ശൈഖ് റബീഉൽ മദ്ഖലി: ആരെങ്കിലും പ്രവാചകന്മാരുടെ അനന്തര സ്വത്തിൽ നിന്നു സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ തൗഹീദ് പഠിക്കട്ടെ, ശിർക്കിൻറെ ഇനങ്ങള് അറിയട്ടെ, അതിനെ അവൻ സൂക്ഷിക്കുകയും മറ്റുളളവരെ താക്കീത് ചെയ്യുകയും ചെയ്യട്ടെ. (മർഹബൻ യാ ത്വാലിബൽ ഇൽമ്) فمن أراد أن يكون وارثاً للأنبياء
فعليه أن يتعلم توحيد الله ويدرك أنواع الشرك ليحذر منه ، ويحذر الناس منه مرحبا يا طالب العلم - صفحة١٢٠
0 Comments
അശ്ശൈഖ് അൽ അല്ലാമ ഇബ്നു ഉഥൈമീൻ റഹിമഹുല്ലാ പറഞ്ഞു :
അമ്പിയാക്കൾ വേദനിപ്പിക്കപ്പെടുന്നു ; അവർ ക്ഷമിക്കുന്നു. ഇതു നോക്കൂ, നമ്മുടെ നബിയോടാണ് ഇങ്ങനെയൊരു വാക്ക് പറയപ്പെട്ടത് ! ( അല്ലാഹുവാണ , ഇത് നീതിയില്ലാത്ത വീതംവെക്കലാണ് , ഇതിൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചിട്ടില്ല. ) അദ്ദേഹത്തിന്റെ ഹിജ്റയും കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷമാണീ വാക്ക് ! അതായത് ആദ്യ കാലത്തല്ല ; മറിച്ച് , അല്ലാഹു അദ്ദേഹത്തിന് സൗകര്യം നൽകിയതിനു ശേഷം ! അദ്ദേഹത്തിന്റെ സത്യസന്ധത അറിയപ്പെട്ട കാലത്ത് !! അല്ലാഹു അവന്റെ റസൂലിന്റെ ദൃഷ്ടാന്തങ്ങൾ അവരിലും, ചക്രവാളങ്ങളിലും തെളിയിച്ചുകഴിഞ്ഞതിനു ശേഷം !!! എന്നിട്ട് പറയപ്പെട്ടു : " ഈ വീതംവെക്കലിൽ നീതി കാണിച്ചിട്ടില്ല , അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചിട്ടില്ല..." ഇതാണ് നബിയുടെ സ്വഹാബത്തിനോട് ഒരാൾ പറഞ്ഞ വാക്ക് എങ്കിൽ , ഉലമാക്കളുടെ കൂട്ടത്തിൽ ഒരു ആലിമിനോട് ജനങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതിൽ വിചിത്രമായൊന്നും നിനക്ക് തോന്നേണ്ടതില്ല : " ഈ പണ്ഡിതൻ , ഇയാളിൽ ഇങ്ങനത്തെ സ്വഭാവുണ്ട് , അങ്ങനത്തെ പെരുമാറ്റമുണ്ട് ... " കുറേ കുറവുകൾ കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കും. കാരണം ഉലമാക്കളെ കുറ്റം പറയാൻ അവരെ പ്രേരിപ്പിക്കുന്നത് ശൈതാനാണ്. എന്തുകൊണ്ടെന്നാൽ ഉലമാക്കളെ മോശമാക്കിയാൽ അവരുടെ വാക്കുകൾക്ക് ജനങ്ങളുടെയടുക്കൽ വിലയില്ലാതാകും. പിന്നെ ജനങ്ങൾക്ക്, അല്ലാഹുവിന്റെ കിതാബുമായി അവരെ നയിക്കാൻ ആരും ബാക്കിയുണ്ടാവില്ല. പണ്ഡിതന്മാരിലും അവരുടെ വാക്കുകളിലും വിശ്വാസം നഷ്ടപ്പെട്ടാൽ , പിന്നെ ആരാണ് അവരെ അല്ലാഹുവിന്റെ കിതാബുമായി നയിക്കാനുള്ളത് ? ശൈതാന്മാരും ശൈതാന്റെ ഗ്രൂപ്പുമാണ് അവരെ നയിക്കുക. അതുകൊണ്ടാണ് പണ്ഡിതന്മാരെക്കുറിച്ച് പരദൂഷണം പറയുന്നത് മറ്റുമനുഷ്യരെക്കുറിച്ച് പരദൂഷണം പറയുന്നതിനേക്കാൾ എത്രയോ വലിയകുറ്റമായിത്തീർന്നത് . കാരണം പണ്ഡിതന്മാരല്ലാത്തവരെ പരദൂഷണം പറയുന്നത് വെറും വ്യക്തിപരം മാത്രമേ ആകുന്നുള്ളൂ. അത് ഉപദ്രവമുണ്ടാക്കുന്നത് പരദൂഷണം പറഞ്ഞവനിലും പറയപ്പെട്ടവനിലും മാത്രമായിരിക്കും. എന്നാൽ പണ്ഡിതന്മാരെക്കുറിച്ച പരദൂഷണം ഇസ്ലാമിന് മുഴുവൻ ഉപദ്രവമുണ്ടാക്കും ; കാരണം പണ്ഡിതന്മാരാണ് ഇസ്ലാമിന്റെ ധ്വജവാഹകർ. അവരുടെ വാക്കുകൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാൽ ഇസ്ലാമിന്റെ ധ്വജം തകർന്നു വീഴും. അതിലൂടെ ഇസ്ലാമിക സമൂഹത്തിന് ഉപദ്രവമുണ്ടായിത്തീരും. പരദൂഷണത്തിലൂടെ ജനങ്ങളുടെ മാംസം തിന്നുന്നത് ശവം തീറ്റയാണെങ്കിൽ , പണ്ഡിതന്മാരുടേത് വിഷം പുരണ്ട ശവം തിന്നലാണ്, അതിലൂടെ ഉണ്ടാകുന്ന ഉപദ്രവം അത്രമേൽ വലുതാണ്. - അബു തൈമിയ്യ ഹനീഫ് അശ്ശൈഖ് അൽ അല്ലാമ ഇബ്നു ഉഥൈമീൻ റഹിമഹുല്ലാ പറഞ്ഞു :
പരദൂഷണം ഹറാമും വൻപാപങ്ങളിൽ പെട്ടതുമാണ്, ഭരണകർത്താക്കളോ പണ്ഡിതന്മാരോ ആയ ഉലുൽ അംറിനെക്കുറിച്ചാണ് പരദൂഷണമെങ്കിൽ പ്രത്യേകിച്ചും . ഇവരെക്കുറിച്ചുള്ള പരദൂഷണം മറ്റുമനുഷ്യരെക്കുറിച്ചുള്ള പരദൂഷണത്തേക്കാൾ വളരെ കടുത്തതാണ്. കാരണം: പണ്ഡിതന്മാരെക്കുറിച്ചുള്ള പരദൂഷണം അവരുടെ ഹൃദയങ്ങൾക്കുള്ളിലുള്ളതും, അവർ ജനങ്ങളെ പഠിപ്പിക്കുന്നതുമായ അറിവിന്റെ വിലയിടിച്ചുകളയും . അവർ നൽകുന്ന ഒരു ഇൽമും പിന്നെ ജനങ്ങൾ സ്വീകരിക്കില്ല. ഇത് ദീനിനെ ബാധിക്കുന്ന ഉപദ്രവമാണ്. ഭരണകർത്താക്കളെക്കുറിച്ചുള്ള പരദൂഷണമാകട്ടെ, ജനങ്ങൾക്ക് അവരെക്കുറിച്ചുള്ള ഗൗരവവും പേടിയും കുറച്ചുകളയും ; തത്ഫലമായി അവരോട് ധിക്കാരം കാണിക്കാൻ തുടങ്ങും. ജനങ്ങൾ ഭരണകർത്താക്കളോട് ധിക്കാരം കാണിക്കാൻ തുടങ്ങിയാൽ പിന്നെയുണ്ടാകുന്ന ക്രമസമാധാനത്തകർച്ചയെക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ല.!! - അബു തൈമിയ്യ ഹനീഫ് ലോകത്ത്, പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭൂരിപക്ഷത്തെ ആശ്രയിച്ചാണ്. എന്നാൽ, ഇത് പോലെ, ജാതി മത വർഗ വർണ ലിംഗ വിശ്വാസ വിവേചനമില്ലാതെ തലയെണ്ണി തീരുമാനം എടുക്കുന്ന തല തിരിഞ്ഞ രാഷ്ട്രീയ സമീപനമല്ല ഇസ്ലാമിന്റെത്. മറിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ താൽപര്യം പരിഗണിച്ചു കൊണ്ട് സത്യത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ആളുകളുടെയും, അനുയായികളുടെയും എണ്ണവും ആധിക്യവും ഇവിടെ ഒരു നിലക്കും പ്രസക്തമാവുന്നില്ല.
എന്നാൽ, ആധുനിക മുസ്ലിം സംഘടനകളിൽ പലപ്പോഴും അനുയായികളുടെ ആധിക്യം പ്രമാണമായി പരിഗണിക്കുന്നതായി കണ്ടു വരുന്നു. പ്രബോധന പ്രവർത്തനത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ജനപങ്കാളിത്തം വലിയ ഒരു അജണ്ടയാണ് അവർക്ക്. ഭൂരിപക്ഷം തങ്ങളോടൊപ്പമാണ് എന്ന് സ്ഥാപിക്കാൻ തറ വേലകൾ ചെയ്യുന്ന ആളുകൾ പോലും അവരിലുണ്ട്. സത്യത്തിൽ, ഒരു നിലക്കും ന്യായീകരണം അർഹിക്കാത്ത തീർത്തും തെറ്റായ ഒരു സമീപനമാണിത്. ഇക്കാര്യം മനസ്സിലാക്കുന്നവർ വിരളമാണെങ്കിലും. അളളാഹു പറയുന്നു : നീ അങ്ങേയറ്റം ആഗ്രഹിച്ചാലും ധാരാളം ആളുകളും സത്യവിശ്വാസികൾ ആവുകയില്ല. - യൂസുഫു -103 "ഭൂമിയിലുള്ള ഭൂരിഭാഗം പേരെ നീ അനുസരിക്കുന്ന പക്ഷം അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ നിന്നെ പിഴപ്പിച്ചു കളയും" -അൻആം - 116 ഇമാം ഫുദൈൽ ബിൻ ഇയാദ് പറയുന്നു " സത്യത്തിന്റെ മാർഗത്തിൽ നീ പ്രവേശിച്ചു കൊള്ളുക, അതിൽ പ്രവേശിക്കുന്നവരുടെ എണ്ണക്കുറവ് നിനക്കൊരു ദോഷവും വരുത്തില്ല. വഴിപിഴച്ച മാർഗങ്ങൾ നീ സൂക്ഷിക്കണം, നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ" സലഫുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഫുദൈലിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കലും ആൾക്കൂട്ടം എവിടെ നിൽക്കുന്നുവന്നത് അവർ പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. അപ്പോൾ, ദീനിനെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ അറിവും ധാരണയുമില്ലാത്ത പൊതുജനങ്ങളുടെ ആധിക്യവും പങ്കാളിത്തവും ആരെയും വഞ്ചിതരാക്കരുത്. മറിച്ച് ഏതൊരു വിഷയത്തിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും അതിൽ സ്വഹാബത്തിന്റെ ധാരണയും ഏതെന്നു കണ്ടെത്തുകയും മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് രക്ഷയാഗ്രഹിക്കുന്ന ആളുകൾ ചെയ്യേണ്ടത്, അതിന്റെ ആളുകൾ കുറവും, അനുയായികൾ എണ്ണത്തിൽ വിരളവുമാണെങ്കിലും. സാധാരണയായി കുടെ ആളുകൾ കൂടുതലായി ഉണ്ട് എന്നത് സത്യം ആ പക്ഷത്തായിരിക്കും എന്നതിനുള്ള അടയാളമായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വാസ്തവം അങ്ങിനെയല്ല. അനുയായികളുടെ ആധിക്യം, ഒരിക്കലും അവർ പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള അടിസ്ഥാനമേയല്ല. എന്നല്ല,പലപ്പോഴും സത്യത്തിന്റെ പക്ഷത്ത് അനുയായികൾ തുലോം വിരളമായിരുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്നെ ആളുകൾ വിശ്വസിച്ച അത്ര, ഒരു നബിയും വിശ്വസിക്കപ്പെട്ടിട്ടില്ല. തന്റെ ജനതയിൽ നിന്ന് ഒരാൾ മാത്രം വിശ്വസിച്ച നബിമാർ ഉണ്ടായിട്ടുണ്ട് " ഇബ്ൻ ഹിബ്ബാൻ (സഹീഹ് അൽബാനി) ഇമാം ഔസാഇ റഹിമഹുള്ളാ പറയുന്നു. " അത്വാഉ ബിന് അബീ റബാഹ് മരണപ്പെട്ടു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്നിട്ടും അദ്ധേഹത്തിന്റെ സദസ്സിൽ സന്നിഹിതരായിരുന്നത് ആകെ എട്ടോ ഒമ്പതോ ആളുകൾ മാത്രമായിരുന്നു ( സിയർ-ദഹബി) ഇമാം അൽബാനി റഹിമഹുള്ളാ പറയുന്നു " ഒരു പ്രബോധകൻ, ഹഖിൽ ആണോ ബാത്വിലിൽ ആണോ എന്ന് അറിയാനുള്ള മാനദണ്ടമല്ല, അയാളുടെ അനുയായികളുടെ കുറവും ആധിക്യവും എന്നതിന് ഈ ഹദീസ് മതിയായ തെളിവാണ്. ആ പ്രവാചകന്മാർ, അവരുടെ ദീനും ദഅവത്തും ഒന്നായിരുന്നിട്ടുകൂടി, അവരുടെ അനുയായികളുടെ എണ്ണത്തിന്റെ ഏറ്റക്കുറച്ചിലിൽ അവർ വിത്യസ്തരായി. അവരിൽ ചിലരെ പിൻപറ്റിയത് ഒരാൾ മാത്രം, എന്നല്ല ചിലരുടെ കുടെ ആരുമില്ല. ഇക്കാലത്തുള്ള പ്രബോധകർക്ക് ഇതിൽ വലിയ പാഠമുണ്ട്. " - ബഷീർ പുത്തൂർ ഹാഫിദ് ഇബ്ൻ അസാകിർ رحمه الله പറഞ്ഞു: "എന്റെ സഹോദരാ നീ മനസ്സിലാക്കുക, നമുക്ക് അള്ളാഹുവിന്റെ തൃപ്തി ലഭിക്കാൻ അവൻ തൌഫീക്ക് നൽകട്ടെ. അവനു ഖുഷൂഉ കാണിക്കുകയും വേണ്ട വിധം തഖ് വ കാണിക്കുകയും ചെയ്യുന്നവരിൽ അവൻ നമ്മെ ചേർക്കട്ടെ. നിശ്ചയം, ഉലമാക്കളുടെ മാംസം വിഷമയമാണ്. അവരെ വിലകുറച്ച് കാണിക്കുന്നവരുടെ കള്ളി പൊളിക്കുന്നതിൽ അള്ളാഹുവിന്റെ പദിവ് അറിയപ്പെട്ടതാണ്. അന്യായമായ നിലയിൽ അവരെ ആക്ഷേപിക്കുന്നത് ഗുരുതരമായ പാതകമാണ്. അവരുടെ അഭിമാനം പിച്ചിചീന്തുന്നതും, അവരിൽ ദുരാരോപണം ഉന്നയിക്കുന്നതും നീചമായ മേച്ചിൽപുറങ്ങളാണ്. ഇൽമിനെ പരിപോഷിപ്പിക്കാൻ അള്ളാഹു തെരഞ്ഞെടുത്തവരിൽ കെട്ടിച്ചമച്ചു പറയുന്നത് മ്ലേഛമായ സ്വഭാവമാണ്. " - ബഷീർ പുത്തൂർ قال الحافظ ابن عَسَاكِر رحمه الله
واعْلَمْ يَا أخِي وَفَّقَنَا اللهُ وَإيَّاكَ لِمَرْضاتِهِ، وَجَعَلَنَا مِمَّنْ يَخْشاهُ ويَتَّقيه حَقَّ تُقَاتِهِ أَنَّ لُحُومَ العُلَماءِ مَسْمُومَةٌ، وَعَادةُ اللهِ في هَتْكِ أسْتَارِ مُنْتَقِصِيهِمْ مَعْلُومَةٌ، لأنَّ الوَقِيعَةَ فِيهِمْ بِمَا هُمْ مِنْهُ بَرَاءٌ أمْرُهُ عَظِيمٌ، والتَّناوُلُ لأعْراضِهِم بالزُّورِ والافْتِراءِ مَرْتَعٌ وَخيمٌ، والاختِلاقُ عَلَى من اخْتارهُ اللهُ مِنْهُم لِنَعْشِ العِلْمِ خُلُقٌ ذَمِيمٌ (تبيين كذب المفتري ص ٢٩) ഹിസ്ബിയ്യത് (കക്ഷിത്വം) മനുഷ്യ ശരീരത്തിലും മനസ്സിലും പടരുന്ന ചികിത്സയില്ലാത്ത രോഗമാണ്. സമൂഹത്തെയും ജനതയെയും അത് നശിപ്പിക്കുന്നു. അനൈക്യത്തിന്റെയും, ഛിദ്രതയുടെയും, കുശുമ്പിന്റെയും വിളനിലമാണത്.
സംഘടനക്കാരൻ, സംഘടനാബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബന്ധം കാണിക്കുകയും ബന്ധം മുറിക്കുകയും ചെയ്യുന്നു. എതിരാളി എത്ര നല്ലവനാണെങ്കിലും, സ്വന്തം പാർട്ടിക്കാരനല്ലെങ്കിൽ അവനു യാതൊരു വിലയും കൽപിക്കില്ല. അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇമാമുകളിൽ ഒരാളും, ഹദീസ് പണ്ഡിതനുമായ ശൈഖ് നാസ്വിറുദീൻ അൽബാനി റഹ് മതുള്ളാഹി അലൈഹിയുടെ അനുഭവം. ദഅവത്തിന്റെ മറ പിടിച്ചിട്ടാണെങ്കിൽ പോലും, കക്ഷിത്വത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ശൈഖ് അൽബാനി, ഇഖ് വാനുൽ മുസ്ലിമൂനുമായി ഉള്ള തന്റെ അനുഭവം പങ്കു വെക്കുന്നു. (( ഇവിടെ, അമ്മാനിൽ അൽബാനിയെയും, അൽബാനിയുടെ ശിഷ്യൻമാരെയും ഒരു വർഷത്തോളം ബഹിഷ്കരിക്കാൻ ഇഖ് വാനുൽ മുസ്ലിമൂൻ തീരുമാനിച്ചു. ഇത് ദുഃഖകരമായ ഒരു തീരുമാനമായിരുന്നു. അതിനു ശേഷം അൽബാനിയുടെ ദർസിൽ പങ്കെടുക്കുന്നുവെന്ന കാരണത്താൽ ഒരു വിഭാഗം ആളുകളെ അവർ ഇഖ് വാനുൽ മുസ്ലിമൂനിൽ നിന്ന് പുറത്താക്കി. ആറു മാസത്തോളം താക്കീതെന്ന നിലയിൽ അംഗത്വം മരവിപ്പിച്ചു. എന്നിട്ട് ഇന്നാലിന്ന വ്യക്തിയുമായി നിങ്ങൾ ബന്ധപ്പെടരുത് എന്ന് മുന്നറിയിപ്പ് നൽകി. പക്ഷെ, അവർ ശൈഖ് അൽബാനി കക്ഷിത്വത്തിന്റെ ആൾ അല്ലായെന്നും അദ്ദേഹം അതിനെ എതിർക്കുന്ന ആളാണെന്നും ഞങ്ങൾ അദ്ധേഹത്തിൽ നിന്ന് ഇൽമു നേടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമൊക്കെ പറഞ്ഞു നോക്കി. അപ്പോൾ, അതിനു മറ്റാരെയെങ്കിലും സമീപിക്കാനായിരുന്നു അവരുടെ മറുപടി. അതെന്താണെന്ന് ചോദിച്ചപ്പോൾ " അതാണ് പാർട്ടി തീരുമാനം" എന്ന മറുപടിയാണ് കിട്ടിയത്. ആറു മാസം കഴിഞ്ഞപ്പോൾ നിങ്ങൾ ഇപ്പോഴും അൽബാനിക്കൊപ്പമാണെന്നു ഞങ്ങൾക്കറിയാമെന്നും എന്താണ് നിങ്ങളുടെ തീരുമാനമെന്നും ചോദിച്ചു. ഞങ്ങൾ തീരുമാനം മാറ്റാൻ ഉദേശിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ അവരെ പുറത്താക്കി. ആറു മാസത്തെ മരവിപ്പിക്കലിനു ശേഷം പുറത്താക്കി. അന്ധമായ ഈ അനുസരണം ഇസ്ലാമിൽ അനുവദനീയമല്ല. മാന്യ വായനക്കാരാ, ഇടുങ്ങിയ ഗഹ്വരങ്ങളിലേക്ക് മുസ്ലിം ചെറുപ്പക്കാരെ ആട്ടിത്തെളിക്കുകയും, അവരുടെ കഴുത്തിൽ സംഘടനാ ബന്ധനം തീർക്കുകയും ചെയ്യുന്ന ഈ പാർട്ടിക്കാരെ നോക്കൂ ! ഇസ്ലാമിന്റെ വിശാലതയിൽ നിന്ന് ഇവർ കക്ഷിത്വത്തിന്റെ കുടുസ്സുവഴികളിലേക്കാണ് നയിക്കുന്നത്. മുസ്ലിംകൾ ഒരൊറ്റ കക്ഷിയാണെന്ന കാര്യം നാം നിർബന്ധമായും മനസ്സിലാക്കണം. അള്ളാഹു പറയുന്നു. " അള്ളാഹുവിന്റെ പാശം നിങ്ങൾ എല്ലാവരും ഒരുമിച്ചു മുറുകെപ്പിടിക്കുക, നിങ്ങൾ ഭിന്നിച്ചു പോകരുത്. " പാർട്ടികൾ മുസ്ലിം ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്നു. അതിനു അവർ മുസ്ലിം ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യുന്നു. അള്ളാഹു പറയുന്നു. " വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നെത്തിയതിനു ശേഷവും ഭിന്നിക്കുകയും അഭിപ്രായവിത്യാസത്തിലകപ്പെടുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്. അക്കൂട്ടർക്ക് കടുത്ത ശിക്ഷയാണുള്ളത്. " അപ്പോൾ, കക്ഷിത്വം പൈസയില്ലാത്ത അടിമത്വവും തീരാത്ത സംഘട്ടനവുമാണ്. അതിനാൽ പല കോലത്തിലും ഭാവത്തിലും നില നിൽക്കുന്ന ഈ പാർട്ടികളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുക. അമ്പിയാക്കളുടെ അനന്തരാവകാശികളായ ഉലമാക്കളോട് പോലും ഇവർക്ക് സഹകരിക്കാൻ കഴിയില്ല. കാരണം, മുസ്ലിംകൾ ഈ സംഘടനകളുടെയും അതിന്റെ നേതൃത്വത്തിന്റെയും ആജ്ഞാനുവർത്തികളായി നില നിൽക്കണമെന്ന് അവർ ആഗാഹിക്കുന്നു. അവരുടെ നേതൃത്വതെക്കുറിച്ച് നിനക്കെന്തറിയാം ? അള്ളാഹുവേ, മുഹമ്മദ് നബിസ്വല്ലള്ളാഹു അലൈഹിവ സല്ലമയും അവിടത്തെ സ്വഹാബത്തും നില കൊണ്ട, ഇസ്ലാം ആകുന്ന ഏക പാർട്ടിയല്ലാത്ത മുഴുവൻ പാർട്ടികളിൽ നിന്നും ഞാനിതാ ഒഴിവായിരിക്കുന്നു. ( അബൂ ഉസ്മാൻ അൽ അന്ജരി ഹഫിദഹുള്ളാ) റമദാൻ 21 - ഹിജ്ര 1420 - ബഷീർ പുത്തൂർ ജിന്നിനോട് സഹായം തേടുന്നവൻ ശിർക്കിൽ അകപ്പെട്ടുവെന്നതിനു തെളിവാണ്, സഹായം തേടുന്നവനെ, മുസ്വ്-ഹഫിലേക്ക് മൂത്രമൊഴിക്കുക, ഖിബ്-ലക്ക് നേരെയല്ലാതെ തിരിഞ്ഞുകൊണ്ടോ, ജനാബത്തുകാരനായിക്കൊണ്ടോ നമസ്കരിക്കുക, തുടങ്ങിയ കുഫ്-റിന്റെ പ്രവർത്തനങ്ങൾ അവർ ചെയ്യിക്കുകയെന്നത്. ഏതെങ്കിലും ഒരു കു-ഫ്ർ ചെയ്യിപ്പിക്കാതെ യാതൊരു സഹായവും അവർ ചെയ്യില്ല. ((ഞാൻ മുസ്ലിമാണെന്ന് )) പറയുന്ന (ജിന്നിനെ) വനെപ്പോലും വിശ്വസിക്കരുത്, കാരണം, അവനായിരിക്കും പെരുംകള്ളൻ. അവരിൽ (ജിന്നുകളിൽ) മുസ്ലിംകളുണ്ട്, പക്ഷെ, അവരുടെ ഈമാൻ സ്ഥാപിക്കപ്പെടാൻ തെളിവുകൾ ആവശ്യമാണ്.
( ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ) "അള്ളാഹുവിലേക്കുള്ള വഴി ദൈർഘ്യമേറിയതാണ്. നമ്മൾ അതിൽ ആമയെപ്പോലെ ഇഴഞ്ഞു നീങ്ങുകയാണ്. വഴിയവസാനം വരെയെത്തുകയെന്നതല്ല, മറിച്ച്, ഈ വഴിയിലായിരെക്കെ മരണം പുൽകുകയെന്നതാണ് നമ്മുടെ ലക്ഷ്യം. "
- ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹ് മത്തുള്ളാഹി അലൈഹി - ബഷീർ പുത്തൂർ അല്ലാമാ ശൈഖ് റബീഉ ബിൻ ഹാദീ ഹഫിദഹുള്ളാ
അള്ളാഹുവിന്റെ കോപത്തിന് വിധേയരായ ജൂത സത്യനിഷേധത്തിന്റെയും, അമ്പിയാക്കളെ വധിച്ചതിന്റെയും പേരിൽ അള്ളാഹുവിന്റെ നിന്ദ്യതക്കും അവഗണനക്കും പാത്രീപൂതരായ വിഭാഗത്തോട്, അള്ളാഹു അവരെക്കുറിച്ച് പറഞ്ഞത് (( അള്ളാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ വല്ല അവലമ്പവുമില്ലാതെ, അവർ എവിടെ താമസിച്ചാലും അവരിൽ അപമാനം പതിക്കപ്പെട്ടിരിക്കുന്നു. അള്ളാഹുവിൽ നിന്നുള്ള കോപവുമായി അവർ മടങ്ങി. അവരിൽ പതിത്വം ഏൽപിക്കപ്പെട്ടു. അവർ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവിശ്വസിക്കുകയും അമ്പിയാക്കളെ അന്യായമായി കൊന്നു കളയുകയും ചെയ്തത് കൊണ്ടത്രെയിത്. അത് അവരുടെ ധിക്കാരത്തിന്റെയും, അതിക്രമത്തിന്റെയും ഫലമായിട്ടത്രേ)) ആലു ഇംറാൻ -112 അള്ളാഹുവിന്റെ കോപവും, നിന്ദ്യതയും, പതിത്വവും, അന്ത്യനാൾ വരെ, അല്ലാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ യാതൊരു അവലംബവും നിങ്ങൾക്കില്ലാത്ത അവസ്ഥയും നിങ്ങൾക്ക് അനിവാര്യമാക്കിയ ചില വിശേഷണങ്ങളാണ് ഇതെല്ലാം. ഈമാനിന്റെയൊ അഖീദയുടെയോ ഒരവലംബം നിങ്ങൾക്കില്ല. ധീരതയുടെയോ, മനുഷ്യത്വതിന്റെയോ അടയാളവും നിങ്ങളിലില്ല. മതിലുകൾക്ക് പിന്നിൽ നിന്ന് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്ന നിങ്ങൾക്കിടയിൽ തന്നെ നിങ്ങളുടെ ദുരന്തമുണ്ട്.ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കൽ, യുദ്ധത്തിനു തിരി കൊളുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ, ചതി, വഞ്ചന, തുടങ്ങി നിങ്ങളുടെ നികൃഷ്ട സ്വഭാവങ്ങൾ നിരവധിയാണ്. യുദ്ധത്തിനു നിങ്ങൾ കോപു കൂട്ടിയപ്പോഴെല്ലാം അള്ളാഹുവാണ് അത് കെടുത്തിക്കഞ്ഞത് തീർച്ചയായും നിങ്ങളുടെ ചരിത്രം വിഷലിപ്തമാണെന്ന കാര്യം ലോക ജനതക്കറിയാം. ആ ജനതക്കായി ഞാൻ പറയുന്നു. - സത്യസന്തനായ ഏതൊരു മുസ്ലിമും അത് തന്നെ പറയും - നിങ്ങൾ അഹങ്കരിക്കരുത്, നിങ്ങൾ കൊലച്ചതി കാണിക്കരുത്, ചതിയിലൂടെ നിങ്ങൾ നേടിയ വിജയത്തിൽ മതി മറക്കരുത്. കാരണം, അള്ളാഹുവാണ - മുഹമ്മദ് നബി(സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ സൈന്യത്തെയോ, മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ അഖീദയെയൊ നിങ്ങൾ പരാജയപ്പെടുത്തിയിട്ടില്ല:- (( ലാ ഇലാഹ ഇല്ലള്ളാ )) എന്നാ തൗഹീദിന്റെ അഖീദയെ !. ഖാലിദ് ബിന് വലീദ്, അബു ഉബൈദ ബിന് അൽ ജറാഹ്, നുഉമാൻ ബിന് മുഖ് രിൻ, സഅദുബിന് അബീവഖാസ്, അംറു ബിനുൽ ആസ്വു, റദിയ ള്ളാഹു അൻഹും അജ്മഊൻതുടങ്ങി മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ അഖീദയിലും മൻഹജിലും ശിക്ഷണം നൽകപ്പെട്ട ആളുകൾ നയിക്കുന്ന പടയെ നിങ്ങൾ പരാജയപ്പെടുത്തിയിട്ടില്ല. അള്ളാഹുവിന്റെ കലിമത്ത് ഉയർന്നു കാണാൻ വേണ്ടിയായിരുന്നു അവർ യുദ്ധം ചെയ്തത്. അവർക്ക് മുമ്പിൽ എഴുന്നേറ്റു നിൽക്കാൻ നിങ്ങളെക്കാൾ ശക്തരായ സീസറിന്റെ പടക്ക് പോലും കഴിഞ്ഞിട്ടില്ല. ആ അഖീദയെ, ആ മൻഹജിനെ, ആ സൈന്യത്തെ, ആ കലിമത്തിനെ പരാചയപ്പെടുത്താൻ നിങ്ങൾക്കാവില്ല. അവർക്ക് ശേഷം വന്ന പിഴച്ച ഒരു കൂട്ടരെ നിങ്ങൾ പരാചയപ്പെടുത്തി. (( അവർക്ക് ശേഷം ഒരു പിന്മുറക്കാർ വന്നു. അവർ നമസ്കാരം പാഴാക്കുകയും ഇച്ഛയെ പിൻപറ്റുകയും ചെയ്തു. അവരുടെ ദുഷ്ചെയ്തികളുടെ ഫലം അവർ വഴിയെ അനുഭവിക്കും )) മർയം 59. നിങ്ങൾ വിജയം നേടിയത്, മുഹമ്മദു നബിയുടെയും അനുചരന്മാരുടെയും അഖീദ സ്വീകരിക്കാത്ത ആളുകളിലാണ്, മുഹമ്മദ് നബിയുടെയും അദ്ധേഹത്തിന്റെ സൈന്യത്തിന്റെയും മൻഹജ് സ്വീകരിക്കാത്ത ആളുകളിലാണ്. അവർ ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ യുദ്ധം ചെയ്തത്, ആ ലക്ഷ്യത്തിനു വേണ്ടി യുദ്ധം ചെയ്യാത്തവരിലാണ്. അത്തരം ചവറുകളിലാണ് നിങ്ങൾ ജയം നേടിയത്. അവരുടെ പതനത്തിലും വീഴ്ചയിലുമാണ് നിങ്ങൾ പതാക നാട്ടിയതും, ഭൂമിയിൽ ഔന്നത്യം അവകാശപ്പെട്ടതും. ഭൂമിയിൽ നിങ്ങൾ അധാർമികത പ്രചരിപ്പിച്ചതും. (( ഇസ്രായേൽ സന്തതികൾ ഭൂമിയിൽ രണ്ടു തവണ കുഴപ്പം സൃഷ്ട്ടിക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ ആ രണ്ടു സന്ദർഭങ്ങളിൽ ആദ്യത്തെതിന്റെ സമയമെത്തിയപ്പോൾ നാം നിങ്ങൾക്കെതിരിൽ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവർ, നിങ്ങളുടെ വീടുകൾക്കിടയിൽ പോലും നിങ്ങളെ പരതി നടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്. പിന്നീട് നാം നിങ്ങൾക്ക് അവരുടെ മേൽ വീണ്ടും വിജയം നൽകി. സമ്പത്തും സന്താനങ്ങളും നൽകി സഹായിച്ചു. നിങ്ങളെ കൂടുതൽ അംഗബലമുള്ളവരാക്കുകയും ചെയ്തു. നിങ്ങൾ നന്മ പ്രവർത്തിച്ചാൽ അതിന്റെ ഗുണം നിങ്ങൾക്ക് തന്നെയാണ്. ഇനി നിങ്ങൾ തിന്മ ചെയ്താൽ അതിന്റെ ദോഷവും നിങ്ങൾക്ക് തന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദർഭങ്ങളിൽ അവസാനത്തേതിന്റെ സമയമായപ്പോൾ നിങ്ങളെ മറ്റേ ശത്രുക്കൾ കീഴ്പ്പെടുത്തി. അവർ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയിൽ കടന്നു വന്ന പോലെ ഇത്തവണയും കടന്നു ചെല്ലാനും കയ്യിൽ കിട്ടിയതെല്ലാം തകർത്തു കളയാനും വേണ്ടി )) അൽ ഇസ്റാഉ -4-7 അതാണ് നിങ്ങളുടെ ചരിത്രം ! അള്ളാഹു നിങ്ങളോട് ഇടപെട്ടത് ഇങ്ങിനെയാണ്. മജൂസികളിൽ നിന്ന് നിങ്ങൾക്ക് ഇതാണ് കിട്ടിയതെങ്കിൽ, നിങ്ങൾക്ക് - ഇൻ ഷാ അള്ളാഹു - നിങ്ങൾ അല്ലാഹുവിന്റെയരികിൽ നിന്ദ്യരും പതിതരും ആവുക നിമിത്തം മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹിവ സല്ലമയുടെ സൈന്യത്തിൽ നിന്ന് നിങ്ങൾക്ക് കരുതി വെച്ചത് അതിനേക്കാൾ കടുത്തതാണ്. (( നിങ്ങൾ (നിങ്ങളുടെ) പഴയ നിലപാടിലേക്ക് (തന്നെ)മടങ്ങിയാvൽ, നാം നമ്മുടെ (ശിക്ഷയും) ആവർത്തിക്കും)) അൽ ഇസ്റാഉ – 8 അതെ, നിങ്ങൾ മടങ്ങിയിരിക്കുന്നു. അതിനാൽ വാഗ്ദത്തം ലംഘിക്കാത്ത അള്ളാഹുവിന്റെ ശക്തമായ പിടിത്തം നിങ്ങളെ തേടി വരും. അത് മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പടയാളികളുടെ കൈകളിലൂടെയായിരിക്കും. നിങ്ങൾക്ക് ഓശാന പാടുന്നവരിലൂടെയോ ഭൌതികപ്രമത്തരായ പാശ്ചാത്യൻ ക്രൈസ്തവ വൈതാളികരിലൂടെയോ ആവില്ല. നിങ്ങൾ വഞ്ചിതരാവുകയോ, അഹങ്കരിക്കുകയോ ചെയ്യേണ്ട. അള്ളാഹുവാണ സത്യം, നിങ്ങൾ ഇസ്ലാമിനെയോ, മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പടയാളികളെയോ, ഫാറുഖു, ഖാലിദ്, അവരുടെ സഹോദരന്മാർ നേതൃത്വം നൽകിയ ഇസ്ലാമിന്റെ പട്ടാളത്തെയോ പരാജയപ്പെടുത്തിയിട്ടില്ല. ഇനി, മുസ്ലിംകളോട്, ഭരണാധികാരികളോടും പ്രജകളോടും, സംഘടനകളോടും പാർട്ടികളോടും, ഉലമാക്കളോടും നിന്ദ്യമായ ഈ ജീവിതവുമായി എത്ര കാലം നിങ്ങളിങ്ങനെ മുന്നോട്ടു പോകും ? ചവറുകളായി എത്ര കാലം നിങ്ങളിങ്ങനെ തുടരും ? എത്ര കാലം ? എത്ര കാലം ? എവിടെ നിങ്ങളിലെ ബുദ്ധിമാന്മാർ ? എവിടെ നിങ്ങളിലെ ഉലമാക്കൾ? എവിടെ നിങ്ങളിലെ സാംസ്കാരിക നായകർ ? എവിടെ നിങ്ങളുടെ സർവ സൈന്യാധിപന്മാർ ? നിങ്ങൾ സ്ഥാപിച്ച ആയിരക്കണക്കിന് സ്കൂളുകളുടെയും യൂനിവേർസിറ്റികളുടെയും ഉല്പന്നങ്ങളെവിടെ ? - അള്ളാഹുവാണ- നിങ്ങൾ സ്ഥാപിച്ച സ്കൂളുകളിലും യൂനിവെർസിറ്റികളിലും പത്തിൽ ഒരംശമെങ്കിലും അഖീദയിലും, അഖ് ലാഖിലും നിയമ നിർമാണത്തിലും പ്രവാചക മാതൃക പിൻ പറ്റിയിരുന്നുവെങ്കിൽ, തൗഹീദിന്റെയും ഈമാനിന്റെയും പ്രഭ ലോകം മുഴുക്കെ പരക്കാൻ അത് മതിയാകുമായിരുന്നു. ശിർക്ക്-ബിദ്അത്തുകളുടെയും അ അഞ്ജതയുടെയും ഇരുൾവലയങ്ങളെ അത് കീറി മുറിക്കുമായിരുന്നു. ശത്രുക്കൾ നിങ്ങൾക്ക് മേൽ ഇത്രമാത്രം ആധിപത്യം ഉറപ്പിക്കുമായിരുന്നില്ല. ചില യൂനിവെഴ്സിറ്റികളെങ്കിലും യഥാർത്ഥ മൻഹജിൽ സ്ഥാപിതമായിരുന്നുവെങ്കിലും ആ മൻഹജിനോട് വെറുപ്പുള്ള ചിലർ അതിലേക്കു നുഴഞ്ഞു കയറി. അതിന്റെ ഭ്രമണ പഥത്തിൽ സ്വാധീനിക്കുകയും, അതിലെ പലരുടെയും വീക്ഷണങ്ങളെ യഥാർത്ഥ ദിശയിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിലെക്കല്ലാതെ മറ്റാരോട് വേവലാതിപ്പെടാൻ ? കൈപേറിയ ഈ ദുരവസ്ഥ, നിങ്ങളുടെ യൂനിവെർസിറ്റികളുടെയും സ്കൂളുകളുടെയും സിലബസുകളുടെ കാര്യത്തിലും നിങ്ങൾ പിൻതുടരുന്ന ശിക്ഷണ രീതികളിലും ഒരു പുനർവിചിന്തനത്തിന് നിങ്ങളെ നിർബന്ധിക്കുന്നില്ലേ ? ഈ അവസ്ഥ മാറ്റിയെടുക്കാൻ ഗൌരവതരമായ ഒരു ചിന്തക്കുള്ള സമയം ആസന്നമായോ ? നിലവിലുള്ളതിന്റെ നേരെ തലതിരിച്ചു, അള്ളാഹുവിന്റെ കിത്താബിൽ നിന്നും അവന്റെ റസൂലിന്റെ സുന്നത്തിൽ നിന്നും iചെയ്യപ്പെടുന്ന ശെരിയായ ഇസ്ലാമിക മൻഹജ് അനുസരിച്ച് ഉടച്ചു വാർക്കാനും സമയം അതിക്രമിച്ചുവോ ? അള്ളാഹുവാണ ഈ ഉമ്മത്തിന്റെ പ്രഥമ സമ്പോധിതർ ഏതൊന്നു കൊണ്ടാണോ വിമലീകൃതമായാത്, അത് കൊണ്ടല്ലാതെ അതിന്റെ പിൻ തലമുറക്കാർ വിമലീകൃതമാവില്ല. മിക്കപ്പോഴും ചവറുകളെ മാത്രം ഉൽപാദിപ്പിക്കുന്ന ഈ സിലബസുകൾ വലിച്ചെറിയൂ. എന്നിട്ട് അതിന്റെ ഭൂമികയിൽ ദുനിയാവിലും ആഖിറത്തിലും, നന്മയും സുകൃതവും വിജയവും പ്രദാനം ചെയ്യുന്ന ദൈവിക മൻഹജ് സ്ഥാപിക്കൂ. നിങ്ങൾ, നിങ്ങൾക്കും, നിങ്ങളുടെ ഉമ്മത്തിനും, നന്മയും, സുകൃതവും, - പതിത്വവും നിന്ദ്യതയും അടിച്ചേൽപ്പിക്കപ്പെട്ട ശത്രുക്കളുടെ - മേൽ വിജയവും, ആണ് നിങ്ങൾ ഉദേശിക്കുന്നതെങ്കിൽ. മുസ്ലിം ഭരണാധികാരികളോട്- പ്രത്യേകമായി- നിങ്ങൾക്ക് വളരെ വളരെ മഹത്തായ ഉത്തരവാദിത്വമുണ്ട്. ഒന്നാമതായി, നിങ്ങളുടെ ഇബാദതുകളിലും, രാഷ്ട്രീയത്തിലും, പ്രജകൾക്ക് നൽകുന്ന ശിക്ഷണത്തിലും, അള്ളാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും, ഖുലഫാഉ റാശിദീങ്ങളുടെ മാർഗവും നിങ്ങൾ അവലംബിക്കുക. നിങ്ങൾ അനിവാര്യമായും, പിന്തിരിപ്പനായ മനുഷ്യ നിർമ്മിത നിയമങ്ങൾ നിങ്ങൾ വലിച്ചെറിയുക. നിങ്ങളുടെ ഉമ്മത്തിന്റെ മതപരവും ഭൌതികപരവുമായ ജീവിത മേഖലകളിലെല്ലാം അള്ളാഹുവിന്റെ കിതാബും നബിയുടെ സുന്നത്തും, ഖുലഫാഉറാശിദുകളുടെ മാർഗവും അനുസരിച്ചാക്കിത്തീർക്കുക. നിങ്ങൾ, അള്ളാഹുവിന്റെ അടിമകളെ, നിങ്ങൾ അവന്റെ ഭൂമിയിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്, അവന്റെ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവന്റെ പാനീയമാണ് കുടിച്ചു കൊണ്ടിരിക്കുന്നത്. അവൻ നൽകിയതിൽ നിന്നാണ് ധരിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ, അവനെ മാത്രം ഇബാദത്തു ചെയ്യുകയെന്നതും അവനു നന്ദി കാണിക്കുകയെന്നതും, അവന്റെ അവകാശമാണ്. നിങ്ങൾ അവന്റെ ദീനിനെ വിട്ടു വന്ജിതരാവാതിരിക്കുകയും, നിങ്ങളുടെ പ്രജകളിൽ ദീനുമായി ഉള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുക. ജനങ്ങൾ അവരുടെ ഭരണാധികാരികളുടെ ദീനിലായിരിക്കും. നിശ്ചയമായും ഖുർആൻ കൊണ്ട് നിവർത്തിക്കാത്തത് അള്ളാഹു അധികാരം കൊണ്ട് നിവർത്തിക്കും. ഖലീഫ ഉഥ്മാൻ റദിയള്ളാഹു അൻഹു പറഞ്ഞത് പോലെ. രണ്ടാമതായി, ഇസ്ലാമിക സൈന്യം എന്ന നിലയിൽ, ഇസ്ലാമിക താൽപര്യങ്ങൾ സംരക്ഷിക്കാൻ കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഒരു സൈന്യത്തെ രൂപീകരിക്കുക.മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അഖീദയും മൻഹജും അനുസരിച്ച് നിർബന്ധമായും അതിനു പരിശീലനം നൽകുക. അപ്പോൾ ആ സൈന്യത്തെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. (( നിശ്ചയം നമ്മുടെ സൈന്യം, അവരാകുന്നു വിജയികൾ)) സ്വാഫാത് 173. അവരെ നയിക്കുന്നത് ഭൌതിക താൽപര്യങ്ങളോ, അന്ധമായ ദേശീയതയോ, പ്രാദേശിക വാദമോ അതിനേക്കാൾ വില കുറഞ്ഞ താൽപര്യങ്ങളോ അല്ല. നിങ്ങൾക്കും നിങ്ങളുടെ ജനതക്കും ഇതിനകം വന്നു ഭവിച്ച ദുരന്തങ്ങൾ തന്നെ മതി. ലോക ജനതയിലെ ഏറ്റവും നിന്ദ്യരും നികൃഷ്ടരുമായ ആളുകളുടെ വെല്ലുവിളിയും അഹന്തയും, നിങ്ങളുടെ മേൽ അവരുടെ കുതിര കയറ്റവും ഇനി വേണ്ട. നിങ്ങൾ ഇസ്ലാം അവലംബിക്കുകയും, നിങ്ങളുടെ ഉമ്മത്തിനെയും, നിങ്ങളുടെ പട്ടാളത്തെയും അതിനു അനുസൃതമായി പരിപാലിച്ചു കൊണ്ട് വരികയും ചെയ്താൽ മാത്രമേ അള്ളാഹു ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷ നൽകുകയുള്ളൂ ഇനി ഫലസ്ത്വീൻ ജനതയോട് - പ്രത്യേകമായി - ഈ ജനത നിർബന്ധമായും മനസ്സിലാക്കണം, ഫലസ്ത്വീൻ വിജയക്കൊടി പാറിച്ചത്, ഉമർ ബിന് ഖതാബിന്റെ കൈകളിലൂടെ ഇസ്ലാമിനെക്കൊണ്ടാണ്. ഫാരൂഖിന്റെ കരങ്ങളിലൂടെ ഉണ്ടായ ഇസ്ലാമിനെകൊണ്ടല്ലാതെ ജൂതന്മാരുടെ മ്ലേഛതയിൽ നിന്ന് അതിനു വിമോചനം ഉണ്ടാവില്ല. നിങ്ങൾ വളരെ കൂടുതൽ കാലമായി പൊരുതുന്നു. നിങ്ങളുടെ ജനത ക്ഷമിച്ചത് പോലെ ക്ഷമിച്ച ഒരു ജനതയെ എനിക്കറിയില്ല. പക്ഷെ, നിങ്ങളിലധിക പേരും ഫാരൂഖിന്റെ അഖീദയും മൻഹജും ഉൾക്കൊള്ളാത്തവരാണ്. നിങ്ങളുടെ ജിഹാദ് നില നിൽക്കുന്നത് അതിന്മേൽ ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രശ്നം എന്നേ പരിഹഹരിക്കപ്പെടുമായിരുന്നു. നിങ്ങൾ വിജയശ്രീലാളിതരാവുമായിരുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ അഖീദയും മൻഹജും ശെരിയാക്കുക, നിങ്ങളുടെ ജിഹാദ് കിതാബും സുന്നത്തും അനുസരിച്ചാക്കുക. ഭിന്നിക്കാതെ നിങ്ങളെല്ലാവരും അള്ളാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഇത് നിങ്ങൾ പള്ളികളിലും പള്ളിക്കൂടങ്ങളിലും ഇഖ് ലാസോട് കുടി നടപ്പാക്കുക. എല്ലാ കാര്യത്തിലും അള്ളാഹുവിനെ വിശ്വസിക്കുക. എങ്കിൽ, ഇൻഷാ അല്ലാഹു- പന്നികളുടെയും കുരങ്ങുകളുടെയും പിൻമുറക്കാരിൽ തിളക്കമാർന്ന വിജയം നേടാം. ശാമുകാരായ മുസ്ലിംകൾക്ക് പ്രവാചകന്റെ നാവിലൂടെ ക്രൈസ്തവ ജൂതന്മാർക്കു മേൽ വിജയം വരിക്കുമെന്ന സന്തോഷ വാർത്തയുണ്ട്. അതിനാൽ ഗൌരവ പൂർവ്വം പരിശ്രമിച്ചാൽ അവന്റെ വാഗ്ദാനം അവൻ പാലിക്കും. അതില്ലാതെ നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. അള്ളാഹുവാണ, അമേരിക്കയുടെയോ, ഐക്യരാഷ്ട്ര സഭയുടെയോ ഇടപെടൽ നിങ്ങൾക്ക് യാതൊരു ഗുണവും ചെയ്യില്ല. അത് പോലെ തന്നെയാണ് ദേശീയ വാദവും നശിച്ച സ്വദേശി വാദവും. അതിനാൽ വ്യക്തമായ വിജയം കുറിക്കാൻ പര്യാപ്തമായ കാരണങ്ങളിലേക്ക് ധൃതിപ്പെട്ടു മുന്നിടുക. നിഷ്ഫലങ്ങളായ അനുഭവങ്ങൾ നിങ്ങൾക്ക് പാഠമായിരിക്കട്ടെ. അതൊന്നും നിങ്ങൾക്ക് യാതൊരു ഗുണവും ചെയ്തില്ല. പണ്ടൊരു കവി പാടിയ പോലെ നിങ്ങൾ ആകരുത്. "മരുഭൂമിയിൽ സഞ്ചരിക്കുന്ന ഒട്ടകം വെള്ളം കിട്ടാതെ ചത്തു പോയി, വാസ്തവത്തിൽ അതിന്റെ മുതുകിൽ വെള്ളപാത്രം വഹിച്ചിരുന്നു. " - ബഷീർ പുത്തൂർ
قال أبو حاتم الرازي: علامة أهل البدع الوقيعة في أهل الأثر അബൂ ഹാതിം റാസി റഹിമഹുള്ളാഹ് പറഞ്ഞു. " അഹ് ലുൽ ബിദ്ഇന്റെ ലക്ഷണം അഹ് ലുൽ അഥറിന് ആക്ഷേപിക്കലാണ്. "
ശൈഖ് ഇബ്ൻ ബാസു റഹിമഹുള്ളാഹ് യെക്കുറിച്ചു " അന്ധൻ " ശൈഖു അൽബാനി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "ശൈഖ് ഇല്ലാത്ത ആൾ " വെറും ഒരു മുഹദ്ദിസ് " ശൈഖ് മുഖ്ബിൽ റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവൻ " ശൈഖ് നജ്മി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് " ക്ഷിപ്ര കോപി, വൈകാരികമായി പ്രതികരിക്കുന്നവൻ " ഷെയ്ഖ് റബീഉ ഹഫിദഹുള്ളായെക്കുറിച്ച് "വിമർശനം തൊഴിലാക്കിയവൻ" ശൈഖ് അബൂ ത്വാരിഖിനെക്കുറിച്ചു " താഴ്മയും വിനയവും" ഇല്ലാത്തവൻ. ഇത് തുടർന്ന് കൊണ്ടിരിക്കും. ഇത് ദുനിയാവിൽ അള്ളാഹു നിശ്ചയിച്ച അവന്റെ സുന്നത്താണ് - ബഷീർ പുത്തൂർ
ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാഹ് പറയുന്നു. " സലഫിയ്യത്ത് എല്ലാ തരത്തിലുള്ള കക്ഷിത്വത്തിനോടും തികഞ്ഞ പോരാട്ടത്തിലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. സലഫീ ദഅവത്ത് പാപമുക്തനായ റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലമയിലെക്കാണ് ചേരുന്നത്. ആരാണോ അവരുടെ ദഅവത്തിൽ നിന്ന് പുറത്തു പോയത്, നാമവനെ സലഫി എന്ന് വിളിക്കില്ല. എന്നാൽ മറ്റു കക്ഷികളെല്ലാം പാപമുക്തരല്ലാത്ത ആളുകളിലേക്കാണ് ചേരുന്നത്. ഖുർആനും സുന്നത്തും പ്രമാണമായ, സലഫിയ്യത്ത് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ, സലഫുകളുടെ മാർഗം സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം, യഥാർത്ഥ വിളിപ്പേരിൽ നിന്ന് അവന്റെ പേര് കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല" ഫതാവൽ ഉലമാഇൽ അകാബിർ 97-98 - ബഷീർ പുത്തൂർ قال العلامة المحدث محمد ناصر الدين الألباني- رحمه الله تعالي - {الدعوة السلفية هي تحارب الحزبية بكل أشكالها وأنواعها ، والسبب واضح جدا ، الدعوة السلفية تنتمي إلي شخص معصوم وهو رسول الله - صلي الله عليه وسلم - فمن خرج عن دعوة هؤلاء لا نسميه بأنه سلفي . أما الأحزاب الأخري فينتمون إلي أشخاص غير معصومين . من ادعي السلفية والتي هي الكتاب والسنة ، فعليه أن يسير مسيرة السلف ، وإلا الاسم لا يغني عن حقيقة المسمي } من كلام المحدث الألباني فتاوي العلماء الأكابر (٩٧-٩٨)
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|