അലി رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: "അല്ലാഹുവേ, ഹറാമിലേക്ക് പോകാതെ ഹലാൽ കൊണ്ട് നീയെനിക്ക് മതിയാക്കണേ. നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരിലേക്ക് പോകാതെ എന്നെ നീ ധന്യനാക്കേണമേ. (തിർമുദി സുനനിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ عَنْ عَلَى رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم
«اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ » التِّرْمِذِيُّ فِي سُنَنِهِ وَحَسَّنَهُ الْأَلْبَانِيُّ
0 Comments
ഇബ്നു മസ്ഊദ് رحمه الله നിവേദനം. നബി صلى الله عليه وسلم പറയുന്നു: അല്ലാഹുവേ, ഞാൻ നിന്നോട് കേഴുന്നു.. നിന്റെ ഔദാര്യത്തിൽനിന്ന്, നിന്റെ കാരുണ്യത്തിൽനിന്ന്.. നീയല്ലാതെ ആരും അത് അധീനപ്പെടുത്തുന്നില്ല. (ത്വബറാനി | അൽ മുഅ്ജമുൽ കബീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ عَبْدِ اللهِ بْنِ مَسْعُودٍ، عَن النَّبِيِّ صلى الله عليه وسلم
اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ فَإِنَّهُ لَا يَمْلِكُهَا إِلَّا أَنْتَ الطَّبَرَانِيُّ فِي الْكَبِيرِ وَصَحَّحَهُ الْأَلْبَانِيُّ അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു: "തന്റെ റബ്ബിനോട് ഇഖ്ലാസ് കാണിക്കുന്നവൻ മണലിൽ നടക്കുന്നവനെപ്പോലെയാണ്. അവന്റെ പാദസ്പർശം നീ കേൾക്കില്ല ; പക്ഷെ അതിന്റെ അടയാളം നിനക്ക് കാണാൻ പറ്റും". - ബഷീർ പൂത്തർ قال عبد الله بن مسعود رضي الله عنه : "المخلص لربه كالماشي على الرمل لا تسمع خطواته ولكن ترى آثاره
جامع العلوم والحكم (٢٠٣) പ്രമാണങ്ങൾക്ക് വിരുദ്ധമായ (പണ്ഡിതാ) ഭിപ്രായങ്ങളിലേക്ക് നോക്കപ്പെടാവതല്ല; അതെത്ര പ്രബലമാണെങ്കിലും. “അദ്ധേഹത്തിന് അതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല. അല്ലാഹുവാണ് (ശരിയിലേക്ക്) ഉതവി നൽകുന്നവൻ (ഇബ്നു ഹജർ - ഫത്ഹുൽ ബാരി- പേജ് 26, വോള്യം -1) - ബഷീർ പൂത്തർ قال الحافظ ابن حجر في الفتح: لا يُلْتَفَتُ إلَى الْآرَاءِ وَلَوْ قُويَتْ مَعَ وُجُودِ سُنَةٍ تَخَالِفُهَا وَلَا يُقَالُ كَيْفَ خَفِي ذَا عَلَى فَلَانٍ وَاللَّهَ الْمُوَفِّقُ
(فتح الباري - الجزء الأول - صفحة ٢٦) അബൂ മസ്ഊദ് رضي الله عنه നിവേദനം: ചിരന്തനമായ പ്രവാചക വചനങ്ങളിൽ നിന്നും ജനം ഓർമ്മയിൽ സൂക്ഷിച്ചു പോരുന്ന കാര്യങ്ങളിൽ പെട്ടതാണ്, നിനക്ക് ലജ്ജയില്ലെങ്കിൽ തോന്നിയ പോലെ ചെയ്തോളൂ എന്നത്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ قَالَ رَسُولُ اللهِ
إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الأولى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ الْبُخَارِيُّ فِي صَحِيحِهِ عَنْ أَبِي مَسْعُودٍ ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ ദീനിന്റെയും ധീരതയുടെയും ധാതുവൈശിഷ്ട്യത്തിന്റെയും നൈതികതയുടെയും സദ്ഫലമാണ് സത്യസന്ധതയും വ്യക്തതയും. നിഗൂഢതയുടെയും അധമത്വത്തിന്റെയും ആന്തരികമായ തകർച്ചയുടെയും ദുഷ്ഫലങ്ങളിൽപെട്ടതാണ് ചതിയും നിറം മാറലും. — ശൈഖ് അഹ്മദ് അസ് സുബയ്ഇ മൊഴിമാറ്റം: അബൂ ത്വാരിഖ് ധാതു വൈശിഷ്ട്യം = purity of origin നൈതികത = ethics الصدق والوضوح
ثمرة الدين والشجاعة وحسن المعدن والخلق والخيانة والتلّون ثمرة التدسية والدناءة والانكسار الداخلي - الشيخ أحمد السبيعي حفظه الله ശൈഖ് റബീഉ حفظه الله പറഞ്ഞു : ചില സലഫികളായ സഹോദരന്മാരുണ്ട്. പക്ഷെ അവർ പരസ്പരം സന്ദർശിക്കുകയോ സാഹോദര്യം പുലർത്തുകയോ പരസ്പരം (നന്മയിൽ) സഹകരിക്കുകയോ ചെയ്യുന്നില്ല എന്നല്ല, അവരൊന്നും ചെയ്യുന്നില്ല. വളരെ ഖേദകരം തന്നെ !! - ബഷീർ പൂത്തർ قال الشيخ ربيع حفظه الله ورعاه
《تجد الإخوان هذا سلفي وهذا سلفي لكن لا تزاور، ولا تآخي، لا تعاون، لا شيء -مع الأسف الشديد!》 اللباب ص٤٠١ ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
മുഹമ്മദ് ബിൻ സീരീൻ رحمه الله പറയുന്നു: അല്ലാഹു تعالى ഒരു അടിയന് നന്മയുദ്ദേശിച്ചാൽ അവന്റെ ഹൃദയത്തിൽ നിന്നു തന്നെ ഒരു ഉപദേശിയെ നിശ്ചയിച്ചുകൊടുക്കും; അവനോട് നന്മകൽപ്പിക്കുന്ന, തിന്മവിലക്കുന്ന. (അബൂ നുഐം ഹിൽയയിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് عَنِ ابْنِ سِيرِينَ قَالَ: إِذَا أَرَادَ اللّٰهُ تَعَالَى بِعَبْدٍ خَيْرًا جَعَلَ لَهُ وَاعِظًا مِنْ قَلْبِهِ يَأْمُرُهُ وَيَنْهَاهُ
(الحلية لأبي نعيم) "ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിനുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്." (ഇബ്നു തൈമിയ്യ: | അർറദ്ദു അലസ്സുബുകി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ - رَحِمَهُ اللَّهُ - فِي الرَّد عَلَى السُّبُكِى
بَيَانُ الْعِلْمِ وَالدِّينِ عِنْدَ الْاشْتِبَاه وَالْالْتِبَاسِ عَلَى النَّاسِ أَفْضَلُ مَا عُبِدَ اللهُ بِهِ عَزَّ وَجَلَّ ഇബ്നു ഹിബ്ബാൻ رحمه الله പറയുന്നു: ക്ഷമാപണം വ്യഥകൾ ഇല്ലാതാക്കും, ദുഃഖങ്ങൾ തീർക്കും, പകയെ പ്രതിരോധിക്കും, വൈമുഖ്യം അവസാനിപ്പിക്കും. (ഇബ്നു ഹിബ്ബാൻ | റൗളത്തുൽ ഉഖലാ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ ابْنَ حِبْانَ رَحِمَهُ اللَّهِ
«الْاِعْتِذَارُ يُذْهِبُ الْهُمُومَ، وَيُجَلِّي الْأَحْزَانَ، وَيَدْفَعُ الْحِقْدَ، وَيُذْهِبُ الصَّدَّ» ابن حبان - رَوْضَةَ الْعُقَلَاء ശൈഖ് മുഹമ്മദ് ബിൻ ഉമർ ബാസ്മുൽ حفظه الله പറയുന്നു:
ശ്രദ്ധിക്കുക!! ഒരു വാക്ക്, കുവൈത്തിലെ ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله എന്നോട് പറഞ്ഞുതന്നതാണത്. അദ്ദേഹം പറഞ്ഞതിൻ്റെ സാരാംശം ഇതാണ്: "അല്ലാഹുവിന്റെ റസൂലിന്റെ ഖുതുബകൾ ആഴ്ചതോറും ഉണ്ടായിരുന്നു, ഇൽമിൻ്റെയും ദറസുകളുടെയും സദസ്സുകൾ തുടർച്ചയായി നടന്നിരുന്നു, എന്നിരിക്കെ ഏറ്റവുമധികം ഹദീസുകൾ വന്നിട്ടുള്ളത് റസൂൽ അദ്ദേഹത്തിന്റെ സ്വഹാബത്തിൻ്റെ കൂടെ സഹവസിച്ചതിൽ നിന്നാണ്; ഖുതുബകളോ ദറസുകളോ അല്ല, പണ്ഡിതനും ത്വാലിബുൽ ഇൽമും തൻ്റെ ചുറ്റുമുള്ളവരുടെ കൂടെ സഹവസിക്കുന്നവനാകണമെന്നതിൻ്റെ പ്രാധാന്യത്തെ ബലപ്പെടുത്തുന്നതാണിത്. ദറസെടുക്കുക പിരിഞ്ഞുപോവുക എന്നതുമാത്രമല്ല കാര്യം, ഈയൊരു സഹവാസം അനിവാര്യമാണ്". അദ്ദേഹം حفظه الله പറഞ്ഞത് സത്യമാണ്. കാര്യം അദ്ദേഹം പറഞ്ഞതുപോലെത്തന്നെ, ജനങ്ങളോടൊപ്പം സഹവസിക്കലും അവരോട് ഇടപാടുകൾ നടത്തലും അവരോട് അടുപ്പമുണ്ടാകലും ദീനും ദഅ'വത്തും പ്രചരിപ്പിക്കുന്നതിലും, ജനങ്ങളെ പഠിപ്പിക്കുന്നതിലും പ്രത്യേകം ഗൗനിക്കേണ്ട അടിസ്ഥാനമാണ്. ഹദീസിൽ കാണാം: "ജനങ്ങളുമായി ഇടപഴകുകയും അവരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്, അവരോട് ഇടപഴകാത്ത അവരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ ക്ഷമിക്കാൻ കഴിയാത്തവനേക്കാൾ വലിയ പ്രതിഫലത്തിനർഹൻ". (അൽബാനി | സ്വഹീഹ:939) - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|