"ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ്" എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. "....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. {وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء] തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്.
കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്ലാം മതത്തിനും സംഭവിക്കും....." ( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) - ബശീർ പുത്തൂർ
0 Comments
وعن أبي موسى، قال رسول الله صلى الله عليه وسلم: ((ثلاثة لا يدخلون الجنة: مدمن الخمر، وقاطع الرحم، ومصدق بالسحر)) رواه أحمد وابن حبان في صحيحه അബൂ മൂസ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " അഹ് മദ്, ഇബ്ൻ ഹിബ്ബാൻ
ഈ ഹദീസിൽ പരാമർശിച്ച " സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന...്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന മടവൂർ മുജാഹിദുകൾ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് "സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല " എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ. വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസ്നിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. - ബശീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിനെ നിഷേധിക്കാൻ സാധാരണ ഗതിയിൽ മടവൂരികൾ ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് ... "മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " എന്നത്.
ഈ ഹദീസിൽ പരാമർശിച്ച "സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. മുസ്ലിം ഉമ്മത്ത് ഇജ്മാഓടെ സ്വീകരിച്ച ഒരു ഹദീസിനെ നിഷേധിക്കാൻ മറ്റൊരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക എന്ന നീചമായ പ്രവൃത്തിയാണ് ഇവർ ചെയ്തത്. 🌬കാര്യബോധമില്ലാത്ത കെ എന്നെമ്മുകാരെ വിരട്ടാൻ ഇത്തരം ഓലപ്പാമ്പുകൾ ഉപകരിച്ചേക്കാം. പക്ഷെ ഈ തട്ടിപ്പുകൾ എല്ലാവരുടെ അടുത്തും നടക്കില്ല. മടവൂരികളുടെ മുഴുവൻ വാദഗതികളുടെയും അവസ്ഥ ഇത് തന്നെയാണ്. - ബശീർ പുത്തൂർ കേരളത്തിൽ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്ന കേരള നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന കാലിന്നടിയിലെ മണ്ണ് നീങ്ങിക്കൊണ്ടിരിക്കുന്നത് തീരെ അറിയുന്നില്ലായെന്നാണ് തോന്നുന്നത്. അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ട ഒരുക്കങ്ങൾ നടത്തേണ്ട നേരത്താണ് ഒരുത്തൻ, ഓണത്തിനിടയിലാണോ പുട്ടു കച്ചവടം എന്ന് ചോദിച്ച പോലെ, വിചിന്തനത്തിൽ ഒരു പ്രതികരണം കാച്ചിയത്. നാലാളുകൾ അറിയുകയോ, പല ചരക്കു കടയിൽ ചീരം പൊതിയാൻ പോലും പറ്റുകയോ ചെയ്യാത്ത വിചിന്തനം എന്ന വാരിക ഇപ്പോഴും ഉണ്ട് എന്ന് ഓർമ വന്നത് പ്രതികരണം കണ്ടപ്പോഴാണ്.
അമീബയെപ്പോലെ പിളർന്നു പിളർന്നു തള്ളയേത് പിള്ളയേത് ചാപ്പിള്ളയേത് എന്ന് സാധാരണ ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസം നേരിടുകയും, സ്വന്തം അണികളെ പുറത്താക്കിയും ഗ്രുപ്പ് തിരിച്ചും ഇനിയും പിടിപ്പെത് പണി ബാക്കിയുള്ള ഈ നേരത്ത് തന്നെ ഇയാൾ ഇതിനു ഇറങ്ങിയത് എന്തിനെന്നു മനസ്സിലാകുന്നില്ല. വിളക്ക് കെടാൻ നേരത്ത് ആളിക്കത്തുകയെന്ന് പറഞ്ഞത് പോലെ ഒരു വെടി കൂടി വെച്ചിട്ട് പോകാം എന്ന് കരുതിയാണ് ഇത് ചെയ്തത് എന്നാണു എനിക്ക് തോന്നുന്നത്. ഇസ്ലാമിക ദഅവത്തു നടത്താൻ കുറെ സംഘടനകൾ ഉണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്നും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ സ്വഹാബത്തോ അങ്ങിനെ ഒരു മാതൃക നമുക്ക് കാട്ടിയിട്ടില്ലെന്നും, ഇനി ആരെങ്കിലും അങ്ങിനെ ചെയ്യുന്ന പക്ഷം, ദീനിൽ തെളിവിന്റെ പിൻബലമില്ലാത്തത് പുതുതായി ഉണ്ടാക്കുന്നതിന്റെ വിധി അതിനും ബാധകമായിരിക്കുമെന്നുമൊക്കെയുള്ള കാര്യങ്ങൾ പലവുരു വിശദമാക്കിയതാണ്. പറഞ്ഞിട്ടെന്തു കാര്യം, പന്തീരായിരം കൊല്ലം ഓടക്കുഴലിലിട്ടാലും വാല് നീരില്ല എന്ന് സാധാരണ പറയാറുള്ള ഒരു ജീവിയുണ്ട് നമ്മുടെ നാട്ടിൽ. ആ ജെനുസ്സിൽ പെട്ട ചില മനുഷ്യരുണ്ട്. ഒരു വിഷയവും അറിയുന്ന ആളുകളിൽ നിന്ന് പഠിക്കുകയോ, ഉൾക്കൊള്ളുകയോ ചെയ്യില്ല. എത്ര പറഞ്ഞു കൊടുത്താലും തലയിൽ കയറുകയുമില്ല. അവരെന്തോ എവിടെ നിന്നോ പഠിച്ചു വെച്ച കാര്യങ്ങൾ അത് തെറ്റായാലും ശരിയായാലും ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. സംഘടന കൊണ്ട് എന്തോ കാര്യമായി നേടിയിട്ടുണ്ട് എന്ന് തോന്നും എഴുതിയത് വായിച്ചാൽ. മുമ്പ്, അതായത് ഇസ്ലാമിക ദഅവത്തിന് സംഘടന ആവശ്യമില്ലെന്നും അത് തിന്മയാണെന്നും കേരളത്തിൽ പരിചയപ്പെടുത്തിയ ആദ്യ കാലങ്ങളിൽ സംഘടനക്കാർ, സ്വയം പ്രതിരോധിക്കാൻ എടുത്തിരുന്ന തുരുമ്പിച്ച ആയുധങ്ങളാണ് ഇപ്പോൾ ഇയാൾ എടുത്തണിഞ്ഞിരിക്കുന്നതു എന്ന് അറിയുമ്പോൾ തന്നെ ലേഖകന്റെ സാമൂഹിക അവബോധം വിലയിരുത്താം. കൃത്യമായ, ഉരുളക്കു ഉപ്പേരിയെന്ന പോലെയുള്ള ഖണ്ഡിക്കാൻ കഴിയാത്ത തെളിവുകൾക്കു മുമ്പിൽ ആയുധം വെച്ച് കീഴടങ്ങുകയും രംഗം വിടുകയും ചെയ്ത ആളുകൾ ഇപ്പോൾ എവിടെയെന്നെങ്കിലും ഈ ഉധ്യമത്തിനു ഇറങ്ങുന്നതിനു മുമ്പ് ഇയാൾക്ക് അന്വേഷിക്കാമായിരുന്നു. മൂർച്ച ഇല്ലായെന്ന് സംഘടനക്കാർ തന്നെ തിരിച്ചറിഞ്ഞു ഉപേക്ഷിച്ചു പോയ അതെ ആരോപണങ്ങൾ പൊടി തട്ടിയെടുത്തത് എന്ത് എഴുതിയാലും പ്രസിദ്ധീകരിക്കാൻ ഒരു 'ചുമര്' ഉള്ളത് കൊണ്ട് മാത്രം. വിചിന്തനം മാത്രം വായിച്ചു സായൂജ്യമടയുന്ന ഒരു ഖൗമിനെയല്ലാതെ മറ്റാരേയും വൈകാരികമായ ചില ചോദ്യങ്ങളിലൂടെ രോദനം നടത്തുന്ന ഇയാൾക്ക് തൃപ്തിപ്പെടുത്താൻ കഴിയില്ല. ((അമ്പിയാക്കൾ സംഘടിച്ചാണ് ദഅവത്തു നടത്തിയത്, മുഴുവൻ പണ്ഡിതന്മാരും അനിവാര്യമായി പറഞ്ഞ കാര്യമാണ് കൂട്ടുത്തരവാദിത്വം)) ഇതൊക്കെയാണോ സംഘടനക്കുള്ള തെളിവ്? അപ്പോൾ അമ്പിയാക്കളും പണ്ടിതന്മാരുമുണ്ടാക്കിയ സംഘടന എവിടെ? സംഭവ ബഹുലമായ ഇസ്ലാമിക ചരിത്രത്തിന്റെ ഇദപര്യന്തമായ പ്രയാണത്തിൽ എന്ത് പ്രസക്തിയാണ് സംഘടനകൾക്കുള്ളത്? ആരോട് ചോദിക്കാൻ? പത്തുമുപ്പതു കൊല്ലം മുമ്പ് സുല്ലമിൽ പഠിച്ചതിന്റെ പേരിൽ ഇപ്പോൾ മോശമല്ലാത്ത ഒരു തുക വാധ്യാർ പണിയുടെ പേരിൽ ഗവണ്മെന്റിൽ നിന്ന് ഒപ്പിട്ടു (പറ്റിപ്പും വെട്ടിപ്പും, തട്ടിപ്പും ഒന്നും ഇല്ലാത്ത നിലയിൽ, - ഇപ്പോൾ സീനിയർ നേതാക്കന്മാരൊക്കെ കോടതി കയറിക്കൊണ്ടിരിക്കുന്ന വിവരം ഇയാൾ അറിഞ്ഞു കാണും.! ) കൈപ്പറ്റുന്നു എന്നതൊഴിച്ചാൽ എടുത്തു പറയേണ്ട ഒരു സേവനമൊന്നും ചെയ്ത ആളല്ല ഈ പുത്തൻ കൂറ്റുകാരൻ. അന്ന് പഠിക്കുന്ന കാലത്ത് പരീക്ഷക്ക് വേണ്ടി തുറന്നിട്ടുണ്ടെങ്കിൽ, അതല്ലാതെ ഒരു ഇല്മ് പഠിക്കാനോ മനസ്സിലാക്കാനോ വേണ്ടി ഒരു കിതാബ് മറിച്ചു നോക്കിയ അനുഭവ ജ്ഞാനം പോലും ഈ പാവത്തിനില്ല. ഏതെങ്കിലും പാർട്ടി യോഗങ്ങളിൽ പങ്കു വെക്കപ്പെടുന്ന പൊട്ട വിവരങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാവുകയുമില്ല. ഇസ്ലാമിക ദഅവത്തു എന്ന് പറഞ്ഞാൽ സംവാദങ്ങളും സമ്മേളനങ്ങളുമാണെന്നു പഠിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ശരിയായ ദീനും ദഅവത്തും എന്തെന്ന് പഠിപ്പിക്കൽ ശ്രമകരമായ ദൌത്യമാണ്. സംഘടന ഒഴിവാക്കിയാൽ പിന്നെ ശിർക്കിനെയും ബിദ് അത്തിനെയും എതിർക്കാനും പ്രതിരോധിക്കാനും കഴിയില്ല എന്ന ചിന്ത ഇവരുടെ മനസ്സിൽ മുളപ്പിച്ചത് ഇബ് ലീസാണ്. സ്ത്രീകളുടെ കാര്യത്തിലുള്ള ഇസ്ലാമിന്റെ കൽപനകളും നിർദേശങ്ങളും പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഇയാൾ പരിശോധിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങിനെ പറയുമായിരുന്നില്ല. സ്ത്രീകൾ മുഖം മറക്കുന്നത് സുന്നത്ത് ആണെന്ന കാര്യത്തിൽ മുസ്ലിം ലോകത്ത് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസമേയില്ല. സ്ത്രീകൾ ജുമാ-ജമായത്തുകളിൽ പങ്കെടുക്കുന്നത് അനുവതനീയം എന്നല്ലാതെ അഭിലഷണീയം എന്നു പ്രാമാണികമായി തെളിയിക്കാൻ കഴിയുകയുമില്ല. സ്ത്രീ പുരുഷ ഇടകലരലിനെ ഇസ്ലാം എങ്ങിനെ കാണുന്നുവെന്ന് അറിയണമെങ്കിൽ കിതാബുകൾ പരിശോധിച്ചേ പറ്റു. സംഘടന ഉണ്ടാക്കാൻ ഓടി നടക്കുകയും, ആളെ പുറത്താക്കാനും ഗ്രുപ്പ് തിരിക്കാനും കുതന്ത്രം മെനയുകയും ചെയ്യുന്നവർക്ക് അതിനൊക്കെ എവിടെ നേരം? ഖുർആനും സുന്നത്തും എന്ന് ആവർത്തിച്ച് പറഞ്ഞത് കൊണ്ട് മാത്രം, അത് പറയുന്നവർക്കോ പൊതു ജനങ്ങൾക്കോ യാതൊരു ഗുണവുമുണ്ടാവില്ല. കേരളത്തിൽ ഇസലാഹീ പ്രസ്ഥാനം പരിചയപ്പെടുത്തിയ ഇസ്ലാമും, യഥാർത്ഥ ഇസ്ലാമും തമ്മിൽ ചേർത്താൽ ചേരാത്ത അന്തരമുണ്ടെന്നു അറിയാനും വേണം ഒരു സെൻസ്. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ, അവരത്രെ വിജയികൾ" ഈ ആയത്ത് ഉദ്ധരിച്ചതിനു ശേഷം ചോദിക്കുകയാണ്" എന്ന ഖുർആനിന്റെ കൽപനയോടല്ലേ ഇവർ യുദ്ധം പ്രഖ്യാപിച്ചത്?” ആരും ചിരിക്കരുത്. ഇത് എഴുതിയ ആൾ ഒരു പാവം ആണ്. കയ്യിലിരിപ്പ് മോശം ആണെങ്കിലും. കാരണം, മുജാഹിദ് സാമൂഹ്യ പരിസരത്ത് ജീവിക്കുന്ന ആളുകൾ, മടകൾ അടക്കം - മൻഹജ് എന്ന ഒരു വിഷയം കേട്ടിരിക്കും. അതിൽ പ്രധാനമായും ചർച്ച ചെയ്ത ഒരു വിഷയമാണ് പ്രമാണങ്ങൾ, അത് ഖുർആൻ ആകട്ടെ, ഹദീസ് ആകട്ടെ, സലഫുകൾ അഥവാ സ്വഹാബത്ത് എങ്ങിനെയാണോ മനസ്സിലാക്കിയത് അങ്ങിനെ മനസ്സിലാക്കുകയും അവരെങ്ങിനെയാണോ വ്യാഖ്യാനിച്ചത് അങ്ങിനെ വ്യാഖ്യാനിക്കുകയും ചെയ്യണമെന്ന കാര്യം. ഇവിടെ, മുകളിൽ കൊടുത്ത ആയത്ത് ഖുർആനിലെ സൂറത്ത് ആലു ഇംറാനിലെ 104-മത്തെ വചനമാണ്. ഇത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് അവതരിച്ചതും സ്വഹാബികൾ നബിയിൽ നിന്ന് പഠിച്ചതുമാണ്. ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു സംഘടന ഉണ്ടാക്കിയിട്ടില്ല. സ്വഹാബികളോട് നബി അതിനു വേണ്ടി കൽപിക്കുകയോ, സ്വഹാബികൾ സംഘടന ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. പ്രമാണങ്ങളെ ഏറ്റവും കുറ്റമറ്റതും കൃത്യവുമായ നിലയിൽ മനസ്സിലാക്കിയ നബിയും സ്വഹാബത്തും, ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഒരു സംഘടന ഉണ്ടാക്കിയില്ലെങ്കിൽ, നമ്മളും അവരെ പിൻപറ്റുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ഇനി, പൌരാണികാരോ ആധുനികരോ ആയ പ്രാമാണിക പണ്ഡിതന്മാർ ആരെങ്കിലും, (ഒരാളെങ്കിലും) ഈ ആയത്തിന് ഇങ്ങിനെ ഒരു വ്യാഖ്യാനം നൽകിയത് ചൂണ്ടിക്കാണിക്കാൻ കഴിയുമോ? അപ്പോൾ ആരാണിവിടെ ഖുർആനിലെ ആയത്തിനോട് യുദ്ധം പ്രഖ്യാപിച്ചത്? ഇതിന്റെ പേരല്ലേ വ്യതിയാനം? ഇതല്ലേ ദുർവ്യാഖ്യാനം? ഇതേ അവസ്ഥയാണ് ഇയാളുടെ മറ്റു വാദങ്ങൾക്കും. അന്യ പുരുഷന്മാർക്ക് ദർശന സുഖം നൽകുന്ന വിധത്തിൽ പഠിക്കാനും പഠിപ്പിക്കാനും പോകുന്ന ഭാര്യയെയോ സഹോദരിയെയോ ബന്ധപ്പെട്ട കൈകാര്യ കർത്താക്കൾ വിലക്കിയ സംഭവം "ഏറെ വേദനിപ്പിച്ച ഒരനുഭവ"മായി ഈ അഖ് ലാനി പങ്കു വെക്കുന്നു. ഖുർആൻ, സ്വഹീഹായ ഹദീസ് എന്നിവയുടെ അടിസ്ഥാനത്തിൽ അന്യ സ്ത്രീ പുരുഷന്മാർ ഇട കലരുകയും, പരസ്പരം ഇടപെടുകയും ചെയ്യുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ് സുല്ലമീ? നാട്ടു നടപ്പും സംഘടനാ സംസ്കാരത്തിൽ ആർജിച്ചതും, വാദ്യാൻമാരുടെ സ്റ്റാഫ് റും 'അനുഭവങ്ങളുമായി' മതപരിസരത്ത് വന്നു ഉടായിപ്പ് പറയാൻ നിങ്ങൾക്ക് ലജ്ജയില്ലായിരിക്കാം, പക്ഷെ ഒന്നോർക്കുക, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കുന്നത് ശിർക്കിനേക്കാൾ വലിയ പാപമാണെന്ന്. മറ്റുള്ളവർ ഷിർക്കിനെ എതിർക്കുകയും ബിദ് അത്തിനെ വിമർശിക്കുകയും ചെയ്യുന്നില്ലായെന്നു പറഞ്ഞു ആത്മ രോഷം കൊള്ളുന്ന നിങ്ങൾ എഴുതിയത് ശിർക്കിനെക്കാൾ വലിയ അബദ്ധങ്ങൾ. ദീനും ദുനിയാവുമറിയാത്ത ഈ വക ജന്മങ്ങൾ ദഅവത്തിനിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ഇത്രയും അബദ്ധ ജടിലമായി ദീനിനെ വിലയിരുത്തുന്ന നിങ്ങളാണോ തൗഹീദ് പറഞ്ഞു "ഒരാളെയെങ്കിലും" രക്ഷപ്പെടുത്താൻ പോകുന്നത്? !! കേരളത്തിൽ സലഫീ ദഅവത്തിന് മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്ന ആൾ ഇപ്പോൾ എവിടെയെന്നു ചോദിക്കുന്ന ഇയാളോട് ഒരു ചോദ്യം അങ്ങോട്ട് ചോദിക്കട്ടെ. നദ് വത്തുൽ മുജാഹിദീൻ വലിയ ഷൈഖുമാരായി തോളിലേറ്റി നടക്കുകയും മൈക്ക് കെട്ടി ബടായി അടിപ്പിക്കുകയും ചെയ്ത നിങ്ങളുടെ "കിബാറുകൾ" ഒക്കെ എവിടെ? അവരൊക്കെ കാശിക്കു പോയോ? ശുദ്ധ പശു മാർക്ക് സംഘടനക്കാരായിരുന്ന അവർ നിങ്ങളെ കൈ വിട്ടതെന്തേ? ഇനി നിങ്ങൾ ഉന്നയിച്ച ചോദ്യം, സുബൈർ മൗലവി ദഅവത്ത് രംഗത്ത് സജീവമാണ്. മഞ്ചേരിയിലും കോഴിക്കോട്ടും, എറണാകുളത്തുമായി, അഹല് സുന്നത്തിന്റെ ഉലമാക്കളുടെ കിതാബുകൾ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അൽഹംദുലില്ലാഹി. സംഘടന ഒഴിവാക്കി സലഫിയ്യത് മനസ്സിലാക്കി മാന്യമായി ജീവിക്കുന്നവനെ നോക്കി, ഒരായുസ്സ് മുഴുവൻ സംഘടന പ്രവർത്തനം നടത്തി ജീവിതം തുലച്ചവൻ പരിഹസിക്കുന്നു, പരിതപിക്കുന്നു.! ഒന്നേ പറയാനുള്ളൂ, വഴി മുടക്കാൻ വരരുത്, നിങ്ങൾക്ക് നിങ്ങളുടെ പാട്ടിനു പോകാം. സലഫിയ്യത്തിന്റെ മാധുര്യം നുകർന്ന ഒരാളും സംഘടനക്കാരന്റെ മലിനമായ വിഴുപ്പലക്കലിന്റെ ദുർഗന്ധം വമിക്കുന്ന തൊഴുത്തിലേക്ക് വരില്ല. - ബഷീർ പുത്തൂർ കേവല മനുഷ്യ ബുദ്ധിയുടെ അതിർത്തികൾക്കപ്പുറം, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വചനങ്ങൾ അവലംബിക്കുകയും ആധാരമാക്കുകയും ചെയ്യുന്നവനാണ് യഥാർത്ത സുന്നി. സുന്നത്ത്, അഥവാ നബിചര്യ പൂർണാർത്ഥത്തിൽ സ്വീകരിക്കുന്നവന് പറയുന്ന പേരാണ് സുന്നി എന്നുള്ളത്. അല്ലാതെ അതൊരു സംഘടനയുടെയോ പാർട്ടിയുടെയോ പേരല്ല.
ജീവിതത്തിന്റെ ഏതു തുറകളിലായാലും, ഇസ്ലാം എന്ത് കല്പിക്കുന്നു എന്ന് പരിശോധിക്കുകയും അതിനനുസരിച്ച് നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ ബാധ്യത. തന്റെ കിടപ്പറയിൽ, സ്വന്തം ഭാര്യയുടെ കൂടെ ശയിക്കുന്ന ഒരുത്തനെ വാളു കൊണ്ട് നിഗ്രഹിക്കും എന്ന് പറഞ്ഞപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " സഅദിന്റെ "ഗീറത്തു" കണ്ടിട്ട് നിങ്ങൾക്ക് ആശ്ചര്യം തോന്നുന്നുണ്ടോ" എന്നാണു ചോദിച്ചത്. ഇസ്ലാമിക നിയമമനുസരിച്ച് വ്യഭിചാരാരോപണമുന്നയിക്കണമെങ്കിൽ നാല് സാക്ഷികളുണ്ടാവണം! ആരെയും കോപാന്ധനാക്കുന്ന ഇത്തരം ഘട്ടങ്ങളിൽ എവിടെ നിന്ന് കിട്ടും നാല് സാക്ഷികളെ!? പക്ഷെ പാടില്ല ! വൈകാരികത മാറ്റി നിർത്തി, ശറഇന്റെ താല്പര്യത്തിനു വഴിപ്പെടുക ! അതാണ് ദീൻ ! അതാണ് സുന്നത്ത് ! അതാണ് സലഫിയ്യത്ത് ! തുടർന്ന്, നബി സ്വല്ലല്ലാഹു അലൈഹി വസല്ലം, പറഞ്ഞു " അല്ലാഹുവാണ് സത്യം, ഞാൻ അദ്ധെഹത്തെക്കാൾ'ഗീറത്തു' ഉള്ള ആളാണ്. അല്ലാഹു ആകട്ടെ, എന്നെക്കാൾ "ഗീറത്തു" ഉള്ളവനും. ! വികാരവിക്ഷോപങ്ങൾക്ക് യാതൊരു പരിഗണനയും ഇല്ലായെന്ന് ചുരുക്കം ! സുന്നത്ത്, അഥവാ നബി ചര്യ എന്തെന്നും, അവ എങ്ങിനെയാണ് സ്വീകരിക്കുകയും അമൽ ആക്കുകയും ചെയ്യേണ്ടതെന്നും തിരിച്ചറിയാൻ കഴിയാത്ത ആളുകൾ, അവരെ സംബന്ധിച്ചേടത്തോളം, നിലപാടുകൾ നിശ്ചയിക്കുന്നത് അവരുടെ താല്പര്യങ്ങളും, സ്വന്തം കാഴ്ചപ്പാടുകളുമാണ്. അവരുടെ മനസ്സുകൾ കമഴ്ത്തി വെച്ച കൂജ പോലെയാണ്. സ്വന്തം ബുദ്ധിയും യുക്തിയും പിന്നിട്ടു,സുന്നത്ത് അവരുടെ ഹൃദയത്തിലേക്ക് കടക്കില്ല. തങ്ങൾ, നിലകൊള്ളുന്ന പാർട്ടികൾ, പ്രസ്ഥാനങ്ങൾ, സംഘടനകൾ, ഇവയുടെ നയങ്ങളും നിലപാടുകളുമാണ് അവരിൽ പലരുടെയും ദീൻ! കാലങ്ങളായി അവരെന്താണോ പ്രചരിപ്പിക്കുന്നത്, അതിന്റെ വാഹകരും പ്രചാരകരുമാണവർ, അപവാതങ്ങൾ കാണാമെങ്കിലും.! ഈയടുത്ത് ശബാബ് വാരികയിൽ ഒരു മൊയ്ദീൻ സുല്ലമി " മുഖം മറക്കൽ പുരുഷനും ബാധകമോ" എന്ന ശീർഷകത്തിൽ ഒരു ലേഖനം കാച്ചുകയുണ്ടായി. ശബാബ്,എന്നത് എടുത്തു പറയാൻ നിലവാരമുള്ള ഒരു പ്രസിദ്ധീകരണമോ, ഇസ്ലാമിനെയും സുന്നത്തിനെയും പ്രതിനിധീകരിക്കുന്നതോ, അല്ലെങ്കിൽ സഹായിക്കുന്നതോ, ബിദ്അതിനെയും അതിന്റെ അഹല്കാരെയും പ്രധിരോധിക്കുന്നതോ ഒന്നുമല്ല. പക്ഷെ, സാധാരണക്കാരായ പലരെയും ഈ പ്രസിദ്ധീകരണത്തിന്റെ പിന്നിൽ പ്രവര്ത്തിക്കുന്ന ആളുകൾ തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ അജ്ഞത ചൂശണം ചെയ്യുകയും ചെയ്യുന്നു. സുന്നത്തിനു വിരുദ്ധമായ കാര്യങ്ങൾ, പ്രമാണങ്ങളായി പ്രതിപാദിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ അറിയുന്നവർ പ്രതികരിക്കും;പ്രതികരിക്കണം. ! സുന്നത്തിനെ കുഴിച്ചു മൂടാൻ ആളുകൾ ഏറെയാണ്. എന്നാൽ സുന്നത്തിനെ ജീവിപ്പിക്കുന്നവരും, പ്രതിരോധിക്കുന്നവരും തുലോം കുറവും. ! ഒരു കാലത്ത്, തൗഹീദിന്റെയും സുന്നത്തിന്റെയും പ്രസിദ്ധീകരണമായി ശബാബ് പരിചയപ്പെടുതപ്പെട്ടു എന്നത് വസ്തുതയാണ്. കുറച്ചൊക്കെ അത് വാസ്തവവും ആയിരുന്നു. പക്ഷെ, ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് സുന്നത്തിനെ കൊച്ചാക്കുകയും അഹ്ലുൽ ബിദ്അതിന്റെ ഓടമാലിന്യങ്ങൾ ഒഴുക്കുന്ന ഗാര്ബൈജ് ആയിത്തീരുകയും ചെയ്തിട്ടുണ്ട് ശബാബ്. ഇയാളെപ്പോലെ ചില സുല്ലമിമാരുടെ പോഴത്തരങ്ങൾ പ്രസിദ്ധീകരിക്കുന്ന പണിയാണ് ഇന്നത് നിര്വ്വഹിച്ചു കൊണ്ടിരിക്കുന്നത്. മുകളിൽ പറഞ്ഞ ലേഖനം തുടങ്ങുന്നത് തന്നെ 'മുജാഹിദുകളിലെ രണ്ടു വിഭാഗം ആളുകൾ തര്ക്കമില്ലാതെ നിര്ബന്ധമാക്കുന്ന കാര്യമാണ് സ്ത്രീകളുടെ മുഖം മറക്കൽ" എന്നാണു. 90 പിന്നിട്ട മുജാഹിദ് പ്രസ്ഥാനത്തിൽ 80 കൊല്ലത്തോളം സ്വന്തം ഭാര്യമാരുടെ മുഖമാകുന്ന ഔറത്ത് പൊതു സമൂഹത്തിൽ പ്രദർശിപ്പിച്ചു, ഇപ്പോൾ ഒരു 10 വര്ഷമായി പുതിയ വല്ല വഹയും ഇറങ്ങിയോ ? എന്ന് ലേഖകൻ പരിഹസിക്കുന്നു. സാധാരണ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രായം 100 ആയിട്ടുണ്ട് എന്നാണു പറയാറുള്ളത്. സുല്ലമി 10വര്ഷം കുറച്ചു കാണിച്ചതിലെ യുക്തി എന്തോ ആകട്ടെ, നമുക്ക് വിഷയത്തിലേക്ക് വരാം. മുജാഹിദ് പ്രസ്ഥാനം സമം " സമ്പൂർണ ഇസ്ലാം " എന്ന ഒരു അലിഖിത ധാരണ വെച്ച് പുലർത്തുന്നവരാണ് മുജാഹിദുകളിൽ പലരും. ലേഖകനും അക്കൂട്ടത്തിലാണ് എന്ന് തെളിയിക്കാൻ ഇയാളുടെ മുകളിലെ വരികൾ മതി. പ്രമാണങ്ങളെക്കുറിച്ച് കുറച്ചെങ്കിലും സത്യസന്ധമായ ബോധം ഇയാൾക്കുണ്ടായിരുന്നെങ്കിൽ ഇയാളിത് പറയുമായിരുന്നോ? അതുണ്ടായിരുന്നെങ്കിൽ ഇയാൾ മടവൂരിയാകുമായിരുന്നോ? എന്ന് ചോദിക്കലാണ് കൂടുതൽ ഉചിതം ! വിഷയവുമായി ബന്ധപ്പെട്ടു ഏതെല്ലാം കിതാബുകൾ ഇയാൾ പരിശോധിച്ചു? പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ എത്രയെണ്ണം വായിച്ചു? പണ്ഡിതന്മാരാണല്ലോ ദീനീ കാര്യങ്ങളിൽ സംസാരിക്കേണ്ടത്!? ദീനി വിഷയങ്ങൾ കോട്ടിമാട്ടി പ്രതിപാദിക്കുകയും വിഷയ വൈവിധ്യങ്ങളെ പരിഹാസ രൂപേണ സമീപിക്കുകയും ചെയ്യുന്നത് ഒരു മുസ്ലിമിന് ചേർന്ന പണിയല്ല ഇസ്ലാം ദീൻ മലയാളികള്ക്ക് വേണ്ടി മാത്രം ഇറക്കിയതാണെന്നും, അതിൽ മുജാഹിദ് പ്രസ്ഥാനം പറഞ്ഞ അഭിപ്രായങ്ങൾ - അതെന്തായാലും - അവസാന വാക്കാണെന്നുമാണ് പ്രസ്തുത ലേഖനം വായിച്ചാൽ തോന്നുക. സംഘടന തിട്ടൂരത്തിനപ്പുറത്തു ഒന്നും കാണാൻ കഴിയാത്ത സുല്ലമി വിഷയ സംബന്ധിയായി പൂർവ്വ കാല ഉലമാക്കളുടെ സുദീര്ഘമായ വൈജ്ഞാനിക ചർച്ചകൾ കാണാതെ പോയതിൽ അത്ഭുതമില്ല. " അന്യ പുരുഷന്മാർ തന്റെ മുഖത്തേക്ക് നോക്കാതിരിക്കാനാണ് സ്ത്രീ മുഖം മറക്കുന്നതെങ്കിൽ അന്യ സ്ത്രീകൾ തന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ പുരുഷനും മുഖമൂടി ധരിക്കേണ്ടതല്ലേ? ഇവരുടെ വാദപ്രകാരം ദീനിൽ സ്ത്രീകള്ക്ക് പുരുഷന്മാരെ യഥേഷ്ടം നോക്കാമെന്നാണോ? " ഒരു മുസ്ലിമിന് എഴുതാൻ പറ്റിയതാണോ ഈ വരികൾ ? ഇപ്പോൾ മൊയിദീൻ സുല്ലമി ഖണ്ടിക്കുന്നത് ഖുർആനിനെതന്നെയാണ് !! അദ്ദേഹം തന്റെ മുകളിൽ കൊടുത്ത ആയതിനെ നിരൂപണം ചെയ്തു എഴുതിയതാണ് ഇത്. ! കേരളത്തിലെ യുക്തി വാദപ്രസ്ഥാനം പരാചയപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു ചർച്ച ഇതേ ശബാബിലെ ആദ്യ ചില കോളങ്ങളിൽ പൊടിപൊടിക്കുന്നുണ്ട്. "യുക്തി വാദം" പ്രോത്സാഹിപ്പിക്കുന്ന ഈ ലേഖനം അതിനു ശേഷം തന്നെ കുത്തി തിരുകിയതിലെ പൊരുൾ എന്തെന്ന് മനസ്സിലായിട്ടില്ല. ശറഉ എന്ത് കൽപ്പിച്ചുവോ അത് ചോദ്യം ചെയ്യാതെ അന്ഗീകരിക്കുകയും അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുകയെന്നതാണ് ഒരു മുസ്ലിമിന്റെ രീതി. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കൽ സത്യവിശ്വാസിയുടെ കർത്തവ്യമാണ്. അല്ലാഹുവിന്റെ ആജ്ഞാ നിർദെശങ്ങളിലെ യുക്തി അന്വേഷിക്കാൻ അവൻ നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല. അവനാണല്ലോ മഹാ യുക്തിജ്ഞൻ. പക്ഷെ, മൊയ്ദീൻ സുല്ലമിയുടെ രീതി മറിച്ചാണ് ! സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെങ്കിൽ പുരുഷന്മാരും നിര്ബന്ധമായും മറക്കണം ! ഇതാണ് സുല്ലമിയുടെ വാദം. അതാണ് ശബാബ് പ്രചരിപ്പിക്കുന്നത് ! ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന രീതിയാണോ ഇത്? ഈ കാഴ്ചപ്പാടിന്റെ ആശയ സ്രോദസ്സ് ഏതാണ്? പ്രമാണത്തിന്റെ യാതൊരു പിന്ബലവും ഇല്ലാത്ത സുല്ലമിയുടെ വക്ര ബുദ്ധിയിൽ വിരിഞ്ഞതാണിത് എന്ന് വ്യക്തം. ലോകത്ത് കഴിഞ്ഞു പോയ പ്രാമാണിക പണ്ഡിതന്മാരിൽ ഒരാള് പോലും ഇങ്ങിനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. പരപുരുഷന്മാരിൽ നിന്ന് സ്ത്രീകള് അവരുടെ മുഖം മറക്കൽ സുന്നത്താണ് എന്ന കാര്യത്തിൽ അഹ്ലുസ്സുന്നതിന്റെ ഉലമാക്കൾക്കിടയിൽ അഭിപ്രായ വിത്യാസമെയില്ല. അത് വാജിബ് ആണോ അതല്ല,മുസ്തഹബു മാത്രമാണോ എന്നത് മാത്രമേ ചർച്ച പോലുമുള്ളൂ. മുസ്തഹബു ആണെന്ന് അഭിപ്രായം പറഞ്ഞവർ പോലും, മുഖം മറക്കാൻ നിർദേശിച്ചതായി കാണാം. അന്യ സ്ത്രീകളുമായി ഇട കലരുന്നതിൽ തൊട്ടു, പരസ്പരം കാണുകയും സംസാരിക്കുകയും വേദികൾ പങ്കിടുകയും ഒരുമിച്ചു യാത്ര ചെയ്യുകയും ചെയ്യുന്നതിൽ പോലും യാതൊരു ലജ്ജയുമില്ലാത്ത ആളുകൾ, "ഇവരുടെ വാദപ്രകാരം ദീനിൽ സ്ത്രീകള്ക്ക് പുരുഷന്മാരെ യഥേഷ്ടം നോക്കാമെന്നാണോ? " എന്ന് ചോദിക്കുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാൾ കവിഞ്ഞ ഒരു വില അതിനുണ്ടാവില്ല. പ്രസ്തുത