ഗ്രഹണ നമസ്കാരത്തിന്റെ രൂപം ചുരുക്കത്തിൽ 2 റക്'അത്തുകൾ അവയിൽ ഓരോന്നിലും 2 റുകൂഉകളും 2 സുജൂദുകളുമുണ്ടാകും.
തക്'ബീറതുൽ ഇഹ്'റാമിനു ശേഷം സൂറതുൽ ഫാതിഹ ഓതുക, പിന്നെ ദീർഘമായി മറ്റു സൂറതുകൾ ഓതുക, (ഏതാണ്ട് ബഖറയുടെ ദൈർഘ്യത്തിൽ നബി صلى الله عليه وسلم പാരായണം ചെയ്തിരുന്നു.) ശേഷം റുകൂഅ' ചെയ്യുക ഏതാണ്ട് ഖിയാമിനോളം തന്നെ ദീർഘമായ റുകൂഅ'. റുകൂഇൽ ദീർഘമായി ദിക്റ് ചൊല്ലുക. ശേഷം سمع الله لمن حمده എന്നുചൊല്ലിക്കൊണ്ട് റുകൂഇൽ നിന്ന് തല ഉയർത്തുകയും ربنا ولَك الحمد എന്ന് ചൊല്ലുകയും വേണം. പിന്നീട് വീണ്ടും ഫാതിഹ ഓതുക, പിന്നെ ദീർഘമായി മറ്റു സൂറതുകൾ ഓതുക, ആദ്യത്തേതിനേക്കാൾ കുറഞ്ഞ ദൈർഘ്യത്തിൽ. ശേഷം റുകൂഅ' ചെയ്യുക ഏതാണ്ട് ഖിയാമിനോളം തന്നെ ദീർഘമായ റുകൂഅ', ആദ്യത്തേതിനേക്കാൾ കുറഞ്ഞ ദൈർഘ്യത്തിൽ. ശേഷം سمع الله لمن حمده എന്നുചൊല്ലിക്കൊണ്ട് റുകൂഇൽ നിന്ന് തല ഉയർത്തുകയും ربنا ولَك الحمد എന്ന് ചൊല്ലുകയും വേണം. ദീർഘമായി ഇഅ'തിദാലിൽ ദിക്റുകൾ ചൊല്ലിക്കൊണ്ട് നിൽക്കണം. പിന്നെ തക്ബീറുചൊല്ലി സുജൂദിലേക്ക് പോവുക. ദീർഘമായി ദിക്റുകളും ദുആയുമായി സുജൂദ് ചെയ്യുക. ശേഷം തക്ബീറുചൊല്ലി സുജൂദിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുക, ദീർഘമായി ദിക്റുകൾ ചൊല്ലിക്കൊണ്ട് ഇരിക്കുക. പിന്നെ തക്ബീറുചൊല്ലി സുജൂദിലേക്ക് പോവുക. ദീർഘമായി ദിക്റുകളും ദുആയുമായി സുജൂദ് ചെയ്യുക. ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് തക്ബീർ ചൊല്ലിക്കൊണ്ട് എഴുന്നേൽക്കുക. ആദ്യത്തെ റക്അത്തിലേതുപോലെ ആവർത്തിക്കുക, ദൈർഘ്യം അൽപം കുറച്ചുകൊണ്ട്. രണ്ടാമത്തെ റക്അത്തിലെ സുജൂദുകൾക്കു ശേഷം തശഹ്ഹുദും സ്വലാതും ദീർഘമായ ദുആകൾക്കും ശേഷം സലാം വീട്ടുക. - അബൂ തൈമിയ്യ ഹനീഫ്
0 Comments
വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം
(ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹിമഹുള്ളാ) ചോദ്യം : ശിർക്കിലും ബിദ്അത്തിലും അകപ്പെട്ട ഖബറിലേക്ക് നമസ്കരിക്കുന്നതു പോലെ പല ഖുറാഫാത്തുകളും ചെയ്യുന്ന ഇമാമിന്റെ പിന്നിൽ മുവഹിദ് ആയ ഒരാൾക്ക് നമസ്കാരം അനുവദനീയമാണോ ?( ഷൈഖ് ചിരിക്കുന്നു) ഇത്തരം തെറ്റായ കാര്യങ്ങളാൽ അറിയപ്പെട്ട ഇമാമുമാർ നമസ്കരിക്കുന്ന പള്ളിയിൽ അവരുടെ പിന്നിൽ വെച്ച് നമസ്കരിക്കാമോ? ഉത്തരം : കാഫിറെന്നു വിശ്വസിക്കപ്പെടുന്ന ഒരാളുടെ പിന്നിൽ വെച്ചും ഒരു മുസ്ലിമിന്റെ നമസ്കാരം ശെരിയാകില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അള്ളാഹു അല്ലാത്ത വരോട് വിളിച്ചു തേടുന്നുവെന്നും, അള്ളാഹു അല്ലാത്തവർക്ക് ഇബാദത് ചെയ്യുന്നുവെന്നും മുഷ് രിക്കെന്നുമൊക്കെ നിങ്ങളീ പറയുന്ന ആളുകൾ സംശയമില്ലാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ, നമുക്കവരെ തക് ഫീർ (കാഫിർ ആണെന്ന് വിധി പറയാൻ) നടത്താൻ പറ്റുമോ? ഇസ്ലാം ദീനിൽ നിന്ന് നമുക്കവരെ പുറത്താക്കാൻ സാധിക്കുമോ? ഒരാൾ വലിയ ശിർക്കിലോ കുഫ് റിലോ അകപ്പെട്ടുവെന്നതിന്റെ പേരിൽ, അയാൾ മതത്തിൽ നിന്ന് പുറത്തു പോയ ആൾ ആണെന്ന് വിധിക്കപ്പെടാൻ പറ്റില്ല എന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. ഇഖാമതുൽ ഹുജ്ജക്ക് (ഒരു വ്യക്തിക്ക് ശിർക്കും കുഫ് റും എന്തെന്ന് പ്രമാണങ്ങൾ നിരത്തി ബോധ്യപ്പെടുത്താൻ മാത്രം അറിവും പ്രാപ്തിയുമുള്ള ആൾ, വകതിരിച്ചു വിശദീകരിച്ചു വ്യക്തത വരുത്തുകയും സംശയം ദുരീകരിക്കുകയും ചെയ്തതിനു) ശേഷമല്ലാതെ അത് (തക് ഫീർ)അനിവാര്യമാവുകയില്ല. ഇക്കാര്യം വ്യക്തമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഖാമതുൽ ഹുജ്ജ അനിവാര്യമാണ്. അതായത്, ഉദാഹരണത്തിന്, ഒരു ദിവസം റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രസംഗിച്ചു കൊണ്ടിരിക്കെ, ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് " ما شاء الله وشئت يا رسول الله " (അള്ളാഹുവിന്റെ റസൂലേ, അള്ളാഹുവും താങ്കളും ഉദ്ദേശിച്ചത്) എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് " താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ? "അള്ളാഹു മാത്രം ഉദ്ദേശിച്ചത്" എന്ന് പറയൂ. അദ്ദേഹം (നബി) "താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ?" എന്ന് ചോദിച്ച സമയത്ത്, " പോയി നിന്റെ ഇസ്ലാം പുതുക്കി വാ എന്നോ, വിവാഹ ബന്ധം പുതുക്കാനോ ഒന്നും എന്ത് കൊണ്ട് കൽപിച്ചില്ല? കാരണം, " അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചത്" എന്ന വാക്ക് ഷിർക്കാണെന്ന കാര്യം അദ്ദേഹത്തിനു ( ആ സ്വഹാബിക്ക്) അതിനു മുന്പ് അറിയുമായിരുന്നില്ല. അതിനാൽ തന്നെ, അദ്ദേഹം നിരപരാധിയാണ്. പക്ഷേ അദ്ധേഹത്തിൽ ശിർക്ക് സംഭവിച്ചു. അപ്പോൾ ഒരു മനുഷ്യനിൽ ശിർക്ക് സംഭവിക്കുകയെന്നതു ഒരു കാര്യവും, അദ്ദേഹത്തെ "മുഷ് രിക്ക്" എന്ന് വിധി പറയുന്നത് മറ്റൊരു കാര്യവുമാണ്. ഇതൊരു പോയിന്റാണ്. നമ്മുടെ സഹോദരന്മാരായ ധാരാളം ശൈഖുമാർ ഇക്കാര്യം വേർതിരിച്ചു പറയാത്തതിനാൽ ഞാൻ പറയുന്നു. "താങ്കൾ ആ ഇമാമിന്റെ കൂടെ ഇരുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മുസ്ലിം ഇമാമുമാരുടെ വാക്കുകളിൽ നിന്നും തെളിവുകൾ ഉദ്ധരിച്ചു ഇഖാമതുൽ ഹുജ്ജത് നടത്തുകയും അയാൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം വലിയ ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ട് അതിൽ നിന്ന് അയാൾ ( ആ ഇമാം ) പുറം തിരിഞ്ഞു കളയുകയും ചെയ്തതാണെങ്കിൽ അപ്പോൾ, അയാളുടെ പിന്നിൽ നിന്ന് നമസ്കാരം ശെരിയാവുകയില്ല. തിരിഞ്ഞോ? ചോദ്യകർത്താവ് : തിരിഞ്ഞു. http://www.alalbany.net/play.php?catsmktba=19780 - ബഷീർ പുത്തൂർ സ്വൂഫിയെന്നു പറയപ്പെടുന്ന ഇമാമിന്റെ പിന്നിൽ നിന്നുള്ള നമസ്കാരം - ശൈഖ് അൽബാനി റഹിമഹുള്ളാ ചോദ്യം: ഷെയ്ഖ്, സ്വൂഫികളുടെ പിന്നിൽ നിന്നുള്ള നമസ്കാരം, ഇമാം സ്വൂഫിയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം? ശൈഖ് : ഇമാം സ്വൂഫിയാണോ ? ചോദ്യകർത്താവ് : സ്വൂഫിയാണ്. ഷെയ്ഖ് : അയാൾ മുസ്ലിമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതല്ല കാഫിർ ആണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? ചോദ്യകർത്താവ് : മുസ്ലിം ഷെയ്ഖ് : മുസ്ലിമിനെ തുടർന്ന് നമസ്കരിക്കൽ അനുവദനീയമാണ്. ചോദ്യകർത്താവ് : അപ്പോൾ അഖീദയൊ? ഷെയ്ഖ് : അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ. ഒന്നുകിൽ അഖീദ കൊണ്ട് കാഫിറാവാം, അല്ലെങ്കിൽ കാഫിർ ആവാതിരിക്കാം. കാഫിറായാൽ (നമസ്കാരം) അനുവദനീയം അല്ല. - ബഷീർ പുത്തൂർ http://www.alalbany.net/play.php?catsmktba=19089 السائل : شيخ, الصلاة وراء الصوفية ؟ وكان الإمام صوفي فما هو رأيك ؟
الشيخ : الإمام صوفي ؟ السائل : صوفي الشيخ : تعتقد أنه مسلم وإلا كافر ؟ السائل : مسلم الشيخ : مسلم تجوز الصلاة خلفه السائل : والعقيدة يا شيخ ؟ الشيخ : الله يهديك, إما أن يكفر بالعقيدة وإما أن لا يكفر, فإن كان كفر فلا يجوز നമസ്കാരത്തിൽ സ്വഫുകൾ നേരെയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ യജമാനനായ അള്ളാഹുവിന്റെ മുമ്പിൽ വിനയാന്വിതനായി ഒരു അടിമ എങ്ങിനെയാണ് നിൽക്കേണ്ടത് എന്ന് അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്.
ഓരോ നമസ്കാരത്തിനും നിൽക്കുമ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ((നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫു നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ് )) ((നിങ്ങൾ സ്വഫു ശെരിയാക്കൂ, വിടവുകൾ നികത്തൂ)) എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു. കാലുകളും തോളുകളും, കഴുത്തുകളും മടമ്പുകളും പരസ്പരം ചേർത്ത് വെച്ച് സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. കാൽ വിരലുകൾ ഒപ്പിച്ചു കൊണ്ടാണ് സ്വഫ് ശെരിപ്പെടുത്തേണ്ടത് എന്നാണു പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാലിന്റെ മടമ്പുകളാണ് ചേർത്ത് വെക്കേണ്ടത്. "ഞങ്ങളിലൊരാൾ തന്റെ തോളും, പാദവും തന്റെ അടുത്ത് നിൽക്കുന്ന ആളുമായി ചേർത്ത് വെക്കാറുണ്ടായിരുന്നു" വെന്ന് അനസ് റദിയള്ളാഹു അൻഹു പറയുന്നു. അള്ളാഹുവിന്റെ മുമ്പിൽ മലക്കുകൾ നിൽക്കുന്ന പോലെ നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് റസൂലുള്ള അലൈഹി വസല്ലം അവരോടു ചോദിക്കാറുണ്ടായിരുന്നു. നിങ്ങൾ സ്വഫു നേരെയാക്കുന്നില്ലെങ്കിൽ സ്വഫിലെ വിടവിൽ ശൈത്വാൻ പ്രവേശിക്കും, നിങ്ങളിൽ അല്ലാഹു ഭിന്നത ഉണ്ടാക്കും എന്നെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം താക്കീത് ചെയ്യുകയുണ്ടായി. ചിലപ്പോഴൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഫുകൾക്ക് ഇടയിലൂടെ സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് വലത്തോട്ടും ഇടത്തോട്ടും നടക്കാറുണ്ടായിരുന്നു. പള്ളികളിലെ ഇമാമുമാരും ഖതീബുമാരുമെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രാധാന്യ പൂർവ്വം പഠിപ്പിച്ച ഈ സുന്നത്ത് ജീവിപ്പിക്കുന്നതിൽ എത്ര മാത്രം ജാഗ്രത പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടെണ്ടതുണ്ട്. - ബഷീർ പുത്തൂർ നിർബന്ധമോ ഐഛികമോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കാരം നിർവ്വഹിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യാത്രയിയിലും അല്ലാത്ത സമയത്തും സുത്റ സ്വീകരിച്ചിരുന്നു.
ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതി. എന്നാൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവർക്കെല്ലാം സുത്റ വേണം. ചുമരോ തൂണോ പോലെ തറയിൽ നിന്ന് ഏതാണ്ട് ഒരു മുഴം നീളമുള്ള എന്തും സുത്റ ആയി സ്വീകരിക്കാം. ((നിങ്ങളിലൊരാൾ നമസ്കരിക്കുകയാണെങ്കിൽ സുത്റയിലേക്ക് നമസ്കരിക്കുക, അവന്റെ നമസ്കാരം ശൈത്താൻ മുറിക്കില്ല)) (( നിങ്ങൾ സുത്റയോട് അടുത്ത് നിൽക്കുക)) (( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ നമസ്കാരത്തിൽ സുത്രയിലെക്കുള്ള അകലം ഒരു ആടിന് നടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ)) തുടങ്ങിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ സുത്റ വാജിബ് ആണെന്ന അഭിപ്രായക്കാരനാണ് ശൈഖു നാസിറുധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ. ഭൂരിഭാഗം ആളുകളും അവഗണിക്കുകയോ വിസ്മരിച്ചു കളയുകയോ ചെയ്ത ഒരു കാര്യമത്രെ സുത്റ. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിശ്ചയമായും ഒരു മനുഷ്യൻ നമസ്കരിക്കും, ഒരു പക്ഷെ അവനു അവന്റെ നമസ്കാരത്തിൽ നിന്ന് പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, അഞ്ചിലൊന്നോ (മാത്രമേ പ്രതിഫലമായി ലഭിക്കുകയുള്ളൂ)
നമസ്കാരത്തിലെ "ഖുഷൂഉ", സ്വഫ് നേരെയാക്കൽ, മടമ്പുകൾ ഒപ്പിച്ചു നിൽക്കൽ, നമസ്കാരത്തിൽ 'സുത്റ' സ്വീകരിക്കൽ തുടങ്ങി അതി പ്രധാനമായ സുന്നത്തുകൾ, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച വിരലിലെണ്ണാവുന്ന ആളുകളല്ലാതെ മഹാ ഭൂരിപക്ഷം പേരും ശ്രദ്ധിക്കാറില്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|