ഇമാം ദഹബി رحمه الله പറഞ്ഞു: "സത്യം വെട്ടിത്തുറന്ന് പറയൽ മഹത്തായ കാര്യമാണ്. അതിന് ശേഷിയും ഇഖ്ലാസും ആവശ്യമാണ്. ശേഷിയില്ലാതെ ഇഖ്ലാസ് കൊണ്ട് അത് നിർവ്വഹിക്കാൻ കഴിയില്ല. ഇഖ്ലാസില്ലാതെ ശക്തി മാത്രമുള്ളവൻ നിന്ദിക്കപ്പെടും. അവ രണ്ടും പൂർണ്ണമായി ഉള്ളവൻ "സ്വിദ്ദീഖ്" ആണ്. ആരെങ്കിലും അതിൽ ദുർബലനായാൽ, വേദനയും മാനസികമായ എതിർപ്പും ഏറ്റവും കുറഞ്ഞ പക്ഷം ഉണ്ടാവും. അതിനപ്പുറം ഒരു ഈമാനില്ല-അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു കഴിവുമില്ല" - സിയറു അഅലാമിന്നുബലാഉ 11/234 — ബഷീർ പുത്തൂർ قال الذهبي رحمه الله
الصدع بالحق عظيم، يحتاج إلى قوة وإخلاص، فالمخلص بلا قوة يعجز عن القيام به، والقوي بلا إخلاص يخذل، فمن قام بهما كاملا، فهو صديق، ومن ضعف، فلا أقل من التألم والإنكار بالقلب، ليس وراء ذلك إيمان - فلا قوة إلا بالله [سير أعلام النبلاء ط الرسالة (11/ 234)]
0 Comments
ഖാദി അബൂ യൂസുഫ് رحمه الله تعالى പറയുന്നു : വിനയത്തോടു കൂടി, ഞാൻ ഇരുന്നിട്ടുള്ള മജ്ലിസുകളിലെല്ലാം ഉയർച്ചയോട് കൂടിയാണ് എഴുന്നേറ്റിട്ടുള്ളത്. എന്നാൽ, മറ്റുള്ളവരേക്കാൾ ഉയരണം എന്ന ലക്ഷ്യത്തോടെ ഇരുന്ന മജ്ലിസുകളിലെല്ലാം ഞാൻ സ്വയം അവഹേളിതനായിട്ടാണ് എഴുന്നേറ്റിട്ടുള്ളത്. - ബഷീർ പുത്തൂർ قال القاضي أبو يوسف رحمه الله تعالى
فإني لم أجلس مجلسا قط أنوي فيه أن أتواضع إلا لم أقم حتى أعلوهم.ولم أجلس مجلسا قط أنوي فيه أن أعلوهم إلا لم أقم حتى أفتضح [ الفقيه والمتفقه (٤٩/٢) ] അഹ്മദ് ബ്നു ശബ്ബൂയ رحمه الله പറഞ്ഞു: ”ആരാണോ ഖബറിലേക്കുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ 'അഥർ'(الأثر)* അവലംബിക്കട്ടെ! ആരാണോ അപ്പത്തിനുവേണ്ടിയുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ യുക്തിയെ അവലംബിക്കട്ടെ!” *അഥർ = الأثر ما قال الله وقال رسوله صلى الله عليه وسلم وقال الصحابة رضي الله عنهم അല്ലാഹു പറഞ്ഞത്, അവന്റെ റസൂൽ صلى الله عليه وسلم പറഞ്ഞത്, സ്വഹാബത്ത് رضي الله عنهم പറഞ്ഞത്. - അബൂ തൈമിയ്യ ഹനീഫ് عن عَبْد اللَّهِ بْن أَحْمَدَ بْنِ شَبويه، قَالَ: سَمِعْتُ أَبِي يَقُولُ: مَنْ أَرَادَ عِلْمَ الْقَبْرِ فَعَلَيْهِ بِالْأَثَرِ، وَمَنْ أَرَادَ عِلْمَ الْخُبْزِ فَعَلَيْهِ بِالرَّأْيِ (الخطيب البغدادي/شرف أصحاب الحديث) ഒരാള് നന്മയുടെ കാവലാളാകുന്നതാണ്, തിന്മയുടെ മുന്നില് നടക്കുന്നവനാകുന്നതിനേക്കാള് നല്ലത്23/11/2021
നബി ദിനാഘോഷത്തെക്കുറിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ رحمه الله പറയുന്നു: "സാഹചര്യം ഉണ്ടാവുകയും തടസ്സം ഇല്ലാതിരിക്കുകയും ചെയ്തിട്ടും സലഫുകൾ അത് ( നബി ദിനാഘോഷം ചെയ്തിട്ടില്ല. തനിച്ചതോ പ്രാമുഖ്യമുള്ളതോ ആയ നന്മയായിരുന്നുവെങ്കിൽ സലഫുകൾ നമ്മെക്കാൾ അതിന് അവകാശപ്പെട്ടവരായിരുന്നു. കാരണം അവർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് നമ്മെക്കാൾ കടുത്ത സ്നേഹമുള്ളവരും ആദരവുള്ളവരും നന്മയിൽ അങ്ങേയറ്റം ആഗ്രഹമുള്ളവരുമായിരുന്നു. തീർച്ചയായും അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റേയും പൂർണ്ണത, അദ്ദേഹത്തെ അനുസരിക്കുന്നതിലും അദ്ദേഹത്തിന്റെ സുന്നത് പിൻപറ്റുന്നതിലും അദ്ദേഹത്തിന്റെ കൽപന പിന്തുടരുന്നതിലും, പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ സുന്നത് ജീവിപ്പിക്കുന്നതിലും അദ്ദേഹം കൊണ്ടു വന്നത് പ്രചരിപ്പിക്കുന്നതിലും, അതിന് വേണ്ടി കൈ കൊണ്ടും നാവ് കൊണ്ടും ഹൃദയം കൊണ്ടും ജിഹാദ് ചെയ്യുന്നതിലുമാണ്. ഇതാണ് ആദ്യമായി മുൻകടന്നവരായ മുഹാജിറുകളുടെയും അൻസ്വാരികളുടെയും നന്മയിൽ അവരെ പിന്തുടർന്നവരുടെയും മാർഗ്ഗം" (ഇഖ്തിദാഉസ്സ്വിറാത്തിൽ മുസ്തഖീം 295) - ബഷീർ പുത്തൂർ [في حكم الإحتفال بالمولد النبوي]
قال شيخ الإسلام ابن تيمية رحمه الله: لم يفعله السلف الصالح مع قيام المقتضي وعدم المانع منه ، ولو كان هذا خيرا محضا أو راجحا لكان السلف رضي الله عنهم أحق به منا ؛ فإنهم كانوا أشد محبة لرسول الله صلى الله عليه وسلم وتعظيما له منا ، وهم على الخير أحرص ، وإنما كمال محبته وتعظيمه في متابعته وطاعته واتباع أمره وإحياء سنته باطنا وظاهرا ، ونشر ما بعث به ، والجهاد على ذلك بالقلب واليد واللسان ، فإن هذه هي طريقة السابقين الأولين من المهاجرين والأنصار والذين اتبعوهم بإحسان. (اقتضاء الصراط المستقيم لمخالفة أصحاب الجحيم ص ٢٩٥) സൂറത് യൂസുഫിലെ 67- മത്തെ ആയത്തിന് പ്രസിദ്ധരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനത്തിൽ നിന്ന്3/7/2021 സൂറത് യൂസുഫിലെ 67- മത്തെ ആയത്തിന് പ്രസിദ്ധരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനത്തിൽ നിന്ന്: സൂറത് യുസുഫിലെ 67-മത്തെ വചനം അല്ലാഹു പറയുന്നു: അദ്ദേഹം ( യഅഖൂബ് عليه السلام) പറഞ്ഞു " എന്റെ മക്കളേ നിങ്ങൾ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കൂ അള്ളാഹുവിൽ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളിൽ നിന്ന് തടുക്കാൻ എനിക്കാവില്ല. വിധികർത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവന്റെ മേൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവർ ഭരമേൽപ്പിക്കേണ്ടത്." وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ(يوسف ٦٧) ഈ ആയത്തിന് പ്രമുഖരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനം താഴെ ചേർക്കുന്നു. (1) ആധുനികനും ഹിജ്റ 1376 -ൽ മരണപ്പെട്ടവനുമായ ഇമാം നാസിർ അൽ സഅദി رحمه الله:- .... അത് ( വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചത്), ഒരാളുടെ മക്കൾ എന്ന നിലക്ക് അവരുടെ ആധിക്യവും പ്രൗഢമായ കാഴ്ചയും നിമിത്തം അവർക്ക് കണ്ണേറ് ബാധിക്കുമോയെന്ന് അദ്ദേഹം (യഅഖുബ് നബി عليه السلام) ഭയപ്പെട്ടു. ഇതൊരു കാരണമാണ് " - തഫ്സീർ സഅദി ثم لما أرسله معهم وصاهم، إذا هم قدموا مصر، أن { لَا تَدْخُلُوا مِنْ بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُتَفَرِّقَةٍ } وذلك أنه خاف عليهم العين، لكثرتهم وبهاء منظرهم، لكونهم أبناء رجل واحد، وهذا سبب (2) ഹിജ്റ 774 - ൽ മരണപ്പെട്ട ഇമാം ഇബ്നു കസീർ رحمه الله:- യഅഖൂബ് നബി عليه السلام നെക്കുറിച്ചു പറയുന്ന സ്ഥലത് അല്ലാഹു പറയുന്നു : അവരുടെ സഹോദരനായ ബിൻയാമീന്റെ കൂടെ ഈജിപ്തിലേക്ക് പോകാൻ ഒരുക്കിയപ്പോൾ തന്റെ മക്കളോട് അദ്ദേഹം പറഞ്ഞു നിങ്ങളെല്ലാവരും കൂടി ഒരേ വാതിലിലൂടെ പ്രവേശിക്കുന്നതിന് പകരം വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കൂ എന്ന്. ഇബ്നു അബ്ബാസ് رضي الله عنه, മുഹമ്മദ് ബിൻ കഅബ്, മുജാഹിദ്, ളഹ്വാഖ്, ഖത്താദ, സുദ്ദി തുടങ്ങിയവർ പറഞ്ഞത് പോലെ, "അദ്ദേഹം അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് ഭയപ്പെട്ടു. കാരണം അവർ സുന്ദരന്മാരും നല്ല കാണാൻ ഭംഗിയുള്ളവരും പ്രൗഢിയും ആഢ്യത്വവുമുള്ളവരായിരുന്നു.നിശ്ചയമായും കണ്ണേറ് സത്യമാണ്. കുതിരപ്പുറത്തിരിക്കുന്നവനെ താഴെ വീഴ്ത്താൻ മാത്രം !" ഇബ്നു കസീർ يقول تعالى ، إخبارا عن يعقوب ، عليه السلام : إنه أمر بنيه لما جهزهم مع أخيهم بنيامين إلى مصر ، ألا يدخلوا كلهم من باب واحد ، وليدخلوا من أبواب متفرقة ، فإنه كما قال ابن عباس ، ومحمد بن كعب ، ومجاهد ، والضحاك ، وقتادة ، والسدي : إنه خشي عليهم العين ، وذلك أنهم كانوا ذوي جمال وهيئة حسنة ، ومنظر وبهاء ، فخشي عليهم أن يصيبهم الناس بعيونهم; فإن العين حق ، تستنزل الفارس عن فرسه. (3) ഹിജ്റ 671- ൽ മരണപ്പെട്ട ഇമാം ഖുർത്വുബി رحمه الله പറയുന്നു: അവർ ( അദ്ദേഹത്തിന്റെ മക്കൾ) പോകാൻ തീരുമാനിച്ചപ്പോൾ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.അത് കൊണ്ട് നിങ്ങൾ ഈജിപ്തിലേക്ക് ഒരേ വാതിലിലൂടെ പ്രവേശിക്കരുതെന്ന് അവരോട് കൽപ്പിച്ചു.ഈജിപ്തിന് നാല് കവാടങ്ങളുണ്ടായിരുന്നു.അവർ സുന്ദരന്മാരും ആരോഗ്യദൃഢഗാത്രരും ഒരാളുടെ പതിനൊന്ന് മക്കളും എന്നതിനാൽ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയന്നു." ഇതാണ് ഇബ്നു അബ്ബാസ്, ഖതാദ, ദഹാക് തുടങ്ങിയവർ പറഞ്ഞത്.ഈ ആയത്തിന്റെ അർത്ഥം ഇതായതിനാൽ, കണ്ണേറിൽ നിന്ന് ജാഗ്രത പുലർത്തണമെന്നതിന് ഇതിൽ തെളിവുണ്ട്. കാരണം കണ്ണേറ് സത്യമാണ്. നബി ﷺ പറഞ്ഞു തീർച്ചയായും കണ്ണേറ് മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലുമാക്കും" ഖുർത്വുബി فيه سبع مسائل: الأولى: لما عزموا على الخروج خشي عليهم العين ; فأمرهم ألا يدخلوا مصر من باب واحد ، وكانت مصر لها أربعة أبواب ; وإنما خاف عليهم العين لكونهم أحد عشر رجلا لرجل واحد ; وكانوا أهل جمال وكمال وبسطة ; قاله ابن عباس والضحاك وقتادة وغيرهم. الثانية : إذا كان هذا معنى الآية فيكون فيها دليل على التحرز من العين ، والعين حق ; وقد قال رسول الله - صلى الله عليه وسلم - : إن العين لتدخل الرجل القبر ، والجمل القدر. (4) ഹിജ്റ 516 - ൽ മരണപ്പെട്ട ഇമാം ബഗവി رحمه الله പറയുന്നു: യഅഖൂബ് നബി عليه السلام യുടെ അടുത്ത് നിന്ന് അവർ പോകാൻ ഉദ്ദേശിച്ചപ്പോൾ അവരോട് വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചു. അവർക്ക് കണ്ണേറ് ബാധിക്കുമോ എന്നദ്ദേഹം ഭയപ്പെട്ടു.കാരണം അവർ സുന്ദരന്മാരും ശക്തരും ആജാനു ബാഹുക്കളും ഒരാളുടെ മക്കളുമായിരുന്നു. അവർക്ക് കണ്ണേറ് ബാധിക്കുമെന്ന ഭയത്താൽ വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ അവരോട് അദ്ദേഹം കൽപ്പിച്ചു. കാരണം കണ്ണേറ് സത്യമാണ്.അത് മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലുമാക്കുമെന്ന് ഹദീസിലുണ്ട്". ( وقال ) لهم يعقوب لما أرادوا الخروج من عنده ( يا بني لا تدخلوا من باب واحد وادخلوا من أبواب متفرقة ) وذلك أنه خاف عليهم العين; لأنهم كانوا أعطوا جمالا وقوة وامتداد قامة ، وكانوا ولد رجل واحد ، فأمرهم أن يتفرقوا في دخولهم لئلا يصابوا بالعين ، فإن العين حق ، وجاء في الأثر : " إن العين تدخل الرجل القبر ، والجمل القدر ". (5) ഹിജ്റ 310 - ൽ മരണപ്പെട്ട ഇമാം ത്വബ്'രി رحمه الله പറയുന്നു: .... കാരണം അവർ സുന്ദരന്മാരും ആകാര സൗഷ്ടവമുള്ളവരുമായിരുന്നു. ഒരാളുടെ മക്കളായ അവരെല്ലാവരും ഒരേ വാതിലിലൂടെ പ്രവേശിച്ചാൽ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽ അവരോട് വിത്യസ്ത കവാടങ്ങളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചു". وذكر أنه قال ذلك لهم,لأنهم كانوا رجالا لهم جمال وهيأة, فخاف عليهم العينَ إذا دخلوا جماعة من طريق واحدٍ، وهم ولد رجل واحد , فأمرهم أن يفترقوا في الدخول إليها സുറത് യുസുഫിലെ 67-മത്തെ വചനത്തിനു മുസ്ലിം ലോകത്തെ തലയെടുപ്പുള്ള അഞ്ചു മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനമാണ് മുകളിലുള്ളത്. അഞ്ചു പേരും അഞ്ചിടങ്ങളിൽ നൂറ്റാണ്ടുകളുടെ അന്തരത്തിൽ ജീവിച്ചവർ. എന്നിട്ടും അവരുടെ ആശയ തലങ്ങൾ സമാനങ്ങളായി.അവരുടെ വ്യാഖ്യാനങ്ങൾ പരസ്പര പുരകങ്ങളും ആശയസമന്വയങ്ങളുമായി.കാരണം അവരെല്ലാവരും അഹ്ലുസ്സുന്നത്തിന്റെ പ്രാമാണികരായ പണ്ഡിതന്മാരായിരുന്നു. താൻപോരിമയില്ലാതെ ഇസ്ലാം ദീൻ കലർപ്പില്ലാതെ തലമുറകൾക്ക് കൈമാറുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അവർക്ക് മുമ്പിലുണ്ടായിരുന്നത്.യുക്തിചിന്തയും ബുദ്ധിപരമായ നിഗമനങ്ങളും അവരുടെ ഉദ്യമത്തിൽ അവരെ സ്വാധീനിച്ചില്ല.സലഫുകൾ എവിടെയാണോ നിന്നത് അവിടെ മാത്രമേ അവർ നിന്നുള്ളൂ. അവർ പറഞ്ഞതെന്തോ അത് മാത്രമേ അവർ പറഞ്ഞുള്ളൂ.
- ബഷീർ പുത്തൂർ സഹ്'ലുബ്നു ഹുനൈഫിന്റെ മകനായ അബൂ ഉമാമയിൽ നിന്ന് അദ്ദേഹം പറഞ്ഞു : സഹ്'ലു ബിൻ ഹുനൈഫ് കുളിച്ചു കൊണ്ടിരിക്കെ ആമിറു ബിൻ റബീഅ അദ്ദേഹത്തിന്റെ അടുത്ത് കൂടെ കടന്നു പോയി. അപ്പോൾ അദ്ദേഹം (ആമിർ) പറഞ്ഞു " ഇന്നത്തെപ്പോലെ (ഒരു ദിവസം) ഞാൻ കണ്ടിട്ടില്ല. ഒരു കന്യകയുടെ (അന്തപുരത്തിലിരിക്കുന്ന) ചർമ്മവും കണ്ടിട്ടില്ല " ഒട്ടും താമസിയാതെ അദ്ദേഹം (സഹ്ൽ) ബോധമറ്റു വീണു! അപ്പോൾ അദ്ദേഹത്തെ നബി ﷺ യുടെ അടുത്ത് എത്തിച്ചു. എന്നിട്ട് "ബോധമറ്റ് കിടക്കുന്ന സഹ്'ലിനെ നോക്കൂ" എന്ന് കൂടെയുള്ളവർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം (നബി ﷺ) ചോദിച്ചു "ആരെയാണ് നിങ്ങൾക്ക് സംശയം?" "ആമിർ ബിൻ റബീഅ" എന്ന് അവർ പറഞ്ഞു. അദ്ദേഹം പറഞ്ഞു "എന്തിനാണ് നിങ്ങളിലൊരുവൻ തന്റെ സഹോദരനെ കൊല ചെയ്യുന്നത്?" ആരെങ്കിലും തന്റെ സഹോദരനിൽ അതിശയകരമായ വല്ലതും കണ്ടാൽ അവന് ബർക്കത്തിന് വേണ്ടി ദുആ ചെയ്യട്ടെ" പിന്നീടദ്ദേഹം (നബി ﷺ) വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ആമിറിനോട് വുദു ചെയ്യാൻ കൽപ്പിച്ചു. എന്നിട്ടദ്ദേഹം (ആമിർ رضي الله عنه) തന്റെ മുഖവും മുട്ടുൾപ്പെടെ കൈകളും കാൽമുട്ടുകളും വസ്ത്രത്തലപ്പും കഴുകി. അത് അദ്ദേഹത്തിന്റെ (സഹ്ൽ رضي الله عنه വിൻ്റെ) മേൽ ഒഴിക്കാൻ അദ്ദേഹം (നബി ﷺ) കൽപ്പിച്ചു. സുഹ്'രിയിൽ നിന്ന് മഅമർ പറഞ്ഞതായി സുഫിയാൻ പറയുന്നു"അദ്ദേഹത്തിന്റെ (സഹ്'ലിന്റെ) പിന്നിലൂടെ പാത്രം കമഴ്ത്താൻ അവിടുന്ന് കൽപ്പിച്ചു" (സുനൻ ഇബ്ൻ മാജ) ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ : - ആമിറു ബിൻ റബീഅ رضي الله عنه ബദറിൽ പങ്കെടുത്ത സ്വഹാബിയാണ് - സഹ്ൽ ബിൻ ഹുനൈഫ് رضي الله عنه ഉഹ്ദിൽ പങ്കെടുത്ത സ്വഹാബിയാണ് - മുൻ വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലാത്ത, ആത്മ മിത്രങ്ങളിൽ നിന്ന് പോലും കണ്ണേറ് ബാധിക്കാം (അസൂയ ഇല്ലെങ്കിലും) - മുസ്ലിങ്ങൾ പരസ്പരം സംസാരത്തിലും പെരുമാറ്റത്തിലും സ്വീകരിക്കേണ്ട മര്യാദകൾ - തന്റെ സഹോദരനിലോ അവന്റെ സമ്പത്തിലോ അവന് നൽകപ്പെട്ട മറ്റു അനുഗ്രഹങ്ങളിലോ ആശ്ചര്യകരമായ വല്ലതും കണ്ടാൽ "ബാറകള്ളാഹു ഫീക്" എന്നോ "അള്ളാഹ് യുബാരിക് ഫീക്" എന്നോ ബർക്കത്തിന് വേണ്ടി ദുആ ചെയ്യുക - ഇനി അബദ്ധവശാൽ ആരിൽ നിന്നെങ്കിലും കണ്ണേറ് ബാധിച്ചതായി ബോധ്യപ്പെട്ടാൽ, വുദു ചെയ്യാൻ ആവശ്യപ്പെടുകയും വെള്ളം ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. - ആരെങ്കിലും വുദു ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടാൽ അതിനോട് സഹകരിക്കുകയും നിരസിക്കാതിരിക്കുകയും ചെയ്യുക. - ഹദീസിൽ പറഞ്ഞ കാര്യങ്ങൾ യുക്തി കൊണ്ടും ഗവേഷണം കൊണ്ടും സ്ഥാപിക്കാൻ കഴിയാത്തതാണെന്നും നബി ﷺ യുടെ കൽപന എന്ന നിലയിൽ അവ സ്വീകരിക്കുകയും ചോദ്യം ചെയ്യാതെ പൂർണ്ണ തൃപ്തിയോടെ അനുസരിക്കുകയും ചെയ്യുക. - ബഷീർ പുത്തൂർ حفظه الله عن أبي أمامة بن سهل بن حنيف قال : مر عامر بن ربيعة بسهل بن حنيف وهو يغتسل . فقال : لم أر كاليوم ولا جلد مخبأة . فما لبث أن لبط به . فأتي به النبي صلى الله عليه وسلم . فقيل له : أدرك سهلا صريعا.قال: من تتهمون به ؟ قالوا : عامر بن ربيعة . قال : علام يقتل أحدكم أخاه ؟ إذا رأى أحدكم من أخيه ما يعجبه فليدع له بالبركة.ثم دعا بماء . فأمر عامرا أن يتوضأ . فغسل وجهه ويديه إلى المرفقين . وركبتيه وداخله إزاره . وأمره أن يصب عليه . قال سفيان قال معمر عن الزهري : وأمره أن يكفأ الإناء من خلفه (سنن ابن ماجه)
ജാബിർ رضي الله عنه വിൽ നിന്ന്, നബി ﷺ യിൽ നിന്ന്, അദ്ദേഹം പറഞ്ഞു: "ഇരുട്ടു വീണാൽ, അല്ലെങ്കിൽ രാത്രി വന്നെത്തിയാൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ തടഞ്ഞു വെക്കുക, കാരണം ആ സമയത്ത് ശൈത്വാൻ സംക്രമിക്കും. രാത്രിയിൽ നിന്ന് ഒരു സമയം പോയിക്കഴിഞ്ഞാൽ അവരെ നിങ്ങൾ വിട്ടു കൊള്ളുക. നീ നിന്റെ വാതിലടക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. നീ വിളക്കണക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. പാനപാത്രം അടച്ചു വെക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. പാത്രങ്ങൾ അടച്ചു വെക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. (മൂടി വെക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ) അതിന്റെ കുറുകെ വല്ലതും വെച്ചിട്ടെങ്കിലും" (സ്വഹീഹുൽ ബുഖാരി 3280) - ബഷീർ പുത്തൂർ عن جابر رضي الله عنه عن النبي ﷺ قال: إذا استجنح الليل، أو قال: جنح الليل، فكفوا صبيانكم، فإن الشياطين تنتشر حينئذ، فإذا ذهب ساعة من العشاء فخلوهم، وأغلق بابك واذكر اسم الله، وأطفئ مصباحك واذكر اسم الله، وأوك سقاءك واذكر اسم الله، وخمر إناءك واذكر اسم الله، ولو تعرض عليه شيئا
(صحيح البخاري ٣٢٨٠)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: ജിന്ന് ഉണ്ടെന്നതിൽ ഖുർആൻ, സുന്നത്, ഈ ഉമ്മത്തിലെ സലഫുകളുടെയും അതിന്റെ ഇമാമുമാരുടെയും ഏകോപിച്ച അഭിപ്രായം എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതുപൊലെ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന കാര്യവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് ഏകാഭിപ്രായത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: "പലിശ തിന്നുന്നവൻ പിശാച് ബാധ കാരണം മറിഞ്ഞു വീഴുന്നവൻ എഴുന്നേറ്റു നിൽക്കുന്നത് പോലെയല്ലാതെ എഴുനേൽക്കുകയില്ല." സ്വഹീഹിൽ നബി ﷺ മയിൽ നിന്ന്: "നിശ്ചയമായും പിശാച് മനുഷ്യ ശരീരത്തിൽ രക്തമോടുന്നിടത്തു കൂടി സഞ്ചരിക്കും." ഇമാം അഹ്മദ് ബ്നുൽ ഹമ്പലിന്റെ മകൻ അബ്ദുല്ലാഹ് പറയുന്നു: "ഞാനെന്റെ പിതാവിനോട് ചോദിച്ചു: "ബാധയേറ്റവന്റെ ശരീരത്തിൽ പിശാച് പ്രവേശിക്കില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ?" അപ്പോഴദ്ദേഹം പറഞ്ഞു: "എന്റെ മകനേ, അവർ കളവാണ് പറയുന്നത്. ഇത് (ബാധയേറ്റവൻ) സംസാരിക്കുന്നത് അവന്റെ നാവിലൂടെയാണ്. ...... മനുഷ്യരുടെയും അല്ലാത്തവരുടെയും ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്ന കാര്യം നിഷേധിക്കുന്നവരായി മുസ്ലിം ഇമാമുമാരിൽ ആരും തന്നെയില്ല. ആരെങ്കിലും അത് നിഷേധിക്കുകയോ മതം അതിനെ കളവാക്കുന്നുവെന്ന് വാദിക്കുകയോ ചെയ്യുന്ന പക്ഷം അവൻ ഷറഇന്റെ പേരിൽ കളവു പറഞ്ഞിരിക്കുന്നു. അതിനെ നിഷേധിക്കുന്നതായ യാതൊരു തെളിവും ശറഇൽ ഇല്ല. - ബഷീർ പുത്തൂർ قال شيخ الإسلام ابن تيمية رحمه الله في مجموع الفتاوى
وجود الجن ثابت بكتاب الله وسنة رسوله واتفاق سلف الأمة وأئمتها، وكذلك دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة والجماعة قال الله تعالى: الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس[البقرة : ٢٧٥] وفي الصحيح عن النبي صلى الله عليه وسلم قال: إن الشيطان يجري من ابن آدم مجرى الدم وقال عبد الله بن الإمام أحمد بن حنبل قلت لأبي: إن أقواما يقولون إن الجني لا يدخل بدن المصروع. فقال: يا بني يكذبون، هذا يتكلم على لسانه .....وليس في أئمة المسلمين من ينكر دخول الجني في بدن المصروع وغيره، ومن أنكر ذلك وادعى أن الشرع يكذب ذلك فقد كذب على الشرع، وليس في الأدلة الشرعية ما ينفي ذلك
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|