IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

പാപം ചെയ്താല്‍...

24/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ഇന്ന് ആർക്കും ഒന്നും ഒരു പ്രശ്‌നമേയല്ല. എല്ലാവരും എല്ലായിടത്തുമുണ്ട്. ശീതരക്തവും കഠിനഹൃദയവുമായിട്ടാണ് ഓരോരുത്തരും ജീവിക്കുന്നത്. ഏത് കുറ്റകൃത്യവും എപ്പോൾ വേണമെങ്കിലും നിസ്സങ്കോചം ചെയ്യാനുള്ള ചങ്കൂറ്റം. അത് കുറ്റബോധമോ മനഃസാക്ഷിക്കുത്തോ ഉളവാക്കുന്നില്ല. മറിച്ച് ഹീറോയിസമായിട്ടാണ് ഇന്നതിനെ കണക്കാക്കുന്നത്. മോശമായി ജീവിക്കുന്നവർ മാത്രമല്ല, നല്ല നിലയിൽ ദീനിയായി ജീവിക്കുന്നവർ പോലും അങ്ങനെയാണ്. പാപമല്ലേ, അത് അല്ലാഹുവിന് പൊറുക്കാ-വുന്നതല്ലേയുള്ളു! അത് അവിടെ എത്തിയിട്ടല്ലേ, അപ്പോൾ നോക്കാം! ഇതാണ് മനോഭാവം!! ഇവരെക്കാൾ വലിയ വഞ്ചിതർ വേറെയുണ്ടോ? അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് എത്രമാത്രം നിർഭയരാണവർ! നമസ്‌കാരം പാഴാക്കുക, പലിശയിടപാട് നടത്തുക, കളവ് പറയുക, ലഹരിയും മയക്കുമരുന്നും ഉപയോഗിക്കുക, കുത്തഴിഞ്ഞ മാരകമായ ലൈംഗിക ജീവിതം നയിക്കുക, ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുക... ഇവയൊക്കെയെന്ത്, വെറും തെറ്റുകൾ മാത്രമല്ലേ?! അതിവിടെ എല്ലാ-വരും ചെയ്യുന്നതല്ലേ? ഇന്ന് അതിനൊന്നും ആരം ഒരു രോമത്തിന്റെ വിലപോലും കൽപിക്കുന്നില്ല.

 عَنْ أَنَسٍ رضي الله عنه قَالَ: إِنَّكُمْ لَتَعْمَلُونَ أَعْمَالًا، هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ ﷺ مِنَ الْمُوبِقَاتِ
[البخاري في صحيحه]
« അനസ് رضي الله عنه പറയുന്നു: "നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നു. അവ നിങ്ങളുടെ ദൃഷ്ടിയിൽ രോമത്തെക്കാളും നിസ്സാരമാണ്. എന്നാൽ നബി ﷺ യുടെ കാലത്ത് ഞങ്ങൾ അവയെ വിനാശകരമായ മഹാ-പാപമായിട്ടാണ് ഗണിച്ചിരുന്നത്." » (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

​പറഞ്ഞില്ലെന്നോ, അറിഞ്ഞില്ലെന്നോ വരരുത്. കാര്യം അത്ര നിസ്സാര-മല്ല. കാലേകൂട്ടി സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും. പിന്നെ വിലപിച്ചിട്ടു കാര്യമുണ്ടാവില്ല. നബി ﷺ എത്ര ഗൗരവത്തോടെ-യാണ് പാപങ്ങളെ കുറിച്ച് താക്കീത് നൽകുന്നത്:

وعن ثوبان رضي الله عنه عن النبيِّ ﷺ أنَّه قال: لأَعْلَمنَّ أقواماً مِنْ أمَّتي يأتونَ يومَ القِيامَةِ بأعْمالٍ أمثالِ جبال تِهامَةَ بَيْضاءَ، فيجعَلُها الله هَباءً مَنْثوراً،  قال ثَوْبانُ: يا رسولَ الله! صِفْهُم لنا، جَلِّهم لنا، لا نكونُ منهم ونحن لا نَعْلَمُ،  قال: أمَا إنَّهم إخْوانكم، ومِنْ جِلْدَتِكم، ويأخذون مِن الليْلِ كما تأخذونَ، ولكنَّهم قومٌ إذا خَلَوْا بِمحارِم الله انْتَهكُوها. [ابن ماجه في سننه وصححه الألباني]

