ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:
- അല്ലാഹുവിന്റെ വചനം വായിക്കുന്നത് ബോധത്തോടെ, ഹൃദയസാനിദ്ധ്യത്തിൽ, ചിന്തിച്ചും ആലോചിച്ചും ആയിരിക്കണം. - ഖുർആൻ കൊണ്ടുള്ള ഗുണം നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. - ശ്രദ്ധയാകർഷിക്കുന്ന ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യണം. - അതിന്റെ ആശയം ഗ്രഹിക്കുന്നതിന്ന് സ്വഹാബത്തിന്റെ വാക്കുകളെ അവലംബിക്കാൻ ശ്രമിക്കണം. ശൈഖ് അഹ്'മദ് അസ്സുബൈഈ - അബു തൈമിയ്യ ഹനീഫ്
0 Comments
- ബശീർ പുത്തൂർ
"ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ് " എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. " ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا- (115) سورة النساء തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്ലാം മതത്തിനും സംഭവിക്കും....."
( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) - ബഷീർ പുത്തൂർ Read more - സ്വഹീഹുൽ ബുഖാരിയും വിമർശകരും ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് അതിനാൽ, ഓരോ സലഫിയേയും, അവർ എവിടെയായിരുന്നാലും എവിടെപ്പോയാലും സലഫുകളുടെ മൻഹജ് പഠിക്കാനും, സലഫുകളായ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ നിലവാരം അറിയാനും അവർക്കുള്ള സദുപദേശകർ അവരാണെന്നു ഗ്രഹിക്കാനും, സദുപദേശകരും അനുഭവജ്ഞാനീയരും അവരാണെന്നു വിശ്വസിക്കാനും ഞാൻ നസ്വീഹത്ത് ചെയ്യുന്നു. അള്ളാഹുവാണ് സത്യം, അവരുടെ വാക്കുകൾ സ്വീകരിക്കുന്നവരിലും നിരാകരിക്കുന്നവരിലും അവർ പറയുന്നതെന്തോ അത് പുലരുന്നതാണ്. അവരോടു വൈരുധ്യം പുലർത്തുന്നവർ മിക്കവാറും പിഴവിൽ അകപ്പെടും. തിന്മയിൽ പതിക്കും. ആര് അവരിൽ നിന്ന് ഗുണപാഠമെടുത്തുവോ അവൻ സുരക്ഷിതനാവുകയും രക്ഷപ്പെടുകയും ചെയ്തു. സുരക്ഷയും മോചനവും മറ്റൊന്നിനും തുല്യമാകില്ല !! ( സലഫുകളുടെ ഗ്രന്ഥങ്ങളുടെ ആവശ്യകത - ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലീ ഹഫിദഹുള്ളാ) - ബഷീർ പുത്തൂർ قال الشيخ ربيع - حفظه الله ونفع بعلمه ((فأنا أنصح كل شاب سلفي أينما كانوا، وأينما نزلوا، أن يدرسوا منهج السلف، وأن يعرفوا قدر أهل السلف، أهل السنة والجماعة ، وأن يدركوا فيهم يعني أنهم أهل النصح، أن يعتقدوا أنّهم أهل النصح وأهل الخبرة، وما يقولونه والله يتحقق فيمن يأخذ بقولهم أو يخالفهم، فمن خالفهم فالغالب عليه الوقوع في الباطل، والوقوع في الشرّ، ومن استفاد منهم سلم ونجا، والسلامة والنّجاة لا يعدلها شيء،))
خَطَرُ مُخَالَطَة أَهْل البدع عنوان الشريط : عظمة الله - الحاجة إلى كتب السلف للشيخ العلامة ربيع بن هادي المدخلي حفظه الله مدة الشريط : 60د اسم التسجيلات : مجالس الهدى الجزائر التاريخ : 1424 هـ ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുള്ളാ പറഞ്ഞു "സുന്നത്തു മുറുകെപ്പിടിക്കുന്ന ഒരാൾക്ക് ഒരിക്കലും പുഷ്പങ്ങൾ കൊണ്ട് പരവതാനി വിരിക്കപ്പെടുകയില്ല. ആരെങ്കിലും അങ്ങിനെ കരുതുന്നുവെങ്കിൽ, അവൻ അസംഭവ്യത്തെ പ്രതീക്ഷിച്ചു " - ശറഹുന്നുനി യ്യ - ബഷീർ പുത്തൂർ قال العلامة ابن عثيمين رحمه الله : ولا يمكن ان تفرش الارض ورودا وزهورا لانسان متمسك بالسنة أبدا، فمن رام ذالك فقد رام المحال
شرح النونية (٢٧٠/٣) അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി പറയുന്നു "(പവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബശീർ പുത്തൂർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس [من يرد الله به خيراً يفقهه في الدين - ص٢٧] സൽസ്വഭാവം സുന്നത്തിനെ പാഴാക്കിക്കളയുന്നത് എങ്ങിനെയാണ്?
-ഷൈഖ് അഹ് മദ് സുബൈഇ ഹഫിദഹുള്ളാ ഒരു മുസ്ലിമിനോട് സലാം പറയുക, തുമ്മിയാൽ ദുആ ചെയ്യുക, സൌമ്യമായി പെരുമാറുക, പുഞ്ചിരിക്കുക, ആദരവ് പ്രകടിപ്പിക്കുക, തുടങ്ങിയ സ്വഭാവ ഗുണങ്ങൾ സുന്നത്തിന്റെ ആൾ ഒരു ബിദ്അതിന്റെ ആൾക്ക് വകവെച്ചു കൊടുക്കുകയോ ഒരു ബിദ്അതുകാരൻ സുന്നതുകാരന് വക വെച്ച് കൊടുക്കുകയോ ചെയ്താൽ - ശറഇയ്യായ നിലയിലുള്ള നന്മ അനിവാര്യമാക്കുന്നതോ പ്രയാസം ദുരീകരിക്കുന്നതോ ആയ പ്രത്യേകമായ സാഹചര്യം നിലനിൽക്കുന്നില്ലെങ്കിൽ, അത് തന്നെ മതി, സലഫുകളുടെ നിലപാടിന് വിരുദ്ധമാവാനും സുന്നത്ത് നഷ്ടപ്പെടാനും. ബിദ്അത്തിന്റെ ആളുകൾ തൊഴിലായി സ്വീകരിച്ച ഈ കച്ചവടത്തിന്റെ മറവിൽ, അവരിലുള്ള പിഴച്ചതും നീചവുമായ ബിദ്അതുകളെ മൂടിവെക്കാനും മുസ് ലിംകൾക്കിടയിൽ നന്മയുടെയും സഹാനുഭൂതിയുടെയും ഒരു തലം ഉണ്ടാക്കിയെടുക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ, മുസ്ലിംകൾക്കിടയിൽ നിലനിൽക്കേണ്ട അനുഗ്രഹീതമായ ഇത്തരം സ്വഭാവ വൈശിഷ്ട്യങ്ങൾ ചൂഷണം ചെയ്യുന്നതിൽ നിന്ന്, ബിദ്അതിന്റെ ആളുകളോട് വെറുപ്പ് പ്രകടിപ്പിച്ചു കൊണ്ടും അവരോടു സലാം പറയാതെയും സഹവാസം വെടിഞ്ഞും കൊണ്ടുമൊക്കെ അവർക്ക് മുമ്പിൽ വഴികളടക്കുന്നതിൽ സലഫുകൾ ജാഗ്രത കാണിച്ചിരുന്നു. അല്ലെങ്കിൽ, ആ പഴുതിലൂടെ ബിദ്അത്തിന്റെ ആളുകൾ പ്രവേശിക്കുകയും അറിവും യഖീനും കുറഞ്ഞ, മുസ്ലിം ഉമ്മത്ത് ഭിന്നിക്കുമെന്നും സഹായിക്കപ്പെടുന്ന സുന്നത്തിന്റെ കക്ഷി രക്ഷപ്പെട്ട വിഭാഗമായിരിക്കുമെന്നും, അത് ഒറ്റക്കക്ഷിയായിരിക്കുമെന്നും അതിനു ഒരു മുസ്ലിം സ്വയം രക്ഷപ്പെടാൻ, അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില വിശേഷണങ്ങളും നിബന്ധനകളുമുണ്ടെന്നും, നാശകാരികളായ കക്ഷികൾക്ക് നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടതാണെന്നുമൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് എന്ന കാര്യം വേണ്ട വിധം അറിയാത്ത ആളുകളിൽ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. ഭിന്നിപ്പിന്റെ ധ്വജ വാഹകരായ ഇസ്ലാമിക രാഷ്ട്രീയ കക്ഷികൾ രംഗപ്രവേശം നടത്തുകയും, - രാഷ്ട്രീയ പ്രവർത്തനമെന്ന പേരിൽ അധികാര സോപാനങ്ങൾ കയ്യാളാൻ പരിശ്രമിക്കുകയും കണക്കറ്റ നിലയിൽ സ്വദഖയിനത്തിലുള്ള ധന ശേഖരമുള്ളതിനാൽ കുറച്ചൊക്കെ പൊതുജനനന്മക്കായി അധികാരി വർഗം ചെയ്യുന്ന പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു. കൂനിൻ മേൽ കുരുവെന്നു പറഞ്ഞ പോലെ, രാഷ്ട്രീയ ബിദ്ഈ പ്രസ്ഥാനങ്ങൾ സാമ്പത്തിക വിഷയങ്ങളിലും അല്ലാത്തവയിലും മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെതന്നെയാണ്. സെമിനാറുകളും സമ്മേളനങ്ങളുമൊക്കെ ഒരു പാട് നടത്താറുണ്ടെങ്കിലും ഒന്നിൽ പോലും നിർബന്ധമായും പരിഗണിച്ചിരിക്കേണ്ട വിശ്വാസപരവും വിധി വിലക്കുകളുമായി ബന്ധപ്പെട്ടതോ ആയ ഒരു ചർച്ചയും ഉണ്ടാകാറില്ല. സ്വൂഫിയും മുഅതസലിയും ഇഖ് വാനിയും സയ്യിദ് ഖുത്വുബിന്റെയും അബ്ദുൽ റഹ്മാൻ അബ്ദുൽ ഖാലിഖിന്റെയും ആളുകളും തക് ഫീരികളും എല്ലാം ഒരു കുടക്കീഴിൽ സർവ സ്വതന്ത്രരായി ഒരുമിക്കുന്നു. അവരുടെ എല്ലാവരുടെയും ലക്ഷ്യം "ഇസ്ലാമിക പ്രശ്നങ്ങൾ" മാത്രവും. അപ്പോൾ, വ്യക്തമായ മാർഗത്തെക്കുറിച്ചോ ഫുർഖാനിനെക്കുറിച്ചോ രക്ഷയുടെ മാർഗത്തെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ ഒന്നും പിന്നെ ചോദിക്കേണ്ടതില്ല. സുന്നത്തിന്റെ ആൾക്കാരുടെ ഉത്തരവാദിത്വം വളരെ വലുതും മഹത്തരവുമാണ്; ഇസ്ലാമിന്റെ പേര് പറഞ്ഞു തന്നെ ബിദ്അതിന്റെ ആളുകളും പുറമേ സുന്നത്തിന്റെ ആളുകളായി വേഷം കെട്ടി നടക്കുന്നവരും സ്വഹാബതിന്റെ മാർഗത്തിന് നേരെ തന്ത്രം മെനഞ്ഞു കൊണ്ടിരിക്കുന്നു. അത് കൊണ്ട്, മുസ്ലിം സഹോദരീ സഹോദരന്മാരോട് ഞാൻ അള്ളാഹുവിനെ മുൻനിർത്തി ആവശ്യപ്പെടുന്നു, ദീനിന്റെ കാര്യത്തിൽ , സത്യത്തിന്റെ കാര്യത്തിൽ , സുന്നത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ നിങ്ങൾ അള്ളാഹുവിനെ ഓർക്കുക! http://ar.alnahj.net/article/26 - ബഷീർ പുത്തൂർ വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം
(ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹിമഹുള്ളാ) ചോദ്യം : ശിർക്കിലും ബിദ്അത്തിലും അകപ്പെട്ട ഖബറിലേക്ക് നമസ്കരിക്കുന്നതു പോലെ പല ഖുറാഫാത്തുകളും ചെയ്യുന്ന ഇമാമിന്റെ പിന്നിൽ മുവഹിദ് ആയ ഒരാൾക്ക് നമസ്കാരം അനുവദനീയമാണോ ?