IslamBooks.in
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

വിത്‌റ് നമസ്കാര ശേഷമുള്ള ദുആ

17/4/2021

0 Comments

 
ഉബയ്യു ബിൻ കഅബ് റദിയള്ളാഹു അൻഹുവിൽ നിന്ന് : അദ്ദേഹം പറഞ്ഞു "നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിത്‌റ് നമസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ
سُبْحَانَ الْمَلِكِ القُدُّوس
എന്ന് മൂന്ന് തവണ ചൊല്ലാറുണ്ടായിരുന്നു. മറ്റൊരു രിവായത്തിൽ, അവസാനത്തേതിൽ നീട്ടി ചൊല്ലുകയും ചെയ്തിരുന്നു എന്നുമുണ്ട്.
അബ്ദുറഹ്മാൻ ബിൻ അബ്സയിൽ നിന്നുള്ള രിവായത്തിൽ, മുന്നാമത്തേതിൽ ശബ്ദം ഉയർത്തിയിരുന്നു എന്ന് കൂടെ കാണാം.
( വിത്റിന് ശേഷം മറ്റു ദിക്റുകളൊന്നും സ്വഹീഹായി വന്നിട്ടില്ല)

- ബഷീർ പുത്തൂർ
عن أبيِّ بن كعبٍ قال: كانَ رسولُ اللهِ صلَّى اللهُ عليه وسلَّم إذا سلَّمَ منَ الوترِ قال: سبحانَ الملِكِ القدُّوس. ثلاثَ مرَّاتٍ. وفي رواية: يُطيلُ في آخرهنَّ
أخرجه أبو داود (1430)، والنسائي (1699)، وأحمد (21180)، وابن حبان (2450). صحح إسناده النووي في ((الأذكار)) (120)، وابن باز في ((حاشية بلوغ المرام)) (267)،وصحح الحديث ابن القطان في ((بيان الوهم والإيهام)) (5/614)، وابن حجر كما في ((نتائج الأفكار)) ( 3/21)، والألباني في ((صحيح أبي داود)) (1430)، والوادعي في ((الصحيح المسند)) (9).
عن عبد الرحمن بن أبزَى: أنَّ النبيَّ صلَّى اللهُ عليه وسلَّم كان يقول إذا سلَّم: ((سُبحانَ المَلِكِ القُدُّوسِ)) ثلاثًا، ويَرْفَعُ صوتَه بالثَّالثة
أخرجه النسائي (3/245)، وأحمد (3/406) (15398)، والطحاوي في ((شرح معاني الآثار)) (1735) قال الحاكم في ((المستدرك)) (1/406) والأرناؤوط في ((تحقيق المسند)) (15358): إسناده صحيح على شرط الشيخين، وصححه الألباني في ((صحيح سنن النسائي)) (3/245) وقال الوادعي في الصحيح المسند (912): صحيح، رجاله رجال الصحيح.
0 Comments

..നിങ്ങൾക്ക്‌ ഒരു നാളും വരികയില്ല, അത്‌ അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ..

1/1/2021

0 Comments

 
സുബൈർ ബ്‌നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ്‌ ബ്‌നു മാലിക്‌ رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ‌ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക്‌ ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത്‌ അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത്‌ ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്‌. (ബുഖാരി)

ഇബ്‌നു ഹജർ رحمه الله പറഞ്ഞു:
സ്വഹാബത്ത്‌ ഉണ്ടായിരുന്ന കാലമാണ്‌ അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത്‌ : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്‌"
(ഇത്‌ രണ്ടു സ്വഹീഹുകളിലും വന്നതാണ്‌).
അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത്‌ എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്‌, എന്റെ സ്വഹാബത്ത്‌ പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്‌നകൾ) വന്നെത്തുകയായി."
(മുസ്‌ലിം ഉദ്ധരിച്ചതാണിത്‌).

പിന്നെ അബ്ദുല്ല ബ്‌നു മസ്‌ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത്‌ ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ്‌ -
ഇതുകൊണ്ട്‌ അർത്ഥമാക്കുന്നതെന്ത്‌ എന്ന്‌ വ്യക്തമാക്കുന്നതുമാണ്.
... അദ്ദേഹം പറഞ്ഞു:
"നിങ്ങൾക്ക്‌ ഒരു നാളും വരികയില്ല, അത്‌ അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത്‌ നിങ്ങൾക്ക്‌ ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്‌, നിങ്ങൾക്ക്‌ ഒരു നാളും വരികയില്ല അത്‌ അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക".

... ഒരുകാലവും നിങ്ങൾക്ക്‌ വരികയില്ല; അത്‌ അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്‌, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക്‌ പിന്മുറക്കാരെ നിങ്ങൾക്ക്‌ കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ."
(ഫത്‌ഹുൽബാരി)

- അബൂ തൈമിയ്യ ഹനീഫ്
0 Comments

ഉമർ ബിൻ അബ്ദുൽ അസീസിന്റെ വസിയ്യത്ത്

28/12/2020

0 Comments

 
അബ്ദുറഹ്‌മാൻ ബ്നു യസീദ് ബ്നു ജാബിർ നിവേദനം:
ഉമർ ബ്നു അബ്ദിൽ അസീസ്, യസീദ് ബ്നു അബ്ദിൽ മലികിന് എഴുതി അയച്ചു:

"നീ സൂക്ഷിക്കണം! അശ്രദ്ധയിലായിരിക്കെ മരിച്ചു വീഴുന്നത് --
നിന്റെ വീഴ്ചകൾ പരിഹരിക്കപ്പെടാതെ,
തിരിച്ചു വരവിന്നു സൗകര്യം ലഭിക്കാതെ,
വിട്ടേച്ചുപോകുന്നതിന്നു നീ പിൻഗാമികളാക്കുന്നവർ നിന്നെ സ്തുതിക്കാതെ,
നീ പണിയെടുത്തതുമായി ആരുടെ അടുക്കൽ ചെല്ലുന്നുവോ അവൻ നിനക്ക് ഒഴികഴിവു നൽകാതെ."

— അബൂ തൈമിയ്യ ഹനീഫ്
عن عَبْد الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ
أَنَّ عُمَرَ بْنَ عَبْدِ الْعَزِيزِ، كَتَبَ إِلَى يَزِيدَ بْنِ عَبْدِ الْمَلِكِ
«إِيَّاكَ أَنْ تُدْرِكَكَ الصَّرْعَةُ عِنْدَ الْغِرَّةِ
فَلَا تُقَالُ الْعَثْرَةُ
وَلَا تُمَكَّنُ مِنَ الرَّجْعَةِ
وَلَا يَحْمَدُكُ مَنْ خَلَّفْتَ بِمَا تَرَكْتَ
وَلَا يَعْذُرُكَ مَنْ تَقْدَمُ عَلَيْهِ بِمَا اشْتَغَلْتَ بِهِ
وَالسَّلَامُ»
(الزهد لابن المبارك)
0 Comments

മരണം

27/12/2020

0 Comments

 
അവൻ മരിച്ചു!
എപ്പോൾ ?
ആ സമയം .
എവിടെ വെച്ച്?
ആ സ്ഥലത്ത്.
എന്താ കാരണം?!
ഒന്നുമില്ല.. പെട്ടെന്ന്.. അങ്ങനെ...

ആത്മാവ് വേർപിരിഞ്ഞ് ശ്വാസം നിലക്കാവുന്ന എണ്ണമറ്റ കാരണങ്ങളുടെ ഇടയിലാണ് ശരീരം എപ്പോഴും കഴിഞ്ഞിരുന്നതെന്നതാണു കാര്യം... അതിൽ ഏതോ ഒന്ന് കാരണമായി; കൃത്യ സമയമായപ്പോൾ!!

وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ
(المنافقون ۱۱)

"ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു."

(അൽ മുനാഫിഖുൻ 11)

— അബൂ തൈമിയ്യ ഹനീഫ്

0 Comments

സലഫികൾ വേറെ, സഫലികൾ വേറെ!

26/12/2020

0 Comments

 

عن خالد بن دريك قال
خرج ابن محيريز (التابعي) إلى بزاز يشتري منه ثوبا والبزاز لا يعرفه
قال: وعنده رجل يعرفه
فقال : بكم هذا الثوب؟
قال الرجل : بكذا وكذا
فقال الرجل الذي يعرفة: أحسن إلى ابن محيريزا
فقال ابن محيريز: إنمَا جِئت أشتري بمالي ولم أجئ أشتري بديني
فقام ولم يشتر
ഖാലിദ് ബിൻ ദുറൈക് പറയുന്നു:

പ്രശസ്ത താബിഈവര്യനായ ഇബ്നു മുഹൈരീസ്, തന്നെ പരിചയമില്ലാത്ത ഒരു വസ്ത്രവ്യാപാരിയുടെ അടുക്കൽ വസ്ത്രം വാങ്ങാൻ പോയി. അപ്പോൾ അദ്ദേഹത്തിന്റെയടുക്കൽ ഇബ്നു മുഹൈരീസിനെ അറിയുന്ന മറ്റൊരാളുണ്ടായിരുന്നു.

ഇബ്നു മുഹൈരീസ്: ഈ വസ്ത്രത്തിന്റെ വിലയെന്താണ്?
വ്യാപാരി: ഇത്രയാണ് അതിന്റെ വില.

ഇബ്നു മുഹൈരീസിനെ പരിചയമുള്ള വ്യക്തി: ഇബ്നു മുഹൈരീസാണ്, വിലയിൽ ഇളവു നൽകൂ.

ഇബ്നു മുഹൈരീസ്: ഞാൻ വന്നത് കാശ് കൊടുത്ത് വാങ്ങാനാണ്, ദീൻ കൊടുത്ത് വാങ്ങാനല്ല.
അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റുപോയി. അവിടെ നിന്ന് ഒന്നും വാങ്ങിയതുമില്ല.

ഇത് സലഫുകളുടെ മാതൃക! സലഫികൾ പിന്തുടരേണ്ട രീതി!
قيل للفضيل بن عياض: من السفلة؟
قال: الذي يأكل بدينه
وقال رحمه الله: لأن أطلب الدنيا بطبل ومزمار أحب إلي من أن أطلبها بالفقه.
ഫുളൈൽ ബിൻ ഇയാളിനോട് ചോദിക്കുകയുണ്ടായി: ആരാണ് നീചന്മാരായ സഫലികൾ?

ഫുളൈൽ: ദീൻ കൊണ്ട് ചെലവ് കഴിയുന്നവർ.

അദ്ദേഹം പറയുന്നു: ചെണ്ട കൊട്ടിയും കുഴലൂതിയും ദുനിയാവ് നേടലാണ് മതപരമായ അറിവ് കൊണ്ട് ദുനിയാവ് നേടുന്നതിനെക്കാൾ എനിക്കിഷ്ടം.

സഫലികൾ അങ്ങനെയാണ്. ദീൻ കൊണ്ട് ചെലവ് കഴിയുന്ന നീചന്മാർ.

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
Download poster

0 Comments

ശാരീരിക അകലം പാലിച്ചു കൊണ്ട് സ്വഫ്‌

19/11/2020

0 Comments

 
بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على من لا نبي بعده، محمد وآله وصحبه ومن والاه، أما بعد
നമ്മുടെ അടുത്തുള്ള ഏതാണ്ട് എല്ലാ മസ്‌ജിദുകളിലും അഞ്ചു നേരത്തെ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ജമാഅത്തുകളും ജുമുഅയും നിർവ്വഹിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥതയാണല്ലോ ഇപ്പോഴുള്ളത്. എങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് താനും. ശാരീരിക അകലം, മാസ്ക്, സാനിറ്റൈസിംഗ്, പങ്കെടുക്കാവുന്നരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാവുന്ന വിധം സ്ഥിതിഗതികൾ സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനാൽ ഇപ്പോഴും വിട്ടുവീഴ്ച (رُخًصَة) ഉള്ളതായി തന്നെ വേണം മനസ്സിലാക്കാൻ. ഈ സാഹചര്യത്തിൽ സാധിക്കുന്നവർ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുകയാണ് വേണ്ടത്. കൂടുതൽ ജാഗ്രത പുലർത്തേണ്ട വിഭാഗത്തിൽ പെട്ടവരോ മറ്റു നിലയിൽ മാറിനിൽക്കാൻ ഉപദേശിക്കപ്പെട്ടവരോ തനിക്കോ മറ്റുള്ളവർക്കോ അപകടം ഭയപ്പെടുന്നവരോ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കരുത്.  

ജീവിതം സ്വാഭാവിക നിലയിലേക്ക് തിരിച്ചു വരികയാണ്. അതിനനുസൃതമായി ജുമുഅ ജമാഅത്തുകളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടല്ലോ.

ശാരീരിക അകലം പാലിച്ചു കൊണ്ട് സ്വഫ്‌ നിൽക്കുക എന്നത് സാധാരണ നിലയിൽ ജമാഅത്തിനു ഭംഗം വരുത്തുന്ന കാര്യമാണ്. പക്ഷെ, ഈ സവിശേഷ സാഹചര്യത്തിൽ രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന നിയമം പാലിക്കേണ്ടതുള്ളതിനാലും നമസ്കരിക്കാൻ വരുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ ഒരു നടപടി എന്ന നിലയിലും അത് പാലിക്കാൻ നാം നിർബ്ബന്ധിതരാണ്. ആയതിനാൽ ആ കുറവ് അല്ലാഹു പൊറുത്തു തരുമെന്ന് പ്രത്യാശിക്കുക നാം.

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
0 Comments

പണ്ഡിതനും അവരുടെ അടുക്കൽ നിന്ന് പഠിക്കുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്

8/11/2020

0 Comments

 
അബുദ്ദർദാഅ്‌ رضي الله عنه പറഞ്ഞു:

”എന്തുപറ്റി?
നിങ്ങളിലെ പണ്ഡിതന്മാർ പോയിത്തീരുന്നതും, വിവരമില്ലാത്തവർ പഠിക്കാതിരിക്കുന്നതുമാണല്ലോ ഞാൻ കാണുന്നത്.

നിങ്ങൾ പഠിക്കൂ,
തീർച്ചയായും പണ്ഡിതനും അവരുടെ അടുക്കൽ നിന്ന് പഠിക്കുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്."

•  •  •  •  •  

"എന്തുപറ്റി?
ഭക്ഷണം കൊണ്ട് വയർ നിറഞ്ഞവരും അറിവിന്റെ കാര്യത്തിൽ പട്ടിണിക്കാരുമായിട്ടാണല്ലോ എനിക്കു നിങ്ങളെ കാണാൻ കഴിയുന്നത്!"

- അബൂ തൈമിയ്യ ഹനീഫ്

قال أبو الدرداء رضي الله عنه

ما لي اری علماءكم يذهبون وجهالكم لا يتعلمون. تعلموا فإن العالم والمتعلم شريكان في الأجر

(سیر اعلام النبلاء)

"فمالي أراكم شباعا من الطعام جياعا من العلم"

(جامع بيان العلم وفضله)
0 Comments

അല്ലാഹുവിലുള്ള തവക്കുൽ

28/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്.  അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്. 

രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത്‌ തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" 
(അൽ ഫവാഇദ് )

- ബഷീർ പുത്തൂർ

0 Comments

മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ...

28/10/2020

0 Comments

 
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

"തീർച്ചയായും മനുഷ്യരിൽ ഏറ്റവും കഴിവുകെട്ടവൻ ദുആ ചെയ്യാൻ കഴിയാത്തവനാണ്.
തീർച്ചയായും മനുഷ്യരിൽ ഏറ്റവും പിശുക്കൻ സലാം ചൊല്ലാൻ പിശുക്കുന്നവനുമാണ്."

(ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ്

عن أبي هريرة، قال: قال رسول الله صلى الله عليه وسلم

 إن أعجز الناس من عجز في الدعاء، وإن أبخل الناس من بخل بالسلام

(البيهقي في الشعب وصححه الألباني)
Download Poster

0 Comments

ക്ഷമയോടെ സുന്നത് മുറുകെപ്പിടിക്കുക

27/10/2020

0 Comments

 
നബി صلى الله عليه وسلم പറഞ്ഞു :
"തീർച്ചയായും നിങ്ങൾക്ക് പിന്നിൽ ക്ഷമയുടെ ദിവസങ്ങൾ (വരാനുണ്ട്). നിങ്ങൾ ഏതൊന്നിലാണോ ഉള്ളത് അതിൽ അന്ന് അവലംബിച്ച് നിൽക്കുന്നവർക്ക് നിങ്ങളിലെ അമ്പത് പേരുടെ പ്രതിഫലമുണ്ട്. അവർ ചോദിച്ചു " അല്ലാഹുവിന്റെ നബിയേ അവരിൽപ്പെട്ട (അമ്പത് പേരുടേതോ)? അദ്ദേഹം പറഞ്ഞു "പക്ഷെ, നിങ്ങളിൽ നിന്നും"
إنَّ مِن ورائِكم أيامَ الصَّبرِ ، لِلمُتَمَسِّكِ فيهنَّ يومئذٍ بما أنتم عليه أجرُ خمسين منكم ، قالوا ، يا نبيَّ اللهِ أو منهم ؟ قال ، بل منْكم

الراوي : عتبة بن غزوان | المحدث : الألباني | المصدر : السلسلة الصحيحة الصفحة أو الرقم: 494 | خلاصة حكم المحدث : إسناده صحيح |
0 Comments

അറ്റമില്ലാത്ത ദുര

26/10/2020

0 Comments

 
അനസ്‌ ബിൻ മാലിക് رضي الله عنه നിന്ന് :

നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു "മനുഷ്യ പുത്രന് സ്വർണ്ണത്തിന്റെ ഒരു താഴ്‌വര ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണമുണ്ടാകാൻ അവൻ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. ആരാണോ പശ്ചാത്തപിച്ചു മടങ്ങുന്നത് അവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും" ബുഖാരി
أَنَسُ بْنُ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ

لَوْ أَنَّ لِابْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ وَلَنْ يَمْلَأَ فَاهُ إِلَّا التُّرَابُ وَيَتُوبُ اللَّهُ عَلَى مَنْ تَابَ ( صحيح البخاري)
0 Comments

തൗഹീദിന്റെ സ്ഥാനം

18/10/2020

0 Comments

 
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക്‌ ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല"
 فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
0 Comments

വലതിന് മുൻഗണന നൽകൽ

18/10/2020

0 Comments

 
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി
0 Comments

കലിമതു തൗഹീദിന്റെ പ്രകാശം

16/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്."
​( മദാരിജ് 1/339)
 يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
​١/٣٣٩ مدارج السالكين
0 Comments

സുഹൃത്ത്‌

5/10/2020

0 Comments

 
ജഅ'ഫർ ബ്നു മുഹമ്മദ് رحمه الله പറഞ്ഞു:

"എന്റെ സുഹൃത്തുക്കളിൽ എനിക്കേറ്റവും ഭാരമുള്ളവൻ, എനിക്കുവേണ്ടി കൃത്രിമത്വം കാണിക്കുന്നവനും ഞാൻ അവനെ കരുതിയിരിക്കേണ്ടവനുമാണ്‌.

അവരിൽ എന്റെ ഹൃദയത്തിനേറ്റവും സരളമായവൻ, ഞാൻ തനിച്ചാകുമ്പോൾ എങ്ങിനെയോ അപ്രകാരം എനിക്ക് അവന്റെ കൂടെ ആയിരിക്കാവുന്ന ഒരുത്തനാണ്.”

- അബു തൈമിയ്യ ഹനീഫ്


قال جعفر بن محمد
أثقل إخواني علي من يتكلف لي وأتحفظ منه، وأخفهم على قلبي من أكون معه كما أكون وحدي

(مختصر منهاج القاصدين)
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    January 2020
    December 2019
    September 2019
    September 2018
    June 2018
    September 2017
    October 2015

    Categories

    All
    Untagged
    അഖീദ
    അബു മൂസ അനസ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അമാനത്ത്
    അഹങ്കാരം
    ആഹ്ലുല്‍ ബിദഅ
    ഇബാദാത്
    ഇല്മ്
    ഉമ്മ
    ഉലമാക്കൾ
    കടം
    കുടുംബം
    ഗ്രഹണം
    ​തൗഹീദ്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    പകർച്ച വ്യാധികൾ
    പണ്ഡിതന്മാർ
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മുഹറം
    രാത്രി നമസ്കാരം
    രിസാലത്
    ലൈലത്തുൽ ഖദ്ർ
    വിത്ർ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    സകാത്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഭാവം
    ഹദീസ്
    ഹിസ്‌ബിയ്യത്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2020. IslamBooks.in - All Rights Reserved.