روى البخاري ومسلم عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال لبلال رضي الله عنه عند صلاة الفجر "يا بلال خدثني بأرجى عمل عملته في الإسلام ، فإني سمع دف نعليك بين يدي في الجنة" قال: ما عملت عملا أرجي عندي: أني لم أتطهر طهورا، في ساعة ليل أو نهار، إلا صليت بذلك الطهور، ما كتب لي أن أصلي وعند الترمذي أن بلالا رضي الله عنه قال "ما أذنت قط إلا صليت ركعتين، وما أصابني حدث قط، إلا توضأَت عندها، ورأيت أن لله علي ركعتين" وصححه الشيخ الألباني رحمه الله في صحيح سنن الترمذي രണ്ടു ഹദീസുകൾ, വായിക്കാനല്ല, അനുഭവിക്കാൻ. നബി صلى الله عليه وسلمക്ക് തന്നെ അത്യപൂർവ്വമായ ഒരനുഭവം! സ്വർഗ്ഗത്തിലൂടെയുള്ള ഒരുല്ലാസ യാത്ര.. സ്വർഗ്ഗമാണ്, കാര്യങ്ങളെല്ലാം മറ്റൊരു ലെവലാണ്! അപ്പോഴതോ, അവിടെ ഒരു ആൾപെരുമാറ്റം! രണ്ടു ചെരിപ്പുകൾ ഉരയുന്ന ശബ്ദം... മുന്നിൽ നിന്ന് കേൾക്കുന്ന ശബ്ദം ബിലാൽ رضي الله عنهന്റേതു തന്നെ, മസ്ജിദുന്നബവിയിൽ ബാങ്കുവിളിക്കുന്ന, നബി صلى الله عليه وسلمയുടെ മുഅദ്ദിൻ ബിലാൽ رضي الله عنه! • • • • • • പ്രഭാതനമസ്കാര സമയത്ത് നബി صلى الله عليه وسلم ബിലാൽ رضي الله عنهനോട് ചോദിച്ചു: "ബിലാൽ! പറയൂ, ഇസ്‌ലാമിൽ താങ്കൾ ചെയ്ത ഏറ്റവും പ്രതീക്ഷാ നിർഭരമായ കർമ്മമേതാണ്? സ്വർഗ്ഗത്തിൽ, എന്റെ മുന്നിൽ താങ്കളുടെ ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടുവല്ലോ!" അദ്ദേഹം പറഞ്ഞു: "രാപ്പകലുകളിൽ ഏതൊരു സമയത്ത് ശുദ്ധിവരുത്തിയാലും, ആ വുളു കൊണ്ട് ഞാൻ നമസ്കരിക്കാതിരുന്നിട്ടില്ല – എനിക്ക് എഴുതപ്പെട്ട അത്രയും ഞാൻ നമസ്കരിക്കും. അതിനെക്കാൾ പ്രതീക്ഷ നിറഞ്ഞ വേറെ ഒരു കർമ്മവും ഞാൻ ചെയ്തിട്ടില്ല." (ഉദ്ധരണം: ബുഖാരി സ്വഹീഹിൽ, നിവേദനം: അബൂഹുറയ്‌റഃ) • • • • • • ബിലാൽ പറയുന്നു: "ഞാൻ ബാങ്കുവിളിച്ചാൽ രണ്ടു റക്അത്ത് നമസ്കരിക്കാത്ത സ്ഥിതി ഒട്ടുമുണ്ടായിട്ടില്ല. എനിക്ക് ചെറിയ അശുദ്ധി ബാധിച്ചാൽ ഉടനെ വുളു ചെയ്യാത്ത ഒരവസ്ഥയും തീരെയില്ല. അപ്പോൾ പിന്നെ, അല്ലാഹുവിനു വേണ്ടി രണ്ടു റക്അത്ത് നമസ്കരിക്കൽ എന്റെമേൽ കടമയായി ഞാൻ കാണുകയും ചെയ്തിരുന്നു.” (തിർമുദി സുനനിൽ ഉദ്ധരിച്ചത്, ബിലാൽ رضي الله عنه നിവേദനം ചെയ്തത്, അൽബാനി: സ്വഹീഹ്) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|