IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

നബി ﷺ സ്വഹാബത്തിനോട് പുലർത്തിയ വ്യക്തതയും ആ വ്യക്തതയുടെ ഭാരിച്ച അനിവാര്യതകളും

3/2/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
അവിടുത്തെ അനുചരന്മാരുമായുള്ള ഇടപെടലുകളിൽ നബി ﷺ യുടെ മാതൃകയെ ക്കുറിച്ച് പര്യാലോചന നടത്തുന്ന ഒരുത്തന് സൂര്യന്റെ ശോഭയെക്കാൾ തിളക്ക മാർന്ന വ്യക്തത കണ്ടെത്താൻ കഴിയും.
 
യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നു, യാതൊരു ഭംഗിവാക്കുമില്ലാതെ:
മക്കയിൽ തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ആവലാതി പറഞ്ഞയാളോട് അവിടുന്ന് പ്രതിവചിച്ചു: “നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരു മനുഷ്യനെ കൊണ്ടുവന്ന് ഇരുമ്പിന്റെ ചീർപ്പുകൊണ്ട് ചീകപ്പെട്ടിട്ടുണ്ട്, അത് അവന് തന്റെ മതത്തെ വെറുത്ത് പുറത്തുപോകാൻ ഇടയാക്കിയില്ല. പക്ഷെ നിങ്ങൾ ബദ്ധപ്പാട് കാണിക്കുകയാണ്”... (ഹദീസ്)
 
ഒഴിച്ചുകൂടാനാകാത്ത വിഷയങ്ങളും കരാറുകളും വ്യവസ്ഥകളും വിവരിക്കുന്നിടത്ത്:
അൻസ്വാറുകളുമായുള്ള അഖബാ ഉടമ്പടിയിൽ, അവരുടെ ഭാര്യമാരെയും മക്കളെയും പ്രതിരോധിക്കുന്നപോലെ നബി ﷺ യെയും പ്രതിരോധിക്കണമെന്ന് കരാർ വാങ്ങി യത് ഉദാഹരണം.
 
കൊള്ളക്കൊടുക്കലുകളിലും ഇടപാടുകളിലും:
വ്യക്തത, അതോടൊപ്പം വിട്ടുവീഴ്ചയും.
 
തിരുത്ത് വേണ്ടതിനെ നിരൂപണം ചെയ്യുന്നിടത്ത്:
“നിശ്ചയമായും താങ്കൾ ജാഹിലിയ്യത്തിന്റെ ശേഷിപ്പുകൾ കുടികൊള്ളുന്ന ഒരു മനുഷ്യനാണ്”. (അബൂ ദർ رضي الله عنه തന്റെ അടിമയെ കറുത്തവളുടെ മകൻ എന്ന് അധിക്ഷേപിച്ചപ്പോൾ നബി ﷺ അത് ശക്തമായ ഭാഷയിൽ തിരുത്തി. – വിവ:)
 
“ഖാലിദിന്റെ ചെയ്തിയിൽ നിന്ന് ഞാൻ ഒഴിവാണ്”. (ബനൂ ജുദൈമക്കാരിലേക്ക് നബി ﷺ ഖാലിദ് ബിൻ വലീദ്  رضي الله عنه ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചു. ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് പറയാൻ അറിയാത്തതിനാൽ, പകരം ‘മതം മാറിയിരിക്കുന്നു’ എന്ന് അവർ പറഞ്ഞു.  അത് വകവെക്കാതെ അദ്ദേഹം അവരോട് യുദ്ധം തുടർന്നു... ആ വിവരം നബി ﷺ യുടെ അടുക്കലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞതാണിത്. – വിവ:)
ഇതു പോലുള്ള ഹദീസുകൾ അതിനുദാഹരണമാണ്.
 
അതിലംഘകനായ അതിക്രമിയോട് കാർക്കശ്യവും ഉറച്ച തീരുമാനവും:
ഇടയനെ കൊലപ്പെടുത്തി ഒട്ടകങ്ങളെ കവർച്ച നടത്തിയ അഅ്റാബികളുടെ വിഷയത്തിൽ ചെയ്തതുപോലെ, അവർക്കുമേൽ കൊള്ളക്കാർക്കുള്ള ശിക്ഷാനടപടി സ്വീകരിച്ചു.
 
അദ്ദേഹത്തിന്റെ ആദരണീയ വ്യക്തിത്വത്തിനു നേർക്കുള്ള ഉപദ്രവങ്ങളിൽ ക്ഷമയും വിവേകവും:
തോളത്ത് അടയാളം വരുത്തും വിധം ശക്തമായി അവിടുത്തെ തട്ടം പിടിച്ചു വലിച്ച അഅ്റാബിയോട് ക്ഷമിച്ചതുപോലെ.
 
അദ്ദേഹത്തിന്റെ കാലത്തു ജീവിച്ച, പ്രായത്തിലും സ്ഥാനത്തിലും ചെറുതോ വലുതോ ആയ യാതൊരു മുസ്‌ലിമിനും വളരെ അനായാസവും തികഞ്ഞ തെളിമ യോടെയും അദ്ദേഹവുമായി ഇടപഴകുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.
 
എന്നാൽ അവ്യക്തത, അത് വഞ്ചനയുടെ കൂട്ടാളിയാണ്.
 
വെളിവാക്കൽ അനിവാര്യമായവ മറച്ചുപിടിക്കുന്നത് ചതിയാണ്.
 
യാതൊരു യാഥാർത്ഥ്യവും സ്ഥിരതയുമില്ലാത്ത സ്നേഹ-ക്രോധ പ്രകടനങ്ങളുമായി മനോവികാരങ്ങൾ കൊണ്ടുള്ള ഒരുതരം കൗശലമുണ്ട്, അതിന്റെ കാരണം കള്ളത്തരവും സ്വന്തം നഫ്‌സിനോട് തന്നെ ഒരു മനുഷ്യനുള്ള സത്യസന്ധതയില്ലായ്‌മയുമാണ്.
 
ചങ്ങാത്തം കൊണ്ട് സ്വാഭാവികമായി വളരേണ്ടുന്ന ബന്ധങ്ങൾ ക്ഷയിച്ചുപോകുന്നതിന്റെ കാരണം ധാതുവിലുള്ള പോരായ്‌മയും സ്വഭാവദൂഷ്യവുമാണ്.
 
ഒരു സ്ത്രീ തന്നെ വിവാഹമാലോചിച്ച രണ്ടു പുരുഷന്മാരെക്കുറിച്ച് ചോദിച്ചപ്പോൾ, അവരിലൊരാളെക്കുറിച്ച് നബി ﷺ പറഞ്ഞു: “അവൻ പിശുക്കനാണ്.” അപരനെക്കുറിച്ച് പറഞ്ഞു: “തന്റെ തോളത്തു നിന്ന് വടി താഴെ വെക്കാത്തവനാണ്.” (നന്നായി അടിക്കുന്നവൻ എന്നും, ധാരാളം യാത്രചെയ്യുന്നവനെന്നും അതിനു വിവക്ഷ കാണാം – വിവ:) സഹവാസത്തെ ബാധിക്കുന്ന മോശം വിശേഷണം കൊണ്ട് രണ്ട് പുരുഷന്മാരെ മൂല്യനിർണ്ണയം ചെയ്യുന്ന വ്യക്തവും സ്‌പഷ്ടവും സത്യസന്ധവുമായ വാക്ക്.
 
അതുകൊണ്ട് കഴിയുന്നിടത്തോളം ഇംഗിതങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ദീനിന്റെ സത്യസന്ധമായ ഒരു സാക്ഷാത്കാരം യാഥാർത്ഥ്യമാകും വരെ ഒരു മനുഷ്യൻ സ്വന്തം നഫ്‌സിനോട് സമരം ചെയ്യലാണ് പ്രഥമ ബാധ്യതയും വലിയ ജിഹാദും.
 
അല്ലാത്തപക്ഷം, ഒരു മനുഷ്യനെ സ്വന്തം നഫ്‌സു തന്നെ പരാജയപ്പെടുത്തുകയും, അവന്റെ ബുദ്ധി തന്നെ അവനെ വഞ്ചിക്കുകയും, സ്വഭാവത്തിൽ ലോപം വരുത്തുകയും ചെയ്താൽ അവൻ തന്നെ അതിന്റെ ദുരന്തം ആദ്യം അനുഭവിക്കേണ്ടിവരും.
 
ദുഷിച്ച നൈസർഗിക വാസനയും അധാർമിക ചുറ്റുപാടും അപൂർണ്ണമായ ശിക്ഷണവും അപകർഷതാ ബോധവും രോഗവുമൊക്കെ ഹൃദയത്തിൽ കൂടുകൂട്ടിയാൽ പ്രത്യേകിച്ചും.
 
അപ്പോൾ നാവുകൊണ്ട് അവൻ പറയും: ‘ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നെ സ്നേഹിക്കുന്നു’വെന്ന്, അവനാകട്ടെ ആ പറഞ്ഞതിൽ സത്യസന്ധനല്ല.
 
തന്റെ മാനദണ്ഡം സത്യവും സുന്നത്തുമാണെന്ന് വാദിക്കും. അഭിപ്രായ ഭിന്നതയുടെയോ തർക്കത്തിന്റെയോ ചർച്ചയുടെയോ സന്ദർഭം വരുമ്പോൾ അവന്റെ രോഗവും തനിസ്വഭാവവും പുറത്തുവരും.
 
നമ്മുടെ റബ്ബ് പറയുന്നത് എത്ര മഹത്തായ കാര്യമാണ്:

وَنَفْسٍ وَمَا ‌سَوَّاهَا ۝ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝ قَدْ أَفْلَحَ مَنْ زَكَّاهَا ۝ وَقَدْ خَابَ مَنْ دَسَّاهَا 

​“ആത്മാവിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ. എന്നിട്ട്‌ അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും അതിനെ സംസ്‌കരിച്ചവൻ വിജയിച്ചു.
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജിതനായി.”
​

— ശൈഖ് അഹ്‌മദ് അസ്സുബൈഇ حفظه الله
    മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ ​

​بسم الله الرحمٰن الرحيم
 
وضوح النبي ﷺ مع أصحابه ولوازم الوضوح الثقيلة
 
المتأمّل في هدي النبي -صلى الله عليه وسلم- في تعامله مع أصحابه يجد وضوحًا أكثر إبهارًا من ضوء الشمس
 
ففي بيان الحقيقة وعدم المجاملة فيها: يقول لمن شكى إليه الحال في مكة: «إنه لكان يؤتى بالرجل من قبلكم فيشق بأمشاط الحديد فما يرده ذلك رغبة عن دينه، ولكنكم تستعجلون...» الحديث
 
وفي بيان لوازم الأشياء والعهود والعقود: كما في بيعة العقبة مع الأنصار؛ من المبايعة على أن يمنعوا عن النبي كما يمنعون عن نسائهم وأبنائهم. الحديث
 
في العقود والبيع والشراء: من الوضوح مع السماحة
 
في نقد ما يحتاج إلى تقويم: «إنك امرؤ فيك جاهلية»، «أنا بريء مما صنع خالد»، ونحوها من الأحاديث
 
في الصرامة والحزم مع المعتدي الباغي: كما صنع بالأعراب الذين قتلوا الراعي وسرقوا الإبل، فعاقبهم بحد الحرابة
 
في صبره وحلمه على الأذية إذا توجهت لشخصه الكريم: كما في صبره على الأعرابي الذي جرّ رداءه بشدة حتى أثّر في عاتقه
 
فلا يعسر على مسلم صغير أو كبير في السن أو في القدر في زمنه أن يتعامل معه -صلى الله عليه وعلى آله وسلم- بسلاسة ووضوح كامل
 
أما الغموض فهو قرين الخيانة
 
والكتمان لما ينبغي إظهاره: غش
 
والتلاعب في المشاعر بإظهار الحب أو البغض من غير حقيقة والتزام، فسببه الكذب وعدم صدق الإنسان في نفسه
 
وضعف النمو الطبيعي للعلاقة بالعشرة، فسببه ركاكة المعدن وسوء الخلق
 
ولما سألته المرأة عن رجلين يريدان نكاحها، قال في أحدهما: «إنه بخيل»، وفي الآخر: «إنه لا يضع العصا عن عاتقه». كلام واضح محكم صادق في تقويم الرجلين بصفة سيئة تؤثّر في العشرة.
 
ولذلك كان أوّل الواجبات وأعظم الجهاد: مجاهدة الإنسان لنفسه حتى يحقق الدين تحقيقًا صادقًا خاليًا من المآرب، ما أمكن
 
وإلا فإذا هزمت الإنسانَ نفسُه وخانه عقله وطفّف في أخلاقه، فهو المتضرر الأوّل
 
خاصة إذا قفزت على قلبه طينة سيئة، وبيئة غير قويمة، وتربية ناقصة، وشعور بالنقص، ومرض. فيقول بلسانه: أحبك في الله. وهو غير صادق! ويزعم أن موازينه الحق والسنة، فتنفجر أمراضه وأخلاقه عند الخلاف أو النزاع أو النقاش
 
وما أعظم ما قال ربنا: وَنَفْسٍ وَمَا ‌سَوَّاهَا ۝ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝ قَدْ أَفْلَحَ مَنْ زَكَّاهَا ۝ وَقَدْ خَابَ مَنْ دَسَّاهَا
 
كتبه: الشيخ أحمد السبيعي حفظه الله
الخميس ٦ رجب ١٤٤٥هـ
الموافق ١٨/ ١/ ٢٠٢٤م
0 Comments

സൽഫുസ്സാലിഹീന്‍ – നാം പിന്തുടരേണ്ട മാതൃക

10/3/2023

0 Comments

 
Picture
قال العلامة محمد ناصر الدين الألباني رحمه الله : «أمرنا باتباع السلف الأول ألا وهم الصحابة الكرام رضي الله عنهم، لأنهم كانوا أوعى فهما للإسلام وأحرص على تطبيقه كما تلقوه من فم الرسول صلى الله عليه وسلم غضا طريا
سلسلة الهدى والنور (١٠)

ഇമാം അൽബാനി റഹിമഹുള്ളാ പറഞ്ഞു:

“പ്രഥമ സംബോധിതരായ സലഫുകളെ പിൻപറ്റാനാണ് നാം കൽപ്പിക്കപ്പെട്ടത്. അറിയുക: അവർ, അല്ലാഹു തൃപ്തിപ്പെട്ട സമാദരണീയരായ സ്വഹാബത്താണ്. കാരണം നബി صلى الله عليه وسلم യുടെ ചുണ്ടിൽ നിന്ന് അവർക്ക് കിട്ടിയത് പോലെ, ചൂടോടെ ഇസ്ലാമിനെ ഏറ്റവും നന്നായി മനസ്സിലാക്കിയവരും, അത് ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിൽ അങ്ങേയറ്റം ആഗ്രഹമുള്ളവരുമായിരുന്നു അവർ"

സിൽസിലതുൽ ഹുദാ വന്നൂർ 10

​— ബഷീർ പുത്തൂർ
Download Poster
0 Comments

വിശ്വാസം! അതല്ലേ എല്ലാം...

28/1/2023

0 Comments

 
പ്രശസ്ത താബിഈവര്യൻ ബക്ർ ബിൻ അബ്ദില്ലാ അൽ മുസ്നി رحمه الله പറയുന്നു:

​"നോമ്പോ നമസ്കാരമോ വർദ്ധിപ്പിച്ചതുകൊണ്ടല്ല അബൂബക്ർ അവരെ മുൻകടന്നത്. മറിച്ച്, തന്റെ ഹൃദയത്തിൽ രൂഢമൂലമായ ഒന്നുകൊണ്ടാണ്."

(ഇബ്നു റജബ് ലത്വാഇഫിൽ ഉദ്ധരിച്ചത്)

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
قال بكر بن عبد الله المزني رحمه الله
"ما سبقهم أبو بكر بكثرة صيام ولا صلاة، ولكن بشيء وقر في صدره"
[ابن رجب في لطائف المعارف]
Download Poster
0 Comments

ആദ്യകാലക്കാർ പിൽക്കാലക്കാർക്കായി പറയാൻ ഒന്നും വിട്ടേച്ചിട്ടില്ല

20/10/2021

0 Comments

 
ഹുദൈഫ رضي الله عنه പറയുന്നു:

നബി ﷺ യുടെ സ്വഹാബത് ഇബാദത് ആയി കാണാത്ത ഒന്നും നിങ്ങൾ ഇബാദത്തായി അനുഷ്ഠിക്കരുത്. കാരണം ആദ്യകാലക്കാർ പിൽക്കാലക്കാർക്കായി പറയാൻ ഒന്നും വിട്ടേച്ചിട്ടില്ല.

​- ബഷീർ പുത്തൂർ
قال حذيفة رضي الله عنه: كل عبادة لا يتعبدها أصحاب رسول الله فلا تعبدوها فإن الأول لم يدع للآخر مقالاً
(أبو نعيم في الحلية)
​
Download Poster
0 Comments

ഖുർആൻ മനഃപാഠം

23/5/2021

0 Comments

 
അബ്ദുല്ലാ ബ്നു മസ്ഊദ് رضي الله عنه  പറഞ്ഞു:

"ഞങ്ങൾക്ക് ഖുർആനിന്റെ പദങ്ങൾ മനഃപാഠമാക്കാൻ പ്രയാസവും, അതനുസരിച്ച് പ്രവർത്തിക്കൽ അനായാസവുമായിരുന്നു. നമുക്ക് ശേഷം വരുന്നവർക്ക് ഖുർആൻ മനഃപാഠമാക്കൽ അനായാസവും, അതനുസരിച്ച് പ്രവർത്തിക്കൽ പ്രയാസവുമായിരിക്കും."

- അബൂ തൈമിയ്യ ഹനീഫ്
قال عبد الله بن مسعود

إنا صعب علينا حفظ الفاظ القرآن، وسهل علينا العمل به، وإن من بعدنا يسهل عليهم حفظ القرآن، ويصعب عليهم العمل به

(تفسير القرطبي)
Download Poster
0 Comments

അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക

12/5/2021

0 Comments

 
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു: തീർച്ചയായും, ചില മുതിർന്ന സ്വഹാബികൾക്ക് വരെ സുന്നത്ത് ഗോപ്യമായേക്കും. അവരിലെ ഒറ്റപ്പെട്ടവർക്ക് അത് അറിയുകയും ചെയ്യും. ഇക്കാരണത്താൽ, അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, അതിന് എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക്കുകയേ ചെയ്യരുത്. " ഇന്ന വ്യക്തി ഇതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല.

- ബഷീർ പുത്തൂർ

قال الإمام ابن حجر العسقلاني رحمه الله: أن السنة قد تخفى على بعض أكابر الصحابة، ويطلع عليها آحادهم؛ ولهذا لا يلتفت إلى الآراء ولو قويت مع وجود سنة تخالفها، ولا يقال: كيف خفي ذا على فلان؟
(فتح الباري لابن حجر ٧٦/١)
0 Comments

സ്വഹാബികൾ

27/4/2021

0 Comments

 
ഇബ്നു കസീറ് رحمه الله പറഞ്ഞു: എന്നാൽ അഹ്ലുസ്സുന്നത്തി വൽ ജമാഅ: സ്വഹാബത്തിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത എല്ലാ വാക്കും പ്രവർത്തിയും ബിദ്അത്താണെന്ന് പറയും. കാരണം അത് നല്ലതായിരുന്നുവെങ്കി​​ൽ അവരതിലേക്ക് നമ്മെക്കാൾ മുൻകടക്കുമായിടുന്നു. കാരണം അവർ നന്മയായ കാര്യങ്ങളിൽ നിന്ന് ഒരു കാര്യവും വിട്ടു കളയുന്നവരല്ല; അതിലേക്ക് അവർ ധൃതിപ്പെട്ടിട്ടല്ലാതെ.

തഫ്സീർ ഇബ്നു കസീർ - സൂറത്തുൽ അഹ്‌ഖാഫ് - ആയത്ത് 11

- ബഷീർ പുത്തൂർ
قال ابن كثير رحمه الله

وَأَمَّا أَهْلُ السُّنَّةِ وَالْجَمَاعَةِ، فَيَقُولُونَ: فِي كُلِّ فِعْلٍ وَقَوْلٍ لم يثبت عن الصحابة هُوَ بِدْعَةٌ لِأَنَّهُ لَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ، لِأَنَّهُمْ لَمْ يَتْرُكُوا خَصْلَةً مِنْ خِصَالِ الخير إلا وقد بادروا إليها

(تفسير ابن كثير سورة الأحقاف آية ١١)
0 Comments

മുആവിയ رضي الله عنه ന്റെ പദവി

13/10/2020

0 Comments

 
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :-"മുആവിയ رضي الله عنه ഈ ഉമ്മത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്‌ടരാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന നാല് പേർ നുബുവ്വത്തിനു അനുസൃതമായ ഖലീഫമാർ ആയിരുന്നു. അദ്ദേഹം (മുആവിയ) രാജാക്കന്മാരിൽ ഒന്നാമനാണ്. അദ്ദേഹത്തിന്റെ ഭരണം: ഭരണവും അനുഗ്രഹവുമായിരുന്നു. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. " ഭരണം നുബുവ്വത്തും അനുഗ്രഹവുമാകും. പിന്നീട് ഖിലാഫത്തും അനുഗ്രഹവുമാകും. അതിന് ശേഷം ഭരണവും അനുഗ്രഹവുമാകും. പിന്നീട് ഭരണവും ആധിപത്യവുമാകും. പിന്നീട് വരുന്നത് പരമ്പരാഗത പിന്തുടർച്ചയാകും" അദ്ദേഹത്തിന്റെ ഭരണം മുസ്ലിംകൾക്ക് ഗുണപ്രദവും വിവേകവും അനുഗ്രഹവുമായിരുന്നു. മറ്റാരുടെ ഭരണത്തെക്കാളും അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമികൾ അവർ നുബുവ്വത്തിന്റെ ഖലീഫമാരായിരുന്നു. നബി صلى الله عليه وسلمയിൽ നിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. "നുബുവ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഖിലാഫത് മുപ്പത് വർഷമായിരിക്കും. പിന്നീട് രാജഭരണം വരും"

- ബഷീർ പുത്തൂർ
​
وَاتَّفَقَ الْعُلَمَاءُ عَلَى أَنَّ مُعَاوِيَةَ أَفْضَلُ مُلُوكِ هَذِهِ الْأُمَّةِ فَإِنَّ الْأَرْبَعَةَ قَبْلَهُ كَانُوا خُلَفَاءَ نُبُوَّةٍ وَهُوَ أَوَّلُ الْمُلُوكِ؛ كَانَ مُلْكُهُ مُلْكًا وَرَحْمَةً كَمَا جَاءَ فِي الْحَدِيثِ: " {يَكُونُ الْمُلْكُ نُبُوَّةً وَرَحْمَةً ثُمَّ تَكُونُ خِلَافَةٌ وَرَحْمَةٌ ثُمَّ يَكُونُ مُلْكٌ وَرَحْمَةٌ ثُمَّ مُلْكٌ وَجَبْرِيَّةٌ ثُمَّ مُلْكٌ عَضُوضٌ " وَكَانَ فِي مُلْكِهِ مِنْ الرَّحْمَةِ وَالْحُلْمِ وَنَفْعِ الْمُسْلِمِينَ مَا يُعْلَمُ أَنَّهُ كَانَ خَيْرًا مِنْ مُلْكِ غَيْرِهِ. وَأَمَّا مَنْ قَبْلَهُ فَكَانُوا خُلَفَاءَ نُبُوَّةِ فَإِنَّهُ قَدْ ثَبَتَ عَنْهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: " تَكُونُ خِلَافَةُ النُّبُوَّةِ ثَلَاثِينَ سَنَةً ثُمَّ تَصِيرُ
مُلْكًا مجموع الفتاوى ج ٤ ص ٤٧٨
0 Comments

അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു ......

27/3/2016

0 Comments

 
അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു

"സുബൈർ എന്നെ വിവാഹം കഴിച്ചു. ഒരു ഒട്ടകവും ഒരു കുതിരയുമല്ലാതെ അദ്ദേഹത്തിന് മറ്റു സ്വത്തോ സമ്പത്തോ ഉണ്ടായിരുന്നില്ല. ഞാൻ അദ്ധേഹത്തിന്റെ കുതിരക്കു തീറ്റ കൊടുക്കുകയും വെള്ളം കൊടുക്കുകയും തോൽപാത്രം തുന്നുകയും റൊട്ടി ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എനിക്ക് റൊട്ടി ഉണ്ടാക്കാൻ നല്ല വശമില്ല. എന്റെ അയൽവാസികളായ, സത്യസന്ധരായ ചില അൻസ്വാരീ സ്ത്രീകൾ എന്നെ അതിൽ സഹായിക്കാറുണ്ട്. ഏതാനും മയിലുകൾ ദൂരെയായി നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സുബൈറിന് പതിച്ചു നൽകിയ ഭൂമിയിൽ നിന്ന് ഞാൻ തലച്ചുമടായി ധാന്യങ്ങൾ കൊണ്ട് വരാറുണ്ട്.

ഒരു ദിവസം ഞാൻ ധാന്യങ്ങളുമായി വരുന്ന വഴിയെ കുറച്ചു അൻസ്വാരികളുടെ കൂടെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ കണ്ടു. അപ്പോൾ അദ്ദേഹം എന്നെ ഒട്ടകപ്പുറത്ത് കയറാൻ ക്ഷണിക്കുകയും ഒട്ടകത്തിനോട് മുട്ടു കുത്താൻ കൽപിക്കുകയും ചെയ്തു. പക്ഷെ, പുരുഷന്മാരുടെ കൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് ലജ്ജ തോന്നി. മാത്രമല്ല, ഞാൻ സുബൈറിന്റെ വെറുപ്പ്‌ ഓർക്കുകയും ചെയ്തു. അദ്ദേഹം വളരെ ഗീറത്തു ഉള്ള ആളാണ്‌. എനിക്ക് ലജ്ജയുണ്ടെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പോയി.
​
ഞാൻ തലയിൽ ധാന്യവുമായി വരുന്ന വഴിയെ നബിയെയും സ്വഹാബികളെയും കണ്ട കാര്യവും ഒട്ടകത്തെ മുട്ടു കുത്തിച്ചതും, എനിക്ക് ലജ്ജ തോന്നിയതും, താങ്കളുടെ ഗീറത്തു ഞാൻ ഓർത്തതും എല്ലാം സുബൈറിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു " നീ അദ്ധേഹത്തിന്റെ കൂടെ ഒട്ടകപ്പുറത്ത് കയറുന്നതിനേക്കാൾ എനിക്ക് പ്രയാസമായി തോന്നിയത്, നീ തലച്ചുമടായി ധാന്യം കൊണ്ടുവന്നതാണ്. "
​
അവർ പറഞ്ഞു ": അദ്ദേഹം ( അബൂബക്കർ റദിയള്ളാഹു അൻഹു) എനിക്ക് ഒട്ടകത്തെ പരിപാലിക്കാൻ മതിയായ രൂപത്തിൽ ഒരു സേവകനെ അയച്ചു തന്നു. അതെനിക്കൊരു മോചനം ആയിരുന്നു. " ബുഖാരി-മുസ്‌ലിം

- ഈ സംഭവത്തിൽ പ്രയാസമാനുഭാവിക്കുന്നവരോടുള്ള നബിയുടെ അനുകമ്പ പ്രകടമാണ്.
- അസ്മാഉ റദിയള്ളാഹു അൻഹാ, ആയിഷ റദിയള്ളാഹു അൻഹായുടെ സഹോദരി ആണ്.
- നബി, അവരെ ഒട്ടകപ്പുറത്ത് കയറ്റുകയും അദ്ദേഹം നടക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചതു എന്ന് അഭിപ്രായപ്പെട്ട ആളുകൾ ഉണ്ട്.
- ഇമാം ഹാഫിദ് ഇബ്ൻ ഹജർ പറഞ്ഞത് നബി മറ്റൊരു ഒട്ടകപ്പുറത്ത് കയറാൻ ഉദ്ദേശിച്ചു എന്നാണു.
- ഇമാം ഫുദൈൽ ഇബ്ൻ ഇയാദ് പറഞ്ഞത് ഇത് നബിക്ക് ഖാസ്വ് ആണ് എന്നാണു.
- ക്ഷണിച്ചത് നബിയായിട്ടു പോലും, ഭർത്താവിന്റെ അനിഷ്ടം ഉണ്ടാകുമോ എന്ന് സംശയിച്ചതിനാൽ അസ്മാഉ റദിയള്ളാഹു അൻഹാ അതിൽ നിന്ന് പിന്മാറി.

