ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)
- ബഷീർ പുത്തൂർ
0 Comments
അബ്ദു റഹ്മാൻ ബിൻ അബീ ലൈല പറയുന്നു. "നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു." - ബഷീർ പുത്തൂർ قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى
أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاَّ وَدَّ أنَّ أَخَاهُ كَفَاهُ ذَلِكَ، ثُمَّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدَّعُونَ العِلْمَ ليَوْمَ، يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللهُ عَنْهُ لََجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ [«شرح السّنّة» للبغويّ: (1/ 305)] ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു പറഞ്ഞു " ആരെങ്കിലും സന്മാർഗമാണെന്നു കരുതി പിഴച്ച മാർഗത്തിൽ പ്രവേശിച്ചാലും ദുഷിച്ച മാർഗമെന്ന് വിചാരിച് സന്മാർഗം ഉപേക്ഷിച്ചാലും അവനു ബോധിപ്പിക്കാൻ ഒരു ന്യായവുമില്ല. കാരണം, കാര്യങ്ങൾ വ്യക്തമാക്കപ്പെടുകയും തെളിവുകൾ സ്ഥാപിക്കപ്പെടുകയും ഒഴിവു കഴിവ് പറയാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. (ശറഹുസ്സുന്ന - ബർബഹാരി) - ബഷീർ പുത്തൂർ قال عمر بن الخطاب رضي الله عنه : "لا عذر لاحد في ضلالة ركبها حسبها هدى، ولا في هدى تركه حسبه ضلالة
فقد بينت الامور وثبتت الحجة وانقطع العذر ﺷﺮﺡ ﺍﻟﺴﻨﺔ ( 1/36 ) ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല.
ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ് സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ. തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഐസിസോ അൽജെ ഖാഇദയോ ആടിനെ വളർത്തുന്നതായി കേട്ടിട്ടില്ല. കേരളത്തിൽ ചില ആളുകൾ നബിയുടെ മാതൃക പിന്തുടർന്നു ആടുവളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു ഭീകരവാദവുമായി എന്താണ് ബന്ധം എന്ന കാര്യവും അറിയില്ല. ആടിനെ വളർത്തുന്നത് പ്രത്യേകം പുണ്യകരമാണെന്നോ ഒട്ടകപ്പുറത്തു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നോ ഗോതമ്പും ബാർലിയും ഒട്ടകപ്പാലും ചോളവും കാരക്കയുമൊക്കെയാണ് മുസ്ലിമിന്റെ ഭക്ഷണമെന്നോ ബ്രഷിനു പകരം അറാക്കു മാത്രം ഉപയോഗിക്കുകയും കണ്ണട, അണ്ടർവയർ അടക്കം എല്ലാം ഉപേക്ഷിക്കണം എന്നും ഒരു മുസ്ലിമും നാളിതുവരെ പറഞ്ഞതായി എവിടെയും വായിച്ചിട്ടുമില്ല. സത്യസന്ധതയും ആത്മാർത്ഥതയും ആത്മാഭിമാനവുമില്ലാത്ത ഇവിടെയുള്ള മാധ്യമ പിമ്പുകൾ പകലന്തിയോളം വിളമ്പിത്തരുന്ന വിസർജ്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന എഭ്യന്മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നവരുണ്ടാകും. അവർക്കുള്ള ആ സ്വാതന്ത്ര്യം വക വെച്ചു കൊണ്ടു തന്നെ പറയട്ടെ, എല്ലാവരും അങ്ങിനെ ആവില്ല. കാറ്റും കോളുമടങ്ങുകയും കാര്യങ്ങൾ, അതു മനസ്സിലാക്കണം എന്നുള്ളവർക്കു തിരിയുകയും ചെയ്യുന്ന സമയം വരും. ഇതു ഒരു നിശ്ചിത സമയത്തിന്റെ മാത്രം പ്രശ്നമാണ്. നമുക്ക് പറയാനുള്ളത് ഇന്ന് ഏതു രൂപത്തിൽ പറയാമോ അതേ രൂപത്തിൽ നാളെയും പറയും. പറയണം. ദീൻ എന്നു പറഞ്ഞാൽ ആളുകളെ പൊട്ടീസാക്കാനും പൊതു ജനത്തിന്റെ കയ്യടി വാങ്ങാനുമുള്ളതല്ല. ഇന്ന് സലഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തി കല്ലെറിയുകയും കൂടെ കൂക്കുകയും ചെയ്യുന്നവർക്കു ഇത്രയൊക്കെ മാത്രമേ കാണൂ. പക്ഷെ, അവർക്കു മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്. വളരെ പണ്ടൊന്നുമല്ലാത്ത ഒരു സമയത്തു, ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ " ഊശാൻ താടിയും മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന വസ്ത്രവും കയ്യിൽ ഒരു മരക്കൊള്ളിയും " എന്നു സലഫിസത്തെ കൊച്ചാക്കി വിശേഷിപ്പിച്ചപ്പോഴും ശ്മശാന വിപ്ലവക്കാർ എന്നു പരിഹസിച്ചപ്പോഴും ഒന്നിച്ചെതിർത്ത ആളുകൾ ഇന്ന് സലഫിസത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അതിൽ നിന്നു നിരപരാധിത്വം തെളിയിക്കാൻ പാടുപെടുകയുമാണ്. ഈ സാധുക്കൾക്കറിയില്ലല്ലോ സലഫിസമെന്നു വിളിച്ചു ഇവർ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ സുന്നത്തിനെയാണെന്ന്! ഇന്ന് താടിയെയും നീളം കുറഞ്ഞ വസ്ത്രത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ, കഴിഞ്ഞു പോയ ഇന്നലെകൾ മറന്നു പോകരുത്. തെളിവായി വെറും "ഹസൻ" ആയ (ഹസൻ ആയ ഹദീസുകൾ തെളിവിനു എന്തു കൊണ്ടും മതിയായതാണ്) ഹദീസ് വെച്ചു കൊണ്ടു, നമസ്കാരത്തിൽ നെഞ്ചിലാണ് കൈ കെട്ടേണ്ടത് എന്ന് സ്ഥാപിക്കാൻ വാദപ്രതിവാദം വരെ നടത്തിയ ആളുകളുടെ പിന്മുറക്കാർക്കു, സ്വഹീഹായ പരശ്ശതം ഹദീസുകൾ തെളിവായുള്ള താടി വെക്കാനുള്ള കൽപനയോട് എന്താണിത്ര പുഞ്ഞം ? പൊതു മനസ്സിൽ ഇടം നേടാൻ നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും കാണിക്കുന്ന അടവുകൾ മനസ്സിലാകുന്നവർ ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. രാഷ്ട്രീയ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ സമീപനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് പഥ്യമായിതുടങ്ങി. ഓണാഘോഷവും, ക്രിസ്മസും നിലവിളക്കും തുടങ്ങി മദ്യവർജ്ജന സമിതികളിൽ വരെയുള്ള നേതാവിന്റെ സാന്നിധ്യം മത നേതാവ് എന്ന നിലയിൽ നിന്നു ഒരു സാമൂഹ്യ നേതാവിന്റെ കുപ്പായത്തിലേക്കുള്ള ദൂരമാണ്. അപ്പോൾ പിന്നെ സലഫിസത്തെ താങ്ങാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കുമെന്ന് കരുതേണ്ട. ചുരുക്കത്തിൽ, ആനുകാലിക തീവ്രവാദ-ഭീകരവാദ ചർച്ചകളുടെ മുന സലഫിസത്തിനു നേരെ തിരിച്ചു വെച്ചവർ ഒന്നോർക്കുക. നിങ്ങൾ തെറ്റായ ദിശയിലാണു. മീഡിയക്ക് ഇതു ഒരു അന്തിചർച്ചയുടെയോ ഒരാഴ്ച വരെ നീളുന്ന റിപ്പോർട്ടിന്റെയോ മരുന്ന് മാത്രം. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, അവന്റെ ഊർജവും വായുവുമാണ്. സലഫിസം ഇസ്ലാം ദീൻ തന്നെയാണ്. ശത്രുക്കളുടെ കൂടെ നിന്നു കല്ലെറിയുന്ന കഷ്മലന്മാരെ, നിങ്ങൾക്കു മാപ്പില്ല. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമസംബോധിതരായ അനുചരന്മാർ, അഥവാ സ്വഹാബത്ത്, മതം എന്ന നിലയിൽ, മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ അതിന്റെ പൂർണമായ വിശുദ്ധിയിൽ സ്വീകരിക്കുകയും അതു അതു പോലെ തിരുത്തലില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് സാങ്കേതികമായി സലഫികൾ എന്നത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത്.
ഖുർആൻ, ഹദീസ് (നബിചര്യ) തുടങ്ങിയ പ്രമാണവാക്യങ്ങളുടെ വായനയിലും പ്രയോഗവൽക്കരണത്തിലുമുള്ള വൈരുധ്യങ്ങൾ നിമിത്തമാണ് ഇന്ന് മുസ്ലിംകളിൽ നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങൾ ഉടലെടുത്തത്. ഒരാൾക്ക് ഞാൻ നബിചര്യയാണ് പിൻപറ്റുന്നത് എന്നു പറയാൻ കാര്യമായ പ്രയാസം ഉണ്ടാവില്ല. പക്ഷെ, സൂക്ഷ്മമായി വിഷയം വിലയിരുത്തുമ്പോൾ അതത്ര എളുപ്പമല്ല, എന്നു മാത്രമല്ല, മഹാഭൂരിപക്ഷത്തിന്റെ സഹകരണം കിട്ടുകയുമില്ല എന്നു മനസ്സിലാക്കാം. വ്യക്തിയുടെ താൽപര്യങ്ങളും ചേഷ്ടകളും മാറ്റി വെച്ചു നബിയുടെ അനുചരന്മാർ ദീനിനെ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്തു ആചരിക്കുകയും ചെയ്തു എന്നു കണ്ടെത്തുകയും അതു ജീവിതധർമമായി അനുഷ്ഠിക്കുകയും ചെയ്യുന്നത് പുണ്യകരമാണ് എന്നതിൽ സംശയത്തിന് അവകാശമേയില്ല. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നതിലാണ് പലരും പരാജയപ്പെടുകയും പിന്നാക്കം പോവുകയും ചെയ്തത്. കേരളത്തിൽ, മുസ്ലിം നവോദ്ധാനരംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന ഇസ്ലാഹീ പ്രസ്ഥാനം എന്ന മുജാഹിദ് പ്രസ്ഥാനം ഏറെക്കുറെ, ഖുർആനും സുന്നത്തും സ്വഹാബത്തിന്റെ ധാരണക്ക് അനുസൃതമായി പിന്തുടരുന്ന രീതി സ്വീകരിച്ചവരായിരുന്നു. എന്നാൽ പുതിയ കാലത്തെ സാഹചര്യത്തിന്റെ സാമൂഹിക സമ്മർദ്ദങ്ങളും ബഹുസ്വര സമൂഹത്തിന്റെ സ്വാധീനവും മതപരമായ വിഷയങ്ങളിലുള്ള സൂക്ഷ്മമായ ധാരണക്കുറവും നിമിത്തം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അതു അതിന്റെ ആദ്യ കാല ലക്ഷ്യങ്ങളിൽ നിന്നും പിറകോട്ടു പോയി. മാത്രമല്ല, പലവുരു പിളർന്നു തളർന്നു പോയ പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു വലിയ വിഭാഗം, നബിചര്യയിൽ നിന്നും വിട്ടകന്നു "മതേതര ഇസ്ലാമിന്റെ" വക്താക്കളായി മാറിയെന്നതു ആശ്ചര്യകരം മാത്രമല്ല, ഏറെ സങ്കടകരം കൂടിയാണ്. 'മതേതര ഇസ്ലാം' എന്നത് കൊണ്ടു ഉദ്ദേശിച്ചത് സ്വഹാബത്ത് മനസ്സിലാക്കിയ പോലെ ദീൻ സ്വീകരിക്കുകയെന്ന ശെരിയായ നിലപാടിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയുടെയും താൽപര്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശറഇന്റെ താൽപര്യങ്ങൾ സൗകര്യപൂർവ്വം ബലി കഴിക്കുകയും, സലഫുകൾ അങ്ങിനെയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക. പല വിഷയങ്ങളിലും മുസ്ലിം ലോകത്തു, പ്രാമാണിക പണ്ഡിതന്മാർ സ്വീകരിച്ച പൊതുനിലപാടിനെ നിരാകരിക്കുകയും സ്വന്തമായ രീതികളും നിലപാടുകളും തീർത്തു അപനിർമാണം നടത്തുകയും ചെയ്യുന്നത് ബോധപൂർവ്വം തന്നെയാണ്. ഉദാഹരണത്തിന് പുരുഷന്മാർ താടി വളർത്തുകയും, വസ്ത്രം കണങ്കാലിന് മുകളിലാക്കുകയും ചെയ്യുക, സ്ത്രീകൾ മുഖാവരണം ധരിക്കുക, തുടങ്ങിയ, സലഫുകളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസം പോലുമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കുന്ന ആളുകളെ, "തീവ്ര നിലപാടുകാരും" "അനുഷ്ഠാന" വിഷയങ്ങളിൽ അസഹിഷ്ണുക്കളും ആണെന്ന് പ്രചരിപ്പിക്കുക. ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാരായ അനുവാചകരെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ, ഇതു സത്യസന്ധമോ വസ്തുതാപരമോ അല്ലായെന്നു എളുപ്പം ബോധ്യപ്പെടും. സത്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഇത്തരം അടിസ്ഥാനരഹിതവും പ്രമാണത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്തതുമായ നിലപാടുകൾക്ക് മേൽകൈ ലഭിക്കാനുള്ള ഒരു കാരണം, കേരളക്കരയിലേക്കു ഇസ്ലാമികാദർശങ്ങൾ കടന്നു വന്ന ഈജിപ്ത്യൻ കൈവഴിയുടെ വിശുദ്ധമല്ലാത്ത ഉറവിടമാണ്. മുകളിൽ പറഞ്ഞതിനോട് സമാനമോ അതിനേക്കാൾ അപകടകരമോ പല നിലപാടുകളും ഈ പ്രസ്ഥാനം "ഐസിസ്" കാലത്തു വ്യാപകമായി മാർക്കെറ്റ് ചെയ്യുന്നുണ്ട്. "തീവ്ര സലഫിസമെന്നോ" "അസഹിഷ്ണുത"യെന്നോ ഇങ്ങിനെ എന്തു പേരിട്ടു വിളിച്ചാലും ശെരി, സത്യം ഊതിക്കെടുത്താൻ കഴിയില്ലെന്നും, നിലനിൽക്കുന്ന അശാന്തിയുടെ നാളങ്ങൾ അടങ്ങുമെന്നും, ആത്യന്തിക വിജയം സലഫുകളുടെ മൻഹജ് പിന്തുടരുന്നവർക്കായിരിക്കുമെന്നും സവിനയം ഓർമപ്പെടുത്തുന്നു. - ബഷീർ പുത്തൂർ ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു "നിന്നിലേക്ക് സത്യം കൊണ്ട് വന്നത്, ആരാണോ അവനിൽ നിന്ന് നീയതു സ്വീകരിക്കുക, അവൻ നിന്നിൽ നിന്നകന്നവനും നിനക്ക് ഇഷ്ടമില്ലാത്തവനുമാണെങ്കിലും. നിനക്ക് അസത്യം കൊണ്ട് വന്നത് ആരായിരുന്നാലും നീയതു തള്ളിക്കളയുക. അവൻ നിനക്ക് പ്രിയപ്പെട്ടവനും അടുത്തവനുമാണെങ്കിലും" (ശറഹുസ്സുന്ന 1/234) - ബഷീർ പുത്തൂർ ﻗﺎﻝ ﺍﺑﻦ ﻣﺴﻌﻮﺩ رضي الله عنه
" ﻣﻦ ﺟﺎﺋﻚ ﺑﺎﻟﺤﻖ ﻓﺎﻗﺒﻞ ﻣﻨﻪ ﻭﺍﻥ ﻛﺎﻥ ﺑﻌﻴﺪﺍً ﺑﻐﻴﻀﺎً ﻭﻣﻦ ﺟﺎﺀﻙ ﺑﺎﻟﺒﺎﻃﻞ ﻓﺎﺭﺩﺩﻩ ﻋﻠﻴﻪ ﻭﺍﻥ ﻛﺎﻥ ﻗﺮﻳﺒﺎً ﺣﺒﻴﺒﺎً " ------- ﺷﺮﺡ ﺍﻟﺴﻨﺔ ( 1/234 ) ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു: അവർ (സലഫുകൾ) (ആദ്യകാലത്ത്) ഇസ്നാദിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നില്ല, എന്നാൽ ഫിത് ന സംഭവിച്ചപ്പോൾ "നിങ്ങളുടെ ആളുകളുടെ പേര് പറയൂ" എന്നവർ പറയാൻ തുടങ്ങി. എന്നിട്ട് അഹ്ലുസ്സുന്നയിൽ പെട്ടവരാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുകയും അഹ് ലുൽ ബിദ് അയിൽ പെട്ടവരാണെങ്കിൽ തള്ളുകയും ചെയ്യും" عَنِ ابْنِ سِيرِينَ أيضا , قَالَ : " كَانُوا لا يَسْأَلُونَ عَنِ الإِسْنَادِ , فَلَمَّا وَقَعَتِ الْفِتْنَةُ ،قَالُوا : سَمُّوا لَنَا رِجَالَكُمْ , فَنُنْظُرَ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ مِنْهُمْ ,وإِلَى أَهْلِ الْبِدْعَةِ فَلا يُؤْخَذُ مِنْهُمْ അതിനാൽ, അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിച്ചു ഖുർആനിൽ നിന്ന് തന്നെ ആയത്ത് ഉദ്ധരിച്ച കാന്തപുരത്തോടും, മുത് അ വിവാഹത്തിന് ഖുർആനിൽ തെളിവുണ്ടെന്ന് പറഞ്ഞു ആയത്തോതുന്ന ശിയാക്കളോടും "ഇയ്യാക നഅബുദു" എന്ന ആയത്തിന് "നിന്നോട് മാത്രം ഞങ്ങൾ അടിമ വേല ചെയ്യുന്നു" എന്ന് അർഥം നൽകിയ മൗദൂദിയോടും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കാൻ ഖുർആനിൽ നിന്ന് ആയത്തോതുന്ന മടവൂരികളോടും നമുക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രം ! (( സമ്മൂ ലനാ രിജാലകും )) !!!
- ബഷീർ പുത്തൂർ അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു "നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും, എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത് സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് " - ബഷീർ പുത്തൂർ ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ
ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ ) "അതിനാൽ, നീ പരിചിന്തനം ചെയ്യുക, അള്ളാഹു നിന്നിൽ റഹ്മത്തു ചൊരിയട്ടെ. ആരുടെ വാക്ക് കേട്ടാലും, വിശിഷ്യാ നിന്റെ കാലക്കാരിലെ, പരിശോധിക്കുക്കുകയും അന്വേഷിക്കുകുകയും ചെയ്യാതെ അതിൽ പ്രവേശിക്കുകയോ, അതിനു വേണ്ടി ധൃതി കാണിക്കുകയോ ചെയ്യരുത്. ഇക്കാര്യം അള്ളാഹുവിന്റെ റസൂലിന്റെ അനുചരന്മാരോ, ഉലമാക്കളോ പറഞ്ഞിട്ടുണ്ടോ? അവരിൽ നിന്ന് വല്ല തെളിവും നിനക്ക് വന്നു കിട്ടുന്ന പക്ഷം, നീയതു അവലംബിക്കണം. അതല്ലാത്ത മറ്റൊന്നിലേക്കു നീ വിട്ടു കടക്കരുത്. അതല്ലാത്ത മറ്റൊന്നും നീ തെരഞ്ഞെടുക്കുകയും അരുത്. അല്ലെങ്കിൽ നീ നരകത്തിൽ ആപതിക്കും." (ശറഹുസ്സുന്ന: ഇമാം ബർബഹാരി റഹിമഹുള്ളാ) മത കാര്യത്തിൽ ഒരു മുസ്ലിം സ്വീകരിച്ചിരിക്കേണ്ടേ അടിസ്ഥാനപരമായ നിലപാടാണ് മുകളിൽ സൂചിപ്പിച്ചത്. മതത്തിന്റെ പേരും പറഞ്ഞു പലരും പുതിയ പുതിയ ആശയങ്ങളുമായി കടന്നു വരും. ഖുർആനും സുന്നത്തുമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവ സ്വീകാര്യയോഗ്യമാവില്ല. മറിച്ച് സ്വഹാബത്ത് ഇങ്ങിനെ ഒരു വാക്കോ രീതിയോ മാതൃക കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ അനിവാര്യമാണ്. ആകർഷണീയതയുണ്ട്, പുതുമയുണ്ട് എന്നത്, സ്വഹാബത്തിനു അന്യമായ പ്രബോധന മാർഗങ്ങൾ സ്വീകരിക്കാൻ യാതൊരു ന്യായവുമില്ല. ആധുനിക ലോകത്ത് ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ നൂതനമെന്നു സ്വയം അംഗീകരിച്ചു കൊണ്ട് തന്നെ മുൻ മാതൃകയില്ലാത്ത ആശയങ്ങളുമായി കടന്നു വരുന്നവരുടെ അവകാശവാതങ്ങളിൽ ആകൃഷ്ടരായി വഞ്ചിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും ജാഗ്രത കൈക്കൊള്ളുക - ബഷീർ പുത്തൂർ قال البربهاري - رحمه الله
فانظر - رحمك الله - كُلَّ من سمعت كلامه من أهل زمانك خاصَّةً فلا تَعْجَلَنَّ، ولا تَدْخُلَنَّ في شيء منه حتى تسأل وتنظر: هل تكَلَّم فيه أحدٌ من أصحاب النبي - صلى الله عليه ورضي الله عنهم، أو أحدٌ من العلماء؟ فإن أصَبْتَ فيه أَثَرًا عنهم فَتَمَسَّكْ به، ولا تجاوزْهُ لشيء، ولا تَخْتَرْ عليه شيئًا فَتَسْقُطَ في النار شرح السنة للإمام أبي الحسن البربهاري ചിലർക്ക് ഒരു ധാരണയുണ്ട്. വേറെ ചിലരത് സ്നേഹ പൂർവ്വം സൂചിപ്പിക്കാറുമുണ്ട്. എന്തിനാണ് ഇങ്ങിനെ എപ്പോഴും മറ്റുള്ളവരെ വിമർശിച്ചു കൊണ്ടിരിക്കുന്നത്? പറയാൻ വേറെ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു ? ഉദാഹരണത്തിന് നമസ്കാരത്തിന്റെ പ്രാധാന്യം, അതിൽ ഉപേക്ഷ വരുത്തുന്നതിലെ അപകടം, തഖ്വ കാണിക്കൽ, താഴ്മയും വിനയവും സത്യസന്ധതയും, അള്ളാഹുവിൽ ഭരമേൽപ്പിക്കൽ തുടങ്ങിയ സർവാംഗീകൃതവും ആർക്കും എതിർപ്പുമില്ലാത്ത, അറിയുകയും പഠിക്കുകയും ചെയ്യേണ്ട എന്തെല്ലാം വിഷയങ്ങൾ !
മുസ്ലിം സമൂഹം ബാഹ്യ ശത്രുക്കളിൽ നിന്ന് കൂട്ടമായ കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലം കൂടി പരാമർശിച്ചു കൊണ്ടു, മുസ്ലിം ഐക്യത്തിന്റെ അനിവാര്യതയും, അനൈക്യവും ഛിദ്രതയുമുണ്ടാക്കുന്ന പ്രയാസങ്ങൾ കൂടി ഇതിനോട് ചേർത്ത് പറയുമ്പോൾ തീർച്ചയായും, സാത്വികരെന്നു പൊതുവെ കരുതപ്പെടുന്ന ആർക്കും അത് ശെരിയാണല്ലോ എന്ന് തോന്നുക സ്വാഭാവികം. ഇവിടെ, കാര്യങ്ങൾ വളരെ സൂക്ഷ്മമായി കരുതലോടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇസ്ലാം മതം ഒരു തുറന്ന പുസ്തകമാണ്. അതിന്റെ സന്ദേശങ്ങൾ ഏതു സാധാരണക്കാരനും എളുപ്പം മനസ്സിലാകുന്നതും അവക്ര ബുദ്ധിയെ താമസംവിനാ സ്വാധീനിക്കുന്നതുമാണ്. മാനവതയുടെ ജീവിത മോക്ഷമാണ് അതിന്റെ ആത്യന്തിക സന്ദേശം. അതിനു ഉപയുക്തമായ രീതിയിൽ ജീവിതം ക്രമീകരിക്കാൻ സൃഷ്ടാവായ അള്ളാഹു വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. അതിൽ, പരിശുദ്ധ ഖുർആൻ ഖുർആൻ അവസാനത്തെ ഗ്രന്ഥവും മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം അന്ത്യപ്രവാചകനുമാണ്. ലളിതസുന്ദരമായ ഇസ്ലാമിനെ അതിന്റെ ലാളിത്യത്തോട് കൂടെ കലർപ്പില്ലാതെ, മായം കലർത്താതെ മനുഷ്യ ഹൃദയങ്ങളിൽ മഞ്ഞു തുള്ളി പോലെ വീഴ്ത്താൻ ഒരു ഭിഷഗ്വരന്റെ മെയ് വഴക്കത്തോടെ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരിക്കുന്നവരാണ് അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ. ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞത് പോലെ, അവർ ഹഖ് ഏറ്റവും നന്നായി അറിയുന്നവരും, സൃഷ്ടികളോട് ഏറ്റവും കരുണയുള്ളവരുമാണ്. ആ പ്രയത്നത്തിന്റെ ഭാഗമാണ്, അള്ളാഹുവിന്റെ ദീനിൽ, അവൻ പഠിപ്പിക്കാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ മാതൃകയില്ലാത്തവ പുതുതായി നിർമ്മിച്ചുണ്ടാക്കുകയും ചെയ്യുന്നത് തടയുകയെന്നത്. ഇസ്ലാം മതത്തിന്റെ കരുത്തും വീര്യവും ചോർന്നു പോകുന്ന തരത്തിൽ പലരും പല കാലത്തായി നബിചര്യക്ക് വിരുദ്ധമായ കാര്യങ്ങൾ, മത കൽപനകളെന്ന നിലയിൽ പ്രവർത്തിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയെ അതാതു കാലത്തെ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ നിശിതമായി വിമർശിക്കുകയും, അതിന്റെ പ്രചാരകരെ സമൂഹ മധ്യത്തിൽ പേരെടുത്തു പറഞ്ഞു കൊണ്ട് തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സ്വഹാബത്തിന്റെ കാലശേഷം തൊട്ടു ഇന്നു വരെ അത് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു. ഇത് ഇസ്ലാമിക ദഅവത്തിന്റെ അവിഭാജ്യ ഘടകമാണ്. കാരണം, നബിചര്യയിൽ സ്ഥിരപ്പെടാത്ത കാര്യങ്ങൾ ഖണ്ഠിക്കപെടാതെ പോയാൽ അത് ഇസ്ലാം ദീനിന്റെ അസ്തിത്വത്തിനു തന്നെ സാരമായ പോറലേൽപിക്കും. ഉലമാക്കൾ നടത്തുന്ന ഈ ഖണ്ഠനം പോലും, മുസ്ലിം പൊതു സമൂഹത്തോടുള്ള അവരുടെ കാരുണ്യത്തിന്റെ ഭാഗമാണ്. കാരണം, ഒരാൾ പോലും സത്യമറിയാതെ വഴി തെറ്റി, പിഴച്ച മാർഗത്തിലകപ്പെട്ടു പാരത്രിക മോക്ഷം ലഭിക്കാത്തവരിലാവരുതെന്ന അകമഴിഞ്ഞ ആഗ്രഹം. എല്ലാവരും സന്മാർഗത്തിലാവുകയും, പ്രവാചക ചര്യ പിന്തുടർന്നു, ഹൗദുൽ കൌസറിൽ നിന്ന് പാനം ചെയ്യട്ടെയെന്ന ആഗ്രഹം. അത് കാരുണ്യതിന്റെതല്ലാതെ മറ്റെന്തിന്റെതാണ്? ഈ ആശ അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾക്കല്ലാതെ മറ്റാർക്കുണ്ട് അവകാശപ്പെടാൻ? ! - ബഷീർ പുത്തൂർ നബിചര്യ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
നാം ജീവിക്കുന്ന ചുറ്റുപാടിനും, സാഹചര്യത്തിനും പരിചയമുള്ളതും, നമ്മുടെ ബുദ്ധിക്കും, ചിന്തക്കും, യുക്തിക്കും പൊരുത്തപ്പെടുന്നതും, ലഭിച്ച ശിക്ഷണത്തിന് എതിരാവാത്തതുമൊക്കെയായാല് മാത്രമാണോ നമുക്ക് നബിചര്യ പിന്‍പറ്റാന്‍ സാധിക്കുക? ഒരാളുടെ ശരാശരി ബുദ്ധിയും യുക്തിയും നിലനില്‍ക്കുന്നത്, അവന്റെ പഞ്ചേന്ദ്രിയങ്ങളിലുടെ അവനു അനുഭവവേദ്യമായ കാര്യങ്ങളിലാണ്. അതിനപ്പുറമുള്ളതിന്റെ ശരി-തെറ്റുകളും, നന്മ-തിന്മകളും തീരുമാനിക്കുന്നത് പുര്‍ണമായും അദൃശ്യവും , ഇന്ദ്രിയജ്ഞാനത്തിലുടെ സ്വായത്തമാക്കാന്‍ അപര്യാപ്തവുമായ അറിവുകളിലുടെയാണ്. ആ അറിവിന്റെ സ്രോദസ്സുകള്‍, പ്രമാണ വാക്യങ്ങളാണ്. ഖുര്‍ആനും, സുന്നത്തും പ്രമാണങ്ങളായി സ്വീകരിക്കുകയും, അന്ഗീകരിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടത്തോളം, ഉപരി സുചിത പ്രമാണങ്ങള്‍ സ്വീകരിക്കുകയും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍, പഞ്ചേന്ദ്രിയങ്ങളുടെ താല്പര്യം, സ്വാധീനിക്കാന്‍ പാടില്ല. "അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ " എന്ന സത്യവിശ്വാസികള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന വിശേഷണത്തിനു അപ്പോള്‍ മാത്രമേ അവര്‍ അര്ഹാരാകുന്നുള്ളൂ. വസ്തുത, ഇതായിരിക്കെ, ഖുര്‍ആനും സുന്നത്തും പിന്പറ്റുന്നവര് എന്ന് സ്വയം അവകാശപ്പെടുന്ന പല സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നബിചര്യ പിന്പറ്റുന്നതില് പലതരത്തിലുള്ള മുന്‍ വിധികളുമുണ്ട്. ഖുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നത് കേവലം ഒരു 'ട്രൈഡ് മാര്‍ക്ക്' ആവുകയും അതിന്റെ ബാനറില്‍, തങ്ങള്‍ക്കു ഇഷ്ടമില്ലാത്തതോ, ബുദ്ധിക്കു യോജിക്കാത്തതെന്നു സ്വയം കരുതുന്നതോ ആയ പല സുന്നത്തുകളെയും, നിഷേധിക്കുകയും, അതിനു പ്രമാണത്തിന്റെ പിന്‍ബലം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ഇസ്ലാമിക സംഘടനകളും. മതപ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതോടൊപ്പം, മത രംഗത്ത് നിന്ന് മെല്ലെ മാറി, സാമുഹികരംഗം, പ്രവര്‍ത്തനത്തിന്റെ ഭുമികയാക്കാന് പരസ്പരം മത്സരിക്കുന്ന ഇവരുടെ, നേതൃനിരയിലുള്ള പലരുടെയും യോഗ്യത കേവലം ഒരു സാമുഹിക പ്രവര്ത്തകന്റെതില് കുടുതലായി ഉണ്ടാവില്ല. അതിനാല്‍ തന്നെ, ഇവര്‍ ഉയര്‍ത്തുന്ന 'ബാനര്‍' പലപ്പോഴും ഇവര്‍ക്ക് തന്നെ തലവേദന സൃഷ്ടിക്കുന്നു എന്നത് വസ്തുതയാണ്. ഇത്തരം, സന്നിഘ്ധ ഘട്ടങ്ങളില്‍ , പ്രാമാണികമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവുകയും, സ്വന്തം, ബുദ്ധിയെ ആശ്രയിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. താടി വളര്‍ത്തുക, അറാക്ക് ഉപയോഗിക്കുക, സംസം വെള്ളത്തിന്റെ ശ്രേഷ്ഠത, നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുക, നമസ്കാരത്തിന് ശേഷം ദിക്ര് ഉറക്കെ ചൊല്ലുക, വസ്ത്രം ഞെരിയാണിയുടെ മുകളില്‍ ആക്കുക, തുടങ്ങി നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന പല സുന്നത്തുകളേയും പുഛിക്കുകയോ, അവ സുക്ഷ്മമായി പ്രയോഗവല്കരിക്കുന്നവരെ " അക്ഷര പുജകരും, " " അനുഷ്ടാന തീവ്രത" ഉള്ളവരുമായി ചിത്രീകരിക്കുന്നു. മുമ്പൊക്കെ, രാഷ്ട്രീയ ജ്വരം ബാധിച്ച ജമായത്തെ ഇസ്ലാമിക്കാരായിരുന്നു ഇതിന്റെ പ്രചാരകര്‍ എങ്കില്‍, ഇന്ന് മുജാഹിദ് വിഭാഗത്തില്‍ നിന്ന് പിളര്‍ന്നു പോയ മടവൂര്‍ മുജാഹിദുകളാണ് ഇതിന്റെ പ്രായോജകര്‍ എന്ന വിത്യാസമേയുള്ളൂ. സുന്നത്തിനെ ഇടിച്ചു കാണിക്കുകയും, ഹദീസുകളില്‍ തിരിമറി നടത്തുകയും ചെയ്യുന്ന ചില മൊല്ലമാരെ, ഇവര്‍ ഇതിനു വേണ്ടി മാത്രമായി സ്പോണ്സര് ചെയ്തിട്ടുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാം. തങ്ങളുടെ നിയന്ത്രണത്തിലുള്ള എഴുത്ത് മീഡിയകള്‍ ഇവര്‍ ഇതിനായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സാധുക്കളായ ഒരുപാട് മുസ്ലിം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയും,'ഞങ്ങള്‍ ഖുര്‍ആനിലേക്കും സുന്നത്തിലെക്കുമാണ് ക്ഷണിക്കുന്നത്' എന്ന് പറഞ്ഞു അവരെ കുടെക്കുട്ടി, പാരമ്പര്യമായിട്ടെങ്കിലും അവരിലുള്ള ഇസ്ലാമികബോധത്തെ ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു. ദീനും, സുന്നത്തും എന്താണെന്നും ഇസ്ലാമിക സംഘടനകള്‍ ചങ്കില് നട്ട മുള്ളാണെന്നും തിരിച്ചറിയാന്‍ ഇനിയും എത്ര കാലം !! - ബഷീർ പുത്തൂർ قال الإمام البربهاري - رحمه الله : واحذر صغار المحدثات من الأمور فإن صغار البدع تعود حتى تصير كبارا وكذلك كل بدعة أحدثت في هذه الأمة كان أولها صغيرا يشبه الحق فاغتر بذلك من دخل فيها ثم لم يستطع المخرج منها فعظمت وصارت دينا يدان بها فخالف الصراط المستقيم فخرج من الإسلام فانظر رحمك الله كل من سمعت كلامه من أهل زمانك خاصة فلا تعجلن ولا تدخلن في شيء منه حتى تسأل وتنظر هل تكلم فيه أحد من أصحاب النبي صلى الله عليه و سلم أو أحد من العلماء فإن أصبت فيه أثرا عنهم فتمسك به ولا تجاوزه لشيء ولا تختر عليه شيئا فتسقط في النار ഇമാം ബര്‍ബഹാരി ശരഹുസ്സുന്നയില്‍ പറയുന്നു "കൊച്ചു ബിദ്അതുകള്‍ ഉണ്ടാകുന്നത് നീ കരുതിയിരിക്കണം. കാരണം ചെറിയ ബിദ്അതുകളാണ് പിന്നീട് വലുതായിതീരുന്നത്. ഈ സമുദായത്തില്‍ ഉണ്ടായ എല്ലാ ബിദ്അത്തുകളും തുടങ്ങിയത് , സത്യത്തിനോട് സാദൃശ്യമുള്ള നിലയില്‍ ചെറിയ രൂപത്തിലാണ്. അതില്‍ വഞ്ചിതരായി അത് സ്വീകരിച്ചവര്‍ക്ക് പിന്നീട് അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ അത് വലുതാവുകയും, അനുഷ്ടിക്കപ്പെടുന്ന ഒരു ദീനായി പരിണമിക്കുകയും ചെയുതു. അങ്ങിനെ ചൊവ്വായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോവുകയും ചെയ്തു. അതിനാല്‍, അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്യട്ടെ, ആളുകളുടെ, പ്രത്യേകിച്ച് നിന്റെ കാലക്കാരുടെ, വാക്കുകള്‍, നീ കേട്ടാല്‍, അത് പരിശോധിക്കുക. അതിലേക്കു ധൃതി കാണിക്കുകയോ അതില്‍ പ്രവേശിക്കുകയോ ചെയ്യരുത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുചരന്മാരോ ഉലമാക്കളോ അക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അന്ന്വേഷിച്ചിട്ടല്ലാതെ. അവരില്‍ നിന്ന് നിനക്ക് വല്ല ഉധരണിയും ലഭിച്ചാല്‍ അത് അവലംബിച്ച് കൊള്ളുക. അതിനെ മറികടക്കുകയോ അതല്ലാത്ത മറ്റൊന്ന് തെരഞ്ഞെടുക്കുകയോ ചെയ്യരുത്. അങ്ങിനെയാവുന്ന പക്ഷം നീ നരകത്തില്‍ ആപതിക്കുകയാവും ചെയ്യുക."
സ്ഥല-കാല ഭേദമില്ലാതെ മുഴുവന്‍ മുസ്ലിമ്കള്‍ക്കും മന്ഹജിയായ അതീവ ഗൌരവമുള്ള ഒരു മാര്‍ഗനിര്‍ദേശമാണ് ഇമാം ബര്‍ബഹാരി നല്‍കുന്നത്. നവ നിര്‍മിതികള്‍ ഒരു സത്യവിശ്വാസിയെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിലേക്കുള്ള ശക്തമായ ഒരു വിരല്‍ ചുണ്ടല്. ബിദ്അതുകള്‍ എന്ന് പറയുമ്പോള്‍, നമസ്കാരത്തിന് ശേഷമുള്ള കുട്ടുപ്രാര്‍ത്ഥന, ഫജ്ര്‍ നമസ്കാരത്തിലെ ഖുനുത്ത്, തുടങ്ങി കേവല കര്‍മപരമായ നുതന നിര്മിതികളില് മാത്രം പരിമിതപ്പെടുന്നില്ല. മറിച്ചു അതിനേക്കാളധികം വിശ്വാസപരമായ തലങ്ങളില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്ന മന്ഹജില് നിന്ന് പുറത്തു പോകുന്ന, എന്നല്ല ഇസ്ലാമില്‍ നിന്ന് പോലും പുറത്തു പോകാന്‍ വഴി വെക്കുന്ന ബിദ്അത്തുകള്‍ ആണ് ഇവിടെ വിവക്ഷ. ബിദ്അത്തുകള്‍, ചെറുത്, വലുത്, ഇടത്തരം ഇങ്ങിനെ യാതൊരു വിധ വര്‍ഗീകരണവുമില്ല. എല്ലാ ബിദ്അതും വഴികേടാണ്. വഴികേടുകള്‍ എല്ലാം നരകത്തിലുമാണ്. അതിനാല്‍ തന്നെ ചെറുത് എന്ന് കരുതി അവ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ പാടില്ല. കാരണം, ചെറുതെന്ന പരിഗണന നല്കി അവഗണിച്ചത് മുലമാണ് , ഇസ്ലാം ദീനില്‍ പല വിനാശകരങ്ങളായ ബിദ് അത്തുകളും കടന്നു കുടിയത്. കുടാതെ പല ബിദ്അതുകളും രംഗപ്രവേശം ചെയ്യുന്നത്, സവിശേഷരായ ആളുകള്‍ക്ക് പോലും തുറന്നെതിര്‍ക്കാന്‍ പ്രയാസമുള്ള വിധത്തില്‍ സത്യത്തിനോട്, സുന്നതിനോട് സാദൃശ്യമുള്ള രൂപത്തിലായിരിക്കും. അതീവ സുക്ഷ്മ ദൃക്കുകള്‍ക്കല്ലാതെ അതിന്റെ അപകടം തിരിച്ചറിയാന്‍ പറ്റില്ല. എന്നല്ല, ന്യായീകരിക്കാനും ഏറ്റുപിടിക്കാനും സാധാരണക്കാരായ ആളുകള്‍ കുടുതലുണ്ടാവുകയും ചെയ്യുമ്പോള്‍ എതിര്‍പ്പിന്റെ ശക്തി കുറയുകയും, സത്യത്തിന്റെ മറപിടിച്ചു ബിദ്അത്ത് കടന്നു വരികയും ചെയ്യും. ഇസ്ലാം മതത്തില്‍ ബിദ് അത്തുകള്‍ ഉണ്ടാക്കിയത്, മതത്തിനു പുറത്തുനിന്നുള്ള ശത്രുക്കളല്ല. മറിച്ചു മുസ്ലിംകളില് നിന്ന് തന്നെയുള്ള ആളുകള്‍ പല തരത്തിലുള്ള ന്യായത്തിന്റെയും മറപിടിച്ചു പലതും നല്ലതെന്ന് കരുതി ചെയ്തപ്പോള്‍ അത് ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്നുള്ളതാണ്. അത് കൊണ്ടാണ് ശൈഖുല്‍ ഇസ്ലാം ഇബ്ന് തൈമിയയെപ്പോലുള്ള ഉലമാക്കള്‍ " ഏറ്റവും ഭയപ്പെടേണ്ടതു ഇസ്ലാം മതത്തിനു പുറത്തുള്ള ശത്രുക്കളെയല്ല, മറിച്ചു ഇസ്ലാമില്‍ തന്നെയുള്ള ശത്രുക്കളെയാണ് എന്ന് പറഞ്ഞത്" ഞാന്‍ ഒരു ബിദ് അത്ത് ഉണ്ടാക്കാന്‍ പോവുകയാണ്" എന്ന് പ്രസ്താവിച്ചു കൊണ്ടോ, (( ബിദ് അത്തുകള്‍ )) എന്ന ബാനര്‍ പിടിച്ചു കൊണ്ടോ ഒരു സമുഹവും ഒരു ബിദ്അത്തും ഇസ്ലാമില്‍ ഉണ്ടാക്കിയിട്ടില്ല. സദുദേശവും ഗുണകാംക്ഷയും ആധാരമാക്കാത്ത ഒരു ബിദ്അത്തുമില്ലതാനും. പക്ഷെ, എന്ത് കൊണ്ട് അവ ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതിന്റെ പ്രാരംഭ ദശയില്‍ അവയ്ക്ക് ചുക്കാന്‍ പിടിച്ച ആളുകള്‍ " ഇക്കാര്യം പ്രാമാണികമാണോ" എന്ന് പരിശോധിക്കുകയോ, അറിവുള്ള ആളുകളോട് ആലോചിക്കുകയോ ചെയ്തില്ല എന്നതാണ്. ഇവിടെയാണ് ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ശ്രദ്ധേയവും കാലികപ്രസക്തവുമാവുന്നത് . ഉദാഹരണമായി ഇന്ന് ലോകത്ത് തന്നെ ഇസ്ലാമിക ഭുപടത്തില്‍ പടലപ്പിണക്കങ്ങളുടെയും , പക്ഷപാതിത്വതിന്റെയും നേര്‍സാക്ഷിയായി നില്ക്കുന്ന സംഘടനകള്‍, നേരത്തെ സുചിപ്പിച്ച സദുദ്ദേശത്തിന്റെയും സദ്-വിചാരത്തിന്റെയും പിന്‍ബലത്തില്‍ ജന്മമെടുത്തവയാണ്. "സംഘടനകള്‍ ഉണ്ടാക്കിയത് ദഅവത്തിന് വേണ്ടിയാണ്" എന്നല്ലാതെ, "പരസ്പരം ശണ്ട കുടാനാണ്" എന്ന രണ്ടാമാതൊരുത്തരം അതിന്റെ ആളുകളൊന്നും പറയാറില്ല, അതാണ് വാസ്തവത്തില്‍ നടക്കുന്നത് എങ്കില്‍ പോലും. ! ഇന്ന് സാധാരണ ജനങ്ങള്‍, സംഘടനയുടെ ബന്ധനത്തില്‍ നിന്ന് തലയുരാന്‍ വഴി കാണാതെ പൊറുതി മുട്ടുകയാണ് ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ആശയപ്പൊരുത്തം പുര്‍ണ്ണമാവും. ഹിജ്ര വര്‍ഷം മുന്നുറുകളില്‍ ജീവിച്ച അദ്ദേഹം, അക്കാലത്തുള്ള ജനങ്ങളോടാണ് ഇത് പറയുന്നതെന്നൊര്‍ക്കണം. താബിഈങ്ങളും, താബിഈ താബിഈങ്ങളും ജീവിച്ച കാലത്തിനു തൊട്ടു ശേഷം ജീവിച്ച ആളുകളെ ബിദ്അതിനെ സംബന്ധിച്ച് ഇത്ര ശക്തമായ നസ്വീഹത്തു നല്കാന് ഇമാം ബര്‍ബഹാരിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? അക്കാലക്കാര്‍ക്ക് അദ്ദേഹം നല്കിയ നസ്വീഹത്തു ഇതാണെങ്കില്‍ നമുക്കുള്ള നസ്വീഹത്തു എന്തായിരിക്കും? നുതന ആശയങ്ങളില്‍, ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് നേരിട്ട് ദീന് സ്വീകരിച്ച അനുഗ്രഹീതരായ സ്വഹാബത്ത് എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുക. അവരുടെ വാക്കുകളും, സമീപനങ്ങളും ഉത്തമ ബോധ്യത്തോടെ ഉള്‍ക്കൊള്ളുകയും അതിനെ അവഗണിക്കാതെ പുര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക. ഇനി അതില്‍ കാണാതിരിക്കുകയോ, ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ ചെയ്താല്‍, അഹ് ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉലമാക്കളിലേക്ക് മടക്കുകയും അവരില്‍ നിന്ന് കാര്യങ്ങളില്‍ തീര്‍പ്പ് കണ്ടെത്തുകയും ചെയ്യുക. ഇതിനപ്പുറം ഒരു പോംവഴി ഒരു മുസ്ലിമിനില്ല തന്നെ. ആധുനിക മുസ്ലിം സമുഹം എവിടെ നില്ക്കുന്നു ഈ ഇമാമിന്റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ എന്ന കാര്യം പ്രത്യേകം വായിക്കപ്പെടേണ്ടതാണ്. അല്ലാഹു ഇമാം ബര്‍ബഹാരിയെ അനുഗ്രഹിക്കട്ടെ. آمين വാല്‍ക്കഷ്ണം: കയ്യില്‍ കിട്ടിയതെല്ലാം പ്രസിദ്ധീകരിക്കുന്ന കുട്ടത്തില്‍, ഈ ഗ്രന്ഥത്തിന്റെ ആശയവും അര്‍ത്ഥവും ഒരു പോലെ ശണ്ടീകരിച്ചു കൊണ്ട്, നിഛ് ഓഫ് ട്രുത്ത് ഇതിന്റെ വിവര്‍ത്തനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന വൈരുധ്യം കുടി ഇവിടെ പങ്കു വെക്കുകയാണ്. ! - ബഷീർ പുത്തൂർ ഇമാം ബര്‍ബഹാരി റഹ്മതുല്ലാഹി അലൈഹി പറയുന്നു: യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിയാനം രണ്ടു രുപതിലാണെന്ന് നീ മനസ്സിലാക്കണം. ഒന്ന്,സദുദ്ദേശത്തോടുകൂടെ മാര്‍ഗ ഭ്രംശം സംഭവിച്ചവന്. അവന്റെ വീഴ്ച പിന്തുടരാന് പാടില്ല, കാരണം അത് നാശമാണ്. അത് നാശമാണ്. മറ്റൊരാള്‍, സത്യത്തിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും മുന്‍ഗാമികള്‍ ആയ സജ്ജനങ്ങളോട് വൈരുധ്യം പുലര്‍ത്തുകയും ചെയ്തവനാണ്. അവന് സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. അവന് ഈ ഉമ്മത്തിലെ ധിക്കാരിയായ ശൈത്താന് ആണ്. അവനെക്കുറിച്ച് ജനങ്ങള്‍ക്ക് താകീത് നല്‍കുകയും, അവന്റെ കഥ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുകയെന്നത് അറിയുന്നവരുടെ മേല്‍ ബാധ്യതയാണ്. ഒരാളും അവന്റെ ബിദ് അതില്‍ അകപ്പെട്ടു നശിച്ചു പോകാതിരിക്കനത്രേ ഇത്. (ഇമാം ബര്‍ബഹാരി - ശറഹുസ്സുന്ന) - ബഷീർ പുത്തൂർ قال البربهاري : اعلم أن الخروج من الطريق على وجهين؛ أما أحدهما: فرجل زل عن الطريق، وهو لا يريد إلا الخير، فلا يُقتدى بزلته،فإنه هالك. وآخر عاند الحق وخالف من كان قبله من المتقين، فهو ضال مضل، شيطان مريد في هذه الأمة، حقيق على من يعرفه أن يحذر الناس منه، ويبين لهم قصته؛ لئلا يقع أحد في بدعته فيهلك
[شرح السنة] നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണല്ലോ നാം പിന്‍പറ്റാന്‍ കല്പിക്കപെട്ടത്. ഏതു വിഷയതിലാകട്ടെ, അതില്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കല്പന, അല്ലെങ്കില്‍ സുന്നത്ത് ഇന്ന വിധത്തിലാണ് എന്ന് ഒരാള്‍ക്ക്, സ്വഹീഹായ ഹദീസിലുടെ വ്യക്തമായിക്കഴിഞ്ഞാല്‍ അയാള്‍ അക്കാര്യം അംഗീകരിക്കുകയും മനസിനെ അതുമായി പൊരുത്തപ്പെടാന്‍ പര്യാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതായത്, നമ്മുടെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, അതിലെ ആശയം നമുക്ക് മനസ്സിലായില്ലെങ്കിലും, ദീന് എന്ന നിലയില്‍ സര്‍വാത്മനാ സ്വീകരിക്കുക. അല്ലാതെ, ഏതെങ്കിലും വിധത്തിലുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും, അനിഷ്ടം കാണിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യാവതല്ല.
ഇമാം അഹ്മദ് തന്റെ أصول السنة യില്‍ അത് ഇപ്രകാരം പറയുന്നു. ومن لم يعرف تفسير الحديث ويبلغه عقله فقد كُفِيَ وأُحكم له (شرح أصول السنة للشيخ ربيع بن هادي المدخلي ص 19) "ഒരാള്‍ക്ക് ഹദീസിന്റെ വ്യാഖ്യാനം മനസിലാവാതിരിക്കുകയോ, ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുകയോ ചെയ്താലും, അവന് അത് കൊണ്ട് മതിയാക്കുകയും (അറിഞ്ഞതില്‍), ഉറപ്പിച്ചു (മനസിനെ) നിര്‍ത്തുകയും ചെയ്യണം. ഇമാം زهري പറയുന്നു ويقول الزهري (( كان من مضى من علمائنا يقولون : الإعتصام بالسنة نجاة)) നമ്മുടെ പുര്‍വിക ഉലമാക്കള്‍ 'സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്' എന്ന് പറയാറുണ്ടായിരുന്നു.. എത്ര നിസ്സാരമാണെന്നു തോന്നിയാലും സുന്നത്തിനു ഇസ്ലാമില്‍ അതി മഹത്തായ സ്ഥാനമാണുള്ളത്. ദീനിലെ ഒരു കാര്യവും നമുക്ക് നമ്മുടെ ബുദ്ധി കൊണ്ട് കണ്ടു പിടിക്കാവുന്നതോ, ബുദ്ധിയുടെ അടിസ്ഥാനത്തില്‍ വ്യഖ്യാനിക്കാവുന്നതോ അല്ല. മാത്രവുമല്ല, അല്ലാഹുവിന്റെ ദീനായ ഇസ്ലാം സംബൂര്‍ണമാണ്. അതായത്, ദീനിലെ ഒരു കാര്യവും അതാതു കാലത്തെ ജനങ്ങള്‍ അവരുടെ ബുദ്ധിയും യുക്തിയും അനുസരിച്ച് തീരുമാനിച്ചു കൊള്ളട്ടെ എന്ന നിലക്ക് അള്ളാഹു വിട്ടുതന്നിട്ടില്ലതന്നെ. ഇക്കാര്യം വളരെ ഗൌരവമാര്‍ഹിക്കുന്നതും അതീവ സന്കീര്‍ണവുമാണ്. മുസ്ലിം ലോകത്ത് മ൯ഹജിയായ വ്യതിയാനം തുടങ്ങുന്നത് 'അഥറിനെ' (أثــــر) (സ്വഹാബതിന്റെ വാക്ക്) വിട്ടു 'അഖലിനു' (عقــــل) (ബുദ്ധിക്കു) പ്രാമുഖ്യം നല്കാന് തുടങ്ങിയപ്പോഴാണ്. മതത്തിലെ പല കാര്യങ്ങളും മനുഷ്യ ബുദ്ധിയുടെ താല്പര്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഒരു അവസാനവും ഉണ്ടാവുകയില്ല. അവസാന കാലത്ത് ദജ്ജാല് വരുമെന്നും അവന്റെ ഒരു കയ്യില്‍ വെള്ളവും മറു കയ്യില്‍ തീയുമായിരിക്കുമെന്നും, ആരെങ്കിലും അവന്റെ മുമ്പില്‍ അകപ്പെടുന്ന പക്ഷം, അവന്റെ തീയിലേക്കാണ് പ്രവേശിക്കേണ്ടത്, വെള്ളതിലെക്കല്ല, എങ്കില്‍ മാത്രമാണ് രക്ഷ എന്നുമാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുള്ളത്. ഇവിടെ നാം ബുദ്ധി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക.? തീ കരിച്ചു കളയുന്നതും വെള്ളം തണുപ്പിക്കുന്നതുമല്ലേ? പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനുഷ്യന് അനുഭവിച്ചറിഞ്ഞ ഒരു കാര്യമാണല്ലോ അത്. പക്ഷെ, ദജ്ജാല് കൊണ്ട് വരുന്ന വെള്ളം തീയും, തീ വെള്ളവുമായിരിക്കുമെന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു. അതെങ്ങിയെന്നു നമുക്കറിയില്ല. ഗവേഷണം നടത്തി കണ്ടു പിടിക്കാന്‍ പറ്റുകയുമില്ല. നഗ്ന നേത്രങ്ങള്‍ കൊണ്ട് തീ എന്ന് ബോധ്യപ്പെടുന്നുവെങ്കില്‍ പിന്നെ അതെങ്ങിനെയാണ് വെള്ളം ആവുക? ഏയ് , ഇത് യുക്തിക്ക് നിരക്കുന്നതല്ല,അത് കൊണ്ട് ഈ ഹദീസ് ദുര്‍ബലമാണ്' എന്ന് പറയാന്‍ പാടില്ലെന്നര്‍ത്ഥം. ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. ദാജ്ജാലിന്റെ നെറ്റിയില്‍ (كافــــر) എന്ന് എഴുതിയിരിക്കും. അത് എല്ലാ മുസ്ലിംകളും വായിക്കും, അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും. ഇതും എങ്ങിനെയെന്ന് നമുക്ക് അറിയില്ല. ഖബറിലെ ചോദ്യവും, ശിക്ഷയും, സൌഖ്യവും, അല്ലാഹുവിന്റെ استواء , അവന്റെ نزول , തുടങ്ങി ഒരുപാട് കാര്യങ്ങള്‍ . നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു , നാം അത് സ്വീകരിച്ചു, വിശ്വസിച്ചു, അംഗീകരിച്ചു..അത്ര മാത്രം. (غيبي) അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് മു'അമിനീങ്ങളുടെ സ്വഭാവമാണ്. പല സുന്നത്തുകളും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട് എന്നത് വസ്തുതയാണ്. അപ്പോഴൊക്കെ, ഇമാം അഹ്മദ് രഹിമഹുള്ള പറഞ്ഞത് പോലെ, 'അക്കാര്യം ഞാന്‍ വിശ്വസിച്ചിരിക്കുന്നു, അത് എങ്ങിനെ എന്ന് മനസ്സിലായിട്ടില്ലെങ്കിലും" . ഇതാണ് സത്യവിശ്വാസിയുടെ പ്രത്യേകത. - ബഷീർ പുത്തൂർ അലി റളിയള്ളാഹു അന്ഹുവിനും, ആയിഷ റളിയള്ളാഹു അന്ഹക്കും, ഇടയില്‍ സംഭവിച്ചതും, ഇനി ഹുസൈന് റളിയള്ളാഹു അന്ഹുവിനും, മുആവിയ റളിയള്ളാഹു അന്ഹുവിനും ഇടയില്‍ സംഭവിച്ചതും, സഈദ് ബിന്‍ ജുബൈര്‍ റളിയള്ളാഹു അന്ഹുവിനും, ഹജ്ജജിനും ഇടയില്‍ സംഭവിച്ചതും ഇതില്‍ ഏതായാലും ഒന്നാമതായി നാം മനസിലാക്കേണ്ടത് അല്ലാഹുവിന്റെ റസൂലിന്റെ സഹചാരികളെക്കുറിച്ചു നല്ലത് മാത്രം വിചാരിക്കുക എന്നതാണ് ആഹ്ലുസ്സുന്നതിന്റെ വിശ്വാസം. പുണ്യ വാന്മാരായ അവര്‍ ചെയ്ത മുഴുവന്‍ കാര്യങ്ങളും, അവരുടെ ഉത്തമമായ വിശ്വാസത്തിന്റെയും, ഏറ്റവും ശരിയായതെന്നു അവര്‍ക്ക് ബോധ്യം വന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു എന്നും, സ്വന്തമായ താല്പര്യങ്ങളോ, വ്യക്തിപരമായ ലാഭങ്ങളോ അവരെ ഒരിക്കലും സ്വാധീനിക്കാത്ത രൂപത്തില്‍, അല്ലാഹുവിന്റെ പ്രീതിയും തൃപ്തിയും മാത്രം കാംക്ഷിച്ച ആളുകളായിരുന്നു അവരെന്നും നാം മനസിലാക്കണം. അവരില്‍ ഓരോരുത്തരും ഇജ്തിഹാദ് നടത്താന്‍ മാത്രം ഇല്മ് ഉള്ള ആളുകളായിരുന്നു എന്നും, അവരില്‍ ആരെങ്കിലും ഇജ്തിഹാദ് നടത്തി തെറ്റുപറ്റിയാല്‍ പോലും അതിനവര്‍ക്ക് അല്ലാഹുവില്‍ നിന്നു പ്രതിഫലം ലഭിക്കുമെന്നും വിശ്വസിക്കുകയും, അവര്‍ക്കിടയില്‍ നടന്ന കാര്യങ്ങളില്‍ ആരെയും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുക. ഒന്നാമതായി, ആയിഷ റളിയള്ളാഹു അന്‍ഹ യുദ്ധത്തിന് ഉദേശിച്ചു പുറപ്പെട്ടതല്ല. രണ്ടാമതായി, ജബല്‍ യുദ്ധം സംഭവിച്ചതിന്റെ പേരില്‍ അവര്‍ പില്കാലത്ത് തൌബ ചെയ്യുകയും ദുഃഖം രേഖപ്പെടുത്തുകയും, അതിന്റെ പേരില്‍ തനിക്ക് രസുലുല്ലയുടെ അടുത്ത് മറവു ചെയ്യപ്പെടാന്‍ അര്‍ഹതയില്ലയെന്നും തന്നെ ബഖീഇല്‍ മറവു ചെയ്താല്‍ മതിയെന്നും പറയുകയുണ്ടായി. ഹുസൈന് റളിയള്ളാഹു അന്ഹുവിന്റെ സംഭവവും അങ്ങിനെതന്നെയാണ്. അദ്ദേഹം യുദ്ധത്തിന് പുറപ്പെട്ടതല്ല. മാത്രമല്ല, അന്ന് മദീനയില്‍ ഉണ്ടായിരുന്ന പല സ്വഹാബികളും അദ്ധേഹത്തെ വിലക്കുകയും നസ്വീഹത്ത് ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹം മസ്ലഹതു കരുതി പുറപ്പെടുകയും ദുരന്തം സംഭവിക്കുകയും ചെയ്തു. ഇനി സഈദ് ബിന്‍ ജുബൈര്‍ റളിയള്ളാഹു അന്ഹുവിന്റെ ഹജ്ജാജ്ജുമായ് നടന്ന സംഭവം അദ്ധേഹത്തിന്റെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും അത് തെറ്റായിരുന്നു എന്നും ശൈഖുല്‍ ഇസ്ലാം ഇബ്ന് തൈമിയ പറഞ്ഞിട്ടുണ്ട്
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|