( ഷൈഖ് ചിരിക്കുന്നു) ഇത്തരം തെറ്റായ കാര്യങ്ങളാൽ അറിയപ്പെട്ട ഇമാമുമാർ നമസ്കരിക്കുന്ന പള്ളിയിൽ അവരുടെ പിന്നിൽ വെച്ച് നമസ്കരിക്കാമോ? ഉത്തരം : കാഫിറെന്നു വിശ്വസിക്കപ്പെടുന്ന ഒരാളുടെ പിന്നിൽ വെച്ചും ഒരു മുസ്ലിമിന്റെ നമസ്കാരം ശെരിയാകില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അള്ളാഹു അല്ലാത്ത വരോട് വിളിച്ചു തേടുന്നുവെന്നും, അള്ളാഹു അല്ലാത്തവർക്ക് ഇബാദത് ചെയ്യുന്നുവെന്നും മുഷ് രിക്കെന്നുമൊക്കെ നിങ്ങളീ പറയുന്ന ആളുകൾ സംശയമില്ലാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ, നമുക്കവരെ തക് ഫീർ (കാഫിർ ആണെന്ന് വിധി പറയാൻ) നടത്താൻ പറ്റുമോ? ഇസ്ലാം ദീനിൽ നിന്ന് നമുക്കവരെ പുറത്താക്കാൻ സാധിക്കുമോ? ഒരാൾ വലിയ ശിർക്കിലോ കുഫ് റിലോ അകപ്പെട്ടുവെന്നതിന്റെ പേരിൽ, അയാൾ മതത്തിൽ നിന്ന് പുറത്തു പോയ ആൾ ആണെന്ന് വിധിക്കപ്പെടാൻ പറ്റില്ല എന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. ഇഖാമതുൽ ഹുജ്ജക്ക് (ഒരു വ്യക്തിക്ക് ശിർക്കും കുഫ് റും എന്തെന്ന് പ്രമാണങ്ങൾ നിരത്തി ബോധ്യപ്പെടുത്താൻ മാത്രം അറിവും പ്രാപ്തിയുമുള്ള ആൾ, വകതിരിച്ചു വിശദീകരിച്ചു വ്യക്തത വരുത്തുകയും സംശയം ദുരീകരിക്കുകയും ചെയ്തതിനു) ശേഷമല്ലാതെ അത് (തക് ഫീർ)അനിവാര്യമാവുകയില്ല. ഇക്കാര്യം വ്യക്തമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഖാമതുൽ ഹുജ്ജ അനിവാര്യമാണ്. അതായത്, ഉദാഹരണത്തിന്, ഒരു ദിവസം റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രസംഗിച്ചു കൊണ്ടിരിക്കെ, ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് " ما شاء الله وشئت يا رسول الله " (അള്ളാഹുവിന്റെ റസൂലേ, അള്ളാഹുവും താങ്കളും ഉദ്ദേശിച്ചത്) എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് " താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ? "അള്ളാഹു മാത്രം ഉദ്ദേശിച്ചത്" എന്ന് പറയൂ. അദ്ദേഹം (നബി) "താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ?" എന്ന് ചോദിച്ച സമയത്ത്, " പോയി നിന്റെ ഇസ്ലാം പുതുക്കി വാ എന്നോ, വിവാഹ ബന്ധം പുതുക്കാനോ ഒന്നും എന്ത് കൊണ്ട് കൽപിച്ചില്ല? കാരണം, " അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചത്" എന്ന വാക്ക് ഷിർക്കാണെന്ന കാര്യം അദ്ദേഹത്തിനു ( ആ സ്വഹാബിക്ക്) അതിനു മുന്പ് അറിയുമായിരുന്നില്ല. അതിനാൽ തന്നെ, അദ്ദേഹം നിരപരാധിയാണ്. പക്ഷേ അദ്ധേഹത്തിൽ ശിർക്ക് സംഭവിച്ചു. അപ്പോൾ ഒരു മനുഷ്യനിൽ ശിർക്ക് സംഭവിക്കുകയെന്നതു ഒരു കാര്യവും, അദ്ദേഹത്തെ "മുഷ് രിക്ക്" എന്ന് വിധി