« ഥൗബാൻ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "എന്റെ സമുദായത്തിൽപെട്ട ചില വിഭാഗങ്ങളെ എനിക്കറിയാം. തിഹാമയിലെ മാമലകൾ പോലെ വെളുത്തു തെളിഞ്ഞ കർമ്മങ്ങളുമായി അവർ അന്ത്യനാളിൽ വരും. പക്ഷെ, അല്ലാഹു അവയെ കാറ്റിൽ പറന്നു പോകുന്ന ധൂളികളാക്കി മാറ്റും." ഥൗബാൻ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, അവരെ കുറിച്ച് ഞങ്ങൾക്ക് വർണ്ണിച്ച് തരൂ, അവരെ ഞങ്ങൾക്ക് വ്യക്തമാക്കിത്തരൂ, അറിയാതെ ഞങ്ങളവരിൽ പെട്ടുപോകാതിരിക്കാ-നാണ്." അവിടുന്ന് പറഞ്ഞു: "അവർ നിങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുടെ സ്വന്തം വർഗ്ഗത്തിൽപെട്ടവരാണ്. രാവുകളിൽ നിങ്ങളെ പോലെ സമയമെടുത്ത് ഇബാദത്ത് ചെയ്‌തിരുന്നവരുമാണ്. പക്ഷെ, അല്ലാഹു വിലക്കിയ കാര്യങ്ങളുമായി അവർ തനിച്ചായാൽ അത് ലംഘിക്കുന്ന വിഭാഗമാണവർ." »
(ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)
 
എവിടെയോ പിഴച്ചിരിക്കുന്നു. മൗഢ്യത്തിന്റെയും ആത്മവഞ്ചനയുടെയും പുറംതോട് പൊട്ടിക്കാൻ സമയമായരിക്കുന്നു. നാം ആരോ ആണ്, എവിടെയോ എത്തിയിരിക്കുന്നു, ഇതൊന്നും നമുക്കുള്ളതല്ല എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഓർക്കുക, ഒരു വാക്കു മതി, എല്ലാം തകരാൻ!

عن أبي هريرة  أنه سمع رسول الله  ﷺ  يقول: إن العبد ليتكلم بالكلمة ما يتبين فيها، يزل بها في النار أبعد ما بين المشرق والمغرب
[أخرجه أحمد وصححه الألباني]
 
« അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "അടിയനായ മനുഷ്യൻ ഒരു വാക്ക് ഉച്ചരിച്ചെന്നു വരും. അതിൽ അയാൾക്ക് വ്യക്തതയുണ്ടാവില്ല. അതു മുഖേന ഉദയാസ്‌തമയ സ്ഥാനങ്ങളെക്കാൾ നരകത്തന്റെ വിദൂരതകളിലേക്ക് അയാൾ വീഴും." »
(അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
 1 8 സഫർ 1446 / 24 ആഗസ്റ്റ് 2024
0 Comments

ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകൾ

25/6/2024

0 Comments

 
ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകളിൽ അവർ പശ്ചാത്തപിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാം അഹ്മദിനോട് ഒരാൾ ചോദിച്ചു :
അപ്പോഴദ്ദേഹം പറഞ്ഞു
  • തൗബ പരസ്യമാക്കുകയും,
  • തന്റെ വാദഗതി പിൻവലിക്കുകയും
  • തന്റെ വാദഗതിയിൽ ഇന്നയിന്ന വീഴ്ചകൾ സംഭവിച്ചുവെന്നും,
  • അതിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയിട്ടുണ്ടെന്നും
  • മറ്റുള്ളവരെ അറിയിക്കുകയും ചെയ്തുവെന്ന കാര്യം പ്രകടമായാൽ മാത്രമേ അല്ലാഹു അദ്ദേഹത്തിൽ നിന്ന് തൗബ സ്വീകരിക്കുകയുള്ളൂ
എന്നിട്ടദ്ദേഹം
إِلَّا ٱلَّذِینَ تَابُوا۟ وَأَصۡلَحُوا۟ وَبَیَّنُوا۟ فَأُو۟لَـٰۤىِٕكَ أَتُوبُ عَلَیۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِیمُ  ( البقرة - ١٦٠)
ഈ ആയത് പാരായണം ചെയ്തു.
"പശ്ചാത്തപിക്കുകയും (പ്രവർത്തനം) നന്നാക്കുകയും (വ്യക്തത വരുത്തുകയും) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അവരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാൻ, കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായവൻ "
ذيل طبقات الحنابلة ، لابن رجب (1/300) ​
- ബശീർ പുത്തൂർ
0 Comments

