|
كَانَ الرَّبِيْعُ بنُ خُثَيْمٍ إِذَا قِيْلَ لَهُ: كَيْفَ أَصْبَحْتُم؟ قَالَ:ضُعَفَاءَ مُذْنِبِيْنَ، نَأْكُلُ أَرْزَاقَنَا، وَنَنْتَظِرُ آجَالَنَا (سير أعلام النبلاء) റബീഅ് ബിൻ ഖുഥൈം رحمه الله യോട്, എന്താ രാവിലത്തെ വിശേഷം എന്ന് ചോദിക്കപ്പെട്ടാൽ അദ്ദേഹം പറയുമായിരുന്നു: പാപികളായ ദുർബ്ബലന്മാർ, നമുക്ക് വിധിച്ചത് ഭക്ഷിക്കുന്നു, നമ്മുടെ അവധി കാത്തിരിക്കുന്നു. (സിയറു അഅ്ലാമിന്നുബലാഅ്) - അബൂ തൈമിയ്യ ഹനീഫ്
0 Comments
عن عبد الله بن عمرو -رضي الله عنه- قال لَقَتْلُ الْمُؤْمِنِ أَعْظَمُ عِنْدَ اللهِ مِنْ زَوَالِ الدُّنْيَا [البيهقي في السنن الكبرى موقوفا] അബ്ദുല്ല ബിൻ അംറ് -رضي الله عنه- പറയുന്നു:
ഒരു വിശ്വാസിയെ വധിക്കുന്നത് അല്ലാഹുവിന്റെയടുക്കൽ ദുനിയാവു തന്നെ ഇല്ലാതാകുന്നതിനെക്കാളും ഗൗരവമേറിയതാണ്. [ബൈഹഖി സുനനുൽ കുബ്‌റായിൽ മൗഖൂഫായി ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قال يحيى بن معاذ - رحمه الله مصيبتان للعبد في ماله عند موته، لا تسمع الخلائق بمثلهما، قيل : ما هما؟ قال: يؤخذ منه كله، ويسأل عنه كله المقدسي | مختصر منهاج القاصدين യഹ്‌യാ ബിൻ മുആദ് - رحمه الله - പറയുന്നു :
മരണവേളയിൽ തന്റെ സ്വത്തിൽ മനുഷ്യനെ ബാധിക്കുന്ന രണ്ട് ആപത്തുകളുണ്ട്; സമാനമായ യാതൊന്നും സൃഷ്ടികൾ ഇന്നോളം കേട്ടിട്ടില്ല! അദ്ദേഹത്തോട് ചോദിച്ചു: എന്താണവ? അദ്ദേഹം പറഞ്ഞു: മുഴുസ്വത്തും അവനിൽനിന്ന് പിടിച്ചെടുക്കും, അവയെക്കുറിച്ചെല്ലാം അവൻ സമാധാനം പറയേണ്ടിവരികയും ചെയ്യും!! [മഖ്ദിസി | മുഖ്‌തസ്വറു മിൻഹാജിൽ ഖാസ്വിദീൻ] — അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم റമദാൻ മാസത്തിലെ നിർബന്ധ നോമ്പിന് ശേഷം ഈദുൽ ഫിത്വ്ർ കഴിഞ്ഞ് ശവ്വാൽ മാസത്തിൽ ആറ് ദിവസം കൂടി നോമ്പ് നോൽക്കൽ സുന്നത്തായ കാര്യമാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി അബൂ അയ്യൂബ് അൽ അൻസ്വാരിയിൽ നിന്ന് ഇമാം മുസ്‌ലിം രിവായത് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം : عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ، أَنَّهُ حَدَّثَهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ". صحيح مسلم ١١٦٤ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "ആരാണോ റമദാനിലെ നോമ്പ് നോൽക്കുകയും, ശവ്വാലിൽ നിന്ന് ആറെണ്ണം അതിനോട് തുടർത്തുകയും ചെയ്തത് അവൻ വർഷം മുഴുവൻ നോമ്പെടുത്തവനെപ്പോലെയാണ്." മുസ്‌ലിം
ശവ്വാൽ മാസത്തിലെ ആറ് നോമ്പ് വളരെ പുണ്യകരമാണ്. ആറ് ദിവസത്തെ നോമ്പ് കൊണ്ട് ഒരു വർഷം മുഴുവൻ നോമ്പെടുത്ത പ്രതിഫലമാണ് ലഭിക്കുക റമദാനിലെ നിർബന്ധ നോമ്പ് ന്യായമായ കാരണങ്ങളാൽ ഉപേക്ഷിച്ചവർക്കും ശവ്വാലിലെ ആറ് നോമ്പ് എടുക്കാവുന്നതാണ്. ശവ്വാലിലെ ആറ് നോമ്പ് നോൽക്കുന്നതിന് മുമ്പ് ഉപേക്ഷിച്ച നിർബന്ധ നോമ്പുകൾ എടുക്കുകയും അതിന് ശേഷം ആറ് നോമ്പ് എടുക്കുകയുമാണെങ്കിൽ അതായിരിക്കും കൂടുതൽ ഉചിതം. ഇനി അതിന് അസൗകര്യം നേരിടുന്ന പക്ഷം ആദ്യം ആറ് ദിവസത്തെ നോമ്പെടുക്കുകയും കടമുള്ള നോമ്പ് മറ്റു സന്ദർഭങ്ങളിൽ നോറ്റു വീട്ടുകയും ചെയ്യാവുന്നതാണ്. കാരണം ആറ് നോമ്പ് നോൽക്കാനുള്ള സമയം പരിമിതമാണ് എന്നത് തന്നെ. എന്നാൽ ഒഴിവാക്കിയ നിർബന്ധ നോമ്പ് നോറ്റു വീടാൻ ഒരു വർഷത്തെ സമയ പരിധിയുണ്ട്. ഏതായാലും ഇതിൽ ഉദാസീനതയും അലംഭാവവും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശവ്വാലിലെ നോമ്പ് റമദാനിനു ശേഷം ഒരുമിച്ച് തുടർച്ചയായ ദിവസങ്ങളിലോ, വേറിട്ട ദിവസങ്ങളിലോ ആയി അനുഷ്ഠിക്കാവുന്നതാണ്. ശവ്വാൽ മാസത്തിൽ തന്നെ ആയിരിക്കണം എന്നേയുള്ളൂ. "റമദാനിനോട് തുടർത്തുക" എന്നത് കൊണ്ട് അതാണ് ഉദ്ദേശിക്കുന്നത് . തുടർച്ചയായി ആവുക എന്നത് നിബന്ധനയല്ല. ആറ് ദിവസത്തെ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ശനിയാഴ്ച ദിവസം ഒഴിവാക്കുക എന്നതാണ്. കാരണം ശെനിയാഴ്ചകളിൽ ഐച്ഛിക വ്രതങ്ങൾ പ്രത്യേക വിലക്കുള്ളതാണ്. റമദാനിലെ നോമ്പിൽ സംഭവിച്ചു പോയ വീഴ്ചകളും പോരായ്മകളും പരിഹരിക്കാനും ശവ്വാലിലെ നോമ്പ് പര്യാപ്തമാണ്. — ബഷീർ പുത്തൂർ പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ ഉദ്ധരിക്കുന്ന ഹദീസ് മുൻവിധിയും പക്ഷപാതവുമില്ലാതെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن قيس بن طلق قال زارنا طَلْقُ بن علي في يوم من رمضان، وأمسى عندنا وأفطر، ثم قام بنا تلك الليلة وأوتر بنا، ثم انحدر إلى مسجده، فصلى بأصحابه، حتى إذا بقي الوتر قدَّم رجلًا، فقال أوتر بأصحابك؛ فإني سمعت رسول الله -صَلَّى اللَّهُ عَلَيهِ وَسَلَّمَ- يقول «لَا وِتْرَانِ فِي لَيْلَةٍ» قلت: إسناده صحيح، وصححه ابن حبان، وحسنه الترمذي [الألباني في صحيح سنن أبي داود] ഖൈസ് رحمه الله പറയുന്നു: പിതാവായ ത്വൽഖ് رضي الله عنه റമദാനിൽ ഒരു ദിവസം ഞങ്ങളെ സന്ദർശിക്കാൻ വന്നു. സന്ധ്യാസമയം ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടി നോമ്പ് തുറന്നു. പിന്നെ ഞങ്ങളെയും കൂട്ടി രാത്രി നമസ്കരിക്കുകയും വിത്റാക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ പള്ളിയിൽ പോയി, തന്റെ ആളുകളെയും കൂട്ടി നമസ്കരിച്ചു. അങ്ങനെ വിത്ർ അവശേഷിച്ചപ്പോൾ മറ്റൊരാളെ മുന്നിൽ നിർത്തിയിട്ട് പറഞ്ഞു: താങ്കൾ ആളുകളെയും കൂട്ടി വിത്ർ നമസ്കരിക്കുക. നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: « ഒരു രാത്രിയിൽ രണ്ടു വിത്ർ ഇല്ല ». അൽബാനി പറയുന്നു: അതിന്റെ ഇസ്‌നാദ് സ്വഹീഹാണ്. ഇബ്‌നു ഹിബ്ബാൻ അത് സ്വഹീഹാണെന്നും, തിർമുദി അത് ഹസനാണെന്നും പറഞ്ഞിട്ടുണ്ട്. ( അൽബാനി സ്വഹീഹു സുനനി അബീ ദാവൂദിൽ ഉദ്ധരിച്ചത്) പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ മേൽ ഹദീസ് ഉദ്ധരിക്കുന്നതായി കാണുന്നു. പ്രസ്തുത ഹദീസ് സ്വഹീഹായ നിവേദക പരമ്പരയോടു കൂടി ഒന്നിലധികം മുഹദ്ദിസുകൾ ഉദ്ധരിച്ചിട്ടുണ്ടെന്നത് സത്യമാണ്. അതിൽ പറയപ്പെട്ട ത്വൽഖ് ബിൻ അലി رضي الله عنه സഹാബിവര്യനുമാണ്. മുൻവിധിയും പക്ഷപാതവുമില്ലാതെ അതൊന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യാം.
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 03 ശവ്വാൽ 1446 / 01 ഏപ്രിൽ 2025 واحذر صغار المحدثات من الأمور، فإن صغير البدع يعود حتى يصير كبيراً، وكذلك كل بدعة أحدثت في هذه الأمة كان أولها صغيراً يشبه الحق فاغتر بذلك من دخل فيها، ثم لم يستطع المخرج منها، فعظمت وصارت ديناً يدان بها، فخالف الصراط المستقيم فخرج من الإسلام [شرح السنة للبربهاري] “നൂതനമായ കാര്യങ്ങളിൽ നിസ്സാരമായതിനെ കുറിച്ച് പോലും നീ ജാഗ്രത പുലർത്തുക. ചെറിയ അപനിർമ്മിതികളാണ് വലുതായിത്തീരുക. ഈ സമുദായത്തിൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ ബിദ്അത്തുകളുടെയും കാര്യം അങ്ങനെയാണ്. അവ തുടക്കം കുറിച്ചത് സത്യത്തോട് സാമ്യമുള്ള കൊച്ചു കാര്യങ്ങളായിട്ടായിരുന്നു.
അതിലകപ്പെട്ടവർ അവയിൽ വഞ്ചിതരായി. പിന്നീട് അവർക്കവയിൽനിന്ന് പുറത്തു കടക്കാനായില്ല. അവ വലുതായിത്തീരുകയും അനുവർത്തിക്കപ്പെടുന്ന ദീനായി മാറുകയും ചെയ്‌തു. അങ്ങനെ അവർ നേർമാർഗ്ഗത്തിൽനിന്ന് ഭിന്നിക്കുകയും ഇസ്ലാമിൽനിന്നു തന്നെ പുറത്ത് പോകുകയും ചെയ്തു.” [ഇമാം ബർബഹാരി ശർഹുസ്സുന്നയിൽ രേഖപ്പെടുത്തിയത്] വിവ: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم മാസപ്പിറവിയുടെ കാര്യത്തിൽ അള്ളാഹു കേരളത്തിലെ മുസ്‌ലിംകളോട് കരുണ കാണിക്കട്ടെ. കേരളത്തിലെ മുസ്‌ലിം പുരോഗമന സംഘടനകൾ പിളരുന്നതിന-നുസരിച്ചു മാസപ്പിറവി സംബന്ധിച്ചുള്ള അനൈക്യം കൂടി വരികയാണ് ചെയ്തത്. ഈ വർഷത്തെ റമദാൻ പിറവി നിർണ്ണയത്തിൽ കേരള മുസ്‌ലിംകൾ എത്ര തട്ടിലാണെന്നു അള്ളാഹുവിനു മാത്രമേ അറിയൂ. വാസ്തവത്തിൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ അതിന് യോഗ്യരായ ആളുകൾ തീരുമാനമെടുക്കേണ്ട വിഷയമാണ് മാസപ്പിറവി സ്ഥിരീക-രണം. ബുദ്ധിയും യുക്തിയും കഴിവും നാട്ടു നടപ്പും ഭൗതിക താൽപര്യങ്ങളും മുൻനിർത്തി മതപരമായ കാര്യങ്ങൾ തീരുമാനിക്കാൻ പാടില്ല. മാസപ്പിറവി നിർണയത്തിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കണ-മെന്നു അള്ളാഹുവിന്റെ ദീനിൽ വ്യക്തമായ കല്‍പനയുണ്ട്. ഈ വിഷയത്തിൽ പരക്കെ അറിയപ്പെട്ട കൽപന, " അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും, അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകകയും ചെയ്യുക " എന്ന അബുഹുറൈറ റദിയ-ള്ളാഹു അൻഹു രിവായത് ചെയ്ത ഹദീസാണ്. ഈ ഹദീസിന്റെ സ്ഥിരീകരണത്തിലോ അതിന്റെ പ്രാമാണികതയിലോ ആർക്കും തർക്കമില്ല. അതിന് പുറമെ, മാസപ്പിറവി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് നബി H യും സ്വഹാബത്തും സലഫുകളും പൗരാണികരും ആധുനിക-രുമായ അഹ്‌ലുസ്സുന്നത്തിന്റെ ഇന്നോളമുള്ള ഉലമാക്കളും സ്വീകരിച്ചു പോരുന്ന വ്യവസ്ഥാപിതമായ രീതി നഗ്ന നേത്രങ്ങൾ കൊണ്ടുള്ള പിറവി ദർശനം തന്നെയാണ്. അക്കാര്യത്തിലും ആർക്കും തർക്കമില്ല. മുകളിൽ പറഞ്ഞ നിലപാടാണ് മാസപ്പിറവി നിർണ്ണയത്തിലെ ആധികാരികമായ നിലപാട്. ഇതിനെതിരായ മുഴുവൻ വാദങ്ങളും ബുദ്ധിപരമായ വ്യാഖ്യാനങ്ങളോ അടിസ്ഥാനരഹിതമായ വാദങ്ങളോ ആണ്. അതായത്, പ്രാമാണികവും സ്വീകാര്യവുമായ നിലപാടായി പരിഗണിക്കാൻ കഴിയില്ല എന്ന് തന്നെ. പക്ഷെ, കേരള മുസ്‌ലിങ്ങളിലെ മഹാഭൂരിപക്ഷവും ശറഇനും പ്രമാണ-ത്തിനും വിരുദ്ധമായ നിലപാടാണ് മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കാലങ്ങളായി സ്വീകരിച്ചു വരുന്നത്. നോമ്പും പെരുന്നാളുമൊക്കെ നിശ്ചയിക്കേണ്ടത് പിറവി ദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന് പറയുന്നവരിൽ ചിലർ, "ഗോളശാസ്ത്രത്തിന്റെ ഖണ്ഡിതമായ കണക്കിന് എതിരാവാൻ പാടില്ല" എന്ന ഒരു ക്ളോസ് കൂടി അവരുടെ വകയായി എഴുതിച്ചേർക്കാറുണ്ട്. ഉത്തരവാദപ്പെട്ട അഥോറിറ്റി കാഴ്ച സ്ഥിരീകരിച്ചാലും കണക്ക് പ്രകാരം കാണില്ലെന്ന് പറഞ്ഞ ദിവസമാണെങ്കിൽ ആ കാഴ്ച അവർ സ്വീകരിക്കില്ല. അതായത്, 2025 മാർച്ച് 29, ശനിയാഴ്ച വൈകീട്ട്, റമദാൻ 29 ന് ശവ്വാൽ പിറവി സ്ഥിരീകരിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രസ്താവിച്ചു. ലോകം മുഴുവൻ ആ വാർത്ത അറിഞ്ഞു. ലോകത്തിന്റെ ഒട്ടു മിക്ക സ്ഥലങ്ങളിലും മാർച്ച് 30 ഞായറാഴ്ച ഈദുൽ ഫിത്ർ ആയി തീരുമാനിച്ചു. എന്നാൽ, കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അത് ചെവിക്കൊള്ളുകയോ പെരുന്നാളായി അംഗീകരിക്കുകയോ ചെയ്തില്ല. പിറവി നിർണ്ണയത്തിൽ ഗോളശാസ്‌ത്ര കണക്കിനെ മാത്രം അവലം-ബിക്കുന്ന മർകസ് ദഅവ മുജാഹിദുകൾ, അന്നേ ദിവസം പിറവി ദർശനം അസാധ്യമാണെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട് എന്ന ഞൊണ്ടി ന്യായം പറഞ്ഞ് സൗദിയുടെ മാസപ്പിറവി സ്ഥിരീകരണം തള്ളിക്കളഞ്ഞു. അതോടെ ഈ വർഷത്തെ റമദാൻ മുപ്പത് തികക്കുന്ന ലോകത്തെ ഏക വിഭാഗം അവരായി ! നോക്കൂ, മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി H യുടെ കല്‍പനയെക്കാൾ ഈ കള്ള കണക്കന്മാർക്ക് കൂറ് ആസ്ട്രോണമി സെൻറ്ററിനോടാണ്. ഒരു മുസ്‌ലിം ഭരണാധികാരി ആധികാരികമായി സ്ഥിരീകരിച്ച പിറവി ദർശനം തള്ളാൻ അവർ പറഞ്ഞ ന്യായം ഗോളശാസ്‌ത്ര കണക്കാ-ണെന്ന കാര്യം പ്രത്യേകം ഓർക്കുക ! കാഴ്ചയെ അവലംബിക്കണം എന്ന നബി H യുടെ കൽപനയെ അവർ തിരസ്കരിക്കുകയും, നബി ചര്യക്ക് എതിരായ ഗോളശാസ്‌ത്ര കണക്കിനെ അവർ അവലംബി-ക്കുകയും ചെയ്തു. ഈ നിലപാട് പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ഇനി വേറെ ചിലരുണ്ട്. അവർക്ക് അവരുടെ കുപ്പയിൽ തന്നെ മാസ-പ്പിറവി കണ്ടാലേ സ്വീകരിക്കുകയുള്ളൂ. അതും കണക്കിന് എതിരാകാത്ത കാഴ്ച തന്നെ വേണം. "കണക്കിന് എതിരാകാത്ത കാഴ്ച" എന്നതിന്റെ ആധികാരികതയും അടിസ്ഥാനവുമൊന്നും ആരും ചോദിക്കരുത്. ബഡായി അല്ലാതെ സ്വീകാര്യമായ യാതൊരു ഉത്തരവും അതിനൊ-ന്നുമുണ്ടാകില്ല. സ്വന്തം വീട്ടുവളപ്പിൽ കാണുകയും സ്വന്തം കമ്മറ്റി ചെയർമാൻ അംഗീകരിക്കുകയും ചെയ്യാത്തതിനാൽ അവരും വേറിട്ടു. മാത്രവുമല്ല അവർക്ക് 28 നോമ്പേ തികഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഇനി വേറെ ഒരു കൂട്ടരുണ്ട്. അവർക്ക് താരതമ്യേനെ കാര്യം തിരിഞ്ഞി-ട്ടുണ്ട്. പക്ഷെ വകതിരിവ് അശേഷമില്ല ! ലോകത്ത് എവിടെ മാസപ്പിറവി സ്ഥിരീകരണം ഉണ്ടായാലും അത് സ്വീകരിക്കണമെന്ന അഭിപ്രായം അവർക്കുണ്ട്. ഞാവൽ പഴുത്തപ്പോൾ കാക്കക്ക് വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് ഇവരുടെ കാര്യം. മഹാ കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ?! ശവ്വാൽ പിറവി അംഗീകരിക്കുന്നുണ്ടെങ്കിലും പെരുന്നാൾ ആഘോ-ഷിക്കാൻ പാടില്ല ! കാരണം നാട്ടുകാർക്ക് ആർക്കും അന്ന് പെരുന്നാളില്ല. അതായത് പിറവി ദർശനത്തിന്റെ സ്ഥിരീകരണം അംഗീകരിക്കാ-തിരിക്കുകയും പ്രാമാണികവിരുദ്ധമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പെരുന്നാളാഘോഷിക്കാതെ മാറി നിൽക്കുകയും ചെയ്യുന്ന ഭൂരിപക്ഷ-ത്തിന്റെ കൂടെയാണ് അവർ നിലയുറപ്പിച്ചത്. ഇതെങ്ങനെ ശരിയാകും? സത്യത്തിന്റെ കൂടെ നിൽക്കുന്നതിനു പകരം അവർ, തെറ്റായ നിലപാട് സ്വീകരിച്ച ഭൂരിപക്ഷത്തിന്റെ കൂടെ നിന്നു. അതിന് ഇവർക്കുള്ള ന്യായം, ഇവ്വിഷയകമായി ഹദീസുകളിൽ വന്നിട്ടുള്ള, അൽ ജമാഅ, അന്നാസ്, തുടങ്ങിയ ചില സാങ്കേതിക ശബ്ദങ്ങളെ തെറ്റായി മനസ്സിലാക്കി എന്നുള്ളതാണ്. വാസ്തവത്തിൽ മുകളിലെ സംജ്ഞകൾ കൊണ്ട് അർ-ത്ഥമാക്കുന്നത്, ബൈഅത് ചെയ്യപ്പെട്ട ഭരണാധികാരിയും ബൈഅത് നൽകിയ പ്രജകളും ചേർന്ന മുസ്‌ലിം സമൂഹം എന്ന അർത്ഥത്തിലാണ്. മുസ്‌ലിം ഭരണാധികാരിയും ഭരണീയരും ചേർന്ന മുസ്‌ലിം സമൂഹത്തി-നാണ് അൽ ജമാഅ എന്ന് പറയുന്നത്. അതേ അർത്ഥത്തിലാണ് മുക-ളിൽ സൂചിപ്പിച്ച മറ്റു പദങ്ങളും ഈ സന്ദർഭത്തിൽ ഉപയോഗിച്ചിട്ടുള്ളത്. അബൂ ഹുറൈറ റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്ന ഇബ്നു മാജയുടെ ഹദീസിൽ "ഫിത്ർ, നിങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ദിവസവും, അദ്ഹാ നിങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവുമാണ്." (സുനൻ ഇബ്നു മാജഃ) ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അബുൽ ഹസൻ അസ്സിന്ദി റഹിമഹുള്ള പറഞ്ഞു : "... ഇത്തരം കാര്യങ്ങളിൽ വ്യക്തികൾക്ക് യാതൊരു സ്വാധീനവുമില്ല. അവർക്കതിൽ തനിച്ചു നിൽക്കാനും പാടില്ല. മറിച്ച്, ഇത്തരം കാര്യങ്ങൾ ഭരണാധികാരിയിലേക്കും പ്രജകളി-ലേക്കുമാണ് മടക്കപ്പെടുക. വ്യക്തികൾക്കതിൽ ഭരണാധികാരിയെയും പ്രജകളെയും പിൻപറ്റൽ നിർബന്ധമാണ്. തദടിസ്ഥാനത്തിൽ ഒരാൾ പിറവി ദർശിക്കുകയും ഭരണാധികാരി അയാളുടെ സാക്ഷ്യം തള്ളുകയും ചെയ്‌താൽ അദ്ദേഹത്തിന് (ഭരണാധികാരിയും പ്രജകളും അടങ്ങുന്ന) അൽ ജമാഅ പിന്തുടരൽ നിർബന്ധവുമാണ്." (സിന്ദി സുനനു ഇബിനു മാജക്ക് എഴുതിയ ഹാഷിയയിൽ നിന്ന്) അപ്പോൾ "ഭൂരിപക്ഷം" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് തികച്ചും വ്യവസ്ഥാപിതമായ ഒരു നേതൃത്വത്തെയും അനുസരണ പ്രതിജ്ഞ ചെയ്ത പ്രജകളെയുമാണ്. അല്ലാതെ, യാതൊരു വ്യവസ്ഥക്കും വഴങ്ങാതെ, പ്രമാണരേഖകൾക്കു കീഴ്‌പെടാതെ നിൽക്കുന്ന ആൾക്കൂട്ട-ത്തിനല്ല; അവർ ഭൂരിപക്ഷമായാലും ! അത് കൊണ്ട് തന്നെ, മാസപ്പിറവി ദർശനം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ താൽപര്യമനുസരിച്ച് അമല് ചെയ്യൽ നിർബന്ധമാണ്. ഭൂരിപക്ഷം എതിരാണ് എന്ന വാദം, അമല് ചെയ്യാതിരിക്കാനുള്ള ന്യായമല്ല. കാരണം, അവർ സത്യം ബോധ്യപ്പെട്ടിട്ടും സ്വീകരിക്കാതെ അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന-വരാണ്. എന്നാൽ ഒരാളുടെ കഴിവിൽ പെടാത്ത കാരണങ്ങൾ കൊണ്ട്, അമല് ചെയ്യാൻ അസൗകര്യം നേരിടുന്ന പക്ഷം അവരുടെ വിധി "ഒഴിവുകഴിവുകാരന്റെ"തുമാണ്. ഭൂരിപക്ഷം എന്നത് ഒരിക്കലും പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമേയല്ല. അള്ളാഹു ഖുർആനിൽ ഇരുപതോളം സ്ഥലത്ത് ഭൂരിപക്ഷത്തെ അധിക്ഷേപിക്കുന്നതായി കാണാം. മതപരമായ പല വിഷയങ്ങളിലും പ്രമാണങ്ങളെ വിട്ട്, സ്വന്തം ബുദ്ധിയും യുക്തിയും അവലംബമാക്കുകയും സുന്നത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവർ മാസപ്പിറവിയുമായി ബന്ധപ്പെട്ടും, സുന്നത്തിൽ നിന്ന് വിട്ടു മാറി, സ്വന്തം യുക്തിയും നാട്ടാചാരവും പ്രായോഗികതയും സ്വീകരിക്കുന്നുവെന്ന് മാത്രം. — ബശീർ പുത്തൂർ 01 ശവ്വാൽ 1446 / 30 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴾ ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ. ﴿ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ ﷺ يَسْتَحِبُّ الْجَوَامِعَ مِنَ الدُّعَاءِ وَيَدَعُ مَا سِوَى ذَلِكَ. (رواه أبو داود وصححه الألباني) ആഇശ رضي الله عنها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ദുആകളിൽ നിന്ന് ജവാമിഉകളാണ് ഇഷ്ടപ്പെട്ടിരുന്നത്, മറ്റുള്ളവ ഒഴിവാക്കുമായിരുന്നു. [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] എന്താണീ ജവാമിഅ്? الجامعة لخير الدنيا والآخرة وهي ما كان لفظه قليلا ومعناه كثيرا (عون المعبود) ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്നവ. വാക്കുകൾ കുറഞ്ഞതും ധാരാളം ആശയം നിറഞ്ഞതുമാണവ. [ഔനുൽ മഅ്ബൂദ്] അല്ലാഹുവിന്റെ റസൂലിന് അതായിരുന്നു ഇഷ്ടം. ഏറെ സ്നേഹമുള്ള തന്റെ പ്രിയതമക്ക് അവിടുന്ന് നൽകിയ വസ്വിയ്യത്തും അതു തന്നെ. قال رسول الله ﷺ: يا عائشة: عليك بالجوامع والكوامل (رواه أحمد عن عائشة وصححه الألباني) അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആഇശാ, നീ ജവാമിഉം കവാമിലും മുറുകെപ്പിടിക്കുക.” [അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്] അപ്പോൾ കവാമിൽ? അതാണ് പൂർണ്ണതയും സൗന്ദര്യവുമുള്ള സാരസമ്പൂർണ്ണമായ വാക്കുകൾ. ഖുർആനിലും സുന്നത്തിലും വന്ന ദുആകളുടെ സവിശേഷതയും അതു തന്നെയാണ്. ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. നാവിന് അതീവ ലളിതം. ഹൃദിസ്ഥമാക്കാൻ വളരെ എളുപ്പം. അവയിലൊന്നാണ് ദുനിയാവിലെയും പരലോകത്തെയും സകല നന്മകളും തേടി നബി ﷺ ഏറ്റവുമധികം ആവർത്തിച്ചിരുന്ന ഈ ദുആ. رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ • • • • • • • • • • عَنْ أَنَسٍ قَالَ: كَانَ أَكْثَرُ دُعَاءِ النَّبِيِّ ﷺ " اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ " ( رواه البخاري) അനസ് رضي الله عنه പറയുന്നു: നബി ﷺ യുടെ ഏറിയ ദുആയും ഇതായിരുന്നു: "അല്ലാഹുവേ! ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ.” [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്] ഒരു അടിയന് അവന്റെ ആവശ്യങ്ങൾ തന്റെ റബ്ബിനോട് ചോദിക്കാൻ അവൻ തന്നെ പഠിപ്പിച്ചുതന്ന ഈ വാക്കുകളെക്കാൾ മഹത്വമുള്ള മറ്റൊന്ന് കണ്ടെത്താനാവില്ല. ഇരുലോകത്തും ഹസനത്ത് എന്നാൽ എന്താണ്? സലഫുകൾ നൽകിയ വ്യാഖ്യാനങ്ങൾ കാണാം: قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ فِي الدُّنْيَا حَسَنَةً: امْرَأَةٌ صَالِحَةٌ، وَفِي الْآخِرَةِ حَسَنَةً: الْجَنَّةُ وَقَالَ الْحَسَنُ: فِي الدُّنْيَا حَسَنَةً: الْعِلْمُ وَالْعِبَادَةُ، وَفِي الْآخِرَةِ حَسَنَةً، الْجَنَّةُ وَقَالَ السُّدِّيُّ وَابْنُ حِبَّانَ: ﴿فِي الدُّنْيَا حَسَنَةً﴾ رِزْقًا حَلَالًا وَعَمَلًا صَالِحًا، ﴿وَفِي الْآخِرَةِ حَسَنَةً﴾ الْمَغْفِرَةُ وَالثَّوَابُ وَقَالَ قَتَادَةُ: فِي الدُّنْيَا عَافِيَةً وَفِي الْآخِرَةِ عَافِيَةً وَقَالَ عَوْفٌ فِي هَذِهِ الْآيَةِ: مَنْ آتَاهُ اللَّهُ الْإِسْلَامَ وَالْقُرْآنَ وَأَهْلًا وَمَالًا فَقَدْ أُوتِيَ فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً (البغوي في معالم التنزيل) അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ സ്വാലിഹത്തായ ഭാര്യയും, പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവുമാണ്. ഹസൻ رحمه الله പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ അറിവും ആരാധനയുമാണ്. പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവും. സുദ്ദിയും ഇബ്‌നു ഹിബ്ബാനും رحمهما الله പറയുന്നു: ദുനിയാവിൽ നന്മയെ-ന്നാൽ ഹലാലായ വിഭവവും സ്വീകാര്യയോഗ്യമായ കർമ്മവുമാണ്. പരലോകത്ത് നന്മയെന്നാൽ പാപമോചനവും പ്രതിഫലവുമാണ്. ഖതാദഃ رحمه الله പറയുന്നു: ദുനിയാവിൽ ആഫിയത്ത്, പരലോകത്തും ആഫിയത്ത്. ഔഫ് رحمه الله പറയുന്നു: ആർക്ക് അല്ലാഹു ഇസ്‌ലാമും ഖുർആനും കുടുംബവും സമ്പത്തും നൽകിയോ അവന് ദുനിയാവിൽ നന്മ ലഭിച്ചു, പരലോകത്തും നന്മ ലഭിച്ചു. [ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്] സലഫുകളുടെ വിശദീകരണങ്ങളെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഇബ്‌നു കഥീർ رحمه الله പറയുന്നത് കാണുക: فَجَمَعَتْ هَذِهِ الدعوةُ كلَّ خَيْرٍ فِي الدُّنْيَا، وصرَفت كُلَّ شَرٍّ فَإِنَّ الْحَسَنَةَ فِي الدُّنْيَا تشملُ كُلَّ مَطْلُوبٍ دُنْيَوِيٍّ، مِنْ عَافِيَةٍ، وَدَارٍ رَحْبَةٍ، وَزَوْجَةٍ حَسَنَةٍ، وَرِزْقٍ وَاسِعٍ، وَعِلْمٍ نَافِعٍ، وَعَمَلٍ صَالِحٍ، وَمَرْكَبٍ هَنِيءٍ، وَثَنَاءٍ جَمِيلٍ، إِلَى غَيْرِ ذَلِكَ مِمَّا اشْتَمَلَتْ عَلَيْهِ عباراتُ الْمُفَسِّرِينَ، وَلَا مُنَافَاةَ بَيْنَهَا، فَإِنَّهَا كُلَّهَا مُنْدَرِجَةٌ فِي الْحَسَنَةِ فِي الدُّنْيَا. وَأَمَّا الْحَسَنَةُ فِي الْآخِرَةِ فَأَعْلَى ذَلِكَ دُخُولُ الْجَنَّةِ وَتَوَابِعُهُ مِنَ الْأَمْنِ مِنَ الْفَزَعِ الْأَكْبَرِ فِي العَرَصات، وَتَيْسِيرِ الْحِسَابِ وَغَيْرِ ذَلِكَ مِنْ أُمُورِ الْآخِرَةِ الصَالِحٍةِ، وَأَمَّا النَّجَاةُ مِنَ النَّارِ فَهُوَ يَقْتَضِي تَيْسِيرَ أَسْبَابِهِ فِي الدُّنْيَا، مِنَ اجْتِنَابِ الْمَحَارِمِ وَالْآثَامِ وَتَرْكِ الشُّبَهَاتِ وَالْحَرَامِ. (تفسير القرآن العظيم) അപ്പോൾ ഈ പ്രാർത്ഥന ദുനിയാവിലെ മുഴുവൻ നന്മകളും ഒരുമിച്ചു ചേർക്കുകയും, മുഴുവൻ ദോഷങ്ങളെയും അകറ്റുകയും ചെയ്യുന്നു. കാരണം നിശ്ചയമായും ദുനിയാവിലെ നന്മകൾ എന്നത് ഇഹലോകത്തെ മുഴുവൻ ആവശ്യങ്ങളെയും ഉൾക്കൊള്ളുന്നു. ആഫിയത്ത് (സൗഖ്യം), വിശാല-മായ ഭവനം, നല്ലവളായ ഇണ, സമൃദ്ധമായ വിഭവം, ഉപകാരപ്രദമായ അറിവ്, സ്വീകാരയോഗ്യമായ കർമ്മം, സൗകര്യപ്രദമായ വാഹനം, ശ്ലാഘനീയമായ വ്യക്തിത്വം തുടങ്ങി മുഫസ്സിറുകളുടെ ഉദ്ധരണികളിൽ ഉൾപ്പെടുന്ന എല്ലാം അതിൽ പെടുന്നു. അവ തമ്മിൽ എതിരില്ല. അവ-യെല്ലാം ദുനിയാവിലെ നന്മയെന്ന പട്ടികയിൽ വരുന്നവയാണ്. എന്നാൽ പരലോകത്തെ നന്മയെന്നാൽ, അതിൽ ഏറ്റവും ഉന്ന-തമായത് സ്വർഗ്ഗപ്രവേശവും അതോടനുബന്ധിച്ചുള്ള കാര്യങ്ങളായ വിചാരണാ വേളയിലെ ഏറ്റവും വലിയ ഭയവിഹ്വലതയിൽ നിന്നുള്ള നിർഭയത്വവും, വിചാരണ എളുപ്പമാകലും തുടങ്ങിയവയാണ്. പരലോ-കത്ത് ഗുണമുള്ള എല്ലാ കാര്യങ്ങളും അതിലുൾപ്പെടുന്നു. എന്നാൽ നരകത്തിൽ നിന്നുള്ള രക്ഷയെന്നത്, വിലക്കുകളും പാപങ്ങളും ശുബുഹാത്തുകളും ഹറാമുകളും വെടിഞ്ഞ് ദുനിയാവിൽ അതിനുള്ള കാര-ണങ്ങൾ എളുപ്പമായിത്തീരൽ അതിന്റെ തേട്ടങ്ങളിൽ പെടുന്നു. [ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്] ചുരുക്കത്തിൽ, സകല നന്മകളും തേടുന്ന, സകല തിന്മകളിൽ നിന്നും രക്ഷ തേടുന്ന, ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. ജവാമി-ഉകളിലും കവാമിലുകളിലും ഉൾപ്പെടുന്ന അതിഗംഭീര ദുആ. സുഖവും ദുഖഃവും, രോഗവും ആരോഗ്യവും, സമ്പന്നതയും ദാരിദ്ര്യവുമെല്ലാം ഈ ജീവിതത്തിൽ മാറി മാറി വന്നേക്കാം. ഏത് അവസ്ഥയിലും ഹസനത്താ യിരിക്കണം ആത്യന്തികമായി തനിക്ക് ലഭിക്കേണ്ടത് എന്നുകൂടിയാണ് ഈ പ്രാർത്ഥനയുടെ താത്പര്യം. സത്യവിശ്വാസിയുടെ കാര്യം അത്ഭുത-മാകുന്നത് അതിന് തൗഫീഖ് ലഭിക്കുന്നതിലൂടെയാണ്. അവന്റെ ജീവി-താവസ്ഥകളെല്ലാം നന്മ മാത്രമായി പരിണമിക്കുന്നു. സമാധാനത്തിലും സന്തോഷത്തിലും മാത്രമല്ല പ്രയാസത്തിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുമ്പോഴും അല്ലാഹുവിൽ അഭയം തേടാനുള്ള വാക്കുകൾ കൂടിയാണ് ഈ പ്രാർത്ഥനയെന്ന് നബി ﷺ പഠിപ്പിക്കുന്ന ഒരു സന്ദർഭം കൂടി ചേർത്തു വായിക്കുക عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ ﷺ عَادَ رَجُلًا مِنَ الْمُسْلِمِينَ قَدْ خَفَتَ، فَصَارَ مِثْلَ الْفَرْخِ، فَقَالَ لَهُ رَسُولُ اللَّهِ ﷺ: " هَلْ كُنْتَ تَدْعُو بِشَيْءٍ، أَوْ تَسْأَلُهُ إِيَّاهُ؟ " قَالَ: نَعَمْ، كُنْتُ أَقُولُ: اللَّهُمَّ، مَا كُنْتَ مُعَاقِبِي بِهِ فِي الْآخِرَةِ، فَعَجِّلْهُ لِي فِي الدُّنْيَا. فَقَالَ رَسُولُ اللَّهِ ﷺ: " سُبْحَانَ اللَّهِ لَا تُطِيقُهُ - أَوْ لَا تَسْتَطِيعُهُ - أَفَلَا قُلْتَ: اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ". قَالَ : فَدَعَا اللَّهَ لَهُ فَشَفَاهُ (رواه مسلم) അനസ് رضي الله عنه നിവേദനം. രോഗം മൂലം ശോഷിച്ച്, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ അവശനായിത്തീർന്ന ഒരു മുസ്‌ലിമിനെ അല്ലാഹുവിന്റെ റസൂൽ ﷺ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: "താങ്കൾ എന്തെങ്കിലും പ്രാർത്ഥിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നുവോ?” അദ്ദേഹം പറഞ്ഞു: "അതെ, ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: അല്ലാഹുവേ! വല്ല ശിക്ഷയും നീ എനിക്ക് പരലോകത്തേക്ക് വെച്ചിട്ടുണ്ടെങ്കിൽ, അത് ഇവിടെ ദുനിയാവിൽ തന്നെ നൽകി അവസാനിപ്പിക്കണേ.” അത് കേട്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "സുബ്ഹാനല്ലാ! താങ്കൾക്കത് താങ്ങാനാവില്ലകെട്ടോ. മറിച്ച്, താങ്കൾക്ക് ഇങ്ങനെ പറയാമായിരുന്നില്ലേ: അല്ലാഹുവേ! ദുനിയാവിൽ ഞങ്ങൾക്ക് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ.” അനസ് رضي الله عنه പറയുന്നു: അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് അപ്രകാരം ദുആ ചെയ്യുകയും, അദ്ദേഹത്തിന് അല്ലാഹു ശമനം നൽകുകയും ചെയ്തു. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] നമ്മൾ മെനഞ്ഞുണ്ടാക്കി, കുറെ എണ്ണിപ്പെറുക്കി നാവിട്ടടിക്കുന്ന വാക്കുക ളെക്കാളെല്ലാം എത്ര സുന്ദരമാണീ ദുആ! എല്ലാ ആവശ്യങ്ങൾക്കുമുള്ള ഒറ്റമൂലികൂടിയാണിത്. അല്ലാഹു നമുക്ക് കനിഞ്ഞേകിയ കാരുണ്യമാണത്. ولله الحمد والمنة! — അബൂ തൈമിയ്യ ഹനീഫ് ബാവ
28 റമദാൻ 1446 / 28 മാർച്ച് 2025 നബി صلى اللّه عليه وسلم യുടെ പൗത്രനായ ഹസൻ ബിൻ അലി رضي اللّه عنهما നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി صلى اللّه عليه وسلم യാണ് എനിക്ക് പഠിപ്പിച്ചു തന്നത്... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن الْحَسَنِ بْنِ عَلِيٍّ ــ رَضِيَ اللهُ عَنْهُمَا ــ قَالَ : عَلَّمَنِي رَسُولُ اللهِ ــ صَلَّى اللهُ عَلَيْهِ وَسَلَّمَ ــ هَؤُلَاءِ الْكَلِمَاتِ فِي الْوِتْرِ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنْجَا مِنْكَ إِلَّا إِلَيْكَ [انظر: أصل صفة صلاة النبي ــ صلى الله عليه وسلم ــ للإمام الألباني] സുബ്ഹ് നമസ്‌കാരത്തിലെ അവസാന റക്‌അത്തിൽ ഇഅ്‌തി-ദാലിനു ശേഷം സ്ഥിരമായി ഖുനൂത് ഓതുന്ന രീതി ശാഫിഈ മദ്ഹബിലുണ്ട്. അത് നബിചര്യയിൽ സ്ഥിരപ്പെട്ടതല്ല; ഒരു നൂതന കാര്യമാണ്. സുബ്ഹിലെ മേൽ ഖുനൂതിനോടുള്ള വിരോധത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട വിത്റിലെ ഖുനൂതിനെ കൂടി നിഷേധിക്കുന്ന ഒരു പ്രവണത കേരളത്തിലെ മുജാഹിദുകൾക്കിടയിൽ സാർവ്വത്രികമാണ്. അത് പ്രമാണ വിരുദ്ധമായ നിലപാടാണ്; അതിരുവിട്ട നടപടിയാണ്. മുസ്‌ലിംകൾക്ക് വലിയ ആപത്ത് വരുമ്പോൾ അഞ്ചു നേരത്തെ നിർബ്ബന്ധ നമസ്‌കാരങ്ങളിലും അവസാന റക്‌അത്തിൽ റുകൂഇനു ശേഷം നടത്തുന്ന നാസിലത്തിന്റെ ഖുനൂതും നബിചര്യയിൽ സ്ഥിര-പ്പെട്ടിട്ടുള്ളതാണ്. ആചാര സംബന്ധമായ വലിയ വൈചിത്ര്യം തന്നെ ഖുനൂത്തിന്റെ കാര്യത്തിൽ കാണാൻ സാധിക്കും. വിത്ർ നമസ്‌കാരത്തിൽ റുകൂഇനു മുമ്പ് നടത്തേണ്ട ഖുനൂതിൽ ചൊല്ലാൻ നബി ﷺ തന്റെ പൗത്രനെ പഠിപ്പിച്ച ദുആയാണ് ശാഫിഇകൾ സുബ്ഹ് നമസ്‌കാ-രത്തിൽ ഇഅ്‌തിദാലിനു ശേഷം നടത്തുന്ന ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. അതേ സമയം ഹനഫികൾ, ഉമർ رضي الله عنه നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലിയിരുന്ന ദുആയാണ് വിത്റിലെ ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. എന്നാൽ മുജാഹിദുകൾ വിതർ നമസ്ക്‌കാരത്തിലെ ഖുനൂതിനെ തന്നെ പാടെ നിഷേധിച്ച് തള്ളുകയും ചെയ്യുന്നു. ശാഫിഇകൾ വിഷയത്തിന്റെ ഒരറ്റത്തേക്ക് വ്യതിചലിക്കുന്ന, ഹനഫികൾ അതിന്റെ മറ്റേ അറ്റത്തേക്ക് തെന്നിപ്പോകുന്ന, മുജാഹിദ് കളത്തിന് പുറത്തേക്ക് തെറിച്ച് വീഴുന്ന ഈ കാഴ്‌ച വിചിത്രം തന്നെ! സുന്നത്ത് അനുസരിച്ച് ഖുനൂത് എടുക്കുന്നവർ വിരളം എന്നേ പറയേണ്ടൂ. അത് സത്യത്തിനു പറഞ്ഞതുമാണല്ലോ. ചുരുക്കത്തിൽ, വിത്റിലെ ഖുനൂത് നബിചര്യയിൽ സ്ഥിരപ്പെട്ടതാണ്. അത് റുകൂഇന് മുമ്പാണ് നിർവ്വഹിക്കേണ്ടത്. അതിനുള്ള ദുആ ഇപ്രകാരമാണ്: നബി ﷺ യുടെ പൗത്രനായ ഹസൻ ബിൻ അലി رضي الله عنه നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി ﷺ യാണ് എനിക്ക് പഠിപ്പിച്ചു തന്നത്:
അല്ലാഹുവിനെ വിളിക്കാൻ 'യാ അല്ലാഹ് ' എന്നതിനു പകരം, അറബിയിൽ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് 'അല്ലാഹുമ്മ' എന്നത്. തുടക്കത്തിലെ 'യാ' എന്ന അവ്യയം വിട്ടുകളയുകയും പകരമായി അന്ത്യത്തിൽ ദ്വിത്വത്തോടു കൂടിയ 'മീം' ചേർക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. അല്ലാഹുവേ, നി എനിക്ക് സന്മാർഗ്ഗം വ്യക്തമാക്കിത്തരികയും (هِدَايَةُ الْبَيَانِ) അത് സ്വീകരിക്കാനുള്ള തൗഫീഖ് (هِدَايَةُ الْتَّوْفِيقِ) നല്കുകയും ചെയ്യണേ. അല്ലാഹുവിന്റെ ദൂതന്മാർ, അവരെ സത്യപ്പെടുത്തിയ സാത്വികരായ സ്വിദ്ദീഖുകൾ, സത്യത്തിന്റെ പ്രയോക്താക്കളും വാഹകരുമായ ശുഹദാക്കൾ, സജ്ജനങ്ങൾ പോലുള്ളവർക്കാണ് അല്ലാഹു ഹിദായത്ത് നൽകിയിട്ടുള്ളത്. അവരുടെ കൂട്ടത്തിലുൾപ്പെടുത്തി, എന്നെയും നീ ഹിദായത്ത് നൽകി അനുഗ്രഹി-ക്കേണമേ.
ഹിദായത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹം ആഫിയ-ത്താണ്. ആഫിയത്ത് അഥവാ സൗഖ്യം ലഭിച്ച വ്യക്തിക്ക് കടുത്ത രോഗങ്ങളും വേദനകളുമില്ലാതെ, തീക്ഷ്‌ണമായ പരീക്ഷണങ്ങളും വിഷമ-ങ്ങളുമില്ലാതെ, സമാധാന പൂർണ്ണമായ വിശിഷ്‌ടജീവിതം നയിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുന്നത്. ഇഹത്തിലും പരത്തിലും സംതൃപ്തമായ ജീവിതം! പരീക്ഷണങ്ങളും അവ സഹിക്കാനുള്ള ക്ഷമയും ലഭിക്കുന്നതിനെക്കാളും മധുരം ആഫിയത്തും അതിനു നന്ദി കാണിക്കാനുള്ള മനസ്സും ലഭിക്കു-ന്നതിനായിരിക്കും. അങ്ങനെ ഇഹത്തിലും പരത്തിലും ആഫിയത്ത് ലഭിച്ചിട്ടുള്ള, അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്ന മഹാഭാഗ്യ-വാന്മാരുടെ ഗണത്തിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.
അല്ലാഹു അവന്റെ ഇഷ്‌ടദാസന്മാർക്ക് നൽകുന്ന പ്രത്യേകമായ സഹായത്തിനും പിന്തുണക്കുമാണ് വിലായത്ത് എന്ന് പറയുന്നത്. ഏതൊരുവന് അല്ലാഹു വിലായത്ത് നൽകുന്നുവോ അവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തു കഴിഞ്ഞു. അല്ലാഹു ഒരുവനെ ഏറ്റെടുത്താൽ അവനെ ആർക്കും അതിജയിക്കാനാവില്ല. അത് ഇഷ്ടദാസന്മാർക്ക് ലഭിക്കുന്ന വിശിഷ്‌ടമായ ഉബൂദിയ്യത്തിന്റെ പദവിയാണ്. ആ ഉൽകൃഷ്‌ടമായ പദവി ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബേ, നീ എന്നെയും ഉൾപ്പെടുത്തേണമേ.
എന്ത് ലഭിച്ചു, എത്ര ലഭിച്ചു എന്നതിലല്ല കാര്യം, ലഭിച്ചതിൽ ബറകത്ത് ഉണ്ടോ എന്നതാണു പ്രശ്‌നം. പലതും വലിയ അളവിൽ ലഭിച്ച പലരെയും നാം കാണുന്നു. അത് സ്വസ്ഥമായി അനുഭവിക്കാനുള്ള ഭാഗ്യം അവർ-ക്കില്ല. അനുഭവിക്കാൻ കഴിയുന്നില്ല എന്നതു മാത്രമല്ല പലരുടെയും പ്രശ്‌നം. ലഭിച്ച കാര്യങ്ങൾ തന്നെ വലിയ പരീക്ഷണവും ദൗർഭാഗ്യ-ഹേതുവുമായിത്തീരുന്നു എന്നതു കൂടിയാണ്. അതിനാൽ അല്ലാഹു നൽകുന്നതെന്തോ അതിൽ ബറകത്ത് ചൊരിയണേ എന്നതായിരിക്കണം വിശ്വാസിയുടെ പ്രാർത്ഥന. അല്ലാഹു നൽകുന്ന ഒരു നന്മ. അത് വർദ്ധിത വീര്യത്തിലും നിലച്ചു പോകാത്ത നിലയിലും വ്യാപകമായ തോതിലും ലഭിക്കുന്നുവെങ്കിൽ അതിന് അറബിയിൽ ബറകത്ത് എന്ന് പറയും. അല്ലാഹുവേ, എനിക്കു നീ നൽകുന്നതിൽ നീ ബറകത്ത് ചൊരിയണേ, റഹ്‌മാനേ!
എല്ലാം അല്ലാഹുവിന്റെ ആദിയായ അറിവിൽ മുൻകഴിഞ്ഞിട്ടുള്ളതാണ്. അത് ലൗഹിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ തന്നെ പല ഘട്ടങ്ങളിലായി വീണ്ടും നിർണ്ണയം ചെയ്യപ്പെടുന്ന കാര്യം പ്രമാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ആയുസ് കാലത്തേക്കുള്ള നിർണ്ണയം, ഒരു വർഷത്തേക്കുള്ള നിർണ്ണയം.. അങ്ങ-നെയുള്ളവ ഉദാഹരണം. എല്ലാം അല്ലാഹുവിന്റെ നിർണ്ണയം. നന്മയും തിന്മയുമെല്ലാം അവനിൽ-നിന്നുള്ളത്. നന്മ, തിന്മ എന്നതു തന്നെ യഥാർത്ഥത്തിൽ ആപേക്ഷികവും. മനുഷ്യാനുഭവങ്ങളെ അപേക്ഷിച്ചാണ് ആ വേർതിരിവ്. അത് ഭാഗികവും താൽക്കാലികവും മാത്രമാണ്. നമുക്ക് തിന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളിൽനിന്ന് രക്ഷയും കാവലും ചോദിക്കാം. നാം ചോദിക്കുമോ, ഇല്ലയോ? അത് സ്വീകരിക്കപ്പെടുമോ, ഇല്ലയോ? അക്കാര്യം അല്ലാഹു മുൻകൂട്ടി അറിയുന്നു അതതിന്റെ ഘട്ടങ്ങളിൽ അത് നിർണ്ണയിക്കപ്പെടുന്നു, രേഖപ്പെടുത്തപ്പെടുന്നു. « അല്ലാഹു താൻ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു, താൻ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുന്നു. മൂലഗ്രന്ഥം അവന്റെറെ പക്കലുണ്ട് താനും.» (റഅദ്: 39) അതിനാൽ നാം കാവൽ തേടുക, നമുക്ക് ദോഷകരമായി അനുഭവ-പ്പെടുന്ന കാര്യങ്ങളെ കുറിച്ച്. അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണ്. കാര്യങ്ങൾ യഥാവിധം നിർണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും അവനാണ്. അവന്റെ മേൽ വിധിക്കാൻ ആരുമില്ല. അവൻ്റെ വിധിയെ റദ്ദ് ചെയ്യാനോ വിളംബം വരുത്താനോ ആർക്കും സാധിക്കുകയുമില്ല. സർവ്വാധിപത്യവും അവനാണ്. അവന്റെ കാവലിലും കാരുണ്യത്തിലുമല്ലാതെ മറ്റെന്തിലാണ് നമുക്ക് പ്രതീക്ഷയർപ്പിക്കാനാവുക?
ദൃശ്യവും അദൃശ്യവുമായ, സൂക്ഷ്‌മവും സ്ഥൂലവുമായ, ജീവീയവും അജീവീയ-വുമായ, മൂർത്തവും അമൂർത്തവുമായ മുഴുവൻ അണ്ഡകടാഹങ്ങളുടെയും സ്രഷ്‌ടാവും അധിപനുമായ അല്ലാഹു, അവൻ ഒരുവനെ പിന്തുണച്ചാൽ അവനാണ് സുരക്ഷിതൻ. അവനാണ് അന്തസ്സുള്ളവൻ. അല്ലാഹു ഒരു-വനോട് വിരോധം വെക്കുന്നതു പോകട്ടെ, അവഗണിച്ചാൽ അവനാണ് നാണം കെട്ട പരാജിതൻ.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമയാണ് ഞങ്ങളുടെ റബ്ബ്. സർവ്വശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ അവൻ മാത്രം. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടു-ക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിൻ്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അവനെ വാഴ്‌ത്താനുള്ള ഈ രണ്ട് ചെറുവചനങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം തന്നെ. അല്ലാഹു-വിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ... ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതിപ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
എല്ലാം അല്ലാഹുവിന്റെ മാത്രം സൃഷ്‌ടികൾ. നിർണ്ണയിക്കപ്പെട്ട കാലാവധി തീരുമ്പോൾ ഓരോരുത്തരും മടങ്ങേണ്ടതും ഒടുങ്ങേണ്ടതും അവനിലേക്കു തന്നെ. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഓരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിൽനിന്ന് അവനി-ലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അല്ലാഹു തന്നെ ചോദിക്കുന്നത്: « അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?! » (തക്‌വീർ : 26) എന്നാണ്. അതെ, നാം പറയുക: അവനിലേക്ക് മാത്രം!
ഖുനൂതിന്റെ വേളയിൽ കൈ ഉയർത്തുന്നതും, പിന്തുടർന്നു നമസ്‌കരി-ക്കുന്നവർ കൈ ഉയർത്തി ആമീൻ ചൊല്ലുന്നതും, അതു പോലെ ഖുനൂതിന്റെ അവസാനത്തിൽ നബി ﷺ യുടെ പേരിൽ (وَصَلَّى اللهُ عَلَى النَّبِيِّ الْأُمِّيِّ) പോലെ ചുരുങ്ങിയ വാക്കിൽ സ്വലാത് ചൊല്ലുന്നതും കൂടി സലഫുകളുടെ ചര്യയിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഉമർ رضي الله عنه തറാവീഹിന് ഇമാമായി നിശ്ചയിച്ച ഉബയ്യു ബിൻ കഅ്ബ് رضي الله عنه, അബൂ ഹലീമഃ മുആദുൽ ഖാരി رضي الله عنه എന്നീ സ്വഹാബിമാർ നടത്തിയ ഖുനൂതിനെ കുറിച്ചുള്ള വിവരണത്തിൽ ഇക്കാര്യം പ്രസ്‌താ-വിച്ചിട്ടുണ്ട്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 27 റമദാൻ 1446 / 27 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَبْدِ اللهِ بْنِ عُمَرَ - رَضِيٍ الله عَنْهُمَا - قَالَ: كانَ مِنْ دُعَاءِ رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ ـ « اللَّهُمَّ! إنِّي أَغُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجمِيعِ سَخَطِكَ » [أخرجه مسلم في صحيحه] അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില്‍ പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്, ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. » ( മുസ്‌ലിം സ്വഹീഹില്‍ ഉദ്ധരിച്ചത്) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ക്ലിപ്തപ്പെടുത്താനാവില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ കൊണ്ട് അവന്‍ നമ്മെ മൂടിയിരിക്കുന്നു. അവന്റെ നിഅ്മത്തുകള്‍ അപാരവും അളവറ്റതുമാണ്. നിസ്സംശയം നമുക്ക് പറയാം, സന്മാര്‍ഗ്ഗമാണ് അല്ലാഹു നല്ലിയ ഏറ്റവും വലുത്; അതു കഴിഞ്ഞാല്‍ പിന്നെ ആഫിയത്തും. നാം അനുഭവിച്ചു കൊണ്ടിരുന്ന ഒരനുഗ്രഹം ഇല്ലാതായാല്‍, സൗഖ്യവും സന്തോഷവും പോയി വിഷമം വന്നാല്‍, ഇടിത്തീ പോലെ അപ്രതീ-ക്ഷിതമായ പരീക്ഷണങ്ങള്‍ ഇറങ്ങിയാല്‍ അതിനെ കുറിച്ച് നാം വിലയിരുത്തേണ്ടത് എങ്ങനെയാണ്?
ആകയാൽ, ജീവിതത്തിലെ വിഷമസന്ധികളിൽ ഉഴലുന്നവർ ആദ്യം വേണ്ടത് ആത്മപരിശോധന നടത്തുകയാണ്. എവിടെയാണ് പിഴച്ച-തെന്നു കണ്ടെത്തണം. അത് തിരുത്തി നേർവഴിയിൽ വന്നെങ്കിൽ മാത്രമേ ജീവിതാവസ്ഥകളിൽ ഗുണകരമായ മാറ്റം സംഭവിക്കുകയുള്ളു. എല്ലാ തിരിച്ചടികളുടെയും മുഖ്യമായ കാരണം മനുഷ്യൻ രഹസ്യമായി ചെയ്യുന്ന തെറ്റുകളാണ്. പകൽമാന്യന്മാരായി ചമയാൻ ആർക്കും സാധിക്കും. പാതിരാസമയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാ-നാണ് പ്രയാസം. അവരറിയുന്നില്ല, ജനങ്ങളെ കണ്ണു വെട്ടിക്കാമെങ്കിലും അല്ലാഹുവിൽനിന്ന് ഒന്നും മറച്ചുപിടിക്കാനാവില്ലെന്ന്. ചുരുക്കത്തിൽ, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന്റെ അതൃ-പ്തിക്കും കോപത്തിനും കാരണമായിത്തീരുന്ന സർവ്വ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുക, പരമാവധി അവന്റെ കല്പനാവിലക്കുകൾ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുക. സദാ അല്ലാഹുവിന്റെ കാവൽ തേടുക. അറിയുക! അവന്റെ കാവലല്ലാതെ മറ്റൊന്നും നമ്മെ രക്ഷിക്കാനില്ല. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 26 റമദാൻ 1446 / 26 മാർച്ച് 2025
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَنْ أَنَسٍ -رَضِيَ اللهُ عَنْهُ- أَنَّ النَّبِيَّ -صَلَّى الله عَلَيْهِ وَسَلَّمَ- كَانَ يَقُولُ « اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ البَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الْأَسْقَامِ » [أبو داود في سننه وصححه الألباني] അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി صَلَّى الله عَلَيْهِ وَسَلَّمَ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: « അല്ലാഹുവേ, വെള്ളപ്പാണ്ടിൽനിന്നും ഭ്രാന്തിൽനിന്നും കുഷ്ഠത്തിൽനിന്നും ഹീനമായ മറ്റു രോഗങ്ങളിൽനിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. » ( അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത് ) പ്രാർത്ഥന ആരാധനയാണ്; എല്ലാ ആരാധനകളുടെയും ആത്മാവാണ്. ആരാധന അല്ലാഹുവിന് മാത്രമേ സമർപ്പിക്കാവൂ. വ്യാജദൈവങ്ങളോടും മധ്യവർത്തികളോടും സഹായാർത്ഥന നടത്തുന്നത്, സംശയം വേണ്ട, അവർക്കുള്ള ആരാധനയാണ്. അത് ശിർക്കാണ്; അല്ലാഹു പൊറുക്കാത്ത വൻപാപമാണ്. അല്ലാഹുവിനോട് പ്രാർത്ഥിക്കാതെ അഹങ്കരിക്കുന്നവർ അവിശ്വാസി-കളും നരകാവകാശികളുമായിരിക്കും. ഐഹികവും പാരത്രികവുമായ, ഭൗതികവും ഭൗതികേതരവുമായ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കണം. ചെരിപ്പിന്റെ വാറു പൊട്ടിയാൽ, മാവിൽ ചേർക്കാൻ ഉപ്പ് ആവശ്യമായാൽ, അങ്ങനെ കാര്യസാധ്യത്തിനു അറിയപ്പെട്ട കാരണങ്ങളുള്ള നിസ്സാര കാര്യങ്ങളിൽ പോലും അല്ലാഹു-വിനോട് സഹായം തേടണം. കാരണം, അവൻ സുഗമമാക്കിത്തരാത്ത ഒരു കാര്യവും സഫലമാവുകയില്ല. അല്ലാഹുവിനോട് ചോദിക്കേണ്ടത് നിർബ്ബന്ധ ബുദ്ധിയോടു കൂടിയാണ്. അഥവാ അവനോട് നാം അലട്ടിയലട്ടി ചോദിച്ചു കൊണ്ടേയിരിക്കണം. ചോദിക്കാതിരുന്നാലാണ് അവൻ കോപിക്കുക. അവനോട് ദുആ ചെയ്തി-ല്ലെങ്കിൽ അവൻ നമ്മെ അവഗണിക്കും. അവൻ കൈവിട്ടവനാരോ അവനാണ് ഏറ്റവും വലിയ ഹതഭാഗ്യവാൻ. ഇഹപര സൗഭാഗ്യത്തിന് പ്രാർത്ഥനയെക്കാൾ ഉപയുക്തവും ഫലപ്രദ-വുമായ മറ്റൊരുപായമില്ല. ദുരിതങ്ങളും കഷ്ടപ്പാടുകളുമില്ലാത്ത, അല്ലലും അലട്ടുമില്ലാത്ത വിശിഷ്ടമായ ജീവിതാവസ്ഥ കൈവരിക്കാൻ വേണ്ടി-യാണ് നാം പ്രാർത്ഥിക്കേണ്ടത്. മഹാവ്യാധികളും മാറാരോഗങ്ങളും കൊണ്ട് പൊറുതി മുട്ടി വലഞ്ഞു-പോകുന്നതിൽനിന്ന് നാം അല്ലാഹുവിനോട് കാവൽ തേടണം. ജീവിത കാലുഷ്യം നമ്മെ അസ്വസ്ഥമാക്കാം. പരലോകത്തേക്കു വേണ്ട പാഥേയ-മൊരുക്കാൻ നമുക്ക് സൗഖ്യമാണാവാശ്യം. കണ്ടാൽ അറപ്പു തോന്നുന്ന, രൂപഭാവങ്ങളിൽ പോലും പകർച്ച വരുത്തുന്ന, അപരർക്കു മുമ്പിൽ നാം അപമാനിതരാകുന്ന, ഉറ്റവരും ഉടയവും വരെ വെറുത്ത് അകന്നു പോകുന്ന ദണ്ഡങ്ങളിൽനിന്നും ദീനങ്ങളിൽനിന്നും നാം സദാ അല്ലാഹു-വിനോട് കാവൽ തേടണം. ആർക്കറിയാം, പരീക്ഷണങ്ങളിൽ നാം പതറിപ്പോകുമോ എന്ന്. സഹനവും ആത്മനിയന്ത്രണവും ചോർന്നുപോകുന്ന ഘട്ടം വന്നാൽ, തൽസ്ഥിതിയിൽ അസംതൃപ്തി തോന്നി വിധിയെ പഴിക്കാൻ മുതിർന്നാൽ, അല്ലാഹുവിനെ കുറിച്ച് നല്ലതല്ലാത്ത വിചാരങ്ങൾ മനസ്സിൽ കേറിയാൽ നാം ഇരുലോകവും നഷ്ടപ്പെട്ടവരായിത്തീരും. വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം പോലുള്ളവ നുബുവ്വത്തിന്റെ പദവിയുമായി പോലും ഒത്തുപോകാ-ത്തവായാണ്. ജീവിത ദൗത്യം നിറവേറ്റാൻ കഴിയാതെ, ഇവിടം ദുരിതപൂർണ്ണമാക്കുന്ന, എല്ലാവിധ രോഗങ്ങളിൽനിന്നും യാതനകളിൽ-നിന്നും വേദനകളിൽനിന്നും ഞങ്ങളെ നീ കാക്കണേ, റഹ്‌മാനേ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 25 റമദാൻ 1446 / 25 മാർച്ച് 2025 തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ. എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه عَنْ رَسُولِ اللهِ ﷺ، أَنَّهُ كَانَ إِذَا قَامَ إِلَى الصَّلَاةِ قَالَ «وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا [مُسْلِمًا] وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّٰهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ، اللّٰهُمَّ أَنْتَ الْمَلِكُ! لَا إِلَهَ إِلَّا أَنْتَ، [سُبْحَانَكَ وَبِحَمْدِكَ]، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذَنْبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، [وَالْمَهْدِيُّ مَنْ هَدَيْتَ] أَنَا بِكَ وَإِلَيْكَ، [لَا مَنْجَا وَلَا مَلْجَأَ مِنْكَ إِلَّا إِلَيْكَ] تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ» [الألباني في أصل صفة صلاة النبي صلى الله عليه وسلم] അലി ബിൻ അബീ ത്വാലിബ് رضي الله عنه നിവേദനം. നബി ﷺ നമസ്കരിക്കാൻ നിന്നാൽ പ്രാരംഭ പ്രാർത്ഥനയായി ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:
അല്ലാഹുവിന്ന് ആമുഖമായി നൽകുന്ന വാക്ക്! മനസ്സും ശരീരവും മുഖവും സ്വത്വവും പരിപൂർണ്ണമായും ഞാൻ അവനിലേക്ക് തിരിച്ചു നിർത്തുന്നു. എന്നെ ഞാൻ സർവ്വഥാ അവനു സമർപ്പിക്കുന്നു; ഞാൻ ഒരിക്കലും മുശ്‌രിക്കുകളിൽ പെട്ടവനേയല്ല. ഏതവസ്ഥയിലും അല്ലാഹുവിലേക്ക് മാത്രമേ മനസ് തിരിയൂ. അവനിലേക്ക് മാത്രമേ കണ്ണും കൈയും ഉയരൂ. അവനോട് മാത്രമേ സഹായം ചോദിക്കൂ. അവനെ മാത്രമേ അവലംബിക്കൂ. അവനോടല്ലാതെ മറ്റൊന്നിനോടും ആശ്രയം തേടില്ല. അവൻ അനുഗ്രഹങ്ങളോ നിഗ്രഹങ്ങളോ എത്തിക്കാൻ സംവിധാനിച്ചി-രിക്കുന്ന കാരണങ്ങളിലേക്കോ സാമഗ്രികളിലേക്കോ കണ്ണും മനസ്സും പായില്ല. അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് എത്താതെ, അവ ലഭ്യമാക്കാൻ അവൻ നിശ്ചയിച്ച കാരണങ്ങളിൽ കുടുങ്ങി നിൽക്കില്ല. മണ്ണും വിണ്ണും സൂര്യനും കടലും അവൻ സംവിധാനിച്ച സാമഗ്രികൾ മാത്രം. അവയൊന്നും ആരാധ്യമൂർത്തികളല്ല. അവക്ക് ഉപകരണപരമായ ധർമ്മമേയുള്ളു. ഈ തിരിച്ചറിവുള്ളവനാണ് മുസ്‌ലിം. ഭൂതപ്രേതപിശാചുക്കളുടെ മുന്നിൽ ഭയന്നു ചൂളിപ്പോകുന്നവനല്ല മുവഹ്ഹിദ്. പുഴയിൽ വീണാലും മരുഭൂമിയിൽ അലഞ്ഞാലും അല്ലാഹുവിലേക്കല്ലാതെ അവന്റെ സൃഷ്ടികളിലേക്ക് മനസ്സ് പോകില്ല; അവരോട് സഹായം തേടില്ല. അല്ലാഹുവിലേക്ക് മുഖം തിരിച്ചു എന്ന് പറയുമ്പോൾ ഇതെല്ലാം അർത്ഥമാക്കുന്നു. അരുത്, കർമ്മങ്ങൾ അത് ലംഘിക്കുകയോ നിലപാ-ടുകൾ അത് റദ്ദ് ചെയ്യുകയോ അരുത്.
അല്ലാഹുവിനുള്ള സമർപ്പണം സമഗ്രവും സമ്പൂർണ്ണവുമായിരിക്കണം. സമർപ്പണത്തിന്റെ മാനങ്ങൾ വിവരണാതീതമാണ്. ജീവിതം മാത്രമല്ല, മരണവും, നമസ്കാരം മാത്രമല്ല ബലിയും. അങ്ങനെ എല്ലാമെല്ലാം അവനു മാത്രമായി സമർപ്പിക്കണം. അവനു സമന്മാരെയോ പങ്കാളികളെയോ ഇടയാളന്മാരെയോ ശിപാർശകരെയോ നിശ്ചയിക്കാവതല്ല. അവനു സമർപ്പിക്കപ്പെടുന്നതൊന്നും വീതം വെക്കാവതുമല്ല. അതിലൊരംശം പോലും ഒരു പങ്കാളിക്കോ വലിയ്യിനോ ശിപാർശക്കാരനോ നൽകാൻ പാടില്ല. സമർപ്പണം അവന്റെ വജ്ഹ് ഉദ്ദേശിച്ചു കൊണ്ട് മാത്രമാ-യിരിക്കണം. അതിൽ ഏതെങ്കിലും തരത്തിലുള്ള കളങ്കമോ മായമോ കലർത്താൻ പാടില്ല. സമർപ്പണം ഇവ്വിധം ഉദാത്തമായ രീതിയിൽ നിർവ്വഹിക്കുന്നവരിൽ ഒന്നാമനാണു ഞാനെന്നു പറയാൻ പറ്റണം. അവനാണു മുസ്‌ലിം. അല്ലാതെ, ജീവിതവും മരണവും കർമ്മങ്ങളും അനുഷ്ഠാനങ്ങളും ആശ-കളും അഭിലാഷങ്ങളും വ്യജദൈവങ്ങൾക്കിടയിൽ വീതിച്ചു നൽകാനുള്ളതല്ല. കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള്, മുരട്, മൂർക്കൻ പാമ്പ് വരെ മുപ്പത്തി മുക്കോടി ദൈവങ്ങളിലും, ഭൂത-പ്രേത-ജിന്ന് വിഭാഗങ്ങളിലും, ആശ്രയം കണ്ടെത്തുകയും അവക്കു മുന്നിൽ ഭയന്നു ചൂളുകയും ചെയ്യുന്നവൻ മുവഹ്ഹിദല്ല, ബഹുദൈവ വിശ്വാസിയാണ്.
അല്ലാഹു! അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും അങ്ങേയറ്റം. ന്യായമായും ആരാധിക്കപ്പെടേണ്ടവൻ. അത്യുന്നതനായ രാജാധിരാജ-നോട് അവന്റെ എളിയവരായ സൃഷ്ടികൾ കാണിക്കുന്ന അരുതായ്മ-കൾക്ക് വല്ല കൈയും കണക്കുമുണ്ടോ?! അവന് ഇണകൾ, മക്കൾ, പങ്കാളികൾ, ശിപാർശക്കാർ പോലുള്ളവരെ ചാർത്തിക്കൊടുക്കുന്നു. അത്യന്തം അപമാനകരമായ അപവാദങ്ങൾ ഉന്നയിക്കുന്നു. അവനു മാത്രം അവകാശപ്പെട്ട ആരാധന അവന്റെ അടിമകൾക്കു കൂടി വീതിച്ചു കൊടുക്കുന്നു. ഒരു യഥാർത്ഥ വിശ്വാസി ഇത്തരം അരുതായിമകളിൽനിന്നെല്ലാം അവനെ അകറ്റി നിർത്തണം. അവന്റെ ഔന്നത്യവും വിശുദ്ധിയും സദാ ഉയർത്തിപ്പിടിക്കണം. അവനെ കുറിച്ച് വർണ്ണിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. അവനെ യഥാതഥമായി വർണ്ണിക്കാൻ അവനു മാത്രമേ കഴിയൂ. അതിനാൽ അവൻ പ്രത്യേകം തെരഞ്ഞെടുത്തു നിയോഗിച്ച ദൂതന്മാർ മുഖേന നമുക്ക് അറിയിച്ചു തന്നെ കാര്യങ്ങൾ മാത്രമേ നാം അവനെ കുറിച്ച് പറയാൻ പാടുള്ളു. «അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിക്കുകയും വാഴ്‌ത്തുകയും ചെയ്തതെങ്ങനെയാണോ അപ്രകാരമാണു നീ».
എന്നെ സൃഷ്ടിച്ചതും സ്ഥിതി പരിപാലിക്കുന്നതും ഉടമപ്പെടുത്തുന്നതും രക്ഷാകർത്തൃത്വം വഹിക്കുന്നതും എല്ലാമെല്ലാം നീയാണ്. ഞാൻ നിന്റെ അടിയാൻ മാത്രവും; ആത്മാവും ശരീരവും മനസ്സും ദേഹവും മുഖവും സ്വത്വവുമെല്ലാം സർവഥാ സമർപ്പിച്ച അടിയാൻ. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഏറെ തെറ്റുകുറ്റങ്ങൾ ചെയ്തു പോയ ഒരു പാപിയാണു ഞാൻ. എന്റെ പാപങ്ങൾ മനസാ സമ്മതിക്കുകയും സ്വയം ഏറ്റുപറയുകയും ചെയ്യുന്നു. അവയെല്ലാം നിന്റെ കൃപാകടാക്ഷത്താൽ നീയെനിക്ക് പൊറുത്തു തരേണമേ, പാപങ്ങൾ പൊറുക്കാൻ നീയല്ലാ-താരുമില്ല റബ്ബേ! വിനീത ദാസനായ ഒരു വിശ്വാസി തന്റെ റബ്ബിന്റെ മുന്നിൽ നടത്തുന്ന കുറ്റസമ്മതം. തകർന്ന മനസ്സുമായുള്ള ഏറ്റുപറച്ചിൽ. ഭയപ്പാടോടും പ്രതീക്ഷയോടും കൂടി പാപങ്ങൾ പൊറുത്തു കിട്ടാൻ നടത്തുന്ന നിസ്സഹായമായ കേഴൽ. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അധീശാധിപതി. അവന്റെ മുന്നിൽ നിൽക്കുന്ന നിസ്സാരനായ അടിയാൻ. പാപഭാരത്താൽ തലകുനിച്ച് അല്ലാഹുവിന്റെ പാപമോചനത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് യാചിക്കുന്നു: എന്റെ മുഴുപാപങ്ങളും നീയെനിക്ക് പൊറുത്തു തരേണമേ, നിയല്ലാതാരാണ് പാപങ്ങൾ പൊറുക്കുക?
നൈതികതയിലും ധാർമ്മികതയിലും മനോഘടനയിലും ചിത്തവൃത്തി-യിലും ഭാവപ്രകടനങ്ങളിലും ഏറ്റവും ഉദാത്തമായത് ഏതോ അതിലേക്ക് നീയെന്നെ വഴി ചേർക്കണേ, നിനക്കല്ലാതെ മറ്റാർക്കും അതിലേക്ക് വഴിചേർക്കാനാവില്ല. അവയിൽ നല്ലതേത്, തിയ്യതേത് എന്ന് തീരുമാനിക്കാൻ കഴിയുക നിനക്കു മാത്രം. അവയിൽ കെട്ടതും തിയ്യതും നീ എന്നിൽനിന്ന് തിരിച്ചു കളയണേ, അവ എന്നിൽനിന്ന് തിരിച്ചു കളയാൻ നിനക്കല്ലാതാർക്കുമാവില്ല. ആരും മോഹിക്കുന്നതും മോഹിക്കേണ്ടതുമായ കാര്യമാണ് സ്വഭാവ വൈശിഷ്ട്യം. അല്ലാഹു അടിയാറുകൾക്കിടയിൽ വിഭവങ്ങൾ വീതിച്ചു നല്കുന്നതു പോലെ സ്വഭാവ വിശേഷങ്ങളും വീതിച്ചു നൽകുന്നു. മറ്റു കഴിവുകളും സിദ്ധികളും നേടിയെടുക്കാൻ പരിശീലിക്കുന്നതു പോലെ സ്വഭാവ വൈശിഷ്ട്യം നേടാനും പോഷിപ്പിക്കാനും നാം അഭ്യസിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം.
അല്ലാഹുവിന് പൂർണ്ണമായി വഴിപ്പെടുക, സർവഥാ സമർപ്പിക്കുക, പൂർണ്ണ മനസ്സോടെ കല്പനകൾ പിന്തുടരുക, അവന്റെ ഹിതാനുസാരിയായി വർത്തിക്കുക, ആവർത്തിച്ചാവർത്തിച്ച് അവയിൽ തന്നെ തുടരുക. അതു മാത്രമേ ഒരു വിശ്വാസിക്ക് വഴിയുള്ളു. ഈയൊരു ഉത്തരമേ അവനിൽ നിന്ന് തന്റെ റബ്ബ് പ്രതീക്ഷിക്കുന്നുമുള്ളു. ഈ വിളി മനസ്സിൽ നിറയട്ടെ, നാവിലുയരട്ടെ, ഹജ്ജ്-ഉംറ പോലുള്ള വേളകളിൽ ദിഗന്തങ്ങൾ ഭേദിക്കു-മാറുച്ചത്തിൽ ഉയർന്നു കേൾക്കട്ടെ. അതു തന്നെയാണ് വിശ്വാസിക-ളോട് ശർഅ് അനുശാസിക്കുന്നതും.
വിധിനിർണ്ണയത്തിലുള്ള (ഖളാ-ഖദ്ർ) വിശ്വാസമാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത്. വിധിയിൽ നന്മയും തിന്മയും ഉണ്ടായിരിക്കും. അവയെല്ലാം തന്നെ അല്ലാഹുവിൽനിന്നുള്ളവയാണ്. യഥാർത്ഥത്തിൽ, ഖളാ-ഖദ്റിലെ നന്മതിന്മകൾ ആപേക്ഷികമാണ്. മനുഷ്യാനുഭവത്തെ അപേക്ഷിച്ചാണ് അതിലെ നന്മതിന്മകൾ വേർതിരിക്കുന്നത്. അവ ആപേക്ഷികവും ഭാഗികവും താൽക്കാലികവുമാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവ എല്ലാം തന്നെ സോദ്ദേശപൂർണ്ണവും ന്യായയുക്തവുമായ സൃഷ്ടിപ്രക്രിയകളുടെയും സംവിധാനങ്ങളുടെയും ഭാഗമാണ്; നന്മയുടെയും നീതിയുടെയും നിർവ്വഹണത്തിൽ സംഭവി-ക്കുന്ന താൽക്കാലിക പ്രത്യക്ഷീകരണങ്ങളാണ്. തിന്മകൾ അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും ചേരില്ല. കാര്യങ്ങളുടെ ആത്യന്തികമായ കിടപ്പ് പരിഗണിച്ച് തിന്മകൾ അല്ലാഹു-വിലേക്ക് ചേർക്കാവതുമല്ല. അല്ലാഹുവിനെ അറിയുന്ന വിനീതരായ വിശ്വാസികൾ അവരുടെ ഈ ബോധ്യം വാക്കുകളിൽ കൂടി പ്രതിഫ-ലിപ്പിക്കണം. തിന്മ അല്ലാഹുവിലേക്ക് ചേർത്ത് പറയാതിരിക്കാനുള്ള ഉന്നതമായ മര്യാദ ഉയർത്തിപ്പിടിക്കണം. അതൊരു വിശ്വാസ പ്രഖ്യാപനമായി, അല്ലാഹുവിനുള്ള വാഴ്‌ത്തായി ആവർത്തിക്കണം.
ഹുദാ അല്ലെങ്കിൽ ഹിദായത് എന്നാൽ സന്മാർഗ്ഗം എന്നു സാരം. അതിനു രണ്ടു വശമുണ്ട്: (1) സന്മാർഗ്ഗത്തെ കുറിച്ചുള്ള വിശദീകരണം. (2) സന്മാർഗ്ഗം ഉൾക്കൊള്ളാനുള്ള തൗഫീഖ്. ഒന്നാമത്തേത് എല്ലാവരുടെയും കാതിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വന്നെത്തുക തന്നെ ചെയ്യും. രണ്ടാമത്തേത് ജീവിതത്തിൽ സത്യസന്ധത കൈവിടാത്ത-വർക്ക് അല്ലാഹു സമ്മാനമായി നൽകും. അവൻ വിശ്വസിച്ച് ഏല്പിച്ച ശുദ്ധപ്രകൃതിയെ കളങ്കപ്പെടുത്തി, കളവും കാപട്യവും കൃത്രിമത്വവും ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ദുർവൃത്തരായ ആളുകൾ ഈ സമ്മാനത്തിന് എങ്ങനെ അർഹരാകും? സത്യസന്ധത വീണുപോകാതെ, സന്മാർഗ്ഗം പുണരാൻ തൗഫീഖ് ലഭിച്ചവനാണ് സൗഭാഗ്യവാനായ സന്മാർഗ്ഗചാരി. അവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ!
അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ച്, ലൗഹിൽ രേഖപ്പെടുത്തിയതു പ്രകാരം, അവന്റെ വേണ്ടുക വന്നപ്പോൾ, നിശ്ചിത സമയത്തും സ്ഥലത്തും വെച്ച്, അല്ലാഹുവിന്റെ അനാദിയായ അറിവിൽ ഉൾപ്പെട്ടു കിടന്നിരുന്ന ഞാൻ, ഇല്ലായ്മയിൽനിന്നൊരു ഉണ്മയായി, ഒരു സൃഷ്ടിയായി ഉയിരെടുത്തു. ഒരു നിമിഷാർദ്ധം പോലും അവന്റെ കരുണാകടാക്ഷമില്ലാതെ എനിക്ക് ഇനി നിലനിൽക്കാനുമാവില്ല. ഞാൻ സദാ അവനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഞാനും എനിക്കുള്ള സകലതും അവന്റേതാണ്. ജീവിച്ചു തീരുമ്പോൾ മടങ്ങുന്നതും ഒടുങ്ങുന്നതും അവനിലേക്കാണ്. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഒരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അവൻ ചോദിക്കുന്നു: «അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?!» (തക്‌വീർ 26) പറയൂ: അതെ, നിന്നിലേക്ക് മാത്രം.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമ. സർവ്വൈശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടുക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അല്ലാഹുവിനെ വാഴ്‌ത്താനുള്ള രണ്ട് ചെറുവചനങ്ങൾ. അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം. അല്ലാഹുവിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ.. ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതി-പ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങ-ൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
ദയാപരനും കാരുണ്യവാനുമായ അല്ലാഹുവിനോട്, തികഞ്ഞ പ്രതീക്ഷ-യോടും കവിഞ്ഞ ഭയപ്പാടുകളോടും കൂടി, അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുതരാനുള്ള യാചന. അതാണ് ഇസ്തിഗ്ഫാർ. അത് പരിഹരമാണ് — ഇഹത്തിലും പരത്തിലുമുള്ള എല്ലാ പ്രശ്നങ്ങൾക്കും. വലിയ തെറ്റുകൾക്ക് ലക്ഷണമൊത്ത തൗബഃയിലൂടെ പ്രത്യേകമായ പാപ പരിഹാരം വേറെ തന്നെ ചെയ്യേണ്ടതുണ്ട്. ഞാനി-താ, തൗബഃയും ഇസ്‌തിഗ്ഫാറുമായി നിന്നിലേക്ക് തിരിച്ചു വരുന്നു..
അല്ലാഹുവേ, ഉലയുന്ന മനസ്സോടെ, തപ്തമായ ഹൃദയത്തോടെ, ഉള്ളുരുകി നിന്നോട് കേഴുന്നു: എല്ലാം വിട്ട് ഞാൻ നിന്നിലേക്ക് മടങ്ങുന്നു, നീ എന്നെ സ്വീകരിക്കില്ലേ.. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 24 റമദാൻ 1446 / 24 മാർച്ച് 2025 عِمْرَانُ بْنُ حُدَيْرٍ رَحِمَهُ اللَّهُ: أَرْسَلْتُ إِلَى الْحَسَنِ رَحِمَهُ اللَّهُ فَسَأَلْتُهُ عَنْ صَلَاةِ الْعِشَاءِ فِي رَمَضَانَ أَنُصَلِّي، ثُمَّ نَرْجِعُ إِلَى بُيُوتِنَا فَنَنَامُ، ثُمَّ نَعُودُ بَعْدَ ذَلِكَ؟ فَأَبَى، قَالَ: "لَا، صَلَاةُ الْعِشَاءِ ثُمَّ الْقِيَامُ" أَبُو دَاوُدَ رَحِمَهُ اللَّهُ: قِيلَ لِأَحْمَدَ رَحِمَهُ اللَّهُ وَأَنَا أَسْمَعُ يُؤَخَّرُ الْقِيَامُ يَعْنِي التَّرَاوِيحَ إِلَى آخِرِ اللَّيْلِ؟ قَالَ: "لَا، سُنَّةُ الْمُسْلِمِينَ أَحَبُّ إِلَيَّ"- مختصر قيام الليل للمروزي ഇമ്രാൻ ബിൻ ഹുദൈർ رحمه الله പറയുന്നു: ഹസൻ رحمه الله യുടെ അടു ത്തേക്ക് ഒരാളെ പറഞ്ഞയച്ച്, റമദാനിലെ ഇശാ നമസ്കാരത്തെക്കുറിച്ച് ഞാൻ ചോദിച്ചു: നമ്മൾ അത് നിസ്കരിച്ച് നമ്മുടെ വീടുകളിലേക്ക് മടങ്ങുകയും എന്നിട്ട് ഉറങ്ങുകയും അതിനുശേഷം തിരിച്ചുവരികയും ചെയ്യട്ടെ എന്ന്. അപ്പോൾ അതിന് വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യരുത്, ഇശാ നമസ്കാരം തൊട്ടുടനെ രാത്രി നമസ്കാരവും.
അബൂ ദാവൂദ് رحمه الله പറയുന്നു: അഹ്‌മദ് ബിൻ ഹമ്പൽ رحمه الله ചോദിക്ക പ്പെടുന്നത് ഞാൻ കേട്ടു: ഖിയാമുല്ലൈൽ അഥവാ തറാവീഹ് രാത്രിയുടെ അവസാനത്തേക്ക് പിന്തിപ്പിക്കാമോ? അദ്ദേഹം പറഞ്ഞു: അരുത്, മുസ് ലിമീങ്ങളുടെ സുന്നത്താണ് എനിക്കേറ്റവും ഇഷ്ടം. [ഇമാം മർവസിയുടെ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത ത്തിൽ നിന്ന്] - അബൂ തൈമിയ്യ ഹനീഫ് Your browser does not support viewing this document. Click here to download the document. ഫിത്വ്‌ർ സകാത് നൽകേണ്ടത് ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ്. നബി ﷺ യുടെ കാലത്ത് സ്വഹാബികൾ, കാരക്ക, ബാർലി, ഉണക്കമുന്തിരി, പാൽക്കട്ടി തുടങ്ങിയവ ഫിത്വ്‌ർ സകാത്തായി നൽകിയിരുന്നു. അബൂ സയീദ് അൽ ഖുദ്‌രി റദിയള്ളാഹു അൻഹുവിൽ നിന്നും ഇബ്നു ഉമർ റദിയള്ളാഹു അൻഹുവിൽ നിന്നുമായി ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും രിവായത് ചെയ്യുന്ന ഹദീസുകളിൽ അത് കാണാം.
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: “… ഒരാൾ വന്നിട്ട് പറയുകയാണ്, ‘അല്ല, നമുക്ക് പൈസ കൊടുക്കാം അതാണ് സാധുക്കൾക്ക് കൂടുതൽ ഫലപ്രദം.’ അവന് രണ്ട് പ്രാവശ്യം തെറ്റ് പറ്റി. ഒന്നാമത്തേത് : പ്രമാണത്തിന് എതിരായി എന്നതാണ്. ഇതിൽ ഏറ്റവും കുറഞ്ഞ അളവിൽ പറയാനുള്ളത്, വിഷയം ഇബാദ-ത്തുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. രണ്ടാമത്തേത് : അതിനേക്കാൾ ഗുരുതരമാണ്. ഫിത്വ്‌ർ സകാത് ഭക്ഷ്യവിഭവത്തിൽ നിന്ന് ഒരു സ്വാഉ വീതം നൽകണമെന്ന് നിയമമാക്കിയ അള്ളാഹുവിന്, അഗതികൾക്ക് ഭക്ഷണത്തേക്കാൾ ഏറ്റവും അനുയോജ്യമായത് പൈസയാണ് എന്ന കാര്യം ഇവർക്ക് മനസ്സിലായ പോലെ മനസിലായില്ല എന്നാണ്…അപ്പോൾ അതിനൊരു ലക്ഷ്യമുണ്ട്.” [സില്‍സിലതുൽ ഹുദാ വന്നൂർ 274] — ബശീർ പുത്തൂർ 20 റമദാൻ 1446 / 20 മാർച്ച് 2025 |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed