0 Comments
ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും. قال رسول الله صلى الله عليه وسلم، يقول: إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر (رواه مسلم) "തീര്ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)
സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!! - അബൂ തൈമിയ്യ ഹനീഫ് അബൂബക്ർ അൽ ബസ്'രീ പറയുന്നു: എന്റെ കയ്യിൽ മഷിക്കുപ്പിയുമായി സഹ്'ല് ബിൻ അബദില്ലയുടെ അടുക്കൽ ഞാൻ ചെന്നു.
അദ്ദേഹം ചോദിച്ചു: എഴുതുമോ ? ഞാൻ പറഞ്ഞു: അതേ. അദ്ദേഹം പറഞ്ഞു: നീ എഴുതുക, നിന്റെ കയ്യിൽ മഷിക്കുപ്പിയുമായി അല്ലാഹുവിനെ കണ്ടുമുട്ടാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. (ബൈഹഖി-ശുഅബുൽ ഈമാൻ) - അബൂ തൈമിയ്യ ഹനീഫ് മുഹമ്മദ് ബിൻ സീരീൻ رحمه الله പറഞ്ഞു: ഒരു വിഭാഗം ആളുകൾ ഉലമാക്കളുടെ സഹവാസവും ഇൽമ് അന്വേഷിക്കലും ഒഴിവാക്കി. എന്നിട്ട് അവർ അവരിലൊരാളുടെ തൊലി എല്ലിൽ ഒട്ടി ഉണങ്ങുന്ന വിധത്തിൽ നമസ്കാരത്തിലും നോമ്പിലുമായി കഴിഞ്ഞു കൂടി. പിന്നീട് അവർ സുന്നത്തിന് എതിര് പ്രവർത്തിക്കുകയും അങ്ങനെ നശിച്ചു പോവുകയും ചെയ്തു. അവർ മുസ്ലിങ്ങളുടെ രക്തം ചിന്തി. ആരാധനക്കർഹൻ ഏതൊരുവനാണോ അവൻ തന്നെയാണ് സത്യം; ജഹ്ലിന്റെ അടിസ്ഥാനത്തിൽ ആരാണോ അമല് ചെയ്യുന്നത്, അത് കൊണ്ട് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളൂ. - ബഷീർ പുത്തൂർ قال محمد بن سيرين رحمه الله
إن قوما تركوا طلب العلم ومجالسة العلماء، وأخذوا في الصلاة والصيام حتى يبس جلد أحدهم على عظمه، ثم خالفوا السنة فهلكوا، وسفكوا دماء المسلمين، فوالذي لا إله غيره، ما عمل أحد عملا على جهل إلا كان يفسد أكثر مما يصلح (الاستذكار لابن عبد البر ٦١٦/٨) فاقد الشيء لا يعطيه "ഇല്ലാത്തോന് അക്കാരൃം കൊടുക്കാനാവില്ല." ജാഹിൽ പഠിപ്പിച്ചാൽ വിവരം കിട്ടൂല!
ഇമാം അൽബാനി رحمه الله അദ്ദേഹത്തിന്റെ ചില വർക്കുകളെ കട്ടെടുത്ത് അദ്ദേഹത്തിലേക്ക് ചേർക്കാതെ ഉദ്ധരിക്കുന്ന ചില കള്ളന്മാർക്ക് മറുപടി നൽകവേ ഇബ്നു അബ്ദിൽ ബർറിന്റെ ഈ വാചകത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: لأنّ في ذلك ترفّعا عن التزوير الذي أشار إليه النبيّ صلّى الله عليه وسلّم في قوله : المتشبّع بما لم يعط كلابس ثوبي زور متفق عليه [ مقدمة تحقيق " الكلم الطيب " ص 11 ] കാരണം അതിൽ നബി صلى الله عليه وسلم തന്റ ഈ വാക്കിലൂടെ സൂചിപ്പിച്ച കള്ളം കെട്ടിച്ചമക്കുന്ന അവസ്ഥയിൽ നിന്നുള്ള രക്ഷയുണ്ട്.
"തനിക്ക് ലഭിക്കാത്തത് ഉണ്ടെന്നു കാണിക്കുന്നവൻ കട്ടെടുത്ത രണ്ടു വസ്ത്രങ്ങൾ ധരിച്ചവനെപ്പോലെയാണ്" (മുത്തഫഖുൻ അലൈഹി). - അബു തൈമിയ്യ ഹനീഫ്
പ്രമുഖ താബിഈ വര്യനായ ഇമാം മുഹമ്മദ് ഇബ്ൻ സീരീൻ റഹ് മതുള്ളാഹി അലൈഹി പറഞ്ഞു "നിശ്ചയം, ഈ ഇൽമു ദീനാകുന്നു. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക" - മുഖദ്ദിമ സ്വഹീഹു മുസ്ലിം. ഒരാൾ ഏറ്റവുമധികം ഭയപ്പെടേണ്ടത്, അയാളുടെ മതവിശ്വാസത്തിന് പോറലേൽക്കുന്നതിനെക്കുറിച്ചാണ്. അതിനു ഹേതുവാകുമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സദാ ബോധവാനായിരിക്കണം. സലഫുകൾ ഏറ്റവുമധികം ജാഗ്രത കാണിച്ചിരുന്ന ഇക്കാര്യം ആനുകാലിക മുസ്ലിംകൾ പാടേ അവഗണിച്ച മട്ടാണ്. ഖുർആൻ, ഇസ്ലാം, സുന്നത്ത്, ദീൻ തുടങ്ങിയ വിഷയങ്ങളിൽ ആരെന്തു പ്രസംഗിച്ചാലും, അവ അൽപം ആകർശണീയമാണെങ്കിൽ അമ്പരപ്പോടെ കാതോർത്തു നിൽക്കുകയും മറ്റുള്ളവരെ അത് കേൾപിക്കുകയും ചെയ്യുന്നതിൽ പലരും മത്സരിക്കുകയാണ്. പറയുന്നത് ദീനിനെക്കുറിച്ചാണ് എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ചു, ആ പറയുന്ന ആൾ സുന്നത്തിന്റെ ആളാണോ ? അതല്ല ബിദ്അത്തിന്റെ ആളാണോ ? ഇക്കാര്യം നിർബന്ധമായും പരിഗണിക്കപ്പെടണം. അതിനു വാചാലതയോ, ശബ്ദഗാംഭീര്യമോ, ജനങ്ങളിലുള്ള സ്വാധീനമോ ഒന്നും തടസ്സമാകരുത്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെക്കുറിച്ച് ഇയാളുടെ നിലപാട് എന്താണ്? ആരുടെ കൂടെയാണ് ഇയാൾ സഹവസിക്കുന്നത്? ഇയാളുടെ സഹചാരികൾ ആരെല്ലാമാണ്? ഇയാളെക്കുറിച്ച് പ്രാമാണികരായ ഉലമാക്കൾ എന്ത് പറയുന്നു? ഒരാളിൽ നിന്ന് ദീൻ കേൾക്കാൻ/സ്വീകരിക്കാൻ പാടുണ്ടോ എന്നത് ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനി ഒരാളെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ, അയാൾ സുന്നത്തിന്റെ ആളാണെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം അറിയുന്നത് വരെ അയാളിൽ നിന്ന് ദീൻ കേൾക്കാനോ സ്വീകരിക്കാനോ പാടില്ല. ഇമാം ഇബ്നു സീരീൻ റഹ്മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണി ഇമാം മുസ്ലിം തന്റെ വിഖ്യാത ഗ്രന്ഥമായ "സ്വഹീഹു മുസ്ലിമിന്റെ" മുഖവുരയിൽ എടുത്തു ചേർത്തത് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്. അബ്ദു റഹ്മാൻ ബിൻ അബീ ലൈല പറയുന്നു. നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു." قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاّ وَدّ أنّ أَخَاهُ كَفَاهُ ذَلِكَ، ثُمّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدّعُونَ العِلْمَ اليَوْمَ يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ لَجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ (305 /1) شرح السنة للبغوي — ബഷീർ പുത്തൂർ
ഇസ്ലാമിക പ്രമാണങ്ങൾ തെറ്റായി മനസ്സിലാക്കുകയും സലഫുകളുടെ ധാരണക്ക് വിരുദ്ധമായ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ദീനിന്റെ പേരിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഇൽമുള്ള ആളുകളിൽ നിന്ന് നേരിട്ട് പഠിക്കാനും വിഷയങ്ങൾ അതിന്റെ യഥാർത്ഥ താൽപര്യമെന്തെന്നു മനസ്സിലാക്കാനും കഴിയാത്ത ആളുകൾ വരുത്തി വെക്കുന്ന ദുരന്തം ചെറുതല്ല. ഇമാം ഇബ്നുൽ മുബാറക് റഹിമഹുള്ളാ പറഞ്ഞു. " ആദ്യത്തെ അറിവ് : നിയ്യത്തും, പിന്നെ സശ്രദ്ധം ശ്രവിക്കലും മൂന്നാമത്തേത് അത് മനസ്സിലാക്കലുമാണ് - ജാമിഉ ബയാനിൽ ഇൽമി വ ഫദ് ലിഹി 1/ 118 കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാൻ സാധിക്കുകയെന്നത് അള്ളാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹമാണ്. ഭൂരിഭാഗം ആളുകൾക്കും അബദ്ധം സംഭവിച്ചത് വിഷയങ്ങൾ തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ്. ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ ഇഅലാമുൽ മുവഖിഈൻ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക صِحَّةُ الْفَهْمِ وَحُسْنُ الْقَصْدِ مِنْ أَعْظَمِ نِعَمِ اللَّهِ الَّتِي أَنْعَمَ بِهَا عَلَى عَبْدِهِ، بَلْ مَا أُعْطِيَ عَبْدٌ عَطَاءً بَعْدَ الْإِسْلَامِ أَفْضَلُ وَلَا أَجَلُّ مِنْهُمَا ، بَلْ هُمَا سَاقَا الْإِسْلَامِ ، وَقِيَامُهُ عَلَيْهِمَا ، وَبِهِمَا يَأْمَنُ الْعَبْدُ طَرِيقَ الْمَغْضُوبِ عَلَيْهِمْ الَّذِينَ فَسَدَ قَصْدُهُمْ وَطَرِيقُ الضَّالِّينَ الَّذِينَ فَسَدَتْ فُهُومُهُمْ ، وَيَصِيرُ مِنْ الْمُنْعَمِ عَلَيْهِمْ الَّذِينَ حَسُنَتْ أَفْهَامُهُمْ وَقُصُودُهُمْ وَهُمْ أَهْلُ الصِّرَاطِ الْمُسْتَقِيمِ الَّذِينَ أُمِرْنَا أَنْ نَسْأَلَ اللَّهَ أَنْ يَهْدِيَنَا صِرَاطَهُمْ فِي كُلِّ صَلَاةٍ ، وَصِحَّةُ الْفَهْمِ : نُورٌ يَقْذِفُهُ اللَّهُ فِي قَلْبِ الْعَبْدِ ، يُمَيِّزُ بِهِ بَيْنَ الصَّحِيحِ وَالْفَاسِدِ ، وَالْحَقِّ وَالْبَاطِلِ ، وَالْهُدَى وَالضَّلَالِ ، وَالْغَيِّ وَالرَّشَادِ ، وَيَمُدُّهُ : حُسْنَ الْقَصْدِ، وَتَحَرِّي الْحَقَّ، وَتَقْوَى الرَّبِّ فِي السِّرِّ وَالْعَلَانِيَة ، وَيَقْطَعُ مَادَّتُهُ : اتِّبَاعَ الْهَوَى، وَإِيثَارَ الدُّنْيَا، وَطَلَبَ مَحْمَدَةِ الْخَلْقِ، وَتَرْكَ التَّقْوَى "കാര്യങ്ങൾ ശെരിയായി മനസ്സിലാക്കലും അതിൽ സദുദ്ദേ ശം വെച്ചു പുലർത്തലും ഒരു അടിമക്ക് അള്ളാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ടതാണ്. എന്നല്ല, ഒരടിമക്ക് ഇസ്ലാമിനു ശേഷം അതിനേക്കാൾ മഹത്തരമോ ഉൽകൃഷ്ഠമോ ആയ ഒരു ഔദാര്യം നൽകപ്പെട്ടിട്ടില്ല. അത് രണ്ടും ഇസ്ലാമിനെ നിലനിർത്തുന്ന രണ്ടു സ്തംഭങ്ങൾ ആണ്. ഒരടിമക്ക് അവ രണ്ടും ലക്ഷ്യം പിഴച്ചു പോയതിന്റെ പേരിൽ അള്ളാഹുവിന്റെ കോപത്തിന് പാത്രീപൂതരായ ആളുകളിൽ നിന്നും തെറ്റായി മനസ്സിലാക്കിയതിന്റെ പേരിൽ വഴി പിഴച്ചു പോയ ആൾക്കാരിൽ നിന്നുമുള്ള നിർഭയത്വമാണ്. അങ്ങിനെയവൻ ലക്ഷ്യവും ധാരണയും നന്നായ അനുഗ്രഹീതരിൽ ആയിത്തീരുന്നു. അങ്ങിനെയുള്ളവരുടെ മാർഗത്തിൽ ആയിത്തീരാൻ അള്ളാഹുവിനോട് ചോദിക്കാൻ കൽപിക്കപ്പെട്ടവരാണ് നാം. ശെരിയായി മനസ്സിലാക്കുകയെന്നത് : അള്ളാഹു ഒരു അടിമയുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന പ്രകാശമാണ്. ശെരിയും തെറ്റും അവനതു കൊണ്ട് വേർതിരിച്ചു മനസ്സിലാക്കുന്നു. സത്യവും മിഥ്യയും, സന്മാർഗവും ദുർമാർഗവും വിവേകവും അവിവേകവും അവൻ മനസ്സിലാക്കുന്നു. അത് സദുദ്ദേശത്തിലേക്ക് അവനെ എത്തിക്കുന്നു. സത്യം എവിടെയെന്നു അന്വേഷിക്കാനും പരസ്യ-രഹസ്യങ്ങളിലെല്ലാം അള്ളാഹുവിൽ തഖ് വ കാണിക്കാനും അവനെ പ്രചോദിപ്പിക്കുന്നു. അതിന്റെ സത്ത, ദുനിയാവിനെ തെരഞ്ഞെടുക്കുന്നതിൽ നിന്നും, ഹവ പിൻ പറ്റുന്നതിൽ നിന്നും പ്രശംസാ വാക്കുകൾ തേടുന്നതിൽ നിന്നും തഖ് വ ഉപേക്ഷിക്കുന്നതിൽ നിന്നും അവനെ തടയിടുന്നു."
മതപരമായ അറിവിന്റെ അഭാവം, വിഷയങ്ങളെ തെറ്റായ വിധത്തിൽ മനസ്സിലാക്കൽ തുടങ്ങിയ കാരണത്താൽ ചെറിയ ഒരു വിഭാഗം ആളുകളെങ്കിലും ഫിത് നയിൽ അകപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിനോട് കൂടെ ദുരുദ്ദേശവും കൂടിയുണ്ടെങ്കിൽ സ്വയം നശിക്കുകയും മറ്റുള്ളവരെ വഴികേടിലാക്കി നശിപ്പിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. സുന്നത്തിനോട് കൂറും അത് പിൻപറ്റാനുള്ള പ്രതിപത്തിയും ഉണ്ടായത് കൊണ്ട് മാത്രം ഒരാൾ സ്വഹാബത്തിന്റെ മാർഗത്തിൽ എത്തിച്ചേർന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. മറിച്ചു, അവർ എങ്ങിനെ പ്രമാണങ്ങൾ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവോ അങ്ങിനെത്തന്നെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും വേണം. വിഷയങ്ങളെ തെറ്റായി മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അമൽ ചെയ്തു പിഴച്ചു പോയവരുടെ ഉദാഹരണം നസ്വാറാക്കളാണ്. ആധുനിക ഖവാരിജുകളും ഹദ്ദാദികളും അവരുടെ പിൻമുറക്കാരാണ്. അവർ പ്രമാണങ്ങളെ അവർക്ക് തോന്നിയ പോലെ തെറ്റായി മനസ്സിലാക്കുകയും അതിനു അനുസൃതമായി പണ്ഡിതന്മാരുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കുകയും അവരുടെ ധാരണക്ക് കരുത്തു പകരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സുന്നത്തിനെ ജീവിപ്പിക്കാനും സ്വഹാബത്തിന്റെ മാർഗം പിൻതുടരാനും ആഗ്രഹിക്കുന്നവർ ഉണർന്നു പ്രവർത്തിക്കേണ്ടത്. സുന്നത്ത് നമ്മുടെ മൂലധനമാണ്. ദീനിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത നവ ഹദ്ദാദികളുടെ മൂഡധാരണകളുടെ മുന സുന്നത്തു കൊണ്ടും ഭുവനപ്രശസ്തരായ ഉലമാക്കളുടെ വാക്കുകൾ കൊണ്ടും അരിഞ്ഞെടുക്കണം. സത്യം അന്വേഷിക്കുകയോ അതാഗ്രഹിക്കുകയോ ചെയ്യാത്ത ആളുകൾക്ക് തന്നിഷ്ടം കാണിക്കാനുള്ളതല്ല, അള്ളാഹുവിന്റെ ദീൻ. - ബഷീർ പുത്തൂർ അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി പറയുന്നു "(പവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബശീർ പുത്തൂർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس [من يرد الله به خيراً يفقهه في الدين - ص٢٧] മുഹമ്മദ് അമാൻ അൽ ജാമീ رحمه الله പറഞ്ഞു : ബിദ്'അത്തുകാരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക് ബാധിക്കാവുന്നതിൽ ഏറ്റവും കുറഞ്ഞത് : ബിദ്'അത്തു കളോടും പാപങ്ങളോടും ദീനിനു വിരുദ്ധമാകുന്ന കാര്യങ്ങളോടുമുള്ള വെറുപ്പ് അവന്റെ ഹൃദയത്തിൽ നിന്ന് പുറത്തു പോകുമെന്നതാണ് . അല്ലാഹുവിന്നുവേണ്ടി സ്നേഹിക്കുക, അല്ലാഹുവിന്നുവേണ്ടി കോപിക്കുക, എന്ന നിർബന്ധം അവനിൽ നിന്ന് നഷ്ടമാകും. സുന്നത്തിന്റെ ആളുമായാണോ ബിദ്'അത്തിന്റെ ആളുമായാണോ സദസ്സു പങ്കിടുന്നതെന്ന കാര്യം അവനൊരു പ്രശ്നമല്ലാതാകും. ദഅ്'വത്തിനു ഗുണകരമാണെന്ന് അവൻ ധരിച്ചുവെച്ചതെന്തോ അതുമാത്രമാകും അവന്റെ മാനദണ്ഡം , അത് ചുറ്റുന്നിടത്തേക്ക് അതിന്റെ കൂടെ അവനും കറങ്ങും. അല്ലാഹുവിനോട് മാത്രം ആവലാതിപ്പെടുന്നു , അവൻ സഹായിക്കട്ടെ ! ആ കാര്യം ഹൃദയത്തിൽ രോഗം ബാധിച്ചതിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ് ; നിഫാഖിന്റെ ഇനങ്ങളിൽ ചിലതിലേക്ക് നയിക്കുന്ന രോഗം ബാധിച്ചതിന്രെ . അല്ലാഹു കാത്തു രക്ഷിക്കട്ടെ !! ( മജ്'മൂഉ റസാഇലിൽ ജാമീ - പേ:42 ) - അബൂ തൈമിയ്യ ഹനീഫ് قال الشيخ محمد أمان الجامي رحمه الله
ً((وأقل ما يصاب به الطالب الذى يطلب العلم على أيدي المبتدعة أن تخرج من قلبه كراهة البدع والمعاصى والمخالفات ويفقد واجب الحب في الله والبغض في الله ولا يبالي جالس سنياً أو مبتدعاً وإنما الحكم عنده لما يظنهُ مصلحة للدعوة، يدور معه حيث دار والله المستعان وذلك من علامات مرض القلب الذى يؤدى إلى نوع من النفاق عياذاً بالله [مجموع رسائل الجامي : (ص٤٢)] "ഒരു കാര്യം, അത് പറഞ്ഞ ആളിലേക്ക് ചേർത്ത് പറയുകയെന്നത്, ഇൽമിന്റെ ബർകത്തിൽ പെട്ടതാണ് " من بركة العلم أن تضيف الشيء إلى قائله جامع بيان العلم لابن عبد البر ( 2 / 89 ) و بستان العارفين للنووي ( 28 ) പണ്ഡിതന്മാരുടെ കിത്താബുകളും ലേഖനങ്ങളും ഉദ്ധരിക്കുകയും അവരുടെ വാക്കുകൾ കൊടുക്കുകയും ചെയ്യുന്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണിത്. قلت [القائل هو السيوطي]: ولهذا لا تراني أذكر في شيء من تصانيفي حرفًا إلا مَعْزُوًّا إلى قائله من العلماء، مبيِّنًا كتابه الذي ذكر فيه ഇമാം സുയൂത്വി റഹിമഹുള്ള പറയുന്നു : "അതിനാൽ തന്നെ എന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഒരു അക്ഷരം (മറ്റുള്ളവരിൽ നിന്ന്) എടുത്തിട്ടുണ്ടെങ്കിൽ, അത് എവിടെ നിന്നാണ് ഞാൻ എടുത്തത് എന്ന് ഉലമാക്കളുടെയും കിതാബുകളുടെയും പേരുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്"
പക്ഷെ, പലരും ഇന്ന് പലരുടെയും സൃഷ്ടികൾ ചോരണം നടത്തുകയും, കർത്താവിന്റെയും, ഗ്രന്ഥത്തിന്റെയും പേര് മറച്ചു വെക്കുകയും സ്വന്തം സൃഷ്ടിയാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു കൊണ്ട് പ്രചരിപ്പിക്കുന്നു. മറ്റു ചിലർ അവരുടെ പേരിൽ തന്നെ നിർദാക്ഷിണ്യം പ്രചരിപ്പിക്കുന്നു. വാസ്തവത്തിൽ ഇത് വൈജ്ഞാനിക സത്യസന്ധതക്കു നിരക്കാത്തതാണെന്ന് മാത്രമല്ല, ഇൽമിന്റെ ബർകതു നഷ്ട്ടപ്പെടാൻ കാരണമാവുകയും ചെയ്യും. - ബശീർ പുത്തൂർ ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു: അവർ (സലഫുകൾ) (ആദ്യകാലത്ത്) ഇസ്നാദിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നില്ല, എന്നാൽ ഫിത് ന സംഭവിച്ചപ്പോൾ "നിങ്ങളുടെ ആളുകളുടെ പേര് പറയൂ" എന്നവർ പറയാൻ തുടങ്ങി. എന്നിട്ട് അഹ്ലുസ്സുന്നയിൽ പെട്ടവരാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുകയും അഹ് ലുൽ ബിദ് അയിൽ പെട്ടവരാണെങ്കിൽ തള്ളുകയും ചെയ്യും" عَنِ ابْنِ سِيرِينَ أيضا , قَالَ : " كَانُوا لا يَسْأَلُونَ عَنِ الإِسْنَادِ , فَلَمَّا وَقَعَتِ الْفِتْنَةُ ،قَالُوا : سَمُّوا لَنَا رِجَالَكُمْ , فَنُنْظُرَ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ مِنْهُمْ ,وإِلَى أَهْلِ الْبِدْعَةِ فَلا يُؤْخَذُ مِنْهُمْ അതിനാൽ, അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിച്ചു ഖുർആനിൽ നിന്ന് തന്നെ ആയത്ത് ഉദ്ധരിച്ച കാന്തപുരത്തോടും, മുത് അ വിവാഹത്തിന് ഖുർആനിൽ തെളിവുണ്ടെന്ന് പറഞ്ഞു ആയത്തോതുന്ന ശിയാക്കളോടും "ഇയ്യാക നഅബുദു" എന്ന ആയത്തിന് "നിന്നോട് മാത്രം ഞങ്ങൾ അടിമ വേല ചെയ്യുന്നു" എന്ന് അർഥം നൽകിയ മൗദൂദിയോടും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കാൻ ഖുർആനിൽ നിന്ന് ആയത്തോതുന്ന മടവൂരികളോടും നമുക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രം ! (( സമ്മൂ ലനാ രിജാലകും )) !!!
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|