ദുആയ്ക്ക് പാപം തടസ്സമല്ല

15/10/2023

0 Comments

 
Picture
Download Poster
ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറഞ്ഞു :

ആത്മനിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം,

"റബ്ബേ, അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന നാൾ വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്നു" ഇബ്‌ലീസ് ദുആ ചെയ്തപ്പോൾ 

"എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് ഉത്തരം നൽകിയവനാണ് അള്ളാഹു

ഫത്ഹുൽ ബാരി 11/168

~ ബഷീർ പുത്തൂർ 

قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال:  ربّ فانظرْني إلى يوم يبعثون ؛ قال: إنكَ من المُنظرين 

فتح الباري ١٦٨/١١
0 Comments

വിസ്ഡം വേണ്ട, സ്വബോധമുള്ളവരുണ്ടെങ്കിൽ അവരുടെ അറിവിലേക്കായി

23/2/2023

0 Comments

 
Your browser does not support viewing this document. Click here to download the document.
Download PDF Here
​പതിവുപടി പത്താമത് മുജാഹിദ് മാമാങ്കം സ്വപ്നനഗരിയിൽ വെച്ച് നടന്നു. ഉടനെ തന്നെ ഞങ്ങളാണ് യഥാർത്ഥ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ അവകാശികൾ എന്ന് തെളിയിക്കാൻ അവരിലെ വിസ്ഡം ഗ്രൂപും പരമാവധി ആളെക്കൂട്ടി കോഴിക്കോട് കടപ്പു റത്ത് ഒരു ശക്തിപ്രകടനം നടത്തി.

ശക്തിപ്രകടനത്തിനിടെ കെ.കെ സകരിയ സ്വലാഹി തുറന്നുവിട്ട് ജിന്നുസേവ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ അവർ പെടാപാടുപെടുന്ന കാഴ്ച കാണി കളിൽ വലിയ കൗതുകമുണർത്തുന്നുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞപ്പോൾ അവരുടെ തൗബയും സ്വാഹ! അതിന്റെ ആകത്തുക ‘ഞങ്ങൾ ജിന്നിനെ വിളിച്ചു തേടുന്നില്ലല്ലോ' എന്നു മാത്രം!!

ഇവരുടെ സ്ഥിതി മഹാകഷ്ടം തന്നെ. ജിന്നിനെ വിളിച്ചു തേടുന്നത് ശിർക്കാണോ അല്ലേ എന്ന് വ്യക്തമാക്കാനുള്ള നട്ടെല്ല് പോകട്ടെ, അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് പോലും അവർക്കില്ലെന്ന് വ്യക്തമായി.

പിന്നെ കണ്ടത് പുളിച്ചുനാറിയ പഴയ വീഞ്ഞു തന്നെ വീണ്ടും ഛർദ്ദിക്കുന്നതാണ്: 'അഭൗതികമായ മാർഗ്ഗത്തിൽ ജിന്നിനോട് സഹായം തേടിയാൽ അത് ശിർക്കാണ് എന്ന നിരർത്ഥകമായ ഗീർവാണം. ജിന്നിനെ ഭൗതികവും അഭൗതികവുമായി വേർ തിരിക്കാനുള്ള വ്യർത്ഥവ്യായാമം നടത്തുന്ന പരമദയനീയമായ കാഴ്ച!! കാട്ടത്തോടെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്ന ഏതോ ഒരു ഖുറാഫി മുസ്ല്യാരുടെ കുത്സിത ബുദ്ധി കരിഞ്ഞുമണക്കുമ്പോഴുള്ള മനംപിരട്ടൽ!!!

ഡക്കറേഷൻസ് ഒന്നുമില്ലാതെ, ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് പറയാനുള്ള അറിവും ആർജ്ജവവുമുള്ള ഒരു ചാപിള്ള പോലും വിസ്ഡം പാളയത്തിൽ ഇല്ലാതെ പോയി.
​
കടപ്പുറത്തു കേട്ട രസകരമായ ചില അടക്കംപറച്ചിലുകൾ കൂടി പറയട്ടെ:
  1. ഇവർ മടവൂരിന്റെ ഇഖ്വാനിയ്യത്ത് വിട്ട് പഴയ ഇസ്ലാഹീ പ്രസ്ഥാനത്തിലേ ക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചെയ്യേണ്ടത്, സകരിയാ സലാഹി തുറന്നുവിട്ട് ജിന്നുതേട്ടം പരസ്യമായി തള്ളിപ്പറയണം.
  2. സംഘടനാ ജീവികളെ മൂക്കയറിട്ട്, സംഘടനാ പ്രവർത്തനം കുറച്ചുകൂടി ലളിതവും സുതാര്യവുമാക്കണം.
  3. മടവൂരിന്റെയും ടി.പിയുടെയും ഇടത്തും വലത്തും വെച്ചുകെട്ടാവുന്ന ഇഖ് വാനി മനസ്ഥിതിക്കാരായ ചില നേതാക്കളെ സി.ഡി ടവറിലേക്ക് കയറ്റി അയക്കണം.
  4. ലെക്കോട്ട് പ്രബോധകരെ മാറ്റിനിർത്തണം.. ഇങ്ങനെ പോകുന്നു ആ അട ക്കംപറച്ചിലുകൾ.
വിഷയത്തിലേക്കു വരാം. ഇവരെ പിടികൂടിയ ജിന്നുബാധക്കുള്ള പരിഹാരം, അഹങ്കാരം ഒഴിവാക്കി ശരിയാംവണ്ണം തൗബ ചെയ്യുക എന്നതു മാത്രമാണ്. ഒരു ഉദാഹര ണത്തിലൂടെ കാര്യം വ്യക്തമാക്കാം.

قال أبو حاتم محمد بن إدريس: ولقد ذكر لأبي عبد الله أحمد بن حنبل رجل من أهل العلم، كانت له زلة، وأنه تاب من زلته، فقال: لا يقبل الله ذلك منه حتى يظهر التوبة والرجوع عن مقالته، وليعلمن أنه قال مقالته مقالته، ورجع عنه، فإذا ظهر ذلك منه حينئذ تقبل، ثم تلا أبو عبد من كيت وكيت، وأنه تاب إلى الله تعالى الله ( إلا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا..) (البقرة) [ابن رجب في ذيل طبقات الحنابلة]

അബൂ ഹാതിം മുഹമ്മദ് ബിൻ ഇദരീസ് പറയുന്നു:
തെറ്റായ വാദമുഖം ഉന്നയിച്ചിരുന്ന ഒരു പണ്ഡിതൻ പിന്നീട് അതിൽനിന്ന് പശ്ചാത്ത പിച്ചു മടങ്ങിയപ്പോൾ അതിനെ കുറിച്ച് ഇമാം അഹ്മദ് യോട് ചോദിക്കപ്പെടുക യുണ്ടായി.
അപ്പോൾ ഇമാം അഹ്മദ് പറഞ്ഞത്, അദ്ദേഹത്തിൽനിന്ന് അല്ലാഹു അത് സ്വീകരിക്കണമെങ്കിൽ:
  • അദ്ദേഹം തന്റെ തൗബഃ പരസ്യപ്പെടുത്തണം.
  • തന്റെ വാദഗതി ഉപേക്ഷിച്ച് മടങ്ങിയ കാര്യം അദ്ദേഹം വെളിപ്പെടുത്തണം.
  • ഇന്നയിന്നതൊക്കെയാണ് താൻ തെറ്റായ വാദഗതിയായി പറഞ്ഞിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കണം.
  • തന്റെ ആ വാദമുഖത്തിൽ നിന്ന് താൻ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം അറിയിപ്പു നൽകണം.
ഇത്രയും കാര്യങ്ങൾ അദ്ദേഹം ചെയ്താൽ മാത്രമേ തൗബ സ്വീകരിക്കപ്പെടുകയുള്ളു. പിന്നീട് ഇമാം അഹ്മദ്  رحمه اللهബഖറഃ 160-ാം സൂക്തം പാരായണം ചെയ്തു:
"പശ്ചാത്തപിക്കുകയും തെറ്റുതിരുത്തുകയും കാര്യം വ്യക്തമാക്കുകയും ചെയ്തവരൊഴികെ.." (ഇബ്നു റജബ് | ത്വബഖാതുൽ ഹനാബിലഃ)
അല്ലാതെ, ചുളുവിൽ ഒരു തൗബ ഒപ്പിച്ചെടുക്കാമെന്ന് വ്യാമോഹിക്കേണ്ട. കുറച്ചു കാലം ആട്ടിനെ പട്ടിയാക്കി ചിലരെ കബളിപ്പിക്കാമങ്കിലും, എല്ലാവരെയും എന്നും കബളിപ്പിക്കാമെന്ന് കരുതരുത്. ഓർക്കുക! നിങ്ങൾ കണക്കു പറയേണ്ടത് പടപ്പു കളോടല്ല, സ്രഷ്ടാവായ അല്ലാഹുവിനോടാണ്.
​

-അബൂ ഹാസിം അമീൻ
0 Comments

തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും.

13/5/2021

0 Comments

 
മാന്യരേ,
السلام عليكم ورحمة الله وبركاته
റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ.

പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ.

ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ.

മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان

സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്.

മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു:

وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3]

നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3)

തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും.
تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه
- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments

പരീക്ഷണഘട്ടങ്ങളിൽ നാം അല്ലാഹുവിലേക്ക് മടങ്ങുക

7/8/2020

0 Comments

 
അതിനാൽ വെള്ളപ്പൊക്കം സൂര്യഗ്രഹണം ശക്തമായ കാറ്റ് ഭൂകമ്പം തുടങ്ങിയ ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാവുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങാൻ ധൃതിപ്പെടുകയും അവനിലേക്ക്‌ വണക്കം പ്രകടിപ്പിക്കുകയും അവനോട് സൗഖ്യത്തിനു വേണ്ടി ചോദിക്കുകയും ദിക്റുകളും പശ്ചാത്താപവും വർദ്ധിപ്പിക്കുകയൂം ചെയ്യൽ അനിവാര്യമായ കാര്യമാണ്. സൂര്യഗ്രഹണം ഉണ്ടായപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ " അത് നിങ്ങൾ കണ്ടാൽ അള്ളാഹുവിനെ ദിക്ർ ചെയ്യുകയും അവനോട് ദുആ ഇരക്കുകയും അവനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിൽ അഭയം തേടുക"
​
( മജ്മുഉ ഫതാവാ ഇബ്‌നു ബാസ് - 150/9-152)
قال العلامة بن باز رحمه الله
فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفياضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله
العافية،  والإكثار من ذكره واستغفاره كما قال ﷺ عند الكسوف: فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفارهمتفق عليه
​
مجموع فتاوی ابن باز (9/150-152) 
0 Comments

തൌബ

17/3/2020

0 Comments

 
​അബ്ബാസ് رضي الله عنه പറഞ്ഞു:

അല്ലാഹുവേ! ആകാശത്തു നിന്ന് ഒരു പരീക്ഷണവും ഇറങ്ങുകയില്ലല്ലോ; പാപം കാരണമില്ലാതെ! അത് നീങ്ങിപ്പോവുകയുമില്ല; തൗബകൊണ്ടല്ലാതെ.

- അബൂ തൈമിയ്യ ഹനീഫ്
​قال العباس رضي الله عنه 
اللهم انه لم ينزل بلاء من السماء إلا بذنب، ولا يكشف إلا بتوبة 

(المجالسة وجواهر العلم)

0 Comments

ഇസ്തിഗ്ഫാർ ബാക്കി

15/8/2018

0 Comments

 
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُون
നബിയേ, താങ്കൾ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അള്ളാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. (സൂറത്തുൽ അൻഫാൽ)

ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറയുന്നു :
"അവരിൽ രണ്ടു നിർഭയത്വങ്ങൾ ഉണ്ടായിരുന്നു.
1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും,
2-ഇസ്തിഗ്ഫാറും (പശ്ചാത്താപവും).

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പോയി. ഇസ്തിഗ്ഫാർ ബാക്കിയായി
( തഫ്സീർ ഇബ്നു കഥീർ)

- ബശീർ പുത്തൂർ
0 Comments

ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ

16/11/2016

0 Comments

 
ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)

​​- ബഷീർ പുത്തൂർ
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക