ഇബ്'നു ബാസ് رحمه الله പറഞ്ഞു
മനുഷ്യൻ അറിവിന്റെ സദസ്സുകളിൽ ന്നിഹിതനാവാതിരിക്കുന്നവനും, ഖുതുബകൾ ശ്രവിക്കാത്തവനും, പണ്ഡിതന്മാരിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ പരിഗണിക്കാത്തവനും ആണെങ്കിൽ; അവന്റെ അശ്രദ്ധ (വിമുഖത) വർധിക്കും, അതിലൂടെ ഒരുപക്ഷേ അവന്രെ ഹൃദയം കടുത്തുറച്ചുപോവുകയും അത് അടച്ചുപൂട്ടി സീൽ വെക്കപ്പെടുകയും ചെയ്തേക്കാം, അങ്ങിനെ അവൻ അല്ലാഹുവിനെ മറന്നു ജീവിക്കുന്നവരിൽ ആയിത്തീരുകയും ചെയ്യും ( ഫതാവാ 12/324 ) - അബു തൈമിയ്യ ഹനീഫ്
0 Comments
സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന് : ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു " അല്ലയോ അബൂ മുഹമ്മദ്, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ? അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : " ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും" - ബൈഹഖീ
ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു "സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ് ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക് റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത് (ഇർവാഉൽ ഗലീൽ 2/236) - ബശീർ പുത്തൂർ അല്ലാമ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാ പറഞ്ഞു :
"മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി . അതുകൊണ്ട് ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്. ഫിത്നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ് . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽ ഫിഖ്ഹ് നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്ഹ് നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല . അല്ലാഹു പറഞ്ഞതു പോലെ : " അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട് , കിതാബ് അവർക്ക് അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ് ." ( അൽ ബഖറ : 78 ) ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല, അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല . അഹ്ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക . നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ് . ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല . ഇപ്പോൾ ചില ആളുകളുണ്ട് അവർ കുറച്ച് കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട് ഹദീസിന്റെയും ജർഹ് തഅദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും . ഇല്ല , അത് അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ് ; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല . അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". (അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21) - അബൂ തൈമിയ ഹനീഫ്. ഇൽമിന്റെ സദസ്സിൽ വിനയാന്വിതനായി ഇരിക്കുകയും, ഇൽമു ലഭിക്കാൻ വേണ്ടി അങ്ങേയറ്റത്തെ ക്ഷമയവലംബിക്കുകയും ചെയ്യുന്നതിന് പകരം, അതിന്റെ വാഹകരുടെ ന്യൂനതകൾ ചികയുകയും, അത് ജന മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ, അറിവ് നേടുന്നവരിൽ ഉണ്ടായിരിക്കേണ്ട അതിസവിശേഷമായ ഒരു അദബിനേയാണ് നിരർത്ഥകമാക്കുന്നത്.
- ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|