പറയുന്നത് മറ്റൊരു കാര്യവുമാണ്. ഇതൊരു പോയിന്റാണ്. നമ്മുടെ സഹോദരന്മാരായ ധാരാളം ശൈഖുമാർ ഇക്കാര്യം വേർതിരിച്ചു പറയാത്തതിനാൽ ഞാൻ പറയുന്നു. "താങ്കൾ ആ ഇമാമിന്റെ കൂടെ ഇരുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മുസ്ലിം ഇമാമുമാരുടെ വാക്കുകളിൽ നിന്നും തെളിവുകൾ ഉദ്ധരിച്ചു ഇഖാമതുൽ ഹുജ്ജത് നടത്തുകയും അയാൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം വലിയ ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ട് അതിൽ നിന്ന് അയാൾ ( ആ ഇമാം ) പുറം തിരിഞ്ഞു കളയുകയും ചെയ്തതാണെങ്കിൽ അപ്പോൾ, അയാളുടെ പിന്നിൽ നിന്ന് നമസ്കാരം ശെരിയാവുകയില്ല. തിരിഞ്ഞോ? ചോദ്യകർത്താവ് : തിരിഞ്ഞു. http://www.alalbany.net/play.php?catsmktba=19780 - ബഷീർ പുത്തൂർ സ്വൂഫിയെന്നു പറയപ്പെടുന്ന ഇമാമിന്റെ പിന്നിൽ നിന്നുള്ള നമസ്കാരം - ശൈഖ് അൽബാനി റഹിമഹുള്ളാ ചോദ്യം: ഷെയ്ഖ്, സ്വൂഫികളുടെ പിന്നിൽ നിന്നുള്ള നമസ്കാരം, ഇമാം സ്വൂഫിയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം? ശൈഖ് : ഇമാം സ്വൂഫിയാണോ ? ചോദ്യകർത്താവ് : സ്വൂഫിയാണ്. ഷെയ്ഖ് : അയാൾ മുസ്ലിമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതല്ല കാഫിർ ആണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? ചോദ്യകർത്താവ് : മുസ്ലിം ഷെയ്ഖ് : മുസ്ലിമിനെ തുടർന്ന് നമസ്കരിക്കൽ അനുവദനീയമാണ്. ചോദ്യകർത്താവ് : അപ്പോൾ അഖീദയൊ? ഷെയ്ഖ് : അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ. ഒന്നുകിൽ അഖീദ കൊണ്ട് കാഫിറാവാം, അല്ലെങ്കിൽ കാഫിർ ആവാതിരിക്കാം. കാഫിറായാൽ (നമസ്കാരം) അനുവദനീയം അല്ല. - ബഷീർ പുത്തൂർ http://www.alalbany.net/play.php?catsmktba=19089 السائل : شيخ, الصلاة وراء الصوفية ؟ وكان الإمام صوفي فما هو رأيك ؟
الشيخ : الإمام صوفي ؟ السائل : صوفي الشيخ : تعتقد أنه مسلم وإلا كافر ؟ السائل : مسلم الشيخ : مسلم تجوز الصلاة خلفه السائل : والعقيدة يا شيخ ؟ الشيخ : الله يهديك, إما أن يكفر بالعقيدة وإما أن لا يكفر, فإن كان كفر فلا يجوز എക്കാലത്തും ജനങ്ങളുടെ മൃദുല വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് കൊണ്ട് കച്ചവടം നടത്തുകയും ചെയ്യുന്നവരിൽ സമർത്ഥരാണ് ബിദ്അത്തിന്റെ ആളുകൾ.
ഖവാരിജുകൾ അള്ളാഹുവിനു വേണ്ടി കോപിക്കുകയും മതപരമായ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് അള്ളാഹുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ കച്ചവടം നടത്തിക്കൊണ്ടാണെങ്കിൽ, സൂഫികൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പരിധി വിട്ടു മഹത്വവൽക്കരിക്കുന്നതിലാണ് എന്ന വിത്യാസം മാത്രമേയുള്ളൂ. പിന്നീട് സംഘടനകൾ കടന്നു വരികയും സലഫുകൾ അവഗണിച്ച ഈ അനന്തര സ്വത്തു ഏറ്റെടുത്തു സുന്നത്തിന്റെ വാഹകരോട് അവർ ഏറ്റുമുട്ടാൻ തുടങ്ങിയെന്നതാണ് വാസ്തവം. "സത്യവിശ്വാസികളെ, നിങ്ങൾ അള്ളാഹുവിനെ അനുസരിക്കുക, റസൂലിനേയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളേയും അനുസരിക്കുക. വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ അഭിപ്രായ വിത്യാസം ഉടലെടുത്താൽ നിങ്ങൾ അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ,നിങ്ങളത് അള്ളാഹുവിലേക്കും റസൂലിലേക്കും മടക്കുക. അതാണ് ഉത്തമവും കൂടുതൽ നല്ലതുമായ പര്യവസാനം" നിസാഉ -5 " നിങ്ങൾ എന്റെയും സച്ചരിതരായ ഖുലഫാഉറാഷിദയുടേയും ചര്യ മുറുകെപ്പിടിക്കുക. അതിന്മേൽ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക." തുടങ്ങിയ സുവ്യക്തമായ കൽപനകൾ കൊണ്ട് അമൽ ചെയ്യുന്നതിന് പകരം, ഹവ പിൻപറ്റുന്നതിൽ നിരതനാവുകയും അനിവാര്യമായ പശ്ചാത്താപം ഉപേക്ഷിക്കുകയും, അഹ് ലുസ്സുന്നയോടു ശത്രുത വെച്ചു പുലർത്തുകയും ഈമാനും യഖീനും ബസ്വീറത്തും ദുർബലമായ ആളുകളെ വഞ്ചിതരാക്കുന്ന വിധത്തിൽ കുതന്ത്രങ്ങളുപയോഗിച്ചു കൊണ്ട് അവരെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇതാണ് മാനവികത കൊണ്ടുള്ള കച്ചവടം, ഐക്യത്തിന്റെ പേരു പറഞ്ഞുള്ള കണ്ണുനീർ! മുസ്ലിംകളുടെ പൊതുപ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ വേദനകൾ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന തോന്നൽ സൃഷ്ടിക്കലും.-ഉദ്ദേശം ശെരിയല്ലാത്ത, ഇൽമും ഈമാനും കുറഞ്ഞ ആളുകൾ മാത്രമേ ഇത്തരം കാര്യങ്ങളിൽ വഞ്ചിതരാവുകയുള്ളൂ. നമുക്ക് നമ്മുടെ മുസ്ലിം സഹോദരന്മാരോട് പറയാനുള്ളത്, അഭിപ്രായവിത്യാസങ്ങളിൽ നിങ്ങൾ മനോദാർഡ്യം കാണിക്കണമെന്നതാണ്. ദീനു കൊണ്ടും മൂല്യങ്ങൾ കൊണ്ടുമുള്ള നീചമായ ഇത്തരം കച്ചവടങ്ങൾക്ക് മുമ്പിൽ നിങ്ങളുടെ ശക്തി ചോർന്നു പോവരുത്. സുന്നത്ത് പിൻപറ്റുന്നതിനു ഊർജം