അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) - ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ് - നബി ചര്യ അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം - നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ ആക്ഷേപിക്കുന്നവർ പിഴച്ചവരാണ് വിവ: ബശീർ പുത്തൂർ عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )
فيه وجوب اتباع السنة كالقرآن فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم
0 Comments
നബി صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിനെപ്പോലെ ശല്യം സഹിക്കുന്ന ആരുമില്ല. അവർ അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു, എന്നിട്ടും അവൻ അവർക്ക് സൗഖ്യവും വിഭവവും നൽകുന്നു. (ബുഖാരി) - അബൂ തൈമിയ്യ ഹനീഫ് عَنْ أَبِي مُوسَى الْأَشْعَرِيِّ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَا أَحَدٌ أَصْبَرُ عَلَى أَذًى سَمِعَهُ مِنَ اللَّهِ، يَدَّعُونَ لَهُ الْوَلَدَ ثُمَّ يُعَافِيهِمْ وَيَرْزُقُهُمْ ". (رواه البخاري) അബ്ദുല്ല ഇബ്നു മസ്ഊദ് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: അന്ത്യനാൾ അടുത്തുകൊണ്ടേയിരിക്കുന്നു! ജനങ്ങൾക്കാകട്ടെ ദുനിയാവിനോടുള്ള ആർത്തി അധികരിച്ചുകൊണ്ടേയിരിക്കുക മാത്രം! അല്ലാഹുവിൽ നിന്നുള്ള അകലം വർദ്ധിച്ചുകൊണ്ടേയിരിക്കുക മാത്രം! (ഹാകിം) - അബൂ തൈമിയ്യ ഹനീഫ് ബാവ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اقْتَرَبَتِ السَّاعَةُ وَلَا يَزْدَادُ النَّاسُ عَلَى الدُّنْيَا إِلَّا حِرْصًا وَلَا يَزْدَادُونَ مِنَ اللَّهِ إِلَّا بُعْدًا» (أخرجه الحاكم وصححه الألباني - الصحيحة ١٥١٠)
അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഞാൻ സത്യമല്ലാതെ ഒന്നും പറയാറില്ല." സ്വഹാബിമാരിലൊരാൾ പറഞ്ഞു: "അപ്പോൾ താങ്കൾ ഞങ്ങളോട് കളിതമാശ പറയാറുണ്ടല്ലോ?!" അദ്ദേഹം പ്രതിവചിച്ചു: "തീർച്ചയായും ഞാൻ സത്യമല്ലാതെ ഒന്നും പറയാറില്ല." (അഹ്മദ്, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി) ഇബ്നു ഉമർ رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും ഞാൻ തമാശ പറയാറുണ്ട്, തീർച്ചയായും ഞാൻ സത്യമല്ലാതെ ഒന്നും പറയാറില്ല." (ത്വബറാനി, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി) - അബൂ തൈമിയ്യ ഹനീഫ് ബാവ عن أبي هريرة عن رسول الله - صلى الله عليه وسلم - أنه قال: "إني لا أقول إلا حقاً" قال بعض أصحابه: فإنك تداعبنا يا رسول الله. فقال: "إني لا أقول إلا حقًا".(رواه أحمد وصححه سلسلة الأحاديث الصحيحة رقم ١٧٢٦) عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنِّي لَأَمْزَحُ، وَلَا أَقُولُ إِلَّا حَقًّا» (رواه الطبراني في الأوسط)
ജാബിർ رضي الله عنه വിൽ നിന്ന്, നബി ﷺ യിൽ നിന്ന്, അദ്ദേഹം പറഞ്ഞു: "ഇരുട്ടു വീണാൽ, അല്ലെങ്കിൽ രാത്രി വന്നെത്തിയാൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ തടഞ്ഞു വെക്കുക, കാരണം ആ സമയത്ത് ശൈത്വാൻ സംക്രമിക്കും. രാത്രിയിൽ നിന്ന് ഒരു സമയം പോയിക്കഴിഞ്ഞാൽ അവരെ നിങ്ങൾ വിട്ടു കൊള്ളുക. നീ നിന്റെ വാതിലടക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. നീ വിളക്കണക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. പാനപാത്രം അടച്ചു വെക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. പാത്രങ്ങൾ അടച്ചു വെക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. (മൂടി വെക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ) അതിന്റെ കുറുകെ വല്ലതും വെച്ചിട്ടെങ്കിലും" (സ്വഹീഹുൽ ബുഖാരി 3280) - ബഷീർ പുത്തൂർ عن جابر رضي الله عنه عن النبي ﷺ قال: إذا استجنح الليل، أو قال: جنح الليل، فكفوا صبيانكم، فإن الشياطين تنتشر حينئذ، فإذا ذهب ساعة من العشاء فخلوهم، وأغلق بابك واذكر اسم الله، وأطفئ مصباحك واذكر اسم الله، وأوك سقاءك واذكر اسم الله، وخمر إناءك واذكر اسم الله، ولو تعرض عليه شيئا
(صحيح البخاري ٣٢٨٠)
ولن يؤخر الله نفسا إذا جاء أجلها والله خبير بما تعملون. (المنافقون ١١) അല്ലാഹു പറയുന്നു: ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (അൽ മുനാഫിഖുൻ 11) * * * عن أبي أمامة قال: قال رسول الله صلى الله عليه وسلم إن روح القدس نفث في روعي أن نفسا لن تموت حتى تستكمل أجلها وتستوعب رزقها فأجملوا في الطلب ولا يحملن أحدكم استبطاء الرزق أن يطلبه بمعصية فإن الله لا ينال ما عنده إلا بطاعته (الحلية لأبي نعيم، وصححه الألباني) അബൂ ഉമാമ رضي الله عنه നിവേദനം:
അല്ലാഹുവിന്റെ റസുൽ صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും പരിശുദ്ധാത്മാവ് (ജിബ്രീൽ) എന്റെ ഹൃദയത്തിൽ വെളിപാടു നൽകിയിരിക്കുന്നു, ഒരു ആത്മാവ് അതിന്റെ അവധി പൂർത്തിയാക്കാതെയും, വിഭവങ്ങൾ പൂർണ്ണമായി അനുഭവിക്കാതെയും ഒരിക്കലും മരണപ്പെടുകയില്ല. അതിനാൽ ഭംഗിയായി സമ്പാദ്യമന്വേഷിക്കുവിൻ. വിഭവങ്ങൾ വന്നണയാനുള്ള താമസം തിന്മയിലൂടെ അവ സമ്പാദിക്കാൻ ഒരിക്കലും നിങ്ങളെ പ്രേരിപ്പിക്കരുത്. തീർച്ചയായും അല്ലാഹുവിന്റെ പക്കലുള്ളത് അവനെ അനുസരിക്കുന്നതിലൂടെയല്ലാതെ ലഭ്യമാവില്ല." - അബൂ തൈമിയ്യ ഹനീഫ്
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|