ശബാബിൽ പോലും ഈ 'ഇടകലരൽ' ചിത്ര സഹിതം കാണാം. ! ഖുർആനിൽ പലയിടങ്ങളിൽ നിന്നായി തനിക്കു ഉചിതമെന്ന് തോന്നിയ ആയത്തുകൾ അസ്ഥാനത് തന്നിഷ്ടപ്രകാരം തെളിവായി ഉദ്ധരിക്കുന്ന ഇയാൾ, ദുര്ബലമായ പല ഹദീസുകളും തന്റെ പിഴച്ച വാദം സ്ഥാപിക്കാൻ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹി ബിന് ഉമ്മി മക്തും റളിയള്ളാഹു അൻഹുവിന്റെ സംഭവം ഉദ്ധരിച്ചതിനു ശേഷം സുല്ലമി എഴുതുന്നു " ഈ സംഭവം ആണിനും പെണ്ണിനും നിയമം തുല്യമാണെന്ന് പഠിപ്പിക്കുന്നു, പക്ഷെ, പർദയുടെ നിയമം എല്ലാവർക്കും ഒരു നിലയിലല്ല." പർദയുടെ നിയമം, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഭാര്യമാർക്ക് പ്രത്യേകമാണെന്നാണോ, സുല്ലമി പറയാതെ പറയുന്നത്? ശറഇന്റെ പൊതുവായ കൽപനകൾ സവിശേഷമാക്കണമെങ്കിൽ, പ്രത്യേകം തെളിവ് വേണം. പർദ്ദ നിയമം പ്രവാചക പത്നിമാർക്ക് മാത്രമാണെന്നതിനു യാതൊരു തെളിവുമില്ല. അപ്പോൾ ഈ വാദത്തിന്റെ പ്രാമാണികത എന്തെന്ന് അനുവാചകരെ തെര്യപ്പെടുത്താനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. സുല്ലമി തുടരുന്നു " മുസ്ലിം പെണ്ണ് മുഖവും മുന്കയ്കളും സ്വയം ഔറതായി പ്രഖ്യാപിച്ചു വസ്ത്ര ധാരണം നടത്തേണ്ടതില്ല. മുഖവും മുന്കൈകളും വെളിവാക്കാമെന്നു അല്ലാഹുവും രസൂലും അനുവദിച്ചതാണ് " അതിനു ശേഷം തെളിവായി സൂറത്തു നൂറിലെ 31-ആമത്തെ ആയതു ഉദ്ധരിക്കുന്നു. ഈ ആയതിലെ ولا يبدين زينتهن إلا ما ظهر منها എന്ന പരാമർശമാണ് "മുഖവും മുൻ കൈകളും" സ്ത്രീകൾക്ക് പ്രദർശിപ്പിക്കാം എന്നതിന് തെളിവായി ചൂണ്ടിക്കാട്ടാറുള്ളത്. ഇവിടെ ഒരൽപം വിശദീകരണം ആവശ്യമുണ്ട്. സാധാരണ ഗതിയിൽ പ്രസ്തുത പരാമർശത്തിന് "മുഖവും മുൻ കൈകളും" എന്ന് ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്ധരണി തെറ്റായാണ് മനസ്സിലാക്കപ്പെട്ടത്. അത് ഞാൻ വഴിയെ വിശദീകരിക്കാം. "അഴകുള്ളതും പ്രത്യക്ഷമായതുമായ ചില ഭാഗങ്ങൾ സ്ത്രീകൾക്ക് വെളിപ്പെടുത്താം. അതല്ലാത്തത് വെളിപ്പെടുത്താൻ പാടില്ല." സുല്ലമിയുടെ ഈ പരാമർശത്തിന്റെ പ്രാമാണികതയെന്താണ് ? സ്ത്രീകളുടെ അഴക് വെളിപ്പെടുത്താൻ പാടില്ലായെന്ന് അല്ലാഹു പറയുന്നു. സുല്ലമി മറിച്ചും !! ഇനി വെളിപ്പെടുത്താൻ പാടുള്ള ആ "ചില ഭാഗങ്ങൾ " ഏതെന്നു സുല്ലമി തന്നെ പറയട്ടെ. ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹു പറഞ്ഞതായി ഇബ്നു കസീരിൽ നിന്ന് ഉദ്ധരിക്കുന്നു " അത് അവളുടെ മുഖവും മുന്കൈകളുമാണ്" തങ്ങളുടെ ഇംഗിതത്തിനു അനുയോജ്യമായ അഭിപ്രായങ്ങൾ അതിന്റെ പ്രാമാണികത പരിശോധിക്കാതെ, പ്രമാണമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് എടുത്തുദ്ധരിക്കുന്നതിൽ സുല്ലമി സമർത്ഥനാണ് എന്നതിന് തെളിവാണ് ഈ വരികൾ. യഥാർത്ഥത്തിൽ ഇബ്ൻ കസീർ പറയുന്നത് അതല്ല. മറിച്ചു അദ്ധേഹത്തിന്റെ വരികൾ കൃത്യവും വ്യക്തവുമാണ്, അതിങ്ങിനെയാണ്. قال ابن كثير - رحمه الله - في تفسير هذه الآية ، وقوله تعالى : ولا يبدين زينتهن إلا ما ظهر منها أي : لا يظهرن شيئا من الزينة للأجانب ، إلا ما لا يمكن إخفاؤه "അതായത്, മറച്ചു വെക്കാൻ പറ്റുന്ന ഭംഗിയിൽ നിന്ന് ഒന്നും തന്നെ അവർ അന്യ പുരുഷന്മാര്ക്ക് വെളിവാക്കരുത്" പിന്നെ സുല്ലമി ഉദ്ധരിച്ച ഇബ്ൻ അബ്ബാസിൽ നിന്നുള്ള "അത് അവളുടെ മുഖവും മുന്കൈകളുമാണ്" എന്നതിന്റെ ഉദ്ദേശം എന്താണ്? തിന്റെ തൊട്ടു താഴെയായി ഇബ്ൻ കസീർ അത് പറയുന്നു. പക്ഷെ, സുല്ലമി അത് മാത്രം കണ്ടില്ല. وهذا يحتمل أن يكون تفسيرا للزينة التي نهين عن إبدائها ( ابن كثير ) "ഇത് വെളിവാക്കൽ വിലക്കപ്പെട്ട ഭംഗിയുടെ വിശദീകരണമാവാൻ സാധ്യതയുണ്ട്."അപ്പോൾ ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞത് സ്ത്രീകളുടെ മുഖവും മുന്കൈകളും വെളിവാക്കാൻ പാടില്ല എന്നാണു. കാരണം അത് അവരുടെ ഭംഗിയിൽ പെട്ടതാണ്. അത് വെളിവാക്കരുതെന്നു ഖുർആൻ വിലക്കിയതും. ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹുവിന്റെ തന്നെ മറ്റൊരു ഉദ്ധ രണിയിൽ നിന്ന് തന്നെ ഇക്കാര്യം ബോധ്യപ്പെടും عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا : وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا " وَالزِّينَةُ الظَّاهِرَةُ الْوَجْهُ وَكُحْلُ الْعَيْنِ ، وَخِضَابُ الْكَفِّ وَالْخَاتَمُ، فَهَذَا تُظْهِرُهُ فِي بَيْتِهَا لِمَنْ دَخَلَ عَلَيْهَ (تفسير الطبري، وتفسير ابن أبي حاتم، وتمهيد ابن عبد البر، وسنن البيهقي، وصحيفة علي بن أبي طلحة) “മുഖം, കണ്ണിലെ സുറുമ, കൈകളിലെ ചായം, മോതിരം പോലെയുള്ളവയാണ് പ്രകടമായ സൌന്ദര്യം. സ്ത്രീ,അവളുടെ വീട്ടിൽ പ്രവേശിച്ചവരിൽ നിന്ന് അത് (ഭംഗി) മറക്കാറില്ല." ഇക്കാര്യം പ്രമുഖ മുഫസ്സിർ ഇമാം ഇബ്ൻ ജരീർ വിശദമാക്കിയിട്ടുണ്ട്. ഇതാണു ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിന്റെ വാക്കുകൾ. അപ്പോൾ പ്രകടമായ ഭംഗി വീട്ടിനു പുറത്തു പാടില്ല. സ്വഹാബിയുടെ വാക്കിൽ നിന്ന് അതാണ് മനസ്സിലാവുന്നത്. പിന്നെ, ഒരു സ്ത്രീ മനപൂര്വ്വമാല്ലാതെ, മറക്കാൻ കഴിയാത്ത നിലയിൽ, വെളിവാകുന്ന ഗോപ്യമായ ഭംഗി അത് ഇസ്ലാം അവൾക്കു ഇളവു നല്കി. മുജാഹിദ് പ്രസ്ഥാനം പറഞ്ഞു എന്നതിന്റെ പേരിൽ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിനു മുമ്പ് പരിശോധിക്കാനും ഉറപ്പു വരുത്താനും പരിശ്രമിക്കേണ്ടതുണ്ട്. അനിവാര്യമായ ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ ഉദാസീനത കാണിക്കുകയും,ഒരു നിലക്കും ഐചികം എന്ന് പോലും പറയാൻ ന്യായമില്ലാത്ത, വാഴ നടലും, കുളം തോണ്ടലും പോലുള്ള എര്പാടുകളിൽ സമയം കൊല്ലുകയും ചെയ്യുന്ന അനുയായികൾക്ക് നേർവഴി കാണിക്കുകയും സുന്നത് പഠിപ്പിക്കുകയും ചെയ്യേണ്ട നിങ്ങളെപ്പോലുള്ള ആളുകള് കേവലം പകർതെഴുത്തുകാർ ആവരുത്. ഇബ്ൻ കസീർ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണ് തുടർന്ന് സുല്ലമി ഉദ്ധരിച്ച മദാരികിന്റെ വാക്കുകൾ " അത് അവളുടെ മുഖവും മുന്കൈയും പാദങ്ങളുമാണ്" قالت أم سلمة فكيف يصنعن النساء بذيولهن قال يرخين شبرا فقالت إذا تنكشف أقدامهن قال فيرخينه ذراعا لا يزدن عليه (ترمذي) ഉമ്മു സലമ രദിയല്ലാഹു അന്ഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നു " അപ്പോൾ എങ്ങിനെയാണ് സ്ത്രീകളുടെ വാസ്ത്രത്തലപ്പുകൾ എന്ന് ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " അവർ ഒരു ചാണ് താഴ്ത്തിയിടട്ടെ" എന്ന് പറഞ്ഞു " പാദങ്ങൾ വെളിവാവുമെങ്കിൽ എന്ത് ചെയ്യണമെന്നു വീണ്ടും ചോദിച്ചപ്പോൾ " അവർ ഒരു മുഴം താഴ്ത്തിയിടട്ടെയെന്നു" മറുപടി നൽകി. അതിൽ കൂടാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകി. സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ കാൽപാദങ്ങൾ മറക്കൽ നിര്ബന്ധമാണ്. അപ്പോൾ മദാരിക് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ മുഖവും മുന്കൈയും പാദങ്ങളും ഭംഗിയിൽ പെട്ടതായതിനാൽ അവ വെളിവാക്കരുത് എന്നാണു മനസ്സിലാക്കേണ്ടത്.. കാലു പോലും മറക്കെണ്ടാതാണെങ്കിൽ, മുഖം മറക്കെണ്ടതില്ല എന്ന് പറയില്ലല്ലോ. ഏതൊരു വിഷയത്തിലായാലും സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.ഇബ്ൻ അബ്ബാസ് റളിയള്ളാഹു അന്ഹുവിന്റെ വാക്കുകൾ പലരും തെറ്റായാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം. കാരണം സ്വഹാബി വനിതകൾ സൂറത്തുന്നൂറിലെ 31-ആമത്തെ വചനം ഇറങ്ങിയപ്പോൾ അവർ മുഖം മറക്കാൻ ആരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്നതാണ് ആയിഷ റളിയള്ളാഹു അന്ഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഈ ഹദീസ്. قالت عائشة عليها السلام : { يرحم الله نساء المهاجرات الأول ، لما أنزل الله : { وليضربن بخمرهن على جيوبهن } شققن مروطهن فاختمرن بها }صحيح البخاري ആയിഷ റളിയള്ളാഹു അൻഹ പറയുന്നു " ആദ്യകാല മുഹാജിറാത്തുകളായ സ്ത്രീകളെ അള്ളാഹു അനുഗ്രഹിക്കട്ടെ. “അവർ അവരുടെ മുഖ വസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്ക് താഴ്ത്തിയിടട്ടെ" എന്ന വചനം അവതരിച്ചപ്പോൾ അവർ അവരുടെ പുതപ്പുകൾ ചീന്തി മുഖാവരണമുണ്ടാക്കി." “മുഖാവരണമുണ്ടാക്കി" എന്നതിന്റെ വിവക്ഷ എന്തെന്ന് ഇമാം ഇബ്ൻ ഹജർ ഫതഹുൽ ബാരിയിൽ പറയുന്നു. قال الحافظ في الفتح (9/480): "فاختمرن بها" أي: غطَّيْن وجوههنَّ “മുഖാവരണമുണ്ടാക്കി" എന്ന് പറഞ്ഞാൽ, "അവർ അവരുടെ മുഖങ്ങൾ മറച്ചു" എന്ന് ! അപ്പോൾ സലഫുകൾ, അഥവാ സ്വഹാബതു ഈ ആയത്തിൽ നിന്ന് അവരുടെ മുഖങ്ങൾ പരപുരുഷദർശനത്തിൽ നിന്ന് മറക്കേണ്ടതാണ് എന്നാണു മനസ്സിലാക്കിയത്. അല്ലാതെ സുല്ലമി കരുതിയത് പോലെ വെളിവാക്കണമെന്നല്ല. ഇത് കൂടാതെ ഇബ്ൻ ഹജർ "ഖിമാർ" എന്നത് മുഖത്തെ മറക്കുന്നതാണ് എന്ന് വിശതീകരിച്ചിട്ടുമുണ്ട്. قال الحافظ ابن حجر رحمه الله -وهو يتحدث عن الخَمْر: ومنه خمار المرأة؛ لأنه يستر وجهها [فتح الباري:10/48] സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്നും തങ്ങളുടെ മുഖങ്ങൾ മറച്ചിരുന്നു എന്നതിന് വേറെയും നിരവധിസത്യസന്ധമായ രേഖകൾ ഉണ്ട്. ആയിഷ റദിയല്ലാഹു അൻഹയുടെ പേരിൽ ഉണ്ടായ ദുരാരോപണസംഭവം പറയുന്ന സ്ഥലത്ത്,സ്വഹാബിയായ സ്വഫ്വാൻ റളിയള്ളാഹു അൻഹുവിനെ കണ്ടപ്പോൾ അവർ മുഖം മറച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്. ഹജ്ജു വേളയിൽ, റസൂലുല്ലയുടെ കുടെ, ഞങ്ങൾ ഇഹ്രാമിലായിരിക്കെ, പുരുഷന്മാർ അടുത്ത് കുടി കടന്നു പോകുമ്പോൾ ഞങ്ങളിലൊരുവൾ അവളുടെ മേൽവസ്ത്രം, തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടാറുണ്ട് എന്ന് ആയിഷ റളിയള്ളാഹു അൻഹയും, ഞങ്ങൾ പുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ മറക്കാറുണ്ടെന്നു അസ്മാ റളിയള്ളാഹു അൻഹയുംപറയുന്നു. ഇതിനെ ബലപ്പെടുത്തുന്ന വേറെയും ധാരാളം ഉദ്ധരണികൾ സലഫുകളിൽ നിന്ന് സ്വഹീഹായി വന്നത് കാണാം. പിന്നെ അസ്മാ റളിയള്ളാഹു അൻഹ നേർത്ത വസ്ത്രം ധരിച്ചു നബിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്ന ഹദീസാണ് സുല്ലമി തെളിവായി ഉദ്ധരിക്കുന്നത്. ആ ഹദീസ് ദുർബലമായതിനാൽ തെളിവിനു കൊള്ളില്ലെന്ന് മുഹദ്ദിസുകൾ വ്യക്തമാക്കിയിട്ടുണ്ട്. സുല്ലമി തന്റെ വാറോല അവസാനിപ്പിക്കുന്നത് കാണുക " ചുരുക്കത്തിൽ സ്ത്രീകള്ക്ക് പുരുഷന്മാരുടെ ദൃഷ്ടിയെ തടുക്കാൻ മുഖ മക്കന നിര്ബന്ധമാക്കുന്ന പക്ഷം, സ്ത്രീകളുടെ ദൃഷ്ടിയെ തടുക്കാൻ പുരുഷനും മുഖ മക്കന വേണ്ടി വരും" എങ്ങിനെയുണ്ട് ഗവേഷണം?! ആദ്യം, സ്വന്തം ബുദ്ധി കൊണ്ട് പ്രമാണങ്ങളെ എതിര്ക്കുകയും നിരാകരിക്കുകയും ചെയ്യുക. പിന്നീട് സ്വന്തം 'അഭിപ്രായം' പ്രമാണമായി അവതരിപ്പിക്കുക. മടവുരിസം പോയിപ്പോയി എവിടെയെത്തിയെന്നു അവര്ക്ക് തന്നെ അറിയാത്ത അവസ്ഥയിലായിട്ടുണ്ട്. സ്ത്രീകളിൽ നിന്ന് പുരുഷന്മാർ മുഖം മറക്കാൻ (മക്കന കൊണ്ടോ മറ്റോ) നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് യാതൊരു കല്പനയുമില്ല. സ്വഹാബതു അങ്ങിനെ ചെയ്തിട്ടുമില്ല. കണ്ണുകൾ താഴ്ത്താനും, സ്ത്രീകൾ ഉള്ള സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാനും, ഒന്നിൽ കൂടുതൽ തവണ അവരെ നോക്കരുതെന്നും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ കല്പിച്ചു. എന്നാൽ പുരുഷന്മാരോട് സ്ത്രീകളിൽ നിന്ന് മുഖം മറക്കാൻ കൽപിച്ചില്ല. അതാണ് ദീൻ, അതാണ് സുന്നത്ത്! ഇനി സുല്ലമിയെപ്പോലുള്ള പോഴത്തക്കാരുടെ ഗവേഷണങ്ങൾ ആവശ്യമില്ല ഖുർആനും സുന്നത്തും സ്വന്തം ബുദ്ധിയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയും സത്യസന്ധമായ ദീൻ ആയി പ്രചരിപ്പിക്കുകയും ചെയ്യുന്ന മടവൂർ വിഭാഗത്തിന്റെ ആദർശാടിത്തറ അടയാളപ്പെടുത്തുന്നത് ഇയാളെപ്പോലുള്ള ചില പീറ സുല്ലമിമാരാണ്. "80 വർഷത്തോളം മുഖവും മുന്കൈയും ഔറത്തല്ല എന്ന് ആരാണ് പഠിപ്പിച്ചത്?" ലേഖനത്തിന്റെ ഏതാണ്ട് ആരംഭ ഭാഗത്തായി ഇങ്ങിനെ ഒരു ബൂമറാങ്ങ് ഉണ്ട് ! നിങ്ങളെപ്പോലുള്ള കൂലി മൊല്ലമാർ എന്ന് മാത്രമാണ് അതിനുള്ള ഉത്തരം. ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ ശബാബിന്റെ താളുകളെ ഇതിനു മുമ്പും " സംമ്പന്നമാക്കിയിട്ടുണ്ട്" സുന്നത്തിനെ എങ്ങിനെ വെട്ടി മാറ്റാമെന്നും സ്വന്തം കാഴ്ചപ്പാടുകളെ എങ്ങിനെ ആദർശവൽക്കരിക്കാമെന്നും ഗവേഷണം നടത്തുന്ന മടവുരികളുടെ 'ആദർശ' പുസ്തകത്തിലെ മറ്റൊരു വികല വീക്ഷണമായി ഇതും ചരിത്രത്തിൽ ഇടം പിടിക്കും ! - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|