​- ബഷീർ പുത്തൂർ
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، رَضِيَ اللهُ عَنْهُمَا، قَالَتْ
(تَزَوَّجَنِي الزُّبَيْرُ، وَمَا لَهُ فِي الأَرْضِ مِنْ (مَالٍ وَلاَ مَمْلُوكٍ)! وَلاَ شَيْءٍ غَيْرَ نَاضِحٍ وَغَيْرَ فَرَسِهِ
فَكُنْتُ أَعْلِفُ فَرَسَهُ وَأَسْتَقِي المَاءَ، وَأَخْرِزُ غَرْبَهُ، وَأَعْجِنُ
وَلَمْ أَكُنْ أُحْسِنُ أَخْبِزُ، وَكَانَ يَخْبِزُ جَارَاتٌ لِي مِنَ الأَنْصَارِ، وَكُنَّ نِسْوَةَ صِدْقٍ
وَكُنْتُ أَنْقُلُ النَّوَى مِنْ أَرْضِ الزُّبَيْرِ -الَّتِي أَقْطَعَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ- عَلَى رَأْسِي! وَهِيَ مِنِّي عَلَى ثُلُثَيْ فَرْسَخٍ
فَجِئْتُ يَوْمًا وَالنَّوَى عَلَى رَأْسِي، فَلَقِيتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَعَهُ نَفَرٌ مِنَ الأَنْصَارِ، فَدَعَانِي ثُمَّ قَالَ: ((إِخْ إِخْ)) (1) لِيَحْمِلَنِي خَلْفَهُ، فَاسْتَحْيَيْتُ أَنْ أَسِيرَ مَعَ الرِّجَالِ! وَذَكَرْتُ (الزُّبَيْرَ وَغَيْرَتَهُ) وَكَانَ أَغْيَرَ النَّاسِ
فَعَرَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنِّي قَدِ اسْتَحْيَيْتُ، فَمَضَى
فَجِئْتُ (الزُّبَيْرَ) فَقُلْتُ: لَقِيَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَى رَأْسِي النَّوَى، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، فَأَنَاخَ لِأَرْكَبَ، فَاسْتَحْيَيْتُ مِنْهُ، وَعَرَفْتُ غَيْرَتَكَ
فَقَالَ: وَاللهِ لَحَمْلُكِ النَّوَى كَانَ أَشَدَّ عَلَيَّ مِنْ رُكُوبِكِ مَعَهُ
قَالَتْ: حَتَّى أَرْسَلَ إِلَيَّ (أَبُو بَكْرٍ) بَعْدَ ذَلِكَ بِخَادِمٍ تَكْفِينِي سِيَاسَةَ الفَرَسِ، فَكَأَنَّمَا أَعْتَقَنِي!). - البخاري ومسلم
0 Comments

അഖ്വാളുകൾ - 2

26/9/2012

0 Comments

 
നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു "ആരെങ്കിലും എന്റെ സ്വഹാബതിനെ ആക്ഷേപിച്ചാല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവും"

​ قال النبي صلى الله عليه وسلم : ( من سب أصحابي فعليه لعنة الله ) 
( لم الدر المنثور / جمع الشيخ جمال الحارثي )
​​ • • • • • • •
​അവാം ഇബ്ന്‍ ഹുശബ് റഹിമഹുള്ള പറഞ്ഞു"നിങ്ങള്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരുടെ സുകൃതങ്ങള്‍  പറയൂ , ജനഹൃദയങ്ങളില്‍ അവരോടു ഇണക്കമുണ്ടാവട്ടെ , അവരുടെ ദോഷങ്ങള്‍ പരയാതിരിക്കു , ജനങ്ങള്‍ അവരെ വെറുക്കാതിരിക്കട്ടെ "  

قال العوام بن حوشب - رحمه الله - : (( أذكروا محاسن أصحاب محمد عليه السلام تأتلف عليهم قلوب الناس، ولا تذكروا مساويهم فتحرشوا الناس عليهم )). ( لم الدر المنثور / جمع الشيخ جمال الحارثي )
 • • • • • • •​​
അബ്ദുല്ലാഹിബിന്‍ അബ്ബാസ് റദിയല്ലാഹു അന്ഹുമാ :ഹവയുടെ ആളുകളുമായി നിങ്ങള്‍ കൂടിയിരിക്കരുത് , കാരണം അവരുമായുള്ള കൂ ദിയിരുത്തം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും"

​قال عبدالله بن عباس - رضي الله عنهما -: (( لا تجالس أهل الأهواء فإن مجالستهم ممرضة للقلوب )) .
​ ( لم الدر المنثور / جمع الشيخ جمال الحارثي )
​​ • • • • • • •
ഇബ്രാഹീം അന്നഖ-ഇ റഹിമാഹുല്ലാ : ഹവയുടെ ആളുകളോട് നിങ്ങള്‍ കുടിയിരിക്കരുത്.  നിങ്ങളുടെ ഹൃദയങ്ങള്‍ പരിത്യജിക്കപ്പെടുമെന്നു ഞാന്‍ ഭയപ്പെടുന്നു"

​قال إبراهيم النخعي - رحمه الله - : (( لا تجالسوا أصحاب الأهواء، فإني أخاف أن ترتد قلوبكم ))
( لم الدر المنثور / جمع الشيخ جمال الحارثي )
​ • • • • • • •
​- ബഷീർ പുത്തൂർ
0 Comments

ഫാത്വിമ رضي الله عنها

30/11/2011

0 Comments

 
നബി صلى الله عليه وسلم യുടെ നിയോഗത്തിന് അഞ്ജു വര്‍ഷം മുമ്പ് മക്കയില്‍ ജനനം. നബി അവര്‍ക്ക് ഫാത്വിമ എന്ന് പേരിടുകയും ഉമ്മു മുഹമ്മദ്‌ എന്ന് كنية വിളിപ്പേരിടുകയും ചെയ്തു. നബിയോട് ഏറ്റവും സാത്രിശ്യമുണ്ടായിരുന്ന അവര്‍ നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്നു.

നബി 
 صلى الله عليه وسلم മദീനയിലേക്ക് ഹിജ്ര പോയപ്പോള്‍ ഫാത്വിമയും സഹോദരി ഉമ്മു കുല്തുമും സൗദ رضي الله عنها യുടെ കൂടെ മക്കയില്‍ കഴിഞ്ഞു. പിന്നീട് അവരും മദീനയിലേക്ക് പോയി.

മദീനയില്‍ നബി صلى الله عليه وسلم  ആഇഷ رضي الله عنها യുമായി വീട് കുടി. 

​
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഫാത്വിമ رضي الله عنها യോട് ചോദിച്ചു :
أي بنية ألست تحين ما أحب ؟ فقالت : بلى ، قال فأحبي هذه (مسلم)
"പുന്നാര മകളെ, ഞാന്‍ ഇഷ്ടപ്പെടുന്നതിനെ നീയും ഇഷ്ടപ്പെടുന്നില്ലേ? അവര്‍ "അതേ" എന്ന് പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു. " എങ്കില്‍ ഇവരെയും (ആഇഷ رضي الله عنها) ഇഷ്ടപ്പെടു"

ഫാത്വിമ رضي الله عنها യെ അലി رضي الله عنه വിവാഹം കഴിച്ചു . അവര്‍ക്ക് ഹസന്‍ എന്ന് പേരായ ഒരു കുഞ്ഞു പിറന്നു. ഒരു വര്‍ഷത്തിനു ശേഷം ഹുസൈൻ رضي الله عنه വും ഉണ്ടായി. നബി  صلى الله عليه وسلم അവരെക്കുരിച്ചാണ് "സ്വര്‍ഗത്തിലെ യുവാക്കളുടെ രണ്ടു നേതാക്കള്‍" എന്ന് പറഞ്ഞത്.

ആഇഷ رضي الله عنها പറയുന്നു:
 ما رأيت أحدا أشبه كلاما وحديثا برسول الله صلى الله عليه وسلم من فاطمة ، وكانت إذا دخلت عليه قام إليها فقبلها ورحب بها وكذلك هي كانت تصنع به  (النسائي)
"നബി صلى الله عليه وسلم യുടെ സംസാരതോടും വാകുകളോടും ഫാത്വിമ رضي الله عنها യേക്കാള്‍ സാദ്രിശ്യമുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അവര്‍ വന്നാല്‍ നബി എഴുന്നേറ്റു ചെല്ലുകയും സ്വീകരിക്കുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നു. അവര്‍ തിരിച്ചും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു."

നബി صلى الله عليه وسلم മരണാസന്നനായി രോഗിയായി കിടക്കുന്ന നേരം. ഫാത്വിമ رضي الله عنها അദ്ധേഹത്തിന്‍റെ അടുത്ത വന്നു നിന്നു. തനിക്കു മരണം ആസന്നമായിട്ടുണ്ട് എന്നും എന്‍റെ കുടുംബക്കാരില്‍ ആദ്യം എന്നില്‍ വന്നുചേരുക നീയായിരിക്കും എന്നും അവരുടെ കാതില്‍ മന്ത്രിച്ചു.

നബി صلى الله عليه وسلم യുടെ വഫാതിനു ശേഷം, ആറു മാസം കഴിഞ്ഞപ്പോഴേക്കും ഫാത്വിമ رضي الله عنها യുടെ രോഗം കഠിനമായി. ഹിജ്ര പതിനൊന്നു റമദാന്‍ മാസം ചൊവ്വാഴ്ച രാത്രി, ഇരുപത്തി ഏഴാമത്തെ വയസ്സില്‍ അവര്‍ മരണപ്പെട്ടു

​- ബഷീർ പുത്തൂർ
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക