വിചാരണക്ക് ഹാജരാക്കപ്പെടുന്നത് ഏകാകിയായി, പിറന്നപടി, ഉടുതുണിയില്ലാതെ, നഗ്നപാദനായിട്ടായിരിക്കും. അന്തസ്ഥവും ആഗന്തുകവുമായ ലക്ഷ്യങ്ങളും സാക്ഷികളും അണി നിരന്നിരിക്കുന്നു. ഇടതും വലതും ആരുമില്ല. നേതാജി കീ അമർ രഹേ എന്ന് മുദ്രാവാക്യം വിളിക്കാൻ ലക്ഷം ലക്ഷം പിന്നാലെയില്ല. മുന്നോട്ട് നോക്കുമ്പോൾ കത്തിയാളുന്ന നരകം മാത്രം.! അന്ന് നോക്കുന്നത് ഹൃദയത്തിലേക്കാണ്. അവയിലുള്ളത് ചികഞ്ഞെടുത്താണ് വിചാരണ. يَوْمَ تُبْلَى السَّرَآئرُ രഹസ്യങ്ങൾ ചികഞ്ഞെടുത്ത് വിചാരണ ചെയ്യപ്പെടുന്ന ദിവസം. (ത്വാരിഖ് 9) وَحُصَّلَ مَا فِي الصُّدُورِ ഹൃദയാന്തരങ്ങളിലുള്ളത് ശേഖരിച്ച് ഹാജരാക്കുകയും ചെയ്താൽ. (ആദിയാത് 10) مَّنۡ خَشِیَ ٱلرَّحۡمَـٰنَ بِٱلۡغَیۡبِ وَجَاۤءَ بِقَلۡبࣲ مُّنِیبٍ മറഞ്ഞ നിലയിൽ റഹ്മാനായ അല്ലാഹുവിനെ ഭയപ്പെടുകയും അനുതപിക്കുന്ന ഹൃദയവുമായി വരുകയും ചെയ്തവന്ന്. (ഖാഫ് 33) إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبࣲ سَلِیمࣲ കളങ്കരഹിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർ ഒഴികെ. (ശുഅറാ 89)
- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
അലി ബിൻ അൽ മദീനി رحمه الله പറയുന്നു : അഹ്'മദ് ബിൻ ഹൻബലിനെ ഞാൻ യാത്രയാക്കവേ അദ്ദേഹത്തോട് ചോദിച്ചു: എന്നോട് എന്തെങ്കിലും വസിയ്യത്ത് ചെയ്യാനുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്, തഖ്'വയെ നിന്റെ പാഥേയമാക്കുക, പരലോകത്തെ നിന്റെ മുന്നിൽ നാട്ടിനിർത്തുക. (മനാഖിബുൽ ഇമാം അഹ്'മദ്) വിവ: അബൂ തൈമിയ്യ ഹനീഫ് قال علي بن المديني
« وَدَّعت أحمد بن حنبل فقلتُ له: توصيني بشيء؟ قال: نعم، اجعل التقوى زادك، وانصب الآخرة أمامك » (مناقب الإمام أحمد بن حنبل) یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ- الروم ٧ "ദുൻയവിയായ ജീവിതത്തിൽ നിന്ന് പ്രത്യക്ഷമായവയിൽ അവർ അറിവുള്ളവരും അവർ പാരത്രിക ജീവിതത്തെക്കുറിച്ചാകട്ടെ, അവർ ശ്രദ്ധയില്ലാത്തവരുമാണ്" റൂം -7 സത്യ നിഷേധികളായ ആളുകളെക്കുറിച്ചാണ് ഈ വചനത്തിലെ പരാമർശമെങ്കിലും മനുഷ്യവർഗ്ഗം മൊത്തത്തിൽ ഇതിന്റെ പരിധിയിൽ വരുന്നുവെന്നതാണ് വസ്തുത. ഭൗതിക ജീവിതത്തിലെ സുഖങ്ങളും നേട്ടങ്ങളും മാത്രം അന്വേഷിക്കുകയും, അതിലെ വിഭവങ്ങളും സമ്പാദ്യവും സൗകര്യങ്ങളും നേടിയെടുക്കാൻ അവിശ്രമം പ്രയത്നിക്കുകയും, കൃഷിയിലും കച്ചവടത്തിലും മറ്റു ജീവിതായോധന മാർഗ്ഗങ്ങളിൽ വ്യാപൃതരാവുകയും, സൂക്ഷ്മമായി ലാഭനഷ്ടങ്ങളെക്കുറിച്ചു ബോധവാനാവുകയും ചെയ്യുന്ന മനുഷ്യൻ, പരലോകത്തെക്കുറിച്ചു അറിവില്ലാത്തവനും അശ്രദ്ധനുമായിത്തീരുന്ന അവസ്ഥ എത്ര ശോചനീയമാണെന്ന് ഈ വചനം അനാവരണം ചെയ്യുന്നുണ്ട്. ഇബ്നു കസീർ رحمه الله ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു : أَكْثَرُ النَّاسِ لَيْسَ لهم علم إلا بالدنيا وأكسابها وشؤونها وَمَا فِيهَا، فَهُمْ حُذَّاقٌ أَذْكِيَاءُ فِي تَحْصِيلِهَا وَوُجُوهِ مَكَاسِبِهَا، وَهُمْ غَافِلُونَ عَمَّا يَنْفَعُهُمْ فِي الدَّارِ الْآخِرَةِ، كَأَنَّ أَحَدَهُمْ مُغَفّل لَا ذِهْنَ لَهُ وَلَا فِكْرَةَ "ഭൂരിഭാഗം ആളുകൾക്കും ദുനിയാവിനെക്കുറിച്ചും അതിന്റെ സമ്പാദനത്തെക്കുറിച്ചും അതിലുള്ള മറ്റു വിഭവത്തെക്കുറിച്ചുമല്ലാതെ മറ്റു യാതൊരു വിവരവുമില്ല. അത് സ്വരുക്കൂട്ടുന്നതിലും വെട്ടിപ്പിടിക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അവർ ജാഗരൂകരും അതിസമർത്ഥരുമാണ്. പരലോക ജീവിതത്തിനു ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ അവർ തികഞ്ഞ അശ്രദ്ധയിലാണ്. ബുദ്ധിയും ചിന്താശേഷിയുമില്ലാത്ത ഒരുവനെപ്പോലെ" قَالَ الْحَسَنُ الْبَصْرِيُّ: وَاللَّهِ لَبَلَغَ مِنْ أَحَدِهِمْ بِدُنْيَاهُ أَنَّهُ يَقْلِبُ الدِّرْهَمَ عَلَى ظُفْرِهِ، فَيُخْبِرُكَ بِوَزْنِهِ، وَمَا يُحْسِنُ أَنْ يُصَلِّيَ ഹസനുൽ ബസ്വരി رحمه الله പറഞ്ഞു :- "അല്ലാഹുവാണ് സത്യം, ദുനിയാവുമായി ബന്ധപ്പെട്ട് ഒരാളുടെ (അറിവും പാടവവും ഏത് വരെ) എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ, തന്റെ വിരൽത്തുമ്പിൽ നാണയം വെച്ച് കറക്കി അതിന്റെ തൂക്കം പറയും ! പക്ഷെ അവന് നമസ്കരിക്കാനറിയില്ല !! قال ابن عباس يعني : الْكُفَّارُ، يَعْرِفُونَ عُمْرَانَ الدُّنْيَا، وَهُمْ فِي أَمْرِ الدِّينِ جُهَّالٌ ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : "അവർ സത്യനിഷേധികളാണ്. ഭൗതിക ജീവിതത്തിന്റെ നാഗരിക വിജ്ഞാനത്തിൽ അവർ അറിവുള്ളവരാണ്. ദീനിന്റെ കാര്യത്തിലാകട്ടെ അവർ അജ്ഞരുമാണ്" (തഫ്സീർ ഇബ്നു കസീർ) ഇമാം ബഗവി رحمه الله പറയുന്നു :- "سَاهُونَ عَنْهَا جَاهِلُونَ بِهَا، لَا يَتَفَكَّرُونَ فِيهَا وَلَا يَعْمَلُونَ لَهَا" "അതിനെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ അജ്ഞരും അശ്രദ്ധരുമാണ്, അതിനെക്കുറിച്ചവർ ഉറ്റാലോചിക്കുകയോ അതിന് വേണ്ടി പണിയെടുക്കുകയോ ചെയ്യുന്നില്ല" ( തഫ്സീറുൽ ബഗവി)
മാനവരാശി ആകമാനമായാലും സത്യനിഷേധികൾ സവിശേഷമായാലും , ഏതൊരാളുടെയും ചിന്താമണ്ഡലത്തിൽ ഒരു നിമിഷമെങ്കിലും കോളിളക്കം സൃഷ്ട്ടിക്കാൻ ഈ വചനം പര്യാപ്തമത്രെ. - ബശീർ പുത്തൂർ പരിഹസിക്കരുത്, ഒരു കിളവനെയും വിളിക്കാതെ വരും, വാർദ്ധക്യം വില കൊടുക്കാതെ കിട്ടും, 'ബഹുമാനം' ഇരുട്ടി വെളുക്കുമ്പോൾ, വൃദ്ധരായിക്കഴിഞ്ഞിരിക്കും കൊണ്ടേ പോകൂ, വന്നുകേറിയാൽ പിന്നെ എത്തില്ല ശരീരം, മനസ്സ് എത്തുന്നിടത്ത് പോവണമെന്നുണ്ട്, പക്ഷെ എണ്ണിത്തീർന്നില്ല ഇറങ്ങിക്കിടക്കണം, പക്ഷെ താണ്ടിക്കഴിഞ്ഞില്ല. ഇറക്കിവെക്കാൻ വെമ്പുന്നു, അത്താണിയില്ലാ ഭാണ്ഡമോ ഭാരമോ, തിരിച്ചറിയാനാവുന്നില്ല. പരിഭവമേയുള്ളു... എന്തിനോടെന്നറിയില്ല ദുർബ്ബലം, ദുർബ്ബലം, എല്ലാം ദുർബ്ബലം മനോമസ്തിഷ്ക നേത്രഹസ്തങ്ങൾ ഒന്നുമേ വഴങ്ങില്ല ഒന്നിനുമൊന്നിനും കൊതിയൂറുന്നു, കാരുണ്യച്ചിറകുകൾക്കായ് കേറാൻ വിസമ്മതിക്കും, എത്ര താഴ്ന്നുവന്നാലും കൊതിക്കുന്നു ഞാൻ, സ്വയം നഷ്ടപ്പെടാൻ കൊതിക്കുന്നു ഞാൻ, ശൂന്യതക്കായ്..
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَذَكَرَ حَدِيثَ الْغَارِ. وَقَالَ فِي آخِرِهِ: فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنِ اسْتَطَاعَ مِنْكُمْ أَنْ تَكُونَ لَهُ خَبِيئَةٌ مِنْ عَمَلٍ صَالِحٍ فَلْيَفْعَلْ» القضاعي في مسند الشهاب ഇബ്നു ഉമർ رضي الله عنهما നിവേദനം: നബി ﷺ ഒരു ഗുഹയിൽ അകപ്പെട്ട ആളുകളെക്കുറിച്ച് വിവരിച്ചു. എന്നിട്ട് അതിന്റെ അവസാനം പറഞ്ഞു: "നിങ്ങളിലൊരാൾക്ക് സൽകർമ്മങ്ങളിൽ നിന്നും രഹസ്യമായത് ഉണ്ടായിരിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ". (ഖുദാഈ മുസ്നദുശ്ശിഹാബിൽ ഉദ്ധരിച്ചത്) عن الحسن قال: إنْ كانَ الرجل لقد جمع القرآن، وما يشعرُ جارُه. وإن كان الرجل لقد فَقُه الفقهَ الكثير، وما يشعرُ به الناس. وإن كان الرجل ليصلي الصلاة الطويلة في بيته وعنده الزَّوْر، وما يشعرون به. ولقد أدركنا أقوامًا ما كان على الأرض من عمل يقدرون على أن يعملوه في السرّ فيكون علانية أبدًا! ولقد كان المسلمون يجتهدون في الدعاء، وما يُسمع لهم صوت، إن كان إلا همسًا بينهم وبين ربهم، وذلك أن الله يقول:"ادعوا ربكم تضرعًا وخفية"، وذلك أن الله ذكر عبدًا صالحًا فرضِي فعله فقال: ﴿إِذْ نَادَى رَبَّهُ نِدَاءً خَفِيًّا﴾ ، [سورة مريم: ٣] . تفسير الطبري ഹസൻ رحمه الله പറയുന്നു:
ഒരു മനുഷ്യൻ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയിരിക്കും; അവന്റെ അയൽവാസി പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാൾ ധാരാളം അറിവു നേടിയിട്ടുണ്ടാകും; അത് ജനങ്ങൾക്ക് മനസ്സിലാവില്ല. തന്റെ വീട്ടിൽ വെച്ച് ഒരാൾ ദീർഘമായി നമസ്കരിക്കുന്നുണ്ടാവും, വീട്ടിൽ വിരുന്നുകാരുണ്ടായിട്ട് അവരാരും അത് അറിയുന്നില്ല. എത്രയോ (സ്വാലിഹീങ്ങളായ) ആളുകളെ നാം കണ്ടു, ഭൂമുഖത്തുവെച്ച് അവർക്ക് രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരു സൽകർമ്മവും ഒരിക്കലും പരസ്യമാകുമായിരുന്നില്ല!! മുസ്'ലിമീങ്ങൾ ദുആ ചെയ്യുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു, അവരുടെ ഒരു ഒച്ചപ്പാടും കേൾക്കുമായിരുന്നില്; അവരുടെയും റബ്ബിന്റെയും ഇടയിലുള്ള നേർത്ത കുശുകുശുക്കൽ മാത്രം. അത് എന്തുകൊണ്ടെന്നാൽ, അല്ലാഹു പറയുന്നു: "താഴ്മയോടെയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുവീൻ".(അഅ്റാഫ്: 55) അതുപോലെ അല്ലാഹു അവന്റെ സ്വാലിഹായ ഒരു ദാസനെക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തിയെ തൃപ്തിപ്പെട്ടുകൊണ്ട് സ്മരിക്കുന്നു: "തന്റെ റബ്ബിനെ അദ്ദേഹം വളരെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭമോർക്കുക!". (മർയം:3) (ത്വബരി തഫ്സീറിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ്
സുഫ് യാൻ അഥൗരീ رحمه الله ഈ രണ്ടു ഈരടികൾ ചൊല്ലാറുള്ളത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ടെന്ന് ഖാലിദ് ബിൻ നിസാർ رحمه الله പറയുന്നു: ഓരോരോ ആവശ്യങ്ങൾ നിറവേറ്റാനായ് നാം, പ്രഭാത പ്രദോഷങ്ങളിൽ ഇറങ്ങിത്തിരിക്കുന്നു. ജീവിച്ചിരിക്കുന്നവന്റെ ആവശ്യങ്ങളുണ്ടോ അവസാനിക്കുന്നു! മനുഷ്യൻ മരിക്കുമ്പോൾ മാത്രം അവന്റെ ആവശ്യങ്ങളും കൂടെ മരിക്കുന്നു. അവൻ അവശേഷിക്കുന്ന കാലമത്രയും അവന്റെ ആവശ്യങ്ങളും കൂടെയുണ്ടാകും! - അബൂ തൈമിയ്യ ഹനീഫ് ബാവ قال ابن أبي حاتم: حدثنا عبد الرحمن نا طاهر بن خالد بن نزار قال قال أبي: كثيرا ما كنت اسمع سفيان الثوري يتمثل بهذين البيتين
نروح ونغدو لحاجاتنا * وحاجة من عاش لا تنقضي تموت مع المرء حاجاته * وتبقى له حاجة ما بقي (الجرح والتعديل) അന്തശ്ചോദനയാൽ പ്രസവിച്ചയുടനെ കുഞ്ഞിനെ പെട്ടിയിലാക്കി നൈൽ നദിയിൽ ഒഴുക്കി മൂസാ നബിയുടെ പെറ്റുമ്മ.
ആ സമയത്തെ അവരുടെ മാനസികാവസ്ഥ അറിയാൻ ഖുർആനിലെ ഖസ്വസ്വ് 10-ാം സൂക്തം വായിച്ചു നോക്കിയാൽ മതി. "അങ്ങനെ, മൂസായുടെ മാതാവിന്‍റെ മനസ്സ് ശൂന്യമായിത്തീര്‍ന്നു..." [ഖുർആൻ | ഖസ്വസ്വ് 10] "മനസ്സ് ശൂന്യമായിത്തീരുക" എന്നത് ഒരു അവസ്ഥയാണ്, സവിശേഷമായോരു ജീവിതഘട്ടത്തെ പ്രതീകവത്ക്കരിക്കുന്ന മാനസികാവസ്ഥ. ജീവിതഘട്ടങ്ങൾ ഓരോന്നായി നാം കേറിയിറങ്ങുക തന്നെ വേണം. അനുഭവിച്ചോ.. അല്ലെങ്കിൽ നിങ്ങളും വരിയിലാണെന്ന് വെച്ചോ.. അത്രയേ പറയാനുള്ളു. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് വർഷങ്ങൾ ധാരാളം തന്നിലൂടെ കടന്നുപോകുന്നതിൽ ആഹ്ലാദിക്കുന്ന മനുഷ്യാ! നിന്റെ ആയുസ്സ് കുറയുന്നതു മാത്രമല്ലയോ നീ ആഘോഷിക്കുന്നത്. അബുദ്ദർദാഅ്, ഹസൻ رضي الله عنهما തുടങ്ങിയവർ പറയാറുണ്ടായിരുന്നു: "ദിവസങ്ങൾ മാത്രമാണു നീ. നിന്നിൽ നിന്ന് ഓരോ നാളും കഴിഞ്ഞുപോകുമ്പോൾ നീയെന്നതിൽ നിന്നൽപ്പമാണ് കൊഴിഞ്ഞു പോകുന്നത്. (لطائف المعارف) - ഇബ്നു റജബ് رحمه الله - അബൂ തൈമിയ്യ ഹനീഫ് يا من يفرح بكثرة مرور السنين عليه إنما تفرح بنقص عمرك قال أبو الدرداء والحسن رضي الله عنهما: إنما أنت أيام كلما مضى منك يوم مضى بعضك
لطائف المعارف ഇമാം അബ്ദുറഹ്'മാൻ അസ്സഅദി رحمه الله പറഞ്ഞു:
ബുദ്ധിമാൻ മനസ്സിലാക്കുന്നു അവന്റെ ശരിയായ ജീവിതമെന്നാൽ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ്. അതാകട്ടെ വളരെ ഹ്രസ്വമാണ്. വിഷമത്തിലും വ്യഥയിലും മനസ്സിനെ തളച്ചിട്ട് അതിനെ പിന്നെയും വെട്ടിച്ചുരുക്കുന്നത് അവനു ഭൂഷണമല്ല. (الوسائل المفيدة للحياة السعيدة) - അബൂ തൈമിയ്യ ഹനീഫ് ബാവ ഉമർ ഇബ്നു ദർ رحمه الله നിവേദനം: അല്ലാഹുവിനെ സൂക്ഷിക്കാൻ വസിയ്യത്ത് ചെയ്തുകൊണ്ട് സഈദ് ഇബ്നു ജുബൈർ رحمه الله എന്റെ പിതാവിന് ഒരു കത്തയച്ചു, അതിൽ അദ്ദേഹം പറഞ്ഞു: "അബൂ ഉമർ! ഒരു മുസ്'ലിമിന്റെ നിലനിൽപ്പ് (ജീവിതം) ഓരോ ദിവസവും നേട്ടമാണ്." നിർബന്ധമായ കർമ്മങ്ങളെയും നമസ്കാരത്തെയും, അല്ലാഹുവിനെ പ്രകീർത്തിക്കാൻ അവൻ വിഭവമായി നൽകുന്ന അവസരങ്ങളെയും കുറിച്ച് അദ്ദേഹം പ്രത്യേകം ഉണർത്തുകയുണ്ടായി. - അബൂ തൈമിയ്യ ഹനീഫ് ബാവ عَنْ عُمَرَ بْنِ ذَرٍّ، قَالَ: كَتَبَ سَعِيدُ بْنُ جُبَيْرٍ إِلَى أَبِي كِتَابًا أَوْصَاهُ فِيهِ بِتَقْوَى اللهِ، وَقَالَ: «يَا أَبَا عُمَرَ، إِنَّ بَقَاءَ الْمُسْلِمِ كُلَّ يَوْمٍ غَنِيمَةٌ». وَذَكَرَ الْفَرَائِضَ وَالصَّلَوَاتِ وَمَا يَرْزُقُهُ اللهُ مِنْ ذِكْرِهِ
(الحلية) ഇമാം ഇബ്'നുൽ ഖയ്യിം رحمه الله പറഞ്ഞു: "സമയം പാഴാക്കുന്നത് മരണത്തേക്കാൾ കഠിനമാണ്. കാരണം സമയം നഷ്ടമാക്കുന്നത് നിന്നെ അല്ലാഹുവിൽ നിന്നും, പാരത്രിക ഭവനത്തിൽ നിന്നും ബന്ധമറ്റുകളയും. മരണമോ, ദുനിയാവിൽ നിന്നും, അതിലെ ആളുകളിൽ നിന്നുമേ വിച്ഛേദിക്കൂ." - അബൂ തൈമിയ്യ ഹനീഫ് قال ابن القيم رحمه الله إضاعة الوقت أشدُّ من الموت؛ لأنَّ إضاعة الوقت تقطعك عن الله والدار الآخرة، والموتُ يقطعك عن الدنيا وأهلها (الفوائد) സുബ്ഹ് നമസ്കാരത്തിൽ ഓതിയത് സൂറത്തുൽ ഇൻശിഖാഖ്. 19-ാം സൂക്തത്തിൽ എത്തിയപ്പോൾ പെട്ടെന്നൊന്ന് നിന്നുപോയി. അത് ഹൃദയത്തിൽ എന്തോ കോറിയിട്ടു:
(നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) നമസ്കാരം കഴിഞ്ഞു. ദിക്റുകൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോഴും. മനസ്സിൽ അതു തന്നെ. (നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) വർഷങ്ങൾക്കു മുമ്പ് വായിച്ചു മറന്നത് പ്രജ്ഞയിൽ തെളിഞ്ഞുവന്നു. ഇബ്‌നു അബ്ബാസ് –رضي الله عنه– ൻെറ വ്യാഖ്യാനം. (മാറിവരുന്ന ജീവിതാവസ്ഥകൾ ഓരോന്നായി നിങ്ങൾ തരണം ചെയ്യേണ്ടിവരും.) വരും, വരും, വരും... താണ്ടിക്കടന്ന ജീവിതാവസ്ഥകൾ! ആടിയുലഞ്ഞ മനുഷ്യബന്ധങ്ങൾ!! ഇപ്പോൾ കേറിനിൽക്കുന്ന ജീവിതഘട്ടം!!! നടുക്കം, തിക്തം, ഘോരം... ദിക്റുകളിൽനിന്ന് ദുആയിലേക്ക് മാറി. (അല്ലാഹുവേ! നിന്നോടു ഞാൻ കാവൽ തേടുന്നു: • കെട്ട അയൽവാസിയിൽനിന്ന്, • അകാലത്തിലേ നരപ്പിച്ചുകളയുന്ന പാതിയിൽനിന്ന്, • എന്നോട് ഏമാനനായി വർത്തിക്കുന്ന പുത്രനിൽനിന്ന്, • എനിക്കു ദണ്ഡനമായി ഭവിക്കുന്ന ധനത്തിൽ നിന്ന്, • സൂത്രശാലിയായ സുഹൃത്തിൽനിന്ന് - അവന്റെ കണ്ണ് എന്നെ വീക്ഷിക്കുകയും ഹൃദയം എന്നെ നിരീക്ഷിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. ഒരു നന്മ കണ്ടാൽ അവനത്ത് കുഴിച്ചുമൂടും. തിന്മ കണ്ടാൽ അവനത് അടിച്ചുപരത്തും. [അൽബാനി | സ്വഹീഹ: 3137] കേറിനിൽക്കുന്നത് വല്ലാത്തൊരു ഘട്ടത്തിൽ തന്നെ. നെടുവീർപ്പോടെ ഞാൻ അത് ഓർത്തെടുത്തു. അടുത്തെന്നോ ഞാനത് മൊഴിമാറ്റം നടത്തിട്ടുണ്ടല്ലോ. ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു: (അബൂ ഹഫ്‌സ്, ശ്രദ്ധിക്കുക ! മനുഷ്യർക്ക് ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ജീവിക്കുന്ന മുഅ്മിനിൻെറ അവസ്ഥ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും. കാപട്യക്കാരുടെ നേരെയല്ലാതെ വിരലുകൾ ചൂണ്ടാത്ത കാലം. — ഇബ്‌നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ: ശവശരീരം –جيفة– ജീവനില്ലാത്തത്, അനങ്ങാനാവാത്തത്, ആർക്കും വേണ്ടാത്തത്, പുറത്ത് തള്ളിയത്, കാണാൻ ഇഷ്ടപ്പെടാത്തത്, നാറ്റം കൊണ്ട് മൂക്കു പൊത്തുന്നത്. അതാണ് ജീവിതാവസ്ഥകളിൽ ഈ ഘട്ടത്തിൻെറ സവിശേഷത. കേറും, അതിൽ എല്ലാവരും കേറുക തന്നെ ചെയ്യും. നിങ്ങളും വരിയിലാണ്. അൽപം കാത്തിരിക്കുക. — അബൂ ത്വാരീഖ് സുബൈർ മുഹമ്മദ് ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു:
അബൂ ഹഫ്സ്വേ ! ജനങ്ങളുടെമേൽ ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ഒരു മുഅ്മിൻ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും . വിരലുകൾക്കെല്ലാം അന്ന് ചൂണ്ടിക്കാണിക്കാനുണ്ടാവുക കാപട്യക്കാരനെ മാത്രമായിരിക്കും. (ഇബ്നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ:) - അബൂ ത്വാരിഖ് സുബൈര്‍ |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|