അനിവാര്യമാണ്. അള്ളാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് മുൻഗണന വേണം. നമുക്കും ജനങ്ങൾക്കുമിടയിൽ വേർതിരിക്കുന്ന വഴി സുന്നത്തിന്റെതായിരിക്കണം. എന്നാൽ, മുസ്ലിം പൊതു പ്രശ്നങ്ങൾ എടുത്തിട്ട് മുതലക്കണ്ണീരൊഴുക്കുകയും അത് വെച്ച് കച്ചവടം കൊഴുപ്പിക്കുകയും, ബിദ്അത്തിൽ നിന്നും വീഴ്ചകളിൽ നിന്നും പശ്ചാത്തപിക്കാതെ, ഐക്യത്തിന് ചുക്കാൻ പിടിക്കുന്നവരെന്നു അവകാശപ്പെടുകയും ചെയ്യുന്ന ആളുകൾക്ക് ചെവികൊടുത്താൽ, നീ അറിഞ്ഞിരിക്കണം, സലഫുകൾ പറയാറുണ്ടായിരുന്നു " ബിദ്അത്തുകാരൻ, ന്യായീകരണത്തിന് പരിശീലനം ലഭിച്ചവനാണ്" എന്ന് അപ്പോൾ പിന്നെ എങ്ങിനെയാണ് (പിടിച്ചു നിൽക്കാൻ കഴിയുക) നിന്റെ നിഷ്കളങ്കത ചൂഷണം ചെയ്യാനുള്ള അത്യാഗ്രഹത്തോട് കൂടിയുള്ള അവന്റെ കണ്ണീർ പൊഴിച്ചും താഴ്മ നടിച്ചും കൊണ്ടുള്ള പൊതു പ്രശ്നങ്ങളുടെ അവതരണത്തിനു മുമ്പിൽ? അപ്പോൾ ഫിത് നയിൽ അകപ്പെടാൻ നീ തന്നെയായിരിക്കും കാരണക്കാരൻ. തിന്മയുടെ കവാടം തുറന്നു കൊടുത്തത് നീ തന്നെയാണ്. സുന്നത്തിനെ സഹായിക്കുന്നതിലുള്ള നിന്റെ അവധാനതയും കാര്യങ്ങളെ തിരിച്ചറിയുന്നതിലുള്ള അപാകതയും സംഘടനകളോട് വെറുപ്പ് തീർന്നു സന്ധിയാകാനുള്ള സന്നദ്ധതയും നിനക്ക് അനുഭവപ്പെടുന്നുവെങ്കിൽ, നീ നിന്നെത്തന്നെ ആക്ഷേപിച്ചു കൊള്ളുക. സലഫുകളുടെ മാർഗവും സുന്നത്തിന്റെ പ്രയാണവും നന്മയിലേക്ക് വഴികാട്ടുന്നതിലും തിന്മയെക്കുറിച്ചു താക്കീത് നൽകുന്നതിലും സൂര്യനെപ്പോലെ തിളക്കമാർന്നതാണ്. ആ നന്മയിൽ പെട്ടതാണ്, വഹ് യിന്റെ താൽപര്യം മുൻനിർത്തി വിധി നടപ്പാക്കലും വ്യക്തമായ സുന്നത്തിന്റെ വിശ്വസ്തരും യോഗ്യരുമായ ആളുകളിൽ നിന്ന് ദീൻ സ്വീകരിക്കലും അനാവശ്യമായ കാര്യങ്ങളിൽ തലയിടാതിരിക്കലും. ആ തിന്മയിൽ നിന്ന് താക്കീത് നൽകുന്നതിന്റെ ഭാഗമാണ്, ബിദ്അത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്ന് നീ ബധിരനാവുകയെന്നത്. ബിദ്അത്തിന്റെയും ഹവയുടേയും ആളുകളിൽ നിന്ന് വിട്ടൊഴിവാകുന്നതിൽ അതീവ ജാഗ്രത പുലർത്തുകയും ചെയ്യുക. അതിൽപെട്ടതാണ്, സംഘടനയേയും അതിന്റെ പിണിയാളുകളെയും തന്റെ ശരീരം കൊണ്ടും കേൾവി കൊണ്ടും അറിവ് കൊണ്ടും (വെടിയുകയെന്നത്). സംഘടനക്കാരുമായി, പൂർണമായ വ്യതിരിക്തത ആഗ്രഹിക്കാത്ത അവരുടെ പ്രത്യക്ഷമായ സഹയാത്രികരെക്കണ്ട് നീ വഞ്ചിതനാകേണ്ട. അവരോടുള്ള നിന്റെ മിത നിലപാട് നിന്നെ, നീ തന്നെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സംഘടനക്കാരുടെ ബിദ്അത്തുകളിലും ഹവകളിലും കൊണ്ട് ചെന്നെത്തിക്കാം. http://ar.alnahj.net/article/24 ശൈഖ് അഹ് മദ് അൽ സുബൈഇ ഹഫിദഹുള്ളാ ( ആശയ വിവർത്തനം - ബശീർ പുത്തൂർ) അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു "നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും, എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത് സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് " - ബഷീർ പുത്തൂർ ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ
ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ ) "സലഫീ മൻഹജിന്റെ വേഷം കെട്ടിയ സുന്നത്തിന്റെ ശത്രുക്കളായ ആളുകൾ ഒരുക്കുന്ന കെണിയിൽ പെടാതിരിക്കാൻ നിങ്ങൾ ജാഗ്രത കാണിക്കുക" - ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ - ബശീർ പുത്തൂർ حاذروا أن تقعوا في الأفخاخ التي ينصبها خصوم السنة اللابسين لباس المنهج السلفي
العلامة الإمام ربيع بن هادي المدخلي حفظه الله تعالى ശൈഖ് അല്ബാനി ... ഉദുഹിയ്യത്തിനെക്കുറിച്ച് ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു "ഉദുഹിയ്യത്തിൽ നിന്ന് ഒരു ഭാഗം സ്വദഖ ചെയ്യണം. എന്നാൽ ചിലർ പറയാറുള്ളത് പോലെ, മൂന്നിൽ ഒന്ന് എന്ന നിലക്ക് കൃത്യമായ പരിധി (തോത്) നിശ്ചയിച്ചിട്ടില്ല." മൂന്നിലൊന്നു പെരുന്നാൾ ദിവസം കഴിക്കുകയും മൂന്നിലൊന്നു സ്വദഖ ചെയ്യുകയും മൂന്നിലൊന്നു ശേഖരിച്ചു വെക്കുകയും ചെയ്യുക എന്നതിന് (മൂന്നായി ഭാഗിച്ചതിൽ ഒരു ഭാഗം എന്ന കൃത്യമായ കണക്കിന്) യാതൊരു അടിസ്ഥാനവും ഇല്ല. - ബഷീർ പുത്തൂർ ﺣﻜﻢ ﺗﻘﺴﻴﻢ ﺍﻻﺿﺤﻴﻪ ( ﺍﻻﻟﺒﺎﻧﻲ ﺭﺣﻤﻪ ﺍﻟﻠﻪ ) ﻟﻪ ﺃﺻﻞ ﻭ ﻟﻴﺲ ﻟﻪ ﺃﺻﻞ
تقسيم الأضحية إلى ثلاثة أقسام لاأصل له في السنة!؟ قال الإمام الألباني رحمه الله تعالـى (( الأضحية لا بُدَّ من أن يتصدق منها بشيء دون تحديد كما يزعم البعض؛ ثلاثة أثلاث ثلث يأكله في العيد، وثلث يتصدق به، وثلث يدخره هذا التثليث لاأصل له وإنما تقسيم ثلاثة أقسام دون تحديد هذا وارد ؛ لأن النبي عليه الصلاة والسلام قال : (( كنت نهيتكم عن ادخار لحوم الأضاحي ، ألا فكلوا وتصدقوا وادَّخروا )) ماحدَّد.أهـ [سلسلة الهدى والنور الشريط(208)] |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|