ഭരണാധികാരിയുടെ നിയന്ത്രണത്തിലല്ലാത്ത കക്ഷികളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ പെടില്ല. തലയില്ലാത്ത തെങ്ങിൽ കേറുന്നത് നന്നല്ല എന്ന് പറയേണ്ടതുണ്ടോ?! വർഷാവർഷങ്ങളിൽ മാസപ്പിറവി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഓരോ വർഷവും ആശയക്കുഴപ്പങ്ങളുടെ പുതിയ പുതിയ പതിപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അഹ്‌ലുസ്സുന്നഃ ഫിത്നകളുടെയും ആശയക്കുഴപ്പങ്ങളുടെയും കൊടുങ്കാറ്റുകളിൽ ആടാതെ, ഉലയാതെ, വ്യക്തതയോടെ ഒരു പർവ്വതം കണക്കെ ഉറച്ചു നിൽക്കുന്നു. മാസം കണ്ടുവോ? കണ്ടു. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചുവോ? അതെ, പ്രഖ്യാപിച്ചു. മുസ്‌ലിം ഭരണാധികാരികളിൽ ഒരാളുടെ (സൌദി ഭരണാധികാരി) പ്രഖ്യാപനം വന്നു. നോമ്പ് പിടിക്കാൻ തക്ക സമയത്ത് ആ വിവരം കിട്ടിയോ കിട്ടി, ഏതാണ്ട് രാത്രി ഒമ്പത് മണിക്കു തന്നെ വിവരം കിട്ടി. എന്നാൽ നോമ്പ് തുടങ്ങാം. സംശയങ്ങളും പുകമറകളുമില്ല. എല്ലാം വ്യക്തം. കാപ്പാട്ടെ കാഴ്ചയോ? കാണാം, കാണാതിരിക്കാം. ശരിക്കും കണ്ടതോ അതോ കള്ളക്കാഴ്ചയോ തീർച്ചപ്പെടുത്താനാവില്ല. ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചോ? ഇവിടെ ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയില്ലല്ലോ. ഖാളിമാരും കമ്മിറ്റിക്കാരും ഗ്രൂപ്പുകാരും ഒക്കെ പ്രഖ്യാപിച്ചല്ലോ? അവർ പ്രഖ്യാപിക്കാം, പ്രഖ്യാപിക്കാതിരിക്കാം. അതിനെന്തു വില?! അവരിൽ ആർക്കും ശാസനാധികാരമില്ലല്ലോ. അതിനാൽ അവരിൽ ഒരാൾ പ്രഖ്യാപിച്ചാൽ അത് മറ്റൊരാൾ സ്വീകരിക്കുകയുമില്ല. ഐക്യത്തിനു പകരം അവർ ഭിന്നിപ്പിനും കക്ഷിത്വത്തിനുമാണ് കാരണമാകുന്നതും. അവരെയെല്ലാം വെടിയുക. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയുടെ പ്രഖ്യാപനം ചെവിക്കൊള്ളുക. അല്ലാഹു അൽജമാഅഃയുടെ കൂടെയാണ്. അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
കിബാറുൽ ഉലമ പറഞ്ഞാൽ അത് മാത്രമാണ് ദീൻ എന്ന് കരുതിയാൽ കഥ കഴിഞ്ഞു ! അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ വിഷയത്തിൽ സൗദിയിലെ കിബാറുകളുടെയും ലജ്‌നയുടെയും ഫത്‍വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെഈ വിഷയത്തിൽ ദലീൽ എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും ദലീൽ എവിടെയാണ് എന്നതാണ് വിഷയം. അതാണ് പരിഗണിക്കേണ്ടത്. ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക ! — ബഷീർ പുത്തൂർ ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു:
"ഫിതര്‍ സകാത് നമ്മുടെ സ്വാഇന്റെ കണക്കില്‍ ഇപ്പോള്‍ ഏതാണ്ട് മൂന്ന് കിലോയോളം വരും, ഒരൽപ്പം കുറയും. സൂക്ഷമതക്കുവേണ്ടി മൂന്ന് കിലോ കൊടുത്താൽ പൂര്‍ണ്ണമായ സ്വാഅ് കൊടുത്തതാകും." - അബൂ തൈമിയ്യ ഹനീഫ്
بِسمِ اللهِ وَاللهُ أكبر اللّٰهُمَّ إنَّ هذا مِنْكَ وَلَكَ اللّٰهُمَّ تَقَبَّلْ مِنِّي (مناسك الحج والعمرة للعلامة الألباني) അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളും കൊണ്ട് (അവന്റെ സഹായവും ബറകതും തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു).
അല്ലാഹുവാണ് ഏറ്റവും വലിയവൻ (മഹോന്നതൻ). അല്ലാഹുവേ തീർച്ചയായും ഇത് നിന്നിൽ നിന്നുള്ള(അനുഗ്രഹമാണ്). നിനക്കുവേണ്ടി മാത്രം (നിർവ്വഹിക്കുന്നതാണ്). അല്ലാഹുവേ എന്നിൽ നിന്ന് സ്വീകരിക്കണേ. - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed