عِمْرَانُ بْنُ حُدَيْرٍ رَحِمَهُ اللَّهُ: أَرْسَلْتُ إِلَى الْحَسَنِ رَحِمَهُ اللَّهُ فَسَأَلْتُهُ عَنْ صَلَاةِ الْعِشَاءِ فِي رَمَضَانَ أَنُصَلِّي، ثُمَّ نَرْجِعُ إِلَى بُيُوتِنَا فَنَنَامُ، ثُمَّ نَعُودُ بَعْدَ ذَلِكَ؟ فَأَبَى، قَالَ: "لَا، صَلَاةُ الْعِشَاءِ ثُمَّ الْقِيَامُ" أَبُو دَاوُدَ رَحِمَهُ اللَّهُ: قِيلَ لِأَحْمَدَ رَحِمَهُ اللَّهُ وَأَنَا أَسْمَعُ يُؤَخَّرُ الْقِيَامُ يَعْنِي التَّرَاوِيحَ إِلَى آخِرِ اللَّيْلِ؟ قَالَ: "لَا، سُنَّةُ الْمُسْلِمِينَ أَحَبُّ إِلَيَّ"- مختصر قيام الليل للمروزي ഇമ്രാൻ ബിൻ ഹുദൈർ رحمه الله പറയുന്നു: ഹസൻ رحمه الله യുടെ അടു ത്തേക്ക് ഒരാളെ പറഞ്ഞയച്ച്, റമദാനിലെ ഇശാ നമസ്കാരത്തെക്കുറിച്ച് ഞാൻ ചോദിച്ചു: നമ്മൾ അത് നിസ്കരിച്ച് നമ്മുടെ വീടുകളിലേക്ക് മടങ്ങുകയും എന്നിട്ട് ഉറങ്ങുകയും അതിനുശേഷം തിരിച്ചുവരികയും ചെയ്യട്ടെ എന്ന്. അപ്പോൾ അതിന് വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യരുത്, ഇശാ നമസ്കാരം തൊട്ടുടനെ രാത്രി നമസ്കാരവും.
അബൂ ദാവൂദ് رحمه الله പറയുന്നു: അഹ്‌മദ് ബിൻ ഹമ്പൽ رحمه الله ചോദിക്ക പ്പെടുന്നത് ഞാൻ കേട്ടു: ഖിയാമുല്ലൈൽ അഥവാ തറാവീഹ് രാത്രിയുടെ അവസാനത്തേക്ക് പിന്തിപ്പിക്കാമോ? അദ്ദേഹം പറഞ്ഞു: അരുത്, മുസ് ലിമീങ്ങളുടെ സുന്നത്താണ് എനിക്കേറ്റവും ഇഷ്ടം. [ഇമാം മർവസിയുടെ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത ത്തിൽ നിന്ന്] - അബൂ തൈമിയ്യ ഹനീഫ്
0 Comments
അബൂദര്‍ റളിയല്ലാഹു അന്‍ഹു വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഇമാം (തറാവീഹ്) നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ഇമാമിന്‍റെ കൂടെ നമസ്കരിക്കുന്ന ഒരാള്‍ക്ക് രാത്രി മുഴുവന്‍ നമസ്കരിച്ച (പ്രതിഫലം) രേഖപ്പെടുത്തും. 📚സ്വഹീഹുല്‍ ജാമിഅ’ 1615 വിവ: അബൂ മൂസ അനസ് عَنْ أَبِي ذَرٍّ رضي الله عنه : قال : قال رسول الله ﷺ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു يَا بُنَيَّ أَقِمِ الصَّلَاةَ ...لقمان ٢٧ "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 27) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: «قُومِي فَأَوْتِرِي يَا عَائِشَةُ» (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ് തറാവീഹിന്റെ എണ്ണം പതിനൊന്നു തന്നെ !
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിലോ അല്ലാത്ത കാലത്തോ രാത്രിയിൽ പതിനൊന്നു റക്അത്തിൽ കൂടുതലായി നമസ്കരിച്ചിട്ടില്ല എന്ന, സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും വന്ന മഹതിയായ ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നുള്ള പ്രസിദ്ധമായ ഹദീസും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിന്റെ കൂടെ പള്ളിയിൽ വെച്ച് എട്ടു റക്അത്തു ജമാഅത്തായി നമസ്കരിച്ചു എന്ന ജാബിർ റദിയള്ളാഹു അൻഹുവിന്റെ ഹദീസും നബിയോ സ്വഹാബികളോ പതിനൊന്നിൽ കൂടുതൽ രാത്രി കാലത്തു നമസ്കരിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവാണ്. മറിച്ചൊരു തെളിവ് അതായത് പതിനൊന്നിൽ കൂടുതൽ നബിയോ സ്വഹാബികളോ നമസ്കരിച്ചതായി - അതെത്രയായാലും - സ്വഹീഹ് ആയ സനദിലുടെ രിവായതു ചെയ്യപ്പെട്ടിട്ടില്ല. അപ്പോൾ രാത്രി നമസ്കാരത്തിന്റെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അമലും സ്വഹാബത്തിന്റെ ഫഹ് മും ഒന്നാണെന്ന് വരുന്നു. അത് കൊണ്ട് തന്നെയാണ് അവരാരും പതിനൊന്നിലധികം നമസ്കരിക്കാതിരുന്നതും. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ പിന്തുടരേണ്ടത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണ്. ഇക്കാര്യത്തിൽ സലഫുകളടക്കം മദ്ഹബിന്റെ ഇമാമുമാരിൽ ആർക്കും തർക്കമേയില്ല. ഇമാം ശാഫീ റഹിമഹുള്ളയുടെ ഒരു വാക്കു ഇവിടെ പ്രസക്തമാണ്. " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഒരു സുന്നത്തു സ്ഥിരപ്പെട്ടു വന്നുവെന്നു ഒരാൾക്ക് ബോധ്യപ്പെട്ടാൽ മറ്റൊരാളുടെ വാക്കിനു വേണ്ടിയും അത് ഉപേക്ഷിക്കുന്നത് ഉചിതമല്ല" ഇത് പോലെ മറ്റു മദ്ഹബിന്റെ ഇമാമുമാർ അടക്കം സലഫുകളിൽ നിന്ന് ധാരാളമായി ഉദ്ധരിക്കാൻ കഴിയും. ( വിശദ വായനക്ക് ഷെയ്ഖ് അൽബാനി റഹ്മത്തുള്ളാഹി അലൈഹിയുടെ " സ്വിഫത്തു സ്വലാ- പേജ് 43 തൊട്ടു പരിശോധിക്കുക) എട്ടിലധികം എത്രയുമാകാമെന്നു അവകാശപ്പെടുന്നവർ ഉന്നയിക്കുന്ന പ്രധാന തെളിവ്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മിമ്പറിലായിരിക്കെ ഒരു സ്വഹാബി വന്നു നബിയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു ചോദിച്ച സംഭവമാണ്. അപ്പോൾ " രണ്ടു വീതം നമസ്കരിക്കുകയും സുബ്ഹ് ഭയപ്പെട്ടാൽ ഒരു റക്അത്തു വിത്ർ ആക്കുകയും ചെയ്യും" എന്ന ഹദീസാണ്. ഈ ഹദീസിൽ രണ്ടു റക്അത്തു വീതമാണ് നമസ്‌കരിച്ചത് എന്ന് മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂവെന്നും നമസ്കാരത്തിന്റെ എണ്ണം ഇതിൽ നിജപ്പെടുത്തിയിട്ടില്ലായെന്നും അവകാശപ്പെടുന്നു. പതിനാലാം രാവിലെ ആയിരം പൂർണ ചന്ദ്രന്മാരുടെ ശോഭയോടെ വെട്ടി തിളങ്ങുന്ന സ്വഹീഹും, സ്വരീഹുമായ ഹദീസ് വന്ന ഒരു വിഷയത്തിൽ, വിദൂര സാധ്യതയുള്ള വ്യാഖ്യാനങ്ങളിലേക്കു പോവുകയും, മുൻ ചൊന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ റക്അത്തുകളുടെ എണ്ണത്തിന്റെ ക്ലിപ്തത വ്യക്തമാക്കുമ്പോൾ, 'തർക്കമെന്നു' വിശേഷിപ്പിക്കുകയും " ഇതിൽ തർക്കം അനാവശ്യം" എന്ന് പറഞ്ഞു എതിർ വീക്ഷണക്കാരെ നിശ്ശബ്ദരാക്കുകയും ചെയ്യാൻ പ്രയത്നിക്കുകയും ചെയ്യുന്നതിന്റെ പേരെന്താണ്? ഖുർആനായാലും ഹദീസായാലും മുത് ലഖിനെ മുഖയ്യദിലേക്കും മുജ്‌മലിനെ മുഫസ്സറിലേക്കും മടക്കണമെന്നത് പൊതു തത്വമല്ലേ? ഒരു മസ് അല ചർച്ച ചെയ്യുമ്പോൾ അതിന്റെ ബാബിൽ വന്ന മുഴുവൻ ഹദീസുകളും ജംഉ ചെയ്യണമെന്നതിൽ ലോകത്തു മുഹദ്ധിസുകളും മുഫസ്സിറുകളും, ഉലമാക്കളും ഫുഖഹാക്കളും ഉസൂലികളുമായ മുഴുവൻ ആളുകൾക്കുമിടയിൽ തർക്കമില്ലാത്ത കാര്യമല്ലേ? രാത്രി നമസ്കാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിലോ അല്ലാത്ത സമയത്തോ എട്ടു റക്അത്തിൽ കൂടുതൽ നമസ്കരിക്കാറുണ്ടായിരുന്നില്ല എന്ന ഹദീസിന്റെ ഫഹ്മു എന്താണ്? അത് നൽകുന്ന സന്ദേശമെന്താണ്? അതിൽ നിന്ന് ലഭിക്കുന്ന ഇൽമ് എന്താണ്? ഇത് ചോദിക്കുമ്പോൾ മാത്രം " ഈ വിഷയത്തിൽ പരസ്പരം തർക്കം പാടില്ല" എന്ന മറുപടിയാണ് ലഭിക്കുക. സഹോദരന്മാരെ, ഈ വിഷയത്തിലെന്നല്ല ദീനിൽ ഒരു വിഷയത്തിലും തർക്കം പാടില്ല. അതിനർത്ഥം തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട ഒരു കാര്യം പറയരുതെന്നോ വ്യക്തമാക്കരുതെന്നോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ചു, ഒരു കാര്യത്തിൽ പ്രമാണങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നതും തെളിവുകളുടെ ആധികാരികതയുടെ ബലത്തിൽ മുന്തി നിൽക്കുന്നതും സ്വീകരിക്കുകയാണ് വേണ്ടത്. മുസ്ലീം ലോകത്തു ഇരു പക്ഷത്തും ദലീലുകളുടെ സാന്നിധ്യമുള്ള എത്രമാത്രം ഭിന്ന സ്വരമുള്ള മസ്അലകളുണ്ട്? സ്ത്രീകളുടെ മുഖം മറക്കൽ, നമസ്കാരത്തിൽ സുജൂദിലേക്കു പോകുമ്പോൾ കൈകളാണോ അതല്ല കാൽമുട്ടാണോ ആദ്യം വെക്കേണ്ടത്, അത്തഹിയ്യാത്തിൽ വിരൽ അനക്കൽ.... തുടങ്ങി എത്രയെത്ര കർമശാസ്ത്ര വിഷയങ്ങൾ ! എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ അംഗീകരിച്ചു കൊണ്ട് തന്നെ വിഷയത്തിന്റെ നിജസ്ഥിതി ഇന്നതാണ് എന്ന് വ്യക്തമാക്കുന്നതിൽ ഒരു പിശുക്കും കാണിക്കേണ്ടതില്ല. ആയിഷ റദിയള്ളാഹു അൻഹയുടെ ഈ വിഷയത്തിലുള്ള ഹദീസ് നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. സ്വഹാബികൾക്കിടയിൽ മതപരമായ വിഷയങ്ങളിൽ അവർക്കു സമശീർഷരായി ഖലീഫമാരെപ്പോലെ ചുരുക്കം ആളുകളേയുള്ളു. അവരുടെ അറിവും നിരീക്ഷണ പാടവവും പുകൾപെറ്റതാണ്. എന്നല്ല, ഒരു വേള പല സ്വഹാബികളെയും പല വിഷയങ്ങളിലും അവർ തിരുത്തിയ സംഭവങ്ങളുണ്ട്. ഇമാം ജലാലുദ്ധീൻ സുയൂഥ്വിയുടെ " ഐനുൽ ഇസ്വാബ ഫീ ഇസ്തിദ്റാകി ആയിഷ അല സ്വഹാബ" എന്ന ഗ്രന്ഥം അതിലേക്കുള്ള വ്യക്തമായ നിദർശകമാണ്. കേരള മുസ്‌ലിംകളിക്കിടയിൽ, നദ്‌വത്തുൽ മുജാഹിദീൻ അണികളിൽ ഏതെങ്കിലും മസ് അലകളിൽ കൃത്യമായ നിലപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിലൊന്നാണ് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിലുള്ളത്. അതിലാണ് ഈ സ്വലാഹി കാലിട്ടിളക്കി ചളിയാക്കി പണ്ഡിതൻ ചമഞ്ഞു മീൻ പിടിക്കാൻ നോക്കുന്നത് ! ചുരുക്കത്തിൽ, തറാവീഹ് നമസ്കാരത്തിന്റെ എണ്ണത്തിൽ യാതൊരു സംശയത്തിനും പഴുതില്ല. ഷെയ്ഖ് അൽബാനി റഹിമഹുള്ളാ പറഞ്ഞത് പോലെ, എത്രയും നമസ്കരിക്കാവുന്ന മുത്വലഖ് ആയ നമസ്‌കാരമല്ല രാത്രി കാല നമസ്കാരം. നബിയും സ്വഹാബത്തും വിത്ർ അടക്കം പതിനൊന്നിലധികം നമസ്‌കരിച്ചതായി ഖണ്ഡിതമായി തെളിയിക്കപ്പെട്ടിട്ടുമില്ല - ബഷീർ പുത്തൂർ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഖുർആനും സ്ഥിരപ്പെട്ട സുന്നത്തുമാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. ഇസ്‌ലാം മതത്തെക്കുറിച്ചു പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഏതായാലും ഇക്കാര്യം അന്യമാവുകയില്ല. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം, പ്രമാണങ്ങൾ മനസ്സിലാക്കുകയും അതിന്റെ താൽപര്യങ്ങൾക്കനുസൃതമായി ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا: كِتَابَ اللهِ وَسُنَّةَ نَبِيِّهِ "രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവ രണ്ടും നിങ്ങൾ മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴച്ചു പോവുകയില്ല. അള്ളാഹുവിന്റെ കിതാബും റസൂലിന്റെ ചര്യയുമത്രെയത്." ഇമാം അഹ്‌മദ് റഹിമഹുള്ളാ പറഞ്ഞു دين النبيِّ محمدٍ أخبارُ ** نعمَ المطيةُ للفتى آثارُ! لا ترغبنَّ عن الحديث وأهله ** فالرأي ليلٌ والحديث نهارُ "മുഹമ്മദ് നബിയുടെ ദീൻ നിലകൊള്ളുന്നത് വൃത്താന്തങ്ങളിലാണ്. ഒരു യുവാവിന് യാത്ര ചെയ്യാൻ എത്ര നല്ല വാഹനമാണ് അവിടെ നിന്നുള്ള വചനങ്ങൾ. അത് കൊണ്ട് ഹദീസിൽ നിന്നും അതിന്റെ അഹ്ലുകാരിൽ നിന്നും നീ അതൃപ്തി കാണിക്കരുത്. നിരീക്ഷണങ്ങൾ രാത്രിയാണെങ്കിൽ ഹദീസുകൾ പകലുകളാണ്. "
ഇങ്ങിനെ സുന്നത്തു പിൻപറ്റുന്നതിന്റെ പ്രാധാന്യവും സവിശേഷതയും ഉൽഘോഷിക്കുന്ന ധാരാളം ഹദീസുകളും കാണാം. വിഷയത്തിലേക്കു വരാം. ഈയിടെയായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു വളരെ തെറ്റിധാരണ ജനകവും സാധാരണ ജനങ്ങളിൽക്കിടയിൽ കടുത്ത ആശയക്കുഴപ്പവും സൃഷ്ട്ടിക്കുന്ന തരത്തിൽ തറാവീഹ് നമസ്കാരത്തിലെ റക്അത്തുകളുടെ എണ്ണം പതിനൊന്നിൽ കൂടുതൽ എത്രയും നമസ്കരിക്കാമെന്നും അതിൽ ആരും ആരെയും ആക്ഷേപിക്കേണ്ടതില്ലെന്നും വാദിച്ചു കൊണ്ട് സക്കരിയ്യ സ്വലാഹി എന്ന ആൾ എഴുതിയ ഒരു ലേഖനം ശ്രദ്ധയിൽ പെടുകയുണ്ടായി. ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ആമുഖമായി സൂചിപ്പിക്കുകയാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു ഒരു പാട് ഹദീസുകൾ സ്വഹീഹ് ആയി വന്നിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും പരിഗണനാർഹവുമായ ഹദീസ് ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും രിവായതു ചെയ്യുന്ന ഹദീസ് ആണ്. അബു സലമ ഇബ്ൻ അബ്ദുറഹ്മാൻ റദിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയോട് ചോദിക്കുകയാണ്. " എങ്ങിനെയായിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ റമദാനിലെ നമസ്കാരം? അവർ പറഞ്ഞു " റമദാനിലോ അല്ലാത്തപ്പോഴോ അദ്ദേഹം പതിനൊന്നു റക്അതിൽ കൂടുതൽ വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല. ...." മുസ്‌ലിമിലും ഇബ്നു അബീ ശൈബയിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ, " അദ്ദേഹത്തിന്റെ റമദാനിലെ നമസ്‌കാരം, ഫജ്‌റിന്റെ രണ്ടു റക്അത് അടക്കം, പതിമൂന്നു റക്അതായിരുന്നു എന്ന് വന്നിട്ടുണ്ട്. ഇമാം മാലികിൽ നിന്നുള്ള മറ്റൊരു രിവായത്തിലും അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരിയും ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് തന്നെ " അദ്ദേഹം രാത്രിയിൽ പതിമൂന്നു റക്അതായിരുന്നു നമസ്കരിക്കാറുണ്ടായിരുന്നത്. സുബ്ഹ് ബാങ്ക് കേട്ടാൽ പിന്നെ ലളിതമായ വിധത്തിൽ രണ്ടു റക്അത് കുടി നമസ്കരിക്കും. " തുടർന്ന് കൊണ്ട് ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു " ഇത് പ്രത്യക്ഷത്തിൽ ആദ്യത്തേതിന് എതിരാണ്. ഇവിടെ രാത്രി നമസ്കാരത്തിലേക്കു ഇശാ നമസ്കാരത്തിന്റെ സുന്നത്തു കൂടി ചേർത്തതാകാനാണ് സാധ്യത. ഇനി മുസ്ലിമിൽ തന്നെയുള്ള മറ്റൊരു രിവായത്തിൽ " അദ്ദേഹം രാത്രി നമസ്കാരം നേരിയ രണ്ടു റക്അത് കൊണ്ടായിരുന്നു ആരംഭിച്ചിരുന്നതു എന്നും കാണാം. ജാബിർ ഇബ്ൻ അബ്ദുല്ലാ റദിയള്ളാഹു അന്ഹുവിന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ, ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളായുടെ പറയുന്നത് അത് ഇശാ നമസ്കാരത്തിന്റെ സുന്നത്തു ആകാനാണ് സാധ്യതയെന്നാണ്. ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് " ഞങ്ങളുമായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാൻ മാസത്തിൽ എട്ടു റക്അത്തു നമസ്കരിക്കുകയും വിത്ർ ആക്കുകയും ചെയ്തു. അടുത്ത ദിവസം ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടി അദ്ദേഹത്തെ കാത്തിരുന്നു. അങ്ങിനെ തന്നെ നേരം പുലർന്നു. പിന്നീട് അദ്ദേഹം വന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. " അള്ളാഹുവിന്റെ ദൂതരെ, ഇന്നലെ രാത്രി താങ്കൾ ഞങ്ങളോടൊത്തു നമസ്കരിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടിയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു " നിശ്ചയമായും അത് നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു പോയി " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരവുമായി ബന്ധപ്പെട്ടു ഏറ്റവും സ്വീകാര്യമായ നിലയിൽ രിവായതു ചെയ്യപ്പെട്ട ഹദീസുകളാണ് ഇതെല്ലാം. ഇതിനർത്ഥം ഈ വിഷയത്തിൽ വേറെ സ്വഹീഹ് ആയ ഹദീസുകൾ ഇല്ലാ എന്നല്ല. മറിച്ചു റമദാനിലോ അല്ലാത്ത കാലത്തോ റക്അത്തുകളുടെ എണ്ണമടക്കം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു കൃത്യമായ ചിത്രം ഈ ഹദീസുകൾ അനാവരണം ചെയ്യുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരവുമായി ബന്ധപ്പെട്ടു ഏറ്റവും സ്വീകാര്യമായ നിലയിൽ രിവായതു ചെയ്യപ്പെട്ട ഹദീസുകളാണ് ഇതെല്ലാം. ഇതിനർത്ഥം ഈ വിഷയത്തിൽ വേറെ സ്വഹീഹ് ആയ ഹദീസുകൾ ഇല്ലാ എന്നല്ല. മറിച്ചു റമദാനിലോ അല്ലാത്ത കാലത്തോ റക്അത്തുകളുടെ എണ്ണമടക്കം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു കൃത്യമായ ചിത്രം ഈ ഹദീസുകൾ അനാവരണം ചെയ്യുന്നു. റക്അത്തുകളുടെ എണ്ണം കൃത്യമായ നിലക്ക് വന്നിട്ടില്ല എന്ന ധാരണ ശെരിയല്ല എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാകും. രാത്രി നമസ്കാരം പതിനൊന്നിൽ കൂടുതൽ, ഇരുപതും, മുപ്പത്തഞ്ചും അതിൽ കൂടുതൽ എത്രയുമാകാമെന്നുമൊക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അവരുടെ അറിവിനെയും ഇജ്തിഹാദിനെയും അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, നബിയോ സ്വഹാബികളോ പതിനൊന്നിൽ കൂടുതലായി നമസ്കരിച്ചുവെന്നതിന് ഖണ്ഡിതമായ രേഖകളില്ല എന്നതാണ് വാസ്തവം. ഇക്കാര്യം നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ തന്റെ "സ്വലാത്തു തറാവീഹ് " എന്ന ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിൽ ഇരുപതു റക്അത്തു നമസ്കരിച്ചു എന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ ഹദീസും ഉമർ റദിയള്ളാഹു അൻഹു നമസ്കരിച്ചു എന്ന ഹദീസുമെല്ലാം അദ്ദേഹം വിശകലനം ചെയ്യുകയും അതിന്റെയെല്ലാം സനദുകളിലെ ദുർബലത അദ്ദേഹം അതിൽ വിശദമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ സ്വാഭാവികമായും ആളുകൾ ഉന്നയിക്കാറുള്ള ഒരു ചോദ്യം, എന്ത് കൊണ്ടാണ് ഹറമിൽ പതിനൊന്നിൽ കൂടുതൽ നമസ്കരിക്കുന്നത്, ഇബ്നു തീമിയയും ഇമാം അഹ്‌മദും പതിനൊന്നിൽ അധികമാവാമെന്നു പറഞ്ഞിട്ടുണ്ടല്ലോ, ഇബ്നു ബാസും സ്വാലിഹുൽ ഉസൈമീനും പറഞ്ഞത് അങ്ങനെയല്ലേ തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ. ഇതിനു വളരെ ലളിതവും സംവേദനത്തിനു ഉതകുന്നതുമായ മറുപടി, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ സ്വാഹാബത്തോ പതിനൊന്നു റക്അത്തിൽ അധികം രാത്രി നമസ്കാരം നിർവ്വഹിച്ചതായി അവരാരെങ്കിലും തെളിവ് പറഞ്ഞിട്ടുണ്ടോ? എങ്കിൽ ആ തെളിവാണ് സ്വീകരിക്കേണ്ടത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വാക്കിനു എതിരാവുന്ന ഒരാളുടെ വാക്കും സ്വീകരിക്കരുതെന്നും അവ തള്ളിക്കളയണമെന്നും നമ്മെ പഠിപ്പിച്ചവരാണവർ. " രാത്രി നമസ്കാരം രണ്ടു വീതമാണ് , സുബ്ഹ് നമസ്കാരത്തിന് സമയമായി എന്ന് ഭയപ്പെട്ടാൽ നിങ്ങൾ ഒരു റക്അത്തു വിത്ർ ആക്കുക" എന്ന ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് ഭൂരിഭാഗം ഉലമാക്കളും പതിനൊന്നിലധികം നമസ്കരിക്കുന്നത് കൊണ്ട് വിരോധമില്ല എന്ന് പറഞ്ഞത്. അതായത് രണ്ടു റക്അത്തു വീതം പുലരുവോളം എത്രയും നമസ്കരിക്കാം എന്ന് ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അവർ പറയുകയാണ് ചെയ്തത്. വാസ്തവത്തിൽ റക്അത്തിന്റെ എണ്ണം പറയുന്നതു ആയിഷ ബീവിയുടെ ഹദീസിലാണ്. അത് വളരെ വ്യക്തവുമാണ്. രണ്ടു വീതം നമസ്കരിച്ചുവെന്ന ഹദീസിൽ അതിന്റെ രൂപവുമാണ് വരുന്നത്. ഏതായാലും, ഒരു മസ്അലയിൽ വ്യക്തമായ നസ്വിന് വിരുദ്ധമായ നിലപാടുകൾ എങ്ങിനെയാണ് നമുക്ക് സ്വീകരിക്കാൻ കഴിയുക? ഈ വിഷയത്തിൽ സ്വഹീഹായ ഒരു ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് പതിനൊന്നിൽ കൂടുതൽ ആകാമെന്നതിനു തെളിവായി പ്രധാനമായും പറഞ്ഞിട്ടുള്ളത്. പിന്നെയുള്ളത് പതിനൊന്നിൽ അധികം നമസ്കരിച്ചു എന്ന ദുർബലമായ ഹദീസുകൾ മാത്രമാണ്. ഏതായാലും, ഷെയ്ഖ് അൽബാനി റഹിമഹുള്ളാ, ശനിയാഴ്ച ദിവസത്തിൽ സുന്നത്തായ നോമ്പുകളുടെ വിഷയത്തിൽ സ്വീകരിച്ച പോലെ അതീവ സൂക്ഷ്മവും കർക്കശവുമായ നിലപാടാണ് തറാവീഹിന്റെ വിഷയത്തിലും സ്വീകരിച്ചത് എന്നത് പ്രത്യേകം സ്മര്യമാണ്. ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ചേടത്തോളം, അതിൽ ഉറച്ചു നിൽക്കലും വ്യാഖ്യാനപരമായി നിലപാടെടുത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യവുമാണ്. ഭൂരിഭാഗം ആളുകളും ഉലമാക്കളും എടുത്ത നിലപാടാണ് ശെരി എന്നോ, ആരെയും ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ പാടില്ലെന്നോ കരുതുന്നത് ഒരിക്കലും ന്യായമല്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
October 2024
Categories
All
|