IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സന്തുഷ്ടി / ആനന്ദം / ഹാപ്പിനസ്

3/7/2022

0 Comments

 
ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله
​മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ

അല്ലാഹു പറയുന്നു:
من عمل صالحا من ذكر أو أنثى وهو مؤمن فلنحيينه حياة طيبة ولنجزينهم أجرهم بأحسن ما كانوا يعملون (النحل 97
"സ്ത്രീ പുരുഷഭേദമന്യ ആർ സത്യവിശ്വാസത്തോടെ സൽകർമ്മം അനുഷ്ഠിക്കുന്നുവോ അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" (നഹ്ൽ 97)

ശൻഖീത്വി رحمه الله ഇതിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: "പ്രസ്തുത സൂക്തത്തിലെ 'വിശിഷ്ടമായ ഒരു ജീവിതം' കൊണ്ടു വിവക്ഷിക്കുന്നത് അവന്റെ ഐഹിക ജീവിതം തന്നെയാണ്".

"അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" എന്നതിന്റെ വ്യാഖ്യാനമായി ഇമാം ത്വബ്രി എ ഇബ്നു അബ്ബാസ് رضي الله عنه  നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത്: "സന്തുഷ്ടി - السعادة" എന്നാണ്.

താബിഈ വര്യനായ ഇബ്റാഹീം ഇബ്നു അദ്ഹം തന്റെ അനുചരന്മാരിൽ ഒരാളോട് പറഞ്ഞു:
"രാജാക്കന്മാരോ രാജകുമാരന്മാരോ നാം അനുഭവിക്കുന്നതിനെ - അഥവാ ഈ ആനന്ദത്തെ - കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ വാളെടുത്ത് നമ്മോട് പൊരുതുമായിരുന്നു.

ആനന്ദം അല്ലാഹുവിന്റെ ഉതവിയാണ് (توفيق). അതിന്റെ പ്രഭവസ്ഥാനമോ മനുഷ്യഹൃദയവും. കുലീന ഹൃദയം അതിന്റെ അകത്തളത്തിൽനിന്ന് ആനന്ദത്തിന്റെ പരിമളം പരത്തുന്നു; അവന്റെ ജീവിതത്തിന് മനോഹാരിതയും ഉന്നതിയും ആഹ്ലാദവും നൽകുന്നു. ഒരാൾക്കുപോലും അയാൾ ആരുതന്നെയാകട്ടെ നിന്റെ ഹൃദയത്തിൽ ആനന്ദം സൃഷ്ടിക്കാനാവില്ല. നിന്റെ സന്തോഷത്തിന്റെ നിമിത്തം -അല്ലാഹുവിന്റെ ഉതവി കഴിഞ്ഞാൽ- നീ തന്നെയാണ്. ജീവിതത്തിന് അർത്ഥവും ആസ്വാദനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ആനന്ദം. മനുഷ്യഹൃദയത്തിൽ സന്തുഷ്ടവും വിശിഷ്ടവുമായ ജീവിതത്തെ സംസ്ഥാപിക്കുന്നത് സംതൃപ്തിയാണ്. സത്യവിശ്വാസിയെ തന്നേക്കാൾ മികച്ചവരിലേക്ക് കണ്ണും നീട്ടിയിരിക്കുന്നതിൽ നിന്ന് വിദൂരത്താക്കുന്നത് കിട്ടിയതിൽ തൃപ്തിയടയുക എന്ന സ്വഭാവമാണ്.

നബി ﷺ പറഞ്ഞു:
"നിങ്ങൾക്കു മീതെയുള്ളവരിലേക്ക് നോക്കരുത്."

ജനങ്ങൾ വ്യത്യസ്ത തട്ടുകളിലായിരിക്കണം എന്നത് ആകാശഭൂമികൾ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പേ അല്ലാഹു തീരുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
ورفعنا بعضهم فوق بعض درجات ليتخذ بعضهم بعضا سخريا (الزخرف ٣٢)
​
"അവരിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ നാം ഉയർത്തിയിരിക്കുന്നു; ചിലർ മറ്റു ചിലരെ കീഴാളരാക്കി വെക്കുന്നതിനായിട്ട്.' (സുഖ്റുഫ് 32)

അതിനാൽ മനുഷ്യരിൽ ചിലർ നിന്നെക്കാൾ മീതെയായിരിക്കും. ചിലർ നിന്നെക്കാൾ താഴെയും. ഒരാളും തന്നെക്കാൾ അല്ലാഹു മികവ് നൽകിയവരിലേക്ക് കൊതിപൂണ്ടിരിക്കരുത്.
ولا تتمنوا ما فضل الله به بعضكم على بعض للرجال نصيب مما اكتسبوا وللنساء نصيب مما اكتسين واسألوا الله من فضله إن الله كان بكل شيء عليما (النساء ٣٢)
"ചിലർക്ക് ചിലരെക്കാൾ അല്ലാഹു നൽകിയ മികവുകളോട് നിങ്ങൾക്ക് മോഹം തോന്നരുത്. പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, സ്ത്രീകൾക്ക് അവർ സമ്പാദിച്ചതിന്റെയും. അവന്റെ ഔദാര്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുവിൻ. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്.' (നിസാഅ് 32)

ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു: "ഒരാളും കൊതിയനാകരുത്. എന്നിട്ട്, ഇന്ന മനുഷ്യന്റെ ധനവും കുടുംബവും പോലെ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് പറയരുത്. അത് അല്ലാഹു വിലക്കി, പകരം അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കട്ടെ".

ഇബ്നു കഥീർ رحمه الله പറയുന്നു:
"അപ്രകാരം തന്നെയാണ് മുഹമ്മദ് ഇബ്നു സീരീൻ, ഹസൻ, ദഹ്ഹാക്, അത്വാഅ് തുടങ്ങിയവരും വ്യാഖ്യാനിച്ചത്. ആയത്തിന്റെ പ്രത്യക്ഷാർത്ഥവുമാണത്. ഒരു വിശ്വാസിയെന്നാൽ, അല്ലാഹുവിന്റെ വിധിയിൽ അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നവനും, സംതൃപ്തനും, സന്തുഷ്ടനും, സത്യസന്ധമായി തനിക്ക് കിട്ടിയത് കൊണ്ട് മതിയാക്കിയവനുമാണ്. അതുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കുന്നവനും വിശാല ഹൃദയനും പ്രസന്നവദനനും ലാളിത്യവും ഇണക്കവുമുള്ളവനായി നിനക്കവനെ കാണാം.

അബ്ദുല്ല ഇബ്നുൽ ഹാരിസ് رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസുലിനെപ്പോലെ അത്രയധികം പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല".

ഹസനുൽ ബസരി رحمه الله പറയുന്നു: "വിശിഷ്ടമായ ജീവിതമെന്നതുകൊണ്ടുള്ള വിവക്ഷ കിട്ടിയതിൽ സംതൃപ്തിയടയലാണ്".

മുൻഗാമികളായ പണ്ഡിതരിലൊരാൾ പറയുന്നു: "വിശിഷ്ടമായ ജീവിതം സന്തുഷ്ടിയും, കിട്ടിയതിൽ സംതൃപ്തിയുമാണ്."

അല്ലാഹു കണക്കാക്കിയ വിധിയും അവൻ നൽകിയ ദാനവും സന്തോഷത്തോടെ സ്വീകരിച്ച് അതിൽ സംതൃപ്തിയടയുക എന്നത്, സത്യവിശ്വാസിയായ ഒരു മനുഷ്യനെ അല്ലാഹുവിന്റെ ഉതവിയോടെ ദേഹേഛയെ പിന്തുടരൽ, അസൂയ, ദുർവ്വിചാരം, അഹങ്കാരം തുടങ്ങിയവയിൽ നിന്ന് മുക്തനാക്കും. കിട്ടിയതിൽ തൃപ്തിയടയൽ കരകാണാക്കടലായ വ്യാമോഹം അധികരിപ്പിക്കുന്നതിൽ നിന്ന് അവനെ മോചിതനാക്കും. ഉള്ളതിൽ തൃപ്തിയുള്ളവൻ ഐശ്വര്യവാനും സൗഭാഗ്യവാനും സന്തുഷ്ടനുമായിരിക്കും; അവൻ ഇല്ലായ്മക്കാരനായിരുന്നാൽ പോലും. കിട്ടിയതിൽ തൃപ്തിയില്ലാത്തവൻ ദരിദ്രനും അസന്തുഷ്ടനും സങ്കുചിത ഹൃദയത്താൽ കുടുസ്സനുഭവിക്കുന്നവനുമായിരിക്കും; ധാരാളം ഉള്ളവനായിരുന്നാൽ പോലും.

വിശിഷ്ടവും സന്തുഷ്ടവുമായ ജീവിതം ദുനിയാവിലെ സ്വർഗ്ഗമാണ്. ഒരു മുസ്ലിമിന് ദുനിയാവിൽ ലഭിക്കുന്ന ആനന്ദകരമായ ജീവിതം പരലോകത്ത് അവനുള്ള പ്രതിഫലം കുറക്കുന്നില്ല എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്.

ഇബ്നു തൈമിയ്യ رحمه الله പറയുന്നു:
"ദുനിയാവിലൊരു സ്വർഗ്ഗമുണ്ട് അതിൽ കയറാത്തവൻ പരലോകത്തെ സ്വർഗത്തിൽ കയറില്ല."

അദ്ദേഹം പറയുന്നു:
"തന്റെ റബ്ബിൽ നിന്നു ഹൃദയം തടയപ്പെട്ടവനാണ് യഥാർത്ഥ തടവുകാരൻ. തന്റെ അഭീഷ്ടങ്ങളുടെ ബന്ധനത്തിലകപ്പെട്ടവനാണ് യഥാർത്ഥ ബന്ദി."

ഇമാം ഇബ്നുൽ ഖയ്യിം തന്റെ ഗുരുവര്യനായ ഇബ്നു തൈമിയ്യ رحمهما الله യെക്കുറിച്ച് പറയുന്നത് നോക്കു: "തടവും പീഡനവും മർദ്ദനവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും, അദ്ദേഹം ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സന്തുഷ്ടമായി ജീവിക്കുന്നവനും, ഏറെ ഹൃദയവിശാലതയുള്ളവനും, ഏറ്റവും കരുത്തുള്ള ഹൃദയമുള്ളവനും, ഏറ്റവും സന്തോഷമുള്ള മനസ്സുള്ളവനുമായിരുന്നു. ആനന്ദത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ വദനത്തിൽ തിളങ്ങിനിൽക്കുമായിരുന്നു. ഞങ്ങൾക്ക് വല്ലാത്ത ഭയമോ, മനസ്സ് ചഞ്ചലമാവുകയോ, ഭൂമി കുടുസ്സാവുന്നതായോ അനുഭവപ്പെട്ടാൽ അദ്ദേഹത്തിന്റെയടുക്കൽ ചെല്ലും, അദ്ദേഹത്തെ ഒന്നു കണ്ട് ആ വാക്കുകൾ ഒന്ന് കേൾക്കേണ്ട താമസം അവയെല്ലാം ഞങ്ങളെവിട്ടു പോയിക്കഴിഞ്ഞിരിക്കും. അവയെല്ലാം വിശാലതയും കരുത്തും ദൃഢതയും സമാധാനവുമായി മാറിക്കഴിഞ്ഞിരിക്കും".

നബി ﷺ പറയുന്നു:
"ഒരു മുസ് ലിമിന് വല്ല ക്ഷീണമോ രോഗമോ ആവലാതിയോ ദുഃഖമോ ശല്യമോ മനസ്സംഘർഷമോ, അവന്റെ ദേഹത്ത് തറക്കുന്ന ഒരു മുള്ളാ പോലും ബാധിക്കുന്നില്ല; അല്ലാഹു അവന്റെ തെറ്റുകൾ മായ്ചുകൊടുത്തിട്ടല്ലാതെ.
Click Here to Download in PDF / JPG Format
0 Comments

Your comment will be posted after it is approved.


Leave a Reply.

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.