ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയതെങ്ങിനെയാണോ അതുപോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ പൂർണ്ണമായ തോതിൽ പിന്തുടരലാണ് നബി ചര്യ പിൻപറ്റുക എന്ന് പറയുന്നതിന്റെ താൽപ്പര്യം. ഇന്ന് പലരും ചെയ്യുന്ന പോലെ ഖുർആനും സുന്നത്തും പിൻപറ്റുന്നവരാണെന്നു സ്വയം അവകാശപ്പെടുകയും അതേ സമയം തന്നെ തങ്ങൾക്ക് പല കാരണങ്ങൾ കൊണ്ടും യോജിക്കാൻ കഴിയാത്ത, പല സുന്നത്തുകളെയും അവർ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാലോ അയാളുടെ യുക്തിക്കും ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പേരിലോ സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ട ഒരു കാര്യം നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ പാടില്ല. അതാണ് സുന്നത്തു പിൻപറ്റുന്നതിന്റെ കാതൽ. ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും സാധാരണയായി പലരും നിസ്സാരമായി കരുതുന്ന സുന്നത്തുകളെ പരിഗണിക്കുകയും ചെയ്യുന്ന മുജാഹിദുകൾ പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയം സ്വീകരിച്ചതായി കാണാം. ഒരു പക്ഷെ അറിവില്ലായ്മയോ വിഷയങ്ങളെക്കുറിച്ചു വ്യക്തതക്കുറവോ ഇതിന് കാരണമായിരിക്കാം. പക്ഷെ, ഈ മതസംഘടനകളുടെയെല്ലാം ചിറകുകൾക്കുള്ളിൽ കരുതിക്കൂട്ടി തികഞ്ഞ യുക്തിവാദവും സ്വതന്ത്ര ചിന്തയും സുന്നത്തു നിഷേധവും ചേകനൂരിസവും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്ന് വേണം കരുതാൻ. നേതൃത്വത്തെയും അവരുടെ നിലപാടുകളെയും പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഘം. വാൽക്കഷ്ണം: "ശഅബാൻ 29 -ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും.......മെയ് 6-നു തിങ്കളാഴ്ച റംസാൻ ഒന്നായിരിക്കുമെന്നു" ഹിലാൽ കമ്മറ്റി ചെയർമാന്റെ പത്രപ്രസ്താവന!! പിറവി ദർശനം കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് പറയുന്നവർ തന്നെയാണ് മുകളിലെ കണക്കിനെ പ്രമോട്ട് ചെയ്യുന്നത്. ഇക്കാര്യം പത്രപ്രസ്താവന നടത്തി പറയുന്നതിലും എളുപ്പമല്ലേ കലണ്ടറിൽ ചേർക്കുന്നത്? അത് രണ്ടും തമ്മിലെന്ത് വിത്യാസം? ചുരുക്കത്തിൽ സുന്നത്തു പിൻപറ്റുക എന്ന് പറയുന്നതും ശെരിക്കു പിൻപറ്റലും തമ്മിൽ നല്ല അന്തരമുണ്ടെന്നർത്ഥം!! - ബഷീർ പുത്തൂർ
0 Comments
നബി ചര്യ പിൻപറ്റുക (സുന്നത്തു പിൻപറ്റുക) എന്ന് പറഞ്ഞാൽ, ചെയ്താൽ കൂലിയുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതും എന്നർത്ഥമില്ല . നബിയുടെ കൽപനകൾ, ആജ്ഞകൾ, നിർദ്ദേശങ്ങൾ വിലക്കുകൾ എല്ലാം സുന്നത്തിന്റെ അവിഭാജ്യ ഘടകങ്ങൾ തന്നെ. സുന്നത്ത് സ്വീകരിക്കേണ്ട രീതിയെക്കുറിച്ചു ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ പറഞ്ഞു طاعته فيما أمر, وتصديقه فيما أخبر, واجتناب ما نهى عنه وزجر، وأن لا يعبد الله إلا بما شرع "അദ്ദേഹത്തിന്റെ ( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ) കൽപ്പനകൾ (നിരുപാധികം )അനുസരിക്കുകയും പറഞ്ഞ കാര്യങ്ങൾ (ചോദ്യം ചെയ്യാതെ) വിശ്വസിക്കലും വിലക്കുകയും വിരോധിക്കുകയും ചെയ്ത കാര്യങ്ങൾ വർജ്ജിക്കലും ഷറആക്കിയത് കൊണ്ട് മാത്രം അവനെ ഇബാദത് ചെയ്യലുമാണ്.
നബിയെ സമഗ്രമായി ഇത്തിബാഉ ചെയ്യുന്നതിന്റെ രൂപം എങ്ങിനെയെന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം. - ബഷീർ പുത്തൂർ
ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:
- അല്ലാഹുവിന്റെ വചനം വായിക്കുന്നത് ബോധത്തോടെ, ഹൃദയസാനിദ്ധ്യത്തിൽ, ചിന്തിച്ചും ആലോചിച്ചും ആയിരിക്കണം. - ഖുർആൻ കൊണ്ടുള്ള ഗുണം നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. - ശ്രദ്ധയാകർഷിക്കുന്ന ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യണം. - അതിന്റെ ആശയം ഗ്രഹിക്കുന്നതിന്ന് സ്വഹാബത്തിന്റെ വാക്കുകളെ അവലംബിക്കാൻ ശ്രമിക്കണം. ശൈഖ് അഹ്'മദ് അസ്സുബൈഈ - അബു തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|