ഭർത്താവിനെ അനുസരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഭർത്താവ് പറയുന്നത് അതേപോലെ അനുസരിച്ച് , ഭർത്താവിന് ഒപ്പിച്ച് വീട്ടിലും വീടിന്റെ പുറത്തും നിൽക്കുന്ന, നല്ല സ്ത്രീകളെന്നു പറയുന്ന സ്ത്രീകളുണ്ട്.
അവർ യഥാർത്ഥത്തിൽ ഒരു ടെസ്റ്റു നടത്തണം. ഭർത്താവ് പള്ളിയിൽ പോകാൻ പറഞ്ഞാൽ പള്ളിയിൽ പോകും , ക്ലാസ്സിന് പോകാൻ പറഞ്ഞാൽ ക്ലാസ്സിന് പോകും. ഭർത്താവിനെ സ്നേഹിക്കാൻ വേണ്ടി, ഭർത്താവിന്റെ സ്നേഹത്തിനു വേണ്ടിയുള്ളതിന്റെ ഭാഗമായിട്ടാണോ നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നത് ? അതല്ല മറിച്ച് ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നതുകൊണ്ടും അനുസരിക്കുന്നതുകൊണ്ടുമാണോ ? രണ്ടാമതു പറഞ്ഞതാണ് ശരിക്കും വേണ്ടത് . മഹബ്ബത്തിന്റെ ഈ ദറജയിലേക്ക് നമ്മൾ എത്തിയാൽ ഒരു പ്രശ്നവും കുടുംബത്തിലുണ്ടാകില്ല. ഒരു മനശ്ശാസ്ത്രജ്ഞനും വേണ്ട, അല്ലാത്തോരും വേണ്ട , ഒരാളും വേണ്ട. ഞാൻ എന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്. അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് ഭർത്താവിനെ അനുസരിക്കണമെന്ന് , അതുകൊണ്ട് ഞാൻ അനുസരിക്കുന്നു. ഭർത്താവിനെ സ്നേഹിക്കണമെന്ന് അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് , അതുകൊണ്ട് ഞാൻ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന നിലവാരത്തിൽ ഭാര്യ എത്തണം. അപ്പോൾ ആ കുടുംബം സമാധാനമുള്ള, പ്രശ്നങ്ങൾ സ്വയം പരിഹൃതമാകുന്ന ഒരു കുടുംബമായിത്തീരും. ( അബൂ ത്വാരിക് حفظه الله - ശുറൂതു ലാ ഇലാഹ ഇല്ലല്ലാ - )
0 Comments
"വിഭവങ്ങള്‍, അതിൻറെ കാരണം അനുസരിച്ച് കണക്കാക്കപ്പെട്ടത് പോലെപോലെ, വിവാഹവും കണക്കാക്കപ്പെട്ടതാണ്. ഓരോരുത്തർക്കും യോജിച്ച ഇണ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്."
ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ - നൂറുൻ അലദ്ദർബു - പേജ് 36 - ബഷീർ പുത്തൂർ താബിഈ വര്യനായ സഈദു ബിൻ അൽ മുസയ്യിബ് റഹിമഹുള്ളായുടെ പത്നി പറയുന്നു
"നിങ്ങൾ, നിങ്ങളുടെ ഭരണാധികാരികളോട് സംസാരിക്കുന്നതു പോലെയായിരുന്നു ഞങ്ങൾ ഞങ്ങളുടെ ഭർത്താക്കന്മാരോട് സംസാരിക്കാറുണ്ടായിരുന്നത്, അള്ളാഹു നിങ്ങളെ നന്നാക്കട്ടെ, അള്ളാഹു നിങ്ങൾക്ക് ആഫിയത് നൽകട്ടെ" (ഹിൽ യ5/198) (ഭർത്താവിനോടുള്ള ബഹുമാനം, ആദരം) - ബഷീർ പുത്തൂർ ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു " ഒരാള്‍ വിവാഹാന്വേഷണം നടത്തുമ്പോള്‍ ഒന്നാമതായി അവളുടെ സൌന്ദര്യതെക്കുറിച്ചു ചോദിക്കട്ടെ. അത് തൃപ്തികരമെങ്കില്‍, അവളുടെ ദീനിനെക്കുറിച്ചു ചോദിക്കട്ടെ, അത് തൃപ്തികരമെങ്കില്‍ വിവാഹം കഴിക്കട്ടെ. തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കുന്നത് ദീനിന്റെ പേരിലാകും. ഒന്നാമതായി ദീനിനെക്കുറിച്ചല്ല ചോദിക്കേണ്ടത്. അങ്ങിനെയാവുമ്പോള്‍ അത് ത്രിപ്തികരമാണെങ്കില്‍ സൌന്ദര്യതെക്കുറിച്ചു ചോദിക്കും. അത് തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കും. അപ്പോള്‍ അവളെ ഒഴിവാക്കുന്നത്, സൌന്ദര്യത്തിന്റെ പേരിലായിരിക്കും, ദീനിന്റെ കാരണത്താലായിരിക്കില്ല. (അല്‍ ഇന്‍സാഫ് , വോല്യം 12 പേജ് 206) - ബഷീർ പുത്തൂർ ..قَالَ الإمَامُ أَحْمَدُ رَحِمَهُ اللَّهُ : إذَا خَطَبَ رَجُلٌ امْرَأَةً سَأَلَ عَنْ جَمَالِهَا أَوَّلًا .فَإِنْ حُمِدَ : سَأَلَ عَنْ دِينِهَا .فَإِنْ حُمِدَ : تَزَوَّجَ ، وَإِنْ لَمْ يُحْمَدْ : يَكُونُ رَدُّهُ لِأَجْلِ الدِّينِ .وَلَا يَسْأَلُ أَوَّلًا عَنْ الدِّينِ ، فَإِنْ حُمِدَ سَأَلَ عَنْ الْجَمَالِ .فَإِنْ لَمْ يُحْمَدْ رَدَّهَا .فَيَكُونُ رَدُّهُ لِلْجَمَالِ لَا لِلدِّينِ
الإنصاف - (ج 12 / ص 206)) |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|